Thursday, 3 August 2017

വരലക്ഷ്മി വ്രതം

വരലക്ഷ്മി വ്രതം

ക്ഷേമസൗഭാഗ്യങ്ങള്ക്കായി അനുഷ്ഠിക്കുന്ന വ്രതമാണ് വരലക്ഷ്മി വ്രതം. ആടിയിലോ ആവണിയിലോ (കര്ക്കിടകത്തിലോ ചിങ്ങത്തിലോ) ദ്വാദശി വരുന്ന വെള്ളിയാഴ്ച ദിവസമാണ് വരലക്ഷ്മി പൂജയും വ്രതവും.മഹാലക്ഷ്മിയുടെ ജന്മദിനമാണ് ഇതെന്നാണ് സങ്കല്പ്പം. മഹാലക്ഷ്മി പാല്‍കടലില്‍ നിന്നും ഉയര്ന്നുവന്നത് ദ്വാദശിയായ വെള്ളിയാഴ്ച ആയിരുന്നുവത്രെ. വരലക്ഷ്മി എന്നാല് എന്തുവരവും നല്കുന്ന ലക്ഷ്മി എന്നാണര്ത്ഥം. ആഗ്രഹിക്കുന്ന എല്ലാ ക്ഷേമൈശ്വൈര്യങ്ങ്ങ്ങളും സൗഭാഗ്യങ്ങളും ലഭിക്കാനായി ലക്ഷ്മീപ്രീതിക്കായി ആണ് വരലക്ഷ്മി വ്രതം അനുഷ്ഠിക്കുക.രണ്ട് ദിവസങ്ങളിലായാണ് വ്രതാനുഷ്ഠാനവും പൂജയും. വ്യാഴാഴ്ച തന്നെ പൂജാമുറി വൃത്തിയാക്കിവച്ച് അരിപ്പൊടി കൊണ്ട് കോലമെഴുതി പൂക്കള്കൊണ്ട് അലങ്കരിച്ച് പൂജയ്കുള്ള എല്ലാ ഒരുക്കങ്ങളും ചെയ്യുന്നു.

ഒരു ചെമ്പ് കലശത്തില് നാണയം, വെറ്റില, അടയ്ക്ക, മഞ്ഞള്, നാരങ്ങ, കണ്ണാടി, കൊച്ചു കരിവള, കുങ്കുമച്ചെപ്പ്, പച്ചരി തുടങ്ങിയവ നിറയ്ക്കുന്നു. കുടത്തിന്റെ വായ് മാവില നിരത്തി അതിനു മുകളിലായി നാളീകേരം പ്രതിഷ് ഠിക്കുന്നു.നാളീകേരത്തില് ദേവിയുടെ പടം വച്ച് കുടത്തിന്റെ മുഖം ഭംഗിയായി അലങ്കരിക്കുന്നു.പിന്നീട് വെള്ളപ്പൊങ്കാല ഉണ്ടാക്കി കര്പ്പൂരം ഉഴിയുന്നു. രാത്രി ആഹാരം ഉപേക്ഷിക്കുന്നു. വെള്ളിയാഴ്ച ദിവസം രാവിലെ എഴുന്നേറ്റ് കുളിച്ച് ശുദ്ധമായി പൂജ തുടങ്ങുന്നു. ലക്ഷ്മി യെ വീട്ടിലേക്ക് വരവേല്ക്കാനായി വീട്ടിനു മുമ്പില് കോലമെഴുതി പൂക്കള് വിതറി കര്പ്പൂരം ഉഴിയുന്നു. ലക്ഷ്മീദേവി ഈ വീട്ടിലേക്ക് ആഗതയാവൂ എന്ന് സ്വാഗതം അരുളുന്ന ഗാനാലാപം നടത്തുന്നു. അതിനു ശേഷം ഒരിലയില് പച്ചരി വിതറി പൂജാമുറിയില് നിന്നും കലശമെടുത്ത് ഇലയില് വച്ച് അതില് ഒരു മഞ്ഞച്ചരട് കെട്ടുന്നു.

ആദ്യം ഗണപതി പൂജയാണ്. അതിനു ശേഷമാണ് വരലക്ഷ്മി പൂജ. പൂജയുടെ അവസാനം നൈവേദ്യം കര്പ്പൂരം കൊണ്ട് ഉഴിഞ്ഞ് സ്ത്രീകള് മഞ്ഞച്ചരട് എടുത്ത് വലതുകൈയില് കെട്ടുന്നു.ഇതോടൊപ്പം തന്നെ ഗ്രന്ഥങ്ങളില് നിന്നുള്ള ശ്ളോകങ്ങളുടെ പാരായണവും നടക്കുന്നു. അതിനു ശേഷം സ്ത്രീകള്ക്ക് താംബൂലം നല്കുന്നു. വൈകുന്നേരം പുതിയ പൂക്കള് കൊണ്ട് അര്ച്ചന തുടരുന്നു. കടല കൊണ്ടുള്ള നൈവേദ്യം (ചുണ്ടല്) തയ്യാറാക്കുന്നു. വെള്ളിയാഴ്ച ദിവസം കഴിയുന്നത്ര സ്ത്രീകള്ക്ക് തംബൂലം നല്കുന്നത് ശുഭസൂചകമാണ്. സാധാരണ നിലയില് മംഗളാരതി നടത്തി താംബൂലവും നാളീകേരവും നല്കുകയാണ് പതിവ്. ശനിയാഴ്ച രാവിലെ പൂക്കള് മാറ്റി പുതിയ പൂക്കള് കൊണ്ട് അര്ച്ചന നടത്തുന്നു. അന്നു മുതല് മൂന്നു ദിവസം പൂജ തുടരുന്നു. ഇതിനു ശേഷമേ ദേവിയുടെ മുഖം കലശത്തില് ന്നിന്ന് മാറ്റുകയുള്ളു.

രാമായണത്തിലെ സുന്ദരകാണ്ഡം ഇത്ര സുന്ദരമാകാനെന്താണ് കാരണം?

രാമായണത്തിലെ സുന്ദരകാണ്ഡം ഇത്ര സുന്ദരമാകാനെന്താണ് കാരണം?

സുന്ദരേ സുന്ദരോ രാമഃ, സുന്ദരേ സുന്ദരീ കഥാ
സുന്ദരേ സുന്ദരീ സീതാ, സുന്ദരേ സുന്ദരം വനം
സുന്ദരേ സുന്ദരം കാവ്യം, സുന്ദരേ സുന്ദരഃ കപിഃ
സുന്ദരേ സുന്ദരം മന്ത്രം, സുന്ദരേ കിം ന സുന്ദരം?

രാമൻ സ്വയം സുന്ദരരൂപനാണ്. "പുംസാം മോഹനരൂപായ പുണ്യശ്ലോകായ മംഗളം" എന്നാണ് ഭഗവാനെ പറയുന്നത്. ഒരാൾ പുരുഷനാണെങ്കിൽപ്പോലും രാമനെ കാണുന്ന മാത്രയിൽ ആ മംഗള രൂപത്തിൽ പ്രേമം തോന്നും. ധർമ്മനിഷ്ഠനായ ശ്രീരാമന്റെ അകക്കാമ്പ് അവിടുത്തെ രൂപസൗന്ദര്യത്തേക്കാൾ സുന്ദരമാണ്.
      സുന്ദരകാണ്ഡത്തിൽ അവസാനംവരെ രാമനെ നമുക്ക് ദർശിക്കാൻ കഴിയുകയില്ല. പക്ഷെ ആദ്യാവസാനംവരെ 'രാമ' നാമം നിരവധി തവണ കാണാനും കേൾക്കാനും കഴിയും. അങ്ങനെ രാമശ്ശബ്ദം കൊണ്ട് സുന്ദരമാണ് സുന്ദരകാണ്ഡം.
            സീത എന്ന സുന്ദരിയുടേതാണ് സുന്ദരകാണ്ഡം. 'സുന്ദരി' എന്നാൽ 'ബാലാ ത്രിപുര സുന്ദരി'... അഥവാ മഹാമായ. മരത്തിനു മുകളിലിരിക്കുന്ന ഹനൂമാൻസ്വാമിക്ക് സീതാദേവിയെ മായാരൂപിണിയായി കാണാൻ സാധിച്ചു.പക്ഷെ മുന്നിൽ നിൽക്കുന്ന ദശാനനൻ രാവണന് സാധാരണ സ്ത്രീയായിട്ടും.രാമഭക്തിയും പാതിവ്രത്യവും സീതയെ കൂടുതൽ സുന്ദരമാക്കി.
        സുന്ദരകാണ്ഡം സുന്ദരമാണ്. വാല്മീകിമഹർഷി ലങ്കാനഗരവും അശോകവനവും ഗംഭീരമായി വർണ്ണിക്കുന്നുണ്ട്. അരുവികൾ, പർവതങ്ങൾ, പൂങ്കാവനങ്ങൾ, വൃക്ഷശാഖകൾ, മന്ദിരങ്ങൾ ... എല്ലാം അതിസുന്ദരം... വർണ്ണനാതീതം. ആ സുന്ദരവും അ ശോകവുമായ വനത്തിൽ പരബ്രഹ്മസ്വരൂപിണീയായ സീതാദേവി വസിക്കുന്നു. അതായത് 'അംബ' കദംബവനത്തിൽ വസിക്കുന്നു. ലളിതാസഹസ്രനാമത്തിൽ കാണാം 'കദംബവനവാസിനി ' എന്ന നാമം.
       ഇനി സുന്ദരകാണ്ഡത്തിലുള്ളത് സുന്ദരനായ കപിവരൻ ആഞ്ജനേയസ്വാമിയാണ് .ഒരു വാനരന് സുന്ദരനാകാൻ പറ്റുമോ എന്നാണെങ്കിൽ, മഹർഷി പറയുന്നു.... ഒരുവൻ വാനരനാണെങ്കിൽപ്പോലും തന്റെ കർമ്മങ്ങൾകൊണ്ടും, മനഃശുദ്ധി കൊണ്ടും, പക്വമായ ചിന്താഗതികൊണ്ടും, ഒരാളുടെ ദുഃഖത്തെ ശമിപ്പിക്കാനുതകുന്ന വാക്കുകൾ പറയാൻ കഴിയുന്നതുകൊണ്ടും.... അവൻ സുന്ദരൻ ആകുന്നു. അതുകൊണ്ട് വായുപുത്രൻ തീർച്ചയായും 'സുന്ദരൻ' തന്നെ.
      ഈ കാണ്ഡത്തിലെ മുഴുവൻ ശ്ലോകങ്ങളും മന്ത്രതുല്യമാണ്. അതിനാലവ 'സുന്ദര'മാണ്. ഇങ്ങനെ സുന്ദരമായ നിരവധി  വസ്തുതകളുള്ളതുകൊണ്ട് 'സുന്ദരകാണ്ഡ'ത്തെപ്പോലെ സുന്ദരമായ മറ്റൊന്ന് ഏതാണുള്ളത്? ഇത് വായിക്കുന്നവരേയും ശ്രവിക്കുന്നവരേയും എഴുതുന്നവരേയും ചിന്തിക്കുന്നവരേയും ഭഗവാൻ ശ്രീരാമചന്ദ്രൻ തീർച്ചയായും അനുഗ്രഹിക്കും....

🌹ശുഭദിനം സുഹൃത്തുക്കളെ 🌹
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

കർമ്മഫലം

🌻🐚കർമ്മഫലം

കുരുക്ഷേത്രയുദ്ധത്തിന് ശേഷം ധൃതരാഷ്ട്രർ കൃഷ്ണനോട് ചോദിച്ചു "എനിക്കു ഉള്ള 100 പുത്രന്മാരും മരിക്കുവാൻ എന്താണ് കാരണം?"

കൃഷ്ണൻ ഉത്തരം പറഞ്ഞു "50 ജന്മങ്ങൾക്ക് മുന്പ് അങ്ങൊരു വേട്ടക്കാരൻ ആയിരുന്നു. വേട്ടക്കിടയിൽ അങ്ങു അമ്പെയ്ത ഒരു കിളി പറന്നു പോയ ദേഷ്യത്തിൽ കൂട്ടിലുണ്ടായിരുന്ന 100 കിളികുഞ്ഞുങ്ങളെയും കൊന്നു കളഞ്ഞു. അച്ഛൻ കിളി നിസ്സഹായതയോടെ ഹൃദയം പൊട്ടിഅതു കണ്ടുകൊണ്ടിരുന്നു. അങ്ങനെ ഒരച്ഛന് 100 മക്കളുടെ മരണം കണ്ടുകൊണ്ടിരിക്കുവാൻ അങ്ങു കാരണമായതാണ് സ്വന്തം മക്കളുടെ മരണം കാണുന്ന വേദന അനുഭവിക്കേണ്ടി വന്നത്."

"അങ്ങനെയോ? പക്ഷെ ഇതനുഭവിക്കാൻ 50 ജന്മങ്ങൾ കാലതാമസം ഉണ്ടാകാൻ എന്തു കാരണം?"
കൃഷ്ണൻ പറഞ്ഞു "കഴിഞ്ഞ 50 ജന്മങ്ങൾ അങ്ങു 100 പുത്രന്മാരുണ്ടാകാനുള്ള പുണ്യം നേടുകയായിരുന്നു".

ഭഗവത് ഗീതയിൽ കൃഷ്ണൻ പറയുന്നു (4.17) - "ഗഹന കർമ്മണാ ഗതി" - കർമ്മവും കർമ്മ ഫലവും ലഭിക്കുന്ന രീതി മനസിലാക്കാൻ വളരെ ബുദ്ധിമുട്ടാണ്. ഏതു കർമ്മത്തിനു ഏതു കർമ്മഫലം നൽകണം എന്നു ഭഗവാനാണ് നിശ്ചയിക്കുന്നത്. ചിലപ്പോ കർമ്മഫലം ഈ ജന്മത്തിൽ അനുഭവിച്ചു തീർക്കാം, ചിലപ്പോ വരും ജന്മങ്ങളിലും. ഒരു വാക്യം കേട്ടിട്ടല്ലെ - " The mills of God grind slow; but they grind exceedingly fine " അതായത് ഏതു ചെറിയ കർമ്മമാണെങ്കിലും അതിനൊരു കൃത്യമായ ഒരു ഫലമുണ്ടാകും - നന്മക്കും തിന്മക്കും.

ഗീതയിൽ തന്നെ അതിനുദാഹരണം പറയുന്നു - ഒരു കാലിത്തൊഴുത്തിൽ 1000 കന്നുകളുണ്ടെങ്കിലും ഒരു അമ്മപശു കൃത്യമായി അതിന്റെ കന്നിനെ തന്നെ കണ്ടു പിടിക്കുന്നു. നമ്മുടെ കർമ്മഫലങ്ങളും ഇത്രയും വലിയ പ്രപഞ്ചത്തിൽ നമ്മെ തേടിവരുന്നത് ഇതേ സൂക്ഷ്മതയോടെയാണ് . ശ്രദ്ധിച്ചിട്ടില്ലേ നൂറു കണക്കിനാളുകൾ സഞ്ചരിക്കുന്ന ഒരു റോഡിൽ ഒരു അപകടം ഉണ്ടാകുന്നത് ഒരാൾക്കായിരിക്കും. അതൊരു യാദൃശ്ചികതയല്ല, കർമ്മഫലമാവും.

നമ്മുടെ കർമ്മഫലങ്ങളും - സത്കർമ്മങ്ങളുള്ള സത്കർമ്മ ഫലങ്ങളും , ദുഷ്കർമ്മങ്ങൾക്കുള്ള ദുഷ്കർമ്മ ഫലങ്ങളും, ലേശം വൈകിയാണെങ്കിലും, കൃത്യമായി നമ്മെ തേടിയെത്തും.

പുരാണം പഞ്ചലക്ഷണം

🦅ॐ പുരാണം പഞ്ചലക്ഷണം ॐ🦅
🎀🎀🎀🎀🎀🎀🎀🎀🎀
സര്‍ഗഞ്ച പ്രതിസര്‍ഗച്ച
വംശോമന്വന്തരാമി ച
വംശോനുചരിതം ചൈവ
പുരാണം പഞ്ചലക്ഷണം
വംശചരിതം പ്രപഞ്ചോത്പത്തി ദാര്‍ശനികതത്ത്വങ്ങളുടെ പ്രതീകങ്ങള്‍ വഴിയുള്ള വിശദീകരണം തുടങ്ങി പുരാണങ്ങള്‍ക്ക്‌ അഞ്ചുലക്ഷണം പറയുന്നു.
വൈദീകതത്ത്വ പ്രചരണാര്‍ഥം രചിക്കപ്പെട്ടതാണത്രേ പുരാണങ്ങള്‍. അതി പ്രാചീനങ്ങളായ വേദഭാഷ പണ്ഡിതന്മാര്‍ക്കു പോലും പൂര്‍ണമായി ഗ്രഹിക്കുവാന്‍ പ്രയാസം സൃഷ്ടിച്ചിരുന്നു. എന്നാല്‍ പുരാണങ്ങളിലേക്കിറങ്ങി വന്നപ്പോള്‍ ഭാഷ ആധുനിക സംസ്കൃത ഭാവം കൈക്കൊണ്ടു.
പുരാണങ്ങള്‍ രചിക്കപ്പെട്ടത്‌ പണ്ഡിതന്മാര്‍ക്കു വേണ്ടിയായിരുന്നില്ല. ദാര്‍ശനികത സുസാധ്യമല്ലാത്ത സാധാരണക്കാര്‍ക്കു വേണ്ടി – ദാര്‍ശനീക അനുഭവങ്ങള്‍ സ്ഥൂലരൂപത്തില്‍ ഋഷികളുടെയും രാജാക്കന്മാരുടെയും ചരിതങ്ങളും ഉപയോഗപ്പെടുത്തി. ചിത്രങ്ങളും ചെറിയ പ്രതീകങ്ങളും കാണിച്ച്‌ ചെറിയകുട്ടികളെ പഠിപ്പിക്കുമ്പോള്‍ കാര്യങ്ങള്‍ എളുപ്പത്തില്‍ ഗ്രഹിക്കാന്‍ അവര്‍ക്ക്‌ സാധിക്കുന്നു. അതേപോലെ വേദപ്രതിപാദിതസത്യങ്ങളെ ഗ്രഹിക്കാന്‍ മാനവീകവും ഭാഷാപരവുമായ വികാസം പ്രാപിച്ചിട്ടില്ലാത്ത സാധാരണക്കാരെ ബോധവത്കരിക്കാന്‍ വേണ്ടി രചിച്ചിട്ടുള്ളതാണ്‌ പുരാണങ്ങള്‍.
ബഹുസഹസ്രാബ്ധങ്ങള്‍ക്കു മുന്‍പ്‌ പുരാണങ്ങള്‍ രചിച്ചകാലത്തെ ജനങ്ങളുടെ ആസ്വാദന മനോഭാവമല്ല ആധുനിക ജനതയുടെത്‌. കഥയുടെയും മറ്റും സഹായം കൂടാതെ കാര്യങ്ങള്‍ ഗ്രഹിക്കാന്‍ വേണ്ട മാനസിക വളര്‍ച്ച ആധുനിക മനസ്സിന്‌ കൈവന്നിട്ടുണ്ട്‌.
എന്നാല്‍ പുരാണങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്‌. ആരും പറഞ്ഞു പ്രവര്‍ത്തിച്ചു എന്നതിലുപരി എന്തു പ്രവര്‍ത്തിച്ചു കാണിച്ചു എന്നതിനാണ്‌ പ്രാധാന്യം കൊടുക്കേണ്ടത്‌. ഋഷികള്‍ പറഞ്ഞു. ദേവന്‍ എന്നെല്ലാം പറയുന്നത്‌ അനുവാചകരില്‍ വിശ്വാസ്യത വളര്‍ത്താന്‍ വേണ്ടിയാണ്‌.
അതുകൊണ്ട്‌ ആ സന്ദേശം സ്വീകരിച്ചു. സന്ദേശത്തിന്റെ പ്രഭവസ്ഥാനത്തെ ഉപേക്ഷിക്കണം. കഥ കരുത്തെത്തിക്കാനുപയോഗിച്ച മാധ്യമമായിക്കണ്ട കഥ കളയണം.
അതുകൊണ്ടുകൂടിയാണ്‌ പുരാണമിത്യേവ നസാധുസര്‍വം എന്ന്‌ ശുക മഹര്‍ഷി പറഞ്ഞുവച്ചത്‌. നിര്‍ഭാഗ്യവശാല്‍ കഥയ്ക്ക്‌ കൊടുക്കുന്ന പ്രാധാന്യം സന്ദേശത്തിന്‌ ഇന്നും ജനങ്ങള്‍ കൊടുക്കുന്നില്ല. ഈ രീതി നമ്മെ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ തടസം സൃഷ്ടിക്കുന്നു. കരുത്തു സ്വീകരിച്ച്‌ പ്രാവര്‍ത്തികമാക്കാതെ അനുഭൂതിയിലേക്കുയരാന്‍ നമുക്ക്‌ സാധിക്കാതെ വരുന്നു. പൂര്‍വ ഭാരതീയ കര്‍മശേഷിയുടെ സിംഹഭാഗവും ആധ്യാത്മിക തൃഷ്ണാ പുരസ്കാരങ്ങള്‍ക്കായി നീക്കിവച്ചവരാണ്‌ നമ്മുടെ പൂര്‍വ്വികര്‍. വേദം, ഉപനിഷത്ത്‌ ശ്രുതി, സ്മൃതി, ആഗമം, പുരാണം, ഇതിഹാസം, തന്ത്രം എന്നിങ്ങനെ ഹിന്ദുവിന്‌ ഗ്രന്ഥങ്ങള്‍ അനവധിയാണ്‌. ആന മുതല്‍ അമീബ വരെയുള്ള പുല്ലും പുഴുവുമടങ്ങുന്ന സകല ജീവികളിലും ഈശ്വരനെ കാണുകയും ആ ദര്‍ശനം എല്ലാവരിലും എത്തിക്കാനാഗ്രഹിക്കുകയും ചെയ്യുന്ന ഒരു ജനതയ്ക്ക്‌ മറ്റുമതങ്ങള്‍ക്കെന്ന പോലെ ഒറ്റ ഗ്രന്ഥം മതിയാവില്ല തന്നെ.
ഈ ഗ്രന്ഥബാഹുല്യമാണ്‌ ഒട്ടനവധി മതവിഭാഗങ്ങളും ഉപവിഭാഗങ്ങളും നമ്മില്‍ രൂപം കൊള്ളാന്‍ കാരണമായത്‌. ഇത്രയല്ലേ ഉണ്ടായുള്ളൂ, ഇതില്‍ കൂടുതല്‍ ഉണ്ടായില്ലല്ലോ എന്ന്‌ നമുക്ക്‌ ആശ്വസിക്കാം എന്ന്‌ വിവേകാനന്ദന്‍ പറയുന്നു.

വിപരീത സാഹചര്യം എങ്ങിനെ തരണം ചെയ്യാം

🦅ॐ വിപരീത സാഹചര്യം എങ്ങിനെ തരണം ചെയ്യാം ॐ🦅
🎀🎀🎀🎀🎀🎀🎀🎀🎀
അദ്ധ്യാത്മ രാമായണത്തിലെ വളരെ നിഗൂഢത നിറഞ്ഞ ഒരു പ്രകരണമാണ് സ്വയം പ്രഭാഗതി.

കഥയുമായി പ്രത്യക്ഷത്തിൽ ഒരു തരത്തിലും ബന്ധമില്ലാത്ത ഇത്തരം സംഭവങ്ങൾ ഉപയോഗിച്ച് ആചാര്യൻ ശ്രീരാമനോടുള്ള സ്വന്തം സാധനാ നുഭൂതികൾ ഏതു പ്രകാരമായിരുന്നു എന്നു കാണിക്കുകയാണ്.

അനേകം വർഷങ്ങളായി
ജനസമ്പർക്കമില്ലാത്ത, സുഖകരമെങ്കിലും ഏകാന്തമായ സ്ഥലത്ത് കഴിയുന്ന, സ്വയംപ്രഭയിലുള്ള ഭഗവത് വിശ്വാസവും ആത്മ വിശ്വാസവും അത്ഭുതകരമാണ്.

ശാരീരികമായി ദുർബലയായ
സ്വയംപ്രഭയാൽ പ്രഭുഭക്തി മൂലം
അത്ഭുതകരമായ ധർമ്മനിഷ്ഠ കാണപ്പെടുന്നു. ഒറ്റയ്ക്കാണെങ്കിലും
പിടിച്ചുനില്ക്കണമെന്നും ഏതെങ്കിലും
ദിവസം വഴിതുറന്നുകിട്ടുമെന്നുമുള്ള
വിശ്വാസത്തിൽ നിരവധി വർഷം
പിടിച്ചുനില്ക്കുകയെന്നത് എളുപ്പമല്ലല്ലോ.

ശാരീരികമായി പ്രബലരും
പുരുഷന്മാരുമായ വാനരവീരന്മാരിൽ
ചുരുങ്ങിയകാലം കൊണ്ടുതന്നെ നിരാശയും ക്ഷീണവുംബാധിച്ച ലക്ഷണങ്ങൾ കണ്ടുതുടങ്ങിയിരുന്നു. അതാണ് അംഗദനെ  പോലുള്ളവർ പോലും ജീവിതാശ വെടിഞ്ഞ്
കരയുന്നത്. നേരിട്ട് രാമനുമായി
സംവദിച്ചിട്ടും ഈ മനോബലക്കുറവ്
അനുഭവപ്പെടുന്നതിന്റെ കാരണം
നിഷ്ഠയില്ലായ്മയാണ്.

ഇത് ആത്മഹത്യാ പ്രവണതവരെ ചെന്നെത്തുന്നു. ഇതിന് നേരെ
വിപരീതമായിരുന്നു സമ്പാദിയുടെ
മനോഭാവം. വളരെ ശക്തമായ സ്ഥിതിയിൽ നിന്നും തീർത്തും
നിസ്സഹായാവസ്ഥയിലെത്തിയിട്ടും
വീര്യമൊട്ടും ചോരാതെ വീണ്ടും
ഇച്ഛാവസ്ഥ പ്രാപിക്കുന്നു.

 ഈശ്വരപക്ഷത്തു നിൽക്കുന്നവരിലും വിവിധങ്ങളായ കർമ്മഗതികൾ സംസ്കാരം എന്നിവ കാണപ്പെടുന്നു. എന്നാലും ആത്യന്തികമായി അവരെല്ലാം ലക്ഷ്യത്തിലെത്തി രക്ഷപ്പെടുന്നതായി കാണാം.

സീത രാമനെ മാത്രം ധ്യാനിച്ചും
അപകടകരമായ സാഹചര്യത്തിൽ സീത രാമസ്മരണയിൽ പിടിച്ചു നില്ക്കുന്നു. അതുമൂലം ദൂരെ സീതയ്ക്കറിയാതെ ഭഗവാൻ
അയച്ച ദൂതന്മാർ അടുത്തെത്തിക്കൊണ്ടിരിക്കുന്നു. ഏതു വിപരീത സാഹചര്യത്തിലും മനോബലം വെടിയാതിരുന്നാൽ ഈശ്വര കൃപയാൽ വഴി തുറന്നുകിട്ടുമെന്ന പാഠമാണീ സന്ദർഭം
പറയുന്നത്.

ഏതു പ്രവൃത്തി ചെയ്യുമ്പോഴും മനസ്സിനെ ഈശ്വരനില്‍ നിര്‍ത്തണം

ഏതു പ്രവൃത്തി ചെയ്യുമ്പോഴും മനസ്സിനെ ഈശ്വരനില്‍ നിര്‍ത്തണം

ഒരിടത്തൊരു സാധു സ്ത്രീയുണ്ടായിരുന്നു. അവരെന്തു ചെയ്യുമ്പോഴും ‘കൃഷ്ണാര്‍പ്പണമസ്തു’ എന്നു പറഞ്ഞുകൊണ്ടേ ചെയ്യാറുള്ളൂ. മുറ്റം അടിച്ചുവാരി, ചപ്പുചവറുകള്‍ കൂനയില്‍ നിക്ഷേപിക്കുമ്പോള്‍ അവര്‍ ‘കൃഷ്ണാര്‍പ്പണമസ്തു’ എന്നു പറയും. ഓമനയായ കുഞ്ഞിനെ കുളിപ്പിക്കുമ്പോഴും ‘കൃഷ്ണാര്‍പ്പണമസ്തു’ എന്ന് ഉറക്കെ പറയും. ഇവരുടെ വീടിന്റെ സമീപത്തായി ഒരു ക്ഷേത്രമുണ്ട്. ഈ സാധു സ്ത്രീയുടെ എപ്പോഴുമുള്ള ഈ ‘കൃഷ്ണാര്‍പ്പണമസ്തു’ അവിടുത്തെ പൂജാരിക്ക് ഒട്ടും ഇഷ്ടമല്ല. നിര്‍മാല്യ പൂജ മുതല്‍ അത്താഴ ശീവേലിവരെ ഭക്ത്യാദരപൂര്‍വം പൂജ നടത്തുന്ന പൂജാരിക്ക്, ഈ വാക്കുകള്‍ അരോചകമായി തോന്നി. ചപ്പുചവറുകള്‍ കളയുമ്പോള്‍ ‘കൃഷ്ണാര്‍പ്പണമസ്തു’ എന്നു പറയുന്നത് അദ്ദേഹത്തിനു സഹിച്ചില്ല. പലപ്പോഴും ഈ സാധുസ്ത്രീയെ അദ്ദേഹം ശകാരിക്കാറുണ്ട്. പക്ഷേ അവര്‍ തിരിച്ചൊന്നും പറയാറില്ല.

ഒരുദിവസം ആ സ്ത്രീ മുറ്റത്തുകിടന്ന ചാണകമെടുത്തു പറമ്പിലേക്കെറിഞ്ഞു. അപ്പോഴും ‘കൃഷ്ണാര്‍പ്പണമസ്തു’ എന്നു പറയാന്‍ മടിച്ചില്ല. ആ ചാണകം ചെന്നുവീണത് ക്ഷേത്രമുറ്റത്താണ്. പൂജാരി അതു കണ്ടുനില്‍ക്കുകയായിരുന്നു. അയാള്‍ ദേഷ്യംകൊണ്ടു വിറച്ചു. ആ സ്ത്രീയുടെ കൈക്കു പിടിച്ചുകൊണ്ട് ക്ഷേത്ര മതില്‍ക്കകത്ത് കൊണ്ടുവന്നു. ക്ഷേത്രമുറ്റത്തു വീണ ചാണകം അവരെക്കൊണ്ടു നീക്കംചെയ്യിച്ചു. പറയാവുന്ന ചീത്ത വാക്കുകള്‍ പറഞ്ഞ് അവരെ വേദനിപ്പിച്ചു. 'ഈ നാട്ടില്‍നിന്ന് നിങ്ങളെ ഞാന്‍ ഓടിക്കും എന്നു പറഞ്ഞു.'

രാത്രി ഉറങ്ങാന്‍ കിടന്ന പൂജാരി അതിരാവിലെ ഉറക്കമുണര്‍ന്നു. ക്ഷേത്രനട തുറക്കാന്‍ പോകാന്‍ ശ്രമിച്ച അദ്ദേഹത്തിന് തന്റെ കൈ അനക്കാന്‍ കഴിയുന്നില്ല. കൈ പൂര്‍ണമായും തളര്‍ന്നു എന്നു പൂജാരിക്കു മനസ്സിലായി. അയാള്‍ ഉറക്കെ ഈശ്വരനെ വിളിച്ചു കരയാന്‍ തുടങ്ങി. പകല്‍ മുഴുവന്‍ വ്യസനിച്ചും വേദനിച്ചും അയാള്‍ കട്ടിലില്‍ കിടന്നു ഞരങ്ങി. അന്നു രാത്രിയില്‍ ഈശ്വരന്‍ സ്വപ്നത്തില്‍ വന്ന് പൂജാരിയോടു പറഞ്ഞു: 'നീ തരുന്ന പാല്‍പ്പായസത്തേക്കാള്‍ എന്റെ ഭക്ത തന്ന ചാണകമാണ് എനിക്കു പഥ്യം. നീ ചെയ്യുന്നതു പൂജയല്ല. എന്നാല്‍ അവളുടെ ഓരോ പ്രവൃത്തിയും പൂജയാണ്. അങ്ങനെയുള്ള എന്റെ ഭക്തയുടെ മനസ്സ് വിഷമിച്ചാല്‍ ഞാന്‍ സഹിക്കില്ല. എന്റെ ഭക്തയെ നീ പോയി ആശ്വസിപ്പിക്കണം. അവരോടു മാപ്പു പറയണം. എങ്കില്‍ മാത്രമേ നിന്റെ അസുഖം മാറുകയുള്ളൂ.'

പൂജാരിക്കു തെറ്റു മനസ്സിലായി. അടുത്ത പ്രഭാതത്തില്‍ ആ സ്ത്രീയെ തേടിപ്പിടിച്ചു. അവരെ സാഷ്ടാംഗം പ്രണമിച്ച് മാപ്പു ചോദിച്ചു. അത്ഭുതകരമായി പൂജാരിയുടെ അസുഖവും ഭേദമായി.

ഏതു പ്രവൃത്തി ചെയ്യുമ്പോഴും മനസ്സിനെ ഈശ്വരനില്‍ നിര്‍ത്തണം. അങ്ങനെ കര്‍മം ചെയ്യുന്നവനാണു യഥാര്‍ഥ കര്‍മയോഗി. ഭക്തിയോഗവും കര്‍മയോഗവും വെവ്വേറെയെന്നു പറയാനാവില്ല. യഥാര്‍ഥ കര്‍മയോഗി യഥാര്‍ഥ ഭക്തനാണ്. യഥാര്‍ഥ ഭക്തന്‍ യഥാര്‍ഥ കര്‍മയോഗിയുമാണ്. എന്നാല്‍ എല്ലാ കര്‍മങ്ങളും കര്‍മയോഗമാവുന്നില്ല. ഈശ്വരാര്‍പ്പിതമായി ചെയ്യുന്ന കര്‍മം മാത്രമേ കര്‍മയോഗമാവുന്നുള്ളൂ. അതുപോലെ ക്ഷേത്രത്തില്‍ പോയി നാലു പ്രദക്ഷിണം വെച്ചതുകൊണ്ടോ കൈയുയര്‍ത്തി തൊഴുതതു കൊണ്ടോ ഭക്തിയാവുന്നില്ല. മനസ്സ് ഈശ്വരനിലായിരിക്കണം. ചെയ്യുന്ന ഓരോ കര്‍മവും പൂജയായിക്കണ്ടു ചെയ്യാന്‍ കഴിയണം. അതായിരുന്നു ആ സാധു സ്ത്രീ ചെയ്തിരുന്നത്. സര്‍വരിലും സര്‍വതിലും തന്റെ ഇഷ്ട ദേവതയെ ദര്‍ശിച്ച് സ്‌നേഹിക്കുകയും സേവിക്കുകയും വേണം. അവിടുത്തോടുള്ള പ്രേമവും സമര്‍പ്പണവും വേണം. അപ്പോഴേ യഥാര്‍ഥ ഭക്തിയാവുന്നുള്ളൂ. എല്ലാം അവിടുന്ന് എന്ന ഭാവം വരുമ്പോള്‍ അതു ഭക്തിയായി. മറിച്ച് പൂജ ചെയ്യുമ്പോഴും മനസ്സ് ബാഹ്യ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍ ആ പൂജയെ ഭക്തിയോഗമെന്ന് പറയാന്‍ പറ്റില്ല. ബാഹ്യമായ ഒരു ക്രിയ എന്നതില്‍ കവിഞ്ഞ് അതിനെ ഈശ്വര പൂജയെന്നു വിളിക്കാന്‍ കഴിയില്ല. വൃത്തികെട്ട ഓട കഴുകി വൃത്തിയാക്കുമ്പോഴും ഈശ്വരമന്ത്രം ജപിച്ചുകൊണ്ട് അവിടുത്തേക്ക് എന്ന ഭാവനയോടെയാണു ചെയ്യുന്നതെങ്കില്‍ അതു ഭക്തിയോഗമാണ്. കര്‍മയോഗമാണ്.                      

മനസ്സ് നിർമലമാകുമ്പോൾ ഗർഭധാരണം നടത്തണം എന്തുകൊണ്ട്?

💑💑💑💑💑💑💑💑💑💑💑

മനസ്സ് നിർമലമാകുമ്പോൾ ഗർഭധാരണം നടത്തണം എന്തുകൊണ്ട്?  ഗർഭിണിയെ സന്മാർഗ്ഗ കഥകൾ എന്തിനാണ് കേൾപ്പിക്കുന്നത് ?

🎧🎧🎧🎧🎧🎧🎧🎧🎧🎧🎧

    മനസ്സും ശരീരവും നിർമ്മലമായിരിക്കുമ്പോൾ ഗർഭദാനം നടത്തിയാൽ മാത്രമേ സത്സന്താനം ലഭ്യമാകുകയുളളുയെന്നാണ് ആചാരവിധി.ആധുനിക ശാസ്ത്രവും സമ്മതിക്കുന്നു.  വിദ്യാഭ്യാസത്തിനുശേഷം, ബ്രഹ്മചര്യാശ്രമത്തിനുശേഷം വിവാഹിതരാകുന്ന ദമ്പതികൾ സത്സന്താനലാഭത്തിനു വേണ്ടി വ്രതാനുഷ്ഠാനങ്ങളിൽ ശ്രദ്ധിക്കണമെന്നാണ് ഗർഭധാന സംസ്കാരത്തിൽ പറയുന്നത്. ഈ സമയത്ത് വിശുദ്ധമായ ആഹാരങ്ങളും ശുദ്ധമായ വിചാരങ്ങളുമാണ് ശീലിക്കേണ്ടത്. ഒരു ശുഭദിനത്തിൽ നല്ല കുഞ്ഞ് ജനിക്കാനായി പ്രാർത്ഥനയോടെ ദാനം നടത്തേണ്ടതാണ്. ഋതുകാലമായ പതിനാറുദിനങ്ങളിൽ ആദ്യത്തെ നാലുദിവസങ്ങളും അമാവാസി  പൗർണമി എന്നീ ദിനങ്ങളും ഗർഭധാനത്തിന് വർജ്ജിക്കേണ്ടതാണ്. ആധുനിക വൈദ്യശാസ്ത്രവും ഈ ദിനങ്ങൾ ഉചിതമല്ലെന്ന് പറയുന്നു.  ദുഷ്ചിന്തകളോ ദുർവിചാരമോ ഇല്ലാതെയാകണം ഗർഭധാനം നടത്തേണ്ടത് എന്ന് ശാസ്ത്രം പറയുന്നു.  അങ്ങനെയുളള കുഞ്ഞുങ്ങൾ സദ്സ്വഭാവത്തിലും ബുദ്ധിവൈഭവത്തിലും മുന്നിൽ ആകും .

   ഗർഭിണികളെ സന്മാർഗ്ഗകഥകൾ കേൾപ്പിക്കണമെന്ന് പഴമക്കാർ പറയുന്നത് ആധുനിക
വൈദ്യശാസ്ത്രവും  പറയുന്നു. മുൻപ് ഗർഭിണികൾ സന്മാർഗ്ഗ കഥകൾ വായിക്കുകയും കേൾക്കുകയും ചെയ്യ്തിരുന്നു.അതിനാൽ അവർ ഉത്സാഹവദികളായിരിക്കും. ഈ സമയത്ത് ഉൽക്കണ്ഠയില്ലാത്ത സംഭാഷണങ്ങളും ശ്രവിക്കേണ്ടതാണ്. പുംസവന സംസ്ക്കാരം എന്ന പേരിൽ സന്മാർഗ്ഗകഥകൾ കേൾപ്പിക്കുന്ന ഒരു ആചാരം പഴമക്കാർ നടത്തിയിരുന്നു.

പ്രർത്ഥനയുടെ ഗുണങ്ങൾ.. ക്ഷമ ദീർഘായുസ്സ് നല്കുമോ? ധ്യാനം മോക്ഷ മാർഗ്ഗമോ?

പ്രർത്ഥനയുടെ ഗുണങ്ങൾ.. ക്ഷമ ദീർഘായുസ്സ് നല്കുമോ?  ധ്യാനം മോക്ഷ മാർഗ്ഗമോ?
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

   സന്ധ്യാവേളയിലെ വിഷലിപ്തമായ അന്തരീക്ഷത്തിൽ ശരീരശുദ്ധി വരുത്തി എള്ളെണ്ണ ഒഴിച്ച് തെളിയിച്ച ഓട്ടു വിളക്കിനരികിൽ ഇരുന്നുളള പ്രാർത്ഥന മനസ്സിനും ശരീരത്തിനും ആരോഗ്യം നല്കുന്നു.   ചിലർ പറയുന്നത് കേൾക്കാം കൂട്ടപ്രാർത്ഥന രോഗം ശമിപ്പിക്കും എന്ന്.   കൂട്ടപ്രാർത്ഥനകളിലെ  പാട്ട്,  ഉച്ചസ്ഥായീലുളള ഉപകരണസംഗീതം, താളാത്മകമായ ശബ്ദഘോഷം എന്നിവയിലൂടെ ഒരു പ്രത്യേക മാനസ്സികാവസ്ഥയിലെത്തുന്ന രോഗികളിൽ ആസ്തമ, ശ്വാസകോശരോഗങ്ങൾ, ഉയർന്ന രക്തസമ്മർദ്ദം എന്നിവയ്ക്ക് താല്കാലിക ആശ്വാസം കിട്ടുന്നു.  അതിനു കാരണം ഇതൊരു മാനസിക ചികിത്സയായി ഫലിക്കുന്നതു കൊണ്ടാണ് എന്നാണ്  ആധുനിക  ശാസ്ത്രത്തിൻറെ വിലയിരുത്തൽ.

   മനസ്സിന് ശാന്തിയുണ്ടായാൽ ശരീരത്തിന് സുഖമുണ്ടാകും എന്ന് പഴമക്കാർ പറയാറുണ്ട്.  കാരണം മനശ്ശാന്തി നഷ്ടപ്പെട്ട് മനസംഘർഷം കൂടി വരുമ്പോൾ ശരീരത്തിൽ ' ഹൈഡ്രോക്ലോറിക് ആസിഡി' ൻറെ ഉല്പാദനം വർദ്ധിക്കുകയും ഇത് ചെറുകുടലിലെ ' മ്യൂക്കസ്  ' കവചത്തെ ഭേദിച്ച് കുടലിൻറെ പേശികളിൽ ഉഗ്രവ്രണങ്ങൾ ഉണ്ടാക്കുന്നു.  ഈ വ്രണങ്ങൾ അൾസറായും ചിലപ്പോൾ കാൻസർ ആയും പരിണമിക്കുന്നു. കുടലിലെ വ്രണങ്ങൾ ദഹനവ്യവസ്ഥയെ ബാധിക്കുമ്പോൾ തന്നെ ശരീര പ്രവർത്തനങ്ങൾ വ്യത്യാസപ്പെടുകയും ഓരോ രോഗങ്ങൾ ആയി ബാധിക്കുകയും ചെയ്തു തുടങ്ങും. ടെൻഷൻ ഒഴിവാക്കുക.  മറ്റുള്ളവരോട് ക്ഷമിക്കാനും സ്നേഹത്തോടെ പെരുമാറാനും ശീലിക്കുക. അങ്ങനെയുളളവർക്ക് ദീർഘായുസ്സ് ലഭിക്കും.  നമ്മൾ ഒരാളോട് ക്ഷമിക്കുമ്പോൾ നമുക്ക് സന്തോഷം ലഭിക്കുന്നും അത് ശരീരത്തെയും മനസ്സിനേയും ഉത്തേജിപ്പിക്കും. നമ്മൾ ഒരാളെ ശിക്ഷിച്ചാൽ കുറ്റബോധം നമ്മളുടെ മനസ്വസ്തത കളയും ഫലം രോഗ ദുരിതങ്ങൾ ആകും.

  ജീവിത ദുഃഖങ്ങളിൽ നിന്നും മോചനം ആഗ്രഹിക്കുന്ന മനുഷ്യൻ മോക്ഷമാർഗ്ഗമായി ധ്യാനത്തെ കാണുന്നു. ധ്യാനത്തിലൂടെ അവനവൻറെ ശരീരത്തെ തിരിച്ചറിയാനുളള ആത്മജ്ഞാനം സ്വയത്തമാകുമ്പോൾ മാനസിക പിരിമുറുക്കം കുറയുകയും രക്താസമ്മർദ്ധവും ഹൃദ്രോഗവുമൊക്കെ നിയന്ത്രണവിധേയമാക്കാനും കഴിയുന്നു.  ഒരാൾ ധ്യാനവസ്ഥയിലിരിക്കുമ്പോൾ ശരീരത്തിലെ വിവിധ ഊർജ്ജകേന്ദ്രങ്ങളിൽ ശേഖരിച്ചിരിക്കുന്ന ഊർജ്ജം അതാത് മേഖലയിലേക്ക് കൃത്യമായി വ്യാപരിപ്പിച്ച് ക്രമരഹിതമായ ശരീരതാളത്തെ ക്രമപ്പെടുത്തും. ധ്യാനവസ്ഥയിൽ മസ്തിഷ്കത്തിലെ ബീറ്റാതരംഗങ്ങൾ ആൽഫാ, ഗാമ ,ഡെൽറ്റ, തീറ്റ എന്നിവയുടെ തരംഗദൈർഘ്യത്തിലേക്ക് ഉയരുന്നു. ആൽമരത്തിൻറെ സാമീപ്യം ധ്യാനത്തിന് ഗുണം ചെയ്യുന്നു.

വരലക്ഷ്മി വ്രതം

വരലക്ഷ്മി വ്രതം

ക്ഷേമസൗഭാഗ്യങ്ങള്ക്കായി അനുഷ്ഠിക്കുന്ന വ്രതമാണ് വരലക്ഷ്മി വ്രതം. ആടിയിലോ ആവണിയിലോ (കര്ക്കിടകത്തിലോ ചിങ്ങത്തിലോ) ദ്വാദശി വരുന്ന വെള്ളിയാഴ്ച ദിവസമാണ് വരലക്ഷ്മി പൂജയും വ്രതവും.മഹാലക്ഷ്മിയുടെ ജന്മദിനമാണ് ഇതെന്നാണ് സങ്കല്പ്പം. മഹാലക്ഷ്മി പാല്‍കടലില്‍ നിന്നും ഉയര്ന്നുവന്നത് ദ്വാദശിയായ വെള്ളിയാഴ്ച ആയിരുന്നുവത്രെ. വരലക്ഷ്മി എന്നാല് എന്തുവരവും നല്കുന്ന ലക്ഷ്മി എന്നാണര്ത്ഥം. ആഗ്രഹിക്കുന്ന എല്ലാ ക്ഷേമൈശ്വൈര്യങ്ങ്ങ്ങളും സൗഭാഗ്യങ്ങളും ലഭിക്കാനായി ലക്ഷ്മീപ്രീതിക്കായി ആണ് വരലക്ഷ്മി വ്രതം അനുഷ്ഠിക്കുക.രണ്ട് ദിവസങ്ങളിലായാണ് വ്രതാനുഷ്ഠാനവും പൂജയും. വ്യാഴാഴ്ച തന്നെ പൂജാമുറി വൃത്തിയാക്കിവച്ച് അരിപ്പൊടി കൊണ്ട് കോലമെഴുതി പൂക്കള്കൊണ്ട് അലങ്കരിച്ച് പൂജയ്കുള്ള എല്ലാ ഒരുക്കങ്ങളും ചെയ്യുന്നു.

ഒരു ചെമ്പ് കലശത്തില് നാണയം, വെറ്റില, അടയ്ക്ക, മഞ്ഞള്, നാരങ്ങ, കണ്ണാടി, കൊച്ചു കരിവള, കുങ്കുമച്ചെപ്പ്, പച്ചരി തുടങ്ങിയവ നിറയ്ക്കുന്നു. കുടത്തിന്റെ വായ് മാവില നിരത്തി അതിനു മുകളിലായി നാളീകേരം പ്രതിഷ് ഠിക്കുന്നു.നാളീകേരത്തില് ദേവിയുടെ പടം വച്ച് കുടത്തിന്റെ മുഖം ഭംഗിയായി അലങ്കരിക്കുന്നു.പിന്നീട് വെള്ളപ്പൊങ്കാല ഉണ്ടാക്കി കര്പ്പൂരം ഉഴിയുന്നു. രാത്രി ആഹാരം ഉപേക്ഷിക്കുന്നു. വെള്ളിയാഴ്ച ദിവസം രാവിലെ എഴുന്നേറ്റ് കുളിച്ച് ശുദ്ധമായി പൂജ തുടങ്ങുന്നു. ലക്ഷ്മി യെ വീട്ടിലേക്ക് വരവേല്ക്കാനായി വീട്ടിനു മുമ്പില് കോലമെഴുതി പൂക്കള് വിതറി കര്പ്പൂരം ഉഴിയുന്നു. ലക്ഷ്മീദേവി ഈ വീട്ടിലേക്ക് ആഗതയാവൂ എന്ന് സ്വാഗതം അരുളുന്ന ഗാനാലാപം നടത്തുന്നു. അതിനു ശേഷം ഒരിലയില് പച്ചരി വിതറി പൂജാമുറിയില് നിന്നും കലശമെടുത്ത് ഇലയില് വച്ച് അതില് ഒരു മഞ്ഞച്ചരട് കെട്ടുന്നു.

ആദ്യം ഗണപതി പൂജയാണ്. അതിനു ശേഷമാണ് വരലക്ഷ്മി പൂജ. പൂജയുടെ അവസാനം നൈവേദ്യം കര്പ്പൂരം കൊണ്ട് ഉഴിഞ്ഞ് സ്ത്രീകള് മഞ്ഞച്ചരട് എടുത്ത് വലതുകൈയില് കെട്ടുന്നു.ഇതോടൊപ്പം തന്നെ ഗ്രന്ഥങ്ങളില് നിന്നുള്ള ശ്ളോകങ്ങളുടെ പാരായണവും നടക്കുന്നു. അതിനു ശേഷം സ്ത്രീകള്ക്ക് താംബൂലം നല്കുന്നു. വൈകുന്നേരം പുതിയ പൂക്കള് കൊണ്ട് അര്ച്ചന തുടരുന്നു. കടല കൊണ്ടുള്ള നൈവേദ്യം (ചുണ്ടല്) തയ്യാറാക്കുന്നു. വെള്ളിയാഴ്ച ദിവസം കഴിയുന്നത്ര സ്ത്രീകള്ക്ക് തംബൂലം നല്കുന്നത് ശുഭസൂചകമാണ്. സാധാരണ നിലയില് മംഗളാരതി നടത്തി താംബൂലവും നാളീകേരവും നല്കുകയാണ് പതിവ്. ശനിയാഴ്ച രാവിലെ പൂക്കള് മാറ്റി പുതിയ പൂക്കള് കൊണ്ട് അര്ച്ചന നടത്തുന്നു. അന്നു മുതല് മൂന്നു ദിവസം പൂജ തുടരുന്നു. ഇതിനു ശേഷമേ ദേവിയുടെ മുഖം കലശത്തില് ന്നിന്ന് മാറ്റുകയുള്ളു

"ബഹു ദേവത ആരാധന ബഹു ദൈവ ആരാധന അല്ല..ഇത്... ബഹുദൈവം എന്ന സംജ്ഞ തന്നെ " വിഡ്ഢിത്തം ആണ്‌..

"ബഹു ദേവത ആരാധന ബഹു ദൈവ ആരാധന അല്ല..ഇത്... ബഹുദൈവം എന്ന സംജ്ഞ തന്നെ "  വിഡ്ഢിത്തം ആണ്‌..

ഹിന്ദുക്കളുടെ അടിസഥാന ഗ്രന്ഥം വേദങ്ങളാണ്.
വേദത്തില്‍ ഒരു ഈശ്വരനെ കുറിച്ചാണ് പറയുന്നത്
എകം സത് വിപ്രാ: ബഹുതാ വദന്തി - സത്യം എന്നത് ഒന്ന് മാത്രമാണ്,രണ്ടല്ല.
ഏക ഏവഹി ഭൂ താത്മ ഭൂതേ ഭൂത വ്യവസ്ഥിത
ഏകതാ ബഹുതാ ചൈവ ദ്യശ്യതേ ജല ചന്ദ്രവത്

സര്‍വ്വചരാചാരങ്ങളിലും നിലനില്‍ക്കുന്ന ഈശ്വരന്‍ ഒന്നാണ്.ഈശ്വരന്‍ സര്‍വ്വചരാ ചരങ്ങളിലും നിലനില്‍ക്കുന്നു, ചിലര്‍ക്ക് അത് ഒന്നായി തോന്നാം മറ്റുള്ളവര്‍ക്ക് പലതായി തോന്നാം ആകാശത്തുള്ള ചന്ദ്രന്‍ ഒന്നേ ഉള്ളൂ  ആ ചന്ദ്രനെ കടലിലും,അരുവിയിലും,
ആറിലും,കൈയിലുള്ള ഗ്ലസിലെ വെള്ളത്തിലും ചന്ദ്രന്‍െ്റ പ്രതിഭിംബം കാണാം. അതായത് ആ ഈശ്വരന്‍െ്റ സ്വഭാവം അനുസരിച്ച് പേരും പലരൂപങ്ങളും നല്‍കാറുണ്ട്.

ഉദാഃ-ഞാന്‍ എന്നത് ഒരാള്‍ ആണ്,
ഞാന്‍ എന്‍െ്റ മക്കള്‍ക്ക് അച്ഛനാണ്,
ഭാര്യക്ക് ഭര്‍ത്താവാണ്,സഹോദരിക്ക്
സഹോദരനാണ്,അച്ഛനമ്മമാര്‍ക്ക് മകന്‍
ആണ്,അദ്ധ്യാപകനു ഒരു വിദ്യാര്‍ത്ഥി ആണ്,
പക്ഷേ ഞാന്‍ ഒരാള്‍ ആണ്,എന്‍െ്റ സ്വഭാവം
അനുസരിച്ച് വ്യത്യസ്ത പേരില്‍ അറിയപെടുന്നു.
അതുപേലെ ആണ് ഈശ്വരന്‍ ഒന്നാണെങ്കിലും
സ്വഭാവം അനുസരിച്ച് വ്യത്യസത രൂപത്തില്‍
ആരാധിക്കുന്നു എന്നു മാത്രം.

     നിന്നിലെ ഗുണ ആധിക്യം ഏതാണോ അതിന്റെ ബലത്തിൽ മാത്രമേ, നിനക്കു ഈശ്വരന്റെ. പൂർണ ഗുണം, പ്രാപ്തം ആക്കാൻ കഴിയൂ..  സത്വ രജോ തമോ"ഗുണങ്ങളിൽ നിന്നിൽ എതിനാണോ  ആധിക്യം അതനുസരിച്ചു നിനക്കു ഈശ്വര സാമിപ്യം സാദ്ധ്യം ആണ്.. ഇതിനെ "സഗുണ ഉപാസന എന്നു പറയുന്നു.. ഇത് ഈശ്വര ഉപസനായിലെ ആദ്യ പടി മാത്രം ആണ്. ഈശ്വരൻ എന്ന പരമാർത്ഥിക സത്ത അറിയാൻ ഇത്തരം ഉപസനകൾ അനിവാര്യം ആണ്.

    കാരണം  ഈശ്വരൻ എന്നത്.. നേടേണ്ടതുള്ള ഒരു ഭൗതിക വസ്തു അല്ല, അതൊരു ആത്മീയ തലം ആണ്.. ഭൗതീക ഉപസനകൾ അതിലേക്കുള്ള.. വഴി മാത്രം ആണ്.. അത് ഏത് ആരാധന ആയാലും.. അതെല്ലാം എത്തിച്ചേരുന്നത്... ഈശ്വരൻ എന്ന "മഹാ സാഗരത്തെ ലക്ഷ്യം വെക്കുന്ന, "ഗംഗ യമുന, സിന്ധു കാവേരി ബ്രഹ്മപുത്ര സരസ്വതി. കാവേരി നദികളെ പോലെയാണ്.

   ഉപാസനാ തലത്തില്  ശിവലിംഗത്തിന്റെ പ്രാധാന്യം

ഈശ്വരനു പ്രതിമയില്ല. 'നതസ്യ പ്രതിമാ അസ്തി', അവനു പ്രതിമയില്ല. എന്തുകൊണ്ടെന്നാല്, 'അശബ്ദ അസ്പര്ശ അരൂപമവ്യയം'. ശബ്ദമില്ല, സ്പര്ശമില്ല, രൂപമില്ല, രസമില്ല. അപ്പോള് ശബ്ദസ്പര്ശരൂപരസഗന്ധാദി തത്വങ്ങളൊന്നുമില്ലാത്ത അല്ലെങ്കില് വകഭേദങ്ങളൊന്നുമില്ലാത്ത പരമ ഈശ്വര തത്വത്തെ അത്യന്ത സൂക്ഷ്മബുദ്ധിയായ ഒരു വ്യക്തിക്ക് അനുസന്ധാനം ചെയ്യുവാന് കഴിഞ്ഞേക്കാം. പക്ഷെ ജനസാമാന്യത്തിനു അഥവാ സാധാരണ ജനങ്ങള്ക്ക്, ആ ഒരു നിര്ഗുണ നിരാകാരമായ തത്വത്തെ അനുസന്ധാനം ചെയ്യുവാന് കഴിയില്ല.

അപ്പോള് അപാരകൃപാവാന്മാരായ നമ്മുടെ ഋഷീശ്വരന്മാര് എല്ലാവര്ക്കും ഉപാസിച്ചുയരാനുള്ള ചില സങ്കേതങ്ങളെ തന്നു. അവയാണ് നാമ സഹായം, രൂപ സഹായം എന്നിവ. അതായത് നാമ രൂപങ്ങളുടെ സഹായത്തെ വിഗ്രഹങ്ങളിലൂടെ സ്വീകരിച്ചു. 'വിഗ്രഹം' എന്ന് പറഞ്ഞാല് 'വിശേഷേണ ഗ്രാഹയതി'. വിശേഷേണ നമ്മെ ഗ്രഹിപ്പിക്കുന്നതെന്തോ അതാണ് വിഗ്രഹം.
കൊച്ചു കുട്ടിയായിരിക്കുമ്പോള് അദ്ധ്യാപകന് നമ്മെ എണ്ണം പഠിപ്പിക്കുവാന്‍ വേണ്ടി നമ്മുടെ കൈവിരലുകള് ഉപയോഗിക്കുവാന് ഉപദേശിച്ചു. അങ്ങിനെ നമുക്ക് സംഖ്യകളും എണ്ണവും എളുപ്പം മനസ്സിലായി. വിരലുകളുടെ സഹായത്തോടെ നമ്മള് സംഖ്യകളെ കൂട്ടുകയും കുറക്കുകയും ചെയ്തു. കൈ വിരലുകള് ഉപയോഗിച്ച് പത്ത് വരെയും പിന്നെ കാല് വിരലുകളെ കൂട്ടി ഇരുപത് വരെയും കുട്ടികള് ചെറിയ ക്ലാസ്സുകളില് എണ്ണം പഠിച്ചു. എന്നാല് അതെ കുട്ടികള് വലിയ ക്ലാസുകളില് എത്തുമ്പോള് വിരലുകളുടെ സഹായമില്ലാതെ തന്നെ വലിയ സംഖ്യകള് കൂട്ടാനും, കുറക്കാനും ഗുണിക്കാനും ആയാസരഹിതമായി ചെയ്യുവാന് പഠിച്ചു. ഇവിടെ അമൂര്ത്തമായ സംഖ്യ എന്ന സങ്കലപ്പത്തിനു എപ്രകാരം മൂര്ത്തമായ വിരലുകളുടെ സഹായം ഒരു കുട്ടി സ്വീകരിച്ചുവോ അതുപോലെ അമൂര്ത്തമായി ഇരിക്കുന്ന ഈശ്വര തത്വത്തെ ഉപാസന ചെയ്യുന്നതിന് മൂര്ത്തങ്ങളായ വിഗ്രഹങ്ങളെ, നാമ, രൂപ വിഗ്രഹങ്ങളെ നാം സ്വീകരിക്കുന്നു. അത് വ്യത്യസ്തങ്ങളായ സത്വ, രജ, തമോ ഗുണഭേദമനുസരിച്ചിട്ടുള്ള ദേവതകള്ക്ക് അതിനനുസരിചിട്ടുള്ള വിഗ്രഹഭേദങ്ങളുണ്ട്.

ഋഷീശ്വരന്മാര് ദര്ശിച്ചു നിര്ദേശിച്ചിട്ടുള്ള ധ്യാനശ്ലോകങ്ങള്ക്കനുസരിച്ചാണ് അത്തരം ഓരോ വിഗ്രഹങ്ങളും രൂപകല്പന ചെയ്യുന്നത്. വ്യത്യസ്തമായ ദേവതാരൂപങ്ങളെല്ലാം തന്നെ ഈ ധ്യാനശ്ലോകങ്ങങ്ങൾക്കനുസരിച്ചാണ് നിര്മ്മിച്ചിട്ടുള്ളത്.  അവയെല്ലാം സഗുണമാണ്, സാകാരമാണ് ഒന്നു കൂടെ സ്പഷ്ടമായി പറഞ്ഞാല് സകലീകൃതമാണ്, അംഗപ്രത്യംഗങ്ങളോട് കൂടിയതാണ്. അങ്ങനെയുള്ള വിഗ്രഹങ്ങളിലൂടെ ഞാന് ദേവതകളെ ഉപാസിക്കുന്നു. ആ ദേവതകളിലൂടെ ഈശ്വരന് ലക്ഷീകരിക്കപ്പെടുന്നു. ഇങ്ങനെ സഗുണ സാകരമായ,സകലീകൃതമായ ഉപാസനാപദ്ധതികളാണ് ക്ഷേത്രങ്ങളിലെല്ലാം തന്നെ പ്രചരിക്കുന്നത്. അതിലൂടെ മനുഷ്യന് ഏകാഗ്രതയെ,ശുദ്ധിയെ നേടുന്നു. ഇതാണ് ക്ഷേത്രോപാസനയുട അടിസ്ഥാനം

ക്ഷേത്രങ്ങളില് വിഗ്രഹങ്ങള് മാത്രമല്ല വിശിഷ്ഠങ്ങളായ മന്ത്രങ്ങള്, അത്യന്ത സൂക്ഷ്മ ഉപാസനാ ശക്തിയോടുകൂടിയ ആചാര്യന്റെ അഥവാ തന്ത്രിയുടെ സങ്കല്പ്പങ്ങള്, അനേകം ഉപാസകന്മാരുടെ സങ്കല്പ്പങ്ങള്‍ ഇവയെല്ലാം സമ്മേളിക്കുന്നു. അടിസ്ഥാനപരമായി നോക്കുമ്പോള് ക്ഷേത്രം ഒരു പ്രതീകമാണ്, വിഗ്രഹമാണ്. എന്നാല് കേവലം അതൊരു വിഗ്രഹമല്ലതാനും. അവിടെ മന്ത്ര ചൈതന്യം പറയേണ്ടതുണ്ട്, ഉപാസനാനിഷ്ഠനായതന്ത്രിയുടെ സങ്കല്പം പറയേണ്ടതുണ്ട്, അനേകായിരം ഉപാസകന്മാരുടെ സങ്കല്പങ്ങള് പറയേണ്ടതുണ്ട്. ഇവയിലെല്ലാം വച്ച് ഏറ്റവും പ്രധാനം മന്ത്രമാണ്. ക്ഷേത്രം ഒരു പ്രതീകമാണെന്ന് ആദ്യമേ പറയുന്നുവെങ്കിലും അത് വെറുമൊരു പ്രതീകമല്ല. ഇങ്ങനെയുള്ള ഉപാസനാ പദ്ധതി, അംഗ പ്രത്യംഗങ്ങളോടു കൂടിയ,തികച്ചും മാനുഷികഭാവത്തോടു കൂടിയ വിഗ്രഹങ്ങള് എന്നിവയില് നിന്നും ആരംഭിച്ച് ക്രമികമായി ഉയര്ന്ന്, സര്വ്വ വിഗ്രഹങ്ങള്ക്കും ഉപരിയുള്ള പരമമായ സത്യാനുസന്ധാനത്തിലേക്ക് നമ്മെ നയിക്കുന്നുണ്ട്. ക്ഷേത്രോപാസനയിലൂടെ തന്നെ സകല ഉപാസനകളെയും അതിക്രമിക്കുവാന് ഒരാള്ക്ക് സാധിക്കും.
   
നിർഗുണ ഉപാസനയിലേക്ക്, "മനസ്സിനെ നയിക്കുക യാണ്... സഗുണ ഉപാസന ലക്ഷ്യം, അതു തെറ്റ് അല്ല..


ബ്രഹ്മം എന്ന ചൈതന്യം.. ഭൂമിയിലെ സര്‍വ ചരാചരങ്ങളിലും ഉണ്ട് .മനുഷ്യനിലെ ദിവ്യത ആണ് ഋഗ്വേദത്തിലെ ഒരു പ്രധാന വിഷയം

പ്രഭാത്രുത്വം സുദാനവോ /ധ ദ്വിതാ
സാമാന്യ മാതുര്‍ഗര്‍ഭേ ഭരാ മഹേ

ഋഗ്വേദം

ഈ ചൈതന്യം മാതാവിന്റെ ഗര്‍ഭത്തില്‍ വച്ച് തന്നെ മനുഷ്യനില്‍ പ്രവേശിക്കുന്നു ,നിറയുന്നു .മനുഷ്യനും ഈശ്വരനും ആയുള്ള ബന്ധം ഗര്‍ഭത്തില്‍ വച്ച് തുടങ്ങുന്നു .

അഹം രാഷ്ട്രീ സംഗമനീ വസുനാം
ചികിതുഷീ പ്രഥമാ യജ്നിയാനാം
താം മാ ദേവാ വൃദധു:പുരുത്രാ ഭൂരി സ്താത്രാം
ഭൂര്‍യ്യാ വേഷയന്തീം -ഋഗ് വേദം..X-125

'ഞാന്‍ രാജ്യങ്ങളുടെ അധിപന്‍ ,ധന ദാതാവ് ,സര്‍വജ്ഞന്‍,സര്‍വ ശക്തയും ,സര്‍വ ശ്രേഷ്ഠന്‍ ആയ പൂജാര്‍ഹന്‍ ആകുന്നു .ഞാന്‍ വിവിധ രൂപ ഭാവങ്ങള്‍ സ്വീകരിച്ചു എല്ലാ പ്രാണികളിലും വസിക്കുന്നു .ദേവന്മാര്‍ എന്നെ അനേകം സ്ഥാനങ്ങളില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു..
         
                 “സർവം ഖല്വിദം ബ്രഹ്മ”

കർമ്മഫലം

🌻🐚കർമ്മഫലം

കുരുക്ഷേത്രയുദ്ധത്തിന് ശേഷം ധൃതരാഷ്ട്രർ കൃഷ്ണനോട് ചോദിച്ചു "എനിക്കു ഉള്ള 100 പുത്രന്മാരും മരിക്കുവാൻ എന്താണ് കാരണം?"

കൃഷ്ണൻ ഉത്തരം പറഞ്ഞു "50 ജന്മങ്ങൾക്ക് മുന്പ് അങ്ങൊരു വേട്ടക്കാരൻ ആയിരുന്നു. വേട്ടക്കിടയിൽ അങ്ങു അമ്പെയ്ത ഒരു കിളി പറന്നു പോയ ദേഷ്യത്തിൽ കൂട്ടിലുണ്ടായിരുന്ന 100 കിളികുഞ്ഞുങ്ങളെയും കൊന്നു കളഞ്ഞു. അച്ഛൻ കിളി നിസ്സഹായതയോടെ ഹൃദയം പൊട്ടിഅതു കണ്ടുകൊണ്ടിരുന്നു. അങ്ങനെ ഒരച്ഛന് 100 മക്കളുടെ മരണം കണ്ടുകൊണ്ടിരിക്കുവാൻ അങ്ങു കാരണമായതാണ് സ്വന്തം മക്കളുടെ മരണം കാണുന്ന വേദന അനുഭവിക്കേണ്ടി വന്നത്."

"അങ്ങനെയോ? പക്ഷെ ഇതനുഭവിക്കാൻ 50 ജന്മങ്ങൾ കാലതാമസം ഉണ്ടാകാൻ എന്തു കാരണം?"
കൃഷ്ണൻ പറഞ്ഞു "കഴിഞ്ഞ 50 ജന്മങ്ങൾ അങ്ങു 100 പുത്രന്മാരുണ്ടാകാനുള്ള പുണ്യം നേടുകയായിരുന്നു".

ഭഗവത് ഗീതയിൽ കൃഷ്ണൻ പറയുന്നു (4.17) - "ഗഹന കർമ്മണാ ഗതി" - കർമ്മവും കർമ്മ ഫലവും ലഭിക്കുന്ന രീതി മനസിലാക്കാൻ വളരെ ബുദ്ധിമുട്ടാണ്. ഏതു കർമ്മത്തിനു ഏതു കർമ്മഫലം നൽകണം എന്നു ഭഗവാനാണ് നിശ്ചയിക്കുന്നത്. ചിലപ്പോ കർമ്മഫലം ഈ ജന്മത്തിൽ അനുഭവിച്ചു തീർക്കാം, ചിലപ്പോ വരും ജന്മങ്ങളിലും. ഒരു വാക്യം കേട്ടിട്ടല്ലെ - " The mills of God grind slow; but they grind exceedingly fine " അതായത് ഏതു ചെറിയ കർമ്മമാണെങ്കിലും അതിനൊരു കൃത്യമായ ഒരു ഫലമുണ്ടാകും - നന്മക്കും തിന്മക്കും.

ഗീതയിൽ തന്നെ അതിനുദാഹരണം പറയുന്നു - ഒരു കാലിത്തൊഴുത്തിൽ 1000 കന്നുകളുണ്ടെങ്കിലും ഒരു അമ്മപശു കൃത്യമായി അതിന്റെ കന്നിനെ തന്നെ കണ്ടു പിടിക്കുന്നു. നമ്മുടെ കർമ്മഫലങ്ങളും ഇത്രയും വലിയ പ്രപഞ്ചത്തിൽ നമ്മെ തേടിവരുന്നത് ഇതേ സൂക്ഷ്മതയോടെയാണ് . ശ്രദ്ധിച്ചിട്ടില്ലേ നൂറു കണക്കിനാളുകൾ സഞ്ചരിക്കുന്ന ഒരു റോഡിൽ ഒരു അപകടം ഉണ്ടാകുന്നത് ഒരാൾക്കായിരിക്കും. അതൊരു യാദൃശ്ചികതയല്ല, കർമ്മഫലമാവും.

നമ്മുടെ കർമ്മഫലങ്ങളും - സത്കർമ്മങ്ങളുള്ള സത്കർമ്മ ഫലങ്ങളും , ദുഷ്കർമ്മങ്ങൾക്കുള്ള ദുഷ്കർമ്മ ഫലങ്ങളും, ലേശം വൈകിയാണെങ്കിലും, കൃത്യമായി നമ്മെ തേടിയെത്തും.🌲🌲🌲🌲🌲🌲🌲VS MURRY THANTRI VENDAR

പ്രർത്ഥനയുടെ ഗുണങ്ങൾ.. ക്ഷമ ദീർഘായുസ്സ് നല്കുമോ? ധ്യാനം മോക്ഷ മാർഗ്ഗമോ?

പ്രർത്ഥനയുടെ ഗുണങ്ങൾ.. ക്ഷമ ദീർഘായുസ്സ് നല്കുമോ?  ധ്യാനം മോക്ഷ മാർഗ്ഗമോ?🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺


   സന്ധ്യാവേളയിലെ വിഷലിപ്തമായ അന്തരീക്ഷത്തിൽ ശരീരശുദ്ധി വരുത്തി എള്ളെണ്ണ ഒഴിച്ച് തെളിയിച്ച ഓട്ടു വിളക്കിനരികിൽ ഇരുന്നുളള പ്രാർത്ഥന മനസ്സിനും ശരീരത്തിനും ആരോഗ്യം നല്കുന്നു.   ചിലർ പറയുന്നത് കേൾക്കാം കൂട്ടപ്രാർത്ഥന രോഗം ശമിപ്പിക്കും എന്ന്.   കൂട്ടപ്രാർത്ഥനകളിലെ  പാട്ട്,  ഉച്ചസ്ഥായീലുളള ഉപകരണസംഗീതം, താളാത്മകമായ ശബ്ദഘോഷം എന്നിവയിലൂടെ ഒരു പ്രത്യേക മാനസ്സികാവസ്ഥയിലെത്തുന്ന രോഗികളിൽ ആസ്തമ, ശ്വാസകോശരോഗങ്ങൾ, ഉയർന്ന രക്തസമ്മർദ്ദം എന്നിവയ്ക്ക് താല്കാലിക ആശ്വാസം കിട്ടുന്നു.  അതിനു കാരണം ഇതൊരു മാനസിക ചികിത്സയായി ഫലിക്കുന്നതു കൊണ്ടാണ് എന്നാണ്  ആധുനിക  ശാസ്ത്രത്തിൻറെ വിലയിരുത്തൽ.

   മനസ്സിന് ശാന്തിയുണ്ടായാൽ ശരീരത്തിന് സുഖമുണ്ടാകും എന്ന് പഴമക്കാർ പറയാറുണ്ട്.  കാരണം മനശ്ശാന്തി നഷ്ടപ്പെട്ട് മനസംഘർഷം കൂടി വരുമ്പോൾ ശരീരത്തിൽ ' ഹൈഡ്രോക്ലോറിക് ആസിഡി' ൻറെ ഉല്പാദനം വർദ്ധിക്കുകയും ഇത് ചെറുകുടലിലെ ' മ്യൂക്കസ്  ' കവചത്തെ ഭേദിച്ച് കുടലിൻറെ പേശികളിൽ ഉഗ്രവ്രണങ്ങൾ ഉണ്ടാക്കുന്നു.  ഈ വ്രണങ്ങൾ അൾസറായും ചിലപ്പോൾ കാൻസർ ആയും പരിണമിക്കുന്നു. കുടലിലെ വ്രണങ്ങൾ ദഹനവ്യവസ്ഥയെ ബാധിക്കുമ്പോൾ തന്നെ ശരീര പ്രവർത്തനങ്ങൾ വ്യത്യാസപ്പെടുകയും ഓരോ രോഗങ്ങൾ ആയി ബാധിക്കുകയും ചെയ്തു തുടങ്ങും. ടെൻഷൻ ഒഴിവാക്കുക.  മറ്റുള്ളവരോട് ക്ഷമിക്കാനും സ്നേഹത്തോടെ പെരുമാറാനും ശീലിക്കുക. അങ്ങനെയുളളവർക്ക് ദീർഘായുസ്സ് ലഭിക്കും.  നമ്മൾ ഒരാളോട് ക്ഷമിക്കുമ്പോൾ നമുക്ക് സന്തോഷം ലഭിക്കുന്നും അത് ശരീരത്തെയും മനസ്സിനേയും ഉത്തേജിപ്പിക്കും. നമ്മൾ ഒരാളെ ശിക്ഷിച്ചാൽ കുറ്റബോധം നമ്മളുടെ മനസ്വസ്തത കളയും ഫലം രോഗ ദുരിതങ്ങൾ ആകും.

  ജീവിത ദുഃഖങ്ങളിൽ നിന്നും മോചനം ആഗ്രഹിക്കുന്ന മനുഷ്യൻ മോക്ഷമാർഗ്ഗമായി ധ്യാനത്തെ കാണുന്നു. ധ്യാനത്തിലൂടെ അവനവൻറെ ശരീരത്തെ തിരിച്ചറിയാനുളള ആത്മജ്ഞാനം സ്വയത്തമാകുമ്പോൾ മാനസിക പിരിമുറുക്കം കുറയുകയും രക്താസമ്മർദ്ധവും ഹൃദ്രോഗവുമൊക്കെ നിയന്ത്രണവിധേയമാക്കാനും കഴിയുന്നു.  ഒരാൾ ധ്യാനവസ്ഥയിലിരിക്കുമ്പോൾ ശരീരത്തിലെ വിവിധ ഊർജ്ജകേന്ദ്രങ്ങളിൽ ശേഖരിച്ചിരിക്കുന്ന ഊർജ്ജം അതാത് മേഖലയിലേക്ക് കൃത്യമായി വ്യാപരിപ്പിച്ച് ക്രമരഹിതമായ ശരീരതാളത്തെ ക്രമപ്പെടുത്തും. ധ്യാനവസ്ഥയിൽ മസ്തിഷ്കത്തിലെ ബീറ്റാതരംഗങ്ങൾ ആൽഫാ, ഗാമ ,ഡെൽറ്റ, തീറ്റ എന്നിവയുടെ തരംഗദൈർഘ്യത്തിലേക്ക് ഉയരുന്നു. ആൽമരത്തിൻറെ സാമീപ്യം ധ്യാനത്തിന് ഗുണം ചെയ്യുന്നു.