Tuesday, 12 December 2017

കൗളം

🙏🌝നമസ്തേ🌝🔥
🙏🔥കൗളം🔥🌝🔥
കുലശബ്ദത്തിൽ നിന്നും ഉണ്ടായതാണ് കൗലശബ്ദം 🔥കുലം മൂലാധാരചക്രമാണ്🔥 ജീവൻ,പ്രകൃതി,ദിക്ക്,കാലം,പൃഥി,ജലം,തേജസ്സ്,വായു,ആകാശം,എന്നീ ഒമ്പതുതത്വങ്ങൾ ചെർന്നതാണ് കുലം🔥🙏 കുലം ശക്തിയും അകുലം ശിവനുമാകുന്നു🔥🙏
വേദേദിഹാസശസ്ത്രപുരാണങളെല്ലാം പോതുവിഞ്ജനങ്ങളാണ്🔥🙏.എന്നാൽ ശൈവശാക്തെയാഗാമങ്ങൾ രഹസ്യങ്ങൾ ആണ് ഇതിൽ കുലശാസ്ത്രങൾ രഹസ്യാതിരഹസ്യഹും
രഹസ്യാതിരഹസ്യത്തിൽ ആതിരഹസ്യമാണ് കുലഞ്ജാനം🔥🙏 കുലശസ്ത്രഞ്ജനായ ഒരു ഗുരുവിൽ നിന്നു മാത്രമെ കുലശാസ്ത്രം അഭ്യസിക്കാൻ കഴിയു🔥🙏 ഗുരു സക്ഷാൽ കൈലാസപ്രഭുതന്നെയാണ്.🔥🙏
 "കുലംധർമ്മോഹതോ ഹന്ധി രക്ഷിതോ രക്ഷതി പ്രീയെ🔥🙏-പൂജിതഃപൂജയത്യാശു തസ്മാത്തം ന പരിത്യജേത്"""🔥🙏
കുലധർമ്മത്തെ പരിപാലിക്കുന്നവനെ കുലധർമ്മം രക്ഷിക്കും🔥🙏കുലധർമ്മം പുജിക്കുന്നവൻ സർവ്വലോകരാലും പൂജിതനായിരിക്കും🔥🙏 ആയതിനാൽ കുലധർമ്മത്തെ പരിത്യജിക്കരുത്.എന്നാണ് ശ്രീ പരമേശ്വരൻ അരുൾ ചെയ്യുന്നത്.🔥🙏
🔥🙏ഭോഗയോഗത്മം കൗളം🔥🙏എന്നാണ് കൗളത്തിനു നൽകിയിട്ടുള്ള നിർവ്വചനം🙏 കൗളം ഒരേസമയം ഭോഗത്മകമാണ് യോഗത്മകമാണ്🔥🙏 കുലത്തെ സംബന്ധിച്ചത് കൗലം അഥവാ കൗളം.🔥🙏🔥🙏 കിഷോർ🔥🙏🌝
എല്ലാ സുഹുർത്തുക്കൾക്കും  വിനിത പ്രണാമം🔥🙏🌝 ഇനി കുറച്ച് മന്ത്രവാദക്രിയയകളേപ്പറ്റി രണ്ട് വാക്ക്🔥🌝🙏'മരണം വരെ സംഭവിക്കാവുന്ന ക്ഷുദ്രകര്‍മവിധികള്‍ ഉണ്ട് മാരണത്തില്😇🔥
മന്ത്രവാദം, ആഭിചാരം- കേൾക്കുമ്പോൾ തന്നെ പലരെയും ഭയപ്പെടുത്തുന്ന വാക്കുകളാണിവ🌝 എന്നാൽ മാന്ത്രികവിദ്യ ഒരു വിജ്ഞാനശാഖയാണെന്നും ജനസംസ്കാര പഠനത്തിൽ മറ്റു വിഷയങ്ങൾക്ക് നൽകുന്ന പ്രാധാന്യം മാന്ത്രിക വിജ്ഞാനത്തിനും നൽകണമെന്ന ധാരണയിൽ ഡോ എം വിഷണു നമ്പൂതിരി തയ്യാറാക്കിയിട്ടുള്ള പുസ്തകമാണ് മാന്ത്രിക വിജ്ഞാനം.🔥🙏
മന്ത്രവാദം അതിന്റെ രീതിഭേദങ്ങൾ, ബാധകളും ഭൂതവിജ്ഞാനവും, ദുർമന്ത്രവാദം-ചില വശങ്ങൾ, മാന്ത്രികാനുഷ്ഠാനകലകൾ, മന്ത്രങ്ങൾ, മരുന്നും മന്ത്രവും, മാന്ത്രികയന്ത്രങ്ങളും മാന്ത്രികക്കളങ്ങളും അക്കപ്പടവും മാന്ത്രികചതുരവും മന്ത്രവാദപ്പാട്ടുകളും എന്നിങ്ങനെ വിവിധ അധ്യായങ്ങളിലൂടെയാണ്മാന്തികവിദ്യയെ കുറിച്ച് വിഷണു നമ്പൂതിരി വിവരിച്ചിട്ടുള്ളത്.🔥🙏🔥
🌝🌝
മന്ത്രവാദം പാരമ്പര്യവഴിക്ക്, വംശീയമായി നടത്തിപ്പോരുന്ന വണ്ണാൻ,മലയൻ, കണിയാൻ, മുന്നൂറ്റാൻ തുടങ്ങിയവരുടെ ഗ്രന്ധശേഖരം പരിശോധിച്ചപ്പോൾ കണ്ടെത്തിയ മാന്ത്രികയന്ത്രങ്ങളുടെയും അക്കവിട്ടങ്ങളുടെയും മാതൃകകൾ ഗ്രന്ഥകാരന് കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്.🔥അവയിൽ കുറച്ചു ഭാഗം ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്. മാന്ത്രികവിദ്യയെ കൗതുകാവഹമായ ഒരു വിജ്ഞാനമായി, നാടോടി വിജ്ഞാനത്തിന്റെ ഭാഗമായി വിലയിരുത്തുന്ന ഗ്രന്ഥമാണ് മാന്ത്രിക വിജ്ഞാനം എന്ന പുസ്തകം.പുസ്തകത്തിൽ നിന്ന് ഒരു ഭാഗം...🔥🙏
🌝
ദുർമന്ത്രവാദം- ചില വശങ്ങൾ
🔥🔥
മാന്ത്രികവിദ്യയെ നന്മയ്ക്കായും തിന്മയ്ക്കായും ഉപയോഗപ്പെടുത്താം🔥 രോഗശാന്തി, ദേഹസുഖം, ദോഷനിവാരണം തുടങ്ങിയവയ്ക്കുവേണ്ടി മാന്ത്രിക കർമങ്ങൾ ചെയ്യാറുണ്ട്. എന്നാൽ, വ്യക്തികളുടെ പ്രത്യേക പ്രവർത്തനങ്ങളെ നിയന്ത്രിക്കുക, അന്യരെ വശീകരിക്കുക, ശത്രുക്കളെ നശിപ്പിക്കുക മുതലായ ആഭിചാരകർമങ്ങൾ മന്ത്രവാദത്തിന്റെ മറ്റൊരു വശമാണ്.🔥🙏 പലതരത്തിലുള്ള ക്ഷുദ്രക്രിയകൾ, ബലികർമ്മങ്ങൾ, താന്ത്രിക കർമങ്ങൾ എന്നീ കർമവൈവിധ്യങ്ങൾ ദുർമന്ത്രവാദത്തിൽ അടങ്ങുന്നു. ആഭിചാര മാന്ത്രികർ തന്നെ രോഗശാന്തിയ്ക്കും മറ്റും വേണ്ടി ചെയ്യുന്ന കർമങ്ങൾ ഗുണഫലമാണുളവാക്കുന്നത്🔥🙏
🌝
മലയൻ, പാണൻ, വണ്ണാൻ, മണ്ണാൻ, പുള്ളുവൻ, വേലൻ, കണിശൻ, ഗണകൻ, പറയൻ, പുലയൻ, കോപ്പാളൻ, മാവിലൻ, പണിയൻ, കുറിച്യൻ തുടങ്ങിയ സമുദായങ്ങളിൽപ്പെട്ട മാന്ത്രികൻ ദുർമന്ത്രവാദികളാണെന്നാണ് പൊതുധാരണ🔥🙏 ഇവരിൽ പലരും ആഭിചാരങ്ങളും, കൂടോത്രങ്ങളും ചെയ്യുന്നവരത്രെ.🔥🔥ഒടി, മുഷ്ടി, മുറിവ്, മാരണം, സ്തംഭനം, വശ്യം, മോഹനം, ആകർഷണം തുടങ്ങിയ പല മന്ത്രവാദ കാര്യങ്ങളും അവർ ആഭിചാര മാർഗത്തിൽ കൈകാര്യം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.
ആഭിചാര കർമങ്ങളിലൊന്നാണ് മാരണം.🔥🙏ഭൈരവാദി പഞ്ചമൂർത്തികളെയോ, മറ്റു വനമൂർത്തികളെയോ, ജപിച്ചയക്കുകയെന്നത് ഇതിന്റെ ഒരു വശമത്രെ. ശത്രുസംഹാരഹോമം, വനദേവതകൾക്കും മറ്റുമുള്ള പുറബലി, തട്ടുംകുരുതിയും, കോഴിബലി എന്നിവ മാരണക്രിയക്കുവേണം. മരണം വരെ സംഭവിക്കാവുന്ന ക്ഷുദ്രകർമവിധികൾ മാരണത്തിലുണ്ടെന്നുകാണാം.🔥🙏
ശത്രുനാശത്തിനുള്ള മറ്റൊരു ആഭിചാര കർമമാണ് ഒടി. ഒടിവെച്ചത് കടന്നാലാണ് അതിന്റെ ദോഷം ബാധിക്കുക🔥🙏ഒടി കടന്നാൽ വിഷാംശംകൊണ്ട് കാലുകൾ വീങ്ങുകയും പൊട്ടുകയും ചെയ്യുമത്രെ🔥 പിണിയാളുടെ ശരീരത്തിൽ സന്ധുക്കളിൽ കുരുത്തോല കെട്ടി, എട്ടുമുള്ളു തറപ്പിക്കും. കണ്ണിമീൻ, അട്ടക്കുടു, ഏട്ട (ഒരു തരം മത്സ്യം), മഞ്ഞൾ, ചുണ്ണാമ്പ് എന്നിവ ചേർത്ത ചോറുകൊണ്ട് പ്രതിരൂപ (ആൾരൂപ)മുണ്ടാക്കി, മുള്ളുകളും മറ്റും ആ സങ്കല്പ ശരീരത്തിൽ മന്ത്രത്തോടുകടി കുത്തുകയെന്നത് ഒടികർമത്തിന്റെ ഒരു വശമാണ്🔥🌝
മാന്ത്രികവിദ്യയുടെ ഒരു വശമാണ് മറിവ്. യഥാർത്ഥ രൂപത്തെ മറച്ചുവെയ്ക്കുന്നതാണ് മറിവ്. മായോം മറിവും എന്നൊരു പ്രയോഗം ഭാഷയിൽ നിലവിലുണ്ട്.🔥🙏 ബുദ്ധിപരമായ മാന്ദ്യമുണ്ടാക്കുവാൻ മറിവ് എന്ന മാന്ത്രിക ക്രിയകൊണ്ട് സാധിക്കുമത്രെ.🔥🙏 ആൾമറിവ് അതിൽ പ്രധാനമാണ്. ഒരാൾ നീണ്ടു കിടന്ന് കോടി വസ്ത്രം പുതപ്പിച്ച്, കുരുതി നിറച്ച് വായ കെട്ടിയ ഒരു കുംഭം നെഞ്ചിൽ കമഴ്ത്തിവച്ച്, അതിൻമുകളിൽ പലക വച്ച് മുഷ്ടി കൊത്തുകയെന്നത് മറിവി ന്റെ കർമാംഗമത്രെ.🔥🙏
🌝🔥
മുഷ്ടികർമം മന്ത്രവാദപരമായ മിക്ക കർമങ്ങളുടെയും അന്ത്യത്തിൽ പതിവുണ്ട്. ചെന്നാർവള്ളി, ഞെഴുകിൻകോല്, ഈയച്ചേമ്പ്, തേങ്ങാക്കുലയല്ലി, കടുക്ക തുടങ്ങിയവ കെട്ടി തേങ്ങയുടെ മുകളിൽവെച്ച് നാലുഭാഗത്തുനിന്നും കൊത്തുകയാണ് മുഷ്ടിയുടെ മുഖ്യചടങ്ങ്.🔥🙏 ഞരമ്പുവേദന, ശാരീരികമായ ക്ഷീണം തുടങ്ങിയവയ്ക്കും മുഷ്ടികൊത്തൽ ക്രിയ കഴിപ്പിക്കും🔥🙏
🌝
ചില മന്ത്രവാദികൾക്ക് മാന്ത്രികശക്തി/ആഭിചാരക്രിയമുഖേന സ്തംഭിപ്പിക്കുവാൻ/നിരോധിക്കുവാൻ/അടക്കുവാൻ ഉള്ള കഴിവുണ്ട്. അതാണ് സ്തംഭനക്രിയ.🔥🙏 വൃത്തിനിരോധം എന്ന് അതിനെ വിശേഷിപ്പിക്കാം. പ്രവൃത്തികൾക്ക് തടസ്സമുണ്ടാക്കുകയാണ് അതിന്റെ ലക്ഷ്യം.

ശത്രുക്കളുടെ പ്രഭാവത്തെ അടക്കുവാനുള്ള ഒരുമാർഗമത്രെയിത്.🔥🙏 ശത്രുസ്തംഭനം, നാവടക്കം, ബാധാനിരോധം എന്നിങ്ങനെ സ്തംഭനക്രിയകൾ പല പ്രകാരമാണ്.🙊😡🙏 ജലസ്തംഭനം, കക്കുടസ്തംഭനം, നാളികേര സ്തംഭനം എന്നിങ്ങനെ സ്തംഭനം ചെയ്യുന്ന രീതികളിലും വ്യത്യാസമുണ്ട്.🔥🙏 കള്ളന്മാരുടെയും മറ്റും കുടല് സ്തംഭിപ്പിക്കുവാൻ സ്തംഭനക്രിയകൊണ്ട് സാധിക്കുമെന്ന വിശ്വാസം നിലവിലുണ്ടായിരുന്നു🔥🙏
കുടത്തിൽ കുരുതിവെള്ളവും മറ്റും നിറച്ച് കുഴിച്ചിടുകയാണ് ജലസ്തംഭനം🔥 കോഴിയുടെ വായയിൽ ചില പ്രത്യേക മരുന്നുകൾ നിറച്ച് കഴുത്തറുത്ത്, ഹോമിക്കുകയാണ് കുക്കുടസ്തംഭനം🔥 ഇളനീര് തുരന്ന് മരുന്ന് നിറച്ച് സ്ഥാപിക്കുകയാണ് നാളികേര സ്തംഭനം🔥 വെള്ളരിക്ക, കോഴിമുട്ട തുടങ്ങിയവയും സ്തംഭനക്രിയക്ക് ഉപയോഗിക്കാം🔥🙏
🌝
കക്ഷപുടം തുടങ്ങിയ ചില ഗ്രന്ഥങ്ങളിൽ വിവിധ തരത്തിലുള്ള സ്തംഭനക്രിയ നടത്തേണ്ടതെപ്രകാരമെന്ന് പറയുന്നുണ്ട്🔥🙏 മന്ത്രതന്ത്രൗഷധികളുടെ സംയുക്ത പ്രയോഗമാണവയിൽ അടങ്ങിയിട്ടുള്ളത്. (13 : 74-87). കുങ്കുമംകൊണ്ട് പെരുമരത്തോലിൽ മന്ത്രപൂർവ്വം ശത്രുവിന്റെ പേരെഴുതി കുറച്ചു നൂൽ കെട്ടുകയെന്നത് ശത്രുസ്തംഭനത്തിനുള്ള ഒരു മാർഗമാണ്🔥🙏
മഞ്ഞൾ കൊണ്ട് പെരുമരത്തോലിൽ ചക്രം വരച്ച് മഞ്ഞനൂൽ കെട്ടുന്നത് വാക് സ്തംഭനത്തിനും🙊 പനയോലയിൽ താമര വെച്ച് മഞ്ഞളിട്ട് മുറ്റത്തുവെച്ച് പൂജ നടത്തുന്നത് ശത്രുവിന്റെ മുഖസ്തംഭനത്തിനും🌝 വെളുത്ത കടുക് ചെറുകടലാടി മഞ്ഞക്കുറുമിഴി എന്നിവ വയമ്പിന്റെയും വെളുത്ത കണ്ടകാരിച്ചുണ്ടയുടെയും നീരിൽ ചേർത്ത് ഇരുമ്പു പാത്രത്തിലാക്കി തിലകം തൊടുന്നത് ശത്രുക്കളുടെ ബുദ്ധിസ്തംഭനത്തിനുമുള്ള വിധിയായി കക്ഷപുടത്തിൽ വ്യക്തമാക്കിയിട്ടുണ്ട്🔥🙏

മഞ്ഞൾകൊണ്ടോ, കറുകപ്പുല്ലുകൊണ്ടോ പെരുമരത്തോലിൽ ചക്രം വരച്ച് മഞ്ഞനൂൽകൊണ്ട് ചുറയ്ക്കുകയും തലമുടിയിൽ ബന്ധിക്കുകയും ചെയ്താൽ ഗതിബന്ധനം സാധിക്കുമത്രെ🔥🙏 ഒട്ടകത്തിന്റെ എല്ല് നാലു ദിക്കുകളിൽ കുഴിച്ചിട്ടുകൊണ്ടുള്ള കർമമാണ് പശു, ആട്, എരുമ, കുതിര, ആന എന്നിവയെ സ്തംഭിപ്പിക്കുവാനുള്ള മാർഗമെന്ന് അതിൽ പറയുന്നുണ്ട്🔥🙏
കക്ഷപുടത്തിൽ പരാമർശിക്കുന്ന അഗ്നിസ്തംഭനം ശ്രദ്ധേയമായ ഒരു വിഷയമാണ്🔥🔥തീയിൽ ചാടിയാലും ദഹിക്കാതിരിക്കുവാനുള്ള മന്ത്രങ്ങളുടെയും ഔഷധങ്ങളുടെയും പ്രയോഗമാണ് അതിലടങ്ങിയിട്ടുള്ളത്🔥 മന്ത്രസിദ്ധിയുള്ള ആൾ വെളുത്ത പൂങ്കുറുഞ്ഞിയും എരിക്കുമരച്ച് കൈയ്ക്കു തേച്ചാൽ അഗ്നിയിൽ ദഹിക്കുന്നതല്ല🔥 നെന്മേനിവാകയുടെ കിഴക്കോട്ടുപോയ വേര് ഞായറാഴ്ച കിളച്ചെടുത്ത് തഴച്ച് കുറിതൊട്ടാൽ അഗ്നിബാധയിൽ നിന്നും രക്ഷപ്പെടാമത്രെ🔥🙏

കൂമൻ, കൊറ്റി, തവള എന്നിവയുടെ മേദസ്സെടുത്ത് മന്ത്രപൂർവ്വം പുരട്ടിയാൽ അഗ്നിയിൽ ദഹിക്കുകയില്ല🔥 തവളക്കരളെടുത്ത് ആട്ടിൻ മേദസ്സു ചേർത്ത്, ശരീരത്തിൽ തേയ്ക്കുന്നതാണ് അഗ്നിസ്തംഭനത്തിനുള്ള മറ്റൊരു മാർഗം (13:87).🔥 ഒടുവിൽ പറഞ്ഞ രണ്ട് മാർഗങ്ങൾക്ക് കേരളത്തിൽ ചില സമുദായക്കാർക്കിടയിൽ പ്രാചുര്യമുണ്ടെന്ന് പറയാം🔥🙏
കനലിൽ ചാടുകയും മേലേരി (തീക്കൂമ്പാരം)യിൽ കിടക്കുകയും ചെയ്തുകൊണ്ട് നർത്തനം ചെയ്യുന്ന മലയരും മറ്റും ശരീരത്തിൽ പൊള്ളാതിരിക്കുവാൻ തവളയുടെയും മറ്റുംകൊഴുപ്പ് തേയ്ക്കാറുണ്ടെന്ന് അറിയുവാൻ കഴിഞ്ഞു🔥🙏 മാന്ത്രിക പാരമ്പര്യവും അവർക്കുണ്ടെന്നോർക്കണം🌝
ദുർമന്ത്രവാദവിധികളിൽ വശ്യപ്രയോഗവും ഉൾപ്പെടുന്നു. വശീകരണം, ആകർഷണം, മോഹനം എന്നിവ അതിന്റെ ഭാഗമാണ് 🔥മന്ത്ര-യന്ത്രൗഷധികളുടെ പ്രയോഗം ഇതിൽ കാണാം. ലോകവശ്യം, സർവ്വവശ്യം, രാജവശ്യം, സ്ത്രീവശ്യം, പതിവശ്യം, പുരുഷവശ്യം എന്നിങ്ങനെ വിവിധങ്ങളായ വശ്യ പ്രയോഗങ്ങളുണ്ട്🔥🙏
🌝🔥
താന്ത്രികവും മാന്ത്രികവുമായി പ്രാമുഖ്യമുള്ള അനേകം ബലികർമങ്ങളുണ്ട്. വാസ്തുബലി🔥 നാരായണബലി🔥 സാരസ്വതബലി🔥 പിതൃബലി, ഭൂതബലി🔥 മാതൃബലി, സർപ്പബലി🔥 തുടങ്ങിയ ബലിക്രിയകൾ വൈദികവിധി പ്രകാരം ചെയ്യുന്നവയാണ്🔥🙏 ഇവയ്ക്കുപുറമെ മന്ത്രവാദ സംബന്ധമായ ബലികർമങ്ങളും വൈദികർ ചെയ്യാറുണ്ട്. സാത്വിക പ്രധാനങ്ങളാണ് ഇവയെല്ലാം. എന്നാൽ, ദുർമന്ത്രവാദത്തിൽ താമസകർമങ്ങൾക്കാണ് പ്രാമുഖ്യം🔥🙏
🌝
യക്ഷഗന്ധർവ്വാദി വിമാനബാധകളെയും, പ്രേത പിശാചുക്കളെയും, രോഗബാധകളെയും മറ്റും പ്രീതിപ്പെടുത്തിയോ പിണക്കിയോ അകറ്റുകയാണ് പ്രായേണ മന്ത്രവാദത്തിലെ ബലിക്രിയകളുടെ ഉദ്ദേശ്യം🔥🙏 കൈബലി, മാടബലി, ഭൂതമാരണബലി, രാവണബലി, ഉച്ചബലി, ഭദ്രബലി, കുഴിബലി, കഴുബലി, നിണബലി, ഗർഭബലി, പ്രതികാരബലി, ഗന്ധർവ്വബലി, രോഗശാന്തിബലി🔥🙏 തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന ഒട്ടനേകം ബലിക്രിയകളുണ്ട്🔥🙏
🌝
മലയൻ, വണ്ണാൻ, പുള്ളുവൻ, മണ്ണാൻ, പാണൻ, വേലൻ, കണിയാൻ, ഗണകൻ തുടങ്ങി മന്ത്രവാദ പാരമ്പര്യമുള്ള സമുദായങ്ങളിൽപ്പെട്ടവരാണ് ഇവയിലേർപ്പെടുന്നത്🔥🙏.കൈബലി എന്നത് സാമാന്യമായ ഒരു ബലിക്രിയയാണ്. ഇത് എല്ലാ വിഭാഗത്തിൽപ്പെട്ടവരും ചെയ്യും🔥വാഴപ്പോള കൊണ്ട് ബലിപീഠം/ബലിത്തട്ട് ഉണ്ടാക്കി, കുരുത്തോല നറുക്കുകളും കോൽത്തിരിയും കുത്തി, അതിൽ ചില ബലികൾ അർപ്പിക്കുകയാണ് കൈബലിയുടെ സ്വഭാവം🔥🙏 കുരുതിതർപ്പണവും ബലിപീഠത്തിൽ ചെയ്യാം🔥
മാരണഭൂതം, അപസ്മാരദേവത, മാരൻ, ഗന്ധർവ്വൻ, വിമാനദേവതകൾ തുടങ്ങിയവയെ ഉച്ചാടനം ചെയ്യുവാനുള്ള ബലികർമമാണ് ഭൂതമാരണബലി🔥ഈ കർമത്തിന് പ്രാദേശികവും വംശീയവുമായ രീതിഭേദങ്ങളുണ്ട്. അരി, വെറ്റില, ഇളനീര്, പൂവ്, പൊരി, തിരി തുടങ്ങിയ ഒരുക്കുകൾ ഇതിനു വേണം🔥
ഇലഞ്ഞിക്കുഴ പിച്ചിപ്പൂ മഞ്ചാടിക്കുഴയും തഥാ
അടയ്ക്കാ മലർ തെറ്റിപ്പൂ കൂവളത്തിലയും മലർ
നിണവും മധുവും തൂകി പനിനീർ തൂകിയങ്ങുടൻ
കുരുതിത്തർപ്പണം പിന്നെ രണ്ടായ് വെട്ടുക തേങ്ങയും
എന്നിങ്ങനെ ഭൂതമാരണ ബലിയുടെ കർമങ്ങളെപ്പറ്റി ഒരിടത്ത് (19:33) പറയുന്നുണ്ട്.🔥🙏 ബ്രഹ്മഭൂതാളി മന്ത്രത്തെ കൊണ്ടാണ് ബലി തൂകേണ്ടത്🔥ഈ ബലി കർമത്തിന് ഒരാൾ പ്രമാണമുയരത്തിൽ ബലിത്തട്ട് നിർമിക്കുന്ന പതിവ് ഉത്തരകേരളത്തിലുണ്ടായിരുന്നു🔥🙏
മന്ത്രവാദസംബന്ധമായി ശ്രീഭദ്രയ്ക്ക് നൽകുന്ന ബലിയാണ് ഭദ്രബലി🔥🙏 അത്യുത്തര കേരളത്തിലെ മലയർ കണ്ണേർ തുടങ്ങിയുള്ള പിണിദോഷ പരിഹാരത്തിനാണിത് നടത്തുന്നത്. ഓലകൊണ്ട് ഒരു രൂപമുണ്ടാക്കി, പുറത്തട്ട് (ഒരുതരം മുടി) വെച്ചു കെട്ടി, അതിന്റെ മുന്നിലാണ് ബലി അർപ്പിക്കേണ്ടത്🔥 കോഴിബലി മുഖ്യമാണ്🔥🤔
വാഴപ്പോള കൊണ്ട് മാടം (ഗൃഹം) നിർമിച്ച്, അതിൽ ബലി അർപ്പിക്കുന്നതാണ് മാടബലി. മലയർ, പാണർ, പുള്ളുവർ, വേലർ എന്നിവർ ഈ ബലിക്രിയ നടത്തിവരാറുണ്ടായിരുന്ന🔥പാഷാണമൂർത്തികളെ തൃപ്തിപ്പെടുത്തുവാൻ മാടബലി ചെയ്യണമത്രെ🔥
അപസ്മാരാദി ബാധകളെ നീക്കുവാനാണ് ഊഞ്ചബലി കഴിക്കുന്നത്🔥 നദീതീരത്തോ സമുദ്രക്കരയിലോ കാഞ്ഞിരത്തൂണുകൾ നാട്ടി, നരന്തവള്ളി ഊഞ്ഞാലായിക്കെട്ടും. പിണിയാളെ കണ്ണുകെട്ടിക്കൊണ്ടുവന്ന് ആ ഊഞ്ചേലിൽ ഇരുത്തി, ചില കർമങ്ങൾ ചെയ്തശേഷം, ആ വള്ളി കൊത്തിയറുക്കുന്നു. പിണിയാൾ അവിചാരിതമായി പെട്ടെന്ന് വെള്ളത്തിൽ വീഴും🔥മറ്റുള്ളവർ അപ്പോൾ എടുത്തുകയറ്റും. ഇതാണ് ഊഞ്ചബലിയുടെ സ്വഭാവം🌝 പെട്ടെന്നുണ്ടാവുന്ന ഞെട്ടൽ രോഗവിമുക്തിയ്ക്കു കാരണമാകുമെന്നാണ് ഇതിന്നടിസ്ഥാനം🔥
രാത്രിയുടെ അന്ത്യയാമത്തിൽ കഴിക്കുന്ന ബലികർമമാണ് രാവണബലി (രാവ്+അണ+ബലി). ഇത് പല മന്ത്രവാദ ക്രിയകളുടെയും അന്ത്യത്തിൽ നടത്താറുള്ളതാണ്🔥 വലിയ കുഴിയുണ്ടാക്കി അതിൽ കോഴിയെയോ മനുഷ്യനെയോ ആക്കി, പലക പാവി മണ്ണ് നിരത്തി, അതിന്മീതെ ഹോമാദികർമങ്ങൾ ചെയ്യുകയെന്നത് കുഴിബലിയുടെ പ്രത്യേകതയാണ്🔥 മധ്യാഹ്നത്തിൽ നടത്തുന്ന കർമമാണ് ഉച്ചബലി (നോ : ഉച്ചേല്ക്കുത്ത്)🔥
🌝
കഠിനമായ ശത്രുദോഷങ്ങളോ കണ്ണേർദോഷങ്ങളോ ഉണ്ടെങ്കിൽ അവയുടെ പരിഹാരത്തിനായി മലയർ, പാണർ തുടങ്ങിയവർ നിണബലി നടത്താറുണ്ട്. വിവിധതരം അനുഷ്ഠാന ക്രിയകൾ ഇതിന്റെ ഭാഗമാണ്. കുട്ടിച്ചാത്തൻ, ഗുളികൻ തുടങ്ങിയ കോലങ്ങൾ ചിലപ്പോൾ കെട്ടിപ്പുറപ്പെടും🔥 കാളി, ദാരികൻ എന്നീ വേഷങ്ങൾ പുറപ്പെടുന്ന സ്ഥലങ്ങളുമുണ്ട്. കോഴിയെ അറുത്ത് രക്തതർപ്പണം ചെയ്യും. ഉച്ചബലിയുടെ ഭാഗമായും നിണബലി പതിവുണ്ട്🔥🙏
അപസ്മാരാദി രോഗങ്ങൾ മാറുവാൻ നടത്തുന്ന മാന്ത്രികബലികർമമാണ് അപസ്മാരബലി. കാമദേവചക്രമാണ് ഇതിന് കളമായി കുറിക്കേണ്ടത്🔥 കളത്തിന് പുറത്ത് എട്ടുദിക്കിലും നാക്കിലയിൽ അരി തുടങ്ങിയവ വെയ്ക്കണം. മുല്ല, അശോകം, താമര, പിച്ചകം തുടങ്ങിയ പുഷ്പങ്ങൾ അർച്ചനയ്ക്കുവേണം. മുയലിനെ വെട്ടി തർപ്പണം ചെയ്യുകയെന്നത് ഈ ബലി ക്രിയയുടെ പ്രത്യേകതയാണ്.🔥🙏(9:37). അപസ്മാരം, ക്രകം, സന്നി എന്നീ രോഗങ്ങളുടെ നിവാരണത്തിന് ബലികർമങ്ങൾ ചെയ്യാറുണ്ട്.🔥🌝
ഏഴു ചുകന്ന ചോറുപിണ്ഡവും ഒരു കറുത്തപിണ്ഡവും തട്ടു നറുക്കിലയിൽ വെച്ച് എട്ടു വിളക്കു തിരികളും കത്തിച്ചു വെക്കുക, ഏഴു കുത്തുപാളകളിൽ കുരുതിയും ഒന്നിൽ കറുത്ത നീരും തയ്യാറാക്കുക, ഒരു മുക്കണ്ണൻ കോത്തിരി കുത്തുക, ഓം യെമൻ ഗുളികൻ ഹെമകണ്ട ഭസ്മരായെ സ്വാഹ എന്ന മന്ത്രം പതിനാറുരു ജപിച്ച് അരി രോഗിയുടെ കൈയിൽ കൊടുത്ത് തല ചുഴറ്റി എട്ടു നറുക്കിലയിലും വിതറി കോഴിക്കു കൊടുക്കുക;🙏 ആ കോഴിയെ തലക്കൊത്ത് കെട്ടുക മുതലായവ ആ ബലികർമത്തിന്റെ ചില വശങ്ങളാണ്🔥🙏🔥🙏🔥🙏 കിഷോർ🔥🙏നന്ദിതന്‍ ചാരത്ത് വെണ്‍‌തെച്ചിത്തണലത്ത്
നന്ദിതനായ് മേവും ചന്ദ്രാംഗിതാ...🌝
വിശ്വത്തിനൊക്കെയും വിശ്വാസമൂര്‍ത്തിയും
ആശ്വാസദീപ്‌തിയും നീയല്ലയോ വിഭോ
ആശ്വാസദീപ്‌തിയും നീയല്ലയോ.🌝
തിരുനക്കരത്തേവരേ തിരുനെറ്റിക്കണ്ണിലും
അമൃതേന്ദുകിരണത്തിന്‍ തിരിനീട്ടും കരുണാംബുധേ🌝
തരികെന്നും ചരണാഭയം, നിത്യ-
ശരണം നിന്‍ ചരണാംബുജം🔥🙏🔥🙏

എന്താണ് സനാതന ധര്‍മ്മം ? ?

എന്താണ് സനാതന ധര്‍മ്മം ?  ?

ഏക ദൈവത്തില്‍ വിശ്വസിക്കുന്നവന് അങ്ങിനെ വിശ്വസിക്കാം...
ബഹുദേവതകളിൽ വിശ്വസിക്കുന്നവന് അതും ആകാം...
ദൈവത്തില്‍ വിശ്വാസം ഇല്ലാത്തവന്‍ വിശ്വസിക്കേണ്ടതില്ല...
ക്ഷേത്രത്തിലോ പള്ളിയിലോ പോകാന്‍ ഇഷ്ടമുള്ളവര്‍ക്ക് പോകാം...
പോകാന്‍ ഇഷ്ടമില്ല എങ്കില്‍ പോകേണ്ടതില്ല...
വിഗ്രഹത്തെ ആരാധിക്കാന്‍ താല്പര്യം ഉള്ളവന് അത് ചെയ്യാം...
വിഗ്രഹാരാധനയില്‍ താല്പര്യം ഇല്ലെങ്കില്‍ ചെയ്യേണ്ടതില്ല...

ദൈവത്തെ സ്തുതിക്കാന്‍ ആഗ്രഹിക്കുന്നവന് സ്തുതിക്കാം...
ദൈവത്തെ നിന്ദിക്കുവാന്‍ ആഗ്രഹിക്കുന്നവന് നിന്ദിക്കാം...
നിരീശ്വരവാദിയോ യുക്തിവാദിയോ ആയി ജീവിക്കുവാന്‍ താല്‍പര്യമുള്ളവര്‍ക്ക് അങ്ങിനെയും ആകാം...

മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ഒന്നും തന്നെ സനാതന ധര്‍മ്മം എതിര്‍ക്കുന്നില്ല. കാരണം ഓരോ മനുഷ്യനും അവന് ഇഷ്ടം ഉള്ളത് പോലെ ജീവിക്കുവാന്‍ ഉള്ള സ്വാതന്ത്ര്യം സനാതന ധര്‍മ്മം നല്‍കുന്നു. മുകളില്‍ പറഞ്ഞ കാര്യങ്ങളില്‍ ഏതെങ്കിലും ഒന്ന് പോലും പിന്തുടരുവാന്‍ ഒരാളെ നിര്‍ബന്ധിക്കുന്നത് ധര്‍മ്മം അല്ല; മറിച്ച് അധര്‍മ്മവും, മ്ലേച്ചവും, പൈശാചികവും, നികൃഷ്ടവും ആണ് എന്നറിയുക.

പക്ഷെ തന്റെ സഹജീവികളെ, അതായത് മനുഷ്യരോ മൃഗങ്ങളോ ആയ സകല ജീവികളെയും ഒപ്പം ഈ പ്രകൃതിയെയും സ്വന്തം സുഖത്തിനു വേണ്ടി ഒട്ടും തന്നെ ദ്രോഹിക്കാതെ ജീവിക്കുക, സ്വന്തം കര്‍മ്മത്തിന്റെ ഫലം തന്നിലേക്ക് തന്നെ തിരിച്ചു വരും എന്ന് എപ്പോഴും ഓര്‍മ്മിക്കുക. ഈ പ്രപഞ്ചത്തിന്റെ രഹസ്യം ശാസ്ത്രീയമായി സ്വയം അന്വേഷിച്ചറിയുക. ഇത്രയുമാണ് സനാതന ധര്‍മ്മം.

ഗായത്രി മന്ത്രം പഠിക്കുക, പരിശീലിക്കുക,

 ഗായത്രി മന്ത്രം പഠിക്കുക, പരിശീലിക്കുക,
പ്രചരിപ്പിക്കുക.

മന്ത്രങ്ങൾ ശക്തിയുടെ ഉറവിടമാണ്‌. മന്ത്രമെന്നാൽ മനസ്സിനെ ത്രാണനം ചെയ്യുന്നത് എന്നാണർഥം. എല്ലാ മന്ത്രങ്ങളുടെയും മാതാവാണു ഗായത്രി മന്ത്രം. അതായത് മന്ത്രങ്ങളിൽ ഗായത്രിയെക്കാൾ ശ്രേഷ്ഠമായി മറ്റൊന്നില്ല. സൂര്യദേവനോടുളള പ്രാർത്ഥനയായാണിത് കരുതപ്പെടുന്നത് എങ്കിലും മഹത്തായ പ്രചോദിത സ്വരങ്ങൾ ഈ മന്ത്രത്തെ വ്യതിരിക്തമാക്കുന്നു.

‘‘ഓം ഭൂർ ഭുവഃ സ്വഃ തത് സവിതുർ വരേണ്യം, ഭർഗോ ദേവസ്യ ധീമഹി, ധിയോ യോ നഃ പ്രചോദയാത് ’’

സാരം:"ലോകം മുഴുവൻ പ്രകാശം പരത്തുന്ന സൂര്യഭഗവാൻ അതുപോലെ നമ്മുടെ ബുദ്ധിയെയും പ്രകാശിപ്പിക്കട്ടെ."

☸വിശ്വാമിത്ര (വിശ്വം=ലോകം, മിത്ര=സുഹൃത്ത്) മഹർഷിയാണു ഗായത്രീമന്ത്രത്തിന്റെ സൃഷ്ടാവ്. ത്രിപുരദഹനകാലത്ത് ഭഗവാൻ ശ്രീപരമേശ്വരന്റെ രഥത്തിന്റെ മുകളിൽ ചരടായി ജപിച്ചു കെട്ടിയിരിക്കുന്നതു ഗായത്രീമന്ത്രമാണ്. "ഗാനം ചെയ്യുന്നവനെ ത്രാണനം" ചെയ്യുന്നത് എന്നാണു ഗായത്രി എന്ന ശബ്ദത്തിന്റെ അർഥം .ഋഗ്വേദം, യജുർവേദം, സാമവേദം എന്നീ മൂന്നു വേദങ്ങളിലും പൊതുവായി കാണുന്ന മന്ത്രമെന്ന പ്രത്യേകതയും ഗായത്രീമന്ത്രത്തിനുണ്ട്. മന്ത്രത്തിന്റെ അധിഷ്ഠാത്രിയായ ദേവി പഞ്ചമുഖിയും ദശഹസ്തയുമാണ്. തേജസ്സ്‌, യശസ്സ്, വചസ്സ്‌ എന്നീ ശക്തികൾ ചേരുന്ന ഊർജ സ്രോതസ്സാണു ഗായത്രി. ഈ പ്രപഞ്ചം മുഴുവൻ നിറഞ്ഞുനിൽക്കുന്ന ശക്തിയാണിത്. ഗായത്രീമന്ത്രം ഉരുവിടുമ്പോൾ ഈ മൂന്നു ശക്തികൾ നമുക്ക് അനുഗ്രഹം നൽകുന്നു. ഇതിലെ സ്വരം നൽകുന്ന പ്രാണപ്രവാഹം നമ്മുടെ  ബുദ്ധിശക്തി വർധിപ്പിക്കും. ബുദ്ധിശക്തിയില്ലാതെ ആർക്കും വിജയിക്കാനാവില്ല‌. ബുദ്ധിശക്തിയിലൂടെ മാത്രമേ ആത്മശക്തി വർധിപ്പിക്കാൻ സാധിക്കൂ.

ബുദ്ധിശക്തി വർധിപ്പിക്കുന്നതിനോടൊപ്പം തന്നെ , മനശ്ശക്തികൊണ്ട് തടസ്സങ്ങൾ നീക്കുന്നതിനും, ആപത്‌ ഘട്ടങ്ങളിൽ നിന്നു സംരക്ഷിക്കുന്നതിനും അജ്ഞത നീക്കുന്നതിനും ചിന്തകളെ ശുദ്ധീകരിക്കുന്നതിനും ആശയവിനിമയപാടവം വർധിപ്പിക്കുന്നതിനും ഗായത്രി മന്ത്രോപാസന ഉത്തമമത്രേ.
 ചുരുക്കത്തിൽ മന്ത്രങ്ങളിൽ ഏറ്റവും മികച്ചതു ഗായത്രിമന്ത്രമാണ്.

☸ഗായത്രി മന്ത്രത്തിലെ ഓരോ വാക്കും ശരീരത്തിനു കൂടുതല്‍ ഊർജ്ജം നല്‍കുന്ന വിധത്തിലാണു ചിട്ടപ്പെടുത്തിയിരിക്കുന്നത്‌. ഈ മഹാമന്ത്രത്തിലെ  അക്ഷരങ്ങൾ മനു‌ഷ്യ ശരീരത്തിലെ  ഗ്രന്ഥികള‌െ തമ്മിൽ ബന്ധിപ്പിക്കുന്നു. നിത്യവും ജപിക്കുന്നതു മോക്ഷദായകമാണ്.
ദോഷങ്ങൾ ബാധിക്കാതിരിക്കാൻ ഈ ജപം സഹായിക്കുന്നു.

ഗായത്രിമന്ത്രജപം ആരോഗ്യവും ദീർഘായുസ്സും അഭിവൃദ്ധിയും പ്രദാനം ചെയ്യുന്നു.
ചെറുപ്പം മുതലേ ഗായത്രീ മന്ത്രോപാസന ശീലിക്കുന്നതു കുട്ടികളുടെ ബുദ്ധി വികാസ ത്തിനു കാരണമാകുന്നു. മികച്ച വിദ്യാഭ്യാസം നൽകിയിട്ടും മാതാപിതാക്കളുടെ പ്രതീക്ഷയ്ക്കൊത്തുയരാൻ ചിലർക്കു സാധിക്കുന്നില്ല. അങ്ങനെയുളളവർ ഗായത്രി മന്ത്രോപാസന ശീലമാക്കിയാൽ ഏകാഗ്രത വർധിക്കുകയും ഉന്നതവിജയം കരസ്ഥമാക്കാൻ സാധിക്കുകയും ചെയ്യും.

☸ജപരീതി:
സാധാരണയായി പ്രഭാത സന്ധ്യയ്ക്കും പ്രദോഷസന്ധ്യയ്ക്കുമാണു ഗായത്രി ജപിക്കേണ്ടത്. രാവിലെ കിഴക്കോട്ടോ വടക്കോട്ടോ അഭിമുഖമായും സന്ധ്യയ്ക്കു പടിഞ്ഞാറോട്ടോ വടക്കോട്ടോ തിരിഞ്ഞും അല്ലാത്ത സമയങ്ങളിൽ വടക്കോട്ടു തിരിഞ്ഞും വേണം ഗായത്രി ജപിക്കാൻ. രാത്രി ജപം പാടില്ല.  നിന്നുകൊണ്ടോ അല്ലാത്ത സമയം ചമ്രം പടിഞ്ഞ് ഇരുന്നു കൊണ്ടോ വേണം ജപിക്കാൻ.സ്നാനാനന്തരം ജപിക്കുന്നത് അത്യുത്തമം. അല്ലാത്തപക്ഷം ദന്ത ശുദ്ധി വരുത്തി മുഖവും കൈ കാലുകളും കഴുകിയ ശേഷം ജപിക്കാം. നല്ലൊരു യോഗ മുറയായും ഗായത്രീജപത്തെ കാണാം. ഇത്ര തവണ ഗായത്രി ജപിച്ചാൽ ചില സിദ്ധികൾ‌ ഉണ്ടാകുമെന്നാണു വിശ്വാസം.

☸ഈ മഹാമന്ത്രം ദിവസത്തിൽ ഒരു പ്രാവശ്യം ജപിച്ചാൽ പോലും അന്നു പകൽ ചെയ്ത ദോഷകർമ്മഫലങ്ങളെല്ലാം തീരും. ഏകാഗ്രതയോടെ പത്ത് തവണ ജപിച്ചാൽ ഒരു മാസത്തെ ദോഷകർമ്മഫലങ്ങളും ആയിരം തവണ ചൊല്ലിയാൽ ഒരു വർഷത്തെ ദോഷകർമ്മഫലങ്ങളും ശമിക്കും എന്നാണു വിശ്വാസം. മനഃശുദ്ധിയും മനോബലവും വർധിപ്പിക്കുന്നതിനോടൊപ്പം ഓരോ വ്യക്തിയിലും പോസിറ്റീവ് പ്രാണിക്എനർജി നിറയ്ക്കാനും അതിലൂടെ ഐശ്വര്യം വർധിപ്പിക്കാനും ഗായത്രീമന്ത്രത്തിനു സാധിക്കും.

☸ഓം - പരബ്രഹ്മത്തെ സൂചിപ്പിക്കുന്ന പുണ്യശബ്ദം,
ഭൂഃ - ഭൂമി
ഭുവസ്സ്‌ - അന്തരീക്ഷം
സ്വർ - സ്വർഗം
തത് - ആ
സവിതുർ - സവിതാവിന്റെ (സൂര്യന്റെ)
വരേണ്യം - ശ്രേഷ്ഠമായ
ഭർഗസ് - ഊർജപ്രവാഹം പ്രകാശം
ദേവസ്യ - ദൈവികമായ
ധീമഹി - ഞങ്ങൾ ധ്യാനിക്കുന്നു
യഃ - യാതൊന്ന്
നഃ - ഞങ്ങളുടെ (നമ്മളുടെ)
ധിയഃ - ബുദ്ധികളെ
പ്രചോദയാത് - പ്രചോദിപ്പിക്കട്ടെ.

(സർവ്വവ്യാപിയും സർവ്വശക്തനും അന്ധകാരനാശകനുമായ സവിതാവിന്റെ അഥവാ സൂര്യന്റെ ശ്രേഷ്ഠമായ ദിവ്യജ്യോതിസ്സിനെ ഞങ്ങൾ ധ്യാനിക്കുന്നു. ആ ജ്യോതിസ്സ് ഞങ്ങളുടെ ബുദ്ധിയേയും പ്രവൃത്തികളേയും പ്രചോദിപ്പിക്കട്ടെ.)

☸വേദങ്ങളുടെ മാതാവാണ് ഗായത്രി. ഗായത്രി മന്ത്രത്തേക്കാൾ മികച്ച മന്ത്രമില്ല. സവിതാവാണ് ഗായത്രി മന്ത്രത്തിന്റെ അധിദേവത, വിശ്വാമിത്രൻ ഋഷിയും. പ്രാർത്ഥിച്ച് ഏതെങ്കിലും ദേവത എന്തെങ്കിലും വരം അരുളുമെന്നല്ല കരുതേണ്ടത്, പ്രാണശക്തിയിലൂറ്റെ ഇച്ഛാ ശക്തിയെയും, അതിലൂടെ ക്രിയാശക്തിയെയും പ്രചോദിപ്പിക്കുകയാണ് ഗായത്രി മന്ത്രം.

☸ഈ മന്ത്രത്തെ വ്യക്തമായും തെറ്റ് കൂടാതെയും ജപിക്കണം. ഗായത്രി മന്ത്രം തുടർച്ചയായി ജപിച്ചു പോന്നാൽ മന:ശുദ്ധിയും മനോബലവും വർദ്ധിക്കും. ശരീരത്തിന്റെ ബലം വർദ്ധിക്കും. അപരിമിതമായ ഓർമ്മ ശക്തിയും ലഭിക്കും. ഗായത്രി മന്ത്രം ജപിക്കുമ്പോൾ ഏതു ഇഷ്ട ദേവതയേയും ധ്യാനിക്കാം. ഗായത്രി   ശക്തി വഴിപാടിനുള്ള മന്ത്രമായിട്ടാണ് പലരും ഈ മന്ത്രത്തെ കരുതുന്നത്. എന്നാല്‍ ആര്‍ക്കും ഏത് ഈശ്വര രൂപത്തെയും ധ്യാനിച്ച് ഗായത്രി മന്ത്രം ജപിക്കാം. ഏകാഗ്രതയോടെ ഗായത്രിമന്ത്രം ജപിച്ചാൽ ജീവിതത്തിൽ സർവ്വ നന്മകളുമുണ്ടാവും.

☸ഗായത്രിമന്ത്രം അഷ്ടാക്ഷരയുക്തമായ മൂന്ന് പദങ്ങളോട് കൂടിയതാണ്. അതായത് ഗായത്രി മന്ത്രത്തില്‍ ഇരുപത്തിനാൽ അക്ഷരങ്ങൾ അടങ്ങിയിട്ടുണ്ട്.

തത് സവിതുര്‍ വരേണ്യം ( 8 അക്ഷരങ്ങൾ )
ഭര്‍ഗ്ഗോ ദേവസ്യ ധീമഹി ( 8 അക്ഷരങ്ങൾ )
ധീയോയോന പ്രചോദയാത് ( 8 അക്ഷരങ്ങൾ)

☸ഇതിലെ ഓരോ അക്ഷരങ്ങൾക്കും ഓരോ ശക്തി ദേവതകളുണ്ട് .

1. ആദിപരാശക്തി 2. ബ്രാഹ്മി 3. വൈഷ്ണവി
4. ശാംഭവി 5. വേദമാതാ 6. ദേവ മാതാ
7. വിശ്രമാതാ 8. മതംഭര 9. മന്ദാകിനി
10. അപജ 11. ഋഷി 12. സിദ്ധി
13. സാവിത്രി 14. സരസ്വതി 15. ലക്ഷ്മി
16. ദുര്‍ഗ്ഗ 17. കുണ്ടലിനി 18. പ്രജാനി
19. ഭവാനി 20. ഭുവനേശ്വരി 21. അന്നപൂര്‍ണ്ണ
22. മഹാമായ 23. പയസ്വിനി 24. ത്രിപുര.

☸ആദ്യം നമ്മളിൽ നിന്നു തുടങ്ങി,തുടർന്ന് നമ്മുടെ കുട്ടികളെ എല്ലാ ദിവസവും ഗായത്രി ചൊല്ലുവാൻ പ്രേരിപ്പിക്കുക, മാറ്റങ്ങൾ സ്വയം അനുഭവിച്ചറിയുക

മഹാഭാരതത്തിലേ സേനാവിന്യാസങ്ങള്‍...

മഹാഭാരതത്തിലേ സേനാവിന്യാസങ്ങള്‍...

ഭാരതയുദ്ധത്തില്‍ പങ്കെടുത്തത് 18 അക്ഷൌഹിണിപ്പടകളായിരുന്നു.
ഒരു അക്ഷൌഹിണിപ്പട എന്നു വച്ചാല്‍..
ഒരു ആന, ഒരു രഥം, മൂന്നു കുതിര, അഞ്ച് കാലാൾ- ഒരു പത്തി
മൂന്നു പത്തി - ഒരു സേനാമുഖം.
മൂന്ന്‍ സേനാമുഖം - ഒരു ഗുല്മം
മൂന്നു ഗുല്മം -  ഒരു ഗണം
മൂന്നു ഗണം - ഒരു വാഹിനി
മൂന്നു വാഹിനി - ഒരു പൃതന
മൂന്നു പൃതന - ഒരു ചമു
മൂന്നു ചമു - അനീകിനി
പത്ത് അനീകിനി - ഒരു അക്ഷൌഹിണി

പാണ്ഡവര്‍ക്ക് 7 അക്ഷൌഹിണിയും കൌരവര്‍ക്ക് 11 അക്ഷൌഹിണിയും ആണു യുദ്ധത്തിനായി നിരന്നത്.
(ആകെ 18 അക്ഷൌണികൾ)

കൗരവരുടെ പതിനൊന്ന് അക്ഷൗഹിണി പടയുടെ സർവ്വസേനാധിപതി ഭീഷ്മര്‍ ആയിരുന്നു. ആദ്യ പത്തു ദിവസങ്ങൾ ഭീക്ഷ്മരും, ഭീഷ്മരുടെ ശരശയ്യയെത്തുടർന്ന് അടുത്ത അഞ്ചു ദിനങ്ങൾ ആചാര്യനായ ദ്രോണരും, അദ്ദേഹത്തിന്റെ മരണശേഷം തുടർന്നുള്ള രണ്ടു ദിവസങ്ങൾ അംഗാധിപതിയായ കർണ്ണനും, അവസാനദിവസമായ പതിനെട്ടാം നാൾ മാദ്രേശൻ ശല്യരും കൗരവർക്കുവേണ്ടി സർവ്വസൈന്യാധിപതിയായി എന്നും കാണുന്നു. പതിനെട്ടാം നാൾ രാത്രിയിൽ അശ്വത്ഥാമാവിനെ സർവ്വസേനാധിപതിയായി മരണശയ്യയിൽ കിടന്ന ദുര്യോധനൻ വാഴിച്ചു. അരദിവസത്തേക്ക് ദ്രൗണിയും കൗരവർക്കുവേണ്ടി യുദ്ധം നയിച്ചു.

പാണ്ഡവരുടെ  പടയുടെ സർവ്വസൈന്യാധിപനായി ധൃഷ്ടദ്യുമ്നൻ തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം തന്റെ സേനയെ ഏഴു ഭാഗങ്ങളായി തിരിച്ച് അതിന്റെ നേതൃത്വം വിരാടൻ, ദ്രുപദൻ, ശിഖണ്ഡി, ഭീമൻ, സാത്യകി, നകുലൻ, സഹദേവൻ എന്നിവരിൽ അർപ്പിച്ചു. കൂടാതെ ഏഴു സൈന്യത്തിന്റേയും ഉപനായകസ്ഥാനം അർജ്ജുനനും നൽകി.

കുന്തിയുടെ ആദ്യപുത്രനായ കര്‍ണ്ണന്‍ കൌരവപക്ഷത്തായിരുന്നു നിലയുറപ്പിച്ചത്.പാണ്ഡവരുടെ മൂത്ത സഹോദരനാണ് കര്‍ണ്ണനെന്നും അവരോടെതിരിടരുതെന്നും തന്നെ വന്നുകണ്ട് പറഞ്ഞ കുന്തിയോട് അര്‍ജ്ജുനനൊഴികെ ആരുടേയും  ജീവാപായം തന്റെ കൈകൊണ്ടുണ്ടാവില്ല എന്നു കര്‍ണ്ണന്‍ ഉറപ്പു നല്‍കി.

പത്മവ്യൂഹം
ഃ- മുന്‍‌കൂട്ടിയുള്ള പടയൊരുക്കങ്ങളും സേനാവിന്യാസങ്ങളും പ്രത്യക്ഷത്തിലുണ്ടാവാത്ത സൈനികവിന്യാസമാണ് പത്മവ്യൂഹം. വിശദമായി പറഞ്ഞാല്‍ " കൂമ്പടയുവാന്‍ തുടങ്ങുന്ന ഒരു താമരയുടെ രൂപത്തിലാണു് സേനാവിന്യാസം. ലക്ഷ്യത്തിലെത്തും തോറും താമരയുടെ ഉള്ളിലേക്കുള്ള പ്രവേശനം ചെറുതായി വരുന്ന രീതിയില്‍ പടനീക്കവും. ഭൃംഗം എപ്രകാരം അടഞ്ഞുപോയ താമരയുടെ ഉള്ളില്‍ പെടുന്നുവോ അപ്രകാരം എതിരാളിയെ ബന്ധനസ്ഥനാക്കുന്ന യുദ്ധതന്ത്രം " .

ചക്രവ്യൂഹം
ഃ- അകവും പുറവും ഒരേ സമയം ഒരു ഭ്രമണപഥത്തിലെന്നോണം മഹാരഥികള്‍ അവരവരുടെ യുദ്ധസ്ഥാനങ്ങള്‍ മാറിക്കൊണ്ടിരിക്കുന്ന സേനാവിന്യാസമാണു ചക്രവ്യൂഹം. യുദ്ധമുന്നണിയിലുള്ള ഒരു മഹാരഥനെ പിന്‍‌വലിച്ചു മറ്റൊരാള്‍ക്കു് എളുപ്പം പകരക്കാരനാവാം എന്നുള്ളതാണു പ്രധാന നേട്ടം. എതിരാളികള്‍ ഒരേ ദിശയില്‍ യുദ്ധം ചെയ്യുവാന്‍ നിര്‍ബന്ധിതരാകുകയും, വ്യൂഹം ചമച്ചവര്‍ക്കു തങ്ങളുടെ ഡിഫന്‍സീവ് പൊസിഷനിലുള്ളവരെ വേഗത്തില്‍ മാറ്റിക്കൊണ്ടു യുദ്ധമുന്നണി എല്ലായ്‌പ്പോഴും സജീവമാക്കി നിലനിര്‍ത്തുകയും ചെയ്യാം. ഇതുകൊണ്ടുതന്നെ ചക്രവ്യൂഹം സൃഷ്ടിക്കപ്പെട്ടുകഴിഞ്ഞാല്‍ അതു ഭേദിക്കുന്നതു ദുഷ്കരമായ ഒരു പ്രവര്‍ത്തിയുമാകുന്നു. ചക്രവ്യൂഹത്തിനുള്ളിലും പുറമെ നടക്കുന്നതിനു സമാനമായ നീക്കങ്ങളാണ് നടക്കുന്നതു്. ഇവിടെ വ്യൂഹത്തിനകത്തു ബന്ധിക്കപ്പെട്ട യോദ്ധാവിനു അവിശ്രമം മാറിമാറിവരുന്ന എതിരാളികളോടും സ്ഥിരമായി ദ്വന്ദം സ്വീകരിക്കേണ്ടിവരുന്നു. ഒരേ സമയം ഒന്നില്‍ കൂടുതല്‍ പേര്‍ ആക്രമിക്കുകയില്ലെന്നതുകൊണ്ടും, പിന്നില്‍ നിന്നുള്ള ആക്രമണങ്ങള്‍ ഒഴിവാക്കുന്നതും കാരണം ചക്രവ്യൂഹം അധാര്‍മ്മികവുമല്ല. ഒരാള്‍ക്കു പലപേര്‍ എതിരാളികളായി വരുന്നതിന്റെ ക്രൂരതയുണ്ടെന്നുമാത്രം.

മഹാഭാരത യുദ്ധത്തിൽ
 18 തരത്തിലുള്ള സേനാവ്യൂഹങ്ങളായിരുന്നു യുദ്ധരംഗത്ത് നിരന്നത്. താഴെപ്പറയുന്നവയായിരുന്നു ആ സേനാവ്യൂഹങ്ങള്‍..

1. ക്രൗഞ്ചവ്യൂഹം (കൊക്കിന്റെ ആകൃതി)

2. മകരവ്യൂഹം (മുതലയുടെ ആകൃതി)

3. കൂർമ്മവ്യൂഹം (ആമയുടെ ആകൃതി)

4. ത്രിശൂലവ്യൂഹം (മൂന്നുമുനയുള്ള ശൂലത്തിന്റെ ആകൃതി)

5. ചക്രവ്യൂഹം (കറങ്ങുന്ന ചക്രത്തിന്റെ ആകൃതി)

6. പത്മവ്യൂഹം (പൂർണ്ണമായി വിരിഞ്ഞ താമരപ്പൂവിന്റെ ആകൃതി)

7. ഗരുഢവ്യൂഹം (ചിറകുവിരിച്ച പരുന്തിന്റെ ആകൃതി)

8. അർണ്ണവ്യൂഹം (സമുദ്രാകൃതി)

9. മണ്ഡലവ്യൂഹം (ആകാശഗംഗയുടെ ആകൃതി)

10. വജ്രവ്യൂഹം (മിന്നലിന്റെ ആകൃതി)

11. ശക്തവ്യൂഹം (സമചതുരാകൃതി)

12. അസുരവ്യൂഹം (രാക്ഷസാകൃതി)

13. ദേവവ്യൂഹം (അമാനുഷാകൃതി)

14. സൂചിവ്യൂഹം (സൂചിയുടെ ആകൃതി)

15. ശൃംഗാരകവ്യൂഹം (വളഞ്ഞ കൊമ്പിന്റെ ആകൃതി)

16. അർദ്ധചന്ദ്രവ്യൂഹം (ചന്ദ്രക്കലയുടെ ആകൃതി)

17. മാലവ്യൂഹം (പുഷ്പചക്രാകൃതി)

18. മത്സ്യവ്യൂഹം (മത്സ്യാകൃതി)

ഭഗവാൻ ശിവനെക്കുറിച്ച്

ഭഗവാൻ ശിവനെക്കുറിച്ച്



1) ഇതര ദേവന്മാരെ രൂപത്തില്‍ ആരാധിക്കുന്നു, എന്നാല്‍ പരമ ശിവനെ രൂപത്തില്‍ ആരാധിക്കുന്നില്ല

2) ശിവന്‍ ഒരു സന്യാസിയാണ് എന്നാല്‍ ഗൃഹസ്ഥനും ആണ്.

3) പാലാഴി മഥന സമയത്ത് എല്ലാ ദേവന്മാരും അതിലെ സമ്പത്തും അമൃതും അനുഭവിച്ചപ്പോള്‍, പരമേശ്വരന്‍ സ്വീകരിച്ചത് കാളകൂട വിഷം ആണ്.

4) "അടിക്കു പന്നി പോയി, നിന്‍ മുടിക്കൊരന്നവും പറന്നു" എന്ന് ഗുരുദേവന്‍ അരുളിയ, അതായത് ബ്രഹ്മാവ്‌ ഹംസമായി യുഗങ്ങളോളം പറന്നിട്ടും, വിഷ്ണു വരാഹമായി യുഗങ്ങളോളം താഴേക്ക്‌ സഞ്ചരിച്ചിട്ടും ജ്യോതിര്‍ ലിംഗത്തിന്റെ ആദിയോ അന്തമോ കണ്ടു പിടിക്കാന്‍ കഴിഞ്ഞില്ല (ശ്രീ ശിവ മഹാപുരാണം, സ്കന്ദപുരാണം, ലിംഗപുരാണം, ബ്രഹ്മാണ്ഡപുരാണം, ശ്രീ മഹാ ദേവീ ഭാഗവതം എന്നിവയില് ഭഗവന്‍‍ വ്യാസ മഹര്ഷി് ‍ ഇത് വര്ണിഭക്കുന്നു). അതിനാല്‍ അവര്ക്ക് പോലും അറിയാന്‍ കഴിയാത്ത ശക്തിയാണ് എന്ന് സാരം.

5) ശ്രീ നാരായണ ഗുരുദേവന്റെ പ്രതിഷ്ടകളില്‍ കൂടുതലും ശിവപ്രതിഷ്ഠ ആണ്.

6) ഇതര ദേവന്മാര്ക്ക് സന്തതികള്‍ ഉള്ളതായോ, അവര്‍ പൂജിക്കപ്പെടുന്നതായോ പറയുന്നില്ല. എന്നാല്‍ ഭഗവാന്‍ പരമ ശിവനെ പോലെ തന്നെ തന്റെ സന്താനങ്ങളും (മുരുകനും, ഗണപതിയും മറ്റും) പൂജിക്കപ്പെടുന്നു...
ഇങ്ങിനെ പറഞ്ഞാല്‍ തീരാത്ത കുറെ കാര്യങ്ങള്‍ ഉണ്ട്, അതിനാല്‍ കാര്യത്തിലേക്ക് കടക്കാം.

പരമ ശിവന്‍ എന്നത് നമ്മുടെ ബോധം, അഥവാ ആത്മാവ് ആണ്. ബ്രഹ്മാവ്‌ മനസ്സും, വിഷ്ണു ബുദ്ധിയും ആണ്. ബുദ്ധിക്കും മനസ്സിനും ആത്മാവിനെ അനുഭവിക്കാന്‍ കഴിയും, എന്നാല്‍ അതിന്റെ ആദിയോ അന്തമോ അറിയാന്‍ ഒരിക്കലും സാധ്യമല്ല (അടിക്കു പന്നി പോയി, നിന്‍ മുടിക്കൊരന്നവും പറന്നു). ഇനി ശിവന്‍ ആത്മാവാണ് എന്നതിന് കുറെ തെളിവുകളും ഉണ്ട്.

പരമശിവ ശരീരത്തില്‍ (സങ്കല്പംത) നമുക്ക് പഞ്ച ഭൂതങ്ങളെ കാണുവാന്‍ കഴിയും. ഭസ്മം (ഭൂമി), ഗംഗ (ജലം), മൂന്നാം തൃക്കണ്ണ്‍ (അഗ്നി), കൊമ്പ് കുഴല്‍, ഡമരു (വായു), ശിരസ്സിലെ ചന്ദ്രന്‍ (ആകാശം). അതായത് പഞ്ച ഭൂതങ്ങള്‍ ശിവനില്‍ സ്ഥിതി ചെയ്യുന്നു, പക്ഷെ ശിവന്‍ അതില്‍ സ്ഥിതി ചെയ്യുന്നില്ല. ഉദാഹരണം നമ്മുടെ ശരീരം. ആത്മാവിനെ ചുറ്റിപ്പറ്റി പഞ്ച ഭൂതങ്ങള്‍ സ്ഥിതി ചെയ്യുന്നു, പക്ഷെ പഞ്ച ഭൂതാത്മകമായ ശരീരത്തില്‍ ആത്മാവ് സ്ഥിതി ചെയ്യുന്നില്ല. (കൈ മുറിഞ്ഞാല്‍ ആത്മാവ് മുറിയുന്നില്ല, കാല് പോയാലും ആത്മാവ് അങ്ങിനെ തന്നെ)

ശ്മശാന വാസിയാണ്‌ ഭഗവാന്‍. അതായത് നമ്മുടെ ജീവിത യാത്രയുടെ അന്ത്യം. അവിടെ ഭഗവന്‍ വസിക്കുന്നു, നമ്മെ സ്വീകരിക്കാന്‍. നമ്മുടെ പ്രിയപ്പെട്ടവര്‍ എല്ലാവരും നമ്മെ അവിടെ ഉപേക്ഷിച്ചു, ചിതക്ക്‌ തീ കൊടുത്തു തിരിച്ചു നടക്കുമ്പോള്‍ നമ്മെ സ്വീകരിക്കാന്‍ അദ്ദേഹം മാത്രം കാണും എന്ന് സാരം.

ശവഭസ്മ ധാരിയാണ് ഭഗവാന്‍, അതായത് മരണ ശേഷം ഭഗവാന്‍ നമ്മെ സ്വന്തം ശരീരത്തില്‍ ധരിക്കുന്നു എന്ന് സാരം.

പരമേശ്വരനാണ് ഭഗവാന്‍, പരമം എന്നാല്‍ supreme, അതായത് യാതൊന്നിനു മുകളില്‍ വേറെ ഒന്ന് ഇല്ലയോ, അത്. അങ്ങിനെ ഉള്ള ഈശ്വരന്‍ ആണ് ഭഗവാന്‍.

അഹങ്കാരം ഉള്ള ശരീരത്തിലെ (ദക്ഷന്‍) ബുദ്ധിയാണ് സതീദേവി. അഹങ്കാരം ഇല്ലാത്ത ശരീരത്തിലെ (ഹിമവാന്‍) സദ്ബുദ്ധിയുടെ പ്രതീകം ആണ് പാര്വ്തീ ദേവി. സതീ ദേവിക്ക് താല്കാംലികമായി ഭഗവാനെ ലഭിക്കുന്നു എന്നാല്‍ മരിക്കുന്നു. പുണ്യം കൊണ്ട് വീണ്ടും പുനര്ജാനിക്കുന്നു സ്ഥിരമായി ശിവനെ പ്രാപിക്കുന്നു (അര്ദ്ധവ ശരീരം നേടി അര്ദ്ധലനരീശ്വരനാകുന്നു) ഒരിക്കലും പിരിയാത്ത അവസ്ഥ.

അങ്ങിനെ നമ്മുടെ സദ്ബുദ്ധി (പാര്വൊതി) ശിവനെ (ആത്മാവിനെ) പ്രാപിച്ചാല്‍ സുബ്രഹ്മണ്യന്‍ അഥവാ മുരുകന്‍ ജനിക്കുന്നു, അതായത് ജ്ഞാനം (ജ്ഞാന പഴം നീയേ മുരുകാ...). കൂടാതെ ഗണപതിയും ജനിക്കുന്നു അതായത് സിദ്ധി (സിദ്ധിവിനായകന്‍).

പറഞ്ഞാല്‍ തീരാത്ത വിഷയം ആയതുകൊണ്ട് ഇവിടെ നിര്ത്തുന്നു...!

ക്ഷേത്രങ്ങളിലെ ബലിക്കല്ലുകളുടെ പ്രാധാന്യവും സ്ഥാനവും

ക്ഷേത്രങ്ങളിലെ ബലിക്കല്ലുകളുടെ പ്രാധാന്യവും സ്ഥാനവും 

ക്ഷേത്രത്തിനുളളിൽ പ്രവേശിച്ച് ദേവവാഹനത്തെ വണങ്ങി ഭഗവാനെ ദർശിച്ച ശേഷം പ്രദക്ഷിണം ആരംഭിക്കാം. പ്രദക്ഷണം ചെയ്യുമ്പോൾ എപ്പോഴും ബലിക്കല്ലുകൾ പ്രദക്ഷിണം ചെയ്യുന്ന വ്യക്തിടെ വലതുഭാഗത്തായിരിക്കണം. ബലിക്കല്ലുകൾ അഷ്ടദിക്പാലകരെ പ്രതിനിധീകരിക്കുന്നു. നാലമ്പലത്തിനകത്ത് ശ്രീകോവിലിന് ചുറ്റുമായാണ്ബ ലിക്കല്ലുകളുടെ സ്ഥാനം. ദേവനു പ്രദക്ഷിണം വയ്ക്കുന്ന സമയത്ത് അറിയാതെ ബലിക്കല്ലുകളിൽ തട്ടുകയോമറികടക്കുകയോ ചവിട്ടുകയോ ചെയ്താൽ ബലിക്കല്ലിൽ തൊട്ടു തൊഴരുത്. അറിയാതെ ചവിട്ടുന്നതിലും വലിയ തെറ്റാണ് തൊട്ടു തലയിൽ വയ്ക്കുന്നത്. ഒരു ബലിക്കല്ലിൽ നിന്നും മറ്റൊരു ബലിക്കല്ലിലേക്ക് നിരന്തരമായി ഊർജ്ജപ്രവാഹമുണ്ടാകും. ഈ ഊർജ പ്രവാഹത്തിന് തടസ്സമുണ്ടാവാൻ പാടില്ല എന്നതാണു തത്വം. ഇതറിയാത്ത ഭക്തജനങ്ങൾ ബലിക്കല്ല് തൊട്ടു തലയിൽ വെക്കുന്നതും, ബലിക്കല്ലു മുറിച്ചുകടക്കുന്നതും പ്രദക്ഷണവേളകളിലെ നിത്യ കാഴ്ചയാണ്.

തൊട്ടുതൊഴുമ്പോൾ നമ്മൾ വീണ്ടും ഈ ഊർജ പ്രവാഹത്തിനു തടസ്സം വരുത്തുന്നു. അതുപോലെ ശ്രീകോവിലിൽ നിന്നുള്ള നടയിലും ഓവിലും ദേവവാഹനത്തെയും തൊട്ടുതൊഴാൻ പാടില്ല. ക്ഷേത്രത്തിൽ നിന്നു ലഭിക്കുന്ന പ്രസാദം ക്ഷേത്രമതിലിൽ തേച്ചു വയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യരുത്. ക്ഷേത്രത്തിൽ നിന്നു ലഭിക്കുന്ന പ്രസാദം പിന്നീട് തൊടുവാൻ പാകത്തിൽ വീട്ടിൽ സൂക്ഷിക്കുക. പൂജാപുഷ്പങ്ങൾ മറ്റുള്ളവർ ചവിട്ടാതെ മുറ്റത്തിന്റെ ഒരുഭാഗത്തോ ചെടിച്ചുവട്ടിലോ മറ്റും ഇടുകയും ആവാം. ബലിക്കല്ലിൽ അറിയാതെ തട്ടുകയോ ചവിട്ടുകയോ മറികടക്കുകയോ ചെയ്താൽ പ്രായശ്ചിത്തമായി മൂന്നു തവണ ക്ഷമാപണമന്ത്രം ജപിച്ചാൽ മതിയാവും.

‘‘ഓം കരചരണകൃതം വാ കായജം കർമജം വാ
ശ്രവണനയനജം വാ മാനസം വാപരാധം
വിഹിതമവിഹിതം വാ സർ‌വമേതത് ക്ഷമസ്വ
ശിവശിവ കരുണാബ്‌ധേ ശ്രീമഹാദേവ ശംഭോ’’ എന്നതാണു ക്ഷമാപണമന്ത്രം.

ക്ഷേത്രത്തിലെ ബലിക്കല്ലുകൾ സൂചിപ്പിക്കുന്നത്‌ അഷ്ടദിക്കുകളെയും അവയുടെ അധിപന്മാരായ അഷ്ടദിക്ക്പാലരേയുമാണ്‌. അതിനാൽ എട്ടുദിക്കുകളേയും അവയുടെ അധികാരികളേയും ക്ഷേത്രങ്ങളിൽ പ്രതിഷ്ഠിക്കാറുണ്ട്‌. ശ്രീകോവിലിനു ചുറ്റും നാലമ്പലത്തിനകത്തായി അന്തർമണ്ഡപത്തിലാണ്‌ ബലിക്കല്ലുകളുടെ സ്ഥാനം. ഓരോ ദിക്കിന്റേയും അധിപന്മാരെ ആ ദിക്കുകളിൽ സ്ഥാപിക്കുന്നു.

ബലിക്കല്ലുകളിൽ അഷ്ടദിക്പാലകരെ താഴെ പറയുന്ന രീതിയിലാണു വിന്യസിച്ചിരിക്കുന്നത്.
കിഴക്ക് – ഇന്ദ്രദേവൻ, തെക്ക് കിഴക്ക് – അഗ്നിദേവൻ, തെക്ക് – യമദേവൻ, തെക്ക് പടിഞ്ഞാറ് – നിര്യതി, പടിഞ്ഞാറ് – വരുണൻ, വടക്ക് പടിഞ്ഞാറ് – വായുദേവൻ, വടക്ക് – സോമദേവൻ, വടക്ക് കിഴക്ക് – ഈശാനൻ.

ഇതുകൂടാതെ മുകളിലും താഴെയുമായി ഒരോ ദിക്കുകൾ കൂടിയുണ്ട്‌. മുകളിലെ ദിക്കിന്റെ അധിപൻ ബ്രഹ്മാവാണ്‌. അതിനാൽ ബ്രഹ്മാവിന്‌ വേണ്ടി ബലിക്കല്ല് കിഴക്കിനും-വടക്ക്‌കിഴക്കിനും ഇടയിൽ സ്ഥാപിക്കുന്നു. കീഴ്ഭാഗത്തുള്ള ദിക്കിൻറെ അധിപൻ അനന്തനാണ്‌. നിരൃതിയുടേയും (തെക്ക്-പടിഞ്ഞാറ്) വരുണന്റേയും (പടിഞ്ഞാറ്) ബലിക്കല്ലുകൾകിടയിലാണ്‌ അനന്തൻറെ ബലിക്കല്ലിന്റെ സ്ഥാനം. ക്ഷേതങ്ങളിലെ ബലിക്കല്ലുകളിൽ ചവിട്ടാനോ മറികടക്കാനോ പാടില്ല എന്നാണ് വിശ്വാസം.

Monday, 4 December 2017

ശ്രീകൃഷ്ണനും മയിൽപ്പീലിയും

🔮🔮🔮🔮🔮🔮🔮🔮🔮🔮🔮
ശ്രീകൃഷ്ണനും മയിൽപ്പീലിയും
🔮🔮🔮🔮🔮🔮🔮🔮🔮🔮🔮

ഹരേ കൃഷ്ണാ

ഗോകുലത്തിൽ ഒരു മയിൽ താമസിച്ചിരുന്നു.അതു ദിവസവും ഭഗവാൻ കൃഷ്ണന്റെ വാതിലിലിൽ വന്നു ഒരു ഭജൻ പാടുമായിരുന്നു.
എനിക്കാരുമില്ല എന്റെ ഭഗവാനെ അങ്ങയെ കൂടാതെ ഗോപാലമൂർത്തേ എന്റെ മാതാപിതാവും അങ്ങാണ്. ഇതായിരുന്നു ഭജനയുടെ ഉള്ളടക്കം .എന്നും വന്നു വന്നു ഭഗവാന്റെ കാതിൽ ഈ ഭജന പതിച്ചിരുന്നു.എന്നാൽ വലിയ ശ്രദ്ധയൊന്നും അദ്ദേഹം അതിൽ കൊടുത്തിരുന്നില്ല. മയിൽ ഭഗവാന്റെ വിശേഷ സ്നേഹത്തിന് പാത്രമായിരുന്നു ദിവസേനയുള്ള ഭഗവൽ ഭജനം കാരണം. ഒരു ദിവസം ഭജന കഴിഞ്ഞു. ഒരു കൊല്ലം കഴിഞ്ഞിരുന്നു. മയിൽ വളരെ ഹൃദ്യമായാണ് ഭജന പാടിയിരുന്നത്. പ്രഭുവിനും ഇത് ഇഷ്ട മായിരുന്നു .എന്നാൽ വേണ്ട ഒരു ശ്രദ്ധ അതിലുണ്ടായിരുന്നില്ല.എന്നാൽ മയിലിന്റെ ഗീതം കേട്ട് അതിനെ ചിലപ്പോൾ ഒരു പ്രാവശ്യം നോക്കി ഒരു പ്രേമപൂർണ്ണമായ ചിരി ചിരിച്ച് പുറത്തേക്ക് പോവാറുണ്ടായിരുന്നു. ഈ പ്രാർത്ഥന കൊണ്ട് ഒരു വർഷം മുഴുവൻ ഒന്നും ഉണ്ടായില്ല. മയിലിന്റെ ആയുസ്സ് തീരാനായി.. വർഷം മുഴുവൻ ഭക്തിപൂർവ്വം ഭജിച്ചിട്ടും പ്രഭു പ്രസന്നനായില്ല.മയിൽ കരഞ്ഞു തുടങ്ങി. ഭഗവാനെ ഓർത്ത് ഉറക്കെയുറക്കെ കരയാൻ തുടങ്ങി ആ സമയത്ത് അവിടെ ഒരു മൈന പറന്നു പോവുന്നുണ്ടായിരുന്നു.അത് മയിൽ കരയുന്നത് കണ്ട് ആശ്ചര്യപ്പെട്ടു നോക്കി. ആശ്ചര്യം മറ്റൊന്നുമായിരുന്നില്ല സാധാരണ മയിൽ കരയാറില്ലത്രെ. അതു മാത്രമല്ല അത്ഭുതം ശ്രീകൃഷ്ണന്റെ വാതിലിൽ പടിയിൽ തന്നെ ആരും കരയാറുണ്ടായിരുന്നില്ല. മൈന ആലോചിച്ചു എന്തൊരു ദുർഭാഗ്യം ഈ പക്ഷിക്ക് അത് പ്രഭുവിന്റെ പുരദ്വാരത്തിൽ കരയേണ്ടി വരുന്നു ഇവിടെ എല്ലാവരുടെയും കഷ്ടങ്ങൾ  ദൂരെ പോവാറാണുള്ളത്. മൈന മയിലിന്റെയടുത്തു ചെന്നു ചോദിച്ചു. നീ എന്തിനാ കരയുന്നത്. മയിൽ പറഞ്ഞു കഴിഞ്ഞ ഒരു കൊല്ലമായി ഈ മുരളീധരന്റെ ഓർമകളിൽ അദ്ദേഹത്തെ പ്രശംസിച്ച് ഗീതങ്ങൾ പാടുന്നു. എന്നാൽ ഇന്നുവരെ എനിക്ക് കുറച്ചു വെളളം പോലും ഭഗവാൻ ചോദിച്ചു തന്നില്ല. ഇതു കേട്ടു മൈന പറഞ്ഞു. ഞാൻ ബർ്സാനയിൽ നിന്നും വരുന്നു. നീ എന്റെ കൂടെ അവിടെ വരൂ.മനമില്ലാ മനസ്സോടെ മയിലും മയിലും പറന്നു പറന്നു ബർസാനയിലെത്തി. മൈന ബർസാനയിലെ രാധയുടെ വാതിലിൽ എത്തി അവിടെ വെച്ച് മൈന ഭജനഗീതം പാടി തുടങ്ങി.
ശ്രീ രാധേ രാധേ ബർസാനേ വാലി രാധേ. മൈന മയിലിനോട്  രാധയുടെ ഗീതം പാടാൻ പറഞ്ഞു.മയിലിനു അതു പാടാൻ ഇഷ്ടമായിരുന്നു എന്നാലും ബാങ്കേബിഹാരി ജിയുടെ ഭജനകൾ ചൊല്ലുന്നതിലായിരുന്നു താൽപര്യം. അത് ബർസാനയിൽ വന്നു തന്റെ പഴയ ഭജന ഗീതം ചൊല്ലാൻ ആരംഭിച്ചു. എനിക്കാരുമില്ല എന്റെ ഭഗവാനെ അങ്ങില്ലാതെ ഗോപാലമൂർത്തേ അങ്ങാണെന്റെ അച്ഛനും അമ്മയും .രാധയുടെ കാതിൽ ഈ ഗീതം പതിച്ചു.ദേവി ഓടി മയിലിന്റെ അടുത്തുവന്നു .അതിനെ പ്രേമത്തോടെ കഴുത്തിൽ തലോടി ആശ്വസിപ്പിച്ചു.രാധാദേവി മയിലിന്റെ അടുത്ത് സംസാരിച്ചു ഏതോ ഒരു പഴയ ബന്ധു വന്നു സംസാരിക്കുന്ന പോലെ സ്നേഹത്തോടെ .അതിന്റെ നന്മയിൽ ചോദിച്ചു നീ എവിടെ നിന്നു വരുന്നു? മയിൽ ഗദ്ഗദ കണ്ഠയായി പറഞ്ഞു തുടങ്ങി.രാധാ ദേവിയ്ക്കു പ്രണാമം. ഇന്നുവരെ കേട്ടിരിക്കുന്നത് അവിടുന്ന് കരുണയുടെ മൂർത്തിയാണെന്നാണ്. എന്നാൽ ഇന്നു തെളിഞ്ഞു അവിടുന്നു കൃപാമൂർത്തി കൂടിയാണെന്ന്.. രാധാദേവി മയിലിനോട് ചോദിച്ചു. എന്തുകൊണ്ടാണ് നീയെന്നെ കരുണാമയിയെന്നു പറയുന്നത്. മയിൽ പറഞ്ഞു. എങ്ങിനെ പറയും ദിവസം മുഴുവൻ ഞാൻ  ശ്യാമന്റെ നാമം ചൊല്ലുന്നു. എന്നാൽ കണ്ണനെ നിക്ക് വെള്ളം പോലും തന്നില്ല. രാധാദേവി ചിരിച്ചു ദേവിയുടെ മനസ്സിൽ തെളിഞ്ഞു അതിന്റെ കാരണം. രാധാദേവി മയിലിനോട് പറഞ്ഞു. നീ ഗോകുലത്തിൽ പോവൂ' എന്നാൽ ഇപ്രാവശ്യം പഴയ ഗീതത്തിന്നു പകരം ഇതു പാടൂ. ജയ് രാധേ രാധേ രാധേ ബർസാനേ വാലി രാധേ .. എന്നാൽ മയിലിനു മനസ്സുണ്ടായിരുന്നില്ല ആ കരുണാമയിയെ ഉപേക്ഷിച്ചു പോവാൻ. എന്നിട്ടും അത് ഗോകുലത്തിൽ പോയി രാധാജി പറഞ്ഞ പോലെ രാധേ രാധേ രാധേ ബർസാനേ വാലി രാധേ എന്നു പാടി ഭഗവാൻ ശ്രീകൃഷ്ണൻ അത് കേട്ടു ആ ഭജനയിൽ മുഴകി സംഭ്റമിച്ച് ഓടി വന്നു.മയിലിന്റെ അടുത്തുവന്നു കഴുത്തിൽ താലാടി അതിനെ പ്രേമപൂർവ്വം ആശ്വസിപ്പിച്ചു ചോദിച്ചു. നീ എവിടെ നിന്നു വരുന്നു. ഇതു കേട്ട് മയിൽ പിടച്ചു പോയി. മയിൽ പറഞ്ഞു. അങ്ങയുടെ നിഴലിൽ ഒരു കൊല്ലക്കാലം അങ്ങയുടെ നാമത്തിൽ മുഴുകി ജീവിച്ചിരുന്നു ഞാൻ. എന്നാൽ അങ്ങ് ഒരിക്കലും കുറച്ച് വെള്ളം പോലും വേണോ എന്നു ചോദിച്ചില്ല.ഇന്ന് ഇപ്പോൾ ഞാൻ ഭാഗം മാറ്റി രാധാദേവിയുടെ നാമം ചൊല്ലിയപ്പോൾ അങ്ങ് ഓടി വരുന്നു. ഭഗവാൻ മന്ദഹസിച്ചു കൊണ്ടു വീണ്ടും ചോദിച്ചു .നീ എവിടെ നിന്നു വരുന്നു? മയിലിനു ഭഗവാനെ കിട്ടാൻ അതിയായ ആഗ്രഹം ഉണ്ടായിരുന്നു. ഇന്ന് അത് പരിശ്രമമെല്ലാം എന്നന്നേയ്ക്കുമായി ദൂരെ കളഞ്ഞു. അപ്പോൾ പ്രഭുവിന് ഓർമ വന്നു.ഞാൻ ആ മയിലാണ് ഒരു വർഷമായി അദ്ദേഹത്തിന്റെ വാതിൽ പടിയിൽ ഭഗവാനെ തനിക്കാരുമില്ല അങ്ങില്ലാതെ ഗോപാലമൂർത്തേ തനിക്കു അമ്മയുമച്ഛനുമില്ല എന്ന കീർത്തനം പാടിയിരുന്നതെന്ന്. വേനലും വർഷവും എല്ലാം സഹിച്ച് ഒരു വർഷകാലം അവിടുത്തെ വാതിലിൻ പടിയിലിരുന്നു അങ്ങയുടെ സ്തുതി ചെയ്തിരുന്നത്. എന്നാൽ എനിക്ക് വെള്ളം വേണോ എന്നു പോലും ആരും ചോദിച്ചില്ല.ഞാൻ പിന്നെ ബർസാനയിൽ പോയി രാധാദേവിയെ കണ്ടു. അവർ എന്നെ പൂർണ്ണ സ്നേഹത്തോടെ ആശ്വസിപ്പിച്ചു വേണ്ട വഴി പറഞ്ഞു തന്നു. ഭഗവാൻ പ്രേമമുഗ്ദ്ധനായി മയിലിനോട് പറഞ്ഞു. നീ രാധയുടെ നാമം എടുത്തു പാടിയില്ലെ?  അത് തന്നെ നിനക്ക് വരദാനമെന്നു തെളിഞ്ഞില്ലെ .ഇനിയെന്തു വേണം' ഇനിയും ഞാനിതാ വരം തരുന്നു ഏതു കാലം വരെ ഈ സൃഷ്ടി നിലനിൽക്കുന്നോ അതു വരെ നിന്റെ പീലി എന്റെ ശിരസ്സിൽ വിരാജ മാനമാവും തീർച്ച.രാധാദേവിയുടെ കൃപയാണ് ഭഗവാൻ ഹരേ

ശ്രീ രാധേ ജയ് ജയ്

തിലകം ഏത്?

1. ശൈവമായതിനെ കുറിക്കുവാൻ ഉപയോഗിക്കുന്ന തിലകം ഏത്?
       ഭസ്മം
🏀
2. വൈഷ്ണവമായതിനെ കുറിക്കുവാൻ ഉപയോഗിക്കുന്ന തിലകം ഏത്?
         ചന്ദനം
🏀
3. ശാക്തമായതിനെ കുറിക്കുവാൻ ഉപയോഗിക്കുന്ന തിലകം ഏത്?
        കുങ്കുമം
🏀
4. മൂന്ന് (3) എണ്ണത്തിലുള്ള ഭസ്മകുറി തൊടുവാൻ ആർക്കാണ് അധികാരമുള്ളത്?
         സന്ന്യാസി
🏀
5. ഭസ്മം തൊടേണ്ടത് എങ്ങിനെയാണ്?
         നെറ്റിക്ക് കുറുകെയായി
🏀
6. ചന്ദനം തൊടേണ്ടത് എങ്ങിനെയാണ്?
        നെറ്റിക്ക് ലംബമായി
🏀
7. ദേവീ സ്വരൂപമായ കുങ്കുമം എങ്ങിനെയാണ് തൊടേണ്ടത്?
        പുരികങ്ങൾക്ക് മദ്ധ്യേ വൃത്താകൃതിയിൽ
🏀
8. ചന്ദനം തൊടേണ്ട വിരൽ ഏതാണ്?
        മോതിരവിരൽ
🏀
9. കുങ്കുമം തൊടേണ്ട വിരൽ ഏതാണ്?
         നടുവിരൽ
🏀
10. ചന്ദനം കുങ്കുമം ഭസ്മം ഇവ മൂന്നും കൂടി തൊടുന്നത് എന്തിന്റെ പ്രതീകമാണ്?
        ത്രിപുരസുന്ദരിയുടെ
🏀
11. ഭസ്മത്തിന് പറയുന്ന മറ്റൊരു പേരെന്ത്?
         വിഭൂതി
🏀
12. ഭസ്മം നനച്ചു തൊടേണ്ടത് ഏത് സമയത്താണ്?
         രാവിലെ
🏀
13. ഭസ്മം നനക്കാതെ തൊടേണ്ടത് ഏത് സമയത്താണ്?
        വൈകുന്നേരം
🏀
14. കുങ്കുമം ആരുടെ പ്രതീകമായാണ് നെറ്റിയിലണിയുന്നത്?
         ദുർഗ്ഗയുടെ
🏀
15. ചന്ദനം ആരുടെ പ്രതീകമായാണ് നെറ്റിയിലണിയുന്നത്?
        വിഷ്ണുവിന്റെ
🏀
16. ഭസ്മം ആരുടെ പ്രതീകമായാണ് നെറ്റിയിലണിയുന്നത്?
         ശിവന്റെ
🏀
17. ത്രിവിധ ഭസ്മങ്ങൾ ഏതെല്ലാം?
         ശാന്തികം, പൗഷ്ടികം, കാമദം
🏀
18. ഭസ്മം തൊടേണ്ടത് നെറ്റിയുടെ ഏത് ഭാഗത്ത് നിന്നാരംഭിക്കണം?
        ഇടതു വശത്തുനിന്ന്
🏀
19. ഏതിന്റെ പ്രതീകമായാണ് ചന്ദനക്കുറി മുകളിലേയ്ക്ക് അണിയുന്നത്?
         സുഷ്മനാ നാഡിയുടെ
🏀
20. ചന്ദനക്കുറി തൊടുന്നതിന് വൈഷ്ണവർ പറയുന്ന ഒരു പേരെന്ത്?
        ഊർദ്ധപുണ്ഡ്രം
🏀
21. കുങ്കുമം ഭസ്മക്കുറിയോട് ചേർന്ന് തൊടുന്നത് എന്തിന്റെ പ്രതീകമാണ്?
        ശിവശാക്ത്യാത്മകം
🏀
22. കുങ്കുമം ചന്ദനക്കുറിയോട് ചേർന്ന് തൊടുന്നത് എന്തിന്റെ പ്രതീകമാണ്?
         വിഷ്ണുമായാ പ്രതീകം
🏀
23. തിലകധാരണം വഴി ഷഡ്ചക്രങ്ങളിൽ ഏത് ചക്രത്തിലാണ് ഉണർവേകുന്നത്?
         ആജ്ഞാചക്രത്തിന്