🙏🌝നമസ്തേ🌝🔥
🙏🔥കൗളം🔥🌝🔥
കുലശബ്ദത്തിൽ നിന്നും ഉണ്ടായതാണ് കൗലശബ്ദം 🔥കുലം മൂലാധാരചക്രമാണ്🔥 ജീവൻ,പ്രകൃതി,ദിക്ക്,കാലം,പൃഥി,ജലം,തേജസ്സ്,വായു,ആകാശം,എന്നീ ഒമ്പതുതത്വങ്ങൾ ചെർന്നതാണ് കുലം🔥🙏 കുലം ശക്തിയും അകുലം ശിവനുമാകുന്നു🔥🙏
വേദേദിഹാസശസ്ത്രപുരാണങളെല്ലാം പോതുവിഞ്ജനങ്ങളാണ്🔥🙏.എന്നാൽ ശൈവശാക്തെയാഗാമങ്ങൾ രഹസ്യങ്ങൾ ആണ് ഇതിൽ കുലശാസ്ത്രങൾ രഹസ്യാതിരഹസ്യഹും
രഹസ്യാതിരഹസ്യത്തിൽ ആതിരഹസ്യമാണ് കുലഞ്ജാനം🔥🙏 കുലശസ്ത്രഞ്ജനായ ഒരു ഗുരുവിൽ നിന്നു മാത്രമെ കുലശാസ്ത്രം അഭ്യസിക്കാൻ കഴിയു🔥🙏 ഗുരു സക്ഷാൽ കൈലാസപ്രഭുതന്നെയാണ്.🔥🙏
"കുലംധർമ്മോഹതോ ഹന്ധി രക്ഷിതോ രക്ഷതി പ്രീയെ🔥🙏-പൂജിതഃപൂജയത്യാശു തസ്മാത്തം ന പരിത്യജേത്"""🔥🙏
കുലധർമ്മത്തെ പരിപാലിക്കുന്നവനെ കുലധർമ്മം രക്ഷിക്കും🔥🙏കുലധർമ്മം പുജിക്കുന്നവൻ സർവ്വലോകരാലും പൂജിതനായിരിക്കും🔥🙏 ആയതിനാൽ കുലധർമ്മത്തെ പരിത്യജിക്കരുത്.എന്നാണ് ശ്രീ പരമേശ്വരൻ അരുൾ ചെയ്യുന്നത്.🔥🙏
🔥🙏ഭോഗയോഗത്മം കൗളം🔥🙏എന്നാണ് കൗളത്തിനു നൽകിയിട്ടുള്ള നിർവ്വചനം🙏 കൗളം ഒരേസമയം ഭോഗത്മകമാണ് യോഗത്മകമാണ്🔥🙏 കുലത്തെ സംബന്ധിച്ചത് കൗലം അഥവാ കൗളം.🔥🙏🔥🙏 കിഷോർ🔥🙏🌝
എല്ലാ സുഹുർത്തുക്കൾക്കും വിനിത പ്രണാമം🔥🙏🌝 ഇനി കുറച്ച് മന്ത്രവാദക്രിയയകളേപ്പറ്റി രണ്ട് വാക്ക്🔥🌝🙏'മരണം വരെ സംഭവിക്കാവുന്ന ക്ഷുദ്രകര്‍മവിധികള്‍ ഉണ്ട് മാരണത്തില്😇🔥
മന്ത്രവാദം, ആഭിചാരം- കേൾക്കുമ്പോൾ തന്നെ പലരെയും ഭയപ്പെടുത്തുന്ന വാക്കുകളാണിവ🌝 എന്നാൽ മാന്ത്രികവിദ്യ ഒരു വിജ്ഞാനശാഖയാണെന്നും ജനസംസ്കാര പഠനത്തിൽ മറ്റു വിഷയങ്ങൾക്ക് നൽകുന്ന പ്രാധാന്യം മാന്ത്രിക വിജ്ഞാനത്തിനും നൽകണമെന്ന ധാരണയിൽ ഡോ എം വിഷണു നമ്പൂതിരി തയ്യാറാക്കിയിട്ടുള്ള പുസ്തകമാണ് മാന്ത്രിക വിജ്ഞാനം.🔥🙏
മന്ത്രവാദം അതിന്റെ രീതിഭേദങ്ങൾ, ബാധകളും ഭൂതവിജ്ഞാനവും, ദുർമന്ത്രവാദം-ചില വശങ്ങൾ, മാന്ത്രികാനുഷ്ഠാനകലകൾ, മന്ത്രങ്ങൾ, മരുന്നും മന്ത്രവും, മാന്ത്രികയന്ത്രങ്ങളും മാന്ത്രികക്കളങ്ങളും അക്കപ്പടവും മാന്ത്രികചതുരവും മന്ത്രവാദപ്പാട്ടുകളും എന്നിങ്ങനെ വിവിധ അധ്യായങ്ങളിലൂടെയാണ്മാന്തികവിദ്യയെ കുറിച്ച് വിഷണു നമ്പൂതിരി വിവരിച്ചിട്ടുള്ളത്.🔥🙏🔥
🌝🌝
മന്ത്രവാദം പാരമ്പര്യവഴിക്ക്, വംശീയമായി നടത്തിപ്പോരുന്ന വണ്ണാൻ,മലയൻ, കണിയാൻ, മുന്നൂറ്റാൻ തുടങ്ങിയവരുടെ ഗ്രന്ധശേഖരം പരിശോധിച്ചപ്പോൾ കണ്ടെത്തിയ മാന്ത്രികയന്ത്രങ്ങളുടെയും അക്കവിട്ടങ്ങളുടെയും മാതൃകകൾ ഗ്രന്ഥകാരന് കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്.🔥അവയിൽ കുറച്ചു ഭാഗം ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്. മാന്ത്രികവിദ്യയെ കൗതുകാവഹമായ ഒരു വിജ്ഞാനമായി, നാടോടി വിജ്ഞാനത്തിന്റെ ഭാഗമായി വിലയിരുത്തുന്ന ഗ്രന്ഥമാണ് മാന്ത്രിക വിജ്ഞാനം എന്ന പുസ്തകം.പുസ്തകത്തിൽ നിന്ന് ഒരു ഭാഗം...🔥🙏
🌝
ദുർമന്ത്രവാദം- ചില വശങ്ങൾ
🔥🔥
മാന്ത്രികവിദ്യയെ നന്മയ്ക്കായും തിന്മയ്ക്കായും ഉപയോഗപ്പെടുത്താം🔥 രോഗശാന്തി, ദേഹസുഖം, ദോഷനിവാരണം തുടങ്ങിയവയ്ക്കുവേണ്ടി മാന്ത്രിക കർമങ്ങൾ ചെയ്യാറുണ്ട്. എന്നാൽ, വ്യക്തികളുടെ പ്രത്യേക പ്രവർത്തനങ്ങളെ നിയന്ത്രിക്കുക, അന്യരെ വശീകരിക്കുക, ശത്രുക്കളെ നശിപ്പിക്കുക മുതലായ ആഭിചാരകർമങ്ങൾ മന്ത്രവാദത്തിന്റെ മറ്റൊരു വശമാണ്.🔥🙏 പലതരത്തിലുള്ള ക്ഷുദ്രക്രിയകൾ, ബലികർമ്മങ്ങൾ, താന്ത്രിക കർമങ്ങൾ എന്നീ കർമവൈവിധ്യങ്ങൾ ദുർമന്ത്രവാദത്തിൽ അടങ്ങുന്നു. ആഭിചാര മാന്ത്രികർ തന്നെ രോഗശാന്തിയ്ക്കും മറ്റും വേണ്ടി ചെയ്യുന്ന കർമങ്ങൾ ഗുണഫലമാണുളവാക്കുന്നത്🔥🙏
🌝
മലയൻ, പാണൻ, വണ്ണാൻ, മണ്ണാൻ, പുള്ളുവൻ, വേലൻ, കണിശൻ, ഗണകൻ, പറയൻ, പുലയൻ, കോപ്പാളൻ, മാവിലൻ, പണിയൻ, കുറിച്യൻ തുടങ്ങിയ സമുദായങ്ങളിൽപ്പെട്ട മാന്ത്രികൻ ദുർമന്ത്രവാദികളാണെന്നാണ് പൊതുധാരണ🔥🙏 ഇവരിൽ പലരും ആഭിചാരങ്ങളും, കൂടോത്രങ്ങളും ചെയ്യുന്നവരത്രെ.🔥🔥ഒടി, മുഷ്ടി, മുറിവ്, മാരണം, സ്തംഭനം, വശ്യം, മോഹനം, ആകർഷണം തുടങ്ങിയ പല മന്ത്രവാദ കാര്യങ്ങളും അവർ ആഭിചാര മാർഗത്തിൽ കൈകാര്യം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.
ആഭിചാര കർമങ്ങളിലൊന്നാണ് മാരണം.🔥🙏ഭൈരവാദി പഞ്ചമൂർത്തികളെയോ, മറ്റു വനമൂർത്തികളെയോ, ജപിച്ചയക്കുകയെന്നത് ഇതിന്റെ ഒരു വശമത്രെ. ശത്രുസംഹാരഹോമം, വനദേവതകൾക്കും മറ്റുമുള്ള പുറബലി, തട്ടുംകുരുതിയും, കോഴിബലി എന്നിവ മാരണക്രിയക്കുവേണം. മരണം വരെ സംഭവിക്കാവുന്ന ക്ഷുദ്രകർമവിധികൾ മാരണത്തിലുണ്ടെന്നുകാണാം.🔥🙏
ശത്രുനാശത്തിനുള്ള മറ്റൊരു ആഭിചാര കർമമാണ് ഒടി. ഒടിവെച്ചത് കടന്നാലാണ് അതിന്റെ ദോഷം ബാധിക്കുക🔥🙏ഒടി കടന്നാൽ വിഷാംശംകൊണ്ട് കാലുകൾ വീങ്ങുകയും പൊട്ടുകയും ചെയ്യുമത്രെ🔥 പിണിയാളുടെ ശരീരത്തിൽ സന്ധുക്കളിൽ കുരുത്തോല കെട്ടി, എട്ടുമുള്ളു തറപ്പിക്കും. കണ്ണിമീൻ, അട്ടക്കുടു, ഏട്ട (ഒരു തരം മത്സ്യം), മഞ്ഞൾ, ചുണ്ണാമ്പ് എന്നിവ ചേർത്ത ചോറുകൊണ്ട് പ്രതിരൂപ (ആൾരൂപ)മുണ്ടാക്കി, മുള്ളുകളും മറ്റും ആ സങ്കല്പ ശരീരത്തിൽ മന്ത്രത്തോടുകടി കുത്തുകയെന്നത് ഒടികർമത്തിന്റെ ഒരു വശമാണ്🔥🌝
മാന്ത്രികവിദ്യയുടെ ഒരു വശമാണ് മറിവ്. യഥാർത്ഥ രൂപത്തെ മറച്ചുവെയ്ക്കുന്നതാണ് മറിവ്. മായോം മറിവും എന്നൊരു പ്രയോഗം ഭാഷയിൽ നിലവിലുണ്ട്.🔥🙏 ബുദ്ധിപരമായ മാന്ദ്യമുണ്ടാക്കുവാൻ മറിവ് എന്ന മാന്ത്രിക ക്രിയകൊണ്ട് സാധിക്കുമത്രെ.🔥🙏 ആൾമറിവ് അതിൽ പ്രധാനമാണ്. ഒരാൾ നീണ്ടു കിടന്ന് കോടി വസ്ത്രം പുതപ്പിച്ച്, കുരുതി നിറച്ച് വായ കെട്ടിയ ഒരു കുംഭം നെഞ്ചിൽ കമഴ്ത്തിവച്ച്, അതിൻമുകളിൽ പലക വച്ച് മുഷ്ടി കൊത്തുകയെന്നത് മറിവി ന്റെ കർമാംഗമത്രെ.🔥🙏
🌝🔥
മുഷ്ടികർമം മന്ത്രവാദപരമായ മിക്ക കർമങ്ങളുടെയും അന്ത്യത്തിൽ പതിവുണ്ട്. ചെന്നാർവള്ളി, ഞെഴുകിൻകോല്, ഈയച്ചേമ്പ്, തേങ്ങാക്കുലയല്ലി, കടുക്ക തുടങ്ങിയവ കെട്ടി തേങ്ങയുടെ മുകളിൽവെച്ച് നാലുഭാഗത്തുനിന്നും കൊത്തുകയാണ് മുഷ്ടിയുടെ മുഖ്യചടങ്ങ്.🔥🙏 ഞരമ്പുവേദന, ശാരീരികമായ ക്ഷീണം തുടങ്ങിയവയ്ക്കും മുഷ്ടികൊത്തൽ ക്രിയ കഴിപ്പിക്കും🔥🙏
🌝
ചില മന്ത്രവാദികൾക്ക് മാന്ത്രികശക്തി/ആഭിചാരക്രിയമുഖേന സ്തംഭിപ്പിക്കുവാൻ/നിരോധിക്കുവാൻ/അടക്കുവാൻ ഉള്ള കഴിവുണ്ട്. അതാണ് സ്തംഭനക്രിയ.🔥🙏 വൃത്തിനിരോധം എന്ന് അതിനെ വിശേഷിപ്പിക്കാം. പ്രവൃത്തികൾക്ക് തടസ്സമുണ്ടാക്കുകയാണ് അതിന്റെ ലക്ഷ്യം.
ശത്രുക്കളുടെ പ്രഭാവത്തെ അടക്കുവാനുള്ള ഒരുമാർഗമത്രെയിത്.🔥🙏 ശത്രുസ്തംഭനം, നാവടക്കം, ബാധാനിരോധം എന്നിങ്ങനെ സ്തംഭനക്രിയകൾ പല പ്രകാരമാണ്.🙊😡🙏 ജലസ്തംഭനം, കക്കുടസ്തംഭനം, നാളികേര സ്തംഭനം എന്നിങ്ങനെ സ്തംഭനം ചെയ്യുന്ന രീതികളിലും വ്യത്യാസമുണ്ട്.🔥🙏 കള്ളന്മാരുടെയും മറ്റും കുടല് സ്തംഭിപ്പിക്കുവാൻ സ്തംഭനക്രിയകൊണ്ട് സാധിക്കുമെന്ന വിശ്വാസം നിലവിലുണ്ടായിരുന്നു🔥🙏
കുടത്തിൽ കുരുതിവെള്ളവും മറ്റും നിറച്ച് കുഴിച്ചിടുകയാണ് ജലസ്തംഭനം🔥 കോഴിയുടെ വായയിൽ ചില പ്രത്യേക മരുന്നുകൾ നിറച്ച് കഴുത്തറുത്ത്, ഹോമിക്കുകയാണ് കുക്കുടസ്തംഭനം🔥 ഇളനീര് തുരന്ന് മരുന്ന് നിറച്ച് സ്ഥാപിക്കുകയാണ് നാളികേര സ്തംഭനം🔥 വെള്ളരിക്ക, കോഴിമുട്ട തുടങ്ങിയവയും സ്തംഭനക്രിയക്ക് ഉപയോഗിക്കാം🔥🙏
🌝
കക്ഷപുടം തുടങ്ങിയ ചില ഗ്രന്ഥങ്ങളിൽ വിവിധ തരത്തിലുള്ള സ്തംഭനക്രിയ നടത്തേണ്ടതെപ്രകാരമെന്ന് പറയുന്നുണ്ട്🔥🙏 മന്ത്രതന്ത്രൗഷധികളുടെ സംയുക്ത പ്രയോഗമാണവയിൽ അടങ്ങിയിട്ടുള്ളത്. (13 : 74-87). കുങ്കുമംകൊണ്ട് പെരുമരത്തോലിൽ മന്ത്രപൂർവ്വം ശത്രുവിന്റെ പേരെഴുതി കുറച്ചു നൂൽ കെട്ടുകയെന്നത് ശത്രുസ്തംഭനത്തിനുള്ള ഒരു മാർഗമാണ്🔥🙏
മഞ്ഞൾ കൊണ്ട് പെരുമരത്തോലിൽ ചക്രം വരച്ച് മഞ്ഞനൂൽ കെട്ടുന്നത് വാക് സ്തംഭനത്തിനും🙊 പനയോലയിൽ താമര വെച്ച് മഞ്ഞളിട്ട് മുറ്റത്തുവെച്ച് പൂജ നടത്തുന്നത് ശത്രുവിന്റെ മുഖസ്തംഭനത്തിനും🌝 വെളുത്ത കടുക് ചെറുകടലാടി മഞ്ഞക്കുറുമിഴി എന്നിവ വയമ്പിന്റെയും വെളുത്ത കണ്ടകാരിച്ചുണ്ടയുടെയും നീരിൽ ചേർത്ത് ഇരുമ്പു പാത്രത്തിലാക്കി തിലകം തൊടുന്നത് ശത്രുക്കളുടെ ബുദ്ധിസ്തംഭനത്തിനുമുള്ള വിധിയായി കക്ഷപുടത്തിൽ വ്യക്തമാക്കിയിട്ടുണ്ട്🔥🙏
മഞ്ഞൾകൊണ്ടോ, കറുകപ്പുല്ലുകൊണ്ടോ പെരുമരത്തോലിൽ ചക്രം വരച്ച് മഞ്ഞനൂൽകൊണ്ട് ചുറയ്ക്കുകയും തലമുടിയിൽ ബന്ധിക്കുകയും ചെയ്താൽ ഗതിബന്ധനം സാധിക്കുമത്രെ🔥🙏 ഒട്ടകത്തിന്റെ എല്ല് നാലു ദിക്കുകളിൽ കുഴിച്ചിട്ടുകൊണ്ടുള്ള കർമമാണ് പശു, ആട്, എരുമ, കുതിര, ആന എന്നിവയെ സ്തംഭിപ്പിക്കുവാനുള്ള മാർഗമെന്ന് അതിൽ പറയുന്നുണ്ട്🔥🙏
കക്ഷപുടത്തിൽ പരാമർശിക്കുന്ന അഗ്നിസ്തംഭനം ശ്രദ്ധേയമായ ഒരു വിഷയമാണ്🔥🔥തീയിൽ ചാടിയാലും ദഹിക്കാതിരിക്കുവാനുള്ള മന്ത്രങ്ങളുടെയും ഔഷധങ്ങളുടെയും പ്രയോഗമാണ് അതിലടങ്ങിയിട്ടുള്ളത്🔥 മന്ത്രസിദ്ധിയുള്ള ആൾ വെളുത്ത പൂങ്കുറുഞ്ഞിയും എരിക്കുമരച്ച് കൈയ്ക്കു തേച്ചാൽ അഗ്നിയിൽ ദഹിക്കുന്നതല്ല🔥 നെന്മേനിവാകയുടെ കിഴക്കോട്ടുപോയ വേര് ഞായറാഴ്ച കിളച്ചെടുത്ത് തഴച്ച് കുറിതൊട്ടാൽ അഗ്നിബാധയിൽ നിന്നും രക്ഷപ്പെടാമത്രെ🔥🙏
കൂമൻ, കൊറ്റി, തവള എന്നിവയുടെ മേദസ്സെടുത്ത് മന്ത്രപൂർവ്വം പുരട്ടിയാൽ അഗ്നിയിൽ ദഹിക്കുകയില്ല🔥 തവളക്കരളെടുത്ത് ആട്ടിൻ മേദസ്സു ചേർത്ത്, ശരീരത്തിൽ തേയ്ക്കുന്നതാണ് അഗ്നിസ്തംഭനത്തിനുള്ള മറ്റൊരു മാർഗം (13:87).🔥 ഒടുവിൽ പറഞ്ഞ രണ്ട് മാർഗങ്ങൾക്ക് കേരളത്തിൽ ചില സമുദായക്കാർക്കിടയിൽ പ്രാചുര്യമുണ്ടെന്ന് പറയാം🔥🙏
കനലിൽ ചാടുകയും മേലേരി (തീക്കൂമ്പാരം)യിൽ കിടക്കുകയും ചെയ്തുകൊണ്ട് നർത്തനം ചെയ്യുന്ന മലയരും മറ്റും ശരീരത്തിൽ പൊള്ളാതിരിക്കുവാൻ തവളയുടെയും മറ്റുംകൊഴുപ്പ് തേയ്ക്കാറുണ്ടെന്ന് അറിയുവാൻ കഴിഞ്ഞു🔥🙏 മാന്ത്രിക പാരമ്പര്യവും അവർക്കുണ്ടെന്നോർക്കണം🌝
ദുർമന്ത്രവാദവിധികളിൽ വശ്യപ്രയോഗവും ഉൾപ്പെടുന്നു. വശീകരണം, ആകർഷണം, മോഹനം എന്നിവ അതിന്റെ ഭാഗമാണ് 🔥മന്ത്ര-യന്ത്രൗഷധികളുടെ പ്രയോഗം ഇതിൽ കാണാം. ലോകവശ്യം, സർവ്വവശ്യം, രാജവശ്യം, സ്ത്രീവശ്യം, പതിവശ്യം, പുരുഷവശ്യം എന്നിങ്ങനെ വിവിധങ്ങളായ വശ്യ പ്രയോഗങ്ങളുണ്ട്🔥🙏
🌝🔥
താന്ത്രികവും മാന്ത്രികവുമായി പ്രാമുഖ്യമുള്ള അനേകം ബലികർമങ്ങളുണ്ട്. വാസ്തുബലി🔥 നാരായണബലി🔥 സാരസ്വതബലി🔥 പിതൃബലി, ഭൂതബലി🔥 മാതൃബലി, സർപ്പബലി🔥 തുടങ്ങിയ ബലിക്രിയകൾ വൈദികവിധി പ്രകാരം ചെയ്യുന്നവയാണ്🔥🙏 ഇവയ്ക്കുപുറമെ മന്ത്രവാദ സംബന്ധമായ ബലികർമങ്ങളും വൈദികർ ചെയ്യാറുണ്ട്. സാത്വിക പ്രധാനങ്ങളാണ് ഇവയെല്ലാം. എന്നാൽ, ദുർമന്ത്രവാദത്തിൽ താമസകർമങ്ങൾക്കാണ് പ്രാമുഖ്യം🔥🙏
🌝
യക്ഷഗന്ധർവ്വാദി വിമാനബാധകളെയും, പ്രേത പിശാചുക്കളെയും, രോഗബാധകളെയും മറ്റും പ്രീതിപ്പെടുത്തിയോ പിണക്കിയോ അകറ്റുകയാണ് പ്രായേണ മന്ത്രവാദത്തിലെ ബലിക്രിയകളുടെ ഉദ്ദേശ്യം🔥🙏 കൈബലി, മാടബലി, ഭൂതമാരണബലി, രാവണബലി, ഉച്ചബലി, ഭദ്രബലി, കുഴിബലി, കഴുബലി, നിണബലി, ഗർഭബലി, പ്രതികാരബലി, ഗന്ധർവ്വബലി, രോഗശാന്തിബലി🔥🙏 തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന ഒട്ടനേകം ബലിക്രിയകളുണ്ട്🔥🙏
🌝
മലയൻ, വണ്ണാൻ, പുള്ളുവൻ, മണ്ണാൻ, പാണൻ, വേലൻ, കണിയാൻ, ഗണകൻ തുടങ്ങി മന്ത്രവാദ പാരമ്പര്യമുള്ള സമുദായങ്ങളിൽപ്പെട്ടവരാണ് ഇവയിലേർപ്പെടുന്നത്🔥🙏.കൈബലി എന്നത് സാമാന്യമായ ഒരു ബലിക്രിയയാണ്. ഇത് എല്ലാ വിഭാഗത്തിൽപ്പെട്ടവരും ചെയ്യും🔥വാഴപ്പോള കൊണ്ട് ബലിപീഠം/ബലിത്തട്ട് ഉണ്ടാക്കി, കുരുത്തോല നറുക്കുകളും കോൽത്തിരിയും കുത്തി, അതിൽ ചില ബലികൾ അർപ്പിക്കുകയാണ് കൈബലിയുടെ സ്വഭാവം🔥🙏 കുരുതിതർപ്പണവും ബലിപീഠത്തിൽ ചെയ്യാം🔥
മാരണഭൂതം, അപസ്മാരദേവത, മാരൻ, ഗന്ധർവ്വൻ, വിമാനദേവതകൾ തുടങ്ങിയവയെ ഉച്ചാടനം ചെയ്യുവാനുള്ള ബലികർമമാണ് ഭൂതമാരണബലി🔥ഈ കർമത്തിന് പ്രാദേശികവും വംശീയവുമായ രീതിഭേദങ്ങളുണ്ട്. അരി, വെറ്റില, ഇളനീര്, പൂവ്, പൊരി, തിരി തുടങ്ങിയ ഒരുക്കുകൾ ഇതിനു വേണം🔥
ഇലഞ്ഞിക്കുഴ പിച്ചിപ്പൂ മഞ്ചാടിക്കുഴയും തഥാ
അടയ്ക്കാ മലർ തെറ്റിപ്പൂ കൂവളത്തിലയും മലർ
നിണവും മധുവും തൂകി പനിനീർ തൂകിയങ്ങുടൻ
കുരുതിത്തർപ്പണം പിന്നെ രണ്ടായ് വെട്ടുക തേങ്ങയും
എന്നിങ്ങനെ ഭൂതമാരണ ബലിയുടെ കർമങ്ങളെപ്പറ്റി ഒരിടത്ത് (19:33) പറയുന്നുണ്ട്.🔥🙏 ബ്രഹ്മഭൂതാളി മന്ത്രത്തെ കൊണ്ടാണ് ബലി തൂകേണ്ടത്🔥ഈ ബലി കർമത്തിന് ഒരാൾ പ്രമാണമുയരത്തിൽ ബലിത്തട്ട് നിർമിക്കുന്ന പതിവ് ഉത്തരകേരളത്തിലുണ്ടായിരുന്നു🔥🙏
മന്ത്രവാദസംബന്ധമായി ശ്രീഭദ്രയ്ക്ക് നൽകുന്ന ബലിയാണ് ഭദ്രബലി🔥🙏 അത്യുത്തര കേരളത്തിലെ മലയർ കണ്ണേർ തുടങ്ങിയുള്ള പിണിദോഷ പരിഹാരത്തിനാണിത് നടത്തുന്നത്. ഓലകൊണ്ട് ഒരു രൂപമുണ്ടാക്കി, പുറത്തട്ട് (ഒരുതരം മുടി) വെച്ചു കെട്ടി, അതിന്റെ മുന്നിലാണ് ബലി അർപ്പിക്കേണ്ടത്🔥 കോഴിബലി മുഖ്യമാണ്🔥🤔
വാഴപ്പോള കൊണ്ട് മാടം (ഗൃഹം) നിർമിച്ച്, അതിൽ ബലി അർപ്പിക്കുന്നതാണ് മാടബലി. മലയർ, പാണർ, പുള്ളുവർ, വേലർ എന്നിവർ ഈ ബലിക്രിയ നടത്തിവരാറുണ്ടായിരുന്ന🔥പാഷാണമൂർത്തികളെ തൃപ്തിപ്പെടുത്തുവാൻ മാടബലി ചെയ്യണമത്രെ🔥
അപസ്മാരാദി ബാധകളെ നീക്കുവാനാണ് ഊഞ്ചബലി കഴിക്കുന്നത്🔥 നദീതീരത്തോ സമുദ്രക്കരയിലോ കാഞ്ഞിരത്തൂണുകൾ നാട്ടി, നരന്തവള്ളി ഊഞ്ഞാലായിക്കെട്ടും. പിണിയാളെ കണ്ണുകെട്ടിക്കൊണ്ടുവന്ന് ആ ഊഞ്ചേലിൽ ഇരുത്തി, ചില കർമങ്ങൾ ചെയ്തശേഷം, ആ വള്ളി കൊത്തിയറുക്കുന്നു. പിണിയാൾ അവിചാരിതമായി പെട്ടെന്ന് വെള്ളത്തിൽ വീഴും🔥മറ്റുള്ളവർ അപ്പോൾ എടുത്തുകയറ്റും. ഇതാണ് ഊഞ്ചബലിയുടെ സ്വഭാവം🌝 പെട്ടെന്നുണ്ടാവുന്ന ഞെട്ടൽ രോഗവിമുക്തിയ്ക്കു കാരണമാകുമെന്നാണ് ഇതിന്നടിസ്ഥാനം🔥
രാത്രിയുടെ അന്ത്യയാമത്തിൽ കഴിക്കുന്ന ബലികർമമാണ് രാവണബലി (രാവ്+അണ+ബലി). ഇത് പല മന്ത്രവാദ ക്രിയകളുടെയും അന്ത്യത്തിൽ നടത്താറുള്ളതാണ്🔥 വലിയ കുഴിയുണ്ടാക്കി അതിൽ കോഴിയെയോ മനുഷ്യനെയോ ആക്കി, പലക പാവി മണ്ണ് നിരത്തി, അതിന്മീതെ ഹോമാദികർമങ്ങൾ ചെയ്യുകയെന്നത് കുഴിബലിയുടെ പ്രത്യേകതയാണ്🔥 മധ്യാഹ്നത്തിൽ നടത്തുന്ന കർമമാണ് ഉച്ചബലി (നോ : ഉച്ചേല്ക്കുത്ത്)🔥
🌝
കഠിനമായ ശത്രുദോഷങ്ങളോ കണ്ണേർദോഷങ്ങളോ ഉണ്ടെങ്കിൽ അവയുടെ പരിഹാരത്തിനായി മലയർ, പാണർ തുടങ്ങിയവർ നിണബലി നടത്താറുണ്ട്. വിവിധതരം അനുഷ്ഠാന ക്രിയകൾ ഇതിന്റെ ഭാഗമാണ്. കുട്ടിച്ചാത്തൻ, ഗുളികൻ തുടങ്ങിയ കോലങ്ങൾ ചിലപ്പോൾ കെട്ടിപ്പുറപ്പെടും🔥 കാളി, ദാരികൻ എന്നീ വേഷങ്ങൾ പുറപ്പെടുന്ന സ്ഥലങ്ങളുമുണ്ട്. കോഴിയെ അറുത്ത് രക്തതർപ്പണം ചെയ്യും. ഉച്ചബലിയുടെ ഭാഗമായും നിണബലി പതിവുണ്ട്🔥🙏
അപസ്മാരാദി രോഗങ്ങൾ മാറുവാൻ നടത്തുന്ന മാന്ത്രികബലികർമമാണ് അപസ്മാരബലി. കാമദേവചക്രമാണ് ഇതിന് കളമായി കുറിക്കേണ്ടത്🔥 കളത്തിന് പുറത്ത് എട്ടുദിക്കിലും നാക്കിലയിൽ അരി തുടങ്ങിയവ വെയ്ക്കണം. മുല്ല, അശോകം, താമര, പിച്ചകം തുടങ്ങിയ പുഷ്പങ്ങൾ അർച്ചനയ്ക്കുവേണം. മുയലിനെ വെട്ടി തർപ്പണം ചെയ്യുകയെന്നത് ഈ ബലി ക്രിയയുടെ പ്രത്യേകതയാണ്.🔥🙏(9:37). അപസ്മാരം, ക്രകം, സന്നി എന്നീ രോഗങ്ങളുടെ നിവാരണത്തിന് ബലികർമങ്ങൾ ചെയ്യാറുണ്ട്.🔥🌝
ഏഴു ചുകന്ന ചോറുപിണ്ഡവും ഒരു കറുത്തപിണ്ഡവും തട്ടു നറുക്കിലയിൽ വെച്ച് എട്ടു വിളക്കു തിരികളും കത്തിച്ചു വെക്കുക, ഏഴു കുത്തുപാളകളിൽ കുരുതിയും ഒന്നിൽ കറുത്ത നീരും തയ്യാറാക്കുക, ഒരു മുക്കണ്ണൻ കോത്തിരി കുത്തുക, ഓം യെമൻ ഗുളികൻ ഹെമകണ്ട ഭസ്മരായെ സ്വാഹ എന്ന മന്ത്രം പതിനാറുരു ജപിച്ച് അരി രോഗിയുടെ കൈയിൽ കൊടുത്ത് തല ചുഴറ്റി എട്ടു നറുക്കിലയിലും വിതറി കോഴിക്കു കൊടുക്കുക;🙏 ആ കോഴിയെ തലക്കൊത്ത് കെട്ടുക മുതലായവ ആ ബലികർമത്തിന്റെ ചില വശങ്ങളാണ്🔥🙏🔥🙏🔥🙏 കിഷോർ🔥🙏നന്ദിതന്‍ ചാരത്ത് വെണ്‍തെച്ചിത്തണലത്ത്
നന്ദിതനായ് മേവും ചന്ദ്രാംഗിതാ...🌝
വിശ്വത്തിനൊക്കെയും വിശ്വാസമൂര്‍ത്തിയും
ആശ്വാസദീപ്‌തിയും നീയല്ലയോ വിഭോ
ആശ്വാസദീപ്‌തിയും നീയല്ലയോ.🌝
തിരുനക്കരത്തേവരേ തിരുനെറ്റിക്കണ്ണിലും
അമൃതേന്ദുകിരണത്തിന്‍ തിരിനീട്ടും കരുണാംബുധേ🌝
തരികെന്നും ചരണാഭയം, നിത്യ-
ശരണം നിന്‍ ചരണാംബുജം🔥🙏🔥🙏
Tuesday, 12 December 2017
എന്താണ് സനാതന ധര്‍മ്മം ? ?
എന്താണ് സനാതന ധര്‍മ്മം ? ?
ഏക ദൈവത്തില്‍ വിശ്വസിക്കുന്നവന് അങ്ങിനെ വിശ്വസിക്കാം...
ബഹുദേവതകളിൽ വിശ്വസിക്കുന്നവന് അതും ആകാം...
ദൈവത്തില്‍ വിശ്വാസം ഇല്ലാത്തവന്‍ വിശ്വസിക്കേണ്ടതില്ല...
ക്ഷേത്രത്തിലോ പള്ളിയിലോ പോകാന്‍ ഇഷ്ടമുള്ളവര്‍ക്ക് പോകാം...
പോകാന്‍ ഇഷ്ടമില്ല എങ്കില്‍ പോകേണ്ടതില്ല...
വിഗ്രഹത്തെ ആരാധിക്കാന്‍ താല്പര്യം ഉള്ളവന് അത് ചെയ്യാം...
വിഗ്രഹാരാധനയില്‍ താല്പര്യം ഇല്ലെങ്കില്‍ ചെയ്യേണ്ടതില്ല...
ദൈവത്തെ സ്തുതിക്കാന്‍ ആഗ്രഹിക്കുന്നവന് സ്തുതിക്കാം...
ദൈവത്തെ നിന്ദിക്കുവാന്‍ ആഗ്രഹിക്കുന്നവന് നിന്ദിക്കാം...
നിരീശ്വരവാദിയോ യുക്തിവാദിയോ ആയി ജീവിക്കുവാന്‍ താല്‍പര്യമുള്ളവര്‍ക്ക് അങ്ങിനെയും ആകാം...
മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ഒന്നും തന്നെ സനാതന ധര്‍മ്മം എതിര്‍ക്കുന്നില്ല. കാരണം ഓരോ മനുഷ്യനും അവന് ഇഷ്ടം ഉള്ളത് പോലെ ജീവിക്കുവാന്‍ ഉള്ള സ്വാതന്ത്ര്യം സനാതന ധര്‍മ്മം നല്‍കുന്നു. മുകളില്‍ പറഞ്ഞ കാര്യങ്ങളില്‍ ഏതെങ്കിലും ഒന്ന് പോലും പിന്തുടരുവാന്‍ ഒരാളെ നിര്‍ബന്ധിക്കുന്നത് ധര്‍മ്മം അല്ല; മറിച്ച് അധര്‍മ്മവും, മ്ലേച്ചവും, പൈശാചികവും, നികൃഷ്ടവും ആണ് എന്നറിയുക.
പക്ഷെ തന്റെ സഹജീവികളെ, അതായത് മനുഷ്യരോ മൃഗങ്ങളോ ആയ സകല ജീവികളെയും ഒപ്പം ഈ പ്രകൃതിയെയും സ്വന്തം സുഖത്തിനു വേണ്ടി ഒട്ടും തന്നെ ദ്രോഹിക്കാതെ ജീവിക്കുക, സ്വന്തം കര്‍മ്മത്തിന്റെ ഫലം തന്നിലേക്ക് തന്നെ തിരിച്ചു വരും എന്ന് എപ്പോഴും ഓര്‍മ്മിക്കുക. ഈ പ്രപഞ്ചത്തിന്റെ രഹസ്യം ശാസ്ത്രീയമായി സ്വയം അന്വേഷിച്ചറിയുക. ഇത്രയുമാണ് സനാതന ധര്‍മ്മം.
ഏക ദൈവത്തില്‍ വിശ്വസിക്കുന്നവന് അങ്ങിനെ വിശ്വസിക്കാം...
ബഹുദേവതകളിൽ വിശ്വസിക്കുന്നവന് അതും ആകാം...
ദൈവത്തില്‍ വിശ്വാസം ഇല്ലാത്തവന്‍ വിശ്വസിക്കേണ്ടതില്ല...
ക്ഷേത്രത്തിലോ പള്ളിയിലോ പോകാന്‍ ഇഷ്ടമുള്ളവര്‍ക്ക് പോകാം...
പോകാന്‍ ഇഷ്ടമില്ല എങ്കില്‍ പോകേണ്ടതില്ല...
വിഗ്രഹത്തെ ആരാധിക്കാന്‍ താല്പര്യം ഉള്ളവന് അത് ചെയ്യാം...
വിഗ്രഹാരാധനയില്‍ താല്പര്യം ഇല്ലെങ്കില്‍ ചെയ്യേണ്ടതില്ല...
ദൈവത്തെ സ്തുതിക്കാന്‍ ആഗ്രഹിക്കുന്നവന് സ്തുതിക്കാം...
ദൈവത്തെ നിന്ദിക്കുവാന്‍ ആഗ്രഹിക്കുന്നവന് നിന്ദിക്കാം...
നിരീശ്വരവാദിയോ യുക്തിവാദിയോ ആയി ജീവിക്കുവാന്‍ താല്‍പര്യമുള്ളവര്‍ക്ക് അങ്ങിനെയും ആകാം...
മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ഒന്നും തന്നെ സനാതന ധര്‍മ്മം എതിര്‍ക്കുന്നില്ല. കാരണം ഓരോ മനുഷ്യനും അവന് ഇഷ്ടം ഉള്ളത് പോലെ ജീവിക്കുവാന്‍ ഉള്ള സ്വാതന്ത്ര്യം സനാതന ധര്‍മ്മം നല്‍കുന്നു. മുകളില്‍ പറഞ്ഞ കാര്യങ്ങളില്‍ ഏതെങ്കിലും ഒന്ന് പോലും പിന്തുടരുവാന്‍ ഒരാളെ നിര്‍ബന്ധിക്കുന്നത് ധര്‍മ്മം അല്ല; മറിച്ച് അധര്‍മ്മവും, മ്ലേച്ചവും, പൈശാചികവും, നികൃഷ്ടവും ആണ് എന്നറിയുക.
പക്ഷെ തന്റെ സഹജീവികളെ, അതായത് മനുഷ്യരോ മൃഗങ്ങളോ ആയ സകല ജീവികളെയും ഒപ്പം ഈ പ്രകൃതിയെയും സ്വന്തം സുഖത്തിനു വേണ്ടി ഒട്ടും തന്നെ ദ്രോഹിക്കാതെ ജീവിക്കുക, സ്വന്തം കര്‍മ്മത്തിന്റെ ഫലം തന്നിലേക്ക് തന്നെ തിരിച്ചു വരും എന്ന് എപ്പോഴും ഓര്‍മ്മിക്കുക. ഈ പ്രപഞ്ചത്തിന്റെ രഹസ്യം ശാസ്ത്രീയമായി സ്വയം അന്വേഷിച്ചറിയുക. ഇത്രയുമാണ് സനാതന ധര്‍മ്മം.
ഗായത്രി മന്ത്രം പഠിക്കുക, പരിശീലിക്കുക,
ഗായത്രി മന്ത്രം പഠിക്കുക, പരിശീലിക്കുക,
പ്രചരിപ്പിക്കുക.
മന്ത്രങ്ങൾ ശക്തിയുടെ ഉറവിടമാണ്. മന്ത്രമെന്നാൽ മനസ്സിനെ ത്രാണനം ചെയ്യുന്നത് എന്നാണർഥം. എല്ലാ മന്ത്രങ്ങളുടെയും മാതാവാണു ഗായത്രി മന്ത്രം. അതായത് മന്ത്രങ്ങളിൽ ഗായത്രിയെക്കാൾ ശ്രേഷ്ഠമായി മറ്റൊന്നില്ല. സൂര്യദേവനോടുളള പ്രാർത്ഥനയായാണിത് കരുതപ്പെടുന്നത് എങ്കിലും മഹത്തായ പ്രചോദിത സ്വരങ്ങൾ ഈ മന്ത്രത്തെ വ്യതിരിക്തമാക്കുന്നു.
☸
‘‘ഓം ഭൂർ ഭുവഃ സ്വഃ തത് സവിതുർ വരേണ്യം, ഭർഗോ ദേവസ്യ ധീമഹി, ധിയോ യോ നഃ പ്രചോദയാത് ’’
സാരം:"ലോകം മുഴുവൻ പ്രകാശം പരത്തുന്ന സൂര്യഭഗവാൻ അതുപോലെ നമ്മുടെ ബുദ്ധിയെയും പ്രകാശിപ്പിക്കട്ടെ."
☸വിശ്വാമിത്ര (വിശ്വം=ലോകം, മിത്ര=സുഹൃത്ത്) മഹർഷിയാണു ഗായത്രീമന്ത്രത്തിന്റെ സൃഷ്ടാവ്. ത്രിപുരദഹനകാലത്ത് ഭഗവാൻ ശ്രീപരമേശ്വരന്റെ രഥത്തിന്റെ മുകളിൽ ചരടായി ജപിച്ചു കെട്ടിയിരിക്കുന്നതു ഗായത്രീമന്ത്രമാണ്. "ഗാനം ചെയ്യുന്നവനെ ത്രാണനം" ചെയ്യുന്നത് എന്നാണു ഗായത്രി എന്ന ശബ്ദത്തിന്റെ അർഥം .ഋഗ്വേദം, യജുർവേദം, സാമവേദം എന്നീ മൂന്നു വേദങ്ങളിലും പൊതുവായി കാണുന്ന മന്ത്രമെന്ന പ്രത്യേകതയും ഗായത്രീമന്ത്രത്തിനുണ്ട്. മന്ത്രത്തിന്റെ അധിഷ്ഠാത്രിയായ ദേവി പഞ്ചമുഖിയും ദശഹസ്തയുമാണ്. തേജസ്സ്, യശസ്സ്, വചസ്സ് എന്നീ ശക്തികൾ ചേരുന്ന ഊർജ സ്രോതസ്സാണു ഗായത്രി. ഈ പ്രപഞ്ചം മുഴുവൻ നിറഞ്ഞുനിൽക്കുന്ന ശക്തിയാണിത്. ഗായത്രീമന്ത്രം ഉരുവിടുമ്പോൾ ഈ മൂന്നു ശക്തികൾ നമുക്ക് അനുഗ്രഹം നൽകുന്നു. ഇതിലെ സ്വരം നൽകുന്ന പ്രാണപ്രവാഹം നമ്മുടെ ബുദ്ധിശക്തി വർധിപ്പിക്കും. ബുദ്ധിശക്തിയില്ലാതെ ആർക്കും വിജയിക്കാനാവില്ല. ബുദ്ധിശക്തിയിലൂടെ മാത്രമേ ആത്മശക്തി വർധിപ്പിക്കാൻ സാധിക്കൂ.
ബുദ്ധിശക്തി വർധിപ്പിക്കുന്നതിനോടൊപ്പം തന്നെ , മനശ്ശക്തികൊണ്ട് തടസ്സങ്ങൾ നീക്കുന്നതിനും, ആപത് ഘട്ടങ്ങളിൽ നിന്നു സംരക്ഷിക്കുന്നതിനും അജ്ഞത നീക്കുന്നതിനും ചിന്തകളെ ശുദ്ധീകരിക്കുന്നതിനും ആശയവിനിമയപാടവം വർധിപ്പിക്കുന്നതിനും ഗായത്രി മന്ത്രോപാസന ഉത്തമമത്രേ.
ചുരുക്കത്തിൽ മന്ത്രങ്ങളിൽ ഏറ്റവും മികച്ചതു ഗായത്രിമന്ത്രമാണ്.
☸ഗായത്രി മന്ത്രത്തിലെ ഓരോ വാക്കും ശരീരത്തിനു കൂടുതല്‍ ഊർജ്ജം നല്‍കുന്ന വിധത്തിലാണു ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഈ മഹാമന്ത്രത്തിലെ അക്ഷരങ്ങൾ മനുഷ്യ ശരീരത്തിലെ ഗ്രന്ഥികളെ തമ്മിൽ ബന്ധിപ്പിക്കുന്നു. നിത്യവും ജപിക്കുന്നതു മോക്ഷദായകമാണ്.
ദോഷങ്ങൾ ബാധിക്കാതിരിക്കാൻ ഈ ജപം സഹായിക്കുന്നു.
ഗായത്രിമന്ത്രജപം ആരോഗ്യവും ദീർഘായുസ്സും അഭിവൃദ്ധിയും പ്രദാനം ചെയ്യുന്നു.
ചെറുപ്പം മുതലേ ഗായത്രീ മന്ത്രോപാസന ശീലിക്കുന്നതു കുട്ടികളുടെ ബുദ്ധി വികാസ ത്തിനു കാരണമാകുന്നു. മികച്ച വിദ്യാഭ്യാസം നൽകിയിട്ടും മാതാപിതാക്കളുടെ പ്രതീക്ഷയ്ക്കൊത്തുയരാൻ ചിലർക്കു സാധിക്കുന്നില്ല. അങ്ങനെയുളളവർ ഗായത്രി മന്ത്രോപാസന ശീലമാക്കിയാൽ ഏകാഗ്രത വർധിക്കുകയും ഉന്നതവിജയം കരസ്ഥമാക്കാൻ സാധിക്കുകയും ചെയ്യും.
☸ജപരീതി:
സാധാരണയായി പ്രഭാത സന്ധ്യയ്ക്കും പ്രദോഷസന്ധ്യയ്ക്കുമാണു ഗായത്രി ജപിക്കേണ്ടത്. രാവിലെ കിഴക്കോട്ടോ വടക്കോട്ടോ അഭിമുഖമായും സന്ധ്യയ്ക്കു പടിഞ്ഞാറോട്ടോ വടക്കോട്ടോ തിരിഞ്ഞും അല്ലാത്ത സമയങ്ങളിൽ വടക്കോട്ടു തിരിഞ്ഞും വേണം ഗായത്രി ജപിക്കാൻ. രാത്രി ജപം പാടില്ല. നിന്നുകൊണ്ടോ അല്ലാത്ത സമയം ചമ്രം പടിഞ്ഞ് ഇരുന്നു കൊണ്ടോ വേണം ജപിക്കാൻ.സ്നാനാനന്തരം ജപിക്കുന്നത് അത്യുത്തമം. അല്ലാത്തപക്ഷം ദന്ത ശുദ്ധി വരുത്തി മുഖവും കൈ കാലുകളും കഴുകിയ ശേഷം ജപിക്കാം. നല്ലൊരു യോഗ മുറയായും ഗായത്രീജപത്തെ കാണാം. ഇത്ര തവണ ഗായത്രി ജപിച്ചാൽ ചില സിദ്ധികൾ ഉണ്ടാകുമെന്നാണു വിശ്വാസം.
☸ഈ മഹാമന്ത്രം ദിവസത്തിൽ ഒരു പ്രാവശ്യം ജപിച്ചാൽ പോലും അന്നു പകൽ ചെയ്ത ദോഷകർമ്മഫലങ്ങളെല്ലാം തീരും. ഏകാഗ്രതയോടെ പത്ത് തവണ ജപിച്ചാൽ ഒരു മാസത്തെ ദോഷകർമ്മഫലങ്ങളും ആയിരം തവണ ചൊല്ലിയാൽ ഒരു വർഷത്തെ ദോഷകർമ്മഫലങ്ങളും ശമിക്കും എന്നാണു വിശ്വാസം. മനഃശുദ്ധിയും മനോബലവും വർധിപ്പിക്കുന്നതിനോടൊപ്പം ഓരോ വ്യക്തിയിലും പോസിറ്റീവ് പ്രാണിക്എനർജി നിറയ്ക്കാനും അതിലൂടെ ഐശ്വര്യം വർധിപ്പിക്കാനും ഗായത്രീമന്ത്രത്തിനു സാധിക്കും.
☸ഓം - പരബ്രഹ്മത്തെ സൂചിപ്പിക്കുന്ന പുണ്യശബ്ദം,
ഭൂഃ - ഭൂമി
ഭുവസ്സ് - അന്തരീക്ഷം
സ്വർ - സ്വർഗം
തത് - ആ
സവിതുർ - സവിതാവിന്റെ (സൂര്യന്റെ)
വരേണ്യം - ശ്രേഷ്ഠമായ
ഭർഗസ് - ഊർജപ്രവാഹം പ്രകാശം
ദേവസ്യ - ദൈവികമായ
ധീമഹി - ഞങ്ങൾ ധ്യാനിക്കുന്നു
യഃ - യാതൊന്ന്
നഃ - ഞങ്ങളുടെ (നമ്മളുടെ)
ധിയഃ - ബുദ്ധികളെ
പ്രചോദയാത് - പ്രചോദിപ്പിക്കട്ടെ.
(സർവ്വവ്യാപിയും സർവ്വശക്തനും അന്ധകാരനാശകനുമായ സവിതാവിന്റെ അഥവാ സൂര്യന്റെ ശ്രേഷ്ഠമായ ദിവ്യജ്യോതിസ്സിനെ ഞങ്ങൾ ധ്യാനിക്കുന്നു. ആ ജ്യോതിസ്സ് ഞങ്ങളുടെ ബുദ്ധിയേയും പ്രവൃത്തികളേയും പ്രചോദിപ്പിക്കട്ടെ.)
☸വേദങ്ങളുടെ മാതാവാണ് ഗായത്രി. ഗായത്രി മന്ത്രത്തേക്കാൾ മികച്ച മന്ത്രമില്ല. സവിതാവാണ് ഗായത്രി മന്ത്രത്തിന്റെ അധിദേവത, വിശ്വാമിത്രൻ ഋഷിയും. പ്രാർത്ഥിച്ച് ഏതെങ്കിലും ദേവത എന്തെങ്കിലും വരം അരുളുമെന്നല്ല കരുതേണ്ടത്, പ്രാണശക്തിയിലൂറ്റെ ഇച്ഛാ ശക്തിയെയും, അതിലൂടെ ക്രിയാശക്തിയെയും പ്രചോദിപ്പിക്കുകയാണ് ഗായത്രി മന്ത്രം.
☸ഈ മന്ത്രത്തെ വ്യക്തമായും തെറ്റ് കൂടാതെയും ജപിക്കണം. ഗായത്രി മന്ത്രം തുടർച്ചയായി ജപിച്ചു പോന്നാൽ മന:ശുദ്ധിയും മനോബലവും വർദ്ധിക്കും. ശരീരത്തിന്റെ ബലം വർദ്ധിക്കും. അപരിമിതമായ ഓർമ്മ ശക്തിയും ലഭിക്കും. ഗായത്രി മന്ത്രം ജപിക്കുമ്പോൾ ഏതു ഇഷ്ട ദേവതയേയും ധ്യാനിക്കാം. ഗായത്രി ശക്തി വഴിപാടിനുള്ള മന്ത്രമായിട്ടാണ് പലരും ഈ മന്ത്രത്തെ കരുതുന്നത്. എന്നാല്‍ ആര്‍ക്കും ഏത് ഈശ്വര രൂപത്തെയും ധ്യാനിച്ച് ഗായത്രി മന്ത്രം ജപിക്കാം. ഏകാഗ്രതയോടെ ഗായത്രിമന്ത്രം ജപിച്ചാൽ ജീവിതത്തിൽ സർവ്വ നന്മകളുമുണ്ടാവും.
☸ഗായത്രിമന്ത്രം അഷ്ടാക്ഷരയുക്തമായ മൂന്ന് പദങ്ങളോട് കൂടിയതാണ്. അതായത് ഗായത്രി മന്ത്രത്തില്‍ ഇരുപത്തിനാൽ അക്ഷരങ്ങൾ അടങ്ങിയിട്ടുണ്ട്.
തത് സവിതുര്‍ വരേണ്യം ( 8 അക്ഷരങ്ങൾ )
ഭര്‍ഗ്ഗോ ദേവസ്യ ധീമഹി ( 8 അക്ഷരങ്ങൾ )
ധീയോയോന പ്രചോദയാത് ( 8 അക്ഷരങ്ങൾ)
☸ഇതിലെ ഓരോ അക്ഷരങ്ങൾക്കും ഓരോ ശക്തി ദേവതകളുണ്ട് .
1. ആദിപരാശക്തി 2. ബ്രാഹ്മി 3. വൈഷ്ണവി
4. ശാംഭവി 5. വേദമാതാ 6. ദേവ മാതാ
7. വിശ്രമാതാ 8. മതംഭര 9. മന്ദാകിനി
10. അപജ 11. ഋഷി 12. സിദ്ധി
13. സാവിത്രി 14. സരസ്വതി 15. ലക്ഷ്മി
16. ദുര്‍ഗ്ഗ 17. കുണ്ടലിനി 18. പ്രജാനി
19. ഭവാനി 20. ഭുവനേശ്വരി 21. അന്നപൂര്‍ണ്ണ
22. മഹാമായ 23. പയസ്വിനി 24. ത്രിപുര.
☸ആദ്യം നമ്മളിൽ നിന്നു തുടങ്ങി,തുടർന്ന് നമ്മുടെ കുട്ടികളെ എല്ലാ ദിവസവും ഗായത്രി ചൊല്ലുവാൻ പ്രേരിപ്പിക്കുക, മാറ്റങ്ങൾ സ്വയം അനുഭവിച്ചറിയുക
പ്രചരിപ്പിക്കുക.
മന്ത്രങ്ങൾ ശക്തിയുടെ ഉറവിടമാണ്. മന്ത്രമെന്നാൽ മനസ്സിനെ ത്രാണനം ചെയ്യുന്നത് എന്നാണർഥം. എല്ലാ മന്ത്രങ്ങളുടെയും മാതാവാണു ഗായത്രി മന്ത്രം. അതായത് മന്ത്രങ്ങളിൽ ഗായത്രിയെക്കാൾ ശ്രേഷ്ഠമായി മറ്റൊന്നില്ല. സൂര്യദേവനോടുളള പ്രാർത്ഥനയായാണിത് കരുതപ്പെടുന്നത് എങ്കിലും മഹത്തായ പ്രചോദിത സ്വരങ്ങൾ ഈ മന്ത്രത്തെ വ്യതിരിക്തമാക്കുന്നു.
☸
‘‘ഓം ഭൂർ ഭുവഃ സ്വഃ തത് സവിതുർ വരേണ്യം, ഭർഗോ ദേവസ്യ ധീമഹി, ധിയോ യോ നഃ പ്രചോദയാത് ’’
സാരം:"ലോകം മുഴുവൻ പ്രകാശം പരത്തുന്ന സൂര്യഭഗവാൻ അതുപോലെ നമ്മുടെ ബുദ്ധിയെയും പ്രകാശിപ്പിക്കട്ടെ."
☸വിശ്വാമിത്ര (വിശ്വം=ലോകം, മിത്ര=സുഹൃത്ത്) മഹർഷിയാണു ഗായത്രീമന്ത്രത്തിന്റെ സൃഷ്ടാവ്. ത്രിപുരദഹനകാലത്ത് ഭഗവാൻ ശ്രീപരമേശ്വരന്റെ രഥത്തിന്റെ മുകളിൽ ചരടായി ജപിച്ചു കെട്ടിയിരിക്കുന്നതു ഗായത്രീമന്ത്രമാണ്. "ഗാനം ചെയ്യുന്നവനെ ത്രാണനം" ചെയ്യുന്നത് എന്നാണു ഗായത്രി എന്ന ശബ്ദത്തിന്റെ അർഥം .ഋഗ്വേദം, യജുർവേദം, സാമവേദം എന്നീ മൂന്നു വേദങ്ങളിലും പൊതുവായി കാണുന്ന മന്ത്രമെന്ന പ്രത്യേകതയും ഗായത്രീമന്ത്രത്തിനുണ്ട്. മന്ത്രത്തിന്റെ അധിഷ്ഠാത്രിയായ ദേവി പഞ്ചമുഖിയും ദശഹസ്തയുമാണ്. തേജസ്സ്, യശസ്സ്, വചസ്സ് എന്നീ ശക്തികൾ ചേരുന്ന ഊർജ സ്രോതസ്സാണു ഗായത്രി. ഈ പ്രപഞ്ചം മുഴുവൻ നിറഞ്ഞുനിൽക്കുന്ന ശക്തിയാണിത്. ഗായത്രീമന്ത്രം ഉരുവിടുമ്പോൾ ഈ മൂന്നു ശക്തികൾ നമുക്ക് അനുഗ്രഹം നൽകുന്നു. ഇതിലെ സ്വരം നൽകുന്ന പ്രാണപ്രവാഹം നമ്മുടെ ബുദ്ധിശക്തി വർധിപ്പിക്കും. ബുദ്ധിശക്തിയില്ലാതെ ആർക്കും വിജയിക്കാനാവില്ല. ബുദ്ധിശക്തിയിലൂടെ മാത്രമേ ആത്മശക്തി വർധിപ്പിക്കാൻ സാധിക്കൂ.
ബുദ്ധിശക്തി വർധിപ്പിക്കുന്നതിനോടൊപ്പം തന്നെ , മനശ്ശക്തികൊണ്ട് തടസ്സങ്ങൾ നീക്കുന്നതിനും, ആപത് ഘട്ടങ്ങളിൽ നിന്നു സംരക്ഷിക്കുന്നതിനും അജ്ഞത നീക്കുന്നതിനും ചിന്തകളെ ശുദ്ധീകരിക്കുന്നതിനും ആശയവിനിമയപാടവം വർധിപ്പിക്കുന്നതിനും ഗായത്രി മന്ത്രോപാസന ഉത്തമമത്രേ.
ചുരുക്കത്തിൽ മന്ത്രങ്ങളിൽ ഏറ്റവും മികച്ചതു ഗായത്രിമന്ത്രമാണ്.
☸ഗായത്രി മന്ത്രത്തിലെ ഓരോ വാക്കും ശരീരത്തിനു കൂടുതല്‍ ഊർജ്ജം നല്‍കുന്ന വിധത്തിലാണു ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഈ മഹാമന്ത്രത്തിലെ അക്ഷരങ്ങൾ മനുഷ്യ ശരീരത്തിലെ ഗ്രന്ഥികളെ തമ്മിൽ ബന്ധിപ്പിക്കുന്നു. നിത്യവും ജപിക്കുന്നതു മോക്ഷദായകമാണ്.
ദോഷങ്ങൾ ബാധിക്കാതിരിക്കാൻ ഈ ജപം സഹായിക്കുന്നു.
ഗായത്രിമന്ത്രജപം ആരോഗ്യവും ദീർഘായുസ്സും അഭിവൃദ്ധിയും പ്രദാനം ചെയ്യുന്നു.
ചെറുപ്പം മുതലേ ഗായത്രീ മന്ത്രോപാസന ശീലിക്കുന്നതു കുട്ടികളുടെ ബുദ്ധി വികാസ ത്തിനു കാരണമാകുന്നു. മികച്ച വിദ്യാഭ്യാസം നൽകിയിട്ടും മാതാപിതാക്കളുടെ പ്രതീക്ഷയ്ക്കൊത്തുയരാൻ ചിലർക്കു സാധിക്കുന്നില്ല. അങ്ങനെയുളളവർ ഗായത്രി മന്ത്രോപാസന ശീലമാക്കിയാൽ ഏകാഗ്രത വർധിക്കുകയും ഉന്നതവിജയം കരസ്ഥമാക്കാൻ സാധിക്കുകയും ചെയ്യും.
☸ജപരീതി:
സാധാരണയായി പ്രഭാത സന്ധ്യയ്ക്കും പ്രദോഷസന്ധ്യയ്ക്കുമാണു ഗായത്രി ജപിക്കേണ്ടത്. രാവിലെ കിഴക്കോട്ടോ വടക്കോട്ടോ അഭിമുഖമായും സന്ധ്യയ്ക്കു പടിഞ്ഞാറോട്ടോ വടക്കോട്ടോ തിരിഞ്ഞും അല്ലാത്ത സമയങ്ങളിൽ വടക്കോട്ടു തിരിഞ്ഞും വേണം ഗായത്രി ജപിക്കാൻ. രാത്രി ജപം പാടില്ല. നിന്നുകൊണ്ടോ അല്ലാത്ത സമയം ചമ്രം പടിഞ്ഞ് ഇരുന്നു കൊണ്ടോ വേണം ജപിക്കാൻ.സ്നാനാനന്തരം ജപിക്കുന്നത് അത്യുത്തമം. അല്ലാത്തപക്ഷം ദന്ത ശുദ്ധി വരുത്തി മുഖവും കൈ കാലുകളും കഴുകിയ ശേഷം ജപിക്കാം. നല്ലൊരു യോഗ മുറയായും ഗായത്രീജപത്തെ കാണാം. ഇത്ര തവണ ഗായത്രി ജപിച്ചാൽ ചില സിദ്ധികൾ ഉണ്ടാകുമെന്നാണു വിശ്വാസം.
☸ഈ മഹാമന്ത്രം ദിവസത്തിൽ ഒരു പ്രാവശ്യം ജപിച്ചാൽ പോലും അന്നു പകൽ ചെയ്ത ദോഷകർമ്മഫലങ്ങളെല്ലാം തീരും. ഏകാഗ്രതയോടെ പത്ത് തവണ ജപിച്ചാൽ ഒരു മാസത്തെ ദോഷകർമ്മഫലങ്ങളും ആയിരം തവണ ചൊല്ലിയാൽ ഒരു വർഷത്തെ ദോഷകർമ്മഫലങ്ങളും ശമിക്കും എന്നാണു വിശ്വാസം. മനഃശുദ്ധിയും മനോബലവും വർധിപ്പിക്കുന്നതിനോടൊപ്പം ഓരോ വ്യക്തിയിലും പോസിറ്റീവ് പ്രാണിക്എനർജി നിറയ്ക്കാനും അതിലൂടെ ഐശ്വര്യം വർധിപ്പിക്കാനും ഗായത്രീമന്ത്രത്തിനു സാധിക്കും.
☸ഓം - പരബ്രഹ്മത്തെ സൂചിപ്പിക്കുന്ന പുണ്യശബ്ദം,
ഭൂഃ - ഭൂമി
ഭുവസ്സ് - അന്തരീക്ഷം
സ്വർ - സ്വർഗം
തത് - ആ
സവിതുർ - സവിതാവിന്റെ (സൂര്യന്റെ)
വരേണ്യം - ശ്രേഷ്ഠമായ
ഭർഗസ് - ഊർജപ്രവാഹം പ്രകാശം
ദേവസ്യ - ദൈവികമായ
ധീമഹി - ഞങ്ങൾ ധ്യാനിക്കുന്നു
യഃ - യാതൊന്ന്
നഃ - ഞങ്ങളുടെ (നമ്മളുടെ)
ധിയഃ - ബുദ്ധികളെ
പ്രചോദയാത് - പ്രചോദിപ്പിക്കട്ടെ.
(സർവ്വവ്യാപിയും സർവ്വശക്തനും അന്ധകാരനാശകനുമായ സവിതാവിന്റെ അഥവാ സൂര്യന്റെ ശ്രേഷ്ഠമായ ദിവ്യജ്യോതിസ്സിനെ ഞങ്ങൾ ധ്യാനിക്കുന്നു. ആ ജ്യോതിസ്സ് ഞങ്ങളുടെ ബുദ്ധിയേയും പ്രവൃത്തികളേയും പ്രചോദിപ്പിക്കട്ടെ.)
☸വേദങ്ങളുടെ മാതാവാണ് ഗായത്രി. ഗായത്രി മന്ത്രത്തേക്കാൾ മികച്ച മന്ത്രമില്ല. സവിതാവാണ് ഗായത്രി മന്ത്രത്തിന്റെ അധിദേവത, വിശ്വാമിത്രൻ ഋഷിയും. പ്രാർത്ഥിച്ച് ഏതെങ്കിലും ദേവത എന്തെങ്കിലും വരം അരുളുമെന്നല്ല കരുതേണ്ടത്, പ്രാണശക്തിയിലൂറ്റെ ഇച്ഛാ ശക്തിയെയും, അതിലൂടെ ക്രിയാശക്തിയെയും പ്രചോദിപ്പിക്കുകയാണ് ഗായത്രി മന്ത്രം.
☸ഈ മന്ത്രത്തെ വ്യക്തമായും തെറ്റ് കൂടാതെയും ജപിക്കണം. ഗായത്രി മന്ത്രം തുടർച്ചയായി ജപിച്ചു പോന്നാൽ മന:ശുദ്ധിയും മനോബലവും വർദ്ധിക്കും. ശരീരത്തിന്റെ ബലം വർദ്ധിക്കും. അപരിമിതമായ ഓർമ്മ ശക്തിയും ലഭിക്കും. ഗായത്രി മന്ത്രം ജപിക്കുമ്പോൾ ഏതു ഇഷ്ട ദേവതയേയും ധ്യാനിക്കാം. ഗായത്രി ശക്തി വഴിപാടിനുള്ള മന്ത്രമായിട്ടാണ് പലരും ഈ മന്ത്രത്തെ കരുതുന്നത്. എന്നാല്‍ ആര്‍ക്കും ഏത് ഈശ്വര രൂപത്തെയും ധ്യാനിച്ച് ഗായത്രി മന്ത്രം ജപിക്കാം. ഏകാഗ്രതയോടെ ഗായത്രിമന്ത്രം ജപിച്ചാൽ ജീവിതത്തിൽ സർവ്വ നന്മകളുമുണ്ടാവും.
☸ഗായത്രിമന്ത്രം അഷ്ടാക്ഷരയുക്തമായ മൂന്ന് പദങ്ങളോട് കൂടിയതാണ്. അതായത് ഗായത്രി മന്ത്രത്തില്‍ ഇരുപത്തിനാൽ അക്ഷരങ്ങൾ അടങ്ങിയിട്ടുണ്ട്.
തത് സവിതുര്‍ വരേണ്യം ( 8 അക്ഷരങ്ങൾ )
ഭര്‍ഗ്ഗോ ദേവസ്യ ധീമഹി ( 8 അക്ഷരങ്ങൾ )
ധീയോയോന പ്രചോദയാത് ( 8 അക്ഷരങ്ങൾ)
☸ഇതിലെ ഓരോ അക്ഷരങ്ങൾക്കും ഓരോ ശക്തി ദേവതകളുണ്ട് .
1. ആദിപരാശക്തി 2. ബ്രാഹ്മി 3. വൈഷ്ണവി
4. ശാംഭവി 5. വേദമാതാ 6. ദേവ മാതാ
7. വിശ്രമാതാ 8. മതംഭര 9. മന്ദാകിനി
10. അപജ 11. ഋഷി 12. സിദ്ധി
13. സാവിത്രി 14. സരസ്വതി 15. ലക്ഷ്മി
16. ദുര്‍ഗ്ഗ 17. കുണ്ടലിനി 18. പ്രജാനി
19. ഭവാനി 20. ഭുവനേശ്വരി 21. അന്നപൂര്‍ണ്ണ
22. മഹാമായ 23. പയസ്വിനി 24. ത്രിപുര.
☸ആദ്യം നമ്മളിൽ നിന്നു തുടങ്ങി,തുടർന്ന് നമ്മുടെ കുട്ടികളെ എല്ലാ ദിവസവും ഗായത്രി ചൊല്ലുവാൻ പ്രേരിപ്പിക്കുക, മാറ്റങ്ങൾ സ്വയം അനുഭവിച്ചറിയുക
മഹാഭാരതത്തിലേ സേനാവിന്യാസങ്ങള്‍...
മഹാഭാരതത്തിലേ സേനാവിന്യാസങ്ങള്‍...
ഭാരതയുദ്ധത്തില്‍ പങ്കെടുത്തത് 18 അക്ഷൌഹിണിപ്പടകളായിരുന്നു.
ഒരു അക്ഷൌഹിണിപ്പട എന്നു വച്ചാല്‍..
ഒരു ആന, ഒരു രഥം, മൂന്നു കുതിര, അഞ്ച് കാലാൾ- ഒരു പത്തി
മൂന്നു പത്തി - ഒരു സേനാമുഖം.
മൂന്ന്‍ സേനാമുഖം - ഒരു ഗുല്മം
മൂന്നു ഗുല്മം - ഒരു ഗണം
മൂന്നു ഗണം - ഒരു വാഹിനി
മൂന്നു വാഹിനി - ഒരു പൃതന
മൂന്നു പൃതന - ഒരു ചമു
മൂന്നു ചമു - അനീകിനി
പത്ത് അനീകിനി - ഒരു അക്ഷൌഹിണി
പാണ്ഡവര്‍ക്ക് 7 അക്ഷൌഹിണിയും കൌരവര്‍ക്ക് 11 അക്ഷൌഹിണിയും ആണു യുദ്ധത്തിനായി നിരന്നത്.
(ആകെ 18 അക്ഷൌണികൾ)
കൗരവരുടെ പതിനൊന്ന് അക്ഷൗഹിണി പടയുടെ സർവ്വസേനാധിപതി ഭീഷ്മര്‍ ആയിരുന്നു. ആദ്യ പത്തു ദിവസങ്ങൾ ഭീക്ഷ്മരും, ഭീഷ്മരുടെ ശരശയ്യയെത്തുടർന്ന് അടുത്ത അഞ്ചു ദിനങ്ങൾ ആചാര്യനായ ദ്രോണരും, അദ്ദേഹത്തിന്റെ മരണശേഷം തുടർന്നുള്ള രണ്ടു ദിവസങ്ങൾ അംഗാധിപതിയായ കർണ്ണനും, അവസാനദിവസമായ പതിനെട്ടാം നാൾ മാദ്രേശൻ ശല്യരും കൗരവർക്കുവേണ്ടി സർവ്വസൈന്യാധിപതിയായി എന്നും കാണുന്നു. പതിനെട്ടാം നാൾ രാത്രിയിൽ അശ്വത്ഥാമാവിനെ സർവ്വസേനാധിപതിയായി മരണശയ്യയിൽ കിടന്ന ദുര്യോധനൻ വാഴിച്ചു. അരദിവസത്തേക്ക് ദ്രൗണിയും കൗരവർക്കുവേണ്ടി യുദ്ധം നയിച്ചു.
പാണ്ഡവരുടെ പടയുടെ സർവ്വസൈന്യാധിപനായി ധൃഷ്ടദ്യുമ്നൻ തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം തന്റെ സേനയെ ഏഴു ഭാഗങ്ങളായി തിരിച്ച് അതിന്റെ നേതൃത്വം വിരാടൻ, ദ്രുപദൻ, ശിഖണ്ഡി, ഭീമൻ, സാത്യകി, നകുലൻ, സഹദേവൻ എന്നിവരിൽ അർപ്പിച്ചു. കൂടാതെ ഏഴു സൈന്യത്തിന്റേയും ഉപനായകസ്ഥാനം അർജ്ജുനനും നൽകി.
കുന്തിയുടെ ആദ്യപുത്രനായ കര്‍ണ്ണന്‍ കൌരവപക്ഷത്തായിരുന്നു നിലയുറപ്പിച്ചത്.പാണ്ഡവരുടെ മൂത്ത സഹോദരനാണ് കര്‍ണ്ണനെന്നും അവരോടെതിരിടരുതെന്നും തന്നെ വന്നുകണ്ട് പറഞ്ഞ കുന്തിയോട് അര്‍ജ്ജുനനൊഴികെ ആരുടേയും ജീവാപായം തന്റെ കൈകൊണ്ടുണ്ടാവില്ല എന്നു കര്‍ണ്ണന്‍ ഉറപ്പു നല്‍കി.
പത്മവ്യൂഹം
ഃ- മുന്‍കൂട്ടിയുള്ള പടയൊരുക്കങ്ങളും സേനാവിന്യാസങ്ങളും പ്രത്യക്ഷത്തിലുണ്ടാവാത്ത സൈനികവിന്യാസമാണ് പത്മവ്യൂഹം. വിശദമായി പറഞ്ഞാല്‍ " കൂമ്പടയുവാന്‍ തുടങ്ങുന്ന ഒരു താമരയുടെ രൂപത്തിലാണു് സേനാവിന്യാസം. ലക്ഷ്യത്തിലെത്തും തോറും താമരയുടെ ഉള്ളിലേക്കുള്ള പ്രവേശനം ചെറുതായി വരുന്ന രീതിയില്‍ പടനീക്കവും. ഭൃംഗം എപ്രകാരം അടഞ്ഞുപോയ താമരയുടെ ഉള്ളില്‍ പെടുന്നുവോ അപ്രകാരം എതിരാളിയെ ബന്ധനസ്ഥനാക്കുന്ന യുദ്ധതന്ത്രം " .
ചക്രവ്യൂഹം
ഃ- അകവും പുറവും ഒരേ സമയം ഒരു ഭ്രമണപഥത്തിലെന്നോണം മഹാരഥികള്‍ അവരവരുടെ യുദ്ധസ്ഥാനങ്ങള്‍ മാറിക്കൊണ്ടിരിക്കുന്ന സേനാവിന്യാസമാണു ചക്രവ്യൂഹം. യുദ്ധമുന്നണിയിലുള്ള ഒരു മഹാരഥനെ പിന്‍വലിച്ചു മറ്റൊരാള്‍ക്കു് എളുപ്പം പകരക്കാരനാവാം എന്നുള്ളതാണു പ്രധാന നേട്ടം. എതിരാളികള്‍ ഒരേ ദിശയില്‍ യുദ്ധം ചെയ്യുവാന്‍ നിര്‍ബന്ധിതരാകുകയും, വ്യൂഹം ചമച്ചവര്‍ക്കു തങ്ങളുടെ ഡിഫന്‍സീവ് പൊസിഷനിലുള്ളവരെ വേഗത്തില്‍ മാറ്റിക്കൊണ്ടു യുദ്ധമുന്നണി എല്ലായ്‌പ്പോഴും സജീവമാക്കി നിലനിര്‍ത്തുകയും ചെയ്യാം. ഇതുകൊണ്ടുതന്നെ ചക്രവ്യൂഹം സൃഷ്ടിക്കപ്പെട്ടുകഴിഞ്ഞാല്‍ അതു ഭേദിക്കുന്നതു ദുഷ്കരമായ ഒരു പ്രവര്‍ത്തിയുമാകുന്നു. ചക്രവ്യൂഹത്തിനുള്ളിലും പുറമെ നടക്കുന്നതിനു സമാനമായ നീക്കങ്ങളാണ് നടക്കുന്നതു്. ഇവിടെ വ്യൂഹത്തിനകത്തു ബന്ധിക്കപ്പെട്ട യോദ്ധാവിനു അവിശ്രമം മാറിമാറിവരുന്ന എതിരാളികളോടും സ്ഥിരമായി ദ്വന്ദം സ്വീകരിക്കേണ്ടിവരുന്നു. ഒരേ സമയം ഒന്നില്‍ കൂടുതല്‍ പേര്‍ ആക്രമിക്കുകയില്ലെന്നതുകൊണ്ടും, പിന്നില്‍ നിന്നുള്ള ആക്രമണങ്ങള്‍ ഒഴിവാക്കുന്നതും കാരണം ചക്രവ്യൂഹം അധാര്‍മ്മികവുമല്ല. ഒരാള്‍ക്കു പലപേര്‍ എതിരാളികളായി വരുന്നതിന്റെ ക്രൂരതയുണ്ടെന്നുമാത്രം.
മഹാഭാരത യുദ്ധത്തിൽ
18 തരത്തിലുള്ള സേനാവ്യൂഹങ്ങളായിരുന്നു യുദ്ധരംഗത്ത് നിരന്നത്. താഴെപ്പറയുന്നവയായിരുന്നു ആ സേനാവ്യൂഹങ്ങള്‍..
1. ക്രൗഞ്ചവ്യൂഹം (കൊക്കിന്റെ ആകൃതി)
2. മകരവ്യൂഹം (മുതലയുടെ ആകൃതി)
3. കൂർമ്മവ്യൂഹം (ആമയുടെ ആകൃതി)
4. ത്രിശൂലവ്യൂഹം (മൂന്നുമുനയുള്ള ശൂലത്തിന്റെ ആകൃതി)
5. ചക്രവ്യൂഹം (കറങ്ങുന്ന ചക്രത്തിന്റെ ആകൃതി)
6. പത്മവ്യൂഹം (പൂർണ്ണമായി വിരിഞ്ഞ താമരപ്പൂവിന്റെ ആകൃതി)
7. ഗരുഢവ്യൂഹം (ചിറകുവിരിച്ച പരുന്തിന്റെ ആകൃതി)
8. അർണ്ണവ്യൂഹം (സമുദ്രാകൃതി)
9. മണ്ഡലവ്യൂഹം (ആകാശഗംഗയുടെ ആകൃതി)
10. വജ്രവ്യൂഹം (മിന്നലിന്റെ ആകൃതി)
11. ശക്തവ്യൂഹം (സമചതുരാകൃതി)
12. അസുരവ്യൂഹം (രാക്ഷസാകൃതി)
13. ദേവവ്യൂഹം (അമാനുഷാകൃതി)
14. സൂചിവ്യൂഹം (സൂചിയുടെ ആകൃതി)
15. ശൃംഗാരകവ്യൂഹം (വളഞ്ഞ കൊമ്പിന്റെ ആകൃതി)
16. അർദ്ധചന്ദ്രവ്യൂഹം (ചന്ദ്രക്കലയുടെ ആകൃതി)
17. മാലവ്യൂഹം (പുഷ്പചക്രാകൃതി)
18. മത്സ്യവ്യൂഹം (മത്സ്യാകൃതി)
ഭാരതയുദ്ധത്തില്‍ പങ്കെടുത്തത് 18 അക്ഷൌഹിണിപ്പടകളായിരുന്നു.
ഒരു അക്ഷൌഹിണിപ്പട എന്നു വച്ചാല്‍..
ഒരു ആന, ഒരു രഥം, മൂന്നു കുതിര, അഞ്ച് കാലാൾ- ഒരു പത്തി
മൂന്നു പത്തി - ഒരു സേനാമുഖം.
മൂന്ന്‍ സേനാമുഖം - ഒരു ഗുല്മം
മൂന്നു ഗുല്മം - ഒരു ഗണം
മൂന്നു ഗണം - ഒരു വാഹിനി
മൂന്നു വാഹിനി - ഒരു പൃതന
മൂന്നു പൃതന - ഒരു ചമു
മൂന്നു ചമു - അനീകിനി
പത്ത് അനീകിനി - ഒരു അക്ഷൌഹിണി
പാണ്ഡവര്‍ക്ക് 7 അക്ഷൌഹിണിയും കൌരവര്‍ക്ക് 11 അക്ഷൌഹിണിയും ആണു യുദ്ധത്തിനായി നിരന്നത്.
(ആകെ 18 അക്ഷൌണികൾ)
കൗരവരുടെ പതിനൊന്ന് അക്ഷൗഹിണി പടയുടെ സർവ്വസേനാധിപതി ഭീഷ്മര്‍ ആയിരുന്നു. ആദ്യ പത്തു ദിവസങ്ങൾ ഭീക്ഷ്മരും, ഭീഷ്മരുടെ ശരശയ്യയെത്തുടർന്ന് അടുത്ത അഞ്ചു ദിനങ്ങൾ ആചാര്യനായ ദ്രോണരും, അദ്ദേഹത്തിന്റെ മരണശേഷം തുടർന്നുള്ള രണ്ടു ദിവസങ്ങൾ അംഗാധിപതിയായ കർണ്ണനും, അവസാനദിവസമായ പതിനെട്ടാം നാൾ മാദ്രേശൻ ശല്യരും കൗരവർക്കുവേണ്ടി സർവ്വസൈന്യാധിപതിയായി എന്നും കാണുന്നു. പതിനെട്ടാം നാൾ രാത്രിയിൽ അശ്വത്ഥാമാവിനെ സർവ്വസേനാധിപതിയായി മരണശയ്യയിൽ കിടന്ന ദുര്യോധനൻ വാഴിച്ചു. അരദിവസത്തേക്ക് ദ്രൗണിയും കൗരവർക്കുവേണ്ടി യുദ്ധം നയിച്ചു.
പാണ്ഡവരുടെ പടയുടെ സർവ്വസൈന്യാധിപനായി ധൃഷ്ടദ്യുമ്നൻ തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം തന്റെ സേനയെ ഏഴു ഭാഗങ്ങളായി തിരിച്ച് അതിന്റെ നേതൃത്വം വിരാടൻ, ദ്രുപദൻ, ശിഖണ്ഡി, ഭീമൻ, സാത്യകി, നകുലൻ, സഹദേവൻ എന്നിവരിൽ അർപ്പിച്ചു. കൂടാതെ ഏഴു സൈന്യത്തിന്റേയും ഉപനായകസ്ഥാനം അർജ്ജുനനും നൽകി.
കുന്തിയുടെ ആദ്യപുത്രനായ കര്‍ണ്ണന്‍ കൌരവപക്ഷത്തായിരുന്നു നിലയുറപ്പിച്ചത്.പാണ്ഡവരുടെ മൂത്ത സഹോദരനാണ് കര്‍ണ്ണനെന്നും അവരോടെതിരിടരുതെന്നും തന്നെ വന്നുകണ്ട് പറഞ്ഞ കുന്തിയോട് അര്‍ജ്ജുനനൊഴികെ ആരുടേയും ജീവാപായം തന്റെ കൈകൊണ്ടുണ്ടാവില്ല എന്നു കര്‍ണ്ണന്‍ ഉറപ്പു നല്‍കി.
പത്മവ്യൂഹം
ഃ- മുന്‍കൂട്ടിയുള്ള പടയൊരുക്കങ്ങളും സേനാവിന്യാസങ്ങളും പ്രത്യക്ഷത്തിലുണ്ടാവാത്ത സൈനികവിന്യാസമാണ് പത്മവ്യൂഹം. വിശദമായി പറഞ്ഞാല്‍ " കൂമ്പടയുവാന്‍ തുടങ്ങുന്ന ഒരു താമരയുടെ രൂപത്തിലാണു് സേനാവിന്യാസം. ലക്ഷ്യത്തിലെത്തും തോറും താമരയുടെ ഉള്ളിലേക്കുള്ള പ്രവേശനം ചെറുതായി വരുന്ന രീതിയില്‍ പടനീക്കവും. ഭൃംഗം എപ്രകാരം അടഞ്ഞുപോയ താമരയുടെ ഉള്ളില്‍ പെടുന്നുവോ അപ്രകാരം എതിരാളിയെ ബന്ധനസ്ഥനാക്കുന്ന യുദ്ധതന്ത്രം " .
ചക്രവ്യൂഹം
ഃ- അകവും പുറവും ഒരേ സമയം ഒരു ഭ്രമണപഥത്തിലെന്നോണം മഹാരഥികള്‍ അവരവരുടെ യുദ്ധസ്ഥാനങ്ങള്‍ മാറിക്കൊണ്ടിരിക്കുന്ന സേനാവിന്യാസമാണു ചക്രവ്യൂഹം. യുദ്ധമുന്നണിയിലുള്ള ഒരു മഹാരഥനെ പിന്‍വലിച്ചു മറ്റൊരാള്‍ക്കു് എളുപ്പം പകരക്കാരനാവാം എന്നുള്ളതാണു പ്രധാന നേട്ടം. എതിരാളികള്‍ ഒരേ ദിശയില്‍ യുദ്ധം ചെയ്യുവാന്‍ നിര്‍ബന്ധിതരാകുകയും, വ്യൂഹം ചമച്ചവര്‍ക്കു തങ്ങളുടെ ഡിഫന്‍സീവ് പൊസിഷനിലുള്ളവരെ വേഗത്തില്‍ മാറ്റിക്കൊണ്ടു യുദ്ധമുന്നണി എല്ലായ്‌പ്പോഴും സജീവമാക്കി നിലനിര്‍ത്തുകയും ചെയ്യാം. ഇതുകൊണ്ടുതന്നെ ചക്രവ്യൂഹം സൃഷ്ടിക്കപ്പെട്ടുകഴിഞ്ഞാല്‍ അതു ഭേദിക്കുന്നതു ദുഷ്കരമായ ഒരു പ്രവര്‍ത്തിയുമാകുന്നു. ചക്രവ്യൂഹത്തിനുള്ളിലും പുറമെ നടക്കുന്നതിനു സമാനമായ നീക്കങ്ങളാണ് നടക്കുന്നതു്. ഇവിടെ വ്യൂഹത്തിനകത്തു ബന്ധിക്കപ്പെട്ട യോദ്ധാവിനു അവിശ്രമം മാറിമാറിവരുന്ന എതിരാളികളോടും സ്ഥിരമായി ദ്വന്ദം സ്വീകരിക്കേണ്ടിവരുന്നു. ഒരേ സമയം ഒന്നില്‍ കൂടുതല്‍ പേര്‍ ആക്രമിക്കുകയില്ലെന്നതുകൊണ്ടും, പിന്നില്‍ നിന്നുള്ള ആക്രമണങ്ങള്‍ ഒഴിവാക്കുന്നതും കാരണം ചക്രവ്യൂഹം അധാര്‍മ്മികവുമല്ല. ഒരാള്‍ക്കു പലപേര്‍ എതിരാളികളായി വരുന്നതിന്റെ ക്രൂരതയുണ്ടെന്നുമാത്രം.
മഹാഭാരത യുദ്ധത്തിൽ
18 തരത്തിലുള്ള സേനാവ്യൂഹങ്ങളായിരുന്നു യുദ്ധരംഗത്ത് നിരന്നത്. താഴെപ്പറയുന്നവയായിരുന്നു ആ സേനാവ്യൂഹങ്ങള്‍..
1. ക്രൗഞ്ചവ്യൂഹം (കൊക്കിന്റെ ആകൃതി)
2. മകരവ്യൂഹം (മുതലയുടെ ആകൃതി)
3. കൂർമ്മവ്യൂഹം (ആമയുടെ ആകൃതി)
4. ത്രിശൂലവ്യൂഹം (മൂന്നുമുനയുള്ള ശൂലത്തിന്റെ ആകൃതി)
5. ചക്രവ്യൂഹം (കറങ്ങുന്ന ചക്രത്തിന്റെ ആകൃതി)
6. പത്മവ്യൂഹം (പൂർണ്ണമായി വിരിഞ്ഞ താമരപ്പൂവിന്റെ ആകൃതി)
7. ഗരുഢവ്യൂഹം (ചിറകുവിരിച്ച പരുന്തിന്റെ ആകൃതി)
8. അർണ്ണവ്യൂഹം (സമുദ്രാകൃതി)
9. മണ്ഡലവ്യൂഹം (ആകാശഗംഗയുടെ ആകൃതി)
10. വജ്രവ്യൂഹം (മിന്നലിന്റെ ആകൃതി)
11. ശക്തവ്യൂഹം (സമചതുരാകൃതി)
12. അസുരവ്യൂഹം (രാക്ഷസാകൃതി)
13. ദേവവ്യൂഹം (അമാനുഷാകൃതി)
14. സൂചിവ്യൂഹം (സൂചിയുടെ ആകൃതി)
15. ശൃംഗാരകവ്യൂഹം (വളഞ്ഞ കൊമ്പിന്റെ ആകൃതി)
16. അർദ്ധചന്ദ്രവ്യൂഹം (ചന്ദ്രക്കലയുടെ ആകൃതി)
17. മാലവ്യൂഹം (പുഷ്പചക്രാകൃതി)
18. മത്സ്യവ്യൂഹം (മത്സ്യാകൃതി)
ഭഗവാൻ ശിവനെക്കുറിച്ച്
ഭഗവാൻ ശിവനെക്കുറിച്ച്
1) ഇതര ദേവന്മാരെ രൂപത്തില്‍ ആരാധിക്കുന്നു, എന്നാല്‍ പരമ ശിവനെ രൂപത്തില്‍ ആരാധിക്കുന്നില്ല
2) ശിവന്‍ ഒരു സന്യാസിയാണ് എന്നാല്‍ ഗൃഹസ്ഥനും ആണ്.
3) പാലാഴി മഥന സമയത്ത് എല്ലാ ദേവന്മാരും അതിലെ സമ്പത്തും അമൃതും അനുഭവിച്ചപ്പോള്‍, പരമേശ്വരന്‍ സ്വീകരിച്ചത് കാളകൂട വിഷം ആണ്.
4) "അടിക്കു പന്നി പോയി, നിന്‍ മുടിക്കൊരന്നവും പറന്നു" എന്ന് ഗുരുദേവന്‍ അരുളിയ, അതായത് ബ്രഹ്മാവ് ഹംസമായി യുഗങ്ങളോളം പറന്നിട്ടും, വിഷ്ണു വരാഹമായി യുഗങ്ങളോളം താഴേക്ക് സഞ്ചരിച്ചിട്ടും ജ്യോതിര്‍ ലിംഗത്തിന്റെ ആദിയോ അന്തമോ കണ്ടു പിടിക്കാന്‍ കഴിഞ്ഞില്ല (ശ്രീ ശിവ മഹാപുരാണം, സ്കന്ദപുരാണം, ലിംഗപുരാണം, ബ്രഹ്മാണ്ഡപുരാണം, ശ്രീ മഹാ ദേവീ ഭാഗവതം എന്നിവയില് ഭഗവന്‍ വ്യാസ മഹര്ഷി് ഇത് വര്ണിഭക്കുന്നു). അതിനാല്‍ അവര്ക്ക് പോലും അറിയാന്‍ കഴിയാത്ത ശക്തിയാണ് എന്ന് സാരം.
5) ശ്രീ നാരായണ ഗുരുദേവന്റെ പ്രതിഷ്ടകളില്‍ കൂടുതലും ശിവപ്രതിഷ്ഠ ആണ്.
6) ഇതര ദേവന്മാര്ക്ക് സന്തതികള്‍ ഉള്ളതായോ, അവര്‍ പൂജിക്കപ്പെടുന്നതായോ പറയുന്നില്ല. എന്നാല്‍ ഭഗവാന്‍ പരമ ശിവനെ പോലെ തന്നെ തന്റെ സന്താനങ്ങളും (മുരുകനും, ഗണപതിയും മറ്റും) പൂജിക്കപ്പെടുന്നു...
ഇങ്ങിനെ പറഞ്ഞാല്‍ തീരാത്ത കുറെ കാര്യങ്ങള്‍ ഉണ്ട്, അതിനാല്‍ കാര്യത്തിലേക്ക് കടക്കാം.
പരമ ശിവന്‍ എന്നത് നമ്മുടെ ബോധം, അഥവാ ആത്മാവ് ആണ്. ബ്രഹ്മാവ് മനസ്സും, വിഷ്ണു ബുദ്ധിയും ആണ്. ബുദ്ധിക്കും മനസ്സിനും ആത്മാവിനെ അനുഭവിക്കാന്‍ കഴിയും, എന്നാല്‍ അതിന്റെ ആദിയോ അന്തമോ അറിയാന്‍ ഒരിക്കലും സാധ്യമല്ല (അടിക്കു പന്നി പോയി, നിന്‍ മുടിക്കൊരന്നവും പറന്നു). ഇനി ശിവന്‍ ആത്മാവാണ് എന്നതിന് കുറെ തെളിവുകളും ഉണ്ട്.
പരമശിവ ശരീരത്തില്‍ (സങ്കല്പംത) നമുക്ക് പഞ്ച ഭൂതങ്ങളെ കാണുവാന്‍ കഴിയും. ഭസ്മം (ഭൂമി), ഗംഗ (ജലം), മൂന്നാം തൃക്കണ്ണ്‍ (അഗ്നി), കൊമ്പ് കുഴല്‍, ഡമരു (വായു), ശിരസ്സിലെ ചന്ദ്രന്‍ (ആകാശം). അതായത് പഞ്ച ഭൂതങ്ങള്‍ ശിവനില്‍ സ്ഥിതി ചെയ്യുന്നു, പക്ഷെ ശിവന്‍ അതില്‍ സ്ഥിതി ചെയ്യുന്നില്ല. ഉദാഹരണം നമ്മുടെ ശരീരം. ആത്മാവിനെ ചുറ്റിപ്പറ്റി പഞ്ച ഭൂതങ്ങള്‍ സ്ഥിതി ചെയ്യുന്നു, പക്ഷെ പഞ്ച ഭൂതാത്മകമായ ശരീരത്തില്‍ ആത്മാവ് സ്ഥിതി ചെയ്യുന്നില്ല. (കൈ മുറിഞ്ഞാല്‍ ആത്മാവ് മുറിയുന്നില്ല, കാല് പോയാലും ആത്മാവ് അങ്ങിനെ തന്നെ)
ശ്മശാന വാസിയാണ് ഭഗവാന്‍. അതായത് നമ്മുടെ ജീവിത യാത്രയുടെ അന്ത്യം. അവിടെ ഭഗവന്‍ വസിക്കുന്നു, നമ്മെ സ്വീകരിക്കാന്‍. നമ്മുടെ പ്രിയപ്പെട്ടവര്‍ എല്ലാവരും നമ്മെ അവിടെ ഉപേക്ഷിച്ചു, ചിതക്ക് തീ കൊടുത്തു തിരിച്ചു നടക്കുമ്പോള്‍ നമ്മെ സ്വീകരിക്കാന്‍ അദ്ദേഹം മാത്രം കാണും എന്ന് സാരം.
ശവഭസ്മ ധാരിയാണ് ഭഗവാന്‍, അതായത് മരണ ശേഷം ഭഗവാന്‍ നമ്മെ സ്വന്തം ശരീരത്തില്‍ ധരിക്കുന്നു എന്ന് സാരം.
പരമേശ്വരനാണ് ഭഗവാന്‍, പരമം എന്നാല്‍ supreme, അതായത് യാതൊന്നിനു മുകളില്‍ വേറെ ഒന്ന് ഇല്ലയോ, അത്. അങ്ങിനെ ഉള്ള ഈശ്വരന്‍ ആണ് ഭഗവാന്‍.
അഹങ്കാരം ഉള്ള ശരീരത്തിലെ (ദക്ഷന്‍) ബുദ്ധിയാണ് സതീദേവി. അഹങ്കാരം ഇല്ലാത്ത ശരീരത്തിലെ (ഹിമവാന്‍) സദ്ബുദ്ധിയുടെ പ്രതീകം ആണ് പാര്വ്തീ ദേവി. സതീ ദേവിക്ക് താല്കാംലികമായി ഭഗവാനെ ലഭിക്കുന്നു എന്നാല്‍ മരിക്കുന്നു. പുണ്യം കൊണ്ട് വീണ്ടും പുനര്ജാനിക്കുന്നു സ്ഥിരമായി ശിവനെ പ്രാപിക്കുന്നു (അര്ദ്ധവ ശരീരം നേടി അര്ദ്ധലനരീശ്വരനാകുന്നു) ഒരിക്കലും പിരിയാത്ത അവസ്ഥ.
അങ്ങിനെ നമ്മുടെ സദ്ബുദ്ധി (പാര്വൊതി) ശിവനെ (ആത്മാവിനെ) പ്രാപിച്ചാല്‍ സുബ്രഹ്മണ്യന്‍ അഥവാ മുരുകന്‍ ജനിക്കുന്നു, അതായത് ജ്ഞാനം (ജ്ഞാന പഴം നീയേ മുരുകാ...). കൂടാതെ ഗണപതിയും ജനിക്കുന്നു അതായത് സിദ്ധി (സിദ്ധിവിനായകന്‍).
പറഞ്ഞാല്‍ തീരാത്ത വിഷയം ആയതുകൊണ്ട് ഇവിടെ നിര്ത്തുന്നു...!
1) ഇതര ദേവന്മാരെ രൂപത്തില്‍ ആരാധിക്കുന്നു, എന്നാല്‍ പരമ ശിവനെ രൂപത്തില്‍ ആരാധിക്കുന്നില്ല
2) ശിവന്‍ ഒരു സന്യാസിയാണ് എന്നാല്‍ ഗൃഹസ്ഥനും ആണ്.
3) പാലാഴി മഥന സമയത്ത് എല്ലാ ദേവന്മാരും അതിലെ സമ്പത്തും അമൃതും അനുഭവിച്ചപ്പോള്‍, പരമേശ്വരന്‍ സ്വീകരിച്ചത് കാളകൂട വിഷം ആണ്.
4) "അടിക്കു പന്നി പോയി, നിന്‍ മുടിക്കൊരന്നവും പറന്നു" എന്ന് ഗുരുദേവന്‍ അരുളിയ, അതായത് ബ്രഹ്മാവ് ഹംസമായി യുഗങ്ങളോളം പറന്നിട്ടും, വിഷ്ണു വരാഹമായി യുഗങ്ങളോളം താഴേക്ക് സഞ്ചരിച്ചിട്ടും ജ്യോതിര്‍ ലിംഗത്തിന്റെ ആദിയോ അന്തമോ കണ്ടു പിടിക്കാന്‍ കഴിഞ്ഞില്ല (ശ്രീ ശിവ മഹാപുരാണം, സ്കന്ദപുരാണം, ലിംഗപുരാണം, ബ്രഹ്മാണ്ഡപുരാണം, ശ്രീ മഹാ ദേവീ ഭാഗവതം എന്നിവയില് ഭഗവന്‍ വ്യാസ മഹര്ഷി് ഇത് വര്ണിഭക്കുന്നു). അതിനാല്‍ അവര്ക്ക് പോലും അറിയാന്‍ കഴിയാത്ത ശക്തിയാണ് എന്ന് സാരം.
5) ശ്രീ നാരായണ ഗുരുദേവന്റെ പ്രതിഷ്ടകളില്‍ കൂടുതലും ശിവപ്രതിഷ്ഠ ആണ്.
6) ഇതര ദേവന്മാര്ക്ക് സന്തതികള്‍ ഉള്ളതായോ, അവര്‍ പൂജിക്കപ്പെടുന്നതായോ പറയുന്നില്ല. എന്നാല്‍ ഭഗവാന്‍ പരമ ശിവനെ പോലെ തന്നെ തന്റെ സന്താനങ്ങളും (മുരുകനും, ഗണപതിയും മറ്റും) പൂജിക്കപ്പെടുന്നു...
ഇങ്ങിനെ പറഞ്ഞാല്‍ തീരാത്ത കുറെ കാര്യങ്ങള്‍ ഉണ്ട്, അതിനാല്‍ കാര്യത്തിലേക്ക് കടക്കാം.
പരമ ശിവന്‍ എന്നത് നമ്മുടെ ബോധം, അഥവാ ആത്മാവ് ആണ്. ബ്രഹ്മാവ് മനസ്സും, വിഷ്ണു ബുദ്ധിയും ആണ്. ബുദ്ധിക്കും മനസ്സിനും ആത്മാവിനെ അനുഭവിക്കാന്‍ കഴിയും, എന്നാല്‍ അതിന്റെ ആദിയോ അന്തമോ അറിയാന്‍ ഒരിക്കലും സാധ്യമല്ല (അടിക്കു പന്നി പോയി, നിന്‍ മുടിക്കൊരന്നവും പറന്നു). ഇനി ശിവന്‍ ആത്മാവാണ് എന്നതിന് കുറെ തെളിവുകളും ഉണ്ട്.
പരമശിവ ശരീരത്തില്‍ (സങ്കല്പംത) നമുക്ക് പഞ്ച ഭൂതങ്ങളെ കാണുവാന്‍ കഴിയും. ഭസ്മം (ഭൂമി), ഗംഗ (ജലം), മൂന്നാം തൃക്കണ്ണ്‍ (അഗ്നി), കൊമ്പ് കുഴല്‍, ഡമരു (വായു), ശിരസ്സിലെ ചന്ദ്രന്‍ (ആകാശം). അതായത് പഞ്ച ഭൂതങ്ങള്‍ ശിവനില്‍ സ്ഥിതി ചെയ്യുന്നു, പക്ഷെ ശിവന്‍ അതില്‍ സ്ഥിതി ചെയ്യുന്നില്ല. ഉദാഹരണം നമ്മുടെ ശരീരം. ആത്മാവിനെ ചുറ്റിപ്പറ്റി പഞ്ച ഭൂതങ്ങള്‍ സ്ഥിതി ചെയ്യുന്നു, പക്ഷെ പഞ്ച ഭൂതാത്മകമായ ശരീരത്തില്‍ ആത്മാവ് സ്ഥിതി ചെയ്യുന്നില്ല. (കൈ മുറിഞ്ഞാല്‍ ആത്മാവ് മുറിയുന്നില്ല, കാല് പോയാലും ആത്മാവ് അങ്ങിനെ തന്നെ)
ശ്മശാന വാസിയാണ് ഭഗവാന്‍. അതായത് നമ്മുടെ ജീവിത യാത്രയുടെ അന്ത്യം. അവിടെ ഭഗവന്‍ വസിക്കുന്നു, നമ്മെ സ്വീകരിക്കാന്‍. നമ്മുടെ പ്രിയപ്പെട്ടവര്‍ എല്ലാവരും നമ്മെ അവിടെ ഉപേക്ഷിച്ചു, ചിതക്ക് തീ കൊടുത്തു തിരിച്ചു നടക്കുമ്പോള്‍ നമ്മെ സ്വീകരിക്കാന്‍ അദ്ദേഹം മാത്രം കാണും എന്ന് സാരം.
ശവഭസ്മ ധാരിയാണ് ഭഗവാന്‍, അതായത് മരണ ശേഷം ഭഗവാന്‍ നമ്മെ സ്വന്തം ശരീരത്തില്‍ ധരിക്കുന്നു എന്ന് സാരം.
പരമേശ്വരനാണ് ഭഗവാന്‍, പരമം എന്നാല്‍ supreme, അതായത് യാതൊന്നിനു മുകളില്‍ വേറെ ഒന്ന് ഇല്ലയോ, അത്. അങ്ങിനെ ഉള്ള ഈശ്വരന്‍ ആണ് ഭഗവാന്‍.
അഹങ്കാരം ഉള്ള ശരീരത്തിലെ (ദക്ഷന്‍) ബുദ്ധിയാണ് സതീദേവി. അഹങ്കാരം ഇല്ലാത്ത ശരീരത്തിലെ (ഹിമവാന്‍) സദ്ബുദ്ധിയുടെ പ്രതീകം ആണ് പാര്വ്തീ ദേവി. സതീ ദേവിക്ക് താല്കാംലികമായി ഭഗവാനെ ലഭിക്കുന്നു എന്നാല്‍ മരിക്കുന്നു. പുണ്യം കൊണ്ട് വീണ്ടും പുനര്ജാനിക്കുന്നു സ്ഥിരമായി ശിവനെ പ്രാപിക്കുന്നു (അര്ദ്ധവ ശരീരം നേടി അര്ദ്ധലനരീശ്വരനാകുന്നു) ഒരിക്കലും പിരിയാത്ത അവസ്ഥ.
അങ്ങിനെ നമ്മുടെ സദ്ബുദ്ധി (പാര്വൊതി) ശിവനെ (ആത്മാവിനെ) പ്രാപിച്ചാല്‍ സുബ്രഹ്മണ്യന്‍ അഥവാ മുരുകന്‍ ജനിക്കുന്നു, അതായത് ജ്ഞാനം (ജ്ഞാന പഴം നീയേ മുരുകാ...). കൂടാതെ ഗണപതിയും ജനിക്കുന്നു അതായത് സിദ്ധി (സിദ്ധിവിനായകന്‍).
പറഞ്ഞാല്‍ തീരാത്ത വിഷയം ആയതുകൊണ്ട് ഇവിടെ നിര്ത്തുന്നു...!
ക്ഷേത്രങ്ങളിലെ ബലിക്കല്ലുകളുടെ പ്രാധാന്യവും സ്ഥാനവും
ക്ഷേത്രങ്ങളിലെ ബലിക്കല്ലുകളുടെ പ്രാധാന്യവും സ്ഥാനവും
ക്ഷേത്രത്തിനുളളിൽ പ്രവേശിച്ച് ദേവവാഹനത്തെ വണങ്ങി ഭഗവാനെ ദർശിച്ച ശേഷം പ്രദക്ഷിണം ആരംഭിക്കാം. പ്രദക്ഷണം ചെയ്യുമ്പോൾ എപ്പോഴും ബലിക്കല്ലുകൾ പ്രദക്ഷിണം ചെയ്യുന്ന വ്യക്തിടെ വലതുഭാഗത്തായിരിക്കണം. ബലിക്കല്ലുകൾ അഷ്ടദിക്പാലകരെ പ്രതിനിധീകരിക്കുന്നു. നാലമ്പലത്തിനകത്ത് ശ്രീകോവിലിന് ചുറ്റുമായാണ്ബ ലിക്കല്ലുകളുടെ സ്ഥാനം. ദേവനു പ്രദക്ഷിണം വയ്ക്കുന്ന സമയത്ത് അറിയാതെ ബലിക്കല്ലുകളിൽ തട്ടുകയോമറികടക്കുകയോ ചവിട്ടുകയോ ചെയ്താൽ ബലിക്കല്ലിൽ തൊട്ടു തൊഴരുത്. അറിയാതെ ചവിട്ടുന്നതിലും വലിയ തെറ്റാണ് തൊട്ടു തലയിൽ വയ്ക്കുന്നത്. ഒരു ബലിക്കല്ലിൽ നിന്നും മറ്റൊരു ബലിക്കല്ലിലേക്ക് നിരന്തരമായി ഊർജ്ജപ്രവാഹമുണ്ടാകും. ഈ ഊർജ പ്രവാഹത്തിന് തടസ്സമുണ്ടാവാൻ പാടില്ല എന്നതാണു തത്വം. ഇതറിയാത്ത ഭക്തജനങ്ങൾ ബലിക്കല്ല് തൊട്ടു തലയിൽ വെക്കുന്നതും, ബലിക്കല്ലു മുറിച്ചുകടക്കുന്നതും പ്രദക്ഷണവേളകളിലെ നിത്യ കാഴ്ചയാണ്.
തൊട്ടുതൊഴുമ്പോൾ നമ്മൾ വീണ്ടും ഈ ഊർജ പ്രവാഹത്തിനു തടസ്സം വരുത്തുന്നു. അതുപോലെ ശ്രീകോവിലിൽ നിന്നുള്ള നടയിലും ഓവിലും ദേവവാഹനത്തെയും തൊട്ടുതൊഴാൻ പാടില്ല. ക്ഷേത്രത്തിൽ നിന്നു ലഭിക്കുന്ന പ്രസാദം ക്ഷേത്രമതിലിൽ തേച്ചു വയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യരുത്. ക്ഷേത്രത്തിൽ നിന്നു ലഭിക്കുന്ന പ്രസാദം പിന്നീട് തൊടുവാൻ പാകത്തിൽ വീട്ടിൽ സൂക്ഷിക്കുക. പൂജാപുഷ്പങ്ങൾ മറ്റുള്ളവർ ചവിട്ടാതെ മുറ്റത്തിന്റെ ഒരുഭാഗത്തോ ചെടിച്ചുവട്ടിലോ മറ്റും ഇടുകയും ആവാം. ബലിക്കല്ലിൽ അറിയാതെ തട്ടുകയോ ചവിട്ടുകയോ മറികടക്കുകയോ ചെയ്താൽ പ്രായശ്ചിത്തമായി മൂന്നു തവണ ക്ഷമാപണമന്ത്രം ജപിച്ചാൽ മതിയാവും.
‘‘ഓം കരചരണകൃതം വാ കായജം കർമജം വാ
ശ്രവണനയനജം വാ മാനസം വാപരാധം
വിഹിതമവിഹിതം വാ സർവമേതത് ക്ഷമസ്വ
ശിവശിവ കരുണാബ്‌ധേ ശ്രീമഹാദേവ ശംഭോ’’ എന്നതാണു ക്ഷമാപണമന്ത്രം.
ക്ഷേത്രത്തിലെ ബലിക്കല്ലുകൾ സൂചിപ്പിക്കുന്നത് അഷ്ടദിക്കുകളെയും അവയുടെ അധിപന്മാരായ അഷ്ടദിക്ക്പാലരേയുമാണ്. അതിനാൽ എട്ടുദിക്കുകളേയും അവയുടെ അധികാരികളേയും ക്ഷേത്രങ്ങളിൽ പ്രതിഷ്ഠിക്കാറുണ്ട്. ശ്രീകോവിലിനു ചുറ്റും നാലമ്പലത്തിനകത്തായി അന്തർമണ്ഡപത്തിലാണ് ബലിക്കല്ലുകളുടെ സ്ഥാനം. ഓരോ ദിക്കിന്റേയും അധിപന്മാരെ ആ ദിക്കുകളിൽ സ്ഥാപിക്കുന്നു.
ബലിക്കല്ലുകളിൽ അഷ്ടദിക്പാലകരെ താഴെ പറയുന്ന രീതിയിലാണു വിന്യസിച്ചിരിക്കുന്നത്.
കിഴക്ക് – ഇന്ദ്രദേവൻ, തെക്ക് കിഴക്ക് – അഗ്നിദേവൻ, തെക്ക് – യമദേവൻ, തെക്ക് പടിഞ്ഞാറ് – നിര്യതി, പടിഞ്ഞാറ് – വരുണൻ, വടക്ക് പടിഞ്ഞാറ് – വായുദേവൻ, വടക്ക് – സോമദേവൻ, വടക്ക് കിഴക്ക് – ഈശാനൻ.
ഇതുകൂടാതെ മുകളിലും താഴെയുമായി ഒരോ ദിക്കുകൾ കൂടിയുണ്ട്. മുകളിലെ ദിക്കിന്റെ അധിപൻ ബ്രഹ്മാവാണ്. അതിനാൽ ബ്രഹ്മാവിന് വേണ്ടി ബലിക്കല്ല് കിഴക്കിനും-വടക്ക്‌കിഴക്കിനും ഇടയിൽ സ്ഥാപിക്കുന്നു. കീഴ്ഭാഗത്തുള്ള ദിക്കിൻറെ അധിപൻ അനന്തനാണ്. നിരൃതിയുടേയും (തെക്ക്-പടിഞ്ഞാറ്) വരുണന്റേയും (പടിഞ്ഞാറ്) ബലിക്കല്ലുകൾകിടയിലാണ് അനന്തൻറെ ബലിക്കല്ലിന്റെ സ്ഥാനം. ക്ഷേതങ്ങളിലെ ബലിക്കല്ലുകളിൽ ചവിട്ടാനോ മറികടക്കാനോ പാടില്ല എന്നാണ് വിശ്വാസം.
ക്ഷേത്രത്തിനുളളിൽ പ്രവേശിച്ച് ദേവവാഹനത്തെ വണങ്ങി ഭഗവാനെ ദർശിച്ച ശേഷം പ്രദക്ഷിണം ആരംഭിക്കാം. പ്രദക്ഷണം ചെയ്യുമ്പോൾ എപ്പോഴും ബലിക്കല്ലുകൾ പ്രദക്ഷിണം ചെയ്യുന്ന വ്യക്തിടെ വലതുഭാഗത്തായിരിക്കണം. ബലിക്കല്ലുകൾ അഷ്ടദിക്പാലകരെ പ്രതിനിധീകരിക്കുന്നു. നാലമ്പലത്തിനകത്ത് ശ്രീകോവിലിന് ചുറ്റുമായാണ്ബ ലിക്കല്ലുകളുടെ സ്ഥാനം. ദേവനു പ്രദക്ഷിണം വയ്ക്കുന്ന സമയത്ത് അറിയാതെ ബലിക്കല്ലുകളിൽ തട്ടുകയോമറികടക്കുകയോ ചവിട്ടുകയോ ചെയ്താൽ ബലിക്കല്ലിൽ തൊട്ടു തൊഴരുത്. അറിയാതെ ചവിട്ടുന്നതിലും വലിയ തെറ്റാണ് തൊട്ടു തലയിൽ വയ്ക്കുന്നത്. ഒരു ബലിക്കല്ലിൽ നിന്നും മറ്റൊരു ബലിക്കല്ലിലേക്ക് നിരന്തരമായി ഊർജ്ജപ്രവാഹമുണ്ടാകും. ഈ ഊർജ പ്രവാഹത്തിന് തടസ്സമുണ്ടാവാൻ പാടില്ല എന്നതാണു തത്വം. ഇതറിയാത്ത ഭക്തജനങ്ങൾ ബലിക്കല്ല് തൊട്ടു തലയിൽ വെക്കുന്നതും, ബലിക്കല്ലു മുറിച്ചുകടക്കുന്നതും പ്രദക്ഷണവേളകളിലെ നിത്യ കാഴ്ചയാണ്.
തൊട്ടുതൊഴുമ്പോൾ നമ്മൾ വീണ്ടും ഈ ഊർജ പ്രവാഹത്തിനു തടസ്സം വരുത്തുന്നു. അതുപോലെ ശ്രീകോവിലിൽ നിന്നുള്ള നടയിലും ഓവിലും ദേവവാഹനത്തെയും തൊട്ടുതൊഴാൻ പാടില്ല. ക്ഷേത്രത്തിൽ നിന്നു ലഭിക്കുന്ന പ്രസാദം ക്ഷേത്രമതിലിൽ തേച്ചു വയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യരുത്. ക്ഷേത്രത്തിൽ നിന്നു ലഭിക്കുന്ന പ്രസാദം പിന്നീട് തൊടുവാൻ പാകത്തിൽ വീട്ടിൽ സൂക്ഷിക്കുക. പൂജാപുഷ്പങ്ങൾ മറ്റുള്ളവർ ചവിട്ടാതെ മുറ്റത്തിന്റെ ഒരുഭാഗത്തോ ചെടിച്ചുവട്ടിലോ മറ്റും ഇടുകയും ആവാം. ബലിക്കല്ലിൽ അറിയാതെ തട്ടുകയോ ചവിട്ടുകയോ മറികടക്കുകയോ ചെയ്താൽ പ്രായശ്ചിത്തമായി മൂന്നു തവണ ക്ഷമാപണമന്ത്രം ജപിച്ചാൽ മതിയാവും.
‘‘ഓം കരചരണകൃതം വാ കായജം കർമജം വാ
ശ്രവണനയനജം വാ മാനസം വാപരാധം
വിഹിതമവിഹിതം വാ സർവമേതത് ക്ഷമസ്വ
ശിവശിവ കരുണാബ്‌ധേ ശ്രീമഹാദേവ ശംഭോ’’ എന്നതാണു ക്ഷമാപണമന്ത്രം.
ക്ഷേത്രത്തിലെ ബലിക്കല്ലുകൾ സൂചിപ്പിക്കുന്നത് അഷ്ടദിക്കുകളെയും അവയുടെ അധിപന്മാരായ അഷ്ടദിക്ക്പാലരേയുമാണ്. അതിനാൽ എട്ടുദിക്കുകളേയും അവയുടെ അധികാരികളേയും ക്ഷേത്രങ്ങളിൽ പ്രതിഷ്ഠിക്കാറുണ്ട്. ശ്രീകോവിലിനു ചുറ്റും നാലമ്പലത്തിനകത്തായി അന്തർമണ്ഡപത്തിലാണ് ബലിക്കല്ലുകളുടെ സ്ഥാനം. ഓരോ ദിക്കിന്റേയും അധിപന്മാരെ ആ ദിക്കുകളിൽ സ്ഥാപിക്കുന്നു.
ബലിക്കല്ലുകളിൽ അഷ്ടദിക്പാലകരെ താഴെ പറയുന്ന രീതിയിലാണു വിന്യസിച്ചിരിക്കുന്നത്.
കിഴക്ക് – ഇന്ദ്രദേവൻ, തെക്ക് കിഴക്ക് – അഗ്നിദേവൻ, തെക്ക് – യമദേവൻ, തെക്ക് പടിഞ്ഞാറ് – നിര്യതി, പടിഞ്ഞാറ് – വരുണൻ, വടക്ക് പടിഞ്ഞാറ് – വായുദേവൻ, വടക്ക് – സോമദേവൻ, വടക്ക് കിഴക്ക് – ഈശാനൻ.
ഇതുകൂടാതെ മുകളിലും താഴെയുമായി ഒരോ ദിക്കുകൾ കൂടിയുണ്ട്. മുകളിലെ ദിക്കിന്റെ അധിപൻ ബ്രഹ്മാവാണ്. അതിനാൽ ബ്രഹ്മാവിന് വേണ്ടി ബലിക്കല്ല് കിഴക്കിനും-വടക്ക്‌കിഴക്കിനും ഇടയിൽ സ്ഥാപിക്കുന്നു. കീഴ്ഭാഗത്തുള്ള ദിക്കിൻറെ അധിപൻ അനന്തനാണ്. നിരൃതിയുടേയും (തെക്ക്-പടിഞ്ഞാറ്) വരുണന്റേയും (പടിഞ്ഞാറ്) ബലിക്കല്ലുകൾകിടയിലാണ് അനന്തൻറെ ബലിക്കല്ലിന്റെ സ്ഥാനം. ക്ഷേതങ്ങളിലെ ബലിക്കല്ലുകളിൽ ചവിട്ടാനോ മറികടക്കാനോ പാടില്ല എന്നാണ് വിശ്വാസം.
Monday, 4 December 2017
ശ്രീകൃഷ്ണനും മയിൽപ്പീലിയും
🔮🔮🔮🔮🔮🔮🔮🔮🔮🔮🔮
ശ്രീകൃഷ്ണനും മയിൽപ്പീലിയും
🔮🔮🔮🔮🔮🔮🔮🔮🔮🔮🔮
ഹരേ കൃഷ്ണാ
ഗോകുലത്തിൽ ഒരു മയിൽ താമസിച്ചിരുന്നു.അതു ദിവസവും ഭഗവാൻ കൃഷ്ണന്റെ വാതിലിലിൽ വന്നു ഒരു ഭജൻ പാടുമായിരുന്നു.
എനിക്കാരുമില്ല എന്റെ ഭഗവാനെ അങ്ങയെ കൂടാതെ ഗോപാലമൂർത്തേ എന്റെ മാതാപിതാവും അങ്ങാണ്. ഇതായിരുന്നു ഭജനയുടെ ഉള്ളടക്കം .എന്നും വന്നു വന്നു ഭഗവാന്റെ കാതിൽ ഈ ഭജന പതിച്ചിരുന്നു.എന്നാൽ വലിയ ശ്രദ്ധയൊന്നും അദ്ദേഹം അതിൽ കൊടുത്തിരുന്നില്ല. മയിൽ ഭഗവാന്റെ വിശേഷ സ്നേഹത്തിന് പാത്രമായിരുന്നു ദിവസേനയുള്ള ഭഗവൽ ഭജനം കാരണം. ഒരു ദിവസം ഭജന കഴിഞ്ഞു. ഒരു കൊല്ലം കഴിഞ്ഞിരുന്നു. മയിൽ വളരെ ഹൃദ്യമായാണ് ഭജന പാടിയിരുന്നത്. പ്രഭുവിനും ഇത് ഇഷ്ട മായിരുന്നു .എന്നാൽ വേണ്ട ഒരു ശ്രദ്ധ അതിലുണ്ടായിരുന്നില്ല.എന്നാൽ മയിലിന്റെ ഗീതം കേട്ട് അതിനെ ചിലപ്പോൾ ഒരു പ്രാവശ്യം നോക്കി ഒരു പ്രേമപൂർണ്ണമായ ചിരി ചിരിച്ച് പുറത്തേക്ക് പോവാറുണ്ടായിരുന്നു. ഈ പ്രാർത്ഥന കൊണ്ട് ഒരു വർഷം മുഴുവൻ ഒന്നും ഉണ്ടായില്ല. മയിലിന്റെ ആയുസ്സ് തീരാനായി.. വർഷം മുഴുവൻ ഭക്തിപൂർവ്വം ഭജിച്ചിട്ടും പ്രഭു പ്രസന്നനായില്ല.മയിൽ കരഞ്ഞു തുടങ്ങി. ഭഗവാനെ ഓർത്ത് ഉറക്കെയുറക്കെ കരയാൻ തുടങ്ങി ആ സമയത്ത് അവിടെ ഒരു മൈന പറന്നു പോവുന്നുണ്ടായിരുന്നു.അത് മയിൽ കരയുന്നത് കണ്ട് ആശ്ചര്യപ്പെട്ടു നോക്കി. ആശ്ചര്യം മറ്റൊന്നുമായിരുന്നില്ല സാധാരണ മയിൽ കരയാറില്ലത്രെ. അതു മാത്രമല്ല അത്ഭുതം ശ്രീകൃഷ്ണന്റെ വാതിലിൽ പടിയിൽ തന്നെ ആരും കരയാറുണ്ടായിരുന്നില്ല. മൈന ആലോചിച്ചു എന്തൊരു ദുർഭാഗ്യം ഈ പക്ഷിക്ക് അത് പ്രഭുവിന്റെ പുരദ്വാരത്തിൽ കരയേണ്ടി വരുന്നു ഇവിടെ എല്ലാവരുടെയും കഷ്ടങ്ങൾ ദൂരെ പോവാറാണുള്ളത്. മൈന മയിലിന്റെയടുത്തു ചെന്നു ചോദിച്ചു. നീ എന്തിനാ കരയുന്നത്. മയിൽ പറഞ്ഞു കഴിഞ്ഞ ഒരു കൊല്ലമായി ഈ മുരളീധരന്റെ ഓർമകളിൽ അദ്ദേഹത്തെ പ്രശംസിച്ച് ഗീതങ്ങൾ പാടുന്നു. എന്നാൽ ഇന്നുവരെ എനിക്ക് കുറച്ചു വെളളം പോലും ഭഗവാൻ ചോദിച്ചു തന്നില്ല. ഇതു കേട്ടു മൈന പറഞ്ഞു. ഞാൻ ബർ്സാനയിൽ നിന്നും വരുന്നു. നീ എന്റെ കൂടെ അവിടെ വരൂ.മനമില്ലാ മനസ്സോടെ മയിലും മയിലും പറന്നു പറന്നു ബർസാനയിലെത്തി. മൈന ബർസാനയിലെ രാധയുടെ വാതിലിൽ എത്തി അവിടെ വെച്ച് മൈന ഭജനഗീതം പാടി തുടങ്ങി.
ശ്രീ രാധേ രാധേ ബർസാനേ വാലി രാധേ. മൈന മയിലിനോട് രാധയുടെ ഗീതം പാടാൻ പറഞ്ഞു.മയിലിനു അതു പാടാൻ ഇഷ്ടമായിരുന്നു എന്നാലും ബാങ്കേബിഹാരി ജിയുടെ ഭജനകൾ ചൊല്ലുന്നതിലായിരുന്നു താൽപര്യം. അത് ബർസാനയിൽ വന്നു തന്റെ പഴയ ഭജന ഗീതം ചൊല്ലാൻ ആരംഭിച്ചു. എനിക്കാരുമില്ല എന്റെ ഭഗവാനെ അങ്ങില്ലാതെ ഗോപാലമൂർത്തേ അങ്ങാണെന്റെ അച്ഛനും അമ്മയും .രാധയുടെ കാതിൽ ഈ ഗീതം പതിച്ചു.ദേവി ഓടി മയിലിന്റെ അടുത്തുവന്നു .അതിനെ പ്രേമത്തോടെ കഴുത്തിൽ തലോടി ആശ്വസിപ്പിച്ചു.രാധാദേവി മയിലിന്റെ അടുത്ത് സംസാരിച്ചു ഏതോ ഒരു പഴയ ബന്ധു വന്നു സംസാരിക്കുന്ന പോലെ സ്നേഹത്തോടെ .അതിന്റെ നന്മയിൽ ചോദിച്ചു നീ എവിടെ നിന്നു വരുന്നു? മയിൽ ഗദ്ഗദ കണ്ഠയായി പറഞ്ഞു തുടങ്ങി.രാധാ ദേവിയ്ക്കു പ്രണാമം. ഇന്നുവരെ കേട്ടിരിക്കുന്നത് അവിടുന്ന് കരുണയുടെ മൂർത്തിയാണെന്നാണ്. എന്നാൽ ഇന്നു തെളിഞ്ഞു അവിടുന്നു കൃപാമൂർത്തി കൂടിയാണെന്ന്.. രാധാദേവി മയിലിനോട് ചോദിച്ചു. എന്തുകൊണ്ടാണ് നീയെന്നെ കരുണാമയിയെന്നു പറയുന്നത്. മയിൽ പറഞ്ഞു. എങ്ങിനെ പറയും ദിവസം മുഴുവൻ ഞാൻ ശ്യാമന്റെ നാമം ചൊല്ലുന്നു. എന്നാൽ കണ്ണനെ നിക്ക് വെള്ളം പോലും തന്നില്ല. രാധാദേവി ചിരിച്ചു ദേവിയുടെ മനസ്സിൽ തെളിഞ്ഞു അതിന്റെ കാരണം. രാധാദേവി മയിലിനോട് പറഞ്ഞു. നീ ഗോകുലത്തിൽ പോവൂ' എന്നാൽ ഇപ്രാവശ്യം പഴയ ഗീതത്തിന്നു പകരം ഇതു പാടൂ. ജയ് രാധേ രാധേ രാധേ ബർസാനേ വാലി രാധേ .. എന്നാൽ മയിലിനു മനസ്സുണ്ടായിരുന്നില്ല ആ കരുണാമയിയെ ഉപേക്ഷിച്ചു പോവാൻ. എന്നിട്ടും അത് ഗോകുലത്തിൽ പോയി രാധാജി പറഞ്ഞ പോലെ രാധേ രാധേ രാധേ ബർസാനേ വാലി രാധേ എന്നു പാടി ഭഗവാൻ ശ്രീകൃഷ്ണൻ അത് കേട്ടു ആ ഭജനയിൽ മുഴകി സംഭ്റമിച്ച് ഓടി വന്നു.മയിലിന്റെ അടുത്തുവന്നു കഴുത്തിൽ താലാടി അതിനെ പ്രേമപൂർവ്വം ആശ്വസിപ്പിച്ചു ചോദിച്ചു. നീ എവിടെ നിന്നു വരുന്നു. ഇതു കേട്ട് മയിൽ പിടച്ചു പോയി. മയിൽ പറഞ്ഞു. അങ്ങയുടെ നിഴലിൽ ഒരു കൊല്ലക്കാലം അങ്ങയുടെ നാമത്തിൽ മുഴുകി ജീവിച്ചിരുന്നു ഞാൻ. എന്നാൽ അങ്ങ് ഒരിക്കലും കുറച്ച് വെള്ളം പോലും വേണോ എന്നു ചോദിച്ചില്ല.ഇന്ന് ഇപ്പോൾ ഞാൻ ഭാഗം മാറ്റി രാധാദേവിയുടെ നാമം ചൊല്ലിയപ്പോൾ അങ്ങ് ഓടി വരുന്നു. ഭഗവാൻ മന്ദഹസിച്ചു കൊണ്ടു വീണ്ടും ചോദിച്ചു .നീ എവിടെ നിന്നു വരുന്നു? മയിലിനു ഭഗവാനെ കിട്ടാൻ അതിയായ ആഗ്രഹം ഉണ്ടായിരുന്നു. ഇന്ന് അത് പരിശ്രമമെല്ലാം എന്നന്നേയ്ക്കുമായി ദൂരെ കളഞ്ഞു. അപ്പോൾ പ്രഭുവിന് ഓർമ വന്നു.ഞാൻ ആ മയിലാണ് ഒരു വർഷമായി അദ്ദേഹത്തിന്റെ വാതിൽ പടിയിൽ ഭഗവാനെ തനിക്കാരുമില്ല അങ്ങില്ലാതെ ഗോപാലമൂർത്തേ തനിക്കു അമ്മയുമച്ഛനുമില്ല എന്ന കീർത്തനം പാടിയിരുന്നതെന്ന്. വേനലും വർഷവും എല്ലാം സഹിച്ച് ഒരു വർഷകാലം അവിടുത്തെ വാതിലിൻ പടിയിലിരുന്നു അങ്ങയുടെ സ്തുതി ചെയ്തിരുന്നത്. എന്നാൽ എനിക്ക് വെള്ളം വേണോ എന്നു പോലും ആരും ചോദിച്ചില്ല.ഞാൻ പിന്നെ ബർസാനയിൽ പോയി രാധാദേവിയെ കണ്ടു. അവർ എന്നെ പൂർണ്ണ സ്നേഹത്തോടെ ആശ്വസിപ്പിച്ചു വേണ്ട വഴി പറഞ്ഞു തന്നു. ഭഗവാൻ പ്രേമമുഗ്ദ്ധനായി മയിലിനോട് പറഞ്ഞു. നീ രാധയുടെ നാമം എടുത്തു പാടിയില്ലെ? അത് തന്നെ നിനക്ക് വരദാനമെന്നു തെളിഞ്ഞില്ലെ .ഇനിയെന്തു വേണം' ഇനിയും ഞാനിതാ വരം തരുന്നു ഏതു കാലം വരെ ഈ സൃഷ്ടി നിലനിൽക്കുന്നോ അതു വരെ നിന്റെ പീലി എന്റെ ശിരസ്സിൽ വിരാജ മാനമാവും തീർച്ച.രാധാദേവിയുടെ കൃപയാണ് ഭഗവാൻ ഹരേ
ശ്രീ രാധേ ജയ് ജയ്
ശ്രീകൃഷ്ണനും മയിൽപ്പീലിയും
🔮🔮🔮🔮🔮🔮🔮🔮🔮🔮🔮
ഹരേ കൃഷ്ണാ
ഗോകുലത്തിൽ ഒരു മയിൽ താമസിച്ചിരുന്നു.അതു ദിവസവും ഭഗവാൻ കൃഷ്ണന്റെ വാതിലിലിൽ വന്നു ഒരു ഭജൻ പാടുമായിരുന്നു.
എനിക്കാരുമില്ല എന്റെ ഭഗവാനെ അങ്ങയെ കൂടാതെ ഗോപാലമൂർത്തേ എന്റെ മാതാപിതാവും അങ്ങാണ്. ഇതായിരുന്നു ഭജനയുടെ ഉള്ളടക്കം .എന്നും വന്നു വന്നു ഭഗവാന്റെ കാതിൽ ഈ ഭജന പതിച്ചിരുന്നു.എന്നാൽ വലിയ ശ്രദ്ധയൊന്നും അദ്ദേഹം അതിൽ കൊടുത്തിരുന്നില്ല. മയിൽ ഭഗവാന്റെ വിശേഷ സ്നേഹത്തിന് പാത്രമായിരുന്നു ദിവസേനയുള്ള ഭഗവൽ ഭജനം കാരണം. ഒരു ദിവസം ഭജന കഴിഞ്ഞു. ഒരു കൊല്ലം കഴിഞ്ഞിരുന്നു. മയിൽ വളരെ ഹൃദ്യമായാണ് ഭജന പാടിയിരുന്നത്. പ്രഭുവിനും ഇത് ഇഷ്ട മായിരുന്നു .എന്നാൽ വേണ്ട ഒരു ശ്രദ്ധ അതിലുണ്ടായിരുന്നില്ല.എന്നാൽ മയിലിന്റെ ഗീതം കേട്ട് അതിനെ ചിലപ്പോൾ ഒരു പ്രാവശ്യം നോക്കി ഒരു പ്രേമപൂർണ്ണമായ ചിരി ചിരിച്ച് പുറത്തേക്ക് പോവാറുണ്ടായിരുന്നു. ഈ പ്രാർത്ഥന കൊണ്ട് ഒരു വർഷം മുഴുവൻ ഒന്നും ഉണ്ടായില്ല. മയിലിന്റെ ആയുസ്സ് തീരാനായി.. വർഷം മുഴുവൻ ഭക്തിപൂർവ്വം ഭജിച്ചിട്ടും പ്രഭു പ്രസന്നനായില്ല.മയിൽ കരഞ്ഞു തുടങ്ങി. ഭഗവാനെ ഓർത്ത് ഉറക്കെയുറക്കെ കരയാൻ തുടങ്ങി ആ സമയത്ത് അവിടെ ഒരു മൈന പറന്നു പോവുന്നുണ്ടായിരുന്നു.അത് മയിൽ കരയുന്നത് കണ്ട് ആശ്ചര്യപ്പെട്ടു നോക്കി. ആശ്ചര്യം മറ്റൊന്നുമായിരുന്നില്ല സാധാരണ മയിൽ കരയാറില്ലത്രെ. അതു മാത്രമല്ല അത്ഭുതം ശ്രീകൃഷ്ണന്റെ വാതിലിൽ പടിയിൽ തന്നെ ആരും കരയാറുണ്ടായിരുന്നില്ല. മൈന ആലോചിച്ചു എന്തൊരു ദുർഭാഗ്യം ഈ പക്ഷിക്ക് അത് പ്രഭുവിന്റെ പുരദ്വാരത്തിൽ കരയേണ്ടി വരുന്നു ഇവിടെ എല്ലാവരുടെയും കഷ്ടങ്ങൾ ദൂരെ പോവാറാണുള്ളത്. മൈന മയിലിന്റെയടുത്തു ചെന്നു ചോദിച്ചു. നീ എന്തിനാ കരയുന്നത്. മയിൽ പറഞ്ഞു കഴിഞ്ഞ ഒരു കൊല്ലമായി ഈ മുരളീധരന്റെ ഓർമകളിൽ അദ്ദേഹത്തെ പ്രശംസിച്ച് ഗീതങ്ങൾ പാടുന്നു. എന്നാൽ ഇന്നുവരെ എനിക്ക് കുറച്ചു വെളളം പോലും ഭഗവാൻ ചോദിച്ചു തന്നില്ല. ഇതു കേട്ടു മൈന പറഞ്ഞു. ഞാൻ ബർ്സാനയിൽ നിന്നും വരുന്നു. നീ എന്റെ കൂടെ അവിടെ വരൂ.മനമില്ലാ മനസ്സോടെ മയിലും മയിലും പറന്നു പറന്നു ബർസാനയിലെത്തി. മൈന ബർസാനയിലെ രാധയുടെ വാതിലിൽ എത്തി അവിടെ വെച്ച് മൈന ഭജനഗീതം പാടി തുടങ്ങി.
ശ്രീ രാധേ രാധേ ബർസാനേ വാലി രാധേ. മൈന മയിലിനോട് രാധയുടെ ഗീതം പാടാൻ പറഞ്ഞു.മയിലിനു അതു പാടാൻ ഇഷ്ടമായിരുന്നു എന്നാലും ബാങ്കേബിഹാരി ജിയുടെ ഭജനകൾ ചൊല്ലുന്നതിലായിരുന്നു താൽപര്യം. അത് ബർസാനയിൽ വന്നു തന്റെ പഴയ ഭജന ഗീതം ചൊല്ലാൻ ആരംഭിച്ചു. എനിക്കാരുമില്ല എന്റെ ഭഗവാനെ അങ്ങില്ലാതെ ഗോപാലമൂർത്തേ അങ്ങാണെന്റെ അച്ഛനും അമ്മയും .രാധയുടെ കാതിൽ ഈ ഗീതം പതിച്ചു.ദേവി ഓടി മയിലിന്റെ അടുത്തുവന്നു .അതിനെ പ്രേമത്തോടെ കഴുത്തിൽ തലോടി ആശ്വസിപ്പിച്ചു.രാധാദേവി മയിലിന്റെ അടുത്ത് സംസാരിച്ചു ഏതോ ഒരു പഴയ ബന്ധു വന്നു സംസാരിക്കുന്ന പോലെ സ്നേഹത്തോടെ .അതിന്റെ നന്മയിൽ ചോദിച്ചു നീ എവിടെ നിന്നു വരുന്നു? മയിൽ ഗദ്ഗദ കണ്ഠയായി പറഞ്ഞു തുടങ്ങി.രാധാ ദേവിയ്ക്കു പ്രണാമം. ഇന്നുവരെ കേട്ടിരിക്കുന്നത് അവിടുന്ന് കരുണയുടെ മൂർത്തിയാണെന്നാണ്. എന്നാൽ ഇന്നു തെളിഞ്ഞു അവിടുന്നു കൃപാമൂർത്തി കൂടിയാണെന്ന്.. രാധാദേവി മയിലിനോട് ചോദിച്ചു. എന്തുകൊണ്ടാണ് നീയെന്നെ കരുണാമയിയെന്നു പറയുന്നത്. മയിൽ പറഞ്ഞു. എങ്ങിനെ പറയും ദിവസം മുഴുവൻ ഞാൻ ശ്യാമന്റെ നാമം ചൊല്ലുന്നു. എന്നാൽ കണ്ണനെ നിക്ക് വെള്ളം പോലും തന്നില്ല. രാധാദേവി ചിരിച്ചു ദേവിയുടെ മനസ്സിൽ തെളിഞ്ഞു അതിന്റെ കാരണം. രാധാദേവി മയിലിനോട് പറഞ്ഞു. നീ ഗോകുലത്തിൽ പോവൂ' എന്നാൽ ഇപ്രാവശ്യം പഴയ ഗീതത്തിന്നു പകരം ഇതു പാടൂ. ജയ് രാധേ രാധേ രാധേ ബർസാനേ വാലി രാധേ .. എന്നാൽ മയിലിനു മനസ്സുണ്ടായിരുന്നില്ല ആ കരുണാമയിയെ ഉപേക്ഷിച്ചു പോവാൻ. എന്നിട്ടും അത് ഗോകുലത്തിൽ പോയി രാധാജി പറഞ്ഞ പോലെ രാധേ രാധേ രാധേ ബർസാനേ വാലി രാധേ എന്നു പാടി ഭഗവാൻ ശ്രീകൃഷ്ണൻ അത് കേട്ടു ആ ഭജനയിൽ മുഴകി സംഭ്റമിച്ച് ഓടി വന്നു.മയിലിന്റെ അടുത്തുവന്നു കഴുത്തിൽ താലാടി അതിനെ പ്രേമപൂർവ്വം ആശ്വസിപ്പിച്ചു ചോദിച്ചു. നീ എവിടെ നിന്നു വരുന്നു. ഇതു കേട്ട് മയിൽ പിടച്ചു പോയി. മയിൽ പറഞ്ഞു. അങ്ങയുടെ നിഴലിൽ ഒരു കൊല്ലക്കാലം അങ്ങയുടെ നാമത്തിൽ മുഴുകി ജീവിച്ചിരുന്നു ഞാൻ. എന്നാൽ അങ്ങ് ഒരിക്കലും കുറച്ച് വെള്ളം പോലും വേണോ എന്നു ചോദിച്ചില്ല.ഇന്ന് ഇപ്പോൾ ഞാൻ ഭാഗം മാറ്റി രാധാദേവിയുടെ നാമം ചൊല്ലിയപ്പോൾ അങ്ങ് ഓടി വരുന്നു. ഭഗവാൻ മന്ദഹസിച്ചു കൊണ്ടു വീണ്ടും ചോദിച്ചു .നീ എവിടെ നിന്നു വരുന്നു? മയിലിനു ഭഗവാനെ കിട്ടാൻ അതിയായ ആഗ്രഹം ഉണ്ടായിരുന്നു. ഇന്ന് അത് പരിശ്രമമെല്ലാം എന്നന്നേയ്ക്കുമായി ദൂരെ കളഞ്ഞു. അപ്പോൾ പ്രഭുവിന് ഓർമ വന്നു.ഞാൻ ആ മയിലാണ് ഒരു വർഷമായി അദ്ദേഹത്തിന്റെ വാതിൽ പടിയിൽ ഭഗവാനെ തനിക്കാരുമില്ല അങ്ങില്ലാതെ ഗോപാലമൂർത്തേ തനിക്കു അമ്മയുമച്ഛനുമില്ല എന്ന കീർത്തനം പാടിയിരുന്നതെന്ന്. വേനലും വർഷവും എല്ലാം സഹിച്ച് ഒരു വർഷകാലം അവിടുത്തെ വാതിലിൻ പടിയിലിരുന്നു അങ്ങയുടെ സ്തുതി ചെയ്തിരുന്നത്. എന്നാൽ എനിക്ക് വെള്ളം വേണോ എന്നു പോലും ആരും ചോദിച്ചില്ല.ഞാൻ പിന്നെ ബർസാനയിൽ പോയി രാധാദേവിയെ കണ്ടു. അവർ എന്നെ പൂർണ്ണ സ്നേഹത്തോടെ ആശ്വസിപ്പിച്ചു വേണ്ട വഴി പറഞ്ഞു തന്നു. ഭഗവാൻ പ്രേമമുഗ്ദ്ധനായി മയിലിനോട് പറഞ്ഞു. നീ രാധയുടെ നാമം എടുത്തു പാടിയില്ലെ? അത് തന്നെ നിനക്ക് വരദാനമെന്നു തെളിഞ്ഞില്ലെ .ഇനിയെന്തു വേണം' ഇനിയും ഞാനിതാ വരം തരുന്നു ഏതു കാലം വരെ ഈ സൃഷ്ടി നിലനിൽക്കുന്നോ അതു വരെ നിന്റെ പീലി എന്റെ ശിരസ്സിൽ വിരാജ മാനമാവും തീർച്ച.രാധാദേവിയുടെ കൃപയാണ് ഭഗവാൻ ഹരേ
ശ്രീ രാധേ ജയ് ജയ്
തിലകം ഏത്?
1. ശൈവമായതിനെ കുറിക്കുവാൻ ഉപയോഗിക്കുന്ന തിലകം ഏത്?
ഭസ്മം
🏀
2. വൈഷ്ണവമായതിനെ കുറിക്കുവാൻ ഉപയോഗിക്കുന്ന തിലകം ഏത്?
ചന്ദനം
🏀
3. ശാക്തമായതിനെ കുറിക്കുവാൻ ഉപയോഗിക്കുന്ന തിലകം ഏത്?
കുങ്കുമം
🏀
4. മൂന്ന് (3) എണ്ണത്തിലുള്ള ഭസ്മകുറി തൊടുവാൻ ആർക്കാണ് അധികാരമുള്ളത്?
സന്ന്യാസി
🏀
5. ഭസ്മം തൊടേണ്ടത് എങ്ങിനെയാണ്?
നെറ്റിക്ക് കുറുകെയായി
🏀
6. ചന്ദനം തൊടേണ്ടത് എങ്ങിനെയാണ്?
നെറ്റിക്ക് ലംബമായി
🏀
7. ദേവീ സ്വരൂപമായ കുങ്കുമം എങ്ങിനെയാണ് തൊടേണ്ടത്?
പുരികങ്ങൾക്ക് മദ്ധ്യേ വൃത്താകൃതിയിൽ
🏀
8. ചന്ദനം തൊടേണ്ട വിരൽ ഏതാണ്?
മോതിരവിരൽ
🏀
9. കുങ്കുമം തൊടേണ്ട വിരൽ ഏതാണ്?
നടുവിരൽ
🏀
10. ചന്ദനം കുങ്കുമം ഭസ്മം ഇവ മൂന്നും കൂടി തൊടുന്നത് എന്തിന്റെ പ്രതീകമാണ്?
ത്രിപുരസുന്ദരിയുടെ
🏀
11. ഭസ്മത്തിന് പറയുന്ന മറ്റൊരു പേരെന്ത്?
വിഭൂതി
🏀
12. ഭസ്മം നനച്ചു തൊടേണ്ടത് ഏത് സമയത്താണ്?
രാവിലെ
🏀
13. ഭസ്മം നനക്കാതെ തൊടേണ്ടത് ഏത് സമയത്താണ്?
വൈകുന്നേരം
🏀
14. കുങ്കുമം ആരുടെ പ്രതീകമായാണ് നെറ്റിയിലണിയുന്നത്?
ദുർഗ്ഗയുടെ
🏀
15. ചന്ദനം ആരുടെ പ്രതീകമായാണ് നെറ്റിയിലണിയുന്നത്?
വിഷ്ണുവിന്റെ
🏀
16. ഭസ്മം ആരുടെ പ്രതീകമായാണ് നെറ്റിയിലണിയുന്നത്?
ശിവന്റെ
🏀
17. ത്രിവിധ ഭസ്മങ്ങൾ ഏതെല്ലാം?
ശാന്തികം, പൗഷ്ടികം, കാമദം
🏀
18. ഭസ്മം തൊടേണ്ടത് നെറ്റിയുടെ ഏത് ഭാഗത്ത് നിന്നാരംഭിക്കണം?
ഇടതു വശത്തുനിന്ന്
🏀
19. ഏതിന്റെ പ്രതീകമായാണ് ചന്ദനക്കുറി മുകളിലേയ്ക്ക് അണിയുന്നത്?
സുഷ്മനാ നാഡിയുടെ
🏀
20. ചന്ദനക്കുറി തൊടുന്നതിന് വൈഷ്ണവർ പറയുന്ന ഒരു പേരെന്ത്?
ഊർദ്ധപുണ്ഡ്രം
🏀
21. കുങ്കുമം ഭസ്മക്കുറിയോട് ചേർന്ന് തൊടുന്നത് എന്തിന്റെ പ്രതീകമാണ്?
ശിവശാക്ത്യാത്മകം
🏀
22. കുങ്കുമം ചന്ദനക്കുറിയോട് ചേർന്ന് തൊടുന്നത് എന്തിന്റെ പ്രതീകമാണ്?
വിഷ്ണുമായാ പ്രതീകം
🏀
23. തിലകധാരണം വഴി ഷഡ്ചക്രങ്ങളിൽ ഏത് ചക്രത്തിലാണ് ഉണർവേകുന്നത്?
ആജ്ഞാചക്രത്തിന്
ഭസ്മം
🏀
2. വൈഷ്ണവമായതിനെ കുറിക്കുവാൻ ഉപയോഗിക്കുന്ന തിലകം ഏത്?
ചന്ദനം
🏀
3. ശാക്തമായതിനെ കുറിക്കുവാൻ ഉപയോഗിക്കുന്ന തിലകം ഏത്?
കുങ്കുമം
🏀
4. മൂന്ന് (3) എണ്ണത്തിലുള്ള ഭസ്മകുറി തൊടുവാൻ ആർക്കാണ് അധികാരമുള്ളത്?
സന്ന്യാസി
🏀
5. ഭസ്മം തൊടേണ്ടത് എങ്ങിനെയാണ്?
നെറ്റിക്ക് കുറുകെയായി
🏀
6. ചന്ദനം തൊടേണ്ടത് എങ്ങിനെയാണ്?
നെറ്റിക്ക് ലംബമായി
🏀
7. ദേവീ സ്വരൂപമായ കുങ്കുമം എങ്ങിനെയാണ് തൊടേണ്ടത്?
പുരികങ്ങൾക്ക് മദ്ധ്യേ വൃത്താകൃതിയിൽ
🏀
8. ചന്ദനം തൊടേണ്ട വിരൽ ഏതാണ്?
മോതിരവിരൽ
🏀
9. കുങ്കുമം തൊടേണ്ട വിരൽ ഏതാണ്?
നടുവിരൽ
🏀
10. ചന്ദനം കുങ്കുമം ഭസ്മം ഇവ മൂന്നും കൂടി തൊടുന്നത് എന്തിന്റെ പ്രതീകമാണ്?
ത്രിപുരസുന്ദരിയുടെ
🏀
11. ഭസ്മത്തിന് പറയുന്ന മറ്റൊരു പേരെന്ത്?
വിഭൂതി
🏀
12. ഭസ്മം നനച്ചു തൊടേണ്ടത് ഏത് സമയത്താണ്?
രാവിലെ
🏀
13. ഭസ്മം നനക്കാതെ തൊടേണ്ടത് ഏത് സമയത്താണ്?
വൈകുന്നേരം
🏀
14. കുങ്കുമം ആരുടെ പ്രതീകമായാണ് നെറ്റിയിലണിയുന്നത്?
ദുർഗ്ഗയുടെ
🏀
15. ചന്ദനം ആരുടെ പ്രതീകമായാണ് നെറ്റിയിലണിയുന്നത്?
വിഷ്ണുവിന്റെ
🏀
16. ഭസ്മം ആരുടെ പ്രതീകമായാണ് നെറ്റിയിലണിയുന്നത്?
ശിവന്റെ
🏀
17. ത്രിവിധ ഭസ്മങ്ങൾ ഏതെല്ലാം?
ശാന്തികം, പൗഷ്ടികം, കാമദം
🏀
18. ഭസ്മം തൊടേണ്ടത് നെറ്റിയുടെ ഏത് ഭാഗത്ത് നിന്നാരംഭിക്കണം?
ഇടതു വശത്തുനിന്ന്
🏀
19. ഏതിന്റെ പ്രതീകമായാണ് ചന്ദനക്കുറി മുകളിലേയ്ക്ക് അണിയുന്നത്?
സുഷ്മനാ നാഡിയുടെ
🏀
20. ചന്ദനക്കുറി തൊടുന്നതിന് വൈഷ്ണവർ പറയുന്ന ഒരു പേരെന്ത്?
ഊർദ്ധപുണ്ഡ്രം
🏀
21. കുങ്കുമം ഭസ്മക്കുറിയോട് ചേർന്ന് തൊടുന്നത് എന്തിന്റെ പ്രതീകമാണ്?
ശിവശാക്ത്യാത്മകം
🏀
22. കുങ്കുമം ചന്ദനക്കുറിയോട് ചേർന്ന് തൊടുന്നത് എന്തിന്റെ പ്രതീകമാണ്?
വിഷ്ണുമായാ പ്രതീകം
🏀
23. തിലകധാരണം വഴി ഷഡ്ചക്രങ്ങളിൽ ഏത് ചക്രത്തിലാണ് ഉണർവേകുന്നത്?
ആജ്ഞാചക്രത്തിന്
Sunday, 19 November 2017
🔥 കലിയുഗം 🔴
🔥 കലിയുഗം 🔴
‘‘ത്രീണി ലക്ഷാണി വർഷാണാം
ദ്വിജ മാനുഷസംഖ്യയാ
ഷഷ്ടിശൈ്ചവ സഹസ്രാണി
ഭവിഷ്യൈതേഷു വൈ കലിഃ
കാലഗണനാ സമ്പ്രദായമനുസരിച്ച് നാലാമത്തെ യുഗമായ കലിയുഗം ഇവിടെ പ്രവർത്തിക്കുന്നു. മനുഷ്യവർഷങ്ങളുടെ ഗണനയനുസരിച്ച് മൂന്നു ലക്ഷത്തി അറുപതിനായിരം വത്സരമാണു കലിയുഗം. കലിയുഗം ആരംഭിച്ച് 5117–18 വര്ഷം നാം പിന്നിട്ടിരിക്കുന്നു. അതായത് കലിയെ മനുഷ്യരൂപത്തിൽ ദർശിച്ചാൽ കേവലം ഇപ്പോൾ ഒരു ശിശുവിന്റെ പ്രായം മാത്രമേ കലിക്ക് ഉണ്ടാകൂ.
ആരാണ് കലി?
കലിയെ നാം ഏറ്റവും അടുത്ത് പരിചയപ്പെടുന്നത് ശ്രീമദ് ഭാഗവത മഹാപുരണത്തിലാണ്. യഥാർഥത്തിൽ ഭാഗവത പുരാണത്തിന്റെ പ്രചാരണത്തിനു കാരണം കലിയാണെന്ന് പോലും പറയാം. കലി ആരാണെന്ന് ഉളള അന്വേഷണം ചെന്നവസാനിപ്പിച്ചത് അവസാനം ഇവിടെ. യുവരാജാവായ പരീക്ഷിത്ത് യാത്രാവേളയിൽ ഇരുമ്പു തൊപ്പിയും കുടില മുഖവുമുളള ഒരു അപരിചിതനെ ആകസ്മികമായി കണ്ടുമുട്ടുന്നു. അയാള് ഒരു കാളയുടെ നാലാമത്തെ കാൽ ഒടിക്കാൻ ശ്രമിക്കുകയാണ്. കാള വളരെ ദയനീയമായി കരയുകയാണ്. അതിന്റെ മറ്റു മൂന്നു കാലുകള് ഒടിഞ്ഞുപോയിരിക്കുന്നു. പരീക്ഷിത്ത് അപരിചിതനുമായി വഴക്കായി, യുദ്ധമായി. അവസാനം അപരിചിതൻ അടിയറവു പറയുന്നു. ശേഷം അയാൾ സ്വയം പരിചയപ്പെടുത്തുന്നു. ഞാൻ കലിയെന്നു പേരുളളവനും ഈയുഗത്തിന്റെ അധികാരിയുമാണ്. കലി കാലൊടിക്കാൻ ശ്രമിച്ച കാള ധർമമായിരുന്നു. ധര്മത്തിനു നാലു കാലുകളുണ്ട്: ദയ, ദാനം, ശുചിത്വം, സത്യം. സത്യയുഗത്തിൽ ധർമത്തിന് ഈ നാലു പാദങ്ങളും ഉണ്ടായിരിക്കും. ക്രമേണ മനുഷ്യന്റെ സ്വാർഥത വർധിക്കുന്തോറും ത്രേതായുഗത്തിൽ ദയ ഇല്ലാതാവുകയും ദ്വാപരത്തിൽ ദാനമില്ലാതാവുകയും കലിയിൽ ശുചിത്വം ഇല്ലാതെ പോവുകയും ചെയ്യും. (അതിന്റെ തെളിവായിരിക്കണം നമ്മുടെ ജലാശയങ്ങളും മറ്റും മനുഷ്യന്റെ ദുരഭിമാനത്താൽ മലിനമായിക്കൊണ്ടിരിക്കുന്നത്. നാലാം കാലായ ‘സത്യ’ത്തെ ഒടിക്കാനാണു കലി ശ്രമിച്ചതെങ്കിലും നടന്നില്ല. അതിനർഥം സത്യമെന്ന ഏകപാദത്തിൽ ധർമം കലിയുഗത്തിൽ നിലകൊളളുമെന്നാണ്. സത്യം പ്രബലതയുടെ രൂപത്തിലായിരിക്കും കലിയുഗത്തിൽ.
കലിയുഗത്തിലെ മനുഷ്യർ ദയയില്ലാത്തവരും ദുർമനസുളളവരും കുടിലഹൃദയമുളളവരുമായിരിക്കും. മനുഷ്യമനസിലെ ധർമത്തിനു ച്യുതി സംഭവിക്കും. ഇക്കാലത്ത് ഗുരുശിഷ്യ ബന്ധത്തിനും ധർമാനുസൃതവിവാഹത്തിനും ദാമ്പത്യത്തിനും ദേവയജ്ഞത്തിനും യാതൊരു മൂല്യവും ഉണ്ടായിരിക്കുകയില്ല. ബലവാന്മാരായ ആളുകളായിരിക്കും എല്ലാ സമ്പത്തിന്റെയും ഉടമാവകാശം കൈക്കലാക്കുക. ഏതു കുലത്തിൽ പിറന്നവനും ഏതു വർണത്തിലുളള കന്യകയെയും വിവാഹം കഴിക്കാൻ യോഗ്യരാകും. ബ്രാഹ്മണർ നിഷിദ്ധ ദ്രവ്യങ്ങളാൽ തോന്നിയ പ്രകാരം പ്രായശ്ചിത്ത കർമങ്ങൾ നടത്തുകയും ചെയ്യും. ധർമാനുഷ്ഠാനങ്ങൾ തോന്നിയ മട്ടിലാകും. കപട സന്യാസിമാർ ധാരാളം ഉണ്ടാകും. ഇവരുടെ പ്രവർത്തനം സുഖലോലുപമായിരിക്കും. സന്യാസം മറയാക്കി ഇക്കൂട്ടർ സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ നടത്തും. ഭഗവദ്ഗീത മുതലായ പുരാണ പുണ്യഗ്രന്ഥങ്ങളെ വേണ്ട രീതിയിൽ ഉൾക്കൊളളാതെ പ്രഭാഷണങ്ങൾ സംഘടിപ്പിക്കുകയും ജനങ്ങൾ തെറ്റായ സാരാംശം ഉൾക്കൊളളുകയും ചെയ്യും. സന്യാസം ആഡംബര ജീവിതത്തിനുളള തൊഴിലായി മാറും. ഋഷിപ്രോക്തങ്ങളായ ശാസ്ത്രങ്ങളെ നിഷിദ്ധങ്ങളെന്നും മറ്റും പ്രചാരണം നടത്തുകയും തന്മൂലം ശാസ്ത്രങ്ങൾക്ക് മൂല്യച്യുതി സംഭവിക്കുകയും ചെയ്യും.
കലിയുഗത്തിൽ ഏതെങ്കിലും ഒരുത്തന്റെ വായിൽ നിന്നു വരുന്നതു ശാസ്ത്രമായി ഗണിക്കപ്പെടുമെന്നും ഭൂതപ്രേതാദികളെ പോലും ദേവന്മാരായി ഗണിക്കപ്പെടുമെന്നും ഋഷീശ്വരന്മാർ നൂറ്റാണ്ടുകൾക്കു മുൻപേ മനസ്സിലാക്കിയിരുന്നു. അതുകൊണ്ടു തന്നെയായിരിക്കണം രഹസ്യശാസ്ത്രങ്ങളെ വരും തലമുറയ്ക്കു കൈമാറാതെ നശിപ്പിച്ചു കളഞ്ഞത് അവനവന് അർഹിക്കുന്നത് അല്ല കയ്യിൽ കിട്ടുന്നതെങ്കിൽ അവൻ സമൂഹത്തിനും ലോകത്തിനും ദോഷം മാത്രമേ ചെയ്യൂ എന്നു നീതിസാരം ഓർമപ്പെടുത്തുന്നു.
ഉപവാസം, തീർഥാടനം, ധനദാനം, തപസ് ഇതിന്റെയൊക്കെ അനുഷ്ഠാനാദികൾ ഓരോരുത്തർക്കും തോന്നിയ വിധത്തിലാകുമെന്നും അതിനൊക്കെ ധർമത്തിന്റെ പരിവേഷം കിട്ടുമെന്നും ആചാര്യന്മാർ സമർഥിച്ചിരിക്കുന്നു. കലിയുഗത്തിൽ ആളുകൾക്ക് അല്പധനം കൊണ്ടു ധനാഢ്യന്മാരുടെ ഗർവ് ഉണ്ടാകും. തലമുടിയുടെ സൗന്ദര്യം കൊണ്ട് സ്ത്രീകൾക്ക് അഭിമാനം തോന്നും. സ്വർണം, വസ്ത്രം എന്നിവ കുറഞ്ഞാലും സ്ത്രീകൾ കേശാലങ്കാര തൽപരകൾ ആയിത്തീരും. ഇന്നു കാണുന്ന പേക്കോലങ്ങൾ ഇതിനു തെളിവാണ്. ധനമില്ലാത്ത ഭർത്താവിനെ സ്ത്രീകൾ സ്തുതിക്കുകയില്ലെന്നും എത്ര നിന്ദ്യനായാലും പണക്കാരൻ ആളുകളുടെ നാഥനാകുമെന്നും സമ്പാദ്യമെല്ലാം വീടു പണിയുന്നതിനു വേണ്ടിയാകുമെന്നും ദാനധർമങ്ങൾ നടത്തുകയില്ലെന്നും ബുദ്ധി ആത്മജ്ഞാനത്തിലല്ലാതെ പണമുണ്ടാക്കാൻ വേണ്ടി മാത്രമേ ഉപയോഗിക്കുകയുള്ളൂവെന്നും അതിഥികളെ സൽക്കരിക്കാൻ ആതിഥേയനു വേണ്ടത്ര ശക്തി ഉണ്ടാകുകയില്ലെന്നും ആചാര്യമര്യാദകൾ വേണ്ടവിധം ഉണ്ടാകില്ലെന്നും മുനിശ്രേഷ്ഠന്മാർ നേരത്തേ തന്നെ രേഖപ്പെടുത്തി വച്ചിരുന്നു.
കലിയുഗാവസാനമാകുമ്പോഴേക്കും സ്തീകൾക്ക് 5, 6, 7 വയസുകളിൽ സന്താനങ്ങൾ ഉണ്ടാകുമെന്നും 8, 9, 10 വയസ്സ് പുരുഷനു സന്താനാര്ഹമാകുമെന്നും 12 വയസ്സാകുമ്പോഴേക്കും തലനരയ്ക്കാനും 20 വയസ്സാകുമ്പോഴേക്കുംകാലപുരി പൂകാനും യോഗ്യരാകുമെന്നു ചില ഗ്രന്ഥങ്ങളിൽ പറയുന്നു. മഴ കുറയുമെന്നും വയലുകൾ നികത്തുമെന്നും ഭക്ഷണസാമഗ്രികൾ സാരയുക്തങ്ങളല്ലാതെയാകുമെന്നുളള പ്രവചനം അക്ഷരാർഥത്തിൽ ശരിയാകുന്നുണ്ട്.
കാമം, ക്രോധം, ഭയം ഈ മൂന്നു വികാരങ്ങളും നൈമിഷാഘാതമുളളവയാണ്. അവയുടെ ചര്ച്ചകളും സംഭവങ്ങളും മാത്രമേ കലിയുഗത്തിൽ പ്രാധാന വാർത്തകളാകൂ. കാമസംബന്ധമായ ചതി, വഞ്ചന, അനാചാരം, തുടങ്ങിയവ, ക്രോധസ്വരൂപമായ കൊല, യുദ്ധം, പക മുതലായവ, ഭയസ്വരൂപങ്ങളായ പ്രകൃതി ക്ഷോഭങ്ങൾ, ഭീഷണി, രോഗം, മരണം, സാമ്പത്തികബാധ്യത, ആത്മഹത്യകൾ എന്നിവയെല്ലാം വർധിക്കും.
ഇങ്ങനെയൊക്കെയാണെങ്കിലും അല്പമായ പ്രയത്നത്താൽ ജനങ്ങൾക്കു വളരെ പുണ്യം സമ്പാദിക്കാൻ കഴിയും എന്തെന്നാൽ സത്യയുഗത്തിൽ മഹത്തായ തപസ്സു കൊണ്ട് നേടിയതു കലിയുഗത്തിൽ അല്പമായ സത്പ്രവൃത്തികൾ കൊണ്ടു നേടാൻ കഴിയുമെന്നു സാരം. പൂന്താനത്തിന്റെ ജ്ഞാനപ്പാനയിൽ ഇപ്രകാരം പറയുന്നു:
‘‘യുഗം നാലിലും നല്ലൂ കലിയുഗം
സുഖമേ തന്നെ മുക്തി വരുത്തുവാൻ" 🔥
‘‘ത്രീണി ലക്ഷാണി വർഷാണാം
ദ്വിജ മാനുഷസംഖ്യയാ
ഷഷ്ടിശൈ്ചവ സഹസ്രാണി
ഭവിഷ്യൈതേഷു വൈ കലിഃ
കാലഗണനാ സമ്പ്രദായമനുസരിച്ച് നാലാമത്തെ യുഗമായ കലിയുഗം ഇവിടെ പ്രവർത്തിക്കുന്നു. മനുഷ്യവർഷങ്ങളുടെ ഗണനയനുസരിച്ച് മൂന്നു ലക്ഷത്തി അറുപതിനായിരം വത്സരമാണു കലിയുഗം. കലിയുഗം ആരംഭിച്ച് 5117–18 വര്ഷം നാം പിന്നിട്ടിരിക്കുന്നു. അതായത് കലിയെ മനുഷ്യരൂപത്തിൽ ദർശിച്ചാൽ കേവലം ഇപ്പോൾ ഒരു ശിശുവിന്റെ പ്രായം മാത്രമേ കലിക്ക് ഉണ്ടാകൂ.
ആരാണ് കലി?
കലിയെ നാം ഏറ്റവും അടുത്ത് പരിചയപ്പെടുന്നത് ശ്രീമദ് ഭാഗവത മഹാപുരണത്തിലാണ്. യഥാർഥത്തിൽ ഭാഗവത പുരാണത്തിന്റെ പ്രചാരണത്തിനു കാരണം കലിയാണെന്ന് പോലും പറയാം. കലി ആരാണെന്ന് ഉളള അന്വേഷണം ചെന്നവസാനിപ്പിച്ചത് അവസാനം ഇവിടെ. യുവരാജാവായ പരീക്ഷിത്ത് യാത്രാവേളയിൽ ഇരുമ്പു തൊപ്പിയും കുടില മുഖവുമുളള ഒരു അപരിചിതനെ ആകസ്മികമായി കണ്ടുമുട്ടുന്നു. അയാള് ഒരു കാളയുടെ നാലാമത്തെ കാൽ ഒടിക്കാൻ ശ്രമിക്കുകയാണ്. കാള വളരെ ദയനീയമായി കരയുകയാണ്. അതിന്റെ മറ്റു മൂന്നു കാലുകള് ഒടിഞ്ഞുപോയിരിക്കുന്നു. പരീക്ഷിത്ത് അപരിചിതനുമായി വഴക്കായി, യുദ്ധമായി. അവസാനം അപരിചിതൻ അടിയറവു പറയുന്നു. ശേഷം അയാൾ സ്വയം പരിചയപ്പെടുത്തുന്നു. ഞാൻ കലിയെന്നു പേരുളളവനും ഈയുഗത്തിന്റെ അധികാരിയുമാണ്. കലി കാലൊടിക്കാൻ ശ്രമിച്ച കാള ധർമമായിരുന്നു. ധര്മത്തിനു നാലു കാലുകളുണ്ട്: ദയ, ദാനം, ശുചിത്വം, സത്യം. സത്യയുഗത്തിൽ ധർമത്തിന് ഈ നാലു പാദങ്ങളും ഉണ്ടായിരിക്കും. ക്രമേണ മനുഷ്യന്റെ സ്വാർഥത വർധിക്കുന്തോറും ത്രേതായുഗത്തിൽ ദയ ഇല്ലാതാവുകയും ദ്വാപരത്തിൽ ദാനമില്ലാതാവുകയും കലിയിൽ ശുചിത്വം ഇല്ലാതെ പോവുകയും ചെയ്യും. (അതിന്റെ തെളിവായിരിക്കണം നമ്മുടെ ജലാശയങ്ങളും മറ്റും മനുഷ്യന്റെ ദുരഭിമാനത്താൽ മലിനമായിക്കൊണ്ടിരിക്കുന്നത്. നാലാം കാലായ ‘സത്യ’ത്തെ ഒടിക്കാനാണു കലി ശ്രമിച്ചതെങ്കിലും നടന്നില്ല. അതിനർഥം സത്യമെന്ന ഏകപാദത്തിൽ ധർമം കലിയുഗത്തിൽ നിലകൊളളുമെന്നാണ്. സത്യം പ്രബലതയുടെ രൂപത്തിലായിരിക്കും കലിയുഗത്തിൽ.
കലിയുഗത്തിലെ മനുഷ്യർ ദയയില്ലാത്തവരും ദുർമനസുളളവരും കുടിലഹൃദയമുളളവരുമായിരിക്കും. മനുഷ്യമനസിലെ ധർമത്തിനു ച്യുതി സംഭവിക്കും. ഇക്കാലത്ത് ഗുരുശിഷ്യ ബന്ധത്തിനും ധർമാനുസൃതവിവാഹത്തിനും ദാമ്പത്യത്തിനും ദേവയജ്ഞത്തിനും യാതൊരു മൂല്യവും ഉണ്ടായിരിക്കുകയില്ല. ബലവാന്മാരായ ആളുകളായിരിക്കും എല്ലാ സമ്പത്തിന്റെയും ഉടമാവകാശം കൈക്കലാക്കുക. ഏതു കുലത്തിൽ പിറന്നവനും ഏതു വർണത്തിലുളള കന്യകയെയും വിവാഹം കഴിക്കാൻ യോഗ്യരാകും. ബ്രാഹ്മണർ നിഷിദ്ധ ദ്രവ്യങ്ങളാൽ തോന്നിയ പ്രകാരം പ്രായശ്ചിത്ത കർമങ്ങൾ നടത്തുകയും ചെയ്യും. ധർമാനുഷ്ഠാനങ്ങൾ തോന്നിയ മട്ടിലാകും. കപട സന്യാസിമാർ ധാരാളം ഉണ്ടാകും. ഇവരുടെ പ്രവർത്തനം സുഖലോലുപമായിരിക്കും. സന്യാസം മറയാക്കി ഇക്കൂട്ടർ സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ നടത്തും. ഭഗവദ്ഗീത മുതലായ പുരാണ പുണ്യഗ്രന്ഥങ്ങളെ വേണ്ട രീതിയിൽ ഉൾക്കൊളളാതെ പ്രഭാഷണങ്ങൾ സംഘടിപ്പിക്കുകയും ജനങ്ങൾ തെറ്റായ സാരാംശം ഉൾക്കൊളളുകയും ചെയ്യും. സന്യാസം ആഡംബര ജീവിതത്തിനുളള തൊഴിലായി മാറും. ഋഷിപ്രോക്തങ്ങളായ ശാസ്ത്രങ്ങളെ നിഷിദ്ധങ്ങളെന്നും മറ്റും പ്രചാരണം നടത്തുകയും തന്മൂലം ശാസ്ത്രങ്ങൾക്ക് മൂല്യച്യുതി സംഭവിക്കുകയും ചെയ്യും.
കലിയുഗത്തിൽ ഏതെങ്കിലും ഒരുത്തന്റെ വായിൽ നിന്നു വരുന്നതു ശാസ്ത്രമായി ഗണിക്കപ്പെടുമെന്നും ഭൂതപ്രേതാദികളെ പോലും ദേവന്മാരായി ഗണിക്കപ്പെടുമെന്നും ഋഷീശ്വരന്മാർ നൂറ്റാണ്ടുകൾക്കു മുൻപേ മനസ്സിലാക്കിയിരുന്നു. അതുകൊണ്ടു തന്നെയായിരിക്കണം രഹസ്യശാസ്ത്രങ്ങളെ വരും തലമുറയ്ക്കു കൈമാറാതെ നശിപ്പിച്ചു കളഞ്ഞത് അവനവന് അർഹിക്കുന്നത് അല്ല കയ്യിൽ കിട്ടുന്നതെങ്കിൽ അവൻ സമൂഹത്തിനും ലോകത്തിനും ദോഷം മാത്രമേ ചെയ്യൂ എന്നു നീതിസാരം ഓർമപ്പെടുത്തുന്നു.
ഉപവാസം, തീർഥാടനം, ധനദാനം, തപസ് ഇതിന്റെയൊക്കെ അനുഷ്ഠാനാദികൾ ഓരോരുത്തർക്കും തോന്നിയ വിധത്തിലാകുമെന്നും അതിനൊക്കെ ധർമത്തിന്റെ പരിവേഷം കിട്ടുമെന്നും ആചാര്യന്മാർ സമർഥിച്ചിരിക്കുന്നു. കലിയുഗത്തിൽ ആളുകൾക്ക് അല്പധനം കൊണ്ടു ധനാഢ്യന്മാരുടെ ഗർവ് ഉണ്ടാകും. തലമുടിയുടെ സൗന്ദര്യം കൊണ്ട് സ്ത്രീകൾക്ക് അഭിമാനം തോന്നും. സ്വർണം, വസ്ത്രം എന്നിവ കുറഞ്ഞാലും സ്ത്രീകൾ കേശാലങ്കാര തൽപരകൾ ആയിത്തീരും. ഇന്നു കാണുന്ന പേക്കോലങ്ങൾ ഇതിനു തെളിവാണ്. ധനമില്ലാത്ത ഭർത്താവിനെ സ്ത്രീകൾ സ്തുതിക്കുകയില്ലെന്നും എത്ര നിന്ദ്യനായാലും പണക്കാരൻ ആളുകളുടെ നാഥനാകുമെന്നും സമ്പാദ്യമെല്ലാം വീടു പണിയുന്നതിനു വേണ്ടിയാകുമെന്നും ദാനധർമങ്ങൾ നടത്തുകയില്ലെന്നും ബുദ്ധി ആത്മജ്ഞാനത്തിലല്ലാതെ പണമുണ്ടാക്കാൻ വേണ്ടി മാത്രമേ ഉപയോഗിക്കുകയുള്ളൂവെന്നും അതിഥികളെ സൽക്കരിക്കാൻ ആതിഥേയനു വേണ്ടത്ര ശക്തി ഉണ്ടാകുകയില്ലെന്നും ആചാര്യമര്യാദകൾ വേണ്ടവിധം ഉണ്ടാകില്ലെന്നും മുനിശ്രേഷ്ഠന്മാർ നേരത്തേ തന്നെ രേഖപ്പെടുത്തി വച്ചിരുന്നു.
കലിയുഗാവസാനമാകുമ്പോഴേക്കും സ്തീകൾക്ക് 5, 6, 7 വയസുകളിൽ സന്താനങ്ങൾ ഉണ്ടാകുമെന്നും 8, 9, 10 വയസ്സ് പുരുഷനു സന്താനാര്ഹമാകുമെന്നും 12 വയസ്സാകുമ്പോഴേക്കും തലനരയ്ക്കാനും 20 വയസ്സാകുമ്പോഴേക്കുംകാലപുരി പൂകാനും യോഗ്യരാകുമെന്നു ചില ഗ്രന്ഥങ്ങളിൽ പറയുന്നു. മഴ കുറയുമെന്നും വയലുകൾ നികത്തുമെന്നും ഭക്ഷണസാമഗ്രികൾ സാരയുക്തങ്ങളല്ലാതെയാകുമെന്നുളള പ്രവചനം അക്ഷരാർഥത്തിൽ ശരിയാകുന്നുണ്ട്.
കാമം, ക്രോധം, ഭയം ഈ മൂന്നു വികാരങ്ങളും നൈമിഷാഘാതമുളളവയാണ്. അവയുടെ ചര്ച്ചകളും സംഭവങ്ങളും മാത്രമേ കലിയുഗത്തിൽ പ്രാധാന വാർത്തകളാകൂ. കാമസംബന്ധമായ ചതി, വഞ്ചന, അനാചാരം, തുടങ്ങിയവ, ക്രോധസ്വരൂപമായ കൊല, യുദ്ധം, പക മുതലായവ, ഭയസ്വരൂപങ്ങളായ പ്രകൃതി ക്ഷോഭങ്ങൾ, ഭീഷണി, രോഗം, മരണം, സാമ്പത്തികബാധ്യത, ആത്മഹത്യകൾ എന്നിവയെല്ലാം വർധിക്കും.
ഇങ്ങനെയൊക്കെയാണെങ്കിലും അല്പമായ പ്രയത്നത്താൽ ജനങ്ങൾക്കു വളരെ പുണ്യം സമ്പാദിക്കാൻ കഴിയും എന്തെന്നാൽ സത്യയുഗത്തിൽ മഹത്തായ തപസ്സു കൊണ്ട് നേടിയതു കലിയുഗത്തിൽ അല്പമായ സത്പ്രവൃത്തികൾ കൊണ്ടു നേടാൻ കഴിയുമെന്നു സാരം. പൂന്താനത്തിന്റെ ജ്ഞാനപ്പാനയിൽ ഇപ്രകാരം പറയുന്നു:
‘‘യുഗം നാലിലും നല്ലൂ കലിയുഗം
സുഖമേ തന്നെ മുക്തി വരുത്തുവാൻ" 🔥
മാലയിടുമ്പോൾ താഴെപ്പറയുന്ന മന്ത്രം ചൊല്ലേണ്ടതാണ്.
മാലയിടുമ്പോൾ താഴെപ്പറയുന്ന മന്ത്രം ചൊല്ലേണ്ടതാണ്.
ജ്ഞാനമുദ്രാം, ശാസ്തൃമുദ്രാം,
ഗുരുമുദ്രാം നമാമ്യഹം
വനമുദ്രാം, ശുദ്ധമുദ്രാം,
രുദ്രമുദ്രാം നമാമ്യഹം
ശാന്തമുദ്രാം, തസ്യമുദ്രാം,
വ്രതമുദ്രാം നമാമ്യഹം
ശബര്യാശ്രമ സത്യേനമുദ്രാം
പാതുസദാപി മേം ഗുരുദക്ഷിണയാ
പൂര്‍വ്വം തസ്യാനുഗ്രഹകാരണേ
ശരണഗത മുദ്രാഖ്യം
തന്മുദ്രം ധാരയാവ്യഹം
ശബര്യചല മുദ്രായൈ നമോഃ
മാലയിട്ടു കഴിഞ്ഞാല്‍ മുദ്ര (മാല) ധരിക്കുന്ന ആള്‍ ഭഗവാന് തുല്യന്‍. 'തത്ത്വമസി'. വേദമഹാകാവ്യങ്ങളില്‍ ഇതിന് അര്‍ത്ഥം, 'അത് നീയാകുന്നു' എന്നാണ്.
മാലയിട്ടു കഴിഞ്ഞാൽ
മത്സ്യ മാംസാദികൾ, ലഹരി വസ്തുക്കൾ, സ്ത്രീസംഗം, ക്ഷൗരം, ഹിംസ, കോപം, പരുഷ വചനം, നുണ പറയൽ എന്നിവ ഉപേക്ഷിക്കണം.
ശവസംസ്ക്കാരം, ചോറൂണ് തുടങ്ങിയവയിൽ പങ്കെടുക്കരുത്.
ചെരുപ്പുകൾ ഉപയോഗിക്കാവുന്നതാണ്.
അൽപ്പ മാത്ര ഭക്ഷണവും
ദിവസേന രണ്ടുനേരം സ്‌നാനവും ശരണംവിളിയും ധ്യാനവും മന്ത്രജപവും വേണം. കൈയില്‍ ശുദ്ധജലം എടുത്ത്.
1. ഓം ആത്മശുദ്ധി രം,
2. ഓം ദേഹശുദ്ധി കം,
3. മന്ത്രശയുദ്ധി വം.,
4. കര്‍മ്മശുദ്ധി യം,
5. സകലശുദ്ധി സ്വാഹാഃ
എന്ന് ജപിച്ച് അഞ്ചുപ്രാവശ്യം സേവിക്കണം.
ശേഷം തുളസിയില ചന്ദനത്തില്‍ തൊട്ട് കൈയില്‍വച്ച് അയ്യപ്പനെ ഭജിക്കേണ്ട ശ്ലോകം....
''ഓം സ്‌നിഗ്ധാരാള വിസാരി കുന്തളഭരം
സിംഹാസനാദ്ധ്യാസിതം,
സ്ഫൂര്‍ജ്ഞിത് പത്ര സുക്ലിപ്ത കുണ്ഡല മഥേഷ്വിഷ്വാസ
ഭൃദ്രോര്‍ദ്വയം.
നീലക്ഷൗമവസം നവീനദലദശ്യാമം പ്രഭാസത്യക സ്ഫായല്‍ പാര്‍ശ്വയുഗം സുരക്തസകലാ കല്പം സ്മരേദാര്യകം.''
എന്ന് ജപിച്ച് തുളസിയിലയും പൂവും ചന്ദനവും നിലവിളക്കിന് മുന്നില്‍ അര്‍പ്പിക്കണം.
ശേഷം മൂലമന്ത്രം ചൊല്ലണം.
മൂലമന്ത്രം: ഓം ഘ്രൂം നമ പരായ ഗോപ്‌ത്രേ!''
ശരണം വിളി.
"ഋഷിപ്രോക്തം തു പൂര്‍വ്വാണം മഹാത്മാനാം ഗുരോര്‍മതം
സ്വാമി ശരണമിത്യേവം
മുദ്രാവാക്യം പ്രകീര്‍ത്തനം
ഇതാണ് ശരണ മന്ത്രത്തിന്റെ പൊരുള്‍.
മനുഷ്യന്റെ ഉള്ളിലെ വായുവിനെ ക്ഷോഭിപ്പിക്കുന്നതും വായുവിന്റെ സ്വതന്ത്രമായ പോക്കു വരവിനെ തടയുന്നതുമായ ദോഷങ്ങളെ ശരണംവിളി ഇല്ലായ്മ ചെയ്യും. ഉള്ളിലെ മാലിന്യങ്ങള്‍ സംസ്‌കരിക്കപ്പെടും. കൂട്ടത്തോടെ ശരണംവിളിക്കുന്നതു കൊണ്ട് അന്തരീക്ഷത്തില്‍ സവിശേഷമായ ആത്മീയ ശബ്ദ പ്രപഞ്ചം ഉണ്ടാകുകയും ചെയ്യും. അത് നാദബ്രഹ്മ ത്തിലുണ്ടാക്കുന്ന ചലനം സവിശേഷമാണ്.
ശരണത്തിലെ 'ശ' എന്ന അക്ഷരം ശത്രു ശക്തി കളെ ഇല്ലാതാക്കുന്നു.
'ര' അറിവിന്റെ അഗ്‌നിയെ ഉണര്‍ത്തുന്നു.
'ണ' ശാന്തിയെ പ്രദാനം ചെയ്യുന്നു. ശരണംവിളി കാട്ടില്‍ ദുഷ്ടമൃഗങ്ങളെ അകറ്റുന്നതുപോലെ മനസ്സിലെ ദുഷ്ട ചിന്തകളേയും അകറ്റുന്നു.
പതിനെട്ടു പടികൾ
18 പടികള്‍, 18 മലകളെയും പ്രതിനിധാനം ചെയ്യുന്നു.
1. പൊന്നമ്പലമേട് മല
2. ഗരുഡന്‍ മല
3. നാഗമല
4. സുന്ദരമല
5. ചിറ്റമ്പലമല
6. ഖല്‍ഗിമല
7. മാതഗം മല
8. മൈലാട്ടും മല
9. ശ്രീപാദമല
10. ദേവര്‍മല
11. നിലയ്ക്കല്‍ മല
12. തലപ്പാറ മല
13. നീലിമല
14. കരിമല
15. പുതുശ്ശേരി മല
16. കാളകെട്ടിമല
17. ഇഞ്ചിപ്പാറമല
18. ശബരിമല
ഒരു സാധാരണ വിശ്വാസിക്ക് നടന്നു കയറാൻ അസാദ്ധ്യമായ ഈ മലകളെ ആരാധിക്കാൻ അവനു അവസരമൊരുക്കുന്നതാണ് പതിനെട്ടാംപടിയെന്നു പറയുന്നു.
അതല്ല, മോക്ഷ പ്രാപ്തിക്കുമുമ്പ് മനുഷ്യന് പിന്നിടേണ്ട പതിനെട്ടു ഘട്ടങ്ങളെ സൂചിപ്പിക്കുന്നതാണെന്നും പറയുന്നു.
അതനുസരിച്ച് ആദ്യത്തെ 5 പടികൾ പഞ്ചേന്ദ്രിയങ്ങളെ സൂചിപ്പിക്കുന്നു
(കണ്ണ്, ചെവി, മൂക്ക്, നാക്ക്, ത്വക്ക്) അടുത്ത 8 പടികൾ അഷ്ടരാഗങ്ങളെ കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, ഡംഭ്, അസൂയ എന്നിവയെ പ്രതിനിധീകരിക്കുന്നു.
അടുത്ത 3 പടികൾ സത്വഗുണം, രജോഗുണം, തമോഗുണം എന്നീ ത്രിഗുണങ്ങളെ പ്രതിനിധീകരിക്കുന്നു. അവസാനം വരുന്ന 17, 18 പടികൾ വിദ്യയെയും (ജ്ഞാനം), അവിദ്യയേയും (അജ്ഞത) പ്രതിനിധാനം ചെയ്യുന്നു.
ഈ പുണ്യ പാപങ്ങളെ സ്വീകരിച്ചും തിരസ്‌കരിച്ചും മാത്രമേ ഒരുവന് ഈ ലോകമാകുന്ന 'മായ'യില് നിന്ന് മോചനം നേടാനാവൂ.
മാത്രമല്ല 18 എന്ന അക്കത്തിന് വലിയ പ്രാധാന്യമുണ്ട്. ഭഗവദ്ഗീതയില് 18 അധ്യായങ്ങളാണുള്ളത്. കുരുക്ഷേത്രയുദ്ധം 18 ദിവസം നീണ്ടുനിന്നു. പുരാണങ്ങൾ 18 ആണ്. നാലു വേദങ്ങളും എട്ടു ശാസ്ത്രങ്ങളുംഅഞ്ചു ഇന്ദ്രിയങ്ങളും മൂന്നു ദേവതകളും ചേർന്നാലും 18. കളരിയിൽ 18 അടവ്. സംഗീതത്തിലും 18 അടിസ്ഥാന ഉപകരണങ്ങളാണുള്ളത്. അങ്ങനെ ഈ പ്രപഞ്ചത്തിന്റെതന്നെ ആത്മാവ് തേടുന്ന വഴിയാണ് പതിനെട്ടു പടികള്.
ശബരിമലയിൽ ഏറ്റവും പവിത്രമായ ഒന്നാണ് പടിപൂജ.
പൂജാദ്രവ്യങ്ങൾക്കു പുറമേ 7501 രൂപയാണ് വഴിപാടുനിരക്ക്.
ശബരിമല തന്ത്രിയാണ് പടിപൂജ നടത്തുക. അത്താഴപൂജയ്ക്കുമുമ്പ് ഒരു മണിക്കൂറിലധികം നീളുന്നതാണീ പൂജ.
ആ സമയം ക്ഷേത്രത്തിലെ മറ്റു പൂജകളൊക്കെ നിർത്തിവെക്കും.
30 നിലവിളക്കുകൾ,
18 നാളികേരം,
18 കലശ വസ്ത്രങ്ങൾ,
18 പുഷ്പ ഹാരങ്ങൾ എന്നിവ പടിപൂജയുടെ പ്രത്യേകതയാണ്.
കെട്ടുനിറ
ശബരിമലയ്ക്ക് പോകുമ്പോൾ സ്വന്തമായി കെട്ടുനിറയ്ക്കരുത്.
കെട്ടുനിറ സമയത്ത് പന്തലില്‍ ഗണപതി, സുബ്രഹ്മണ്യന്‍, അയ്യപ്പന്‍, ഇങ്ങനെ മൂന്ന് വിഗ്രഹങ്ങളോ ഫോട്ടോയോ ഉണ്ടായിരിക്കണം. ഗുരുസ്വാമിയുടെ നിര്‍ദ്ദേശ പ്രകാരം മുന്‍കെട്ടില്‍ നെയ്യ്, തേങ്ങ, കര്‍പ്പൂരം കാണിക്ക, മലര്‍, കദളിപ്പഴം, കല്‍ക്കണ്ടം, മുന്തിരിങ്ങ, വെറ്റില, പാക്ക്, പടിക്കല്‍ ഉടക്കുവാനുള്ള നാളികേരം, മഞ്ഞള്‍പ്പൊടി, തേന്‍, പനിനീര്, ശര്‍ക്കര ഉണ്ട, ഉണക്കലരി, കുരുമുളക് ഇവയും,
പിന്‍കെട്ടില്‍ ഭക്തനാവശ്യമായവയും, എരുമേലി ഗണപതിക്കുള്ള തേങ്ങ, മാളികപ്പുറത്ത് ഉരുട്ടുവാനുള്ള തേങ്ങ ഇവയും നിറയ്ക്കണം.
എരുമേലിയില്‍ പോകാത്ത ഭക്തര്‍ പമ്പയില്‍ ആ വഴിപാട് നടത്താം.
നാളികേരം ഉടയ്ക്കൽ
നാളികേരത്തിന്റെ ചിരട്ട 'സ്ഥൂല' ശരീരത്തെയും പരിപ്പ് 'സൂക്ഷ്മ' ശരീരത്തെയും ഉള്ളിലുള്ള വെള്ളം കാരണത്തെയും സൂചിപ്പിക്കുന്നു.
അറിഞ്ഞും അറിയാതെയും വാക്കാലോ, പ്രവർത്തിയാലോ, ചിന്തയാലോ നീയാകുന്ന ഈ പ്രപഞ്ചത്തിൽ വച്ച് ഇന്നുവരെ ഞാൻ ചെയ്തു പോയ സകല വിധപാപങ്ങളും പൊറുത്തു മാപ്പാക്കി എന്റെ ശരീരമാകുന്ന ഈ
നാളികേരത്തിൽ ഉണ്ടാക്കി വച്ച പാപങ്ങളും കർമ്മ ദോഷങ്ങളും ദുരിതങ്ങളും
അവിടത്തെ അനുഗ്രഹം കൊണ്ടു അഗ്നിയാൽ ഭസ്മമാക്കി തന്നു എന്നെയും നീ,
നീയാം പൊരുളായി മാറ്റേണമേ അയ്യനെ ...
എന്ന് പ്രാർത്ഥിച്ചു കൊണ്ടാണ് നാളികേരം ഉടക്കേണ്ടത്.
മല കയറൽ
പമ്പാഗണപതിയേയും സമസ്ത ദേവീ ദേവന്മാരെയും വണങ്ങി ഭഗവാന്റെ ഭൂതഗണങ്ങ ളോടും അനുവാദം വാങ്ങി വനയാത്ര തുടങ്ങണം. പമ്പയില്‍ പന്തളത്ത് രാജാവിനേയും കാണണം. ശബരിപീഠത്തില്‍ കര്‍പ്പൂരം കത്തിക്കണം. കന്നിക്കാര്‍ അപ്പാച്ചിക്കുഴിയില്‍ അരിയുണ്ട എറിയണം. ശരംകുത്തിയില്‍ ശരം നിക്ഷേപിക്കണം. സന്നിധാനത്ത് ചെന്ന് ഭഗവല്‍ ദര്‍ശനം കിട്ടുന്ന മാത്രയില്‍ ഭക്തനും ഭഗവാനും ഒന്നാകുന്നു.
അതാണ് തത്വമസി.
വ്രതം അവസാനിപ്പിക്കുമ്പോൾ..
ശബരിമല ദർശനം കഴിഞ്ഞു തിരിച്ചെത്തിയാൽ അപ്പോൾത്തന്നെ വ്രതം അവസാനിപ്പിക്കാം. അയ്യപ്പൻ തിരിച്ചു വീട്ടിലേക്ക് വരുമ്പോൾ നിലവിളക്ക് കൊളുത്തി വച്ച് കുടുംബാംഗങ്ങൾ ശരണം വിളിയോടെ എതിരേൽക്കണം . പൂജാമുറിയിൽ കെട്ടു താങ്ങിയതിനു ശേഷം ശരീര ശുദ്ധി വരുത്തിയിട്ടാണ് മാല ഊരേണ്ടത്.
മാലയൂരി പൂജാമുറിയിലെ അയ്യപ്പന്റെ വിഗ്രഹത്തിലോ ചിത്രത്തിലോ ചാര്‍ത്താം. അലക്ഷ്യമായി ഇടരുത്.
മാല ഊരുന്നതിനുള്ള മന്ത്രം
'അപൂര്‍വ്വമചലാരോഹ
ദിവ്യദര്‍ശന കാരണ
ശാസ്തൃ മുദ്രാത്വകാദേവ
ദേഹിമേ വ്രതമോചനം'
ഈ മന്ത്രം ജപിച്ചു ശരണം വിളിയോടെ മാല ഊരാം . ചിലയിടങ്ങളിൽ നാളികേരം
ഉടക്കാറുമുണ്ട്.
ഈ മണ്ഡലകാലം എല്ലാവർക്കും ഭക്തിനിർഭരമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
സ്വാമിയേ ശരണമയ്യപ്പാ...!
ജ്ഞാനമുദ്രാം, ശാസ്തൃമുദ്രാം,
ഗുരുമുദ്രാം നമാമ്യഹം
വനമുദ്രാം, ശുദ്ധമുദ്രാം,
രുദ്രമുദ്രാം നമാമ്യഹം
ശാന്തമുദ്രാം, തസ്യമുദ്രാം,
വ്രതമുദ്രാം നമാമ്യഹം
ശബര്യാശ്രമ സത്യേനമുദ്രാം
പാതുസദാപി മേം ഗുരുദക്ഷിണയാ
പൂര്‍വ്വം തസ്യാനുഗ്രഹകാരണേ
ശരണഗത മുദ്രാഖ്യം
തന്മുദ്രം ധാരയാവ്യഹം
ശബര്യചല മുദ്രായൈ നമോഃ
മാലയിട്ടു കഴിഞ്ഞാല്‍ മുദ്ര (മാല) ധരിക്കുന്ന ആള്‍ ഭഗവാന് തുല്യന്‍. 'തത്ത്വമസി'. വേദമഹാകാവ്യങ്ങളില്‍ ഇതിന് അര്‍ത്ഥം, 'അത് നീയാകുന്നു' എന്നാണ്.
മാലയിട്ടു കഴിഞ്ഞാൽ
മത്സ്യ മാംസാദികൾ, ലഹരി വസ്തുക്കൾ, സ്ത്രീസംഗം, ക്ഷൗരം, ഹിംസ, കോപം, പരുഷ വചനം, നുണ പറയൽ എന്നിവ ഉപേക്ഷിക്കണം.
ശവസംസ്ക്കാരം, ചോറൂണ് തുടങ്ങിയവയിൽ പങ്കെടുക്കരുത്.
ചെരുപ്പുകൾ ഉപയോഗിക്കാവുന്നതാണ്.
അൽപ്പ മാത്ര ഭക്ഷണവും
ദിവസേന രണ്ടുനേരം സ്‌നാനവും ശരണംവിളിയും ധ്യാനവും മന്ത്രജപവും വേണം. കൈയില്‍ ശുദ്ധജലം എടുത്ത്.
1. ഓം ആത്മശുദ്ധി രം,
2. ഓം ദേഹശുദ്ധി കം,
3. മന്ത്രശയുദ്ധി വം.,
4. കര്‍മ്മശുദ്ധി യം,
5. സകലശുദ്ധി സ്വാഹാഃ
എന്ന് ജപിച്ച് അഞ്ചുപ്രാവശ്യം സേവിക്കണം.
ശേഷം തുളസിയില ചന്ദനത്തില്‍ തൊട്ട് കൈയില്‍വച്ച് അയ്യപ്പനെ ഭജിക്കേണ്ട ശ്ലോകം....
''ഓം സ്‌നിഗ്ധാരാള വിസാരി കുന്തളഭരം
സിംഹാസനാദ്ധ്യാസിതം,
സ്ഫൂര്‍ജ്ഞിത് പത്ര സുക്ലിപ്ത കുണ്ഡല മഥേഷ്വിഷ്വാസ
ഭൃദ്രോര്‍ദ്വയം.
നീലക്ഷൗമവസം നവീനദലദശ്യാമം പ്രഭാസത്യക സ്ഫായല്‍ പാര്‍ശ്വയുഗം സുരക്തസകലാ കല്പം സ്മരേദാര്യകം.''
എന്ന് ജപിച്ച് തുളസിയിലയും പൂവും ചന്ദനവും നിലവിളക്കിന് മുന്നില്‍ അര്‍പ്പിക്കണം.
ശേഷം മൂലമന്ത്രം ചൊല്ലണം.
മൂലമന്ത്രം: ഓം ഘ്രൂം നമ പരായ ഗോപ്‌ത്രേ!''
ശരണം വിളി.
"ഋഷിപ്രോക്തം തു പൂര്‍വ്വാണം മഹാത്മാനാം ഗുരോര്‍മതം
സ്വാമി ശരണമിത്യേവം
മുദ്രാവാക്യം പ്രകീര്‍ത്തനം
ഇതാണ് ശരണ മന്ത്രത്തിന്റെ പൊരുള്‍.
മനുഷ്യന്റെ ഉള്ളിലെ വായുവിനെ ക്ഷോഭിപ്പിക്കുന്നതും വായുവിന്റെ സ്വതന്ത്രമായ പോക്കു വരവിനെ തടയുന്നതുമായ ദോഷങ്ങളെ ശരണംവിളി ഇല്ലായ്മ ചെയ്യും. ഉള്ളിലെ മാലിന്യങ്ങള്‍ സംസ്‌കരിക്കപ്പെടും. കൂട്ടത്തോടെ ശരണംവിളിക്കുന്നതു കൊണ്ട് അന്തരീക്ഷത്തില്‍ സവിശേഷമായ ആത്മീയ ശബ്ദ പ്രപഞ്ചം ഉണ്ടാകുകയും ചെയ്യും. അത് നാദബ്രഹ്മ ത്തിലുണ്ടാക്കുന്ന ചലനം സവിശേഷമാണ്.
ശരണത്തിലെ 'ശ' എന്ന അക്ഷരം ശത്രു ശക്തി കളെ ഇല്ലാതാക്കുന്നു.
'ര' അറിവിന്റെ അഗ്‌നിയെ ഉണര്‍ത്തുന്നു.
'ണ' ശാന്തിയെ പ്രദാനം ചെയ്യുന്നു. ശരണംവിളി കാട്ടില്‍ ദുഷ്ടമൃഗങ്ങളെ അകറ്റുന്നതുപോലെ മനസ്സിലെ ദുഷ്ട ചിന്തകളേയും അകറ്റുന്നു.
പതിനെട്ടു പടികൾ
18 പടികള്‍, 18 മലകളെയും പ്രതിനിധാനം ചെയ്യുന്നു.
1. പൊന്നമ്പലമേട് മല
2. ഗരുഡന്‍ മല
3. നാഗമല
4. സുന്ദരമല
5. ചിറ്റമ്പലമല
6. ഖല്‍ഗിമല
7. മാതഗം മല
8. മൈലാട്ടും മല
9. ശ്രീപാദമല
10. ദേവര്‍മല
11. നിലയ്ക്കല്‍ മല
12. തലപ്പാറ മല
13. നീലിമല
14. കരിമല
15. പുതുശ്ശേരി മല
16. കാളകെട്ടിമല
17. ഇഞ്ചിപ്പാറമല
18. ശബരിമല
ഒരു സാധാരണ വിശ്വാസിക്ക് നടന്നു കയറാൻ അസാദ്ധ്യമായ ഈ മലകളെ ആരാധിക്കാൻ അവനു അവസരമൊരുക്കുന്നതാണ് പതിനെട്ടാംപടിയെന്നു പറയുന്നു.
അതല്ല, മോക്ഷ പ്രാപ്തിക്കുമുമ്പ് മനുഷ്യന് പിന്നിടേണ്ട പതിനെട്ടു ഘട്ടങ്ങളെ സൂചിപ്പിക്കുന്നതാണെന്നും പറയുന്നു.
അതനുസരിച്ച് ആദ്യത്തെ 5 പടികൾ പഞ്ചേന്ദ്രിയങ്ങളെ സൂചിപ്പിക്കുന്നു
(കണ്ണ്, ചെവി, മൂക്ക്, നാക്ക്, ത്വക്ക്) അടുത്ത 8 പടികൾ അഷ്ടരാഗങ്ങളെ കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, ഡംഭ്, അസൂയ എന്നിവയെ പ്രതിനിധീകരിക്കുന്നു.
അടുത്ത 3 പടികൾ സത്വഗുണം, രജോഗുണം, തമോഗുണം എന്നീ ത്രിഗുണങ്ങളെ പ്രതിനിധീകരിക്കുന്നു. അവസാനം വരുന്ന 17, 18 പടികൾ വിദ്യയെയും (ജ്ഞാനം), അവിദ്യയേയും (അജ്ഞത) പ്രതിനിധാനം ചെയ്യുന്നു.
ഈ പുണ്യ പാപങ്ങളെ സ്വീകരിച്ചും തിരസ്‌കരിച്ചും മാത്രമേ ഒരുവന് ഈ ലോകമാകുന്ന 'മായ'യില് നിന്ന് മോചനം നേടാനാവൂ.
മാത്രമല്ല 18 എന്ന അക്കത്തിന് വലിയ പ്രാധാന്യമുണ്ട്. ഭഗവദ്ഗീതയില് 18 അധ്യായങ്ങളാണുള്ളത്. കുരുക്ഷേത്രയുദ്ധം 18 ദിവസം നീണ്ടുനിന്നു. പുരാണങ്ങൾ 18 ആണ്. നാലു വേദങ്ങളും എട്ടു ശാസ്ത്രങ്ങളുംഅഞ്ചു ഇന്ദ്രിയങ്ങളും മൂന്നു ദേവതകളും ചേർന്നാലും 18. കളരിയിൽ 18 അടവ്. സംഗീതത്തിലും 18 അടിസ്ഥാന ഉപകരണങ്ങളാണുള്ളത്. അങ്ങനെ ഈ പ്രപഞ്ചത്തിന്റെതന്നെ ആത്മാവ് തേടുന്ന വഴിയാണ് പതിനെട്ടു പടികള്.
ശബരിമലയിൽ ഏറ്റവും പവിത്രമായ ഒന്നാണ് പടിപൂജ.
പൂജാദ്രവ്യങ്ങൾക്കു പുറമേ 7501 രൂപയാണ് വഴിപാടുനിരക്ക്.
ശബരിമല തന്ത്രിയാണ് പടിപൂജ നടത്തുക. അത്താഴപൂജയ്ക്കുമുമ്പ് ഒരു മണിക്കൂറിലധികം നീളുന്നതാണീ പൂജ.
ആ സമയം ക്ഷേത്രത്തിലെ മറ്റു പൂജകളൊക്കെ നിർത്തിവെക്കും.
30 നിലവിളക്കുകൾ,
18 നാളികേരം,
18 കലശ വസ്ത്രങ്ങൾ,
18 പുഷ്പ ഹാരങ്ങൾ എന്നിവ പടിപൂജയുടെ പ്രത്യേകതയാണ്.
കെട്ടുനിറ
ശബരിമലയ്ക്ക് പോകുമ്പോൾ സ്വന്തമായി കെട്ടുനിറയ്ക്കരുത്.
കെട്ടുനിറ സമയത്ത് പന്തലില്‍ ഗണപതി, സുബ്രഹ്മണ്യന്‍, അയ്യപ്പന്‍, ഇങ്ങനെ മൂന്ന് വിഗ്രഹങ്ങളോ ഫോട്ടോയോ ഉണ്ടായിരിക്കണം. ഗുരുസ്വാമിയുടെ നിര്‍ദ്ദേശ പ്രകാരം മുന്‍കെട്ടില്‍ നെയ്യ്, തേങ്ങ, കര്‍പ്പൂരം കാണിക്ക, മലര്‍, കദളിപ്പഴം, കല്‍ക്കണ്ടം, മുന്തിരിങ്ങ, വെറ്റില, പാക്ക്, പടിക്കല്‍ ഉടക്കുവാനുള്ള നാളികേരം, മഞ്ഞള്‍പ്പൊടി, തേന്‍, പനിനീര്, ശര്‍ക്കര ഉണ്ട, ഉണക്കലരി, കുരുമുളക് ഇവയും,
പിന്‍കെട്ടില്‍ ഭക്തനാവശ്യമായവയും, എരുമേലി ഗണപതിക്കുള്ള തേങ്ങ, മാളികപ്പുറത്ത് ഉരുട്ടുവാനുള്ള തേങ്ങ ഇവയും നിറയ്ക്കണം.
എരുമേലിയില്‍ പോകാത്ത ഭക്തര്‍ പമ്പയില്‍ ആ വഴിപാട് നടത്താം.
നാളികേരം ഉടയ്ക്കൽ
നാളികേരത്തിന്റെ ചിരട്ട 'സ്ഥൂല' ശരീരത്തെയും പരിപ്പ് 'സൂക്ഷ്മ' ശരീരത്തെയും ഉള്ളിലുള്ള വെള്ളം കാരണത്തെയും സൂചിപ്പിക്കുന്നു.
അറിഞ്ഞും അറിയാതെയും വാക്കാലോ, പ്രവർത്തിയാലോ, ചിന്തയാലോ നീയാകുന്ന ഈ പ്രപഞ്ചത്തിൽ വച്ച് ഇന്നുവരെ ഞാൻ ചെയ്തു പോയ സകല വിധപാപങ്ങളും പൊറുത്തു മാപ്പാക്കി എന്റെ ശരീരമാകുന്ന ഈ
നാളികേരത്തിൽ ഉണ്ടാക്കി വച്ച പാപങ്ങളും കർമ്മ ദോഷങ്ങളും ദുരിതങ്ങളും
അവിടത്തെ അനുഗ്രഹം കൊണ്ടു അഗ്നിയാൽ ഭസ്മമാക്കി തന്നു എന്നെയും നീ,
നീയാം പൊരുളായി മാറ്റേണമേ അയ്യനെ ...
എന്ന് പ്രാർത്ഥിച്ചു കൊണ്ടാണ് നാളികേരം ഉടക്കേണ്ടത്.
മല കയറൽ
പമ്പാഗണപതിയേയും സമസ്ത ദേവീ ദേവന്മാരെയും വണങ്ങി ഭഗവാന്റെ ഭൂതഗണങ്ങ ളോടും അനുവാദം വാങ്ങി വനയാത്ര തുടങ്ങണം. പമ്പയില്‍ പന്തളത്ത് രാജാവിനേയും കാണണം. ശബരിപീഠത്തില്‍ കര്‍പ്പൂരം കത്തിക്കണം. കന്നിക്കാര്‍ അപ്പാച്ചിക്കുഴിയില്‍ അരിയുണ്ട എറിയണം. ശരംകുത്തിയില്‍ ശരം നിക്ഷേപിക്കണം. സന്നിധാനത്ത് ചെന്ന് ഭഗവല്‍ ദര്‍ശനം കിട്ടുന്ന മാത്രയില്‍ ഭക്തനും ഭഗവാനും ഒന്നാകുന്നു.
അതാണ് തത്വമസി.
വ്രതം അവസാനിപ്പിക്കുമ്പോൾ..
ശബരിമല ദർശനം കഴിഞ്ഞു തിരിച്ചെത്തിയാൽ അപ്പോൾത്തന്നെ വ്രതം അവസാനിപ്പിക്കാം. അയ്യപ്പൻ തിരിച്ചു വീട്ടിലേക്ക് വരുമ്പോൾ നിലവിളക്ക് കൊളുത്തി വച്ച് കുടുംബാംഗങ്ങൾ ശരണം വിളിയോടെ എതിരേൽക്കണം . പൂജാമുറിയിൽ കെട്ടു താങ്ങിയതിനു ശേഷം ശരീര ശുദ്ധി വരുത്തിയിട്ടാണ് മാല ഊരേണ്ടത്.
മാലയൂരി പൂജാമുറിയിലെ അയ്യപ്പന്റെ വിഗ്രഹത്തിലോ ചിത്രത്തിലോ ചാര്‍ത്താം. അലക്ഷ്യമായി ഇടരുത്.
മാല ഊരുന്നതിനുള്ള മന്ത്രം
'അപൂര്‍വ്വമചലാരോഹ
ദിവ്യദര്‍ശന കാരണ
ശാസ്തൃ മുദ്രാത്വകാദേവ
ദേഹിമേ വ്രതമോചനം'
ഈ മന്ത്രം ജപിച്ചു ശരണം വിളിയോടെ മാല ഊരാം . ചിലയിടങ്ങളിൽ നാളികേരം
ഉടക്കാറുമുണ്ട്.
ഈ മണ്ഡലകാലം എല്ലാവർക്കും ഭക്തിനിർഭരമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
സ്വാമിയേ ശരണമയ്യപ്പാ...!
മഹാ മൃത്യുഞ്ജയ മന്ത്രം
മഹാ മൃത്യുഞ്ജയ മന്ത്രം
മൃത്യുവിനെ അതിജീവിക്കുന്ന മന്ത്രമാണ് മൃത്യുഞ്ജയ മന്ത്രം.
ഇതിലെ വരികള്‍ നമ്മുടെ പ്രാണന് ബലം നല്‍കുവാന്‍ പാകത്തിലുള്ളതാണ്. ഇതു ദിവസവും 108 തവണയോ 1008 തവണയോ ജപിക്കാവുന്നതാണ്.
കുറഞ്ഞത് ഒരുതവണയെങ്കിലും ജപിക്കുന്നത് നന്നായിരിക്കും. ഇതു വളരെ ശക്തിയുള്ള മന്ത്രമായി കരുതപ്പെടുന്നു അതിനാല്‍ത്തന്നെ ഇതു ജപിക്കുന്ന സമയത്ത് ശാരീരികവും മാനസികവുമായ ശുദ്ധി പാലിക്കണം.
നമ്മുടെ ഉള്ളിലുള്ള വിപരീത ഊര്‍ജ്ജത്തെ പുറംതള്ളി ഉള്ളിലുള്ള പ്രാണശക്തിയുടെ ബലം കൂട്ടാന്‍ ഈ മന്ത്രം സഹായിക്കുന്നു.
💫 ധ്യാനം :
നമ: ശിവാഭ്യാം
നവയൌവനാഭ്യാം
പരസ്പരാശ്ലിഷ്ട
വപുര്‍ധരാഭ്യാംനാഗേന്ദ്രകന്യാം
വൃഷകേതനാഭ്യാം നമോനമ:
ശങ്കര പാര്‍വതിഭ്യാം.
💫 മന്ത്രം :
ഓം ത്ര്യംബകം യജാമഹെ
സുഗന്ധിം പുഷ്ടി വര്‍ദ്ധനം
ഉര്‍വാരുകമിവ ബന്ധനാത്
മൃത്യോര്‍ മുക്ഷീയ മാമൃതാത്.
മന്ത്രാര്‍ത്ഥം :
വെള്ളരി വള്ളിയില്‍ നിന്ന് വെള്ളരിക്ക സ്വയം ഊര്‍ന്നു മാറുന്നതുപോലെ മരണത്തിന്‍റെ പിടിയില്‍നിന്നും ത്ര്യംബകം എന്നെ മോചിപ്പിക്കണേ എന്‍റെ മരണം സ്വാഭാവികമുള്ളതാക്കി എന്നെ മോക്ഷ മാര്‍ഗത്തില്‍ എത്തിക്കേണമേ, ഈ ജന്‍മത്തിലെ നിയോഗിക്കപ്പെട്ട കര്‍മങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം സ്വാഭാവികമായും ഈ ശരീരത്തില്‍ നിന്നും സ്വയം വേര്‍പ്പെടെണ്ട സമയത്ത് മാത്രം എന്‍റെ ജീവന്‍റെ ബന്ധം ഈ ശരീരത്തില്‍ നിന്നും മാറ്റേണമേ എന്നാണു ഇവിടെ പ്രാര്‍ത്ഥിക്കുന്നത്.
അതുവരെ ചെടിയിലിരുന്നു പൂത്തും കായ്ച്ചും പാകപ്പെട്ടുവന്ന വെള്ളരിക്ക അതിന്‍റെ സമയമായിക്കഴിഞ്ഞാല്‍ സ്വയം ആ ചെടിയില്‍നിന്നും വേര്‍പെട്ടു സ്വയം ഉണങ്ങി ഇല്ലാതാവുന്നു. മനുഷ്യനും മുക്ത്തിയിലെക്കുള്ള ഒരു മാര്‍ഗമായി ഇതിനെ കാണാവുന്നതാണ്.
മൃത്യുവിനെ അതിജീവിക്കുന്ന മന്ത്രമാണ് മൃത്യുഞ്ജയ മന്ത്രം.
ഇതിലെ വരികള്‍ നമ്മുടെ പ്രാണന് ബലം നല്‍കുവാന്‍ പാകത്തിലുള്ളതാണ്. ഇതു ദിവസവും 108 തവണയോ 1008 തവണയോ ജപിക്കാവുന്നതാണ്.
കുറഞ്ഞത് ഒരുതവണയെങ്കിലും ജപിക്കുന്നത് നന്നായിരിക്കും. ഇതു വളരെ ശക്തിയുള്ള മന്ത്രമായി കരുതപ്പെടുന്നു അതിനാല്‍ത്തന്നെ ഇതു ജപിക്കുന്ന സമയത്ത് ശാരീരികവും മാനസികവുമായ ശുദ്ധി പാലിക്കണം.
നമ്മുടെ ഉള്ളിലുള്ള വിപരീത ഊര്‍ജ്ജത്തെ പുറംതള്ളി ഉള്ളിലുള്ള പ്രാണശക്തിയുടെ ബലം കൂട്ടാന്‍ ഈ മന്ത്രം സഹായിക്കുന്നു.
💫 ധ്യാനം :
നമ: ശിവാഭ്യാം
നവയൌവനാഭ്യാം
പരസ്പരാശ്ലിഷ്ട
വപുര്‍ധരാഭ്യാംനാഗേന്ദ്രകന്യാം
വൃഷകേതനാഭ്യാം നമോനമ:
ശങ്കര പാര്‍വതിഭ്യാം.
💫 മന്ത്രം :
ഓം ത്ര്യംബകം യജാമഹെ
സുഗന്ധിം പുഷ്ടി വര്‍ദ്ധനം
ഉര്‍വാരുകമിവ ബന്ധനാത്
മൃത്യോര്‍ മുക്ഷീയ മാമൃതാത്.
മന്ത്രാര്‍ത്ഥം :
വെള്ളരി വള്ളിയില്‍ നിന്ന് വെള്ളരിക്ക സ്വയം ഊര്‍ന്നു മാറുന്നതുപോലെ മരണത്തിന്‍റെ പിടിയില്‍നിന്നും ത്ര്യംബകം എന്നെ മോചിപ്പിക്കണേ എന്‍റെ മരണം സ്വാഭാവികമുള്ളതാക്കി എന്നെ മോക്ഷ മാര്‍ഗത്തില്‍ എത്തിക്കേണമേ, ഈ ജന്‍മത്തിലെ നിയോഗിക്കപ്പെട്ട കര്‍മങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം സ്വാഭാവികമായും ഈ ശരീരത്തില്‍ നിന്നും സ്വയം വേര്‍പ്പെടെണ്ട സമയത്ത് മാത്രം എന്‍റെ ജീവന്‍റെ ബന്ധം ഈ ശരീരത്തില്‍ നിന്നും മാറ്റേണമേ എന്നാണു ഇവിടെ പ്രാര്‍ത്ഥിക്കുന്നത്.
അതുവരെ ചെടിയിലിരുന്നു പൂത്തും കായ്ച്ചും പാകപ്പെട്ടുവന്ന വെള്ളരിക്ക അതിന്‍റെ സമയമായിക്കഴിഞ്ഞാല്‍ സ്വയം ആ ചെടിയില്‍നിന്നും വേര്‍പെട്ടു സ്വയം ഉണങ്ങി ഇല്ലാതാവുന്നു. മനുഷ്യനും മുക്ത്തിയിലെക്കുള്ള ഒരു മാര്‍ഗമായി ഇതിനെ കാണാവുന്നതാണ്.
🔱▪ശിവന്‍റെ പ്രകൃതം▪🔱
🔱▪ശിവന്‍റെ പ്രകൃതം▪🔱
☬🎀🎀🎀☬❉☬🎀🎀🎀☬
അദ്ദേഹം സുന്ദരമൂർത്തിയാണ് – ഏറ്റവും സൗന്ദര്യമുള്ളവൻ. അതേസമയം ശിവനേക്കാൾ ഭീകരമാകാൻ ആർക്കും കഴിയുകയില്ല. ഏറ്റവും മോശമായ വിവരണങ്ങളാണ് അദ്ദേഹത്തെ കുറിച്ച് കൊടുത്തിട്ടുള്ളത്. ഒരു മനുഷ്യന് കടന്നു പോകേണ്ടി വരുന്ന എല്ലാ അവസ്ഥകളിൽ കൂടിയും അദ്ദേഹം കടന്നു പോയി. ജീവിതത്തിൽ ഉണ്ടാകാവുന്ന എല്ലാ ഗുണങ്ങളുടൈയം ഒരു മിശ്രണം ഒരാളിൽ നൽകിയിരിക്കുകയാണ്. എന്തെന്നാൽ ഈ ഒരാളെ നിങ്ങൾ സ്വീകരിക്കുകയാണെങ്കിൽ, നിങ്ങൾ ജീവിതം തന്നെ തരണം ചെയ്തു എന്നാണർത്ഥം. നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ ദുർഘടം നാം ഇപ്പോഴും സുന്ദരമായതിനെയും അല്ലാത്തതിനെയും, നല്ലതിനെയും അല്ലാത്തതിനെയും വേര്‍തിരിച്ചെടുക്കുവാൻ ശ്രമിക്കുന്നു എന്നതാണ്. പക്ഷെ നിങ്ങൾക്ക് ഇദ്ദേഹത്തെ സ്വീകരിക്കുവാൻ കഴിഞ്ഞാൽ ഈ പ്രശ്നം ഉണ്ടാകുകയില്ല; എന്തെന്നാൽ ഇദ്ദേഹം എല്ലാഗുണങ്ങളുടെയും ഒരു സമ്മിശ്രണമാണ്.
എല്ലാം ഉൾകൊള്ളുന്ന ജീവിതം
അദ്ദേഹം ഏറ്റവും സുന്ദരനാണ്; പക്ഷെ ഏറ്റവും വിരൂപനുമാണ്. അദ്ദേഹം വലിയ സന്യാസിയാണ് പക്ഷെ ഗൃഹസ്ഥനുമാണ്. അദ്ദേഹം നർത്തകനാണ് എന്നാൽ അത്യന്തം നിശ്ചലനുമാണ്. ദേവന്മാർ, രാക്ഷസന്മാർ, എന്ന് തുടങ്ങി ലോകത്തിലെ എല്ലാ തരം ജീവികളും അദ്ദേഹത്തെ ആരാധിക്കും. സംസ്കാര സമ്പന്നർ എന്ന് വിളിക്കുന്നവർ ഇത്തരം അസ്വീകാര്യമായ കഥകൾ സൗകര്യപൂർവം ഒഴിവാക്കാൻ ശ്രമിച്ചിട്ടുണ്ട്; പക്ഷെ അവിടെയാണ് ശിവന്റെ സാരം നിൽക്കുന്നത്. അദ്ദേഹത്തിന് ഒന്നും വെറുക്കപ്പെടേണ്ടതായിട്ടില്ല.
അഘോരി ആയിരുന്നപ്പോൾ സാധന ചെയ്യുവാൻ അദ്ദേഹം ഒരു മൃതദേഹത്തിലാണ് ഇരുന്നത്. ‘ഘോര’ എന്നാൽ ഭീകരം എന്നർത്ഥം, അഘോരി എന്നാൽ ഭീകരതക്കും അപ്പുറമുള്ളത്. ഭീകരമായത് അദ്ദേഹത്തെ സ്പർശിക്കുന്നില്ല. ഒന്നും തന്നെ അദ്ദേഹത്തെ പിന്തിരിപ്പിക്കുന്നില്ല. അദ്ദേഹം എല്ലാത്തിനെയും ഉള്‍കൊള്ളുന്നവനാണ്. ഇത് നിങ്ങൾ വിചാരിക്കുവാൻ ഇഷ്ടപ്പെടുന്നത് പോലെ ദയ കൊണ്ടോ അത്തരമേതെങ്കിലും വികാരംകൊണ്ടോ അല്ല. അദ്ദേഹം ജീവിതം പോലെ തന്നെ ആയതുകൊണ്ടാണ്. ജീവിതം സ്വാഭാവികമായും എല്ലാം ഉൾക്കൊള്ളുന്നതാണ്. നമുക്ക് ആരെ ഉൾകൊള്ളാൻ പറ്റും, ആരെ ഉൾകൊള്ളാൻ പറ്റുകയില്ല എന്നത് മാനസീകമായ പ്രശ്നമാണ്; ജീവിതത്തിന്റെ പ്രശ്നമല്ല. നിങ്ങളുടെ ശത്രു നിങ്ങളുടെ അടുത്തു ഇരിക്കുന്നുണ്ടെങ്കിലും നിങ്ങളിലെ ജീവന് പ്രശ്നമൊന്നുമില്ല. നിങ്ങളുടെ ശത്രു ശ്വാസോഛ്വാസത്തിലൂടെ പുറത്തു വിടുന്ന വായു നിങ്ങൾ ഉള്ളിലേക്കെടുക്കുന്നുണ്ട്. നിങ്ങളുടെ സുഹൃത്തിന്റെ ഉഛ്വാസ വായു നിങ്ങളുടെ ശത്രുവിന്റേതിനേക്കാൾ മെച്ചമല്ല. പ്രശനം മനസ്സിൽ മാത്രമാണ്. ജീവിത പ്രകാരം പ്രശ്നമൊന്നുമില്ല.
ഒരു അഘോരി സ്നേഹത്തിന്റെ നിലയിലല്ല നിൽക്കുന്നത്. ലോകത്തിന്റെ ഈ ഭാഗത്തുള്ള ആദ്ധ്യാത്‌മിക പഠനങ്ങളിൽ സ്നേഹത്തെയോ, ദയയെയോ, കരുണയെയോ കുറിച്ച് പഠിപ്പിക്കുന്നില്ല. ഇവയൊന്നും ആദ്ധ്യാത്‌മിക കാര്യങ്ങളാണെന്ന് പോലും കരുതുന്നില്ല. അവ സാമൂഹിക കാര്യങ്ങളാണ്. ദയയോടെ പെരുമാറുകയും, ചുറ്റുമുള്ളവരോട് പുഞ്ചിരിയോടെ ഇടപഴകുകയും ചെയ്യുന്നത് കുടുംബപരവും, സാമൂഹികവുമായ സംഗതികളാണ്. മനുഷ്യന് അത്രയെങ്കിലും വിവരം ഉണ്ടായിരിക്കണം; അതുകൊണ്ട് ഇത് ആരെയും പഠിപ്പിക്കേണ്ടതില്ല.
അഘോരി ജീവിതവുമായി അടുത്തിരിക്കുകയാണ് – സ്നേഹം മൂലമല്ല – അയാൾ അത്രക്കും ഉപരിപ്ലവമായി പെരുമാറുകയില്ല – അയാൾ ജീവിതത്തെ കൂട്ടി പിടിക്കുകയാണ് ചെയ്യുന്നത്. ഭക്ഷണവും അമേധ്യവും അയാൾക്ക് ഒരു പോലെയാണ്. ജീവിച്ചിരിക്കുന്നവരും മരിച്ചവരും ഒരു പോലെയാണ്. സമ്പൂർണ്ണ ജീവിതത്തെ സ്വീകരിക്കേണ്ടത് കൊണ്ട് അയാൾ ആരോഗ്യത്തോടെ ഇരിക്കുന്ന ശരീരത്തെയും ദ്രവിച്ചു കൊണ്ടിരിക്കുന്ന ശരീരത്തെയും അയാൾ ഒരു പോലെയാണ് കാണുന്നത്. തന്റെ മാനസീക ചര്യകളിൽ കുടുങ്ങിപോകുകയും, അത് വഴി സൃഷ്ടിയുടെ മഹത്വത്തിന്റെ അനുഭവം നഷ്ടപ്പെടുത്തുകയും ചെയ്യുവാൻ അയാൾ തയ്യാറല്ല.
തൃക്കണ്ണ് തുറക്കൽ
ശിവനെ ത്രയംബകൻ എന്ന് വിളിക്കുന്നത് അദ്ദേഹത്തിന് മൂന്നാമതൊരു കണ്ണ് കൂടി ഉള്ളതുകൊണ്ടാണ്. ഈ മൂന്നാം കണ്ണ് നെറ്റി പൊട്ടി പുറത്തു വന്ന ഒന്നല്ല. അറിവിന്റെ വേറെ ഒരു തലം തുറന്നു എന്നാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. രണ്ട് കണ്ണുകൾ കൊണ്ട് ഭൗതികമായതിനെ മാത്രമേ കാണുവാൻ കഴിയുകയുള്ളു. കൈയ്കൊണ്ട് അവയെ മറച്ചാൽ അതിനപ്പുറം അവയ്ക്ക് കാണുവാൻ കഴിയുകയില്ല. അവ അത്രക്കും പരിമിതങ്ങളാണ്. മൂന്നാം കണ്ണ് തുറന്നു എന്ന് പറഞ്ഞാൽ ഉള്ളിലേക്ക് നോക്കാവുന്ന ഒരു പുതിയ അറിവിന്റെ തലം തുറന്നു എന്നും കാണാനുള്ളതെല്ലാം കാണുവാൻ സാധിക്കുമെന്നും ആണ് അർത്ഥമാക്കുന്നത്.
നിങ്ങളുടെ കാഴ്ച വളരുകയും വികസിക്കുകയും ചെയ്യണമെങ്കിൽ നിങ്ങളുടെ ഊർജ്ജവും വളരുകയും വികസിക്കുകയും വേണം എന്നത് അത്യന്താപേക്ഷിതമാണ്. യോഗയുടെ ഉദ്ദേശം നിങ്ങളുടെ ഊർജത്തിന്റെ വളർച്ചയും വികാസവും ഉറപ്പാക്കി നിങ്ങളുടെ ഗ്രഹണശക്തി മെച്ചപ്പെടുത്തി മൂന്നാം കണ്ണ് തുറപ്പിക്കുക എന്നതാണ്. മൂന്നാമത്തെ കണ്ണ് വീക്ഷണത്തിന്റെ കണ്ണാണ്. ശരീരത്തിലുള്ള രണ്ട് കണ്ണുകൾ ഇന്ദ്രിയങ്ങൾ മാത്രമാണ്. അവ നിങ്ങളുടെ മനസ്സിൽ അനേകം അബദ്ധധാരണകൾ നിറയ്ക്കും, എന്തെന്നാൽ നിങ്ങൾ കാണുന്നതെല്ലാം സത്യമല്ല. നിങ്ങൾ ഒരാളെ കാണുന്നു അയാളെ കുറിച്ച് എന്തെങ്കിലും ധരിക്കുന്നു എന്നാൽ അയാളിലുള്ള ശിവനെ നിങ്ങൾക്ക് കാണുവാൻ സാധിക്കുകയില്ല. നിങ്ങളുടെ നിലനിൽപ്പിന് ആവശ്യമായ വിധത്തിലാണ് നിങ്ങൾ കാര്യങ്ങൾ കാണുന്നത്. മറ്റൊരു ജീവി അതിനു നിലനിൽക്കുവാൻ വേണ്ട വിധത്തിൽ ആയിരിക്കും കാര്യങ്ങൾ കാണുന്നത്. അതിനാലാണ് നാം ഈ ലോകം ‘മായ’ ആണെന്ന് പറയുന്നത്. മായ എന്നാൽ അത് വാസ്തവികമല്ല എന്നർത്ഥം. ജീവിതം മിഥ്യയാണ് എന്നല്ല പറയുന്നത്. നിങ്ങൾ അതിനെ കാണുന്ന വിധം മിഥ്യയാണ് എന്നാണ് പറയുന്നത്. അതുകൊണ്ട് കൂടുതൽ ഗ്രാഹ്യശക്തിയുള്ള മറ്റൊരു കണ്ണ് തുറക്കണം. മൂന്നാം കണ്ണ് കാണിക്കുന്നത് നിങ്ങളുടെ കാഴ്ചപാട് ജീവിതത്തിലെ ദ്വൈതങ്ങൾക്കപ്പുറം കടന്നു എന്നാണ്. ജീവിതത്തെ അതിന്റെ തനതായ രൂപത്തിൽ നിങ്ങൾ കാണുന്നു; നിങ്ങളുടെ നിലനിൽപിന് ആവശ്യമായ വിധത്തിൽ മാത്രമല്ല.
ശിവ എന്നതുകൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത് ആത്യന്തികമായ കാഴ്ചപ്പാടിന്റെ മൂർത്തിമത് ഭാവമാണ്. ഇതിനു മതവുമായി ബന്ധമില്ല. ഇന്ന് ലോകം മതങ്ങളുടെ പേരിലാണ് വിഭജിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് നിങ്ങൾ എന്ത് പറഞ്ഞാലും നിങ്ങൾ ഒരു ‘പാർട്ടിയിൽ’ ആണെന്ന് കണക്കാക്കും. ഇത് മതമല്ല ആന്തരികമായ പരിണാമത്തിന്റെ ശാസ്ത്രമാണ്. നിങ്ങൾ ശിവനെ ആരാധിക്കേണ്ട. ഞാൻ അത് ചെയ്യുന്നില്ല. ഞാൻ എല്ലാത്തിനെയും ഭക്തിപൂർവം ആണ് കാണുന്നത്; എന്നാൽ ഞാൻ ജീവിതത്തിൽ ഒരിക്കൽപോലും ഒരു പ്രാർത്ഥന ചൊല്ലിയിട്ടില്ല. ഞാൻ ശിവ എന്ന് പറയുമ്പോൾ അത് എനിക്ക് എല്ലാമാണ്. ഞാൻ ശിവ എന്ന് ഉച്ചരിക്കുമ്പോൾ എനിക്ക് അറിയേണ്ടതെല്ലാം അതിലുണ്ട്. ഈ ഒരു വാക്കു മാത്രം വെച്ചുകൊണ്ട് ഞാൻ വേണ്ടത്ര നേരം ഇവിടെ ഇരിക്കുകയാണെങ്കിൽ ഈ ജീവിതം മുഴുവൻ എനിക്ക് അറിയുവാൻ സാധിക്കും. അതുകൊണ്ടാണ് എനിക്ക് ജീവിതത്തിൽകൂടി ഇത്രയും സുഗമമായി കടന്നു പോകുവാൻ സാധിക്കുന്നത് – ശിവ എന്ന ഒറ്റ വാക്കു കൊണ്ട് മാത്രം. അതിന്റെ ശക്തി നിങ്ങൾ അറിയണം. നിങ്ങളുടെ യുക്തിഭദ്രമായ മനസ്സിൽ ഒതുങ്ങി പോകരുത്. ഇത് അത്തരത്തിലുള്ള ഒരു വിഢിത്തമല്ല. ഇത് ആ വർഗ്ഗത്തിൽ പെടുന്നില്ല. നിങ്ങൾ ഇപ്പോൾ ഉള്ളതിൽ നിന്നുമുയർന്ന ഒരു തലത്തിൽ പോകലാണത്. മനുഷ്യർക്ക് പരിമിതപ്പെടുത്തിവച്ചിട്ടുള്ള അതിർത്തികൾക്കപ്പുറം കടക്കലാണിത്.
പ്രകൃതി ഒരുക്കിയിട്ടുള്ള നിയമങ്ങൾ അനുസരിക്കാതെ നടക്കുന്നവരാണ് നമ്മൾ. പ്രകൃതി മനുഷ്യർക്കായി ചില നിയമങ്ങൾ വച്ചിട്ടുണ്ട്. അവർ അതിനുള്ളിൽ നിൽക്കണം. ഭൗതിക ജീവിതത്തിന്റെ നിയമങ്ങൾ തകർക്കുന്നതാണ് ആത്മീയചര്യകൾ. ഈ അർത്ഥത്തിൽ നമ്മൾ നിയമ ഭ്രഷ്ടരാക്കപ്പെട്ടവരാണ് – ശിവനാണ് ഏറ്റവും വലിയ നിയമഭ്രഷ്ടൻ. നിങ്ങൾക്ക് ശിവനെ ഭജിക്കുവാൻ കഴിയുകയില്ല. പക്ഷെ അദ്ദേഹത്തിന്റെ സംഘത്തിൽ ചേരാം.
➖➖➖➖➖➖➖➖➖
സദാശിവ സമാരംഭം
ശങ്കരാചാര്യ മധ്യമം
അസ്മാത് ആചാര്യപര്യന്തം
വന്ദേ ഗുരു പരമ്പരാം.
☬🎀🎀🎀☬❉☬🎀🎀🎀☬
അദ്ദേഹം സുന്ദരമൂർത്തിയാണ് – ഏറ്റവും സൗന്ദര്യമുള്ളവൻ. അതേസമയം ശിവനേക്കാൾ ഭീകരമാകാൻ ആർക്കും കഴിയുകയില്ല. ഏറ്റവും മോശമായ വിവരണങ്ങളാണ് അദ്ദേഹത്തെ കുറിച്ച് കൊടുത്തിട്ടുള്ളത്. ഒരു മനുഷ്യന് കടന്നു പോകേണ്ടി വരുന്ന എല്ലാ അവസ്ഥകളിൽ കൂടിയും അദ്ദേഹം കടന്നു പോയി. ജീവിതത്തിൽ ഉണ്ടാകാവുന്ന എല്ലാ ഗുണങ്ങളുടൈയം ഒരു മിശ്രണം ഒരാളിൽ നൽകിയിരിക്കുകയാണ്. എന്തെന്നാൽ ഈ ഒരാളെ നിങ്ങൾ സ്വീകരിക്കുകയാണെങ്കിൽ, നിങ്ങൾ ജീവിതം തന്നെ തരണം ചെയ്തു എന്നാണർത്ഥം. നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ ദുർഘടം നാം ഇപ്പോഴും സുന്ദരമായതിനെയും അല്ലാത്തതിനെയും, നല്ലതിനെയും അല്ലാത്തതിനെയും വേര്‍തിരിച്ചെടുക്കുവാൻ ശ്രമിക്കുന്നു എന്നതാണ്. പക്ഷെ നിങ്ങൾക്ക് ഇദ്ദേഹത്തെ സ്വീകരിക്കുവാൻ കഴിഞ്ഞാൽ ഈ പ്രശ്നം ഉണ്ടാകുകയില്ല; എന്തെന്നാൽ ഇദ്ദേഹം എല്ലാഗുണങ്ങളുടെയും ഒരു സമ്മിശ്രണമാണ്.
എല്ലാം ഉൾകൊള്ളുന്ന ജീവിതം
അദ്ദേഹം ഏറ്റവും സുന്ദരനാണ്; പക്ഷെ ഏറ്റവും വിരൂപനുമാണ്. അദ്ദേഹം വലിയ സന്യാസിയാണ് പക്ഷെ ഗൃഹസ്ഥനുമാണ്. അദ്ദേഹം നർത്തകനാണ് എന്നാൽ അത്യന്തം നിശ്ചലനുമാണ്. ദേവന്മാർ, രാക്ഷസന്മാർ, എന്ന് തുടങ്ങി ലോകത്തിലെ എല്ലാ തരം ജീവികളും അദ്ദേഹത്തെ ആരാധിക്കും. സംസ്കാര സമ്പന്നർ എന്ന് വിളിക്കുന്നവർ ഇത്തരം അസ്വീകാര്യമായ കഥകൾ സൗകര്യപൂർവം ഒഴിവാക്കാൻ ശ്രമിച്ചിട്ടുണ്ട്; പക്ഷെ അവിടെയാണ് ശിവന്റെ സാരം നിൽക്കുന്നത്. അദ്ദേഹത്തിന് ഒന്നും വെറുക്കപ്പെടേണ്ടതായിട്ടില്ല.
അഘോരി ആയിരുന്നപ്പോൾ സാധന ചെയ്യുവാൻ അദ്ദേഹം ഒരു മൃതദേഹത്തിലാണ് ഇരുന്നത്. ‘ഘോര’ എന്നാൽ ഭീകരം എന്നർത്ഥം, അഘോരി എന്നാൽ ഭീകരതക്കും അപ്പുറമുള്ളത്. ഭീകരമായത് അദ്ദേഹത്തെ സ്പർശിക്കുന്നില്ല. ഒന്നും തന്നെ അദ്ദേഹത്തെ പിന്തിരിപ്പിക്കുന്നില്ല. അദ്ദേഹം എല്ലാത്തിനെയും ഉള്‍കൊള്ളുന്നവനാണ്. ഇത് നിങ്ങൾ വിചാരിക്കുവാൻ ഇഷ്ടപ്പെടുന്നത് പോലെ ദയ കൊണ്ടോ അത്തരമേതെങ്കിലും വികാരംകൊണ്ടോ അല്ല. അദ്ദേഹം ജീവിതം പോലെ തന്നെ ആയതുകൊണ്ടാണ്. ജീവിതം സ്വാഭാവികമായും എല്ലാം ഉൾക്കൊള്ളുന്നതാണ്. നമുക്ക് ആരെ ഉൾകൊള്ളാൻ പറ്റും, ആരെ ഉൾകൊള്ളാൻ പറ്റുകയില്ല എന്നത് മാനസീകമായ പ്രശ്നമാണ്; ജീവിതത്തിന്റെ പ്രശ്നമല്ല. നിങ്ങളുടെ ശത്രു നിങ്ങളുടെ അടുത്തു ഇരിക്കുന്നുണ്ടെങ്കിലും നിങ്ങളിലെ ജീവന് പ്രശ്നമൊന്നുമില്ല. നിങ്ങളുടെ ശത്രു ശ്വാസോഛ്വാസത്തിലൂടെ പുറത്തു വിടുന്ന വായു നിങ്ങൾ ഉള്ളിലേക്കെടുക്കുന്നുണ്ട്. നിങ്ങളുടെ സുഹൃത്തിന്റെ ഉഛ്വാസ വായു നിങ്ങളുടെ ശത്രുവിന്റേതിനേക്കാൾ മെച്ചമല്ല. പ്രശനം മനസ്സിൽ മാത്രമാണ്. ജീവിത പ്രകാരം പ്രശ്നമൊന്നുമില്ല.
ഒരു അഘോരി സ്നേഹത്തിന്റെ നിലയിലല്ല നിൽക്കുന്നത്. ലോകത്തിന്റെ ഈ ഭാഗത്തുള്ള ആദ്ധ്യാത്‌മിക പഠനങ്ങളിൽ സ്നേഹത്തെയോ, ദയയെയോ, കരുണയെയോ കുറിച്ച് പഠിപ്പിക്കുന്നില്ല. ഇവയൊന്നും ആദ്ധ്യാത്‌മിക കാര്യങ്ങളാണെന്ന് പോലും കരുതുന്നില്ല. അവ സാമൂഹിക കാര്യങ്ങളാണ്. ദയയോടെ പെരുമാറുകയും, ചുറ്റുമുള്ളവരോട് പുഞ്ചിരിയോടെ ഇടപഴകുകയും ചെയ്യുന്നത് കുടുംബപരവും, സാമൂഹികവുമായ സംഗതികളാണ്. മനുഷ്യന് അത്രയെങ്കിലും വിവരം ഉണ്ടായിരിക്കണം; അതുകൊണ്ട് ഇത് ആരെയും പഠിപ്പിക്കേണ്ടതില്ല.
അഘോരി ജീവിതവുമായി അടുത്തിരിക്കുകയാണ് – സ്നേഹം മൂലമല്ല – അയാൾ അത്രക്കും ഉപരിപ്ലവമായി പെരുമാറുകയില്ല – അയാൾ ജീവിതത്തെ കൂട്ടി പിടിക്കുകയാണ് ചെയ്യുന്നത്. ഭക്ഷണവും അമേധ്യവും അയാൾക്ക് ഒരു പോലെയാണ്. ജീവിച്ചിരിക്കുന്നവരും മരിച്ചവരും ഒരു പോലെയാണ്. സമ്പൂർണ്ണ ജീവിതത്തെ സ്വീകരിക്കേണ്ടത് കൊണ്ട് അയാൾ ആരോഗ്യത്തോടെ ഇരിക്കുന്ന ശരീരത്തെയും ദ്രവിച്ചു കൊണ്ടിരിക്കുന്ന ശരീരത്തെയും അയാൾ ഒരു പോലെയാണ് കാണുന്നത്. തന്റെ മാനസീക ചര്യകളിൽ കുടുങ്ങിപോകുകയും, അത് വഴി സൃഷ്ടിയുടെ മഹത്വത്തിന്റെ അനുഭവം നഷ്ടപ്പെടുത്തുകയും ചെയ്യുവാൻ അയാൾ തയ്യാറല്ല.
തൃക്കണ്ണ് തുറക്കൽ
ശിവനെ ത്രയംബകൻ എന്ന് വിളിക്കുന്നത് അദ്ദേഹത്തിന് മൂന്നാമതൊരു കണ്ണ് കൂടി ഉള്ളതുകൊണ്ടാണ്. ഈ മൂന്നാം കണ്ണ് നെറ്റി പൊട്ടി പുറത്തു വന്ന ഒന്നല്ല. അറിവിന്റെ വേറെ ഒരു തലം തുറന്നു എന്നാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. രണ്ട് കണ്ണുകൾ കൊണ്ട് ഭൗതികമായതിനെ മാത്രമേ കാണുവാൻ കഴിയുകയുള്ളു. കൈയ്കൊണ്ട് അവയെ മറച്ചാൽ അതിനപ്പുറം അവയ്ക്ക് കാണുവാൻ കഴിയുകയില്ല. അവ അത്രക്കും പരിമിതങ്ങളാണ്. മൂന്നാം കണ്ണ് തുറന്നു എന്ന് പറഞ്ഞാൽ ഉള്ളിലേക്ക് നോക്കാവുന്ന ഒരു പുതിയ അറിവിന്റെ തലം തുറന്നു എന്നും കാണാനുള്ളതെല്ലാം കാണുവാൻ സാധിക്കുമെന്നും ആണ് അർത്ഥമാക്കുന്നത്.
നിങ്ങളുടെ കാഴ്ച വളരുകയും വികസിക്കുകയും ചെയ്യണമെങ്കിൽ നിങ്ങളുടെ ഊർജ്ജവും വളരുകയും വികസിക്കുകയും വേണം എന്നത് അത്യന്താപേക്ഷിതമാണ്. യോഗയുടെ ഉദ്ദേശം നിങ്ങളുടെ ഊർജത്തിന്റെ വളർച്ചയും വികാസവും ഉറപ്പാക്കി നിങ്ങളുടെ ഗ്രഹണശക്തി മെച്ചപ്പെടുത്തി മൂന്നാം കണ്ണ് തുറപ്പിക്കുക എന്നതാണ്. മൂന്നാമത്തെ കണ്ണ് വീക്ഷണത്തിന്റെ കണ്ണാണ്. ശരീരത്തിലുള്ള രണ്ട് കണ്ണുകൾ ഇന്ദ്രിയങ്ങൾ മാത്രമാണ്. അവ നിങ്ങളുടെ മനസ്സിൽ അനേകം അബദ്ധധാരണകൾ നിറയ്ക്കും, എന്തെന്നാൽ നിങ്ങൾ കാണുന്നതെല്ലാം സത്യമല്ല. നിങ്ങൾ ഒരാളെ കാണുന്നു അയാളെ കുറിച്ച് എന്തെങ്കിലും ധരിക്കുന്നു എന്നാൽ അയാളിലുള്ള ശിവനെ നിങ്ങൾക്ക് കാണുവാൻ സാധിക്കുകയില്ല. നിങ്ങളുടെ നിലനിൽപ്പിന് ആവശ്യമായ വിധത്തിലാണ് നിങ്ങൾ കാര്യങ്ങൾ കാണുന്നത്. മറ്റൊരു ജീവി അതിനു നിലനിൽക്കുവാൻ വേണ്ട വിധത്തിൽ ആയിരിക്കും കാര്യങ്ങൾ കാണുന്നത്. അതിനാലാണ് നാം ഈ ലോകം ‘മായ’ ആണെന്ന് പറയുന്നത്. മായ എന്നാൽ അത് വാസ്തവികമല്ല എന്നർത്ഥം. ജീവിതം മിഥ്യയാണ് എന്നല്ല പറയുന്നത്. നിങ്ങൾ അതിനെ കാണുന്ന വിധം മിഥ്യയാണ് എന്നാണ് പറയുന്നത്. അതുകൊണ്ട് കൂടുതൽ ഗ്രാഹ്യശക്തിയുള്ള മറ്റൊരു കണ്ണ് തുറക്കണം. മൂന്നാം കണ്ണ് കാണിക്കുന്നത് നിങ്ങളുടെ കാഴ്ചപാട് ജീവിതത്തിലെ ദ്വൈതങ്ങൾക്കപ്പുറം കടന്നു എന്നാണ്. ജീവിതത്തെ അതിന്റെ തനതായ രൂപത്തിൽ നിങ്ങൾ കാണുന്നു; നിങ്ങളുടെ നിലനിൽപിന് ആവശ്യമായ വിധത്തിൽ മാത്രമല്ല.
ശിവ എന്നതുകൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത് ആത്യന്തികമായ കാഴ്ചപ്പാടിന്റെ മൂർത്തിമത് ഭാവമാണ്. ഇതിനു മതവുമായി ബന്ധമില്ല. ഇന്ന് ലോകം മതങ്ങളുടെ പേരിലാണ് വിഭജിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് നിങ്ങൾ എന്ത് പറഞ്ഞാലും നിങ്ങൾ ഒരു ‘പാർട്ടിയിൽ’ ആണെന്ന് കണക്കാക്കും. ഇത് മതമല്ല ആന്തരികമായ പരിണാമത്തിന്റെ ശാസ്ത്രമാണ്. നിങ്ങൾ ശിവനെ ആരാധിക്കേണ്ട. ഞാൻ അത് ചെയ്യുന്നില്ല. ഞാൻ എല്ലാത്തിനെയും ഭക്തിപൂർവം ആണ് കാണുന്നത്; എന്നാൽ ഞാൻ ജീവിതത്തിൽ ഒരിക്കൽപോലും ഒരു പ്രാർത്ഥന ചൊല്ലിയിട്ടില്ല. ഞാൻ ശിവ എന്ന് പറയുമ്പോൾ അത് എനിക്ക് എല്ലാമാണ്. ഞാൻ ശിവ എന്ന് ഉച്ചരിക്കുമ്പോൾ എനിക്ക് അറിയേണ്ടതെല്ലാം അതിലുണ്ട്. ഈ ഒരു വാക്കു മാത്രം വെച്ചുകൊണ്ട് ഞാൻ വേണ്ടത്ര നേരം ഇവിടെ ഇരിക്കുകയാണെങ്കിൽ ഈ ജീവിതം മുഴുവൻ എനിക്ക് അറിയുവാൻ സാധിക്കും. അതുകൊണ്ടാണ് എനിക്ക് ജീവിതത്തിൽകൂടി ഇത്രയും സുഗമമായി കടന്നു പോകുവാൻ സാധിക്കുന്നത് – ശിവ എന്ന ഒറ്റ വാക്കു കൊണ്ട് മാത്രം. അതിന്റെ ശക്തി നിങ്ങൾ അറിയണം. നിങ്ങളുടെ യുക്തിഭദ്രമായ മനസ്സിൽ ഒതുങ്ങി പോകരുത്. ഇത് അത്തരത്തിലുള്ള ഒരു വിഢിത്തമല്ല. ഇത് ആ വർഗ്ഗത്തിൽ പെടുന്നില്ല. നിങ്ങൾ ഇപ്പോൾ ഉള്ളതിൽ നിന്നുമുയർന്ന ഒരു തലത്തിൽ പോകലാണത്. മനുഷ്യർക്ക് പരിമിതപ്പെടുത്തിവച്ചിട്ടുള്ള അതിർത്തികൾക്കപ്പുറം കടക്കലാണിത്.
പ്രകൃതി ഒരുക്കിയിട്ടുള്ള നിയമങ്ങൾ അനുസരിക്കാതെ നടക്കുന്നവരാണ് നമ്മൾ. പ്രകൃതി മനുഷ്യർക്കായി ചില നിയമങ്ങൾ വച്ചിട്ടുണ്ട്. അവർ അതിനുള്ളിൽ നിൽക്കണം. ഭൗതിക ജീവിതത്തിന്റെ നിയമങ്ങൾ തകർക്കുന്നതാണ് ആത്മീയചര്യകൾ. ഈ അർത്ഥത്തിൽ നമ്മൾ നിയമ ഭ്രഷ്ടരാക്കപ്പെട്ടവരാണ് – ശിവനാണ് ഏറ്റവും വലിയ നിയമഭ്രഷ്ടൻ. നിങ്ങൾക്ക് ശിവനെ ഭജിക്കുവാൻ കഴിയുകയില്ല. പക്ഷെ അദ്ദേഹത്തിന്റെ സംഘത്തിൽ ചേരാം.
➖➖➖➖➖➖➖➖➖
സദാശിവ സമാരംഭം
ശങ്കരാചാര്യ മധ്യമം
അസ്മാത് ആചാര്യപര്യന്തം
വന്ദേ ഗുരു പരമ്പരാം.
▪കുണ്ഡലിനിശക്തി രഹസ്യം
🔱▪കുണ്ഡലിനിശക്തി രഹസ്യം▪🔱
☬🎀🎀🎀☬❉☬🎀🎀🎀☬
മൂലാധാരം ശക്തിദേവിയുടെ ആവാസ കേന്ദ്രമാണെങ്കിലും, സഹസ്രാര നാഥനായ പരമശിവന്റെ ചെറിയ ഒരു രൂപം അവിടെയുണ്ട്, ഈ ലിംഗത്തെ മൂന്ന് (ഏഴ് ഏന്നും) തവണ ചുറ്റികൊണ്ടാണ് കുണ്ഡലിനീ എന്ന സർപ്പം കുടികൊള്ളുന്നത്, അതിനുള്ളിൽ തലതഴ്ത്തി കുടികൊള്ളുന്ന കുണ്ഡലിനീ എന്ന സർപ്പം ഉറങ്ങുന്നു എന്നാണ് സങ്കൽപ്പം, അങ്ങിനെ സങ്കൽപ്പിക്കാൻ കാരണമുണ്ട്. തന്നിലുള്ള ഈശ്വരാംശത്തെ കുറിച്ച് ബോധവാനാണ് മനുഷ്യനെങ്കിൽ ആ കുണ്ഡലിനിയെ ഉണർത്തിയെടുക്കാനും മസ്തിഷ്ക സ്ഥാനത്തു സ്ഥിതിചെയ്യുന്ന സഹസ്രരത്തിൽ എത്തിക്കാനും കഴിയും, അവന് അപാരമായ ശക്തിവിശേഷങ്ങളും സിദ്ധിയും അനുഭവപ്പെടും. അവയുടെ പ്രവർത്തനം വാക്കിലും പ്രവർത്തിയിലും തെളിഞ്ഞു കാണും. അതവനെ ദേവസമനാക്കും. എന്ന് താന്ത്രശാസ്ത്രം പറയുന്നു.
മൂലാധാരം പൃഥിവിയെ കാണിക്കുന്നു, അതോടപ്പം ഗന്ധവും. ലം പൃഥിവ്യാത്മനാ ഗന്ധം കൽപ്പയാമി. ജീവചൈന്യം ഉത്പാദിപ്പിക്കാൻ മൂലാധാരത്തിന് മത്രമേ കഴിയൂ. തകിട് എഴുതുമ്പോൾ അതിൽ വരക്കുന്ന ഏറ്റവും പുറമേയുള്ള ഭൂപുരം ഈ മൂലാധാരമാണ്. മൂലാധാര ചക്രത്തിന്റെ വികാരം ജീവേച്ചയാണ്. നമ്മുടെ ഒരോകോശവും ഈ ജീവേച്ചകൊണ്ട് പൂർണ്ണമാണ്. ജോതിശാസ്ത്രവിഷയമായി വൃശ്ചികമാണ് മൂലാധാരത്തിന്റെ പ്രതീകം. ഈ ചക്രത്തിന്റെ ഉപാസനയിൽ സ്ത്രൈണഭാവങ്ങൾ സാധകനിൽ പ്രത്യക്ഷപ്പെട്ടെന്ന് വരാം. കാരണം ഐഹീക ജീവിതത്തോട് അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു ഇത്.
മൂലാധാരചക്രത്തിലാണ് കുണ്ഡലീനി എന്ന ഊർജ്ജദേവത. പുരാണങ്ങളിൽ ഏറെ പ്രകീർത്തിക്കപ്പെടുന്ന ദുർഗ്ഗാ ദേവിയാണ് ഈ ഊർജ്ജ ദേവത. ദേവിയുടെ ഉപാസനക്ക് പല മന്ത്രങ്ങളുണ്ടെങ്കിലും " ഹ്രീം ദും ദുർഗായൈയ് നമഃ" എന്ന മന്ത്രമണ് പ്രധാനം. മൂലാധാരദേവതയെ ഉദ്ദീപിപ്പിച്ചാൽ ജീവിത വിജയം എളുപ്പമാണ്. ഒരു സാധകന്റെ ലക്ഷ്യം അതായിരിക്കണം...
മൂലാധാര തരംഗങ്ങൾ ശരീരത്തിലെ സമസ്ത് നാഡികളെയും ത്രസിപ്പിക്കുന്നു താളാത്മകമായി ചിട്ടപെടുത്തിയ നാദരൂപത്തിന്റെ ഫലമായി നാം ആലപിക്കുന്ന എല്ലാ രാഗങ്ങളും ഈ തരംഗങ്ങളെ ഉൽപാദിപ്പിക്കുന്നുണ്ട്. ഗാന ശസ്ത്രത്തിൽ പറയുന്ന സപ്തസ്വരങ്ങളിൽ ഒന്നാമത്തേതായ സമൂലധാരചൈത്ന്യമാണ്. ഇതിന് ആധാര ഷഡ്ജം എന്നാണ് പേർ. ഈ ചക്രത്തെ പ്രതിനിധീകരിക്കുന്ന രത്നം വൈരൂഡ്യമാണ്. മൂലാധാര തരംഗങ്ങളാൽ പ്രചോദനം. സൃഷ്ടിച്ചവയാണ് അഡ്രിനാൽ ഗ്രന്ഥികൾ മൂലാധാര ചക്രത്തിൽ നാല് ഇതളുകളാണ്. ഈ നാല് ഇതളുകളിലും ഓരോ അക്ഷരം വീതം ചേർന്നിരിക്കുന്നു. വ ഷ സ ഹ കുണ്ഡലിനിയെ ഉദ്ദീപിപ്പിക്കാൻ മന്ത്രങ്ങൾക്കും ഗാനങ്ങൾക്കും കഴിയുന്ന പോലെ യോഗാസനങ്ങൾക്കും കഴിയും. അതിനായി ചക്രാസനം ത്രികോണാസനം ശലഭാസനം യോഗമുദ്ര എന്നിവ വിധിക്കപ്പെട്ടിരിക്കുന്നു.
മറ്റൊരു ഉപദേവത സരസ്വതിയാണ്. ശബ്ദം സൃഷ്ടിക്കപ്പെടുന്നത് സ്വാധീഷ്ഠാനത്തിലാണെങ്കിലും അതിനുള്ള പ്രയത്നം മൂലാധാരത്തിൽ തന്നെ ആരംഭിക്കുന്നു. രണ്ടു ഉപദേവതകൾക്കും നടുവിൽ കുണ്ഡലിനീ ശക്തി സ്ഥിതിചെയ്യുന്നു. കുണ്ഡം - കുഴിയെന്നർത്ഥം. കേരളത്തിലെ പല ക്ഷേത്രങ്ങളിലും ശക്തി ദേവതയുടെ പ്രതിഷ്ട്തകളുണ്ട്, അവയിൽ ചിലത് പനച്ചിക്കവ്, കടാംമ്പുഴ, തിരുമാന്ധാംകുന്ന്, കൊടുങ്ങലൂർ, ഈ പ്രതിഷ്ടകൾ കുണ്ഡലിനിയെ പ്രതിനിധീകരിക്കുന്നു. താഴ്ന്ന കുഴിയിലാണ് വിഗ്രഹം ഈ കുഴി മൂലാധാരമാണ്...
ഈ ചക്രങ്ങൾ ശരീരത്തിലൽ പ്രത്യക്ഷീഭവിക്കുന്നതിനോടൊപ്പം തന്നെ, അവ നിഗൂഡമായൊരു രീതിയിൽ വ്യക്തമാകുന്നുമുണ്ട്. ചക്രങ്ങളുടെ ഈ സ്പഷ്ടീകരണത്തേയാണ് (manifestation) ക്ഷേത്രങ്ങൾ എന്നു വിശേഷിപ്പിക്കപ്പെടുന്നത്. ബാഹ്യക്ഷേത്രങ്ങളും അന്തർക്ഷേത്രങ്ങളുമുണ്ട് ലൌകീകതയിൽ വലിയ താല്പര്യമൊന്നുമില്ലാതെ അന്തർക്ഷേത്രത്തിലായിത്തന്നെയിരിക്കാം, അതാണധ്യാത്മികം. അല്ലെങ്കിലോ, ബാഹ്യക്ഷേത്രത്തിൽ കഴിയാം, അതു ലൌകികം. എപ്പോൾ വീട്ടിലേക്കു (ആധ്യാത്മികതയിലേക്ക്) മടങ്ങിപ്പോവണമെന്നു തോന്നിയാലും ആരും തടയില്ല, ലൌകികം മതിയായിയെന്നു തോന്നുമ്പോൾ തിരികെ നടക്കാം...
➖➖➖➖➖➖➖➖➖
സദാശിവ സമാരംഭം
ശങ്കരാചാര്യ മധ്യമം
അസ്മാത് ആചാര്യപര്യന്തം
വന്ദേ ഗുരു പരമ്പരാം.
☬🎀🎀🎀☬❉☬🎀🎀🎀☬
മൂലാധാരം ശക്തിദേവിയുടെ ആവാസ കേന്ദ്രമാണെങ്കിലും, സഹസ്രാര നാഥനായ പരമശിവന്റെ ചെറിയ ഒരു രൂപം അവിടെയുണ്ട്, ഈ ലിംഗത്തെ മൂന്ന് (ഏഴ് ഏന്നും) തവണ ചുറ്റികൊണ്ടാണ് കുണ്ഡലിനീ എന്ന സർപ്പം കുടികൊള്ളുന്നത്, അതിനുള്ളിൽ തലതഴ്ത്തി കുടികൊള്ളുന്ന കുണ്ഡലിനീ എന്ന സർപ്പം ഉറങ്ങുന്നു എന്നാണ് സങ്കൽപ്പം, അങ്ങിനെ സങ്കൽപ്പിക്കാൻ കാരണമുണ്ട്. തന്നിലുള്ള ഈശ്വരാംശത്തെ കുറിച്ച് ബോധവാനാണ് മനുഷ്യനെങ്കിൽ ആ കുണ്ഡലിനിയെ ഉണർത്തിയെടുക്കാനും മസ്തിഷ്ക സ്ഥാനത്തു സ്ഥിതിചെയ്യുന്ന സഹസ്രരത്തിൽ എത്തിക്കാനും കഴിയും, അവന് അപാരമായ ശക്തിവിശേഷങ്ങളും സിദ്ധിയും അനുഭവപ്പെടും. അവയുടെ പ്രവർത്തനം വാക്കിലും പ്രവർത്തിയിലും തെളിഞ്ഞു കാണും. അതവനെ ദേവസമനാക്കും. എന്ന് താന്ത്രശാസ്ത്രം പറയുന്നു.
മൂലാധാരം പൃഥിവിയെ കാണിക്കുന്നു, അതോടപ്പം ഗന്ധവും. ലം പൃഥിവ്യാത്മനാ ഗന്ധം കൽപ്പയാമി. ജീവചൈന്യം ഉത്പാദിപ്പിക്കാൻ മൂലാധാരത്തിന് മത്രമേ കഴിയൂ. തകിട് എഴുതുമ്പോൾ അതിൽ വരക്കുന്ന ഏറ്റവും പുറമേയുള്ള ഭൂപുരം ഈ മൂലാധാരമാണ്. മൂലാധാര ചക്രത്തിന്റെ വികാരം ജീവേച്ചയാണ്. നമ്മുടെ ഒരോകോശവും ഈ ജീവേച്ചകൊണ്ട് പൂർണ്ണമാണ്. ജോതിശാസ്ത്രവിഷയമായി വൃശ്ചികമാണ് മൂലാധാരത്തിന്റെ പ്രതീകം. ഈ ചക്രത്തിന്റെ ഉപാസനയിൽ സ്ത്രൈണഭാവങ്ങൾ സാധകനിൽ പ്രത്യക്ഷപ്പെട്ടെന്ന് വരാം. കാരണം ഐഹീക ജീവിതത്തോട് അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു ഇത്.
മൂലാധാരചക്രത്തിലാണ് കുണ്ഡലീനി എന്ന ഊർജ്ജദേവത. പുരാണങ്ങളിൽ ഏറെ പ്രകീർത്തിക്കപ്പെടുന്ന ദുർഗ്ഗാ ദേവിയാണ് ഈ ഊർജ്ജ ദേവത. ദേവിയുടെ ഉപാസനക്ക് പല മന്ത്രങ്ങളുണ്ടെങ്കിലും " ഹ്രീം ദും ദുർഗായൈയ് നമഃ" എന്ന മന്ത്രമണ് പ്രധാനം. മൂലാധാരദേവതയെ ഉദ്ദീപിപ്പിച്ചാൽ ജീവിത വിജയം എളുപ്പമാണ്. ഒരു സാധകന്റെ ലക്ഷ്യം അതായിരിക്കണം...
മൂലാധാര തരംഗങ്ങൾ ശരീരത്തിലെ സമസ്ത് നാഡികളെയും ത്രസിപ്പിക്കുന്നു താളാത്മകമായി ചിട്ടപെടുത്തിയ നാദരൂപത്തിന്റെ ഫലമായി നാം ആലപിക്കുന്ന എല്ലാ രാഗങ്ങളും ഈ തരംഗങ്ങളെ ഉൽപാദിപ്പിക്കുന്നുണ്ട്. ഗാന ശസ്ത്രത്തിൽ പറയുന്ന സപ്തസ്വരങ്ങളിൽ ഒന്നാമത്തേതായ സമൂലധാരചൈത്ന്യമാണ്. ഇതിന് ആധാര ഷഡ്ജം എന്നാണ് പേർ. ഈ ചക്രത്തെ പ്രതിനിധീകരിക്കുന്ന രത്നം വൈരൂഡ്യമാണ്. മൂലാധാര തരംഗങ്ങളാൽ പ്രചോദനം. സൃഷ്ടിച്ചവയാണ് അഡ്രിനാൽ ഗ്രന്ഥികൾ മൂലാധാര ചക്രത്തിൽ നാല് ഇതളുകളാണ്. ഈ നാല് ഇതളുകളിലും ഓരോ അക്ഷരം വീതം ചേർന്നിരിക്കുന്നു. വ ഷ സ ഹ കുണ്ഡലിനിയെ ഉദ്ദീപിപ്പിക്കാൻ മന്ത്രങ്ങൾക്കും ഗാനങ്ങൾക്കും കഴിയുന്ന പോലെ യോഗാസനങ്ങൾക്കും കഴിയും. അതിനായി ചക്രാസനം ത്രികോണാസനം ശലഭാസനം യോഗമുദ്ര എന്നിവ വിധിക്കപ്പെട്ടിരിക്കുന്നു.
മറ്റൊരു ഉപദേവത സരസ്വതിയാണ്. ശബ്ദം സൃഷ്ടിക്കപ്പെടുന്നത് സ്വാധീഷ്ഠാനത്തിലാണെങ്കിലും അതിനുള്ള പ്രയത്നം മൂലാധാരത്തിൽ തന്നെ ആരംഭിക്കുന്നു. രണ്ടു ഉപദേവതകൾക്കും നടുവിൽ കുണ്ഡലിനീ ശക്തി സ്ഥിതിചെയ്യുന്നു. കുണ്ഡം - കുഴിയെന്നർത്ഥം. കേരളത്തിലെ പല ക്ഷേത്രങ്ങളിലും ശക്തി ദേവതയുടെ പ്രതിഷ്ട്തകളുണ്ട്, അവയിൽ ചിലത് പനച്ചിക്കവ്, കടാംമ്പുഴ, തിരുമാന്ധാംകുന്ന്, കൊടുങ്ങലൂർ, ഈ പ്രതിഷ്ടകൾ കുണ്ഡലിനിയെ പ്രതിനിധീകരിക്കുന്നു. താഴ്ന്ന കുഴിയിലാണ് വിഗ്രഹം ഈ കുഴി മൂലാധാരമാണ്...
ഈ ചക്രങ്ങൾ ശരീരത്തിലൽ പ്രത്യക്ഷീഭവിക്കുന്നതിനോടൊപ്പം തന്നെ, അവ നിഗൂഡമായൊരു രീതിയിൽ വ്യക്തമാകുന്നുമുണ്ട്. ചക്രങ്ങളുടെ ഈ സ്പഷ്ടീകരണത്തേയാണ് (manifestation) ക്ഷേത്രങ്ങൾ എന്നു വിശേഷിപ്പിക്കപ്പെടുന്നത്. ബാഹ്യക്ഷേത്രങ്ങളും അന്തർക്ഷേത്രങ്ങളുമുണ്ട് ലൌകീകതയിൽ വലിയ താല്പര്യമൊന്നുമില്ലാതെ അന്തർക്ഷേത്രത്തിലായിത്തന്നെയിരിക്കാം, അതാണധ്യാത്മികം. അല്ലെങ്കിലോ, ബാഹ്യക്ഷേത്രത്തിൽ കഴിയാം, അതു ലൌകികം. എപ്പോൾ വീട്ടിലേക്കു (ആധ്യാത്മികതയിലേക്ക്) മടങ്ങിപ്പോവണമെന്നു തോന്നിയാലും ആരും തടയില്ല, ലൌകികം മതിയായിയെന്നു തോന്നുമ്പോൾ തിരികെ നടക്കാം...
➖➖➖➖➖➖➖➖➖
സദാശിവ സമാരംഭം
ശങ്കരാചാര്യ മധ്യമം
അസ്മാത് ആചാര്യപര്യന്തം
വന്ദേ ഗുരു പരമ്പരാം.
പൂജയുടെ പൊരുള്‍▪
🔱▪പൂജയുടെ പൊരുള്‍▪🔱
☬🎀🎀🎀☬❉☬🎀🎀🎀☬
പുരാണമതഗ്രന്ഥങ്ങള്‍ വിവരിക്കുന്ന രീതിയില്‍ അഞ്ച് ക്രമമായി പഞ്ചോപചാരം, പത്ത് ആയി ദശോപചാരം, പതിനാറു് ആയി ഷഡോപചാരം മുതല്‍ നൂറ്റിയെട്ട് തരം ഉപചാരക്രമങ്ങള്‍ വിവരിക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ ഇവിടെ പ്രതിപാദിക്കുന്ന ഷഡോപചാരം ആണ് സര്‍വ്വസാധാരണയായി ആചിരിച്ചു പോരുന്നതും ദൈനംദിന ഈശ്വരാരാധനക്രമമായ ഷഡോപചാരപൂജയില്‍ പതിനാറ് പടികളാണുള്ളത്. സമയവും സന്ദര്‍ഭവും അനുസരിച്ചും വ്യക്തിഹിതമനുസരിച്ചും ഇതില്‍ മാറ്റങ്ങള്‍ സംഭവിക്കാമെങ്കിലും താഴെ കൊടുത്തിരിക്കുന്ന ക്രമത്തിലാണ് അതു് ആചരിച്ചു പോരുന്നത്
ആചാരക്രമം
🎀🔱🎀🔱🦅🔱🎀🔱🎀
01. ആവാഹനം - ക്ഷണിക്കുക
02. ആസനം - ഇരിപ്പിടം നല്‍കുക
03. പദ്യം - പാദസ്നാനം
04. അര്‍ഘ്യം - കൈ കഴുകാന്‍ ജലം
05. ആചമനം - ചുണ്ടു് നനക്കാന്‍ തെളിഞ്ഞ ജലം
06. സ്നാനം - കുളി
07. വസ്ത്രം - ശരീരം പൊതിയുക
08. യജ്ഞോപവീതം - പൂണൂല്‍ ധരിപ്പിക്കുക
09. ഗന്ധം - ചന്ദനലേപനം
10. പുഷ്പം - പൂവിടീല്‍
11. ധൂപം - ചന്ദനത്തിരി
12. ദീപം - വിളക്കു കൊളുത്തല്‍
13. നൈവേദ്യം - ഭക്ഷണം
14. താമ്പൂലം - വെറ്റയും പാക്കും
15. നീരാജനം - കര്‍പ്പൂരം
16. ആത്മപ്രദക്ഷിണനമസ്ക്കാരം - സാഷ്ടാഗപ്രണാമം
01. ആവാഹനം:
🎀🔱🎀🔱🦅🔱🎀🔱🎀
(മൂലാധാരത്തിൽ സ്ഥിതി ചെയ്യുന്ന ജീവചൈതന്യത്തിലെരംശം സങ്കൽപശക്തിയാൽ പ്രണവ ജപത്തോട്കൂടി സുഷുമ്ന നാഡിവഴി വിഗ്രഹത്തിൽ സമർപ്പിക്കുന്നു )
മുന്നിലിരിക്കുന്ന പ്രതിമയിലോ പടത്തിലോ ഈശ്വരചൈതന്യമുണ്ടെന്ന് സങ്കല്പിച്ച് ആ മാധ്യമം വഴി ഈശ്വരനു പ്രാര്‍ത്ഥന അര്‍പ്പിക്കുന്നു. പ്രാര്‍ത്ഥന ഈശ്വരന്‍ സ്വീകരിക്കുന്നുവെന്നും അതു വഴി അനുഗ്രഹങ്ങള്‍ ചൊരിയുന്നുവെന്നും വിശ്വസിക്കുന്നു.
02. ആസനം/സിംഹാസനം
🎀🔱🎀🔱🦅🔱🎀🔱🎀
സര്‍വ്വജീവചരാചരങ്ങള്‍ക്കും അധിപനായ ഈശ്വരനു അവനവന്റെ നിലയില്‍ ഇരിക്കാന്‍ പീഠം ഒരുക്കി അതില്‍ ഈശ്വരന്‍ വന്ന് ഉപവിഷ്ഠനാവാന്‍ അഭ്യര്‍ത്ഥിക്കുന്നു.
03. പദ്യം
🎀🔱🎀🔱🦅🔱🎀🔱🎀
വാഹന സൗകര്യമൊന്നുമില്ലാതിരുന്ന മനുഷ്യന്‍ കാല്‍നടയായി യാത്രചെയ്തിരുന്ന കാലത്ത് ഉത്ഭവിച്ച ഈ ആചാരപ്രകാരം ഈശ്വര ചൈതന്യത്തിനു മനുഷ്യരൂപം സങ്കല്‍പ്പിച്ച് മുന്നിലെത്തിയ വിശിഷ്ഠ വ്യക്തിയെ ബഹുമാനസൂചകമായ് കാല്‍ കഴുകി സ്വീകരിക്കുന്നു.
04. അര്‍ഘ്യം
🎀🔱🎀🔱🦅🔱🎀🔱🎀
ആരാധിക്കുന്നവര്‍ നല്‍കുന്നവ സ്വീകരിക്കുന്നതിന് ഒരുക്കമായി കൈ കഴുകാന്‍ ജലം നല്‍കുന്നു.
05. ആചമനം
🎀🔱🎀🔱🦅🔱🎀🔱🎀
ബാഹ്യമായി ശുദ്ധിയാവാന്‍ കുളിക്കുന്നത് പോലെ മൂന്നു പ്രാവശ്യം മന്ത്രജപത്തോടൊപ്പം ജലം കൊണ്ട് ചുണ്ട് നനച്ച് ഉള്ളം ശുദ്ധിവരുത്തുന്നത് പോലെ ആഗതനായ ദൈവത്തിന് ജലം അര്‍പ്പിക്കുന്നു.
06. സ്നാനം
🎀🔱🎀🔱🦅🔱🎀🔱🎀
വിഗ്രഹത്തിനെ ഗംഗാജലം, പാല്‍, തേന്‍, പനിനീര്‍ എന്നിവ കൊണ്ട് കുളിപ്പിക്കുന്നു.
07. വസ്ത്രം
🎀🔱🎀🔱🦅🔱🎀🔱🎀
വിഗ്രഹത്തെ അണിയിച്ചൊരുക്കുന്നു.
08. യജ്ഞോപവീതം
🎀🔱🎀🔱🦅🔱🎀🔱🎀
വിഗ്രഹത്തിനെ പൂണുനൂല്‍ ധരിപ്പിക്കുന്നു.
09. ഗന്ധകം
🎀🔱🎀🔱🦅🔱🎀🔱🎀
അണിയിച്ചൊരുക്കല്‍. കുളിര്‍മ്മ നല്‍കാന്‍ ചന്ദനം പൂശി, തിലകം അണിയിച്ച്, ആഭരണങ്ങളണിയിച്ച്.
10. പുഷ്പാര്‍ച്ചന
🎀🔱🎀🔱🦅🔱🎀🔱🎀
സ്നേഹഭക്തി ബഹുമാനാദരവോടെ ഈശ്വര നാമങ്ങള്‍ ഉരുവിട്ട് കൊണ്ട് പുഷ്പമെടുത്ത് ആദ്യം നെഞ്ചോട് ചേര്‍ത്തു ഈശ്വരനെ മനസ്സില്‍ ധ്യാനിച്ച് ഈശ്വരന്റെ പാദത്തില്‍ അര്‍പ്പിച്ചു ഇവ സ്വീകരിച്ചു സര്‍വ്വദോഷങ്ങളും അകറ്റുവാന്‍ ദൈവത്തോടു അഭ്യര്‍ത്ഥിക്കുന്നു.
11. ധൂപം
🎀🔱🎀🔱🦅🔱🎀🔱🎀
സുഗന്ധദ്രവ്യങ്ങള്‍ അര്‍പ്പിക്കുന്നത്
12. ദീപം
🎀🔱🎀🔱🦅🔱🎀🔱🎀
ഈശ്വരരൂപം വ്യക്തമായി ദര്‍ശിക്കാനും ആ ദിവ്യരൂപത്തിന്റെ സകല ഭംഗി ആസ്വദിക്കാനും മാത്രമല്ല, അജ്ഞത നീക്കി വെളിച്ചം പകരുക, മംഗളം സൂചിപ്പിക്കുക, ശുഭകര ലക്ഷണം എന്നും അര്‍ത്ഥം.
13. നൈവേദ്യം
🎀🔱🎀🔱🦅🔱🎀🔱🎀
പഞ്ചേന്ദ്രിയങ്ങളില്‍ രുചിയെ സ്വാധിനിക്കുന്ന രീതി. യശോദ കൃഷ്ണനെ ഊട്ടുന്നത് പോലെ. ശബരി രാമനു കായ്കനികള്‍ നല്‍കുന്നതു പോലെ. അതിഥിക്കു ആദിഥേയന്‍ അന്നം നല്‍കുന്നത് പോലെ. അന്നദാനം സര്‍വ്വ ദാനാല്‍ പ്രധാനം എന്നാണല്ലോ ശാസ്ത്രം.
14. താമ്പൂലം:
🎀🔱🎀🔱🦅🔱🎀🔱🎀
ഭക്ഷണം കഴിഞ്ഞാല്‍ അടുത്തത് ഈശ്വരനു മുറുക്കാന്‍ കൊടുക്കുന്നു.
15. നീരാജനം
🎀🔱🎀🔱🦅🔱🎀🔱🎀
ധൂപദീപാദികള്‍ കൊണ്ടുള്ള ഉഴിയല്‍. പൂജാകര്‍മ്മങ്ങളിലാചരിക്കുന്നവ കഴിഞ്ഞാല്‍ ഭഗവാന്റെ അലങ്കരിച്ച ബിംബത്തിന് ദൃഷ്ടിദോഷം സംഭവിക്കാതിരിക്കാന്‍ വേണ്ടിയാണിതത്.
16. ആത്മപ്രദക്ഷിണം
🎀🔱🎀🔱🦅🔱🎀🔱🎀
സാഷ്ടാംഗപ്രണാമം.
ദൈവത്തിനോട് പ്രാര്‍ത്ഥിക്കുന്നു.
കര്‍മ്മദോഷങ്ങള്‍ പൊറുക്കാന്‍.
അനുഗ്രഹിക്കാന്‍.
ഇവിടെ സ്വന്തമായ ഈശ്വരാംശം തിരിച്ചറിഞ്ഞ് ഈശ്വരനില്‍ ലയിക്കുന്നു. അഹം ബ്രഹ്മാസ്മി എന്ന തത്വം തിരിച്ചറിഞ്ഞ് അത് തുടര്‍ന്നു പോകാനും ഈശ്വരചൈതന്യത്താല്‍ കര്‍മ്മങ്ങളെല്ലാം മംഗളമായി ഭവിക്കുവാന്‍ പ്രാര്‍ത്ഥിക്കുന്നു.
പൂജയുടെ പൊരുള്‍
🎀🔱🎀🔱🦅🔱🎀🔱🎀
മുകളില്‍ വിവരിച്ച ആരാധനാ കര്‍മ്മങ്ങള്‍ ചെയ്യുക വഴി എന്നും എപ്പോഴും തന്നില്‍ ഈശ്വരനുണ്ടെന്ന് സങ്കല്പിച്ചു, പരമാത്മാവുമായി ലയിച്ച്, താന്‍ സ്വയം ഈശ്വരാംശം ആണെന്നുള്ള തിരിച്ചറിവ് നേടി, സകല ദുഷ്ചിന്തകളും ഉപേക്ഷിച്ചു. ജീവിതസാക്ഷാല്‍ക്കാരം നേടാന്‍ അതേ ഈശ്വരാംശമുള്ള സഹജീവികളോട് അവരിലെ ഈശ്വരാംശത്തെ തിരിച്ചറിഞ്ഞ് സന്തോഷപൂര്‍വ്വം സഹവര്‍ത്തിവാനും സാധിപ്പിക്കണം.
പൂജാകര്‍മ്മങ്ങളിലെ അലങ്കാരച്ചാര്‍ത്ത്, മന്ത്രമണിനാദം, ധൂപം, നൈവേദ്യം, കളഭം എന്നിവയിലൂടെ രൂപം, ശബ്ദം, ഗന്ധം, രസം, സ്പര്‍ശ്ശം എന്നീ മാധ്യമങ്ങള്‍ വഴി പഞ്ചേന്ത്രിയങ്ങളായ കണ്ണ്, കാത്, മൂക്ക്, നാക്ക്, ത്വക്ക് എന്നിവയെ ഈശ്വരനിലേക്ക് ലയിപ്പിക്കുവാനുള്ള മാര്‍ഗ്ഗങ്ങളായി സ്വീകരിച്ച് തന്നിലെ ഈശ്വരാംശം കണ്ടെത്തുന്ന മാര്‍ഗ്ഗമാണ് പഞ്ചോപചാരങ്ങള്‍.
പഞ്ചമഹാഭൂതങ്ങളായ ആകാശം, വായു, അഗ്നി, ജലം, ഭൂമി എന്നിവ ഹൃദയവിശാലതയും, ശീഘ്രമനസ്സും, ആത്മീയതേജസ്സും, അമൃതും, ക്ഷമാശീലവും സൂചിപ്പിക്കുന്നു.
ബാഹ്യപൂജാകര്‍മ്മപട്ടിക ഒരു മാര്‍ഗ്ഗം ആണെങ്കിലും അതില്‍ നിന്നും അല്പസ്വല്പം വ്യതിചലിക്കില്ലെന്നു ശഠിക്കാതെ മനസ്സറിഞ്ഞു ചെയ്യുന്ന ഭാവപൂജ തന്നെയാണ് ശ്രേഷ്ഠം. എന്നാലേ ഭക്തന് ഇഷ്ടദൈവവുമായി ഭക്തിപുരസരം ലയിക്കുവാനും കാലക്രമേണ ഭക്തി വളരാനും സ്വയം തിരിച്ചറിയാനും സാധിക്കുകയുള്ളു.
ഒരുക്കം
🎀🔱🎀🔱🦅🔱🎀🔱🎀
പൂജാകര്‍മ്മങ്ങള്‍ തുടങ്ങുന്നതിന് മുന്നോടിയായി പൂജാദ്രവ്യങ്ങള്‍ തയ്യാറാക്കി സമീപത്ത് വയ്ക്കണം.
ശരീരശുദ്ധി
🎀🔱🎀🔱🦅🔱🎀🔱🎀
ശുദ്ധത ശരീരത്തിന് ലഭിച്ചാല്‍ മാത്രമേ മനസ്സിനും ശുദ്ധമാകാന്‍ സാധിക്കൂ. ആദ്യമായി സ്നാനം ചെയ്ത് ശുദ്ധവസ്ത്രധാരണവും അതിനൊപ്പം വിഭൂതിയും, ചന്ദനവും, കുങ്കുമവും പൂശി സങ്കല്പത്തിനു മുമ്പായി പ്രാണായാമം ചെയ്യണം. മനസ്സിലെ സകല ദുഷു്ചിന്തകളേയും അകറ്റി നിര്‍ത്തണം.
സങ്കല്പം
🎀🔱🎀🔱🦅🔱🎀🔱🎀
ഏതൊരു കര്‍മ്മവും നിസ്വാര്‍ത്ഥ താല്പര്യത്തോടെ ചെയ്തു തുടങ്ങുന്നതിന് മുമ്പേ കര്‍മ്മത്തെപ്പറ്റി വിശ്വാസം വേണം എന്നത് പോലെ തന്നെ പൂജ ചെയ്യുന്നതിന് മുമ്പായി അതില്‍ വിശ്വാസമുണ്ടായിരിക്കണം. എങ്കില്‍ മാത്രമേ പൂജ ചെയ്യുന്നതില്‍ സംതൃപ്തി ലഭിക്കൂ. ഈശ്വരനെ ആരാധിക്കുവാന്‍ വേണ്ടി മനസ്സും, ഹൃദയവും, ആത്മാവും, പഞ്ചേന്ദ്രിയങ്ങളും സജ്ജമാക്കി ഈശ്വരനില്‍ അര്‍പ്പിക്കാന്‍ തയ്യാറാവണം. ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ട് അവിടെ എത്തിപ്പറ്റാനുള്ള വഴിയായ പൂജാകര്‍മ്മങ്ങള്‍ മനസ്സില്‍ ദൃഢനിശ്ചയത്തോടെ ഉറപ്പിച്ച് താനാണ് കര്‍മ്മിയെന്ന ഉത്തമബോധത്തോടെ പടിപടിയായ് ചെയ്യേണ്ട കര്‍മ്മത്തിലൂടെ ഈശ്വരനിലേക്ക് എത്തി ഈശ്വരനും ഈശ്വരാംശവും ഒന്നാക്കിത്തീര്‍ക്കുവാന്‍ ശ്രമിക്കണം.
കലശസ്ഥാപനം:
🎀🔱🎀🔱🦅🔱🎀🔱🎀
ബ്രഹ്മവിഷ്ണുമഹേശ്വരന്മാരെ ധ്യാനിച്ച്, ചതുര്‍വേദമന്ത്രങ്ങള്‍ ചൊല്ലി, സര്‍വ്വസമുദ്രജലത്തേയും പുണ്യനദീജലത്തെയും കലശത്തിലാക്കി എന്ന് സങ്കല്പിച്ചു, കലശത്തെ ഗന്ധകം, കുങ്കുമം, പുഷ്പം മുതലായ ഉപയോഗിച്ച് ശുദ്ധി വരുത്തണം. ആവാഹിച്ചതിനു ശേഷം പുണ്യജലം തളിച്ച് സര്‍വ്വ പൂജാസാമഗ്രികളും പൂജാകര്‍മ്മത്തിലേര്‍പ്പെട്ടിരിക്കുന്നവരെയും സ്വയവും ശുദ്ധി വരുത്തണം. കലശം പൂര്‍ണ്ണതയെയും വിശ്വമാതാവിനേയും സൂചിപ്പിക്കുന്നു.
പൂജാകര്‍മ്മങ്ങള്‍ക്കായി കലശത്തിലേക്ക് പ്രവേശിക്കുന്ന ദേവന്‍ പൂജാകര്‍മ്മസമയം മുഴുവന്‍ അവിടെ തന്നെ നിലകൊള്ളുകയും പൂജ കഴിയുമ്പോള്‍ സ്വന്തം വാസത്തിലേക്ക് മടങ്ങുകയും ചെയ്യുന്നു എന്നാണു വിശ്വാസം. മൂര്‍ത്തിയുടെ താല്‍ക്കാലിക വാസമായ് വിശ്വസിക്കുന്ന കുംഭത്തിന്റെ ഭാഗങ്ങള്‍ മൂര്‍ത്തിയുടെ ശരീരഭാഗങ്ങളായ് സങ്കല്പിക്കുമ്പോള്‍ കുംഭം ശരീരമായും, ജലം രക്തമായും, നവരത്നങ്ങള്‍ നവസിദ്ധികളായും, ദര്‍ഭകള്‍ രക്തധമനികളായും, നൂലു് ഞരമ്പുകളായും, ശീല ത്വക്കായും, നാളികേരം മുഖമായും, നാളികേരത്തിന്റെ മുകളിലെ കുറ്റിഭാഗം ശിവനായും, മാവില ശിവന്റെ ജഡയായും ആണെന്നു് സങ്കല്പിക്കണം.
വിഗ്രഹാരാധന മനുഷ്യമനസ്സിനോ അവന്റെ പഞ്ചേന്ദ്രിയങ്ങള്‍ക്കോ പരംപൊരുളിനെ മനസ്സിലാക്കാന്‍ കഴിവില്ലാത്തതിനാല്‍ അതിനായി അവനു പല അടയാളങ്ങളെയും ആശ്രയിക്കേണ്ടിയിരിക്കുന്നു. ആദിശബ്ദമായ ഓംകാരധ്വനിയില്‍ നിന്നും ഉടലെടുത്തതത്രേ സ്രഷ്ടി സ്ഥിതി സംഹാര മൂര്‍ത്തികളുടെ രൂപവും ഭാവവും. അവനവന്റെ പഞ്ചേന്ദ്രിയങ്ങള്‍ക്കപ്പുറം ഉള്ള ഏതോ ഒരു ശക്തിയെ ആരാധിക്കുവാന്‍ വേണ്ടി പഞ്ചേന്ദ്രിയങ്ങള്‍ ഉപയോഗിച്ചു മനസ്സിലാക്കാന്‍ സാദ്ധ്യമായ എന്തോ ഒന്ന് ഈശ്വരാരാധനയ്ക്കു സാധാരണ മനുഷ്യനു ആവശ്യമായി വന്നു. അതിനായി ആരംഭിച്ചതാണ് വിഗ്രഹാരാധന. വാസ്തവത്തില്‍ അവന്‍ ആരാധിക്കുന്നത് വിഗ്രത്തിലെ ഘടനയായ കല്ലോ, മണ്ണോ, തടിയോ, ലോഹത്തേയോ അല്ല. മറിച്ച് അതില്‍ അടങ്ങിയിരിക്കുന്നു എന്ന് വിശ്വസിക്കുന്ന ഈശ്വര ചൈതന്യത്തെയാണ്. കുടത്തിലെ ദ്രാവകം എന്ന പോലെ വിഗ്രഹം വെറും പാത്രം മാത്രമാണ്. ദ്രാവകത്തിന്റെ രൂപം എന്നത് പാത്രത്തിന്റെ രൂപവും. മനുഷ്യന് അവന്റെ ശ്രദ്ധ ഈശ്വരന്‍ എന്ന ഒരു കേന്ദ്രബിന്ദുവില്‍ ചെന്നെത്തിക്കുവാന്‍ വിഗ്രഹാരാധന വഴി സഹായകമാകുന്നു. വിഗ്രഹത്തെ ഭക്തന്‍ സര്‍വ്വവ്യാപിയായ ഈശ്വരശക്തിയായും അതിന്റെ വിശുദ്ധിയായും, പൂര്‍ണ്ണതയായും, സ്വാതന്ത്രതയായും, നിഷ്ക്കളങ്കതയായും, ഭക്തിയായും, സത്യമായും മനസ്സിലാക്കുന്നു. പരമാത്മാവില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ എല്ലാവര്‍ക്കും സാധിച്ചെന്നു വരില്ല. അങ്ങിനെയുള്ളവര്‍ക്ക് ആരാധനയ്ക്ക് ഒരു വിഗ്രഹം കൂടിയേ തീരൂ.
വിഗ്രഹം എന്നത് ഒരു മുദ്രയാണ്. ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത് കല്ലോ തടിയോ ലോഹമോ ആണെങ്കിലും അത് മനുഷ്യന്റെ വിശ്വാസത്തിന്റെ പ്രതീകമാണ്. അവന്‍ അതിനെ ശാശ്വതപുണ്യമായ് കരുതുന്നു. അതിന്റെ ദര്‍ശനം തന്നെ അവനില്‍ ഭക്തി ഉളവാക്കുകയും അവന്‍ ഇതിന്റെ മുന്നില്‍ സാഷ്ടാഗപ്രണാമം നടത്തുകയും ചെയ്യുന്നു. അത് ചെയ്യുമ്പോള്‍ അവന്‍ വിഗ്രഹത്തിന്റെ ഘടനയെയല്ല മറിച്ച് അത് എന്തിനെ പ്രതിനിധീകരിക്കന്നുവോ അതിനെയാണ് പ്രണമിക്കുന്നത്. സാധാരണ മനുഷ്യന് പതാക എന്നത് പല നിറത്തിലുള്ള ശീല മാത്രമാണ്. പക്ഷെ ആ ശീല ഒരു രാഷ്ട്രത്തെയോ രാഷ്ട്രീയ കക്ഷിയേയോ സൂചിപ്പിക്കുന്നുവെങ്കില്‍ അവര്‍ അതിനെ ബഹുമാനിക്കുകയും ഹൃദയത്തോട് ചേര്‍ത്ത് വയ്ക്കുകയും ചെയ്യും. അതിനെ സംരക്ഷിക്കാന്‍ അവന്‍ ജീവന്‍ ബലി കൊടുക്കാന്‍ വരെ തയ്യാറാവും.
വിഗ്രഹാരാധനയില്‍ ഭക്തി ആരംഭിക്കുമ്പോള്‍ ആ വിഗ്രഹം പ്രതിനിധാനം ചെയ്യുന്ന മൂര്‍ത്തി അവനെ അനുഗ്രഹിക്കും എന്നളളതാണ് വിശ്വാസം. സര്‍വ്വവ്യാപിയായ ഈശ്വരസമമായ പഞ്ചഭൂതങ്ങള്‍ അടങ്ങിയതാണ് വിഗ്രഹമെങ്കിലും ആ ഈശ്വരാംശം വഴി ആരാധന ദൈവത്തിലേക്കാണ് നയിക്കുന്നത്. അന്യരെ കാണുമ്പോള്‍ നമസ്ക്കരിക്കുന്നത് കൊണ്ട് അവന് സന്തോഷം ലഭിക്കുന്നു എന്നു പറയുന്നത് പോലെ വിഗ്രഹത്തിലൂടെ ഈശ്വരനെ നമസ്ക്കരിക്കുമ്പോള്‍ ഈശ്വരന്‍ സംപ്രീതനാകുന്നു. ആ ദിവ്യദര്‍ശനം തന്നെ മനസ്സിനെ തൃപ്തിയുടേയും ഭക്തിയുടേയും തലങ്ങളിലേക്കു് മനുഷ്യനെ ഉയര്‍ത്തുന്നു. പൂജാകര്‍മ്മങ്ങള്‍ വഴി ഈശ്വരസാന്നിധ്യം ആവാഹിക്കപ്പെട്ടതാണ് വിഗ്രഹം. അതിനു ചുറ്റും ഒരു പ്രത്യേകതരം ആകര്‍ഷണവലയം തന്നെ ഉണ്ട്. കര്‍മ്മങ്ങള്‍ക്കുപയോഗിക്കുന്ന കുങ്കുമം, മഞ്ഞള്‍, ചന്ദനം, തീര്‍ത്ഥം, മണിനാദം, മന്ത്രോച്ചാരണം, ആടകള്‍, അലങ്കാരങ്ങള്‍, ആരതി, എന്നിവ എല്ലാം തന്നെ നമ്മുടെ പഞ്ചേന്ദ്രിയങ്ങള്‍ വഴി ആ ശക്തികേന്ദ്രത്തെ ബലപ്പെടുത്താന്‍ ഉതകുന്നതാണു്. നവദ്വാരങ്ങളില്‍ മനുഷ്യന്റെ സപ്തദ്വാരങ്ങള്‍ തലയിലാണു് സ്ഥിതി ചെയ്യുന്നത്. വിഗ്രഹമൂര്‍ത്തിയുടെ സമീപത്ത് നിന്നും ഉയരുന്ന ശബ്ദതരംഗങ്ങള്‍ വഴി കാതിലൂടെയും, ഗന്ധം വഴി മൂക്കിലൂടെയും, തീര്‍ത്ഥം വഴി വായിലൂടെയും, ദര്‍ശനം വഴി കണ്ണിലൂടെയും ഈശ്വരചൈതന്യം വിഗ്രഹത്തില്‍ നിന്നും ഭക്തനിലേക്ക് പ്രവേശിച്ച് അവന്‍ അനുഗ്രഹിക്കപ്പെടുന്നു.
അമ്പലത്തില്‍ ആരതിയ്ക്ക് ഉപയോഗിക്കുന്ന കര്‍പ്പൂരത്തിന് വായു ശുദ്ധീകരിക്കുവാനുള്ള ശക്തിയുണ്ട്. അതിന്റെ ഹൃസ്വസ്ഥായിയായ ദീപനാളം മനുഷ്യജീവന്റെ ഹൃസ്വത സൂചിപ്പിക്കുന്നു. അമ്പലമണി മുഴക്കവും മന്ത്രോച്ചാരണവും കാതിനു കുളിര്‍മ്മ പകരുന്നു.
ദൈവത്തിന് സമര്‍പ്പിക്കുന്നത് പുഷ്പമായാലും, ദീപമായാലും, ധൂപമായാലും അവയെല്ലാം ഭക്തന്റെ ഭക്തിയ്ക്ക് തെളിവായ് ദൈവം കാണുന്നു. പുഷ്പം ഭക്തന്റെ സ്നേഹത്തേയും, കര്‍പ്പൂരം അവന്റെ ബഹുമാനത്തേയും, ദീപം ശാന്തതയേയും പ്രതിനിധാനം ചെയ്യുന്നു. പൂജാകര്‍മ്മങ്ങളെ വെറും ശാരീരിക പ്രക്രിയായി മാത്രം കാണാതെ അതിലുള്‍ക്കൊള്ളുന്ന ആശയത്തെ മനസ്സിലാക്കി അതിനെ ഒരു മാധ്യമമായി കണ്ടുകൊണ്ട് ആരാധന നടത്തേണ്ടിയിരിക്കുന്നു...
➖➖➖➖➖➖➖➖➖
സദാശിവ സമാരംഭം
ശങ്കരാചാര്യ മധ്യമം
അസ്മാത് ആചാര്യപര്യന്തം
വന്ദേ ഗുരു പരമ്പരാം.
☬🎀🎀🎀☬❉☬🎀🎀🎀☬
പുരാണമതഗ്രന്ഥങ്ങള്‍ വിവരിക്കുന്ന രീതിയില്‍ അഞ്ച് ക്രമമായി പഞ്ചോപചാരം, പത്ത് ആയി ദശോപചാരം, പതിനാറു് ആയി ഷഡോപചാരം മുതല്‍ നൂറ്റിയെട്ട് തരം ഉപചാരക്രമങ്ങള്‍ വിവരിക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ ഇവിടെ പ്രതിപാദിക്കുന്ന ഷഡോപചാരം ആണ് സര്‍വ്വസാധാരണയായി ആചിരിച്ചു പോരുന്നതും ദൈനംദിന ഈശ്വരാരാധനക്രമമായ ഷഡോപചാരപൂജയില്‍ പതിനാറ് പടികളാണുള്ളത്. സമയവും സന്ദര്‍ഭവും അനുസരിച്ചും വ്യക്തിഹിതമനുസരിച്ചും ഇതില്‍ മാറ്റങ്ങള്‍ സംഭവിക്കാമെങ്കിലും താഴെ കൊടുത്തിരിക്കുന്ന ക്രമത്തിലാണ് അതു് ആചരിച്ചു പോരുന്നത്
ആചാരക്രമം
🎀🔱🎀🔱🦅🔱🎀🔱🎀
01. ആവാഹനം - ക്ഷണിക്കുക
02. ആസനം - ഇരിപ്പിടം നല്‍കുക
03. പദ്യം - പാദസ്നാനം
04. അര്‍ഘ്യം - കൈ കഴുകാന്‍ ജലം
05. ആചമനം - ചുണ്ടു് നനക്കാന്‍ തെളിഞ്ഞ ജലം
06. സ്നാനം - കുളി
07. വസ്ത്രം - ശരീരം പൊതിയുക
08. യജ്ഞോപവീതം - പൂണൂല്‍ ധരിപ്പിക്കുക
09. ഗന്ധം - ചന്ദനലേപനം
10. പുഷ്പം - പൂവിടീല്‍
11. ധൂപം - ചന്ദനത്തിരി
12. ദീപം - വിളക്കു കൊളുത്തല്‍
13. നൈവേദ്യം - ഭക്ഷണം
14. താമ്പൂലം - വെറ്റയും പാക്കും
15. നീരാജനം - കര്‍പ്പൂരം
16. ആത്മപ്രദക്ഷിണനമസ്ക്കാരം - സാഷ്ടാഗപ്രണാമം
01. ആവാഹനം:
🎀🔱🎀🔱🦅🔱🎀🔱🎀
(മൂലാധാരത്തിൽ സ്ഥിതി ചെയ്യുന്ന ജീവചൈതന്യത്തിലെരംശം സങ്കൽപശക്തിയാൽ പ്രണവ ജപത്തോട്കൂടി സുഷുമ്ന നാഡിവഴി വിഗ്രഹത്തിൽ സമർപ്പിക്കുന്നു )
മുന്നിലിരിക്കുന്ന പ്രതിമയിലോ പടത്തിലോ ഈശ്വരചൈതന്യമുണ്ടെന്ന് സങ്കല്പിച്ച് ആ മാധ്യമം വഴി ഈശ്വരനു പ്രാര്‍ത്ഥന അര്‍പ്പിക്കുന്നു. പ്രാര്‍ത്ഥന ഈശ്വരന്‍ സ്വീകരിക്കുന്നുവെന്നും അതു വഴി അനുഗ്രഹങ്ങള്‍ ചൊരിയുന്നുവെന്നും വിശ്വസിക്കുന്നു.
02. ആസനം/സിംഹാസനം
🎀🔱🎀🔱🦅🔱🎀🔱🎀
സര്‍വ്വജീവചരാചരങ്ങള്‍ക്കും അധിപനായ ഈശ്വരനു അവനവന്റെ നിലയില്‍ ഇരിക്കാന്‍ പീഠം ഒരുക്കി അതില്‍ ഈശ്വരന്‍ വന്ന് ഉപവിഷ്ഠനാവാന്‍ അഭ്യര്‍ത്ഥിക്കുന്നു.
03. പദ്യം
🎀🔱🎀🔱🦅🔱🎀🔱🎀
വാഹന സൗകര്യമൊന്നുമില്ലാതിരുന്ന മനുഷ്യന്‍ കാല്‍നടയായി യാത്രചെയ്തിരുന്ന കാലത്ത് ഉത്ഭവിച്ച ഈ ആചാരപ്രകാരം ഈശ്വര ചൈതന്യത്തിനു മനുഷ്യരൂപം സങ്കല്‍പ്പിച്ച് മുന്നിലെത്തിയ വിശിഷ്ഠ വ്യക്തിയെ ബഹുമാനസൂചകമായ് കാല്‍ കഴുകി സ്വീകരിക്കുന്നു.
04. അര്‍ഘ്യം
🎀🔱🎀🔱🦅🔱🎀🔱🎀
ആരാധിക്കുന്നവര്‍ നല്‍കുന്നവ സ്വീകരിക്കുന്നതിന് ഒരുക്കമായി കൈ കഴുകാന്‍ ജലം നല്‍കുന്നു.
05. ആചമനം
🎀🔱🎀🔱🦅🔱🎀🔱🎀
ബാഹ്യമായി ശുദ്ധിയാവാന്‍ കുളിക്കുന്നത് പോലെ മൂന്നു പ്രാവശ്യം മന്ത്രജപത്തോടൊപ്പം ജലം കൊണ്ട് ചുണ്ട് നനച്ച് ഉള്ളം ശുദ്ധിവരുത്തുന്നത് പോലെ ആഗതനായ ദൈവത്തിന് ജലം അര്‍പ്പിക്കുന്നു.
06. സ്നാനം
🎀🔱🎀🔱🦅🔱🎀🔱🎀
വിഗ്രഹത്തിനെ ഗംഗാജലം, പാല്‍, തേന്‍, പനിനീര്‍ എന്നിവ കൊണ്ട് കുളിപ്പിക്കുന്നു.
07. വസ്ത്രം
🎀🔱🎀🔱🦅🔱🎀🔱🎀
വിഗ്രഹത്തെ അണിയിച്ചൊരുക്കുന്നു.
08. യജ്ഞോപവീതം
🎀🔱🎀🔱🦅🔱🎀🔱🎀
വിഗ്രഹത്തിനെ പൂണുനൂല്‍ ധരിപ്പിക്കുന്നു.
09. ഗന്ധകം
🎀🔱🎀🔱🦅🔱🎀🔱🎀
അണിയിച്ചൊരുക്കല്‍. കുളിര്‍മ്മ നല്‍കാന്‍ ചന്ദനം പൂശി, തിലകം അണിയിച്ച്, ആഭരണങ്ങളണിയിച്ച്.
10. പുഷ്പാര്‍ച്ചന
🎀🔱🎀🔱🦅🔱🎀🔱🎀
സ്നേഹഭക്തി ബഹുമാനാദരവോടെ ഈശ്വര നാമങ്ങള്‍ ഉരുവിട്ട് കൊണ്ട് പുഷ്പമെടുത്ത് ആദ്യം നെഞ്ചോട് ചേര്‍ത്തു ഈശ്വരനെ മനസ്സില്‍ ധ്യാനിച്ച് ഈശ്വരന്റെ പാദത്തില്‍ അര്‍പ്പിച്ചു ഇവ സ്വീകരിച്ചു സര്‍വ്വദോഷങ്ങളും അകറ്റുവാന്‍ ദൈവത്തോടു അഭ്യര്‍ത്ഥിക്കുന്നു.
11. ധൂപം
🎀🔱🎀🔱🦅🔱🎀🔱🎀
സുഗന്ധദ്രവ്യങ്ങള്‍ അര്‍പ്പിക്കുന്നത്
12. ദീപം
🎀🔱🎀🔱🦅🔱🎀🔱🎀
ഈശ്വരരൂപം വ്യക്തമായി ദര്‍ശിക്കാനും ആ ദിവ്യരൂപത്തിന്റെ സകല ഭംഗി ആസ്വദിക്കാനും മാത്രമല്ല, അജ്ഞത നീക്കി വെളിച്ചം പകരുക, മംഗളം സൂചിപ്പിക്കുക, ശുഭകര ലക്ഷണം എന്നും അര്‍ത്ഥം.
13. നൈവേദ്യം
🎀🔱🎀🔱🦅🔱🎀🔱🎀
പഞ്ചേന്ദ്രിയങ്ങളില്‍ രുചിയെ സ്വാധിനിക്കുന്ന രീതി. യശോദ കൃഷ്ണനെ ഊട്ടുന്നത് പോലെ. ശബരി രാമനു കായ്കനികള്‍ നല്‍കുന്നതു പോലെ. അതിഥിക്കു ആദിഥേയന്‍ അന്നം നല്‍കുന്നത് പോലെ. അന്നദാനം സര്‍വ്വ ദാനാല്‍ പ്രധാനം എന്നാണല്ലോ ശാസ്ത്രം.
14. താമ്പൂലം:
🎀🔱🎀🔱🦅🔱🎀🔱🎀
ഭക്ഷണം കഴിഞ്ഞാല്‍ അടുത്തത് ഈശ്വരനു മുറുക്കാന്‍ കൊടുക്കുന്നു.
15. നീരാജനം
🎀🔱🎀🔱🦅🔱🎀🔱🎀
ധൂപദീപാദികള്‍ കൊണ്ടുള്ള ഉഴിയല്‍. പൂജാകര്‍മ്മങ്ങളിലാചരിക്കുന്നവ കഴിഞ്ഞാല്‍ ഭഗവാന്റെ അലങ്കരിച്ച ബിംബത്തിന് ദൃഷ്ടിദോഷം സംഭവിക്കാതിരിക്കാന്‍ വേണ്ടിയാണിതത്.
16. ആത്മപ്രദക്ഷിണം
🎀🔱🎀🔱🦅🔱🎀🔱🎀
സാഷ്ടാംഗപ്രണാമം.
ദൈവത്തിനോട് പ്രാര്‍ത്ഥിക്കുന്നു.
കര്‍മ്മദോഷങ്ങള്‍ പൊറുക്കാന്‍.
അനുഗ്രഹിക്കാന്‍.
ഇവിടെ സ്വന്തമായ ഈശ്വരാംശം തിരിച്ചറിഞ്ഞ് ഈശ്വരനില്‍ ലയിക്കുന്നു. അഹം ബ്രഹ്മാസ്മി എന്ന തത്വം തിരിച്ചറിഞ്ഞ് അത് തുടര്‍ന്നു പോകാനും ഈശ്വരചൈതന്യത്താല്‍ കര്‍മ്മങ്ങളെല്ലാം മംഗളമായി ഭവിക്കുവാന്‍ പ്രാര്‍ത്ഥിക്കുന്നു.
പൂജയുടെ പൊരുള്‍
🎀🔱🎀🔱🦅🔱🎀🔱🎀
മുകളില്‍ വിവരിച്ച ആരാധനാ കര്‍മ്മങ്ങള്‍ ചെയ്യുക വഴി എന്നും എപ്പോഴും തന്നില്‍ ഈശ്വരനുണ്ടെന്ന് സങ്കല്പിച്ചു, പരമാത്മാവുമായി ലയിച്ച്, താന്‍ സ്വയം ഈശ്വരാംശം ആണെന്നുള്ള തിരിച്ചറിവ് നേടി, സകല ദുഷ്ചിന്തകളും ഉപേക്ഷിച്ചു. ജീവിതസാക്ഷാല്‍ക്കാരം നേടാന്‍ അതേ ഈശ്വരാംശമുള്ള സഹജീവികളോട് അവരിലെ ഈശ്വരാംശത്തെ തിരിച്ചറിഞ്ഞ് സന്തോഷപൂര്‍വ്വം സഹവര്‍ത്തിവാനും സാധിപ്പിക്കണം.
പൂജാകര്‍മ്മങ്ങളിലെ അലങ്കാരച്ചാര്‍ത്ത്, മന്ത്രമണിനാദം, ധൂപം, നൈവേദ്യം, കളഭം എന്നിവയിലൂടെ രൂപം, ശബ്ദം, ഗന്ധം, രസം, സ്പര്‍ശ്ശം എന്നീ മാധ്യമങ്ങള്‍ വഴി പഞ്ചേന്ത്രിയങ്ങളായ കണ്ണ്, കാത്, മൂക്ക്, നാക്ക്, ത്വക്ക് എന്നിവയെ ഈശ്വരനിലേക്ക് ലയിപ്പിക്കുവാനുള്ള മാര്‍ഗ്ഗങ്ങളായി സ്വീകരിച്ച് തന്നിലെ ഈശ്വരാംശം കണ്ടെത്തുന്ന മാര്‍ഗ്ഗമാണ് പഞ്ചോപചാരങ്ങള്‍.
പഞ്ചമഹാഭൂതങ്ങളായ ആകാശം, വായു, അഗ്നി, ജലം, ഭൂമി എന്നിവ ഹൃദയവിശാലതയും, ശീഘ്രമനസ്സും, ആത്മീയതേജസ്സും, അമൃതും, ക്ഷമാശീലവും സൂചിപ്പിക്കുന്നു.
ബാഹ്യപൂജാകര്‍മ്മപട്ടിക ഒരു മാര്‍ഗ്ഗം ആണെങ്കിലും അതില്‍ നിന്നും അല്പസ്വല്പം വ്യതിചലിക്കില്ലെന്നു ശഠിക്കാതെ മനസ്സറിഞ്ഞു ചെയ്യുന്ന ഭാവപൂജ തന്നെയാണ് ശ്രേഷ്ഠം. എന്നാലേ ഭക്തന് ഇഷ്ടദൈവവുമായി ഭക്തിപുരസരം ലയിക്കുവാനും കാലക്രമേണ ഭക്തി വളരാനും സ്വയം തിരിച്ചറിയാനും സാധിക്കുകയുള്ളു.
ഒരുക്കം
🎀🔱🎀🔱🦅🔱🎀🔱🎀
പൂജാകര്‍മ്മങ്ങള്‍ തുടങ്ങുന്നതിന് മുന്നോടിയായി പൂജാദ്രവ്യങ്ങള്‍ തയ്യാറാക്കി സമീപത്ത് വയ്ക്കണം.
ശരീരശുദ്ധി
🎀🔱🎀🔱🦅🔱🎀🔱🎀
ശുദ്ധത ശരീരത്തിന് ലഭിച്ചാല്‍ മാത്രമേ മനസ്സിനും ശുദ്ധമാകാന്‍ സാധിക്കൂ. ആദ്യമായി സ്നാനം ചെയ്ത് ശുദ്ധവസ്ത്രധാരണവും അതിനൊപ്പം വിഭൂതിയും, ചന്ദനവും, കുങ്കുമവും പൂശി സങ്കല്പത്തിനു മുമ്പായി പ്രാണായാമം ചെയ്യണം. മനസ്സിലെ സകല ദുഷു്ചിന്തകളേയും അകറ്റി നിര്‍ത്തണം.
സങ്കല്പം
🎀🔱🎀🔱🦅🔱🎀🔱🎀
ഏതൊരു കര്‍മ്മവും നിസ്വാര്‍ത്ഥ താല്പര്യത്തോടെ ചെയ്തു തുടങ്ങുന്നതിന് മുമ്പേ കര്‍മ്മത്തെപ്പറ്റി വിശ്വാസം വേണം എന്നത് പോലെ തന്നെ പൂജ ചെയ്യുന്നതിന് മുമ്പായി അതില്‍ വിശ്വാസമുണ്ടായിരിക്കണം. എങ്കില്‍ മാത്രമേ പൂജ ചെയ്യുന്നതില്‍ സംതൃപ്തി ലഭിക്കൂ. ഈശ്വരനെ ആരാധിക്കുവാന്‍ വേണ്ടി മനസ്സും, ഹൃദയവും, ആത്മാവും, പഞ്ചേന്ദ്രിയങ്ങളും സജ്ജമാക്കി ഈശ്വരനില്‍ അര്‍പ്പിക്കാന്‍ തയ്യാറാവണം. ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ട് അവിടെ എത്തിപ്പറ്റാനുള്ള വഴിയായ പൂജാകര്‍മ്മങ്ങള്‍ മനസ്സില്‍ ദൃഢനിശ്ചയത്തോടെ ഉറപ്പിച്ച് താനാണ് കര്‍മ്മിയെന്ന ഉത്തമബോധത്തോടെ പടിപടിയായ് ചെയ്യേണ്ട കര്‍മ്മത്തിലൂടെ ഈശ്വരനിലേക്ക് എത്തി ഈശ്വരനും ഈശ്വരാംശവും ഒന്നാക്കിത്തീര്‍ക്കുവാന്‍ ശ്രമിക്കണം.
കലശസ്ഥാപനം:
🎀🔱🎀🔱🦅🔱🎀🔱🎀
ബ്രഹ്മവിഷ്ണുമഹേശ്വരന്മാരെ ധ്യാനിച്ച്, ചതുര്‍വേദമന്ത്രങ്ങള്‍ ചൊല്ലി, സര്‍വ്വസമുദ്രജലത്തേയും പുണ്യനദീജലത്തെയും കലശത്തിലാക്കി എന്ന് സങ്കല്പിച്ചു, കലശത്തെ ഗന്ധകം, കുങ്കുമം, പുഷ്പം മുതലായ ഉപയോഗിച്ച് ശുദ്ധി വരുത്തണം. ആവാഹിച്ചതിനു ശേഷം പുണ്യജലം തളിച്ച് സര്‍വ്വ പൂജാസാമഗ്രികളും പൂജാകര്‍മ്മത്തിലേര്‍പ്പെട്ടിരിക്കുന്നവരെയും സ്വയവും ശുദ്ധി വരുത്തണം. കലശം പൂര്‍ണ്ണതയെയും വിശ്വമാതാവിനേയും സൂചിപ്പിക്കുന്നു.
പൂജാകര്‍മ്മങ്ങള്‍ക്കായി കലശത്തിലേക്ക് പ്രവേശിക്കുന്ന ദേവന്‍ പൂജാകര്‍മ്മസമയം മുഴുവന്‍ അവിടെ തന്നെ നിലകൊള്ളുകയും പൂജ കഴിയുമ്പോള്‍ സ്വന്തം വാസത്തിലേക്ക് മടങ്ങുകയും ചെയ്യുന്നു എന്നാണു വിശ്വാസം. മൂര്‍ത്തിയുടെ താല്‍ക്കാലിക വാസമായ് വിശ്വസിക്കുന്ന കുംഭത്തിന്റെ ഭാഗങ്ങള്‍ മൂര്‍ത്തിയുടെ ശരീരഭാഗങ്ങളായ് സങ്കല്പിക്കുമ്പോള്‍ കുംഭം ശരീരമായും, ജലം രക്തമായും, നവരത്നങ്ങള്‍ നവസിദ്ധികളായും, ദര്‍ഭകള്‍ രക്തധമനികളായും, നൂലു് ഞരമ്പുകളായും, ശീല ത്വക്കായും, നാളികേരം മുഖമായും, നാളികേരത്തിന്റെ മുകളിലെ കുറ്റിഭാഗം ശിവനായും, മാവില ശിവന്റെ ജഡയായും ആണെന്നു് സങ്കല്പിക്കണം.
വിഗ്രഹാരാധന മനുഷ്യമനസ്സിനോ അവന്റെ പഞ്ചേന്ദ്രിയങ്ങള്‍ക്കോ പരംപൊരുളിനെ മനസ്സിലാക്കാന്‍ കഴിവില്ലാത്തതിനാല്‍ അതിനായി അവനു പല അടയാളങ്ങളെയും ആശ്രയിക്കേണ്ടിയിരിക്കുന്നു. ആദിശബ്ദമായ ഓംകാരധ്വനിയില്‍ നിന്നും ഉടലെടുത്തതത്രേ സ്രഷ്ടി സ്ഥിതി സംഹാര മൂര്‍ത്തികളുടെ രൂപവും ഭാവവും. അവനവന്റെ പഞ്ചേന്ദ്രിയങ്ങള്‍ക്കപ്പുറം ഉള്ള ഏതോ ഒരു ശക്തിയെ ആരാധിക്കുവാന്‍ വേണ്ടി പഞ്ചേന്ദ്രിയങ്ങള്‍ ഉപയോഗിച്ചു മനസ്സിലാക്കാന്‍ സാദ്ധ്യമായ എന്തോ ഒന്ന് ഈശ്വരാരാധനയ്ക്കു സാധാരണ മനുഷ്യനു ആവശ്യമായി വന്നു. അതിനായി ആരംഭിച്ചതാണ് വിഗ്രഹാരാധന. വാസ്തവത്തില്‍ അവന്‍ ആരാധിക്കുന്നത് വിഗ്രത്തിലെ ഘടനയായ കല്ലോ, മണ്ണോ, തടിയോ, ലോഹത്തേയോ അല്ല. മറിച്ച് അതില്‍ അടങ്ങിയിരിക്കുന്നു എന്ന് വിശ്വസിക്കുന്ന ഈശ്വര ചൈതന്യത്തെയാണ്. കുടത്തിലെ ദ്രാവകം എന്ന പോലെ വിഗ്രഹം വെറും പാത്രം മാത്രമാണ്. ദ്രാവകത്തിന്റെ രൂപം എന്നത് പാത്രത്തിന്റെ രൂപവും. മനുഷ്യന് അവന്റെ ശ്രദ്ധ ഈശ്വരന്‍ എന്ന ഒരു കേന്ദ്രബിന്ദുവില്‍ ചെന്നെത്തിക്കുവാന്‍ വിഗ്രഹാരാധന വഴി സഹായകമാകുന്നു. വിഗ്രഹത്തെ ഭക്തന്‍ സര്‍വ്വവ്യാപിയായ ഈശ്വരശക്തിയായും അതിന്റെ വിശുദ്ധിയായും, പൂര്‍ണ്ണതയായും, സ്വാതന്ത്രതയായും, നിഷ്ക്കളങ്കതയായും, ഭക്തിയായും, സത്യമായും മനസ്സിലാക്കുന്നു. പരമാത്മാവില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ എല്ലാവര്‍ക്കും സാധിച്ചെന്നു വരില്ല. അങ്ങിനെയുള്ളവര്‍ക്ക് ആരാധനയ്ക്ക് ഒരു വിഗ്രഹം കൂടിയേ തീരൂ.
വിഗ്രഹം എന്നത് ഒരു മുദ്രയാണ്. ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത് കല്ലോ തടിയോ ലോഹമോ ആണെങ്കിലും അത് മനുഷ്യന്റെ വിശ്വാസത്തിന്റെ പ്രതീകമാണ്. അവന്‍ അതിനെ ശാശ്വതപുണ്യമായ് കരുതുന്നു. അതിന്റെ ദര്‍ശനം തന്നെ അവനില്‍ ഭക്തി ഉളവാക്കുകയും അവന്‍ ഇതിന്റെ മുന്നില്‍ സാഷ്ടാഗപ്രണാമം നടത്തുകയും ചെയ്യുന്നു. അത് ചെയ്യുമ്പോള്‍ അവന്‍ വിഗ്രഹത്തിന്റെ ഘടനയെയല്ല മറിച്ച് അത് എന്തിനെ പ്രതിനിധീകരിക്കന്നുവോ അതിനെയാണ് പ്രണമിക്കുന്നത്. സാധാരണ മനുഷ്യന് പതാക എന്നത് പല നിറത്തിലുള്ള ശീല മാത്രമാണ്. പക്ഷെ ആ ശീല ഒരു രാഷ്ട്രത്തെയോ രാഷ്ട്രീയ കക്ഷിയേയോ സൂചിപ്പിക്കുന്നുവെങ്കില്‍ അവര്‍ അതിനെ ബഹുമാനിക്കുകയും ഹൃദയത്തോട് ചേര്‍ത്ത് വയ്ക്കുകയും ചെയ്യും. അതിനെ സംരക്ഷിക്കാന്‍ അവന്‍ ജീവന്‍ ബലി കൊടുക്കാന്‍ വരെ തയ്യാറാവും.
വിഗ്രഹാരാധനയില്‍ ഭക്തി ആരംഭിക്കുമ്പോള്‍ ആ വിഗ്രഹം പ്രതിനിധാനം ചെയ്യുന്ന മൂര്‍ത്തി അവനെ അനുഗ്രഹിക്കും എന്നളളതാണ് വിശ്വാസം. സര്‍വ്വവ്യാപിയായ ഈശ്വരസമമായ പഞ്ചഭൂതങ്ങള്‍ അടങ്ങിയതാണ് വിഗ്രഹമെങ്കിലും ആ ഈശ്വരാംശം വഴി ആരാധന ദൈവത്തിലേക്കാണ് നയിക്കുന്നത്. അന്യരെ കാണുമ്പോള്‍ നമസ്ക്കരിക്കുന്നത് കൊണ്ട് അവന് സന്തോഷം ലഭിക്കുന്നു എന്നു പറയുന്നത് പോലെ വിഗ്രഹത്തിലൂടെ ഈശ്വരനെ നമസ്ക്കരിക്കുമ്പോള്‍ ഈശ്വരന്‍ സംപ്രീതനാകുന്നു. ആ ദിവ്യദര്‍ശനം തന്നെ മനസ്സിനെ തൃപ്തിയുടേയും ഭക്തിയുടേയും തലങ്ങളിലേക്കു് മനുഷ്യനെ ഉയര്‍ത്തുന്നു. പൂജാകര്‍മ്മങ്ങള്‍ വഴി ഈശ്വരസാന്നിധ്യം ആവാഹിക്കപ്പെട്ടതാണ് വിഗ്രഹം. അതിനു ചുറ്റും ഒരു പ്രത്യേകതരം ആകര്‍ഷണവലയം തന്നെ ഉണ്ട്. കര്‍മ്മങ്ങള്‍ക്കുപയോഗിക്കുന്ന കുങ്കുമം, മഞ്ഞള്‍, ചന്ദനം, തീര്‍ത്ഥം, മണിനാദം, മന്ത്രോച്ചാരണം, ആടകള്‍, അലങ്കാരങ്ങള്‍, ആരതി, എന്നിവ എല്ലാം തന്നെ നമ്മുടെ പഞ്ചേന്ദ്രിയങ്ങള്‍ വഴി ആ ശക്തികേന്ദ്രത്തെ ബലപ്പെടുത്താന്‍ ഉതകുന്നതാണു്. നവദ്വാരങ്ങളില്‍ മനുഷ്യന്റെ സപ്തദ്വാരങ്ങള്‍ തലയിലാണു് സ്ഥിതി ചെയ്യുന്നത്. വിഗ്രഹമൂര്‍ത്തിയുടെ സമീപത്ത് നിന്നും ഉയരുന്ന ശബ്ദതരംഗങ്ങള്‍ വഴി കാതിലൂടെയും, ഗന്ധം വഴി മൂക്കിലൂടെയും, തീര്‍ത്ഥം വഴി വായിലൂടെയും, ദര്‍ശനം വഴി കണ്ണിലൂടെയും ഈശ്വരചൈതന്യം വിഗ്രഹത്തില്‍ നിന്നും ഭക്തനിലേക്ക് പ്രവേശിച്ച് അവന്‍ അനുഗ്രഹിക്കപ്പെടുന്നു.
അമ്പലത്തില്‍ ആരതിയ്ക്ക് ഉപയോഗിക്കുന്ന കര്‍പ്പൂരത്തിന് വായു ശുദ്ധീകരിക്കുവാനുള്ള ശക്തിയുണ്ട്. അതിന്റെ ഹൃസ്വസ്ഥായിയായ ദീപനാളം മനുഷ്യജീവന്റെ ഹൃസ്വത സൂചിപ്പിക്കുന്നു. അമ്പലമണി മുഴക്കവും മന്ത്രോച്ചാരണവും കാതിനു കുളിര്‍മ്മ പകരുന്നു.
ദൈവത്തിന് സമര്‍പ്പിക്കുന്നത് പുഷ്പമായാലും, ദീപമായാലും, ധൂപമായാലും അവയെല്ലാം ഭക്തന്റെ ഭക്തിയ്ക്ക് തെളിവായ് ദൈവം കാണുന്നു. പുഷ്പം ഭക്തന്റെ സ്നേഹത്തേയും, കര്‍പ്പൂരം അവന്റെ ബഹുമാനത്തേയും, ദീപം ശാന്തതയേയും പ്രതിനിധാനം ചെയ്യുന്നു. പൂജാകര്‍മ്മങ്ങളെ വെറും ശാരീരിക പ്രക്രിയായി മാത്രം കാണാതെ അതിലുള്‍ക്കൊള്ളുന്ന ആശയത്തെ മനസ്സിലാക്കി അതിനെ ഒരു മാധ്യമമായി കണ്ടുകൊണ്ട് ആരാധന നടത്തേണ്ടിയിരിക്കുന്നു...
➖➖➖➖➖➖➖➖➖
സദാശിവ സമാരംഭം
ശങ്കരാചാര്യ മധ്യമം
അസ്മാത് ആചാര്യപര്യന്തം
വന്ദേ ഗുരു പരമ്പരാം.
ശാസ്താവിന്റെ വാഹനം
ശാസ്താവിന്റെ വാഹനം
🎀🔱🎀🔱🦅🔱🎀🔱🎀
ദേവന്റെ അല്ലെങ്കില്‍ ദേവിയുടെ സ്വരൂപം ഏതിലൂടെ ഭക്തര്‍ക്കു സ്പഷ്ടമാകുന്നുവോ (ഭക്തരില്‍ എത്തിച്ചേരുന്നുവോ) അതിനെ പ്രതീകവത്കരിക്കുന്നതാണു വാഹനം. സാധാരണയായി തിര്യഗ് രൂപങ്ങളില്‍ ഒന്നായിരിക്കും വാഹനമായി പറയുക.
വിഷ്ണുവിനു ഗരുഡന്‍, ശിവനു വൃഷഭം, ദുര്‍ഗയ്ക്കു സിംഹം, സരസ്വതിക്കു ഹംസം എന്നിങ്ങനെ.’പുലിവാഹനനേ ശരണം പൊന്നയ്യപ്പാ’ എന്ന് ഭക്തിപൂര്‍വ്വം നാം ശരണം വിളിക്കാറുണ്ട്.
പന്തളം രാജ്ഞിയുടെ തലവേദന ശമിപ്പിക്കുന്നതിനു പുലിപ്പാല്‍ തേടിപ്പോയ അയ്യപ്പന്‍ പുലിരൂപം ധരിച്ച ദേവേന്ദ്രനു മുകളിലേറി കൊട്ടാരത്തില്‍ തിരിച്ചെത്തി എന്നാണു ഐതിഹ്യം. അതിനാല്‍ പുലിവാഹനനായ അയ്യപ്പന്‍ ഭക്തമനസ്സുകളില്‍ പ്രതിഷ്ഠിക്കപ്പെട്ടു. എന്നാല്‍ തന്ത്രശാസ്ത്ര ഗ്രന്ഥങ്ങളില്‍ ശാസ്താവിന്റെ വാഹനമായി പറയുന്നത് കുതിരയെ ആണ്.
ഭഗവാന്റെ ധ്വജപ്രതിഷ്ഠകളില്‍ വാഹനമായി പ്രതിഷ്ഠിക്കപ്പെടുന്നത് അശ്വമാണ്. ശാസ്താവിന്റെ കൊടിയടയാളവും കുതിര തന്നെ.
വാജിവാഹനന്‍, തുരഗവാഹനന്‍, തുരംഗവാഹനന്‍, ഹയാരൂഢന്‍, അശ്വാരൂഢന്‍ എന്നെല്ലാം ശാസ്താവ് വിളിക്കപ്പെടുന്നു. അതിവേഗം ഗമിക്കുന്നത്, ചിന്ത എന്നെല്ലാമാണു തുരഗം (തുരംഗം), അശ്വം, വാജി, ഹയം എന്നീ പദങ്ങള്‍ക്കെല്ലാമുള്ള സാമാന്യാര്‍ത്ഥം. മനുഷ്യന്റെ ചിന്തകളെയാണു ധര്‍മ്മമൂര്‍ത്തിയായ ശാസ്താവിന്റെ വാഹനമായി കല്‍പ്പിച്ചിരിക്കുന്നത്.
അതിവേഗം സഞ്ചരിക്കുന്ന ചിന്തകളെ നിയന്ത്രിക്കാനുള്ള കടിഞ്ഞാണ്‍ ഭഗവാന്റെ കയ്യിലാണ്. വ്രതവിശുദ്ധിയാണു കടിഞ്ഞാണ്‍. ഭക്തന്റെ ചിന്തകളെ നേര്‍വഴിക്കുനയിക്കുന്നവന്‍ എന്നു സൂചിപ്പിക്കുവാനാണു പ്രതീകാത്മകമായി തുരഗവാഹനനായി ശാസ്താവിനെ പൂര്‍വ്വികര്‍ അവതരിപ്പിച്ചത്.
കാറ്റിനെ വെല്ലുന്ന വേഗത്തില്‍ പായുന്ന കുതിരയുടെ പുറത്ത് അമ്പും വില്ലും ധരിച്ചവനായി ഭക്തരുടെ മനസ്സാകുന്ന കാട്ടില്‍ വിഹരിക്കുന്ന രാഗദ്വേഷാദികളായ ദുഷ്ടമൃഗങ്ങളെ സംഹരിക്കാന്‍ എഴുന്നള്ളുന്ന വില്ലാളിവീരനാണു ധര്‍മ്മശാസ്താവ് എന്ന് ഒരു ധ്യാനശ്ലോകത്തില്‍ ഭഗവാനെ വന്ദിക്കുന്നതും അതിനാല്‍ത്തന്നെ ശ്രദ്ധേയമാണ്.
ആരൂഢഃ പ്രൗഢവേഗ പ്രവിജിതപവനം തുംഗതുംഗം തുരംഗം
ചേലം നീലം വസാനഃ കരതലവിലസല്‍ കാണ്ഡകോദണ്ഡ ദണ്ഡഃ
രാഗദേ്വഷാദിനാനാവിധമൃഗപടലീഭീതികൃല്‍ ഭൂതഭര്‍ത്താ
കുര്‍വ്വന്നാഖേടലീലാം പരിലസതു മനഃകാനനേ മാമകീനേ
വേദങ്ങളില്‍ വാജി ശബ്ദം ബലവാനായ ജീവാത്മാവ് എന്ന അര്‍ത്ഥത്തിലാണു പ്രയോഗിച്ചിരിക്കുന്നത്. അപ്പോള്‍ വാജിവാഹനന്‍ ജീവാത്മാവിനോടു ചേര്‍ന്ന പരമാത്മാവ് എന്ന ആശയവും ഉള്‍ക്കൊള്ളുന്നു.
മദമേറിയ ആനപ്പുറത്ത് ഏറിയവനായും (മദഗജാരൂഢം) ശാസ്താവിനെ ധ്യാനിക്കാറുണ്ട്. ശാസ്താവിന്റെ ശത്രുനാശകഭാവത്തിലുള്ള ധ്യാനങ്ങളിലാണു (രജോഗുണ, തമോഗുണ ധ്യാനങ്ങളില്‍) മദഗജവാഹനം പറയപ്പെടുന്നത്.
തേജോമണ്ഡലമധ്യഗം ത്രിണയനംദിവ്യാംബരാലങ്കൃതം
ദേവം പുഷ്പശരേക്ഷു കാര്‍മുകലസാണിക്യപാത്രാഭയം
ബിഭ്രാണം കരപങ്കജൈര്‍ മദഗജസ്‌കന്ധാധിരൂഢം വിഭും
ശാസ്താരം ശരണം ഭജാമി സതതംത്രൈലോക്യസമ്മോഹനം
കല്‍ഹാരോജ്ജ്വല നീലകുന്തളഭരംകാളാംബുദശ്യാമളം
കര്‍പ്പൂരാകലിതാഭിരാമവപുഷംകാന്തേന്ദു ബിംബാനനം
ശ്രീ ദണ്ഡാങ്കുശപാശശൂല വിലസത്പാണിം മദാന്ധദ്വിപാ-
രൂഢം ശത്രുവിമര്‍ദ്ദനം ഹൃദി മഹാശാസ്താരമാദ്യം ഭജേ
മദയാനയുടെ സവിശേഷത എന്തിനേയും തല്ലിത്തകര്‍ക്കാനുള്ള ആക്രമണോത്‌സുകതയാണ്. ആ മദയാനയെ നിയന്ത്രിച്ച് അതിനു മുകളിലേറി ശത്രു സമൂഹത്തിനു നേരെ പടനയിക്കുന്ന മഹാപരാക്രമിയാണു ശാസ്താവ്.
വ്യാഘ്രം (പുലി, കടുവ), സിംഹം (ഹരിവരാസനം) എന്നീ വാഹനങ്ങളേറിയ ശാസ്താസങ്കല്‍പ്പങ്ങളും ഇതു തന്നെ ആണു സൂചിപ്പിക്കുന്നത്.
ധര്‍മ്മമാര്‍ഗ്ഗത്തില്‍ ചലിക്കുമ്പോള്‍ നേരിടേണ്ടിവരുന്ന കാമക്രോധലോഭമോഹമദമാത്‌സര്യാദികളാകുന്ന ശത്രുക്കളെ എതിരിടാന്‍ വാഹനമേറിയ ശാസ്താവിന്റെ കൃപ ഭക്തനു ആവശ്യമായി വരുന്നു. കരുണാമൂര്‍ത്തിയായ ഭഗവാന്‍ ഭക്തനെ രക്ഷിക്കാന്‍ വന്നെത്തുകയും ചെയ്യുന്നു.
🎀🔱🎀🔱🦅🔱🎀🔱🎀
ദേവന്റെ അല്ലെങ്കില്‍ ദേവിയുടെ സ്വരൂപം ഏതിലൂടെ ഭക്തര്‍ക്കു സ്പഷ്ടമാകുന്നുവോ (ഭക്തരില്‍ എത്തിച്ചേരുന്നുവോ) അതിനെ പ്രതീകവത്കരിക്കുന്നതാണു വാഹനം. സാധാരണയായി തിര്യഗ് രൂപങ്ങളില്‍ ഒന്നായിരിക്കും വാഹനമായി പറയുക.
വിഷ്ണുവിനു ഗരുഡന്‍, ശിവനു വൃഷഭം, ദുര്‍ഗയ്ക്കു സിംഹം, സരസ്വതിക്കു ഹംസം എന്നിങ്ങനെ.’പുലിവാഹനനേ ശരണം പൊന്നയ്യപ്പാ’ എന്ന് ഭക്തിപൂര്‍വ്വം നാം ശരണം വിളിക്കാറുണ്ട്.
പന്തളം രാജ്ഞിയുടെ തലവേദന ശമിപ്പിക്കുന്നതിനു പുലിപ്പാല്‍ തേടിപ്പോയ അയ്യപ്പന്‍ പുലിരൂപം ധരിച്ച ദേവേന്ദ്രനു മുകളിലേറി കൊട്ടാരത്തില്‍ തിരിച്ചെത്തി എന്നാണു ഐതിഹ്യം. അതിനാല്‍ പുലിവാഹനനായ അയ്യപ്പന്‍ ഭക്തമനസ്സുകളില്‍ പ്രതിഷ്ഠിക്കപ്പെട്ടു. എന്നാല്‍ തന്ത്രശാസ്ത്ര ഗ്രന്ഥങ്ങളില്‍ ശാസ്താവിന്റെ വാഹനമായി പറയുന്നത് കുതിരയെ ആണ്.
ഭഗവാന്റെ ധ്വജപ്രതിഷ്ഠകളില്‍ വാഹനമായി പ്രതിഷ്ഠിക്കപ്പെടുന്നത് അശ്വമാണ്. ശാസ്താവിന്റെ കൊടിയടയാളവും കുതിര തന്നെ.
വാജിവാഹനന്‍, തുരഗവാഹനന്‍, തുരംഗവാഹനന്‍, ഹയാരൂഢന്‍, അശ്വാരൂഢന്‍ എന്നെല്ലാം ശാസ്താവ് വിളിക്കപ്പെടുന്നു. അതിവേഗം ഗമിക്കുന്നത്, ചിന്ത എന്നെല്ലാമാണു തുരഗം (തുരംഗം), അശ്വം, വാജി, ഹയം എന്നീ പദങ്ങള്‍ക്കെല്ലാമുള്ള സാമാന്യാര്‍ത്ഥം. മനുഷ്യന്റെ ചിന്തകളെയാണു ധര്‍മ്മമൂര്‍ത്തിയായ ശാസ്താവിന്റെ വാഹനമായി കല്‍പ്പിച്ചിരിക്കുന്നത്.
അതിവേഗം സഞ്ചരിക്കുന്ന ചിന്തകളെ നിയന്ത്രിക്കാനുള്ള കടിഞ്ഞാണ്‍ ഭഗവാന്റെ കയ്യിലാണ്. വ്രതവിശുദ്ധിയാണു കടിഞ്ഞാണ്‍. ഭക്തന്റെ ചിന്തകളെ നേര്‍വഴിക്കുനയിക്കുന്നവന്‍ എന്നു സൂചിപ്പിക്കുവാനാണു പ്രതീകാത്മകമായി തുരഗവാഹനനായി ശാസ്താവിനെ പൂര്‍വ്വികര്‍ അവതരിപ്പിച്ചത്.
കാറ്റിനെ വെല്ലുന്ന വേഗത്തില്‍ പായുന്ന കുതിരയുടെ പുറത്ത് അമ്പും വില്ലും ധരിച്ചവനായി ഭക്തരുടെ മനസ്സാകുന്ന കാട്ടില്‍ വിഹരിക്കുന്ന രാഗദ്വേഷാദികളായ ദുഷ്ടമൃഗങ്ങളെ സംഹരിക്കാന്‍ എഴുന്നള്ളുന്ന വില്ലാളിവീരനാണു ധര്‍മ്മശാസ്താവ് എന്ന് ഒരു ധ്യാനശ്ലോകത്തില്‍ ഭഗവാനെ വന്ദിക്കുന്നതും അതിനാല്‍ത്തന്നെ ശ്രദ്ധേയമാണ്.
ആരൂഢഃ പ്രൗഢവേഗ പ്രവിജിതപവനം തുംഗതുംഗം തുരംഗം
ചേലം നീലം വസാനഃ കരതലവിലസല്‍ കാണ്ഡകോദണ്ഡ ദണ്ഡഃ
രാഗദേ്വഷാദിനാനാവിധമൃഗപടലീഭീതികൃല്‍ ഭൂതഭര്‍ത്താ
കുര്‍വ്വന്നാഖേടലീലാം പരിലസതു മനഃകാനനേ മാമകീനേ
വേദങ്ങളില്‍ വാജി ശബ്ദം ബലവാനായ ജീവാത്മാവ് എന്ന അര്‍ത്ഥത്തിലാണു പ്രയോഗിച്ചിരിക്കുന്നത്. അപ്പോള്‍ വാജിവാഹനന്‍ ജീവാത്മാവിനോടു ചേര്‍ന്ന പരമാത്മാവ് എന്ന ആശയവും ഉള്‍ക്കൊള്ളുന്നു.
മദമേറിയ ആനപ്പുറത്ത് ഏറിയവനായും (മദഗജാരൂഢം) ശാസ്താവിനെ ധ്യാനിക്കാറുണ്ട്. ശാസ്താവിന്റെ ശത്രുനാശകഭാവത്തിലുള്ള ധ്യാനങ്ങളിലാണു (രജോഗുണ, തമോഗുണ ധ്യാനങ്ങളില്‍) മദഗജവാഹനം പറയപ്പെടുന്നത്.
തേജോമണ്ഡലമധ്യഗം ത്രിണയനംദിവ്യാംബരാലങ്കൃതം
ദേവം പുഷ്പശരേക്ഷു കാര്‍മുകലസാണിക്യപാത്രാഭയം
ബിഭ്രാണം കരപങ്കജൈര്‍ മദഗജസ്‌കന്ധാധിരൂഢം വിഭും
ശാസ്താരം ശരണം ഭജാമി സതതംത്രൈലോക്യസമ്മോഹനം
കല്‍ഹാരോജ്ജ്വല നീലകുന്തളഭരംകാളാംബുദശ്യാമളം
കര്‍പ്പൂരാകലിതാഭിരാമവപുഷംകാന്തേന്ദു ബിംബാനനം
ശ്രീ ദണ്ഡാങ്കുശപാശശൂല വിലസത്പാണിം മദാന്ധദ്വിപാ-
രൂഢം ശത്രുവിമര്‍ദ്ദനം ഹൃദി മഹാശാസ്താരമാദ്യം ഭജേ
മദയാനയുടെ സവിശേഷത എന്തിനേയും തല്ലിത്തകര്‍ക്കാനുള്ള ആക്രമണോത്‌സുകതയാണ്. ആ മദയാനയെ നിയന്ത്രിച്ച് അതിനു മുകളിലേറി ശത്രു സമൂഹത്തിനു നേരെ പടനയിക്കുന്ന മഹാപരാക്രമിയാണു ശാസ്താവ്.
വ്യാഘ്രം (പുലി, കടുവ), സിംഹം (ഹരിവരാസനം) എന്നീ വാഹനങ്ങളേറിയ ശാസ്താസങ്കല്‍പ്പങ്ങളും ഇതു തന്നെ ആണു സൂചിപ്പിക്കുന്നത്.
ധര്‍മ്മമാര്‍ഗ്ഗത്തില്‍ ചലിക്കുമ്പോള്‍ നേരിടേണ്ടിവരുന്ന കാമക്രോധലോഭമോഹമദമാത്‌സര്യാദികളാകുന്ന ശത്രുക്കളെ എതിരിടാന്‍ വാഹനമേറിയ ശാസ്താവിന്റെ കൃപ ഭക്തനു ആവശ്യമായി വരുന്നു. കരുണാമൂര്‍ത്തിയായ ഭഗവാന്‍ ഭക്തനെ രക്ഷിക്കാന്‍ വന്നെത്തുകയും ചെയ്യുന്നു.
എന്താണ് ഭക്തി? *ആരാണ് യഥാര്‍ത്ഥ ഭക്തന്‍?
എന്താണ് ഭക്തി? *ആരാണ് യഥാര്‍ത്ഥ ഭക്തന്‍?
നിത്യജീവിതത്തില്‍ നാമെല്ലാം തന്നെ സര്‍വ്വസാധാരണയായി ഉപയോഗിക്കുന്ന ഒരു വാക്കാണ് ''ഭക്തി''. ക്ഷേത്രങ്ങളില്‍ പതിവായി ദര്‍ശനം നടത്തുകയോ, നെറ്റിയില്‍ ഒരു കുറി തൊടുകയോ, ആചാരാനുഷ്ടാനങ്ങളില്‍ പങ്കെടുക്കുകയോ, സ്ഥിരമായി പ്രാര്‍ത്ഥനകള്‍ നടത്തുകയോ ചെയ്യുന്ന ആരെ കണ്ടാലും ഉടന്‍ മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാം; അവന്‍ അല്ലെങ്കില്‍ അവള്‍ ഒരു വലിയ ഭക്തന്‍ അല്ലെങ്കില്‍ ഭക്തയാണ് എന്ന്. പക്ഷെ അങ്ങിനെ പറയുന്നത് ശരിയാണോ ? ഇത്തരം കര്‍മ്മങ്ങള്‍ അനുഷ്ടിക്കുന്ന എല്ലാവരും ഭക്തര്‍ എന്ന വിശേഷണത്തിന് സത്യത്തില്‍ യോഗ്യരാണോ ?
ഒരിക്കലും യോഗ്യരല്ല എന്നാണ് ഉത്തരം. അങ്ങിനെ കാണുന്നവരെയെല്ലാം സൂചിപ്പിക്കുവാന്‍ വളരെയധികം അര്‍ത്ഥവത്തായ വാക്ക് ഉപയോഗിക്കുന്നത് ഒരു കാരണവശാലും ശരിയല്ല. എന്തെന്നാല്‍, പുരാണങ്ങളും മറ്റു ഹൈന്ദവ ഗ്രന്ഥങ്ങളും നാം വായിക്കുകയാണെങ്കില്‍ ഈശ്വരനെ പൂജിക്കുന്നവരും പ്രത്യക്ഷപ്പെടുത്തുന്നവരുമായ നിരവധി പേരെ നമുക്ക് അറിയുവാന്‍ കഴിയും പക്ഷെ അവരെ എല്ലാവരെയും നാം ഭക്തന്‍ എന്ന് വിശേഷിപ്പിക്കാറില്ല ഉദാഹരണം: രാവണന്‍, ഹിരണ്യകശിപു, ത്രിപുരാസുരന്‍, അന്ധകാസുരന്‍, മുതലായ എല്ലാവരും സ്ഥിരമായി ഈശ്വരപൂജ നിര്‍വ്വഹിച്ചിരുന്നവരും, കഠിന തപസ്സിനാല്‍ ഭഗവാനെ പ്രത്യക്ഷപ്പെടുത്തി ഒരുപാട് വരങ്ങള്‍ നേടിയവരും ആയിരുന്നു. പക്ഷെ ഇവരെയൊന്നും നാം ഭക്ത രാവണന്‍, ഭക്ത കൈടഭന്‍, ഭക്ത വൃതന്‍ മുതലായ പേരുകളില്‍ വിശേഷിപ്പിക്കാറില്ല; അതേ സമയം ഭക്തന്‍ എന്ന പദവി നാം കൊടുക്കുന്ന ചില പുരാണ കഥാപാത്രങ്ങളും ഉണ്ട്. ഉദാഹരണം: ഭക്ത ഹനുമാന്‍, ഭക്ത പ്രഹ്ലാദന്‍, ഭക്ത കുചേലന്‍... എന്നിങ്ങനെ...!
ഇനി മുകളില്‍ പറഞ്ഞ രണ്ടു കൂട്ടരും തമ്മിലുളള വ്യത്യാസം എന്തെന്ന് ശരിക്കും പഠിച്ചാല്‍ നമുക്ക് ഭക്തി എന്തെന്ന് മനസ്സിലാക്കുവാന്‍ എളുപ്പമാണ്. എങ്ങിനെയെന്നാല്‍, വിരക്തി ഉണ്ടാകുമ്പോള്‍ മാത്രമാണ് ഒരാള്‍ക്ക് യഥാര്‍ത്ഥ ഭക്തി ഉണ്ടാകുന്നത് എന്ന് പറയാം. പക്ഷെ എന്താണ് വിരക്തി ? ഈ ശരീരം നശ്വരമാണ് എന്നും; അതിനാല്‍ നശ്വരമായ ഈ ശരീരവുമായി ബന്ധപ്പെട്ടു കിടക്കുന്ന എല്ലാ ലൌകിക സുഖങ്ങളും വന്നും പോയും ഇരിക്കുന്നവയാണ് എന്നും മനസ്സിലാക്കുമ്പോള്‍ ശരീരത്തിനാല്‍ മാത്രം ലഭിക്കുന്ന സുഖം തേടി ജീവിക്കുന്ന നമ്മുടെ ജീവിതത്തിന് എന്ത് അര്‍ത്ഥമാണ് ഉള്ളത് ? അതിനാല്‍ സുഖം തേടുന്നു എങ്കില്‍ നിത്യമായ ഒരു വസ്തുവില്‍ ആയിരിക്കണം. അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ഈ പ്രപഞ്ചത്തില്‍ നമുക്ക് എന്നെന്നും ആശ്രയിക്കുവാന്‍ പാകത്തില്‍ ഒരു മാറ്റവും കൂടാതെ എന്നും ഒരുപോലെ നില നില്‍ക്കുന്ന ആ സത്യം ഏതാണ് ?
ഇങ്ങിനെ ചിന്തിക്കുന്നിടത്താണ് ഒരാളുടെ സത്യാന്വേഷണം ആരംഭിക്കുന്നത്; ഈ അന്വേഷണത്തിലൂടെ മുന്നോട്ടു പോകുന്ന ഒരാള്‍ക്ക് തീര്‍ച്ചയായും ലക്ഷ്യപ്രാപ്തി ഉണ്ട് എന്ന് അതിനെ സാക്ഷാത്കരിച്ച ഗുരുവര്യന്മാര്‍ നമ്മോടു തെളിവുകള്‍ നിരത്തി പറഞ്ഞു തരുന്നു. ആ ഒരൊറ്റ സത്യത്തെ തന്നെയാണ് നാം ഈശ്വരന്‍, ശിവന്‍, പരമാത്മാവ് മുതലായ വാക്കുകള്‍ കൊണ്ട് സൂചിപ്പിക്കുന്നത്. ഹരിനാമ കീര്‍ത്തനത്തില്‍ ഗുരുവര്യന്‍ എഴുത്തച്ഛന്‍ പറയന്നു ''അര്‍ക്കാനലാദി വെളിവൊക്കെ ഗ്രഹിക്കുമൊരു കണ്ണിന്നു കണ്ണ് മനമാകുന്ന കണ്ണതിന് കണ്ണായിടുന്ന പൊരുള്‍ താനെന്നുറയ്ക്കുമളവാനന്ദമെന്തു ഹരി നാരായണായ നമ:". ഇത്രയും മനസ്സിലാക്കിക്കഴിഞ്ഞ ഒരു വ്യക്തിയെ ജീവിതത്തിലെ ഒരു പ്രാരബ്ദങ്ങളും ഒരിക്കലും ബാധിക്കുകയില്ല. കാരണം ഈ പ്രപഞ്ചത്തിലെ നിയമം അനുസരിച്ച് തന്റെ ഇന്ദ്രിയങ്ങളും മനസ്സും പ്രവര്‍ത്തിക്കുന്നു എന്നും എല്ലാറ്റിനും സാക്ഷിയായ ആ പരമാത്മാവിനെ സക്ഷാത്കരിക്കുകയാണ് തന്റെ പരമമായ ലക്‌ഷ്യം എന്നും; ഒപ്പം ക്ഷണികവും സ്വപ്ന സദൃശവുമായ ഈ ജീവിതം ഈശ്വരാര്‍പ്പണമായി ജീവിച്ചു തീര്‍ക്കണം എന്നും അവന്‍ മനസിലാക്കുന്നു. അങ്ങിനെ മനസ്സിലാക്കി ജീവിക്കുന്ന ഒരാളാണ് യഥാര്‍ത്ഥ ഭക്തന്‍.; ഈശ്വരനോട് ആവശ്യപ്പെടുവാന്‍ അവന് ഒന്നും തന്നെ ഉണ്ടായിരിക്കുകയില്ല. അവന്‍ ആവശ്യപ്പെട്ടാലും ഇല്ലെങ്കിലും അവന്റെ എല്ലാ ആവശ്യവും ഭഗവാന്‍ തന്റെ സ്വന്തം ആവശ്യമായി കണ്ട് സാധിച്ചു കൊടുക്കുന്നു എന്നത് നമുക്ക് ഭക്തന്മാരുടെ പുരാണ കഥകള്‍ വായിച്ചാല്‍ മനസ്സിലാവുന്നതാണ്. ചില ഉദാഹരങ്ങള്‍ പറയാം:
ഈശ്വരാര്‍പ്പണമായി കര്‍മ്മം ചെയ്യുന്നതിന് ഏറ്റവും വലിയ ഒരു ഉദാഹരണം ആണ് ഭക്ത ഹനുമാന്‍. അദ്ധേഹത്തെപ്പോലെ കര്‍മ്മം അനുഷ്ടിക്കുവാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ ? എന്തെങ്കിലും ഒരു ഫലം ആഗ്രഹിച്ചുകൊണ്ടാണോ ഹനുമാന്‍ ചിന്തിക്കുവാന്‍ പോലും അസാധ്യമായ കര്‍മങ്ങള്‍ അനുഷ്ടിച്ചത് ? അപ്രകാരം തന്നെ പ്രഹ്ലാദന്‍. സ്വന്തം പിതാവ് തന്നെ വധിച്ചു കളയുവാന്‍ വേണ്ടി ചെയ്യുന്ന ദുഷ്ക്കര്മങ്ങള്‍ എന്തെന്ന് പോലും അറിയാതെ ഭഗവാനില്‍ സര്‍വ്വവും അര്‍പ്പിച്ച് എല്ലാം ഭഗവാന്റെ ലീലകള്‍ ആയി കണ്ടു കൊണ്ട് എല്ലാ ആപത്തുകളെയും നേരിടുന്നു; ഒരു തലനാരിഴയ്ക്ക് പോലും പോറല്‍ പറ്റാതെ ഭഗവാന്‍ തന്റെ ഭക്തനെ എല്ലാ ആപത്തുകളില്‍ നിന്നും മോചിപ്പിക്കുന്നു. സ്വകര്‍മ്മ ഫലമായി ലഭിച്ച ദാരിദ്ര്യം സഹിക്ക വയ്യാതെ ഭഗവാനെ കാണുവാന്‍ പുറപ്പെടുന്ന കുചേലന്‍ ആണ് അടുത്ത ഉദാഹരണം. അവിടെ ഭഗവദ് ഭക്തിയില്‍ എല്ലാം മറന്നു ഭഗവാന്റെ സ്നേഹോപചാരങ്ങള്‍ ഏറ്റു വാങ്ങി; പോയ കാര്യം പോലും മറന്നു പാവം തിരിച്ചു പോരുന്നു. പക്ഷെ അര്‍ഹിച്ചതിലും കൂടുതല്‍ നല്‍കി ഭഗവാന്‍ തന്റെ ഭക്തനെ അനുഗ്രഹിക്കുന്നു. എന്തെങ്കിലും ചോദിച്ചിട്ടാണോ ഭഗവാന്‍ മുകളില്‍ പറഞ്ഞ ഭക്തന്മാരെ അനുഗ്രഹിച്ചത് ? ഒരിക്കലുമല്ല. ഈശ്വരാര്‍പ്പണമായി കര്‍മ്മങ്ങള്‍ ചെയ്യുന്നവന് ലോകത്തില്‍ മറ്റുള്ളവര്‍ അതിശയിക്കുന്ന രീതിയില്‍ കര്‍മ്മം ചെയ്യുവാനുള്ള ശക്തി നല്‍കി ഭഗവാന്‍ എന്നും തന്റെ ഭക്തന്മാരെ കാത്തു രക്ഷിക്കുന്നു.
ഭക്തി എന്താണെന്ന് മനസ്സിലായി എങ്കില്‍; സ്വയം ഭക്തന്‍ എന്ന ഒരു പദത്തിന് നാം യോഗ്യരാണോ എന്ന് സ്വയം ചിന്തിക്കുക. ലക്‌ഷ്യം സ്വര്‍ഗ്ഗപ്രാപ്തിയോ, ധനമോ, മോക്ഷമോ, എന്തുമാകട്ടെ, സ്വന്തം കാര്യസാധ്യത്തിനു വേണ്ടി ഈശ്വരനെ വിളിക്കുന്നവന്‍ ഭക്തനല്ല മറിച്ച് ആസക്തന്‍ ആണെന്നറിയുക. ഇന്ന് ക്ഷേത്രങ്ങളില്‍ കാണുന്നവരില്‍ അധികവും ഇങ്ങനെ ആസക്തി എന്ന രോഗം മനോരോഗം ബാധിച്ചവര്‍ ആണ് എന്നതാണ് സത്യം. അതിനാല്‍ ക്ഷണികമായ ഫലങ്ങള്‍ മാത്രം നല്‍കുന്ന ആസക്തിയെ കൈവിട്ടു ഭക്തിയെ സ്വീകരിക്കുക. എലാ ഐശ്വര്യങ്ങളും തനിയെ വന്നു ചേരുന്നത് കാണാം.
ഇത് കൂടാതെ ചിലര്‍ പ്രയോഗിക്കുന്ന ഒരു വാക്കാണ് ''ഈശ്വരവിശ്വാസം അഥവാ ഈശ്വരവിശ്വാസി''. അതുമായി സനാതന ധര്‍മ്മത്തിന് ഒരു ബന്ധവുമില്ല. സ്വന്തമായി ഒരു അറിവും ബുദ്ധിയും ഇല്ലാത്ത മനുഷ്യരുടെ സങ്കല്‍പ്പിക അഭയ കേന്ദ്രം മാത്രമാണ് വിശ്വാസം. ഒരു വിശ്വസി ഒരിക്കലും സത്യത്തില്‍ എത്തിച്ചേരുന്നതല്ല. കാരണം വിശ്വാസം എല്ലാം അന്ധവിശ്വാസം തന്നെയാണ്. പതിനെട്ടു പുരാണങ്ങളിലും നാല് വേദങ്ങളിലും ഇതിഹാസങ്ങളിലും ഭഗവദ് ഗീതയിലും "വിശ്വാസം'' എന്നോ "വിശ്വസിക്കണം'' എന്നോ ഒരു വാക്ക് പോലും കാണിച്ചു തരുവാന്‍ ആര്‍ക്കും ഒരിക്കലും സാധ്യമല്ല. ഹൈന്ദവ ധര്‍മ്മം അനുസരിച്ച് ഈശ്വരന്‍ വിശ്വസിക്കുവാന്‍ ഉള്ളതല്ല, നേരിട്ട് അനുഭവിച്ച് അറിയുവാന്‍ ഉള്ളതാണ്. അങ്ങിനെ അറിയുക എന്നതാണ് ഓരോ ജീവന്റെയും പരമമായ ലക്‌ഷ്യം. ആ ലക്‌ഷ്യം സാധിക്കും വരെ ജനന മരണ ചക്രങ്ങള്‍ തുടര്‍ന്നുകൊണ്ടേ ഇരിക്കും, അതാണ് പ്രകൃതി നിയമം.
ചുരുക്കി പറഞ്ഞാൽ ഭക്തി കൊണ്ട് നേടാൻ കഴിയുന്നത് ആത്മ പരമാത്മ ജ്ഞാനവും ജ്ഞാനത്താൽ ശ്രേഷ്ട കർമ്മവും ശ്രേഷ്ട കർമ്മങ്ങളുടെ ഫലമായി ശാന്തിയും സുഖവും നേടുന്നു.
ഓം ശാന്തി:
നിത്യജീവിതത്തില്‍ നാമെല്ലാം തന്നെ സര്‍വ്വസാധാരണയായി ഉപയോഗിക്കുന്ന ഒരു വാക്കാണ് ''ഭക്തി''. ക്ഷേത്രങ്ങളില്‍ പതിവായി ദര്‍ശനം നടത്തുകയോ, നെറ്റിയില്‍ ഒരു കുറി തൊടുകയോ, ആചാരാനുഷ്ടാനങ്ങളില്‍ പങ്കെടുക്കുകയോ, സ്ഥിരമായി പ്രാര്‍ത്ഥനകള്‍ നടത്തുകയോ ചെയ്യുന്ന ആരെ കണ്ടാലും ഉടന്‍ മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാം; അവന്‍ അല്ലെങ്കില്‍ അവള്‍ ഒരു വലിയ ഭക്തന്‍ അല്ലെങ്കില്‍ ഭക്തയാണ് എന്ന്. പക്ഷെ അങ്ങിനെ പറയുന്നത് ശരിയാണോ ? ഇത്തരം കര്‍മ്മങ്ങള്‍ അനുഷ്ടിക്കുന്ന എല്ലാവരും ഭക്തര്‍ എന്ന വിശേഷണത്തിന് സത്യത്തില്‍ യോഗ്യരാണോ ?
ഒരിക്കലും യോഗ്യരല്ല എന്നാണ് ഉത്തരം. അങ്ങിനെ കാണുന്നവരെയെല്ലാം സൂചിപ്പിക്കുവാന്‍ വളരെയധികം അര്‍ത്ഥവത്തായ വാക്ക് ഉപയോഗിക്കുന്നത് ഒരു കാരണവശാലും ശരിയല്ല. എന്തെന്നാല്‍, പുരാണങ്ങളും മറ്റു ഹൈന്ദവ ഗ്രന്ഥങ്ങളും നാം വായിക്കുകയാണെങ്കില്‍ ഈശ്വരനെ പൂജിക്കുന്നവരും പ്രത്യക്ഷപ്പെടുത്തുന്നവരുമായ നിരവധി പേരെ നമുക്ക് അറിയുവാന്‍ കഴിയും പക്ഷെ അവരെ എല്ലാവരെയും നാം ഭക്തന്‍ എന്ന് വിശേഷിപ്പിക്കാറില്ല ഉദാഹരണം: രാവണന്‍, ഹിരണ്യകശിപു, ത്രിപുരാസുരന്‍, അന്ധകാസുരന്‍, മുതലായ എല്ലാവരും സ്ഥിരമായി ഈശ്വരപൂജ നിര്‍വ്വഹിച്ചിരുന്നവരും, കഠിന തപസ്സിനാല്‍ ഭഗവാനെ പ്രത്യക്ഷപ്പെടുത്തി ഒരുപാട് വരങ്ങള്‍ നേടിയവരും ആയിരുന്നു. പക്ഷെ ഇവരെയൊന്നും നാം ഭക്ത രാവണന്‍, ഭക്ത കൈടഭന്‍, ഭക്ത വൃതന്‍ മുതലായ പേരുകളില്‍ വിശേഷിപ്പിക്കാറില്ല; അതേ സമയം ഭക്തന്‍ എന്ന പദവി നാം കൊടുക്കുന്ന ചില പുരാണ കഥാപാത്രങ്ങളും ഉണ്ട്. ഉദാഹരണം: ഭക്ത ഹനുമാന്‍, ഭക്ത പ്രഹ്ലാദന്‍, ഭക്ത കുചേലന്‍... എന്നിങ്ങനെ...!
ഇനി മുകളില്‍ പറഞ്ഞ രണ്ടു കൂട്ടരും തമ്മിലുളള വ്യത്യാസം എന്തെന്ന് ശരിക്കും പഠിച്ചാല്‍ നമുക്ക് ഭക്തി എന്തെന്ന് മനസ്സിലാക്കുവാന്‍ എളുപ്പമാണ്. എങ്ങിനെയെന്നാല്‍, വിരക്തി ഉണ്ടാകുമ്പോള്‍ മാത്രമാണ് ഒരാള്‍ക്ക് യഥാര്‍ത്ഥ ഭക്തി ഉണ്ടാകുന്നത് എന്ന് പറയാം. പക്ഷെ എന്താണ് വിരക്തി ? ഈ ശരീരം നശ്വരമാണ് എന്നും; അതിനാല്‍ നശ്വരമായ ഈ ശരീരവുമായി ബന്ധപ്പെട്ടു കിടക്കുന്ന എല്ലാ ലൌകിക സുഖങ്ങളും വന്നും പോയും ഇരിക്കുന്നവയാണ് എന്നും മനസ്സിലാക്കുമ്പോള്‍ ശരീരത്തിനാല്‍ മാത്രം ലഭിക്കുന്ന സുഖം തേടി ജീവിക്കുന്ന നമ്മുടെ ജീവിതത്തിന് എന്ത് അര്‍ത്ഥമാണ് ഉള്ളത് ? അതിനാല്‍ സുഖം തേടുന്നു എങ്കില്‍ നിത്യമായ ഒരു വസ്തുവില്‍ ആയിരിക്കണം. അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ഈ പ്രപഞ്ചത്തില്‍ നമുക്ക് എന്നെന്നും ആശ്രയിക്കുവാന്‍ പാകത്തില്‍ ഒരു മാറ്റവും കൂടാതെ എന്നും ഒരുപോലെ നില നില്‍ക്കുന്ന ആ സത്യം ഏതാണ് ?
ഇങ്ങിനെ ചിന്തിക്കുന്നിടത്താണ് ഒരാളുടെ സത്യാന്വേഷണം ആരംഭിക്കുന്നത്; ഈ അന്വേഷണത്തിലൂടെ മുന്നോട്ടു പോകുന്ന ഒരാള്‍ക്ക് തീര്‍ച്ചയായും ലക്ഷ്യപ്രാപ്തി ഉണ്ട് എന്ന് അതിനെ സാക്ഷാത്കരിച്ച ഗുരുവര്യന്മാര്‍ നമ്മോടു തെളിവുകള്‍ നിരത്തി പറഞ്ഞു തരുന്നു. ആ ഒരൊറ്റ സത്യത്തെ തന്നെയാണ് നാം ഈശ്വരന്‍, ശിവന്‍, പരമാത്മാവ് മുതലായ വാക്കുകള്‍ കൊണ്ട് സൂചിപ്പിക്കുന്നത്. ഹരിനാമ കീര്‍ത്തനത്തില്‍ ഗുരുവര്യന്‍ എഴുത്തച്ഛന്‍ പറയന്നു ''അര്‍ക്കാനലാദി വെളിവൊക്കെ ഗ്രഹിക്കുമൊരു കണ്ണിന്നു കണ്ണ് മനമാകുന്ന കണ്ണതിന് കണ്ണായിടുന്ന പൊരുള്‍ താനെന്നുറയ്ക്കുമളവാനന്ദമെന്തു ഹരി നാരായണായ നമ:". ഇത്രയും മനസ്സിലാക്കിക്കഴിഞ്ഞ ഒരു വ്യക്തിയെ ജീവിതത്തിലെ ഒരു പ്രാരബ്ദങ്ങളും ഒരിക്കലും ബാധിക്കുകയില്ല. കാരണം ഈ പ്രപഞ്ചത്തിലെ നിയമം അനുസരിച്ച് തന്റെ ഇന്ദ്രിയങ്ങളും മനസ്സും പ്രവര്‍ത്തിക്കുന്നു എന്നും എല്ലാറ്റിനും സാക്ഷിയായ ആ പരമാത്മാവിനെ സക്ഷാത്കരിക്കുകയാണ് തന്റെ പരമമായ ലക്‌ഷ്യം എന്നും; ഒപ്പം ക്ഷണികവും സ്വപ്ന സദൃശവുമായ ഈ ജീവിതം ഈശ്വരാര്‍പ്പണമായി ജീവിച്ചു തീര്‍ക്കണം എന്നും അവന്‍ മനസിലാക്കുന്നു. അങ്ങിനെ മനസ്സിലാക്കി ജീവിക്കുന്ന ഒരാളാണ് യഥാര്‍ത്ഥ ഭക്തന്‍.; ഈശ്വരനോട് ആവശ്യപ്പെടുവാന്‍ അവന് ഒന്നും തന്നെ ഉണ്ടായിരിക്കുകയില്ല. അവന്‍ ആവശ്യപ്പെട്ടാലും ഇല്ലെങ്കിലും അവന്റെ എല്ലാ ആവശ്യവും ഭഗവാന്‍ തന്റെ സ്വന്തം ആവശ്യമായി കണ്ട് സാധിച്ചു കൊടുക്കുന്നു എന്നത് നമുക്ക് ഭക്തന്മാരുടെ പുരാണ കഥകള്‍ വായിച്ചാല്‍ മനസ്സിലാവുന്നതാണ്. ചില ഉദാഹരങ്ങള്‍ പറയാം:
ഈശ്വരാര്‍പ്പണമായി കര്‍മ്മം ചെയ്യുന്നതിന് ഏറ്റവും വലിയ ഒരു ഉദാഹരണം ആണ് ഭക്ത ഹനുമാന്‍. അദ്ധേഹത്തെപ്പോലെ കര്‍മ്മം അനുഷ്ടിക്കുവാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ ? എന്തെങ്കിലും ഒരു ഫലം ആഗ്രഹിച്ചുകൊണ്ടാണോ ഹനുമാന്‍ ചിന്തിക്കുവാന്‍ പോലും അസാധ്യമായ കര്‍മങ്ങള്‍ അനുഷ്ടിച്ചത് ? അപ്രകാരം തന്നെ പ്രഹ്ലാദന്‍. സ്വന്തം പിതാവ് തന്നെ വധിച്ചു കളയുവാന്‍ വേണ്ടി ചെയ്യുന്ന ദുഷ്ക്കര്മങ്ങള്‍ എന്തെന്ന് പോലും അറിയാതെ ഭഗവാനില്‍ സര്‍വ്വവും അര്‍പ്പിച്ച് എല്ലാം ഭഗവാന്റെ ലീലകള്‍ ആയി കണ്ടു കൊണ്ട് എല്ലാ ആപത്തുകളെയും നേരിടുന്നു; ഒരു തലനാരിഴയ്ക്ക് പോലും പോറല്‍ പറ്റാതെ ഭഗവാന്‍ തന്റെ ഭക്തനെ എല്ലാ ആപത്തുകളില്‍ നിന്നും മോചിപ്പിക്കുന്നു. സ്വകര്‍മ്മ ഫലമായി ലഭിച്ച ദാരിദ്ര്യം സഹിക്ക വയ്യാതെ ഭഗവാനെ കാണുവാന്‍ പുറപ്പെടുന്ന കുചേലന്‍ ആണ് അടുത്ത ഉദാഹരണം. അവിടെ ഭഗവദ് ഭക്തിയില്‍ എല്ലാം മറന്നു ഭഗവാന്റെ സ്നേഹോപചാരങ്ങള്‍ ഏറ്റു വാങ്ങി; പോയ കാര്യം പോലും മറന്നു പാവം തിരിച്ചു പോരുന്നു. പക്ഷെ അര്‍ഹിച്ചതിലും കൂടുതല്‍ നല്‍കി ഭഗവാന്‍ തന്റെ ഭക്തനെ അനുഗ്രഹിക്കുന്നു. എന്തെങ്കിലും ചോദിച്ചിട്ടാണോ ഭഗവാന്‍ മുകളില്‍ പറഞ്ഞ ഭക്തന്മാരെ അനുഗ്രഹിച്ചത് ? ഒരിക്കലുമല്ല. ഈശ്വരാര്‍പ്പണമായി കര്‍മ്മങ്ങള്‍ ചെയ്യുന്നവന് ലോകത്തില്‍ മറ്റുള്ളവര്‍ അതിശയിക്കുന്ന രീതിയില്‍ കര്‍മ്മം ചെയ്യുവാനുള്ള ശക്തി നല്‍കി ഭഗവാന്‍ എന്നും തന്റെ ഭക്തന്മാരെ കാത്തു രക്ഷിക്കുന്നു.
ഭക്തി എന്താണെന്ന് മനസ്സിലായി എങ്കില്‍; സ്വയം ഭക്തന്‍ എന്ന ഒരു പദത്തിന് നാം യോഗ്യരാണോ എന്ന് സ്വയം ചിന്തിക്കുക. ലക്‌ഷ്യം സ്വര്‍ഗ്ഗപ്രാപ്തിയോ, ധനമോ, മോക്ഷമോ, എന്തുമാകട്ടെ, സ്വന്തം കാര്യസാധ്യത്തിനു വേണ്ടി ഈശ്വരനെ വിളിക്കുന്നവന്‍ ഭക്തനല്ല മറിച്ച് ആസക്തന്‍ ആണെന്നറിയുക. ഇന്ന് ക്ഷേത്രങ്ങളില്‍ കാണുന്നവരില്‍ അധികവും ഇങ്ങനെ ആസക്തി എന്ന രോഗം മനോരോഗം ബാധിച്ചവര്‍ ആണ് എന്നതാണ് സത്യം. അതിനാല്‍ ക്ഷണികമായ ഫലങ്ങള്‍ മാത്രം നല്‍കുന്ന ആസക്തിയെ കൈവിട്ടു ഭക്തിയെ സ്വീകരിക്കുക. എലാ ഐശ്വര്യങ്ങളും തനിയെ വന്നു ചേരുന്നത് കാണാം.
ഇത് കൂടാതെ ചിലര്‍ പ്രയോഗിക്കുന്ന ഒരു വാക്കാണ് ''ഈശ്വരവിശ്വാസം അഥവാ ഈശ്വരവിശ്വാസി''. അതുമായി സനാതന ധര്‍മ്മത്തിന് ഒരു ബന്ധവുമില്ല. സ്വന്തമായി ഒരു അറിവും ബുദ്ധിയും ഇല്ലാത്ത മനുഷ്യരുടെ സങ്കല്‍പ്പിക അഭയ കേന്ദ്രം മാത്രമാണ് വിശ്വാസം. ഒരു വിശ്വസി ഒരിക്കലും സത്യത്തില്‍ എത്തിച്ചേരുന്നതല്ല. കാരണം വിശ്വാസം എല്ലാം അന്ധവിശ്വാസം തന്നെയാണ്. പതിനെട്ടു പുരാണങ്ങളിലും നാല് വേദങ്ങളിലും ഇതിഹാസങ്ങളിലും ഭഗവദ് ഗീതയിലും "വിശ്വാസം'' എന്നോ "വിശ്വസിക്കണം'' എന്നോ ഒരു വാക്ക് പോലും കാണിച്ചു തരുവാന്‍ ആര്‍ക്കും ഒരിക്കലും സാധ്യമല്ല. ഹൈന്ദവ ധര്‍മ്മം അനുസരിച്ച് ഈശ്വരന്‍ വിശ്വസിക്കുവാന്‍ ഉള്ളതല്ല, നേരിട്ട് അനുഭവിച്ച് അറിയുവാന്‍ ഉള്ളതാണ്. അങ്ങിനെ അറിയുക എന്നതാണ് ഓരോ ജീവന്റെയും പരമമായ ലക്‌ഷ്യം. ആ ലക്‌ഷ്യം സാധിക്കും വരെ ജനന മരണ ചക്രങ്ങള്‍ തുടര്‍ന്നുകൊണ്ടേ ഇരിക്കും, അതാണ് പ്രകൃതി നിയമം.
ചുരുക്കി പറഞ്ഞാൽ ഭക്തി കൊണ്ട് നേടാൻ കഴിയുന്നത് ആത്മ പരമാത്മ ജ്ഞാനവും ജ്ഞാനത്താൽ ശ്രേഷ്ട കർമ്മവും ശ്രേഷ്ട കർമ്മങ്ങളുടെ ഫലമായി ശാന്തിയും സുഖവും നേടുന്നു.
ഓം ശാന്തി:
തത്വമസി!!
🌻🌻🌻🌻🌻🌻🌻🌻🌻🌻🌻
തത്വമസി!!
ചന്ദൊഗ്യോപനിഷത്തില്‍ , ഉദ്ദാലകന്‍ , തന്‍റെ മകനായ ശ്വേതകേതുവിനോട് പറഞ്ഞ വാക്കാണിത്..
തത്വമസി!! (അതു നീ തന്നെയാകുന്നു)
അത് കേട്ട് ശ്വേതകേതുവിനും സംശയം.. ഞാന്‍ എങ്ങനെ പരമാത്മാവാകും??
അതിനു മറുപടിയായി ഉദ്ദാലകന്‍ തന്‍റെ മകനോട് അഗ്നി കൊണ്ട് വരുവാന്‍ പറഞ്ഞു.
ശ്വേതകേതു ഒരു വിളക്ക് കത്തിച്ചു കൊണ്ട് വന്നു!!
"നിന്നോട് അഗ്നി കൊണ്ട് വരുവാനല്ലേ പറഞ്ഞത്?" ഉദ്ദാലകന്‍റെ ചോദ്യം.
ശ്വേതകേതു പിന്നീടൊരു തിരി തെളിയിച്ചു കൊണ്ട് ചെന്നു!!
"നിന്നോട് അഗ്നി കൊണ്ട് വരുവാനല്ലേ പറഞ്ഞത്?" വീണ്ടും അതേ ചോദ്യം.
ശ്വേതകേതു ഉടനെ ഒരു കനല്‍ക്കട്ട എടുത്തു ചകിരിയില്‍ വെച്ച് കൊണ്ട് ചെന്നു!!
"നിന്നോട് അഗ്നി കൊണ്ട് വരുവാനല്ലേ പറഞ്ഞത്?"
ശ്വേതകേതുവിനു സഹികെട്ടു, അവന്‍ തിരിച്ച് ചോദിച്ചു:
"എങ്ങിനെയാണ് അഗ്നി മാത്രമായി കൊണ്ട് വരിക, അതിനൊരു ഇരിപ്പിടം വേണ്ടേ?"
"അതെ, അതാണ് നിന്‍റെ ചോദ്യത്തിനുള്ള ഉത്തരം.അഗ്നിക്ക് സ്ഥിതി ചെയ്യാന്‍ ഒരു ഉപാധി ആവശ്യമാണ്.അതുപോലെ പരമാത്മാവിനു ഇരിക്കാന്‍ ഉള്ള ഉപാധിയാണ് നിന്‍റെ ശരീരം.അതായത് പരമാത്മാവ് നിന്നിലും എന്നിലും സര്‍വ്വ ചരാചരങ്ങളിലും സ്ഥിതി ചെയ്യുന്നു"
🌻🌻🌻🌻🌻🌻🌻🌻🌻🌻🌻
തത്വമസി!!
ചന്ദൊഗ്യോപനിഷത്തില്‍ , ഉദ്ദാലകന്‍ , തന്‍റെ മകനായ ശ്വേതകേതുവിനോട് പറഞ്ഞ വാക്കാണിത്..
തത്വമസി!! (അതു നീ തന്നെയാകുന്നു)
അത് കേട്ട് ശ്വേതകേതുവിനും സംശയം.. ഞാന്‍ എങ്ങനെ പരമാത്മാവാകും??
അതിനു മറുപടിയായി ഉദ്ദാലകന്‍ തന്‍റെ മകനോട് അഗ്നി കൊണ്ട് വരുവാന്‍ പറഞ്ഞു.
ശ്വേതകേതു ഒരു വിളക്ക് കത്തിച്ചു കൊണ്ട് വന്നു!!
"നിന്നോട് അഗ്നി കൊണ്ട് വരുവാനല്ലേ പറഞ്ഞത്?" ഉദ്ദാലകന്‍റെ ചോദ്യം.
ശ്വേതകേതു പിന്നീടൊരു തിരി തെളിയിച്ചു കൊണ്ട് ചെന്നു!!
"നിന്നോട് അഗ്നി കൊണ്ട് വരുവാനല്ലേ പറഞ്ഞത്?" വീണ്ടും അതേ ചോദ്യം.
ശ്വേതകേതു ഉടനെ ഒരു കനല്‍ക്കട്ട എടുത്തു ചകിരിയില്‍ വെച്ച് കൊണ്ട് ചെന്നു!!
"നിന്നോട് അഗ്നി കൊണ്ട് വരുവാനല്ലേ പറഞ്ഞത്?"
ശ്വേതകേതുവിനു സഹികെട്ടു, അവന്‍ തിരിച്ച് ചോദിച്ചു:
"എങ്ങിനെയാണ് അഗ്നി മാത്രമായി കൊണ്ട് വരിക, അതിനൊരു ഇരിപ്പിടം വേണ്ടേ?"
"അതെ, അതാണ് നിന്‍റെ ചോദ്യത്തിനുള്ള ഉത്തരം.അഗ്നിക്ക് സ്ഥിതി ചെയ്യാന്‍ ഒരു ഉപാധി ആവശ്യമാണ്.അതുപോലെ പരമാത്മാവിനു ഇരിക്കാന്‍ ഉള്ള ഉപാധിയാണ് നിന്‍റെ ശരീരം.അതായത് പരമാത്മാവ് നിന്നിലും എന്നിലും സര്‍വ്വ ചരാചരങ്ങളിലും സ്ഥിതി ചെയ്യുന്നു"
🌻🌻🌻🌻🌻🌻🌻🌻🌻🌻🌻
ശനിയാഴ്ച വ്രതം
🌗💫🌗💫🌗💫🌗💫🌗💫🌗
ശനിയാഴ്ച വ്രതം
🏜🏜🏜🏜🏜🏜🏜🏜🏜🏜🏜
ജീവിതത്തിലെ വിഘ്‌നങ്ങളില്‍നിന്ന് കരകയറാനും ഇനി വരാതിരിക്കുവാനും വേണ്ടി അനുഷ്ഠിക്കുന്നതാണിത്. ശാസ്താവിനെ പ്രീതിപ്പെടുത്തലാണ് മുഖ്യലക്ഷ്യം. ശുക്ലപക്ഷ ശനി മുതല്‍ പത്തൊന്‍പതു ആഴ്ചകളിലാണ് ഈ വ്രതം ആചരിക്കേണ്ടത്. ശനിയാഴ്ചയും പ്രദോഷവും ഒത്തുവരുന്ന ദിനം വിശേഷമാണ്. കുടുംബത്തില്‍ ഐക്യം, സാമ്പത്തികാഭിവൃദ്ധി, കലഹനിവാരണം, ശത്രുപദ്രവം, പിതൃകോപം, ബാധദോഷങ്ങള്‍ ഇത്യാദികള്‍ നീങ്ങുവാന്‍ ഈ വ്രതം അനുഷ്ഠിക്കേണ്ടതാണ് .
ഈ ദിവസം ശനിഗ്രഹത്തെ ലക്ഷ്യമാക്കി പൂജയും ചെയ്യാം. ശനിക്ക് പ്രിയങ്കരങ്ങളായ കറുത്ത വസ്ത്രം, എള്ള്, ഇരുമ്പ്, ഉഴുന്ന്, എണ്ണ ഇത്യാദിയൊക്കെ നിര്‍ബന്ധമാണ്. ഇവകൊണ്ട് പൂജ ചെയ്യുന്നത് ശനി ദോഷം അകറ്റുവാന്‍ ആവശ്യമാണ്. ഈ വ്രതമനുഷ്ഠിക്കുന്നവര്‍ സാമാന്യമായുള്ള വ്രതവിധികള്‍ പാലിക്കേണ്ടതാണ്. ഒരിക്കലൂണ് അനുവര്‍ത്തിക്കണം .
ശാസ്താക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുകയും ശാസ്താ കീര്‍ത്തനങ്ങളും ശനീശ്വരകീര്‍ത്തനങ്ങളും ചൊല്ലുകയും വേണം. ശാസ്താ ക്ഷേത്രങ്ങളില്‍ നീരാജനം വഴിപാട് നടത്തുന്നത് ഉത്തമമാണ്. സകലബാധകള്‍ അകറ്റാനും ഐശ്വര്യം പ്രദാനം ചെയ്യാനും വ്രതാനുഷ്ഠാനത്തിന് കഴിയുന്നുണ്ട് .
ശനിയാഴ്ച വ്രതം
🏜🏜🏜🏜🏜🏜🏜🏜🏜🏜🏜
ജീവിതത്തിലെ വിഘ്‌നങ്ങളില്‍നിന്ന് കരകയറാനും ഇനി വരാതിരിക്കുവാനും വേണ്ടി അനുഷ്ഠിക്കുന്നതാണിത്. ശാസ്താവിനെ പ്രീതിപ്പെടുത്തലാണ് മുഖ്യലക്ഷ്യം. ശുക്ലപക്ഷ ശനി മുതല്‍ പത്തൊന്‍പതു ആഴ്ചകളിലാണ് ഈ വ്രതം ആചരിക്കേണ്ടത്. ശനിയാഴ്ചയും പ്രദോഷവും ഒത്തുവരുന്ന ദിനം വിശേഷമാണ്. കുടുംബത്തില്‍ ഐക്യം, സാമ്പത്തികാഭിവൃദ്ധി, കലഹനിവാരണം, ശത്രുപദ്രവം, പിതൃകോപം, ബാധദോഷങ്ങള്‍ ഇത്യാദികള്‍ നീങ്ങുവാന്‍ ഈ വ്രതം അനുഷ്ഠിക്കേണ്ടതാണ് .
ഈ ദിവസം ശനിഗ്രഹത്തെ ലക്ഷ്യമാക്കി പൂജയും ചെയ്യാം. ശനിക്ക് പ്രിയങ്കരങ്ങളായ കറുത്ത വസ്ത്രം, എള്ള്, ഇരുമ്പ്, ഉഴുന്ന്, എണ്ണ ഇത്യാദിയൊക്കെ നിര്‍ബന്ധമാണ്. ഇവകൊണ്ട് പൂജ ചെയ്യുന്നത് ശനി ദോഷം അകറ്റുവാന്‍ ആവശ്യമാണ്. ഈ വ്രതമനുഷ്ഠിക്കുന്നവര്‍ സാമാന്യമായുള്ള വ്രതവിധികള്‍ പാലിക്കേണ്ടതാണ്. ഒരിക്കലൂണ് അനുവര്‍ത്തിക്കണം .
ശാസ്താക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുകയും ശാസ്താ കീര്‍ത്തനങ്ങളും ശനീശ്വരകീര്‍ത്തനങ്ങളും ചൊല്ലുകയും വേണം. ശാസ്താ ക്ഷേത്രങ്ങളില്‍ നീരാജനം വഴിപാട് നടത്തുന്നത് ഉത്തമമാണ്. സകലബാധകള്‍ അകറ്റാനും ഐശ്വര്യം പ്രദാനം ചെയ്യാനും വ്രതാനുഷ്ഠാനത്തിന് കഴിയുന്നുണ്ട് .
ഭാരതീയ സങ്കല്പത്തിലെ തീർത്ഥാടനം
ഭാരതീയ സങ്കല്പത്തിലെ തീർത്ഥാടനം
സ്വാമി നിർമ്മലാനന്ദഗിരി മഹരാജ്
ഭിക്ഷാന്നം ഭുജിക്കുകയും തീർത്ഥാടനം നടത്തുകയും ചെയ്യുമ്പോൾ ഏത് മാറാരോഗവും പോകുന്നുവെന്ന് ഭാരതീയർ വിശ്വസിക്കുകയും അനുഭവിക്കുകയും ചെയ്തിരുന്നു. ഭിക്ഷ എന്നുപറയുന്നതാണ് ഏറ്റവുംവലിയ ഔഷധം. കാരണം, രോഗങ്ങളെ ഉണ്ടാക്കുന്നത് അഹന്തയാണ്. ഭിക്ഷയിൽ അഹന്തപോകയാൽ ഏറ്റവുംവലിയ ഔഷധം അതായിത്തീരുന്നു.
ഭാരതീയരെ സംബന്ധിച്ചിടത്തോളം തീർത്ഥാടനം എന്നുപറയുന്നത് തീർത്ഥം ആടുന്നതിനെയാണ്. അതുകൊണ്ട്, തീർത്ഥാടനത്തിന് പോയി, യാത്രകഴിഞ്ഞു തിരിച്ചുവരുന്നവർ തീർത്ഥമാടാറുതന്നെയില്ല. കാശിയിലോ, ഗയയിലോ, ബദരിയിലോ, കേദാരത്തിലോ, കൈലാസത്തിലോ, ഗംഗോത്രിയിലോ, ഗോമുഖിലോ ഒക്കെ യാത്രചെയ്തിട്ട് - അവിടങ്ങളിലെ ലോഡ്ജുകളിൽ താമസിച്ച്; അവിടുത്തെ ചൂടുവെള്ളത്തിൽ കുളിച്ച്, തിരിച്ചുവന്ന് നാട്ടുകാരോടൊക്കെ അഭിമാനത്തോടെ പറയും, തീർത്ഥാടനം കഴിഞ്ഞെത്തിയെന്ന്.
തീർത്ഥം ആടുക എന്നുപറഞ്ഞാൽ: പരമപവിത്രമായ ആ ജലസ്രോതസ്സുകളിൽ ഒട്ടേറെ അനുഭൂതിസമ്പന്നരായ മുനീശ്വരന്മാരുടെ സങ്കല്പമുണ്ട്. ജലത്തിനുമാത്രമാണ് ഈ കഴിവുള്ളത്. തീർത്ഥത്തെ എങ്ങനെ സങ്കൽപ്പിക്കുന്നുവോ, അതുപോലെയാണ് അതുവരുന്നത്. അതിലേക്ക് ഇറങ്ങുന്നതിന് മുമ്പ്, എന്റെ സമസ്തപാപങ്ങളും ഇതിൽ കഴുകുന്നുവെന്ന് സങ്കൽപിച്ച് ഇറങ്ങുന്നവന്റെ പാപങ്ങളെല്ലാം കഴുകിക്കളയുന്നു. ഒരു തീർത്ഥാടനത്തോടുകൂടി സമസ്ത രോഗങ്ങളും പോകുകയും ചെയ്യുന്നു.
ഭിക്ഷാന്നം ഭുജിക്കുകയും തീർത്ഥാടനം നടത്തുകയും ചെയ്യുമ്പോൾ ഏതുമാറാരോഗവും പോകുന്നുവെന്ന് ഭാരതീയർ വിശ്വസിക്കുകയും അനുഭവിക്കുകയും ചെയ്തിരുന്നു.
ഭിക്ഷ എന്നുപറയുന്നതാണ് ഏറ്റവുംവലിയ ഔഷധം, ` ഭിക്ഷൗഷധം ഭുജ്യതാം`യെന്ന് സാധനാപഞ്ചകത്തിൽ ശങ്കരൻ പറയുന്നുമുണ്ട്. കാരണം, രോഗങ്ങളെ ഉണ്ടാക്കുന്നത് അഹന്തയാണ്. ഭിക്ഷയിൽ അഹന്തപോകയാൽ, ഏറ്റവുംവലിയ ഔഷധം അതായിത്തീരുന്നു.
അഹന്ത വരുമ്പോൾ, വേണമെന്നും വേണ്ടയെന്നുമുള്ള രണ്ട് ഭാവങ്ങൾ നമുക്കുണ്ട്. അഹന്ത പ്രകൃത്യാപോയിയെങ്കിൽ ഇരക്കാൻ; സ്വയം ഇരപ്പാളിയാകാനുള്ള ഒരുമനസ്സ് നമുക്കുണ്ടാകും. മറ്റൊരാളോട് ഒരുകാര്യം ചോദിച്ചുവാങ്ങാൻ കഴിയണമെങ്കിൽ, അയാളിലെ പ്രഭുവിനെ കാണാൻ കഴിയണം. മറ്റൊരാളിലെ പ്രഭുവിനെ അംഗീകരിക്കുവാൻ കഴിയുമ്പോൾതന്നെ കിഞ്ചിജ്ഞനായ ഞാൻ, വാസനകളോട് കൂടിചേർന്ന് ചെറുതായി. തദാകാരമായി വിലസുന്ന അയാളുടെ ഇദാകാരമായ വൃത്തിവിശിഷ്ടമായ ഞാനും - എന്നബോധം സംജാതമാകുകയായി. ഇത് പ്രകൃത്യാസംഭവിക്കുമ്പോൾ മാത്രമേ, ഒരാൾക്ക് ഭിക്ഷയെടുക്കാനാകൂ.
ഭിക്ഷാടനം പണ്ട് സന്ന്യാസത്തിൽ നിർബ്ബന്ധമായിരുന്നു. ഇന്നതില്ല. ബ്രഹ്മചര്യാകാലഘട്ടം മുഴുവൻ പണ്ട് ഭിക്ഷയെടുക്കണമായിരുന്നു. പിന്നീടത് ഏഴുവർഷമായി. പിന്നെയത് ഏഴുമാസമെന്നായി. പിന്നേയുമത് കൂറേക്കൂടിചുരുക്കി ഏഴു ദിവസമെന്നായി. ഇപ്പോഴത്, ബ്രഹ്മചര്യ ദീക്ഷയിൽനിന്ന് സന്യാസ ദീക്ഷയിലേക്ക് പോകുന്നതിന്റെ തലേദിവസംമാത്രം മതിയെന്നായി.
ഉപനയനം തുടങ്ങുന്ന അന്നുമുതൽ, സമാവർത്തനം കഴിഞ്ഞ്; സന്യാസദീക്ഷ സ്വീകരിക്കുന്നതുവരെ - ഗാർഹസ്ഥ്യം സ്വീകരിക്കുന്നവരാണെങ്കിൽ, ഉപനയനസമാവർത്തനകാലങ്ങളിൽ നാലു കൊല്ലവും ഭിക്ഷയെടുക്കണം. ഭിക്ഷ കൊണ്ടുമാത്രമേ; ഭിക്ഷാന്നം കോശങ്ങളിൽ പ്രവേശിച്ചുമാത്രമേ സമസ്ത ജീവനേയും അംഗീകരിക്കുവാൻ മനസ്സുവരൂ.
താൻ ആഹരിച്ച ആഹാരത്തിന്റെ സൂക്ഷ്മഭൂതങ്ങൾ പഞ്ചീകരിച്ച്, അതിന്റെ സാത്വികഗുണത്തിൽ നിന്നുണ്ടായതാണെന്ന്- താനറിയുന്നില്ലേങ്കിൽകൂടി, അങ്ങനെയായത് കൊണ്ട്, ആ ഭിക്ഷാന്നം രൂപാന്തരപ്പെട്ടുവരുന്ന അന്ത:കരണത്തിന് സിദ്ധികൂടും. ഭിക്ഷയെടുക്കുമ്പോൾ ഞാനെടുക്കുന്നത് ഭിക്ഷയാണെന്നും ഞാനതുകൊണ്ട് ചെറുതാണെന്നും ബോധിക്കുന്നതുകൊണ്ട്, അതിന്റെ സാത്വികാംശത്തിൽ നിന്നുണ്ടാകുന്ന അന്ത:കരണം ശുദ്ധമായിത്തീരുന്നു; അതിദൈവങ്ങളും സംശുദ്ധമാകുന്നു-ഇന്ദ്രിയ അന്ത:കരണങ്ങൾക്ക് അറിവും കാഴ്ചയുമായിവരുന്ന ഒരു ദിവ്യപ്രകാശമുണ്ട്. ഏതു ഭാവിക്കുമ്പോഴും, അതിന് ധനാത്മകമായി ഭാവിക്കാനും ഉൾക്കൊള്ളാനും പ്രതികരണത്തെ ഋണാത്മകമായി കൊണ്ടുപോകാതിരിക്കാനുമുള്ള അധിദൈവതസങ്കല്പങ്ങൾ ശുദ്ധവും ബുദ്ധവുമായിത്തീരുന്നു. കുട്ടി ജനിച്ച്, ജാതകർമ്മവും നാമകരണവും കഴിഞ്ഞ്; ചൗളവുംകഴിഞ്ഞ്; ഉപനയന സംസ്കാരത്തിലേക്ക് പ്രവേശിക്കുമ്പോൾ, ഉപനയനത്തിൽ ഭിക്ഷയെടുക്കണമെന്നാണ് പ്രാചീന നിയമം.
ഭിക്ഷാന്നത്തിന്റെ സാത്വിക ഭാവത്തിൽ നിന്ന് അന്ത:കരണവും അതിന്റെ രാജസഭാവങ്ങളിൽ നിന്ന് ഇന്ദ്രിയങ്ങളും രൂപാന്തരപ്പെടുമ്പോൾ അവ ശുദ്ധങ്ങളാകുന്നു. ഭൂത തന്മാത്രകൾ അങ്ങനെ പഞ്ചീകരച്ച്, അതിനിണങ്ങുന്നതരത്തിൽ ഗുണം ഉത്കർഷേണ സംഭവിക്കുന്നു. അതുകൊണ്ട്, പണ്ട് ഭിക്ഷയെടുക്കാൻ പറഞ്ഞു. ഭിക്ഷാപാത്രവുമായി - അതിനു ചുരത്തിന്റെ തൊണ്ടുണ്ട്. അതുമല്ലെങ്കിൽ അക്ളാരിതേങ്ങയുടെ ചിരട്ടയുണ്ട്. അങ്ങനെ ഏതെങ്കിലുമായിട്ടാണ് പോകുക. അതിൽ ഭിക്ഷ വാങ്ങിച്ചുകൊണ്ടുവരും. ആ ഭിക്ഷ സംശുദ്ധമായിരിക്കും. കാരണം, അതിൽ അഹങ്കാരമില്ല. ഞാൻ വന്ന് ചോദിച്ച്, ഇരന്നു വാങ്ങിക്കുന്നതാണ്. അത് ശരീരത്തിലെത്തി കോശങ്ങളായി രൂപാന്തരപ്പെടുമ്പോൾ, കോശങ്ങളിലെല്ലാം ആ അറിവിന്റെ തലം സംജാതമാകും- അതുകൊണ്ടാണ് , ഭിക്ഷൗഷധം എന്നു പറയുന്നത്. ഇതു പോലെ തന്നെയാണ് തീർത്ഥാടനവും.
ഒട്ടേറെ ആചാര്യന്മാർ തപസ്സും സ്വാധ്യായവുമായിക്കഴിഞ്ഞ സ്ഥലങ്ങളിലൂടെ ഒഴുകുന്ന ജലത്തിൽ, അവരുടെ സങ്കല്പങ്ങൾ നിത്യനിരന്തരമായി ഉണ്ടായിരിക്കുകകൊണ്ട് ആ സങ്കല്പങ്ങളെയാകെ, വഹിക്കുന്നതാണ് ആ ജലമെന്നതുകൊണ്ട്, അവിടെ ചെന്നുമുങ്ങുക. ഇന്ന്, ആ ജലമൊക്കെ അവരുടെ സങ്കല്പങ്ങളെക്കാൾ നിങ്ങളുടെ സങ്കല്പങ്ങളാൽ മലിനമായിരിക്കുന്നു. നിങ്ങൾ കൂട്ടത്തോടെ അവിടെചെന്ന്, ഇതിനെന്താണു പ്രത്യേകതയെന്ന് ചോദിച്ച്,അതിന്റെ കരയ്ക്കുനിന്ന് നിങ്ങളുടെ സ്വഭാവങ്ങളെ അതിലേക്ക് സന്നിവേശിപ്പിക്കുന്നതോടെ, ഉത്തമങ്ങളായ തീർത്ഥങ്ങളെ നിങ്ങൾ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതിനകത്ത് നിങ്ങൾ മലമോ മൂത്രമോ വിസർജ്ജിച്ചാൽ അവ നശിക്കും. പക്ഷേ, അതിസൂക്ഷ്‌മങ്ങളായ നിങ്ങളുടെ മാനസിക സങ്കല്പങ്ങൾ അവയിലേക്ക് നിക്ഷേപിക്കുമ്പോൾ; അവയോട് വെറുപ്പും ദ്വേഷവും നിങ്ങൾ സംജാതമാക്കുമ്പോഴാണ് അവ കൂടുതൽ മലിനങ്ങളായി തീരുന്നത്. ജലത്തിന് ഈ പ്രത്യേകത കൂടുതലാണ് - സ്ഥൂലമായ ദ്രവ്യസഞ്ചയങ്ങളെക്കൊണ്ട് ദുഷിക്കുന്നതിനേക്കാൾവേഗത്തിൽ, ജലം ദുഷിക്കുന്നത് മനസ്സിന്റെ സങ്കല്പങ്ങൾ കൊണ്ടാണ്. ദേഹത്തിലെ ചെളി കഴുകിക്കളയുന്നതിന് വേണ്ടിയല്ല; *
നിങ്ങളുടെ മനോമാലിന്യങ്ങളെ മുഴുവൻ കഴുകി കളയുന്നതിന് വേണ്ടിയാണ് തീർത്ഥാടനം.
ഇത് എങ്ങനെയാണ് സംഭവിക്കുന്നതെന്നുള്ളതിന് `പ്രഭാവം` എന്ന വാക്കാണ് പ്രാചീന ആചാര്യന്മാർ തരുന്നത്.
ഇങ്ങനെ ഉത്തമതീർത്ഥഘട്ടങ്ങൾ ഭാരതത്തിൽ ഏറെയുണ്ട്. അതിലൊന്നാണ് `സമംഗ`. അതിന്റെ കഥ പറയുന്നതിന് വേണ്ടിയാണ് മഹഭാരതത്തിൽ അഷ്ടവക്രീയം പറയുന്നത്. ഈ നദിയുടെ പ്രത്യേകത, അംഗങ്ങൾ വികൃതരായവർ അതിലിറങ്ങി മുങ്ങിയാൽ അംഗങ്ങൾ സമമായി തീരുമെന്നതാണ് – അതുകൊണ്ടാണ് അതിനെ സമംഗ എന്നുപേരുവിളിക്കുന്നത്. ശരീരത്തിലുണ്ടാകുന്ന മുഴകൾ, കുരുക്കൾ, ത്വക്കിലെപ്രശ്നങ്ങൾ ഇവയ്ക്കൊക്കെ തീർത്ഥഘട്ടങ്ങളുണ്ട്. കണ്ണിനു കാഴ്ചക്കുള്ള തീർത്ഥഘട്ടങ്ങളുണ്ട്; ചെവിയുടെ കേൾവിക്കുള്ള തീർത്ഥഘട്ടങ്ങളുണ്ട്. ഇവയൊക്കെ മഹാഭാരതത്തിൽ വിസ്തൃതമായി വർണ്ണിച്ചിട്ടുണ്ട്. ഇവരുടെയൊക്കെ പേരെടുത്ത് വർണ്ണിട്ടുള്ള ഒട്ടേറെ പ്രാചീന കൃതികളുണ്ട്- കാന്വർക്കോട് മുചുകുന്ദ ക്ഷേത്രത്തിതല കുളത്തിൽമുങ്ങിയാൽ നിങ്ങളുടെ ദേഹത്തിലെ അരിമ്പാറകളും മറ്റും പോകുമെന്നുപറയും. ഇതുപോലുള്ള മറ്റൊരു തീർത്ഥഘട്ടം തീരുവനന്തപുരത്തുമുണ്ട്. അതിലെ മത്സ്യങ്ങൾക്ക് പൊരികൊടുത്താൽ നിങ്ങളുടെ അരിമ്പാറകളൊക്കെ പോകും. പിന്നെ, ഗംഗോത്രിയിൽ പരാശരകുണ്ഡം എന്നൊരു തീർത്ഥഘട്ടമുണ്ട്. അതിലെ വെള്ളം ചൂടുള്ളതാണ്. ഇങ്ങനെ തീർത്ഥസ്നാനങ്ങൾ ചൂടുള്ളതും തണുപ്പുള്ളതുമുണ്ട്.🙏
സ്വാമി നിർമ്മലാനന്ദഗിരി മഹരാജ്
ഭിക്ഷാന്നം ഭുജിക്കുകയും തീർത്ഥാടനം നടത്തുകയും ചെയ്യുമ്പോൾ ഏത് മാറാരോഗവും പോകുന്നുവെന്ന് ഭാരതീയർ വിശ്വസിക്കുകയും അനുഭവിക്കുകയും ചെയ്തിരുന്നു. ഭിക്ഷ എന്നുപറയുന്നതാണ് ഏറ്റവുംവലിയ ഔഷധം. കാരണം, രോഗങ്ങളെ ഉണ്ടാക്കുന്നത് അഹന്തയാണ്. ഭിക്ഷയിൽ അഹന്തപോകയാൽ ഏറ്റവുംവലിയ ഔഷധം അതായിത്തീരുന്നു.
ഭാരതീയരെ സംബന്ധിച്ചിടത്തോളം തീർത്ഥാടനം എന്നുപറയുന്നത് തീർത്ഥം ആടുന്നതിനെയാണ്. അതുകൊണ്ട്, തീർത്ഥാടനത്തിന് പോയി, യാത്രകഴിഞ്ഞു തിരിച്ചുവരുന്നവർ തീർത്ഥമാടാറുതന്നെയില്ല. കാശിയിലോ, ഗയയിലോ, ബദരിയിലോ, കേദാരത്തിലോ, കൈലാസത്തിലോ, ഗംഗോത്രിയിലോ, ഗോമുഖിലോ ഒക്കെ യാത്രചെയ്തിട്ട് - അവിടങ്ങളിലെ ലോഡ്ജുകളിൽ താമസിച്ച്; അവിടുത്തെ ചൂടുവെള്ളത്തിൽ കുളിച്ച്, തിരിച്ചുവന്ന് നാട്ടുകാരോടൊക്കെ അഭിമാനത്തോടെ പറയും, തീർത്ഥാടനം കഴിഞ്ഞെത്തിയെന്ന്.
തീർത്ഥം ആടുക എന്നുപറഞ്ഞാൽ: പരമപവിത്രമായ ആ ജലസ്രോതസ്സുകളിൽ ഒട്ടേറെ അനുഭൂതിസമ്പന്നരായ മുനീശ്വരന്മാരുടെ സങ്കല്പമുണ്ട്. ജലത്തിനുമാത്രമാണ് ഈ കഴിവുള്ളത്. തീർത്ഥത്തെ എങ്ങനെ സങ്കൽപ്പിക്കുന്നുവോ, അതുപോലെയാണ് അതുവരുന്നത്. അതിലേക്ക് ഇറങ്ങുന്നതിന് മുമ്പ്, എന്റെ സമസ്തപാപങ്ങളും ഇതിൽ കഴുകുന്നുവെന്ന് സങ്കൽപിച്ച് ഇറങ്ങുന്നവന്റെ പാപങ്ങളെല്ലാം കഴുകിക്കളയുന്നു. ഒരു തീർത്ഥാടനത്തോടുകൂടി സമസ്ത രോഗങ്ങളും പോകുകയും ചെയ്യുന്നു.
ഭിക്ഷാന്നം ഭുജിക്കുകയും തീർത്ഥാടനം നടത്തുകയും ചെയ്യുമ്പോൾ ഏതുമാറാരോഗവും പോകുന്നുവെന്ന് ഭാരതീയർ വിശ്വസിക്കുകയും അനുഭവിക്കുകയും ചെയ്തിരുന്നു.
ഭിക്ഷ എന്നുപറയുന്നതാണ് ഏറ്റവുംവലിയ ഔഷധം, ` ഭിക്ഷൗഷധം ഭുജ്യതാം`യെന്ന് സാധനാപഞ്ചകത്തിൽ ശങ്കരൻ പറയുന്നുമുണ്ട്. കാരണം, രോഗങ്ങളെ ഉണ്ടാക്കുന്നത് അഹന്തയാണ്. ഭിക്ഷയിൽ അഹന്തപോകയാൽ, ഏറ്റവുംവലിയ ഔഷധം അതായിത്തീരുന്നു.
അഹന്ത വരുമ്പോൾ, വേണമെന്നും വേണ്ടയെന്നുമുള്ള രണ്ട് ഭാവങ്ങൾ നമുക്കുണ്ട്. അഹന്ത പ്രകൃത്യാപോയിയെങ്കിൽ ഇരക്കാൻ; സ്വയം ഇരപ്പാളിയാകാനുള്ള ഒരുമനസ്സ് നമുക്കുണ്ടാകും. മറ്റൊരാളോട് ഒരുകാര്യം ചോദിച്ചുവാങ്ങാൻ കഴിയണമെങ്കിൽ, അയാളിലെ പ്രഭുവിനെ കാണാൻ കഴിയണം. മറ്റൊരാളിലെ പ്രഭുവിനെ അംഗീകരിക്കുവാൻ കഴിയുമ്പോൾതന്നെ കിഞ്ചിജ്ഞനായ ഞാൻ, വാസനകളോട് കൂടിചേർന്ന് ചെറുതായി. തദാകാരമായി വിലസുന്ന അയാളുടെ ഇദാകാരമായ വൃത്തിവിശിഷ്ടമായ ഞാനും - എന്നബോധം സംജാതമാകുകയായി. ഇത് പ്രകൃത്യാസംഭവിക്കുമ്പോൾ മാത്രമേ, ഒരാൾക്ക് ഭിക്ഷയെടുക്കാനാകൂ.
ഭിക്ഷാടനം പണ്ട് സന്ന്യാസത്തിൽ നിർബ്ബന്ധമായിരുന്നു. ഇന്നതില്ല. ബ്രഹ്മചര്യാകാലഘട്ടം മുഴുവൻ പണ്ട് ഭിക്ഷയെടുക്കണമായിരുന്നു. പിന്നീടത് ഏഴുവർഷമായി. പിന്നെയത് ഏഴുമാസമെന്നായി. പിന്നേയുമത് കൂറേക്കൂടിചുരുക്കി ഏഴു ദിവസമെന്നായി. ഇപ്പോഴത്, ബ്രഹ്മചര്യ ദീക്ഷയിൽനിന്ന് സന്യാസ ദീക്ഷയിലേക്ക് പോകുന്നതിന്റെ തലേദിവസംമാത്രം മതിയെന്നായി.
ഉപനയനം തുടങ്ങുന്ന അന്നുമുതൽ, സമാവർത്തനം കഴിഞ്ഞ്; സന്യാസദീക്ഷ സ്വീകരിക്കുന്നതുവരെ - ഗാർഹസ്ഥ്യം സ്വീകരിക്കുന്നവരാണെങ്കിൽ, ഉപനയനസമാവർത്തനകാലങ്ങളിൽ നാലു കൊല്ലവും ഭിക്ഷയെടുക്കണം. ഭിക്ഷ കൊണ്ടുമാത്രമേ; ഭിക്ഷാന്നം കോശങ്ങളിൽ പ്രവേശിച്ചുമാത്രമേ സമസ്ത ജീവനേയും അംഗീകരിക്കുവാൻ മനസ്സുവരൂ.
താൻ ആഹരിച്ച ആഹാരത്തിന്റെ സൂക്ഷ്മഭൂതങ്ങൾ പഞ്ചീകരിച്ച്, അതിന്റെ സാത്വികഗുണത്തിൽ നിന്നുണ്ടായതാണെന്ന്- താനറിയുന്നില്ലേങ്കിൽകൂടി, അങ്ങനെയായത് കൊണ്ട്, ആ ഭിക്ഷാന്നം രൂപാന്തരപ്പെട്ടുവരുന്ന അന്ത:കരണത്തിന് സിദ്ധികൂടും. ഭിക്ഷയെടുക്കുമ്പോൾ ഞാനെടുക്കുന്നത് ഭിക്ഷയാണെന്നും ഞാനതുകൊണ്ട് ചെറുതാണെന്നും ബോധിക്കുന്നതുകൊണ്ട്, അതിന്റെ സാത്വികാംശത്തിൽ നിന്നുണ്ടാകുന്ന അന്ത:കരണം ശുദ്ധമായിത്തീരുന്നു; അതിദൈവങ്ങളും സംശുദ്ധമാകുന്നു-ഇന്ദ്രിയ അന്ത:കരണങ്ങൾക്ക് അറിവും കാഴ്ചയുമായിവരുന്ന ഒരു ദിവ്യപ്രകാശമുണ്ട്. ഏതു ഭാവിക്കുമ്പോഴും, അതിന് ധനാത്മകമായി ഭാവിക്കാനും ഉൾക്കൊള്ളാനും പ്രതികരണത്തെ ഋണാത്മകമായി കൊണ്ടുപോകാതിരിക്കാനുമുള്ള അധിദൈവതസങ്കല്പങ്ങൾ ശുദ്ധവും ബുദ്ധവുമായിത്തീരുന്നു. കുട്ടി ജനിച്ച്, ജാതകർമ്മവും നാമകരണവും കഴിഞ്ഞ്; ചൗളവുംകഴിഞ്ഞ്; ഉപനയന സംസ്കാരത്തിലേക്ക് പ്രവേശിക്കുമ്പോൾ, ഉപനയനത്തിൽ ഭിക്ഷയെടുക്കണമെന്നാണ് പ്രാചീന നിയമം.
ഭിക്ഷാന്നത്തിന്റെ സാത്വിക ഭാവത്തിൽ നിന്ന് അന്ത:കരണവും അതിന്റെ രാജസഭാവങ്ങളിൽ നിന്ന് ഇന്ദ്രിയങ്ങളും രൂപാന്തരപ്പെടുമ്പോൾ അവ ശുദ്ധങ്ങളാകുന്നു. ഭൂത തന്മാത്രകൾ അങ്ങനെ പഞ്ചീകരച്ച്, അതിനിണങ്ങുന്നതരത്തിൽ ഗുണം ഉത്കർഷേണ സംഭവിക്കുന്നു. അതുകൊണ്ട്, പണ്ട് ഭിക്ഷയെടുക്കാൻ പറഞ്ഞു. ഭിക്ഷാപാത്രവുമായി - അതിനു ചുരത്തിന്റെ തൊണ്ടുണ്ട്. അതുമല്ലെങ്കിൽ അക്ളാരിതേങ്ങയുടെ ചിരട്ടയുണ്ട്. അങ്ങനെ ഏതെങ്കിലുമായിട്ടാണ് പോകുക. അതിൽ ഭിക്ഷ വാങ്ങിച്ചുകൊണ്ടുവരും. ആ ഭിക്ഷ സംശുദ്ധമായിരിക്കും. കാരണം, അതിൽ അഹങ്കാരമില്ല. ഞാൻ വന്ന് ചോദിച്ച്, ഇരന്നു വാങ്ങിക്കുന്നതാണ്. അത് ശരീരത്തിലെത്തി കോശങ്ങളായി രൂപാന്തരപ്പെടുമ്പോൾ, കോശങ്ങളിലെല്ലാം ആ അറിവിന്റെ തലം സംജാതമാകും- അതുകൊണ്ടാണ് , ഭിക്ഷൗഷധം എന്നു പറയുന്നത്. ഇതു പോലെ തന്നെയാണ് തീർത്ഥാടനവും.
ഒട്ടേറെ ആചാര്യന്മാർ തപസ്സും സ്വാധ്യായവുമായിക്കഴിഞ്ഞ സ്ഥലങ്ങളിലൂടെ ഒഴുകുന്ന ജലത്തിൽ, അവരുടെ സങ്കല്പങ്ങൾ നിത്യനിരന്തരമായി ഉണ്ടായിരിക്കുകകൊണ്ട് ആ സങ്കല്പങ്ങളെയാകെ, വഹിക്കുന്നതാണ് ആ ജലമെന്നതുകൊണ്ട്, അവിടെ ചെന്നുമുങ്ങുക. ഇന്ന്, ആ ജലമൊക്കെ അവരുടെ സങ്കല്പങ്ങളെക്കാൾ നിങ്ങളുടെ സങ്കല്പങ്ങളാൽ മലിനമായിരിക്കുന്നു. നിങ്ങൾ കൂട്ടത്തോടെ അവിടെചെന്ന്, ഇതിനെന്താണു പ്രത്യേകതയെന്ന് ചോദിച്ച്,അതിന്റെ കരയ്ക്കുനിന്ന് നിങ്ങളുടെ സ്വഭാവങ്ങളെ അതിലേക്ക് സന്നിവേശിപ്പിക്കുന്നതോടെ, ഉത്തമങ്ങളായ തീർത്ഥങ്ങളെ നിങ്ങൾ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതിനകത്ത് നിങ്ങൾ മലമോ മൂത്രമോ വിസർജ്ജിച്ചാൽ അവ നശിക്കും. പക്ഷേ, അതിസൂക്ഷ്‌മങ്ങളായ നിങ്ങളുടെ മാനസിക സങ്കല്പങ്ങൾ അവയിലേക്ക് നിക്ഷേപിക്കുമ്പോൾ; അവയോട് വെറുപ്പും ദ്വേഷവും നിങ്ങൾ സംജാതമാക്കുമ്പോഴാണ് അവ കൂടുതൽ മലിനങ്ങളായി തീരുന്നത്. ജലത്തിന് ഈ പ്രത്യേകത കൂടുതലാണ് - സ്ഥൂലമായ ദ്രവ്യസഞ്ചയങ്ങളെക്കൊണ്ട് ദുഷിക്കുന്നതിനേക്കാൾവേഗത്തിൽ, ജലം ദുഷിക്കുന്നത് മനസ്സിന്റെ സങ്കല്പങ്ങൾ കൊണ്ടാണ്. ദേഹത്തിലെ ചെളി കഴുകിക്കളയുന്നതിന് വേണ്ടിയല്ല; *
നിങ്ങളുടെ മനോമാലിന്യങ്ങളെ മുഴുവൻ കഴുകി കളയുന്നതിന് വേണ്ടിയാണ് തീർത്ഥാടനം.
ഇത് എങ്ങനെയാണ് സംഭവിക്കുന്നതെന്നുള്ളതിന് `പ്രഭാവം` എന്ന വാക്കാണ് പ്രാചീന ആചാര്യന്മാർ തരുന്നത്.
ഇങ്ങനെ ഉത്തമതീർത്ഥഘട്ടങ്ങൾ ഭാരതത്തിൽ ഏറെയുണ്ട്. അതിലൊന്നാണ് `സമംഗ`. അതിന്റെ കഥ പറയുന്നതിന് വേണ്ടിയാണ് മഹഭാരതത്തിൽ അഷ്ടവക്രീയം പറയുന്നത്. ഈ നദിയുടെ പ്രത്യേകത, അംഗങ്ങൾ വികൃതരായവർ അതിലിറങ്ങി മുങ്ങിയാൽ അംഗങ്ങൾ സമമായി തീരുമെന്നതാണ് – അതുകൊണ്ടാണ് അതിനെ സമംഗ എന്നുപേരുവിളിക്കുന്നത്. ശരീരത്തിലുണ്ടാകുന്ന മുഴകൾ, കുരുക്കൾ, ത്വക്കിലെപ്രശ്നങ്ങൾ ഇവയ്ക്കൊക്കെ തീർത്ഥഘട്ടങ്ങളുണ്ട്. കണ്ണിനു കാഴ്ചക്കുള്ള തീർത്ഥഘട്ടങ്ങളുണ്ട്; ചെവിയുടെ കേൾവിക്കുള്ള തീർത്ഥഘട്ടങ്ങളുണ്ട്. ഇവയൊക്കെ മഹാഭാരതത്തിൽ വിസ്തൃതമായി വർണ്ണിച്ചിട്ടുണ്ട്. ഇവരുടെയൊക്കെ പേരെടുത്ത് വർണ്ണിട്ടുള്ള ഒട്ടേറെ പ്രാചീന കൃതികളുണ്ട്- കാന്വർക്കോട് മുചുകുന്ദ ക്ഷേത്രത്തിതല കുളത്തിൽമുങ്ങിയാൽ നിങ്ങളുടെ ദേഹത്തിലെ അരിമ്പാറകളും മറ്റും പോകുമെന്നുപറയും. ഇതുപോലുള്ള മറ്റൊരു തീർത്ഥഘട്ടം തീരുവനന്തപുരത്തുമുണ്ട്. അതിലെ മത്സ്യങ്ങൾക്ക് പൊരികൊടുത്താൽ നിങ്ങളുടെ അരിമ്പാറകളൊക്കെ പോകും. പിന്നെ, ഗംഗോത്രിയിൽ പരാശരകുണ്ഡം എന്നൊരു തീർത്ഥഘട്ടമുണ്ട്. അതിലെ വെള്ളം ചൂടുള്ളതാണ്. ഇങ്ങനെ തീർത്ഥസ്നാനങ്ങൾ ചൂടുള്ളതും തണുപ്പുള്ളതുമുണ്ട്.🙏
ഹിന്ദുവിന്റെ ഒരു ദിവസം
🦅ॐ ||ഹിന്ദുവിന്റെ ഒരു ദിവസം|| ॐ🦅
☬🎀🎀🎀☬❉☬🎀🎀🎀☬
ഹൈന്ദവ ജീവിത രീതികളും അതിന്റെ ശാസ്ത്രിയ വിവരണവും, ഒരു ഹിന്ദു അറിഞ്ഞിരിക്കേണ്ട പ്രാർത്ഥനാ ശ്ലോകങ്ങളും
നമസ്കരിക്കുന്നയാള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ എതൊക്കെ എന്നാണ് ഭാഗം 05ൽ വിവരിച്ചത്.
ഭാഗം - 06 ക്ഷേത്ര ദർശനം
ക്ഷേത്രങ്ങളില്‍ വഴിപാടുകള്‍ ചെയുന്നതു കൊണ്ടുള്ള ഗുണങ്ങള്‍❓
♦💧♦💧☬❉☬💧♦💧♦
നമ്മുടെ ഗുണത്തിനും അഭീഷ്ടസിദ്ധിക്കും വേണ്ടി ഭഗവാന്‍റെ തിരുമുന്നില്‍ സമര്‍പ്പിക്കുന്ന സ്മരണ ആണ് വഴിപാടുകള്‍. വഴിപാട് എന്നതിന്‍റെ ശരിയായ അര്‍ത്ഥം ആരാധന എന്നാണെന്നും ഈശ്വരസന്നിധിയില്‍ വച്ച് ചെയ്യുന്ന ത്യാഗാമാണതെന്നും ഒരു വിശ്വാസമുണ്ട്.
വഴിപാട് യാഥാര്‍ത്ഥത്തില്‍ പൂജയുടെ ഒരു ഭാഗം തന്നെയാണ്. ഭക്തനെ പൂജയില്‍ ഭാഗികമായോ പൂര്‍ണമായോ ഭാഗമാക്കി തീര്‍ക്കുന്നതിനുള്ള ഒരു ഉപാധിയാണിത്. ഭക്തി നിര്‍ഭരമായ മനസ് ദേവനില്‍തന്നെ കേന്ദ്രികരിച്ചുകൊണ്ടും നിരന്തരമായി പ്രാര്‍ഥിച്ചുകൊണ്ടും നടത്തുന്ന വഴിപാടുകള്‍ നിശ്ചയമായും പൂര്‍ണ്ണഫലം നല്‍കുക തന്നെ ചെയ്യുമെന്ന് എത്രയോ അനുഭവങ്ങളാല്‍ ബോധ്യമായിടുണ്ട്. വെറുതെ പ്രാര്‍ഥിക്കുന്നതിന്‍റെ പത്തിരട്ടിഫലം വഴിപാടുകള്‍ കഴിച്ചു കൊണ്ട് പ്രാര്‍ഥിക്കുമ്പോള്‍ ലഭിക്കുന്നു. ക്ഷേത്രങ്ങളില്‍ പൊതുവേ നടത്തപെടുന്ന വഴിപാടുകളെ ആറ് വിഭാഗങ്ങളായി തിരിക്കാം അര്‍ച്ചന, അഭിഷേകം, ചന്ദനം ചാര്‍ത്ത്, നിവേദ്യം, വിളക്ക് മറ്റുള്ളവ അങ്ങിനെയാണ് ആ വിഭാജനം.
അര്‍ച്ചന
♦💧♦💧☬❉☬💧♦💧♦
മന്ത്രങ്ങള്‍ ജപിച്ചുകൊണ്ട് ദേവതയ്ക്ക് പൂജാപുഷ്പങ്ങളാല്‍ അര്‍ച്ചനയും, പുഷ്പാഞ്ജലിയും നടത്തുന്ന വഴിപാടാണിത്. അഷ്ടോത്തരശത(108) നാമാര്‍ച്ചന, ത്രിശതി(300) നാമാര്‍ച്ചന, ചതുശതി(400) നാമാര്‍ച്ചന, സഹസ്ര(1000) നാമാര്‍ച്ചന, ഭാഗ്യസൂക്തം, പുരുഷസൂക്തം, ഐകമത്യസൂക്തം തുടങ്ങിയ മന്ത്രങ്ങള്‍ ജപിച്ചു കൊണ്ടുള്ള അര്‍ച്ചനകള്‍ അന്നിവയൊക്കെ ഇതില്‍ ഉള്‍പെടും.
അഭിഷേകം
♦💧♦💧☬❉☬💧♦💧♦
ദാരു, കടുശര്‍ക്കര ബിംബങ്ങള്‍ക്ക് ഒഴിച്ച് മറ്റുള്ളവയ്ക്ക് എല്ലാം അഭിഷേകം പതിവാണ് ശുദ്ധജലം, പാല്‍, നെയ്യ്, ഇളനീര്‍, എണ്ണ, പനിനീര്‍, കളഭം, പഞ്ചാമൃതം തുടങ്ങിയവ എല്ലാം അതാതു ദേവതകള്‍ക്ക് അനുസരണമായി അഭിഷേകത്തിനു ഉപയോഗിക്കുന്നു.
ചന്ദനം ചാര്‍ത്തല്‍
♦💧♦💧☬❉☬💧♦💧♦
ദേവബിംബങ്ങളില്‍ മുഖം മാത്രമായോ, പൂര്‍ണമായോ ചന്ദനം ചാര്‍ത്തുന്ന വഴിപാടാണിത്
നിവേദ്യം
♦💧♦💧☬❉☬💧♦💧♦
പവിത്രമായ നിവേദ്യങ്ങള്‍ ഓരോരോ ദേവതാ സങ്കല്‍പം അനുസരിച്ച് വ്യത്യാസപെട്ടിരിക്കുന്നു. തിരുമധുരം, വെള്ളനിവേദ്യം, പായസനിവേദ്യം, മലര്‍നിവേദ്യം, അപ്പനിവേദ്യം എന്നിവയൊക്കെ പ്രധാനമാണ്. പായസം തന്നെ പാല്‍പായസം, നെയ്‌പായസം, കൂട്ട്പായസം, കടുംപായസം എന്നിങ്ങനെ പല വിതത്തിലുണ്ട്.
വിളക്ക്
♦💧♦💧☬❉☬💧♦💧♦
നെയ്‌വിളക്ക്- വിളക്കുകളില്‍ പ്രധാനമാണ് ഇതു പൊതുവേ ശ്രീ കോവിലിനു ഉള്ളിലാണ് തെളിക്കാറുള്ളത്. എള്ളെണ്ണ വെളിച്ചെണ്ണ തുടങ്ങിയവയും അകത്തും, പുറത്തും ( വിളക്കുമാടം തുടങ്ങിയ ഭാഗങ്ങളില്‍ ) വിളക്കിനായി ഉപയോഗിക്കുന്നു . ഇതുകൂടാതെ പ്രത്യേക വഴിപാടുകൾ വേറെയുമുണ്ട്.
പുഷ്പാഞ്ജലി
♦💧♦💧☬❉☬💧♦💧♦
ഒരു പ്രത്യേക മന്ത്രം ജപിച്ചുകൊണ്ടു് പൂവ്, ഇല, ജലം, ഫലം എന്നീ നാലു ദ്രവ്യങ്ങൾ ചേർത്തു് ദേവതയ്ക്ക് ധ്യാനപൂർവ്വം അർപ്പിക്കുക എന്നതാണ് ഈ ആരാധനയിലെ ക്രമം. ക്ഷേത്രങ്ങളിൽ പ്രചാരമുള്ള പ്രധാനപ്പെട്ടതും ലളിതമായതുമായ ഒരു വഴിപാടു കൂടിയാണു് പുഷ്പാഞ്ജലി അഥവാ പുഷ്പാർച്ചന
പുഷ്പാഞ്ജലി നാം എപ്പോഴും കേള്‍ക്കുന്ന വളരെ സുപരിചിതമായ വാക്ക്… ഒരിക്കലെങ്കിലും പുഷ്പാഞ്ജലി കഴിക്കാത്തവരായി ആരെങ്കിലും ഉണ്ടാകുമെന്ന് തോന്നുന്നില്ല... നമ്മുടെയൊക്കെ നിത്യജീവിതത്തിലും, ഗൃഹാതുരത്വമുണര്‍ത്തുന്ന ബാല്യകാലസ്മരണകളിലും നിറഞ്ഞുനില്‍ക്കുന്ന നാക്കിലയിലെ പൂവും ചന്ദനവും, കുംങ്കുമവും ഒക്കെ ചേര്‍ന്ന ആ ദൈവീക സ്പര്‍ശമുണര്‍ത്തുന്ന തൊടുകുറി വിസ്മരിക്കാനാകുമോ ?
എന്നാല്‍ എന്താണ് പുഷ്പാഞ്ജലി എന്ന് ചിന്തിച്ചിട്ടുണ്ടോ?
♦💧♦💧☬❉☬💧♦💧♦
“പത്രം പുഷ്പം ഫലം തോയം
യോ മേ ഭക്ത്യാ പ്രയച്ഛതി
തദ് അഹം ഭക്ത്യുപാർഹിതം
അസ്നാമി പ്രയതാത്മനാ”
ശ്ലോകത്തിന്റെ പദാർത്ഥം.
“ഏതൊരാളും ശുദ്ധമായ ആത്മബോധത്തോടേയും ഭക്തിയോടേയും സമർപ്പിക്കുന്ന ഇല, പൂവ്, ഫലം, ജലം എന്നിവതന്നെ എനിക്കു് സ്വീകാര്യമാണു്”
(ഭഗവദ്ഗീത:അദ്ധ്യായം 9 ശ്ലോകം 26)
ഈശ്വരഭക്തിക്ക് ഭൗതികമായ സമ്പത്തുക്കളുടെ കുറവ് ഒരു പ്രതിബന്ധമാകുന്നില്ല എന്നതാണ് ഈ ശ്ലോകത്തിന്റെ ആന്തരാർത്ഥം. ഏറ്റവും ലളിതവും പ്രകൃതിദത്തവും സുലഭവുമായ ഈ നാലു വസ്തുക്കളുടെ സമർപ്പണമാണു് പുഷ്പാഞ്ജലി എന്ന വഴിപാടിലെ ഭൗതികാംശം എന്നാൽ അതിനോടൊപ്പമുള്ള മന്ത്രാർച്ചനയും അതിനുപയോഗിക്കുന്ന മന്ത്രവും ഏതെന്നനുസരിച്ച് പുഷ്പാഞ്ജലീപൂജ വിവിധ തരം പേരുകളിൽ അറിയപ്പെടുന്നു….. ഓരോദേവതയുടേയും മന്ത്രങ്ങള്‍ ചൊല്ലി പൂക്കള്‍ കൊണ്ട് നടത്തുന്ന അര്‍ച്ചനയും അഞ്ജലിയുമാണ് എല്ലാ ക്ഷേത്രങ്ങളിലും കാണുന്ന ലളിതമായ വഴിപട്. പൂക്കള്‍ കൊണ്ട് നടത്തുന്ന അര്‍ച്ചനയെ പുഷ്പാഞ്ജലി എന്നോ അര്‍ച്ചന എന്നോ വിളിക്കുന്നു. പൂക്കളുടേയും പൂജദ്രവ്യങ്ങളുടേയും മാറ്റത്തിനനുസരിച്ച്.
വലിയ പുഷ്പാഞ്ജലി
ചെറിയ പുഷ്പാഞ്ജലി വെള്ളപുഷ്പാഞ്ജലി
രക്തപുഷ്പാഞ്ജലി
പുരുഷസൂക്തപുഷ്പാഞ്ജലി
ഗുരുതിപുഷ്പാഞ്ജലി
സ്വയംവരപുഷ്പാഞ്ജലി
എന്നിങ്ങനെ പലതരം പുഷ്പാഞ്ജലികളുണ്ട്.
മുക്കുറ്റി പുഷ്പാഞലി
♦💧♦💧☬❉☬💧♦💧♦
മഹാഗണപതി ക്ഷേത്രത്തിൽ ഉദ്ദിഷ്ടകാര്യസിദ്ധിക്കായി നടത്തപ്പെടുന്ന പ്രത്യേകതരം പുഷ്പാഞ്ജലിയാണ് മുക്കുറ്റി പുഷ്പാഞ്ജലി. 101 മുക്കുറ്റി സമൂലം പിഴുതെടുത്ത് ത്രിമധുരത്തിൽ മുക്കി മഹാഗണപതി മന്ത്രം ജപിച്ചു ദേവന് സമർപ്പിക്കപ്പെടുന്നു. ഒരു ദിവസം അഞ്ചു പുഷ്പാഞ്ജലി മാത്രം അർച്ചിക്കപ്പെടുന്ന മള്ളിയൂരിലെ പുഷ്പാഞ്ജലി, വിശ്വാസികൾ വളരെ വിശിഷ്ടമായി കണക്കാക്കുന്നു.
പുഷ്പാഞ്ജലി ഗുണങ്ങള്‍
♦💧♦💧☬❉☬💧♦💧♦
1. പുഷ്പാഞ്ജലി നടത്തിയാല്‍ ലഭ്യമാകുന്ന ഗുണം ?
ആയുരാരോഗ്യവര്‍ദ്ധന.
2. രക്തപുഷ്പാഞ്ജലി നടത്തിയാല്‍ ലഭ്യമാകുന്ന ഗുണം ?
ശത്രുദോഷശമനം, അഭീഷ്ടസിദ്ധി.
3. ദേഹപുഷ്പാഞ്ജലി നടത്തിയാല്‍ ലഭ്യമാകുന്ന ഗുണം ?
ശാരീരികക്ലേശ നിവാരണം.
4. സ്വയംവര പുഷ്പാഞ്ജലി നടത്തിയാല്‍ ലഭ്യമാകുന്ന ഗുണം ?
മംഗല്ല്യസിദ്ധി.
5. ശത്രുദോഷപുഷ്പാഞ്ജലി നടത്തിയാല്‍ ലഭ്യമാകുന്ന ഗുണം ?
ശത്രുദോഷങ്ങള്‍ അനുഭവിക്കില്ല.
6. സഹസ്രനാമ പുഷ്പാഞ്ജലി നടത്തിയാല്‍ കൈവരുന്ന ഗുണം ?
ഐശ്വര്യം
7. ഭാഗ്യസൂക്ത പുഷ്പാഞ്ജലി നടത്തിയാല്‍ കൈവരുന്ന ഗുണം ?
ഭാഗ്യലബ്ധി, സമ്പല്‍സമൃദ്ധി.
8. ഐക്യമത്യസൂക്ത പുഷ്പാഞ്ജലി നടത്തിയാല്‍ കൈവരുന്ന ഗുണം ?
കലഹനിവൃത്തി, മത്സരം ഒഴിവാക്കല്‍.
9. പുരുഷസൂക്ത പുഷ്പാഞ്ജലി നടത്തിയാല്‍ കൈവരുന്ന ഗുണം ?
മോക്ഷം, ഇഷ്ടസന്താനലാഭം.
10. ആയുര്സൂക്ത പുഷ്പാഞ്ജലി നടത്തിയാല്‍ കൈവരുന്ന ഗുണം ?
ദീര്‍ഘായുസ്സ്
11. ശ്രീസൂക്ത പുഷ്പാഞ്ജലി നടത്തിയാല്‍ കൈവരുന്ന ഗുണം ?
ശ്രീത്വം വര്‍ദ്ധിക്കുന്നതിനു, സമ്പല്‍സമൃദ്ധി.
12. ശ്രീരുദ്രസൂക്ത പുഷ്പാഞ്ജലി നടത്തിയാല്‍ കൈവരുന്ന ഗുണം ?
ദുരിതനാശം, സര്‍വ്വാഭീഷ്ടസിദ്ധി.
13. പഥിക്രതുസൂക്ത പുഷ്പാഞ്ജലി നടത്തിയാല്‍ കൈവരുന്ന ഗുണം ?
നല്ലബുദ്ധി തോന്നുന്നതിനും, നേര്‍വഴിക്കു നടത്തുന്നതിനും.
14. സരസ്വത പുഷ്പാഞ്ജലി നടത്തിയാല്‍ കൈവരുന്ന ഗുണം ?
വിദ്യാലാഭം, മൂകതാനിവാരണം.
15. ദുരിതഹാരമാന്ത്ര പുഷ്പാഞ്ജലി നടത്തിയാല്‍ ലഭ്യമാകുന്ന ഗുണം ?
മുന്‍ജന്മ പാപപരിഹാരം.
16. ത്രയ്യംബക പുഷ്പാഞ്ജലി നടത്തിയാല്‍ ലഭ്യമാകുന്ന ഗുണം ?
അഭീഷ്ടസിദ്ധി, യശസസ്.
17. സ്വസ്തിസൂക്ത പുഷ്പാഞ്ജലി നടത്തിയാല്‍ ലഭ്യമാകുന്ന ഗുണം?
മംഗളലബ്ധി.
18. പാശുപത പുഷ്പാഞ്ജലി നടത്തിയാല്‍ ലഭ്യമാകുന്ന ഗുണം ?
നാല്കാളികളുടെ രോഗശമനത്തിനു.
19. ആരോഗ്യസൂക്ത പുഷ്പാഞ്ജലി നടത്തിയാല്‍ ലഭ്യമാകുന്ന ഗുണം ?
ശരീരികബലം വര്‍ദ്ധിക്കുന്നു.
20. ബില്വപത്ര പുഷ്പാഞ്ജലി നടത്തിയാല്‍ ലഭ്യമാകുന്ന ഗുണം ?
ശിവസായൂജ്യം
ക്ഷേത്രങ്ങളില്‍ വഴിപാട് നടത്തത്തവര്‍ ചുരുക്കം. കുറഞ്ഞത് അര്‍ച്ചനയെങ്കിലും നടത്താത്തവരുണ്ടാവില്ല. അഭീഷ്ട സിദ്ധിക്കും ഐഷ്വര്യത്തിനും രോഗശാന്തിക്കും ദോഷപരിഹാരത്തിമാണ് വഴിപാടുകള്‍. ഈശ്വരപ്രീതി കാംക്ഷിച്ച് സമര്‍പ്പിക്കുന്ന സ്മരണയാണ് വഴിപാട്.
വിളക്ക് വഴിപാടുകളില്‍ പ്രധാന്യം എണ്ണ വിളക്കാണ്. വെറും അര്‍ച്ചന, അഷ്ടോത്തര അര്‍ച്ചന, ശതാര്‍ച്ചന, സഹസ്രാര്‍ച്ചന, ലക്ഷാര്‍ച്ചന എന്നിങ്ങനെ അര്‍ച്ചനകളുടെ വലുപ്പം കൂടിവരുന്നു. ഓരോ ദോഷ പരിഹാരത്തിന് ഓരോ വഴിപാടുകള്‍ ആചാര്യന്മാര്‍ വിധിച്ചിട്ടുണ്ട്.
എല്ലാ വഴിപാടുകളും എല്ലാ ക്ഷേത്രങ്ങളിലും ലഭ്യമായിരിക്കുകയില്ല. പല വഴിപാടുകളും, പല ക്ഷേത്രങ്ങളിലെയും പ്രത്യേകതയായിരിക്കും. കേരളത്തില്‍ അങ്ങോളമിങ്ങോളം ക്ഷേത്രങ്ങളുണ്ട്. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള പതിനാല് ജില്ലകളിലും ധാരാളം ക്ഷേത്രങ്ങള്‍ ഉണ്ട്. ഓരോ നാട്ടിലേയും വഴിപാടുകള്‍, നാട്ടുനടപ്പ് വേറെയാണ്,
ചില വ്രതങ്ങള്‍ നോല്ക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍
♦💧♦💧☬❉☬💧♦💧♦
1. ഏകാദശി വ്രതം- പാപശാന്തി
2. ശിവരാത്രി വ്രതം- സകലവിധ പാപമോചനം
3. പ്രദോഷവ്രതം- ശത്രു നാശം
4. നവരാത്രി വ്രതം- ഭൌതികവും ആത്മീയവുമായ ശ്രേയസ്സ്
5. ഷഷ്ടി വ്രതം- സന്താന സൗഖ്യം, ത്വക്ക് രോഗ ശാന്തി
6. തിരുവാതിര വ്രതം- ദീര്‍ഘമംഗല്യം
7. അമാവാസി വ്രതം- വംശാഭിവൃദ്ധി, ആരോഗ്യം, സമ്പത്ത്
8. പൌര്‍ണ്ണമി വ്രതം- മനോബലം, ഐശ്വര്യം
9. ശ്രീരാമനവമി വ്രതം- സര്‍വ്വപാപഹരണം, അഭീഷ്ടസിദ്ധി
10. വിനായക ചതുര്‍ത്ഥി വ്രതം- സര്‍വ്വവിഘ്ന നിവാരണം
11. നാഗ പഞ്ചമി- സര്‍പ്പദോഷം മാറാന്‍
12. വൈശാഖമാസ വ്രതം- സര്‍വ്വപാപനിവാരണം
13. അക്ഷയതൃതീയ- ക്ഷയിക്കാത്ത പുണ്യം കിട്ടും
14. ചാതുര്‍മാസ്യ വ്രതം- എല്ലാ അഭിലാഷങ്ങളും പൂര്‍ത്തീകരിക്കും
15. ശ്രീകൃഷ്ണ ജന്മാഷ്ടമി വ്രതം- ജന്മാന്തര പാപങ്ങളില്‍ നിന്നും മോചനം
16. മഹാലക്ഷ്മി വ്രതം- ധനസമൃദ്ധി
17. മണ്ഡലകാല വ്രതം- മനസ്സിന്‍റെയും ശരീരത്തിന്‍റെയും ആത്മസായൂജ്യം
18. ഞായറാഴ്ച വ്രതം- ചര്‍മ്മരോഗം, കാഴ്ചശക്തി
19. തിങ്കളാഴ്ച വ്രതം- ദീര്‍ഘദാമ്പത്യം, നല്ല ഭര്‍ത്താവ്, മനശാന്തി, പുത്രലാഭം
20. ചൊവ്വാഴ്ച വ്രതം- ഋണമോചനം, വിവാഹതടസ്സം മാറാന്‍, ജ്ഞാനം വര്‍ദ്ധിക്കാന്‍
21. ബുധനാഴ്ച വ്രതം- വിദ്യക്കും, വ്യാപാരത്തിനും ഉത്തമം, തടസ്സങ്ങള്‍ നീങ്ങും
22. വ്യാഴാഴ്ച വ്രതം- വിവാഹ വിഘ്നം നീങ്ങും, വിദ്യ, പരീക്ഷ ഇവകളില്‍ സാഫല്യം
23. വെള്ളിയാഴ്ച വ്രതം- ആഗ്രഹസാഫല്യം, ദാമ്പത്യസുഖം
24. ശനിയാഴ്ച വ്രതം- ശനിദോഷ പരിഹാരം, ദുരിതങ്ങള്‍ മാറും
25. ചൈത്രമാസ വ്രതം- ഐശ്വര്യം, സന്താനാസമ്പദസമൃദ്ധി
26. വൈശാഖമാസ വ്രതം- കുടുംബത്തിലെ നേതാവും നാഥനുമായി പെരുമ നേടും
27. ജ്യേഷ്ഠമാസ വ്രതം- സ്ത്രീസുഖത്തിന് കളമൊരുക്കും
28. ശ്രാവണമാസ വ്രതം- വിദ്യ കരഗതമാകും
29. ആഷാഡമാസത്തിലെ വ്രതം- ധനലഭ്യത
30. ഭാദ്രമാസ വ്രതം- ആരോഗ്യവും, ഐശ്വര്യവും
31. ആശ്വിനമാസ വ്രതം- ശത്രു ജയം
32. കാര്‍ത്തികമാസ വ്രതം- ആഗ്രഹപ്രാപ്തി കൈ വരുന്നു
33. ആഗ്രഹായണ മാസ വ്രതം- സകലവിധ നന്മകളും ലഭിക്കുന്നു
34. പൌഷമാസ വ്രതം- ഉയര്‍ന്ന പദവികള്‍ കിട്ടും
35. മാഘമാസ വ്രതം- സമ്പത്തുവര്‍ധന
36. ഫാല്‍ഗുനമാസ വ്രതം- സകലവിധ സ്നേഹാദരങ്ങളും കിട്ടും
അഭിഷേക ഫലങ്ങള്‍
♦💧♦💧☬❉☬💧♦💧♦
1. പാലഭിഷേകത്തിന്റെ ഫലം ?
കോപതാപാദികള്‍ മാറി ശാന്തതയുണ്ടാകും, ദീര്‍ഘജീവിതം.
2. നെയ്യഭിഷേകത്തിന്റെ ഫലം ?
സുരക്ഷിത ജീവിതം, മുക്തി, ഗ്രിഹസന്താനഭാഗ്യം.
3. പനിനീരഭിഷേകത്തിന്റെ ഫലം ?
പേരുംപ്രശസ്തിയും, സരസ്വതീകടാക്ഷം.
4. എണ്ണ അഭിഷേകം ചെയ്താലുണ്ടാകുന്ന ഫലം ?
ദൈവീകഭക്തി വര്‍ദ്ധന
5. ചന്ദനാഭിഷേകത്തിന്റെ ഫലം ?
പുനര്‍ജ്ജന്മം ഇല്ലാതാകും, ധനവര്‍ദ്ധനവ് , സ്ഥാനകയറ്റം.
6. പഞ്ചാമൃത അഭിഷേകം ചെയ്താലുണ്ടാകുന്ന ഫലം ?
ദീര്‍ഘായുസ്സ് , മന്ത്രസിദ്ധി, ശരീരപുഷ്ടി.
7. ഇളനീര്‍ അഭിഷേകത്തിന്റെ ഫലം ?
നല്ല സന്തതികള്‍ ഉണ്ടാകും, രാജകീയപദവി.
8. ഭാസ്മാഭിഷേകത്തിന്റെ ഫലം ?
ത്രിവിധലോകങ്ങളിലും നന്മ, ജ്ഞാനം വര്‍ദ്ധിക്കും.
9. പഞ്ചഗവ്യ അഭിഷേകത്തിന്റെ ഫലം ?
പാപങ്ങളില്‍നിന്നും വിമുക്തി, ആത്മീയ പരിശുദ്ധി.
10. തീര്‍ത്ഥ അഭിഷേകം ചെയ്താലുണ്ടാകുന്ന ഫലം ?
മനശുദ്ധി, ദുര്‍വിചാരങ്ങള്‍ മാറും.
11. തേന്‍ അഭിഷേകത്തിന്റെ ഫലം ?
മധുരമായ ശബ്ദമുണ്ടാകും.
12. വാകചാര്‍ത്ത് അഭിഷേകത്തിന്റെ ഫലം ?
മാലിന്യയങ്ങള്‍ നീങ്ങി പരിശുദ്ധി ലഭിക്കുന്നു.
13. നെല്ലിക്കാപൊടി അഭിഷേകത്തിന്റെ ഫലം ?
അസുഖ നിവാരന്നം.
14. മഞ്ഞപ്പൊടി അഭിഷേകത്തിന്റെ ഫലം ?
ഗ്രിഹത്തില്‍ സുഭിക്ഷത, വശീകരണം, തിന്മകള്‍ അകലും.
15. കാരിബ്, ശര്‍ക്കര അഭിഷേകത്തിന്റെ ഫലം ?
ഭാവിയെ കുറിച്ച് അറിയുവാന്‍ കഴിയും, ശത്രുവിജയം.
16. പച്ചകല്‍പ്പുരാഭിഷേകത്തിന്റെ ഫലം ?
ഭയനാശപരിഹാരത്തിന്.
17. ചെറുനാരങ്ങാഭിഷേകത്തിന്റെ ഫലം ?
യമഭയം അകലുന്നു.
18. പഴച്ചാര്‍ അഭിഷേകത്തിന്റെ ഫലം ?
ജനങ്ങള്‍ സ്നേഹിക്കും, കാര്ഷികാഭിവൃദ്ധി.
19. തൈരാഭിഷേകത്തിന്റെ ഫലം ?
മാതൃഗുണം, സന്താനലബ്ധി.
20. വലംപിരി ശംഖാഭിഷേകത്തിന്റെ ഫലം ?
ഐശ്വര്യസിദ്ധി
21. സ്വര്‍ണ്ണാഭിഷേകത്തിന്റെ ഫലം ?
ധനലാഭം
22. സഹസ്രധാരാഭിഷേകത്തിന്റെ ഫലം ?
ആയുര്‍ലാഭം
23. കലശാഭിഷേകത്തിന്റെ ഫലം ?
ഉദ്ധിഷ്ടകാര്യസിദ്ധി
24. നവാഭിഷേകത്തിന്റെ ഫലം ?
രോഗശാന്തി, സമ്പല്‍ സമൃതി
25. മാബഴാഭിഷേകത്തിന്റെ ഫലം ?
സര്‍വ്വവിജയം
26. ഗോരോചനാഭിഷേകത്തിന്റെ ഫലം ?
ദീര്‍ഘായുസ്സ്
27. കസ്തുരി അഭിഷേകത്തിന്റെ ഫലം ?
വിജയം
28. അന്നാഭിഷേകത്തിന്റെ ഫലം ?
ആരോഗ്യം, ആയുര്‍വര്‍ദ്ധന.
പുഷ്പാഞ്ജലി ഗുണങ്ങള്‍
*വിളക്ക് വഴിപാട് *
♦💧♦💧☬❉☬💧♦💧♦
1. വിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം ?
ദുഃഖനിവാരണം
2. പിന്‍വിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം ?
മംഗല്ല്യ സിദ്ധി, ദാബത്യ ഐക്യം.
3. കെടാവിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം ?
മഹാവ്യാധിയില്‍ നിന്ന് മോചനം.
4. നെയ്യ് വിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം ?
നേത്രരോഗ ശമനം
5. ചുറ്റുവിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം ?
മനശാന്തി, പാപമോചനം, യശസ്സ്
6. നാരങ്ങാ വിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം ?
രാഹുദോഷ നിവാരണം, വിവാഹതടസ്സം നീങ്ങല്‍.
7. ആല്‍വിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം ?
ഉദ്ദിഷ്ടകാര്യസിദ്ധി.
മറ്റു ചില വഴിപാടുകൾ
♦💧♦💧☬❉☬💧♦💧♦
വിളക്ക് വഴിപാടുകള്‍
വിളക്ക് വഴിപാട്
1. മാല വഴിപാട് കഴിച്ചാലുള്ള ഫലം ?
മാനസിക സുഖം
2. കൂവളമാല വഴിപാട് കഴിച്ചാലുള്ള ഫലം ?
മൂന്ന്‍ ജന്മങ്ങളിലെ പാപങ്ങള്‍ നശിക്കുന്നു, ഉറച്ച മനസ്സിന്, ശിവസായൂജ്യം.
3. നിറമാല വഴിപാട് കഴിച്ചാലുള്ള ഫലം ?
അഭീഷ്ടസിദ്ധി
4. ഗണപതിഹോമം വഴിപാട് കഴിച്ചാലുള്ള ഫലം ?
വിഘ്നങ്ങള്‍ മാറി ലക്‌ഷ്യം കൈവരിക്കല്‍.
5. കറുക ഹോമം വഴിപാട് കഴിച്ചാലുള്ള ഫലം ?
ബാലാരിഷ്ടമുക്തി, രോഗശമനം.
6. മൃത്യുഞ്ജയഹോമം വഴിപാട് കഴിച്ചാലുള്ള ഫലം ?
കഠിനരോഗ നിവാരണം, സകലവിധ പാപമോചനം.
7. തിലഹോമം വഴിപാട് നടത്തിയാലുള്ള ഫലം ?
പ്രേതോപദ്രവങ്ങളില്‍ നിന്ന് ശാന്തി.
8. കാളികാഹോമം വഴിപാട് നടത്തിയാലുള്ള ഫലം ?
ശത്രുദോഷ ശമനം.
9. ലക്ഷ്മിഹോമം വഴിപാട് നടത്തിയാലുള്ള ഫലം ?
ധനാഭിവൃദ്ധി
10. ചയോദ്രുമാഹോമം വഴിപാട് നടത്തിയാലുള്ള ഫലം ?
രോഗശാന്തി
11. ഐകമത്യഹോമം വഴിപാട് നടത്തിയാലുള്ള ഫലം ?
കുടുംബഭദ്രത, മത്സരം ഒഴിവാക്കല്‍
12. സുദര്‍ശനഹോമം വഴിപാട് നടത്തിയാലുള്ള ഫലം ?
രോഗശാന്തി
13. അഘോരഹോമം വഴിപാട് നടത്തിയാലുള്ള ഫലം ?
ആഭിചാരബാധ, ശത്രുദോഷം, എന്നിവയുടെ നിവാരണം.
14. ആയില്ല്യ പൂജ വഴിപാട് നടത്തിയാലുള്ള ഫലം ?
ത്വക്ക് രോഗശമനം, സര്‍പ്പപ്രീതി, സര്‍പ്പദോഷം നീങ്ങല്‍.
16. ഉമാമഹേശ്വര പൂജ വഴിപാട് നടത്തിയാലുള്ള ഫലം ?
മംഗല്ല്യ തടസ്സ നിവാരണം.
16. ലക്ഷ്മീ നാരായണ പൂജ വഴിപാട് നടത്തിയാലുള്ള ഫലം ?
ദുരിതനിവാരണം, ശത്രുനിവാരണം
17. നൂറും പാലും വഴിപാട് നടത്തിയാലുള്ള ഫലം ?
സന്താനലാഭം, രോഗശാന്തി, ദീര്‍ഘായുസ്സ് .
18. ഭഗവതിസേവ വഴിപാട് നടത്തിയാലുള്ള ഫലം ?
ദുരിതനിവാരണം, ആപത്തുകളില്‍ നിന്നും മോചനം.
19. ബ്രഹ്മരക്ഷസ്സ് പൂജ വഴിപാട് നടത്തിയാലുള്ള ഫലം ?
സ്ഥല ദോഷത്തിനും, നാല്‍ക്കാലികളുടെ രക്ഷക്കും.
20. നിത്യപൂജ വഴിപാട് നടത്തിയാലുള്ള ഫലം ?
സര്‍വ്വവിധ ഐശ്വര്യം.
21. ഉദയാസ്തമനപൂജ വഴിപാട് നടത്തിയാലുള്ള ഫലം ?
ദീര്‍ഘായുസ്സ്, ശത്രുദോഷനിവാരണം, സര്‍വ്വൈശ്വര്യം.
22. ഉഷപൂജ വഴിപാട് നടത്തിയാലുള്ള ഗുണം ?
വിദ്യാലാഭം, സന്താനലബ്ധി
23. ഉച്ചപൂജ വഴിപാട് നടത്തിയാലുള്ള ഗുണം ?
രോഗശാന്തി, ഗ്രിഹ – ദ്രവ്യ ലാഭം, മനസമാധാനം
24. ആത്താഴപൂജ വഴിപാട് നടത്തിയാലുള്ള ഗുണം ?
ആയൂരാരോഗ്യ സൌഖ്യം
25. ഒറ്റപ്പം വഴിപാട് നടത്തിയാലുള്ള ഗുണം ?
നല്ല ആരോഗ്യം
26. കദളിപ്പഴം നിവേദ്യം നടത്തിയാലുള്ള ഫലം ?
ജ്ഞാനലബ്ധി
27. വെണ്ണ നിവേദ്യം നടത്തിയാലുള്ള ഫലം ?
ബുദ്ധിക്കും, വിദ്യക്കും.
28. വെള്ള നിവേദ്യം വഴിപാട് നടത്തിയാലുള്ള ഗുണം ?
ദാരിദ്ര്യം നീങ്ങും
29. അവില്‍ നിവേദ്യം വഴിപാട് നടത്തിയാലുള്ള ഗുണം ?
ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം
30. ത്രിമധുരം വഴിപാട് നടത്തിയാലുള്ള ഗുണം ?
താപത്രയങ്ങളില്‍നിന്നു മുക്തി.
31. പഞ്ചാമൃതം വഴിപാട് നടത്തിയാലുള്ള ഗുണം ?
ദേവാനുഗ്രഹം
32. ചന്ദനം ചാര്‍ത്ത് വഴിപാട് നടത്തിയാലുള്ള ഗുണം ?
ഉഷ്ണരോഗശമനം, ചര്‍മ്മ രോഗശാന്തി.
33. ദേവിക്ക് മുഴുക്കാപ്പ് ചാര്‍ത്തിയാല്‍ ലഭിക്കുന്ന ഗുണം ?
പ്രശസ്തി, ദീര്‍ഘായുസ്സ്
34. ഗണപതിക്ക് മുഴുക്കാപ്പ് ചാര്‍ത്തിയാല്‍ ലഭിക്കുന്ന ഗുണം ?
കാര്യതടസ്സം മാറികിട്ടും
35. ശിവന് മുഴുക്കാപ്പ് ചാര്‍ത്തിയാല്‍ ലഭിക്കുന്ന ഗുണം ?
രോഗശാന്തി, ദീര്‍ഘായുസ്സ്
36. കാവടിയാട്ടം വഴിപാട് നടത്തിയാലുള്ള ഗുണം ?
ഐശ്വര്യലബ്ധി
37. മുട്ടറുക്കല്‍ വഴിപാട് നടത്തിയാലുള്ള ഗുണം ?
തടസ്സങ്ങള്‍ നീങ്ങുന്നു.
38. താലിചാര്‍ത്തല്‍ വഴിപാട് നടത്തിയാലുള്ള ഗുണം ?
മംഗല്ല്യഭാഗ്യത്തിനു
39. നീരാജനം വഴിപാട് നടത്തിയാലുള്ള ഗുണം ?
മനസ്വസ്ഥത, ശനിദോഷ നിവാരണം, രോഗവിമുക്തി.
40. വെടിവഴിപാട് നടത്തിയാലുള്ള ഗുണം ?
നഷ്ടപ്പെട്ട ദ്രവ്യം കണ്ടെത്തുന്നതിനും, കാര്യസാധ്യത്തിനും
41. പായസം വഴിപാട് നടത്തിയാലുള്ള ഗുണം ?
ധനധാന്യ വര്‍ദ്ധന
42. തന്നീരാമ്രിതം വഴിപാട് നടത്തിയാലുള്ള ഗുണം ?
രോഗശാന്തി, അഭീഷ്ടശാന്തി.
ത്രിമധുരം
♦💧♦💧☬❉☬💧♦💧♦
ക്ഷേത്രങ്ങളിൽ ദേവന് നിവേദ്യമായി അർപ്പിക്കുന്ന ഒന്നാണ് ത്രിമധുരം. മൂന്ന് മധുര വസ്തുക്കൾ ചേർത്തുണ്ടാക്കുന്ന നൈവേദ്യമാണ് ഈ പേരിൽ അറിയപ്പെടുന്നത്. നെയ്യ്, പഞ്ചസാര, തേൻ എന്നിവ ചേർത്തും പഴം, കല്ക്കണ്ടം, തേൻ എന്നിവ ചേർത്തും ത്രിമധുരം ഉണ്ടാക്കാറുണ്ട്. കദളിപ്പഴമാണ് സാധാരണയായി ഉപയോഗിക്കുന്നത്. കദളിപ്പഴത്തിനു പകരം മറ്റു പഴങ്ങളും ഇന്ന് ഉപയോഗിക്കാറുണ്ട്. ശ്രീകൃഷ്ണക്ഷേത്രങ്ങളിലെ പ്രധാന നിവേദ്യങ്ങളിലൊന്നാണ് ത്രിമധുരം. ദുർഗാപൂജാവേളയിലും ത്രിമധുരം നിവേദിക്കാറുണ്ട്. ത്രിപുരഭൈരവി ഹോമങ്ങളിൽ നേദിക്കന്നതിനുമാണ് ഉപയോഗിക്കുന്നത്. പഞ്ചസാരയ്ക്കു പകരം ശർക്കര ചേർത്തും ത്രിമധുരം തയ്യാറാക്കിവരുന്നു. അർത്ഥശാസ്ത്രം (കൗടില്യൻ), തന്ത്രസമുച്ചയം എന്നിവയിൽ ത്രിമധുരത്തെക്കുറിച്ച് പരാമർശങ്ങളുണ്ട്.
☬🎀🎀🎀☬❉☬🎀🎀🎀☬
ഹൈന്ദവ ജീവിത രീതികളും അതിന്റെ ശാസ്ത്രിയ വിവരണവും, ഒരു ഹിന്ദു അറിഞ്ഞിരിക്കേണ്ട പ്രാർത്ഥനാ ശ്ലോകങ്ങളും
നമസ്കരിക്കുന്നയാള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ എതൊക്കെ എന്നാണ് ഭാഗം 05ൽ വിവരിച്ചത്.
ഭാഗം - 06 ക്ഷേത്ര ദർശനം
ക്ഷേത്രങ്ങളില്‍ വഴിപാടുകള്‍ ചെയുന്നതു കൊണ്ടുള്ള ഗുണങ്ങള്‍❓
♦💧♦💧☬❉☬💧♦💧♦
നമ്മുടെ ഗുണത്തിനും അഭീഷ്ടസിദ്ധിക്കും വേണ്ടി ഭഗവാന്‍റെ തിരുമുന്നില്‍ സമര്‍പ്പിക്കുന്ന സ്മരണ ആണ് വഴിപാടുകള്‍. വഴിപാട് എന്നതിന്‍റെ ശരിയായ അര്‍ത്ഥം ആരാധന എന്നാണെന്നും ഈശ്വരസന്നിധിയില്‍ വച്ച് ചെയ്യുന്ന ത്യാഗാമാണതെന്നും ഒരു വിശ്വാസമുണ്ട്.
വഴിപാട് യാഥാര്‍ത്ഥത്തില്‍ പൂജയുടെ ഒരു ഭാഗം തന്നെയാണ്. ഭക്തനെ പൂജയില്‍ ഭാഗികമായോ പൂര്‍ണമായോ ഭാഗമാക്കി തീര്‍ക്കുന്നതിനുള്ള ഒരു ഉപാധിയാണിത്. ഭക്തി നിര്‍ഭരമായ മനസ് ദേവനില്‍തന്നെ കേന്ദ്രികരിച്ചുകൊണ്ടും നിരന്തരമായി പ്രാര്‍ഥിച്ചുകൊണ്ടും നടത്തുന്ന വഴിപാടുകള്‍ നിശ്ചയമായും പൂര്‍ണ്ണഫലം നല്‍കുക തന്നെ ചെയ്യുമെന്ന് എത്രയോ അനുഭവങ്ങളാല്‍ ബോധ്യമായിടുണ്ട്. വെറുതെ പ്രാര്‍ഥിക്കുന്നതിന്‍റെ പത്തിരട്ടിഫലം വഴിപാടുകള്‍ കഴിച്ചു കൊണ്ട് പ്രാര്‍ഥിക്കുമ്പോള്‍ ലഭിക്കുന്നു. ക്ഷേത്രങ്ങളില്‍ പൊതുവേ നടത്തപെടുന്ന വഴിപാടുകളെ ആറ് വിഭാഗങ്ങളായി തിരിക്കാം അര്‍ച്ചന, അഭിഷേകം, ചന്ദനം ചാര്‍ത്ത്, നിവേദ്യം, വിളക്ക് മറ്റുള്ളവ അങ്ങിനെയാണ് ആ വിഭാജനം.
അര്‍ച്ചന
♦💧♦💧☬❉☬💧♦💧♦
മന്ത്രങ്ങള്‍ ജപിച്ചുകൊണ്ട് ദേവതയ്ക്ക് പൂജാപുഷ്പങ്ങളാല്‍ അര്‍ച്ചനയും, പുഷ്പാഞ്ജലിയും നടത്തുന്ന വഴിപാടാണിത്. അഷ്ടോത്തരശത(108) നാമാര്‍ച്ചന, ത്രിശതി(300) നാമാര്‍ച്ചന, ചതുശതി(400) നാമാര്‍ച്ചന, സഹസ്ര(1000) നാമാര്‍ച്ചന, ഭാഗ്യസൂക്തം, പുരുഷസൂക്തം, ഐകമത്യസൂക്തം തുടങ്ങിയ മന്ത്രങ്ങള്‍ ജപിച്ചു കൊണ്ടുള്ള അര്‍ച്ചനകള്‍ അന്നിവയൊക്കെ ഇതില്‍ ഉള്‍പെടും.
അഭിഷേകം
♦💧♦💧☬❉☬💧♦💧♦
ദാരു, കടുശര്‍ക്കര ബിംബങ്ങള്‍ക്ക് ഒഴിച്ച് മറ്റുള്ളവയ്ക്ക് എല്ലാം അഭിഷേകം പതിവാണ് ശുദ്ധജലം, പാല്‍, നെയ്യ്, ഇളനീര്‍, എണ്ണ, പനിനീര്‍, കളഭം, പഞ്ചാമൃതം തുടങ്ങിയവ എല്ലാം അതാതു ദേവതകള്‍ക്ക് അനുസരണമായി അഭിഷേകത്തിനു ഉപയോഗിക്കുന്നു.
ചന്ദനം ചാര്‍ത്തല്‍
♦💧♦💧☬❉☬💧♦💧♦
ദേവബിംബങ്ങളില്‍ മുഖം മാത്രമായോ, പൂര്‍ണമായോ ചന്ദനം ചാര്‍ത്തുന്ന വഴിപാടാണിത്
നിവേദ്യം
♦💧♦💧☬❉☬💧♦💧♦
പവിത്രമായ നിവേദ്യങ്ങള്‍ ഓരോരോ ദേവതാ സങ്കല്‍പം അനുസരിച്ച് വ്യത്യാസപെട്ടിരിക്കുന്നു. തിരുമധുരം, വെള്ളനിവേദ്യം, പായസനിവേദ്യം, മലര്‍നിവേദ്യം, അപ്പനിവേദ്യം എന്നിവയൊക്കെ പ്രധാനമാണ്. പായസം തന്നെ പാല്‍പായസം, നെയ്‌പായസം, കൂട്ട്പായസം, കടുംപായസം എന്നിങ്ങനെ പല വിതത്തിലുണ്ട്.
വിളക്ക്
♦💧♦💧☬❉☬💧♦💧♦
നെയ്‌വിളക്ക്- വിളക്കുകളില്‍ പ്രധാനമാണ് ഇതു പൊതുവേ ശ്രീ കോവിലിനു ഉള്ളിലാണ് തെളിക്കാറുള്ളത്. എള്ളെണ്ണ വെളിച്ചെണ്ണ തുടങ്ങിയവയും അകത്തും, പുറത്തും ( വിളക്കുമാടം തുടങ്ങിയ ഭാഗങ്ങളില്‍ ) വിളക്കിനായി ഉപയോഗിക്കുന്നു . ഇതുകൂടാതെ പ്രത്യേക വഴിപാടുകൾ വേറെയുമുണ്ട്.
പുഷ്പാഞ്ജലി
♦💧♦💧☬❉☬💧♦💧♦
ഒരു പ്രത്യേക മന്ത്രം ജപിച്ചുകൊണ്ടു് പൂവ്, ഇല, ജലം, ഫലം എന്നീ നാലു ദ്രവ്യങ്ങൾ ചേർത്തു് ദേവതയ്ക്ക് ധ്യാനപൂർവ്വം അർപ്പിക്കുക എന്നതാണ് ഈ ആരാധനയിലെ ക്രമം. ക്ഷേത്രങ്ങളിൽ പ്രചാരമുള്ള പ്രധാനപ്പെട്ടതും ലളിതമായതുമായ ഒരു വഴിപാടു കൂടിയാണു് പുഷ്പാഞ്ജലി അഥവാ പുഷ്പാർച്ചന
പുഷ്പാഞ്ജലി നാം എപ്പോഴും കേള്‍ക്കുന്ന വളരെ സുപരിചിതമായ വാക്ക്… ഒരിക്കലെങ്കിലും പുഷ്പാഞ്ജലി കഴിക്കാത്തവരായി ആരെങ്കിലും ഉണ്ടാകുമെന്ന് തോന്നുന്നില്ല... നമ്മുടെയൊക്കെ നിത്യജീവിതത്തിലും, ഗൃഹാതുരത്വമുണര്‍ത്തുന്ന ബാല്യകാലസ്മരണകളിലും നിറഞ്ഞുനില്‍ക്കുന്ന നാക്കിലയിലെ പൂവും ചന്ദനവും, കുംങ്കുമവും ഒക്കെ ചേര്‍ന്ന ആ ദൈവീക സ്പര്‍ശമുണര്‍ത്തുന്ന തൊടുകുറി വിസ്മരിക്കാനാകുമോ ?
എന്നാല്‍ എന്താണ് പുഷ്പാഞ്ജലി എന്ന് ചിന്തിച്ചിട്ടുണ്ടോ?
♦💧♦💧☬❉☬💧♦💧♦
“പത്രം പുഷ്പം ഫലം തോയം
യോ മേ ഭക്ത്യാ പ്രയച്ഛതി
തദ് അഹം ഭക്ത്യുപാർഹിതം
അസ്നാമി പ്രയതാത്മനാ”
ശ്ലോകത്തിന്റെ പദാർത്ഥം.
“ഏതൊരാളും ശുദ്ധമായ ആത്മബോധത്തോടേയും ഭക്തിയോടേയും സമർപ്പിക്കുന്ന ഇല, പൂവ്, ഫലം, ജലം എന്നിവതന്നെ എനിക്കു് സ്വീകാര്യമാണു്”
(ഭഗവദ്ഗീത:അദ്ധ്യായം 9 ശ്ലോകം 26)
ഈശ്വരഭക്തിക്ക് ഭൗതികമായ സമ്പത്തുക്കളുടെ കുറവ് ഒരു പ്രതിബന്ധമാകുന്നില്ല എന്നതാണ് ഈ ശ്ലോകത്തിന്റെ ആന്തരാർത്ഥം. ഏറ്റവും ലളിതവും പ്രകൃതിദത്തവും സുലഭവുമായ ഈ നാലു വസ്തുക്കളുടെ സമർപ്പണമാണു് പുഷ്പാഞ്ജലി എന്ന വഴിപാടിലെ ഭൗതികാംശം എന്നാൽ അതിനോടൊപ്പമുള്ള മന്ത്രാർച്ചനയും അതിനുപയോഗിക്കുന്ന മന്ത്രവും ഏതെന്നനുസരിച്ച് പുഷ്പാഞ്ജലീപൂജ വിവിധ തരം പേരുകളിൽ അറിയപ്പെടുന്നു….. ഓരോദേവതയുടേയും മന്ത്രങ്ങള്‍ ചൊല്ലി പൂക്കള്‍ കൊണ്ട് നടത്തുന്ന അര്‍ച്ചനയും അഞ്ജലിയുമാണ് എല്ലാ ക്ഷേത്രങ്ങളിലും കാണുന്ന ലളിതമായ വഴിപട്. പൂക്കള്‍ കൊണ്ട് നടത്തുന്ന അര്‍ച്ചനയെ പുഷ്പാഞ്ജലി എന്നോ അര്‍ച്ചന എന്നോ വിളിക്കുന്നു. പൂക്കളുടേയും പൂജദ്രവ്യങ്ങളുടേയും മാറ്റത്തിനനുസരിച്ച്.
വലിയ പുഷ്പാഞ്ജലി
ചെറിയ പുഷ്പാഞ്ജലി വെള്ളപുഷ്പാഞ്ജലി
രക്തപുഷ്പാഞ്ജലി
പുരുഷസൂക്തപുഷ്പാഞ്ജലി
ഗുരുതിപുഷ്പാഞ്ജലി
സ്വയംവരപുഷ്പാഞ്ജലി
എന്നിങ്ങനെ പലതരം പുഷ്പാഞ്ജലികളുണ്ട്.
മുക്കുറ്റി പുഷ്പാഞലി
♦💧♦💧☬❉☬💧♦💧♦
മഹാഗണപതി ക്ഷേത്രത്തിൽ ഉദ്ദിഷ്ടകാര്യസിദ്ധിക്കായി നടത്തപ്പെടുന്ന പ്രത്യേകതരം പുഷ്പാഞ്ജലിയാണ് മുക്കുറ്റി പുഷ്പാഞ്ജലി. 101 മുക്കുറ്റി സമൂലം പിഴുതെടുത്ത് ത്രിമധുരത്തിൽ മുക്കി മഹാഗണപതി മന്ത്രം ജപിച്ചു ദേവന് സമർപ്പിക്കപ്പെടുന്നു. ഒരു ദിവസം അഞ്ചു പുഷ്പാഞ്ജലി മാത്രം അർച്ചിക്കപ്പെടുന്ന മള്ളിയൂരിലെ പുഷ്പാഞ്ജലി, വിശ്വാസികൾ വളരെ വിശിഷ്ടമായി കണക്കാക്കുന്നു.
പുഷ്പാഞ്ജലി ഗുണങ്ങള്‍
♦💧♦💧☬❉☬💧♦💧♦
1. പുഷ്പാഞ്ജലി നടത്തിയാല്‍ ലഭ്യമാകുന്ന ഗുണം ?
ആയുരാരോഗ്യവര്‍ദ്ധന.
2. രക്തപുഷ്പാഞ്ജലി നടത്തിയാല്‍ ലഭ്യമാകുന്ന ഗുണം ?
ശത്രുദോഷശമനം, അഭീഷ്ടസിദ്ധി.
3. ദേഹപുഷ്പാഞ്ജലി നടത്തിയാല്‍ ലഭ്യമാകുന്ന ഗുണം ?
ശാരീരികക്ലേശ നിവാരണം.
4. സ്വയംവര പുഷ്പാഞ്ജലി നടത്തിയാല്‍ ലഭ്യമാകുന്ന ഗുണം ?
മംഗല്ല്യസിദ്ധി.
5. ശത്രുദോഷപുഷ്പാഞ്ജലി നടത്തിയാല്‍ ലഭ്യമാകുന്ന ഗുണം ?
ശത്രുദോഷങ്ങള്‍ അനുഭവിക്കില്ല.
6. സഹസ്രനാമ പുഷ്പാഞ്ജലി നടത്തിയാല്‍ കൈവരുന്ന ഗുണം ?
ഐശ്വര്യം
7. ഭാഗ്യസൂക്ത പുഷ്പാഞ്ജലി നടത്തിയാല്‍ കൈവരുന്ന ഗുണം ?
ഭാഗ്യലബ്ധി, സമ്പല്‍സമൃദ്ധി.
8. ഐക്യമത്യസൂക്ത പുഷ്പാഞ്ജലി നടത്തിയാല്‍ കൈവരുന്ന ഗുണം ?
കലഹനിവൃത്തി, മത്സരം ഒഴിവാക്കല്‍.
9. പുരുഷസൂക്ത പുഷ്പാഞ്ജലി നടത്തിയാല്‍ കൈവരുന്ന ഗുണം ?
മോക്ഷം, ഇഷ്ടസന്താനലാഭം.
10. ആയുര്സൂക്ത പുഷ്പാഞ്ജലി നടത്തിയാല്‍ കൈവരുന്ന ഗുണം ?
ദീര്‍ഘായുസ്സ്
11. ശ്രീസൂക്ത പുഷ്പാഞ്ജലി നടത്തിയാല്‍ കൈവരുന്ന ഗുണം ?
ശ്രീത്വം വര്‍ദ്ധിക്കുന്നതിനു, സമ്പല്‍സമൃദ്ധി.
12. ശ്രീരുദ്രസൂക്ത പുഷ്പാഞ്ജലി നടത്തിയാല്‍ കൈവരുന്ന ഗുണം ?
ദുരിതനാശം, സര്‍വ്വാഭീഷ്ടസിദ്ധി.
13. പഥിക്രതുസൂക്ത പുഷ്പാഞ്ജലി നടത്തിയാല്‍ കൈവരുന്ന ഗുണം ?
നല്ലബുദ്ധി തോന്നുന്നതിനും, നേര്‍വഴിക്കു നടത്തുന്നതിനും.
14. സരസ്വത പുഷ്പാഞ്ജലി നടത്തിയാല്‍ കൈവരുന്ന ഗുണം ?
വിദ്യാലാഭം, മൂകതാനിവാരണം.
15. ദുരിതഹാരമാന്ത്ര പുഷ്പാഞ്ജലി നടത്തിയാല്‍ ലഭ്യമാകുന്ന ഗുണം ?
മുന്‍ജന്മ പാപപരിഹാരം.
16. ത്രയ്യംബക പുഷ്പാഞ്ജലി നടത്തിയാല്‍ ലഭ്യമാകുന്ന ഗുണം ?
അഭീഷ്ടസിദ്ധി, യശസസ്.
17. സ്വസ്തിസൂക്ത പുഷ്പാഞ്ജലി നടത്തിയാല്‍ ലഭ്യമാകുന്ന ഗുണം?
മംഗളലബ്ധി.
18. പാശുപത പുഷ്പാഞ്ജലി നടത്തിയാല്‍ ലഭ്യമാകുന്ന ഗുണം ?
നാല്കാളികളുടെ രോഗശമനത്തിനു.
19. ആരോഗ്യസൂക്ത പുഷ്പാഞ്ജലി നടത്തിയാല്‍ ലഭ്യമാകുന്ന ഗുണം ?
ശരീരികബലം വര്‍ദ്ധിക്കുന്നു.
20. ബില്വപത്ര പുഷ്പാഞ്ജലി നടത്തിയാല്‍ ലഭ്യമാകുന്ന ഗുണം ?
ശിവസായൂജ്യം
ക്ഷേത്രങ്ങളില്‍ വഴിപാട് നടത്തത്തവര്‍ ചുരുക്കം. കുറഞ്ഞത് അര്‍ച്ചനയെങ്കിലും നടത്താത്തവരുണ്ടാവില്ല. അഭീഷ്ട സിദ്ധിക്കും ഐഷ്വര്യത്തിനും രോഗശാന്തിക്കും ദോഷപരിഹാരത്തിമാണ് വഴിപാടുകള്‍. ഈശ്വരപ്രീതി കാംക്ഷിച്ച് സമര്‍പ്പിക്കുന്ന സ്മരണയാണ് വഴിപാട്.
വിളക്ക് വഴിപാടുകളില്‍ പ്രധാന്യം എണ്ണ വിളക്കാണ്. വെറും അര്‍ച്ചന, അഷ്ടോത്തര അര്‍ച്ചന, ശതാര്‍ച്ചന, സഹസ്രാര്‍ച്ചന, ലക്ഷാര്‍ച്ചന എന്നിങ്ങനെ അര്‍ച്ചനകളുടെ വലുപ്പം കൂടിവരുന്നു. ഓരോ ദോഷ പരിഹാരത്തിന് ഓരോ വഴിപാടുകള്‍ ആചാര്യന്മാര്‍ വിധിച്ചിട്ടുണ്ട്.
എല്ലാ വഴിപാടുകളും എല്ലാ ക്ഷേത്രങ്ങളിലും ലഭ്യമായിരിക്കുകയില്ല. പല വഴിപാടുകളും, പല ക്ഷേത്രങ്ങളിലെയും പ്രത്യേകതയായിരിക്കും. കേരളത്തില്‍ അങ്ങോളമിങ്ങോളം ക്ഷേത്രങ്ങളുണ്ട്. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള പതിനാല് ജില്ലകളിലും ധാരാളം ക്ഷേത്രങ്ങള്‍ ഉണ്ട്. ഓരോ നാട്ടിലേയും വഴിപാടുകള്‍, നാട്ടുനടപ്പ് വേറെയാണ്,
ചില വ്രതങ്ങള്‍ നോല്ക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍
♦💧♦💧☬❉☬💧♦💧♦
1. ഏകാദശി വ്രതം- പാപശാന്തി
2. ശിവരാത്രി വ്രതം- സകലവിധ പാപമോചനം
3. പ്രദോഷവ്രതം- ശത്രു നാശം
4. നവരാത്രി വ്രതം- ഭൌതികവും ആത്മീയവുമായ ശ്രേയസ്സ്
5. ഷഷ്ടി വ്രതം- സന്താന സൗഖ്യം, ത്വക്ക് രോഗ ശാന്തി
6. തിരുവാതിര വ്രതം- ദീര്‍ഘമംഗല്യം
7. അമാവാസി വ്രതം- വംശാഭിവൃദ്ധി, ആരോഗ്യം, സമ്പത്ത്
8. പൌര്‍ണ്ണമി വ്രതം- മനോബലം, ഐശ്വര്യം
9. ശ്രീരാമനവമി വ്രതം- സര്‍വ്വപാപഹരണം, അഭീഷ്ടസിദ്ധി
10. വിനായക ചതുര്‍ത്ഥി വ്രതം- സര്‍വ്വവിഘ്ന നിവാരണം
11. നാഗ പഞ്ചമി- സര്‍പ്പദോഷം മാറാന്‍
12. വൈശാഖമാസ വ്രതം- സര്‍വ്വപാപനിവാരണം
13. അക്ഷയതൃതീയ- ക്ഷയിക്കാത്ത പുണ്യം കിട്ടും
14. ചാതുര്‍മാസ്യ വ്രതം- എല്ലാ അഭിലാഷങ്ങളും പൂര്‍ത്തീകരിക്കും
15. ശ്രീകൃഷ്ണ ജന്മാഷ്ടമി വ്രതം- ജന്മാന്തര പാപങ്ങളില്‍ നിന്നും മോചനം
16. മഹാലക്ഷ്മി വ്രതം- ധനസമൃദ്ധി
17. മണ്ഡലകാല വ്രതം- മനസ്സിന്‍റെയും ശരീരത്തിന്‍റെയും ആത്മസായൂജ്യം
18. ഞായറാഴ്ച വ്രതം- ചര്‍മ്മരോഗം, കാഴ്ചശക്തി
19. തിങ്കളാഴ്ച വ്രതം- ദീര്‍ഘദാമ്പത്യം, നല്ല ഭര്‍ത്താവ്, മനശാന്തി, പുത്രലാഭം
20. ചൊവ്വാഴ്ച വ്രതം- ഋണമോചനം, വിവാഹതടസ്സം മാറാന്‍, ജ്ഞാനം വര്‍ദ്ധിക്കാന്‍
21. ബുധനാഴ്ച വ്രതം- വിദ്യക്കും, വ്യാപാരത്തിനും ഉത്തമം, തടസ്സങ്ങള്‍ നീങ്ങും
22. വ്യാഴാഴ്ച വ്രതം- വിവാഹ വിഘ്നം നീങ്ങും, വിദ്യ, പരീക്ഷ ഇവകളില്‍ സാഫല്യം
23. വെള്ളിയാഴ്ച വ്രതം- ആഗ്രഹസാഫല്യം, ദാമ്പത്യസുഖം
24. ശനിയാഴ്ച വ്രതം- ശനിദോഷ പരിഹാരം, ദുരിതങ്ങള്‍ മാറും
25. ചൈത്രമാസ വ്രതം- ഐശ്വര്യം, സന്താനാസമ്പദസമൃദ്ധി
26. വൈശാഖമാസ വ്രതം- കുടുംബത്തിലെ നേതാവും നാഥനുമായി പെരുമ നേടും
27. ജ്യേഷ്ഠമാസ വ്രതം- സ്ത്രീസുഖത്തിന് കളമൊരുക്കും
28. ശ്രാവണമാസ വ്രതം- വിദ്യ കരഗതമാകും
29. ആഷാഡമാസത്തിലെ വ്രതം- ധനലഭ്യത
30. ഭാദ്രമാസ വ്രതം- ആരോഗ്യവും, ഐശ്വര്യവും
31. ആശ്വിനമാസ വ്രതം- ശത്രു ജയം
32. കാര്‍ത്തികമാസ വ്രതം- ആഗ്രഹപ്രാപ്തി കൈ വരുന്നു
33. ആഗ്രഹായണ മാസ വ്രതം- സകലവിധ നന്മകളും ലഭിക്കുന്നു
34. പൌഷമാസ വ്രതം- ഉയര്‍ന്ന പദവികള്‍ കിട്ടും
35. മാഘമാസ വ്രതം- സമ്പത്തുവര്‍ധന
36. ഫാല്‍ഗുനമാസ വ്രതം- സകലവിധ സ്നേഹാദരങ്ങളും കിട്ടും
അഭിഷേക ഫലങ്ങള്‍
♦💧♦💧☬❉☬💧♦💧♦
1. പാലഭിഷേകത്തിന്റെ ഫലം ?
കോപതാപാദികള്‍ മാറി ശാന്തതയുണ്ടാകും, ദീര്‍ഘജീവിതം.
2. നെയ്യഭിഷേകത്തിന്റെ ഫലം ?
സുരക്ഷിത ജീവിതം, മുക്തി, ഗ്രിഹസന്താനഭാഗ്യം.
3. പനിനീരഭിഷേകത്തിന്റെ ഫലം ?
പേരുംപ്രശസ്തിയും, സരസ്വതീകടാക്ഷം.
4. എണ്ണ അഭിഷേകം ചെയ്താലുണ്ടാകുന്ന ഫലം ?
ദൈവീകഭക്തി വര്‍ദ്ധന
5. ചന്ദനാഭിഷേകത്തിന്റെ ഫലം ?
പുനര്‍ജ്ജന്മം ഇല്ലാതാകും, ധനവര്‍ദ്ധനവ് , സ്ഥാനകയറ്റം.
6. പഞ്ചാമൃത അഭിഷേകം ചെയ്താലുണ്ടാകുന്ന ഫലം ?
ദീര്‍ഘായുസ്സ് , മന്ത്രസിദ്ധി, ശരീരപുഷ്ടി.
7. ഇളനീര്‍ അഭിഷേകത്തിന്റെ ഫലം ?
നല്ല സന്തതികള്‍ ഉണ്ടാകും, രാജകീയപദവി.
8. ഭാസ്മാഭിഷേകത്തിന്റെ ഫലം ?
ത്രിവിധലോകങ്ങളിലും നന്മ, ജ്ഞാനം വര്‍ദ്ധിക്കും.
9. പഞ്ചഗവ്യ അഭിഷേകത്തിന്റെ ഫലം ?
പാപങ്ങളില്‍നിന്നും വിമുക്തി, ആത്മീയ പരിശുദ്ധി.
10. തീര്‍ത്ഥ അഭിഷേകം ചെയ്താലുണ്ടാകുന്ന ഫലം ?
മനശുദ്ധി, ദുര്‍വിചാരങ്ങള്‍ മാറും.
11. തേന്‍ അഭിഷേകത്തിന്റെ ഫലം ?
മധുരമായ ശബ്ദമുണ്ടാകും.
12. വാകചാര്‍ത്ത് അഭിഷേകത്തിന്റെ ഫലം ?
മാലിന്യയങ്ങള്‍ നീങ്ങി പരിശുദ്ധി ലഭിക്കുന്നു.
13. നെല്ലിക്കാപൊടി അഭിഷേകത്തിന്റെ ഫലം ?
അസുഖ നിവാരന്നം.
14. മഞ്ഞപ്പൊടി അഭിഷേകത്തിന്റെ ഫലം ?
ഗ്രിഹത്തില്‍ സുഭിക്ഷത, വശീകരണം, തിന്മകള്‍ അകലും.
15. കാരിബ്, ശര്‍ക്കര അഭിഷേകത്തിന്റെ ഫലം ?
ഭാവിയെ കുറിച്ച് അറിയുവാന്‍ കഴിയും, ശത്രുവിജയം.
16. പച്ചകല്‍പ്പുരാഭിഷേകത്തിന്റെ ഫലം ?
ഭയനാശപരിഹാരത്തിന്.
17. ചെറുനാരങ്ങാഭിഷേകത്തിന്റെ ഫലം ?
യമഭയം അകലുന്നു.
18. പഴച്ചാര്‍ അഭിഷേകത്തിന്റെ ഫലം ?
ജനങ്ങള്‍ സ്നേഹിക്കും, കാര്ഷികാഭിവൃദ്ധി.
19. തൈരാഭിഷേകത്തിന്റെ ഫലം ?
മാതൃഗുണം, സന്താനലബ്ധി.
20. വലംപിരി ശംഖാഭിഷേകത്തിന്റെ ഫലം ?
ഐശ്വര്യസിദ്ധി
21. സ്വര്‍ണ്ണാഭിഷേകത്തിന്റെ ഫലം ?
ധനലാഭം
22. സഹസ്രധാരാഭിഷേകത്തിന്റെ ഫലം ?
ആയുര്‍ലാഭം
23. കലശാഭിഷേകത്തിന്റെ ഫലം ?
ഉദ്ധിഷ്ടകാര്യസിദ്ധി
24. നവാഭിഷേകത്തിന്റെ ഫലം ?
രോഗശാന്തി, സമ്പല്‍ സമൃതി
25. മാബഴാഭിഷേകത്തിന്റെ ഫലം ?
സര്‍വ്വവിജയം
26. ഗോരോചനാഭിഷേകത്തിന്റെ ഫലം ?
ദീര്‍ഘായുസ്സ്
27. കസ്തുരി അഭിഷേകത്തിന്റെ ഫലം ?
വിജയം
28. അന്നാഭിഷേകത്തിന്റെ ഫലം ?
ആരോഗ്യം, ആയുര്‍വര്‍ദ്ധന.
പുഷ്പാഞ്ജലി ഗുണങ്ങള്‍
*വിളക്ക് വഴിപാട് *
♦💧♦💧☬❉☬💧♦💧♦
1. വിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം ?
ദുഃഖനിവാരണം
2. പിന്‍വിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം ?
മംഗല്ല്യ സിദ്ധി, ദാബത്യ ഐക്യം.
3. കെടാവിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം ?
മഹാവ്യാധിയില്‍ നിന്ന് മോചനം.
4. നെയ്യ് വിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം ?
നേത്രരോഗ ശമനം
5. ചുറ്റുവിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം ?
മനശാന്തി, പാപമോചനം, യശസ്സ്
6. നാരങ്ങാ വിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം ?
രാഹുദോഷ നിവാരണം, വിവാഹതടസ്സം നീങ്ങല്‍.
7. ആല്‍വിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം ?
ഉദ്ദിഷ്ടകാര്യസിദ്ധി.
മറ്റു ചില വഴിപാടുകൾ
♦💧♦💧☬❉☬💧♦💧♦
വിളക്ക് വഴിപാടുകള്‍
വിളക്ക് വഴിപാട്
1. മാല വഴിപാട് കഴിച്ചാലുള്ള ഫലം ?
മാനസിക സുഖം
2. കൂവളമാല വഴിപാട് കഴിച്ചാലുള്ള ഫലം ?
മൂന്ന്‍ ജന്മങ്ങളിലെ പാപങ്ങള്‍ നശിക്കുന്നു, ഉറച്ച മനസ്സിന്, ശിവസായൂജ്യം.
3. നിറമാല വഴിപാട് കഴിച്ചാലുള്ള ഫലം ?
അഭീഷ്ടസിദ്ധി
4. ഗണപതിഹോമം വഴിപാട് കഴിച്ചാലുള്ള ഫലം ?
വിഘ്നങ്ങള്‍ മാറി ലക്‌ഷ്യം കൈവരിക്കല്‍.
5. കറുക ഹോമം വഴിപാട് കഴിച്ചാലുള്ള ഫലം ?
ബാലാരിഷ്ടമുക്തി, രോഗശമനം.
6. മൃത്യുഞ്ജയഹോമം വഴിപാട് കഴിച്ചാലുള്ള ഫലം ?
കഠിനരോഗ നിവാരണം, സകലവിധ പാപമോചനം.
7. തിലഹോമം വഴിപാട് നടത്തിയാലുള്ള ഫലം ?
പ്രേതോപദ്രവങ്ങളില്‍ നിന്ന് ശാന്തി.
8. കാളികാഹോമം വഴിപാട് നടത്തിയാലുള്ള ഫലം ?
ശത്രുദോഷ ശമനം.
9. ലക്ഷ്മിഹോമം വഴിപാട് നടത്തിയാലുള്ള ഫലം ?
ധനാഭിവൃദ്ധി
10. ചയോദ്രുമാഹോമം വഴിപാട് നടത്തിയാലുള്ള ഫലം ?
രോഗശാന്തി
11. ഐകമത്യഹോമം വഴിപാട് നടത്തിയാലുള്ള ഫലം ?
കുടുംബഭദ്രത, മത്സരം ഒഴിവാക്കല്‍
12. സുദര്‍ശനഹോമം വഴിപാട് നടത്തിയാലുള്ള ഫലം ?
രോഗശാന്തി
13. അഘോരഹോമം വഴിപാട് നടത്തിയാലുള്ള ഫലം ?
ആഭിചാരബാധ, ശത്രുദോഷം, എന്നിവയുടെ നിവാരണം.
14. ആയില്ല്യ പൂജ വഴിപാട് നടത്തിയാലുള്ള ഫലം ?
ത്വക്ക് രോഗശമനം, സര്‍പ്പപ്രീതി, സര്‍പ്പദോഷം നീങ്ങല്‍.
16. ഉമാമഹേശ്വര പൂജ വഴിപാട് നടത്തിയാലുള്ള ഫലം ?
മംഗല്ല്യ തടസ്സ നിവാരണം.
16. ലക്ഷ്മീ നാരായണ പൂജ വഴിപാട് നടത്തിയാലുള്ള ഫലം ?
ദുരിതനിവാരണം, ശത്രുനിവാരണം
17. നൂറും പാലും വഴിപാട് നടത്തിയാലുള്ള ഫലം ?
സന്താനലാഭം, രോഗശാന്തി, ദീര്‍ഘായുസ്സ് .
18. ഭഗവതിസേവ വഴിപാട് നടത്തിയാലുള്ള ഫലം ?
ദുരിതനിവാരണം, ആപത്തുകളില്‍ നിന്നും മോചനം.
19. ബ്രഹ്മരക്ഷസ്സ് പൂജ വഴിപാട് നടത്തിയാലുള്ള ഫലം ?
സ്ഥല ദോഷത്തിനും, നാല്‍ക്കാലികളുടെ രക്ഷക്കും.
20. നിത്യപൂജ വഴിപാട് നടത്തിയാലുള്ള ഫലം ?
സര്‍വ്വവിധ ഐശ്വര്യം.
21. ഉദയാസ്തമനപൂജ വഴിപാട് നടത്തിയാലുള്ള ഫലം ?
ദീര്‍ഘായുസ്സ്, ശത്രുദോഷനിവാരണം, സര്‍വ്വൈശ്വര്യം.
22. ഉഷപൂജ വഴിപാട് നടത്തിയാലുള്ള ഗുണം ?
വിദ്യാലാഭം, സന്താനലബ്ധി
23. ഉച്ചപൂജ വഴിപാട് നടത്തിയാലുള്ള ഗുണം ?
രോഗശാന്തി, ഗ്രിഹ – ദ്രവ്യ ലാഭം, മനസമാധാനം
24. ആത്താഴപൂജ വഴിപാട് നടത്തിയാലുള്ള ഗുണം ?
ആയൂരാരോഗ്യ സൌഖ്യം
25. ഒറ്റപ്പം വഴിപാട് നടത്തിയാലുള്ള ഗുണം ?
നല്ല ആരോഗ്യം
26. കദളിപ്പഴം നിവേദ്യം നടത്തിയാലുള്ള ഫലം ?
ജ്ഞാനലബ്ധി
27. വെണ്ണ നിവേദ്യം നടത്തിയാലുള്ള ഫലം ?
ബുദ്ധിക്കും, വിദ്യക്കും.
28. വെള്ള നിവേദ്യം വഴിപാട് നടത്തിയാലുള്ള ഗുണം ?
ദാരിദ്ര്യം നീങ്ങും
29. അവില്‍ നിവേദ്യം വഴിപാട് നടത്തിയാലുള്ള ഗുണം ?
ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം
30. ത്രിമധുരം വഴിപാട് നടത്തിയാലുള്ള ഗുണം ?
താപത്രയങ്ങളില്‍നിന്നു മുക്തി.
31. പഞ്ചാമൃതം വഴിപാട് നടത്തിയാലുള്ള ഗുണം ?
ദേവാനുഗ്രഹം
32. ചന്ദനം ചാര്‍ത്ത് വഴിപാട് നടത്തിയാലുള്ള ഗുണം ?
ഉഷ്ണരോഗശമനം, ചര്‍മ്മ രോഗശാന്തി.
33. ദേവിക്ക് മുഴുക്കാപ്പ് ചാര്‍ത്തിയാല്‍ ലഭിക്കുന്ന ഗുണം ?
പ്രശസ്തി, ദീര്‍ഘായുസ്സ്
34. ഗണപതിക്ക് മുഴുക്കാപ്പ് ചാര്‍ത്തിയാല്‍ ലഭിക്കുന്ന ഗുണം ?
കാര്യതടസ്സം മാറികിട്ടും
35. ശിവന് മുഴുക്കാപ്പ് ചാര്‍ത്തിയാല്‍ ലഭിക്കുന്ന ഗുണം ?
രോഗശാന്തി, ദീര്‍ഘായുസ്സ്
36. കാവടിയാട്ടം വഴിപാട് നടത്തിയാലുള്ള ഗുണം ?
ഐശ്വര്യലബ്ധി
37. മുട്ടറുക്കല്‍ വഴിപാട് നടത്തിയാലുള്ള ഗുണം ?
തടസ്സങ്ങള്‍ നീങ്ങുന്നു.
38. താലിചാര്‍ത്തല്‍ വഴിപാട് നടത്തിയാലുള്ള ഗുണം ?
മംഗല്ല്യഭാഗ്യത്തിനു
39. നീരാജനം വഴിപാട് നടത്തിയാലുള്ള ഗുണം ?
മനസ്വസ്ഥത, ശനിദോഷ നിവാരണം, രോഗവിമുക്തി.
40. വെടിവഴിപാട് നടത്തിയാലുള്ള ഗുണം ?
നഷ്ടപ്പെട്ട ദ്രവ്യം കണ്ടെത്തുന്നതിനും, കാര്യസാധ്യത്തിനും
41. പായസം വഴിപാട് നടത്തിയാലുള്ള ഗുണം ?
ധനധാന്യ വര്‍ദ്ധന
42. തന്നീരാമ്രിതം വഴിപാട് നടത്തിയാലുള്ള ഗുണം ?
രോഗശാന്തി, അഭീഷ്ടശാന്തി.
ത്രിമധുരം
♦💧♦💧☬❉☬💧♦💧♦
ക്ഷേത്രങ്ങളിൽ ദേവന് നിവേദ്യമായി അർപ്പിക്കുന്ന ഒന്നാണ് ത്രിമധുരം. മൂന്ന് മധുര വസ്തുക്കൾ ചേർത്തുണ്ടാക്കുന്ന നൈവേദ്യമാണ് ഈ പേരിൽ അറിയപ്പെടുന്നത്. നെയ്യ്, പഞ്ചസാര, തേൻ എന്നിവ ചേർത്തും പഴം, കല്ക്കണ്ടം, തേൻ എന്നിവ ചേർത്തും ത്രിമധുരം ഉണ്ടാക്കാറുണ്ട്. കദളിപ്പഴമാണ് സാധാരണയായി ഉപയോഗിക്കുന്നത്. കദളിപ്പഴത്തിനു പകരം മറ്റു പഴങ്ങളും ഇന്ന് ഉപയോഗിക്കാറുണ്ട്. ശ്രീകൃഷ്ണക്ഷേത്രങ്ങളിലെ പ്രധാന നിവേദ്യങ്ങളിലൊന്നാണ് ത്രിമധുരം. ദുർഗാപൂജാവേളയിലും ത്രിമധുരം നിവേദിക്കാറുണ്ട്. ത്രിപുരഭൈരവി ഹോമങ്ങളിൽ നേദിക്കന്നതിനുമാണ് ഉപയോഗിക്കുന്നത്. പഞ്ചസാരയ്ക്കു പകരം ശർക്കര ചേർത്തും ത്രിമധുരം തയ്യാറാക്കിവരുന്നു. അർത്ഥശാസ്ത്രം (കൗടില്യൻ), തന്ത്രസമുച്ചയം എന്നിവയിൽ ത്രിമധുരത്തെക്കുറിച്ച് പരാമർശങ്ങളുണ്ട്.
Subscribe to:
Posts (Atom)