Monday, 29 May 2017

പാപമകറ്റാന്‍ എള്ളുണ്ട

പാപമകറ്റാന്‍ എള്ളുണ്ട
ഗണപതി ഭഗവാന്‍ പ്രിയപ്പെട്ട ഭക്ഷണപദാര്‍ത്ഥങ്ങളിലൊന്നാണ് എള്ളുണ്ട. ഗണപതി ഭഗവാന് മാത്രമല്ല ഹനുമാന്‍ സ്വാമിക്കും ശാസ്താവിനും ശനീശ്വരനും എളളുണ്ട നിവേദിക്കാം.
പാപശാന്തി, രോഗശമനം, ദുരിതശാന്തി, ശനിദോഷശാന്തി എന്നിവയ്ക്ക് എളളുണ്ട നിവേദ്യം നല്ലതാണ്. ശനിയാഴ്ചകളിലും, അഷ്ടമി, ചതുര്‍ത്ഥി, വാവ് എന്നിവ വരുന്ന ദിവസങ്ങളിലും
എളളുണ്ട നിവേദിക്കാം.

Sunday, 28 May 2017

ഗായത്രീമന്ത്രം ജപിക്കുന്ന രീതി

ഗായത്രീമന്ത്രം ജപിക്കുന്ന രീതി

" ഓം ഭുഃ ഭുവഃ സ്വഃ തത്
സവിതുര്‍ വരേണ്യം
ഭര്‍ഗ്ഗോ ദേവസ്യ ധീ മഹീ
ധിയോ യോനഃ പ്രചോദയാത് "
ഗായത്രീമാഹാത്മ്യം

ഉത്കൃഷ്ടമായ ഒരു വൈദിക മന്ത്രമാണ് ഗായത്രീമന്ത്രം. ഈ മന്ത്രത്തിന് ഇരുപത്തിനാല് അക്ഷരങ്ങളുണ്ട്. ലോകത്തിലുള്ള സ്ഥാവരവും ജംഗമവുമായ ജീവികളുടെ സംഖ്യ പത്തൊന്‍പതാണെന്ന് പറയപ്പെടുന്നു. അവയോട് പഞ്ചഭൂതങ്ങളും കൂടി കൂട്ടുമ്പോള്‍ ഇരുപത്തിനാല് എന്ന് കിട്ടുന്നു. അതുകൊണ്ടാണ് ഗായത്രീമന്ത്രത്തിന് ഇരുപത്തിനാല് അക്ഷരങ്ങള്‍ ഉണ്ടായിരിക്കുന്നത്. ത്രിപുര ദഹനകാലത്ത് ഭഗവാന്‍ ശ്രീപരമേശ്വരന്റെ രഥത്തിന്റെ മുകള്‍ഭാഗത്ത് ചരടായി കെട്ടിയിരുന്നത് ഗായത്രീ മന്ത്രമായിരുന്നുവെന്ന് മഹാഭാരതം കര്‍ണ്ണപര്‍വ്വം മുപ്പത്തിനാലാം അദ്ധ്യായത്തില്‍ വര്‍ണ്ണിക്കപ്പെട്ടുകാണുന്നു.

ഈ മഹാമന്ത്രം ദിവസത്തില്‍ ഒരു പ്രാവശ്യം മാത്രം ജപിച്ചാല്‍ പോലും അന്നത്തെ പകല്‍സമയം ചെയ്ത പാപങ്ങളെല്ലാം ശമിക്കുന്നതാണ്. പത്തു തവണ ജപിച്ചാല്‍ ഒരു ദിവസം ചെയ്തുപോയ മഹാപാപങ്ങളെല്ലാം ശമിക്കുന്നതാണ്. നൂറു പ്രാവശ്യത്തെ ഗായത്രീ മന്ത്രജപംകൊണ്ട് ഒരു മാസം ചെയ്ത പാപങ്ങളും ആയിരം പ്രാവശ്യം ജപിച്ചാല്‍ ഒരു വര്‍ഷത്തെ പാപകര്‍മ്മങ്ങളും ശമിക്കും. ഒരു ലക്ഷം പ്രാവശ്യം ജപിച്ചാല്‍ ആ ജന്മത്തില്‍ ചെയ്ത പാപങ്ങളും പത്തുലക്ഷം പ്രാവശ്യം ജപിച്ചാല്‍ മുജ്ജന്മത്തില്‍ ചെയ്ത പാപങ്ങളും ഇല്ലാതാകും. പത്തുകോടി പ്രാവശ്യം ജപിച്ചാല്‍ ജ്ഞാനോദയമുണ്ടായി മോക്ഷം ലഭിക്കുന്നതാണ്.

ഗായത്രീമന്ത്രം ജപിക്കുന്ന രീതി
വലതുകൈ മലര്‍ത്തി പാമ്പിന്റെ പത്തിപോലെ വിരലുകളുടെ അഗ്രം മടക്കി, ഉയര്‍ത്തിപിടിച്ചുള്ള മുദ്രയോടുകൂടി, മുഖം കുനിച്ച്, ദേഹം ഇളകാതെ ഇരുന്നു ഗായത്രീമന്ത്രം ജപിക്കേണ്ടതാണ്. മോതിരവിരലിന്റെ മദ്ധ്യരേഖയില്‍നിന്നു തുടങ്ങി കീഴോട്ട് ഇറങ്ങി ദക്ഷാവര്‍ത്ത മുറയില്‍ ചെറുവിരലിന്റെ മദ്ധ്യരേഖയില്‍ കൂടി മേലോട്ട് കയറി മോതിരവിരല്‍, നടുവിരല്‍, ചുണ്ടാണിവിരല്‍ ഇവയുടെ മുകള്‍ രേഖയില്‍കൂടി ചൂണ്ടു വിരലിന്റെ അവസാനം വരെയുള്ള വരകളെ പെരുവിരലിന്റെ അഗ്രം കൊണ്ട് തൊട്ട് എണ്ണുമ്പോള്‍ " പത്ത് " എന്ന എണ്ണം കിട്ടും. ഇപ്രകാരമാണ് ജപത്തിന്റെ സംഖ്യ കണക്കാക്കേണ്ടത്. ഇതിനെ " കരമാല " സമ്പ്രദായം എന്ന് പറയുന്നു. എന്നാല്‍ ജപസംഖ്യ കണക്കാക്കുന്നതിന് കരമാല സമ്പ്രദായം മാത്രം ഉപയോഗിക്കണമെന്നില്ല. താമരക്കുരുമാലയോ സ്ഫടികമണി മാലയോ ഇതിനായി ഉപയോഗിക്കാവുന്നതാണ്. താമരക്കുരു മാലയാണ് മന്ത്രജപത്തിനുവേണ്ടി ഉപയോഗിക്കുന്നതെങ്കില്‍ അതിലെ മണികള്‍ വെളുത്ത താമരവിത്തുകൊണ്ട് നിര്‍മ്മിച്ചവയായിരിക്കണം. (ദേവീഭാഗവതം നവമസ്കന്ധം.)

ഗായത്രീ സ്ഥാനം.
ഉത്തര ഭാരതത്തിലെ ഒരു പുണ്യസ്ഥലമാണ് ഗായത്രീസ്ഥാനം. ഈ പുണ്യഭൂമിയില്‍ ഒരു രാത്രി മന്ത്രജപങ്ങളോടെ കഴിച്ചുകൂട്ടുകയാണെങ്കില്‍ ആയിരം പശുക്കളെ ദാനം ചെയ്ത പുണ്യഫലം സിദ്ധിക്കുമത്രേ. (മഹാഭാരതം വനപര്‍വ്വം; എണ്‍പത്തിയഞ്ചാം അദ്ധ്യായം, ഇരുപത്തി യൊന്‍പതാമത്തെ പദ്യം.)

മന്ത്രസാരാര്‍ത്ഥം
മന്ത്രത്തിലെ "ഭുഃ"എന്ന ശബ്ദം കൊണ്ട് നാം വസിക്കുന്ന ഭൂമിയെ ചൂചിപ്പിക്കുന്നു. ഭൂവര്‍ലോകം പരലോക സുഖത്തെയും സ്വര്‍ഗ്ഗധ്വനി മോക്ഷത്തെയും കുറിച്ചിടുന്നു. ഇങ്ങനെ ഇഹ - പരലോക സൗഖ്യത്തെയും മോക്ഷത്തെയും പ്രദാനം ചെയ്യുന്ന ആദിത്യജ്യോതിസ്സ് പരംപൊരുള്‍ തന്നെയാകുന്നുവെന്നും ആ പരമാത്മാവിനെ ധാനിച്ചു വന്ദിക്കുന്നതില്‍കൂടി മേല്‍പ്പറഞ്ഞ മൂന്നു സൗഖ്യങ്ങളും കരഗതമാകുമെന്നുള്ളതുമാണ് ഈ പ്രാര്‍ത്ഥനയുടെ ആന്തരികമായ അര്‍ത്ഥം.

ഭഗവത്‌ഗീത പഠിപ്പിക്കുന്ന 10 പ്രധാന ജീവിതപാഠങ്ങൾ

🌻🐚ഭഗവത്‌ഗീത പഠിപ്പിക്കുന്ന 10 പ്രധാന ജീവിതപാഠങ്ങൾ

🌿"സംഭവിച്ചതെല്ലാം നല്ലതിന് സംഭവിക്കാനിരിക്കുന്നതും നല്ലതിന് ഭഗവാന്‍(പരമാത്മാവ്) അര്‍ജുനന്(ആത്മാവിന്) നല്കുന്ന ഉപദേശങ്ങള്‍ നമുക്കും ജീവിതത്തില്‍ പകര്‍ത്താവുന്നതാണ്

 1. ഒന്നിനയും ഭയക്കാതിരിക്കുക.

മനുഷ്യരുടെ ഏറ്റവും വലിയ ഭയം എന്താണെന്ന് അന്വേഷിച്ചാല്‍ ‘മരണം’ എന്ന ഉത്തരത്തില്‍ ആയിരിക്കും നമ്മള്‍ എത്തിനില്‍ക്കുക. ഗീതയില്‍ പരമാത്മാവ് തന്റെ ഭക്തനും സുഹൃത്തുമായ അര്‍ജുനനോട്(ആത്മാവിനോട്) മരണത്തെ പോലും ഭയക്കരുത് എന്ന് പറയുന്നുണ്ട്. മരണം എന്നത് ഒരു കടന്നുപോകല്‍ മാത്രമാണ്. നശ്വരമായ ഒന്നിനു മാത്രമാണ് മരണം സംഭവിക്കുന്നത്. എന്നാല്‍, അനശ്വരമായതിന് മരണമില്ല. ബന്ധങ്ങളും സമ്പത്തും തുടങ്ങി ലോകത്തില്‍ നിന്നുള്ള എല്ലാം നശ്വരമാണ്. ഭയമില്ലെങ്കില്‍ ജീവിതം കൂടുതല്‍ സുന്ദരമാകും.

2. ഒന്നിനെയും സംശയിക്കാതിരിക്കുക

ഈ പ്രപഞ്ചത്തില്‍ ജീവിക്കുമ്പോള്‍ മനുഷ്യന്റെ സമാധാനവും സന്തോഷവും കളയുന്ന പ്രധാനപ്പെട്ട ഒന്നാണ് അകാരണമായ സംശയിക്കല്‍. സംശയാലുവായ മനുഷ്യന് ഈ ലോകത്തിലോ വരുംജന്മത്തിലോ സമാധാനപൂര്‍ണമായി ജീവിക്കാന്‍ കഴിയില്ല.

3. വിഷയാസക്തിയില്‍ നിന്ന് മോചനം നേടുക

ലൌകികജീവിതത്തില്‍ ഉണ്ടാകുന്ന എല്ലാത്തരം വിഷയാസക്തികളില്‍ നിന്നും മോചനം നേടുക. കാമം, ക്രോധം തുടങ്ങി എണ്ണിയാല്‍ ഒടുങ്ങാത്ത എല്ലാത്തരം വിഷയങ്ങളില്‍ നിന്നും മുക്തമായിരിക്കുമ്പോള്‍ മാത്രമാണ് നമ്മുടെ മനസ്സിന് ശാന്തത കൈവരിക്കാന്‍ കഴിയുക. ശാന്തമായ മനസ്സിന് ജ്ഞാനവും സമാധാനവും മന:ശാന്തിയും കൈവരിക്കാന്‍ കഴിയും.

4. എന്തായിരിക്കും ഫലം എന്നതിനെക്കുറിച്ച് ചിന്തിക്കാതിരിക്കുക

എന്തെങ്കിലും കാര്യം ചെയ്യാന്‍ തീരുമാനിക്കുമ്പോള്‍‍ അതിന്റെ പ്രതിഫലം എന്തായിരിക്കുമെന്ന് ചിന്തിക്കാതിരിക്കുക. നമ്മില്‍ നിക്ഷിപ്തമായിരിക്കുന്ന കര്‍മ്മം സത്യസന്ധമായും കൃത്യതയോടെയും ചെയ്യുക.

5. കര്‍മ്മപഥത്തില്‍ നിന്ന് മാറിനില്‍ക്കാതിരിക്കുക

ചെയ്യാനുള്ള പ്രവൃത്തികളില്‍ നിന്ന് മാറി നില്‍ക്കാതിരിക്കുക. ചെയ്യാനുള്ള കര്‍മ്മങ്ങളില്‍ നിന്ന് ഓടിയൊളിക്കരുത്. അലഞ്ഞുതിരിയുന്ന മനസ്സാണ് ഒരാള്‍ക്ക് ഉള്ളതെങ്കില്‍ അത് പരാജയമാണ്.

6. പരംപൊരുളിനെ തിരിച്ചറിയുക

ലൌകികമായ എല്ലാ കെട്ടുപാടുകളോടും ബന്ധനങ്ങളോടും അടിയറവ് പറയാന്‍ കഴിഞ്ഞാല്‍ പരംപൊരുളിന് കീഴ്പ്പെടാന്‍ നമുക്ക് കഴിയും. ഓരോ മനുഷ്യനും ദൈവത്തിന്റെ കരവിരുതാണ്. ഭൂതകാലത്തെ പഴിക്കുന്നതും ഭാവിയെ ഭയപ്പെടുന്നതും വ്യര്‍ത്ഥമാണ്.സ്വയത്തെയും ഈശ്വരനെയും സൃഷ്ടിയുടെ രഹസ്യവും തിരിച്ചറിയുക എന്നതിലാണ് ആത്മാവിന്റെ സന്തോഷം.

7. സ്വാര്‍ത്ഥബുദ്ധിയാണെങ്കില്‍ ജ്ഞാനമുണ്ടായിട്ടും കാര്യമില്ല....

നമ്മള്‍ ഒരു കണ്ണാടിയില്‍ നോക്കുമ്പോള്‍ പ്രതിബിംബം കാണാന്‍ കഴിയും. കണ്ണാടി തെളിമയുള്ളതാണെങ്കില്‍ പ്രതിബിംബവും തെളിമയുള്ളതായിരിക്കും. സ്വാര്‍ത്ഥമതിയായ ഒരാള്‍ക്ക് തന്റെ സ്വഭാവം കൊണ്ടു തന്നെ ഓരോ ദിവസവും പ്രശ്നങ്ങള്‍ ഉണ്ടാകും.

8. എല്ലാത്തിനോടും സമചിത്തത പാലിക്കുക

ധ്യാനത്തില്‍ ഏകാഗ്രത പാലിക്കാന്‍ കഴിയാത്ത ഒരാള്‍ക്ക് ദിവസേനയുള്ള തന്റെ പ്രവൃത്തികളില്‍ സംയമനം പാലിക്കാന്‍ കഴിയില്ല. അമിതമായി ഭക്ഷണം കഴിക്കുന്നതോ ഒന്നും കഴിക്കാതിരിക്കുന്നതോ ഈശ്വരനിലേക്ക് കൂടുതല്‍ അടുപ്പിക്കുകയോ ഈശ്വരനില്‍ നിന്ന് അകലാന്‍ കാരണമാകുകയോ ഇല്ല..

9. കോപം അബദ്ധത്തിലേക്കുള്ള പാതയാണ്; ശാന്തമായിരിക്കുക

കോപം ഒരു മനുഷ്യനെ യഥാര്‍ത്ഥത്തില്‍ വിഡ്‌ഢിയാക്കുകയാണ് ചെയ്യുന്നത്. കോപം അനിയന്ത്രിതമാകുമ്പോള്‍ നന്മതിന്മകളെ തിരിച്ചറിയാനുള്ള വിവേകം നഷ്‌ടമാകും. ഒപ്പം, കാര്യങ്ങളെ വിചിന്തനം ചെയ്യാനുള്ള കഴിവും നഷ്‌ടമാകും. ഒരു മനുഷ്യന്റെ ജീവിതത്തിലെ എല്ലാവിധ പരാജയങ്ങള്‍ക്കുമുള്ള അടിസ്ഥാനപരമായ കാരണം കോപമാണ്. നരകത്തിലേക്കുള്ള മൂന്നു പ്രധാന വാതിലുകളില്‍ ഒന്നാണ് കോപം. കാമവും അത്യാര്‍ത്തിയുമാണ് മറ്റ് രണ്ട് വാതിലുകള്‍. കോപത്തെ നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍ അയാള്‍ക്ക് സമാധാനം കണ്ടെത്താന്‍ കഴിയും.

10. ശരീരം എന്നത് നശ്വരമാണ്; ആത്മാവ് അനശ്വരമാണ്...

ഒരു വസ്ത്രത്തിനോട് ആണ് മനുഷ്യശരീരത്തെ ഭഗവത്‌ഗീതയില്‍ ഭഗവാന്‍ ഉപമിക്കുന്നത്. പഴയ വസ്ത്രം മാറ്റി പുതിയ വസ്ത്രം അണിയുന്നതു പോലെയാണ് മനുഷ്യശരീരവും ആത്മാവും. മരണം ശരീരത്തിനു മാത്രമാണ് സംഭവിക്കുന്നത്, ആത്മാവിന് മരണമില്ല...

ഭഗവാന് ശ്രീകൃഷ്ണന് ഏറ്റവും പ്രിയപ്പെട്ട കാര്യങ്ങള്

🌸🌻🌸🌻🌸🌻🌸🌻🌸🌻
ഭഗവാന് ശ്രീകൃഷ്ണന് ഏറ്റവും പ്രിയപ്പെട്ട കാര്യങ്ങള്
🌻🌸🌻🌸🌻🌸🌻🌸🌻🌸
ഭഗവാന് കൃഷ്ണന് ഭാരതീയ സംസ്കാരത്തെയും പാരമ്പര്യത്തെയും നമ്മുടെ ജീവിതത്തെയും പല രീതിയിലും വളരെയധികം സ്വാധീനിക്കുന്നുണ്ട്. വളരെയധികം ഹിന്ദുക്കള്ക്ക് ശ്രീകൃഷ്ണന് എന്നത് ഒരു പ്രഹേളികയാണ്. മഹാവിഷ്ണുവിന്റെ അവതാരമായി, ദുഷ്ടശക്തികളില് നിന്ന് ലോകത്തെ രക്ഷിക്കാന് പിറവിയെടുത്തതാണ് ശ്രീകൃഷ്ണന്. വൃന്ദാവനത്തിലെ ഗോപികമാരുടെ മനം കവര്ന്ന കള്ളക്കണ്ണനാണവന്.
അതെ കൃഷ്ണന് തന്നെയാണ് മഹാ കുരുക്ഷേത്രയുദ്ധത്തിന് കാരണമായവനും പരിഹാരമായവനും. യാദവരെ ജരാസന്ധന്റെ കൈകളില് നിന്ന് മോചിപ്പിച്ച തന്ത്രശാലിയായ രാഷ്ട്രതന്ത്രജ്ഞനും മറ്റാരുമല്ല. ജന്മാഷ്ടമി എന്ന പുണ്യ ദിവസത്തില് ഭഗവാന് കൃഷ്ണനെ നമ്മുടെ വീട്ടിലെ കൊച്ചുകുട്ടിയായിട്ടാണ് നാം കാണാറുള്ളത്.
ജന്മാഷ്ടമി എന്നത് ശ്രീകൃഷ്ണഭഗവാന്റെ പിറന്നാള് ദിനമാണ്. ശ്രീകൃഷ്ണഭഗവാന്
ഏറ്റവും ഇഷ്ടപ്പെട്ട കാര്യങ്ങള് എന്തൊക്കെയെന്ന് നമുക്ക് നോക്കാം. ഭഗവാന് കൃഷ്ണന് ഭാരതീയ സംസ്കാരത്തെയും പാരമ്പര്യത്തെയും നമ്മുടെ ജീവിതത്തെയും പല രീതിയില് വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. നമുക്ക് ഏറ്റവും പ്രിയപ്പെട്ട ഭഗവാന് ശ്രീകൃഷ്ണനെ പ്രീതിപ്പെടുത്താന് അദ്ദേഹത്തിന് ഇഷ്ടപ്പെട്ട കാര്യങ്ങള് നമുക്ക് വഴിപാടായി ചെയ്യാം.
🌸🌺🌸🌺🌸🌺🌸🌺🌸🌺
വെണ്ണ
🌺🌸🌺🌸🌺🌸🌺🌸🌺🌸
ഉണ്ണി കണ്ണന് ഏറ്റവും ഇഷ്ടപ്പെട്ട ആഹാരമാണ് വെണ്ണ. കണ്ണന് വെണ്ണയും മധുരപലഹാരങ്ങളും കട്ടുതിന്നതുമായി ബന്ധപ്പെട്ട് ധാരാളം രസകരമായ കഥകളുമുണ്ട്. ഉറിയില് ഒളിപ്പിച്ച വെണ്ണയാണ് കണ്ണന് ഏറ്റവും പ്രിയപ്പെട്ടത്.
🌻🌷🌻🌷🌻🌷🌻🌷🌻🌷
ഇഷ്ടപ്പെട്ട പൂക്കള്
🌷🌻🌷🌻🌷🌻🌷🌻🌷
മഹാവിഷ്ണുവി ഷ്ണുവിന്റെ അവതാരമായതിനാല് ശ്രീകൃഷ്ണന് ആഡംബരവും ഉയര്ന്ന ഗുണവുമുള്ളതിനോടു മമതയുണ്ട്. സുഗന്ധപൂരിതമായ പൂക്കളായ മുല്ലപ്പൂ, രജനീഗന്ധി എന്നിവയൊക്കെയാണ് കൃഷ്ണന്റെ ഇഷ്ട
തുളസി
🍃🌿🍃🌿🍃🌿🍃🌿🍃🌿
കൃഷ്ണന് ഏറ്റവും ഇഷ്ടം തുളസിയിലയാണ്. ഇതുമായി ബന്ധപ്പെടുത്തി ഒരു കഥയുണ്ട്. പൂര്വ്വജന്മത്തില് വിഷ്ണു ഭക്തയായ വൃന്ദ എന്ന രാജകുമാരിയായിരുന്നു തുളസി. പക്ഷെ, വൃന്ദയുടെ ഭര്ത്താവായ ശംഖാസുരനെ വധിക്കാനായി മഹാവിഷ്ണു അവളെ വഞ്ചിച്ചു. ഇതില് മനംനൊന്ത് വൃന്ദ അവളുടെ ജീവനൊടുക്കി. എന്നാല്, മഹാവിഷ്ണു അവളില് സംപ്രീതനായി അവളെ എന്നെന്നേക്കുമായി തന്റെ ഒപ്പം ചേര്ക്കുവാന് തുളസിച്ചെടിയായി അവള്ക്ക് പുനര്ജന്മമേകി.
🌻🌼🌻🌼🌻🌼🌻🌼🌻🌼
ഇഷ്ടപ്പെട്ട നിറം
🌼🌻🌼🌻🌼🌻🌼🌻🌼🌻
കണ്ണന് ഏറ്റവും ഇഷ്ടപ്പെട്ട കാര്യങ്ങളെ കുറിച്ച് പറയുമ്പോള് അദ്ദേഹത്തിന്റെ ഇഷ്ടനിറം ഏതാണെന്ന് അറിയാനുള്ള ആകാംഷയുണ്ടാകും. കൃഷ്ണവിഗ്രഹങ്ങളെ പല നിറങ്ങളിലുള്ള മുണ്ടുടുത്ത് അണിയിച്ചൊരുക്കാറുണ്ടെങ്കിലും ഏറ്റവും കൂടുതല് ഉപയോഗിക്കുന്നio നിറം മഞ്ഞയാണ്. ഇത്തവണ അതുകൊണ്ട് നിങ്ങളുടെ ബാലഗോപാലനെ മഞ്ഞപ്പട്ടുടുപ്പിച്ച് ചുവന്ന തലപ്പാവും അണിയിച്ച് സുന്ദരനാക്കൂ.
🦋🐚🦋🐚🦋🐚🦋🐚🦋🐚
തേനും പാലും
🐚🦋🐚🦋🐚🦋🐚🦋🐚🦋
ഇത്കൃഷ്ണഭഗവാന്റെ നിവേദ്യമായി ഭക്തര്ക്ക് നല്കാറുണ്ട്. അത് മാത്രമല്ല, ചില വീടുകളില് ബാലഗോപാലന്റെ വിഗ്രഹം തേനും പാലും കൊണ്ട് അഭിഷേകം ചെയ്യാറുമുണ്ട്. ജന്മാഷ്ടമി നാളില് പഞ്ചാമൃതം ഉണ്ടാക്കുവാനായും തേനും പാലും ഉപയോഗിക്കാറുണ്ട്.
🦋
മയില്പീലി

കണ്ണനെയും മയില്പീലിയേയും തമ്മില് വേര്തിരിക്കാന് സാധിക്കുകയില്ല. ശ്രീകൃഷ്ണഭഗവാന്റെ എല്ലാ ചിത്രങ്ങളിലും വിഗ്രഹങ്ങളിലും അദ്ദേഹത്തിന്റെ കിരീടത്തിലും കൈയ്യിലും മയില്പീലി കാണാന് സാധിക്കും.
ശ്രീകൃഷ്ണനെ മനസ്സില് നിനച്ച്
🌸🌻🌸🌻🌸🌻🌸🌻🌸🌻
 ഓം ക്ലീം കൃഷ്ണായനമ
🌻🌸🌻🌸🌻🌸🌻🌸🌻🌸
എന്ന മൂലമന്ത്രം നൂറ്റെട്ടുപ്രാവശ്യം നിത്യേന ചൊല്ലാം.
സൗമനസ്യം, കലാവിജയം, സന്താനലബ്ധി, ബുദ്ധി, സാമര്ത്ഥ്യം, അഭീഷ്ടസിദ്ധി, ദു:ഖനിവാരണം എന്നിവയാണ് ഫലം
🌸🌻🌸🌻🌸🌻🌸🌻🌸🌻

മോക്ഷം കിട്ടാത്ത ആത്മാക്കളുടെ പ്രതീകങ്ങളായി വാവലുകൾ

മോക്ഷം കിട്ടാത്ത ആത്മാക്കളുടെ പ്രതീകങ്ങളായി വാവലുകൾ

മോക്ഷം കിട്ടാത്ത ആത്മാക്കളുടെ പ്രതീകങ്ങളായി വാവലുകൾ
ജന്മാന്തരങ്ങളോളം മോക്ഷം ലഭിക്കാതെ പകലിനെ ഇരുളാക്കി തലകീഴായുള്ള കിടപ്പ്. അസ്തമയം കഴിഞ്ഞാൽ ഇരതേടൽ. വാവലുകളുടെ തലവിധിയാണിത്.  യഥാവിധി പിണ്ഡോദക ക്രിയകൾ ലഭിക്കാത്ത ആത്മാക്കളാണ് ഇത്തരത്തിൽ വാവലുകളായി പിറക്കുന്നതെന്നാണ് വിശ്വാസം. ഇത്തരത്തിൽ പിണ്ഡോദക ക്രിയകൾ ലഭിക്കാത്ത ആത്മാക്കൾക്ക് പ്രേതലോകത്തു നിന്ന് പിതൃലോകത്തേയ്ക്ക് പ്രവേശനം ലഭിക്കില്ലത്രേ.

പിതൃലോകത്തെത്താതെ പുനർജന്മമെടുക്കാനോ മോക്ഷം നേടാനോ കഴിയുകയുമില്ല. അത്തരം ആത്മാക്കൾ പരലോകത്ത് വാരണപ്പുല്ലിന്റെ (രാമച്ചം) വേരുകളിൽ തലകീഴായി തൂങ്ങിക്കിടക്കണം. അത്തരം ഓരോ ആത്മാവും അവിടേയ്ക്കെത്തിച്ചേരുമ്പോൾ ഭൂമിയിൽ ഒരു വാവൽ പിറവിയെടുക്കും. അത് ഏതെങ്കിലും മരത്തിൽ, പലപ്പോഴും അരയാലിലോ വടവൃക്ഷത്തിലോ പകലസ്തമിക്കുവോളം തലകീഴായി കിടക്കും. പുത്രനോ പുത്രന്റെ പുത്രനോ പിതൃക്രിയകൾ ചെയ്യും വരെ മോക്ഷം കിട്ടാതെ തലകീഴായുള്ള കിടപ്പ് തുടരണം.... മഹാഭാരതം ആദി പർവ്വത്തിലും ഗരുഡപുരാണത്തിലുമാണ് ഇതേക്കുറിച്ച് പരാമർശമുള്ളത്.

മരണം സംഭവിച്ചാൽപ്രേതാത്മാവിന് 4 ദിവസം ജലാർപ്പണവും(ഉദകക്രിയ) തുടർന്ന് 12 ദിവസം അരി വേവിച്ച് പിണ്ഡസമർപ്പണവും നടത്തണം. പിണ്ഡക്രിയകൾ 10 ദിവസം കഴിയുമ്പോൾ ആത്മാവിന് ഭോഗദേഹ സിദ്ധി കൈവരും. 11ാം ദിവസത്തെ ഏകോത്തിഷ്ഠ പിണ്ഡവും 12ാം ദിവസത്തെ സപിണ്ഡി പിണ്ഡവും കഴിയുമ്പോൾ ആത്മാവിന് പ്രേതലോകത്തുനിന്ന് പിതൃലോകത്തേയ്ക്ക് പ്രവേശനം ലഭിക്കും. ഇത്തരത്തിൽ പിതൃലോകത്തെത്തിയ ആത്മാക്കളുടെ പ്രീതിക്കും അനുഗ്രഹത്തിനുമായാണ് വാർഷിക ബലിയും വാവുബലിയും സമർപ്പിക്കുന്നത്. അതിൽ ഏറെ വിശിഷ്ടമാണ് കർക്കിടക വാവ്ബലി. തിരുവല്ലം, ഗയ എന്നിവിടങ്ങളിൽ ബലി നൽകപ്പെടുന്ന ആത്മാക്കൾക്ക് ഒരിക്കലും അശാന്തിയുണ്ടാകില്ലെന്നാണ് വിശ്വാസം. അതുപോലെ ബലിക്ക് ഏറെ നല്ലയിടങ്ങളായി ''ഇല്ലം, നെല്ലി, വല്ലം"" എന്നും ചൊല്ലുണ്ട്. ഇല്ലമെന്നാൽ അവരവരുടെ വീട് തന്നെ. നെല്ലി തിരുനെല്ലിയും വല്ലം തിരുവല്ലവുമാണ്.

Friday, 5 May 2017

അഹം ബ്രഹ്മാസ്മി

🕉അഹം ബ്രഹ്മാസ്മി🕉

🙏🌹🌹🙏🙏🌹🌹🙏
എവിടെ നിന്ന് വന്നുവോ അവിടേക്ക് ഒരു മടക്കയാത്ര.

നിങ്ങളുടെ എല്ലാ ചിന്തകളും ആകുലതകളും വെടിഞ്ഞ് ശാന്തനായി ഈ യാത്ര പുറപ്പെടാം. വരൂ.

കണ്ണടച്ചു. മനസ്സില്‍ വരുന്ന ആദ്യത്തെ ചോദ്യം. ഞാന്‍ എവിടെ നിന്ന് വന്നു?

മനസ്സ് ഉത്തരം പറഞ്ഞു. അമ്മയുടെ വയറ്റില്‍ നിന്ന്. വരൂ നമുക്ക് അങ്ങോട്ട് പോകാം. യാത്രയുടെ തുടക്കം അമ്മയുടെ വയറ്റില്‍ നിന്നാണ്.

ഇതിന് മുമ്പ് ഞാന്‍ എവിടെയായിരുന്നു? അമ്മയുടെ വയറ്റിലേക്ക് ഞാന്‍ എങ്ങനെയാണ് എത്തിപ്പെട്ടത്?

മനസ്സ് അതിനും ഉത്തരം നല്‍കി. നീ നിന്‍റെ പിതാവിന്‍റെ ശരീരത്തിലായിരുന്നു. ജലരൂപേന ശുക്ലമായി മാതാവിന്‍റെ ഉദരത്തില്‍ പതിച്ചു. അത് വളര്‍ന്ന് നീ ഇന്ന് മാതാവിന്‍റെ പൂര്‍ണ്ണ ഗര്‍ഭത്തിലിരിക്കുന്നു.

അപ്പോള്‍ യാത്ര വീണ്ടും പുറകോട്ട് പോകണം. അച്ഛന്‍റെ ശരീരത്തില്‍ ഞാന്‍ എങ്ങനെ വന്നു?

അച്ഛന്‍ കഴിച്ച ഭക്ഷണത്തില്‍ നിന്നാണ് ഞാന്‍ അച്ഛന്‍റെ രക്തത്തിലും ശുക്ലത്തിലും പ്രവേശിച്ചത്. അപ്പോള്‍ അതുവരെ ഞാന്‍ വസിച്ചിരുന്നത് അച്ഛന്‍ കഴിച്ച ഏതോ ഒരു ഭക്ഷണപദാര്‍ത്ഥത്തിലാണ്. ശരി. അതൊരു പഴമാണെന്ന് നമുക്ക് സങ്കല്പ്പിക്കാം. അച്ഛന്‍ കഴിച്ച ആ പഴത്തിനുള്ളില്‍ ഞാന്‍ ഉണ്ടായിരുന്നിരിക്കണം.

അങ്ങനെയെങ്കിൽ ഞാന്‍ അതിനും മുമ്പ് പഴം കായ്ച മരത്തിലാവണം വസിച്ചിരുന്നത്. അതെയോ? ഞാനോരു മരമായിരുന്നോ? അപ്പോള്‍ ആ മരത്തിലേക്ക് ഞാന്‍ എങ്ങനെയാണ് പ്രവേശിച്ചത്? ആ മരം വലിച്ചെടുത്ത ജല-ലവണകണികകളില്‍ ഞാനുണ്ടായിരുന്നോ? അങ്ങനെ നോക്കുമ്പോള്‍ ഞാന്‍ വെള്ളമായിരുന്നോ?
വെള്ളം ഭൂമിയില്‍ നിന്നും ഭൂമി പഞ്ചഭൂതങ്ങളില്‍ നിന്നുമല്ലേ ഉണ്ടായത്? അങ്ങനെയെങ്കില്‍ ഞാന്‍ പഞ്ചഭൂതങ്ങളിലും വസിച്ചിരുന്നോ? ഈ ലോകത്ത് ഉള്ളതൊക്കയും പഞ്ചഭൂതങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ടതല്ലേ?

അപ്പോള്‍ എന്‍റെ ഈ യാത്രയില്‍ ഞാന്‍ പലപല ശരീരങ്ങളില്‍ വസിച്ചിട്ടുണ്ടാവണം. കല്ലായും, പുല്ലായും, നായായും, നരിയായും, എത്രയെത്ര ജന്മങ്ങളെടുത്തിട്ടുണ്ടാവും ഈ മനുഷ്യ ശരീരം ലഭിക്കുന്നതിന് മുമ്പ്.

ഒരു ശരീരത്തില്‍ ജനിച്ച് അത് ചത്ത് പഞ്ചഭൂതത്തില്‍ ലയിക്കുമ്പോള്‍ വീണ്ടും അവിടെ നിന്ന് മറ്റൊരു ശരീരത്തിലേക്ക്. അയ്യോ ഓര്‍ക്കുമ്പോള്‍ തന്നെ ഭയം തോന്നുന്നു. ഈ ജന്മാന്തരങ്ങളായുള്ള യാത്രക്കൊടുവില്‍ പുണ്യം പോലെ കിട്ടിയ ഈ മനുഷ്യജന്മത്തിലാണോ ഞാനീ ക്രൂരതകളും പാപങ്ങളും ചെയ്ത് കൂട്ടുന്നത്?

ഇന്നീ ലോകത്ത് കാണപ്പെടുന്ന ജീവജാലങ്ങളൊക്കെ ഒരുകാലത്ത് എന്‍റെ വാസസ്ഥലങ്ങളായിരുന്നില്ലേ. ഞാന്‍ അവക്ക് അന്നവും അവ എനിക്ക് അന്നവും നല്‍കിയിട്ടില്ലേ...

ഒരു നേരത്തെ ഭക്ഷണവും കിടക്കാന്‍ ഒരിത്തിരി സ്ഥലവും തന്ന ഒരാളോട് നിങ്ങള്‍ക്ക് എത്രമാത്രം ഭക്തിയും സ്നേഹവുമുണ്ടാകണം അല്ലേ . അതുകൊണ്ടാവണം ഋഷിവര്യന്മാര്‍ കണ്ണില്‍ കാണുന്ന സകലജീവജീലങ്ങളേയും, പുഴകളേയും, മരങ്ങളേയും, മലകളേയുമൊക്കെ കൈകൂപ്പി വന്ദിക്കാനും ആരാധിക്കാനും പഠിപ്പിച്ചത്.

ഈ ലോകത്ത് വേര്‍തിരിവുകളോന്നുമില്ല. ഇവിടെയുള്ളതൊക്കയും ഞാന്‍ തന്നെയല്ലേ.. എല്ലാം എന്‍റേത് തന്നെയല്ലേ..

ഞാന്‍ നാളെ ഈ പഞ്ചഭൂതങ്ങളില്‍ തന്നെ ലയിക്കില്ലേ..പിന്നെ എന്തിന് ഞാന്‍ എല്ലാം വെട്ടിപ്പിടിക്കാന്‍ ആഗ്രഹിക്കുന്നു?

ഇവിടെ ജാതിയുണ്ടോ, മതമുണ്ടോ എന്തിന് മനുഷ്യനെന്നുള്ള വേര്‍തിരിവുപോലുമില്ലല്ലോ

ഒരു മനുഷ്യനുള്ള അതേ അവകാശമല്ലേ ഇവിടെ ഒരു ഉറുമ്പിനുമുള്ളത്.

ഞാന്‍ ജനനമരണക്കുരുക്കില്‍ നിന്ന് രക്ഷതേടി സ്വര്‍ഗ്ഗത്തില്‍ പോകേണ്ടതുണ്ടോ? അല്ല. ഇവിടെ സ്വര്‍ഗ്ഗം എന്നൊന്നുണ്ടോ? ഇല്ല. അങ്ങിനൊന്ന് ഇല്ലെന്ന് ഞാനിന്ന് അറിഞ്ഞു. ഞാന്‍ ബന്ധിതനാണെന്ന് കരുതുന്നവന്‍ ബന്ധനത്തില്‍ തന്നെ ഇരിക്കുന്നു. എന്നാല്‍ ബന്ധനസ്ഥനല്ലെന്ന് ഞാന്‍ അറിയുന്നു.

ഞാന്‍ എല്ലാമാണ്. ഞാനാണ് പഞ്ചഭൂതങ്ങള്‍ക്കും സാക്ഷിയായവന്‍. ഞാന്‍ ഉള്ളത് കൊണ്ടാണ് ഈ ലോകത്ത് എല്ലാം ചലിക്കുന്നത്. ഞാനാണ് ഈ ലോകത്തിന്‍റെ സ്പന്ദനം. ഞാനാണ് ഈ ലോകത്തിന്‍റെ ഊര്‍ജ്ജം.

സകലചരാചരങ്ങളും ഞാനാണ്. ഞാന്‍ ഈ ബ്രഹ്മം തന്നെയാണ്.

അതെ. അഹം ബ്രഹ്മാസ്മി!!!!

🙏🌹🌹🙏🙏🌹🌹🙏

😌മന്ത്രങ്ങള്‍🌹😌

😌മന്ത്രങ്ങള്‍🌹😌

ശക്തിയുടെ ഉറവിടമാണ്‌ മന്ത്രങ്ങള്‍. ശരീയായ രീതിയില്‍ ഉപയോഗിച്ചില്ലെങ്കില്‍ മന്ത്രങ്ങള്‍ അത്‌ ഉപയോഗിക്കുന്നവന്‌ വിപരീതഫലം ഉണ്ടാക്കും. താന്ത്രികമന്ത്രങ്ങളെല്ലാം കാലം, ദേശം, ലിംഗം, വര്‍ണ്ണം നക്ഷത്രം എന്നിവയുടെ നിരവധി പൊ‍രുത്തങ്ങള്‍ നോക്കിയാണ്‌ ഗ്രഹിക്കുന്നത്‌. ഒരു മന്ത്രത്തിന്‌ ബീജം, അക്ഷരം, ബീജാക്ഷരം എന്നിങ്ങനെ മൂന്ന്‌ ഭാഗങ്ങളുണ്ട്‌.😌🌹

മാന്ത്രിക ശക്തിയുള്ള മന്ത്രങ്ങളില്‍ ബീജം മാത്രമേ ഉണ്ടാകു. ‘നമ:ശിവായ’ എന്ന പഞ്ചാക്ഷരീ മന്ത്രത്തില്‍ അക്ഷരങ്ങള്‍ മാത്രമേയുള്ളു. ജപിക്കുന്ന താളവും മന്ത്രങ്ങള്‍ക്ക്‌ വളരെ പ്രധാനമാണ്‌.മന്ത്രങ്ങള്‍ രണ്ടുതരമാണ്‌. വൈദികവും താന്ത്രികവും. ശബ്ദമില്ലാത്തത്‌ എന്നും മന്ത്രത്തിന്‌ വാചിക അര്‍ത്ഥമുണ്ട്‌. മന്ത്രം ജപിക്കുമ്പോള്‍ ബീജാക്ഷരങ്ങള്‍ ഉറക്കെ ഉച്ചരിക്കാന്‍ പാടില്ല. മന്ത്രങ്ങള്‍ ജപിക്കുന്നതിന്‌ മൂന്ന്‌ രീതികളാണ്‌ പറഞ്ഞിട്ടുളളത്‌. മാനസികം അഥവാ മനസുകൊണ്ട്‌ ചൊല്ലേണ്ടത്‌. വാചികം അഥവാ ഉറക്കെ ചെല്ലേണ്ടവ, ഉപാംശു അഥവാ ചുണ്ട്കൊണ്ട്‌ ജപിക്കേണ്ടവ.😌🌹

മന്ത്രങ്ങളില്‍ കീലകങ്ങള്‍ അഥവാ ആണികള്‍ തറച്ചിട്ടുണ്ടെന്നാണ്‌ വിശ്വാസം. ഈ ആണികള്‍ പുഴുതുമാറ്റി മന്ത്രം യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ ഉപയോഗിക്കണമെങ്കില്‍ ഉത്തമനായ ഗുരുവിനെ ആവശ്യമാണ്‌. സാത്വികമായ മനസോടെ മന്ത്രസിദ്ധി സ്വീകരിച്ചിട്ടുള്ളവരെ മാത്രമേ ഗുരുവായി സ്വീകരിക്കാവൂ 🌹😌
പഞ്ചാക്ഷര മന്ത്രം🌹😌

“🌹ഓം നഃമ ശിവായ”🌹

ഇവിടെ ഓം എന്നതിന്‍റെ അര്ത്ഥം പരമശിവം എന്നാണ്. മറ്റ് അഞ്ചക്ഷരങ്ങളിലും ഈശ്വരന്‍റെ ശക്തി അഞ്ചാണ്. ഈ അഞ്ചു ശക്തികളും പരമേശ്വരന്‍റെ അഞ്ചു മുഖങ്ങള്‍ ആണെന്ന് പറയപ്പെടുന്നു. ഈ മന്ത്രം അറിഞ്ഞു ജപിച്ചാല്‍ ആത്മാക്കള്‍ക്ക് ഭോഗവും മോക്ഷവും പ്രാപിക്കുന്നതാണ്.😌

ഇതില്‍,

ന:കാരം പൃദ്ധ്വി ബ്രഹ്മ ബീജവും
മകാരം ജലം വിഷ്ണു ബീജവും
ശികാരം തേജസ്സ് രുദ്ര ബീജവും
വകാരം വായു മഹേശ്വര ബീജവും
യകാരം ആകാശം സദാശിവ ബീജവും ആണ്.🙏😌

🌹ഗായത്രീമന്ത്രം🌹

 ഋഗ്വേദം, യജുര്‍വേദം, സാമവേദം എന്നീ മൂന്നുവേദങ്ങളിലും കാണുന്ന ഒരു വൈദികമന്ത്രം ആണു് ഗായത്രീമന്ത്രം. ഭാരതീയ ഹൈന്ദവ വിശ്വാസമനുസരിച്ച് ഉപനയന സമയത്ത് ഗുരുപദേശമായി മാത്രം ലഭിക്കുന്ന മന്ത്രമാണ് ഗായത്രിമന്ത്രം. എല്ലാ മന്ത്രങ്ങളുടെയും മാതാവാണ് ഗായത്രി മന്ത്രമെന്നും, ഗായത്രി മന്ത്രം കൂടാതെയുള്ള ഒരു മന്ത്രവും ഫലം തരുന്നില്ലെന്നും, ഗായത്രി ഉപദേശം യഥാവിധി നേടി ജപം ചെയ്ത ശേഷം മാത്രമാണ് മറ്റ്മന്ത്രങ്ങള്‍ ചെയ്യാന്‍ ഒരു സാധകന്‍ അര്‍ഹതയുള്ളവനാകുന്നതുമെന്നുമാണ്‌ വിശ്വാസം.🙏

സവിതാവിനോടുള്ള പ്രാര്‍ത്ഥനയാണ്‌ ഈ മന്ത്രം. സവിതാവ്‌ സൂര്യദേവനാണ്‌. ലോകം മുഴുവന്‍ പ്രകാശം പരത്തുന്ന സൂര്യഭഗവാന്‍ അതുപോലെ നമ്മുടെ ബുദ്ധിയേയും (ധീ) പ്രകാശിപ്പിക്കട്ടെ എന്നാണ്‌ പ്രാര്‍ത്ഥനയുടെ സാരം. സവിതാവിനോടുള്ള പ്രാര്‍ത്ഥനയായതിനാല്‍ ഇതിനെ സാവിത്രി മന്ത്രം എന്ന്‌ വിളിക്കുന്നു. ഇത്‌ എഴുതിയിരിക്കുന്നത്‌ ഗായത്രി എന്ന ഛന്ദസ്സിലാണ്‌. ഛന്ദസ്സിന്റെ പ്രശസ്തി അതുപയോഗിച്ചെഴുതിയ മന്ത്രത്തിലേക്ക്‌ ആവേശിച്ചപ്പോള്‍ സാവിത്രി മന്ത്രത്തിന്റെ വിളിപ്പേര്‍ ഗായത്രി എന്നായി. ഗായന്തം ത്രായതേ ഇതി ഗായത്രി - ഗായകനെ (പാടുന്നവനെ) രക്ഷിക്കുന്നതെന്തോ (ത്രാണനം ചെയ്യുന്നത്‌) അതു ഗായത്രി എന്നു പ്രമാണം.🙏

ഈ മഹാമന്ത്രത്തിന്റെ ഋഷി വിശ്വാമിത്രന്‍ ആണ്.സര്‍വ ശ്രേയസുകള്‍ക്കും നിദാനമായ ബുദ്ധിയുടെ പ്രചോദനമാണ് മന്ത്രത്തിലെ പ്രാര്‍ഥനാവിഷയം. മന്ത്രത്തിന്റെ അധിഷ്ഠാത്രിയായ ദേവി പഞ്ചമുഖിയും ദശഹസ്തയുമാണ്. “ഗാനം ചെയ്യുന്നവനെ ത്രാണനം ചെയ്യുന്നത്” എന്നണ് ഗായത്രി എന്ന ശബ്ദത്തിന് അര്‍ത്ഥം കല്പിച്ചിരിക്കുന്നത്😌🙏

മന്ത്രം:

🌹ഓം ഭൂര്‍ഭുവ: സ്വ:
തത് സവിതുര്‍വരേണ്യം
ഭര്‍ഗോ ദേവസ്യ ധീമഹി
ധിയോ യോ ന: പ്രചോദയാത്🌹

മന്ത്രാര്‍ത്ഥം :

ഓം - പരബ്രഹ്മത്തെ സുചിപ്പിക്കുന്ന പുണ്യശബ്ദം
ഭൂ - ഭൂമി
ഭുവസ് - അന്തരീക്ഷം
സ്വര്‍ - സ്വര്‍ഗം
തത് - ആ
സവിതുര്‍ - ചൈതന്യം
വരേണ്യം - ശ്രേഷ്ഠമായ
ഭര്‍ഗസ് - ഊര്‍ജപ്രവാഹം
ദേവസ്യ - ദൈവികമായ
ധീമഹി - ഞങ്ങള്‍ ധ്യാനിക്കുന്നു
ധിയോ യോ ന - ബുദ്ധിയെ
പ്രചോദയാത് - പ്രചോദിപ്പിക്കട്ടെ.🙏😌🌹

🌹മഹാമൃത്യുഞ്ജയ മന്ത്രം 🌹

മൃത്യുവിനെ അതിജീവിക്കുന്ന മന്ത്രമാണ് മൃത്യുഞ്ജയ മന്ത്രം. ഇതിലെ വരികള്‍ നമ്മുടെ പ്രാണന് ബലം നല്‍കുവാന്‍ പാകത്തിലുള്ളതാണ്. ഇതു ദിവസവും 108 തവണയോ 1008 തവണയോ ജപിക്കാവുന്നതാണ്. കുറഞ്ഞത്‌ ഒരുതവണയെങ്കിലും ജപിക്കുന്നത്‌ നന്നായിരിക്കും. ഇതു വളരെ ശക്തിയുള്ള മന്ത്രമായി കരുതപ്പെടുന്നു അതിനാല്‍ത്തന്നെ ഇതു ജപിക്കുന്ന സമയത്ത് ശാരീരികവും മാനസികവുമായ ശുദ്ധി പാലിക്കണം. നമ്മുടെ ഉള്ളിലുള്ള വിപരീത ഊര്‍ജ്ജത്തെ പുറംതള്ളി ഉള്ളിലുള്ള പ്രാണശക്തിയുടെ ബലം കൂട്ടാന്‍ ഈ മന്ത്രം സഹായിക്കുന്നു.🌹🙏

പേരാല്‍, അമൃത്, എള്ള്, കറുക, നെയ്യ്, പാല്‍, പാല്‍പ്പായസം എന്നിവയാണ് മൃത്യുഞ്ജയ ഹോമത്തില്‍ ഹവനം ചെയ്യുന്നത്. സാധാരണ മൃത്യുഞജയ ഹോമത്തില്‍ 144 തവണ വീതമാണ് സപ്ത ദ്രവ്യങ്ങള്‍ അര്‍പ്പിക്കുന്നത്. ഏഴു ദിവസത്തെ മൃത്യുഞ്ജയ ഹോമമായി മഹാമൃത്യുഞ്ജയഹോമം നടത്താറുണ്ട്.രോഗത്തിന്‍റെ അല്ലെങ്കില്‍ ദശാസന്ധിയുടെ കാഠിന്യമനുസരിച്ചായിരിക്കും മഹാമൃത്യുജ്ഞയ ഹോമത്തിന്‍റെ ദൈര്‍ഘ്യവും സപ്ത ദ്രവ്യങ്ങള്‍ അര്‍പ്പിക്കുന്ന തവണയും നിശ്ചയിക്കുന്നത്.ജാതകന്‍റെ ജന്മ നക്ഷത്രത്തില്‍ മഹാമൃത്യുഞ്ജയ ഹോമം നടത്തുന്നത് അത്യുത്തമമായി ജ്യോതിഷ പണ്ഡിതര്‍ കരുതുന്നു.🌹🙏

മന്ത്രം :

🌹ഓം ത്ര്യംബകം യജാമഹെ
സുഗന്ധിം പുഷ്ടി വര്‍ദ്ധനം
ഉര്‍വാരുകമിവ ബന്ധനാത്
മൃത്യോര്‍ മുക്ഷീയ മാമൃതാത്🌹

മന്ത്രാര്‍ത്ഥം :

വെള്ളരിവണ്ടിയില്‍നിന്ന് വെള്ളരിക്ക സ്വയം ഊര്‍ന്നു മാറുന്നതുപോലെമരണത്തിന്‍റെ പിടിയില്‍നിന്നും ത്ര്യംബകം എന്നെ മോചിപ്പിക്കണേഎന്‍റെ മരണം സ്വാഭാവികമുള്ളതാക്കിഎന്നെ മോക്ഷ മാര്‍ഗത്തില്‍ എത്തിക്കേണമേ.ഈ ജന്‍മത്തിലെ നിയോഗിക്കപ്പെട്ട കര്‍മങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം സ്വാഭാവികമായും ഈ ശരീരത്തില്‍ നിന്നും സ്വയം വേര്‍പ്പെടെണ്ട സമയത്ത് മാത്രം എന്‍റെ ജീവന്‍റെ ബന്ധം ഈ ശരീരത്തില്‍ നിന്നും മാറ്റേണമേ എന്നാണു ഇവിടെ പ്രാര്‍ത്ഥിക്കുന്നത്‌.🙏

അതുവരെ ചെടിയിലിരുന്നു പൂത്തും കായ്ച്ചും പാകപ്പെട്ടുവന്ന വെള്ളരിക്ക അതിന്‍റെ സമയമായിക്കഴിഞ്ഞാല്‍ സ്വയം ആ ചെടിയില്‍നിന്നും വേര്‍പെട്ടു സ്വയം ഉണങ്ങി ഇല്ലാതാവുന്നു. മനുഷ്യനും മുക്ത്തിയിലെക്കുള്ള ഒരു മാര്‍ഗമായി ഇതിനെ കാണാവുന്നതാണ്.🙏🌹😌 കിഷോർ🌹🙏😌

😌🌹ധന സമ്പാദനത്തിന്.😌🌹
ധനം നേടാന്‍ നിങ്ങളുടെ പ്രയത്നത്തോടൊപ്പം ഈ ഋഗ്വേദ മന്ത്രത്തെ സിദ്ധി വരുത്തേണ്ടതാണ്. രാവിലെ ഏഴുന്നേറ്റു കുളിച്ചു ശുദ്ധമായ വസ്ത്രം ധരിച്ച് രണ്ടുതിരിയിട്ട്, ഒന്നു കിഴക്കോട്ടും ഒന്നു പടിഞ്ഞാറോട്ടും, വിളക്ക്കത്തിച്ച്‌ ശ്രദ്ധയോടു കൂടി ഈ മന്ത്രം 108 തവണ അര്‍ത്ഥമറിഞ്ഞു ജപിക്കേണ്ടതാണ്😌🙏

മന്ത്രം :

🌹ഓം നു നോ രാസ്വ സഹസ്രവത്
തോകവത് പുഷ്ടിമദ് വസു
ദ്യുമഗ്നേ സുവീര്യം
വര്‍ഷിഷ്ഠമനുപക്ഷിതം🌹

മന്ത്രാര്‍ത്ഥം :

😌അല്ലയോ അഗ്നിസ്വരൂപനായ ഈശ്വരാ, ആയിരക്കണക്കിന് ഐശ്വര്യങ്ങളെയും സുന്ദരന്മാരും സുന്ദരികളുമായ മക്കളെ എനിക്ക് നല്‍കിയാലും. സമസ്ത ധന സമൃദ്ധികളും നല്‍കിയാലും. എന്നെ തേജസ്വിയാക്കിയാലും. ശക്തിയുള്ളവനും ക്ഷയിക്കാത്ത ബുദ്ധിയുള്ളവനുമാക്കി എന്നെ മാറ്റിയാലും. ഒരിക്കലും മുട്ടു വരാത്ത ഐശ്വര്യങ്ങള്‍ എന്നില്‍ ചൊരിഞ്ഞാലും.😌🙏

🌹ദാമ്പത്യ ബന്ധം ശക്തിപ്പെടാന്‍🌹

ഈ മന്ത്രം അഥര്‍വ വേദത്തില്‍ നിന്നുമുള്ളതാണ്
😌🙏🌹
മന്ത്രം :

🌹ഓം യഥേദം ഭൂമ്യാ അധി തൃണം
വാതോ മഥായതി. ഏവാ മഥ്നാമി തേ മനോ
യഥാ മാം കാമിന്യസോ
യഥാ മന്നാപഗാ അസഃ🌹

മന്ത്രാര്‍ത്ഥം :

😌മന്ദമാരുതന്‍ പുല്‍ക്കൊടിയെ തഴുകുന്നത് പോലെ ഞാന്‍ നിന്‍റെ മനസ്സിനെ തലോടുന്നു. അല്ലയോ പത്നീ നീ എനിക്കെന്നും ഇങ്ങിനെയായിരിക്കട്ടെ. തുണയായിരിക്കട്ടെ. നാം പരസ്പരം ഒരിക്കലും
 പിരിയാതിരിക്കട്ടെ. പരസ്പരം ഒന്നായിരിക്കട്ടെ.

Monday, 1 May 2017

മനുഷ്യനിലൂടെ ദൈവത്തെ സ്നേഹിക്കുവാൻ

മനുഷ്യനിലൂടെ മാത്രമേ ദൈവത്തെ സ്നേഹിക്കുവാൻ കഴിയൂ. നിങ്ങളെരിക്കലും ദൈവത്തെ നേരിട്ട് കണ്ടുമുട്ടുകയില്ല. നിങ്ങളെല്ലായ്പ്പോഴും മനുഷ്യനെയാണ് കണ്ടു മുട്ടുക. മനുഷ്യനിലൂടെ ദൈവത്തെ സ്നേഹിക്കുവാൻ ഒരിക്കൽ നിങ്ങളാരംഭിച്ചുവെങ്കിൽ അപ്പോൾ, നിങ്ങൾക്ക് കൂടുതലാഴങ്ങളിലേക്ക് പോകുവാൻ കഴിയും. അപ്പോൾ നിങ്ങൾക്ക് ദൈവത്തെ ജന്തുക്കളിലൂടെ സ്നേ ഹിക്കുവാൻ കഴിയും. ഇനിയും കൂടുതലാഴങ്ങളിലേക്കു പോകുകയാണെങ്കിൽ, അപ്പോൾ, നിങ്ങൾക്ക് ദൈവത്തെ വൃക്ഷങ്ങളിലൂടെ സ്നേഹിക്കുവാൻ കഴിയും. കുറെക്കൂടി ആഴങ്ങളിലേക്കു പോകുകയാണെങ്കിൽ നിങ്ങൾക്കപ്പോൾ ദൈവത്തെ പർവ്വതങ്ങളിലൂടെയും പാറകളിലൂടെയും സ്നേഹിക്കുവാൻ കഴിയും. ദൈവത്തെ, അവന്റെ എല്ലാ രൂപങ്ങളിലൂടെയും സ്നേഹിക്കുവാൻ നിങ്ങൾ പഠിച്ചു കഴിയുമ്പോൾ, മാത്രമേ നിങ്ങളുടെ സ്നേഹം പ്രാർത്ഥനയായിത്തീരുകയുള്ളൂ

ഭാരതത്തിൽ സ്ഥിതി ചെയ്യുന്ന 12 ശിവ ജ്യോതിർ ലിംഗ ക്ഷേത്രങ്ങൾ ഏതൊക്കെയാണ് ?

കൈലാസനാഥന് പ്രണാമം...
ഭാരതത്തിൽ സ്ഥിതി ചെയ്യുന്ന 12 ശിവ ജ്യോതിർ ലിംഗ ക്ഷേത്രങ്ങൾ ഏതൊക്കെയാണ് ?

1,സോംനാഥ് ക്ഷേത്രം

ഗുജറാത്തിലെ സൗരാഷ്ട്രയിൽ സ്ഥിതി ചെയ്യുന്ന ഒരു പുരാതനക്ഷേത്രമാണ് സോംനാഥ് ക്ഷേത്രം.പത്താം നൂറ്റാണ്ടിൽ സോളങ്കി രാജാക്കന്മാരാലാണ് ഇത് നിർമ്മിക്കപ്പെട്ടത്. ദ്വാദശജ്യോതിർലിംഗങ്ങളിൽ മുഖ്യസ്ഥാനം ഇതിനുണ്ട്. രുദ്രമാല എന്ന സോളങ്കി വാസ്തു ശില്പകലാ രീതിയാണ് ക്ഷേത്രനിർമ്മാണത്തിന് അവലംബിച്ചിരിക്കുന്നത്.

2,മഹാകാലെശ്വർ ക്ഷേത്രം

ഇന്ത്യയിലെ പ്രസിദ്ധമായ പന്ത്രണ്ട് ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്നാണ് മധ്യപ്രദേശിലെ ഉജ്ജൈനില്‍ സ്ഥിതി ചെയ്യുന്ന മഹാകാല ക്ഷേത്ര൦. പണ്ടു കാലത്ത് ഉജ്ജൈനിലെ ജനങ്ങള്‍ ദൂഷന്‍ എന്ന രാക്ഷസനെ കൊണ്ട് പൊറുതിമുട്ടിയപ്പോള്‍ അവര്‍ ശിവനെ പ്രാ‍ര്‍ത്ഥിക്കുകയും ശിവ ഭഗവാന്‍ ദൂഷനെ വധിക്കുകയും ചെയ്തുവെന്നാണ് വിശ്വാസം.
ശിവഭഗവാന്‍ ദിവ്യമായ വെളിച്ചത്തിന്‍റെ രൂപത്തിലാണത്രേ ഭക്തര്‍ക്ക് ദര്‍ശനം നല്‍കിയത്. രാക്ഷസനെ വധിച്ച ഭഗവാന്‍ ഭക്തരുടെ അഭീഷ്ട പ്രകാരം ജ്യോതിര്‍ലിംഗ രൂപത്തില്‍ ഉജ്ജൈനില്‍ കുടിയിരിക്കുകയും ചെയ്തു.

3,മല്ലികാർജ്ജുന ക്ഷേത്രം

ആന്ധ്രാപ്രദേശിലെ ശ്രീശൈലത്തുള്ള മല്ലികാർജുനസ്വാമി ജ്യോതിർലിംഗക്ഷേത്രം.. ആന്ധ്രാപ്രദേശിലെ ഒരു സുപ്രധാന തീർത്ഥാടനകേന്ദ്രംകൂടിയാണ് ഈ ക്ഷേത്രം.

4,ഓംകാരേശ്വര ക്ഷേത്രം

മധ്യപ്രദേശില്‍ നര്‍മ്മദ നദീ തീരത്താണ് ശ്രീ ഓംകാരേശ്വര ക്ഷേത്രം. പുരാണത്തില്‍ ഓംകാരേശ്വരനെ കുറിച്ചും മാമലേശ്വരനെ കുറിച്ചും സ്തുതിക്കുന്നുണ്ട്.
ക്ഷേത്രത്തില്‍ പ്രവേശിക്കണമെങ്കില്‍ രണ്ട് മുറിയിലുടെ കടന്നു പോകേണ്ടതുണ്ട്. ഓംകാരേശ്വരന്‍റെ ജ്യോതിര്‍ലിംഗം നിലത്തുറപ്പിച്ചിട്ടില്ല. എന്നാല്‍, അത് സ്വാഭവികമായി അവിടെ തന്നെ സ്ഥാപിക്കപ്പെട്ടതാണ്. ജ്യോതിര്‍ലിംഗം എപ്പോഴും വെള്ളത്തില്‍ ചുറ്റപ്പെട്ടിരിക്കും

5,കേദാർനാഥ്

ഉത്തരഖണ്ഡ് സംസ്ഥാനത്തെ കേദാർനാഥിൽ ഹിമാലയൻ ഗഡ്‌വാൾ പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രമാണ് കേദാർനാഥ് ക്ഷേത്രം ...
“കാശിയില്‍ പോയി ഗംഗാസ്നാനം നടത്തി മരിക്കാന്‍ കഴിഞ്ഞാല്‍ മുക്തി ലഭിക്കും. എന്നാല്‍ കേദാര്‍നാഥില്‍ പോയി കേദാരേശ്വര ദര്‍ശനം നടത്തി പൂജിക്കുന്നതുകൊണ്ടുമാത്രം മനുഷ്യന്‍ മുക്തനായിത്തീരുന്നതാണ്‌.” എന്നു സ്കാന്ദ പുരാണത്തില്‍ ഒരു പ്രസ്താവമുണ്ട്‌....

6,ഭീമശങ്കർ ക്ഷേത്രം

മഹാരാഷ്ട്രയിലെ സഹ്യാദ്രി കുന്നുകളിൽ I ഒരു ജ്യോതിർലിംഗ ക്ഷേത്രമാണ് ഭീമശങ്കർ ക്ഷേത്രം . പൂനെയ്ക്കടുത്തുള്ള ഘേദിൽനിന്നും 50കി.മീ വടക്ക്പടിഞ്ഞാറാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കൃഷ്ണയുടെ പോഷകനദിയായ ഭീമാനദി ഉദ്ഭവിക്കുന്നതും ഇവിടെനിന്നാണ്. പ്രഭവസ്ഥാനത്തുനിന്നും തെക്കുകിഴക്കോട്ടൊഴുകി കർണാടകത്തിലെ റായ്ച്ചൂറിൽ വെച്ച് ഭീമാനദി കൃഷ്ണയുമായി കൂടിച്ചേരുന്നു.

7,കാശി വിശ്വനാഥക്ഷേത്രം

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ശിവക്ഷേത്രമാണ് ഉത്തർപ്രദേശിലെ വാരണാസിയിൽ (കാശി/ബനാറസ്) സ്ഥിതി ചെയ്യുന്ന കാശി വിശ്വനാഥ ക്ഷേത്രം . ഗംഗയുടെ പടിഞ്ഞാറൻതീരത്ത് സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിന് ദ്വാദശജ്യോതിർലിംഗങ്ങളിൽ പ്രമുഖസ്ഥാനമുണ്ട്. ശിവൻ ഇവിടെ വിശ്വനാഥൻ അഥവാ വിശ്വേശ്വരൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. പ്രാചീനകാലം മുതൽക്കേ ഈ ക്ഷേത്രം ഹിന്ദുത്വവുമായും ശിവപുരാണങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു.

8,ത്രയംബകേശ്വർ ക്ഷേത്രം

മഹാരാഷ്ട്രയിലെ നാസിക്കിൽ സ്ഥിതിചെയ്യുന്ന ഒരു ജ്യോതിർലിംഗ ക്ഷേത്രമാണ് ത്രയംബകേശ്വർ ..
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും ദൈർഘ്യമേറിയ നദിയായ ഗോദാവരിയുടെ ഉദ്ഭവസ്ഥാനത്താണ് ഈ ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്.

9,വൈദ്യനാഥ ജ്യോതിർലിംഗം

ജാര്‍ഖണ്ട്‌ സംസ്ഥാനത്താണ് ശിവന്റെ പവിത്രമായ പന്ത്രണ്ട് ജ്യോതിർലിംഗങ്ങളിൽ ഒന്നായ വൈദ്യനാഥ് ജ്യോതിർലിംഗ ക്ഷേത്രം കുടികൊള്ളുന്നത്....

10,നാഗേശ്വർ ജ്യോതിർലിംഗം

ഗുജറാത്തിലെ ജാംനഗര്‍ എന്ന സ്ഥലത്താണ് നാഗേശ്വർ ജ്യോതിർലിംഗം കുടികൊള്ളുന്നത്... ഭൂമിയിലെ ആദ്യത്തെ ജ്യോതിർലിംഗമാണ് നാഗേശ്വർ എന്നാണ് വിശ്വാസം.

11,രാമേശ്വരം

തമിഴ്‌നാട്ടിലെ രാമേശ്വരം ദ്വീപിനുള്ളിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ശിവക്ഷേത്രമാണ് രാമനാഥസ്വാമി ക്ഷേത്രം. ശ്രീരാമൻ ഇവിടെ വച്ച് രാമ-രാവണ യുദ്ധത്തിൽ താൻ അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ പാപങ്ങളുടെ പരിഹാരത്തിനു വേണ്ടി ശിവനോട് പ്രാർത്ഥിച്ചു എന്നു വിശ്വസിക്കപ്പെടുന്നു. അതിനാൽ രാമേശ്വരം എന്ന പേരുവന്നു. ഈ ക്ഷേത്രം ഇന്ത്യയിലെ നാല് മഹത്തായ ഹൈന്ദവക്ഷേത്രങ്ങളിൽ (ചാര്‍ ധാം) ഒന്നായി കണക്കാക്കുന്നു. കൂടാതെ ദ്വാദശ ജ്യോതിർലിംഗങ്ങളിൽ തെക്കേയറ്റത്തുള്ള ക്ഷേത്രവുമാണ് ഇത്.

12,ഗൃഷ്ണേശ്വർ ക്ഷേത്രം

രാജസ്ഥാനിലെ വെരുള്‍ എന്ന സ്ഥലത്താണ് ജ്യോതിര്‍ലിങ്കത്തിലെ 12-ആമത്തെയും അവസാനത്തെതുമായി കണക്കാക്കപ്പെടുന്ന ഈ ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്....

• പക്വത [ Maturity ] •

പക്വത [ Maturity ]
---------------------------------
ധീരമായ ഏത് നടപടിക്കും അവശ്യം വേണ്ട ഒന്നാണ് പക്വത.

സ്ഥിരത,തിരിച്ചടികളെ സമാധാനത്തോടെ നേരിടാനുള്ള ശേഷി, ഏതിലും മിതത്വം എന്നിവ പക്വതയുടെ ഗുണങ്ങളാണ്.

നമ്മുടെ ഇംഗിതമനുസരിച്ച് മറ്റെല്ലാവരും പ്രവർത്തിച്ചെന്ന് വരില്ല,അത് അംഗീകരിക്കണമെങ്കിൽ നമ്മുക്ക് പക്വത വേണം.

ഏതെങ്കിലുമൊക്കെ വിളിച്ച് പറഞ്ഞിട്ട് പിന്നീട് മാപ്പ് പറയേണ്ടിവരുന്ന  രീതി നാം തീർച്ചയായും ഒഴിവാക്കണം.  

ഭാരതീയ ജീവിത ചര്യ

ഭാരതീയ ജീവിത ചര്യ

📚📚📚📚📚📚📚

ബ്രഹ്മ മൂഹര്‍ത്തത്തില്‍ ഉണരുക (മൂന്നു മുതല്‍ ആര് വരെ )

ഇത് വ്യക്തിയുടെ ആയുസ്സ്  വര്‍ദ്ധിപ്പിക്കും

ഈ സമയം പ്രാര്‍ഥനക്കും ധ്യാനത്തിനും സഹായിക്കുന്നു

         യഥാ സമയത്ത് ഉണരുമ്പോള്‍ ത്രി ദോഷങ്ങള്‍ അനുയോജ്യമായ വിധം തനിയെ     ക്രെമിക്കാരിക്കുന്നതില്‍   സഹായിക്കുന്നു

2. കണ്ണുകള്‍ തുറക്കുന്നതിനു മുന്‍പ് ,കിടക്കയില്‍ നിന്നും എണീക്കുന്നതിനു മുന്‍പ് പ്രകൃതിയിലെ ഊര്‍ജത്തെ അറിയുക ... കൈ പത്തികള്‍ പരസ്പരം ഉരസിയത്തിനു ശേഷം മുഖം മുതല്‍ കാല്‍ പടം വരെ തടവുക ... കൈ പത്തിയിലെ ചൂട് നഷ്ടപ്പെടുമ്പോള്‍ വീണ്ടും അവ തമ്മില്‍ ഉരസുക ...

] പ്രഭാത ശ്ലോകം
കരാഗ്രേ വസതേ ലക്ഷ്മീഃ കരമധ്യേ സരസ്വതീ |കരമൂലേ സ്ഥിതാ ഗൗരീ പ്രഭാതേ കരദര്ശനമ് ||
പ്രഭാത ഭൂമി ശ്ലോകം
സമുദ്ര വസനേ ദേവീ പര്വത സ്തന മംഡലേ |വിഷ്ണുപത്നി നമസ്തുഭ്യം, പാദസ്പര്ശം ക്ഷമസ്വമേ || (ശേഷം ഭൂമിയെ തൊട്ടു വന്ദിക്കുക )

കൂടാതെ ഒരു ചെറിയ പ്രാര്‍ഥനയും ആകാം

3.പാല്‍ ,പുഷ്പം ,നെയ്യു എന്നിവ ഉണരുമ്പോള്‍ കാണുന്നത് ശുഭ ലക്ഷണമായി കണക്കാക്കുന്നു .

4.പ്രഭാത കൃത്യങ്ങള്‍

5.കാല്‍പാദം ശുദ്ധമായ ജലത്താല്‍ കഴുകുക .... ഇത് പകര്‍ച്ച വ്യാധികള്‍ തടയുകയും കാല്‍പാദത്തില്‍ അവസാനിക്കുന്ന നാഡി വ്യുഹങ്ങളെ തണുപ്പിക്കുകയും ചെയ്യുന്നു ... അതിനാല്‍ നാഡികളുടെ പ്രവര്‍ത്തനശേഷി വാ പൂര്‍ണ ഗതിയില്‍ ആകുന്നു .

6.ദന്ത ശുദ്ധി

പ്രകൃതി ദത്തമായ വേപ്പ് ,പേസ്റ്റ് എന്നിവ കൊണ്ട് ദന്തങ്ങള്‍ ശുദ്ധി വരുത്തുക... ശരിയായ ദന്ത ശുദ്ധികരണം എല്ലാ ദാന്തങ്ങളിലും എത്തുകയും വായിലെ മസ്സിലുകളെ ദൃടികരിക്കുകയും ചെയ്യുന്നു ... ദിനത്തില്‍ രണ്ടു തവണ ഇത് ചെയ്യുന്നത് നല്ലതാണ് ....

7.കവല

ശുദ്ധമായ ഇളം ചൂടുള്ള ജലം കൊണ്ട് വാ കുലുക്കുഴിയുക ... ഉപ്പു ചേര്‍ന്ന ത്രിഫല ചൂര്നവും ഉപയോഗിക്കാവുന്നതാണ് ... ഇത് വാ കൂടുതല്‍ ശുചി ആയി സൂക്ഷിക്കാന്‍ സഹായിക്കുന്നു .... ഭക്ഷണത്തിനു ശേഷവും ചെയ്യാവുന്നതാണ്

8.ഗണ്ടുഷ

തില ചൂര്‍ണം ,തില എണ്ണ എന്നിവ വായയില്‍ ശേഖരിച്ച ശേഷം , ഒന്നോ രണ്ടോ മിനിടുകള്‍ക്ക് ശേഷം തുപ്പികലയുക ... ഇത് വായുമായി ഭന്ധപ്പെട്ട പേശികളെ ബലപ്പെടുത്തുന്നു ... കൂടാതെ കവിലുകളിലെ ചുളിവുകളും പാടുകളും നീക്കം ചെയ്യുന്നതിനും സഹായിക്കുന്നു ...

9.ഉഷ പാനം

മൂന്ന് മുതല്‍ നാല് ഗ്ലാസ് വരെ ജലം സേവിക്കുന്നത് നല്ലതാണ് ... ഇത് കാലാവസ്ഥ അനുസരിച്ചു തണുത്ത ജലമോ ചൂട് ജലമോ ആകാം ... ജലം സ്വര്‍ണ,വെള്ളി,ചെമ്പ് ,മണ്‍ പാത്രങ്ങളില്‍ ശേഖരിച്ചു സൂക്ഷിക്കാം ...

10.കണ്ണെഴുത്ത്

അഞ്ജനം കൊണ്ട് കണ്ണെഴുതുന്നത് നെത്രത്തെ ശുദ്ധി ചെയ്യുന്നു

11.നാസ്യ കര്‍മം

ശുദ്ധമായ നെയ്യ് ,അനു തൈലം എന്നിവ ചെറിയ അളവില്‍ നാസ ദ്വാരത്തില്‍ ഒഴിക്കുക ... ഇത് നാസത്തിലെ പൊടി ,അണുക്കള്‍ എന്നിവ നീക്കം ചെയ്യുകയും ,അതിനെ പശിമയുല്ലതാക്കുകയും ചെയ്യുന്നു ... ദിനവും ഇത് ചെയ്താല്‍ തലവേദന ഇല്ലാതാകുകയും ശിരസ്സ്‌ മുതല്‍ തോള്‍ വരെ ശുധികരിക്കുകയും ബലപ്പെടുത്തുകയും ചെയ്യുന്നു ....

12.അഭ്യംഗ

ശുദ്ധമായ എണ്ണ കൊണ്ട് ശരീരം തടവുക ..മുകളില്‍ നിന്നും താഴേക്ക്‌ തടവുക ...ഇത് രക്ത സംക്രമണം വര്‍ധിപ്പിക്കുന്നു ... അതിനാല്‍ തൊലി വെളുപ്പ്‌ കൂട്ടുന്നു എന്ന് മാത്രമല്ല ,ശരീരത്തിലെ കൊഴുപ്പിനെ നിയന്ത്രിക്കുകയും ,തൊലിയിലെ അന്തരിച്ച കോശങ്ങളെ നീക്കം ചെയ്യുകയും അനുക്കലെര്‍ നീക്കം ചെയ്യുകയും രക്ത സമ്മര്‍ദം കുറക്കുകയും ഹൃദയ സ്തംഭന സാദ്യത കുറക്കുകയും ചെയ്യുന്നു ... ഉള്ളന്‍ കാല്‍ എണ്ണ കൊണ്ട് തടവുന്നത് നേത്ര ശക്തി വര്‍ദ്ധിപ്പിക്കുന്നു .

13.വ്യായാമം

ദിനവും വ്യായാമം ചെയ്യുന്നത് പേശികളെ ബലപ്പെടുത്തുകയും ,രക്ത സമ്മര്‍ദം കുറക്കുകയും ,ശരീരത്തിന് ആകൃതി ,വഴക്കം എന്നിവ നല്‍കുകയും ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തന ശേഷി വര്‍ദ്ധിപ്പിക്കുകയും ശരീരത്തിലെ മാലിന്യങ്ങളെ വിയര്‍പ്പു വഴി പുറന്തള്ളുകയും ശ്വാസ കോശത്തിന്റെ പ്രവര്‍ത്തനത്തെ നല്ല നിലയില്‍ ആക്കുകയും ചെയ്യുന്നു .... കൂടാതെ ആരോഗ്യം ഉള്ള ശരീരം ആരോഗ്യം ഉള്ള മനസ്സിനും കാരണം ആകുന്നു ...

14.സ്നാനം

ചൂട് ജലം ഒരിക്കലും ശിരസ്സില്‍ ഒഴിക്കരുത് ... സ്നാനം ശരീരത്തെ ശുദ്ധികരിക്കുന്നു ... തളര്‍ച്ച ,തൊലിയിലെ മാലിന്യങ്ങള്‍ എന്നിവ അകറ്റുന്നു ... പ്രകൃതി ദത്തമായ സോപ്പ് ഉപയോഗിക്കുക ... സ്നാനം ദഹന പ്രക്രിയയെ മന്ദ ഗതിയില്‍ ആക്കുന്നതിനാല്‍ ഊണിനു ശേഷം സ്നാനം അരുത് ...

14-2.ഉദ്വര്‍ത്തന

പ്രകൃതി ദത്തമായ ചൂര്‍ണങ്ങള്‍ കൊണ്ട് ശരീരത്തെ തടവുന്നു.ഇത് തിളിയിലെ മാലിന്യങ്ങള്‍ പ്രവര്‍ത്തന ശേഷി നഷ്ടപ്പെട്ട കോശങ്ങള്‍ എന്നിവ നീക്കം ചെയ്യുകയും ശരീര കാന്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു .ഇത് താഴെ നിന്നും മുകളിലേക്ക് എന്നാ രീതിയില്‍ ആണ് ചെയ്യേണ്ടത് ...

ഇവ രണ്ടിനും ശേഷം കാല്‍പാദങ്ങള്‍ ഉണങ്ങിയ തോര്‍ത്തു കൊണ്ട് നല്ല വിധം തുവര്‍ത്തുക

നാസം ,കാരണം എന്നിവ ശരീയാം വിധം ശുദ്ധീകരിക്കണം ,നേത്രങ്ങള്‍ കഴുകണം

മുടി ,നഖം എന്നിവ മുറിച്ചു നിര്‍ത്തണം ,ശുദ്ധമായ വസ്ത്രങ്ങള്‍ ധരിക്കുക.... കഴിയും വിധം പ്രകൃതി ദത്തമായ വസ്ത്രങ്ങള്‍ ഉപയോഗിക്കുക

15.ആഹാര വിധി

ദിനത്തില്‍ രണ്ടു തവണ മിനിമം ഭക്ഷണം കഴിക്കണം

വൃത്തിയുള്ള പാത്രത്തില്‍ ഭക്ഷണം പാകം ചെയ്യുക

ആമാശയത്തെ നാലായി പകുത്താല്‍ രണ്ടു ഭാഗം ഭക്ഷണം ഒരു ഭാഗം ജലം ഒരു ഭാഗം വായു എന്നീ അനുപാതത്തില്‍ വേണം കഴിക്കാന്‍

നിന്നുകൊണ്ടോ ,മടിയില്‍ വച്ച് കൊണ്ട് ഭക്ഷണം കഴിക്കരുത്

16.സന്ധ്യ ചര്യ

നാമ ജപം ,ധ്യാനം എന്നിവക്കായി ഉപയോഗിക്കുക ... ഈ സമയത്ത് ഉറങ്ങുന്നതോ കഴിക്കുന്നതോ ,അഗാതമായ ചിന്തക്കോ നല്ലതല്ല ... ലൈംഗീക കാര്യങ്ങളില്‍ ഏര്‍പ്പെടുന്നതും ഗുണകരമല്ല



17.രാത്രി ചര്യ

മിതമായ ഭക്ഷണം കഴിക്കുക ...തൈര് ,മോര് എന്നിവ രാത്രിയില്‍ കഴിക്കരുത്

പാദങ്ങള്‍,ഉള്ളന്‍ കാല്‍ എന്നിവ എണ്ണ കൊണ്ട് തടവുക ,.

ജലം കുടിക്കുക ...(നാല് ഗ്ലാസ്‌ ജലം തിളപ്പിച്ച്‌ ഒരു ഗ്ലാസ്‌ ആക്കുക)

18.നിദ്ര

ഭക്ഷണത്തിനു രണ്ടു മണിക്കൂര്‍ ശേഷം ഉറങ്ങുക ... എട്ടു മണിക്ക് ഭക്ഷണം കഴിച്ച വ്യക്തി പത്തു മണിക്ക് ഉറങ്ങുക ... പാളിയ ദഹനം ആണ് ആമ വാതത്തിന് പ്രധാന കാരണം ...ആറു മണിക്കൂര്‍ ആണ് ഒരു ദിനത്തില്‍ പരമാവധി ഉറങ്ങേണ്ടത് ,കുറഞ്ഞത്‌ നാല് മണിക്കൂര്‍ ...



📚📚📚📚📚📚

പുല, വാലായ്മ , ആശൗചം

പുല, വാലായ്മ , ആശൗചം

പുല, വാലായ്മ , ആശൗചം

പുനര്‍ജന്മത്തിലും പൂര്‍വ്വജന്മത്തിലും അധിഷ്ടിതമാണല്ലോ ജ്യോതിഷം. അത് തീര്‍ത്തും ശരിയുമാണ്. നമുക്ക് ജന്മം തന്നവരാണ് മാതാപിതാക്കള്‍ . നാം നമ്മുടെ കുട്ടികള്‍ക്ക് ജന്മം നല്‍കുന്നു. അങ്ങനെ പ്രകൃതി സത്യമായ ജനന പ്രക്രിയ നടക്കുന്നു. അങ്ങനെ നമ്മുടെ കുടുംബത്തിലെ മണ്‍മറഞ്ഞവര്‍ക്കായുള്ള കര്‍മ്മമാണ് ശ്രാദ്ധം. ഭക്തിയും ശ്രദ്ധയും കൂടി ചേരുന്ന കര്‍മ്മങ്ങളാണ് പരമാര്‍ത്ഥികമായി മാറുന്നത്. അതുകൊണ്ട് ശ്രാദ്ധം വളരെ ശ്രദ്ധയോടും ഭക്തിയോടും കൂടി ചെയ്യേണ്ടുന്ന കര്‍മ്മമാണ്.

മനുഷ്യ ജന്മത്തില്‍ ധാരാളം കര്‍മ്മം ചെയ്യേണ്ടതുണ്ടെങ്കിലും ഏറ്റവും പ്രധാനമായി ചെയ്യേണ്ടുന്ന കര്‍മ്മമാണ് ശ്രാദ്ധം. ഭാരതീയ പുരാണങ്ങളിലെല്ലാം ശ്രാദ്ധ കര്‍മ്മങ്ങള്‍ക്ക് മഹത്വം പറഞ്ഞിട്ടുണ്ട്. ബ്രഹ്മ പുരാണത്തില്‍ പറയുന്നു - "ഒരു പഴം കൊണ്ടെങ്കിലും ശ്രാദ്ധം നടത്തിയാല്‍ , ആ വംശത്തിലെ സര്‍വ്വ ദുഃഖങ്ങളും ഒഴിഞ്ഞു പോകുന്നു" എന്ന്.

ഈ കര്‍മ്മങ്ങളിലെല്ലാം ഉപയോഗിക്കുന്ന മഹത് ശക്തിയുള്ള ഒന്നാണ് എള്ള്. എള്ളിനെ തിലം എന്നും പറയുന്നു. അപ്പോള്‍ തിലഹവനം എന്നാല്‍ എന്ത് എന്നു മനസ്സിലായിക്കാണുമല്ലോ. ദേവ കര്‍മ്മങ്ങള്‍ വലത്തു വശം പ്രധാനമായും, പിതൃ കര്‍മ്മങ്ങള്‍ ഇടത്തു പ്രാധാന്യമായും ചെയ്യണം. അതു കൊണ്ടാണ്, പൂണൂല്‍ ധാരികള്‍ ആ സമയത്ത് പൂണൂല്‍ ഇടത്തേക്ക് ധരിയ്ക്കുന്നത്. അതു പോലെ പിതൃ കര്‍മ്മങ്ങള്‍ , തെക്ക്‌ മുഖമായി ഇരുന്ന്‍ ചെയ്യണം.

പിതൃപൂജയ്ക്ക്‌ ആവശ്യമായ പുഷ്പങ്ങള്‍

തുളസി, ദര്‍ഭ, കയ്യുണ്യം, താമര, ചെമ്പകപ്പൂവ്‌ ഇവയും എള്ളും പിതൃ പൂജയ്ക്ക് ഉത്തമങ്ങളാണ്.

തുളസി :- ഇലവര്‍ഗ്ഗങ്ങളില്‍ ഏറ്റവും ശ്രേഷ്ടം തുളസിയാണ്. തുളസിയ്ക്ക് പകരമായി മറ്റൊന്നില്ല. അതുകൊണ്ട് "പുന:പ്രക്ഷാള പൂജയേല്‍ " - അതായത്‌ വീണ്ടും കഴുകി ഉപയോഗിച്ചോളൂ എന്നു പറഞ്ഞിരിക്കുന്നത്.

ദര്‍ഭ :- ഇരിയ്ക്കുവാ൯ ഏറ്റവും ഉത്തമമായത് ദര്‍ഭയിലാണ് . വെറും നിലത്തിരുന്ന് കര്‍മ്മങ്ങള്‍ ചെയ്യുന്നത് കുലനാശനമാണ്.

എള്ള് :- വാക്കുകൊണ്ടും, മനസ്സുകൊണ്ടും, ശരീരം കൊണ്ടും ചെയ്യുന്ന സര്‍വ്വ പാപങ്ങളും നശിപ്പിക്കുവാ൯ എള്ളിന് കഴിവുണ്ട്.

ആയതുകൊണ്ട് ഇവയെല്ലാം വളരെ പ്രധാനപ്പെട്ടതാണ് എന്ന് ഗ്രഹിക്കണം. പിതൃ, ദേവ, ഋഷി എന്നിങ്ങനെ മൂന്ന് വിധ ഋണ (കടം)ത്തോട് കൂടിയാണ് മനുഷ്യ൯ ജനിക്കുന്നത്.

ചില കര്‍മ്മങ്ങളാല്‍ ഉണ്ടാകുന്ന ശുചിത്വക്കുറവിനേയാണ് ആശൗചം എന്നു പറയുന്നത്. പ്രസവം മൂലം ഉണ്ടാകുന്നത് പ്രസവാശൗചം. എല്ലാ മതക്കാര്‍ക്കും 3 ദിവസം ആശൗചം ഉണ്ട്. പ്രസവം മൂലമുണ്ടാകുന്ന അശുദ്ധിയാണ് വാലായ്‌മ . മരണം മൂലം ഉണ്ടാകുന്നത് പുല. പുലകൊണ്ട് വാലായ്‌മ പോകുന്നതല്ലാതെ, വാലായ്‌മ കൊണ്ട് പുല പോകുന്നതല്ല . ഇവയെല്ലാം, ഓരോ മതസ്ഥര്‍ക്കും, വെവ്വേറെ ആയിരിക്കാം. ദേശ വ്യത്യാസവും ഉണ്ടാവാം. അപമൃത്യുവിന് ഇരയാവുന്നവരെ, സംബന്ധിച്ച് ആശൗചമോ, പുലയോ ഒന്നും ബന്ധുക്കള്‍ക്ക് ഉണ്ടാവുകയില്ല. അപമൃത്യുവിന്, സാധാരണ ബലികര്‍മ്മങ്ങള്‍ ഒന്നും ചെയ്യാറില്ല. അതവര്‍ക്ക്‌ സ്വീകരിക്കുവാനും ആവില്ല. പിന്നെ അവര്‍ക്കു വേണ്ടി ചെയ്യാവുന്നത് നാരായണ ബലി മാത്രമാണ്. അത് ചെയ്യുക.

കരിനാള്‍ ദോഷം
സ്ഥിര രാശൗ, പുണര്‍ത വിശാഖം
ഉത്രവും ഉത്രാടവും, ഉത്രട്ടാതിയും
രേവതി, രോഹിണി, ജന്മ നക്ഷത്രം,
അഷ്ടമി, വാവും, രിക്താ തിഥികളും ഒത്തു വന്നാല്‍
തക്കതിലോന്നിന് മൃത്യു ഭവിക്കും.

മരണം, സ്ഥിര രാശിയിലിരിക്കുക,
രിക്താതിഥികള്‍ - ചതുര്‍ത്ഥി, ചതുര്‍ദ്ദശി, നവമി ഇവയും മുകളില്‍പ്പറഞ്ഞിരിക്കുന്ന നക്ഷത്രങ്ങളും ഒത്തു വന്നാല്‍ , വീണ്ടും, കുടുംബത്തില്‍ മരണം ഉണ്ടാകും.


പിണ്ഡനൂല്‍ ദോഷം
തൃക്കേട്ട, കാര്‍ത്തിക, പൂരം, പുരാടം, പൂരുരുട്ടാതി, ആയില്യം, തിരുവാതിര, മൂലം. ഈ നക്ഷത്രങ്ങളില്‍ മരണം, ഉണ്ടായാല്‍ കര്‍മ്മം ചെയ്യുന്ന ആള്‍ക്കു ഒരു വര്‍ഷത്തിനകം ദോഷം ഉണ്ടാവും. അതു പോലൊരു ദോഷമാണ് വസുപഞ്ചകം അതായത്, അവിട്ടം മുതല്‍ രേവതി വരെയുള്ള അഞ്ചു നക്ഷത്രങ്ങളില്‍ മരണമുണ്ടായാല്‍ , ആ കുടുംബത്തില്‍ തുടര്‍ന്നും മരണമുണ്ടാകും. അവിട്ടത്തില്‍ മരിച്ചാല്‍ വീണ്ടും 1 മരണം കൂടി ചതയത്തിലെങ്കില്‍ വീണ്ടും 2 മരണം അങ്ങനെ, രേവതിയിലെങ്കില്‍ വീണ്ടും 5 മരണം. മൃത്യുഞ്ജയ ഹോമമാണ് മുകളില്‍പ്പറഞ്ഞ ദോഷങ്ങള്‍ക്കെല്ലാം പരിഹാരം. പിണ്ഡ കര്‍ത്താവിന്റെ പേരിലാണ് പരിഹാരം ചെയ്യേണ്ടത്.

സാധാരണ ക്ഷേത്രങ്ങളില്‍ പിതൃകര്‍മ്മം ചെയ്യുന്നത്, ദേവഹിതമല്ല. പിതൃപൂജകള്‍ ചെയ്യുന്ന ക്ഷേത്രങ്ങളില്‍ ചെയ്യുന്നതായിരിക്കും കൂടുതല്‍ നല്ലത്. തിരുവല്ലം, തിരുനാവായ്, വര്‍ക്കല ജനാര്‍ദ്ദന സ്വാമി ക്ഷേത്രം എന്നിവ പിതൃകര്‍മ്മങ്ങള്‍ ചെയ്യുന്ന ക്ഷേത്രങ്ങള്‍ക്ക് ഉദാഹരണമാണ്. ബലികര്‍മ്മം നടത്തേണ്ടത്, മരിച്ചയാളുടെ പേരും മരണ ദിവസത്തെ തിഥിയിലാണ്. മരിച്ചാല്‍, തിഥിയ്ക്കാണ് പ്രാധാന്യം (തിഥി - പ്രഥമ , ദ്വിതീയ, തൃതീയ ----) . മരണ ദിവസ നക്ഷത്രത്തിലും കര്‍മ്മം ചെയ്യാം. ഇവ ഒന്നും അറിയില്ലയെങ്കില്‍ , പരേതന്റെ നാമവും, തിരുവോണം നക്ഷത്രവും കുടി ചേര്‍ത്ത്‌ പറഞ്ഞു വേണം കര്‍മ്മം ചെയ്യാ൯ .

ഒരു മനുഷ്യ ജന്മത്തില്‍ 108 മരണങ്ങള്‍ ഉണ്ടാകും എന്നാണ് പറയുക. 107 അകാല മൃത്യുകള്‍ , 1 കാല മരണം, അങ്ങനെ 108. കാല മരണത്തെ, തടയാനാവില്ല. അകാല മൃത്യുക്കളാണ്, രോഗമായും, ജീവിത ബുദ്ധിമുട്ടുകളായും വരുക. അതിനെ പരിഹാരങ്ങള്‍ കൊണ്ടു തടയാം. ആഴ്ചയില്‍ ഒരു ദിവസം എങ്കിലും നിര്‍ബ്ബന്ധമായും ക്ഷേത്രദര്‍ശനം നടത്തണം.

മരണം നിത്യ സത്യമാണ്. അതില്‍ ഭയം ഉണ്ടാകാതിരിക്കുക. നിത്യവും, എപ്പോഴും ദേവ നാമം ഉച്ചരിക്കുക. അതൊരു ശീലമായാല്‍ മരണ സമയത്ത് അറിയാതെങ്കിലും, ദേവ നാമം മനസ്സില്‍ വരും അതില്‍ കവിഞ്ഞോരു പുണ്യമില്ല. അഥവാ അതില്‍ കവിഞ്ഞോരു പുണ്യമുണ്ടെങ്കില്‍ , ഭഗവാനേ, അതെനിക്കു വേണ്ട.                      

ഗായത്രിയുടെ ശക്‌തി ഈ പ്രപഞ്ചം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന ശക്‌തി

ഗായത്രിയുടെ ശക്‌തി ഈ പ്രപഞ്ചം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന ശക്‌തി തന്നെയാണ്‌. നിങ്ങള്‍ അതുമായി ഒരു ബന്ധം സ്‌ഥാപിക്കുകയാണെങ്കില്‍ അതിന്റെ സൂക്ഷ്‌മ ശക്‌തി നിങ്ങള്‍ക്കു സ്വാധീനമാകും. അപ്പോള്‍ നിങ്ങള്‍ക്ക്‌ ശാരീരികവും മാനസികവും ആത്മീയവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും സമ്പന്നനാകാന്‍ സാധിക്കും. ശരീരത്തിലെ ചില അവയവങ്ങളില്‍നിന്ന്‌ അനേകം നാഡികള്‍ നാനാഭാഗത്തേക്കും പോകുന്നുണ്ട്‌. ചില നാഡികള്‍ യോജിക്കുന്നതിനെ ഗ്രന്ഥിയെന്ന്‌ പറയുന്നു. മനുഷ്യശരീരത്തിലെ വിവിധ ശക്‌തികള്‍ വിവിധ ഗ്രന്ഥികളിലായി ശേഖരിച്ചിരിക്കുന്നു. നാം ഗായത്രി മന്ത്രമോ, നാമമോ ജപിക്കുമ്പോള്‍ ഈ ശക്‌തികള്‍ ഉണരും


ഓം ഭൂര്‍ഭുവ: സ്വ:
തത് സവിതുര്‍വരേണ്യം
ഭര്‍ഗോ ദേവസ്യ ധീമഹി
ധിയോ യോ ന: പ്രചോദയാത്


🌙 ഓം

ജപിക്കുമ്പോള്‍ ശിരസ്സിന്റെ ഭാഗത്ത്‌ ആറിഞ്ച്‌ ശക്‌തി ഉയരുന്നു.

🌙ഭൂ

ജപിക്കുമ്പോള്‍ വലതു കണ്ണിന്റെ ഭാഗത്ത്‌ നാലിഞ്ച്‌ ശക്‌തി ഉയരുന്നു.

🌙ഭുവ

 ജപിക്കുമ്പോള്‍ മനുഷ്യന്റെ മൂന്നാം കണ്ണിലെ ശക്‌തി മൂന്നിഞ്ച്‌ ഉയരുന്നു.

🌙സ്വ:

ജപിക്കുമ്പോള്‍ ഇടതുകണ്ണിലെ ശക്‌തി നാലിഞ്ച്‌ ഉയരുന്നു.

🌙തത്‌

 ആജ്‌ഞാചക്രത്തില്‍ സ്‌ഥിതി ചെയ്യുന്ന തപി എന്ന ഗ്രന്ഥിയില്‍ അടങ്ങിയിരിക്കുന്ന സാഫല്യം എന്ന ശക്‌തിയെ ഉയര്‍ത്തുന്നതാണ്‌.

🌙സ

 ഇടതു നയനത്തില്‍ സ്‌ഥിതി ചെയ്യുന്ന സഫലത എന്ന ഗ്രന്ഥിയിലുള്ള പരാക്രമം എന്ന ശക്‌തി ഉണര്‍ത്തുന്നത്‌.

🌙വി

വലതുകണ്ണിലെ വിശ്വ എന്ന ഗ്രന്ഥിയിലുള്ള പാലനശക്‌തിയെ ഉണര്‍ത്തുന്നത്‌.

🌙തുഃ

ഇടതു ചെവിയിലെ തുഷ്‌ടി ഗ്രന്ഥിയിലുള്ള മംഗളകര ശക്‌തിയെ ഉണര്‍ത്തുന്നത്‌.

🌙വ

വലതു ചെവിയിലെ വരദ ഗ്രന്ഥിയിലുള്ള ഗണ എന്ന ശക്‌തിയെ ഉണര്‍ത്തുന്നത്‌.

🌙രേ

 നാസികമൂലത്തിലെ രേവതി ഗ്രന്ഥിയിലുള്ള പ്രേമസിദ്ധി എന്ന ശക്‌തിയെ ഉണര്‍ത്തുന്നത്‌.

ണി🌙

മേല്‍ ചുണ്ടിലെ സൂക്ഷ്‌മ ഗ്രന്ഥിയിലുള്ള ഗണ എന്ന ശക്‌തിയെ ഉണര്‍ത്തുന്നത്‌.

🌙യം

കീഴ്‌ചുണ്ടിലെ ജ്‌ഞാന ഗ്രന്ഥിയിലുള്ള തേജം എന്ന ശക്‌തിയെ ഉണര്‍ത്തുന്നത്‌

🌙ഭര്‍

കഴുത്തിലുള്ള ഭര്‍ഗ്ഗ ഗ്രന്ഥിയിലുള്ള രക്ഷണ എന്ന ശക്‌തിയെ ഉണര്‍ത്തുന്നത്‌.

🌙ഗോ

 തൊണ്ടയിലെ ഗോമതി ഗ്രന്ഥിയിലുള്ള ബുദ്ധിയെന്ന ശക്‌തിയെ ഉണര്‍ത്തുന്നത്‌.

🌙ദേ

ഇടതു നെഞ്ചില്‍ മുകള്‍ ഭാഗത്തുള്ള ദേവിക ഗ്രന്ഥിയിലുള്ള ദമനം എന്ന ശക്‌തിയെ ഉണര്‍ത്തുന്നത്‌.

🌙വ

വലതു നെഞ്ചിലെ വരാഹ ഗ്രന്ഥിയിലുള്ള നിഷ്‌ഠ എന്ന ശക്‌തിയെ ഉണര്‍ത്തുന്നത്‌.

🌙സ്യ

 ആമാശയത്തിനു മുകളില്‍ അവസാന വാരിയെല്ലു ചേരുന്ന ഭാഗത്തുള്ള സിംഹിനി ഗ്രന്ഥിയിലുള്ള ധാരണ എന്ന ശക്‌തിയെ ഉണര്‍ത്തുന്നത്‌.

🌙ധീ

കരളിലെ ധ്യാന ഗ്രന്ഥിയിലുള്ള പ്രാണ എന്ന ശക്‌തിയെ ഉണര്‍ത്തുന്നത്‌.

🌙മ

 പ്ലീഹയിലെ മര്യാദ ഗ്രന്ഥിയിലുള്ള സമ്യാന എന്ന ശക്‌തിയെ ഉണര്‍ത്തുന്നത്‌.

🌙ഹി

 പൊക്കിളിലുളള സ്‌ഫുത എന്ന ഗ്രന്ഥിയിലുള്ള തപോ ശക്‌തിയെ ഉണര്‍ത്തുന്നത്‌

ശ്രീ ലളിതാ സഹസ്രനാമം

ശ്രീ ലളിതാ സഹസ്രനാമം

1) ശ്രീമാതാ =
ഈ ലോകത്തിന് മുഴുവന്‍ അമ്മയായിട്ടുള്ളവളേ (സൃഷ്ടി),

2) ശ്രീ മഹാരാജ്ഞീ =
ഈ ലോകത്തെ മുഴുവന്‍ പരിപാലിച്ചു പോരുന്നവളേ (സ്ഥിതി),

3) ശ്രീമദ് സിംഹാസനേശ്വരീ =
ശ്രേഷ്ടമായ സിംഹം വാഹനമായിട്ടുള്ളവളേ (സംഹാരം)

4) ചിദഗ്നികുണ്ഡ സംഭൂതാ =
അഗ്നിയാകുന്ന കേവലബ്രഹ്മത്തില്‍ നിന്നും ജനിച്ചവളേ (ഭണ്ഡാസുരനോടു തോറ്റ ദേവന്മാര്‍ ദേവീപ്രീത്യര്‍ത്ഥം ചെയ്ത മഹായാഗാഗ്നിയില്‍ നിന്നും ജനിച്ചവളേ)

5) ദേവകാര്യ സമുദ്യതാ =
ദേവന്മാരുടെ ദു;ഖം അകറ്റാനായി ജനിച്ചവളേ

6) ഉദ്യദ്ഭാനു സഹസ്രാഭാ =
ഉദിച്ചുയരുന്ന ആയിരക്കണക്കിന് സൂര്യന്മാരുടെ ശോഭയോടു കൂടി ജനിച്ചവളേ,

7) ചതുര്‍ബാഹു സമന്വിതാ =
നാലുകൈകളോടു കൂടിയവളേ,

8) രാഗസ്വരൂപ പാശാഢ്യാ =
ജീവജാലങ്ങള്‍ തമ്മിലുള്ള ഐക്യത്തിന് കാരണമായ സ്നേഹമെന്ന കയര്‍,

9) ക്രോധാകാരാങ്കുശോജ്ജ്വലാ =
ക്രോധവികാരത്തിന്റെ ദൃശ്വരൂപമായ അങ്കുശം എന്ന ആയുധം എന്നിവയും

10)മനോരൂപേക്ഷു കോദണ്ഡാ =
മനസ്സാകുന്ന വില്ലും,


11)പഞ്ചതന്മാത്ര സായകാ =
ശബ്ദം, സ്പര്‍ശം, രൂപം, രസം, ഗന്ധം, എന്നിങ്ങനെ മനസ്സിന്റെ പ്രേരണയില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് അമ്പുകളോടും കൂടിയ പ്രിയപ്പെട്ട ദേവീ,

12)നിജാരുണ പ്രഭാപൂര മജ്ജദ് ബ്രഹ്മാണ്ഡമണ്ഡലാ =
അവിടുത്തെ അരുണപ്രഭയില്‍ ഈ ബ്രഹ്മാണ്ഡത്തിലെ സകലതും മുങ്ങി നില്‍ക്കുകയാണ്.


13) ചമ്പകാശോകപുന്നാഗസൊഗന്ധികാ ലസത്കചാ =
ചമ്പകം, അശോകം, പുന്നാഗം, സൗഗന്ധികം എന്നീ പുഷ്പങ്ങള്‍ കൊണ്ട് ശോഭിക്കുന്ന തലമുടിയോടെ വിളങ്ങുന്നതും,

14) കുരുവിന്ദമണിശ്രേണീ കനത്കോടീര മണ്ഡിതാ =
പത്മരാഗങ്ങളാല്‍ ശോഭിക്കുന്ന കിരീടത്താല്‍ അലങ്കരിക്കപ്പെട്ടതുമായ എന്റെ ദേവീ


15അഷ്ടമീചന്ദ്ര വിഭ്രാജദ് = അമാവാസിക്കു ശേഷമുള്ള എട്ടാം ദിനത്തിലെ ചന്ദ്രനെപ്പോലെ അര്‍ദ്ധ ചന്ദ്രാകൃതിയില്‍ പ്രകാശിക്കുന്ന,

16 അളിക സ്ഥല ശോഭിതാ = നെറ്റിത്തടം കൊണ്ട് ശോഭിക്കുന്നതും,

17മുഖചന്ദ്രകളങ്കാഭ =
മുഖമാകുന്ന ചന്ദ്രനിലെ കളങ്കം പോലെ ശോഭിക്കുന്ന,

18 മൃഗനാഭി =
കസ്തൂരി കൊണ്ടുള്ള,

19വിശേഷകാ =
പൊട്ട് അണിഞ്ഞിട്ടുള്ളതുമായവളേ
ചന്ദ്രന് കളങ്കം എപ്രകാരമാണോ കൂടുതല്‍ മനോഹാര്യമാകുന്നത് അതുപോലെ ദേവിയുടെ തിരുനെറ്റിയില്‍ അണിഞ്ഞിട്ടുള്ള കസ്തൂരിപ്പൊട്ട് ദേവിയുടെ മുഖത്തിന് കൂടുതല്‍ അലങ്കാരമായിരിക്കുന്നു.

20വദനസ്മര മാംഗല്യ ഗൃഹതോരണ ചില്ലികാ =
കാമദേവന്റെ മംഗളഭവനം പോലുള്ള മുഖത്തിന് പ്രവേശനദ്വാരമാകുന്ന പുരികക്കൊടികളോടു കൂടിയവളേ,

21വക്ത്രലക്ഷ്മീ =
മുഖകാന്തിയുടെ

22പരീവാഹ =
ഒഴുക്കില്‍,

23ചലന് മീനാഭ =
ചലിക്കുന്ന മീനുകളെപ്പോലെ ശോഭിക്കുന്ന,

24ലോചനാ =
കണ്ണുകളോട് കൂടിയവളേ
ഇവിടെ ആദ്യവരിയില്‍ ദേവിയുടെ പുരികക്കൊടികളെ കാമദേവന്റെ മംഗളഭവനമായ മുഖത്തിന്റെ തോരണം പോലെ വിളങ്ങുന്നതായി സങ്കല്പിച്ചിരിക്കുന്നു. ദേവിയുടെ കണ്ണുകളെ മത്സ്യങ്ങളോടുപമിച്ചിരിക്കുന്നതില്‍ ദേവിയുടെ കൃപാകടാക്ഷം എല്ലാ ദിക്കുകളിലുമെത്തും എന്നൊരു അര്‍ത്ഥ കല്പന കൂടിയാകാം.

25നവചമ്പക പുഷ്പാഭാ =
പുതുതായി വിടര്‍ന്ന ചമ്പകപ്പൂ പോലെ മനോഹരമായ,

26നാസാ ദണ്ഡ വിരാജിതാ =
നാസികയോട് കൂടി ശോഭിക്കുന്ന ദേവീ, അവിടുന്ന്,

27താരാകാന്തി തിരസ്ക്കാരി =
നക്ഷത്രങ്ങളുടെ ശോഭയെ തോല്പിക്കുന്ന വിധമുള്ള,

28നാസാഭരണ ഭാസുരാ =
മൂക്കുത്തി കൊണ്ട് ഏറെ വിളങ്ങുന്നു

29കദംബമഞ്ജരീ ക്ലിപ്ത =
കടമ്പിന്റെ പൂക്കുലയാലുള്ള , കര്‍ണ്ണപൂര

30മനോഹരാ =
കര്‍ണ്ണാഭരണമണിഞ്ഞ് മനോഹരിയായിരിക്കുന്ന ദേവീ,

20വദനസ്മര മാംഗല്യ ഗൃഹതോരണ ചില്ലികാ =
കാമദേവന്റെ മംഗളഭവനം പോലുള്ള മുഖത്തിന് പ്രവേശനദ്വാരമാകുന്ന പുരികക്കൊടികളോടു കൂടിയവളേ,

21വക്ത്രലക്ഷ്മീ =
മുഖകാന്തിയുടെ

22പരീവാഹ =
ഒഴുക്കില്‍,

23ചലന് മീനാഭ =
ചലിക്കുന്ന മീനുകളെപ്പോലെ ശോഭിക്കുന്ന,

24ലോചനാ =
കണ്ണുകളോട് കൂടിയവളേ
ഇവിടെ ആദ്യവരിയില്‍ ദേവിയുടെ പുരികക്കൊടികളെ കാമദേവന്റെ മംഗളഭവനമായ മുഖത്തിന്റെ തോരണം പോലെ വിളങ്ങുന്നതായി സങ്കല്പിച്ചിരിക്കുന്നു. ദേവിയുടെ കണ്ണുകളെ മത്സ്യങ്ങളോടുപമിച്ചിരിക്കുന്നതില്‍ ദേവിയുടെ കൃപാകടാക്ഷം എല്ലാ ദിക്കുകളിലുമെത്തും എന്നൊരു അര്‍ത്ഥ കല്പന കൂടിയാകാം.

25നവചമ്പക പുഷ്പാഭാ =
പുതുതായി വിടര്‍ന്ന ചമ്പകപ്പൂ പോലെ മനോഹരമായ,

26നാസാ ദണ്ഡ വിരാജിതാ =
നാസികയോട് കൂടി ശോഭിക്കുന്ന ദേവീ, അവിടുന്ന്,

27താരാകാന്തി തിരസ്ക്കാരി =
നക്ഷത്രങ്ങളുടെ ശോഭയെ തോല്പിക്കുന്ന വിധമുള്ള,

28നാസാഭരണ ഭാസുരാ =
മൂക്കുത്തി കൊണ്ട് ഏറെ വിളങ്ങുന്നു

29കദംബമഞ്ജരീ ക്ലിപ്ത =
കടമ്പിന്റെ പൂക്കുലയാലുള്ള , കര്‍ണ്ണപൂര

30മനോഹരാ =
കര്‍ണ്ണാഭരണമണിഞ്ഞ് മനോഹരിയായിരിക്കുന്ന ദേവീ,

31താടങ്കയുഗളീഭൂത =
രണ്ടു കര്‍ണ്ണാഭരണങ്ങളായിത്തീര്‍ന്ന,

32തപനോഡുപ =
സൂര്യന്റേയും താരാനാഥനായ ചന്ദ്രന്റെയും മണ്ഡലങ്ങളോടെ അങ്ങേറെ ശോഭിക്കുന്നു.

33പദ്മരാഗശിലാദര്‍ശ =
പദ്മരാഗ രത്നം കൊണ്ട് നിര്‍മ്മിച്ച കണ്ണാടിയെ,

34പരിഭാവി =
പരിഭവിപ്പിക്കുന്ന,

35കപോലഭൂ =
കവിള്‍ത്തടത്തോടു കൂടിയവളേ,

36നവവിദ്രുമ =
പുതിയ പവിഴത്തിന്റെയും

37ബിംബ =
തൊണ്ടിപ്പഴത്തിന്റേയും,

38ശ്രീ =
ശോഭയെ,

39ന്യക്കാരി =
തോല്‍പ്പിക്കുന്ന വിധത്തിലുള്ള

40ദശനച്ഛദാ =
(പല്ലിനെ മൂടുന്ന) ച്ചുണ്ടുകളാല്‍ അവിടുന്ന് ഏറെ വിളങ്ങുന്നു.

41) ഇന്ദ്രഗോപ പരിക്ഷിപ്ത സ്മരതൂണാഭ ജംഘികാ =
ചുവപ്പു നിറമുള്ള ഇന്ദ്രഗോപരത്നം പതിച്ച കാമദേവന്റെ ആവനാഴിയുടേത് പോലുള്ള കാലുകളോട് കൂടിയ ദേവീ

42) ഗൂഢഗുല്ഫാ =
കാഴ്ചയില്‍ നിന്നും മറഞ്ഞിരിക്കുന്ന നെരിയാണിയളോടു കൂടിയ ദേവീ (മാംസളത കൊണ്ട് എല്ലു തെളിഞ്ഞു കാണാത്ത നെരിയാണികളുള്ള)

43) കൂര്‍മ്മപൃഷ്ഠജയിഷ്ണുപ്രപദാന്വിതാ =
ആമയുടെ പുറന്തോടു പോലെ വളഞ്ഞ പുറവടികളോടു കൂടിയ ദേവീ (കാലിന്റെ പുറവടിയുടെ മദ്ധ്യം ഉയര്‍ന്നിരിക്കുന്നത് സൗന്ദര്യ ലക്ഷണം)

44) നഖദീധിതി സംഛന്നനമജ്ജനതമോഗുണാ =
പാദനഖങ്ങളുടെ കിരണങ്ങളാല്‍ മറയ്ക്കപ്പെടുന്ന നമിക്കുന്ന ജനങ്ങളുടെ തമോഗുണത്തോടു കൂടിയവളേ (പാദങ്ങളില്‍ നമസ്ക്കരിക്കുന്നവരുടെ ഉള്ളിലുള്ള അജ്ഞാനരൂപമായ ഇരുട്ടിനെ ദേവിയുടെ പാദനഖങ്ങളില്‍ നിന്നു പ്രസരിക്കുന്ന രശ്മികള്‍ നശിപ്പിക്കുന്നു)

45) പദദ്വയാപ്രഭാജാലപരാകൃതസരോരുഹാ =
രണ്ടു പാദങ്ങളുടെ പ്രഭാപൂരത്താല്‍ നിന്ദിക്കപ്പെട്ട താമരയോടു കൂടിയവളേ (ദേവിയുടെ കാലുകളുടെ മാര്‍ദ്ദവവും അഴകും താമരപൂക്കളെപ്പോലും തോല്പിക്കുന്ന തരത്തിലുള്ളവയാണെന്നു സാരം)

46) ശിഞ്ജാന മണി മഞ്ജീര മണ്ഡിത ശ്രീപദാംബുജാ =
കിലുങ്ങുന്ന മണിച്ചിലമ്പുകളാല്‍ അലംകൃതമായ പാദാരവിന്ദങ്ങളോട് കൂടിയ ദേവീ

47) മരാളീ മന്ദഗമനാ =
അരയന്നപ്പിട പോലെ മന്ദഗമനം ചെയ്യുന്ന ദേവീ

48) മഹാലാവണ്യശേവധി =
മഹത്തായ ലാവണ്യത്തിന് നിധിയായിട്ടുള്ളവളേ

49) സര്‍വ്വാരുണാ =
വസ്ത്രം, ആഭരണം,രൂപം തുടങ്ങി എല്ലാം അരുണവര്‍ണമായുള്ളവളേ

50) അനവദ്യാംഗീ =
അനവദ്യങ്ങളായ (കുറവൊന്നും പറയാനില്ലാത്ത) അംഗങ്ങളുള്ളവളേ

51) സര്‍വ്വാഭരണഭൂഷിതാ =
ചൂഡാമണി മുതല്‍ പാദാംഗുലീയം വരെ എല്ലാ ആഭരണങ്ങളും അണിഞ്ഞിട്ടുള്ളവളേ

52) ശിവകാമേശ്വരാങ്കസ്ഥാ= കാമേശ്വരനായ ശിവന്റെ മടിത്തട്ടില്‍ ഇരിക്കുന്നവളേ

53) ശിവാ =
മംഗളരൂപിണിയായ ദേവിക്കു നമസ്ക്കാരം

54) സ്വാധീനവല്ലഭാ=
തനിക്ക് അധീനനായ ഭര്‍ത്താവിനോടു കൂടിയവളേ (ശിവന് ശക്തിയെക്കൂടാതെ പ്രഭവിക്കാനാവില്ലെന്ന് വ്യംഗ്യം)

55) സുമേരു മധ്യശൃംഗസ്ഥാ=
ശ്രേഷ്ടമായ മഹാമേരു പര്‍വ്വതത്തിന്റെ മധ്യത്തില്‍ കുടികൊള്ളുന്ന ദേവിക്കു നമസ്ക്കാരം.

56) ശീമന്നഗരനായികാ=
സര്‍വ്വൈശ്വര്യ സമ്പന്നമായ നഗരത്തിന് അധിപതിയായ ദേവീ

57) ചിന്താമണി ഗൃഹാന്തസ്ഥാ=
ആഗ്രഹിക്കുന്നതെല്ലാം നല്‍കുന്ന ചിന്താമണി എന്ന രത്നം കൊണ്ട് നിര്‍മ്മിച്ച ഗൃഹത്തിന്റെ ഉള്ളില്‍ വസിക്കുന്ന ദേവീ

58) പഞ്ചബ്രഹ്മാസനസ്ഥിതാ=
ബ്രഹ്മാവ്, വിഷ്ണു, രുദ്രന്‍, ഈശ്വരന്‍ എന്നിവര്‍ കാലുകളായും സദാശിവന്‍ പലകയുമായും ഉള്ള മഞ്ചമായ പഞ്ചബ്രഹ്മനിര്‍മ്മിതമായ ഇരിപ്പിടത്തില്‍ സ്ഥിതി ചെയ്യുന്ന ദേവീ

59) മഹാ പദ്മാടവീസംസ്ഥാ=
വലിയ താമരകള്‍ സ്ഥിതിചെയ്യുന്ന വനത്തില്‍ സ്ഥിതിചെയ്യുന്ന ദേവീ. ഈ കാട് മേരു പര്‍വ്വതത്തിലാണ്.

60) കദംബവനവാസിനീ=
കദംബവനത്തില്‍ വസിക്കുന്നവളേ

61) സുധാസാഗരമധ്യസ്ഥാ=
അമൃതസമുദ്രത്തിന്റെ നടുവില്‍ സ്ഥിതിചെയ്യുന്ന ദേവീ. (ശ്രീചക്രത്തിലെ ഒമ്പതു ത്രികോണങ്ങളിലെ താഴെയുള്ളവയും ശിവാത്മകങ്ങളായ നാലുത്രികോണങ്ങളുടെ മുകളിലായും മേല്‍ഭാഗത്തുള്ള ശക്ത്യാത്മകങ്ങളായ അഞ്ചു ത്രികോണങ്ങളുടെ താഴെയായും ഉള്ള ബൈന്ദവസ്ഥാനത്തിനു പറയുന്ന പേര് സുധാ സിന്ധു എന്നാണ്.)

62) കാമാക്ഷീ =
കമനീയങ്ങളായ കണ്ണുകളുള്ള ദേവീ

63) കാമദായിനീ =
ഭക്തന്മാര്‍ക്ക് സര്‍വ്വാഭീഷ്ടങ്ങളും സാധിച്ചു നല്‍കുന്ന ദേവീ

64) ദേവര്‍ഷി ഗണസംഘാത സ്തൂയമാനാത്മ വൈഭവാ =
ദേവന്മാരുടേയും ഋഷിമാരുടേയും സമൂഹത്താല്‍ സ്തുതിക്കപ്പെട്ട ആത്മവൈഭവത്തോടു കൂടിയ ദേവീ

65) ഭണ്ഡാസുരവധോദ്യുക്ത ശക്തിസേനാ സമന്വിതാ=
ഭണ്ഡാസുരനെ വധിക്കുന്നതിന് ഒരുങ്ങിയ ശക്തി രൂപിണികളായ ദേവിമാരുടെ സേനയോടു കൂടിയ ദേവീ

66) സമ്പത്കരീസമാരൂഢ സിന്ധുരവ്രജസേവിതാ=
സമ്പത്കരി എന്ന ദേവിയാല്‍ നയിക്കുന്ന ആനക്കൂട്ടങ്ങളാല്‍ ചുറ്റപ്പെട്ട ദേവീ (അങ്കുശം എന്ന ആയുധത്തില്‍ നിന്നാണ് സമ്പത്കരീ ദേവിയുടെ ഉദ്ഭവം. സമ്പത്കരി എന്നത് സുഖലോലുപതയെയും സമാരൂഢസിന്ധുരവ്രജം എന്ന വാക്കിന് വിഷയസമൂഹങ്ങള്‍ എന്നും അര്‍ത്ഥമാക്കാം)

67) അശ്വാരൂഢാധിഷ്ഠിതാശ്വകോടികോടിഭിരാവൃതാ=
അശ്വാരൂഢ എന്ന ദേവിയുടെ നേതൃത്വത്തിലുള്ള കോടിക്കണക്കിന് കുതിരകളാല്‍ ചുറ്റപ്പെട്ട ദേവീ (പാശം എന്ന ആയുധത്തില്‍ നിന്നാണ് അശ്വാരൂഢ എന്ന ദേവതയുടെ ഉദ്ഭവം. കുതിരകളെപ്പോലെ പായുന്ന ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുന്നതിനുള്ള പാശമായി വര്‍ത്തിക്കുന്ന മനസ്സിന്റെ ശക്തി)

68) ചക്രരാജരാഥാരൂഢ സര്‍വായുധപരിഷ്കൃതാ=
ഒന്‍പതു നിലകളുള്ള ചക്രരാജം എന്ന തേരില്‍ കയറി എല്ലാ ആയുധങ്ങളാലും അലംകൃതയായിരിക്കുന്ന ദേവീ (ചക്രരാജരഥം ദേവീ രൂപമായ ശ്രീചക്രം തന്നെയെന്ന് വ്യംഗ്യസൂചന)

69) ഗേയചക്രരഥാരൂഢ മന്ത്രിണീ പരിസേവിതാ=
ലളിതാദേവിയുടെ കരിമ്പുവില്ലില്‍ നിന്ന് ഉത്ഭവിച്ച സംഗീത ദേവതയും ദേവിയുടെ മന്ത്രിണിയുമായ ശ്യാമളാംബിക നയിക്കപ്പെടുന്ന ഗേയചക്രരഥത്തില്‍ ഇരിക്കുന്ന ദേവീ

70) കിരിചക്രരഥാരൂഢ ദണ്ഡനാഥാ പുരസ്കൃതാ =
കിരിചക്രം എന്ന രഥത്തില്‍ ആരൂഢയായ ദണ്ഡനാഥ എന്ന ദേവിയാല്‍ സേവിക്കപ്പെടുന്ന ദേവീ (ലളിതാ ദേവിയുടെ കയ്യിലുള്ള പഞ്ചതന്മാത്രസായകങ്ങളില്‍ (അമ്പ്) നിന്ന് ഉത്ഭവിച്ച ദണ്ഡനാഥ എന്ന ദേവിയുടെ വരാഹാകൃതിയിലുള്ള കിരിചക്രരഥം വലിക്കുന്നത് കിരി(വരാഹം) കളാണ്.

71) ജ്വാലാമാലിനികാക്ഷിപ്തവഹ്നിപ്രാകാരമധ്യഗാ=
ജ്വാലാമാലിനികാ എന്ന ദേവിയാല്‍ നിര്‍മ്മിക്കപ്പെട്ട അഗ്നിരൂപമായ കോട്ടയുടെ മദ്ധ്യത്തില്‍ സ്ഥിതി ചെയ്യുന്നവളേ ( യുദ്ധവേളയില്‍ നിയമങ്ങള്‍ തെറ്റിച്ച് രാത്രി യുദ്ധത്തിനെത്തിയ ഭണ്ഡാസുരനില്‍ നിന്നും ദേവീ സൈന്യത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ചുറ്റും ഒരു തീമതിലായി രൂപം കൊണ്ടവളാണ് ജ്വാലാമാലിനികാ ദേവി)


72) ഭണ്ഡസൈന്യവധോദ്യുക്ത ശക്തിവിക്രമ ഹര്‍ഷിതാ=
ഭണ്ഡാസുരന്റെ സൈന്യത്തെ വധിക്കുന്നതിന് ഉദ്യുക്തരായ ശക്തികളുടെ വിക്രമത്തില്‍ സന്തോഷിച്ച ദേവീ (ഭണ്ഡന്‍ ജീവാത്മാവും സൈന്യം ജീവാത്മാവുമായ ബന്ധപ്പെട്ട ചിത്തവൃത്തികളാണെന്നും അവയെ നശിപ്പിക്കുന്നതിന് ഉദ്യുക്തരായ ജ്ഞാനരൂപങ്ങളായ ശക്തികളാണ് ദേവീ സൈന്യമെന്നും അജ്ഞാനത്തെ നശിപ്പിക്കുന്ന ജ്ഞാനത്തിന്റെ പ്രവര്‍ത്തനത്തില്‍ ആനന്ദിക്കുന്ന പരാശക്തിയാണ് ദേവിയെന്നും വ്യാഖ്യാനിക്കാം )

73) നിത്യാപരാക്രമാടോപനിരീക്ഷണസമുത്സുകാ=
തിഥിദേവകളായ നിത്യമാരുടെ പരാക്രമോടോപം നിരീക്ഷിച്ച് സന്തോഷിച്ച ദേവീ (പതിനഞ്ച് പേരാണ് തിഥി ദേവകള്‍)


74) ഭണ്ഡപുത്രവധോദ്യുക്ത ബാലാവിക്രമനന്ദിതാ=
ഭണ്ഡപുത്രമാരുടെ വധത്തിന് ഉദ്യുക്തയായ ബാലാദേവിയുടെ വിക്രമത്തില്‍ സന്തോഷിക്കുന്ന ദേവീ (ഭണ്ഡാസുരന്റെ 30 പുത്രന്മാര്‍ പിതാവിന്റെ ആജ്ഞ പ്രകാരം ദേവിയുമായി യുദ്ധത്തിന് വന്നപ്പോള്‍ ലളിതാദേവിയുടെ പുത്രിയായ ഒന്‍പതു വയസുമാത്രം പ്രായമുള്ള ബാലാദേവി അവരുമായി യുദ്ധം ചെയ്യുകയും അവരെ വധിക്കുകയും ചെയ്തു. സകലവിദ്യാ പാരംഗതയായ ബാലാദേവിയുടെ ഈ നൈപുണ്യത്തില്‍ ദേവിക്ക് ഏറെ സന്തോഷം തോന്നി)

75) മന്ത്രിണ്യംബാ വിരചിത വിഷംഗ വധതോഷിതാ=
മന്ത്രിണിയായ ശ്യാമളാ ദേവിയാല്‍ ചെയ്യപ്പെട്ടതായ വിഷംഗവധത്തില്‍ സന്തോഷിച്ചവളേ

76) വിശുക്രന്റെ പ്രാണനെ ഹരിച്ച വാരാഹീ ദേവിയുടെ കഴിവില്‍ സന്തോഷിച്ച ദേവീ (ബാലാദേവി തന്റെ 30 പുത്രന്മാരെയും വധിച്ചതറിഞ്ഞ ഭണ്ഡാസുരന്‍ ദു:ഖിതനായി വിലപിച്ചു. അതറിഞ്ഞ് വര്‍ദ്ധിത വീര്യത്തോടെ യുദ്ധത്തിനായി എത്തിയ ഭണ്ഡാസുരസഹോദരനായ വിശുക്രനെ വാരാഹീ ദേവി വധിച്ചു.)

77) കാമേശ്വരമുഖാലോകകല്പിത ശ്രീഗണേശ്വരാ=
കാമേശനായ ശിവന്റെ മുഖത്ത് ദൃഷ്ടി പതിപ്പിച്ച് ശ്രീഗണേശ്വരനെ സൃഷ്ടിച്ച ദേവിക്കു നമസ്കാരം. (ഭണ്ഡാസുരന്റെ അനുജനായ വിശുക്രന്‍ ശക്തി സൈന്യത്തെ നശിപ്പിക്കാന്‍ അഗ്നിപ്രാകാരത്തിന് (ശക്തിസൈന്യത്തിന്റെ പാളയത്തിനുള്ള സംരക്ഷണ മതില്‍)പുറത്തു നിന്നു കൊണ്ട് വിഘ്നയന്ത്രം സ്ഥാപിച്ചു. ഇതു മൂലം ശക്തി സൈന്യം തളര്‍ന്നു പോയി. മന്ത്രിണീ ദേവിയില്‍ നിന്നും ദണ്ഡിനീ ദേവിയില്‍ നിന്നും ഈ വിവരം അറിഞ്ഞ ദേവി മന്ദഹാസത്തോടെ ശിവന്റെ മുഖത്തു നോക്കുകയും അപ്രകാരം സൃഷ്ടിക്കപ്പെട്ടതാണ് ഗണേശനെന്നും സൂചന)

78) മഹാഗണേശ നിര്‍ഭിന്നവിഘ്നയന്ത്ര പ്രഹര്‍ഷിതാ=
മഹാഗണപതി വിഘ്നയന്ത്രത്തെ നശിപ്പിച്ചതു കണ്ട് ചിദാനന്ദകരമായ സന്തോഷം ഉണ്ടായ ദേവീ

79) ഭണ്ഡാസുരേന്ദ്രനിര്‍മ്മുക്തശസ്ത്രപ്രത്യസ്തവര്‍ഷിണീ=
ഭണ്ഡാസുരനുമായുള്ള യുദ്ധത്തില്‍ അയക്കുന്ന ഓരോ അസ്ത്രത്തിനും പ്രത്യസ്ത്രം അയച്ച ദേവീ (ഭണ്ഡാസുരന്‍ ദേഹിയെ ബന്ധിക്കുന്ന കര്‍മ്മങ്ങളും വാസനകളുമാണെന്നു രഹസ്യാര്‍ത്ഥം അവയില്‍ നിന്നുണ്ടായ അജ്ഞാനജന്യമായ ദുരിതമയമായ അസ്ത്രങ്ങളെ ദേവി ജ്ഞാനമയങ്ങളായ പ്രത്യസ്തമയച്ച് നശിപ്പിച്ച് ദേഹിയെ മോക്ഷത്തിലേക്ക് നയിക്കുന്നു വെന്ന് വ്യംഗ്യം)

80) കരാംഗുലിനഖോത്പന്ന നാരായണദശാകൃതിഃ=
കൈവിരലുകളുടെ നഖങ്ങളില്‍ നിന്ന് ഉണ്ടായ നാരായണന്റെ മത്സ്യകൂര്‍മ്മവരാഹാദിയായ ദശാവതാരരൂപങ്ങളോട് കൂടിയവളേ (ഭണ്ഡാസുരന്‍ ഓരോ അസ്ത്രങ്ങളയച്ചപ്പോളും ദേവിയുടെ ഓരോ കാല്‍വിരലുകളില്‍ നിന്ന് നാരായണന്റെ ദശാവതാരങ്ങളുടലെടുക്കുകയും അസുരാസ്ത്രങ്ങളെ ചെറുക്കുകയും ചെയ്തുവെന്ന് അര്‍ത്ഥം)

81) മഹാപാശുപതാസ്ത്രാഗ്നിനിര്‍ദ്ഗ്ദ്ധാസുരസൈനികാ=
മഹാ പാശുപതാസ്ത്രമയച്ച് അസുരന്റെ സൈനികരെ നശിപ്പിച്ചവളേ

82) കാമേശ്വരാസ്ത്രനിര്‍ദ്ദഗ്ദ്ധസഭണ്ഡാസുരശൂന്യകാ=
മഹാപാശുപതാസ്ത്രത്തേക്കാള്‍ ശക്തിയുള്ള കാമേശ്വരാസ്ത്രം അയച്ച് ഭണ്ഡാസുരനോടൊപ്പം അവന്റെ ശൂന്യകനഗരത്തെയും നശിപ്പിച്ച ദേവീ

83) ബ്രഹ്മോപേന്ദ്രമഹേന്ദ്രാദിദേവസംസ്തുഭവൈഭവാ=
ഭണ്ഡാസുരവധത്തില്‍ സന്തുഷ്ടരായ ബ്രഹ്മവിഷ്ണുപരമേശ്വര ന്മാരാല്‍ സ്തുതിക്കപ്പെട്ട ദേവീ

84) ഹരനേത്രാഗ്നിസംദഗ്ദ്ധകാമസഞ്ജീവനൗഷധിഃ=
ശ്രീപരമേശ്വരന്റെ മൂന്നാംകണ്ണില്‍ നിന്നുണ്ടായ തീയില്‍ പൂര്‍ണമായും എരിഞ്ഞുപോയ കാമദേവനെ ജീവിപ്പിക്കുന്നതിന് മരുന്നായി ഭവിച്ചവളേ (ശിവന്റെ നേത്രാഗ്നിയില്‍പ്പെട്ട് കാമദേവന്‍ ഭസ്മമായിപ്പോയി. വൈധവ്യദുഃഖത്താല്‍ വേദനിക്കുന്ന രതീദേവിയെ കണ്ട് ദുഃഖം തോന്നിയ ബ്രഹ്മാദിദേവകള്‍ കാമദേവനെ പുനര്‍ജ്ജനിപ്പിക്കണമെന്ന് ദേവിയോട് അപേക്ഷിക്കുന്നു. അതുപ്രകാരം അച്ഛന്റെ കോപത്തിന് പാത്രമായ മകനെ അമ്മ ആശ്വസിപ്പിക്കുന്നതു പോലെ ദേവി കാമദേവനെ പുനരുജ്ജീവിപ്പിച്ചു )

85) ശ്രീമദ്വാഗ്ഭവകൂടൈകശ്വരൂപമുഖപങ്കജാ=
ശ്രീമത്തായ വ്ഗ്ഭവകൂടം സ്വരൂപമായ മുഖൈശ്വര്യമുള്ള ദേവീ

86) കണ്ഠാധഃകടിപര്യന്തമധ്യകൂടസ്വരൂപിണീ=
കഴുത്തിനു താഴെ മുതല്‍ മധ്യപ്രദേശം വരെ മധ്യകൂടസ്വരൂപമായ സൗന്ദര്യമുള്ള ദേവീ

87) ശക്തികൂടൈകതാപന്ന കട്യധോഭാഗധാരിണീ=മധ്യപ്രദേശത്തിനു താഴെ മുതല്‍ പാദം വരെ വ്യാപിച്ചു കിടക്കുന്ന ശക്തികൂടസ്വരൂപിണി ആയ ദേവീ

88) മൂലമന്ത്രാത്മികാ= മൂലമന്ത്രം തന്നെ സ്വരൂപമായുള്ളവളേ, (വാഗ്ഭവകൂടമെന്നും മധ്യകൂടമെന്നും ശക്തികൂടമെന്നും മൂന്ന് ഖണ്ഡങ്ങളായി വിഭജിക്കപ്പെട്ട പഞ്ചദശീ മന്ത്രം ദേവിയുടെ മന്ത്രശരീരമാണ്.)

89) മൂലകൂടത്രയകളേബരാ=മൂലമന്ത്രമായ പഞ്ചദശാക്ഷരീ മന്ത്രത്തിന്റെ വാഗ്ഭവം, മധ്യം, ശക്തി എന്നീ പേരുകളിലുള്ള മൂന്നു കൂടങ്ങള്‍ തന്നെ ശരീരമായിട്ടുള്ളവളേ


90) കുലാമൃതൈകരസികാ= കുലാമൃതത്തെ രസിക്കുന്നവളേ, (സുഷുമ്നാനാഡിയുടെ താഴെ മൂലാധാരത്രികോണത്തില്‍ നിന്ന് കുണ്ഡലീനി ശക്തി താമരനൂല്‍ പോലെ നേര്‍ത്ത് മിന്നല്‍ക്കൊടി പോലെ പ്രകാശിക്കുന്ന രൂപത്തില്‍ മൂന്നരച്ചുറ്റായി സ്ഥിതിചെയ്യുന്നു. തലകീഴായി ഉറങ്ങി ക്കിടക്കുന്ന ആ ശക്തിയെ ഉണര്‍ത്തി നേരെയാക്കി ബ്രഹ്മഗ്രന്ഥി, വിഷ്ണുഗ്രന്ഥി, രുദ്രഗ്രന്ഥി എന്നിവയെയും ഷഡാധാരങ്ങളെയും ഭേദിച്ച് (നട്ടെല്ലിലെ സ്പൈനല്‍ കോഡ് കഴിഞ്ഞ്) ചിദാകാശത്തില്‍ സ്ഥിതി ചെയ്യുന്ന സഹസ്രാരപദ്മത്തിന്റെ മധ്യഭാഗത്തുള്ള അകുളകുണ്ഡലിനിയോട് കുണ്ഡലിനീ ശക്തി ചേരുമ്പോള്‍ അമൃതധാരയുണ്ടാകുന്നു. യോഗികള്‍ക്കും നല്ല മനഃശ്ശക്തിയുള്ളവര്‍ക്കും മാത്രം കൈവരിക്കാന്‍ ശ്രമിക്കാവുന്ന ഈ ആനന്ദധാരയില്‍ ആനന്ദിക്കുവളാണ് ദേവി എന്നു പറയുന്നത് മനഃശക്തിയുടെ ഉത്തുംഗാവസ്ഥ ചൂണ്ടിക്കാട്ടുന്നു.)

91) കുലസങ്കേതപാലനീ=കുലം (കൗളം എന്നു മറ്റൊരു പേര്) എന്ന ഉപാസനാരീതിയുടെ സാങ്കേതങ്ങളെ പരിപാലിക്കുന്നവള്‍. ( ഏറെ ജ്ഞാനികളും വിശ്വസനീയരുമായ ശിഷ്യന്മാര്‍ക്കു മാത്രം ആചാര്യന്മാര്‍ ഉപദേശിച്ചു കൊടുക്കുന്ന ഈ വിദ്യയെ അനര്‍ഹരുടെ കയ്യില്‍പ്പെടാതെ പരിപാലിച്ചു വരുന്ന ദേവീ )

92) കുലാംഗനാ= നല്ല കുലത്തില്‍പ്പെട്ടവളേ (കുലാംഗനയായവള്‍ പരപുരുഷന്മാരില്‍ നിന്നും എപ്പോഴും മറഞ്ഞിരിക്കുന്നു. ഇതുപോലെ ശ്രീദേവി അവിദ്യകൊണ്ട് മറഞ്ഞിരിക്കുന്നു. അന്യവിദ്യകളെല്ലാം ഗണികമാരെപ്പോലെ പ്രകടമാകുമ്പോള്‍ ശാംഭവീ വിദ്യ കുലവധുവിനെപ്പോലെ തന്റെ കുലത്തിലുള്ളവരോടു മാത്രം ഇണങ്ങുന്നുവെന്ന് സാരം )
93) കുലാന്തസ്ഥാ=കുലശാസ്ത്രത്തിന്റെ മധ്യത്തില്‍ ജ്ഞേയരൂപിണിയായി സ്ഥിതി ചെയ്യുന്ന ദേവീ. (കുലത്തിന് ശ്രീചക്രം എന്നതായും പരിഗണിക്കാം)


94) കൗലിനീ=കുലത്തെ സംബന്ധിച്ചവള്‍ എന്നര്‍ത്ഥം (കുലം എന്നത് കൗളം,ശ്രീചക്രം എന്ന വാക്കുകളെക്കൂടി ഉള്‍ക്കൊള്ളുന്നു)


95) കുലയോഗിനീ=ശ്രീചക്രം വരച്ച് അതില്‍ പൂജിക്കപ്പെടുന്ന ദേവീ


96) അകുലാ=കുലത്തിന് അതീതയായവള്‍


97) സമയാന്തസ്ഥാ= സമയമാര്‍ഗത്തില്‍ സ്ഥിതിചെയ്യുന്ന ദേവീ (ഹൃദയത്തില്‍ ആധാരചക്രങ്ങളെ സങ്കല്‍പ്പിച്ച് അതില്‍ ചിച്ഛക്തിയെ പൂജിക്കുന്ന രീതിക്കുന്ന രീതിക്ക് സമയം എന്നാണ് പേര്)


98) സമയാചാരതത്പരാ=മൂലാധാരത്തില്‍ നിന്ന് തുടങ്ങി പടിപടിയായി ദേവിയെ ആറ് ആധആരങ്ങളിലും സങ്കല്പിച്ച് മാനസ പൂജ ചെയ്യുന്ന മേല്‍പ്പറഞ്ഞ സമയാചാരത്തില്‍ തല്പരയായ ദേവിക്കു നമസ്ക്കാരം

99) മൂലാധാരൈകനിലയാ=മൂലാധാരത്തില്‍ സ്ഥിതിചെയ്യുന്ന ദേവീ (മൂലാധാരമെന്നത് ഗുദലിംഗമധ്യത്തില്‍ സ്ഥിതി ചെയ്യുന്നു. ഇവിടെയാണ് കുണ്ഡലീനിശക്തി തലകീഴായി മുഖംമറച്ച് ഉറങ്ങുന്നത്. അതിനാല്‍ ഇത് മൂലാധാരം എന്നറിയപ്പെടുന്നു.)


100) ബ്രഹ്മഗ്രന്ഥി വിഭേദിനീ=ബ്രഹ്മഗ്രന്ഥിയെ ഭേദിക്കുന്ന ദേവീ (സമചിത്തനായ യോഗിക്ക് ഗുരുവിന്റെ ഉപദേശവും കൃത്യമായ അഭ്യാസവും കൊണ്ട് കുണ്ഡലീനി ഉറക്കത്തില്‍ നിന്നുണര്‍ന്ന് സര്‍പ്പത്തെപ്പോലെ സീല്‍ക്കാരം ചെയ്ത് ബ്രഹ്മഗ്രന്ഥിയെ ഭേദിച്ച് മുകളിലെ ആധാരങ്ങളിലേക്ക് സഞ്ചരിക്കുന്നു.)

101) സഹസ്രാരംബുജരൂഢാ=ആയിരം ഇതളുകളോട് കൂടിയ താമരയില്‍ താമരയില്‍ സ്ഥിതിചെയ്യുന്ന ദേവീ (ആറ് ആധാരങ്ങളെയും ഭേദിച്ച് കുണ്ഡലീനീശക്തി സഹസ്രാരപദ്മത്തിലെത്തുന്നു)


102) സുധാസാരാഭിവര്‍ഷിണീ = അമൃതിന്റെ ഒഴുക്കിനെ നന്നായി വര്‍ഷിക്കുന്നവള്‍ (കുണ്ഡലീനി ശക്തി ഷഡാധാരങ്ങളേയും ബ്രഹ്മ,വിഷ്ണു, രുദ്ര ഗ്രന്ഥികളെയും ഭേദിച്ച് ചന്ദ്രമണ്ഡലമായ സഹസ്രാരപദ്മത്തില്‍ ശിവശ്ശക്തൈക്യമുണ്ടാക്കുന്നു. അപ്പോള്‍ ചന്ദ്രമണ്ഡലത്തില്‍ നിന്നും നിര്‍ഗ്ഗളിക്കുന്ന അമൃതധാര നാഡീവ്യൂഹത്തെ പരിനിര്‍വൃതിയില്‍ എത്തിക്കുന്നു. )

107) തടില്ലതാ സമരുചിഃ =മിന്നല്‍ക്കൊടിക്കു തുല്യമായ പ്രകാശത്തോട് കൂടി ശോഭിക്കുന്നവളേ (ഇവിടെ കുണ്ഡലീനീശക്തിയെപ്പറ്റിയും വ്യംഗ്യം)


108) ഷട്ചക്രോപരിസംസ്ഥിതാ=മൂലാധാരം അടക്കമുള്ള ആറ് ആധാരചക്രങ്ങള്‍ക്കും മുകളിലായി സഹസ്രാരപദ്മത്തില്‍ സ്ഥിതി ചെയ്യുന്ന ദേവീ


109) മഹാസക്തിഃ = ഉത്സവപ്രിയയായ ദേവീ (ഇവിടെ ഉത്സവം എന്നതിന് കുണ്ഡലീനി ശക്തി സഹസ്രാരപദ്മത്തിലെത്തുമ്പോഴുള്ള ആനന്ദം എന്നാണ് അര്‍ത്ഥം)


110) കുണ്ഡലിനീ=കുണ്ഡലിനീരൂപമുള്ളവളേ (മൂലാധാരത്തില്‍ മൂന്നരച്ചുറ്റായി ഉറങ്ങിക്കിടക്കുന്ന ശക്തിയാണ് കുണ്ഡലിനീ ശക്തി. അത് മിന്നല്‍പ്പിണരുപോലെ ശോഭിക്കുന്നതാണെന്ന് ഇതേ ശ്ലോകത്തില്‍ത്തന്നെ പറയുന്നു.)


111) ബിസതന്തുതനീയസീ=താമരനൂലുപോലെ നൈര്‍മല്യമുള്ള ദേവീ (കുണ്ഡലീനീശക്തിയും താമരനൂലുപോലെ നേര്‍ത്തതാണെന്ന് മുന്‍പേ സൂചിപ്പിച്ചിട്ടുണ്ട്.)

112) ഭവാനീ=ഭവനോട് (ശിവന്‍) ചേര്‍ന്നിരിക്കുന്ന ശക്തിസ്വരൂപിണീ


113) ഭാവനാഗമ്യ = ധ്യാനം കൊണ്ട് ഗമിക്കപ്പെടാവുന്നവളേ


114) ഭവാരണ്യകുഠാരികാ = ജീവിതമാകുന്ന ഘോരവനത്തിന് കോടാലി പോലെ ഭവിക്കുന്നവളേ (സുഖദുഃഖസമ്മിശ്രമായ സംസാരത്തില്‍പ്പെട്ടുഴലുന്ന ഭക്തന് മോക്ഷം നല്‍കുന്നവളാണ് ദേവി. ഈവിധം ലൌകികചിന്തകള്‍ വെടിഞ്ഞെങ്കില്‍ മാത്രമേ ഒരുവന് ധ്യാനയോഗം നടത്താനും അതുവഴി കുണ്ഡലീനി ശക്തി ആസ്വദിക്കാനും കഴിയൂ എന്ന് സാരം)


115) ഭദ്രപ്രിയാ = ഭക്തന്മാരുടെ മംഗളത്തില്‍ ആനന്ദിക്കുന്ന ദേവീ


116) ഭദ്രമൂര്‍ത്തീ=മംഗളസ്വരൂപിണിയായ ദേവിക്കു നമസ്ക്കാരം (ഭദ്രകാളിയുടെ രൂപമെടുത്തവളേ എന്നും ചിലര്‍ വ്യാഖ്യാനിക്കാറുണ്ട്.)


117) ഭക്തസൌഭാഗ്യദായിനീ=ഭക്തന്മാര്‍ക്ക് സൌഭാഗ്യം നല്‍കുന്ന ദേവിക്ക് നമസ്ക്കാരം

118) ഭക്തിപ്രിയാ = ഭക്തിയില്‍ പ്രീതിയുള്ള ദേവിക്കു നമസ്ക്കാരം


119) ഭക്തിഗമ്യാ = ഭക്തികൊണ്ട് പ്രാപിക്കാവുന്ന ദേവീ


120) ഭക്തിവശ്യാ = ഭക്തിയാല്‍ വശീകരിക്കാനാവുന്ന ദേവീ

121) ഭയാപഹാ = ഭയങ്ങളെ നശിപ്പിക്കുന്ന ദേവീ


122) ശാംഭവീ = ശിവഭക്തന്മാരുടെ മാതാവേ (ശംഭുവിനെ സംബന്ധിച്ചവളേ)


123) ശാരാദാരാധ്യാ = ശരത് കാലത്ത് ആരാധിക്കപ്പെടുന്നവളേ (നവരാത്രിപൂജയെ ആധാരമാക്കിയുള്ള വ്യാഖ്യാനം)


124) ശര്‍വാണീ = ശര്‍വ്വന്റെ (പരമശിവന്‍) പത്നിയായ ദേവീ


125) ശര്‍മ്മദായിനീ = സുഖം ദാനം ചെയ്യുന്ന ദേവീ, അവിടുത്തേക്ക് നമസ്ക്കാരം

126) ശാങ്കരീ = ശങ്കരനെ സംബന്ധിക്കുന്നവളേ, ശങ്കരപത്നീ


127) ശ്രീകരീ = ഐശ്വര്യത്തെ ദാനം ചെയ്യുന്നവളേ


128) സാധ്വീ = പതിവ്രതാരത്നമായ ദേവീ


129) ശരച്ചന്ദ്രനിഭാനനാ = ശരത്കാല ചന്ദ്രനോട് തുല്യമായ ആനനം ഉള്ള ദേവീ


130) ശാതോദരീ = കൃശമായ ഉദരം ഉള്ള ദേവീ


131) ശാന്തിമതീ=ഭക്തന്മാരുടെ ദുഃഖങ്ങള്‍ക്കു ശാന്തിവരുത്തുന്നവളേ


132) നിരാധാരാ = സര്‍വ്വപ്രപഞ്ചത്തിനും ആധാരമായ മറ്റൊന്നിനും വിധേയമാകാത്ത ദേവീ


133) നിരഞ്ജനാ = ജീവാത്മാവിനെ ബാധിക്കുന്ന അജ്ഞാനരൂപമായ അഞ്ജനസ്പര്‍ശമില്ലാത്ത ദേവിക്കു നമസ്ക്കാരം

134) നിര്‍‌ല്ലേപാ = ലേപത്തിന് (കര്‍മ്മബന്ധത്തിന്) വഴങ്ങാത്തവള്‍. ദേവിക്ക് മനുഷ്യരുടേതു പോലുള്ള കര്‍മ്മബന്ധങ്ങളോ വിഷയരാഗങ്ങളോ ഇല്ല


135) നിര്‍മ്മലാ = അജ്ഞാനം ഇല്ലാത്തവള്‍


136) നിത്യാ = എന്നും ഉള്ളവള്‍ (ഭൂത-ഭാവി-വര്‍ത്തമാനകാലങ്ങള്‍ക്ക് അതീതയായവള്‍)


137) നിരാകാരാ = ആകാരമില്ലാത്തവള്‍ (പ്രപഞ്ചത്തില്‍ ഏതു രൂപത്തിലും കാണപ്പെടുന്നവള്‍)


138) നിരാകുലാ = ആകുലതകള്‍ ഇല്ലാത്തവള്‍ (സുഖ ദുഃഖങ്ങളെക്കുറിച്ചുള്ള ചിന്തകളാണ് മനുഷ്യരില്‍ ആകുലതയുണ്ടാക്കുന്നത്. ദേവിക്ക് അത്തരം ചിന്തകളില്ല)


139) നിര്‍ഗുണാ = ഗുണങ്ങള്‍ ഇല്ലാത്തവള്‍ (ആകാരം അഥവാ ശരീരം ഇല്ലാത്ത ദേവിക്ക് അവയെ ബാധിക്കുന്ന സത്വ-രജഃ-തമോ ഗുണങ്ങളും ഇല്ല)


140) നിഷ്കലാ = കലകള്‍ ഇല്ലാത്തവള്‍ (അംശങ്ങളോ അവയവങ്ങളോ ഇല്ലാത്തവള്‍)


141) ശാന്താ = ശാന്ത മൂര്‍ത്തിയായിട്ടുള്ളവള്‍


142) നിഷ്‌കാമാ = കാമം അഥവാ ആഗ്രഹം ഇല്ലാത്തവള്‍ (സ്വയംപൂര്‍ണ്ണയായ ദേവിക്ക് എന്തിനോടാണ് ആഗ്രഹം തോന്നുക?)


143) നിരുപപ്ലവാ = ഉപപ്ലവം (നാശം) ഇല്ലാത്തവള്‍
എന്നിങ്ങനെയുള്ള വിശേഷണങ്ങളുള്ള എന്റെ ദേവിക്ക് നമസ്ക്കാരം

144) നിത്യമുക്താ = സകല കര്‍മ്മബന്ധങ്ങളില്‍ നിന്നും മുക്തയായിട്ടുള്ള തന്റെ ഭക്തരെ ശാശ്വതമായ മുക്തിയിലേക്കെത്തിക്കുന്നവള്‍

145) നിര്‍വ്വികാരാ = യാതൊരു വികാരങ്ങളും (മാറ്റങ്ങളും) ഇല്ലാത്തവള്‍

146) നിഷ്‌പ്രപഞ്ചാ = പ്രപഞ്ചമില്ലാത്തവള്‍, പ്രപഞ്ചമടക്കം സകലതിനും ആധാരമായി നിലകൊള്ളുന്നവളാണ് ദേവി

147) നിരാശ്രയാ = ആശ്രയമില്ലാത്തവള്‍ (സകലതിനും ആശ്രയം ദേവിയാണല്ലോ)

148) നിത്യശുദ്ധാ = എന്നും ശുദ്ധയായിട്ടുള്ളവള്‍ (ദേവിയെ അശുദ്ധമാക്കാന്‍ ഒന്നിനും കഴിയില്ല)

149) നിത്യബുദ്ധാ = എന്നും പ്രബുദ്ധയായി (അറിവുള്ളവളായി) നിലകൊള്ളുന്നവള്‍

150) നിരവദ്യാ = അവദ്യം (ആജ്ഞാനം) ഇല്ലാത്തവള്‍

151) നിരന്തരാ = അന്തരം (പഴുത്) ഇല്ലാത്തവള്‍ (സര്‍വലോകങ്ങളിലും വ്യാപിച്ചു കിടക്കുന്ന മഹാമായയുടെ സാമീപ്യമില്ലാത്ത ഒരിടവുമില്ല.)


152) നിഷ്‌കാരണാ = എല്ലാത്തിനും കാരണമായി വര്‍ത്തിക്കുന്ന ദേവിക്ക് കാരണം ഇല്ല.


153) നിഷ്‌കളങ്കാ = കളങ്കമില്ലാത്തവള്‍


154) നിരുപാധിഃ = ഉപാധികള്‍ ഇല്ലാത്തവള്‍ (ദേവിക്ക് പകരം വയ്ക്കാവുന്ന മറ്റൊന്നില്ല)


155) നിരീശ്വരാ = എല്ലാത്തിനും ഈശ്വരിയായിട്ടുള്ളവള്‍ക്ക് മറ്റൊരു ഈശ്വരനില്ല


156) നീരാഗാ = രാഗങ്ങളില്ലാത്തവള്‍


157) രാഗമഥനാ = ഭക്തരുടെ മനസ്സിലെ രാഗത്തെ ഇല്ലാതാക്കുന്നവള്‍


158) നിര്‍മദാ = മദം (അഹങ്കാരം) ഇല്ലാത്തവള്‍


159) മദനാശിനീ = മദത്തെ നശിപ്പിക്കുന്നവള്‍

160) നിശ്ചിന്താ = ഏതെങ്കിലും വിഷയത്തെച്ചൊല്ലിയുള്ള ചിന്തകളോ ആകുലതകളോ ഇല്ലാത്തവള്‍


161) നിരഹങ്കാരാ = അഹങ്കാരം ഇല്ലാത്തവള്‍


162) നിര്‍മ്മോഹാ = മോഹങ്ങള്‍ ഇല്ലാത്തവള്‍


163) മോഹനാശിനീ = മോഹത്തെ നശിപ്പിക്കുന്നവള്‍


164) നിര്‍മമാ = എന്റേത് എന്ന ഭാവം ഇല്ലാത്തവള്‍


165) മമതാ ഹന്ത്രീ = എന്റേത് എന്ന ഭാവത്തെ ഇല്ലായ്മ ചെയ്തു തരുന്നവള്‍


166) നിഷ്‌പാപാ = പാപമില്ലാത്തവള്‍


167) പാപ നാശിനീ = പാപത്തെ നശിപ്പിക്കുന്നവള്‍

168) നിഷ്‌ക്രോധാ = ക്രോധമില്ലാത്തവള്‍


169) ക്രോധശമനീ = ക്രോധത്തെ ശമിപ്പിക്കുന്നവള്‍

170) നിര്‍ല്ലോഭാ = അഷ്ടരാഗങ്ങളില്‍പ്പെട്ട ലോഭം ഇല്ലാത്തവള്‍


171) ലോഭനാശിനീ = ലോഭത്തെ നശിപ്പിക്കുന്നവള്‍


172) നിസ്സംശയാ = സംശയങ്ങള്‍ ഇല്ലാത്തവള്‍


173) സംശഘ്നീ = സംശയത്തെ നശിപ്പിക്കുന്നവള്‍


174) നിര്‍ഭവാ = ഭവം (സംസാരബന്ധം) ഇല്ലാത്തവള്‍ (ഉത്ഭവം ഇല്ലാത്തവള്‍ എന്നും പറയാം)


175) ഭവനാശിനീ = സംസാരബന്ധം ഇല്ലാതാക്കുന്നവള്‍

176) നിര്‍വികല്പാ = വികല്പം (തീരുമാനമെടുക്കാന്‍ കഴിയാത്ത അവസ്ഥ) ഇല്ലാത്തവള്‍


177) നിരാബാധാ = ആബാധ അഥവാ ദുഃഖം ഇല്ലാത്തവള്‍


178) നിര്‍ഭേദാ = ഭേദചിന്ത ഇല്ലാത്തവള്‍


179) ഭേദനാശിനീ = ഭേദചിന്തയെ നശിപ്പിക്കുന്നവള്‍


180) നിര്‍ന്നാശാ = നാശമില്ലാത്തവള്‍


181) മൃത്യുമഥനീ = മൃത്യുവിനെ നശിപ്പിക്കുന്നവള്‍


182) നിഷ്ക്രിയാ = ക്രിയ ഇല്ലാത്തവള്‍ (ദേവിയുടെ മായയാണ് സകലതിനും കാരണം)


183) നിഷ്പരിഗ്രഹാ = യാതൊന്നിനോടും പരിഗ്രഹം (സ്വീകരിക്കല്‍) ഇല്ലാത്തവള്‍

184) നിസ്തുലാ = യാതൊന്നിനോടും തുല്യതപ്പെടുത്താന്‍ കഴിയാത്തവളേ


185) നീലചികുരാ = നല്ല കറുപ്പ് നിറമുള്ള മുടിയോട് കൂടിയവളേ


186) നിരാപായാ = യാതൊരു വിധത്തിലുമുള്ള അപായങ്ങളേയും ഭയക്കേണ്ടാത്ത ദേവീ


187) നിരത്യയാ = മറ്റൊന്നിനാലും അതിക്രമിക്കപ്പെടാത്തവള്‍

188) ദുര്‍ല്ലഭാ = കടുത്ത യോഗസാധനകള്‍ കൊണ്ടു മാത്രം ദര്‍ശിക്കാന്‍ കഴിയുന്നവളേ


189) ദുര്‍ഗമാ = കാരുണ്യം ലഭിക്കുന്നതിന് പ്രയാസമേറിയവളേ


190) ദുര്‍ഗാ = ദുഃഖത്തില്‍ ഒപ്പം ഗമിക്കുന്നവളേ


191) ദുഃഖഹന്ത്രീ = ദുഃഖത്തെ നശിപ്പിക്കുന്നവളേ


192) സുഖപ്രദാ = സുഖത്തെ പ്രദാനം ചെയ്യുന്നവളേ

193) ദുഷ്ടദൂരാ = ദുഷ്ടന്മാര്‍ക്ക് സമീപിക്കാനാവാത്തവള്‍


194) ദുരാചാരശമനീ = ദുരാചാരങ്ങളെ ശമിപ്പിക്കുന്നവളേ


195) ദോഷവര്‍ജ്ജിതാ = രാഗദ്വേഷമദമാത്സര്യാദിദോഷങ്ങള്‍ ഇല്ലാത്തവളേ


196) സര്‍വജ്ഞാ = എല്ലാം അറിയുന്നവള്‍


197) സാന്ദ്രകരുണാ = ഭക്തരോട് തികഞ്ഞ കരുണയുള്ളവളേ



198) സമാനാധികവര്‍ജ്ജിതാ = അവിടത്തേക്കാള്‍ കഴിവുള്ളതായി മറ്റൊന്നും ഈ ലോകത്ത് ഇല്ല. സമാനമായതുപോലും ഈ പ്രകൃതിയില്‍ നമുക്ക് കാണാനാവില്ല. അങ്ങനെയുള്ള ദേവിക്ക് പ്രണാമം


199) സര്‍വ്വശക്തിമയീ = സര്‍വ്വശക്തികളും തികഞ്ഞവളേ

200) സര്‍വ്വമംഗലാ = സര്‍വ്വ മംഗളങ്ങളും പ്രദാനം ചെയ്യുന്നവള്‍


201) സദ്ഗതിപ്രദാ = ഈ മംഗളമായ ജീവിതത്തില്‍ സദ്ഗതി പ്രദാനം ചെയ്യുന്നവളേ


202) സര്‍വ്വേശ്വരീ = സര്‍വ്വതിനും ഈശ്വരിയായിട്ടുള്ള ദേവീ


203) സര്‍വ്വമയീ = സര്‍വ സ്വരൂപിണിയായിട്ടുള്ളവളേ


204) സര്‍വ്വ മന്ത്ര സ്വരൂപിണീ = എല്ലാ മന്ത്രങ്ങളുടേയും രൂപത്തില്‍ സ്ഥിതിചെയ്യുന്നവളേ

205) സര്‍വ്വയന്ത്രാത്മികാ = എല്ലാ യന്ത്രങ്ങളുടേയും സ്വരൂപമായി വര്‍ത്തിക്കുന്നവള്‍


206) സര്‍വ്വതന്ത്രരൂപാ = സര്‍വ്വ തന്ത്രങ്ങളുടേയും സ്വരൂപമായി വര്‍ത്തിക്കുന്നവള്‍


207) മനോന്മനീ = മനസ്സിനെ ഉത്കൃഷ്ടമാക്കിത്തീര്‍ക്കുന്നതിന് സഹായിക്കുന്നവള്‍


208) മാഹേശ്വരീ = മഹേശ്വരന്റെ പത്നിയായിട്ടുള്ളവള്‍


209) മഹാദേവീ = മഹാദേവന്റെ പത്നിയായിട്ടുള്ളവള്‍


210) മഹാലക്ഷ്മീ = ഐശ്വരത്തിന്റെ അധിപതിയായി വര്‍ത്തിക്കുന്നവള്‍


211) മൃഡപ്രിയാ = മൃഡന്റെ പ്രിയയായി വര്‍ത്തിക്കുന്നവളേ


212) മഹാരൂപാ = മഹത്തായ രൂപത്തോട് കൂടിയവള്‍


213) മഹാപൂജ്യാ = മഹാന്മാരാല്‍ പൂജിക്കപ്പെടുന്നവള്‍


214) മഹാപാതകനാശിനീ = മഹാപാപങ്ങളെ നശിപ്പിക്കുന്നവള്‍


215) മഹാമായാ = മഹത്തായ മായാരൂപമുള്ളവള്‍


216) മഹാസത്വാ = മഹത്തായ സത്വഗുണത്തോട് കൂടിയവളേ


217) മഹാശക്തീഃ = മഹത്തായ ശക്തിയോട് കൂടിയവളേ


218) മഹാരതിഃ = മഹത്തായ ആനന്ദത്തോട് കൂടിയവളേ

219) മഹാഭോഗാ = തന്റെ ഉത്തമഭക്തര്‍ക്ക് മഹത്തായ ഭോഗങ്ങള്‍ ദാനം ചെയ്യുന്നവള്‍


220) മഹൈശ്വര്യാ = മഹത്തായ ഐശ്വര്യത്തോട് കൂടിയവളേ


221) മഹാവീര്യാ = മഹത്തായ തേജസ്സോട് കൂടിയവളേ


222) മഹാബലാ = മഹത്തായ ബലത്തോട് കൂടിയവള്‍


223) മഹാബുദ്ധി = മഹത്തായ ബുദ്ധിയോട് കൂടിയവളേ


224) മഹാസിദ്ധി = മഹത്തായ സിദ്ധികളോട് കൂടിയവളേ


225) മഹായോഗേശ്വരേശ്വരീ = മഹായോഗേശ്വരേശ്വരനായ ശിവന് ഈശ്വരിയായിട്ടുള്ളവള്‍

226) മഹാതന്ത്രാ = സര്‍വ്വ തന്ത്രങ്ങളിലും പാണ്ഡിത്യമുള്ള ദേവീ


227) മഹാമന്ത്രാ = സര്‍വ്വ മന്ത്രങ്ങളിലും പാണ്ഡിത്യമുള്ള ദേവീ


228) മഹായന്ത്രാ = സര്‍വ്വ യന്ത്രങ്ങളിലും കുടികൊള്ളുന്ന ദേവീ


229) മഹാസനാ = സര്‍വ്വതിന്റേയും നിയന്ത്രണ ശക്തിയായി കുടികൊള്ളുന്ന ദേവീ


230) മഹായാഗക്രമാരാധ്യാ = മഹായാഗത്തിന്റെ രീതിയില്‍ ആരാധിക്കേണ്ട ദേവീ


231) മഹാഭൈരവ പൂജിതാ = മഹാഭൈരവനാല്‍ (പരമശിവന്‍) ആരാധിക്കപ്പെടുന്ന ദേവീ അവിടത്തേക്ക് നമസ്ക്കാരം

232) മഹേശ്വരമഹാകല്പമഹാതാണ്ഡവസാക്ഷിണീ = കല്പാന്തപ്രളയത്തില്‍ മഹേശ്വരന്‍ നടത്തുന്ന മഹാതാണ്ഡവനൃത്തത്തിന് സാക്ഷിയായി വര്‍ത്തിക്കുന്ന ദേവീ


233) മഹാകാമേശമഹിഷീ = പരമേശ്വരന്റെ പട്ടമഹിഷിയായ ദേവീ


234) മഹാത്രിപുരസുന്ദരീ = ത്രിപുരസുന്ദരിയായ ദേവീ അവിടുത്തേക്ക് നമസ്ക്കാരം

235) ചതുഃഷഷ്ട്യുപചാരാഢ്യാ = അറുപത്തിനാല് ഉപചാരങ്ങളാല്‍ ആരാധിക്കേണ്ട ദേവീ


236) ചതുഃഷഷ്ടികലാമയീ = അറുപത്തിനാല് കലകളുടെ സ്വരൂപത്തിലിരിക്കുന്ന ദേവീ


237) മഹാചതുഃഷഷ്ടികോടിയോഗിനീ ഗണസേവിതാ = അറുപത്തിനാല് കോടി മഹായോഗിനീ ഗണങ്ങളാല്‍ പരിസേവിക്കപ്പെടുന്ന ദേവിക്ക് നമസ്ക്കാരം

238) മനുവിദ്യാ = മനുവിനാല്‍ ഉപാസിക്കപ്പെട്ട ദേവീ


239) ചന്ദ്രവിദ്യാ = ചന്ദ്രനാല്‍ ഉപാസിക്കപ്പെട്ട ദേവീ


240) ചന്ദ്രമണ്ഡല മധ്യഗാ = ചന്ദ്രമണ്ഡലത്തിന്റെ മധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ദേവീ


241) ചാരു രൂപാ = അതിമനോഹരിയായ ദേവീ


242) ചാരുഹാസാ = മനോഹരമായ പുഞ്ചിരിക്ക് ഉടമയായ ദേവി


243) ചാരുചന്ദ്രകലാധരാ = മനോഹരമായ ചന്ദ്രക്കലയണിഞ്ഞ ദേവീ അവിടുത്തേക്ക് നമസ്ക്കാരം

244) ചരാചരജഗന്നാഥാ= ചരവും അചരവുമായ ജഗത്തിന് അധിപതിയായ ദേവീ


245) ചക്രരാജനികേതനാ = ശ്രീചക്രത്തില്‍ അധിവസിക്കുന്ന ദേവീ


246) പാര്‍വ്വതീ = ഹിമവാന്റെ പുത്രിയായ ദേവീ

247) പദ്മനയനാ = താമര പോലെ മനോഹരമായ കണ്ണുകളുള്ള ദേവീ


248) പദ്മരാഗസമപ്രഭാ = പദ്മരാഗം പോലെ ശോഭിക്കുന്ന ദേവീ അവിടുത്തേക്ക് നമസ്ക്കാരം

249) പഞ്ചപ്രേതാസനസീനാ = ബ്രഹ്മവിഷ്ണുരുദ്രമഹേശ്വരന്മാര്‍ നാലുകാലുകളായും സദാശ്വന്‍ പലകയായും ഉള്ള മഞ്ചത്തിലിരിക്കുന്ന ദേവീ


250) പഞ്ചബ്രഹ്മസ്വരൂപിണീ = മേല്‍പ്പറഞ്ഞ അഞ്ചുദേവന്മാരായ പഞ്ചബ്രഹ്മങ്ങളുടെ രൂപത്തില്‍ വര്‍ത്തിക്കുന്ന ദേവീ

251) ചിന്മയീ = ശുദ്ധബോധസ്വരൂപിണിയായ ദേവീ

252) പരമാനന്ദാ = പരമാനന്ദദായിനിയായ ദേവീ

253) വിജ്ഞാനഘനരൂപിണീ = പരമമായ വിജ്ഞാനസാരം രൂപം കൊണ്ട ദേവീ അവിടുത്തേക്ക് നമസ്ക്കാരം

254) ധ്യാനധ്യാതൃധ്യേയരൂപാ = ധ്യാനം, ധ്യാനിക്കുന്ന ആള്‍, ധ്യാനിക്കപ്പെടുന്ന വസ്തു എന്നീ മൂന്നും ആയ ദേവീ. സകലചരാചരങ്ങളിലും ദേവീപ്രഭാവമുണ്ടെന്ന് സാരം

255) ധര്‍മ്മാധര്‍മ്മവിവര്‍ജ്ജിതാ = ധര്‍മ്മ അധര്‍മ്മങ്ങള്‍ക്ക് അതീതയായ ദേവിക്ക് നമസ്ക്കാരം

256) വിശ്വരൂപാ = പ്രപഞ്ചം തന്നെ രൂപമായിട്ടുള്ള ദേവീ, പ്രപഞ്ചസ്വരൂപിണീ

257) ജാഗിരിണീ = ഉണര്‍ന്നിരിക്കുന്ന അവസ്ഥയിലുള്ള ജീവനായി കുടികൊള്ളുന്ന ദേവീ (ജാഗ്രദ് അവസ്ഥയിലെ ജീവനാണ് വിശ്വന്‍)

258) സ്വപന്തീ = സ്വപ്നാവസ്ഥയില്‍ ജീവനായി കുടികൊള്ളുന്ന ദേവീ

259) തൈജസാത്മികാ = മേല്‍പ്പറഞ്ഞ പ്രകാരം തൈജസാവസ്ഥയിലെ ആത്മാവായി എന്നില്‍ കുടികൊള്ളുന്ന ദേവീ (സ്വപ്നാവസ്ഥയിലെ ജീവനാണ് തൈജസന്‍)

260) സുപ്താ = ഗാഢനിദ്ര എന്ന അവസ്ഥയിലും ജീവനായി കുടികൊള്ളുന്ന ദേവീ

261) പ്രാജ്ഞാത്മികാ = നിദ്രാവസ്ഥയില്‍ നമ്മുടെ ശരീരത്തില്‍ കുടികൊള്ളുന്ന പ്രാജ്ഞന്‍ എന്ന ജീവനായിട്ടുള്ള ദേവീ

262) തുര്യാ = തുരീയമായ അവസ്ഥയിലെ ജീവനായ ദേവീ (ജാഗ്രത് സ്വപ്ന സുഷുപ്തി അവസ്ഥയ്ക്ക് അപ്പുറമുള്ള സമാധിയോഗത്താല്‍ അനുഭവപ്പെടുന്ന അവസ്ഥയാണ് തുരീയം)

263) സര്‍വ്വാവസ്ഥാ വിവര്‍ജ്ജിതാ = മേല്‍പ്പറഞ്ഞ എല്ലാ അവസ്ഥകളെയും അതിജീവിച്ച കഴിവുള്ള ദേവീ

264) സൃഷ്ടികര്‍ത്രീ = സൃഷ്ടികര്‍ത്താവായി വിളങ്ങുന്ന ദേവീ

265) ബ്രഹ്മരൂപാ = സൃഷ്ടികര്‍ത്താവായ ബ്രഹ്മാവിന്റെ രൂപത്തിലുള്ള ദേവീ

266) ഗോപ്ത്രീ = ലോകരക്ഷ ചെയ്യുന്ന ദേവീ

267) ഗോവിന്ദരൂപിണീ = ലോകരക്ഷ ചെയ്യുന്ന മഹാവിഷ്ണുവിന്റെ രൂപത്തില്‍ വിളങ്ങുന്ന ദേവീ അവിടുത്തേക്ക് നമസ്ക്കാരം

268) സംഹാരിണീ = ജഗത്തിനെ സംഹരിക്കുന്നതിന് കഴിവുള്ള ദേവീ

269) രുദ്രരൂപാ = സംഹാരത്തിന്റെ ദേവനായിട്ടുള്ള രുദ്രന്റെ രൂപത്തില്‍ വിളങ്ങുന്ന ദേവീ

270) തിരോധാനകരി = പ്രപഞ്ചവസ്തുകളെ സൃഷ്ടിക്കുകയും അവയെ ഈ ലോകത്തില്‍ നിന്ന് അപ്രത്യക്ഷമാക്കുകയും ചെയ്യുന്ന ദേവീ

271) ഈശ്വരീ = സൃഷ്ടിസ്ഥിതിസംഹാരങ്ങളുടെ ഈശ്വരിയായ ദേവിക്കു നമസ്ക്കാരം

272) സദാശിവാ = പ്രളയത്തില്‍ തിരോഭവിച്ച പ്രപഞ്ചത്തെ വീണ്ടും സൃഷ്ടിയുടെ ആരംഭത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്ന സദാശിവരൂപിണിയായ ദേവീ

273) അനുഗ്രഹദാ = അനുഗ്രഹം നല്‍കുന്ന ദേവീ

274) പഞ്ചകൃത്യപരായണാ = സൃഷ്ടി,സ്ഥിതി,സംഹാരം,തിരോധാനം, അനുഗ്രഹം എന്നിങ്ങനെയുള്ള അഞ്ചു കൃത്യങ്ങള്‍ അനുഷ്ടിക്കുന്ന ദേവീ

275) ഭാനുമണ്ഡലമധ്യസ്ഥാ = സൂര്യമണ്ഡലത്തിന്റെ മധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ദേവീ

276) ഭൈരവീ = ഭൈരവ(പരമശിവന്റെ)പത്നിയായ ദേവീ

277) ഭഗമാലിനീ = ഐശ്വര്യമാകുന്ന മാലയണിഞ്ഞ ദേവീ

278) പത്മാസനാ = താമരപ്പൂവിലിരിക്കുന്ന ദേവീ (സഹസ്രാരപത്മ സൂചന)

279) ഭഗവതീ = സകലവിദ്യകളും അറിയുന്ന ദേവീ

280) പദ്മനാഭസഹോദരീ = പദ്മനാഭന്റെ സഹോദരിയായി വിളങ്ങുന്ന ദേവിക്ക് നമസ്ക്കാരം (ധര്‍മ്മം രണ്ട് രൂപത്തില്‍ അവതരിച്ചു. ധര്‍മ്മവും ധര്‍മ്മിയും. പുരുഷരൂപത്തിലുള്ള ധര്‍മ്മം വിഷ്ണുവും സ്ത്രീരൂപത്തിലുള്ള ധര്‍മ്മി ദേവിയും )

281) ഉന്മേഷനിമിഷോത്പന്നവിപന്നഭുവനാവലീ = കണ്ണുകള്‍ അടക്കുകയും തുറക്കുകയും ചെയ്യുമ്പോള്‍ ലോകപരമ്പരകള്‍ ഉണ്ടാകുകയും ലയിക്കുകയും ചെയ്യുന്ന വിധം മായകള്‍ കാട്ടുന്ന ദേവീ

282) സഹസ്രശീര്‍ഷവദനാ = ആയിരം ശീര്‍ഷങ്ങളും മുഖങ്ങളുമുള്ള ദേവീ

283) സഹസ്രാക്ഷീ = ആയിരം കണ്ണുകളുള്ള ദേവീ

284) സഹസ്രപാത് = ആയിരം പാദങ്ങളുള്ള ദേവീ അവിടുത്തേക്ക് നമസ്ക്കാരം
മേല്‍ മൂന്ന് നാമങ്ങളും ദേവിയുടെ മഹിമ വ്യക്തമാക്കുന്നു. ഈ ലോകത്തെ സകല വസ്തുക്കളും ദേവി തന്നെയാണെന്ന് വ്യംഗ്യം. സകല ചരാചരങ്ങളും ദേവി തന്നെ. എല്ലായിടത്തും ദേവിയുടെ കണ്ണെത്തുന്നു. എല്ലായിടത്തും ദേവിയുടെ സാന്നിദ്ധ്യമുണ്ടെന്ന് കൂടി ശ്ലോകസാരം.

285) ആ ബ്രഹ്മകീടജനനീ = സൂക്ഷ്മാണു മുതല്‍ സൃഷ്ടി ദേവനായ ബ്രഹ്മാവു വരെയുള്ളവരുടെ അമ്മയായിട്ടുള്ള ദേവീ

286) വര്‍ണ്ണാശ്രമവിധായിനീ = ഓരോ വ്യക്തിയുടേയും ജീവിതചര്യകളും അവന്‍ നിര്‍ബന്ധമായും അനുഷ്ടിക്കേണ്ട ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്ന്യാസം തുടങ്ങിയ ആശ്രമങ്ങളേയും സൃഷ്ടിച്ച ദേവീ

287) നിജാത്മാരൂപനിഗമാ = ആരുടെ ആജ്ഞ പ്രതിപാദിക്കപ്പെടുന്നതാണോ വേദങ്ങള്‍ , അപ്രകാരത്തിലുള്ള ദേവീ

288) പുണ്യാപുണ്യഫലപ്രദാ = പുണ്യത്തിനും പാപത്തിനും അതിന്റേതായ ഫലങ്ങള്‍ നല്‍കുന്ന ദേവീ, അവിടുത്തേക്ക് നമസ്ക്കാരം


289) ശ്രുതിസീമന്തസിന്ദൂരീകൃതപാദാംബ്ജധൂലികാ = വേദങ്ങളാകുന്ന ദേവതമാര്‍ സിന്ദൂരമണിയുന്നത് ആരുടെ പാദങ്ങളാകുന്ന താമരയിലെ പൊടികളാകുന്നുവോ, അങ്ങനെയുള്ള ദേവീ

290) സകലാഗമസന്ദോഹശുക്തിസംപുടമൌക്തികാ = ശാസ്ത്രങ്ങളെല്ലാം ചേര്‍ത്തുണ്ടാക്കിയ ചിപ്പിയില്‍ തന്റെ നാസാഭരണമായ മുത്ത് നിക്ഷേപിച്ചിരിക്കുന്ന ദേവിക്ക് നമസ്ക്കാരം

291) പുരുഷാര്‍ത്ഥപ്രദാ = ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങളായ പുരുഷാര്‍ത്ഥങ്ങളെ പ്രദാനം ചെയ്യുന്ന ദേവീ

292) പൂര്‍ണ്ണാ = യാതൊരു കുറവുകളും ഇല്ലാത്ത, സര്‍വ്വതിന്റേയും വിളനിലമായ ദേവീ

293) ഭോഗിനീ = സര്‍വ്വസുഖങ്ങളും പ്രദാനം ചെയ്യുന്ന ദേവീ

294) ഭുവനേശ്വരീ = ഈ ഭുവനത്തിന്റെ അധിപതിയായ ദേവീ

295) അംബികാ = ജ്ഞാനക്രിയാ ശക്തികളുടെ ആകെത്തുകയായ ദേവീ

296) അനാദിനിധനാ = ആദി യോ അന്തമോ ഇല്ലാത്ത ദേവീ

297) ഹരിബ്രഹ്മേന്ദ്രസേവിതാ = വിഷ്ണു, ബ്രഹ്മാവ്, ഇന്ദ്രന്‍ എന്നിവരാല്‍ സേവിക്കപ്പെടുന്ന ദേവീ അവിടുത്തേക്ക് നമസ്ക്കാരം

298) നാരായണീ = ദുഃഖം ഇല്ലാതാക്കുന്നവളേ (നാരായണന്റെ സഹോദരീ എന്നും അര്‍ത്ഥം)

299) നാദരൂപാ = ശബ്ദരൂപത്തിലും കുടികൊള്ളുന്നവളേ

300) നാമരൂപ വിവര്‍ജ്ജിതാ = നാമരൂപങ്ങള്‍ക്ക് അതീതയായ ദേവീ (പക്ഷെ ഭക്തന്മാര്‍ക്ക് ആരാധിക്കാന്‍ വേണ്ടിമാത്രമാണ് നാമങ്ങള്‍)

301) ഹ്രീംകാരീ = ഹ്രീം എന്ന അക്ഷരരൂപത്തിലുള്ള ദേവീ


302) ഹ്രീമതീ = സത്കുലജാതകളുടേയും പതിവ്രതകളുടേയും ലക്ഷണമായ ലജ്ജയോട് കൂടിയ ദേവീ


303) ഹൃദ്യാ = ഹൃദയത്തില്‍ വസിക്കുന്ന ദേവീ (രമണീയയായ ദേവീ)


304) ഹേയോപാദേയവര്‍ജ്ജിതാ = ഉപേക്ഷിക്കേണ്ടതോ സ്വീകരിക്കേണ്ടതോ ആയി ഒന്നുമില്ലാത്ത ദേവീ

305) രാജരാജാര്‍ച്ചിതാ = രാജരാജന്മാരാല്‍ പൂജിക്കപ്പെടുന്ന ദേവീ


306) രാജ്ഞീ = മഹാദേവന്റെ റാണിയായ ദേവീ


307) രമ്യാ = രമണീയയായവളേ


308) രാജീവലോചനാ = താമരയിതള്‍ പോലെ മനോഹരമായ കണ്ണുകളോട് കൂടിയ ദേവീ


309) രഞ്ജിനീ = ആഹ്ലാദം നല്‍കുന്ന ദേവീ


310) രമണീ = ഭക്തര്‍ക്ക് ആനന്ദം നല്‍കുന്നവളേ


311) രസ്യാ = രസരൂപിണിയായ ദേവീ


312) രണത് കിങ്കിണി മേഖലാ = കിലുങ്ങുന്ന കിങ്ങിണികളുള്ള അരഞ്ഞാണ്‍ ധരിച്ച ദേവീ അവിടുത്തേക്ക് നമസ്ക്കാരം

313) രമാ = ഐശ്വര്യദേവതേ


314) രാകേന്ദു വദനാ = പൂര്‍ണചന്ദ്രനെപ്പോലുള്ള മുഖത്തോട് കൂടിയ ദേവീ


315) രതിരൂപാ = രതീദേവിയുടെ രൂപത്തിലുള്ളവളേ


316) രതിപ്രിയാ = രതീദേവിക്ക് ഏറെ പ്രിയമുള്ളവളേ


317) രക്ഷാകരീ = രക്ഷകിയായ ദേവീ


318) രാക്ഷസഘ്നീ = രാക്ഷസന്മാരെ വധിക്കുന്ന ദേവീ


319) രാമാ = സ്ത്രീരൂപത്തിലുള്ള ദേവീ (സ്ത്രീകളെല്ലാം ദേവിയുടെ രൂപങ്ങളും പുരുഷന്മാരെല്ലാം ശിവന്റെ രൂപങ്ങളുമാണെന്ന പുരാണപരാമര്‍ശം)


320) രമണലമ്പടാ = പതിയില്‍ അതിയായ പ്രീതിയുള്ള ദേവീ അവിടുത്തേക്ക് നമസ്ക്കാരം

321) കാമ്യാ = കാമിക്കാന്‍ തോന്നുന്നവളേ


322) കാമകലാരൂപാ = കാമകലലാസ്വരൂപിണീ


323) കദംബകുസുമപ്രിയാ = കടമ്പിന്‍ പൂക്കളോട് അതിയായ സ്നേഹമുള്ളവളേ


324) കല്യാണീ = മംഗളസ്വരൂപിണിയായ ദേവീ


325) ജഗതാകന്ദാ = ജഗത്തിന്റെ ഉത്പത്തിക്കു കാരണമായവളേ


326) കരുണാരസസാഗരാ = കാരുണ്യരസം നിറഞ്ഞ സമുദ്രമായ ദേവീ അവിടുത്തേക്ക് എന്റെ നമസ്ക്കാരം

327) കലാവതീ = സകല കലകളുടെയും അധിപതിയായിട്ടുള്ളവളേ


328) കലാലാപാ = മധുരമായ ആലാപത്തോടു കൂടിയവള്‍


329) കാന്താ = കമനീയമായ രൂപമുള്ളവളേ


330) കാദംബരീപ്രിയാ = അറിവിനെ (സരസ്വതിയെ) ഇഷ്ടപ്പെടുന്നവളേ


331) വരദാ = വരങ്ങള്‍ ദാനം ചെയ്യുന്നവളേ


332) വാമനയനാ = സുന്ദരമായ നയനങ്ങളോട് കൂടിയവളേ


333) വാരുണീമദവിഹ്വലാ = സ്വാത്മാനന്ദമത്തയായിട്ടുള്ളവളേ

334) വിശ്വാധികാ = വിശ്വത്തെക്കാള്‍ ഉത്കൃഷ്ടയായവളേ


335) വേദവേദ്യാ = വേദങ്ങളാല്‍ അറിയപ്പെടാന്‍ യോഗ്യയായിട്ടുള്ളവളേ


336) വിന്ധ്യാചലാനിവാസിനീ = വിന്ധ്യാചലത്തില്‍ വസിക്കുന്നവളേ


337) വിധാത്രീ = വിധാചാവായിട്ടുള്ളവളേ


338) വേദജനനീ = വേദങ്ങളെ ജനിപ്പിച്ചവളേ


339) വിഷ്ണുമായാ = വിഷ്ണുഭഗവാന്റെ മായയായും നിലകൊള്ളുന്നവളേ


340) വിലാസിനീ = വിലാസത്തോട് കൂടിയവളേ

341) ക്ഷേത്രസ്വരൂപാ = ക്ഷേത്രം സ്വരൂപമായവളേ


342) ക്ഷേത്രേശീ = ക്ഷേത്രങ്ങള്‍ക്ക് ഈശ്വരിയായിട്ടുള്ളവളേ


343) ക്ഷേത്രക്ഷേത്രജ്ഞപാലിനീ = ക്ഷേത്രത്തെയും ക്ഷേത്രജ്ഞനെയും പാലിക്കുന്നവളേ


344) ക്ഷയവൃദ്ധിവിനിര്‍മ്മുക്താ = നാശവും വളര്‍ച്ചയും ഇല്ലാത്തവളേ (എങ്കിലും ദേവി സൃഷ്ടിച്ച എല്ലാ വസ്തുക്കള്‍ക്കും ഈ നാശം ഉണ്ടെന്നോര്‍ക്കുക)


345) ക്ഷേത്രപാല സമര്‍ച്ചിതാ = ക്ഷേത്രപാലനാല്‍ വേണ്ട വിധം അര്‍ച്ചിക്കപ്പെടുന്നവളേ

346) വിജയാ = വിജയിക്കുന്നത് ശീലമായവളേ


347) വിമലാ = ശുദ്ധയായിട്ടുള്ളവളേ


348) വന്ദ്യാ = വന്ദിക്കപ്പെടാന്‍ യോഗ്യതയുള്ളവളേ


349) വന്ദാരുജനവത്സലാ = വന്ദിക്കുന്ന ജനങ്ങളില്‍ വാത്സല്യമുള്ളവളേ


350) വാഗ്വാദിനീ = വാക്കുകൊണ്ട് വാദം നടത്താന്‍ ശക്തി നല്‍കുന്നവളേ

🌺നക്ഷത്രങ്ങളും🌺 🌿ഉപാസനമൂര്ത്തികളും🌿

🌺നക്ഷത്രങ്ങളും🌺 🌿ഉപാസനമൂര്ത്തികളും🌿

🌺🌿🌺🌿🌺🌿🌺🌿🌺🌿

അശ്വതി : വിഘ്നേശ്വരന്
ഭരണി : ലക്ഷ്മിദേവി
കാര്ത്തിക         :         ശ്രീപരമേശ്വരന്
രോഹിണി : ബ്രഹ്മാവ്
മകയിരം : ഭദ്രകാളി, സുബ്രഹ്മണ്യന്
തിരുവാതിര : ശിവന്
പുണര്തം : മഹാവിഷ്ണു
പൂയം : ബ്രഹസ്പതി (വ്യാഴഭഗവാന്)
ആയില്യം : നാഗങ്ങള്
മകം : ഗണപതി
പൂരം                         : സൂര്യന്
ഉത്രം                         : ശിവന്
അത്തം         :         ഭദ്രകാളി
ചിത്തിര : സുബ്രഹ്മണ്യന്
ചോതി          : നാഗങ്ങള്
വിശാഖം : ദേവി
അനിഴം : ശാസ്താവ്
തൃക്കേട്ട : ശ്രീകൃഷ്ണന്
മൂലം :         മഹാവിഷ്ണു
പൂരാടം         : ഭഗവതി
ഉത്രാടം         : ശിവന്
തിരുവോണം : മഹാവിഷ്ണു
അവിട്ടം : ഭദ്രകാളി
ചതയം :         നാഗങ്ങള്
പുരോരുട്ടാതി : മഹാവിഷ്ണു
ഉതൃട്ടാതി :         മഹാവിഷ്ണു
രേവതി : മഹാവിഷ്ണു
🌺🌿🌺🌿🌺🌿🌺🌿🌺🌿

ലിംഗം

🔆🔆🔆🔆🔆🔆🔆🔆🔆🔆
താളിയോലപ്രതീകങ്ങൾ - 10
⚜⚜⚜⚜⚜⚜⚜⚜⚜⚜⚜
          ലിംഗം
       സാക്ഷാൽ ഈശ്വരനെ തന്നെയാണ് ലിംഗം പ്രതിനിധാനം ചെയ്യുന്നത്. എങ്കിലും ശിവലിംഗമാണ് ആരുടേയും മുമ്പിൽ തെളിഞ്ഞു വരുന്ന ബിംബം. ശിവലിംഗത്തെ ജനനേന്ദ്രിയത്തിന്റെ പ്രതീകമായി ചിലർ വിശേഷിപ്പിച്ചിരിക്കുന്നത് അവരുടെ അറിവില്ലായ്മ കൊണ്ടു മാത്രമാണ്. എന്തും പ്രത്യക്ഷത്തിൽ മാത്രം കാണുന്നതു വിശ്വസിക്കുന്ന മൂഢന്മാരണവർ. സൃഷ്ടിയുടെ കാരണമായ മാതാ -പിതാസംയോഗത്തിന്റെ പ്രതീകമായി ഇതിനെ കാണുന്നതിൽ തെറ്റില്ല. ഏതൊന്നിൽ നിന്നും പ്രപഞ്ചം ഉദയം ചെയ്യുന്നുവോ ഏതൊന്നിൽ ലയിക്കുന്നുവോ അതിനെയാണ് ലിംഗമെന്നു പറയുന്നത്.അങ്ങനെ നോക്കിക്കാണുകയാണെങ്കിൽ സൃഷ്ടി -സ്ഥിതിലയങ്ങൾക്ക് കാരണമായ സാക്ഷാൽ ഈശ്വരനെയാണ് ശിവലിംഗം പ്രതിനിധീകരിക്കുന്നതെന്നു വിശ്വസിക്കേണ്ടി വരും.ശിവലിംഗ പൂജയും ധ്യാനവും കേരളത്തിലും നിരവധി പേർ ചെയ്തു വരുന്നുണ്ട്. ഭാരതത്തിന്റെ മറ്റു ഭാഗങ്ങളിൽ ശൈവ-വൈഷ്ണവ വ്യത്യാസമനുസരിച്ചാണ് ധ്യാനവും പൂജയും നടത്തി വരുന്നതെങ്കിലും കേരളത്തിൽ അത്തരത്തിലുള്ള വ്യത്യാസം പ്രത്യക്ഷത്തിൽ കാണപ്പെടാറില്ല.
🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
      ഹരി ഓം

നിങ്ങള്‍ ഏത് മതവിശ്വാസി ആയാലും നിങ്ങളുടെ കുട്ടികളെ ഈശ്വരവിശ്വാസിയായി വളര്‍ത്തണം

1) നിങ്ങള്‍ ഏത് മതവിശ്വാസി ആയാലും നിങ്ങളുടെ കുട്ടികളെ ഈശ്വരവിശ്വാസിയായി വളര്‍ത്തണം.

2) കുട്ടികളെ കൃത്യസമയത്ത് ഉറക്കുകയും അതിരാവിലെ കൃത്യസമയങ്ങളില്‍ ഉണര്‍ത്തുകയും ചെയ്യണം. കൃത്യനിഷ്ഠ ലഭിക്കേണ്ടത് സ്വന്തം കുടുംബത്ത് നിന്നാണ്.

3) എത്ര അടുത്ത ബന്ധുവായാലും ശരി, കുട്ടികളുടെ ശരീരത്ത് സ്പര്‍ശിച്ചുള്ള സ്നേഹപ്രകടനങ്ങളെ നയപരമായി നിരുത്സാഹപ്പെടുത്തണം.( ആൺകുട്ടി ആയാലും പെൺകുട്ടി ആയാലും ) കുട്ടികളെയും അതിന് പ്രാപ്തരാക്കണം.

4) കുട്ടികളുടെ ഫോണ്‍ സംഭാഷണം നിങ്ങളുടെ മുന്നില്‍ വെച്ച് മാത്രമാക്കണം. ചാറ്റിംഗ് ഒഴിവാക്കുക അല്ലെങ്കില്‍ നിങ്ങളുടെ സാന്നിദ്ധ്യത്തില്‍ മാത്രം അതിനുള്ള സ്വാതന്ത്ര്യം കൊടുക്കുക.

5) കുട്ടികള്‍ നെറ്റ് അല്ലെങ്കില്‍ ഗൂഗിള്‍ സേര്‍ച്ച്‌ ചെയ്യുന്നത് നിങ്ങള്‍ ശ്രദ്ധിക്കണം. അപ്പോള്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അതിന്‍റെ ഹിസ്റ്ററി എടുത്ത് നിങ്ങള്‍ അവരോട് അതിനെക്കുറിച്ച് ചോദിച്ച് മനസ്സിലാക്കണം

6) കുട്ടികളുടെ ശരീരത്ത് നിറവ്യത്യാസമോ ക്ഷതമോ ഉറക്കക്ഷീണമോ കരഞ്ഞുകലങ്ങിയ കണ്ണുകളോ സ്വഭാവത്തില്‍ വ്യത്യാസമോ കണ്ടാല്‍ നയത്തില്‍ കാര്യങ്ങള്‍ ചോദിച്ചറിയണം

7) മക്കള്‍ക്ക് എന്ത് സംഭവിച്ചാലും രക്ഷകര്‍ത്താക്കളെ അറിയിക്കാനുള്ള സര്‍വ്വസ്വാതന്ത്ര്യവും അവര്‍ക്ക് നല്‍കാന്‍ മറക്കരുത്. ഇത് കൂടെക്കൂടെ അവരോട് പറയുകയും ചെയ്യണം.

8) കുട്ടികളുടെ കൂട്ടുകാരെക്കുറിച്ച് നിങ്ങള്‍ക്ക് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം.

9) ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാത്ത നിങ്ങളുടെ മക്കള്‍ക്ക് വാഹനം ഓടിക്കാന്‍ കൊടുത്ത് സമൂഹത്തില്‍ നിങ്ങള്‍ 'നെഗളിപ്പ്' കാണിക്കാന്‍ ശ്രമിക്കരുത്. അതൊരുപക്ഷേ ജീവിതത്തില്‍ നിങ്ങള്‍ക്ക് ദുരന്തമായി മാറിയേക്കാം.

9) കുട്ടികളെ നീന്തല്‍ പഠിപ്പിക്കണം. അതിനുള്ള സ്ഥലവും നല്ലൊരു മാസ്റ്ററെയും സമയവും നിങ്ങള്‍ കണ്ടെത്തണം. നീന്തല്‍ അറിയാവുന്ന കുട്ടികളെങ്കില്‍ നിങ്ങള്‍ക്കും പകുതി സമാധാനമാകും.

10) യാതൊരു കാരണവശാലും വാഹനവുമായി കുട്ടികളെ ടൂറിന് അയക്കരുത്. നിങ്ങളോട് അവര്‍ കള്ളം പറഞ്ഞേക്കാം; പക്ഷെ നിങ്ങള്‍ സത്യം അന്വേഷിക്കുകതന്നെ ചെയ്യണം.

12) ടൂറിന് സകുടുംബമായി പോയാല്‍ വീടും പരിസരവും മോഷ്ടാക്കള്‍ക്ക് കടക്കാന്‍ കഴിയാത്ത രീതിയില്‍ സുരക്ഷിതമാക്കണം. എവിടെപ്പോയാലും വീടും പരിസരവും കാണാവുന്ന സെക്യൂരിറ്റി ക്യാമറയുടെ ഗുണമൊക്കെ അപ്പോഴായിരിക്കും നമ്മള്‍ തിരിച്ചറിയുന്നത്. അയലത്തുകാരുമായി എപ്പോഴും വളരെ നല്ല ബന്ധം പുലര്‍ത്തണം.

13) പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടാനുള്ള നമ്പര്‍ എപ്പോഴും കരുതണം. അടിയന്തിര സാഹചര്യം വന്നാല്‍ പോലീസിനെ ബന്ധപ്പെടാന്‍ മറക്കരുത്. ഓര്‍ക്കുക; പോലീസ്സ് ഉള്ളതുകൊണ്ടാണ് അക്രമികളും മോഷ്ടാക്കളും  ഒരു പരിധിവരെ ഒതുങ്ങുന്നത്.

14) കുട്ടികളെ ട്യൂഷന് വിടുമ്പോള്‍ അവിടെ കൃത്യസമയത്ത് എത്തുകയും കൃത്യസമയത്ത് തിരിച്ചിറങ്ങുന്നുവെന്നും നിങ്ങള്‍ ഉറപ്പുവരുത്തണം. അസമയത്ത് കുട്ടികളെ കൂട്ടിക്കൊണ്ടുവരാന്‍ അദ്ധ്യാപകരെയോ വേറെ ആരെയുമോ അനുവദിക്കരുത്. നിങ്ങള്‍ തന്നെ ആ കടമ ഏറ്റെടുത്ത് ചെയ്യണം.

15) ഇടിമിന്നല്‍ ഉള്ളപ്പോള്‍ കുട്ടികളെയും സുരക്ഷിതരാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

16) എല്ലാത്തിലുമുപരി, മക്കളെ സ്വന്തം മതഗ്രന്ഥങ്ങള്‍ പഠിപ്പിക്കാനും ദേവാലയങ്ങളില്‍ കൊണ്ടുപോകാനും മറക്കരുത്. കൃത്യമായ വേദപഠനം കൊണ്ട് അവരുടെ മനസ്സിനെ പരിപക്വമാക്കുവാന്‍ സാധിക്കും.

17 ) ടെലിവിഷൻ ഉപയോഗം കുറയ്ക്കുകയും സീരിയൽ , സിനിമ ഇവയുടെ മായികവലയത്തിൽ കുടുങ്ങാതെ കുട്ടികളെ പ്രാപ്തരാക്കുക .

18) ഉപദ്രവിക്കുകയോ മോശം പദപ്രയോഗം നടത്തുന്നവരെയോ ധൈര്യമായി ചോദ്യം ചെയ്യാനുള്ള മനസ്സും തന്റേടവും പകര്‍ന്നുകൊടുക്കണം.

19) കൃത്യമായ ജീവിതരീതി (ടൈം ടേബിള്‍) അവര്‍ക്ക് പകര്‍ന്നുനല്‍കണം.

20) കുട്ടികള്‍ വീട്ടില്‍ തനിച്ചായാല്‍ മറ്റ് ആരെയും അകത്തേക്ക് പ്രവേശനം അനുവദിക്കരുത്.

21) കുട്ടികളോടൊത്തു ഇടയ്ക്കിടെ വിനോദയാത്ര പോകാൻ സാമ്പത്തികം നിങ്ങളെ അനുവദിച്ചില്ലെങ്കിൽ വല്ലപ്പോഴും ബീച്ചിലോ കുട്ടികളുടെ പാർക്കിലോ എങ്കിലും അവരുമായി പോകണം .

22 ) ഈശ്വരപ്രാർത്ഥന ശീലമാക്കുക . കഴിയുമെങ്കിൽ കുടുംബത്തിലെ എല്ലാ അംഗങ്ങളും ഒരുമിച്ചിരുന്നു പറാർതതികകുക .

23 ) കുട്ടികളോട് സ്കൂളിലെ ഓരോ വിശേഷവും ദിവസവും ചോദിച്ചറിയുക .

24) നിങ്ങളുടെ മേല്‍നോട്ടത്തോടെ അവര്‍ക്ക് കൃത്യമായ ജോലി, കൃത്യമായ പഠനം, കൃത്യമായ ഭക്ഷണം, കൃത്യമായ പരിസര ശുചീകരണം, കൃത്യമായ വിനോദം, കൃത്യമായ ഉറക്കം എന്നിവ നല്‍കാന്‍ മറക്കരുത്. നിങ്ങളുടെ മക്കള്‍ക്ക് ഇത്രയും നല്‍കിയാല്‍ അവരും നിങ്ങളും നമ്മുടെ സമൂഹവും ഒരുപോലെ നല്ലതാകും.

25 ) മുതിർന്നവരെ ബഹുമാനിക്കാൻ പ്രത്യേകം പഠിപ്പിക്കുക .

എല്ലാ കുട്ടികളെയും സംരക്ഷിക്കാനായി ഇത് എല്ലാ രക്ഷകര്‍ത്താക്കളിലേക്കും ദയവായി ഷെയര്‍ ചെയ്യൂ... ഈ സ്ക്കൂള്‍ അവധിക്കാലം നമുക്ക് സസന്തോഷം കൊണ്ടാടാം.....

അഹങ്കാരം

അഹങ്കാരം

ഒരിക്കൽ ദേവന്മാരും അസുരന്മാരും തമ്മില്‍ ഒരു യുദ്ധമുണ്ടായി. പതിന്നാല് ലോകങ്ങളും ഞെട്ടിവിറച്ച ഘോരയുദ്ധം. ഇരുവശത്തും ഭയങ്കര നാശനഷ്ടങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്നു.

ഈ ദേവാസുരയുദ്ധത്തില്‍ ദേവന്മാര്‍ ആദ്യമാദ്യം ജയിച്ചു നിന്നു. അസുരന്മാര്‍ പരാജയം സമ്മതിച്ചില്ല. ധീരമായി പൊരുതി. ഭ്രാന്തമായ പ്രതികാരബുദ്ധിയോടെ രണാങ്കണത്തില്‍ യുദ്ധം ചെയ്തു.

ഇരുവശത്തും വന്‍നാശനഷ്ടമുണ്ടായി. വളരെക്കാലം നീണ്ടുനിന്ന ഘോരയുദ്ധത്തിന്റെ ഫലമായി ദേവന്‍ന്മാര്‍ ക്ഷീണിച്ചു. ക്രമേണ അസുരന്മാര്‍ വിജയിക്കാന്‍ തുടങ്ങി.

എല്ലാ സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍ക്കു കാരണം ജഗദീശ്വരനാണ്. *സര്‍വശക്തനും സര്‍വ്വജ്ഞനും സര്‍വ്വനിയന്താവുമാണ് ഈശ്വരന്‍.

സത്യധര്‍മ്മാദികള്‍ക്ക് ക്ഷീണം സംഭവിച്ചാല്‍ ജഗദീശ്വരന്റെ ശക്തി അവിടെ പ്രത്യക്ഷമാകും. തിന്മകളെ നശിപ്പിക്കും. സത്യധര്‍മ്മാദികളെ പുനഃസ്ഥാപിക്കും.

ദേവന്മാര്‍ പരാജയത്തിന്റെ പാതയില്‍ വീണതാണ്. അപ്പോഴേയ്ക്കും സകലേശ്വരനായ പരബ്രഹ്മത്തിന്റെ കൃപാകടാക്ഷം അവിടെയുണ്ടായി. അതോടെ അസുരശക്തി ക്ഷയിച്ചു. ദേവന്മാര്‍ക്കു കരുത്തേറി. ജഗദീശ്വര ചൈതന്യം ദേവന്മാരെ രക്ഷിച്ചു. അസുരന്മാര്‍ പൂര്‍ണ്ണമായി പരാജയപ്പെട്ടു. അവര്‍ പ്രാണരക്ഷാര്‍ത്ഥം ഓടിയൊളിച്ചു.

ദേവന്മാര്‍ക്ക് അത്യാഹ്ലാദമായി. വിജയലഹരിയില്‍ അവര്‍ ആനന്ദനൃത്തമാടി. മധു നുകര്‍ന്ന് ഉന്മത്തരായി. എങ്ങും ജയജയഭേരികള്‍. ഗാനാലാപനങ്ങള്‍. ആനന്ദനൃത്തം. സ്വയം മഹിമകളെ വാഴ്ത്തിപ്പാടി. സേവകരോടൊപ്പം മണിരഥങ്ങളിലേറി ജൈത്രയാത്രകള്‍ നടത്തി. ‘ഈ വിജയത്തിനു പിന്നില്‍ എന്റെ കഴിവാണ്. എന്റെ സാമര്‍ത്ഥ്യമാണ്’ എന്ന് ദേവന്മാര്‍ സ്വന്തം ബലംകൊണ്ടും സാമര്‍ത്ഥ്യംകൊണ്ടുമാണ് അസുരന്മാരെ ജയിച്ചതെന്ന് സ്വയം അഭിമാനിച്ചു. അഹങ്കരിച്ചു. മതിമറന്നു മന്ദബുദ്ധികളെപ്പോലെയായി.

സർവജ്ഞനും സര്‍വ്വശക്തനും സര്‍വ്വാന്തര്യാമിയുമായ പരബ്രഹ്മത്തിന്റെ (ജഗദീശ്വരന്റെ) സഹായത്താലാണ് ഞങ്ങള്‍ വിജയിച്ചതെന്ന സത്യം അവര്‍ മറന്നു.

സ്ഥാനമാനങ്ങളും പേരും പെരുമയും ഈശ്വരന്റെ കൃപാകടാക്ഷം മാത്രമാണ്. അതിന്റെ അഹങ്കാരം നന്നല്ല. ഇതെല്ലാം എന്റെ സാമര്‍ത്ഥ്യമാണ്. എന്റെ പരിശ്രമത്തിന്റെ ഫലമാണ് എന്ന ഭാവം കടുത്ത അജ്ഞാനമാണ്. ജഗദീശ്വരന്‍ ചെയ്യുന്നു എന്നാണു വിചാരിക്കേണ്ടത്.

വിജയാഘോഷയാത്ര നടത്തിക്കൊണ്ടിരിക്കുകയാണ് ദേവന്മാര്‍.

പെട്ടെന്ന് ! അവരുടെ മുന്‍പില്‍ ഒരു യക്ഷം പ്രത്യക്ഷപ്പെട്ടു!! ആയിരംകോടി സൂര്യന്മാര്‍ ഒന്നിച്ചുദിച്ച പ്രകാശം. ആദിയില്ല. അന്ത്യമില്ല.നിര്‍ഗുണം. നിരാകാരം. ആകാശസീമകള്‍ക്കുമപ്പുറം ഉയര്‍ന്നു നില്ക്കുന്ന അത്യുഗ്രരൂപം. ദര്‍ശനമാത്രയില്‍ തന്നെ പൂജനീയമായി അനുഭവപ്പെടുന്നു.

ഏതാണ് ഈ ഭൂതം? ദേവന്മാര്‍ ആ രൂപത്തെക്കണ്ട് അമ്പരന്നു. ചിലരാകട്ടെ ഭയചകിതരായി. ആശ്ചര്യസ്തബ്ധരായ അവര്‍ക്ക് ആ ഭൂതം എന്താണെന്ന് മനസ്സിലായില്ല. എങ്കിലും അതെന്താണെന്ന് അറിയുവാന്‍ അവര്‍ ആഗ്രഹിച്ചു. ഭയന്ന ദേവന്മാര്‍ അഗ്നിയോടു പറഞ്ഞു:-

“അഗ്നിദേവ, അങ്ങ് ജാതവേദസാണല്ലോ. ഈ ഭൂതം എന്താണെന്ന് അറിഞ്ഞുവന്നാലും.”

“ശരി. അങ്ങനെ തന്നെ.” അഗ്നിദേവന്‍ ഉടനെ സമ്മതിച്ചു.

ജാതവേദസ്സാണ് അഗ്നി. ജാതവേദസ്സ് എന്നാല്‍ എല്ലാംഅറിയുന്നവന്‍ എന്നാണ് അര്‍ത്ഥം. കാര്യങ്ങള്‍ വേഗത്തില്‍ അറിയാന്‍ കഴിവുള്ളവനും ഉഗ്രതേജസ്വിയും അന്ധകാരത്തെ നശിപ്പിക്കുന്നവനുമായതിനാലാണ് അഗ്നിദേവനോട് ദേവന്മാര്‍ ആദ്യം അപേക്ഷിച്ചത്.

വിജയാഹ്ലാദത്തില്‍ അഹങ്കരിച്ചു നില്ക്കുകയായിരുന്ന അഗ്നിദേവന്‍ അതു സമ്മതിക്കുകയും ചെയ്തു.

അഗ്നി ആ ഭൂതത്തിന്റെ അടുത്തുചെന്നു. അപ്പോള്‍ ആ ഭൂതത്തില്‍നിന്ന് ചോദ്യമുയര്‍ന്നു.

“നീ ആരാണ്?”

അഗ്നി അമ്പരന്നു. അങ്ങോട്ട് അന്വേഷിക്കാന്‍ പുറപ്പെട്ടവനോട് ഇങ്ങോട്ട് അന്വേഷിക്കുകയോ? ശരി, മനസ്സിലാക്കിക്കൊടുക്കാം.

“ഞാന്‍ അഗ്നി! ലോകപ്രസിദ്ധനായ അഗ്നിയാണ് ഞാന്‍, ജാതവേദസ്സ് എന്നും എന്നെ പറയാറുണ്ട്.”

അഗ്നി സ്വയം പുകഴ്ത്തി അഹന്തയോടെ പറഞ്ഞു. അതു കേട്ട് ആ ദിവ്യഭൂതം ഭയന്നു പിന്മാറുമെന്ന് അഗ്നി പ്രതീക്ഷിച്ചു. പക്ഷേ മധുരമൂറുന്ന ഒരു ചിരിയാണ് അഗ്നിദേവന് മറുപടിയായി ലഭിച്ചത്.

“ലോകപ്രസിദ്ധനെന്ന് സ്വയം വീമ്പു പറയുന്ന നിന്നില്‍ അതിനുതക്കവിധം എന്തു ശക്തിയായാണുള്ളത്?”

ദിവ്യഭൂതത്തില്‍ നിന്നുപുറപ്പെട്ട ആ ചോദ്യം അഗ്നിയെ വീണ്ടും അമ്പരപ്പിച്ചു. തന്റെ ശക്തിയെ ആദ്യമായി ചോദ്യം ചെയ്തിരിക്കുന്നു. ചോദ്യം തീരെ രസിച്ചില്ല. എങ്കിലും അഗ്നി തന്റെ സാമര്‍ത്ഥ്യം വിശദീകരിച്ചുകൊടുത്തു.

“ഈ ലോകത്തില്‍ എന്തെല്ലാം ഉണ്ടോ, അതിനെയെല്ലാം ചുട്ടുചാമ്പലാക്കുവാനുള്ള ശക്തി എനിക്കുണ്ട്!”

“ഓഹോ! അതുശരി. അത്രയധികം ശക്തിയുണ്ടോ? എങ്കില്‍ ഇതാ ഒരു പുല്‍ക്കൊടി ഇട്ടുതരുന്നു. ഇതിനെ ദഹിപ്പിച്ചാലും.”

അഗ്നിയുടെ അഹങ്കാരം ദഹിപ്പിക്കാന്‍ വേണ്ടി ഒരു പുല്‍ക്കൊടി മുമ്പില്‍ പറന്നു വീണു. തന്റെ സര്‍വ്വശക്തികളുപയോഗിച്ചുവെങ്കിലും അഗ്നിക്ക് ആ പുല്‍ക്കൊടിയെ ദഹിപ്പിക്കുവാന്‍ സാധിച്ചില്ല. അഗ്നി നിരാശനും ക്ഷീണിതനുമായിപ്പോയി. അഹങ്കാരമെല്ലാം നശിച്ചു. തലതാഴ്ത്തി അവിടെ നിന്ന് പിന്തിരിഞ്ഞുപോയി.

വിഷാദത്തോടെ നമ്രശിരസ്ക്കനായി അഗ്നിദേവന്‍ വരുന്നതു കണ്ട ദേവന്മാര്‍ അമ്പരന്നു. അഗ്നി പരീക്ഷീണനായി പതുക്കെ പറഞ്ഞു.

“ഇത് എന്തൊരു യക്ഷമാണെന്നറിയാന്‍ എനിക്കു കഴിയുന്നില്ല.”

അതുകേട്ട് ദേവന്മാര്‍ക്ക് വാശിയായി. വായൂദേവനോട് പറഞ്ഞു.

“അല്ലയോ വായുദേവാ, താങ്കള്‍ ഈ ഭൂതം എന്തെന്ന് അറിഞ്ഞുവരൂ!”

‌”അങ്ങനെ തന്നെ”

വായുദേവന്‍ അഹങ്കാരത്തോടെ പുറപ്പെട്ടു.

ദേവന്മാരുടെ അഹന്ത കുറയ്ക്കുന്നതിനുവേണ്ടി പ്രത്യക്ഷമായ ദിവ്യഭൂതത്തിനു മുമ്പില്‍ വായുദേവനെത്തി. ഇത് എന്തൊരു ഭൂതമാണെന്ന് കണ്ടുപിടിക്കാനാവാതെ കരുത്തനായ അഗ്നിദേവന്‍ പരാജയപ്പെട്ടു മടങ്ങിയതാണ് ആ സ്ഥാനത്ത് അതേ ദൗത്യവുമായി വായൂദേവന്‍ വന്നു നിന്നു.

അഗ്നിയേക്കാള്‍ അഹംഭാവത്തോടെയാണ് വായു എത്തിയിരിക്കുന്നത്. അഗ്നിയ്ക്ക് ഭൂമിയിലുള്ള ഖരപദാര്‍ത്ഥങ്ങളെ ദഹിപ്പിക്കാന്‍ മാത്രമേ കഴിയുകയുള്ളൂ. വായുവിനാണെങ്കില്‍ ഭൂമിയിലും ആകാശത്തിലും നിര്‍വിഘ്നം സഞ്ചരിക്കാം. കരയിലും കടലിലും തന്റെ ശക്തി തെളിയിക്കാനാകും. വായുവില്ലെങ്കില്‍ പിന്നെ ജീവരാശിയുണ്ടോ?

ഗര്‍വ്വോടെ ചെന്ന വായുവിനോട് യക്ഷം ചോദിച്ചു:

“നീ ആരാണ്? ”

“വായുവാണ് ഞാന്‍! ഭൂമിയിലും ആകാശത്തിലും യാതൊരു തടസ്സവുമില്ലാതെ സഞ്ചരിക്കുന്ന ഞാന്‍ മാതരിശ്വാവ് എന്നും ലോകം മുഴുവന്‍ വിളിക്കപ്പെടുന്നു.”

“ലോകപ്രസിദ്ധനായ നിന്നില്‍ എന്തു ശക്തിയാണ് ഉള്ളത്?”

“ഈ ലോകത്തിലുള്ള എല്ലാത്തിനേയും എടുത്തു മാറ്റുവന്‍ എനിക്കു സാധിക്കും!” വായു പറഞ്ഞു.

യക്ഷം ഒരു പുല്‍ക്കൊടി വായുവിന്റെ മുമ്പില്‍ ഇട്ടുകൊടുത്തിട്ട് നിര്‍ദ്ദേശിച്ചു:

“അത്രയ്ക്കു ശക്തനാണെങ്കില്‍ നീ ഈ പുല്‍ക്കൊടിയെ എടുത്താലും.”

“ഒരു പുല്‍ക്കൊടി! വായുവിന്റെ ഉഗ്രശക്തിക്കുമുമ്പില്‍ എത്ര നിസ്സാരം. യക്ഷം തന്നെ അപമാനിക്കുവാന്‍ പറഞ്ഞതാണല്ലോ?”

വായു നിസ്സാരമെന്നു കരുതി ആ പുല്ലിനെ എടുക്കാനാഞ്ഞു. പക്ഷേ തന്റെ സര്‍വ്വശക്തിയുപയോഗിച്ചു പരിശ്രമിക്കേണ്ടി വന്നു. എങ്കിലും ആ പുല്‍ക്കൊടിയെ ഒന്നിളക്കുവാന്‍ പോലും ഉഗ്രനായ വായുവിന് കഴിഞ്ഞില്ല. ലജ്ജിതനും നിരാശനുമായി വായു പിന്തിരിഞ്ഞു പോയി. തല കുനിച്ച് ദേവന്മാരുടെ മുമ്പിലെത്തി സാവധാനം പറ‍ഞ്ഞു:

“ആ യക്ഷം എന്താണെണ് അറിയുവാന്‍ എനിക്കും കഴിഞ്ഞില്ല.” അതോടെ ദേവന്മാര്‍ക്കു പരിഭ്രാന്തിയായി. വളരെക്കാലം അസുരന്മാരുമായി നടത്തിയ ഉഗ്രയുദ്ധത്തില്‍ കഷ്ടിച്ചു വിജയിച്ചതേയുള്ളു. ആ വിജയത്തിന്റെ ആഹ്ലാദപ്രകടനത്തിനിടയില്‍ ഇതാ ഒരു യക്ഷം പ്രത്യക്ഷപ്പെട്ടു നില്ക്കുന്നു. അതെന്താണെന്നുപോലും മനസ്സിലാക്കാന്‍ അഗ്നിയ്ക്കും വായുവിനും കൂടി ശക്തിയില്ലാതായിരിക്കുന്നു.

ദേവന്മാരെല്ലാവരും വേഗം തങ്ങളുടെ രാജാവായ ഇന്ദ്രന്റെ സമീപമെത്തി അപേക്ഷിച്ചു.

“പ്രഭോ! ആ യക്ഷം എന്തെന്ന് വേഗം അങ്ങുതന്നെ അറിഞ്ഞു വന്നാലും. ഞങ്ങള്‍ ഭയചകിതരായിരിക്കുന്നു.”

“അങ്ങനെതന്നെയാവട്ടെ.” ഇന്ദ്രന്‍ സമ്മതിച്ചു. മഹാബലശാലിയാണ് ഇന്ദ്രന്‍. ദേവന്മാരുടെ രാജാവ്. തനിക്ക് അസാധ്യമായി യാതൊന്നുമില്ലെന്നു വലിയ അഭിമാനവുമുണ്ട്.

ഇന്ദ്രന്റെ അഹങ്കാരം പൂര്‍ണ്ണമായും നശിപ്പിക്കുന്നതിനു വേണ്ടി ഇന്ദ്രന്റെ മുമ്പില്‍ നിന്ന് യക്ഷം അപ്രത്യക്ഷമായി. ഇന്ദ്രന്‍ വളരെ ലജ്ജിതനായി, അഗ്നിയ്ക്കും വായുവിനും ആ ദിവ്യഭൂതവുമായി സംസാരിക്കാനും പരീക്ഷണത്തിലേര്‍പ്പെടുവാനുമായി. എന്നാല്‍ തനിക്ക് അതിനുപോലും കഴിഞ്ഞില്ലല്ലോ. മഹാകഷ്ടം തന്നെ. എങ്കിലും ഈ യക്ഷത്തെക്കുറിച്ചുള്ള സത്യം അറിയുകതന്നെ വേണമല്ലോ? അതിനെന്താണ് ഇനി ഒരു മാര്‍ഗ്ഗം?

അഗ്നിയേയും വായുവിനേയും പോലെ ഇന്ദ്രന്‍ പരവശനായി പിന്തിരിഞ്ഞില്ല. അവിടെത്തന്നെ ഉറച്ചുനിന്നു. ആ യക്ഷത്തക്കുറിച്ചു തന്നെ ധ്യാനിച്ചു കൊണ്ടു നിന്നു. അഹങ്കാരമെല്ലാം നശിച്ച ഇന്ദ്രന്റെ ഉള്ളില്‍ ഭക്തിയുണ്ടായി. ഭക്തിയോടും ആത്മാര്‍ത്ഥതയോടും കൂടി ആ യക്ഷത്തെമാത്രം മനസ്സില്‍ വിചാരിച്ചു. മറ്റു ചിന്തകളെല്ലാം മറന്നു. മനസ്സ് ഏകാഗ്രമാക്കി അവിടെ നിന്നു തപസ്സനുഷ്ഠിച്ചു.

ഇന്ദ്രന്റെ ഭക്തിയും ആത്മാര്‍ത്ഥതയും ജിജ്ഞാസയും തപസ്സും നിമിത്തം ബ്രഹ്മവിദ്യ, ഹിമവത്പുത്രിയായ ഉമാദേവിയുടെ രൂപത്തില്‍ ആകാശത്തില്‍ പ്രത്യക്ഷമായി. ആകാശത്തില്‍ അലൗകിക സൗന്ദര്യത്തോടെ ശോഭിക്കുന്ന ഉമാസ്വരൂപിണിയായ ദേവതയെക്കണ്ട് ഇന്ദ്രന്‍ വിനായന്വിതനായി നമസ്ക്കരിച്ചു.

ഹിമവത്പുത്രിയായ ഉമ, വിദ്യാരൂപിണിയും സര്‍വ്വജ്ഞനായ ഈശ്വരനോടുകൂടി എപ്പോഴും ഇരിക്കുന്നവളുമാകയാല്‍ യക്ഷത്തെക്കുറിച്ചുള്ള സംശയം തീര്‍ത്തു തരുവാന്‍ ശക്തയാണെന്ന് ഇന്ദ്രന് അറിയാമായിരുന്നു.

ഇന്ദ്രന്‍ ഭക്തിപൂര്‍വ്വം ദേവിയെ സമീപിച്ച് അപേക്ഷിച്ചു:

“അംബേ, പരമേശ്വരീ,മഹേശ്വരീ, ഉമാഭഗവതീ! അടിയനില്‍ പ്രസാദിച്ചാലും! ദിവ്യമായിരിക്കുന്ന ഈ യക്ഷം എന്തായിരുന്നുവെന്ന് അനുഗ്രഹിച്ച് അരുളിയാലും!”

ദേവി പറഞ്ഞു: “മകനേ, ദേവേന്ദ്രാ! യക്ഷത്തിന്റെ രൂപത്തില്‍ നിങ്ങളുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടത് സാക്ഷാല്‍ പരബ്രഹ്മം തന്നെയാണ്. യുദ്ധത്തില്‍ പരാജയപ്പെട്ടപ്പോള്‍ ‍നിങ്ങള്‍ ദേവന്മാര്‍ അഹങ്കരിച്ചു. ഇത് നിങ്ങളുടെ വിജയമാണെന്ന് വിചാരിച്ചു. എന്റെ സാമര്‍ത്ഥ്യം എന്റെ സാമര്‍ത്ഥ്യമെന്ന് നിങ്ങള്‍ ഓരോരുത്തരും സ്വയം അഭിമാനിച്ചു. സ്വയം മതിമറന്നു. എന്നാല്‍ അതു ശരിയല്ല. നിങ്ങളിലുള്ള കാരുണ്യം കൊണ്ടും ലോകനന്മയ്ക്കുവേണ്ടിയും ബ്രഹ്മചൈതന്യത്തിന്റെ അദമ്യശക്തിയാലാണ് അസുരന്മാര്‍ പരാജയപ്പെട്ടത്. അതറിയാതെയാണ് നിങ്ങള്‍ അഹങ്കരിച്ചത്. നിങ്ങളുടെ അഹങ്കാരം കുറയ്ക്കാന്‍ ആ പരമാത്മച‌ൈന്യംതന്നെയാണ് യക്ഷമായി പ്രത്യക്ഷപ്പെട്ടത്.

ലോകത്തില്‍ എല്ലാക്കാര്യവും നടക്കുന്നത് ഈശ്വരന്റെ ഇച്ഛാശക്തിക്കനുസരിച്ചാണ്. മറ്റെല്ലാവരും ഈശ്വരകര്‍മ്മം നിര്‍വ്വഹിക്കുന്നതില്‍ മാത്രമാണ്. സ്വന്തം ശക്തികൊണ്ടാണ് എല്ലാം നടക്കുന്നതെന്നു നിങ്ങള്‍ വിചാരിച്ചു. അഹന്തകൊണ്ടാണ് പരമാത്മാവിനെ തിരിച്ചറിയുവാന്‍ നിങ്ങള്‍ക്കു സാധിക്കാതിരുന്നത്.” അങ്ങനെ ഉമാഭഗവതിയുടെ കൃപയാല്‍ തങ്ങള്‍ക്കു മുമ്പില്‍ പ്രത്യക്ഷപ്പെട്ട യക്ഷം പരബ്രഹ്മചൈതന്യമാണെന്ന് ദേവന്മാര്‍ മനസ്സിലാക്കി. ദേവന്മാരാണ് ആദ്യമായി പരമബ്രഹ്മത്തെക്കുറിച്ചു മനസ്സിലാക്കിയത്. അതിനാല്‍ ദേവന്മാര്‍‍‍‍‍‍‍‍‍‍ മറ്റുള്ളവരേക്കാള്‍ ശ്രേഷ്ഠരായിത്തീര്‍ന്നു.

ദേവന്മാരില്‍വെച്ച് അഗ്നിയും വായുവും ഇന്ദ്രനും അഹന്തയോടെയാണെങ്കിലും ബ്രഹ്മത്തിന്റെ സത്യാവസ്ഥ തേടി പുറപ്പെടുകയും മുമ്പിലെത്തി സംസാരിക്കുകയും പരീക്ഷണത്തിലേര്‍പ്പെടുകയും ചെയ്തു. അതിനാല്‍ അവര്‍ മറ്റു ദേവന്മാരെരേക്കാള്‍ ശ്രേഷ്ഠരായിത്തീര്‍ന്നു. എത്രയധികം ശക്തരായിരുന്നാല്‍പോലും ശ്രേഷ്ഠരായുള്ളവര്‍ അഹങ്കരിക്കുകയും സ്വയം പുകഴ്ത്തുകയും ചെയ്യുകയില്ല. അങ്ങനെ ചെയ്താല്‍ ഈശ്വരന്റെ മുമ്പില്‍ അവര്‍ക്ക് തലകുനിക്കേണ്ടിവരും. തങ്ങളുടെ ശക്തി വെറും നിസ്സാരമെന്നറിയുമ്പോള്‍ ലജ്ജിച്ച് ഓടിയൊളിക്കേണ്ടിവരും. അഗ്നിക്കും വായുവിനും ഇന്ദ്രനും അതാണ് സംഭവിച്ചത്. മൂവരുടേയും അഹംഭാവം നശിച്ചു. മൂവരില്‍വെച്ച് ഭക്തിയും വിശ്വാസവും ശ്രദ്ധയും ജിജ്ഞാസയും ഇന്ദ്രനില്‍ അധികമുണ്ടായിരുന്നു. അതിനാല്‍ ഇന്ദ്രന് ആ ദിവ്യഭൂതം ബ്രഹ്മമാണെന്ന് അറിയാന്‍ കഴിഞ്ഞു.

വിദ്യാസ്വരൂപിണിയുടെ അനുഗ്രഹം ലഭിച്ചതും ബ്രഹ്മത്തെക്കുറിച്ച് ആദ്യമായി അറിഞ്ഞതും ഇന്ദ്രനാണ്. അതുകൊണ്ട് ഇന്ദ്രന്‍ എല്ലാവരിലും വെച്ച് ശ്രേഷ്ഠനായിത്തീര്‍ന്നു.

ഈശ്വരനെക്കുറിച്ചുള്ള ‍‍ജ്ഞാനം നേടണമെങ്കില്‍ ആദ്യം അസുരഭാവങ്ങളെ ജയിക്കണം. പിന്നെ അഹങ്കാരം ലവലേശം പോലുമില്ലാതെ ഈശ്വരനെ അറിയാന്‍ തീവ്രമായി ആഗ്രഹിക്കണം. ശ്രദ്ധയും ഭക്തിയും തപസ്സും വേണം. അങ്ങനെയുള്ളവരെ മാത്രമേ വിദ്യാസ്വരൂപിണിയായ ദേവി അനുഗ്രഹിക്കുകയുള്ളു. വിദ്യകൊണ്ടാണ് സത്യത്തെ അറിയുന്നത്.

ഞാനെന്നഭാവമില്ലാതെ ഈശ്വരനെ സമീപിക്കുന്ന മനസ്സിനു മാത്രമേ ഈശ്വരജ്ഞാനം നേടാന്‍ കഴിയുള്ളൂ. അങ്ങനെ ഈശ്വരനെ അറിയുവാനാണ് യഥാര്‍ത്ഥ ശ്രേഷ്ഠന്മാര്‍. അവരുടെ ജന്മം സഫലമാകും.”

*മൃത്യു

*മൃത്യു
--------

മരണത്തെക്കുറിച്ചു ഓർക്കാൻ തന്നെ മിക്കവർക്കും ഭയമാണ് എന്നാൽ, നമ്മൾ  ജനിക്കുന്നതോടൊപ്പം മരണത്തിനും ജന്മം നൽകുകയാണെന്ന യാഥാർത്ഥ്യം നമ്മൾ  വിസ്മരിക്കുന്നു. നിഴൽപോലെ നമ്മളെ പിന്തുടരുന്ന മരണത്തെ ഒഴിവാക്കുക ഒരിക്കലും സാദ്ധ്യമല്ല.
ഇന്നു നമ്മൾ  ഞാനെന്നു കരുതുന്ന ശരീരത്തേയും, ബന്ധുക്കളേയും, സ്വത്തുക്കളും, എല്ലാം ഒരിക്കൽ മരണം അപഹരിക്കും. മരണത്തെ ഭയന്നാലും ഇല്ലെങ്കിലും അതു നമ്മുടെ കൂടെയുണ്ടെന്നുള്ളതാണ് സത്യം. ഈ സത്യം നിരന്തരമോർത്താൽ,  ജീവിതത്തെ ശരിയായ പാതയിൽ  നയിക്കാൻ നമുക്കു കഴിയും.
ഒരു കഥ ഓർക്കുന്നു. ഒരിക്കൽ  യുധിഷ്ഠിരമഹാരാജാവിന്റെ അടുക്കൽ, ഒരു ബ്രാഹ്മണൻ, തന്റെ മകളുടെ കല്യാണാവശ്യത്തിനായി ധനം ആവശ്യപ്പെട്ടു. തിരക്കിലായിരുന്ന രാജാവ് ബ്രാഹ്മണനോട് അടുത്തദിവസം വരാൻ പറഞ്ഞു. ഇതു കേട്ടുകൊണ്ടുനിന്ന ഭീമൻ,  കൊട്ടാരത്തിലുണ്ടായിരുന്ന എല്ലാവരോടുമായി പറഞ്ഞു നിങ്ങൾ ശംഖു മുഴക്കുക, കുരവയിടുക, കൊട്ടുക, എല്ലാവിധ വാദ്യമേളങ്ങളോടുംകൂടി ആഹ്ലാദിക്കുക. താമസിയാതെ കൊട്ടാരം മുഴുവൻ  ആഹ്ലാദതിമിർപ്പിൽമുങ്ങി.
എവിടെയും കൊട്ടും കുരവയും മാത്രം. ഇതെല്ലാം കേട്ട് യുധിഷ്ഠിരൻ  അതിശയിച്ചു. ഇതെന്താണ്? സാധാരണ, മറ്റു രാജ്യങ്ങൾ കീഴടക്കി വരുമ്പോൾ മാത്രമാണു ഇതുപോലെ ആഹ്ലാദ പ്രകടനങ്ങൾ നടത്തി കാണാറുള്ളത്. ഇപ്പോൾ,  അങ്ങനെയൊന്നും ഉണ്ടായിട്ടുമില്ല. പിന്നെ എന്താണിത്? അപ്പോൾ അവിടെ ഉണ്ടായിരുന്നവർ  പറഞ്ഞു, ഭീമസേനന്റെ നിർദ്ദേശമാണിത്. ഉടനെ യുധിഷ്ഠിരൻ  ഭീമനെ വിളിച്ച് കാര്യം അന്വേഷിച്ചു. ഭീമൻപറഞ്ഞു ഇതു ഞങ്ങളുടെ സന്തോഷമാണ്. ഇത്രമാത്രം സന്തോഷിക്കുവാൻ  എന്തുണ്ടായി? അങ്ങ് മരണത്തെ ജയിച്ചിരിക്കുന്നു എന്ന് ഞാൻ ഇന്നാണു മനസ്സിലാക്കിയത്. അതിന്റെ സന്തോഷമാണ്.
യുധിഷ്ഠിരനു കാര്യം മനസ്സിലായില്ല. അദ്ദേഹം അതിശയത്തോടെ ഭീമന്റെ മുഖത്തേക്കു നോക്കി. ഭീമൻ പറഞ്ഞു, അങ്ങ് ആ ബ്രാഹ്മണനോടു പറയുന്നതു ഞാൻ  കേട്ടു, ഭിക്ഷ സ്വീകരിക്കുവാൻ  നാളെ വരുവാൻ.  നാളത്തെ ദിവസം നമ്മൾ ഉണ്ടാകുമോ എന്നതിന് ഒരു ഉറപ്പുമില്ല. പക്ഷേ അങ്ങേയ്ക്കു മരണത്തെ അകറ്റി നിർത്താൻ കഴിയും എന്നുള്ളതു കൊണ്ടല്ലേ ആ ബ്രാഹ്മണനോടു നാളെ വരാൻ ഇത്ര ധൈര്യത്തോടെ പറയുവാൻ സാധിച്ചത്.
അപ്പോഴാണ് തനിക്കു പിണഞ്ഞ അബദ്ധം യുധിഷ്ഠിരൻ  മനസ്സിലാക്കിയത്. മരണം ഏതു നിമിഷവും കൂടെയുണ്ട്, അതുകൊണ്ട് ഈ നിമിഷം ചെയ്യേണ്ടത്, ഈ നിമിഷം തന്നെ ചെയ്യണം എന്ന കാര്യം യുധിഷ്ഠിരൻ  വിസ്മരിച്ചുപോയിരുന്നു. ഒരു ശ്വാസം പുറത്തേക്കു വിടുമ്പോൾ, അത് അകത്തേക്കെടുക്കുവാൻ കഴിയുമോ എന്നുള്ളതിന് യാതൊരുറപ്പുമില്ല. ഇപ്പോൾ ചെയ്യേണ്ട കർമ്മം ഈ നിമിഷം തന്നെ ചെയ്യണം. ഈ ഒരു മനഃസ്ഥിതിയാണ് നമുക്കു വേണ്ടത്, ഈ ഒരു ദൃഢ നിശ്ചയമാണ് നമ്മൾ  ഉണർത്തിയെടുക്കേണ്ടത്.
ഈ ലോകത്ത് ജീവിക്കുമ്പോൾ  ഭൗതികമായ പല ലക്ഷ്യങ്ങൾക്കു പിന്നാലെ പരക്കം പായുകയാണ് നമ്മൾ. എന്നാൽ അതൊന്നും കൂടെ വരികയില്ല, ശാശ്വത സുഖം തരികയില്ല എന്ന് മരണം നമ്മെ പഠിപ്പിക്കുന്നു. എന്നാൽ,  ഭൗതികമായ എല്ലാം നശ്വരമാണെന്ന് നമ്മെ പഠിപ്പിക്കുന്നതിലൂടെ അനശ്വരതയെക്കുറിച്ച് അന്വേഷിക്കാനും മരണം നമ്മെ പ്രേരിപ്പിക്കുന്നു. അതിനാൽ മരണം നമ്മുടെ ഏറ്റവും വലിയ ഗുരു.

ശാശ്വതമേത് നശ്വരമേത്‌ എന്ന് തിരിച്ചറിഞ്ഞ് വിവേകപൂർവ്വം ജീവിക്കുക. കർത്തവ്യങ്ങൾ  ബന്ധമില്ലാതെ അനുഷ്ഠിക്കുക. അപ്പോൾ നശ്വരമായ ഒന്നിന്റെയും വേർപാട് നമ്മെ തളർത്തുകയില്ല. ശാശ്വതമായ ശാന്തി കൂടെ ഉണ്ടാകുകയും ചെയ്യും.