ശ്രാവണ മാസമിതു ശ്യാമ പക്ഷം
അഷ്ട്ടമി രോഹിണി നാളതത്രെ
നദിയും തടാകവും നിറപുളക കേമം
മാരുതൻ മരുവുന്നു നഖനളിനമായങ്ങു
അനുധ്യാനരാകുന്നു ഋഷിവര്യരൊക്കെ
യാഗാഗ്നി കത്തിജ്വലിക്കുന്ന കണ്ടുവോ
ഭേരി മുഴങ്ങുന്നു ദുന്ദുഭിയെന്ന പോൽ
ഉത്തുoഗഗോപുരെ താരകൾ മിന്നുന്നു
നിദ്രാവിഹീനമീ യാമവും രാത്രിയും
പിറവിയെടുത്തവൻ കർണ്ണകുമാരകൻ
സുകൃതമീ പാവന ശ്രീകൃഷണ ജനനം
പ്രപഞ്ചo കുടികൊണ്ട കർണന്‍റെ വർണ്ണം
ആനന്ദബാഷ്പ്പമായ് പേമാരി തൂവുന്നു
ദീപം തെളിക്കുന്നു ഇടിമിന്നൽ ഗർജ്ജനം
ആകെയീ പാരിനറെ പുണ്യമീ ജനനo
അരയിലതു കണ്ടുവോ പീതാംബരപ്പട്ട്
പീതമാകുന്നൊരീ മണി മന്ദഹാസ്സവും
അരയിലരമണി അരബന്ധമൊക്കെയും
വക്ഷസ്ഥലം പിന്നെ വൽസ്സാങ്കിതം
വരദായഹസ്തേ ശംഖുമാച്ചക്ക്രവും
ഗദയുമാപങ്കജ വിസ്മയലാസ്യവും
കുണ്ഡലേ ചൊരിയും പ്രജ്വല ധാരയും
തിലപുഷ്പ്പതുല്യമീ നാസികാഗ്രങ്ങളും
മന്ത്രധ്വനികളും മാംഗല്യഭേരിയും
വിണ്ണിൽ മുഴങ്ങുന്നു നാരായണായ നമ:
ചെത്തിപ്പഴം പോലെ ചെഞ്ചുണ്ടു ഭംഗിയും
ആ ചുണ്ടിലൂറുന്ന പുഞ്ചിരിപ്പൂക്കളും
കമലദളമാകുന്ന അക്ഷികൾ മോഹനം
മോഹിതമുഗ്ധമാ ശ്രീമുഖമൊക്കെയും
നവരത്നഖചിതം അണിമകുടമൂല്യം
തിരവുടലൊക്കെയും സർവഭൂഷാങ്കിതം
പാരിന്നുടയവൻ ആരിലും രക്ഷകൻ
ഇതെന്റെ കണ്ണൻ ജഗത്തിന്റെ ജന്യൻ
നിദ്രയിൽ പൂണ്ടൊരു കണ്ണനെകാണുകിൽ
കൊതിയൂറി നിൽക്കുo നിർജീവിപോലും
രാക്ഷസ്സമനമൊക്കെ താനേ തുറക്കും
രാജനായ് മാറിടും കണ്ണനെ കാണുകിൽ
ഷുദ്രജനങ്ങളെ ഭസ്മമാക്കുന്നവൻ
അഷ്ടമി രോഹിണി നാളിന്‍റെ നായകൻ
ഇഷ്ടജനങ്ങളെ കാക്കുന്ന ബാലകൻ
ദുഷ്ടജനങ്ങളിൽ ഭ്രഷ്ട്ട് കാണാത്തവൻ
ഭീതികൾക്കൊക്കെയും വേലി കെട്ടുന്നവൻ
മുളയായ കോലിനാൽ ദൃഷ്ടാന്തമായവാൻ
ഉടുപുടവ കട്ടിട്ട് കള്ളം പറഞ്ഞവൻ
ഉടയാടയില്ലാതെ ഉറിതൂങ്ങി നിന്നവൻ
ഉണ്മത്തയായവൾ മീരയാണെങ്കിലും
മീരയ്ക്കിതൊക്കെയും സ്വപ്നാടനം
സൂർദാസിനൊക്കെയും സ്വാരായനം
ചെറുശ്ശേരിയ്ക്കൊയും നൃപമഞ്ജരി
വില്വ മംഗലം ചൊല്ലുന്നു കൃഷ്ണ ഗാഥ
മേൽപ്പത്തൂർ സംസ്കൃത സാരമാക്കീടുന്നു
തിന്നത് മണ്ണാണ് കണ്ടതോ വിണ്ണാണ്
അമ്മ യെശോധതൻ കണ്ണനാം കന്മണി
പൈക്കളെ കണ്ടില്ല കണ്ണനുമില്ലല്ലോ
കേൾക്കുന്നകലെയായ് മുരളിമീട്ടുന്നതും
ആലിന്റെ മുകളിലായ് പീതാംബരൻ
ഗോപിതൻ വക്ഷമതിൽ നയനം കുടുക്കുന്നു
No comments:
Post a Comment