Friday, 13 October 2017

ധ്യാനം,പൂജ, ഈശ്വരപ്രേമം

ധ്യാനം,പൂജ, ഈശ്വരപ്രേമം

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🕉🕉🕉🕉🕉🕉🕉🕉🕉🕉🕉

ആത്മാവും, പരമാത്മാവും തമ്മില്‍ ചേരുന്ന ഒരവസ്ഥകൂടിയാണ് ധ്യാനം.
ധ്യാനസമയത്ത് ചിന്തകള്‍ അലട്ടുന്നതായി അനുഭവപ്പെടും.
മനസ്സിനെ നിയന്ത്രണവിധേയമാക്കി- ഏകാഗ്രമാക്കിയാല്‍ നമ്മുടെ മനസ്സിനെ നമുക്ക് നിയന്ത്രിക്കാനാകും.
.
ആരാണോ ധ്യാനിക്കുന്നത് അയാളെ 'ധ്യാതാവ്' എന്നു പറയുന്നു. അയാള്‍ ചെയ്യുന്ന പ്രവൃത്തിയാണ് ധ്യാനം.
ധ്യാനം ഒരു പ്രത്യേക രീതിയിലുള്ള ഉപാസനയാണ്. മനസ്സിനെ ഏകാഗ്രമാക്കി നിര്‍ത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
ഏതു ദുരിത-ദോഷ- ക്ഷോഭാവസ്ഥയിലും സമചിത്തതയോടെ വര്‍ത്തിക്കാന്‍ ധ്യാനം പരിശീലിച്ചവര്‍ക്ക് കഴിയും.
 പരചിന്ത കൂടാതെ ഒരു പ്രത്യേക വിഷയത്തില്‍ ചിന്തിച്ച് ഏകാഗ്രമായിരിക്കാന്‍ കഴിയുമ്പോഴാണ് ധ്യാനത്തിന്റെ ലക്ഷ്യം നിറവേറുന്നത്- അഥവാ ഉപാസനാ രീതി കൈവരിക്കുന്നത്.

തപസ്വികളും, സന്യാസിമാരുമാണ് ഈ രംഗത്ത് പങ്കെടുത്ത് ശോഭിക്കുന്നത്.
ഒറ്റയ്ക്കും കൂട്ടായും ധ്യാനകര്‍മ്മത്തില്‍ പങ്കുചേരാവുന്നതാണ്.
 അഷ്ടാംഗയോഗങ്ങളില്‍ ആറാമത്തേതാണ് ധ്യാനം. ഒരു വ്യക്തി, ധ്യാനത്തിലൂടെ നേടിയെടുക്കുന്ന 'സിദ്ധി'യാണ് ഇതിന്റെ പ്രയോജനം.

 ധ്യാനമന്ത്രം
🍃🍃🍃🍃🍃🍃
ആദ്ധ്യാത്മികമായ വളര്‍ച്ചയ്ക്ക് ആവശ്യമായ മന്ത്രങ്ങളാണിവ.
 ഗുരുമന്ത്രങ്ങളെന്നു കൂടി വിളിക്കുന്ന ഈ മന്ത്രസാധനയിലൂടെ ആദ്ധ്യാത്മിക പ്രകാശം കൈവരിക്കാം.
ധ്യാനയോഗം

'ഭഗവത്ഗീത'യിലെ ആറാമത്തെ ആദ്ധ്യായമാണിത്. ഇവിടെ ധ്യാനത്തിന്റെ അത്യാവശ്യകത എന്തെന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയും.
ധ്യാനംകൊണ്ട് യോഗിയുടെ മാനസികനില എങ്ങനെ പരിവര്‍ത്തനം ചെയ്യാമെന്ന് ഇതിലൂടെ അറിയാവുന്നതാണ്.
ആത്മാവും, പരമാത്മാവും തമ്മില്‍ ചേരുന്ന ഒരവസ്ഥകൂടിയാണ് ധ്യാനം. ധ്യാനസമയത്ത് ചിന്തകള്‍ അലട്ടുന്നതായി അനുഭവപ്പെടും.
മനസ്സിനെ നിയന്ത്രണവിധേയമാക്കി- ഏകാഗ്രമാക്കിയാല്‍ നമ്മുടെ മനസ്സിനെ നമുക്ക് നിയന്ത്രിക്കാനാകും.
സ്വാമി വിവേകാന്ദന്‍ പറയുന്നു:-
''ആസനസ്ഥനായ ഉടനെ 'ധ്യാനം' ആരംഭിക്കരുത്. കുറച്ചുനേരം മനസ്സിനെ നിരീക്ഷിച്ചുകൊണ്ടിരിക്കണം. മനസ്സ് എന്താണ് ചെയ്യുന്നതെന്ന് പരിശോധിക്കുക. മനസ്സിന്റെ ചാഞ്ചല്യം ക്രമേണ കുറയുന്നതായി കാണാം.
അങ്ങനെ മനസ്സിനെ കേന്ദ്രീകരിക്കപ്പെടുമ്പോള്‍ ധ്യാനം ആരംഭിക്കാവുന്നതാണ്.

 പൂജ
🍃🍃🍃🍃

ജാതി-മത-ലിംഗ പ്രായവ്യത്യാസമെന്യേ ഏവര്‍ക്കും ചെയ്യാവുന്നതാണ് പൂജ. പൂജയെന്നാല്‍ നാമജപം ആണെന്ന ഒരു ധാരണയും ജനങ്ങള്‍ക്കിടയിലുണ്ട്. നാമജപം പൂജാവിധിയുടെ ഒരുഭാഗം മാത്രമേ ആകുന്നുള്ളൂ.
പൂജയില്‍ പഠിച്ചു ചെയ്യേണ്ടത് ചെയ്യുമ്പോള്‍ മനനശക്തി, ധ്യാനശക്തി, ഇച്ഛാശക്തി, ജ്ഞാനശക്തി ഇവയെല്ലാം വികസിക്കുകയും വ്യക്തി പ്രകൃതിദത്തമായ എല്ലാ ശക്തികളും വികസിച്ച് അവന്‍ കാമ-ക്രോധ-ലോഭ മദമാത്സര്യാദികള്‍ തീണ്ടാത്ത സാത്വികനായിത്തീരുന്നു.
 പൂജ സമൂഹ ഉന്നതിക്കുള്ള മാര്‍ഗംകൂടിയാണ്.

 ഈശ്വരപ്രേമം
🍃🍃🍃🍃🍃🍃🍃
ഈശ്വരനാമം ജപിക്കുമ്പോള്‍ സത്യസന്ധത പുലര്‍ത്തണം.
എത്ര പ്രാവശ്യം നാമം ജപിച്ചുവെന്നതിലോ, ധ്യാനിച്ചുവെന്നതിലോ, സസ്യാഹാരം മാത്രം കഴിച്ചുവെന്നതിലോ അല്ല പ്രാധാന്യം.
നമുക്ക് ഹൃദയംഗമമായി ഈശ്വരനെ സ്‌നേഹിക്കാന്‍ കഴിയുന്നുണ്ടോ എന്നതാണ് പ്രധാനം.
ധ്യാനസമയത്തെ ഉറക്കം യോഗമാര്‍ഗ്ഗത്തിലെ ശത്രുവും, തടസ്സവുമാണ്. കണ്ണുകളില്‍ വെള്ളം തളിച്ച് ധ്യാനം കുറച്ച് സമയം തുടരാന്‍ കഴിയും. ഉറക്കത്തിന്റെ പ്രധാന കാരണം നാം സാധാരണ കാണാറുള്ള വസ്തുക്കളില്‍നിന്ന് മനസ്സിനെ നിര്‍ബന്ധപൂര്‍വ്വം പിന്‍വലിക്കലാണ്.
പിന്‍വലിച്ചശേഷവും ധ്യാനത്തില്‍ കേന്ദ്രീകരിക്കാന്‍ കഴിയാതെ വരുമ്പോള്‍ സ്വാഭാവികമായി മനസ്സ് മറ്റൊരു വസ്തുവും അനുഭവിക്കാന്‍ ലഭിക്കാതെ സ്വയം നിദ്രയിലേക്ക് പ്രവേശിക്കുന്നു.
എപ്പോഴും ജാഗരൂകമായിരിക്കുക. ഇതാണ് രക്ഷപ്പെടാനുള്ള മാര്‍ഗ്ഗം.
ധ്യാനത്തിലിരിക്കുമ്പോള്‍ ഉറക്കം വരുന്നത് 'തമോ'ഗുണത്തിന്റെ പ്രഭാവത്താലാണ്. ഇതില്‍ ഒന്നാമതായി, ശാരീരിക ക്ഷീണം, രണ്ട് ജപധ്യാനത്തിലുള്ള താല്പര്യക്കുറവ്, ശരീരം ക്ഷീണിക്കുകയോ, ആലസ്യം തോന്നുകയോ ചെയ്യുമ്പോള്‍ വിശ്രമം അനിവാര്യമായി വരുന്നു.
 അങ്ങനെ ഉറക്കവും, വിശ്രമവും ശരീരത്തിന് ലഭിക്കുന്നു.
ഇതിലൂടെ ധ്യാനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കഴിയും.
ശരിയായ മാനസികാവസ്ഥയിലും, ശരിയായ വിചാരത്തോടും ധ്യാനം ചെയ്യണം. മനസ്സ് ശാന്തമാകാതെ സ്വന്തം ആത്മാവിനെ നിരീക്ഷിക്കുക സാധ്യമല്ല.
 മനസ്സ് ശാന്തമായാല്‍ അതിന്റെ ഫലം ജീവിതത്തില്‍ മുഴുവനും പ്രതിഫലിക്കും.

പുഞ്ചിരിക്കുന്നു ഭഗവാൻ:-.


പുഞ്ചിരിക്കുന്നു ഭഗവാൻ:-.
**********
ഭഗവാന്റെ മുന്‍പിൽ ചെന്നു നിന്ന് ഭക്തർ പറയും,' അങ്ങു സർവജ്ജനാണ്‌, സാർവ്വവ്യാപിയാണ്, സർവ്വസാക്ഷിയാണ്. എന്റെ സങ്കടങ്ങൾ അങ്ങൊന്നു കേൾക്കണം'. അപ്പോൾ ഭഗവാൻ പറയും, 'കുഞ്ഞേ, നീ പറയാതെ തന്നെ എനിക്കെല്ലാം അറിയാം, അതല്ലേ നീ ഇപ്പോൾ പറഞ്ഞ വിശേഷണങ്ങളുടെ അർത്ഥം തന്നെ'. അപ്പോൾ
ഭക്തൻ: 'ഞാൻ പറഞ്ഞത് ശരി തന്നെ ഭഗവാനേ, പക്ഷെ എന്റെ സങ്കടങ്ങൾ എല്ലാം അങ്ങ് അറിഞ്ഞിരിക്കണമെന്നില്ല, അതുകൊണ്ട് അതെല്ലാം ഒന്നു മനസ്സു തുറന്നു പറയാൻ എന്നെ അനുവദിക്കണം'
ഭഗവാൻ:-. ശരി, സമ്മതിച്ചു;
ഭക്തൻ തന്റെ സങ്കടങ്ങൾ ഒന്നൊന്നായി ഭഗവാന്റെ മുൻപിൽ അവതരിപ്പിക്കാൻ തുടങ്ങി. ഇടതടവില്ലാതെ ഒഴുകുന്ന ആ കദനകഥയും പരിഭവവും ആഗ്രഹാഭിലാഷങ്ങളും എല്ലാം കേട്ടു.
ഭഗവാൻ :- 'ഒന്നു നിർത്തിക്കോളൂ, ഇതുവരെ പറഞ്ഞതിനൊരു പരിഹാരം ഞാനൊന്നു ചിന്തിച്ചോട്ടെ'.
അതു കേട്ടു
ഭക്തൻ:- വേണ്ട ഭഗവാനേ, എന്റെ കാര്യത്തിന്റെ ഗൌരവം അങ്ങേക്ക് ശരിക്കും പിടികിട്ടണമെങ്കിൽ, അതെല്ലാം ഒറ്റയടിക്ക് അങ്ങു കേൾക്കണം'. ഭക്തൻ വികാരഭരിതനായി വേവലാതികൾ നിരത്തി നിരത്തി മുന്നേറുമ്പോൾ
ഗത്യന്തരമില്ലാതെ ഭഗവാൻ പുഞ്ചിരിച്ചുപോയി....അർത്ഥഗർഭമായി
ഇതുപോലെ ഭഗവാൻ പണ്ടും ചിരിച്ചിട്ടുണ്ട് - ഗീതോപദേശവേളയിൽ കുരുക്ഷേത്രഭൂമിയിൽ വച്ച്.
കൃഷ്ണൻ രഥം രണ്ടു സൈന്യങ്ങൾക്കും മദ്ധ്യത്തിലായി കൊണ്ടു നിർത്തി. കൃഷ്ണൻ തങ്ങളോടൊപ്പം ഉണ്ടെന്നുള്ള അഹങ്കാരത്തോടെ കൌരവസേനയെ നോക്കിക്കാണാൻ വന്ന അര്ജുനൻ പക്ഷെ കണ്ടത് രണ്ടു സേനകളിലുമായി യുദ്ധസന്നദ്ധരായി നില്ക്കുന്ന തന്റെ ആചാര്യന്മാരെയും ബന്ധുമിത്രാദികളെയും സ്നേഹിതരെയും ആണ്; തന്റെ എതിരാളികളെ അല്ല. സ്നേഹപാശത്താൽ ബന്ധിതനായ അർജുനൻ, കുരുക്ഷേത്രത്തിൽ താൻ എങ്ങിനെയാണ്, എന്തിനാണ് എത്തിയതെന്ന് മറന്നു. 'കൃഷ്ണാ, യുദ്ധം ചെയ്യാൻ തയ്യാറായി നില്ക്കുന്ന എന്റെ ബന്ധുജനങ്ങളെ കണ്ടിട്ട് എന്റെ ശരീരത്തിൽ വിറയലും രോമാഞ്ചവും ഉണ്ടാകുന്നു, എന്റെ കൈകാലുകൾ തളരുന്നു, എന്റെ കൈയ്യിൽ നിന്നും ഗാണ്ടീവം താഴെപ്പോകുന്നു, എന്റെ ശരീരം ആസകലം പോള്ളൂന്നപോലെ....' തുടങ്ങിയ വേവലാതികൾ പറഞ്ഞു കരയാൻ തുടങ്ങി. ഈ കരച്ചിൽ പോരാഞ്ഞിട്ട്, ലോകസ്വഭാവത്തെക്കുറിച്ചും യുദ്ധത്തിന്റെ അർത്ഥമില്ലായ്മയെക്കുറിച്ചുമൊക്കെ തനിക്കുള്ള വിവരം കൃഷ്ണനോട് വിളമ്പാനും തുടങ്ങി. 'കൃഷ്ണാ, യുദ്ധത്തിൽ സ്വന്തം ആളുകളെ ഹനിച്ചിട്ട് യാതൊരു നന്മയും ഉണ്ടാകാനില്ല, ഇവരെയൊക്കെ കൊന്നിട്ട് നേടുന്ന രാജ്യം കൊണ്ട് എന്ത് പ്രയോജനം?, ഞാനിവരെ കൊല്ലുന്നതിനേക്കാൾ അഭികാമ്യം ഇവരുടെ കൈകളാൽ ഞാൻ മരിക്കുന്നതായിരിക്കില്ലേ?, യുദ്ധം ചെയ്‌താൽ കുലക്ഷയം സംഭവിക്കും, അങ്ങിനെയായാൽ നമ്മുടെ സ്ത്രീകൾ ദുഷിച്ചു മിശ്രജാതികൾ ഉണ്ടായി കുലനാശം സംഭവിക്കും, കുലധർമ്മം നശിപ്പിച്ച ഞങ്ങൾക്കു നരകവാസമായിരിക്കും ഫലം ......' എന്നിങ്ങനെ പലതും പുലമ്പി ദുഖത്താൽ മനസ്സിടിഞ്ഞവനായി തളർന്നു തേർത്തട്ടിൽ ഇരുപ്പുമായി. ഇതു കണ്ട കൃഷ്ണൻ പറഞ്ഞു, 'ഹേ അർജുനാ, ഭീരുത്വത്തെ പ്രാപിക്കാതെ, നിസ്സാരമായ ദുർബ്ബലതയെ ത്യജിച്ചിട്ട് എഴുന്നേൽക്കൂ ('ക്ലൈബ്യം മാസ്മ ഗമ, പാർത്ഥ നൈതത്ത്വയ്യുപപദ്യതേ, ക്ഷുദ്രം ഹ്രുദയദൗർബല്യം ത്യക്ത്വോത്തിഷ്ഠ പരന്തപ' - ഗീത 2:3). ആര്യന്മാർക്കു യോജിക്കാത്ത ഈ മനക്കുഴപ്പം നിനക്കെങ്ങിനെയുണ്ടായി.......? ഇതൊന്നും കേട്ടിട്ടും അർജുനൻ വിട്ടു കൊടുക്കാൻ കൂട്ടാക്കാതെ തന്റെ നിലപാടുകൾക്കുള്ള ന്യായീകരണങ്ങൾ ഒന്നൊന്നായി വീണ്ടും നിരത്താൻ തുടങ്ങി. ഗത്യന്തരമില്ലാതെ ഭഗവാൻ ചിരിച്ചു പോയി; അർത്ഥഗർഭമായി
('തമുവാച ഹൃഷീകേശ, പ്രഹസന്നിവ ഭാരത '(ഗീത: 2 :10).
സ്നേഹനിധിയായ ഭഗവാനെ കളിയാക്കി ചിരിപ്പിക്കാൻ പ്രേരിപ്പിക്കുന്ന അർജുനത്വം നമ്മൾ 'ഭക്ത'രുടെ മുഖമുദ്രയായിക്കഴിഞ്ഞു. നാം ചെയ്യേണ്ടത് ചെയ്യാതെ അമ്പലത്തിൽ പോയി പ്രാർഥിച്ചും വഴിപാടുകൾ കഴിച്ചും ഭഗവാനെ പ്രീതിപ്പെടുത്തി തന്റെ കാര്യങ്ങൾ (തന്റെയും കുടുംബത്തിന്റെയും മാത്രം) നേടിയെടുക്കാം എന്ന മൂഡചിന്തയിൽ അഭിരമിച്ചു കഴിയുകയാണ് ഭക്തരിലേറെയും ഇന്ന്. സ്വന്തമായി അദ്ധ്വാനിക്കുന്നതിനെ നമുക്കു മടിയുള്ളൂ; ആരെങ്കിലും അദ്ധ്വാനിച്ചു നമുക്കു വേണ്ടതെല്ലാം നേടിത്തന്നാൽ പരമ സന്തോഷം. അതിനായി എത്ര പണം മുടക്കാനും നമ്മൾ തയ്യാർ. ഈ ഹെൽപ്പർ ലിസ്റ്റിൽ ഇപ്പോൾ ഭഗവാനാണ് മുകളിൽ.
"ആത്മാവിനെ ആത്മാവിനെക്കൊണ്ടു തന്നെ ഉദ്ധരിക്കണം, ആത്മാവിനെ അധ:പതിപ്പിക്കരുത്. എന്തെന്നാൽ താൻ തന്നെയാണ് തന്റെ ബന്ധു, താൻ തന്നെയാണ് തന്റെ ശത്രുവും"
നമ്മുടെ ജീവിതത്തിന്റെ ഉത്തരവാദികൽ നമ്മൾ തന്നെ. എന്നാണല്ലോ ഭഗവാൻ തന്നെ ഇപ്പറഞ്ഞതിന്റെ അർത്ഥം. ഭഗവാൻ പറഞ്ഞിട്ടു പോലും കേൾക്കാൻ കൂട്ടാക്കാതെ അദ്ദേഹത്തിന്റെ മുമ്പിൽ ചെന്ന് സങ്കടങ്ങളും അവലാതികളും പരാതികളും പറയുന്ന ഭക്തരെ നോക്കി ഭഗവാൻ പുഞ്ചിരിക്കുകയല്ലാതെ മറ്റൊന്തു ചെയ്യാൻ.

ഭഗവത് ഗീതാധ്യാന ശ്ളോകങ്ങൾ

 ഭഗവത് ഗീതാധ്യാന ശ്ളോകങ്ങൾ

പാ‍ര്‍ഥായ പ്രതിബോധിതാം ഭഗവതാ നാരായണേന സ്വയം
വ്യാസേന ഗ്രഥിതാം പുരാണമുനിനാ മധ്യേ മഹാഭാരതം
അദ്വൈതാമൃതവര്‍ഷിണീം ഭഗവതീമഷ്ടാദശാധ്യായിനീം
അംബ ത്വാമനുസന്ദധാമി ഭഗവദ്ഗീതേ ഭവേദ്വേഷിണീം

      അർത്ഥം

ഭഗവാന്‍ നാരായണന്‍ സ്വയം അര്‍ജുനനോടുപദേശിച്ചതും, പൗരാണികമുനിയായ വേദവ്യാസ മഹര്‍ഷി മഹാഭാരതത്തിന്റെ മദ്ധ്യത്തില്‍ കോര്‍ത്തതും, അദ്വൈതമാകുന്ന അമൃതം വര്‍ഷിക്കുന്നതും, പതിനെട്ട് അദ്ധ്യായങ്ങളോടുകൂടിയതും ഭഗവതിയുമായ ശ്രീമദ് ഭഗവദ്ഗീതേ, അമ്മേ, ഞാന്‍ സംസാരനാശിനിയായ അവിടുത്തെ അനുസ്മരിക്കുന്നു.

       

നമോഽസ്തുതേ വ്യാസ വിശാലബുദ്ധേ
ഫുല്ലാരവിന്ദായതപത്രനേത്ര
യേന ത്വയാ ഭാരതതൈലപൂ‍ര്‍ണ്ണഃ
പ്രജ്വാലിതോ ജ്ഞാനമയഃ പ്രദീപഃ

       അർത്ഥം

മഹാഭാരതമാകുന്ന എണ്ണ നിറച്ച് ജ്ഞാനമയമായ ദീപം ജ്വലിപ്പിച്ച് ലോകത്തിനു വെളിച്ചം പകര്‍ന്നവനും, വിടര്‍ന്ന താമരപ്പൂവിന്റെ ഇതളുകള്‍ പോലുള്ള കണ്ണുകളുള്ളവനും, വിശാലബുദ്ധിയുമായ വേദവ്യാസമഹര്‍ഷിയ്ക്ക് നമസ്കാരം.

››

പ്രപന്നപാരിജാതായ തോത്രവേത്രൈകപാണയേ
ജ്ഞാനമുദ്രായ കൃഷ്ണായ ഗീതാമൃതദുഹേ നമഃ
     
             അർത്ഥം

ശരണാര്‍ഥികളുടെ അഭിലാഷങ്ങളെയെല്ലാം നിറവേറ്റുന്നവനും, ചമ്മട്ടിയും കോലും കൈയ്യിലേന്തിയവനും, ജ്ഞാനമുദ്ര പിടിച്ചവനും ഗീതാമൃതം കറന്നവനുമായ ഭഗവാന്‍ ശ്രീകൃഷ്ണനു നമസ്കാരം.

››

സര്‍വ്വോപനിഷദോ ഗാവോ ദോഗ്ദ്ധാ ഗോപാലനന്ദനഃ
പാര്‍ഥോ വത്സഃ സുധീര്‍ഭോക്താ ദുഗ്ധം ഗീതാമൃതം മഹത്

               അർത്ഥം

എല്ലാ ഉപനിഷത്തുക്കളും പശുക്കളും, കറവക്കാരന്‍ ശ്രീകൃഷ്ണനും, പശുക്കിടാവ് അര്‍ജുനനും, പാല്‍ ഗീതാമൃതവുമാണെന്നു കരുതിയാല്‍ അത് ഭുജിക്കുന്നവര്‍ ബുദ്ധിമാന്മാരാകുന്നു.

››

വസുദേവസുതം ദേവം കംസചാണൂരമ‍ര്‍ദ്ദനം
ദേവകീപരമാനന്ദം കൃഷ്ണം വന്ദേ ജഗദ്ഗുരും

         അർത്ഥം

വസുദേവന്റെ പുത്രനും, കംസചാണൂരന്മാരെ വധിച്ചവനും, ദേവകിയ്ക്ക് പരമാനന്ദം നല്കുന്നവനും, ജഗദ്ഗുരുവുമായ ഭഗവാന്‍ ശ്രീകൃഷ്ണനെ ഞാന്‍ വന്ദിക്കുന്നു.

››

ഭീഷ്മദ്രോണതടാ ജയദ്രഥജലാ ഗാന്ധാരനീലോത്പലാ
ശല്യഗ്രാഹവതീ കൃപേണ വഹനീ ക‍ര്‍ണ്ണേന വേലാകുലാ
അശ്വത്ഥാമവിക‍ര്‍ണ്ണ ഘോരമകരാ ദുര്യോധനാവ‍ര്‍ത്തിനീ
സോത്തീ‍ര്‍ണ്ണാ ഖലു പാണ്ഡവൈ രണനദീ കൈവ‍ര്‍ത്തകഃ കേശവഃ

             അർത്ഥം

ഭീഷ്മന്‍, ദ്രോണന്‍ എന്ന രണ്ടു കരകളും, ജയദ്രഥനാകുന്ന ജലവും, ഗാന്ധാരനെന്ന കറുത്ത പാറയും, ശല്യനെന്ന മുതലയും, കൃപനെന്ന ഒഴുക്കും, കര്‍ണ്ണനെന്ന വേലിയേറ്റവും, അശ്വത്ഥാമാവ്, വികര്‍ണ്ണന്‍ എന്നീ ഭയങ്കരസ്രാവുകളും, ദുര്യോധനന്‍ എന്ന ചുഴിയും കൊണ്ട് ഇറങ്ങാന്‍ വയ്യാത്ത പടക്കളമാകുന്ന പെരുംപുഴ, കടത്തുകാരനായ ഭഗവാന്റെ കനിവുമാത്രംകൊണ്ട് ആ പാണ്ഡവന്മാര്‍ കടന്നു കര പറ്റി.

››

പാരാശര്യവചഃ സരോജമമലം ഗീതാ‍ര്‍ഥഗന്ധോത്കടം
നാനാഖ്യാനകകേസരം ഹരികഥാസംബോധനാബോധിതം
ലോകേ സജ്ജനഷട്പദൈരഹരഹഃ പേപീയമാനം മുദാ
ഭൂയാദ്ഭാരതപങ്കജം കലിമലപ്രധ്വംസി നഃ ശ്രേയസേ

           അർത്ഥം

പരാശരമഹര്‍ഷിയുടെ പുത്രനായ വ്യാസന്റെ വാക്കുകളാകുന്ന നിര്‍മ്മലമായ സരസ്സിലുണ്ടായതും, ഗീതയുടെ പൊരുളാകുന്ന സുഗന്ധം പരത്തുന്നതും, പലവിധത്തിലുള്ള ആഖ്യാനങ്ങളാകുന്ന അല്ലികളുള്ളതും, ശ്രീകൃഷ്ണന്റെ കഥകളെ നന്നായി ബോധിപ്പിച്ച് വിടര്ന്നു നില്ക്കുന്നതും, ലോകത്തിലെ സജ്ജനങ്ങളാകുന്ന വണ്ടുകള്‍ ദിവസവും വന്നു തേന്‍ കുടിക്കുന്നതും, മഹാഭാരതമാകുന്ന താമരപ്പൂവ് നമ്മുടെ കലിമലത്തെയകറ്റുന്നതാകട്ടെ.

››

മൂകം കരോതി വാചാലം പംഗും ലംഘയതേ ഗിരിം
യത്കൃപാ തമഹം വന്ദേ പരമാനന്ദമാധവം

          അർത്ഥം

ആരുടെ കൃപയാലാണോ മൂകന്‍ വാഗ്മിയാകുന്നതു, മുടന്തന്‍ മല കയറുന്നതും, പരമാനന്ദസ്വരൂപനായ ആ മാധവനെ ഞാന്‍ വന്ദിക്കുന്നു.

വടക്കും നാഥനെ തൊഴുന്നത് എങ്ങനെ ?

വടക്കും നാഥനെ തൊഴുന്നത്  എങ്ങനെ ?
അനേകഭക്തരുടെ പ്രിയക്ഷേത്രമാണ് തൃശൂരിലെ
വടക്കുംനാഥൻ കേരളത്തിലെ
ഏറ്റവും വിസ്താരമേറിയ
മതില്ക്കെട്ടുള്ള
വടക്കുംനാഥക്ഷേത്രം 108
ശിവാലയസ്തോത്രത്തിലെ
പ്രഥമസ്ഥാനം
വഹിക്കുന്നതോടൊപ്പം തന്നെ
അതിനെ
ശ്രീമദ്ദക്ഷിണകൈലാസം
എന്നാണ്
വിശേഷിപ്പിച്ചിരിക്കുന്നത്.
ഒരുപക്ഷേ ഇത്രയും അധികം
ദേവതകളും പ്രതിഷ്ഠകളും ഉള്ള ഒരു
ക്ഷേത്രം കേരളത്തില് വേറെ
തിരുവഞ്ചികുളം മാത്രം.
ആദ്യമായി തൊഴാന് വരുന്നവര്ക്ക്
രീതികള് അല്പം
സങ്കീര്ണ്ണമായി തോന്നാം.
പ്രധാന ദേവതകള് വടക്കുംനാഥന്
( ശിവന് ) , പാർവ്വതി,
ശങ്കരനാരായണന് , ശ്രീരാമന്
എന്നിവയാണ്.
ഉപദേവതകള് :
——————-
ഗണപതി , നരസിംഹമൂര്ത്തി ,
ഗോശാലകൃഷ്ണന് , അയ്യപ്പന് ,
സിംഹോദരന് , പരശുരാമന് ,
നന്ദികേശ്വരന് ,
വാസുകീശയനശിവന് , നൃത്തനാഥന് ,
ഋഷഭന് , വേട്ടേക്കരന് ,
നാഗദൈവങ്ങള് , സുബ്രഹ്മണ്യന് ,
ഹനുമാന് , ആദിശങ്കരന് ,
കാശിവിശ്വനാഥന് ,
ചിദംബരനാഥന് , സേതുനാഥന് ,
ഊരകത്തമ്മ തിരുവടികള് ,
കൂടല്മാണിക്യസ്വാമി ,
കൊടുങ്ങല്ലൂരമ്മ , വേദവ്യാസന് ,
ദക്ഷിണാമൂര്ത്തി ,
പാറമേക്കാവിലമ്മ
വടക്കുംനാഥനില് തൊഴാന് ചില
രീതികള് ഉണ്ട്. ഇത്രയധികം
പ്രതിഷ്ഠകളും സങ്കല്പ്പങ്ങളും
ഉള്ള ക്ഷേത്രമായതിനാല്
പലര്ക്കും ഇവിടെ തൊഴേണ്ട
വിധമറിയില്ല. മാത്രമല്ല
മേല്പറഞ്ഞ ഉപദേവതകളില്
പലതിനും പ്രതിഷ്ഠകള് ഇല്ല എന്നത്
ശ്രദ്ധേയമാണ്. ചിലതിന് വിളക്ക്
വയ്പ്പും ആരാധനകളും മാത്രമേ
നടപ്പിലുള്ളൂ.
നരസിംഹമൂര്ത്തി ,
വാസുകീശയനശിവന് , നൃത്തനാഥന് ,
ഹനുമാന് എന്നീ ദേവതകള്ക്ക്
പ്രതിഷ്ഠകള്ക്ക് പകരം
ക്ഷേത്രത്തിലെ വിവിധ
ഭാഗങ്ങളില് സങ്കല്പങ്ങള്
ആണുള്ളത്. പാറമേക്കാവിലമ്മ
വടക്കുംനാഥന്റെ പുറത്ത് കിഴക്ക്
പ്രത്യേക ക്ഷേത്രത്തിലും
തൊഴേണ്ട വിധം – ചുറ്റമ്പലത്തിന്
പുറത്ത് നിന്നും തുടങ്ങണം
————————————————-
ശ്രീമൂലസ്ഥാനത്ത് തൊഴുത് പുറകെ
കലിശിലയെ തൊഴുതശേഷം
ഗോശാലകൃഷ്ണനെ തൊഴാം.
ശേഷം ഋഷഭനെ വന്ദിക്കാം.
ഋഷഭൻ എല്ലായെപ്പോഴും
ധ്യാനത്തിൽ ആയതിനാൽ കൈകൾ
കൊട്ടി ശബ്ദമുണ്ടാക്കി നമ്മുടെ
വസ്ത്രത്തിൽ നിന്നും ഒരു നൂലെടുത്ത്
വാതിലിൽ ഇട്ടിട്ടു വേണം
പ്രാര്ഥിക്കൻ.
തുടർന്ന് വടക്കേ നടയിലൂടെ അകത്തു
പ്രവേശിച്ച് വടക്കുംനാഥനെ
തൊഴാം. ശേഷം പടിഞ്ഞാറേ
നാലമ്പലത്തിൽ പോയി
നന്ദികേശ്വരൻ,
വാസുകീശയനശിവന് , നൃത്തനാഥന്
എന്നിവരെ തൊഴുതശേഷം
വീണ്ടും വടക്കുംനാഥനെ വന്ദിച്ച്
കിഴക്ക് നടയില്
പാർവ്വതിദേവിയെ തൊഴണം.
തുടര്ന്ന് ഗണപതിയെ തൊഴുത് ,
ശങ്കരനാരായണനെ തൊഴുത് ,
ശ്രീരാമനെ തൊഴുക. വീണ്ടും
വടക്കുംനാഥന് , പാർവ്വതി,
ഗണപതി , വടക്കുംനാഥൻ, പാർവ്വതി, ഗണപതി,  ശങ്കരനാരായണന്
ശ്രീരാമൻ വീണ്ടും  ശങ്കരനാരായണൻ, ശ്രീരാമൻ എന്നിവരെ തൊഴുതു വലതു വശത്തായി കിഴക്കോട്ട് തിരിഞ്ഞു നിന്ന് സൂര്യനമസക്കാരം ചെയ്ത് ശ്രീരാമസ്വാമിയുടെ നമസ്കാരമണ്ഡപത്തിനു പിന്നിലൂടെ പോയി തീർത്ഥവുംപ്രസാദവും വാങ്ങി വടക്ക് ഭാഗത്തു നിന്ന് വന്ന സ്ഥലത്തേക്ക് തന്നെ തിരിച്ച് ഇറങ്ങുക.
പുറത്തു കടന്നു പ്രദക്ഷിണം വച്ച്
വടക്ക് കിഴക്ക് ഭാഗത്ത് പോയി
പരശുരാമനെ തൊഴുതശേഷം
കിഴക്കുള്ള സിംഹോദരനെ
വന്ദിക്കണം. ശേഷം അവിടെ
തന്നെ നിന്നുകൊണ്ട് വടക്ക്
പടിഞ്ഞാറേ ഭാഗത്ത്
ത്രികോണാകൃതിയില് ഉള്ള
ദ്വാരത്തിലൂടെ വടക്കുംനാഥന്റെ
താഴികക്കുടം തൊഴണം.തിരിച്ച് നടക്കുമ്പോൾ സിംഹോദരനെ നോക്കരുത്.  പിന്നീട് കുറച്ച് മുന്നോട്ട് നടന്ന്
വടക്ക് കിഴക്കോട്ടു നിന്ന്
കാശിവിശ്വനാഥനെ തൊഴണം.
കാശിവിശ്വനാഥന് തന്നെയാണ്
വടക്കുംനാഥന് എന്നാണ് ഇവിടെ
സങ്കല്പം.
അതിനു ശേഷം വീണ്ടും
പ്രദക്ഷിണമായി നടന്ന്
തെക്കുകിഴക്ക് മൂലയിലെ തറയിൽ
കയറി നിന്ന് വടക്കോട്ട്
തിരിഞ്ഞു ചിദംബരനാഥനെയും
കിഴക്കോട്ടു തിരിഞ്ഞു
രാമേശ്വരം സേതുനാഥനെയും
തൊഴണം. ശേഷം
തെക്കേഗോപുരനടയിൽ വന്നു
തെക്കോട്ട് തിരിഞ്ഞു നിന്ന്
കൊടുങ്ങല്ലൂരമ്മയെ തൊഴണം. ഈ ഗോപുരം തൃശ്ശൂർ പൂരത്തിനും ശിവരാത്രിക്കും മാത്രമേ തുറക്കുകയുള്ളു.
പിന്നീട് തൊട്ടു
പടിഞ്ഞാറുള്ള തറയില് കയറി
തെക്ക് പടിഞ്ഞാറ് നിന്ന് ഊരകത്തമ്മയെയും, കൂടൽമാണിക്യം ഭരതസ്വാമിയെയു മനസ്സിൽ ധ്യാനിച്ച് തൊഴണം.
തുടർന്ന് വ്യാസശിലയിൽ
വേദവ്യാസനെ മനസ്സിൽ
ധ്യാനിച്ച് ഹരിശ്രീ ഗണപതയേ
നമ: എഴുതിയ ശേഷം മരച്ചുവട്ടിൽ
ഉള്ള ദക്ഷിണാമൂർത്തിയെ
നമിക്കണം. അതിനുശേഷം
അയ്യപ്പനെ തൊഴാം.
അയ്യപ്പനെ തൊഴുതാൽ അതിനു
പുറകിലുള്ള മൃതസഞ്ജീവനിത്തറയിൽ
പോവുക. അവിടെ ഹനുമാൻ
സ്വാമി ഉണ്ടെന്നാണ്
വിശ്വാസം. ഹനുമാനെ മനസ്സിൽ
വിചാരിച്ച ശേഷം എന്നും പൂവുള്ള
ചെടിയിലൽ നിന്ന് ഒരു പുഷ്പം
എടുത്ത് തലയിൽ സ്പർശിക്കണം.
അതിനു ശേഷം വേട്ടേക്കരനെ
തൊഴാൻ പോകണം. വേട്ടക്ക്
ഹരന് ( കിരാത മൂർത്തിയായ
ശിവന് ) എന്നും പറയും.
ശത്രുനാശത്തിനു നല്ലതായാണ്
കിരാതമൂർത്തിയെ
പ്രാർഥിക്കുന്നത് എന്നാണ്
വിശ്വാസം. വ്യാസശിലക്ക് മുമ്പ്
വേട്ടേക്കരനെ തൊഴുന്നവരും
ഉണ്ട്.
അതിനു ശേഷം നാഗപ്രതിഷ്ഠകള്
ആണ്. നാഗരാജാവിനെ തൊഴുത
ശേഷം ആദിശങ്കരനെ
തൊഴുതതിനു പുറമേ ശംഖചക്രവും
തൊഴുക. ചിലർ ആദിശങ്കരനെ
തൊഴുന്നതിന് മുമ്പ് ശംഖചക്രം
തൊഴുന്നവരും ഉണ്ട്.
ഇതുമുഴുവൻ എഴുതിയത് അതിന്റെ
സങ്കീർണ്ണതകളിലേക്ക് പോയി
പിരിമുറുക്കം ഉണ്ടാകാൻ
വേണ്ടിയല്ല. എങ്കിലും
ആദ്യമായോ മറ്റോ വരുന്നവർക്ക്
ഇവിടത്തെ രീതികൾ അറിയാൻ
ഉപകാരപ്പെടും എന്ന് കരുതിയാണ്.
അമ്പലത്തിനകത്ത് തൊഴേണ്ട
രീതികൾ ബോർഡിൽ
എഴുതിവച്ചിട്ടുണ്ടെങ്കിലും
പോകുന്ന വഴിയിൽ അത് മറക്കാൻ
സാധ്യതകൾ ഏറെയാണ്.
അതുകൊണ്ട് രീതികൾ നേരത്തെ
അറിഞ്ഞിരിക്കാൻ കൂടി
വേണ്ടിയാണ് വിശദമായി
പറഞ്ഞത്. ഒന്നുമില്ലെങ്കില് ,
അവിടയുള്ള ഭക്തരെ
അനുഗമിച്ചാലും
വടക്കുംനാഥനിലെ ദർശനം
ഏറെക്കുറെ മനസ്സിലാക്കാം
ന്റെ വടക്കുംനാഥ കാത്തോളണേ....
🕉🕉🕉🕉🕉🕉

ഗുരുവായൂരിലെ പൂജാവിധികൾ.


ഗുരുവായൂരിലെ പൂജാവിധികൾ.

നിങ്ങൾക്കറിയാമോ മറ്റു കേരളീയ ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്ഥമായി ഗുരുവായൂരിൽ നിത്യേന അഞ്ചു പൂജകളും മൂന്നു ശീവേലികളുമുണ്ട്.

1 പള്ളിയുണർത്ത്
💧💧💧💧💧💧💧💧💧
ക്ഷേത്രത്തിന്റെ ശ്രീകോവിൽനട തുറക്കുന്നത് പുലർച്ചെ മൂന്ന് മണിക്കാണ്. ആ സമയത്ത് മേൽപ്പത്തൂർ നാരായണ ഭട്ടതിരിപ്പാട് രചിച്ച നാരായണീയവും എഴുത്തച്ഛൻ രചിച്ച ഹരിനാമകീർത്തവും പൂന്താനം നമ്പൂതിരി രചിച്ച ജ്ഞാനപ്പാനയും ശംഖനാദവും തകിലും നാദസ്വരവും കൊണ്ട് ഭഗവാൻ പള്ളിയുണർത്തപ്പെടുന്നു.

2 നിർമാല്യ ദർശനം
💧💧💧💧💧💧💧💧💧
തലേന്നു ചാർത്തിയ അലങ്കാരങ്ങളോടെ വിരാജിക്കുന്ന ഭഗവത് വിഗ്രഹം ദർശിച്ച് ഭക്തജനങ്ങൾ നിർവൃതി നേടുന്നു. ഈ ദർശനത്തിനെ നിർമാല്യ ദർശനം എന്ന് പറയുന്നു. പുലർച്ചെ 3.00 മുതൽ 3.20 വരെയാണ് നിർമ്മല്യ ദർശനം.

3 എണ്ണയഭിഷേകം
💧💧💧💧💧💧💧💧💧
തലേ ദിവസത്തെ മാല്യങ്ങൾ മാറ്റിയ ശേഷം ബിംബത്തിൽ എള്ളെണ്ണകൊണ്ട് അഭിഷേകം നടത്തുന്നു.ആടിയ ഈ എണ്ണ ഭക്തർക്ക് പ്രസാദമായി നൽകുന്നു. ഗുരുവായൂരപ്പന് ആടിയ എണ്ണ വാതരോഗശമനത്തിന് ഉത്തമമായി കണക്കാക്കപ്പെടുന്നു.

4 വാകച്ചാർത്ത്
💧💧💧💧💧💧💧💧💧
തുടർന്ന് എണ്ണയുടെ അംശം മുഴുവനും തുടച്ചുമാറ്റിയ ശേഷം ബിംബത്തിന്മേൽ നെന്മേനി വാകയുടെ പൊടി തൂവുന്നു. ഇതാണ് പ്രശസ്തമായ വാകച്ചാർത്ത്. വാകച്ചാർത്തിനു ശേഷം ശംഖാഭിഷേകം നടത്തുന്നു. മന്ത്രപൂതമായ തീർത്ഥം ശംഖിൽ നിറച്ച് അഭിഷേകം നടത്തുന്നു. ഇതാണ് ശംഖാഭിഷേകം. പിന്നീട് സുവർണ്ണ കലശത്തിലെ ജലാഭിഷേകത്തോടെ അഭിഷേകചടങ്ങുകൾ സമാപിക്കുന്നു. ഭഗവാന്റെ പള്ളിനീരാട്ടാണ് ഇത്. പിന്നെ മലർ നിവേദ്യമായി. മലർ,ശർക്കര,കദളിപ്പഴം എന്നിവയാണ് അപ്പോഴത്തെ നൈവേദ്യങ്ങൾ. രാവിലെ 3:20 തൊട്ട് 3:30 വരെയാണിത്.

5 മലർനിവേദ്യവും
💧💧💧💧💧💧💧💧💧
വിഗ്രഹാലങ്കാരവും
അഭിഷേകത്തിനുശേഷം മലർ നിവേദ്യവും വിഗ്രഹാലങ്കാരവുമാണ്. ഇതിന് നട അടച്ചിരിയ്ക്കും. ഈ സമയത്ത് ദർശനം ഇല്ലെങ്കിലും നാലമ്പലത്തിനകത്ത് നിൽക്കാൻ ഭകതന് അനുവാദമുണ്ട്.

6 ഉഷ:പൂജ
💧💧💧💧💧💧💧💧💧
മലർനിവേദ്യത്തെ തുടർന്ന് ഉഷ:പൂജയായി. ഇതിനു അടച്ചു പൂജയുണ്ട്.ധാരാളം ശർക്കര ചേർത്ത നെയ്പ്പായസം, വെണ്ണ, കദളിപ്പഴം, പഞ്ചസാര, വെള്ളനിവേദ്യം എന്നിവയാണ് ഉഷ:പൂജയുടെ നിവേദ്യങ്ങൾ .4.15 മുതൽ 4.30 വരെയാണ് ഉഷഃപൂജ. അതിനു ശേഷം 5.45 വരെ ദർശന സമയമാണ്.
ഇതോടെ ആദ്യ പൂജ അവസാനിക്കുന്നു.

7 എതിരേറ്റ് പൂജ
💧💧💧💧💧💧💧💧💧
ഈ സമയമാകുമ്പോഴേക്കും സൂര്യോദയമാകും. ഈ പൂജയ്ക്കാണ് "എതിരേറ്റ് പൂജ" എന്ന് പറയുന്നത്. ഉദയസൂര്യന്റെ കിരണങ്ങളെ എതിരേറ്റുനടത്തുന്നു എന്നതാണ് എതിരേറ്റുപൂജ എന്ന പേരിനുപിന്നിലുള്ള അർത്ഥം. എതിരേറ്റുപൂജ ലോപിച്ച് എതൃത്തപൂജയായി മാറി. ഇതിന് അടച്ചുപൂജയും നിവേദ്യവുമില്ല. ഈ പൂജയുടെ സമയത്ത് തിടപ്പള്ളിയിൽ ഗണപതിഹോമം നിർവഹിക്കപ്പെടുന്നു. ഗണപതിഹോമത്തിലെ അഗ്നികുണ്ഡത്തിൽ നിന്നുമെടുത്ത അഗ്നി കൊണ്ടായിരുന്നുവത്രെ പണ്ട് തിടപ്പള്ളിയിൽ തീ പിടിപ്പിച്ചിരുന്നത്.
ഈ സമയത്തു തന്നെ ക്ഷേത്രത്തിലെ ഉപദേവന്മാർക്ക് കീഴ്ശാന്തിമാർ പൂജ നടത്തുന്നു. അകത്ത് കന്നിമൂലയിൽ (തെക്കുപടിഞ്ഞാറേമൂല) ഗണപതി, പുറത്ത് തെക്കുഭാഗത്തെ പ്രദക്ഷിണവഴിയിൽ അയ്യപ്പൻ, വടക്കുകിഴക്കുഭാഗത്ത് ഇടത്തരികത്തുകാവിൽ വനദുർഗ്ഗാഭഗവതി എന്നിവരാണ് ഉപദേവതകൾ. ഗണപതിക്കും അയ്യപ്പനും വെള്ളനിവേദ്യമാണ്. കദളിപ്പഴം, പഞ്ചസാര, ത്രിമധുരം എന്നിവ സാമാന്യമായി എല്ലാ ഉപദേവന്മാർക്കും നിവേദിക്കപ്പെടുന്നു. രാവിലെ 7 മണി വരെയാണിത്. അതിനു ശേഷം 20 മിനിട്ട് നേരം ദർശന സമയമായതിനാൽ പൂജകളില്ല.

8 കാലത്തെ ശീവേലി
💧💧💧💧💧💧💧💧💧
തന്റെ ഭൂതഗണങ്ങൾക്ക് നിവേദ്യം നൽകുന്നത് ഭഗവാൻ നേരിൽ കാണുകയാണ് ശീവേലിയുടെ ആന്തരാർത്ഥം. അവർക്ക് നൽകുന്ന ബലിയാണ് ശ്രീബലി-ശീവേലി. ദ്വാരപാലകരും ഭൂതഗണങ്ങളും ഈ സമയത്ത് തങ്ങൾക്കുള്ള നിവേദ്യം സ്വീകരിക്കുന്നു എന്നാണ് വിശ്വാസം. ജലഗന്ധ പുഷ്പാദികളായി മേൽശാന്തിയും ഹവിസ്സിന്റെ പാലികയിൽ നിവേദ്യവുമായി കീഴ്ശാന്തിയും നടക്കുന്നു. ഭൂതഗണങ്ങളെ പ്രതിനീധീകരിക്കുന്ന ബലിക്കല്ലുകളിന്മേലാണ് ബലി തൂവുക. ക്ഷേത്രത്തിന്റെ നാലമ്പലത്തിനു വെളിയിൽ എത്തുമ്പോൾ ഭഗവാന്റെ തിടമ്പുമായി കീഴ്ശാന്തി ആനപ്പുറത്ത് കയറുന്നു. തിടമ്പു പിടിയ്ക്കുന്ന കീഴ്ശാന്തിയെ ശാന്തിയേറ്റ നമ്പൂതിരി എന്നാണ് പറയുന്നത്. മുമ്പിൽ 12 കുത്തുവിളക്കുകളും വാദ്യഘോഷങ്ങളുടെയും ഭക്തരുടെ നാമജപങ്ങളുടെയും അകമ്പടിയുമായി ശ്രീബലിയുടെ മേൽനോട്ടം വഹിച്ചുകൊണ്ട് ഭഗവാൻ പ്രദക്ഷിണമായി നീങ്ങുന്നു. മൂന്ന് പ്രദക്ഷിണശേഷം ഉത്സവവിഗ്രഹവുമായി കീഴ്ശാന്തി ശ്രീലകത്തേക്ക് പോകുന്നു.
ശീവേലി, പാലഭിഷേകം, നവകാഭിഷേകം, പന്തീരടി നിവേദ്യം എന്നിവ 7.15 തൊട്ട് 9.00 വരെയാണ്.

9 നവകാഭിഷേകം
💧💧💧💧💧💧💧💧💧
ശീവേലിക്ക് ശേഷം രുദ്രതീർത്ഥത്തിൽ നിന്നും എടുക്കുന്ന ജലം കൊണ്ട് അഭിഷേകം നടത്തുന്നു. ഇളനീരും പശുവിൻപാലും പനിനീരും കൊണ്ടും വിഗ്രഹത്തിന്മേൽ അഭിഷേകം ചെയ്യുന്നുണ്ട്. തുടർന്ന് ഒൻപത് വെള്ളിക്കലശങ്ങളിൽ തീർത്ഥജലം നിറച്ച് മന്ത്രപൂർവ്വം അഭിഷേകം ചെയ്യുന്നതിനെയാണ് “നവകാഭിഷേകം” എന്ന് പറയുന്നത്. ഈ പൂജ നടത്തുന്നത് ഓതിക്കന്മാരാണ്. തുടർന്ന് ബാലഗോപാല രൂപത്തിൽ കളഭം ചാർത്തുന്നു.

10 പന്തീരടിപൂജ
💧💧💧💧💧💧💧💧💧
നിഴലിനു പന്ത്രണ്ട് നീളം ഉണ്ടാകുന്ന സമയമാണ് പന്തീരടി. ഉദ്ദേശം കാലത്ത് 8 മണിക്കും 9 മണിക്കും ഇടയ്ക്കായിരിക്കും ഇത്. ഈ സമയത്ത് നിർവഹിക്കപ്പെടുന്ന പൂജയായതിനാലാണ് ഇതിനെ “പന്തീരടിപൂജ” എന്ന് വിശേഷിപ്പിക്കുന്നത്. മേൽശാന്തി ഈ സമയത്ത് വിശ്രമത്തിന് പോകുന്നതു കൊണ്ട് തന്ത്രിയോ ഓതിക്കനോ ആണ് ഈ പൂജ ചെയ്യുന്നത്. 8.10 മുതൽ 9.10 വരെ ദർശനമുണ്ടായിരിക്കും.

11 ഉച്ചപൂജ
💧💧💧💧💧💧💧💧💧
ഇത് നടയടച്ചുള്ള പൂജയാണ്. ദേവനും ഉപദേവതകൾക്കും നിവേദ്യം അർപ്പിക്കുന്ന പൂജയാണിത്. സധാരണ മേൽശാന്തിയാണ് ഈ പൂജ നടത്തുന്നത്. ഉദയാസ്തമന പൂജ, മണ്ഡലക്കാലം, ഉത്സവം എന്നീ അവസരങ്ങളിൽ ഓതിയ്ക്കന്മാരും കലശം, പുത്തരി നിവേദ്യം എന്നീ ദിവസങ്ങളിൽ തന്ത്രിയും ഈ പൂജ ചെയ്യുന്നു. ഇടയ്ക്കയുടെ അകമ്പടിയോടെ ഈ സമയത്ത് ‘അഷ്ടപദി’ ആലപിക്കുന്നു. ഇടിച്ചുപിഴിഞ്ഞപായസമാണ് നിവേദ്യം. ഉച്ചപൂജയ്ക്ക് ശേഷം ഒരു മണിയ്ക്ക് നട അടയ്ക്കുന്നു. ഉച്ചപൂജസമയത്ത് ദേവപ്രതിനിധി എന്ന സങ്കൽപ്പത്തിൽ ഒരു ബ്രാഹ്മണനെ ഊട്ടാറുണ്ട്. 11.30 മുതൽ 12.30 വരെയാണ് ഉച്ചപൂജ.
നിവേദ്യത്തിന് വെള്ളി ഉരുളിയിൽ വെള്ളനിവേദ്യം. നാലുകറികൾ, കൂടാതെ പാൽപ്പായസം, പഴം, തൈര്, വെണ്ണ, പാൽ, ശർക്കര, നാളികേരം, കദളിപ്പഴം എന്നിവ വെള്ളി, സ്വർണ്ണം പാത്രങ്ങളിലായി ഉണ്ടാവും. ഇതിനു പുറമെ ഭകതരുടെ വഴിപാടായി പാൽപ്പായസം, തൃമധുരം, പാലടപ്രഥമൻ, ശർക്കരപ്പായസം, ഇരട്ടിപ്പായസം, വെള്ളനിവേദ്യം എന്നിവ വേറേയും. ഇതിനു ശേഷം നടയടച്ച് അലങ്കാരമാണ്. മേൾശാന്തി മനസ്സിൽ തോന്നുന്ന പോലെ ഓരോ ദിവസവും വേറെ വേറെ രുപത്തിലും ഭാവത്തിലും ഭഗവാനെ അലങ്കരിക്കും. അതിനുശേഷം 12.30 ന് നടയടയ്ക്കും.

12 വൈകീട്ടത്തെ ശീവേലി
💧💧💧💧💧💧💧💧💧
വൈകുന്നേരം നാലര മണിക്ക് വീണ്ടും തുറക്കുന്നു (മണ്ഡലകാലത്ത് 3:30നുതന്നെ തുറക്കും). പിന്നീട് 4.45 വരെ ദർശനം. നട തുറന്ന് താമസിയാതെ ഉച്ച ശീവേലിയായി. ദേവന്റെ തിടമ്പ് ആനപ്പുറത്തേറ്റി മൂന്ന് പ്രദക്ഷിണം ഉള്ള ഇതിനെ കാഴ്ചയ്ക്ക് ഹൃദ്യമായതിനാൽ കാഴ്ച ശീവേലി എന്ന് വിശേഷിക്കപ്പെടുന്നു. പിന്നെ ദീപാരാധന വരെ ദർശനമുണ്ട്.
നിത്യശീവേലിയുള്ള മറ്റുക്ഷേത്രങ്ങളിൽ ഉച്ചപൂജ കഴിഞ്ഞ ഉടനെ ശീവേലിയുണ്ടാകും. വിശേഷദിവസങ്ങളിൽ മാത്രമേ വൈകുന്നേരം കാഴ്ച്ചശീവേലിയായി അത് നടത്താറുള്ളൂ. എന്നാൽ ഗുരുവായൂരിൽ മാത്രം നിത്യവും ഈ രീതിയിൽ നടത്തുന്നു.

13 ദീപാരാധന
💧💧💧💧💧💧💧💧💧
നാലമ്പലത്തിനുള്ളിലും പുറത്തുമുള്ള ദീപങ്ങൾ തെളിയിക്കപ്പെടുന്നു. ദീപസ്തംഭങ്ങളും അടിമുടി ദീപാലംകൃതങ്ങളാകുന്നു. ദീപാരാധനയ്ക്ക് ഉപയോഗിക്കുന്ന വെള്ളിവിളക്കുകൾ കത്തിച്ചുകൊണ്ട് മേൽശാന്തി നട തുറക്കുന്നു. ദീപത്താലും കർപ്പൂരദീപത്താലും ഭഗവത് വിഗ്രഹത്തെ ഉഴിഞ്ഞുണ്ട് ദീപാരാധന നടത്തപ്പെടുന്നു. ഓരോ ദിവസത്തെയും സൂര്യാസ്തമയസമയമനുസരിച്ചാണ് ദീപാരാധന നടത്തുന്നത്. അതിനാൽ കൃത്യസമയം പറയാൻ കഴിയില്ല. എന്നാൽ ഒരിക്കലും അത് വൈകീട്ട് ആറുമണിക്കുമുമ്പോ ഏഴുമണിക്കുശേഷമോ ഉണ്ടാകാറില്ല..പിന്നെ 7.30 വരെ ദർശനമുണ്ട്.

14 അത്താഴ പൂജ
💧💧💧💧💧💧💧💧💧
ദീപാരാധനയ്ക്ക് ശേഷം ഒരു മണിക്കൂർ കഴിഞ്ഞ് അത്താഴ പൂജ തുടങ്ങുകയായി. ഈ പൂജയ്ക്കുള്ള പ്രധാന നിവേദ്യങ്ങൾ ഉണ്ണിയപ്പം, ഇലയട, വെറ്റില, അടയ്ക്ക, പാലടപ്രഥമൻ, പാൽപ്പായസം എന്നിവയാണ്. 7.30 മുതൽ 7.45 വരെയാണ് അത്താഴപൂജ നിവേദ്യത്തിന്റെ സമയം. 7.45 മുതൽ 8.15 വരെ അത്താഴ പൂജയും. അത്താഴ പൂജ കഴിഞ്ഞാൽ ഉത്സവ വിഗ്രഹവുമായി ‘അത്താഴ ശീവേലി‘ക്ക് തുടക്കംകുറിക്കും. 8.45 മുതൽ 9.00 വരെയാണ് ശീവേലി.
അത്താഴപൂജയ്ക്ക് വെള്ളനിവേദ്യം, അവിൽ കുഴച്ചത്, പാൽപ്പായസം എന്നിവയും അടച്ചുപൂജയ്ക്ക് വെറ്റില, അടയ്ക്ക, അട, അപ്പം, കദളിപ്പഴം എന്നിവയും നിവേദിയ്ക്കും. അത്താഴപൂജയ്ക്ക് അടയും അപ്പവും എത്രയുണ്ടെങ്കിലും ശ്രീകോവിലിൽ കൊണ്ടുപോകും എന്ന പ്രത്യേകതയുണ്ട്.

15 അത്താഴശീവേലി
💧💧💧💧💧💧💧💧💧
അത്താഴപ്പുജ കഴിഞ്ഞാൽ രാത്രിശീവേലി തുടങ്ങുന്നു. മൂന്ന് പ്രദിക്ഷണമാണ്. രണ്ടാമത്തെ പ്രദിക്ഷണം ഇടയ്ക്ക കൊട്ടിയുള്ളതാണ്. ചുറ്റുവിളക്കുള്ള ദിവസം നാലമ്പലത്തിൽ പ്രവേശനമില്ല. മറ്റിടങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ ദിവസവും മൂന്നുശീവേലിക്കും ആനയെഴുന്നള്ളിപ്പുണ്ടാകും. കുംഭമാസത്തിൽ ഉത്സവം കൊടിയേറ്റദിവസം രാവിലെ മാത്രമാണ് ആനയില്ലാതെ ശീവേലി നടത്തുന്നത്.

16 തൃപ്പുകയും ഓലവായനയും
💧💧💧💧💧💧💧💧💧
ശീവേലി കഴിഞ്ഞാൽ തൃപ്പുക എന്ന ചടങ്ങാണ്. ചന്ദനം, അഗരു, ഗുൽഗുലു തുടങ്ങിയ സുഗന്ധദ്രവ്യങ്ങൾ പൊടിച്ചുള്ള വെള്ളിപാത്രത്തിൽ വെച്ചിട്ടുള്ള നവഗന്ധ ചൂർണ്ണമാണ് തൃപ്പുകയ്ക്ക് ഉപയോഗിക്കുന്നത്. സൗരഭ്യം നിറഞ്ഞ ധൂമം ശ്രീകോവിലിനകത്തേക്ക് പ്രവേശിക്കുന്നു. തൃപ്പുക നടത്തുന്നത് അന്നത്തെ ശാന്തിയേറ്റ നമ്പൂതിരിയായിരിയ്ക്കും. തൃപ്പുക കഴിഞ്ഞാൽ അന്നത്തെ വരവുചെലവു കണക്കുകൾ 'പത്തുകാരൻ' എന്ന സ്ഥാനപ്പേരുള്ള കഴകക്കാരൻ വാര്യർ ഓലയിൽ എഴുതി, വായിച്ചതിനു ശേഷം തൃപ്പടിമേൽ സമർപ്പിക്കുന്നു. 9.00 മുതൽ 9.15 വരെയാണിത്. ശാന്തിയേറ്റ നമ്പൂതിരി നട അടയ്ക്കുന്നു, മേൽശാന്തിയുടെ ഉത്തരവാദിതത്തിൽ താഴിട്ടുപൂട്ടുന്നു.
അങ്ങനെ ഗുരുവായൂർ ക്ഷേത്രത്തിലെ ഒരു ദിവസത്തെ പൂജകൾ സമാപിക്കുന്നു. നിർമ്മാല്യം മുതൽ തൃപ്പുക വരെയുള്ള ഈ ചടങ്ങുകൾക്ക് 12 ദർശനങ്ങൾ എന്നു പറയുന്നു. ഈ പന്ത്രണ്ട് ദർശനങ്ങളോടുകൂടിയാവണം ക്ഷേത്രത്തിലെ ഭജനമിരിക്കൽ.
വിശേഷദിവസങ്ങളിൽ ഇതിന് മാറ്റം വരും, വിശേഷിച്ച് വിഷു, ഉത്സവം, ഗുരുവായൂർ ഏകാദശി, അഷ്ടമിരോഹിണി, തിരുവോണം തുടങ്ങിയ ദിവസങ്ങളിൽ. ക്ഷേത്രത്തിൽ ഉദയാസ്തമനപൂജ നടക്കുന്ന ദിവസവും മാറ്റങ്ങൾ വരും, അതും മിക്ക ദിവസവും ബുക്കിംഗ് ചെയ്യപ്പെട്ടവയാണ് .18 പൂജകൾ നടക്കുന്നതിനാൽ അർദ്ധരാത്രി മാത്രമേ അന്നൊക്കെ നടയടയ്ക്കൂ. വിളക്കുള്ള ദിവസം നടയടച്ചുകഴിഞ്ഞേ തൃപ്പുക നടത്താറുള്ളൂ. എന്നാൽ അവസാനം പറഞ്ഞ കാര്യം മാറ്റാൻ ചില തയ്യാറെടുപ്പുകൾ ദേവസ്വം നടത്തിവരുന്നുണ്ട്. സൂര്യചന്ദ്രഗ്രഹണങ്ങളുള്ള ദിവസങ്ങളിലും ഈ ചടങ്ങിനു മാറ്റം വരാറുണ്ട്. ഇപ്പോൾ അതിവിശിഷ്ടമായ ഉണ്ണിക്കണ്ണന്റ ഗുരുവായൂർ പൂജാവിധിയെ പറ്റി സാമാന്യ ജ്ഞാനം ലഭിച്ചിരിക്കുമല്ലോ

അഹംഭാവം

🗳🔸🗳🔹🗳🔸🗳🔹🗳🔸

🦅ॐ ||അഹംഭാവം|| ॐ🦅
☬🎀🎀🎀☬❉☬🎀🎀🎀☬
അഹംബോധത്തിന് മുറിവേല്‍ക്കുമ്പോള്‍‍, നാം ആദ്യം, അക്രമത്തിന് മുതിരുന്നു. പഞ്ചേന്ദ്രിയങ്ങളില്‍നിന്നും, മനസ്സില്‍നിന്നും വിഷം വമിക്കുന്നു. അത് ചുറ്റുമുള്ള ജനങ്ങളേയും, ബന്ധങ്ങളേയും എല്ലാം ചുട്ടുകരിച്ചെന്നുവരും. മുറിവേറ്റ അഹംഭാവത്തിനേക്കാള്‍ ഹാനികരമായി മറ്റൊന്നില്ല. അവസാനം, വിഷമെല്ലാം തീര്‍ന്ന് ക്ഷീണിക്കുമ്പോള്‍, നാം ദൈവേഛയ്ക്ക് കീഴടങ്ങുന്നു. അഹംഭാവം ഇല്ലാതാകുമ്പോള്‍, ദൈവത്തിന്‍റെ സ്നേഹം അനുഭവപ്പെടുന്നു.

കാളിയമർദ്ദനത്തിൽ കാളിയന്‍ നമ്മെ പ്രതിനിധീകരിക്കുന്നു. സര്‍പ്പത്തിന്‍റെ ആയിരം ഫണങ്ങള്‍ നമ്മുടെ ബഹുമുഖമായ അഹംബോധമാണ്. കൃഷ്ണന്‍റെ ഓരോ ചവിട്ടും, കൂടെക്കൂടെ നമ്മുടെ അഹംഭാവത്തിന് ഏല്‍ക്കുന്ന അടിയാണ്. അവ നമ്മുടെ അഹങ്കാരത്തെ തകര്‍ത്ത്, നമ്മെ സര്‍വ്വശക്തന്‍റെ അരികിലേയ്ക്ക് അടുപ്പിക്കുന്നു. അഹന്ത നമ്മെ ദൈവത്തില്‍നിന്ന് അകറ്റിനിര്‍ത്തുന്ന ഏറ്റവും വലിയ തടസ്സങ്ങളില്‍ ഒന്നാണ്. ഓരോരുത്തരുടെയും ജീവിതത്തില്‍, നിര്ബ്ബന്ധിതവും, അനിവാര്യവുമായി എത്തുന്ന വിപത്തുകളില്‍ക്കൂടി, വിധി അഹംകാരത്തെ നശിപ്പിച്ചു കൊണ്ടിരിക്കുന്നു. ചിലര്‍ക്ക് ഇത് ജീവിതത്തില്‍ പലതവണ സംഭവിക്കുന്നു. ഓരോരുത്തരുടെയും വഴി ഏതാണ് എന്നതിനെ ആശ്രയിച്ചായിരിക്കും ഇത്. വഴി ആത്മീയം ആണെങ്കില്‍, ഇത് കൂടുതല്‍ തവണ സംഭവിക്കുന്നു. ഒരാള്‍ മോചനത്തിന്‍റെ പാതയില്‍ ആണെങ്കില്‍, വിധി എല്ലാ ബന്ധങ്ങളേയും തുടര്‍ച്ചയായി നശിപ്പിക്കുന്നു. വിധി എല്ലാം അപഹരിച്ച്‌, അയാളെ നഗ്നനാക്കുന്നു. മാര്‍ഗ്ഗം ഏതായാലും, വിധി നടത്തുന്ന, അഹംബോധത്തിന്‍റെ നാശം ഒഴിവാക്കാനാകില്ല. ആര്‍ക്കും അതില്‍നിന്ന് മാറിനില്‍ക്കാന്‍ കഴിയില്ല. നമുക്ക് ഒഴിവാക്കാനാകാത്ത ഒരാളില്‍നിന്ന് ഇത് സംഭവിക്കുമ്പോള്‍ നമ്മുടെ ശാന്തത നഷ്ടപ്പെടുന്നു. നാം കുറ്റപ്പെടുത്തുന്നു, ആക്രോശിക്കുന്നു. നാം വിഷം തുപ്പുന്നു. ഇതാണ് നമ്മുടെ പ്രകൃതി. അവസാനം നിസ്സഹായതാബോധംകൊണ്ട് നാം ദൈവത്തിന്‍റെ കാല്‍ക്കല്‍ ശരണം പ്രാപിക്കുന്നു. അപ്പോഴെങ്കിലും നാം ദൈവത്തെ ഓര്‍ക്കുന്നു.

അങ്ങനെ, കൃഷ്ണന്‍, മനുഷ്യസ്വഭാവത്തെക്കുറിച്ചും, അഹംഭാവത്തെ നശിപ്പിക്കെണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും ‍ ഒരു സുന്ദരമായ പാഠം ‍ ലോകത്തിനെ പഠിപ്പിച്ചു.

➖➖➖➖➖➖➖➖➖
സദാശിവ സമാരംഭം
ശങ്കരാചാര്യ മധ്യമം
അസ്മാത് ആചാര്യപര്യന്തം
വന്ദേ ഗുരു പരമ്പരാം.

ബ്രാഹ്മണന്‍ അല്ലാത്ത ആരും ക്ഷേത്ര പൂജ ചെയ്യാൻ പാടില്ല ..പക്ഷെ ഇതിൽ ആദ്യം മനസിലാക്കേണ്ടത് ആരാണ് ബ്രാഹ്മണൻ............ .

 ബ്രാഹ്മണന്‍ അല്ലാത്ത ആരും ക്ഷേത്ര പൂജ ചെയ്യാൻ പാടില്ല ..പക്ഷെ ഇതിൽ ആദ്യം മനസിലാക്കേണ്ടത് ആരാണ് ബ്രാഹ്മണൻ............ .


ബ്രാഹ്മണ കുലത്തിൽ ജനിച്ചത് കൊണ്ട് ബ്രാഹ്മണൻ ആവുമോ ??

 ഒരിയ്ക്കലും ഇല്ല . ബ്രാഹ്മണി ചരിതും ശീലം യശ്യസഃ ബ്രാഹ്മണഃ സ ബ്രഹ്മചാരി ".അതായത് ആത്മാവ് തന്നെ ആണ് ബ്രഹ്മമെന്നു അറിഞ്ഞു ബ്രഹ്മഭാവന ചെയ്യുന്നവന്‍ ബ്രാഹ്മണന്‍...അപ്പോൾ ജന്മം കൊണ്ട് കിട്ടുന്നത് അല്ല ബ്രാഹ്മണ്യം , മുക്കുവ കുടുംബത്തില്‍ ജനിച്ചു 4 വേദങ്ങളും , 18 പുരാണങ്ങളും , 1 ഇതിഹാസവും , ഭാഗവതവും , ഉപനിഷത്തുകളും എഴുതിയ വേദവ്യാസന്‍ , കാട്ടാളനായി ജനിച്ചു രാമ നാമം കൊണ്ടു മഹാമുനി ആയ വാത്മീകി , അസുര കുലത്തില്‍ ജനിച്ച് നാരായണ നാമം കൊണ്ടു ബ്രാഹ്മണന്‍ ആയ പ്രഹ്ലാദന്‍ , മഹാബലി ഇവര്‍ ഒക്കെ കര്‍മം കൊണ്ടു ബ്രാഹ്മണന്‍ ആയ  ബ്രാഹ്മണർ ആണ് ..അപ്പോൾ
ആരാണ് ബ്രാഹ്മണന്‍, ജീവനാണോ, ദേഹമാണോ, ജാതിയാണോ, ജ്നാനമാണോ, കര്‍മം ആണോ ധാര്‍മികതയാണോ? ജാതി ഭേദങ്ങള്‍ കൊണ്ട് കലുഷിതമായ സമൂഹത്തില്‍, സനാതന ധര്‍മ്മത്തില്‍ ഉറച്ചു നില്ക്കാന്‍, ജാതിയുടെ ഉച്ച നീചത്വങ്ങള്‍ പൊളിച്ചുമാറ്റാന്‍ ഈ അറിവ് ഗുണം ചെയ്യും. പ്രസിദ്ധമായ വജ്രസൂചികോപനിഷത്ത് പറയുന്നു ആരാണ് ബ്രാഹ്മണന്‍ എന്ന്.

ആദ്യമായി ജീവന്‍ ആണ് ബ്രാഹ്മണന്‍ എന്നതിനെ ഉപനിഷത്ത് നിഷേധിക്കുന്നു.

ജീവന്‍ സര്‍വ ശരീരങ്ങളിലും ഏകഭാവത്തിലാണ്. അതുകൊണ്ട് ജീവന്‍ ബ്രാഹ്മണന്‍ അല്ല.

ദേഹവും ബ്രാഹ്മണന്‍ അല്ല. എന്തെന്നാല്‍ ചണ്ഡാലന്‍ മുതല്‍ എല്ലാ ശരീരങ്ങളും പഞ്ചഭൂത നിര്‍മ്മിതമാണ്. ആ ശരീരത്തിലെ ശ്വേത വര്‍ണം (വെള്ള നിറം) ബ്രാഹ്മണന്‍ അല്ല. എന്തെന്നാല്‍ പിതാവിന്റെ ശരീരം പുത്രന്‍ ദഹിപ്പിക്കുമ്പോള്‍, ആ ശ്വേതവര്‍ണവും ദഹിക്കുന്നു. അങ്ങിനെയെങ്കില്‍ പുത്രന് ബ്രഹ്മഹത്യാപാപം ഉണ്ടാകേണ്ടതല്ലേ. അതുകൊണ്ട് ശ്വേതവര്‍ണവും ബ്രാഹ്മണന്‍ അല്ല.

ബ്രാഹ്മണന്‍ എന്നത് ജാതി ആണോ? അല്ല. കാരണം പല ജാതിയില്‍ പെട്ട ജീവികളില്‍ നിന്ന് പോലും മഹര്‍ഷിമാര്‍ ഉണ്ടായിട്ടുണ്ട്. മാനില്‍ നിന്ന് ഋഷ്യ ഋശ്യശൃംഗനും, പുല്ലില്‍ നിന്നും കൗശിക മഹര്‍ഷിയും, മുക്കുവ സ്ത്രീയില്‍ നിന്നും വ്യാസനും, മുയലില്‍ നിന്നും ഗൗതമനും ഉണ്ടായി. അതുകൊണ്ട് ജാതിയാണ് ബ്രാഹ്മണന്‍ എന്ന് പറയാനാകില്ല.

ഇങ്ങനെ മേല്‍ പറഞ്ഞ ഓരോന്നിനെയും ഉപനിഷത്ത് നിഷേധിക്കുന്നു.
ഒടുവില്‍ പറയുന്നു ആരാണ് ബ്രഹ്ഹ്മണന്‍ എന്ന്. അദ്വിതീയമായ ജാതിഗുണക്രിയാ രഹിതമായ ഷടൂര്‍മി (ദാഹം, വിശപ്പ്‌ ജര, മരണം, ശോകം, മോഹം) ഷട്ഭാവം (അസ്തി ജായതേ വര്‍ദ്ധതെ വിപരീണമതെ അപക്ഷ്യതെ വിനശ്യതെ - ജനനം വളര്‍ച്ച പരിണാമം ക്ഷയം നാശം) തുടങ്ങിയുള്ള സര്‍വദോഷ രഹിതം ആയ, സത്യജ്നാനന്ദസ്വരൂപത്തോട് കൂടിയതും മറ്റൊന്നിനെ ആശ്രയിക്കാതെ നില നില്‍ക്കുന്നതും സര്‍വതിനും ആധാരമായിട്ടുള്ളതും സര്‍വഭുതങ്ങളിലും അന്തര്‍യാമി ആയതും അഖണ്ഡാനന്ദസ്വരുപമായതും അളക്കാന്‍ പറ്റാത്തതും ആയ ആത്മാവിനെ, കരതലാമലകം പോലെ ( ഉള്ളം കൈയിലെ നെല്ലിക്ക പോലെ) ആരോണോ സാക്ഷാത്കരിച്ച് കൃതാര്‍ത്തനായിട്ടുള്ളത്, അങ്ങനെയുള്ള അവനില്‍, മാത്സര്യത്തിന്റെയോ അഹങ്കാരത്തിന്റെയോ അംശം ഇല്ലാത്ത അവന്‍, ശ്രുതി ,സ്മൃതി ഇതിഹാസങ്ങളുടെ അഭിപ്രായത്തില്‍ അവനെ പറയുന്നു

ജന്മനാ ജായതേ ശൂദ്രഃ
സംസ്കാരാത് ഭവേത് ദ്വിജഃ
വേദ-പാഠാത് ഭവേത് വിപ്രഃബ്രഹ്മ ജാനാതീതി ബ്രാഹ്മണഃ

മനുഷ്യന്‍ ജനിക്കുന്നത് അജ്ഞാനിയായിട്ടാണ്. വിവിധസംസ്കാരങ്ങളിലൂടെ സംസ്കരിക്കപ്പെടുന്ന അവന്‍ ഒടുവില്‍ ജ്ഞാനസമ്പാദനത്തിന് പ്രാപ്തനാകുകയും തദ്വാരാ മുക്തിനേടുകയും ചെയ്യുന്നു. ഈ സത്യമാണ് സ്കന്ദപുരാണത്തിലെ പ്രശസ്തമായ ഈ ശ്ലോകം വ്യക്തമാക്കുന്നത്

 “ജന്മനാ ജായതേ ശൂദ്രഃ സംസ്കാരാദ് ദ്വിജ ഉച്യതേ” (സ്കന്ദപുരാണം 6.239.31) – “മനുഷ്യന്‍ ശൂദ്രനായി ജനിക്കുന്നു. സംസ്കാരങ്ങളാല്‍ അവന്‍ ദ്വിജനായിത്തീരുന്നു.” അതായത് സംസ്കാരശൂന്യനായി ജനിക്കുന്ന ഒരു ജീവന്‍ സംസ്കാരങ്ങളിലൂടെ കടന്നുപോയി ദ്വിജനായി (രണ്ടാം ജന്മം ലഭിച്ചവനാണ് ദ്വിജന്‍. ഉപനയനത്തിനുശേഷം ഗുരുവില്‍ നിന്ന് വേദാധ്യയനത്തിനുള്ള ദീക്ഷ ലഭിക്കുമ്പോഴാണ് ഒരുവന് രണ്ടാം ജന്മം ലഭിക്കുന്നത്. അതോടെ അവന്‍ ദ്വിജനായിത്തീരുന്നു).
"സര്‍വേഷാം ബ്രാഹ്മണോ ലോകേ വൃത്തേന ച വിധീയതേ വൃത്തേസ്ഥിതസ്തു ശൂദ്രോപി ബ്രാഹ്മണത്വം നിയച്ഛതി."
 അര്‍ത്ഥം:
ലോകവാസികളായ എല്ലാവരും ആചാരം കൊണ്ടുതന്നെ ബ്രാഹ്മണരാകാം. സദ് വൃത്തിയിലിരിക്കുന്ന ശൂദ്രനും ബ്രാഹ്മണത്വം സിദ്ധിക്കുന്നു.

 ബ്രഹ്മസ്വഭാവഃ കല്യാണി! സമഃ സര്‍വ്വത്ര മേ മതിഃ നിര്‍ഗുണം നിര്‍മ്മലം ബ്രഹ്മം യത്ര നിഷ്ഠതി സ ദ്വിജഃ" അര്‍ത്ഥം: അല്ലയോ കല്യാണീ!


 ബ്രഹ്മത്തിന്റെ സ്വഭാവം എല്ലായിടത്തും ഒന്നുപോലെതന്നെ ഇരിക്കുന്നു. നിര്‍ഗ്ഗുണവും നിര്‍മ്മലവുമായ ബ്രഹ്മം ഏവനിലുണ്ടോ അവനേ ബ്രാഹ്മണന്‍. ഇത്രയും പറഞ്ഞതില്‍ നിന്നും ഒരാളുടെ ജാതി എന്തെന്ന് തീരുമാനിക്കുന്നത് അയാളുടെ സ്വഭാവവും പ്രവൃത്തിയുമാണ് ...സത്വഗുണം സത്യം,സഹിഷ്ണുത,സമഭാവന, നിഷ്കാമ ഭക്തി,അഹിംസ എന്നീ ഗുണങ്ങളോട് കൂടിയതും യമ നിയമങ്ങള്‍ അനുസരിച്ച് പ്രകൃതിയോട് ചേര്‍ന്ന് ജീവിക്കുന്ന ഏതൊരു മനുഷ്യനും സത്വഗുണശാലി ആണ് .. അവന്‍ ആണ് ബ്രാഹ്മണന്‍ .. പരബ്രാഹ്മണന്‍ ആയ ഭഗവാന് തൊട്ടു താഴെ ആണ് ഇവര്ക്ക് സ്ഥാനം. ..അങ്ങനെയുള്ളവർ ആവണം ക്ഷേത്ര പൂജകൾ ചെയ്യേണ്ടത് ...

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

കുടജാദ്രിയും ശങ്കരപീഠവും

കുടജാദ്രിയും ശങ്കരപീഠവും
__________

        സഞ്ചാരയോഗ്യമല്ലാത്ത കുത്തനെയുള്ള കയറ്റങ്ങാളാണ് കുടജാദ്രിയിൽ ഏറെയും . ഇന്നും ഭക്തർ വളരെയേറെ പ്രയാസപ്പെട്ടാണ് ഈ അപകടം പതിയിരിക്കുന്ന കുന്നുകൾ താണ്ടി, ഇവിടം സന്ദർശിക്കുന്നത്. വലിയ വലിയ കല്ലുകളാൽ നിർമ്മിതമായിട്ടുള്ള ഈ ക്ഷേത്രം ശ്രീ ശങ്കരൻ തന്റെ തപോശക്തിയാൽ സ്വയംബൂവായി തീർത്തിട്ടുള്ളതാണെന്നാണ് ഐതീഹ്യം.
ശ്രീ ശങ്കരന്റെ തപോശക്തിയിൽ പ്രസന്നയായ ദേവി ഇവിടെയാണ് അദ്ദെഹത്തിന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടുതെന്നാണ് പറയപ്പെടുന്നത്. ആഗ്രഹങ്ങൾ അരുളി ചെയ്യുവാൻ കല്പ്പിച്ച ദേവിയോട് ശ്രീ ശങ്കരൻ ഒരേ ഒരു കാര്യം മാത്രം ആവശ്യപ്പെട്ടുവത്രെ.
ലോകനൻമക്കായി ദേവി ഇവിടം വിട്ടു തന്നോടൊപ്പം വരണമെന്നും ദേവീ ചൈതന്യം ലോകനന്മക്കായി ഉപകാരയോഗ്യമാക്കണമെന്നും….
അത് സമ്മതിച്ച ദേവി ഒരു കാര്യം ശ്രീ ശങ്കരനോട് വ്യക്തമാക്കിയത്രേ.
അതിപ്രകാരം ആകുന്നു…..
കൂടെ ചെല്ലാം, പക്ഷെ തിരിഞ്ഞു നോക്കരരുത്!
ഏതെങ്കിലും കാരണവശാൽ തിരിഞ്ഞു നോക്കിയാൽ പിന്നീട് അവിടെ നിന്നും ഒരടിപോലും താൻ മുന്നോട്ടു വരില്ല എന്നും; അവിടെ തന്നെ കുടികൊള്ളും എന്നും ദേവി കൽപ്പിച്ചു.
സമ്മതം മൂളിയ ശ്രീ ശങ്കരൻ മുന്നോട്ടു നടക്കുകയും പിന്നിൽ ചിലങ്കയുടെ ശബ്ദത്തോടു കൂടി ദേവിയും സഞ്ചാരം ആരംഭിച്ചു.
ഏറെ നേരം ദേവിയുടെ ചിലങ്കയുടെ ശബ്ദം പുറകിൽ നിന്നും കേട്ടുകൊണ്ടിരുന്ന ശങ്കരന് പെട്ടെന്ന് അത് നിലച്ചത് പോലെ തോന്നി. എങ്കിലും ദേവിയുടെ വാക്കുകളെ മാനിച്ചു കൊണ്ട് തിരിഞ്ഞു നോക്കാതെ ബഹുദൂരം പിന്നെയും താണ്ടി….
എന്നാൽ ഏറെ നേരം കഴിഞ്ഞും ചിലങ്കയുടെ ശബ്ദം കേൾക്കാതായപ്പോൾ ശ്രീ ശങ്കരന് നേരിയൊരു സംശയമുണ്ടായിയെന്നും സംശയ നിവാരണത്തിനായി തിരിഞ്ഞു നോക്കിയെന്നും പറയപ്പെടുന്നു.
ദേവിയുടെ നിബന്ധനയിൽ ഭംഗം വരുത്തിയതിനാൽ തുടർന്ന് ശ്രീ ശങ്കരനോടോത്ത് മുന്നോട്ടു പോകാൻ ദേവി വിസ്സമ്മതിച്ചുവെന്നും ആ ഭാഗത്ത് തന്നെ (ഇന്നത്തെ മൂലസ്ഥാനം എന്നറിയപ്പെടുന്ന സ്ഥലം) കുടിയിരുന്നു എന്നും പറയപ്പെടുന്നു.
അവിടെനിന്നും കാലക്രമേണ കൊല്ലൂരിൽ പ്രതിഷ്ഠ നടത്തിയെന്നുമാണ് ഐതീഹ്യം.
അതാണ് ഇന്നത്തെ പ്രസിദ്ധമായ മൂകാംബിക ക്ഷേത്രം…..
വിദ്യാരംഭത്തിനു ഏറെ പ്രാധാന്യം കല്പ്പിക്കുന്ന -കലാകാരന്മാർ ഉപാസിക്കുന്ന -സരസ്വതിദേവിയുടെ ക്ഷേത്രം.

നമ്മൾ -മലയാളികൾക്ക് വളരെയധികം പരിഗണന കിട്ടുന്ന അന്യ സംസ്ഥാന ക്ഷേത്രങ്ങളിൽ ഒന്ന് ….അവിടെ അറിയിപ്പുകൾ കൂടി മലയാളത്തിൽ പറയും ! പക്ഷേ അവർക്ക് നമ്മളെ ഒത്തിരി പേടിയുമുണ്ട് ; ശ്രീശങ്കരനെപ്പോലെ (ഇനിയും ദേവിയുടെ നിവേദ്യം കഴിച്ച് പാണ്ഡിത്യം കൂടുതൽ നേടി; ദേവിയെ അവിടുന്ന് കൊണ്ട് പോകാതിരിക്കാൻ –അത് ആർക്കും കൊടുക്കാതെ തീർത്ഥ കിണറ്റിൽ ഇടുമത്രേ …) ആ പ്രസാദം അവരുടെ ആളുകൾക്കും കൊടുക്കില്ല -നമ്മൾ ഭാഷ പഠിച്ചു ;വേഷ- പ്രച്ഛന്നരായി അതിൽ ഉണ്ടാകുമോ എന്ന് പേടിച്ച് !!!
“തീർത്ഥാടനം ” എന്ന മലയാള സിനിമയിൽ ആ ദൃശ്യങ്ങൾ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നത് കാണാം .(നേരിട്ട് കാണാൻ ഭാഗ്യം കിട്ടാത്തവർക്ക് )

ഗണപതിയ്ക്ക് നാളികേരം ഉടയ്ക്കുന്നതെന്തിന്

ഗണപതിയ്ക്ക് നാളികേരം ഉടയ്ക്കുന്നതെന്തിന്



വിഘ്‌നങ്ങള്‍ അകറ്റാന്‍ ഗണപതിയ്ക്ക് നാളികേരം ഉടയ്ക്കുകയെന്നത് നമ്മുടെ വിശ്വാസത്തിന്റെ ഭാഗമാണ്. ഭഗവാനു നമ്മെ പൂര്‍ണമായും സമര്‍പ്പിക്കുന്നതിനൊപ്പം ഞാന്‍ എന്ന ഭാവത്തെയും ഉടച്ചുകളയുന്നു. ഗണപതി ഭഗവാന്റെ പ്രീതിക്കായാണ് ഈ കര്‍മം അനുഷ്ഠിക്കുന്നത്. മംഗല്യതടസ്സം മാറാന്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ വനഗണപതിക്കും സന്താനസൗഭാഗ്യത്തിനു മലയാലപ്പുഴ ക്ഷേത്രത്തിലെ ബാലഗണപതിക്കും നാളികേരം ഉടയ്ക്കുന്നത് ഉത്തമമാണെന്നാണ് വിശ്വാസം.

ഗണങ്ങളുടെ അധിപനായ ഗണപതിക്ക് മൂന്നു കണ്ണുള്ള നാളികേരം അര്‍പ്പിക്കുന്നതിലൂടെ സകല വിഘ്‌നങ്ങളും ഇല്ലാതാക്കാന്‍ സാധിക്കും എന്ന് വിശ്വസിക്കപ്പെടുന്നു.
ശുഭകാര്യങ്ങള്‍ക്കു മുമ്പ് ഗണപതിഹോമം നടത്തുന്നതും ഹൈന്ദവര്‍ക്കിടയില്‍ പതിവാണ്. വിഘ്‌നനിവാരണം, ഗൃഹപ്രവേശം, കച്ചവട ആരംഭം, ദോഷ പരിഹാരം എന്നിവയ്‌ക്കെല്ലാം ഗണപതിഹോമം നടത്താറുണ്ട്. ഉദ്ദിഷ്ടകാര്യങ്ങള്‍ക്കായും ഗണപതി ഹോമം നടത്താം. സാധാരണ സൂര്യോദയത്തിനു മുമ്പാണ് ഹോമം ചെയ്യുക. സൂര്യോദയത്തോടെ സമാപിക്കുകയും ചെയ്യുന്നു.
വീടുകളില്‍ ഗണപതി ഹോമം നടത്തുമ്പോള്‍ ചാണകം തളിച്ച് ശുദ്ധമാക്കിയിരിക്കണം. വ്രതമെടുക്കുന്നതും ഉത്തമം.

പൂജകള്‍ നടക്കുമ്പോള്‍ മൂല മന്ത്രമോ, ഗണപതി സ്തുതികളോ ജപിക്കാം. ഹോമത്തിനുപയോഗിക്കുന്ന പ്ലാവിന്‍ വിറകില്‍ ഉറുമ്പ്, ചിതല്‍ തുടങ്ങിയവ ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കണം. പൂജയ്ക്ക് പൂക്കളുടെ മൊട്ടുപയോഗിക്കരുത്. വാടിയ പൂക്കളും എടുക്കരുത്.

ശ്രീ മീനാക്ഷീസ്തോത്രം

ശ്രീ മീനാക്ഷീസ്തോത്രം

ശ്രീവിദ്യേ!  ശിവവാമഭാഗനിലയേ! ശ്രീരാജരാജാർച്ചിതേ!  ശ്രീനാഥാദിഗുരുസ്വരൂപവിഭവേ! ചിന്താമണീപീഠികേ! ശ്രീവാണീഗിരിജാനുതാഘ്രികമലേ ശ്രീശാംഭവീ! ശ്രീശിവേ!
മദ്ധ്യാഹ്നേ മലയദ്ധ്വജാധിപസുതേ മാം പാഹി മീനാംബികേ! – 1

ചക്രസ്ഥേ ചപലേ ചരാചരജഗന്നാഥേ ജഗത്പൂജിതേ
ആർത്താലീവരദേ   നതാഭയങ്കരേ വക്ഷോജഭാരാന്വിതേ 
വിദ്യേ വേദകലാപമൗലിവിദിതേ വിദ്യുലതാവിഗ്രഹേ   
മാതഃ പൂർണ്ണസുധാരസാർദ്രഹൃദയേ മാം പാഹി മിനാംബികേ -2.

കോടീരാംഗദരത്നകുണ്ഡലധരേ കോദണ്ഡബാണാഞ്ചിതേ   കോകാകാരകുചദ്വയോപരിലസത്പ്രാലാംബഹാരാഞ്ചിതേ   ശുഞ്ജന്നൂപുരപാദസാരസമണിശ്രീപാദുകാലാംകൃതേ   മദ്ദാരിദ്ര്യഭുജംഗഗാരുഡഖഗേ മാം പാഹി മിനാംബികേ! -3.

ബ്രഹ്മേശാച്യുതഗിയമാനചരിതേ പ്രേതാസനാന്തഃസ്ഥിതേ പാശോദംകുശചാപബാണകലിതേ ബാലേന്ദുചൂഡാഞ്ചിതേ 
ബാലേ ബാലകുരംഗലോലനയനേ ബാലാർക്കകോട്യുജ്ജ്വലേ മുദ്രാരാധിതദൈവതേ മുനിസുതേ മാം പാഹി  മിനാംബികേ! - 4.

ഗന്ധർവാമരയക്ഷപന്നഗനുതേ  ഗംഗാധരാലിംഗിതേ
ഗായത്രീ ഗരുഡാസനേ  കമലജേ സുശ്യാമളേ സുസ്ഥിരേ
ഖാതീതേ ഖലദാരുപാവകശിഖേ ഖദ്യോതകോട്യജ്ജ്വലേ
മന്ത്രാരാധിതദൈവതേ  മുനിസുതേ മാം പാഹി മിനാംബികേ! - 5.

നാദേ നാരദതുംബുരാദ്യവിനുതേ നാദാന്തനാദത്മികേ
നിത്യേ നീലലതാത്മികേ നിരുപമേ നീവാരശുകോപമേ 
കാന്തേ കാമകലേ കദംബനിലയേ കാമേശ്വരാങ്കസ്ഥിതേ
മദ്വിദ്യേ മദഭീഷ്ട്കല്പലതികേ മാം പാഹി മിനാംബികേ! - 6.

വീണാനാദനിമീലതാർദ്ധനയനേ വിസ്രസ്തചൂളീഭരേ  താംബൂലാരുണപല്ലവാധരയുതേ താടങ്കഹാരന്വിതേ 
ശ്യാമേ  ചന്ദ്രകലാവതംസകലിതേ കസ്തൂരികാഫാലികേ 
പൂർണ്ണേ പൂർണ്ണകലാഭിരാമവദനേ മാം പാഹി  മീനാംബികേ! -7.

ശബ്ദ്ബ്രഹ്മമയീ ചരാചരമയീ ജ്യോതിർമ്മയീ വാഗ്മയീ 
നിത്യാനന്ദമയീ  നിരഞ്ജനമയീ തത്ത്വമയീ ചിന്മയീ
തത്ത്വാതീതമയീ  പരൽപരമയീ മായാമയീ ശ്രീമയീ 
സർവൈശ്വര്യമയീ സദാശിവമയീ മാം പാഹി മീനാംബികേ! - 8.

ശ്രീ ലളിതാ സഹസ്രനാമ സ്തോത്രം ജീവിതരീതിയിൽ വരുത്തുന്ന മാറ്റങ്ങൾ

ശ്രീ ലളിതാ സഹസ്രനാമ സ്തോത്രം ജീവിതരീതിയിൽ  വരുത്തുന്ന മാറ്റങ്ങൾ

നിത്യവും രാവിലെ സ്നാനം ചെയ്തു ശരീര ശുദ്ധി വരുത്തിയ ശേഷം നിലവിളക്ക് തെളിയിച്ച് അതിനു മുന്നിൽ  സൌകര്യപ്രദമായി ഇരുന്നുകൊണ്ട് ധ്യാന ശ്ലോകം ഭക്തിപൂർവ്വം ജപിക്കണം. മനസ്സിനെ എകാഗ്രമാക്കണം. മനസ്സ് ലളിതാംബികയിൽ  ലയിക്കുംതോറും ശരീരത്തിനു ഭാരം കുറയുന്നതായി അനുഭവപ്പെടും. ശ്രീ ചൈതന്യത്തെ മനസ്സിൽ  ഉറപ്പിച്ച ശേഷം സഹസ്ര നാമ ജപം ആരംഭിക്കാം. ഏതാനും ദിവസം കൊണ്ട് തന്നെ ജീവിത രീതിയിലും സംസാരത്തിലും നാം അറിയാതെ വ്യത്യാസം വരുന്നത് കാണാം. നാമം മനസ്സിൽ  ഉറച്ചാൽ  പിന്നെ ഓരോ നാമത്തിനും ഓരോ പുഷ്പംവീതം അർച്ചിക്കാം. എല്ലാ ദിവസവും രാവിലെയും വൈകിട്ടും ജപിക്കുന്നത് അതിവേഗം ഉത്തമ ഫലം നല്കും . അല്ലാത്ത പക്ഷം വെള്ളിയാഴ്ച്ചകളിലോ സംക്രമങ്ങളിലോ പൌർണമി , അമാവാസി ദിനങ്ങളിലോ ജപിക്കണം

ലളിതാ മന്ത്രത്തിന്റെ ശക്തി വാക്കുകൾക്കും പ്രവചനങ്ങൾക്കും അതീതമാണ്. നിത്യോപാസന കൊണ്ട് മനസ്സ് ശാന്തമാകുകയും ശാരീരിക രോഗങ്ങൾ കുറഞ്ഞു തുടങ്ങുകയും ചെയ്യും.ക്രമേണ ജപിക്കുന്ന സമയത്ത് ഒരു ഊർജ്ജ പ്രവാഹം നമുക്ക് ചുറ്റും വലയം ചെയ്യുന്നതായി കാണാൻ  കഴിയും. ഇതുവരെ അനുഭവിക്കാത്ത ഒരു ആനന്ദത്തിൽ  നാം ലയിക്കുന്നതായി തോന്നും. അർഥം കൂടി അറിഞ്ഞ് ജപിച്ചാൽ  ജ്ഞാനം അത്ഭുതകരമായി വർധിക്കും . എല്ലാ അറിവുകളും ക്രമേണ സ്വായത്തമാകും. സമ്പത്തും ഐശ്വര്യവും വർധിക്കുന്നതും അനുഭവപ്പെടും. ആയുസ്സും ആരോഗ്യവും ലഭിക്കും. അവർ  മാതൃ- പിതൃ ഭക്തരുമാകും. അവസാനം ഉപാസകന് സായൂജ്യം ലഭിക്കും.

ഓം ശ്രീ ലളിതാംബികായൈ നമ

🙏🙏🙏🙏🙏🙏🙏🙏

ശ്രീകൃഷ്ണപരമാത്മാവും രാധാദേവിയും...

ശ്രീകൃഷ്ണപരമാത്മാവും രാധാദേവിയും...
<><><><><><><><><><

പരമാത്മാവായ ഭഗവാന്‍ സൃഷ്ടി ചെയ്യാന്‍ ആരംഭിച്ചപ്പോള്‍ സ്വയം കൈക്കൊണ്ട ദിവ്യമായ സ്വരൂപമാണ് സാക്ഷാല്‍ ശ്രീ കൃഷ്ണന്‍.പിന്നിട് ശ്രീ കൃഷ്ണന്‍റെ വമാഭാഗത്ത്‌ നിന്നു ഉണ്ടായതാണ്സര്‍വലോക മാതാവായ ശ്രീ രാധാദേവി .അതിനു ശേഷം മറ്റെല്ലാ സൃഷ്ടിയുംരാധാ ദേവിയില്‍ നിന്നും ഉണ്ടായി.(ദേവി ഭാഗവതം നവമസ്ക്കന്ധം).

രാധാകൃഷ്ണ നാമത്തില്‍ തന്നെ ഈ സത്യം അടങ്ങിയിട്ടുണ്ട്.
കൃഷ്ണന്‍ എന്ന നാമത്തിന്‍റെ കകാരം കമലാപതിയായ വിഷ്ണുവിനെ സൂചിപ്പിക്കുന്നു.ഷകാരം ഷള്‍ഗുണപതിയായ ശ്വേതാധിപന്‍ ശ്രീ ഹരിയേയും ,നകാരം നരസിംഹ മൂര്‍ത്തിയേയും,അകാരം അക്ഷര ബ്രഹ്മം ,നരനാരായണന്‍മാര്‍ ,വിസര്‍ഗ്ഗങ്ങള്‍,എന്നിവയേയും സൂചിപ്പിക്കുന്നു.എങ്ങിനെ പരിപൂര്‍ണ്ണതമങ്ങളായ ആറും ചേര്‍ന്നതാണ് ശ്രീ കൃഷ്ണ നാമം .
ശ്രീ രാധാ ദേവിയുടെ രകാരം രമയെയും(മഹാലക്ഷ്മി) ആകാരം ആദിഗോപിയും,ധകാരം ധരയുംഅകാരം വിരജദേവിയേയും പ്രതി നിധാനം ചെയ്യുന്നു.
ശ്രീകൃഷ്ണ ഭഗവാന്‍റെ ആത്മാവാണ് ശ്രീ രാധാ ദേവി.

ശ്രീകൃഷ്ണ പരമാത്മാവ്
...............................................

അധർമികളുടെ എണ്ണം ഭുമിയിൽ പെരുകിയപ്പോൾ…. ഭുമിദേവി ഒരു പശുവിന്റെ രൂപം ധരിച്ച് അനാഥയെപൊലെ കരഞ്ഞുകൊണ്ട് ബ്രഹ്മാവിനെ സമീപിച്ചു …… സൃഷ്ടിക്ക്മാത്രം അവകാശമുള്ള ബ്രഹ്മാവ് ഭുമിദേവിയെയും കൂട്ടി മഹാദേവനെ സമീപിച്ചു… സംഹരത്തിന്റെ മൂർത്തിയാണങ്കിലും
ഇത്രയും അധർമികളെ ഒരുമിച്ചു നിഗ്രഹിക്കാനുള്ള ശക്തി തനിക്കില്ലന്നും അതിന് മഹാവിഷ്ണുവിനെ കാണണമെന്നും പറഞ്ഞു …… അങ്ങിനെ മഹാവിഷ്ണുവിനെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു …. പരമാത്മാവിന് മാത്രമേ ഇത്രയും അധർമികളെ ഒരുപോലെ നിഗ്രഹിക്കാൻ അധികാരമുള്ളു …. എല്ലാവർക്കും ആകാംഷയായി ….
ത്രിമുർത്തികൾക്കും മുകളിൽ ആരാണ് …. ?
മഹാവിഷ്ണു പറഞ്ഞു …
ശ്രീകൃഷ്ണനാണ് പരമാത്മാവ് …ദശാവതാരത്തിൽ പൂർണാവതാരം . അദ്ദേഹമാണ് കോടാനുകോടി ബ്രഹ്മാന്ധത്തിന്റെ അധിപൻ .. അദ്ദേഹം തീരുമാനിക്കണം……
ബ്രഹ്മാവ് ചോദിച്ചു . ….
എവിടെയാണ് അദ്ദേഹം ? എവിടെയാണ് വാസസ്ഥലം?….
മഹാവിഷ്ണു പറഞ്ഞു …. ഗോലോകം ……അതുകൊണ്ട് അനന്തകോടി ബ്രഹ്മാന്ധപതിയായ ശ്രീകൃഷ്ണനേ സമീപിക്കാൻ മഹാവിഷ്ണു അദ്ദേഹത്തെ ഉപദേശിച്ചു . അപ്പോൾ ബ്രഹ്മാവ് പറഞ്ഞു … മഹാവിഷ്ണുവിനും ഉപരിയായി മറ്റൊരു ദേവനെ തനിക്കു പരിചയമില്ലന്നും അതുകൊണ്ട് ശ്രീകൃഷ്ണ സന്നിധിയിലേയ്ക്കുള്ള മാർഗം കാണിച്ചുതരുവാൻ കനിവുണ്ടാകണമെന്നും ബ്രഹ്മാവ് അപേക്ഷിച്ചു . ..
ബ്രഹ്മാണ്ഡത്തിന്റെ മുകളിൽ ശ്രീവാമനമുർത്തിയുടെ ഇടത്തേ കാലിന്റെ പെരുവിരൽ തട്ടിയുണ്ടായതും ബ്രഹ്മദ്രവം ഒഴുകിവരുന്നതുമായ വഴി അവർക്ക് കാണിച്ചുകൊടുത്തു . മഹാവിഷ്ണുവും അവരുടെ കൂടെ പുറപ്പെട്ടു ..
വിഷ്ണുവും ബ്രഹ്മാവും ദേവന്മാരും ജലവാഹനം വഴി ബ്രഹ്മാണ്ഡത്തിനു പുറത്തെത്തി . അവിടെയെത്തി നോക്കുമ്പോൾ ജലത്തിൽ പന്തുകൾപോലെ പൊങ്ങികിടക്കുന്ന നിരവധി ബ്രഹ്മാണ്ഡങ്ങൾ അവർക്ക് കാണാൻ കഴിഞ്ഞു…
അവിടെനിന്നും കോടികണക്കിന് യോജന അകലെ വിരജാനദിയുടെ തീരത്തെത്തി . വിരജാനദിയുടെ കരയിൽ ആയിരം ഫണങ്ങൾഉള്ള ആദിശേഷനേയും ആദിശേഷന്റെ മടിയിൽ ഗോലോകവും അവർക്ക് ദൃശ്യമായി. പിന്നീട് അങ്ങോട്ട് ശ്രീകൃഷ്ണപാർഷ്വദൻമാരാൽ തടയപ്പെട്ടതുകൊണ്ട് അവർക്ക് പോകാൻ കഴിഞ്ഞില്ല……
ബ്രഹ്മാവും ദേവന്മാരും വന്നവിവരം അന്തപ്പുരത്തിൽ ചെന്ന് അറിയിച്ചപ്പോൾ ചന്ദ്രാനന എന്ന ശ്രീകൃഷ്ണസഖി പുറത്തുവന്ന് അവരോട് ചോദിച്ചു ..ഇവിടെ വന്നിരിക്കുന്ന നിങ്ങൾ ഏതു ബ്രഹ്മാണ്ഡത്തിൽ നിന്നാണ് ..ഞാൻ നിങ്ങൾ വന്ന വിവരം ഭഗവാനെ അറിയിക്കാം ..ഈ ചോദ്യം കേട്ട ദേവന്മാർ പകച്ചുനിന്നു ..ഇനിയും ബ്രഹ്മാണ്ഡങ്ങളോ …?
അമ്പരന്നു നില്ക്കുന്ന ദേവന്മാരോടു ചന്ദ്രാനനപറഞ്ഞു … ബ്രഹ്മാണ്ഡങ്ങൾ കോടികണക്കിനുണ്ട് സ്വന്തം വസതിയുടെ പേരുകുടി അറിയാത്ത നിങ്ങൾ വിഡ്ഢി കൾ തന്നെ….. ഇതൊക്കെ കേട്ടുകൊണ്ടുനിന്ന മഹാവിഷ്ണു പറഞ്ഞു …- ഏതൊരു ബ്രഹ്മാണ്ഡത്തിൽ ആണോ പൃശ്നീഗർഭൻ അവതരിച്ചത് ..വാമനമൂർത്തിയുടെ കാൽ നഖം തട്ടിയുടഞ്ഞ ആ ബ്രഹ്മാണ്ഡത്തിൽ ആണ് ഇവരുടെ വാസം….. ഇതുകേട്ട ചന്ദ്രാനന വിഷ്ണുവിനെ അഭിനന്ദിച്ചു ..അവർക്ക് പ്രവേശിക്കാൻ അനുമതിനൽകി … അത്യുൽകൃഷ്ടമായ ഗോലോകത്തിന്റെ അന്തർഭാഗംകണ്ട് ..അവരെല്ലാം വിസ്മയംപൂണ്ടു …… ഗിരിരാജനായ ഗോവർധനം ….കോടി കണക്കിന് പശുക്കൾ …കൽപവൃക്ഷങ്ങൾ ..ലതാ നികുന്ജങ്ങൾ ….ഗോപീജനങ്ങൾ ….പരമരമണീയമായ വൃന്ദാവനം …..എന്നിവയെല്ലാം അവർക്ക് കാണാൻ കഴിഞ്ഞു …..വൃന്ദാവനത്തിന്റെ മദ്ധ്യത്തിലായി 3 2 വനങ്ങളോടുകൂടിയ നിജനികുന്ജം എന്നൊരുവള്ളികുടിൽ … അക്ഷയ വടം എന്ന വലിയ ഒരു പേരാൽമരം പടർന്നു പന്തലിച്ചുനിൽക്കുന്നു ….
രത്നങ്ങൾ പാകിയതും മുകളിൽ വിതാനിച്ചതുമായ വിസ്തൃതമായ ഒരങ്കണം … നിജനികുന്ജതിന്റെ മധ്യത്തിലെത്തി ദേവന്മാർ വിനയാന്വി തരായിനിന്നു ….അവിടെ ആയിരം ഇതളുകൾ ഉള്ള ഒരുതമാരപൂവും അതിനുമീതെ 8 ഇതളുകൾ ഉള്ള മറ്റൊരു തമാരപൂവും അതിനു മുകളിൽ 3 ചവിട്ടു പടികളുള്ള ഒരു സിംഹാസനവും അവർക്ക് കാണാറായി …ആ ദിവ്യ സിംഹാസനത്തിൽ രാധാദേവിയോട് ഒന്നിച്ചു ഇരുന്നരുളുന്ന ശ്രീകൃഷ്ണനെ അവർ കണ്ടു ….
മോഹിനിമുതലായ 8 സഖിജനങ്ങളും സുദാമാവ് തുടങ്ങിയ 2 ഗോപസഖാക്കളും അവരെ പരിചരിക്കുന്നു …നീല മേഘവർണ്ണനായി പീതാംബരധാരിയായി ,കയ്യിൽ മുരളിയും ധരിച്ച് പുഞ്ചിരിചിരിച്ചു കൊണ്ടിരിക്കുന്ന ശ്രീകൃഷ്ണനെകണ്ട് അവർ എല്ലാവരും അവിടെത്തന്നെ സാഷ്ടാംഗം വീണു നമസ്കരിച്ചു ..
എല്ലാവരും നോക്കിനില്ക്കെ തന്നെ മഹാവിഷ്ണു അവരുടെ കൂട്ടത്തിൽനിന്നും മുന്നോട്ടുനീങ്ങി ശ്രീകൃഷ്ണ വിഗ്രഹത്തിൽ ലയിച്ചു ചേർന്നു….. ഉടൻതന്നെ പൂർണ്ണനായ നരസിംഹമൂർത്തിയും സ്വേദാധിപനായ ശ്രീഹരിയും സീതാസമേതനായ ശ്രീരാമനും ദക്ഷിണഎന്ന പത്നിയോടുകൂടി യജ്ഞമൂർത്തിയായ നാരായണനും ആ ശ്രീകൃഷ്ണ വിഗ്രഹത്തിൽ ലയിച്ചു ചേർന്നു …ഇതെല്ലാം കണ്ട് ആശ്ച്ചര്യംപൂണ്ട ബ്രഹ്മാവും ദേവന്മാരും ശ്രീകൃഷ്ണൻ പരിപൂർണ്ണതമനെന്നറിഞ്ഞു ഭഗവാനേ സ്തുതിച്ചു…

രാധയോടൊത്ത കൃഷ്ണനെ ഭജിക്കുന്നവര്‍ക്ക് ധര്‍മ്മാര്‍ത്ഥകാമ മോക്ഷങ്ങ ളകുന്ന ചതുഷ്പദത്തേക്കാള്‍ ഉപരി നശ്വരവും നിത്യ ശ്വാശ്വതവുമായ ഗോലോകത്തില്‍ രാധാകൃഷ്ണന്മാരോടൊപ്പം ജനന മരണങ്ങളില്ലാതെ വസിക്കാന്‍ ഇടവരുന്നു. ഓരോരോ ജിവന്‍റെയും ശ്വാശ്വതമായ ലക്ഷ്യം ഇതുതന്നെയാണ്. കലികാലത്ത് നിഷ്കാമമായ നാമജപം ഒന്നുകൊണ്ടു തന്നെ വളരെ വേഗം ഈ ലക്ഷ്യ പ്രാപ്തി കൈ വരുന്നു.

അഭിനന്ദനവും വ്യക്തിത്വവും (Congratulations&Personality)

അഭിനന്ദനവും വ്യക്തിത്വവും   (Congratulations&Personality)
______________

മറ്റുള്ളവർ പറയുന്നതെന്തിനും വിവേകപൂർവ്വമല്ലാതെ എതിര് പറയുന്ന ശീലം നന്നല്ല...........,

മറ്റുള്ളവർ ചെയ്യുന്ന ഓരോ നല്ല പ്രവർത്തികളെയും നിറഞ്ഞ ഹൃദയത്തോടും ആത്മാർഥതയോടും കൂടി പ്രശംസിക്കുക........!

ഒരിക്കലും കടപ്പാടോ മറ്റോ പ്രതീക്ഷിക്കാതെ മറ്റുള്ളവർക്ക് അംഗീകാരങ്ങൾ കൊടുക്കുക........!

അഭിനന്ദനം ചീത്ത മനുഷ്യനെ നല്ലവനാക്കും,നല്ലവനെ കൂടുതൽ നല്ലവനാക്കി മാറ്റും........

ഹിന്ദു മതതത്വങ്ങളുടെ സംക്ഷിപ്തം.

ഹിന്ദു മതതത്വങ്ങളുടെ സംക്ഷിപ്തം.
1. ചതുര്‍ത്ഥാശ്രമജീവിതചര്യയിലൂടെ ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങള്‍   ആര്‍ജ്ജിക്കണം.
2. പരമ പുരുഷാര്‍ത്ഥം ആകുന്ന മോക്ഷം  പ്രാപിക്കലാണ് മനുഷ്യരുടെ മുഖ്യധര്‍മ്മം.
3.  ഈശ്വരന്‍ ജീവികളെ അന്യോന്യം ബന്ധിപ്പിക്കുകയും  അവരെ ആത്മാവുമായി   യോജിപ്പിക്കുകയും ചെയ്യുന്നു.
4.  കര്‍മ്മയോഗസിദ്ധാന്തം സത്യമാകുന്നു.
5. മുജ്ജന്മപുനര്‍ജ്ജന്മങ്ങള്‍ വാസ്തവമാകുന്നു.
6. ഈശ്വരന്‍ ധര്‍മ്മം പുന:സ്ഥാപിക്കുവാന്‍ യുഗം തോറും അവതരിക്കും.
7.  സര്‍വമതസാരവും ഏകം.
ഹിന്ദുമതം പ്രധാനമായും  “എല്ലാവര്‍ക്കും നന്മയും സുഖവും ഉണ്ടാകണം”  എന്ന ആശയത്തിന്‍റെ നല്ലൊരുസ്ഥാപനമാകുന്നു. ആ  ആശയം സഫലമാകണമെങ്കില്‍  മനുഷ്യര്‍ തമ്മിലുള്ള പരസ്പര ബന്ധം ആത്മാര്‍ത്ഥമായി തുടരണം. ബന്ധങ്ങള്‍ ആത്മാര്‍ത്ഥമായി തുടരുവാന്‍ യഥാര്‍ത്ഥബോധം  ഉണ്ടായിരിക്കണം. യഥാര്‍ത്ഥബോധം ഇല്ലെങ്കില്‍ വ്യക്തികളും സമൂഹങ്ങളും തമ്മില്‍തമ്മില്‍ തെറ്റിദ്ധാരണകളും കലഹങ്ങളും ഉണ്ടാകും. തെറ്റിദ്ധാരണകളും കലഹങ്ങളും ഉണ്ടാകാതിരിക്കാന്‍   സ്വന്തം മതത്തെകുറിച്ചുള്ള അറിവ് വ്യക്തികള്‍ക്ക്  കുട്ടിക്കാലത്തു തന്നെ ലഭിച്ചിരിക്കണം. കുട്ടിക്കാലത്ത് കുട്ടികള്‍ക്ക് ശരിയായ അറിവുകള്‍ ലഭിക്കണമെങ്കില്‍ അച്ഛനമ്മമാര്‍ ധര്‍മ്മം ആചരിച്ചു ജീവിതം തുടരണം. അങ്ങനെ മുതിര്‍ന്നവരും കുട്ടുകളും ധര്‍മ്മം ആചരിച്ച് ജീവിക്കുമ്പോള്‍ മതഗ്രന്ഥങ്ങളുടെ ലക്ഷ്യം പൂര്‍ണ്ണമാകും. അപ്പോള്‍ തന്‍റെ മതം യഥാര്‍ത്ഥത്തില്‍ സമാധാനത്തിനും സംതൃപ്തിക്കുംവേണ്ടി അറിവുകള്‍ പകരുന്നു എന്ന് മനസ്സിലാക്കുവാനും സാധിക്കും. എന്നാല്‍ മതസംബന്ധമായ യഥാര്‍ത്ഥ അവബോധം ഇല്ലാത്തവര്‍ മതപുരോഹിതന്മാരാകുമ്പോള്‍ അവര്‍ സമൂഹത്തെ പരസ്പരം തെറ്റിദ്ധരിപ്പിക്കും. അവര്‍ അവരുടെ ഗ്രൂപ്പുകളിലെ നിയമങ്ങള്‍ കര്‍ശനമായി അനുസരിക്കുകയൊക്കെ ചെയ്യും. എന്നാല്‍ അവര്‍ അവരുടെ ഗ്രൂപ്പിന് പുറത്തുള്ള ആളുകളെപ്പറ്റി തെറ്റിദ്ധാരണകള്‍ വെച്ചു പുലര്‍ത്തുവാന്‍ സാധ്യത കൂടുതല്‍ ഉള്ളവര്‍ ആയിരിക്കും. ഇവിടെ വ്യക്തികള്‍ പ്രത്യേകം ഒരു  വിഷയം ശ്രദ്ധിക്കുവാനുണ്ട്. അതെന്താകുന്നു?   “തന്‍റെ ഗ്രൂപ്പിന്‍റെ മഹത്വം താന്‍ അംഗീകരിക്കുമ്പോള്‍  ഞാന്‍(നീ) മറ്റു ഗ്രൂപ്പുകളുടെ മഹത്വത്തെ വിലകുറച്ചു കാണിക്കാന്‍ പാടുകയില്ല”. ഈ അവബോധം എല്ലായ്പ്പോഴും കാത്തുസൂക്ഷിക്കണം.   ഇപ്പോള്‍ ഇവിടെ ഹിന്ദുമതത്തിലുള്ളവര്‍തന്നെ വിവിധഗ്രൂപ്പുകള്‍ ആയിട്ട് അവരവരുടെ കര്‍മ്മങ്ങളില്‍  പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. ഈ വിവിധ ഗ്രൂപ്പുകള്‍ ആയി പ്രവര്‍ത്തിക്കുന്നവര്‍  തമ്മില്‍തമ്മില്‍ ഒരൈക്യവും സ്നേഹവും ഉണ്ടാകണമെങ്കില്‍ എന്തു ചെയ്യണം? വിവിധ ഗ്രൂപ്പുകള്‍ക്ക്  പരസ്പരം ഐക്യവും സ്നേഹവും ഉണ്ടാകുവാന്‍ എല്ലാ ഗ്രൂപ്പുകള്‍ക്കും വേണ്ടി    ഒരു പൊതുലക്ഷ്യം ഉണ്ടാക്കി കൊടുക്കണം. ഹിന്ദുആരാകുന്നു? എന്ന വിശദീകരണത്തിലൂടെ നമുക്ക് ഹിന്ദുവിനെ മനസ്സിലാക്കുവാന്‍ സാധിച്ചു. അതുപോലെതന്നെ “ഹിന്ദു മതതത്വങ്ങളുടെ സംക്ഷിപ്തം”  എന്ന വിശകലനം നമുക്ക് “ഹിന്ദുവിന്‍റെ പൊതുലക്ഷ്യം” മനസ്സിലാക്കിത്തരുകയും ചെയ്തു. പൊതുലക്ഷ്യം മനസ്സിലാകുമ്പോള്‍    ആ ലക്ഷ്യം സാധിക്കാന്‍വേണ്ടി വിവിധഗ്രൂപ്പുകള്‍ക്ക്  സമത്വ ബോധത്തോടുകൂടി യോജിച്ച് പ്രവര്‍ത്തിക്കുവാനും സാധിക്കും. അങ്ങനെ വരുമ്പോള്‍ ഗ്രൂപ്പുകള്‍ തമ്മില്‍തമ്മിലുള്ള അസമത്വങ്ങളും അഭിപ്രായ വ്യത്യാസ്സങ്ങളും  അകലുകയും  ചെയ്യും. അസമത്വങ്ങള്‍ അകന്നാല്‍ ഏകലക്ഷ്യത്തിനുവേണ്ടി എല്ലാവര്‍ക്കും  യോജിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യാം. പിന്നെ ഒരു വ്യക്തിയെ മാത്രമായി വിലയിരുത്തുമ്പോള്‍ ആ വ്യക്തിയെ ആ വ്യക്തി പ്രതിനിധാനം ചെയ്യുന്ന ഗ്രൂപ്പിന്‍റെ അടിസ്ഥാനത്തില്‍ മാത്രം വിലയിരുത്തുവാന്‍   പാടുകയില്ല.  ആ വ്യക്തിയുടെ യഥാര്‍ത്ഥ കഴിവിന്‍റെ (ഗുണങ്ങള്‍) അടിസ്ഥാനത്തില്‍വേണം ആ വ്യക്തിയെ വിലയിരുത്തുവാന്‍. പിന്നെ ഓരോ വ്യക്തികളുടേയും ഗ്രൂപ്പുകളുടേയും പ്രവര്‍ത്തനങ്ങളും പെരുമാറ്റങ്ങളും യഥാര്‍ത്ഥ ബോധത്തോടുകൂടി മനസ്സിലാക്കുകയും ചെയ്യണം. ഇങ്ങനെയൊക്കെ ബോധപൂര്‍വ്വം മുന്നോട്ടുപോയാല്‍ വ്യക്തികള്‍ സ്വധര്‍മ്മം ആചരിക്കുകയും ചെയ്യും. സ്വധര്‍മ്മം ആചരിക്കുമ്പോള്‍ രാഷ്ട്രം ശക്തിയാര്‍ജ്ജിക്കുകയും ചെയ്യും. മനുഷ്യകുലത്തിന്‍റെ നന്മയെ ലക്ഷ്യമാക്കുന്നവര്‍ അതിനുവേണ്ടി പ്രത്യേകം പ്രയത്നം തുടരണം.  അങ്ങനെ പ്രയത്നം ചെയ്തുകൊണ്ട് ജീവിതം തുടരുന്നത് ഒരു മനുഷ്യന്‍റെ അല്ലെങ്കില്‍ ഹിന്ദുവിന്‍റെ അതുമല്ലെങ്കില്‍ സനാതനധര്‍മ്മത്തില്‍ വിശ്വസിക്കുന്ന എല്ലാവരുടേയും ധര്‍മ്മം ആകുന്നു.
എല്ലാവരേയും അനുഗ്രഹിച്ചുകൊണ്ട്‌ ഓം സ്വാമി നിജാനന്ദസരസ്വതി ഓം.
ഓം ശ്രീ നാരായണ്യൈ നമഃ.