Saturday, 29 April 2017

പരമ ശാന്തി /മോക്ഷം ആഗ്രഹിക്കുനവര്‍

പരമ ശാന്തി /മോക്ഷം ആഗ്രഹിക്കുനവര്‍ ,സ്ത്രീ ആയാലും പുരുഷന്‍ ആയാലും ആദ്യമായി 5 സത്യങ്ങള്‍ അറിയണം -

1.വാര്‍ദ്ധക്യം വരും -അത് ഒഴിവാക്കാന്‍ ആവില്ല

2.രോഗങ്ങള്‍ വരും എന്നെങ്കിലും -ഒഴിവാക്കാന്‍ ആവില്ല

3.മരണം -ഒഴിവാക്കാന്‍ ആവില്ല

4.എന്‍റെ ബന്ധങ്ങള്‍ പ്രിയര്‍ പ്രിയങ്ങള്‍ പിരിഞ്ഞു പോകും -ബന്ധങ്ങള്‍ ശാശ്വതം അല്ല

5.ഞാന്‍ അനുഭവിക്കുന്നത് എന്‍റെ കര്‍മ ഫലങ്ങള്‍ ആണ് .അതിനു ഞാന്‍ മാത്രം ആണ് ഉത്തരവാദി

ഈ അഞ്ചു തത്വങ്ങള്‍ മനനം ചെയ്തു പൂര്‍ണ്ണമായും മനസ്സില്‍ ആകുമ്പോള്‍ നമ്മില്‍ അത്ഭുതങ്ങള്‍ ഉണ്ടാകുന്നു .

വാര്‍ദ്ധക്യം അനിവാര്യം എന്ന് അറിയുമ്പോള്‍ യവ്വനത്തിന്റെ അഹങ്കാരം ഇല്ലാതെ ആകുന്നു ,അല്ലെങ്കില്‍ കുറയുന്നു

രോഗങ്ങള്‍ വരാം എന്ന് അറിയുമ്പോള്‍ ആരോഗ്യത്തിന്‍റെ അഹങ്കാരം ഇല്ലാതെ ആകുന്നു

മരണം ഒഴിവാക്കാന്‍ പറ്റില്ല എന്ന് അറിയുമ്പോള്‍ സുഖ ജീവിതം എന്ന അഹങ്കാരം കുറയുന്നു

ബന്ധങ്ങള്‍ സ്ഥിരം അല്ല എന്ന് അറിയുമ്പോള്‍ മരണ ശോകം മാറുന്നു.പ്രിയരുടെ വിയോഗം ബാധിക്കുന്നില്ല .എന്തെങ്കിലും നഷ്ടപെടുമ്പോള്‍ അധികം ദുഃഖം തോന്നില്ല

സ്വന്തം കര്‍മ ഫലം ആണ് എന്ന് മനസ്സിലാക്കുമ്പോള്‍ ആരെയും കുറ്റപെടുത്താന്‍ കഴ്യില്ല .ലോകത്തോട്‌ ഉള്ള വെറുപ്പ്‌ കോപം അകലുന്നു

അങ്ങനെ സാധകന്‍ അഹങ്കാരം ,തൃഷ്ണ ,കോപം എല്ലാം അടങ്ങി ശാന്ത ചിത്തന്‍ ആകുന്നു .
മനസ് നിയന്ത്രണത്തിനു സാദ്ധ്യം ആകുന്നു

അതോടെ പരമ ശാന്തി -മോക്ഷത്തോട്‌ അടുക്കുന്നു

അതിഥി

അതിഥി

ഒരു തിഥിയില്‍ കൂടുതല്‍ ആതിഥേയ ഗൃഹത്തില്‍ താമസിക്കാത്തവന്‍ എന്നാണ് അതിഥി എന്ന പദത്തിന്റെ അര്‍ത്ഥം.

15 ദിവസം കൂടുന്നത് പക്ഷം. തിഥിക്ക് പക്ഷമെന്നും അര്‍ത്ഥമുണ്ട്. അതിനാല്‍ ഒരിക്കല്‍ ആതിഥേയ ഗൃഹത്തിലെത്തിയാല്‍ അടുത്ത പതിനഞ്ചു ദിവസത്തിനകം ആ വീട്ടില്‍ വീണ്ടും വരാത്തവന്‍ എന്ന അര്‍ത്ഥവും അതിഥി എന്ന പദത്തിനുണ്ട്.

ആതിഥേയന്റെ നാട്ടില്‍ താമസിക്കാത്തവനാണ് അതിഥി. അതിഥി ഒരു വീട്ടിലേയ്ക്കെത്തുന്നത് രാവിലെയോ സന്ധ്യയ്ക്കോ ആവണമെന്നാണ്. 'അതിഥി ദേവോ ഭവഃ' എന്നാണല്ലോ പ്രമാണം. തൈത്തീരിയോപനിഷത്തിലാണ് അതിഥിയെ ദേവതുല്യനായി പ്രകീര്‍ത്തിക്കുന്നത്.

അതിഥി അസന്തുഷ്ടനായി മടങ്ങിയാല്‍ ആതിഥേയന്‍ അതുവരെ ആര്‍ജ്ജിച്ച പുണ്യമത്രയും ക്ഷയിക്കുമെന്നാണ് വിശ്വാസം. പകല്‍ അതിഥിയെ ഭക്ഷണം നല്‍കാതെ അയയ്ക്കുന്നതിന്റെ ഇരട്ടിയാണത്രേ രാത്രി ഭക്ഷണം നല്‍കാതെ അതിഥിയെ മടക്കിവിട്ടാല്‍ ഉണ്ടാവുന്ന പാപഫലം.

ഒന്നിലധികം അതിഥികള്‍ ഒന്നിച്ചു വന്നാല്‍ അവരുടെ യോഗ്യതകള്‍ക്കനുസരിച്ച് ഓരോരുത്തര്‍ക്കും വേണ്ട ഉപചാരങ്ങള്‍ നല്‍കണമെന്നാണ്

അരയാലിനെ പ്രദിക്ഷണം ചെയ്യുമ്പോൾ...

🙏    അരയാലിനെ പ്രദിക്ഷണം ചെയ്യുമ്പോൾ........🙏

സമൃദ്ധമായി ഇലകൾ ഉള്ള ഒരു അരയാൽ വൃക്ഷത്തിൻ്റെ അടിഭാഗം ഏറ്റവുമധികം പ്രാണവായു (ഓക്സിജൻ)ലഭിക്കുന്ന സ്ഥലമാണ്.ആലിൻ്റെ ആഹാരാവിശ്യത്തിനായി വലിച്ചെടുക്കുന്ന ഇംഗാലാംബ്ളവാതകത്തിൻ്റെ (കാർബൺഡയോക്സൈഡ്)ഏതാണ്ട് ഇരട്ടിയോളം ഓക്സിജനെയാണ് പകൽ സമയം ആലിൻ്റെ ഇലകൾ പുറത്തേക്കുവിടുന്നത്.ആലിൻ്റെ ചുവട്ടിൽ നിന്നാൽ നമുക്ക് നല്ല ഉന്മേഷം തോന്നുന്നത് അതുകൊണ്ടാണ്.ആൽമരത്തിൻ്റെ ഈ പ്രത്യകതയും മറ്റു മേന്മകളും മനസ്സിലാക്കിയതുകൊണ്ടാവാം പൂർവ്വകർ എല്ലാ ക്ഷേത്രങ്ങളിലും ആൽമരം
 നട്ടുപിടിപ്പിച്ചിട്ടുള്ളത്.🙏
(വിവരം കൂടിയവൻ എന്ന് അവകാശപ്പെടുന്ന നമ്മൾ അത് മുറിച്ചു മാറ്റി റബ്ബർ വെച്ചു.കൊള്ളാം..അല്ലേ...)

🌹🌹🌹ഈശ്വരൻ ആരാണ്🌹🌹🌹

🌹🌹🌹ഈശ്വരൻ ആരാണ്🌹🌹🌹
ദേവന്മാർക്കോ മാമുനിമാർക്കോ എന്നെ ശരിയായി അറിയുകയില്ല എന്ന് പറഞ്ഞ ആ ശക്തി ആരാണ് ? സമസ്ത പ്രവാചകരേയും ആചാര്യൻമാരെയും കാലാകാലങ്ങളിൽ നമുക്ക് സമ്മാനിച്ചത് ആരാണ് ? ശാസ്ത്ര സാങ്കേതിക വിദ്യക്കുമുന്നിൽ പോലും ദൃശ്യനാകാത്ത ആ പ്രകാശത്തെ ഈശ്വരൻ എന്ന് വിളിക്കുന്നു. ആരെയാണോ സ്നേഹത്തിന്‍റെ സാഗരമെന്ന് വിളിക്കുന്നത്, ആരെയാണോ ബുദ്ധിവാന്‍റെയും ബുദ്ധിവാനെന്ന് വിളിക്കുന്നത് ആരെയാണോ സർവശക്തൻ എന്ന് വിളിക്കുന്നത് എല്ലാവരും കയ്യൊഴിയുമ്പോൾ നമ്മൾ ആരെയാണോ ആശ്രയിക്കുന്നത് ആ ഏകനായ സത്യമാണ് ഈശ്വരൻ.
ഈശ്വരൻ ഉണ്ടോ ?
നമ്മൾ ഈ ഭൌതികലോകത്തിൽ എന്തിനെയെങ്കിലും തിരിച്ചറിയുന്നത് കാണുന്നതിലൂടെയോ കേൾക്കുന്നതിലൂടെയോ രുചിക്കുന്നതിലൂടെയോ സ്പർശിക്കുന്നതിലൂടെയോ മണക്കുന്നതിലൂടെയോ ആണ്. എന്നാൽ ഇത്തരം ഇന്ദ്രിയാനുഭവങ്ങളിലൂടെ ഈശ്വരനുണ്ടോ എന്ന് മനസ്സിലാക്കുവാൻ സാധ്യമല്ല. പക്ഷേ അതീന്ദ്രിയമായ തലത്തിൽ നമ്മുടെ മനസ്സ് രമിക്കുമ്പോൾ അതിസൂക്ഷ്മനായ ഈശ്വരന്‍റെ തരംഗങ്ങൾ അനുഭവിക്കുവാൻ സാധിക്കുന്നതാണ്. ഈശ്വരൻ സത്യവും നിത്യവും ആയതു കാരണത്താൽ അനിത്യവും അസത്യവുമായ ഇന്ദ്രിയങ്ങളിലൂടെ ഈശ്വരനെ അനുഭവിക്കുവാൻ സാധിക്കുകയില്ല. എന്നാൽ മനസ്സ്, ബുദ്ധി എന്നീ ആത്മാവിന്‍റെ ഇന്ദ്രിയങ്ങളിലൂടെ ഈശ്വരനെ അനുഭവിക്കാൻ സാധിക്കുന്നതാണ്.
ഈശ്വരൻ – പരമാത്മാവ്
നമ്മെപ്പോലെ തന്നെ ഈശ്വരനും ഒരാത്മാവ് തന്നെയാണ്. എന്നാൽ പരമാത്മാവ് എന്നാണ് നമ്മൾ വിളിക്കുന്നത്. ഈ പരമം എന്ന ശബ്ദം കൊണ്ട് ഉദ്ദേശിക്കുന്നതെന്തെന്നാൽ – ഈ ആത്മാവ് മാത്രം ജനനമരണചക്രത്തിലേക്ക് വരുന്നില്ല, ഈ ആത്മാവിനെ കർമമോ കർമവാസനകളോ ബാധിക്കുന്നില്ല, ജയപരാജയങ്ങൾക്ക് അതീതനാണ്. സുഖദുഃഖങ്ങൾക്ക് അതീതനാണ്, പരിമിതികൾ ഇല്ലാത്തവനാണ്, പ്രപഞ്ചരഹസ്യങ്ങളുടെ ജ്ഞാനമുള്ളവനാണ്.
ഈശ്വരൻ എല്ലാം നടത്തുന്നവനാണോ
നമ്മുടെ എല്ലാ ആഗ്രഹങ്ങളും ഈശ്വരൻ സാധിപ്പിച്ച് തരുമെന്നും നമുക്ക് സൌഭാഗ്യങ്ങൾ തരുന്നതും പരീക്ഷണങ്ങൾ തരുന്നതും ഈശ്വരനാണെന്നും ഭൂമിയിൽ ഓരോ ഇല ഇളകുന്നതുപോലും ഈശ്വരന്‍റെ ആജ്ഞക്കനുസരിച്ചാണെന്നും പലരും വിശ്വസിക്കുന്നു. എന്നാൽ ഈശ്വരൻ പ്രപഞ്ചനിയമങ്ങളെ മറികടന്നുകൊണ്ട് ആരെയും സഹായിക്കുകയോ ശിക്ഷിക്കുകയോ ചെയ്യുകയില്ല. എന്തുകൊണ്ടെന്നാൽ എല്ലാവർക്കും അവരവരുടെ കർമത്തിന്‍റെ യോഗ്യതക്കനുസരിച്ച് ആവശ്യമുള്ളത് ആവശ്യമുള്ളപ്പോൾ ലഭിക്കുമെന്ന് ഈശ്വരനറിയാം. എന്നാൽ മനുഷ്യർ ദേഹബോധത്തിനടിമയായി കർമത്തിന്‍റെയും ജന്മത്തിന്‍റെയും രഹസ്യങ്ങൾ വിസ്മരിക്കുമ്പോൾ അത് ഓർമിപ്പിച്ചുതരുന്നതുകൊണ്ട് ഈശ്വരനെ സർവതിന്‍റെയും ആധാരമായി മാനിക്കുന്നു.
ഈശ്വരൻ എവിടെയാണ് ?
ചിലർ എല്ലായിടത്തും ഈശ്വരനുണ്ടെന്ന് കരുതുന്നു. ചിലർ ചില നിശ്ചിത സ്ഥലങ്ങളിൽ ഈശ്വരൻ വസിക്കുന്നെണ്ടെന്നു കരുതുന്നു. ചിലർ ഞാൻ തന്നെയാണ് ഈശ്വരനെന്ന് പറയുന്നു. എന്നാൽ ആത്മാർഥമായി ഈശ്വരനെ വിളിക്കുമ്പോഴെല്ലാം സ്വാഭാവികമായി കണ്ണുകൾ മുകളിലേക്ക് പോകുന്നു. ചിലപ്പോൾ മേഘങ്ങൾക്ക് മുകളിലൊരു ലോകത്തിൽ ഈശ്വരൻ വസിക്കുന്നുണ്ടാകുമെന്ന് പ്രതീക്ഷിച്ചു കൊണ്ടായിരിക്കാം നോക്കുന്നത്. എന്നാൽ കണ്ണുകൾ കൊണ്ടോ ടെലസ്കോപ്പ് കൊണ്ടോ സാറ്റലൈറ്റുകൾ മുഖേനയോ കണ്ടെത്താൻ കഴിയാത്ത ആത്മലോകത്തെക്കുറിച്ച് എത്ര പേർ ചിന്തിക്കാറുണ്ട്. അഥവാ ചിന്തകളെ യഥാർത്ഥരീതിയിൽ ഏകോപിപ്പിക്കുവാൻ കഴിയുകയാണെങ്കിൽ മനസ്സ് കൊണ്ട് നമുക്ക് ആത്മലോകം വരെ സഞ്ചരിക്കുവാൻ സാധിക്കുന്നതാണ്. സ്വർണചുവപ്പ് നിറമുള്ള ഈ ലോകം ആത്മാക്കളുടെ പരമമായ ദിവ്യഗൃഹമാണ്. പഞ്ചതത്വങ്ങൾക്കുപരിയായി സ്ഥിതിചെയ്യുന്ന ആറാം തത്വമാണിത്. ധ്യാനത്തിലൂടെ ആത്മാവിന്‍റെ ബോധം ഈ തലത്തിലേക്ക് ഉയരുമ്പോൾ തന്‍റെ ഗൃഹത്തിലേക്കെത്തിച്ചേർന്ന പ്രതീതീയുണ്ടാകുന്നു. അവസാനം ഈശ്വരനിലേക്കും എത്തിച്ചേരുന്നു.
ആത്മീയ സൂര്യൻ
ഏത് പോലെയാണോ ഭൌതീകസൂര്യൻ ചൂടും വെളിച്ചവും എല്ലാവർക്കും ഒരുപോലെ നൽകുന്നത് അതുപോലെ ആത്മീയ സൂര്യനായ ഈശ്വരനും സർവ്വർക്കും ഒരുപോലെ ആര് എവിടെയാണെങ്കിലും അവർക്ക് ജ്ഞാന പ്രകാശം നൽകുന്നു. യാതൊരു സ്വാർത്ഥ താത്പര്യങ്ങളുമില്ലാതെ പരോപകാരഭാവനയാടെ, ഓരോരുത്തർക്കും അവരുടെ മൂലഗുണങ്ങളായ സ്നേഹവും ശാന്തിയും സന്തോഷവും ഉണർത്തിക്കൊടുത്ത് നിസ്വാർത്ഥ ഭാവനയോടെ ഈശ്വരൻ സദാ സേവനം ചെയ്തുകൊണ്ടിരിക്കുന്നു. ഇതിനാൽ തന്നെയാണ് ഈശ്വരനെ സമസ്ഥ മതങ്ങളിലും ശിവൻ, റഹിം, കാരുണ്യപ്രകാശം എന്നിങ്ങനെ മംഗളകാരി എന്ന അർത്ഥത്തിലുള്ള നാമങ്ങൾ നൽകി വിളിക്കുന്നത്.
ഈശ്വരന്‍റെ ജ്ഞാനം (വിവേകം) സ്നേഹം, ശക്തി
മനുഷ്യർ ചിലപ്പോൾ അത്ഭുതപ്പെടാറുണ്ട്, അഥവാ ഈശ്വരന്‍റെ നിലനിൽപ്പുണ്ടെങ്കിൽ ഈശ്വരന് ഇന്ദ്രജാലം കാണിച്ച് വസ്തുക്കളെയും വ്യക്തികളേയും സ്വാധീനിച്ച് അവർക്ക് ശരിയായ ദിശ കാണിച്ച് കൊടുത്തുകൂടേ. ഇതിലൂടെ ഭൂമിയിൽ നന്മ മാത്രം സംഭവിക്കുമല്ലോ. പക്ഷേ ഈശ്വരൻ ഒരിക്കലും ആരുടേയും സ്വാതന്ത്ര്യത്തിൽ കൈകടത്തുകയില്ല. ഓരോ വ്യക്തിയുടെയും വ്യക്തിപരമായ സവിശേഷതയേയും അന്തർലീനമായ ഗുണങ്ങളേയും മനസിലാക്കി അതിനെ അംഗീകരിക്കുക എന്നതാണ് ഈശ്വരന്‍റെ വിവേകം.                      

ഷഡ് രസപ്രധാനം കേരളീയ സദ്യയില്‍ മറഞ്ഞിരിക്കുന്ന ആരോഗ്യ ശാസ്ത്രം.

ഷഡ് രസപ്രധാനം
കേരളീയ സദ്യയില്‍ മറഞ്ഞിരിക്കുന്ന ആരോഗ്യ ശാസ്ത്രം.

വിശേഷ ദിവസങ്ങളില്‍ വിഭവസമൃദ്ധമായ സദ്യ മലയാളിക്ക് ഒഴിച്ചു കൂടാന്‍ കഴിയാത്തതാണ്. ശാരീരികാരോഗ്യത്തിന് സദ്യ നല്ലൊരു പങ്കു വഹിക്കുന്നുണ്ട്.

സദ്യയെന്നതു  ദഹനേന്ദ്രിയത്തെ നന്നായി മനസിലാക്കിയശേഷം നമ്മുടെ പൂര്‍വികരായ ആചാര്യന്മാര്‍ വിഭാവന ചെയ്തതാണ്. ഷഡ് രസപ്രധാനമാണ് മലയാളിയുടെ ഭക്ഷണമെന്നു പറയാറുണ്ട്.

മധുരം, എരിവ്, ഉപ്പ്, കയ്പ്, ചവര്‍പ്പ്, പുളി തുടങ്ങിയ ആറു രസങ്ങളും കേരളീയ സദ്യയിലുണ്ട്.

ആധുനികവൈദ്യശാസ്‌ത്രവും പറയുന്നത്‌ 'സമീകൃതാഹാരം' വേണം കഴിക്കാന്‍ എന്നാണ്‌. പ്രോട്ടീന്‍, കൊഴുപ്പ്‌, കാര്‍ബോ ഹൈഡ്രേറ്റ്‌, ധാതുലവണങ്ങള്‍, ജീവകങ്ങള്‍ തുടങ്ങിയവ വേണ്ടതോതില്‍ അടങ്ങിയതാണല്ലോ സമീകൃതാഹാരം.

കേരളീയസദ്യ സമീകൃതാഹാരമെന്നാണ് ആധുനിക വൈദ്യശാസ്ത്രം കണക്കാക്കുന്നത്. എല്ലാത്തരം പച്ചക്കറികളില്‍ നിന്നുമുള്ള പോഷകങ്ങള്‍  സദ്യയില്‍ നിന്നു ലഭിക്കും.

പച്ചക്കറികള്‍ കൂടുതലായി ഉപയോഗിക്കുന്നതിനാല്‍ അതില്‍ നിന്നു ധാതുലവണങ്ങള്‍, ജീവകങ്ങള്‍ എന്നിവയും ശരീരത്തിനു ലഭിക്കുന്നു. സദ്യയിലെ ഓരോ വിഭവവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ചോറുവിളമ്പിയ ശേഷം ഒഴിക്കുന്ന പരിപ്പിനൊപ്പം പപ്പടവും നെയ്യും എല്ലാം പരസ്പരപൂരകങ്ങളാണ്.

നല്ല ആരോഗ്യത്തിനു വേണ്ടതെല്ലാം മലയാളിയുടെ സദ്യയിലുണ്ട്‌.

"*പച്ചടി കിച്ചടി വേപ്പില മാങ്ങാ
നാരങ്ങാക്കറി പുളിയിഞ്ചികളും
ചക്കപ്രഥമനടപ്രഥമന്‍*.

മലയാളിയുടെ സദ്യവട്ടങ്ങളെച്ചൊല്ലി കുഞ്ചന്‍നമ്പ്യാര്‍ ക്ക്‌ ഏറെ പാടിയിട്ടും മതിവന്നിട്ടില്ല.

പഴയ സദ്യയിലെ വട്ടങ്ങള്‍ വയറിനെ അറിഞ്ഞുകൊണ്ടുള്ളതു തന്നെയായിരുന്നു. 'ഷഡ്‌ രസ സമ്പന്നമായിരിക്കണം ആഹാരം എന്ന്‌ ആയുര്‍വേദം പറയുന്നു. മധുരവും പുളിയും ഉപ്പും എരിവും കയ്പും ചവര്‍പ്പുമാണല്ലോ ആറു രസങ്ങള്‍. ഇതെല്ലാം വേണ്ടവിധം ചേര്‍ത്തിയതു തന്നെ ഒന്നാന്തരം സദ്യ.

ഒരു തരത്തില്‍ നോക്കിയാല്‍, മലയാളിയുടെ സദ്യ ഒന്നാന്തരം സമീകൃതാഹാരം തന്നെയാണ് തൂശനിലയിട്ട്‌ കുത്തരിച്ചോറും സാമ്പാറും പിന്നെ, അവിയല്‍, എരിശ്ശേരി, കാളന്‍, ഓലന്‍, പച്ചടി, കിച്ചടി, തോരന്‍, നാരങ്ങാക്കറി, പുളിയിഞ്ചി, വറുത്തുപ്പേരി, പപ്പടം, പഴം, പ്രഥമന്‍.....എല്ലാം കൂടിയായാല്‍ സദ്യ കുശാല്‍.

സദ്യയിലെ പ്രധാനി ചോറു തന്നെ. അതും കുത്തരിച്ചോറ്‌. തവിട്‌ അധികം പോയിട്ടില്ലാത്ത കുത്തരികൊണ്ടുള്ള ചോറ്‌. ശരീരത്തിനു വേണ്ട കാര്‍ബോ ഹൈഡ്രേറ്റ്‌ അരിയില്‍ വേണ്ടുവോളം ഉണ്ട്‌. തവിടിന്റെ അംശത്തില്‍ വിറ്റമിന്‍ ബി ധാരാളം.

പ്രതിദിനം 12 മില്ലിഗ്രാം വരെ വിറ്റമിന്‍ ബി ശരീരത്തിനാവശ്യമുണ്ടെന്ന കാര്യം ഓര്‍ക്കണം. സദ്യയില്‍ പ്രധാനമായി ഉപയോഗിക്കുന്ന  തവിടു കളയാത്ത  കുത്തരിച്ചോറില്‍ നിന്നു കാര്‍ബോഹൈഡ്രേറ്റും വിറ്റാമിന്‍ ബി കോപ്ലക്‌സും കിട്ടുന്നു. ചോറിന്‌ ഉപദംശമായി നെയ്യും ഉണ്ടാകും.

അത്യാവശ്യം വേണ്ട പച്ചക്കറികളെല്ലാം സാമ്പാറിലൂടെ ശരീരത്തിലെത്തും. അതുപോലെ, ഏതു പച്ചക്കറിയും നീളത്തില്‍ മുറിച്ചിട്ട്‌ ഉണ്ടാക്കാവുന്ന കറിയാണ്‌ അവിയല്‍. പച്ചക്കറികളിലൂടെ പല തരം വിറ്റമിനുകള്‍ ശരീരത്തിനു കിട്ടും.

പയര്‍, പരിപ്പ്‌, കടല എന്നിവയും പച്ചക്കറികളും ചേര്‍ത്തുണ്ടാക്കുന്ന എരിശ്ശേരിയാണ്‌ അടുത്ത പ്രധാന വിഭവം. പയറിലൂടെയും പരിപ്പിലൂടെയും കടലയിലൂടെയുമെല്ലാം പ്രോട്ടീന്‍ ധാരാളം ശരീരത്തിനു ലഭിക്കും.

കാബേജോ ഇലക്കറികളോ ചേര്‍ത്തുണ്ടാക്കുന്ന തോരനിലൂടെ വിറ്റമിന്‍ എ വേണ്ടത്ര കിട്ടുന്നു. ശരീരത്തിനാവശ്യമായ ഇരുമ്പിന്റെ അംശവും ഇലക്കറികളിലൂടെ കിട്ടും. മാമ്പഴപ്പുളിശേരിക്ക്‌ ഉപയോഗിക്കുന്ന മാമ്പഴവും നമുക്കു തരുന്നത്‌ വിറ്റമിന്‍ എ തന്നെ. കാളന്‍, ഓലന്‍, പച്ചടി, കിച്ചടി എന്നിവയിലൂടെയെല്ലാമായി കുമ്പളങ്ങ, മത്തങ്ങ, വെള്ളരിക്ക, കായ, ചേന, പച്ചമാങ്ങ, നാളികേരം തുടങ്ങിയവ അകത്തെത്തും. ഇതെല്ലാം സമീകൃതാഹാരത്തിനു വേണ്ട വിഭവങ്ങള്‍ തന്നെ.

പരിപ്പുപ്രഥമനോ ചക്കപ്രഥമനോ അടപ്രഥമനോ പാല്‍പ്പായസമോ എന്തുമാകട്ടെ, സദ്യവട്ടങ്ങളില്‍ മധുരവും വേണ്ടുവോളം വേണം. ഇഞ്ചിയും പുളിയും ധാരാളം ചേര്‍ത്തുള്ള പുളിയിഞ്ചി ദഹനത്തെ സഹായിക്കും. മോരും ദഹനത്തെ സഹായിക്കുന്നു.

കുരുമുളകും തക്കാളിയും വെളുത്തുള്ളിയും കായം, ജീരകം, മല്ലി തുടങ്ങിയവും ചേര്‍ത്തുള്ള രസം വിഭവങ്ങള്‍ക്കിടയിലെ ഏറ്റവും നല്ല ഔഷധക്കൂട്ടാണ്‌. വയറിന്റെ എല്ലാ പ്രശ്നങ്ങളും തീര്‍ക്കാന്‍ രസം ഒന്നു മാത്രം മതി.

സാമ്പാറും രസവും ഹെൽത്ത് ഡ്രിങ്ക് എന്ന ഗണത്തിലാണ് ആര്യോഗ്യ ശാസ്ത്രലോകത്ത് അറിയപ്പെടുന്നത്.

മത്സ്യവും മാംസവും മലയാളിയുടെ പരമ്പരാഗത സദ്യകളില്‍ നിന്ന്‌ ഒഴിവാക്കുന്നുണ്ടെങ്കിലും പച്ചക്കറികളില്‍ നിന്നും പാലുല്‍പ്പന്നങ്ങളില്‍ നിന്നും മറ്റുമായി അതിന്റെ കുറവു നികത്താന്‍ പഴമക്കാര്‍ മനസ്സു വച്ചിട്ടുണ്ട്‌.

സദ്യവട്ടങ്ങളില്‍ എല്ലാം കൂടി ചേരുമ്പോഴേ നല്ല സമീകൃതാഹാരമാകുകയുള്ളൂ. ചോറു മാത്രം ധാരാളം കഴിച്ചാല്‍ അതിന്റെ പ്രശ്നങ്ങളുണ്ടാകും. പ്രഥമന്‍ മാത്രം കഴിച്ചിരുന്നാല്‍ അതിന്റെ പ്രശ്നങ്ങളും. സദ്യയിലെ ഓരോ വിഭവവും പരസ്പരപൂരകമാണ്‌.

എല്ലാം കൂടി നോക്കിയാല്‍ മലയാളിയുടെ സദ്യവട്ടങ്ങള്‍ പണ്ടുള്ളവര്‍ വെറുതെ തട്ടിക്കൂട്ടിയതല്ലെന്നു വ്യക്‌തം. ശരീരത്തെ അറിഞ്ഞ്‌, ദഹന വ്യവസ്ഥകളെ മനസ്സിലാക്കി, തലമുറയുടെ ആരോഗ്യത്തിനു വേണ്ടി ത്തന്നെ ഉണ്ടാക്കിയതാണു നമ്മുടെ സദ്യകളും.

ഇതിനൊക്കെ പുറമെ ഏറെ പ്രത്യേകത ഉള്ളതാണ് സദ്യ വിളമ്പുന്ന  കഴുകിയെടുത്ത തൂശനില. സദ്യയ്ക്കു വിഭവങ്ങള്‍ വിളമ്പേണ്ടത്‌ വാഴയുടെ, കഴുകിയെടുത്ത നാക്കിലയില്‍ തന്നെയാകണമെന്നു നിര്‍ബന്ധം. അധികം മുറ്റാത്ത തളിരിലയില്‍ ചൂടുചോറു വീഴുമ്പോല്‍ ഇലയില്‍ നിന്നു ചില വിറ്റാമിനുകളും, ഫ്ളാവനേയ്ഡുകളും ക്ലോറോഫിലും ഭക്ഷണത്തിലൂടെ നമ്മുടെ ശരീരത്തിലെത്തും.

പുളിയും ഉപ്പും മറ്റും ചേര്‍ത്തിട്ടുള്ള വിഭവങ്ങള്‍ അലൂമിനിയത്തിന്റെയോ ഇരുമ്പിന്റെയോ ചെമ്പിന്റെയോ കാരീയത്തിന്റേയോ കലര്‍പ്പില്ലാതെ അകത്തെത്തുമെന്നതു തന്നെയാണ്  ഇതിന്റെ പിന്നിലെ തത്വവും തൂശനിലയില്‍ സദ്യയുണ്ണുന്നതിന്റെ സവിശേഷതയും.

ജീവിത മൂല്യങ്ങൾ

• ജീവിത മൂല്യങ്ങൾ [Life Values]•
---------------------------------
വിവേകമാണ്  എപ്പോഴും നമ്മെ നയിക്കേണ്ടത്.

വികാരങ്ങള്‍ക്ക് അടിമപെടാതെ, വിണ്ടു വിചാരങ്ങളുടെ അടിസ്ഥാനത്തില്‍ വേണം തിരുമാനവും പ്രവര്‍ത്തിയും.

എല്ലാവരും ചിന്തിക്കുന്നതു പോലെ നാമും ചിന്തിച്ചാൽ നമ്മുക്കൊരു മാറ്റവും സംഭവിക്കുകയില്ല.

മറ്റുള്ളവർ ചിന്തിക്കുന്നതിൽ നിന്നും വ്യത്യസ്തമായി ചിന്തിക്കുവാൻ നമ്മുക്ക് കഴിയണം

അഗ്നിദേവന്‍

അഗ്നിദേവന്‍

വേദങ്ങളില്‍ പ്രതിപാദിക്കപ്പെടുന്ന ഒരു മുഖ്യദേവന്‍.

ഇന്ദ്രന്‍ കഴിഞ്ഞ് അടുത്തസ്ഥാനം അഗ്നിക്കാണ്. അഷ്ടദിക്പാലകരില്‍ ഒരാളായ അഗ്നി തെ.കി. ദിക്കിന്റെ ആധിപത്യം വഹിക്കുന്നു.

പരമപുരുഷന്റെ മുഖത്തുനിന്ന് അഗ്നി ജനിച്ചു എന്നാണ് ഋഗ്വേദത്തില്‍ പറയുന്നത്.

മനുവിന്റെ അഭിപ്രായത്തില്‍, അഗ്നിയുണ്ടായത് ജലത്തില്‍നിന്നാണ്. വായുവില്‍നിന്നാണ് എന്നു വേദാന്തസൂത്രങ്ങളില്‍ പറയുന്നു.

അംഗിരസ്സിന്റെ പുത്രന്‍, ശാണ്ഡില്യമഹര്‍ഷിയുടെ പൗത്രന്‍, ബ്രഹ്മാവിന്റെ ജ്യേഷ്ഠപുത്രന്‍ എന്നെല്ലാം അഗ്നിയെക്കുറിച്ച് വേദപുരാണങ്ങളില്‍ പരാമര്‍ശമുണ്ട്. അഗ്നിയെ സ്വര്‍ഗത്തില്‍ നിന്ന് ഭൂമിയിലേക്ക് പ്രൊമിഥിയസ് കടത്തിക്കൊണ്ടുപോന്നെന്നും തന്‍മൂലം അദ്ദേഹം ദൈവത്തിന്റെ (സിയൂസ്) കോപത്തിനു പാത്രീഭൂതനായെന്നും ഗ്രീക്കുപുരാണത്തില്‍ പറയുന്നു.

'അഗ്നിമീളേ പുരോഹിതം' എന്ന മന്ത്രത്തോടുകൂടി ആരംഭിക്കുന്ന ഋഗ്വേദത്തില്‍ 200-ല്‍പ്പരം സൂക്തങ്ങള്‍കൊണ്ട് അഗ്നിയുടെ മഹിമ വര്‍ണിക്കപ്പെട്ടിട്ടുണ്ട്.

പ്രായശ്ചിത്തഹോമങ്ങളില്‍ ചെയ്യപ്പെടുന്ന അഗ്നിസ്തുതി മന്ത്രങ്ങളിലും അഗ്നിയെ സ്തുതിക്കുന്നു.

മന്ത്രഹീനം ക്രിയാഹീനം
ഭക്തിഹീനം ഹുതാശയ
യദ്ഹുതം തുമയാദേവ
പരിപൂര്‍ണം തദസ്തുമേ

മന്ത്രത്തിലൊ, ക്രിയയിലൊ, ഭക്തിയിലൊ വല്ല കുറവും ഹോമിക്കുമ്പോള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അവയെല്ലാം പൊറുത്ത് ആ കര്‍മത്തെ സഫലമാക്കിത്തരേണമേ എന്നാണ് അഗ്നിയോടു ഇവിടെ പ്രാര്‍ഥിക്കുന്നത്.

സായണഭാഷ്യത്തില്‍ അഗ്നിയെ പരബ്രഹ്മമെന്ന അര്‍ഥത്തില്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. ദേവന്‍മാരുടെ സന്ദേശഹരന്‍, യാഗാംശങ്ങളെ ദേവന്‍മാര്‍ക്ക് എത്തിച്ചുകൊടുക്കുന്നവന്‍, ദേവന്‍മാരുടെ മുഖം എന്നെല്ലാം വര്‍ണിതനായിരിക്കുന്ന അഗ്നി സാരാംശത്തില്‍ ഒരു ഗൃഹദേവതയാണ്.

അഗ്നി ജലത്തെ ഉത്പാദിപ്പിക്കുന്നു എന്ന് ഉപനിഷത്തുകള്‍ ഘോഷിച്ചിരിക്കുന്നു. വാക്കായി പരിണമിച്ചത് അഗ്നിയുടെ സൂക്ഷ്മഘടകമാണ്. ആടിന്റെവലത്തെ ചെവിയിലും ബ്രാഹ്മണന്റെ വലത്തെ കൈയിലും ദര്‍ഭപ്പുല്ലിലും ജലത്തിലും അഗ്നി അധിവസിക്കുന്നുണ്ടെന്നാണ് വിശ്വാസം.

അരണി കടഞ്ഞെടുത്താണ് യാഗത്തിനുവേണ്ടിയുള്ള അഗ്നി ഉണ്ടാക്കിയിരുന്നത്. ഇതു പഞ്ചഭൂതങ്ങളില്‍ ഒന്നായും കരുതപ്പെടുന്നു.

തീപ്പൊരിയും തീയും തമ്മിലുള്ള ബന്ധം ജീവബ്രഹ്മബന്ധത്തെ ഉദാഹരിക്കുവാന്‍ വേദാന്തികള്‍ സ്വീകരിച്ചിട്ടുണ്ട്.

അഗ്നികള്‍
അഗ്നി ആദിയില്‍ ഒന്നുമാത്രമായിരുന്നു. പിന്നീട് ത്രിത്വം (ത്രേത) എന്ന അവസ്ഥയെ പ്രാപിച്ചു.

1.ഗാര്‍ഹപത്യന്‍, 2.ആഹവനീയന്‍, 3.ദാക്ഷിണാത്യന്‍ എന്നിങ്ങനെ ഉദ്ദിഷ്ട കര്‍മഭേദമനുസരിച്ച് മൂന്ന് അഗ്നികളെക്കുറിച്ചു പ്രസ്താവമുണ്ട്.

കര്‍മപരിസമാപ്തിയില്‍ മറ്റു അഗ്നികളെ ഗാര്‍ഹപത്യനില്‍ സമാഹരിച്ച് ഏകീഭവിപ്പിക്കുന്നു. ഗാര്‍ഹപത്യനില്‍നിന്ന് ആഹവനീയാഗ്നിയെ സമ്പാദിച്ചു ദേവതോദ്ദേശ്യകമായ കര്‍മത്തിന് ആധാരമാക്കുന്നു.

തെ. ഭാഗത്തു പ്രതിഷ്ഠിക്കുന്ന ദാക്ഷിണാത്യന്‍ ആഭിചാരകര്‍മത്തിനുവേണ്ടിയുള്ളതാണ്.

1.ഗാര്‍ഹപത്യന്‍, 2.ആഹവനീയന്‍, 3.ദക്ഷിണന്‍, 4.സഭ്യന്‍, 5.ആവസ്ഥ്യന്‍, 6.ഔപാസനന്‍ എന്നിങ്ങനെ അഗ്നി ആറാണെന്ന് പറയപ്പെടുന്നുണ്ട്. മൂന്ന് അഗ്നിരൂപണങ്ങള്‍ വേദത്തില്‍ പ്രകീര്‍ത്തിക്കപ്പെട്ടിട്ടുണ്ട്.

ഭൂമിയിലുള്ള സാധാരണമായ അഗ്നി, അന്തരീക്ഷത്തിലെ മിന്നല്‍, ആകാശത്തിലെ സൂര്യന്‍ എന്നിവയാണ് ആ മൂന്നു രൂപങ്ങള്‍.

സ്വാഹയാണ് അഗ്നിയുടെ ഭാര്യ. അവര്‍ക്ക് പാവകന്‍, പവമാനന്‍, ശുചി എന്നിങ്ങനെ മൂന്നു പുത്രന്‍മാരും ഓരോരുത്തരിലും 15 വീതം പൗത്രന്‍മാരും ഉണ്ടായി. അങ്ങനെ അഗ്നിയും പുത്രപൌത്രന്‍മാരും ചേര്‍ന്ന് ആകെ അഗ്നികള്‍ 49 ആണെന്ന് ഭാഗവതപുരാണം പ്രസ്താവിക്കുന്നു.

പുരാണങ്ങളില്‍ പല സ്ഥലത്തായി അഗ്നിദേവന്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. മഹാഭാരതത്തിലെ ഖാണ്ഡവദാഹം കഥ പ്രസിദ്ധമാണ്. പ്രീതനായ അഗ്നി വരുണനില്‍നിന്നു ഗാണ്ഡീവം വില്ല് വാങ്ങി അര്‍ജുനനു കൊടുത്തനുഗ്രഹിക്കുന്നുണ്ട്.

പ്രാവിന്റെ വേഷമെടുത്ത് ശിബിചക്രവര്‍ത്തിയെ പരീക്ഷിക്കാന്‍ ചെന്നത് അഗ്നിയായിരുന്നു.

ഗൌതമശാപംകൊണ്ട് നിര്‍വൃഷണനായിത്തീര്‍ന്ന ഇന്ദ്രന് ആടിന്റെ വൃഷണം നല്കിച്ചതും അഗ്നിയായിരുന്നു. സുബ്രഹ്മണ്യ ജനനത്തിനു ഹേതുഭൂതമായ ശിവബീജം എടുത്തുകൊണ്ടുപോയി അഗ്നി ഗംഗയെ ഏല്പിച്ചു.

അഗ്നിദേവന്റെ അനുഗ്രഹത്താലാണ് നളന്‍ നല്ല പാചകക്കാരനായിത്തീര്‍ന്നത്.

പരശുരാമന്‍ കാര്‍ത്തവീര്യാര്‍ജുനന്റെ കൈകള്‍ വെട്ടിയ സംഭവത്തിലും ബൃഹസ്പതിയും വരുണനും തമ്മിലുള്ള കലഹം അവസാനിപ്പിച്ചതിലും ഉത്തങ്കനെ ഗുരുദക്ഷിണ യഥാസമയം കൊണ്ടു ചെന്നെത്തിക്കുന്നതിനു ശക്തനാക്കിയതിലും അഗ്നിക്ക് മര്‍മപ്രധാനമായ പങ്കുണ്ട്. ജ്വാലാമയികളായ ഏഴുജിഹ്വകള്‍ അഗ്നിക്കുണ്ട്.

അഗ്നിദേവന്റെ രഥചക്രങ്ങളില്‍ ഏഴു വായുക്കള്‍ അധിവസിക്കുന്നു. കുതിരകളുടെ നിറം ചുവപ്പാണ്. ആട് അഗ്നിയുടെ മറ്റൊരു വാഹനമാണെന്നും പറയാറുണ്ട്.

അഗ്നിസംരക്ഷണം
*അഗ്നിയെ കെടാതെ സൂക്ഷിക്കുക എന്നതു ഭാരതീയരുടെ ഇടയില്‍ മാത്രമല്ല മറ്റു
രാജ്യക്കാരുടെ ഇടയിലും പതിവായിരുന്നു*.

അഗ്നിയുണ്ടാക്കുന്ന വിദ്യ ഓരോ രാജ്യത്ത് ഓരോ കാലത്ത് ഓരോ വിധത്തിലായിരുന്നു; എങ്കിലും രണ്ടാമതുണ്ടാക്കുകയെന്ന ബുദ്ധിമുട്ട് ഒഴിവാക്കുന്ന കാര്യത്തില്‍ എല്ലാവര്‍ക്കും താത്പര്യം ഉണ്ടായിരുന്നതിനാല്‍, ഒരിക്കല്‍ ഉണ്ടാക്കിയ അഗ്നിയെ സംരക്ഷിക്കുന്നതില്‍ എല്ലാവരും ശ്രദ്ധിച്ചുവന്നു. സമൂഹത്തിന്റെ ഈ ആവശ്യത്തെ മതത്തിന്റെ പരിവേഷം അണിയിക്കുകയാണു പല രാജ്യങ്ങളും ചെയ്തത്. ടാസ്മേനിയ, കൊറിയ എന്നീ ദേശങ്ങളിലെ ജനങ്ങള്‍ ഒരിക്കലും ഗൃഹത്തിലെ അഗ്നി കെടാന്‍ സമ്മതിക്കാറില്ല. ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ അഗ്നിസംരക്ഷണം ഒരു മതാചാരംപോലെ അനുഷ്ഠിക്കപ്പെട്ടിരുന്നു. ഇസ്രായേല്‍ രാജ്യക്കാര്‍ പോകുന്നിടത്തെല്ലാം സ്വന്തം അഗ്നി കൊണ്ടുപോയിരുന്നതായി രേഖകളുണ്ട്. പുതിയ ഗൃഹങ്ങളിലേക്ക് മാറിപ്പാര്‍ക്കുമ്പോള്‍ "മുത്തച്ഛനു സ്വാഗതം എന്നുച്ചരിച്ചു കൊണ്ടാണത്രെ റഷ്യയിലെ ഗ്രാമീണര്‍ അഗ്നിയെ കൊണ്ടുപോയിരുന്നത്" .

ശുദ്ധമായ അഗ്നിയെ അശ്രദ്ധമൂലം കെട്ടുപോകാന്‍ ഇടയാക്കിയ സ്ത്രീകള്‍ക്ക് വധശിക്ഷപോലും റോമാക്കാര്‍ നല്കിയിരുന്നതായി പറയപ്പെടുന്നു.

അഗ്നിയെ ഒരു ദേവനായി കരുതി ആദരിച്ചിരുന്ന സമ്പ്രദായം ഭാരതത്തില്‍ മാത്രമല്ല ഇതരരാജ്യങ്ങളിലും അതിപ്രാചീന കാലത്തുതന്നെ ഉണ്ടായിരുന്നു എന്ന് അനുമാനിക്കാന്‍ തെളിവുകളുണ്ട്.

യാഗദീക്ഷിതന്‍മാര്‍ അഗ്നിഹോത്രം മുതല്‍ അശ്വമേധംവരെയുള്ള കര്‍മങ്ങളെ പല ദേവതകളെയും ഉദ്ദേശിച്ച് അഗ്നിമുഖാന്തിരം ചെയ്തുവരുന്നു. ചുരുക്കത്തില്‍ വര്‍ണാശ്രമികളുടെ ഗര്‍ഭാധാനം മുതല്‍ മരണംവരെയുള്ള മതാനുഷ്ഠാനപരമായ ജീവിതം അഗ്നിസാക്ഷികമായിട്ടാണ് നയിക്കപ്പെടുന്നത്. (നോ: അഗ്നിസാക്ഷികം). ഹിന്ദുക്കളില്‍ ബഹുഭൂരിപക്ഷവും അന്തിമദേഹസംസ്കാരം അഗ്നിയില്‍തന്നെ നടത്തുന്നു. 1.ശൈവം, 2.ശാക്തം, 3.കൗമാരം, 4.ഗാണപത്യം, 5.വൈഷ്ണവം, 6.സൗരം എന്നീ ആറുവിധം ദേവാരാധനാസമ്പ്രദായങ്ങളില്‍ നിരതരായ ഹിന്ദുക്കള്‍ അതാതു ദേവതകളെ ഉപാസിക്കുന്നത് അഗ്നിമുഖേനയാണ്. ഇതരരാജ്യക്കാര്‍ക്കും ഇപ്രകാരം ചില അനുഷ്ഠാനങ്ങളുണ്ടായിരുന്നതായി പറയപ്പെടുന്നു.

അഗ്നിപൂജ
അഗ്നിയെ ഇഷ്ടദേവതയായി കരുതി ചെയ്യുന്ന പൂജ. മറ്റു ദേവന്‍മാരെ ഉദ്ദേശിച്ച് അഗ്നിയില്‍ ചെയ്യുന്ന പൂജയില്‍നിന്ന് ഇത് വ്യത്യസ്തമാണ്. അഗ്നി സ്പര്‍ശിക്കുന്നതെന്തും പരിശുദ്ധമായിത്തീരുമെന്ന് വിശ്വസിക്കപ്പെടുന്നു. പാവകന്‍ മുതലായ പേരുകള്‍ ഈ ആശയത്തെ ഉള്‍ക്കൊള്ളുന്നു. വിവാഹാവസരങ്ങളില്‍ അഗ്നിയെ പൂജിക്കുക പതിവാണ്. മൃതശരീരത്തെ ദഹിപ്പിക്കുന്നതിനുവേണ്ടി അഗ്നിയെ ശ്മശാനത്തിലേക്ക് എടുത്തു കൊണ്ടുപോകുന്നു. സൂക്ഷ്മശരീരം ധൂമത്തിലൂടെ ഉയര്‍ന്നു സ്വര്‍ഗത്തിലെത്തുന്നു.

തീയില്‍ തുപ്പുന്നതു നിഷിദ്ധമായ കര്‍മമായി പറഞ്ഞിട്ടുണ്ട്.

ഭൂതപ്രേതാദിബാധകളില്‍ നിന്ന് മനുഷ്യരെയും ദേവന്‍മാരെയും രക്ഷിക്കുന്നത് അഗ്നിദേവനാണ്. പ്രണയികള്‍ ഇഷ്ടകാര്യസിദ്ധിക്ക് മാധ്യസ്ഥം വഹിക്കുവാന്‍ അഗ്നിദേവനോട് അപേക്ഷിക്കാറുണ്ടത്രെ. സ്ത്രീകള്‍ അഗ്നിയുടെ സ്വത്താണെന്ന് പറയപ്പെടുന്നു. ഓജസ്സു വര്‍ധിപ്പിക്കുവാന്‍ പുരുഷന്‍മാര്‍ അഗ്നിയെ ഉപാസിക്കുന്നു.

സരതുഷ്ടമതത്തിലും അഗ്നിയെ ദേവനായിക്കരുതി ആരാധിച്ചുവരുന്നുണ്ട്. മൃതശരീരത്തെ ദഹിപ്പിക്കുന്നതിന് അഗ്നിയെ ഉപയോഗിക്കുന്നതില്‍ ആ മതക്കാര്‍ തികച്ചും ഭിന്നാഭിപ്രായക്കാരാണ്. സ്വര്‍ഗത്തിലെ വെളിച്ചത്തിന്റെ ഭൂമിയിലുള്ള രൂപമായിട്ടാണ് അവര്‍ അഗ്നിയെ കരുതുന്നത്.

സര്‍വജന്തുക്കളുടെയും ജീവന്‍ അഗ്നിയാണ്. അഹുരമസ്ദയുടെ പുത്രനാണ് അഗ്നി. മൃതശരീരമോ ചാണകമോ അഗ്നിയില്‍ നിക്ഷേപിക്കുന്നതു മരണശിക്ഷ വിധിക്കത്തക്കവണ്ണം വലിയ പാപമായി സരതുഷ്ട്രന്‍മാര്‍ കരുതുന്നു. എന്നാല്‍ അവരുടെ അഗ്നിസ്തുതികള്‍ക്കു ഹിന്ദുക്കളുടെ അഗ്നിപൂജയോടു സാദൃശ്യമുണ്ട്.

സുഭദ്രയുടെ കല്യാണം

സുഭദ്രയുടെ കല്യാണം

🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

കണ്ണന്റെ സഹോദരിയാണ് സുഭദ്ര. വിവാഹപ്രയമായതിനാൽ വസുദേവർ തന്റെ മകൾക്ക് കല്യാണം ആലോചിക്കാൻ ആരംഭിച്ചു.

സുഭദ്രയുടെ കല്യാണക്കാര്യത്തെപ്പറ്റി ചർച്ചചെയ്യാൻ തന്റെ സഭാംഗങ്ങളെ വിളിച്ചുകൂട്ടി. സുഭദ്രയെ ആർക്കാണ് വിവാഹം ചെയ്തുകൊടുക്കേണ്ടത് എന്ന് വസുദേവർ സഭയുടെ അഭിപ്രായം ആരാഞ്ഞപ്പോൾ ബലരാമനും സഭയിൽ ഉണ്ടായിരുന്നതിനാൽ, കണ്ണൻ ഒന്നുംപറയാതെ മൗനമായിരുന്നു.

ദുര്യോധനനാണ് തന്റെ അനജത്തിക്ക് ഏറ്റവും യോജിച്ച വരൻ എന്ന് ബലരാമൻ പറഞ്ഞു. അതേപ്പറ്റി എന്തോ പറയാൻ തുടങ്ങിയ കണ്ണനോട്, ബലരാമൻ പറഞ്ഞുകഴിഞ്ഞല്ലോ എന്നു പറഞ്ഞതിനാൽ കണ്ണൻ ഒന്നും പറയാതെ, സഭ പിരിഞ്ഞയുടനെ, തന്റെ വസതിയിലേയ്ക്ക് പോയി.

ബലരാമന് വലിയ സന്തോഷമായി. താൻ ചിന്തിച്ചത് നിറവേറാൻ പോകുന്നു. സഭയിലും അതു പറഞ്ഞുകഴിഞ്ഞു. ആരും ഒരു എതിരഭിപ്രായവും പറയാത്തതിൽ അയാൾ അളവറ്റു സന്തോഷിച്ചു.

തനിക്കുവേണ്ടി ബാലരാമൻ ദുര്യോധനെയാണ് വിവാഹത്തിനു നിശ്ചയിച്ചതെന്നറിഞ്ഞ സുഭദ്ര വളരെ വേദനിച്ചു. 'അർജുനനെയാണല്ലോ താൻ മനസ്സാ വരിച്ചിരുന്നത്. ഇപ്പോൾ ഇങ്ങനെയാണല്ലോ; ഇനി എന്തു ചെയ്യും' എന്ന് ചിന്തിച്ചുകൊണ്ട് അവൾ കണ്ണുനീരൊഴുക്കാൻ തുടങ്ങി.

തീർത്ഥയാത്രയുടെ ഭാഗമായി അർജുനൻ പല പുണ്യനദികളിലും സ്നാനം നടത്തിവന്നിരുന്നു. അവസാനം പ്രഭാസ തീർത്ഥക്കരയിലെത്തി. അവിടെവെച്ച് സുഭദ്രയുടെ കല്യാണനിശ്ചയത്തെപ്പറ്റി അറിഞ്ഞു. സങ്കടം അതിരുകടന്നു. 'സുഭദ്ര തനിക്കുവേണ്ടി ജനിച്ചവളാണല്ലോ; കണ്ണനുണ്ടായിരുന്നിട്ടും ഇങ്ങനെയൊരു ദുര്യോഗം സംഭവിച്ചല്ലോ' എന്ന് കണ്ണനെ മനസ്സിൽ കരുതി വ്യാകുലപ്പെട്ടു.

കുറച്ചുകഴിഞ്ഞപ്പോൾ കണ്ണൻ പൊടുന്നനെ അർജുനന്റെ മുൻപിലെത്തി. "അർജുനാ, സങ്കടപ്പെടണ്ട. എന്റെ ജ്യേഷ്ഠൻ ഒന്നു പറയുമ്പോൾ അതിനെ അവിടെ സഭയിൽ എതിർക്കുന്നത് ശരിയല്ല. അതുകൊണ്ട് തനിക്കുവേണ്ടി ഒരുപോംവഴി ഞാൻ പറഞ്ഞുതരാം. ക്ഷത്രിയർക്ക് സ്വയംവരംമൂലമാണ് വിവാഹം നടക്കേണ്ടതെങ്കിലും, ആഗ്രഹിക്കുന്ന പെണ്‍കുട്ടിയെ എതിർപ്പുകൾ സഹിച്ചും കൂട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കുന്ന പതിവുണ്ട്. അതുകൊണ്ട് സുഭദ്ര നിനക്ക് നഷ്ടപ്പെട്ടതായി കരുതേണ്ട", എന്നു പറഞ്ഞു.

പിന്നീട് സന്യാസവേഷത്തിലായിരുന്ന അർജുനനെ നാട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി, ഒരു സന്യാസിയാണെന്ന് എല്ലാവരേയും പരിചയപ്പെടുത്തി. ബലരാമനേയും അവർ കണ്ടു. അതിനുശേഷം തന്റെ അരമനയിൽ വിശ്രമിച്ചുകൊള്ളാൻ അർജുനനോടു പറഞ്ഞു. സുഭദ്രയെ കണ്ടുമുട്ടിയ അർജുനൻ, താനാരാണെന്ന സത്യം തുറന്നു പറഞ്ഞപ്പോൾ അവൾക്കുണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നു.

പിറ്റേദിവസം നേരം പുലർന്നു. കണ്ണൻ തന്റെ തന്ത്രങ്ങൾ പുറത്തെടുക്കാനാരംഭിച്ചു. പ്രഭാസതീർത്ഥത്തിൽ സ്നാനം ചെയ്ത് വൃതം എടുക്കാൻ എന്ന ഭാവേന കണ്ണൻ, ബലരാമനേയും മാതാപിതാക്കളേയും അവിടെ കൊണ്ടുപോയി വിട്ടശേഷം, തനിയെ മടങ്ങിവന്ന് അർജുനനേയും സുഭദ്രയേയും ഒരു തേരിൽ കയറ്റിക്കൊണ്ടുചെന്ന് അവരുടെ വിവാഹം നടത്തുകയും, തദനന്തരം അർജുനനോടു അയാളുടെ രാജ്യമായ ഇന്ദ്രപ്രസ്ഥത്തിലേയ്ക്ക് സുഭദ്രയേയും കൂട്ടി തന്റെ തേരിൽ കൊണ്ടുപോവാനും ആവശ്യപ്പെട്ടു. വഴിയിൽ പടയാളികൾ തടയുകയാണെങ്കിൽ സുഭദ്ര തേര് തെളിക്കണമെന്നും, അർജുനൻ പടയാളികളെ നേരിടണമെന്നും നിർദ്ദേശിക്കുകയും, അതനുസരിച്ച് രണ്ടുപേരും യാത്ര പറഞ്ഞു പുറപ്പെടുകയും ചെയ്തു.

ചില പടയാളികൾ അർജുനൻ സുഭദ്രയേയുംകൊണ്ട് പോകുന്ന വിവരം ബലരാമനെ അറിയിക്കുകയും അതനുസരിച്ച് അവരെ തടയാൻ പടയാളികളെ വേഗം അയച്ചശേഷം ബലരാമനും നേരിട്ട് യുദ്ധത്തിനു പുറപ്പെട്ടു. ഇതുകണ്ട കണ്ണൻ ബലരാമനെ യുദ്ധത്തിനുവിടാതെ പലകാരണങ്ങൾ പറഞ്ഞുകൊണ്ട് തടഞ്ഞുനിർത്തി.

തന്നെ തടയാൻവന്ന പടയാളികളെ മുഴുവൻ പരാജയപ്പെടുത്തിയ അർജുനൻ സുഭദ്രയേയുംകൊണ്ട് രാജധാനിയിൽ എത്തി. അങ്ങനെ എല്ലാ വിഷയങ്ങളിലും അനുയോജ്യമായ തന്ത്രങ്ങൾ പ്രയോഗിച്ച് കണ്ണൻ കാര്യങ്ങൾ സാധിക്കുമായിരുന്നു.

🔱🔱🔱🔱🔱🔱🔱🔱🔱🔱🔱

ഈശ്വരന്‍ ഉണ്ടോ ? തെളിവെന്ത് ?

ഈശ്വരന്‍ ഉണ്ടോ ? തെളിവെന്ത് ?

ശിഷ്യര്‍ തിരക്കി. "ഗുരുദേവാ എനിക്ക് ഈശ്വരനെക്കുറിച്ചൊന്ന് പറഞ്ഞു തരാമോ?" ഗുരു നിശ്ശബ്ദനായി ചിരിച്ചു. പിന്നീട് ഒരുനുള്ള് പഞ്ചസാര എടുത്ത് ശിഷ്യന്റെ നാവിലിട്ടു കൊടുത്തു. കുറച്ചു കഴിഞ്ഞ് ഗുരു ചോദിച്ചു.
...
"എങ്ങനെയുണ്ട്?"

"നല്ല മധുരം"

"മധുരം എന്നുവച്ചാല്‍ എന്താ?"

ശിഷ്യന്‍ എന്തോ പറയാന്‍ ശ്രമിച്ചു. പിന്നീട് മൗനം പൂണ്ടു. അപ്പോള്‍ ഗുരുദേവന്‍ പറഞ്ഞു. "മധുരം എന്തെന്ന് പറയാനാവില്ല അല്ലേ അനുഭവിക്കാനേ കഴിയൂ… അനുഭവിച്ചവന് അതറിയുകയും ചെയ്യാം. അതു പോലെതന്നെയാണ് ഈശ്വരാനുഭവവും.

നല്ല ഉറക്കത്തിന്റെ തെളിവ് ഉണ‍രുമ്പോഴുള്ള ഉന്മേഷമാണ്.

രാത്രി മഴ പെയ്തതിന്റെ തെളിവ് മുറ്റത്തെ നനവാണ്.

ഈശ്വാരാനുഭവത്തിന്റെ ഫലം നിരന്തരമായ ശാന്തിയും സമാധാനവുമാണ്.

അതുകൊണ്ട് ഈശ്വരനെ അറിഞ്ഞവനെ അറിയാന്‍ നമുക്കു കഴിയും.

അവന്റെ ശാന്തിപൂര്‍ണ്ണമായ മുഖവും, പെരുമാറ്റവും തന്നെ അതിനുള്ള തെളിവ്."

ക്ഷേത്രം എന്നാൽ എന്ത്...? എന്തിനു വേണ്ടി ... ക്ഷേത്രാരാധനയുടെ പൊരുൾ...

ക്ഷേത്രം എന്നാൽ എന്ത്...?
എന്തിനു വേണ്ടി ...  ------------------------------------------------------------------
ക്ഷേത്രാരാധനയുടെ പൊരുൾ...

ക്ഷേത്രങ്ങളിൽ പൂജാരിമാർ പത്തല്ല നൂറോ അഞ്ഞൂറോ ദക്ഷിണ കൊടുത്താലും ഭക്തനെ സ്പർശിക്കുന്നില്ല. എന്തുകൊണ്ട് ?

കല്ലിനെയും ലോഹത്തെയുമാണ് ക്ഷേത്രത്തില്‍ ആരാധിക്കുന്നതെന്ന ചില തെറ്റായ ധാരണകള്‍ പല ക്രിസ്ത്യൻ,മുസ്ലിംസ്
രഹസ്യമായും പരസ്യമായും വെളിപ്പെടുത്തുന്നതു കേള്‍ക്കാറുണ്ട്. പക്ഷേ, കല്ലും ലോഹവും അപാരമായ ഊര്‍ജത്തിന്റെ ഉറവിടങ്ങളാണെന്ന് ഭാരതത്തിന്റെ ഋഷിമാർ മുതൽ ആധുനികശാസ്ത്രം വരെ കണ്ടെത്തിയിട്ടുണ്ടെന്ന വസ്തുത മറക്കാനാവില്ല.

അത് ക്രിസ്ത്യൻ പള്ളി പോലെയോ,മുസ്‌ലിം
പള്ളി പോലെയോ അല്ല.വിദേശ മതക്കാരുടെ ദേവാലയങ്ങൾ വെറും ആലയങ്ങൾ മാത്രമാണ്.അവിടെ പേരിനു
പോലും ഈശ്വര ചൈതന്യം ഇല്ല.അത് കൊണ്ടാണ് വെള്ളിയാഴ്ചയും,ഞായറാഴ്ചയും ഈ മതക്കാർ ആൾക്കാരെ പള്ളികളിൽ
വിളിച്ചു കൂട്ടുന്നത്.അതിനു ശേഷം
ഒരാൾ വന്നു പ്രഭാഷണം നടത്തും.ഒരു
ബ്രെയിൻ വാഷ് പോലെ.വിശദമായി പറഞ്ഞാൽ
വിശക്കുന്ന വയറുമായി രണ്ടു പേർ.ഒരാൾക്ക് അയ്യാളുടെ സുഹൃത്ത്
വിഭവ സമൃദ്ധമായാ സദ്യ നൽകി.അയ്യാളുടെ വിശപ്പ് അടങ്ങി.അയ്യാൾ
ദൈവത്തോട് നന്ദി പറഞ്ഞു.

എന്നാൽ മറ്റെയാളിന്റെ സുഹൃത്ത് അയ്യാളെ ഒരു മാനസിക കേന്ദ്രത്തിലെത്തിച്ചു.അവിടത്തെ ഡോക്ടർ അയ്യാളെ ഹിപ്നോട്ടിസ് ചെയ്തു
കൊണ്ട് അയാളോട് ചോദിച്ചു.നിങ്ങളുടെ
മുൻപിൽ ഇല ഇട്ടു.കറി വിളമ്പി.ചോറ്
ഇട്ടു.പരിപ്പ് ഒഴിച്ചു.സാമ്പാർ ഒഴിച്ചു.പായസം
ഒഴിച്ചു.മോര് ഒഴിച്ചു.ഇനി എഴുന്നേറ്റു
കൈ കഴുകിക്കോളൂ.അയാളും വിശപ്പ്
അടങ്ങിയതിനു ദൈവത്തോട് നന്ദി പറഞ്ഞു.യാഥാർഥത്തിൽ ഇതിൽ ആരുടെ
വിശപ്പാണ് അടങ്ങിയത്.ഒരാൾ സത്യം
അറിഞ്ഞവൻ..മറ്റെയാൾ മൂഢ സ്വർഗ്ഗഗത്തിലും.മാനസിക കേന്ദ്രത്തിൽ
പോയവൻ ഉറച്ചു വിശ്വസിക്കുന്നു അവൻ
മൃഷ്ടാനം ആഹാരം കഴിച്ചെന്നു.

ഇതാണ്ഭാരതീയരും വിദേശ മതക്കാരും
തമ്മിലുള്ള വ്യത്യാസം.ഭാരതത്തിലെ
ക്ഷേത്രങ്ങൾ ശാസ്ത്രീയമാണ്.ശരാശരി
മനുഷ്യ ചിന്തക്കും അപ്പുറമാണ് ഈശ്വര
ചൈതന്യം ക്ഷേത്രത്തിൽ എത്തിക്കുന്ന
തന്ത്ര ശാസ്ത്രം.അവിടെയാണ് ക്രിസ്‌ത്യൻ,മുസ്‌ലിം പരാജയം.ഇത് ആയുർവേദ ശാസ്ത്രം,യോഗ ശാത്രം പോലെ ഭാരതീയരുടെ അഭിമാനവും,അഹങ്കാരവുമാണ്
തന്ത്ര ശാസ്ത്രം.

ഭാരതീയ സംസ്കാരത്തിന്റെയും പൈതൃകത്തിന്റേയും അക്ഷയഖനികളാണ് ക്ഷേത്രങ്ങള്‍.

അവയില്‍ ഒരു ജനതയുടെ ജീവിതവും സംസ്കാരവും പാരമ്പര്യവും ഇഴചേരുന്നു. തലമുറകള്‍ക്ക് ഭാരതീയ സംസ്കാരത്തെ പകര്‍ന്നു നല്‍കുന്ന ചൈതന്യകേന്ദ്രങ്ങളായാണ് ക്ഷേത്ര സങ്കേതങ്ങളെ നൂറ്റാണ്ടുകളായി നാം കണക്കാക്കുന്നത്. ക്ഷത്രത്തെ ത്രാണനം ചെയ്യുന്നത് ക്ഷേത്രം എന്നാണ് പ്രമാണം. അതായത് മനസ്സിന്റെ മുറിവുകളെ, വ്യഥകളെ ഇല്ലായ്മ ചെയ്യുന്ന പുണ്യസ്ഥാനമാണ് ക്ഷേത്രം. പ്രശ്നങ്ങള്‍ അലട്ടുമ്പോള്‍, ഭയഭീതികള്‍ മനസ്സിനെ ഗ്രസിക്കുമ്പോള്‍ നാം ഈശ്വരനെ ഓര്‍ക്കുന്നു. ഈശ്വരന്റെ വാസസ്ഥാനമാകുന്ന ക്ഷേത്രത്തേയും. ഭൗതികതയുടെ മായാവലയത്തില്‍ നിലതെറ്റുന്ന മനസ്സിനെ സ്വച്ഛമാക്കാന്‍ ഈശ്വരദര്‍ശനംകൊണ്ട് സാധിക്കും. ദാഹിക്കുന്നവന് വെള്ളവും വിശക്കുന്നവന് ഭക്ഷണവും പോലെയാണ് വിശ്വാസിക്ക് ക്ഷേത്രദര്‍ശനവും. ക്ഷേത്രദര്‍ശനത്തിലൂടെ മനസ്സിന് ലഭിക്കുന്ന ശാന്തിയും സമാധാനവും സംതൃപ്തിയും അനിര്‍വചനീയമെന്ന് അനുഭവസ്ഥര്‍ പറയും.

""ദേഹോ ദേവാലയ പ്രോക്തു
ജീവേ ദേവ സദാശിവ''
എന്നാണ് യോഗാശാസ്ത്രഗ്രന്ഥമായ "കുളാര്‍വതന്ത്രം' പറയുന്നത്. അതായത്, ദേഹം ദേവാലയമായി സങ്കല്പിച്ചാല്‍ ജീവന്‍ ആ ദേവാലയത്തിലെ ദേവനാണ്. ദേഹത്തിലെങ്ങനെയാണോ ജീവന്‍ അതുപോലെയാണ് ക്ഷേത്രത്തില്‍ ദേവചൈതന്യം. ക്ഷേത്രാരാധനയുടെ പ്രഥമലക്ഷ്യം അവനവനില്‍ കുടികൊള്ളുന്ന ഈശ്വരചൈതന്യത്തെ ഉണര്‍ത്തുകയാണെന്ന തിരിച്ചറിവ് നമ്മുടെ പൂര്‍വ്വികരായ ഋഷീശ്വരന്മാര്‍ക്കുണ്ടായിരുന്നു. മുന്‍ശ്ളോകത്തില്‍ അന്തര്‍ലീനമായ വസ്തുതയും ഇതുതന്നെ. ഈശ്വരന്‍ സര്‍വ്വവ്യാപിയാണെന്ന് പ്രപഞ്ചസത്യം. സര്‍വ്വത്ര വ്യാപിച്ച ഈശ്വരചൈതന്യത്തെ ഒരു ബിന്ദുവില്‍ കേന്ദ്രീകരിച്ച് ലഭ്യമാക്കുകയാണ് ക്ഷേത്രത്തിന്റെ ധര്‍മം. കല്ലിനെയും ലോഹത്തെയുമാണ് ക്ഷേത്രത്തില്‍ ആരാധിക്കുന്നതെന്ന ചില തെറ്റായ ധാരണകള്‍ പലരും രഹസ്യമായും പരസ്യമായും വെളിപ്പെടുത്തുന്നതു കേള്‍ക്കാറുണ്ട്. പക്ഷേ, കല്ലും ലോഹവും അപാരമായ ഊര്‍ജത്തിന്റെ ഉറവിടങ്ങളാണെന്ന് ആധുനികശാസ്ത്രം കണ്ടെത്തിയിട്ടുണ്ടെന്ന വസ്തുത മറക്കാനാവില്ല.
ഭൗതിക, ആത്മീയ ഉയര്‍ച്ചയുടെ പ്രഭവകേന്ദ്രമായി മാറത്തക്കവിധം ഏതെങ്കിലുമൊരു ഭൗതിക വസ്തുവിലേക്ക് പ്രപഞ്ചശക്തിയെ ആവാഹിക്കാനുള്ള കുശാഗ്രബുദ്ധി നമ്മുടെ പൂര്‍വ്വികര്‍ക്കുണ്ടായി. തന്ത്രമന്ത്രങ്ങളിലൂടെ ആ വസ്തുവിന്റെ ചൈതന്യം വര്‍ധിപ്പിച്ച് ജനോപകാരത്തിന് ഉപയോഗിക്കുകയാണ് അവര്‍ ചെയ്തത്. ശാസ്ത്രപ്രകാരം ഏറ്റവും അനുയോജ്യമായ സ്ഥലത്ത് പണിത് ദേവപ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങള്‍ ഒരു നാടിന്റെ ജീവനാഡിയാണ്.
"വിഗ്രഹ'മെന്നാല്‍ വിശേഷാല്‍ ഗ്രഹിക്കുന്നതെന്നാണര്‍ത്ഥം. താന്ത്രികവിധി ഏറ്റവും കൃത്യമായി പാലിക്കപ്പെട്ട് പ്രതിഷ്ഠിക്കുന്ന വിഗ്രഹത്തില്‍ ദേവചൈതന്യം കുടിയേറും. തന്ത്രി പ്രതിഷ്ഠാമന്ത്രം ചൊല്ലി വിഗ്രഹം പീഠസുഷിരത്തില്‍ ഇറക്കിവെയ്ക്കുമ്പോള്‍, പുറത്ത് ശംഖ്, മരപ്പാണി എന്നിവയുടെ ശബ്ദം പുറപ്പെടുവിക്കാറുണ്ട്. "തോ', "തൈ' എന്നീ രണ്ട് കൊട്ട് മന്ത്രത്തിന്റെ യതിസ്ഥാനത്ത് കേള്‍ക്കാം. കൃത്യമാത്രയിലെ ഈ ശബ്ദങ്ങള്‍ സൃഷ്ടിക്കുന്ന വൈഖരിതരംഗത്തിലൂടെ ആചാരമന്ത്രത്തിന്റെ പ്രാണസ്പന്ദനങ്ങള്‍ വിഗ്രഹം ഏറ്റുവാങ്ങുന്നു. ഈ വൈഖരിതരംഗത്തെ ശാസ്ത്രീയമായി അപഗ്രഥിക്കാം. ഈ തരംഗം ഒരു വസ്തുവില്‍ തട്ടുമ്പോള്‍ പുറത്തെ ഇലക്ട്രോണുകള്‍ തൊട്ടടുത്ത പഥത്തിലേക്ക് പോകുന്നു. എല്ലാ പരമാണുക്കളുടെയും ഈ അധികോര്‍ജമാണ് അനുഗ്രഹവര്‍ഷമായി വിഗ്രഹത്തില്‍നിന്ന് പുറത്തേക്ക് പ്രവഹിക്കുന്നത്. ഈ ഊര്‍ജം സ്വീകരിക്കുകയാണ് ക്ഷേത്രദര്‍ശനത്തിന്റെ മുഖ്യഘടകം. ഒരു ക്ഷേത്രത്തിന് പരമാണുവിന്റെ (ആറ്റം) ഘടനയാണുള്ളത്. ന്യൂക്ളിയസ് എന്ന കേന്ദ്രബിന്ദുവും അതിനു പുറമെ ഇലക്ട്രോണുകളുടെ ഏഴ് കേന്ദ്രവൃത്തങ്ങളും കെ, എല്‍, എം, എന്‍, ഒ, പി, ക്യൂ തുടങ്ങിയ ഏഴ് ഷെല്ലുകളുണ്ട്. ഇതനുസരിച്ച് ശ്രീകോവിലിനെ "കെ' ഷെല്ലായും അന്തര്‍മണ്ഡലത്തെ "എല്‍' ഷെല്ലായും വിളക്കുമാടത്തെ "എന്‍' ഷെല്ലായും പുറത്തെ ബലിവട്ടത്തെ "ഒ' ഷെല്ലായും പ്രദക്ഷിണ വഴിയെ "പി' ഷെല്ലായും പുറമതിലിനെ "ക്യൂ' ഷെല്ലായും കണക്കാക്കുന്നു. ഇത്തരം ഊര്‍ജസവിശേഷതകള്‍ പുരാതനകാലം തൊട്ടേ ആചാര്യന്മാര്‍ തിരിച്ചറിഞ്ഞിരുന്നുവെന്നത് അത്യത്ഭുതമാണ്. ഈ ശ്രമത്തില്‍ പ്രദക്ഷിണവഴിയും ചുറ്റുമതിലും അപ്രധാനമെന്ന് കണക്കിലെടുത്താല്‍ ബാക്കിയുള്ളവയെ പഞ്ചപ്രാകാരങ്ങള്‍ എന്നാണ് വിളിക്കുന്നത്. ഈ പഞ്ചപ്രാകാരങ്ങളിലൂടെ ചൈതന്യം സംഭരിക്കപ്പെടുന്നു.
ഒരു മനുഷ്യന്‍ രണ്ട് കൈകളും കൂപ്പി മുകളിലേക്കുയര്‍ത്തി നില്‍ക്കുന്നതുപോലുള്ള ഘടനയാണ് ക്ഷേത്രത്തിന്റേത്. ശ്രീകോവിലില്‍ തലവെച്ചും, ചുറ്റമ്പലത്തില്‍ കരങ്ങള്‍ വെച്ചും ഗോപുരത്തിലേക്ക് പാദങ്ങള്‍ വെച്ചും കിടക്കുന്ന ഭഗവാന്റെ രൂപമായും കണക്കാക്കപ്പെടുന്നു. അതിനാല്‍ ഗോപുരം തൊട്ടുവണങ്ങിയാല്‍ ഭഗവാന്റെ പാദം തൊട്ടു വന്ദിക്കുന്നതായാണ് സങ്കല്പം.
പ്രതിഷ്ഠാസമയത്ത് സ്വയംഭൂക്ഷേത്രമല്ലെങ്കില്‍ ഷഡാധാര ക്രിയയിലൂടെയാണ് ക്ഷേത്രനിര്‍മാണവും വിഗ്രഹപ്രതിഷ്ഠയും നിര്‍വഹിക്കുന്നത്.

യോഗാനാളം നപുംസക ശിലകൊണ്ടുണ്ടാക്കിയ പീഠത്തെ തുളച്ച് വിഗ്രഹത്തെ ബന്ധിക്കുന്ന ഷഡാധാര പ്രക്രിയ ക്ഷേത്രനിര്‍മാണഘട്ടത്തിലുണ്ട്. ഒരു മനുഷ്യന്റെ നട്ടെല്ലിനകത്തുകൂടി സുഷുമ്നാ നാഡിയും അതിനു സമാന്തരമായി പോകുന്ന ഇട, പിംഗള നാഡികളും കൂടിച്ചേരുന്ന ആറ് ഗാംഗ്ളിയകളായി ഷഡാധാര പ്രക്രിയയെ ഗണിക്കാം. മൂലാധാരം, സ്വധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആഞ്ജ എന്നിങ്ങനെ കണക്കാക്കപ്പെടുന്ന ഈ ആറ് ഗാംഗ്ളിയകളിലൂടെയാണ് മന്ത്രധ്വനികള്‍ ദേവന്റെ കുണ്ഡലിനിശക്തിയെ സഹസ്രാധാരദളപത്മത്തിലേക്ക് ഉയര്‍ത്തുന്നത്. അനേകം കാരണങ്ങളാല്‍ ദിനം പ്രതി കുറയുന്ന ദേവചൈതന്യത്തെ വര്‍ധിപ്പിക്കുകയാണ് പൂജാരിയുടെ ധര്‍മം.

തന്ത്രിയും ക്ഷേത്രശാന്തിക്കാരനുമാണ് ചൈതന്യത്തെ സന്നിവേശിപ്പിക്കുന്നവര്‍. അമ്പലത്തില്‍ പൂജ ചെയ്യുന്നവര്‍ പ്രസാദം നല്‍കുമ്പോഴും മറ്റും അന്യസ്പര്‍ശം ഇല്ലാതിരിക്കാന്‍ ശ്രമിക്കുന്നത് കണ്ടിട്ടില്ലെ? ചൈതന്യ ലോപത്തെ കരുതിയാണിത്. സാന്ദ്രത കുറഞ്ഞ വസ്തു സാന്ദ്രതയുള്ള വസ്തുവില്‍ സ്പര്‍ശിക്കുമ്പോള്‍ കൂടിയ സാന്ദ്രത കുറഞ്ഞ ഭാഗത്തേക്ക് ഒഴുകും. അതുതന്നെയാണ് ക്ഷേത്രപൂജാരി അന്യരെ സ്പര്‍ശിക്കുമ്പോഴും സംഭവിക്കുക.

ക്ഷേത്രദര്‍ശനത്തിന് എത്തുന്നവരില്‍ കുറെ പേര്‍ക്കെങ്കിലും ദര്‍ശനം എങ്ങനെ നിറവേറ്റണമെന്നതിനെക്കുറിച്ച് കാര്യമായ അറിവുണ്ടാകാറില്ല. കുളിച്ച് ശുദ്ധഹൃദയത്തോടെ വേണം മന്ത്രചൈതന്യം നിറഞ്ഞ ക്ഷേത്രമതില്‍ക്കകത്ത് പ്രവേശിക്കാന്‍. കുളിയും വൃത്തിയുള്ള വസ്ത്രവും ക്ഷേത്രദര്‍ശനത്തിന്റെ പ്രഥമകാര്യമാണ്. പാദരക്ഷകള്‍ അഴിച്ച് പുറത്തുവെച്ച് കൂപ്പുകൈ നെഞ്ചോട് ചേര്‍ത്ത് അകത്തെത്തുന്ന ഭക്തന്‍ പ്രദക്ഷിണം നടത്തണം.പ്രദക്ഷിണത്തെക്കുറിച്ച് തന്ത്രശാസ്ത്രം പറയുന്നത് ഇപ്രകാരമാണ്.

"പ്ര' ഛിന്നതി ഭയം സര്‍വ്വേ
"ദ' കാരോ മോക്ഷസിദ്ധിദേഃ
"ക്ഷി' കാരോ ത്ക്ഷീയതേ രോഗോ
"ണ' കാരം ശ്രീ പ്രദായകം

അതായത് "പ്ര' എന്ന അക്ഷരം സര്‍വ്വ ഭയനാശത്തേയും "ദ' കാരം മോക്ഷത്തെയും "ക്ഷി' കാരം രോഗം, അപരാധം എന്നിവയുടെ ശമനത്തേയും "ണ' കാരം ഐശ്വര്യത്തേയും കുറിക്കുന്നു.
ദേവനെ കേന്ദ്രബിന്ദുവായി സങ്കല്പിച്ച് നടത്തുന്ന പ്രദക്ഷിണം ബലിക്കല്ലുകള്‍ക്ക് പുറത്തുകൂടിവേണം. ചുറ്റുമതിലിന് പുറത്തുകൂടിയുള്ള പ്രദക്ഷിണത്തിന് അന്തര്‍മണ്ഡലത്തിലെയും ഫലസിദ്ധിയുണ്ടെന്നാണ് വിശ്വാസം. ദേവനില്‍നിന്ന് എത്രയും അകന്ന് വലംവെച്ചാല്‍ അത്രയും നല്ലതാണെന്നര്‍ത്ഥം.

ഓട്ടപ്രദക്ഷിണം എന്ന് നമ്മള്‍ ഹാസ്യരൂപേണ പറയാറുണ്ട്. ക്ഷേത്രത്തില്‍ ഇതു പാടില്ല. പൂര്‍ണ്ണഗര്‍ഭിണിയായ സ്ത്രീ തലയില്‍ എണ്ണക്കുടവുമായി അടിവെച്ചടിവെച്ച് നടക്കുംപോലെ വേണം പ്രദക്ഷിണം എന്ന് യോഗശാസ്ത്രങ്ങള്‍ പറയുന്നു. ഭഗവാനെ മനസ്സില്‍ ധ്യാനിച്ചും നാമം ചൊല്ലിയും വേണം പ്രദക്ഷിണം നടത്താന്‍. ധൃതി കൂടാതെ പൂര്‍ണ്ണമനസ്സോടെ നടത്തുന്ന പ്രദക്ഷിണത്തിന് ഫലം കൂടുമത്രെ. ഓരോ ദേവനുമുണ്ട് പ്രദക്ഷിണ കണക്കുകള്‍. ഗണപതിക്ക് ഒന്ന്, സൂര്യന് രണ്ട്, ശിവന് മൂന്ന്, ദേവി, വിഷ്ണു, ശാസ്താവ് ~ നാല്, സുബ്രഹ് മണ്യന് അഞ്ച്, അരയാലിന് ഏഴ് എന്നിങ്ങനെയാണ് ചിട്ട.

ഒരു പ്രദക്ഷിണംകൊണ്ട് ബ്രഹ്മഹത്യപാപം തീരും. രണ്ടാം പ്രദക്ഷിണത്തില്‍ ദേവാരാധനക്കര്‍ഹരാകും. മൂന്നാമത്തതോടെ മുക്തിയും പ്രാപ്യമാകുമെന്നാണ് ബ്രഹ് മനാരദീയം പറയുന്നത്. പ്രദക്ഷിണവും നമസ്ക്കാരവും ചെയ്ത് തീര്‍ത്ഥവും പ്രസാദവും മൂന്നുതവണ നാരായണമന്ത്രത്തോടെ സേവിക്കണം. ഈ തീര്‍ത്ഥവും ചന്ദനവും ശരീരത്തിന് ഉന്മേഷവും ഉത്തേജനവും നല്‍കും

ബോധം

🙏🌹🌹🙏🙏🌹🌹🙏
 🌹🌹ബോധം🌹🌹
🌹🌹🌹🌹🌹🌹🌹🌹🌹

●നിങ്ങളുടെ ഇടുങ്ങിയ മനസ്ഥിതി വച്ചുകൊണ്ട് ആരെപ്പറ്റിയും വിധിയെഴുതാതിരിക്കുക......,

●ജയിക്കണം, ജയിക്കണം എന്നു നിങ്ങള്‍ കൂടെക്കൂടെ സ്വയം പറഞ്ഞുകൊള്ളുക.....

●ശ്രദ്ധയോടെ പ്രവര്‍ത്തിക്കുകയാണെങ്കില്‍ തലയിലെഴുത്ത്പ്പോലും  നിങ്ങളുടെ ആഗ്രഹപ്രകാരം മാറ്റിയെഴുതാന്‍ സാധിക്കും..........,

●ഏതൊന്നിനെയും സമാധാനത്തോടെ സ്വീകരിച്ച് വിധിയെ നിങ്ങള്‍ക്കനുസൃതമായി മാറ്റിയെടുക്കുന്നതിനെ കുറിച്ച് ചിന്തിച്ച് പ്രവര്‍ത്തിക്കുക.......

നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായ ആചാരങ്ങൾക്കു പിന്നിലുള്ള യുക്തി എന്താണെന്ന് അറിയാതെയാണ് പലതും പാലിച്ച് പോരുന്നത്.

🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽 ഇന്ത്യയില്‍ നിലനിൽ‍ക്കുന്ന ഇത്തരം ആചാരങ്ങൾ ഇന്ത്യക്കാർ അന്ധവിശ്വാസികളല്ല എന്ന് തെളിയിക്കും☝🏽☝🏽☝🏽☝🏽☝🏽

എല്ലാ ആചാരങ്ങൾക്കു പിന്നിലും ഓരോ വിശ്വാസങ്ങളുണ്ട്. നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായ ആചാരങ്ങൾക്കു പിന്നിലുള്ള യുക്തി എന്താണെന്ന് അറിയാതെയാണ് പലതും പാലിച്ച് പോരുന്നത്.

ഇന്ത്യൻ സംസ്‌കാരത്തിന്റെ ഭാഗമായി അനുഷ്ടിച്ചു വരുന്ന ചില ആചാരങ്ങൾക്കു പിന്നിലുള്ള ശാസ്ത്രീയ അടിത്തറകൾ പലപ്പോഴും നമ്മെ മറ്റുള്ളവർക്കു മുന്നിൽ അഭിമാനികളാക്കുന്നു.

പണ്ടു കാലത്ത് ആചാരാനുഷ്ടാനത്തിന്റെ ഭാഗമായി നിർബന്ധിതമായി പാലിച്ചു പോന്നിരുന്ന ചില കാര്യങ്ങൾ ഇന്നത്തെ തലമുറ ഫാഷന്റെ ഭാഗമായി അനുകരിക്കുന്നത് കാണാം.

ഇതിനൊക്കെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങൾ അറിയണ്ടേ... ??????👍🏼👍🏼👍🏼

എന്തുക്കൊണ്ട് ഇന്ത്യൻ സ്ത്രീകൾ കൈകളിൽ വളകൾ ധരിക്കുന്നത്?

പണ്ടു കാലത്ത് പുരുഷന്മാർ ശാരീരിക അധ്വാനമുള്ള ജോലികൾ ചെയ്യുന്നവരും സ്ത്രീകൾ  വീട്ടുജോലികളില്‍ മാത്രമായി ഏർപ്പെടുന്നവരുമായിരുന്നു. ശാരീരിക അധ്വാനത്തിൽ ഏർപ്പെടാത്തവർക്ക് കടുത്ത രക്തസമ്മർദം വരുമായിരുന്നു. ഇതിനെ മറികടക്കാനാണ് സ്ത്രീകളുടെ കൈതണ്ടയില്‍ വളകൾ ധരിച്ചിരുന്നത്. വളകൾ ശരീരത്തില്‍ ഉരസി രക്തചംക്രമണം വർധിപ്പിക്കുന്നു. ഇത് രക്ത സമ്മർദത്തെ സാധാരണ നിലയിലാക്കുന്നു.

കുട്ടികൾക്ക് കാതുകുത്തുന്നത് എന്തിന്?

കുട്ടികൾക്ക് ചെറിയ പ്രായത്തില്‍ തന്നെ കാതു കുത്തുന്നത് എന്തിനാണ്? ഇന്ന് മൂന്നും നാലും തവണ കാതു കുത്തുന്നത് ഫാഷനായിരിക്കുന്ന കാലമാണ്. എന്നാൽ ഇതിനു പുറകില്‍ ശാസ്ത്രീയമായൊരു കാരണം മാത്രമാണുള്ളത്. അക്യൂപഞ്ചർ ചികിത്സയുടെ ഭാഗമായാണ് കാതു കുത്തുന്നത്. ചെവിയിൽ ധാരാളം അക്യൂപഞ്ചര്‍ ഭാഗങ്ങളുണ്ട്. ഈ ചികിത്സാ രീതി ആസ്മയിൽ നിന്നും രക്ഷപ്പെടുന്നതിന് സഹായിക്കുന്നു.

എന്തുക്കൊണ്ടാണ്ബോധിവൃക്ഷം പവിത്രമാണെന്ന് പറയുന്നത് '????

ഹിന്ദു വിശ്വാസങ്ങളിൽ വലിയ സ്ഥാനമാണ് ബോധി വൃക്ഷത്തിനുള്ളത്. ബോധി വൃക്ഷത്തെ പവിത്രമായി കാണുന്നതിനും ആരാധിക്കുന്നതിനും പിന്നിലുള്ള കാരണം ഇതാണ്, മറ്റു വൃക്ഷങ്ങളെ അപേക്ഷിച്ച് രാത്രി സമയത്ത് ഏറ്റവും കൂടുതല്‍ ഓക്‌സിജൻ ഉത്പാദിപ്പിക്കുന്ന വൃക്ഷമാണ്. മനുഷ്യരാശിയുടെ ജീവവായു നല്‍കുന്ന വൃക്ഷത്തെ പവിത്രമായി കണക്കാക്കേണ്ടെ...☝🏽☝🏽☝🏽☝🏽

വിവാഹിതരായ സ്ത്രീകൾ കാലിലെ വിരലില്‍ മോതിരം ധരിക്കുന്നത് എന്തിനാണ്?

തള്ളവിരലിന്റെ അടുത്ത വിരലില്‍ വിവാഹം കഴിഞ്ഞ് സ്ത്രീകൾ മോതിരം ധരിക്കുന്നതിന് കാരണമുണ്ട്. ഈ വിരൽ ഗർഭാശയവും ഹൃദയവുമായി ബന്ധപ്പെട്ടിരിക്കുന്നു. വിരലില്‍ മോതിരം ധരിക്കുന്നത് രക്തചംക്രമണത്തിന് സഹായിക്കുകയും ആർത്തവം കൃത്യമാകാൻ സഹായിക്കുകയും ചെയ്യുന്നു.

ക്ഷേത്രങ്ങളിൽ മണികൾ മുഴക്കുന്നത് എന്തിന് ?

ക്ഷേത്രങ്ങളിൽ മണികൾ മുഴങ്ങുന്ന ശബ്ദം മനസ്സിനെ കേന്ദ്രീകരിക്കാൻ സഹായിക്കുന്നു. കാതുകളിൽ പതിക്കുന്ന ശബ്ദം ഇന്ദ്രീയങ്ങളെ ഉണർ‍ത്തുന്നു. നെഗറ്റീവ് എനർജിയെ ഇല്ലാതാകാൻ ഏറ്റവും നല്ല മാർഗമാണ്.

വടക്കു ഭാഗത്തേക്ക് തലവെച്ചുറങ്ങരുത് എന്ന് പറയുന്നത് എന്തുക്കൊണ്ട്?

ഇതൊരു ശാസ്ത്രസത്യമാണ്. ഭൂമിയുടെ തെക്കുനിന്നും വടക്കോട്ടുള്ള ശക്തമായ കാന്തവലയം വടക്കോട്ട് തലവച്ചുകിടക്കുന്നയാളിന്റെ തലച്ചോറിലേക്കുള്ള രക്ത ചംക്രമണത്തെ പ്രതികൂലമായി ബാധിക്കുന്നു.തുടർച്ചയായി ഇത് സംഭവിച്ചാൽ നേരം വെളുത്ത് എഴുന്നേക്കുമ്പോൾ ഓർമ്മയിൽ സുക്ഷിച്ചപലതും മറന്നുപോയെന്ന് വരാം.ഉന്മേഷം ഇല്ലാതാകാം.

എന്തിനാണ് സ്ത്രീകൾ സിന്ദൂരം തൊടുന്നത്?

മഞ്ഞളും, നാരങ്ങയും മെര്‍ക്കുറി മെറ്റലും കൊണ്ടാണ് സിന്ദൂരം നിർമ്മിക്കുന്നത്. ഇത് രക്ത സമ്മർദത്തെ നിയന്ത്രിക്കുന്നു. ലൈംഗിക ജീവിതത്തിന് ഉണർവേകുന്നു.

കൈകൾ കൂപ്പി നമസ്‌തെ പറയുന്നതെന്തിന്?

നമസ്‌തെ പറയുമ്പോ ഉള്ളംകൈയും വിരലുകളുടെ തുമ്പും പരസ്പരം നല്‍കുന്ന സമ്മർദം രക്തചംക്രമണത്തെ കൂട്ടുന്നു. ഇത് കണ്ണുകൾക്കും, കാതുകൾക്കും മനസ്സിനും ഉന്മേഷം നല്‍കുന്നു.

മെഹന്തി ഇടുന്നത് എന്തിന്?

കൈകളിലും കാലിലും മെഹന്തി ഇടുന്നത് ഞെരമ്പുകളെ തണുപ്പിക്കുന്നതിന് സഹായിക്കും. തലവേദന, പനി എന്നിവയെ ഇല്ലാതാകും, മാത്രമല്ല മാനസിക സമ്മ‍ദത്തെ കുറയ്ക്കും.

നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്നത് എന്തിന് ?

നിലത്തിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ അർദ്ധ പത്മാസനത്തിലാണ് ഇരിക്കുന്നത്. ഇത് ദഹനവ്യവസ്ഥയെ എളുപ്പത്തിലാക്കാൻ സഹായിക്കുന്നു.

എരിവുള്ള ഭക്ഷണത്തിന് ശേഷം മധുരം കഴിക്കുക?

ഭക്ഷണം കഴിക്കുന്നതിന്റെ ക്രമമാണിത്. സ്‌പൈസി ഭക്ഷണത്തിന് ശേഷം മാത്രം മധുരമുള്ള ഭക്ഷണം കഴിക്കുക. ഇത് ദഹനത്തെ എളുപ്പത്തിലാക്കും.

നദിയിലേക്ക് നാണയം എറിയുന്നത് എന്തിന് ?

പണ്ടു കാലത്ത് നാണയങ്ങൾ നിർമ്മിച്ചിരുന്നത് കോപ്പർ ഉപയോഗിച്ചായിരുന്നു. കോപ്പർ വെള്ളത്തെ 99 ശതമാനം ശുദ്ധീകരിക്കുന്ന വസ്തുവാണ്. ക്ഷേത്രങ്ങളിൽ കോപ്പർ ഉപയോഗിച്ചുള്ള പാത്രങ്ങൾ ഉപയോഗിക്കുന്നതിന്റെ കാരണവും ഇതാണ്.

ഉപവസിക്കുന്നത് എന്തിന്?

ശരീരത്തിലെ അഴുക്കുകൾ പുറംതള്ളുന്നതിന് ഉപവസിക്കുന്നത് നല്ലതാണ്. പ്രമേഹം പോലുള്ള പ്രശ്‌നങ്ങൾ ഇത് ഇല്ലാതാകും.

നെറ്റിയിൽ പൊട്ടുകുത്തുന്നത് എന്തിന്?

സ്ത്രീകൾ നെറ്റിയില്‍ പൊട്ടുകുത്തുന്നത് എനർജി നഷ്ടപെടാതിരിക്കാൻ വേണ്ടിയാണ്. ഏകാഗ്രത വർദ്ധിക്കുന്നതിനും സഹായിക്കുന്നു

Thursday, 27 April 2017

ഹിന്ദു വിശ്വാസപ്രകാരം, അമാവാസിദിനത്തിൽ ആചരിക്കേണ്ട പുണ്യകർമങ്ങൾക്കുള്ള സാമാന്യമായ പേര് അമാവാസി വ്രതം

                        ഹിന്ദു വിശ്വാസപ്രകാരം, അമാവാസിദിനത്തിൽ ആചരിക്കേണ്ട പുണ്യകർമങ്ങൾക്കുള്ള സാമാന്യമായ പേര് അമാവാസി വ്രതം അഥവാ അമാവാസ്യാവ്രതം അമാവാസിയുടെ സ്വാധീനം മനുഷ്യ ശരീരത്തിലും ചെലുത്തുന്നുണ്ട് എന്നാണ് ഹൈന്ദവ വിശ്വാസം. ഇതിൽ നിന്നുള്ള ദോഷവശങ്ങൾ ഒഴിവാക്കുന്നതിനായി അമാവാസിനാളുകളിൽ വ്രതം അനുഷ്ടിക്കുന്നത്. വ്രതാനുഷ്ടാനങ്ങളെ പൂർവികർ തങ്ങളുടെ ജീവിതത്തിന്റെ ഭാഗമായാണ് കരുതിയിരുന്നത്. പിതൃപ്രീതിയ്ക്കായാണ് അമാവാസി വ്രതം നോറ്റിരുന്നത്. സമ്പത്ത്, ആരോഗ്യം, സന്താനപുഷ്ടി ഇതൊക്കെ ഫലമായി കണ്ടിരുന്ന അമാവാസി വ്രതാനുഷ്ടാനത്തിന് പിന്നിൽ നമ്മുടെ പൂർവ്വികർക്ക് ചില നേരറിവുകൾ ഉണ്ടായിരുന്നു.

രാവിലെ പുണ്യതീർത്ഥസ്നാനശേഷം പിതൃബലി സമർപ്പണം, ഒരിക്കലൂണ് ഇവ വേണമെന്ന് അവർ അനുശാസിച്ചിരുന്നു. കർക്കിടകം, മകരം, കുംഭം, തുലാം ഈ മാസങ്ങളിലെ അമാവാസികൾക്ക് പ്രാധാന്യം കല്പിച്ചിരുന്നു.

സമുദ്രസ്നാനം, തിലതർപ്പണം, ഒരിക്കലൂണ് എന്നിവ അനുഷ്ഠിക്കുകയും നിഷിദ്ധങ്ങളായ കർമങ്ങൾ ചെയ്യാതിരിക്കുകയും അമാവാസ്യാവ്രതത്തിൽ ഉൾപ്പെടുന്നു. കറുത്തവാവുന്നാൾ പിതൃക്കളുടെ തൃപ്തിക്കായി ദർശശ്രാദ്ധം എന്ന പിതൃകർമവും തിലതർപ്പണവും നടത്തുന്നത് അതീവ ശ്രേയസ്കരമാണ്. ഒരു വംശത്തിൽ ജീവിച്ചിരിക്കുന്ന ഒരു പുത്രൻ, അയാളുടെ മരിച്ചുപോയ പിതാവ്, പിതാമഹൻ, പ്രപിതാമഹൻ, മാതാവ്, മാതാമഹൻ, മാതൃപിതാമഹൻ, മാതൃപ്രപിതാമഹൻ, പിതാമഹി, പ്രപിതാമഹി, മാതാമഹി, മാതൃപിതാമഹി, മാതൃപ്രപിതാമഹി എന്നിവരെയെല്ലാം ഉദ്ദേശിച്ച് തിലതർപ്പണം ചെയ്തേ മതിയാവൂ. ആ വംശത്തിൽ വേറെയും പുത്രന്മാരുണ്ടെങ്കിൽ അവരും ഈ വിധത്തിലുള്ള കർമങ്ങൾ അനുഷ്ഠിക്കണം. വംശത്തിന്റെ അഭിവൃദ്ധിക്ക് അമാവാസ്യാവ്രതം അവശ്യം അനുസരിക്കേണ്ടതാണെന്നും അതു ചെയ്യാത്തവരുടെ വംശത്തിന് ഹാനി സംഭവിക്കുമെന്നും സ്മൃതികളിൽ പറയുന്നു. ഉത്തരായനത്തിന്റെ ആരംഭം മകരമാസത്തിലും ദക്ഷിണായനത്തിന്റെ ആരംഭം കർക്കിടക മാസത്തിലും ആകയാൽ ആ മാസങ്ങളിലുള്ള അമാവാസ്യകൾക്കും വ്രതങ്ങൾക്കും പ്രാധാന്യം കല്പിച്ചിട്ടുണ്ട്. കേരളത്തിൽ നടപ്പുള്ള വാവുബലി, വാവൂട്ട് മുതലായവ അമാവാസ്യാവ്രതത്തിന്റെ ആചരണവിഷയകമായ പ്രചരണത്തിനു തെളിവാണ്.

വഴിപാടു ഗുണങ്ങള്‍

വഴിപാടു ഗുണങ്ങള്‍

1. വിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം ?
ദുഃഖനിവാരണം

2. പിന്‍വിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം ?
മംഗല്ല്യ സിദ്ധി, ദാമ്പത്യ ഐക്യം.

3. കെടാവിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം ?
മഹാവ്യാധിയില്‍ നിന്ന് മോചനം.

4. നെയ്യ് വിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം ?
നേത്രരോഗ ശമനം

5. ചുറ്റുവിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം ?
മനശാന്തി, പാപമോചനം, യശസ്സ്

6. നാരങ്ങാ വിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം ?
രാഹുദോഷ നിവാരണം, വിവാഹതടസ്സം നീങ്ങല്‍.

7. ആല്‍വിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം ?
ഉദ്ദിഷ്ടകാര്യസിദ്ധി.

8. മാല വഴിപാട് കഴിച്ചാലുള്ള ഫലം ?
മാനസിക സുഖം

9. കൂവളമാല വഴിപാട് കഴിച്ചാലുള്ള ഫലം ?
മൂന്ന് ജന്മങ്ങളിലെ പാപങ്ങള്‍ നശിക്കുന്നു, ഉറച്ച മനസ്സിന്, ശിവസായൂജ്യം.

10. നിറമാല വഴിപാട് കഴിച്ചാലുള്ള ഫലം ?
അഭീഷ്ടസിദ്ധി

11. ഗണപതിഹോമം വഴിപാട് കഴിച്ചാലുള്ള ഫലം ?
വിഘ്‌നങ്ങള്‍ മാറി ലക്ഷ്യം കൈവരിക്കല്‍.

12. കറുക ഹോമം വഴിപാട് കഴിച്ചാലുള്ള ഫലം ?
ബാലാരിഷ്ടമുക്തി, രോഗശമനം.

13. മൃത്യുഞ്ജയഹോമം വഴിപാട് കഴിച്ചാലുള്ള ഫലം ?
കഠിനരോഗ നിവാരണം, സകലവിധ പാപമോചനം.

14. തിലഹോമം വഴിപാട് നടത്തിയാലുള്ള ഫലം ?
പ്രേതോപദ്രവങ്ങളില്‍ നിന്ന് ശാന്തി.

15. കാളികാഹോമം വഴിപാട് നടത്തിയാലുള്ള ഫലം ?
ശത്രുദോഷ ശമനം.

16. ലക്ഷ്മിഹോമം വഴിപാട് നടത്തിയാലുള്ള ഫലം ?
ധനാഭിവൃദ്ധി

17. ചയോദ്രുമാഹോമം വഴിപാട് നടത്തിയാലുള്ള ഫലം ?
രോഗശാന്തി

18. ഐകമത്യഹോമം വഴിപാട് നടത്തിയാലുള്ള ഫലം ?
കുടുംബഭദ്രത, മത്സരം ഒഴിവാക്കല്‍

19. സുദര്‍ശനഹോമം വഴിപാട് നടത്തിയാലുള്ള ഫലം ?
രോഗശാന്തി

20. അഘോരഹോമം വഴിപാട് നടത്തിയാലുള്ള ഫലം ?
ആഭിചാരബാധ, ശത്രുദോഷം, എന്നിവയുടെ നിവാരണം.

21. ആയില്ല്യ പൂജ വഴിപാട് നടത്തിയാലുള്ള ഫലം ?
ത്വക്ക് രോഗശമനം, സര്‍പ്പപ്രീതി, സര്‍പ്പദോഷം നീങ്ങല്‍.

22. ഉമാമഹേശ്വര പൂജ വഴിപാട് നടത്തിയാലുള്ള ഫലം ?
മംഗല്ല്യ തടസ്സ നിവാരണം.

23. ലക്ഷ്മീ നാരായണ പൂജ വഴിപാട് നടത്തിയാലുള്ള ഫലം ?
ദുരിതനിവാരണം, ശത്രുനിവാരണം

24. നൂറും പാലും വഴിപാട് നടത്തിയാലുള്ള ഫലം ?
സന്താനലാഭം, രോഗശാന്തി, ദീര്‍ഘായുസ്സ്.

25. ഭഗവതിസേവ വഴിപാട് നടത്തിയാലുള്ള ഫലം ?
ദുരിതനിവാരണം, ആപത്തുകളില്‍ നിന്നും മോചനം.

26. ബ്രഹ്മരക്ഷസ്സ് പൂജ വഴിപാട് നടത്തിയാലുള്ള ഫലം ?
സ്ഥല ദോഷത്തിനും, നാല്‍ക്കാലികളുടെ രക്ഷക്കും.

27. നിത്യപൂജ വഴിപാട് നടത്തിയാലുള്ള ഫലം ?
സര്‍വ്വവിധ ഐശ്വര്യം.

28. ഉദയാസ്തമനപൂജ വഴിപാട് നടത്തിയാലുള്ള ഫലം ?
ദീര്‍ഘായുസ്സ്, ശത്രുദോഷനിവാരണം, സര്‍വ്വൈശ്വര്യം.

29. ഉഷപൂജ വഴിപാട് നടത്തിയാലുള്ള ഗുണം ?
വിദ്യാലാഭം, സന്താനലബ്ധി

30. ഉച്ചപൂജ വഴിപാട് നടത്തിയാലുള്ള ഗുണം ?
രോഗശാന്തി, ഗ്രിഹ ദ്രവ്യ ലാഭം, മനസമാധാനം

31. ആത്താഴപൂജ വഴിപാട് നടത്തിയാലുള്ള ഗുണം ?
ആയൂരാരോഗ്യ സൌഖ്യം

32. ഒറ്റപ്പം വഴിപാട് നടത്തിയാലുള്ള ഗുണം ?
നല്ല ആരോഗ്യം

33. കദളിപ്പഴം നിവേദ്യം നടത്തിയാലുള്ള ഫലം ?
ജ്ഞാനലബ്ധി

34. വെണ്ണ നിവേദ്യം നടത്തിയാലുള്ള ഫലം ?
ബുദ്ധിക്കും, വിദ്യക്കും.

35. വെള്ള നിവേദ്യം വഴിപാട് നടത്തിയാലുള്ള ഗുണം ?
ദാരിദ്ര്യം നീങ്ങും

36. അവില്‍ നിവേദ്യം വഴിപാട് നടത്തിയാലുള്ള ഗുണം ?
ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം

37. ത്രിമധുരം വഴിപാട് നടത്തിയാലുള്ള ഗുണം ?
താപത്രയങ്ങളില്‍നിന്നു മുക്തി.

38. പഞ്ചാമൃതം വഴിപാട് നടത്തിയാലുള്ള ഗുണം ?
ദേവാനുഗ്രഹം

39. ചന്ദനം ചാര്‍ത്ത് വഴിപാട് നടത്തിയാലുള്ള ഗുണം ?
ഉഷ്ണരോഗശമനം, ചര്‍മ്മ രോഗശാന്തി.

40. ദേവിക്ക് മുഴുക്കാപ്പ് ചാര്‍ത്തിയാല്‍ ലഭിക്കുന്ന ഗുണം ?
പ്രശസ്തി, ദീര്‍ഘായുസ്സ്

41. ഗണപതിക്ക് മുഴുക്കാപ്പ് ചാര്‍ത്തിയാല്‍ ലഭിക്കുന്ന ഗുണം ?
കാര്യതടസ്സം മാറികിട്ടും

42. ശിവന് മുഴുക്കാപ്പ് ചാര്‍ത്തിയാല്‍ ലഭിക്കുന്ന ഗുണം ?
രോഗശാന്തി, ദീര്‍ഘായുസ്സ്

43. കാവടിയാട്ടം വഴിപാട് നടത്തിയാലുള്ള ഗുണം ?
ഐശ്വര്യലബ്ധി

44. മുട്ടരുക്കല്‍ വഴിപാട് നടത്തിയാലുള്ള ഗുണം ?
തടസ്സങ്ങള്‍ നീങ്ങുന്നു.

45. താലിചാര്‍ത്തല്‍ വഴിപാട് നടത്തിയാലുള്ള ഗുണം ?
മംഗല്ല്യഭാഗ്യത്തിനു

46. നീരാജനം വഴിപാട് നടത്തിയാലുള്ള ഗുണം ?
മനസ്വസ്ഥത, ശനിദോഷ നിവാരണം, രോഗവിമുക്തി.

47. വെടിവഴിപാട് നടത്തിയാലുള്ള ഗുണം ?
നഷ്ടപ്പെട്ട ദ്രവ്യം കണ്ടെത്തുന്നതിനും, കാര്യസാധ്യത്തിനും

48. പായസം വഴിപാട് നടത്തിയാലുള്ള ഗുണം ?
ധനധാന്യ വര്‍ദ്ധന

നമ്മുടെ പൈതൃകം

നമ്മുടെ പൈതൃകം
🔯🔯🔯🔯🔯🔯🔯

      ലോകത്തിന്റെ  മുഴുവൻ നന്മക്കും  വേണ്ടി  പ്രാർഥിച്ചിരുന്ന  ഒരു  രാഷ്ട്രമായിരുന്നു  ✨ഭാരതം✨

 ഭാരതത്തിലെ  ഓരോ  മംഗളകർമവും   അവസാനിച്ചിരുന്നത്  ✨""ലോക  സമസ്ത  സുഖിനോ ഭവന്തു""✨  എന്ന  മന്ത്രം  ചൊല്ലിയായിരുന്നു .

🏻1947 വരെ  വിദേശികൾ  നശിപ്പിച്ച  👉""നമ്മുടെ""  സംസ്കാരം  പിന്നീട്  👉""നമ്മൾ""  തന്നെ  നശിപ്പി ച്ചു .

ലോഹതന്ത്രവും  ആരോഗ്യ  ശാസ്ത്രവും ,ഗണിത  ശാസ്ത്രവും  ജ്യോതിഷവും  എല്ലാം  ഭാരതത്തിന്റെ  സംഭാവനയാണ് .

🏻AD  പത്താം  നൂറ്റാണ്ട്  വരെ  👉""4  അക്ക  സംഖ്യ"" എഴുതാൻ  അറിവില്ലാത്ത 👉യുറോപ്യൻ മാരുടെ  മുന്നിൽ  ‘👉അരിതമാറ്റിക് പ്രോവിഷനും’  ‘👉ജോമെട്രിക്ക് പ്രോവിഷനും’ ഉപയോഗിച്ച്  വേദമന്ത്രങ്ങൾ  ചൊല്ലിയിരുന്നവരാണ്  ഭാരതീയർ .

🏻👉"യജുർവേദ""ത്തിൽ.......     .AD  1500 നു  ശേഷം കണ്ടുപിടിച്ച  ഈ  ലോഹങ്ങൾ മുഴുവനും കണ്ടുപിടിച്ചത്   👉""യൂറോപ്യൻസ് "" ആണെന്നാണ്‌  നമ്മൾ   പുസ്തകങ്ങൾ    നോക്കി  പഠിച്ചി ട്ടുള്ളത്‌.  

🏻പക്ഷെ  നമ്മുടെ  ഭാരതത്തിന്‌   5000  വർഷങ്ങൾക്ക്  മുൻപ്    അവയെ  കുറിച്ച്  അറിവുണ്ടായിരുന്നു

 🏻 AD  400 നു  ശേഷം  AD  1500  വരെ  നൂറുകണക്കിന്  രസതന്ത്ര പുസ്തകങ്ങൾ   ഭാരത്തിൽ  എഴുത്പെട്ടിട്ടുണ്ട് 👉.രസരത്നാകരം ,   രസസമുച്ചയം, 👉രസേന്ദ്രസാരസർവ്വസ്സ്വം ,👉രസ്സേന്ദ്രചൂടാമണി , തുടങ്ങിയ  പുസ്തകങ്ങൾ  എല്ലാം  തന്നെ  ✨നാഗാർജ്ജുന✨നെ  പോലുള്ള  പ്രഗൽഭരായ  രസ തന്ത്രജ്ഞരാൽ  എഴുതപെട്ടിട്ടുള്ളതാണ് .

🏻ഈ  പുസ്തകങ്ങളിലെല്ലാം  ഓരോരോ  കെമിക്കലുകൾ  എങ്ങിനെയെല്ലാം  ഉപയോഗിക്കണം  എന്ന്  വ്യക്തമായി  പ്രതിപാദിച്ചിട്ടുണ്ട്  .

🏻കൂടാതെ  സ്വർണം ,വെള്ളി  ടിൻ ,ലെഡ് , അയേൻ ,കൊപെർ ,മെർകുറി ,എന്നീ മെറ്റലുകൾ  എപ്രകാരമാണ്  👉പ്രോസസ്  ചെയ്യേണ്ടത് എന്ന്  വ്യക്തമായി   പ്രതിപാദിക്കുന്നു.

🏻പ്രകാശത്തിനു   7 നിറങ്ങൾ   ഉണ്ടെന്നു  കണ്ടുപിടിച്ചത👉് 'സർ  ഐസക്ന്യൂട്ടണ്‍ ' അല്ല .  👉""വിശ്വാമിത്ര മഹർഷി""  ആണ് ,സൂര്യദേവൻ  തന്റെ 7  നിറങ്ങൾ  ഭൂമിയിലീക്ക്  അയക്കുന്നു  എന്ന്  👉വേദങ്ങളിൽ  എഴുതിയത് കാണുക

🏻പ്രകാശം  സഞ്ചരിക്കുന്നു എന്ന്  കണ്ടെത്തിയതും 👉'സർ  ഐസക്ന്യൂട്ടണ്‍  അല്ല.   ഒരു നിമിഷത്തിന്റെ  പകുതി  സമയം  കൊണ്ട് 2022  യോജന  വേഗത്തിൽ  പ്രകാശത്തെ  ഇങ്ങോട്ടയക്കുന്ന  സൂര്യദേവാ  അങ്ങേക്ക്  പ്രണാമം എന്ന് പറഞ്ഞത്  👉വിജയനഗരം  സാമ്രാജത്തിലെ  ഹരിഹരന്റെയും ഗുപ്തന്റെയും   ആസ്ഥാന പുരോഹിതനായ 👉✨"സയണാചാര്യൻ" ✨ ആണ്.

👉ന്യൂട്ടൻ  👉ഗ്രാവിറ്റി  കണ്ടുപിടിക്കുന്നതിനു മുൻപ്  ഭാരതീയ  ജ്യോതി  ശാസ്ത്രത്തിൽ  ഗ്രാവിറ്റിക്ക്  👉'ഡഫനിഷൻ'  ഉണ്ടായിരുന്നു .

🏻ആകാശത്തിലുള്ള  സോളിഡ്  മെറ്റിരിയൽസ്‌നെ   ഭൂമി  അതിനെ  ശക്തികൊണ്ട്  ആകർഷിക്കുന്നു .  👉ഇതൊന്നിനെയാണോ ആകർഷിക്കുന്നത്  അത്  താഴെ  വീഴുകതന്നെ ചെയ്യും .

🏻തുല്യ  ശക്തികൊണ്ട്  ആകർഷിക്കുന്ന  ജ്യോതിർ ഗോളങ്ങൾ    വീഴുകയില്ല   👉""ഭാസ്കരാചാര്യ "" (1114–1185) എഴുതിയ  ഈ വരികൾ സിദ്ധാന്തശിരോമണി  എന്ന  പുസ്തകത്തിൽ   👉""ഭുവനകോശം "" എന്ന ഭാഗത്തിൽ  ആറാം  അധ്യായത്തിൽ  നിങ്ങൾക്ക്  വായിക്കാൻ ആകും..

🏻ഭൂമി  ഉരുണ്ടതാണെന്നും  സൂര്യന്  ചുറ്റും  കറങ്ങുന്നു  എന്നും  കണ്ടുപിടിച്ചത്  👉""ആര്യഭടൻ""  ആണ് !!

🏻ഇന്ന്  നമ്മൾ  ഇതിനെല്ലാം  പേര്  വിളിക്കുന്നത്‌  👉ഗലീലിയോയെയും  ,👉കൊപെർ നിക്കസ്സിനെയും ,👉റ്റൈക്കൊബ്ലാണ്ട്നെയും    ആണ് .

🏻 AD  449 ൽ  ആര്യഭടാചാര്യൻ  ഒന്നാമൻ  അദ്ദേഹത്തിന്റെ 23മത്തെ  വയസ്സില  എഴുതിയ  ✨“ആര്യാഭടീയം” ✨ എന്ന  ഗ്രന്ഥം  ഭാരതത്തിലെ  ✨""ജ്യതിർഗണിതശാസ്ത്ര  പട്ടികയിൽ  ഒന്നാമതായി  നിൽക്കുന്നു .

🏻ഭൂമിയുടെ  ഗോളാകൃതിയെ  കുറിച്ചും ഭൂമി  സൂര്യന് ചുറ്റും  കറങ്ങുന്നതിനെ  കുറിച്ചും  👉""ഭുമിയുടെ   Rotation ""നെ   കുറിച്ചും   👉""Revolution ""നെ   കുറിച്ചും  അതിന്റെ  Speed നെ   കുറിച്ചും  വ്യക്തമായി  എഴുതിയ  ✨‘ആര്യഭടീയം’ ✨ അത്യുജ്ജലമാണ്  എന്നത് കൊണ്ടുതന്നെയാണ്  നമ്മൾ  നമ്മുടെ  ആദ്യ  ഉപഗ്രഹത്തിനു  👉“”ആര്യഭട്ട””  എന്ന്  പേര്  നൽകിയത് .

🏻👉""ആര്യഭടാചാര്യനും , ഭാസ്കരാചാര്യനും "" എഴുതിവച്ചിരിക്കുന്ന  എല്ലാ കാര്യങ്ങളും അതിന്റെ  ✨""10  ഇരട്ടി""✨ വിശദീകരിച്ചു   ഭ്രമ്മഗുപ്തൻ  👉""ഭ്രമ്മസ്പുടസിദ്ധാന്തത്തിൽ "" എഴുതിയിട്ടുണ്ട് .

 വൃത്തത്തിന്റെ  വിസ്തീർണ്ണം , വൃത്തത്തിന്റെ ചുറ്റളവ്‌ , വ്യാപ്ത്യം  തുടങ്ങി  എല്ലാ കാര്യങ്ങളും ഭ്രമ്മഗുപ്തൻ  👉Equation നോട്  കൂടി  എഴുതിവച്ചിരിക്കുന്നു .

🏻ഗ്രീൻ വിച്  രേഖ  പണ്ട്  ഭാരതത്തിൽ  ആയിരുന്നു . അപ്പുറത്തും  ഇപ്പുറത്തും  longitudeഉം  latitude ഉം   കണക്കാക്കിയിരുന്നു .

🏻✨വരാഹിമിഹിരൻ  AD 553 ✨ൽ  അലക്സാൻഡ്ര്യയുടെ   Longitude  കണക്കാക്കിയിട്ടുണ്ട് . 23 .7 ഡിഗ്രി യായാണ്  ✨ഉജ്ജയിനി✨ യിൽനിന്നും  അലക്സാൻഡ്ര്യയുടെ ദൂരം കണക്കാക്കിയിട്ടുള്ളത് .ഇന്ന്  മോഡേൻ സയൻസ് പ്രകാരം  ഇന്ന്  നോക്കിയാൽ അത്  23 .3  ഡിഗ്രി

🏻👉""ജെർമനി""യിലെ  സെന്റ്‌  ജോർജ് സംസ്കൃതം യൂണിവേഴ്‌സിറ്റിയിലെ  കവാടത്തിൽ ✨‘പാണിനി’✨യുടെ  ഒരു  വലിയ  ചിത്രം  കൊത്തി വച്ചിട്ടുണ്ട് .

🏻👉""ജർമ്മൻ"" ഭാഷയുടെ  അടിസ്ഥാനം  പാണിനി  എഴുതിയ  ""അഷ്ട്ടാദ്ധ്യായി""  എന്ന  വ്യാകരണ  ഗ്രന്ഥം  ആണ് .

🏻മനുഷ്യന്  ഉണ്ടാകാൻ  സാധ്യതയുള്ള  ഓരോ  രോഗത്തിന്റെയും അവയുടെ  ചികിത്സാവിധിയെ കുറിച്ചും ഔഷധങ്ങളെ  കുറിച്ചും ഔഷധം  നൽകുമ്പോൾ  ചൊല്ലുന്ന മന്ത്രങ്ങളുടെയും വരികൾ  ചേർത്തു  ""51  ശാഖകൾ "" ഉള്ള  ✨അഥർവ്വ  വേദം✨ നമ്മുടെ  നാട്ടിൽ  ഉണ്ടായിരുന്നു .

🏻World  Health   Organization universal medicine status കൊടുത്തിരിക്കുന്ന  ഭൂമിയിലെ  ഒരേ ഒരു  compound   ജലം  ആണ് . ഏതൊരു  അസുഖത്തിനും  ജലം അല്ലാതെ  വേറെ ഒന്നും  നൽകരുത്  എന്ന്  👉✨യജുർവേദ✨ത്തിൽ  കാണുന്നു .

ആധുനിക  വൈദ്യശാസ്ത്രത്തിന്റെ  പിതാവായി  അറിയപെടുന്നത്  👉ഹിപ്പോക്രാറ്റ്സ്  ആണ്, 🏻ചരകന്റെയും  ശുശ്രുതന്റെയും പുസ്തകത്തിൽ  നിന്നാണ് താൻ  ഔഷധ ശാസ്ത്രം  പഠിച്ചത്  എന്ന്  ഹിപ്പോക്രാറ്റ്സ് എഴുതിയ  പുസ്തകത്തിൽ ✨117  തവണ ✨ പറയുന്നു .ചികിത്സ  മനസ്സും  ശരീരവും  ഒരുമിക്കണം  എന്ന്  പറഞ്ഞത്  👉ശുശ്രുതൻ  ആണ് .

ശരീരത്തിന്  ഏൽക്കുന്ന  എല്ലാ  ആഘാതവും  മനസ്സിനും  മനസ്സിന്  എൽക്കുന്ന  എല്ലാ  ആഘാതവും  ശരീരത്തിനും  ഏൽക്കുന്നു  എന്ന് ✨BC 700 ✨ൽ എഴുതിയ   ☀ശുശ്രുത  സംഹിത☀യിൽ  പറയുന്നു .. ഇന്ന്  അമേരിക്കയിൽ  ഇതേ  ചികിത്സാ രീതി  ✨Quantum Healing✨ (Deepak Chopra) എന്നപേരിൽ 21 നൂറ്റാണ്ടിലെ  അത്യാധുനിക  ചികിത്സാ  രീതിയായി  കണക്കാക്കുന്നു .

🏻✨ബ്രെയിൻ  Activate✨   ചെയ്യാൻ Meditation നെ പോലെ  മറ്റൊന്നില്ല  എന്ന്  👉അമേരിക്ക  പറയുന്നു ,

 🏻അവിടത്തെ  സിലബസ്  അനുസരിച്ച്  എല്ലാ  ✨""യൂണിവേഴ്സിറ്റി""✨  കളിലും പ്രസിദ്ധീകരിക്കുന്ന  ടെക്സ്റ്റ്‌ബുക്കിന്റെ  അവസാന  chapter  👉✨meditation✨   ആയിരിക്കണം  എന്ന്  👉നിർബന്ധമുണ്ട് .

സൂര്യനമസ്കാരം അമേരിക്കയിലുംഇംഗ്ലണ്ടിലും   അവരുടെ  👉""ജീവിതചര്യ"" ആയിരിക്കുന്നു .

 🏻👉Washington പോസ്റ്റ്‌   മാഗസിന്റെയും   New York  times മാഗസിൻന്റെയും കണക്കു  അനുസരിച്ച്  അവിടുത്തെ 40  വയസ്സ്  👉65% പേർ  നമ്മുടെ  👉സൂര്യനമസ്കാരവും  👉യോഗയും    ചെയ്യുന്നവരാണത്രേ.

 🏻✨""പതഞ്‌ജലി ""✨🙏🏻 മഹിർഷിയുടെ   യോഗശാസ്ത്രത്തിൽ  പരിണാമത്തെകുറിച്ചു  വ്യക്തമായി  പറയുന്നു .

🏻7 ദിവസത്തിൽ  ഒരിക്കൽ  ജോലിക്കാർക്ക്  അവധി  നൽകണം  എന്ന്  പറഞ്ഞത്  ബ്രിട്ടീഷുകാർ  അല്ല.  ☀ചാണക്യൻ ☀ ആണ് , അദ്ദേഹത്തിന്റെ  👉""അർത്ഥ ശാസ്ത്ര""ത്തിൽ  ഇത്  വ്യക്തമായി  പറയുന്നുണ്ട് .

 വിഷ്ണുശർമ AD 505 ൽ  എഴുതിയ  പഞ്ചതന്ത്രം എന്ന പുസ്തകം അമേരിക്കയുടെ 👉""CIA""(Central Intelligence Agency) യുടെ  സിലബസിന്റെ  ഭാഗമാണിന്ന് .,

🏻ലോഹതന്ത്രം  ആയാലും  രസതന്ത്രം ആയാലും  ജ്യോതിശാസ്‌ത്രം  ആയാലും  ആരോഗ്യ ശാസ്ത്രമായാലും  ഇന്ന്  ലോകം  ഭാരതത്തിന്റെ പൈതൃകം  പുനർ ചിന്തനത്തിനു  വഴിയൊരുക്കുന്നു .🙏🏻

🏻OXFORD  UNIVERSITY യിൽ  പ്രസിദ്ധമായ    👉""Bodleian library"" യിൽ  👉""20000"" ത്തോളം ""കറുത്ത  പെട്ടികളിലായി  സൂക്ഷിച്ചിരിക്കുന്ന "" 👉താളിയോലകൾ  മുഴുവനും  ഇന്ത്യയിൽ  നിന്നും  കടത്തിയവയാണ് .ഇന്ന്  കാണുന്ന  പല  കണ്ടുപിടുത്തവും ഇവയിൽ  നിന്നുള്ള  വിജ്ഞാനം ആണ് .

കൂടാതെ ✨ "Harvard university"✨ യിൽ സൂക്ഷിച്ചിട്ടുള്ള 💥442  ഋഗ്വേദ  ഗ്രന്ഥങ്ങൾ 💥 👉നമ്മുടെതാണെന്ന്   എത്രപേർക്ക്  അറിയാം .

"""🌟ലോകം  രണ്ടുകയ്യും  നീട്ടി  അറിവിനായി  ഭാരതത്തിന്‌ മുൻപിൽ  കൈനീട്ടി  നില്ക്കും🌟"""  എന്ന്  പറഞ്ഞത് 👉""Max Muller"" ആണ്.

👉11 വർഷം  സംസ്കൃതം  പഠിച്ചു നമ്മുടെ  വേദങ്ങളെ  TRANSLATE  ചെയ്ത് 47  പുസ്തകങ്ങൾ അടങ്ങിയ  The Book of Oriental എഴുതിയ  പണ്ഡിതനായിരുന്നു    👉Max Muller ..

🏻👉നിർഭാഗ്യമെന്ന്   പറയട്ടെ   നമുക്ക്  നമ്മുടെ  സംസ്കാരത്തോടു പുച്ഛമാണ്.!!!!

ജീവിതത്തിൽ പകർത്തുക.......

💐💐💐💐💐💐💐💐💐💐
മനസ്സിരിത്തി വായിക്കുക......,ജീവിതത്തിൽ പകർത്തുക.......

🌀* സ്വന്തം ഭക്തി, ആരോഗ്യം, സന്തോഷം, മനസ്സമാധാനം, ഉറക്കം ഇതിനേക്കാള്‍ പണത്തിന്‌ പ്രാധാന്യം നല്‍കരുത്‌.

🌀* കണ്ണുനീര്‍ തുടക്കുക, നിങ്ങളുടെ സൃഷ്ടാവിനെക്കുറിച്ച്‌ നല്ലതു വിചാരിക്കുക, അവന്റെ അനുഗ്രഹങ്ങളെ ധാരാളം ഓര്‍ക്കുക.

🌀* സത്‌ഫലങ്ങള്‍ മാത്രം തരുന്ന മരത്തെപ്പോലെയാവുക,
കല്ലെറിഞ്ഞാലും അത്‌ ഫലങ്ങള്‍ കൊഴിച്ചുതരും.

🌀 പെരുമാറ്റരീതികളും, മനോഭാവങ്ങളും പൂന്തോട്ടത്തേക്കാള്‍ മനോഹരമാവട്ടെ..

🌀* സമയത്തെ ക്രമീകരിച്ചാല്‍ ചെയ്യാനുള്ളതെല്ലാം ചെയ്യാന്‍ കഴിയും.

🌀* നല്ല ഗ്രന്ഥങ്ങള്‍ വായിക്കുക..അല്ലെങ്കില്‍ വിശുദ്ധ ഗ്രന്ഥങ്ങളുടെ പാരായണം കേള്‍ക്കുക..
ഒരു പക്ഷെ അതിലെ ഒരു ചെറിയ വചനം ഹൃദയത്തില്‍ പ്രകമ്പനം സൃ ഷ്ടിച്ചേക്കാം...
🌀* മഴയെക്കാള്‍ ഉപകാരിയാവുക. ചന്ദ്രനേക്കാള്‍ സൗന്ദര്യള്ളമുള്ളവരാകുക.

🌀* നിങ്ങളുടെ അലങ്കാരം സ്വര്‍ണ്ണമോ വെള്ളിയോ അല്ല, മറിച്ച് എളിമ, വിനയം, ക്ഷമ, ദയ, അറിവ് പരോപകാരം എന്നിവയാണ്.

🌀* നിരാശയില്‍ അകപ്പെട്ടാല്‍ ഒന്നും പഠിക്കാനോ ഒന്നിലും സന്തോഷം കണ്ടെത്താനോ കഴിയില്ല.

🌀* ആരോഗ്യകരമായ ശരീരത്തില്‍  ചതി, വിദ്വേഷം, അസൂയ എന്നിവക്ക്‌ സ്ഥാനമില്ല.

🌀* ധാനധര്‍മ്മങ്ങളിലൂടെ പാവപ്പെട്ടവന്റെയും ആവശ്യക്കാരന്റെയും സ്‌നേഹം നേടുക

🌀* പ്രാര്‍ത്ഥന പതിവാക്കുക.
🌀* ഒരു മിനിട്ടിലൊരു ആശയം രൂപീകരിക്കുക,
ഒരു മണിക്കൂറിലൊരു സല്‍കര്‍മ്മമെങ്കിലും ചെയ്യുക.

🌀* നിങ്ങളുടെ മതമാണ്‌ നിങ്ങളുടെ സ്വര്‍ണ്ണം, ധാര്‍മ്മികതയാണ്‌ അലങ്കാരം, നല്ല പെരുമാറ്റമാണ്‌ സ മ്പത്ത്‌.

🌀* കൊടുങ്കാറ്റിന്റെ നടുവിലും നല്ലതേ വരൂ എന്നു ചിന്തിക്കുക.

🌀* ഉപദേശം കൊണ്ടും ദയയുള്ള വാക്കുകള്‍കൊണ്ടും നിങ്ങളെ സഹായിക്കാന്‍ കഴിയുന്നവരോട്‌ മാത്രം നിങ്ങളുടെ സങ്കടങ്ങള്‍ പങ്കുവെക്കുക.

🌀* വീണു പരിക്കേറ്റ കുഞ്ഞിനെ ഓര്‍ത്ത്‌ കരഞ്ഞ്‌ സമയം കളയരുത്‌..അവന്റെ മുറിവുകള്‍ വേഗം പരിചരിക്കുക..

🌀* ഓരോ ദിവസവും പുതിയ തുടക്കമാവുക..ചെയ്യാന്‍ കഴിയാത്ത കാര്യങ്ങളെ ഓര്‍ത്ത്‌ വിഷമിക്കരുത്‌, മെച്ചപ്പെടുത്താന്‍ കഴിയുന്ന കാര്യങ്ങള്‍ക്ക്‌ സമയം ക ണ്ടെത്തുക.

🌀* നിങ്ങളുടേതു പോലെ എല്ലാവര്‍ക്കും പ്രശ്‌നങ്ങളുണ്ട്‌ എന്ന്‌ ഉള്‍ക്കൊള്ളുക. മനസ്സ്‌ ശാന്തമാക്കുക.

🌀* കഴിഞ്ഞ കാലത്ത്‌ നിങ്ങള്‍ തെറ്റു ചെയ്‌തിട്ടുണ്ടെങ്കില്‍ അതില്‍നിന്ന്‌ പാഠം ഉള്‍ക്കൊള്ളുക, എന്നിട്ട്‌ അവയെ വിട്ടുകളയുക.

🌀* ഏറ്റവും നീചമായ ശത്രുവാണ്‌ നിരാശ, അതിന്‌ മന:സ്സമാധാനം നശിപ്പിക്കാനുള്ള കരുത്തുണ്ട്‌.

🌀* പോയ കാലത്തെ മാറ്റാന്‍ നമുക്കാകില്ല. ഇനിയുള്ള കാലത്ത്‌ എന്താണ്‌ സംഭവിക്കുക എന്നും നമുക്കറിയില്ല, പിന്നെന്തിനാണ്‌ നാം സങ്കടപ്പെടുന്നത്‌.

🌀* ഭക്ഷണം കുറക്കുക, ശരീരത്തിന്‌ ആരോഗ്യമുണ്ടാകും.

🌀* പാപങ്ങള്‍ കുറക്കുക, മനസ്സിന്‌ ആരോഗ്യമുണ്ടാകും.

🌀* ദു:ഖങ്ങള്‍ കുറക്കുക, ഹൃദയത്തിന്‌ ആരോഗ്യമുണ്ടാകും.

🌀* സംസാരം കുറക്കുക, ജീവിതത്തിന്‌ ആരോഗ്യമുണ്ടാകും.

🌀* ജീവിതം തന്നെ കുറച്ചേയുള്ളൂ..വിഷമിച്ചും, ദുഖിച്ചും പിന്നെയും പിന്നെയും ജീവിതത്തെ ചെറുതാക്കിക്കളയരുത്‌...

🌀* മോശമായ നാവ്‌ അതിന്റെ ഇരയെക്കാള്‍ അതിന്റെ ഉടമക്കാണ്‌ കൂടുതല്‍ പ്രയാസമുണ്ടാക്കുക.

🌀* സുന്ദരിയായ സ്‌ത്രീ ആഭരണമാണെങ്കില്‍, സദ്‌്‌വൃത്തയായ സ്‌ത്രീ നിധിയാണ്‌.

🌀* മനസ്‌ സുന്ദരമായാല്‍ കാണുന്നതെല്ലാം
സുന്ദരമാകും.
കൂട്ടുകാരെ നിങ്ങൾ ഇത് വായിച്ചു കഴിഞ്ഞു ഇഷ്ട്ടപ്പെട്ടാൽ  ഷെയർ ചെയ്യണേ , കാരണം നല്ല കാര്യങ്ങൾ അറിയാൻ കൊതിക്കുന്ന ആയിരക്കണക്കിന് കൂട്ടുകാർ നമുക്ക് ചുറ്റിലും ഉണ്ടെന്ന കാര്യം ഒന്നോർക്കണേ
ഈ പുണ്യമായ സത്കർമ്മത്തിൽ നമുക്ക് എല്ലാവാർക്കും പങ്കാളികളാവാം🙏🙏🙏

എന്താണ് ഒരു മനുഷ്യ ജന്മത്തിന്റെ ലക്ഷ്യം?

👶🏻👴🏻👶🏻👴🏻👶🏻👴🏻👶🏻👴🏻👶🏻👴🏻👶🏻

എന്താണ് ഒരു മനുഷ്യ ജന്മത്തിന്റെ ലക്ഷ്യം?

🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

എന്റെയും നിങ്ങളുടെയും ജീവിതത്തിനു പിന്നില് ഒരു ലക്ഷ്യമുണ്ട്.

ഒരു അച്ഛൻ തന്റെ മകനെ വളര്‍ത്തി വലുതാക്കുന്നത് എന്തിനു വേണ്ടിയാണ്?

തന്റെ ലൈംഗിക തൃഷ്ണയുടെ പരിണിത ഫലമായിട്ടല്ല ഒരു പിതാവും ഒരു മാതാവും തന്റെ മകനെ കാണുന്നതും വളര്‍ത്തുന്നതും . പകരം, *നാളെ തനിക്ക് താങ്ങും തണലും ആകാൻ പോകുന്ന, താൻ സൃഷ്ടിച്ച ദൈവത്തിന്റെ പ്രതിരൂപമായാണ്.

പത്തു മാസം ഉറങ്ങി പോയി , പിന്നെ പത്തു കൊല്ലം ഉണ്ണിയായി പോയി. പിന്നെ ഉള്ള കാലമാണ് നമുക്ക് ആകെ ഉള്ള സമയ പരിധി.

അത് നമ്മുടെ ജന്മ ലക്ഷ്യം തേടി ഉള്ളതാവണം. അത് തിരിച്ചറിഞ്ഞവർ, ആ ലക്ഷ്യം സാക്ഷാത്കരിക്കാനായി പ്രയത്നിക്കണം.

ജീവിതം ഒരു എക്കോ പോലെയെന്ന് പറയും .നാം എന്ത് പറയുന്നുവോ അതാണ് എക്കോ ആയി തിരിച്ചു വരുന്നത് .അതെ പോലെ നാം എന്ത് ചെയുന്നുവോ ,എന്ത് ചിന്തിക്കുന്നുവോ,എന്ത് പറയുന്നുവോ അതെല്ലാം നമുക്ക് കാണേണ്ടിവരും ,കേൾക്കേണ്ടിവരും ,അനുഭവിക്കേടി വരും എന്നത് വിസ്മരിക്കരുത് .

ഒരു ശരാശരി ജീവിത നിലവാരം പുലര്‍ത്തുന്ന യുവാവിന്റെ ലക്ഷ്യമെന്താണ്?

തനിക്ക് ജന്മം തന്നവരെ പരിപാലിക്കുക എന്നത് തന്നെ. *മാതാ, പിതാ, ഗുരോ ദൈവം. മാതാവിനും പിതാവിനും ഗുരുവിനും ശേഷമാണ് ദൈവമെന്നോ മാതാവും പിതാവും ഗുരുവും തന്നെയാണ് ദൈവമെന്നോ ഇഷ്ടാനുസരണം വ്യാഖ്യാനിക്കാം.

എങ്ങിനെ വ്യാഖ്യാനിച്ചാലും ജന്മം തന്നവർ ഈശ്വര തുല്യമാണ് എന്നതിൽ സംശയമില്ല. ഈ ഭൂമിയിൽ പിറന്നു വീഴാന് കാരണമായവർക്ക് ശരീരം കൊണ്ടും, മനസ്സ് കൊണ്ടും, ആത്മാവ് കൊണ്ടും നാം കടപെട്ടിരിക്കുന്നു.

സ്വന്തം ജീവിതത്തിന്റെ നല്ലൊരു ഭാഗം തങ്ങൾക്കായി ഉഴിഞ്ഞു വച്ച മാതാവിനെയും പിതാവിനെയും തങ്ങളാൽ കഴിയും വിധം സന്തുഷ്ടരാക്കുക, സംരക്ഷിക്കുക എന്നതാണ് സ്വയം പര്യാപ്തനായ ഒരു മകന്റെയോ മകളുടെയോ കടമ.

സ്വന്തം മകനോ മകളോ ഒരു നിലയിലെത്തുന്നത് വരെ, അത് എത്ര വൈകിയ വേളയിൽ ആണെങ്കിലും തങ്ങളാല് കഴിയും വിധം പിന്തുണയ്ക്കുന്ന ഒരു പാരമ്പര്യം അനുഭവിച്ചറിയാന്‍ ഭാഗ്യം സിദ്ധിച്ചവരാണ് നമ്മൾ.

ഇപ്പോൾ തന്നെ സ്വയം പര്യാപ്തരായ സഹോദരങ്ങൾ തമ്മിൽ കണ്ടാൽ മിണ്ടാത്ത അവസ്ഥയാണ് നിലവിലുള്ളത്.

അവരവർക്ക് അവരവരുടെ ജീവിതമാണ് വലുത്. അപ്പോൾ നാളെ നമ്മളുടെ മക്കൾ നമ്മളെ സംരക്ഷിക്കും എന്നതിന് എന്തുറപ്പാണ് ഉള്ളത്?

അവരും സ്വന്തം സഹോദരങ്ങളോട് അങ്ങനെയല്ലേ പെരുമാറൂ.

ഒരു മനുഷ്യ ജന്മം എന്നത് മഹത്തായ ഈശ്വര കൃപയുടെ ഫലമാണ്. അത് വേണ്ട വിധം വിനിയോഗിക്കാതെ സ്വന്തം ഭാര്യക്കും മക്കള്‍ക്കും വേണ്ടി നരകിച്ച് തീര്‍ക്കുന്ന ഒരുവന് അവസാന നാളുകളിൽ ഒന്നോർത്തു ആശ്വസിക്കുവാന് എന്താണുണ്ടാവുക?

കുടുംബം, കുട്ടികൾ എന്നത് ഏതൊരാൾക്കും അഭിമാനിക്കാവുന്ന വക തന്നെ ആണ്.

പക്ഷെ ഇന്നത്തെ സമൂഹത്തില് നാം സ്വന്തം കുട്ടികളെ ഒരു സ്വാര്ഥമതികൾ ആയി കാണുന്നു .

മാമ്പൂ കണ്ടും മക്കളെ കണ്ടും മോഹിക്കരുതെന്നു പഴമക്കാര് പറയുന്നത് അന്വർത്ഥമാകുന്നത് ഈ സാഹചര്യത്തിലാണ്.

വിവേചന ബുദ്ധിയും ചിന്തിക്കാനുള്ള കഴിവുമാണ് മനുഷ്യനെ മൃഗങ്ങളിൽ നിന്നും വ്യത്യസ്തരാക്കുന്നത്.

എങ്കിൽ പിന്നെ ആ ജന്മം സമൂഹ നന്മയ്ക്കായി ഉപയോഗിച്ച് കൂടെ?

സ്വന്തം മക്കളോട് തോന്നുന്ന സ്നേഹം ചുറ്റിലും കാണുന്ന മനുഷ്യരോടും മറ്റു ചരാചങ്ങളോടും കൂടി തോന്നിയാൽ അത് മതി ഈ ജന്മം സഫലമാകുവാൻ.

ആധ്യാത്മികത മനസ്സിലാക്കാൻ സന്യാസി ആകണമെന്നോ കാഷായ വസ്ത്രം ധരിക്കണമെന്നോ ഇല്ല.

ഗ്രഹസ്ഥാശ്രമിക്കും സന്യാസിയാകാം, സന്യാസിയുടെ മേന്മയും മഹത്വവും കൈ വരിക്കാം, സഹജീവികളെ സ്നേഹിക്കാനുള്ള ഒരു മനസ്സുണ്ടെങ്കിൽ.

അമ്പലത്തിൽ വഴിപാട് കഴിക്കുന്നതിനുപകരം, കാശിനു ഗതിയില്ലാത്ത ഒരു രോഗിക്ക് ഒരു നേരത്തെ മരുന്നും ആഹാരവും വാങ്ങി കൊടുത്താൽ അത് മതി
ഈശ്വര കടാക്ഷത്തിനു.

തീര്‍ത്ഥങ്ങളിൽ കുളിക്കുകയോ ക്ഷേത്രങ്ങൾ തേടി അലയുകയോ ഒന്നും വേണ്ട, ഒന്ന് കണ്ണ് തുറന്നു നോക്കിയാൽ മതി. മുന്നിൽ തെളിയും, ദൈവ സന്നിധിയിലേക്കുള്ള പാത.

ഒരു നേരത്തെ ആഹാരത്തിന് വഴി ഇല്ലാത്തവന് നാം വാങ്ങി കൊടുക്കുന്ന ഒരു ചെറിയ സഹായം മതി എല്ലാം കാണുന്ന ജഗദീശ്വരന്റെ മനസ്സ് നിറയാൻ,

ചിന്തിക്കുക… തിരിച്ചു കിട്ടും എന്നൊരിക്കലും ഉറപ്പില്ലാത്ത സ്നേഹത്തിനു വേണ്ടി ജീവിത കാലം മുഴുവന് നരകിച്ചു തീര്‍ക്കണോ, അതോ തന്നാൽ കഴിയും വിധം മറ്റൊരുവന് നന്മ ചെയ്തു എന്നാ മനസംതൃപ്തിയോടെ മരിക്കണോ എന്ന്.

സാഗരത്തോളം ആഴവും വ്യാപ്തിയുമുള്ള ഹിന്ദു മതത്തിലെ ചില അടിസ്ഥാന ജ്ഞാനങ്ങൾ ☀

സാഗരത്തോളം ആഴവും വ്യാപ്തിയുമുള്ള  ഹിന്ദു മതത്തിലെ
ചില അടിസ്ഥാന ജ്ഞാനങ്ങൾ ☀

🔺 ചോദ്യം
"ഹിന്ദുക്കള്ക്കൊരു മതമുണ്ടോ" ?

🔻ഉത്തരം
ഉണ്ട്. എന്നെന്നും നിലനില്ക്കുന്ന സനാതന ധര്മ്മം അതാണ് മതം

🔺ചോദ്യം
 "മതസ്ഥാപകനണ്ടോ" ?

🔻ഉത്തരം
ഉണ്ട് . സച്ചിദാനന്ദസ്വരൂപനായ ഈശ്വരന്

🔺 ചോദ്യം
"ഒരു മത ഗ്രന്ഥമുണ്ടോ?

🔻ഉത്തരം
ഉണ്ട് ജ്ഞാനവിജ്ഞാനങ്ങളുടെ കലവറയായ വേദം 📖

☀ ഹിന്ദുക്കള്ക്ക് ഒരു ചരിത്രം ഉണ്ട് , ഇന്ന് മനുഷ്യന്അറിയാന് സാധിക്കുന്നതില് അതിപുരാതനമായ ഒരുചരിത്രം. 🚩

☀ ഹിന്ദു മതത്തില് എല്ലാം ഉണ്ട്  ഹിന്ദുമതത്തില് ഇല്ലാത്തതൊന്നും മറ്റൊരു
മതത്തിലുമില്ല .
എന്തെന്നാല് ഹിന്ദുമതം 'സനാതനധര്മ്മ'മാണ് .

അത് സര്വ്വമതങ്ങളുടെയും മാതാവാണ്. പ്രഭവസ്ഥാനമാണ് .

സ്വാമി വിവേകാനന്ദന് അമേരിക്കയില് വച്ച്പറഞ്ഞ സത്യവചനങ്ങള് ഇവിടെ ഓര്മ്മിക്കുക .

" ഒരു മതം സത്യമാണെങ്കില്
എല്ലാ മതങ്ങളും സത്യമായിരിക്കണം. ആ നിലയില്
ഹിന്ദു മതം എത്രത്തോളം എന്റെതാണോ ,
അത്രത്തോളം നിങ്ങളുടെതുമാണ് " 📖

ഇനി എന്തൊക്കെ ഹിന്ദു മതത്തിൽ
അടങ്ങിയിരിക്കുന്നു എന്നു നോക്കാം

🚩വേദങ്ങൾ(ശ്രുതി)

--------------------

1.ഋഗ്വേദം
2.യജുര്‍വേദം
3.സാമവേദം
4.അഥര്‍വ്വവേദം
ഓരോ വേദങ്ങളേയും മൂന്ന് കാണ്ഡങ്ങളായി വിഭജിച്ചിട്ടുണ്ട്,
---------------------------------------------

1.കര്‍മ്മകാണ്ഡം
2.ഉപാസനാകാണ്ഡം
3.ജ്ഞാനകാണ്ഡം
ഓരോ വേദങ്ങളേയും നാല് വിഭാഗങ്ങളായും വിഭജിച്ചിട്ടുണ്ട്,

----------------------------------------------

1.സംഹിത
2.ബ്രാഹ്മണം
3.ആരണ്യകം
4.ഉപനിഷത്
വേദപഠനം സുഗമമാക്കുന്നതിനു വേണ്ടി ആറ് വേദാംഗങ്ങള്‍ ഉണ്ട്,

---------------------------------------------

1.ശിക്ഷ
2.കല്പം
3.വ്യാകരണം
4.നിരുക്തം
5.ജ്യോതിഷം
6.ഛന്ദസ്സ്
ഓരോ വേദങ്ങള്‍ക്കും ഉപവേദങ്ങളും ഉണ്ട്,

----------------------------------------------

യഥാക്രമം,
1.ആയുര്‍വ്വേദം
2.ധനുര്‍വ്വേദം
3.ഗാന്ധര്‍വ്വവേദം
4.a. ശില്പവേദം,
b. അര്‍ത്ഥോപവേദം
__________
🚩ഉപനിഷത്(ശ്രുതി)
---------------------------------------------

ഏകദേശം2000ത്തോളം ഉണ്ടായിരുന്നതായി ഗ്രന്ഥങ്ങള്‍ പറയുന്നു,ഇപ്പോള്‍108എണ്ണം ലഭ്യമാണ്.അവയില്‍ ശങ്കരാചാര്യ സ്വാമികള്‍ ഭാഷ്യം രചിച്ചിട്ടുള്ള10എണ്ണം പ്രധാനപ്പെട്ടതാണ്,അതായത്

--------------------------------------------
🚩ദശോപനിഷത്തുക്കള്‍-
--------------------------------------------

1.ഈശാവാസ്യം,
2.കഠം,
3.കേനം,
4.പ്രശ്നം,
5.മുണ്ഡകം,
6.മാണ്ഡൂക്യം,
7.തൈത്തിരീയം,
8.ഐതരേയം,
9.ഛാന്ദോക്യം,
10.ബൃഹദാരണ്യകം

--------------------------------------------
🚩ഷഡ്ദര്‍ശനങ്ങൾ
--------------------------------------------

1.സാംഖ്യദര്‍ശനം-കപിലമുനി,
2.യോഗദര്‍ശനം-പതഞ്ജലിമഹര്‍ഷി,
3.ന്യായദര്‍ശനം-ഗൗതമമുനി,
4.വൈശേഷികദര്‍ശനം-കണാദമുനി,
5.ഉത്തരമീമാംസദര്‍ശനം(വേദാന്തദര്‍ശനം)-ബാദരായണമഹര്‍ഷി,
6.പൂര്‍വ്വമീമാംസദര്‍ശനം(മീമാംസദര്‍ശനം)-ജൈമിനിമഹര്‍ഷി
സ്മൃതി(ധര്‍മ്മശാസ്ത്രം)

-----------------------

🚩പ്രധാനപ്പെട്ടവ 20

1.മനുസ്മൃതി
2.യാജ്ഞവലക്യസ്മൃതി
3.വിഷ്ണുസ്മൃതി
4.അത്രിസ്മൃതി
5.ഹാരിതസ്മൃതി
6.ആംഗിരസ്മൃതി
7.യമസ്മൃതി
8.ആപസ്തംബസ്മൃതി
9.വസിഷ്ടസ്മൃതി
10.ദേവലസ്മൃതി
11.സമവര്‍ത്തസ്മൃതി
12.കാത്യായനസ്മൃതി
13.ബൃഹസ്പതിസ്മൃതി
14.പരാശരസ്മൃതി
15.വ്യാസസ്മൃതി
16.ശംഖസ്മൃതി
17.ലിഖിതസ്മൃതി
18.ദക്ഷസ്മൃതി
19.ഗൗതമസ്മൃതി
20.ശാതാപസ്മൃതി
(മനുസ്മൃതി,യാജ്ഞവലക്യസ്മൃതിഇവ വളരെ പ്രധാനപ്പെട്ടവ ആണ്.
പുരാണങ്ങള്‍

-----------------------
🚩 അഷ്ടാദശപുരാണങ്ങൾ
---------------------------

1.ബ്രഹ്മപുരാണം
2.വിഷ്ണുപുരാണം
3.ശിവപുരാണം
4.ഭാഗവതപുരാണം
5.പത്മപുരാണം
6.നാരദപുരാണം
7.മാര്‍ക്കണ്ഡയപുരാണം
8.അഗ്നിപുരാണം
9.ഭവിഷ്യപുരാണം
10.ലിംഗപുരാണം
11.വരാഹപുരാണം
12.സ്കന്ദപുരാണം
13.വാമനപുരാണം
14.കൂര്‍മ്മപുരാണം
15.മത്സ്യപുരാണം
16.ഗരുഡപുരാണം
17.ബ്രഹ്മാണ്ഡപുരാണം
18.ബ്രഹ്മവൈവര്‍ത്തകപുരാണം
-------------------
🚩ഇതിഹാസങ്ങൾ
-------------------
1.രാമായണം
2.മഹാഭാരതം
ഇതിഹാസ-പുരാണങ്ങളെ പഞ്ചമവേദങ്ങള്‍ എന്നും പറയുന്നു.
രാമായണം
--------------

🚩രാമായണത്തിന് ഏഴു കാണ്ഡങ്ങള്‍

1.ബാലകാണ്ഡം
2.അയോദ്ധ്യാകാണ്ഡം
3.ആരണ്യകാണ്ഡം
4.കിഷ്കിന്ധാകാണ്ഡം
5.സുന്ദരകാണ്ഡം
6.യുദ്ധകാണ്ഡം
7.ഉത്തരകാണ്ഡം
മഹാഭാരതം
----------------

🚩മഹാഭാരതത്തിലെ 18പര്‍വ്വങ്ങള്‍.

----------------

1.ആദിപര്‍വ്വം
2.സഭാപര്‍വ്വം
3.ആരണ്യപര്‍വ്വം
4.വിരാടപര്‍വ്വം
5.ഉദ്യോഗപര്‍വ്വം
6.ഭീഷ്മപര്‍വ്വം
7.ദ്രോണപര്‍വ്വം
8.കർണ്ണപര്‍വ്വം
9.ശല്യപര്‍വ്വം
10.സൗപ്തികപര്‍വ്വം
11.സ്ത്രീപര്‍വ്വം
12.ശാന്തിപര്‍വ്വം
13.അനുശാസനപര്‍വ്വം
14.അശ്വമേധികപര്‍വ്വം
15.ആശ്രമവാസപര്‍വ്വം
16.മുസലപര്‍വ്വം
17.മഹാപ്രസ്ഥാനപര്‍വ്വം
18.സ്വര്‍ഗ്ഗാരോഹണപര്‍വ്വം

---------------------------------------
🚩ശ്രീമദ് ഭഗവത് ഗീത
--------------------------------------

മഹാഭാരതം ഭീഷ്മപര്‍വ്വം 25 മുതല്‍ 45 വരെയുള്ള അദ്ധ്യായങ്ങളാണ്ശ്രീമദ് ഭഗവത് ഗീത 18അദ്ധ്യായങ്ങൾ,700 ശ്ലോകങ്ങൾ.(പല ഗീതാഗ്രന്ഥങ്ങളിലും 701 ശ്ലോകങ്ങൾ കാണാറുണ്ട്. പതിമൂന്നാം അദ്ധ്യായത്തിന്റെ ആരംഭത്തിൽ അർജുനൻ ഉന്നയിക്കുന്ന ഒരു ചോദ്യത്തിന്റെ ('' പ്രകൃതിം പുരുഷം ചൈവ ക്ഷേത്രം ക്ഷേത്രജ്ഞമേവ ച
ഏതദ്വേദിതുമിച്ഛാമി ജ്ഞാനം ജ്ഞേയം ച കേശവ '')

രൂപത്തിലുള്ളതും ഗീതയുടെ ശങ്കരഭാഷ്യത്തിൽഉൾ‍പ്പടുത്തിയിട്ടില്ലാത്തതുമായഒരു ശ്ലോകം ഒഴിവാക്കുമ്പോഴാണ് ശ്ലോകങ്ങളുടെ എണ്ണം 700 ആകുന്നത്. അവിടെ അർജുനന്റെ ചോദ്യം ഒഴിവാക്കി, കൃഷ്ണന്റെ ഉത്തരം കൊണ്ടാണ് ശങ്കരഭാഷ്യം തുടങ്ങുന്നത്.)

1.അര്‍ജ്ജുനവിഷാദയോഗം
2.സാംഖ്യയോഗം
3.കര്‍മ്മയോഗം
4.ജ്ഞാനകര്‍മ്മസന്ന്യാസയോഗം
5.കര്‍മ്മസന്ന്യാസയോഗം
6.അദ്ധ്യാത്മയോഗം
7.ജ്ഞാനവിജ്ഞാനയോഗം
8.ക്ഷരാക്ഷരബ്രഹ്മയോഗം
9.രാജവിദ്യാരാജഗുഹ്യയോഗം
10.വിഭൂതിവിസ്താരയോഗം
11.വിശ്വരൂപദര്‍ശനയോഗം
12.ഭക്തിയോഗം
13.ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗം
14.ഗുണത്രയവിഭാഗയോഗം
15.പുരുഷോത്തമയോഗം
16.ദൈവാസുരസമ്പദ്വിഭാഗയോഗം
17.ശ്രദ്ധാത്രയവിഭാഗയോഗം
18.മോക്ഷസന്ന്യാസയോഗം
1-6വരെയുള്ള അദ്ധ്യായങ്ങളെ കര്‍മ്മയോഗം,7-12ഭക്തിയോഗം,13-18ജ്ഞാനയോഗം എന്നും പറയാറുണ്ട് 🚩

ഇവിടം കൊണ്ട് തീരുന്നതല്ല ഹിന്ദുമതം

സാഗരത്തിന് തുല്ല്യം സാഗരം മാത്രമാണ് , ആയതിനാൽ ഉപമിക്കാനോ .. തർക്കിക്കിനോ.. ഹിന്ദു മതത്തിന്റെ ഏഴയലത്ത് ആരും വരില്ല!
സ്വ ധർമ്മത്തെ അറിയൂ.. പ്രചരിപ്പിക്കൂ...

ഭഗവദ്ഗീത ജയന്തി മഹാഭാരതവും ഭഗവദ്ഗീതയും

ഭഗവദ്ഗീത ജയന്തി
മഹാഭാരതവും ഭഗവദ്ഗീതയും

സനാതന പ്രമാണങ്ങളിൽ നിന്നു കരുപ്പിടിപ്പിചെടുത്ത ഒരു ജീവിത ശാസ്ത്രത്തെ ആസ്പദമാക്കി പൂർവ നിർണീതമായ ചട്ടക്കൂടിന്മേൽ, ത്രികാലജ്ഞാനത്തിന്റെ ദിവ്യാനുഭൂതി ശീലമായിത്തീർന്നൊരു മഹാദാർശനികൻ കെട്ടിപ്പടുത്തുയർത്തിയിരിക്കുന്ന ഇതിഹാസകാവ്യമാണ് മഹാഭാരതം.

 വ്യാസൻ ആജന്മ തപസ്വിയാണ്, വേദങ്ങളെ ക്രോഡീകരിച്ച ബ്രഹ്മജ്ഞനാണ്, എല്ലാ ഉപനിഷദ് തത്വങ്ങളെയും ഇണക്കി അടുക്കി ഒതുക്കി വിശ്വ മഹാ ദർശനമായ ഭഗവദ് ഗീതയ്ക്കു രൂപം കൊടുത്ത വരേണ്യ ദാർശനികനാണ്, സുഖ ദുഖാദികളായ സർവ്വ ദ്വാന്ദ്വങ്ങളെയും മറികടന്ന വരിഷ്ഠയോഗിയാണ്*, കലാകാരന്മാരായ കലാകാരന്മാരെല്ലാം ചെന്ന് അവിടത്തെ കലാസിദ്ധികളുടെ മാഹാത്മ്യമോർത്ത് നിറകണ്ണുകളോടെ ത്രിച്ചേവടികളിൽ പ്രണമിച്ചു കലാവിദ്യയുടെ അക്ഷരമാല പഠിക്കേണ്ടുന്ന അപ്രതിമനായ കലാകാരൻ.

മഹാഭാരതം ഒരു ദാർശനിക ഇതിഹാസം ആയിരിക്കുന്നതോടൊപ്പം പ്രായോഗിക രാഷ്ട്രീയത്തിന്റെ ഇതിഹാസവുമാണ്. അത് രാഷ്ട്ര നേതാക്കളുടെയും ഭരണ കർത്താക്കളുടെയും മഹാകഥയാണ് .

രാഷ്ട്രീയമായ പ്രശ്നങ്ങളുടെ ആശാവഹമായ പരിഹാരങ്ങൾക്ക് ഇന്നും അവലംബിക്കാവുന്ന സംശോധനീയമായ ഗ്രന്ഥമാണത്.

ഇന്നത്തെ നമ്മുടെ രാഷ്ട്രീയത്തിൽ സ്വന്തം കൈപ്പിടിയിൽ നിന്ന് അധികാരം വഴുതി പോകാതിരിക്കാൻ പരസ്പരം കൊലവിളി നടത്തുന്ന ഭരണ നേതാക്കന്മാർക്കിടയിൽ ദുര്യോധനനും ദുശ്ശാസ്സനനുമല്ലാതെ , ഒരു ധർമപുത്രരില്ലെന്നതാണ് ചരിത്രത്തിന്റെ വന്ധ്യത.

വിചാരത്തെയും കർമത്തെയും നിയന്ത്രിക്കുന്ന രണ്ടു മുഖ്യമായ പ്രവണതകളാണ് സത്വ ഗുണവും തമോഗുണവും. സത്വ ഗുണത്തിന്റെ പ്രകടീഭാവമാണ് പ്രകാശം അഥവാ ജ്ഞാനം . പ്രകാശിക്കുന്നത് കൊണ്ട് ദേവൻ . അപ്രകാശത അന്തകാരം അറിവില്ലായ്മ ഇതൊക്കെയാണ് തമസ്സ് അതിന്റെ ബിംബമാണ് ദുര്യോധനൻ .

ഭഗവദ് ഗീതയിലെ യജ്ഞം എന്തിനെകുറിക്കുന്നു?.

അന്നത്തിൽനിന്നു ജീവികളും , മഴയിൽ നിന്നും അന്നവും ഉണ്ടാകുന്നു. മഴയ്ക്ക് കാരണം യജ്ഞമാണ്. യജ്ഞത്തിനു കാരണം കർമ്മവും. കര്‍മ്മം പ്രകൃതിയിൽ നിന്നും പ്രകൃതി ബ്രഹ്മത്തിൽനിന്നും. അതുകൊണ്ട് എങ്ങും വ്യാപിച്ചു സ്ഥിതിചെയ്യുന്ന ബ്രഹ്മം കർമ്മത്തിൽ പ്രതിഷ്ടിതമാണ്.

ചാക്രികമായ ഈ ധർമ്മ വ്യവസ്ഥയെ അനുസരിച്ച് ജീവിക്കണം. നിരുപാധികമായ മോചനം പൂര്‍ണമായ മുക്തി ഇതാണ് വ്യാസന്റെ യജ്ഞ ദര്‍ശനം . അല്ലാതെ , ഉപഭോഗക്ഷമമായ ദ്രവ്യങ്ങൾ ഹോമിക്കുന്നതല്ല. യജ്ഞത്തെ സ്വർഗകാമന്മാരുടെ ഹോമാപ്പന്തലുകളുടെ സ്വാർത്ഥതാ പരിധിയില്നിന്നു നിഷ്കാമന്മാരായ ലോക പ്രേമികൾ ചെയ്യുന്ന ത്യാഗ കർമങ്ങളുടെ ബ്രഹ്മാണ്ഡ വിശാലതയിലേക്ക്‌ പരിവർത്തിച്ചിരിക്കുകയാണ് വ്യാസൻ. ലോക ദാര്‍ശനിക ചരിത്രത്തിലെ തന്നെ വിപ്ലവകരമായ കരമ ദർശനമാണ്.

ലോകത്തെ സർവ ജീവി സാഹോദര്യത്തിന്റെ ഏകാത്മ ദർശനത്തിലേക്ക് നയിച്ച്‌ ശാന്തിയും സമാധാനവും പ്രധാനം ചെയ്യാൻ, ചിന്താപരമായ യുക്തിദക്ഷതയുള്ള ഒരേയൊരു തത്വ സംഹിതയാണു് മഹാഭാരതത്തിലെ യജ്ഞ ദര്‍ശനം .

സനാതന ധർമത്തിന്റെ പ്രതിഷ്ഠ ശൂദ്രനിൽ - മഹാഭാരതത്തിൽ സത്യ ധർമങ്ങളിൽ നിന്ന് അണുവിട ചലിക്കാതെ ജീവിതായോധനം സാധിക്കുന്ന ഒരു ശൂദ്രനെ വ്യാസൻ ഉയർത്തിക്കാണിക്കുന്നുണ്ട് "വിദുരർ" , സത്യ മൂർത്തിയായി , ധർമാത്മാവായി , ജ്ഞാനശീലൻ എന്നാണ് അർത്ഥം. ജ്ഞാനം ശീലമായിട്ടുള്ളവൻ. , അറിഞ്ഞ ധർമത്തെ വഴിപോലെ അനുഷ്ടിക്കുന്നവൻ.

കൌശിക ബ്രാഹ്മണന് ധർമോപദേശം ചെയ്യുന്ന ഇറച്ചി വെട്ടുകാരൻ, ജാജിലിബ്രാഹ്മണന് ഉപദേശം നല്കുന്ന തുലാധാരൻ എന്ന കച്ചവടക്കാരൻ, വിശ്വാമിത്രനുമായി ധര്‍മ്മ ചർച്ചയിൽ ഏർപ്പെടുന്ന ചണ്ഡാലൻ.ചാതുർവർണ്യം എന്നാൽ ചതുർ വർണം.

ചാതുർവർണ്യമെന്നത് മുഴു പ്രപഞ്ചമാണ്. അല്ലാതെ നാലായി വിഭജിച്ച സമൂഹമല്ല. ബ്രാഹ്മണൻ എന്ന പ്രതീകം കൊണ്ട് ജ്ഞാന രൂപമായ ആവിഷ്ക്കാരത്തെയും, ക്ഷത്രിയൻ നിർവഹണതത്ത്വവും, വൈശ്യൻ ആനന്ദ തത്ത്വവും , ശൂദ്രൻ ക്രിയാ തത്ത്വവുമാണ്.

ഗുണം കൊണ്ട് ശൂദ്രൻ ബ്രാഹ്മണനും ബ്രാഹ്മണൻ ശൂദ്രനും ആകുമായിരുന്നു. അതായത് സത്ത്വം വളർത്തി ശൂദ്രൻ ബ്രാഹ്മണനാകാനും സത്ത്വക്ഷയത്താൽ ബ്രാഹ്മണൻ ശൂദ്രനുമാകുമായിരുന്നു.

ഇന്ന് നടക്കുന്നത് ശുദ്ധ വൈകൃതം ! ഈ വ്യവസ്ഥിതിയെ തകർത്ത് മുന്നേറണം.

സനതനധർമം + ചരിത്രം + കഥ = ഇതിഹാസം

ധർമാർത്ഥകാമമോക്ഷങ്ങളുടെ പ്രയോഗതത്വങ്ങൾ ചരിത്രവും കഥയുമാക്കി അവതരിപ്പിക്കുന്നതാണ് ഇതിഹാസം. സനാതനധർമ്മം ശാശ്വത സത്യങ്ങളാണ്. കാലത്തിനും ദേശത്തിനും നിമിത്തത്തിനും വ്യക്തിക്കും അതീതമായി നിലകൊള്ളുന്നത്.

ഉദാ :- മനുഷ്യൻ അഹിംസ പാലിക്കണം എന്ന ഉപദേശം എല്ലാ കാലത്തേക്കും ഉള്ളതാണ് , എല്ലാ ദേശത്തിനും വേണ്ടിയുള്ളതാണ് , ഏതു കാരണത്താലും നിമിത്തത്താലും പാലിക്കപെടെണ്ടതാണ്, എല്ലാ വ്യക്തികളെയും ഉദ്ദേശിച്ചുള്ളതാണ് , മനുഷ്യന്റെ ഭൌതിക വിജ്ഞാനത്തിന് അതീതമായി നില്ക്കുന്നതുമാണ്.

ജീവികളിൽ മനുഷ്യന് മാത്രമാണ് വിവേകം, അതുകൊണ്ട് ഈ തത്വം പാലിക്കാനുള്ള ധാർമിക ഉത്തരവാദിത്വം അവനുതന്നെ. തത്വം പ്രയോഗത്തിൽ വരുത്തുന്നതാണ് ധർമ്മം.

മനുഷ്യൻ മനുഷ്യരോടും മൃഗങ്ങളോടും സസ്യങ്ങളോടും എല്ലാം എങ്ങനെ പെരുമാറണമെന്ന്, മേൽ പറഞ്ഞ തത്വത്തെ ആസ്പദമാക്കി , സർവകാല പ്രസക്തമായി ഉപദേശിക്കുന്നതാണ് ഇതിഹാസം .

ചരിത്ര സംഭവങ്ങളും കൽപിത സംഭവങ്ങളും കലാപരമായി സമന്വയിച്ച് താത്വാനുകൂലികളും തത്വവിരുദ്ധരുമായ കഥാപാത്രങ്ങളെ സൃഷ്ടിച്ച്, ആഖ്യാനോപാഖ്യാനങ്ങളോടുകൂടി ഒരു ദാർശനിക കഥ വിരചിക്കുമ്പോഴാണ് അത് ഇതിഹാസമാകുന്നത്.

വേദമന്ത്രങ്ങളിൽ അടങ്ങിയിരിക്കുന്ന പ്രപഞ്ച ശാസ്ത്രതത്വത്തിന്റെ ഇതിഹാസ നിഷ്ഠമായ ഉപദേശം കൂടിയാണ് അത്.

ഇത്തരം സർവപ്രപഞ്ച ശാസ്ത്ര തത്ത്വങ്ങളും ഉത്തമവും മഹത്വ പൂർണവും ആനന്ദകവുമായ ജീവിതത്തിന്റെ നിർവഹണത്തിന് വേണ്ടി അനുശാസിച്ചിരിക്കുന്ന ഇതിഹാസങ്ങളാണ് മഹാഭാരതവും രാമായണവും .

കുലധർമവും നിയമവും പാരമ്പര്യവുമനുശരിച്ച് ദുര്യോധനൻ രാജ്യത്തിന് അവകാശിയല്ല. അത് ദുര്യോധനനും ധൃതരാഷ്ട്രരും ഗാന്ധാരിയും സകലരും സമ്മതിക്കുന്നു. അവർ എല്ലാവരും അത് തുറന്നു പ്രകടിപ്പിക്കുകയും ചെയ്തു. കുലധർമത്തെയും പാരമ്പര്യത്തെയും നിയമത്തെയും പാടെ നിരാകരിച്ചുകൊണ്ട് , ജനാഭിപ്രായത്തിന്റെ മാറിൽ ഒരു തൊഴിയും കൊടുത്തീട്ട്, സ്വന്തം ഇച്ഛ സാധിച്ചെടുക്കാൻ ദുര്യോധനൻ പ്രകടിപ്പിച്ച അധികാര നിർലജ്ജതയുടെ ബീഭത്സമായ രാക്ഷസാകാരമാണ് അരക്കില്ലം. അത് ആഗ്നേയവസ്തുക്കൾക്കൊണ്ട് നിർമ്മിച്ച യഥാർത്ഥഗൃഹംമാത്രമല്ല. അധികാര നിർലജ്ജതയുടെ കാവ്യബിംബമാണ്.

അനർഹന്മാരുടെ അധികാരാസക്തിക്കെതിരെ നിതാന്തജാഗ്രത പുലർത്താൻ ജനങ്ങളെ അനുസ്മരിപ്പിക്കുന്ന നിത്യ തമോ ഗോപുരമായി അതിന്നും ലോക സംസ്ക്കാരത്തിൽ നിലനില്ക്കുന്നു.

ശാന്തിയുടെയും സമാധാനത്തിന്റെയും സാരസ്വതക്ഷേത്രമാകേണ്ടിയുരുന്ന ആ ലോക ചരിത്രത്തെ ശത്രു നിഗ്രഹത്തിന്റെ ഒളിത്താവളവും, കൊടും ചതികളുടെ പ്രയോഗശാലയും, തുറന്ന യുദ്ധത്തിന്റെ കൊലക്കളവുമാക്കി മാറ്റിയ അധികാര രതിയുടെ അനശ്വരമായ പ്രതീകമാണ് അരക്കില്ലം. ചരിത്ര സംഭവങ്ങളുടെ മൂല്യം നിർണ്ണയിക്കാനുള്ള തുലാമാനമായി ഈ പ്രതീകത്തെ ഉപയോഗിക്കാവുന്നതാണ്.

ധർമ ബോധവും സംഹാരശക്തിയും പ്രജാരക്ഷണത്വരയും പുരാവൃതത്തിന്റെ കാവ്യബിംബങ്ങൾക്കൊണ്ട് ധ്വനിപ്പിക്കുന്ന സർഗ്ഗപ്രതിഭയുടെ കലാവിദ്യയാണ്. ധർമദേവൻ, വായു, ഇന്ദ്രൻ, അശ്വനിദേവകൾ എന്നിവരെ സ്തുതിക്കുന്ന ഋഗ്വേദമന്ത്രങ്ങളിൽ നിന്നാണ് പാണ്ഡവരുടെ വ്യക്തിത്വം സ്വഭാവം എന്നിവ രൂപപ്പെടുത്തിയീട്ടുള്ളത്. ധർമവും ശക്തിയും പരിപാലനവും മനുഷ്യജീവിതത്തെ താങ്ങി നിർത്തുന്ന സാമൂഹിക തത്വങ്ങളാണ് ഇവയുടെ മൂർത്തികളാണ് പാണ്ഡവർ.

ഗീതയുടെ 14 ആം അദ്ധ്യായത്തിലെ 19 ശ്ലോകങ്ങൾ ആസുരീസമ്പത്ത് വിശദീകരിക്കാൻ വിനിയോഗിചിരിക്കുകയാണ് ഭഗവാൻ

ഇതേ അധ്യായത്തിൽ ഭൗതികവാദത്തിന്റെ നരകത്തീയിൽ വാർത്തെടുത്ത തിന്മകളെ സംബന്ധിച്ച് കൃഷ്ണൻ പ്രവചിച്ച ആശയസംഹിത കലികാലത്തിന്റെ നടുമുറ്റത്ത്, തൊഴിലാളിവർഗപ്രേമത്തിന്റെ മുഖമ്മൂടിയണിഞ്ഞു, പ്രത്യക്ഷപ്പെട്ടത് ലോകത്തിന്റെ ദാർശനിക ചരിത്രത്തിലെ അത്യപൂർവമായ സംഭവമായിരുന്നു.

ഒരു ദർശനത്തിനും ഇപ്രകാരമൊരു സാക്ഷാത്ക്കാരം പില്ക്കാലത്ത് ലഭിക്കുകയുണ്ടായിട്ടില്ല. ഭൂത ഭാവികളുടെ യുക്തിയും യുക്ത്യതീതമായ ധ്യാനവും കൈകോർത്തുനിൽക്കുന്ന, ഗണിതശാസ്ത്രപരമായ കൃത്യതയുള്ള ആ പ്രവചനം കണ്ടറിഞാദരിക്കാൻ, വിദേശങ്ങളുടെ ആശയ വിഴുപ്പു ചുമക്കുന്ന ഭാരതത്തിലെ പുരോഗമനവാദികളുടെ അടിമമനസ്സിനു കഴിഞ്ഞില്ലെന്നത് നമ്മുടെ ചിന്താ ചരിത്രത്തിലെ മഹാ ദുരന്തമായി അവശേഷിക്കുന്നു

കൃഷ്ണനെ മാറ്റി നിർത്തിയാൽ മഹാഭാരതത്തിലെ ധീരൻ - ധർമപുത്രർ

പ്രവർത്തിയിൽ സത്യത്തെ പ്രതിഷ്ഠിചിരിക്കുന്ന അദ്ദേഹത്തിന്റെ വ്രതം അഹിംസയാണ്. കർമം പ്രജാപരിപാലനമാണ് . യജ്ഞം സർവ ജീവികളുടേയും ക്ഷേമൈശ്വര്യങ്ങളാണ്, ധർമ്മാനുഷ്ടാനത്തിനു അദ്ദേഹം എന്തും ത്യജിക്കും. പ്രകൃത്യാ സന്യാസിയും യോഗിയും ആണ് അദ്ദേഹം. ഇതിനു അപാരമായ ധീരത വേണം . അത് ധർമ്മപുത്രർക്ക് ഉണ്ടുതാനും.

ഏതു രംഗത്ത് മഹത്വമാർജിക്കുന്ന ആളിലും സ്വയം സമർപ്പണത്തിന്റെ ഒരാത്മബലി കാണാം. ഇത് അനായാസമായി ധർമ്മപുത്രരിൽ കാണാം. ധർമ്മപുത്രർ ഒഴികെയുള്ള പാണ്ഡവരും പാഞ്ചാലിയും മരണത്തിലേക്ക് പതിച്ചപ്പോഴും യോഗ നിഷ്ടയുടെ ധ്യാന ബിന്ദുവിൽ സമസ്ത പ്രാണങ്ങളും ബന്ധിച്ചു നിരത്തിക്കൊണ്ട് മരിച്ചു വീണ പത്നിയോടും സഹോദരന്മാരോടും ധാർമികമായ കൂർ ഉണ്ടായിരിക്കെ തന്നെ , തിരിഞ്ഞു നോക്കാതെയും വ്യാകുലപ്പെടാതെയും മരണത്തിലേക്ക് ചവിട്ടിക്കയറിയ ധർമപുത്രരാണ് യഥാർത്ഥ ധീരൻ.

ഭൌതിക ജീവിത പ്രശ്നങ്ങളെ വെല്ലുകയും പ്രതിസന്തികളെ തരണം ചെയ്യുകയും ചെയ്യുന്നവനല്ല ജീവിത ജേതാവ്. സർവ ഭീകരമായ മരണത്തിന്റെ മസ്തിഷ്കത്തിൽ കാലൂന്നി നിർഭീകനായി മരണത്തെ സ്വീകരിക്കുന്നവനാണ് ജീവിതത്തിലെ യഥാർത്ഥ വിജേതാവ്.

സ്വചന്ദമൃത്യുത്വം വരമായി നേടിയ ഭീഷ്മർക്കു പോലും ദുർല്ലഭമായ അവസ്ഥയാണത്.

ഉത്തരായനത്തിലെ ശുഭ മുഹൂർത്തത്തിൽ ദേഹം ത്യജിച്ച സത് ഗതി നേടാൻ കാത്ത്, അംബയുടെ പുനർജന്മത്തിലെ പ്രതികാരം തിന്ന് തുപ്പിയ നപുംസക ഭക്ഷണത്തിന്റെ ഉച്ചിഷ്ടമായി ശരശയ്യയിൽ കിടന്ന് , കൃഷ്ണ പ്രസാദ സിദ്ധിയാൽ , ധർമപുത്രർക്ക് ജ്ഞാന വിജ്ഞാനങ്ങൾ ഉപദേശിച്ചു കൊടുത്ത ഭീഷ്മർക്ക് ഈ അവസ്ഥ കൈവന്നില്ല. മരണത്തിലേക്ക് നേരിട്ട് കയറിചെല്ലുന്നതിൽ കാണുന്ന ധീരത മരണം കാത്തുകിടക്കുന്നതിലില്ല.

ഒരു പിടി മണ്ണിനും , ഒരു തരി സ്ഥാനത്തിനും , ഒരു നുള്ള് അധികാരത്തിനും, വേണ്ടി സർവ നന്മകളും സമസ്ത മൂല്യങ്ങളും ത്യജിക്കുന്ന മനുഷ്യ കീടങ്ങൾ ഒരു ശ്വാവിനുവേണ്ടി സ്വർഗം ത്യജിക്കാൻ സന്നദ്ധനായ ധർമപുത്രരുടെ ത്യാഗമഹത്വമോർത്ത് അനേകായിരം തവണ ഞെട്ടണം.
ധര്‍മ്മത്തിന്റെ സമ്മതി പത്രവും ഔദ്യോഗിക മുദ്രയും കൊണ്ട് പവിത്രീകരിക്കാത്ത ഒരു പ്രവർത്തിയും താൻ ചെയ്യുകയില്ലെന്ന ധർമ്മപുത്രരുടെ ദൃഡവ്രതം വെളിപ്പെടുത്താനാണ് ധര്‍മ്മ ദേവ പുത്രൻ എന്നു സങ്കല്പ്പിച്ചിരിക്കുന്നത്.
ധർമപുത്രർ ചൂതുകളിക്ക് സമ്മതിച്ചില്ലെന്നു വക്കുക അതോടെ ദുര്യോധനന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമായിരുന്ന പ്രശ്നങ്ങൾ അസ്തമിക്കുമായിരുന്നൊ ?. ഇല്ല അതുകൊണ്ടാണ് ചൂതുകളിയുടെ സ്വീകാര്യത ധർമമാകുന്നത്. ഒരു രാജാവിനെ മറ്റൊരു രാജാവ് ചൂതിനു വിളിക്കുന്നത് പ്രച്ഛന്ഹമായ പോർ വിളിയാണ്.

ഒരു മഹാരാഷ്ട്രം സർവ വീര പൌരുഷങ്ങളേയും ഹോമിച്ച് ധർമത്തെ വിജയിപ്പിചെടുക്കാൻ നടത്തുന്ന അന്ത്യമായ പോരാട്ടത്തിൽ , വ്യക്തിപരമായ യുദ്ധ മഹത്വം കൊണ്ട് , ആർക്കും നിഹനിക്കാൻ സാധിക്കാതെ , സർവ നാശം വർഷിച്ചുകൊണ്ട് അധർമത്തെ വിജയിപ്പിക്കാൻ യത്നിക്കുന്ന ദ്രോണരെ നിസ്തേജനാക്കി ആയുധം വപ്പിക്കാനുള്ള ഒരേയൊരു ഉപായം എന്ന നിലയിൽ ധർമപുത്രർ പറഞ്ഞ നുണ - ധാർമികമാണ്. ഒരു വ്യക്തിയെ നിഹനിച്ച് രാഷ്ട്രത്തെയും ധർമത്തെയും രക്ഷിക്കുകയായിരുന്നു ആ നുണയുടെ ലക്ഷ്യം. ഇതിന്റെ അർത്ഥം കാര്യലാഭത്തിന് വേണ്ടി തോന്നുമ്പോഴൊക്കെ നുണ പറയാമെന്ന്‌, ലോക രക്ഷക്ക് വേണ്ടി ജീവിതത്തിൽ ഒരേ ഒരിക്കൽ മാത്രം പറഞ്ഞ നുണ അതിനു നുണയെന്നല്ല പേര് - ധർമ സംരക്ഷണമെന്നാണ്

അചഞ്ചലമായ ധർമനിഷ്ടയുടെ ആദിമ പ്രതീകമാണ് യമധർമൻ.

ആരും അടി പതറി വീണുപോകാവുന്ന ലൈംഗിഗ കാമത്തെ അക്ഷോഭ്യമായി നിയന്ത്രിച്ച് , സ്ത്രീയുടെ വശ്യ മോഹനമായ സംഭോഗനാർത്ഥനകളെ ധീരമായി നിരാകരിച്ച ധർമിഷ്ടനാണ് യമൻ , .

ധർമാധർമങ്ങളുടെ വിവേചനത്തിൽ പിഴവുപറ്റാത്ത ആ യമധർമന്റെ പുത്രനാണ് യുധിഷ്ടിരൻ. ധർമ്മാത്തിന്റെ പുത്രൻ എന്ന കല്പ്പനയുടെ ദർശനം ഇതാണ്.

മഹാഭാരതം ധാർമിക ജീവിതത്തിന്റെ അനുശാസനേതിഹാസമാണ് .

ധർമപുത്രർ മനുഷ്യർക്ക് പ്രായോഗികമായി അനുകരിക്കാവുന്ന ധർമ നായകനും കൃഷ്ണൻ പ്രപഞ്ചത്തിന്റെ നായകനുമാണ്.

ധർമപുത്രർ മനുഷ്യന്റെ പ്രാപ്യലക്ഷ്യവും ഭഗവാൻ ദുഷ്പ്രാപ്യലക്ഷ്യവും.

സാഹിത്യത്തിലും ശാസ്ത്രത്തിലും ദർശനത്തിലും രാഷ്ട്രീയത്തിലും സന്യാസത്തിലും ആത്മബലിയുടെ അവസാനത്തെ തുട്ടുവരെ മുടക്കുന്നവർക്കെ ചരിത്ര സിംഹാസനം നേടാനാവു .

മഹാഭാരതത്തിലെ സന്യാസി

ഒരാൾക്ക് തന്റെ ജീവിതത്തിൽ ഒരു പരാജയ ഭീതിയോ അല്ലെങ്കിൽ അയാൾ അനുഷ്ഠിക്കാൻ പോകുന്ന അല്ലെങ്കിൽ അയാളോട് അനുഷ്ഠിക്കണം എന്ന് അരുളിചെയ്തീട്ടുള്ള അല്ലെങ്കിൽ അയാൾ ഏതു പ്രവർത്തിയിൽ നിയുക്തനാണോ ആ പ്രവർത്തി വളരെ കഠിനമാണ് എന്ന് തോന്നുമ്പോൾ അതിൽനിന്നും നിവർത്തനായി ചെന്ന് ചേരാനുള്ള ഒരഭയകേന്ദ്രമല്ല സന്യാസം .

സന്യാസം മഹാ ധീരന്മാർക്കുള്ളതാണ് , വളരെ നിർദ്ദാക്ഷിണ്യമായി തന്റെ ജീവിതത്തെ ജനസേവനത്തിനും പ്രപഞ്ചസേവനത്തിനും വേണ്ടി നിഷ്ക്കരുണം സമർപ്പിക്കുന്ന അത്യന്തം അപൂർവമായ ഒരു ക്രിയാ കർമമാണ് സന്യാസം.

അല്ലാതെ കാഷായ വസ്ത്ര ധാരണവും , കല്യാണം കഴിക്കാതിരിക്കലും , ആശ്രമത്തിൽ ജീവിക്കലും, ഒന്നുമല്ല സന്യാസം.

യഥാർത്ഥത്തിൽ ഒരു സന്യാസിക്ക് ഉദാഹരണമായിട്ട് നമുക്ക് മഹാഭാരതത്തിൽ നിന്ന് ചൂണ്ടിക്കാണിക്കാവുന്നത് ഭഗവാൻ ശ്രീ കൃഷ്ണനെ തന്നെയാണ്.

ഭഗവാനാണ് യഥാർത്ഥ സന്യാസി. കാവിയില്ല , സന്യാസത്തിന്റെ പ്രകടമായ ബാഹ്യചിന്ഹങ്ങൾ ഒന്നുമില്ലാതെ ജീവിച്ചു കാണിച്ച പരിപൂർണ സന്യാസിയാണ് ഭഗവാൻ. ഏതു സമയത്തും കർമ രംഗത്ത് വ്യാപൃതനായി തൻറെ സർവശക്തികളും പ്രപഞ്ച നിലനിൽപ്പിന് വേണ്ടി ഉപയോഗിച്ചുകൊണ്ട് സർവ ആധാര കേന്ദ്രമായും സർവ ധാരക ശക്തിയായും ജീവിതത്തിന്റെ നടുക്ക് അഗ്നിശിലപോലെ വെളിച്ചം വിതറിക്കൊണ്ട് നില്ക്കുന്നു ഭഗവാൻ.

ചരിത്ര സംഭവങ്ങളെ ദർശനത്തിന്റെ ചിന്താധാര്ട്യത്തിലിട്ടു കടഞ്ഞെടുത്തതാണ് മഹാഭാരതത്തിലെ ഓരോ ഇതി വൃത്ത സംഭവവും. അത് നോവലിലേതുപോലെ, ജീവിതത്തിന്റെ യഥാര്ത്ഥമായ ചിത്രീകരണമോ, ഭാവനാത്മകമായ പുനരാവിഷ്കരണമോ അല്ല. ചരിത്രത്തെ ദർശനത്തിലേക്ക് സ്വാംശീകരിച്ചതാണ് ഇതിഹാസം . ശിലയെ ചരിത്രത്തോടും പ്രതിമയെ ഇതിഹാസത്തോടും ഉപമിക്കാം . ഭാരണാധിപന്റെ സിംഹാസനത്തിലേക്ക് സ്വാഭികമായി വഴി തുറന്നു കിട്ടാത്ത ദുര്യോധനൻ , താൻ അവകാശിയാണെന്ന് ഭാവിച്ച്, യഥാർത്ഥ അവകാശികളെ അതിൽ നിന്ന് തുരത്തിവിടാൻ കെട്ടിയാടിയ നാടകം സാധാരണമോ സാർവത്രികാമോ അല്ല.

ധർമപുത്രന്മാർ രാഷ്ട്രത്തിന്റെ കള്ള ചൂതിൽ തോറ്റു കാട്കേറുമ്പോൾ ദുര്യോധനന്മാർ സിംഹാസനം തട്ടിയെടുക്കുന്ന അധാർമികമായ താത്കാലിക വിജയമാണ് വ്യാസൻ ചിത്രീകരിക്കുന്നത്.

വ്യാസൻ മുഴുവൻ കാലത്തിന്റെയും കവിയാണ്. അധികാര രാഷ്ട്രീയത്തിന്റെ നിത്യ ശാപങ്ങളെ ഇതിഹാസത്തിലൂടെ ശാശ്വതീകരിച്ചു വയ്ക്കുമ്പോൾ രാജ്യാവകശമേയില്ലാത്തവൻ അതിൽ ആരൂഡൻ ആകുന്നതാണ് ഇതുവരെയുള്ള ഭരണ ചരിത്രത്തെ പ്രതിനിധാനം ചെയ്യാൻ യോഗ്യം. പ്രജാപരിപാലനത്തിനു വേണ്ടി ജീവിതം സമർപ്പിക്കുകയെന്ന മഹാത്യാഗത്തിന്റെ ആധ്യാത്മിക സപര്യയെ അധികാരാസ്വാദനത്തിന്റെ വ്യക്തിവൃത്തത്തിലേക്ക് ചുരുക്കി ഒതുക്കി ചെറുതാക്കുന്ന രാഷ്ട്രീയ തന്ത്രത്തിന്റെ പ്രതീകമാകാനുള്ള ദുര്യോധനന്റെ ബിംബ സാധ്യതയും അദ്ദേഹം രാജ്യാവകാശിയല്ലെങ്കിലെ പൂർണമാകു.

കർമ്മം ധർമ്മത്തിന്റെ അനുശാസനങ്ങൾക്കനുസരിച്ചാണ് പ്രവർത്തിക്കേണ്ടത്. ലോകത്തിന്റെ സുസ്ഥിതിക്ക് അതാണനിവാര്യം.

ധർമ്മത്തിന്റെ അനുശാസനങ്ങളിലൂടെ കർമ്മം സഞ്ചരിച്ചെത്തുന്ന അന്തിമസ്ഥാനം ധർമ്മം തന്നെയാണ്. കർമ്മവും ധർമ്മവും തമ്മിൽ ഇവിടെ സ്വാഭാവികമായി സമന്വയിക്കപ്പെടുന്നു. ഈ ധർമ്മകർമ്മസമന്വയം സാധിച്ച് ധർമ്മാധർമ്മമെന്ന ദ്വൈതത്തെ തരണം ചെയ്തവരെയാണ് ഭഗവദ്ഗീത സ്ഥിതപ്രജ്ഞർ എന്ന് വിളിക്കുന്നത്.

ഇതിനേക്കാൾ വിപ്ലവകരമായൊരുചിന്ത ലോകസേവനത്തിനുവേണ്ടി അവതരിപ്പിക്കുക അസാദ്ധ്യമാണ്.

ഒരു വാർദ്ധക്യകാല ഔഷധമല്ല ഗീതാദർശനം. വ്യക്തിയെയും സമൂഹത്തെയും രാഷ്ട്രത്തെയും ലോകത്തെയും നിത്യസ്വസ്ഥതയിലേക്ക് നയിക്കാനുള്ള ചിന്താപരമായ സമഗ്രത ഭഗവദ്ഗീതാദർശനത്തിനുള്ളതുപോലെ ലോകത്തിൽ ഇന്നുവരെ അവതരിപ്പിചീട്ടുള്ള ഒരു ചിന്താസംഹിതയ്ക്കും കൈവന്നീട്ടില്ല.

വ്യക്തിയുടെയും ലോകത്തിന്റെയും കാമത്തെ ചാമ്പലാക്കാനുള്ള ആഗ്നേയസാന്ദ്രതയുടെ മഹാചൈതന്യം ഗീതാദർശനത്തിന്റെ നിഗൂഡതയിൽ ഒളിഞ്ഞുകിടക്കുന്നു. ഒരിക്കലും കേട്ടടങ്ങുന്നതല്ല ആ ചിന്തയുടെ വിപ്ലവവീര്യം. അതു കണ്ടറിഞ്ഞെടുത്ത് ഊതിപ്പടർത്തി വിശ്വവ്യാപകമാക്കി തിന്മകളായ തിന്മകളേയൊക്കേയും ചാമ്പലാക്കാനുള്ള ലോകസംഗ്രഹവിദ്യ ഗീതയിൽ നിന്നും നാം നേടിയെടുക്കണം.

ഗീതാ ദർശനങ്ങൾക്ക് പ്രാധാന്യം കൊടുക്കാതെ ധാർമ്മികതയില്ലാത്ത ഭക്തി പ്രചരിപ്പിച്ചു അതിനുപിന്നാലെ ഓടിയതാണ് നാം ഇന്ന് കാണുന്ന മൂല്യച്യുതിക്ക് കാരണം.

കർമ്മത്തിന്റെ യജ്ഞവേദിയിൽനിന്നുകൊണ്ട് ജനങ്ങളെയും ലോകത്തെയും നയിക്കുന്ന കർമ്മധീരന്മാരുടെ സനാതനമായ ധർമ്മസംഹിതയാണ് ഗീതാദർശനം.

കർമ്മത്തിന്റെയും ധർമ്മത്തിന്റെയും അദ്വൈതീഭാവം ഭഗവദ്ഗീതയുടെ ലക്ഷ്യമായതുകൊണ്ടാണ് ''ധർമ്മക്ഷേത്രേ കുരുക്ഷേത്രേ'' എന്ന് പ്രസ്താവിച്ചുകൊണ്ടതാരംഭിച്ചത്.

പാണ്ഡവർക്ക് കർമ്മം തന്നെയാണ് ധർമ്മം , ധർമ്മം തന്നെയാണ് കർമ്മം.

കൌരവർക്കു(ഭീഷ്മദ്രോണകർണ്ണന്മാരടക്കം) ധർമ്മം ഒരാശയസംഹിതയുടെ സ്വർഗ്ഗം മാത്രമാണ്.

വാദത്തിനുപയോഗിക്കാവുന്ന ഒരു മാർഗ്ഗശാസ്ത്രം. അതിനു ധർമ്മവുമായി ബന്ധമുണ്ടെന്നോ, ജീവിതത്തെ ധന്യമാക്കുന്നത് ധർമ്മാനുഷ്ടാനമാണെന്നോ, ഈശ്വരവിശ്വാസികളാണെങ്കിലും അവർ വിചാരിക്കുന്നില്ല. അതിനാൽ അവരുടെ എല്ലാ കർമ്മങ്ങളും ധർമ്മരഹിതമായിരുന്നു. സർവ്വകാമസംതൃപ്തിയായിരുന്നു കൌരവരുടെ ലക്ഷ്യം. സ്വാർത്ഥതയാണ് സർവ്വകാമസംതൃപ്തി എന്ന ലക്ഷ്യത്തിനു പിന്നിൽ അതിനു പ്രേരണയായി പ്രവർത്തിക്കുന്നത്. അതിനാൽ ഭീഷ്മദ്രോണകർണ്ണന്മാരടക്കമുള്ള ദുര്യൊധനാദികളായ കൌരവർ അനുഭവത്തിൽ അവരുടെ ജീവിതം സ്വാർത്ഥവും പ്രയോഗത്തിൽ അവരുടെ ജീവിതം അധാർമ്മികവുമായി.

ഗീതയിൽ കർമം ജ്ഞാനം ഭക്തി എന്ന മൂന്നും കൂടിയ ഒറ്റ വഴിയാണുള്ളത്. സമഗ്രയോഗത്തെയാശ്രയിച്ച് ദിവ്യ ജീവിതം നയിക്കുക എന്നതാണ് ഗീത കാണിച്ചു തരുന്ന ജീവിത പാന്ഥാവെന്ന അരവിന്ദമതം അപ്പോൾ അധികം ആദരണീയമാകുന്നു.

സമ്യഗ്ജ്ഞാനത്തെയാശ്രയിച്ച് വിശ്വാത്മാവായ ഭഗവാന് കർമയജ്ഞം സമർപ്പിച്ചുകൊണ്ട് ലോകഹിതമാചരിച്ചു വെള്ളത്തിൽ താമരയിലയെന്നപോലെ അലിപ്തനായി വസിക്കുക എന്നതാണ് ഗീത പഠിപ്പിക്കുന്ന ജീവിത പരിപാടി. അനാദിയായ ഈ പദ്ധതി ഇന്നും ഈ പുണ്യഭൂമിയിൽ തുടർന്നുവരുന്നു.

ഭാരത ഭൂമിയുടെ മഹിമാതിരേകവും ഇതു തന്നെയാണ്. ലോക സംഗ്രഹത്തിന്റെ തന്ത്രം ഇതാണ്. അതിന്റെ ശാസ്ത്രമാണ് ശ്രീമദ് ഭഗവദ്ഗീത

ഹരേ കൃഷ്ണാ...

മൂലമന്ത്രം എന്ത്?

⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

🌱1.ഗണപതിയുടെ മൂലമന്ത്രം എന്ത്?
      ഓം ഗം ഗണപതയേ നമഃ

🌱2. ശിവന്റെ മൂലമന്ത്രം എന്ത്?
       ഓം നമഃ ശിവായ

🌱3. വിഷ്ണുവിന്റെ മൂലമന്ത്രം എന്ത്?
      ✍ഓം നമോ നാരായണായ

🌱4. സുബ്രഹ്മണ്യന്റെ മൂലമന്ത്രം എന്ത്?

       ✍ഓം വചത്ഭുവേ നമഃ

🌱5. ശാസ്താവിന്റെ മൂലമന്ത്രം എന്ത്?
       ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ

🌱6. സരസ്വതീ ദേവിയുടെ മൂലമന്ത്രം എന്ത്?

       ✍ ഓം സം സരസ്വത്യൈ നമഃ

7. ഭദ്രകാളിയുടെ മൂലമന്ത്രം എന്ത്?
      ✍ഓം ഐം ക്ളീം സൌഃ ഹ്രീം ഭദ്രകാള്യൈ നമഃ

🌱8. ദുർഗ്ഗയുടെ മൂലമന്ത്രം എന്ത്?
      ✍ഓം ഹ്രീം ദും ദുർഗ്ഗായെ നമഃ

🌱9. ഭുവനേശ്വരിയുടെ മൂലമന്ത്രം എന്ത്?
       ✍ഓം ഹ്രീം നമഃ

🌱10. ശങ്കരനാരായണന്റെ മൂലമന്ത്രം എന്ത്?
        ✍ഓം ഹൃം ശിവനാരായണായ നമഃ

⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

സന്ധ്യാസമയത്ത് നാമംജപിക്കാം

സന്ധ്യാസമയത്ത് നാമംജപിക്കാം

നാരായണം ഭജേ നാരായണം, ലക്ഷ്മീ
നാരായണം ഭജേ നാരായണം (നാരായണം ഭജേ)

വൃന്ദാവനസ്ഥിതം നാരായണം - ദേവ
വൃന്ദൈര്‍ അഭിഷ്ടിതം നാരായണം (നാരായണം ഭജേ)

ദിനകരമദ്ധ്യഗം നാരായണം - ദിവ്യ
കനകാംബരധരം നാരായണം (നാരായണം ഭജേ)

പങ്കജ ലോചനം നാരായണം - ഭക്ത
സങ്കടമോചനം നാരായണം (നാരായണം ഭജേ)

കരുണാ പയോധിനം നാരായണം - ഭവ്യ
ശരണാഗതനിധിം നാരായണം (നാരായണം ഭജേ)

രക്ഷിത ജഗത് ത്രയം നാരായണം - ചക്ര
ശിക്ഷിത സുരജയം നാരായണം (നാരായണം ഭജേ)

അജ്ഞാ‍ന നാശകം നാരായണം - ശുദ്ധ
വിജ്ഞാന ഭാസ്ക്കരം നാരായണം (നാരായണം ഭജേ)

ശ്രീവത്സ ഭൂഷണം നാരായണം- നന്ദ
ഗോവത്സ പോഷണം നാരായണം (നാരായണം ഭജേ)

ശൃംഗാര നായകം നാരായണം - പദ
ഗംഗാ വിധായകം നാരായണം (നാരായണം ഭജേ)

ശ്രീകണ്ഠ സേവിതം നാരായണം - നിത്യ
വൈകുണ്ഠ വാസിതം നാരായണം

നാരായണം ഭജേ നാരായണം, ലക്ഷ്മീ
നാരായണം ഭജേ നാരായണം

നാരായണം ഭജേ നാരായണം, ലക്ഷ്മീ
നാരായണം ഭജേ നാരായണം

ഹരേ നാരായണ.... നാരായണ.. നാരായണ

🙏🙏🙏🙏🙏🙏🙏🙏🙏🙏

കാളിയമര്‍ദ്ദനം

കാളിയമര്‍ദ്ദനം



ഈ കഥയില്‍കൂടി ശ്രീമഹാഭാഗവത്തില്‍ ശ്രീകൃഷ്ണഭഗവാന്റെ ശ്രീപാദമാഹാത്മ്യത്തെ എടുത്തുകാട്ടുന്നു. ആയിരം ഫണങ്ങളുള്ള കാളിയന്‍ എന്ന ഉഗ്രവിഷമുള്ള സര്‍പ്പം അഹങ്കാരത്തിന്റെയും ദുഷ്ടതയുടേയും മൂര്‍ത്തിമത്ഭാവമാണ്‌. കാളിയന്‍ വസിക്കുന്നത്‌ സൂര്യപുത്രിയായ കാളിന്ദിയില്‍. ഈ ഘോരസര്‍പ്പത്തിന്റെ വിഷജ്വാലയേറ്റ്‌ ആ പുണ്യദേശത്തുള്ള സകല ജീവജാലങ്ങളും കത്തിച്ചാമ്പലാകുന്നു. താനും തന്റെ കുടുംബവും അവിടെ സുഖമായി വസിക്കുന്നു. ഞാന്‍, എന്റെ എനിക്ക്‌ എന്ന അലങ്കാരത്തേയും സ്വാര്‍ത്ഥതയേയുമാണ്‌ ഇവിടെ വരച്ചുകാണിക്കുന്നത്‌. എന്നാല്‍ യാതൊന്നും ബാധിക്കാതെ അമൃത്പാനം ചെയ്തിട്ടുള്ള, ഭഗവാന്റെ പാദസ്പര്‍ശത്തിന്‌ അര്‍ഹത നേടിയിട്ടുള്ള ഒരു നീലക്കടമ്പുവൃക്ഷം എന്ന പുണ്യാത്മാവ്‌ മരണഭയമില്ലാതെ അവിടെ തലയുയര്‍ത്തി നില്‍ക്കുന്നു. ദുഷ്ടസംഹാരവും ശിഷ്ടപരിപാലനവും നടത്തി ലോകത്ത്‌ ധര്‍മ്മപരിപാലനാര്‍ത്ഥം അവതാരമാര്‍ന്ന ശ്രീകൃഷ്ണപരമാത്മാവ്‌ ഈ ദുഷ്ടസര്‍പ്പത്തിന്റെ അഹങ്കാരം ഇല്ലാതാക്കുന്നതിന്‌ നിശ്ചയിക്കുന്നു.
ഭഗവാന്‍ ഈ കടമ്പുവൃക്ഷത്തില്‍ കയറി നദിയിലേക്ക്‌ എടുത്ത്‌ ചാടിയപ്പോള്‍ മഹാമേരുപര്‍വതം പതിച്ചതുപോലെ നദിയാകെ ഇളകിമറിയുന്നു. ഇതുകണ്ട്‌ കോപിഷ്ഠനായ സര്‍പ്പം അവന്റെ ആയിരം ഫണങ്ങളും വിടര്‍ത്തി ഭഗവാനെ ദംശിക്കുകയും അവിടുത്തെ ശരീരമാകെ ചുറ്റിവരിയുകയും ചെയ്തു. മഹാപാപികള്‍ക്ക്‌ ഇങ്ങനെ തന്നെയല്ലേ തോന്നുകയുള്ളൂ. കേവലം ഒരു ചെറുബാലന്‍ ഇങ്ങനെ ധൈര്യം കാണിച്ച്‌ തന്നോടടുത്തപ്പോള്‍ അതിന്റെ കാര്യമറിയാനുള്ള സദ്ബുദ്ധി ദുഷ്ടരില്‍ ഉദിക്കുകയില്ലല്ലോ. തന്റെ വാസസ്ഥാനത്ത്‌ വരാന്‍ അന്നോളം ആരും ധൈര്യപ്പെടാതിരിക്കെ ഒരു ചെറുബാലന്‍ അങ്ങനെ ചെയ്തത്‌ അവന്‌ നാണക്കേടായി. അധികരിച്ച കോപത്തോടെ അവന്‍ ഭഗവാന്റെ മര്‍മ്മങ്ങള്‍ തോറും ദംശിക്കുകയും വിഷം പുറപ്പെടുവിച്ച്‌ അവിടമാകെ വിഷമയമാക്കുകയും ചെയ്തു. ദുഷ്ടബുദ്ധികള്‍ ഇങ്ങനെതന്നെ ചെയ്യും. ഗോപാലബാലന്മാരും ഗോക്കളും ഇതുകണ്ട്‌ കണ്ണീര്‍വാര്‍ക്കാന്‍ തുടങ്ങി.
സമയം അധികരിച്ചിട്ടും തന്റെ പൊന്നുമകന്‍ തിരികെ വരാത്തതുകൊണ്ട്‌ യശോദ വല്ലാതെ ഭയാകുലയാകുന്നു. ഒരശീരികേട്ട്‌ എല്ലാവരും കൂടി ഭയന്നുവിറച്ച്‌ കാളിന്ദി നദിയുടെ തീരത്തേക്ക്‌ ഓടി എത്തി. അവിടെ കണ്ട കാഴ്ച എല്ലാവരേയും വല്ലാതെ ഭയപ്പെടുത്തുകയും യശോദാദേവി നദിയിലേക്ക്‌ എടുത്ത്‌ ചാടുവാന്‍ തുടങ്ങുകയും ചെയ്യുന്നത്‌ കണ്ടപ്പോള്‍ ബലരാമന്‍ യശോദാമ്മയെ തടഞ്ഞുനിര്‍ത്തി സമാധാനിപ്പിക്കാന്‍ ശ്രമിച്ചു.
അമ്മയുടെയും മറ്റുള്ളവരുടെയും ദുഃഖം തീര്‍ക്കുവാന്‍ നിശ്ചയിച്ച ഭഗവാന്‍ തന്റെ ശരീരം വലുതാക്കുന്നു. കാളിയന്‌ തന്റെ ശരീരം പൊട്ടി താന്‍ മരിച്ചുപോകുമെന്ന്‌ മനസ്സിലായപ്പോള്‍ തന്റെ ചുറ്റുകള്‍ ഭഗവാന്റെ ശരീരത്തില്‍ നിന്നും വേര്‍പെടുത്തി. പെട്ടെന്ന്‌ ഭഗവാന്‍ ചാടി ഇറങ്ങി, പൊന്തിവന്ന അവന്റെ അഹങ്കാരത്തിന്റെ ഫണങ്ങളില്‍ മാറിമാറി ചവിട്ടിത്താഴ്ത്തുന്നു. ഓരോ ചവിട്ടുകൊള്ളുമ്പോഴും ഓരോ കുന്നുകള്‍ വന്നുവീഴുന്ന അനുഭവമാണ്‌ കളിന്ദിക്കുണ്ടായത്‌.
നടരാജന്റെ നൃത്തലീലയെ അതിശയിപ്പിക്കുന്ന ഭഗവാന്റെ നൃത്തം കാണുവാന്‍ ആകാശത്ത്‌ ദേവഗണങ്ങളും നാരാദ മഹര്‍ഷിയും നിരന്നു. അവിടമാകെ വാദ്യമേളങ്ങളോടുകൂടിയ സംഗീതോത്സവമായിമാറി.
ഭഗവാന്റെ ചവിട്ടേറ്റ്‌ അവശനായ കാളിയന്റെ മദമെല്ലാം തീര്‍ന്ന്‌ ചോരഛര്‍ദ്ദിക്കുവാന്‍ തുടങ്ങി. അഹങ്കാരമെല്ലാം തീര്‍ന്നപ്പോള്‍ അവന്‌ സദ്ബുദ്ധി ഉദിച്ചു. ലോകത്ത്‌ എല്ലാ അഹങ്കാരികളും ഇങ്ങനെയാണല്ലോ. തന്റെ മസ്തകത്തില്‍ ചവിട്ടി നൃത്തം ചെയ്യുന്നത്‌ സാക്ഷാല്‍ ശ്രീനാരായണനാണെന്ന്‌ കാളിയന്‍ തിരിച്ചറിയുന്നു. അതോടെ അവന്‍ ഭഗവാനെ സ്തുതിക്കുവാനും തന്റെ ജന്മവാസനയ്ക്കടിമപ്പെട്ട്‌ ചെയ്തുപോയ അപരാധങ്ങളെല്ലാം പൊറുക്കണമേ എന്ന്‌ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
കാളിയന്റെ ഭാര്യമാരും അവിടെയെത്തി ഭഗവാനെ ഭക്തിപൂര്‍വം സ്തുതിക്കുകയും, ദുഷ്ടനായ ഇവന്‌ ഭഗവാന്‍ കൊടുത്ത ശിക്ഷ ഉത്തമം തന്നെയെന്ന്‌ പറയുകയും ചെയ്യുന്നു. എന്നാലും ഇവനല്ലാതെ തങ്ങള്‍ക്ക്‌ മറ്റൊരാശ്രയവുമില്ലാത്തതിനാല്‍ ഇവന്റെ ജീവന്‍ തങ്ങള്‍ക്ക്‌ തിരിച്ചുതരേണമേ എന്ന്‌ അപേക്ഷിക്കുന്നു. സകലദേവീദേവന്മാരും മഹര്‍ഷീശ്വരന്മാരും എത്ര അന്വേഷിച്ചിട്ടും കണ്ടുകിട്ടാത്ത ഭഗവാന്റെ പാദപത്മങ്ങളെക്കുറിച്ചുള്ള സ്പര്‍ശം ഈ ദുഷ്ടന്റെ ശിരസ്സില്‍ ലഭിക്കത്തക്കവണ്ണം ഏതൊരു ശുദ്ധകര്‍മ്മമാണ്‌ ഇവന്‌ ചെയ്തിട്ടുള്ളതെന്ന്‌ അവര്‍ അത്ഭുതപ്പെടുന്നു.
അഹങ്കാരമെല്ലാം നീങ്ങി ഹൃദയശുദ്ധിവന്ന കാളിയന്‍ ഭഗവാന്‍ വര്‍ധിച്ചഭക്തിടെ പലതരത്തില്‍ സ്തുതിക്കുകയും തന്നെ നിഗ്രഹിക്കുകയോ, അനുഗ്രഹിക്കുകയോ ഭഗവാന്റെ ഹിതം പോലെ ചെയ്തുകൊള്ളണമേ എന്ന്‌ അപേക്ഷിക്കുകയും ചെയ്യുന്നു.
അങ്ങനെ എല്ലാവരുടേയും ഭക്തിപൂര്‍വ്വമുള്ള പ്രാര്‍ത്ഥനകേട്ട്‌ ഭക്തവത്സലനായ ഭഗവാന്‍ അവനെ കൊല്ലുന്നില്ലെങ്കിലും അവന്‍ ബന്ധുമിത്രാദികളോടുകൂടി ആ പുണ്യനദിയില്‍ നിന്ന്‌ താമസം മാറ്റി രമണകദ്വീപിലേക്ക്‌ പൊയ്ക്കൊള്ളണമെന്ന്‌ നിര്‍ദേശിക്കുന്നു. താന്‍ മേറ്റ്വിടെ ചെന്നാലും ഗരുഢന്‍ തന്നെ കൊന്നുതിന്നുമെന്നും സൗഭരി എന്ന ഘോര തപസ്വിയുടെ ശാപത്താല്‍ ഗരുഢന്‍ ആ പ്രദേശത്തേക്കുമാത്രം വരികയില്ലെന്നും അതിനാലാണ്‌ താന്‍ അവിടെ തന്നെ താമസമാക്കിയതെന്നും ഭഗവാനോട്‌ ഉണര്‍ത്തിക്കുന്നു. ഇതുകേട്ട്‌ മന്ദസ്മേരവദനനായി ഭഗവാന്‍ അരുളിചെയ്തു – തന്റെ പാദങ്ങള്‍ കൊണ്ടണിഞ്ഞ ധന്യചിഹ്നങ്ങളോടുകൂടിയ ശിരസ്‌ കാണുമ്പോള്‍ നിന്നെയോ, നിന്റെ ബന്ധുജനങ്ങളെയോ തീണ്ടുകപോലുമില്ലെന്ന്‌. അങ്ങനെ ശിരസ്സുകാണുമാറ്‌ ശത്രുവിന്റെ മുന്‍പിലും തലകുനിക്കാന്‍ കാളിയന്‍ തയ്യാറാകുന്നു. അഹങ്കാരം നീങ്ങിയാല്‍ ആരുടെ മുന്നിലും വിനയാന്വിതനാകാന്‍ എല്ലാവര്‍ക്കും സാധിക്കും. അങ്ങനെ സന്തോഷത്തോടും സമാധാനത്തോടും കൂടി കാളിയനും കൂട്ടരും രമണകദ്വീപിലേക്ക്‌ താമസം മാറ്റി.
ഭഗവാന്റെ പാദസ്പര്‍ശം ലഭിക്കാന്‍ ഏതെങ്കിലും ജന്മത്തില്‍ മഹാപുണ്യം എന്തെങ്കിലും ചെയ്തിട്ടാകണം. ശ്രീരാമാവതാരത്തില്‍ ഭഗവാന്റെ പാദസ്പര്‍ശം ശരീരത്തില്‍ ലഭിച്ച്‌ ശാപമോക്ഷം നേരിടുന്നതിന്‌ അഹല്യാദേവി എത്രയോ ദിവ്യാവതാരങ്ങള്‍ കഠിനതപസ്സ്‌ ചെയ്യേണ്ടിവന്നു. അതുപോലെ മഹാബലിയുടെ ദാനധര്‍മ്മത്തിലും സത്യസന്ധതയിലും തൃപ്തനായതുകൊണ്ടാണ്‌ വാമനാവതാരത്തില്‍ ഭഗവാന്‍ തന്റെ വിശ്വരൂപം കാണിച്ചുകൊടുത്ത്‌ ശിരസില്‍ പാദം വച്ച്‌ അനുഗ്രഹിച്ചത്‌.

വീട്ടിലെ പൂജാമുറി; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് ഗുണത്തേക്കാള്‍ ഏറെ ദോഷം

🕉⛳🕉⛳🕉⛳🕉⛳🕉⛳🕉
വീട്ടിലെ പൂജാമുറി; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് ഗുണത്തേക്കാള്‍ ഏറെ ദോഷം
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ക്ഷേത്രം പോലെ വീട്ടിലെ പൂജാമുറി പരിപാലിയ്ക്കാന്‍ കഴിയാത്തവര്‍ ഒരിക്കലും വീട്ടില്‍ പൂജാമുറി ഒരുക്കാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. ഇത് പലപ്പോഴും ഗുണത്തേക്കാളെറെ ദോഷമാണ് സമ്മാനിയ്ക്കുക. നമ്മള്‍ വിളക്ക് വെച്ച് നിത്യേന പ്രാര്‍ത്ഥിച്ചാല്‍ പൂജാമുറിയില്‍ ഈശ്വര ചൈതന്യം കൈവരും എന്ന കാര്യത്തില്‍ സംശയം വേണ്ട. വീടു പണിയുടെ തിരക്കില്‍പൂജാമുറിയുടെ നിര്‍മ്മാണത്തെ കുറിച്ച് പലരും ശ്രദ്ധിക്കാറില്ല. അവസാനഘട്ടമാവുമ്പോഴേക്കും പടിക്കെട്ടിനു താഴെ അല്ലെങ്കില്‍ മറ്റെവിടെയെങ്കിലും ഉള്ള സ്ഥലത്ത് പൂജാമുറി നിര്‍മ്മിച്ചുകളയാം എന്ന് കരുതുന്നവരുമുണ്ട്. വീട്ടിലെ ഏറ്റവും പവിത്രമായ ഇടമാണ് പൂജാമുറി. അതുകൊണ്ടുതന്നെ പൂജാമുറിഒരുക്കുമ്പോള്‍ വളരെയേറെ ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. ചിട്ടവട്ടങ്ങളുംഅനുഷ്ഠാനങ്ങളും ആചാരപരവും വാസ്തുശാസ്ത്രപരവുമായ കാര്യങ്ങള്‍പ്രാധാന്യത്തോടെ പരിഗണിച്ചുതന്നെയാകണം പൂജാമുറിയുടെ നിര്‍മ്മാണം. ഗുണത്തിനെന്നു കരുതി നമ്മള്‍ ചെയ്യുന്ന പല കാര്യങ്ങളും അതിന്റേതായ രീതിയില്‍ ചെയ്തില്ലെങ്കില്‍ അത് ദോഷത്തിലേക്കാണ് നമ്മെ നയിക്കുക. അതുകൊണ്ട് പൂജാമുറി ഒരുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
പൂജാമുറികള്‍ എവിടെയെങ്കിലും നിര്‍മ്മിക്കുന്നത് വാസ്തുശാസ്ത്രപരമായി നന്നല്ല എന്നാണ്വിദഗ്ധരുടെ അഭിപ്രായം. വീടുകളില്‍ പൂജാമുറി നിര്‍മ്മിക്കേണ്ടത്ഈശാന്യകോണില്‍ തന്നെ വേണമെന്നാണ് വാസ്തു ശാസ്ത്രം അനുശാസിക്കുന്നത്. വടക്ക് കിഴക്ക് മൂലയെയാണ് ഈശാന്യകോണെന്നു വിളിക്കുന്നത്‍.
വടക്ക് കിഴക്ക് ദിക്കിനെ പ്രതിനിധാനം ചെയ്യുന്നത് പരമേശ്വരനാണെന്ന പ്രത്യേകത കൂടിയുണ്ട്. ഹൌസിംഗ് കോളനികളിലെയും മറ്റും ആരാധനാസ്ഥലം മധ്യത്തിലാവുന്നതാണ്നല്ലത്. ഈ ഭാഗത്തെ ബ്രഹ്മ സ്ഥാനമെന്ന പേരില്‍ അറിയപ്പെടുന്നു. എന്നിരിക്കിലും, വീടുകളില്‍ വടക്ക് കിഴക്ക് മൂല തന്നെയാണ് പൂജകള്‍ക്ക് നല്ലത്.
പൂജാമുറിയില്‍ വിഗ്രഹങ്ങളും ചിത്രങ്ങളും വടക്ക് അല്ലെങ്കില്‍ കിഴക്ക് ഭാഗത്തുള്ളഉയര്‍ന്ന തിട്ടയില്‍ വയ്ക്കാം. പ്രാര്‍ത്ഥനാ സമയത്ത് വടക്ക് അല്ലെങ്കില്‍കിഴക്ക് ദിക്കിന് അഭിമുഖമായി വേണം ഇരിക്കാന്‍. കര്‍പ്പൂരം കത്തിക്കുന്നതുംഹോമകുണ്ഡവും തെക്ക് കിഴക്ക് മൂലയിലാവാം.
 വീട്ടിലെ പൂജാമുറിയെ വാസ്തുശരീരത്തിലെ രാജാവായിട്ടാണ് കണക്കാക്കുന്നത്.വടക്കുകിഴക്കിന് അഭിമുഖമായി പൂജാമുറി നിർമ്മിയ്ക്കുകയും കിഴക്കിനഭിമുഖമായിനിന്ന് പ്രാർത്ഥിയ്ക്കുകയും ചെയ്യുക. വീട്ടിലെ ഐശ്വര്യത്തിന്റെ പ്രതീകമാണ്അവിടുത്തെ അടുക്കള. ഇത് തെക്കുകിഴക്ക് ഭാഗത്തായിട്ടാണ് വരേണ്ടത്. വടക്ക്, വടക്ക്കിഴക്ക് ഭാഗത്തായി അടുക്കളയുണ്ടാക്കിയാൽ അത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. ഈ രീതിയിലാണ് അടുക്കള പണിതിരിക്കുന്നതെങ്കിൽ മൂന്ന്വെങ്കലപ്പാത്രങ്ങൾ തലകീഴായി സീലിങിൽനിന്ന് താഴേയ്ക്ക് തൂക്കിയിട്ടാൽ മതി. പക്ഷേ ഇവ സ്റ്റവിന് മുകളിൽ തൂക്കാതിരിക്കാൻ ശ്രദ്ധിയ്ക്കണം.
വീട്ടിൽ മാസ്റ്റർ ബെഡ്റൂം എപ്പോഴും തെക്ക്പടിഞ്ഞാറ് ഭാഗത്തായിരിക്കാൻശ്രദ്ധിക്കണം. തെക്ക്, അല്ലെങ്കിൽ പടിഞ്ഞാറ് ഭാഗത്തേയ്ക്ക് തലവച്ചുവേണംഉറങ്ങാൻ. ഗൃഹനാഥൻ ഒരിക്കലും വടക്കുകിഴക്ക് ഭാഗത്തേയ്ക്ക് തലവച്ചുറങ്ങരുത്.നെഗറ്റീവ് എനർജി പ്രസരിക്കുന്ന കുളിമുറികളും കക്കൂസുകളും പടിഞ്ഞാറ് ഭാഗത്തോകിഴക്കുഭാഗത്തോ ആവുന്നതാണ് നല്ലത്. വടക്ക്, വടക്ക്കിഴക്ക് ഭാഗങ്ങളിൽ ഇവപണിയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിയ്ക്കണം. ഇങ്ങനെ വന്നാൽ അവ ധനം, വിദ്യാഭ്യാസം എന്നിവയ്ക്കെല്ലാം പ്രശ്നം വരുത്തും.
പൂജാമുറി എപ്പോഴും കിഴക്കോട്ട് അഭിമുഖമായിരിക്കണം. തെക്കോട്ട് അഭിമുഖമായി ഒരിയ്ക്കലും നമസ്‌കരിക്കരുത്.
ഒരിക്കലും കിടപ്പു മുറിയോട് ചേര്‍ന്ന് പൂജാറൂം ഒരുക്കുന്നത് നല്ലതല്ല. മാത്രമല്ല ചെരുപ്പ് സൂക്ഷിക്കുന്ന ഇടങ്ങളില്‍ നിന്നും മാറ്റി പൂജാ മുറി നിര്‍മ്മിക്കുന്നതാണ് ഉത്തമം.
പൂജാ മുറിയില്‍ താന്ത്രിക വിധിപ്രകാരമുള്ള വിഗ്രഹങ്ങള്‍ വെച്ച് ആരാധിയ്ക്കുന്നത് ദോഷമാണ്. ഇത് പലപ്പോഴും ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കുന്നത്.
പൂജാ മുറിയില്‍ എപ്പോഴും വിളക്ക് കത്തിച്ചു വെയ്ക്കുന്നത് നല്ലതാണ്. എന്നാല്‍ തൂക്കുവിളക്കുകള്‍ ഒരിക്കലും കത്തിയ്ക്കുവാന്‍ പാടില്ല. നിലവിളക്ക് തെളിയിക്കുന്നതാണ് ഏറ്റവും ഉത്തമം.
വീട് പണിത് ബാക്കി വരുന്ന സ്ഥലത്ത് പൂജാറൂം ചെയ്യാം എന്ന് വിചാരിയ്ക്കുന്നവരാണ് നമ്മളില്‍ പലരും. അവസാനം സ്ഥലം കണ്ടെത്തുന്നതാവട്ടെ സ്റ്റെയര്‍കേസിനു താഴെയും. എന്നാല്‍ ഒരിക്കലും ചെയ്യരുതാത്ത കാര്യമാണ് ഇത്. സ്റ്റെയര്‍ കേസിനു താഴെ പൂജാറൂം പണിയുന്നത് ഒരിക്കലും നല്ലതല്ല.
എപ്പോഴും പൂജാമുറി പണിയുമ്പോള്‍ പിരമിഡ് ഷേപ്പ് ആണ് ഏറ്റവും ഉത്തമം. ഇത് പോസിറ്റീവ് എനര്‍ജി കൂടുതല്‍ പ്രവഹിക്കാന്‍ കാരണമാകും.
നിത്യബ്രഹ്മചാരിയായ അയ്യപ്പസ്വാമിയുടേയും ഹനുമാന്‍സ്വാമിയുടേയും ചിത്രങ്ങള്‍ പൂജാമുറിയിലല്ലാതെ വീടിന്റെ മറ്റു സ്ഥലങ്ങളില്‍ സ്ഥാപിക്കാന്‍ പാടുള്ളതല്ല.
പലപ്പോഴും ശ്രീചക്രം പൂജാമുറിയില്‍ സൂക്ഷിക്കുന്നവരാണ് നമ്മള്‍, എന്നാല്‍ ഇത്തരത്തിലുള്ളതൊന്നും പൂജാമുറിയില്‍ വേണ്ട എന്നതാണ് കാര്യം.
പലരുടെ വീട്ടിലും കാണപ്പെടുന്ന ഒരു പ്രവണതയാണ് ഇത്. മരിച്ച കാരണവന്‍മാരുടെ ചിത്രങ്ങളും പലരും പൂജാമുറിയില്‍ വെയ്ക്കുന്നു. എന്നാല്‍ ഇതും ദോഷമുണ്ടാക്കുന്നതാണ്.
പൂജാമുറിയില്‍ വിഗ്രഹങ്ങളും ചിത്രങ്ങളും വടക്ക് കിഴക്ക് ഭാഗത്തായിരിക്കണം വെയ്‌ക്കേണ്ടത്. മാത്രമല്ല കര്‍പ്പൂരം കത്തിയ്ക്കുന്നതും ഹോമകുണ്ഡവും തെക്ക് കിഴക്ക് മൂലയിലാകണം.

പൂജാമുറിയുടെ വാതില്‍ രണ്ട് പാളികളായിരിക്കുന്നതാണ് നല്ലത്. വാതില്‍പ്പടിയും പൂജാമുറിയെ കൂടുതല്‍ പോസിറ്റീവ് എനര്‍ജിയുള്ളതാക്കി മാറ്റുന്നു.

സ്വർണം കാലിൽ അണിയരുത് ..അപകടം …സൂക്ഷിക്കുക

 ഹിന്ദു യുവതികൾ കാലിൽ സ്വർണപാദസ്വരം അണിയുന്നത്  ഹൈന്ദവ വിരുദ്ധമെന്ന ചർച്ചകൾ പൊടിപൊടിക്കുന്നു. സ്ത്രീകൾ കാലിൽ പലതരം പാദസ്സരങ്ങൾ അണിയാറുണ്ട്. വെള്ളിയിലും മറ്റു പല ലോഹങ്ങളിലുമുള്ള പാദസ്സരങ്ങൾ വിപണിയിൽ ലഭ്യവുമാണ്. ഏത് പ്രായത്തിലുള്ളവർക്കാണെങ്കിലും സ്വർണ്ണ പാദസ്സരത്തിനോട് സ്ത്രീകൾക്ക് പൊതുവെ താൽപര്യം കൂടുതലാണ്.
എന്നാൽ സ്വർണ്ണം കാലിൽ അണിയാൻ പാടില്ലായെന്ന് നമ്മുടെ മുത്തശ്ശിമാർ പറയാറുണ്ടായിരുന്നു.
സ്വർണ്ണം ലക്ഷ്മിയാണ്. ഐശ്വര്യദേവതയായ ലക്ഷ്മിയെ കാലിൽ ചാർത്തുക എന്നതിനർത്ഥം ലക്ഷ്മി ദേവിയെ നിന്ദിക്കുക എന്നാണ്. ലക്ഷ്മി വന്ദനീയയാണ്, പൂജനീയയാണ്.അത് കഴുത്തിൽ ചാർത്താം കാലിൽ അണിയരുത്. ആചാര്യന്മാരും ഹിന്ദുമത ആചാരാഷ്ടാനങ്ങളും ഇതാണ് അനുശാസിക്കുന്നത്. പണ്ടൊക്കെ എത്ര വലിയ ധനികനായാലും കാലിൽ സ്വർണ്ണം അണിയില്ലായിരുന്നു. ഈശ്വര വിശ്വാസി ഒരിക്കലും കാലിൽ സ്വർണ്ണമണിയില്ല . അത് അനാചാരമാണ്.

ഒരു ഹിന്ദു അറിഞ്ഞിരിക്കേണ്ട പ്രാർത്ഥനാ ശ്ലോകം....

ഒരു ഹിന്ദു അറിഞ്ഞിരിക്കേണ്ട പ്രാർത്ഥനാ ശ്ലോകം....

1. പ്രഭാത ശ്ലോകം
⭕🔴⭕ 🔴⭕🔴⭕🔴⭕
ഉണര്‍ന്നെണീക്കുമ്പോള്‍ ഇരുകൈകളും ചേര്‍ത്തുവച്ചു കൈകളെ നോക്കി

കരാഗ്രേ വസതേ ലക്ഷ്മീ
കരമദ്ധ്യേ സരസ്വതീ
കരമൂലേ തു ഗോവിന്ദാ
പ്രഭാതേ കരദര്‍ശനം

2. പ്രഭാത ഭൂമി ശ്ലോകം
⭕🔴⭕ 🔴⭕🔴⭕🔴⭕
തറയെ തൊട്ടു ശിരസ്സില്‍ വെച്ചുകൊണ്ട്

സമുദ്ര വസനേ ദേവീ
പര്‍വതസ്തന മണ്ഡലേ
വിഷ്ണുപത്നീ നമസ്തുഭ്യം
പാദസ്പര്‍ശം ക്ഷമസ്വ മേ

3. സൂര്യോദയ ശ്ലോകം
⭕🔴⭕ 🔴⭕🔴⭕🔴⭕
ബ്രഹ്മസ്വരൂപമുദയേ
മധ്യാഹ്നേതു മഹേശ്വരം
സായം കാലേ സദാ വിഷ്ണു
ത്രിമൂര്‍തിശ്ച ദിവാകരഃ

4. സ്നാന ശ്ലോകം
⭕🔴⭕ 🔴⭕🔴⭕🔴⭕
ഗംഗേച യമുനേ ചൈവ
ഗോദാവരീ സരസ്വതീ
നര്‍മദേ സിന്ധു കാവേരീ
ജലേസ്മിന്‍ സന്നിധിം കുരു

5. ഭസ്മ ധാരണ ശ്ലോകം
⭕🔴⭕ 🔴⭕🔴⭕🔴⭕
ശ്രീകരം ച പവിത്രം ച
ശോക രോഗ നിവാരണം
ലോകേ വശീകരം പുംസാം
ഭസ്മം ത്ര്യൈലോക്യ പാവനം
ഓം അഗ്നിരിതി ഭസ്മ വായുരിതി ഭസ്മ
ജലമിതി ഭസ്മ സ്ഥലമിതി ഭസ്മ
വ്യോമേതി ഭസ്മ സര്‍വം ഹവാ ഇദം ഭസ്മ
മന ഏതാനി ചക്ഷുംഷിം ഭസ്മ
ത്രയംബകം യജാമഹേ
സുഗന്ധിം പുഷ്ടി വര്‍ദ്ധനം
ഉര്‍വാരുകമിവ ബന്ധനാത്
മൃത്യോര്‍മുക്ഷീയ മാമൃതാത്

6. തുളസീപ്രദക്ഷിണം ചെയ്യുമ്പോള്‍
⭕🔴⭕ 🔴⭕🔴⭕🔴⭕
3 തവണ

പ്രസീദ തുളസീ ദേവീ
പ്രസീദ ഹരിവല്ലഭേ
ക്ഷീരോദ മഥനോദ് ഭൂതേ
തുളസീ ത്വം നമാമ്യഹം

7. ആല്‍പ്രദക്ഷിണം ചെയ്യുമ്പോള്‍
⭕🔴⭕ 🔴⭕🔴⭕🔴⭕
7 തവണ

മൂലതോഃ ബ്രഹ്മരൂപായ
മദ്ധ്യതോഃ വിഷ്ണുരൂപിണേ
അഗ്രതഃ ശിവരൂപായ
വൃക്ഷരാജായ തേ നമഃ

8. കാര്യ പ്രാരംഭ ശ്ലോകം
⭕🔴⭕ 🔴⭕🔴⭕🔴⭕
വക്രതുണ്ഡ മഹാകായ
സൂര്യകോടി സമപ്രഭ
നിര്‍വിഘ്നം കുരു മേ ദേവ
സര്‍വകാര്യേഷു സര്‍വദാ
ശുക്ലാം ഭരതരം വിഷ്ണും
ശശിവര്‍ണം ചതുര്‍ഭുജം
പ്രസന്ന വദനം ധ്യായേത്
സര്‍വ വിഘ്നോപ ശാന്തയേ

9. വിളക്കു കൊളുത്തുമ്പോള്‍
⭕🔴⭕ 🔴⭕🔴⭕🔴⭕
ദീപ ജ്യോതി പരബ്രഹ്മം
ദീപം സര്‍വ തമോപഹം
ദീപേന സാധ്യതേ സര്‍വം
സന്ധ്യാ ദീപം നമോസ്തുതേ
ശുഭംകരോതു കല്യാണം
ആയുരാരോഗ്യ വര്‍ദ്ധനം
സര്‍വ്വ ശത്രു വിനാശായ
സന്ധ്യാദീപം നമോനമഃ
ശുഭം കരോതി കല്യാണം
ആരോഗ്യം ധന സമ്പദഃ
ശത്രു ബുദ്ധി വിനാശായ
ദീപ ജ്യോതിര്‍ നമോ നമഃ
ദീപജ്യോതിര്‍ പരബ്രഹ്മ
ദീപജ്യോതിര്‍ ജനാര്‍ദ്ദനാ
ദീപോ മേ ഹരതു പാപം
ദീപ ജ്യോതിര്‍ നമോസ്തുതേ

10. മംഗള ആരതി ശ്ലോകം
⭕🔴⭕ 🔴⭕🔴⭕🔴⭕
കര്‍പ്പൂര ഗൌരം കരുണാവതാരം
സംസാര സാരം ഭുജഗേന്ദ്ര ഹാരം
സദാ വസന്തം ഹൃദയാരവിന്തേ
ഭവം ഭവാനി സഹിതം നമാമി

മംഗളം ഭഗവാന്‍ വിഷ്ണു
മംഗളം ഗരുഡദ്വജ
മംഗളം പുണ്ഡരീകാക്ഷം
മംഗളായതനോ ഹരി

സര്‍വ മംഗള മാംഗല്യേ
ശിവേ സര്‍വാര്‍ത്ഥ സാധികേ
ശരണ്യേ ത്രയംബികേ ഗൌരീ
നാരായണീ നമോസ്തുതേ

നീരാജനം ദര്‍ശയാമി
ദേവ ദേവ നമോസ്തുതേ
പ്രസന്നോ വരദോ ഭൂയാഃ
വിശ്വ മംഗളകാരകാ

11. ചുറ്റുമ്പോള്‍
⭕🔴⭕ 🔴⭕🔴⭕🔴⭕
വലതു വശത്തു തുടങ്ങി പ്രദക്ഷിണ ദിശയില്‍ നിന്ന സ്ഥലത്തു തന്നെ മൂന്നു പ്രാവശ്യം ചുറ്റുമ്പോള്‍

യാനി കാനിച പാപാനി
ജന്മാന്തര കൃതാനിചാ
താനി താനി വിനശ്യന്തി
പ്രദക്ഷിണം പഠേ പഠേ
പ്രകൃഷ്ട പാപ നാശായ
പ്രകൃഷ്ട ഫല സിദ്ധയേ
പ്രദക്ഷിണം കരോമിത്യം
പ്രസീദ പുരുഷോത്തമാ/പരമേശ്വരീ
അന്യദാ ശരണം നാസ്തി
ത്വമേവ ശരണം മമ
തസ്മത് കാരുണ്യ ഭാവേന
രക്ഷ രക്ഷ പരമേശ്വരാ/ജനാര്‍ദ്ദനാ

12. പ്രാര്‍ത്ഥനയുടെ അവസാനം
⭕🔴⭕ 🔴⭕🔴⭕🔴⭕

കായേന വാചാ
മനസേന്ദ്രിയൈര്‍വാ
ബുദ്ധ്യാത്മനാവാ
പ്രകൃതേ സ്വഭാവാത്
കരോമിയദ്യത്
സകലം പരസ്മൈ
നാരായണാ
യേതി സമര്‍പയാമി

13. പഠിക്കുന്നതിനു മുന്‍
⭕🔴⭕ 🔴⭕🔴⭕🔴⭕
സരസ്വതീ നമസ്തുഭ്യം
വരദേ ജ്ഞാനരൂപിണീ
വിദ്യാരംഭം കരിഷ്യാമി
സിദ്ധിര്‍ഭവതു മേ സദാ

14. ഭോജനത്തിനു മുന്‍
⭕🔴⭕ 🔴⭕🔴⭕🔴⭕
ഭക്ഷണം വിളമ്പിയ ഉടനേ
അന്നപൂര്‍ണേ സദാപൂര്‍ണേ
ശങ്കര പ്രാണവല്ലഭേ
ജ്ഞാന വൈരാഗ്യ സിധ്യര്‍ത്തം
ഭിക്ഷാം ദേഹി ച പാര്‍വതി
മാതാച പാര്‍വതീ ദേവീ
പിതാ ദേവോ മഹേശ്വരഹ
ബാന്ധവാഃ ശിവ ഭക്താശ്ച
സ്വദേശോ ഭുവനത്രയം

15. ഭക്ഷണ സമയം
⭕🔴⭕ 🔴⭕🔴⭕🔴⭕
ഹരിര്‍ദ്ദാതാ ഹരിര്‍ഭോക്താ
ഹരിരന്നം പ്രജാപതിഃ
ഹരിര്‍വിപ്രഃ ശരീരസ്തു
ഭൂങ്തേ ഭോജയതേ ഹരിഃ

16. ഭോജനാനന്തര ശ്ലോകം
⭕🔴⭕ 🔴⭕🔴⭕🔴⭕
അഗസ്ത്യം വൈനതേയം ച
ശമീം ച ബഡബാലനം
ആഹാര പരിണാമാര്‍ത്ഥം
സ്മരാമി ച വൃകോദരം

17. കിടക്കുന്നതിനു മുന്‍
⭕🔴⭕ 🔴⭕🔴⭕🔴⭕
കരചരണ കൃതംവാ
കായചം കര്‍മചം വാ
ശ്രവണ നയനചം വാ
മാനസം വാ അപരാധം
വിഹിതമവിഹിതം വാ
സര്‍വമേ തത് ക്ഷമസ്വാ
ജയ ജയ കരുണാബ്ധേ
ശ്രീ മഹാദേവ ശംഭോ

18. കിടക്കുമ്പോള്‍
⭕🔴⭕ 🔴⭕🔴⭕🔴⭕
രാമസ്കന്ധം ഹനുമന്ദം
വൈനതേയം വൃഗോദരം
ശയനേയസ്സ്മരനിത്യം
ദുഃസ്വപ്നം തസ്യ നസ്യതി
അച്യുതായ നമഃ
അനന്തായ നമഃ
വാസുകയേ നമഃ
ചിത്രഗുപ്തായ നമഃ
വിഷ്ണവേ ഹരയേ നമഃ