ശിവ രാത്രി .
സമന്വയത്തിലൂടെയാണ് പ്രപഞ്ചത്തിലെ എല്ലാം നില
നിന്നു പോരുന്നത്.
ഇരുട്ട് വെളിച്ചത്തെയും, രാവു് പകലിനെയും, ദുഃഖം സുഖത്തെയും,
വേർ തിരിച്ച് അറിയാനും, അനുഭവിക്കാനും കാരകങ്ങളായി
വർത്തിക്കുന്നു .
അമൃതം കടഞ്ഞെടുക്കലായിരുന്നു
പാലാഴി മഥനത്തിന്റെ ലക്ഷ്യം.
എന്നാൽ ആ പ്രക്രിയ പൂർത്തീകരിക്കുന്നതിനു മുമ്പെ
കടയാൻ ഉപയോഗിച്ച ഉപകരണത്തിൽ
നിന്നും വിഷം വമിക്കപ്പെട്ടു.
സർവ്വ നാശം സംഭവിക്കാതിരിക്കാനാണ്
സംഹാരമൂർത്തിയായ ശിവൻ വിഷം
ആഹരിച്ചത്. ആ കർമ്മം കൊണ്ടു്
സംഹാരമല്ല, സംരക്ഷണമാണ്
നിർവ്വഹിച്ചത്. സമൂഹത്തിന്റെ സമഗ്ര
ശിവ ത്തിനായി സ്വയം ബലി കൊടുക്കുവാൻ തയ്യാറാകുന്നവരാണ്
യഥാർത്ഥ സംരക്ഷകർ.
ശിവരാത്രി വ്രതവും, പിതൃതർപ്പണവും
പവിത്രമായ ആചാരങ്ങളായി നില
നിർത്തി പോരുന്നത് ത്യജിക്കുവാനുള്ള
സഹജവാസനയെ പോഷിപ്പിക്കലാണെന്നു് തിരിച്ചറിയണം.
ശിവൻ വിഷ്ണു രൂപനാണ്. വിഷ്ണു
ശിവരൂപനാണ്. ശിവന്റെ ഹൃദയത്തിൽ
വിഷ്ണുവും, വിഷ്ണുവിന്റെ ഹൃദയത്തിൽ ശിവനും വസിക്കുന്നു.
അദ്വൈത തത്ത്വത്തെയാണ് ഇവിടെ
വെളിപ്പെടുത്തിയിരിക്കുന്നത്.
വിഷ്ണു ശ്രീകൃഷ്ണനായി അവതരിച്ചത് മഹാശിവരാത്രിക്കു
ശേഷമുള്ള 180 ദിവസം കഴിഞ്ഞ
അർദ്ധ രാത്രിയിൽ ആണ്. ഈ
സുദിനത്തെ " ജന്മാഷ്ടമി " എന്ന്
വിളിക്കുന്നു . പഞ്ചാംഗ പ്രകാരം
ഒരു വർഷത്തെ രണ്ടായി വിഭജിച്ച്
നിൽക്കുന്ന രണ്ട് ശുഭ ദിനങ്ങളാണ്
" മഹാ ശിവരാത്രിയും " ,
" ജന്മാഷ്ടമി യും " .
ജ്ഞാനം ഉള്ളിടത്ത് അജ്ഞാനമില്ല.
അവിടെ ദു:ഖം ഇല്ല.
പ്രകാശം ഉള്ളിടത്ത് ഇരുട്ടുമില്ല.
പ്രകാശവും, ഇരുട്ടും ഒന്നിച്ചിരിക്കുകയില്ല.
പ്രകാശത്തിന്റെ അളവു് കുറയുന്നതിന്
ആനുപാതികമായിട്ടാണ് ഇരുട്ട്
ഉണ്ടാകുന്നത്. ഇതുപോലെ തിരിച്ചും .
പ്രകാശവും, ഇരുട്ടും രണ്ടല്ല എന്ന് വ്യക്തം. ഈ സത്യത്തെ വെളിപ്പെടുത്തുന്ന തത്വമാണ്
പ്രകാശത്തെ പ്രതിനിധാനം ചെയ്യുന്ന
ശിവനെയും , ഇരുളിനെ പ്രതിനിധാനം
ചെയ്യുന്ന രാത്രിയെയും ഒന്നു ചേർത്തു
ശിവരാത്രിയെന്ന് പറയുന്നത്.
പ്രകാശം ശക്തമാകുമ്പോൾ ഇരുൾ
ഇല്ലാതായിത്തീരുന്നു.
എപ്പോൾ പ്രകാശം ഇല്ലാതാകുന്നുവോ,
അപ്പോൾ ഇരുട്ട് പരക്കും.
അതു കൊണ്ട് ജീവിതത്തിലെ
ഇരുട്ട് നീങ്ങുവാൻ ----
---- ദു:ഖം നീങ്ങുവാൻ ----
നാം നമ്മിലെ ശിവനെ
പ്രകാശിപ്പിക്കുക, ഉണർത്തുക.
" " ഓം നമശ്ശിവായ " "
" " ഓം നമശ്ശിവായ " "
" " ഓം നമശ്ശിവായ " "
എല്ലാ സഹോദരീ സഹോദരന്മാർക്കും
മഹാ ശിവരാത്രി ആശംസകൾ.
No comments:
Post a Comment