Friday, 21 July 2017

ഒരു ആമയാണെന്ന് പുരാണങ്ങളിൽ പറയുന്നുണ്ട്.




ശ്രീകോവിലിന്റെ അടിതറയുടെ നിർമ്മാണം നടക്കുമ്പോൾ ഈ അടിത്തറയുടെ മദ്ധ്യത്തിൽ ചതുരത്തിലുള്ള ഒരു കുഴി അതിനുശേഷം തമോഗുണപ്രധാനമായ ഊർജ്ജഭവങ്ങളെ അവിടെനിന്നും ഒഴിവാക്കാനുള്ള കർമ്മങ്ങൾ നടക്കുന്നു. ഇതിശേഷം വാസ്തുപുരുഷനെ പ്രീതിപ്പെടുത്തുന്നു. തുടർന്ന് കുഴിക്കുള്ളിൽ ചതുരാകൃതിയിലുള്ള കല്ല് വെക്കുന്നു (ആധാരശില) . ആധാരശിലയിൽ തഴെയുള്ള ചെറിയകുഴിയിൽ ധാന്യവിത്തുകളിടുന്നു. ഇവക്കുമുകളിൽ സ്വർണ്ണവും രത്നങ്ങളും ഉൾക്കൊള്ളുന്ന ചെമ്പിലോ കരിങ്കിലോ നിർമ്മിച്ച ഒരു കുടം വെക്കുന്നു. ഈ കുംഭത്തിനു മുകളിൽ സ്വർണ്ണത്തിലോ കരിങ്കില്ലിലോ നിർമ്മിച്ച ഒരു താമരപ്പൂവും ഒരു ആമയുടെ രൂപവും സ്ഥപിക്കുന്നു. ദേവന്റെ മുഖം ഏത് ദിശയിലേക്കാണോ ആ ദിശയിൽ തന്നയാണ് ആമയുടെ മുഖവും തിരിഞ്ഞിരിക്കുക.
പ്രപഞ്ചത്തെ മുഴുവനും താങ്ങുന്നത് ഒരു ആമയാണെന്ന് പുരാണങ്ങളിൽ പറയുന്നുണ്ട്. ഭാവനയിലും അന്തർജ്ഞാനത്തിലും അതുല്യരായ പുരാണ രചിതക്കൾക്ക് ദൃശ്യപ്രപഞ്ചത്തിന്റെ അടിസ്ഥാനം ഊർജ്ജസ്വലമായ പ്രണശക്തിയാണെന്ന ശാസ്ത്രതത്ത്വം അറിയാമായിരുന്നതിനാൽ അത് വ്യക്തമാക്കുവാൻ അർത്ഥസംബുക്ഷ്ടമായ ഒരു രൂപത്മക ഭാഷ ഉപയോഗിച്ചിരിക്കുകയാണ് ആമയിലൂടെ.
പ്രാണതത്ത്വത്തിന്റെ പ്രവർത്തനത്തേയും പ്രവർത്തനരാഹിത്യത്തേയും സൂചിപ്പിക്കുവാനായി ആമ തന്നെയാണ് ഏറ്റവും അനുയോജ്യമായ പ്രതീകം. വായുതത്ത്വത്തെ നാം ശ്വസിക്കുന്ന സാധാരണ വായുവായിട്ടല്ല കരുതേണ്ടത്, വായുവിനും മറ്റെല്ലാറ്റിനും നിദാനമായിരിക്കുന്ന പ്രാണശക്തിയെന്ന ബോധോർജ്ജസ്രോതസ്സിനെയാണ് ഇതു സൂചുപ്പിക്കുന്നത്. പ്രപഞ്ചാവിഷ്ക്കാരത്തിന്റെ ആദ്യ പഞ്ചഭൂതമാധ്യമമായ ഭൗതീകാകാശത്തിനും പ്രാണശക്തിക്കും അടിസ്ഥാനമായിരിക്കുന്നത് നിശ്ചലമായ പരാകാശമെന്ന ദിവ്യബോധോർജ്ജരംഗമാണ് . ആകാശത്തിന്റെ ചലനാത്മകശക്തിഭാവമാണ് പ്രാണശക്തി. പ്രാണശക്തി പ്രവർത്തനക്ഷമമാകുമ്പോൾ ആകാശതത്ത്വം സജീവമായി അനന്തമായ രൂപഭാവങ്ങളുള്ള പ്രതിഭസങ്ങൾ ആവിർഭവിക്കുവാൻ ഇടയാവുന്നു. എന്നാൽ പ്രാണശക്തി അതിലേക്ക് തന്നെ, അതായത് അതിന്റെ ഉത്ഭവസ്ഥാനമായ ആകാശത്തിലേക്ക് തന്നെ പിൻവലിഞ്ഞ് നിശ്ചലമാകുമ്പോൾ പ്രപഞ്ചപ്രതിഭാസങ്ങളെല്ലാം സൂക്ഷമത്തിൽ വിലയം പ്രാപിക്കുകയും നീക്കങ്ങളും മാറ്റങ്ങളും കാലവുമെല്ലാം അവസാനിക്കുകയും ചെയ്യുന്നു. (പ്രാണശക്തി പ്രവർത്തനക്ഷമമാകുമ്പോൾ സ്ഥൂലപ്രപഞ്ചം ആവിർഭവിക്കുന്നു. അത് പിൻവലിയുമ്പോൾ സൂക്ഷമമായ ഊർജ്ജത്തിൽ വിലയം പ്രാപിക്കുന്നു.) പ്രാണന്റെ ഈ വിധത്തിലുള്ള പ്രവർത്തനത്തേയും പ്രവർത്തനരാഹിത്യത്തേയും വളരെ തന്മയത്വമായി പ്രകാശിപ്പിക്കുവാൻ പറ്റിയ ഒരു പ്രതീകമാണ് ആമ.
ആമയുടെ മുകളിൽ യോഗനാളം എന്നഒരു നാളം സ്ഥപിക്കപ്പെടുന്നു. ദേവന്റെ കണ്ഠഭഗത്തെ ഇതു സൂചിപ്പിക്കുന്നു. ഈ നാളത്തിന്റെ അടിഭാഗം അനാഹതചക്രതിനു മുകളിലുള്ള ബോധോർജ്ജകേന്ദ്രമായ വിശുദ്ധി ചക്രത്തെ സൂചിപ്പിക്കുന്നു. ഈ നാളത്തിനുള്ളിലെ ശൂന്യത ഈ കേന്ദ്രം ഉൾക്കൊള്ളുന്ന ആകാശതത്ത്വത്തിന്റെ പ്രതീകമാണ് . പഞ്ചഭൂതങ്ങളിലെ ഏറ്റവും സൂക്ഷമായ ഈ ഊർജ്ജരംഗത്തിൻ നിന്നാണ് മറ്റുഭൂതങ്ങൾ പരിണമിച്ച ആവിർഭവിച്ച് ഒടുവിൽ അനന്തപ്രതിഭാസങ്ങളുടെ സ്ഥുലപ്രപഞ്ചമായി തീരുന്നത്. ഈ നാളത്തിന്റെ മുകൾ ഭാഗം പുരികങ്ങളുടെ മദ്ധത്തിലുള്ള ആജ്ഞാചക്രത്തെ പ്രതി നിധാനം ചെയ്യുന്നു. മനസ്സിന്റെ അത്യുദാത്തമാനമായ ആത്മതത്ത്വത്തിന്റെ ഭാഗമാണിത്. ഇവിടെ നിന്നും വികസിതമായ ബോധോർജ്ജം മുകളിലേക്ക് നീങ്ങുമ്പോൾ മനുഷ്യമനസ്സ് എല്ലാ പരിമിതികളിൽ നിന്നും വിമുക്തമായി അപരിമേയമായ ബ്രഹ്മബോധത്തെ പുൽകുന്നു.
തുടർന്ന് ഗർഭന്ന്യാസം എന്ന ചടങ്ങ് നടക്കുന്നു

Sunday, 16 July 2017

എന്താണ്‌ ക്ഷേത്രം? ക്ഷേത്രത്തിലെ ചിട്ടകള്‍ എന്തെല്ലാം?

എന്താണ്‌ ക്ഷേത്രം? ക്ഷേത്രത്തിലെ ചിട്ടകള്‍ എന്തെല്ലാം?


താന്ത്രികവിധി: തന്ത്രികള്‍ ജപ-ഹോമ-മന്ത്രത്തോടെ നടത്തുന്ന പ്രതിഷ്‌ഠ. ഇപ്രകാരം പ്രതിഷ്‌ഠകള്‍ നടത്തിയിട്ടുള്ള ക്ഷേത്രങ്ങളില്‍ പ്രവേശിക്കുമ്പോള്‍ ഭക്‌തജനങ്ങള്‍ ചില ആചാരങ്ങള്‍ പാലിക്കണം.

❌കുളിക്കാതെ ക്ഷേത്രത്തില്‍ കടക്കരുത്‌.

❌ക്ഷേത്രമതില്‍ക്കകത്തു കടന്നാല്‍ വര്‍ത്തമാനം, ചിരി, കളി ഇവ അരുത്‌. ഭക്‌തിയോടെ നാമജപം (ഒച്ചയില്ലാതെ) ആകാം.

❌ക്ഷേത്രത്തില്‍ ദീപാരാധനസമയത്ത്‌ എനിക്ക്‌ ഏറ്റവും മുമ്പില്‍ നില്‍ക്കണമെന്ന ചിന്തയോടെ തള്ളുകയോ, തിരക്കുകൂട്ടുകയോ അരുത്‌.

❌ഭഗവാനോ ഭഗവതിക്കോ മുമ്പില്‍ക്കിടന്ന്‌ വഴക്കുകൂടുകയോ, ശബ്‌ദമുണ്ടാക്കുകയോ അരുത്‌.

ക്ഷേത്രത്തില്‍ നിശ്ശബ്‌ദത🙊 പാലിക്കേണ്ടത്‌ ക്ഷേത്രപരിശുദ്ധിക്ക്‌ അത്യാവശ്യം വേണ്ട കാര്യമാണ്‌.

അതേപോലെ നിവേദ്യം🍚 അകത്തു നടക്കുമ്പോള്‍ സാധാരണക്കാരായ നാം നടയില്‍നിന്നും എത്രയുംവേഗം സ്വയം മാറിക്കൊടുക്കേണ്ടതാണ്‌.

ഭഗവാനെ പൂജിക്കുന്ന മേല്‍ശാന്തി അല്ലാതെ മറ്റാരും അങ്ങോട്ടു നോക്കാന്‍ പാടില്ല. ❌

ക്ഷേത്രത്തില്‍ കടന്നാല്‍ ബലിക്കല്ല്‌, നന്ദിദേവന്‍, കൊടിമരം, ബിംബം എന്നിവയെ തൊട്ടുതൊഴുതാലേ ചിലര്‍ക്ക്‌ തൃപ്‌തിയാവൂ. ഇത്‌ വളരെ ദോഷമാണ്‌. ക്ഷേത്രമതില്‍ക്കകത്തുള്ള ഒരു വസ്‌തുവിലും തൊടാനോ, തൊട്ടുതൊഴാനോ പാടില്ല.❌ എങ്ങും തൊടാതെയും ചവിട്ടാതെയും തൊഴുതു പ്രാര്‍ത്ഥിച്ച്‌ പ്രസാദവും വാങ്ങി മടങ്ങണം.

'ശിവക്ഷേത്ര'ത്തില്‍ തൊഴാന്‍ പല പ്രത്യേകതകളുമുണ്ട്‌.

'ശിവന്റെ'ഒരുവശത്ത്‌ കാണുന്ന ഓവ്‌ ഒരു കാരണവശാലും മുറിച്ച്‌ കടക്കരുത്‌. ഗംഗാദേവിയെ മറികടക്കാന്‍ പാടില്ല ❌ എന്നാണ്‌ സങ്കല്‌പം.

'ശിവന്റെ' നടയില്‍ തൊഴുതുകഴിഞ്ഞാല്‍ അല്‌പസമയം ഒന്നിരുന്നിട്ടേ പോകാവൂ. ഇതിന്‌ കാരണം ''ശിവ'' ഭഗവാന്‌ തന്റെ ഭക്‌തരോട്‌ അതിയായ കാരുണ്യമാണ്‌. ഒരു ഭക്‌തന്‍ തൊഴാന്‍ വരുമ്പോള്‍തന്നെ തന്റെ ഭൂതഗണത്തോട്‌ അവരെ കൂട്ടിക്കൊണ്ടു വരാന്‍ കല്‌പന കൊടുക്കും. അവര്‍ തൊഴുതു കഴിഞ്ഞ്‌ ഇരിക്കുന്ന സമയം നിങ്ങള്‍ക്ക്‌ തിരിച്ചു പോരാം എന്നാണ്‌ അദ്ദേഹത്തിന്റെ കല്‌പന.

തൊഴുതു കഴിഞ്ഞശേഷം നാം ഇരിക്കാതെ പോന്നാല്‍ ഭൂതഗണങ്ങള്‍ ക്ഷേത്രമതില്‍വരെ നമ്മെ പിന്‍തുടരും.

ധാരാളം പേര്‍ തൊഴാന്‍ വരുന്ന ക്ഷേത്രത്തില്‍ എല്ലാവര്‍ക്കും അകമ്പടിപോകേണ്ടതുണ്ട്‌. അതിനനുവദിക്കാതെ നാം നേരേ പോന്നാല്‍ അവര്‍ക്ക്‌ അത്‌ ബുദ്ധിമുട്ടുണ്ടാക്കും. നമുക്കത്‌ ദോഷമാകാനും സാധ്യതയുണ്ട്‌. അതിനാലാണ്‌ തൊഴുതാലുടന്‍ അല്‌പനേരം ഇരിക്കണമെന്നു പറയുന്നത്‌.

'ശിവന്റെ' നടയില്‍ ഭഗവാനു നേരേനിന്ന്‌ തൊഴാന്‍ പാടില്ല. ഭഗവാന്‍ അപസ്‌മാര ഭൂതത്തെയാണ്‌ ചവിട്ടിപ്പിടിച്ചിരിക്കുന്നത്‌. അതെപ്പോഴും മുന്നോട്ടാഞ്ഞു കൊണ്ടാണിരിക്കുന്നത്‌. ഇത്‌ നടുക്കു നേരേനില്‍ക്കുന്ന വ്യക്‌തിയെ ബാധിക്കാന്‍ സാധ്യതയുണ്ട്‌.

അതുകൊണ്ടാണ്‌ നടയ്‌ക്കു നേരേ നില്‍ക്കരുതെന്നു പറയുന്നത്‌.

പ്രദക്ഷിണവഴി: ശ്രീകോവില്‍, പ്രദക്ഷിണവഴി, ചുറ്റമ്പലം, പുറത്തെ പ്രദക്ഷിണവഴി ഇതാണ്‌ സാധാരണ പ്രദക്ഷിണവഴി.

അമ്പലത്തിന്റെ പുറത്തേക്കുള്ള ചുറ്റുമതില്‍വരെ ദേവചൈതന്യം വ്യാപിച്ചുകിടക്കുന്നു. അതുകൊണ്ടാണ്‌ അമ്പലത്തില്‍ കടന്നാല്‍ നിഷ്‌ഠകള്‍ പാലിക്കണമെന്നു പറയുന്നത്‌.

❌കുളിക്കാതെയും അലക്കിയുണക്കിയ വസ്‌ത്രങ്ങള്‍ ധരിക്കാതെയും ക്ഷേത്രത്തില്‍ കടക്കരുത്‌.

മദ്യം, മാംസം, ശവം, ലഹരിവസ്‌തുക്കള്‍ തുടങ്ങിയവയൊന്നും തന്നെ ക്ഷേത്രമതിലിനുള്ളില്‍ കടത്തരുത്‌.

പുറംമതിലിനകത്ത്‌ മൃഗങ്ങളെ കയറ്റുന്നതും ചുറ്റമ്പലത്തിനും പുറംമതിലിനും ഇടയ്‌ക്ക് ആന മുതലായ മൃഗങ്ങളുടെ വിസര്‍ജ്‌ജ്യങ്ങള്‍ വീഴുന്നതും അശുദ്ധിയായതിനാല്‍ പെട്ടെന്നുതന്നെ മാറ്റണം.

പോത്ത്‌, എരുമ, ആട്‌, എന്നീ മൃഗങ്ങളെ ഒരു കാരണവശാലും ക്ഷേത്രത്തിനകത്ത്‌ കയറ്റരുത്‌.

ആചാരപ്രകാരം പുല, വാലായ്‌മ (പുല-16-രാത്രിയും വാലായ്‌മ-7- രാത്രിയും കഴിയണം) എന്നീ അശുദ്ധിയുള്ളവരും ദേവനിലും ആചാരത്തിലും വിശ്വാസമില്ലാത്തവരും ക്ഷേത്രത്തില്‍ പ്രവേശിക്കരുത്‌.❌

സ്‌ത്രീകള്‍ ആര്‍ത്തവം തുടങ്ങി 7 ദിവസം വരെയും ഗര്‍ഭിണികള്‍ 5-ാം മാസം മുതല്‍ പ്രസവശേഷം 148 ദിവസം വരെയും ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ പാടില്ല.❌

നവജാതശിശുക്കളെ ചോറൂണിനുശേഷമേ അമ്പലത്തില്‍ കയറ്റി ദേവനെ ദര്‍ശിപ്പിക്കാവൂ.

മംഗല്യം കഴിഞ്ഞ വധൂവരന്മാര്‍ ചുറ്റമ്പലത്തിനകത്തു കയറരുത്‌.

ആചാരപരമായി ചെരുപ്പ്‌, തലപ്പാവ്‌ എന്നിവ ധരിച്ച്‌ ദേവസന്നിധിയില്‍ കടക്കാന്‍ അനുവാദമുള്ളവര്‍ ഒഴിച്ച്‌ മറ്റാരും അങ്ങനെ കടക്കരുത്‌.

സ്‌ത്രീകള്‍ പൂര്‍ണ്ണ വസ്‌ത്രധാരികള്‍ ആയിമാത്രമേ ക്ഷേത്രത്തില്‍ കടക്കാവൂ. പുറമതില്‍ കടന്ന്‌, ബാഹ്യാകാര പ്രദക്ഷിണ വഴിയില്‍ക്കടന്ന്‌ പ്രദക്ഷിണമായി വേണം സഞ്ചരിക്കാന്‍.

ശയനപ്രദക്ഷിണം ഇവിടെയാണ്‌ നടത്തേണ്ടത്‌. ക്ഷേത്രത്തിനുള്ളിലെ ബലിക്കല്ലുകള്‍ക്ക്‌ പാര്‍ഷദന്മാര്‍ എന്നു പറയുന്നു. ഇവയെ ചവിട്ടാനോ, മറികടക്കാനോ പാടില്ല. ചുറ്റമ്പലത്തില്‍ പ്രവേശിക്കാന്‍ ദീപസ്‌തംഭം, (ദേവന്റെ വാതില്‍ക്കല്‍ കാണുന്ന വിളക്ക്‌) കൊടിമരം, വലിയ ബലിക്കല്ല്‌ ഇവയ്‌ക്ക് പ്രദക്ഷിണമായി വേണം അകത്തേക്കു കടക്കാന്‍. തിരുനടയില്‍ കടന്നാല്‍ നമസ്‌ക്കാരമണ്ഡപത്തിന്‌ പ്രദക്ഷിണമായി വേണം സഞ്ചരിക്കാന്‍. ശ്രീകോവിലിനു ചുറ്റുമുള്ള പ്രദക്ഷിണവഴിയില്‍- ബലിക്കല്ലുകള്‍, സപ്‌തമാതൃക്കല്ലുകള്‍ (തെക്കുഭാഗത്തെ 9 കല്ലുകള്‍ ഇവ നവഗ്രഹസങ്കല്‌പമാണ്‌) ചവിട്ടരുത്‌, മറികടക്കരുത്‌. ഇങ്ങനെ സഞ്ചരിച്ച്‌ തിരുനടയിലെത്തിയാല്‍ മണിയടിച്ച്‌ പ്രാര്‍ത്ഥിക്കണം.

ശ്രീകോവില്‍നട അടഞ്ഞുകിടക്കുമ്പോഴും നിവേദ്യസമയത്തും മണിയടിക്കരുത്‌. മണിനാദം മുഴക്കിയാല്‍ അഭിവാദ്യം ചെയ്യണം. ഇത്‌ ബ്രാഹ്‌മണര്‍ക്കു മാത്രം വിധിച്ചിരിക്കുന്നു. അല്ലാത്തവര്‍ രണ്ടുകൈയും കൂട്ടി തൊഴണം.

തൊഴുന്നതിനും നിയമമുണ്ട്‌. താമരമൊട്ടുപോലെ വിരലഗ്രം കൂട്ടിമുട്ടിയും കൈപ്പടം തമ്മില്‍ മുട്ടാതെയും ഇരിക്കണം.

കൈകള്‍ തലയ്‌ക്കു മുകളില്‍ ഉയര്‍ത്തിപ്പിടിച്ചും ഹൃദയഭാഗത്ത്‌ ചേർത്തും വയ്‌ക്കണം.

ദേവനെ തൊഴുമ്പോള്‍ ഇടത്തോട്ടോ, വലത്തോട്ടോ മാറിനിന്ന്‌ തൊഴണം. അതായത്‌ ശൈവമൂര്‍ത്തികളെ ഇടതുവശത്ത്‌ മാറിനിന്നും വൈഷ്‌ണവ മൂര്‍ത്തികളെ വലതുവശത്ത്‌ മാറിനിന്നും തൊഴണം.

ഇതിന്‌ ആദ്യം ദേവനാരെന്നു നോക്കണം.

ക്ഷേത്രം 'ഗണപതിയു'ടേതാണെങ്കില്‍ ഏത്തമിടണം. 36, 24, 16, 12, 7, 5, 3 ഈ തവണകളില്‍ ഏത്തമിടാം. ഏത്തമിടല്‍ കഴിഞ്ഞാല്‍ വിരല്‍ ഞൊട്ട ഇടുന്നത്‌ 'ഗണപതി'ക്ക്‌ പ്രീതികരമാണ്‌.

തൊഴുതുകഴിഞ്ഞാല്‍ തീര്‍ത്ഥവും പ്രസാദവും സ്വീകരിക്കേണ്ടതാണ്‌.

തീര്‍ത്ഥമെന്നു പറയുന്നത്‌ അഭിഷേക ജലവും, പ്രസാദം-ദേവന്‌ ചാര്‍ത്തിയ പൂവും ചന്ദനവുമാണ്‌.

ശ്രീപരമേശ്വരന്‌ ഭസ്‌മവും ഭദ്രകാളി, ദുര്‍ഗ്ഗാ, ശ്രീപാര്‍വ്വതിമാര്‍ക്ക്‌ രക്‌തചന്ദനം, കുങ്കുമം, മഞ്ഞള്‍പ്രസാദം ഇവയുമാണ്‌.

തീര്‍ത്ഥം മൂന്നുരു നാരായണ മന്ത്രം ജപിച്ച്‌ (അമ്മേ നാരായണ, ദേവീനാരായണ) സേവിക്കാം. ബാക്കി തലയിലും തളിക്കാം. കൈ ചുണ്ടില്‍ തൊടാതെ നാക്ക്‌ നീട്ടി തീര്‍ത്ഥം നാക്കില്‍ വീഴ്‌ത്തണം. തീര്‍ത്ഥസേവ കഴിഞ്ഞാല്‍ പ്രസാദം നെറ്റിയില്‍ തൊടാം. പൂ തലയില്‍, ചെവിയില്‍ വയ്‌ക്കാം. എണ്ണ തലയില്‍ തേയ്‌ക്കാം. വാകച്ചാര്‍ത്ത്‌ (ഭഗവാനെ ഒരുക്കുക) തൊഴുതു കഴിഞ്ഞാല്‍ ശ്രീകോവിലിനു പ്രദക്ഷിണം വയ്‌ക്കണം.

പ്രദക്ഷിണം:

ഗണപതിക്ക്‌ ഒരു പ്രദക്ഷിണം മതി.
മഹാവിഷ്‌ണുവിന്‌ നാലുതവണ പ്രദക്ഷിണം വയ്‌ക്കണം.

ശാസ്‌താവിന്‌ അഞ്ചും
ആദിത്യന്‌ രണ്ടും.
ശ്രീമുരുകന്‌ ആറു തവണയും ഭഗവതിക്ക്‌ ഏഴു തവണയും. ഇതാണ്‌ പ്രദക്ഷിണ രീതി.

ശിവന്‌: ചന്ദ്രക്കല രീതിയില്‍ വേണം പ്രദക്ഷിണം വയ്‌ക്കാന്‍. ഈ രീതി ചുറ്റമ്പലത്തിന്‌ പുറത്തു വേണ്ടാ.❌

ക്ഷേത്രത്തിലെത്തിയാല്‍ കൈകാല്‍ മുഖം കഴുകി ക്ഷേത്രദര്‍ശനം നടത്തണം. ക്ഷേത്രത്തിലെ ചുറ്റമ്പലത്തിനുള്ളില്‍ കുഞ്ഞുങ്ങള്‍ മൂത്രമൊഴിച്ചാല്‍ പ്രായച്‌ഛിത്തം ചെയ്യണം.

നമസ്‌ക്കാരം രണ്ടുവിധം:

പുരുഷന്മാര്‍ ക്ഷേത്രനടയില്‍ സാഷ്‌ടാംഗ നമസ്‌കാരം ചെയ്യണം.

കൈ, കാല്‌, തോള്‌, നെറ്റി ഈ ഭാഗങ്ങള്‍ നിലത്ത്‌ മുട്ടിയിരിക്കണം.
കൈകള്‍ തലയ്‌ക്കു നേരെ മുന്നോട്ടു നീട്ടി അഞ്‌ജലീബദ്ധനായിരിക്കണം.

നമസ്‌ക്കാരശേഷം നിലത്ത്‌ തൊട്ടുതൊഴണം. ദേവപാദം തൊട്ടുതൊഴുതു എന്നാണ്‌ സങ്കല്‌പം. എന്നാല്‍ ഈ രീതിയിലുള്ള നമസ്‌ക്കാരം സ്‌ത്രീകള്‍ക്ക്‌ പാടില്ല.❌

സ്‌ത്രീകള്‍ മുട്ടുമടക്കി നെഞ്ച്‌ നിലത്തുമുട്ടാതെ വേണം നമസ്‌ക്കരിക്കാന്‍. നെഞ്ച്‌ നിലത്ത്‌ മുട്ടി നമസ്‌ക്കരിക്കുന്നത്‌ ദോഷമാണ്‌. ക്ഷേത്രദര്‍ശനത്തില്‍ പലര്‍ക്കും ധാരാളം അബദ്ധങ്ങള്‍ പറ്റാറുണ്ട്‌.

 ഗുരുവായൂരില്‍ തൊഴുതുനില്‍ക്കുമ്പോള്‍ ഒരു സ്‌ത്രീ, നീണ്ടു കിടന്ന്‌ നമസ്‌ക്കരിക്കുന്നത്‌ കണ്ടു. എത്ര ദോഷമാണ്‌ ഈ പ്രവൃത്തി.
നന്മയൊന്നും ചെയ്‌തില്ലെങ്കിലും വേണ്ടില്ല; ദോഷം ചെയ്യാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌. ഇത്‌ വ്യക്‌തി ജീവിതസുഖത്തിന്‌ അത്യാവശ്യമാണ്‌.

അര്‍ച്ചനദ്രവ്യങ്ങള്‍:

ശിവന്‌ കൂവളത്തില മൂന്ന്‌ ഇതളുള്ളത്‌.

ഗണപതി, ഭദ്രകാളി എന്നിവര്‍ക്ക്‌ ചെമ്പരത്തിപ്പൂ,

തുളസി വിഷ്‌ണുവിന്‌ മുഖ്യം.

ദേവിമാര്‍ക്ക്‌ പൊതുവില്‍ ചുവന്ന പൂക്കളാകാം. കൂടാതെ അരളി, മന്ദാരം, നന്ത്യാര്‍വട്ടം, താമര, ചെമ്പകം, പിച്ചി, മുല്ല ഇവ അതാതു ദേവന്‌ ഹിതകരമായത്‌ സമര്‍പ്പിക്കണം.

കേരളീയ ദേവാലയങ്ങളില്‍ ഏത്തപ്പഴം, ഞാലിപ്പൂവന്‍പഴം, കദളിപ്പഴം, പൂവന്‍ ഇത്യാദി പഴങ്ങള്‍ സമര്‍പ്പിക്കാം.

ഏതു ക്ഷേത്രത്തിലും ഉത്സവകാലം പരമപ്രധാനമാണ്‌.

ദേവന്മാരുടെ പ്രധാന വിശേഷങ്ങള്‍

ശിവന്‍: തിരുവാതിര, പ്രദോഷം, ശിവരാത്രി, കറുത്തപക്ഷ അഷ്‌ടമി, തിങ്കളാഴ്‌ച പ്രധാനം. ശംഖാഭിഷേകം, ജലധാര, കൂവളമാല, ഇളനീര്‍ ധാര, ക്ഷീരധാര, പുറകു വിളക്ക്‌ ഇവ പ്രധാന വഴിപാടുകള്‍.

മഹാവിഷ്‌ണു: (കൃഷ്‌ണന്‍): വ്യാഴാഴ്‌ച പ്രധാനം. തിരുവോണം, അഷ്‌ടമിരോഹിണി, അമാവാസി, പൗര്‍ണ്ണമി ഇവ ഏറ്റവും ശുഭം.

വിഷ്‌ണു:വിനു പാല്‍പ്പായസവും സഹസ്രനാമാര്‍ച്ചനയും

ശ്രീകൃഷ്‌ണന്‌: തൃക്കൈവെണ്ണ- തൃമധുരവും മുഖ്യം.

ഗണപതി: (ശുക്രനുമായി ബന്ധം) എല്ലാമാസവും ആദ്യവെള്ളി, രണ്ടു പക്ഷത്തിലേയും ചതുര്‍ത്ഥി ഇവ മുഖ്യം.വഴിപാടുകള്‍-ഉണ്ണിയപ്പം- (എണ്ണയില്‍ വറുത്തുകോരുന്നത്‌) മോതകം- (പുഴുങ്ങി എടുക്കുന്നത്‌) മണ്ഡലകാലം- വൃശ്‌ചികം ഒന്നു മുതല്‍ നാല്‌പത്തിയൊന്നു ദിവസം.മീനമാസ ഉത്രം- (ജന്മനക്ഷത്രം)നിവേദ്യമായി- അരവണ, അപ്പം, നാളികേരമുടയ്‌ക്കല്‍, നെയ്യഭിഷേകം ഇവ പ്രധാനം.

മുരുകന്‍: ഷഷ്‌ഠികളെല്ലാം പ്രധാനം. എന്നാല്‍ വെളുത്ത ഷഷ്‌ഠി മുഖ്യം. തുലാം- മകര-ഷഷ്‌ഠി പരമപ്രധാനം. (തമിഴര്‍ക്ക്‌ പ്രധാനം) പാലഭിഷേകം, പനിനീരഭിഷേകം, പഞ്ചാമൃതാഭിഷേകം, നാരങ്ങാമാല ഇവ പ്രധാനം.
ദുര്‍ഗ്ഗാഭഗവതി: എല്ലാ മാസത്തിലേയും കാര്‍ത്തിക പ്രധാനം. വൃശ്‌ചിക-കാര്‍ത്തിക ഏറെ പ്രധാനം. നവരാത്രി കാലം-ശുഭം, നെയ്‌പ്പായസം, കടുംപായസം ഇവ പ്രധാനം.

ഭദ്രകാളി: ചൊവ്വ, വെള്ളി ദിവസങ്ങളും ഭരണിനക്ഷത്രം, വിശേഷിച്ച്‌ മീന- കുംഭ- ഭരണികള്‍, മണ്ഡലകാലവും പരമപ്രധാനം. കടുംപായസം, ഗുരുതി, രക്‌തപുഷ്‌പാഞ്‌ജലി എന്നിവയും പ്രധാനം.

വസ്‌ത്രം: എല്ലാ ദേവന്മാര്‍ക്കും പട്ട്‌ വഴിപാട്‌ നടത്താം. എന്നാല്‍ ശിവന്‌- പട്ട്‌ പാടില്ല.❌

ഭദ്രകാളി, ദുര്‍ഗ്ഗ, ഗണപതി, മുരുകന്‍-ചുവന്നപട്ട്‌.
വിഷ്‌ണു- മഞ്ഞപ്പട്ട്‌. ഭഗവതിക്ക്‌-പച്ച, മഞ്ഞ, ഡിസൈന്‍ ഒക്കെ ആകാം. ശരീരത്തില്‍ ധരിക്കാനുള്ള ഏലസും മറ്റും ആദ്യമായി പൂജിക്കാം. എന്നാല്‍ ധരിച്ചശേഷം വീണ്ടും ക്ഷേത്രത്തില്‍ പൂജിക്കാന്‍ പാടില്ല❌

ഒരു ഹിന്ദു അറിഞ്ഞിരിക്കേണ്ട പ്രാർത്ഥനാ ശ്ലോകം

ഒരു ഹിന്ദു അറിഞ്ഞിരിക്കേണ്ട പ്രാർത്ഥനാ ശ്ലോകം
🎀🎀🎀🎀🎀🎀🎀🎀🎀
1. പ്രഭാത ശ്ലോകം
⭕🔴⭕ 🔴⭕🔴⭕🔴⭕
ഉണര്‍ന്നെണീക്കുമ്പോള്‍ ഇരുകൈകളും ചേര്‍ത്തുവച്ചു കൈകളെ നോക്കി

കരാഗ്രേ വസതേ ലക്ഷ്മീ
കരമദ്ധ്യേ സരസ്വതീ
കരമൂലേ തു ഗോവിന്ദാ
പ്രഭാതേ കരദര്‍ശനം

2. പ്രഭാത ഭൂമി ശ്ലോകം
⭕🔴⭕ 🔴⭕🔴⭕🔴⭕
തറയെ തൊട്ടു ശിരസ്സില്‍ വെച്ചുകൊണ്ട്

സമുദ്ര വസനേ ദേവീ
പര്‍വതസ്തന മണ്ഡലേ
വിഷ്ണുപത്നീ നമസ്തുഭ്യം
പാദസ്പര്‍ശം ക്ഷമസ്വ മേ

3. സൂര്യോദയ ശ്ലോകം
⭕🔴⭕ 🔴⭕🔴⭕🔴⭕
ബ്രഹ്മസ്വരൂപമുദയേ
മധ്യാഹ്നേതു മഹേശ്വരം
സായം കാലേ സദാ വിഷ്ണു
ത്രിമൂര്‍തിശ്ച ദിവാകരഃ

4. സ്നാന ശ്ലോകം
⭕🔴⭕ 🔴⭕🔴⭕🔴⭕
ഗംഗേച യമുനേ ചൈവ
ഗോദാവരീ സരസ്വതീ
നര്‍മദേ സിന്ധു കാവേരീ
ജലേസ്മിന്‍ സന്നിധിം കുരു

5. ഭസ്മ ധാരണ ശ്ലോകം
⭕🔴⭕ 🔴⭕🔴⭕🔴⭕
ശ്രീകരം ച പവിത്രം ച
ശോക രോഗ നിവാരണം
ലോകേ വശീകരം പുംസാം
ഭസ്മം ത്ര്യൈലോക്യ പാവനം
ഓം അഗ്നിരിതി ഭസ്മ വായുരിതി ഭസ്മ
ജലമിതി ഭസ്മ സ്ഥലമിതി ഭസ്മ
വ്യോമേതി ഭസ്മ സര്‍വം ഹവാ ഇദം ഭസ്മ
മന ഏതാനി ചക്ഷുംഷിം ഭസ്മ
ത്രയംബകം യജാമഹേ
സുഗന്ധിം പുഷ്ടി വര്‍ദ്ധനം
ഉര്‍വാരുകമിവ ബന്ധനാത്
മൃത്യോര്‍മുക്ഷീയ മാമൃതാത്

6. തുളസീപ്രദക്ഷിണം ചെയ്യുമ്പോള്‍
⭕🔴⭕ 🔴⭕🔴⭕🔴⭕
3 തവണ

പ്രസീദ തുളസീ ദേവീ
പ്രസീദ ഹരിവല്ലഭേ
ക്ഷീരോദ മഥനോദ് ഭൂതേ
തുളസീ ത്വം നമാമ്യഹം

7. ആല്‍പ്രദക്ഷിണം ചെയ്യുമ്പോള്‍
⭕🔴⭕ 🔴⭕🔴⭕🔴⭕
7 തവണ

മൂലതോഃ ബ്രഹ്മരൂപായ
മദ്ധ്യതോഃ വിഷ്ണുരൂപിണേ
അഗ്രതഃ ശിവരൂപായ
വൃക്ഷരാജായ തേ നമഃ

8. കാര്യ പ്രാരംഭ ശ്ലോകം
⭕🔴⭕ 🔴⭕🔴⭕🔴⭕
വക്രതുണ്ഡ മഹാകായ
സൂര്യകോടി സമപ്രഭ
നിര്‍വിഘ്നം കുരു മേ ദേവ
സര്‍വകാര്യേഷു സര്‍വദാ
ശുക്ലാം ഭരതരം വിഷ്ണും
ശശിവര്‍ണം ചതുര്‍ഭുജം
പ്രസന്ന വദനം ധ്യായേത്
സര്‍വ വിഘ്നോപ ശാന്തയേ

9. വിളക്കു കൊളുത്തുമ്പോള്‍
⭕🔴⭕ 🔴⭕🔴⭕🔴⭕
ദീപ ജ്യോതി പരബ്രഹ്മം
ദീപം സര്‍വ തമോപഹം
ദീപേന സാധ്യതേ സര്‍വം
സന്ധ്യാ ദീപം നമോസ്തുതേ
ശുഭംകരോതു കല്യാണം
ആയുരാരോഗ്യ വര്‍ദ്ധനം
സര്‍വ്വ ശത്രു വിനാശായ
സന്ധ്യാദീപം നമോനമഃ
ശുഭം കരോതി കല്യാണം
ആരോഗ്യം ധന സമ്പദഃ
ശത്രു ബുദ്ധി വിനാശായ
ദീപ ജ്യോതിര്‍ നമോ നമഃ
ദീപജ്യോതിര്‍ പരബ്രഹ്മ
ദീപജ്യോതിര്‍ ജനാര്‍ദ്ദനാ
ദീപോ മേ ഹരതു പാപം
ദീപ ജ്യോതിര്‍ നമോസ്തുതേ

10. മംഗള ആരതി ശ്ലോകം
⭕🔴⭕ 🔴⭕🔴⭕🔴⭕
കര്‍പ്പൂര ഗൌരം കരുണാവതാരം
സംസാര സാരം ഭുജഗേന്ദ്ര ഹാരം
സദാ വസന്തം ഹൃദയാരവിന്തേ
ഭവം ഭവാനി സഹിതം നമാമി

മംഗളം ഭഗവാന്‍ വിഷ്ണു
മംഗളം ഗരുഡദ്വജ
മംഗളം പുണ്ഡരീകാക്ഷം
മംഗളായതനോ ഹരി

ഞാനറിയുന്നു എന്നെ ആരും പിന്തുണക്കില്ലെന്ന് കാരണം ഞാൻ ഹിന്ദുവാണ് .

                        ഞാനറിയുന്നു എന്നെ ആരും പിന്തുണക്കില്ലെന്ന് കാരണം ഞാൻ ഹിന്ദുവാണ് .

ഞാൻ ശ്രീശൻ ബ്രാഹ്മ്ണ കുലത്തിൽ ജനിച്ചു , പൂജാദികർമ്മങ്ങൾ പഠിച്ചു ചെയ്തു വരുന്നു . എന്റെ മനസ്സിനെയും , വിശ്വാസത്തെയും ഏറേ വേദനിപ്പിച്ച ഒരു കാര്യത്തെ പറ്റി വളരെ വിഷമത്തോടെ എഴുതുകയാണ് . ഈ കാര്യങ്ങൾ ഇങ്ങനെ എഴുതാനെ എനിക്ക് ഇന്ന് സാധിക്കു അതിനാലാണ് എഴുതുന്നത് . ആർക്കെങ്കിലും വേദനിക്കുന്നു എങ്കിൽ വിനീതമായി ക്ഷമ ചോദിക്കുന്നു .

കഴിഞ്ഞ ദിവസം കേരളവർമ്മ കോളേജിൽ എന്റെ ഉപാസനാമൂർത്തിയും , അന്നദാതാവുമായി  ഞാൻ വിശ്വസിക്കുന്ന വാഗ്ദേവതയായ സരസ്വതീ ദേവിയെ നഗ്നയായി ചിത്രീകരിച്ച ഒരു ബോർഡ് കണ്ടു . ഒരു വിദ്യാർത്ഥി സംഘടനയുടെ പേരിൽ പ്രത്യക്ഷപ്പെട്ട ഈ ചിത്രം മൺമറഞ്ഞ ചിത്രകാരൻ എം എഫ് ഹുസൈനാൽ വരക്കപെട്ടതാണ് . കാലങ്ങൾക്ക് ശേഷം വീണ്ടും എന്റെ വിശ്വാസത്തിന്റെ പ്രതീകങ്ങളെ ഇപ്പോൾ വീണ്ടും കുത്തിനോവിച്ചത് എന്തിനാണ് എന്ന് മനസ്സിലായില്ല . എന്റെ മനസ്സിന് ഏറ്റ പ്രഹരം വലുതായിരുന്നു . ആരുടെയും വിശ്വാസത്തെ ഹനിക്കരുതെന്ന് പഠിച്ചും പഠിപ്പിച്ചും കഴിയുന്ന എന്നെ പോലെ ഉള്ള സാധാരണക്കാരന് സഹിക്കാൻ കഴിയാവുന്നതിലുമപ്പുറമായിരുന്നു ഇത് . സംഭവിച്ചത് സംഭവിച്ചു , സമൂഹമുണരുമെന്നും ഈ തെറ്റിനെതിരെ പ്രതികരിക്കുമെന്നും , എന്റെ വിശ്വാസത്തിനേറ്റ ക്ഷതത്തെ അപലപിക്കുമെന്നും ഞാൻ പ്രത്യാശിച്ചു . പക്ഷെ ഞാനറിഞ്ഞു എന്നെ ആരും പിന്തുണക്കുകയില്ല എന്ന് ....

മൂന്നാറിൽ ക്രിസ്ത്യൻ വിശ്വാസികളുടെ വിശ്വാസ പ്രതീകങ്ങൾ കൈയ്യേറ്റം വീണ്ടടുക്കാനുള്ള ശ്രമത്തിൽ തകർക്കപ്പെട്ടപ്പോൾ ഉടന്നെ പ്രതികരിച്ച നമ്മുടെ നാടിന്റെ മുഖ്യമന്ത്രി എനിക്ക് പിന്തുണയായി വരുമെന്ന് പ്രതീക്ഷിച്ചു . പക്ഷെ അദ്ദേഹം ഒരക്ഷരവും പറഞ്ഞു കേട്ടില്ല .

ക്ഷേത്രങ്ങളെ ആയുധപുരകളാക്കുന്നത് തടയുമെന്നും ഭക്തർക്ക് സൊയ്ര്യമായി പ്രാർത്ഥിക്കാൻ അവസരമൊരുക്കുമെന്നും പറഞ്ഞ കേരളത്തിലെ ക്ഷേത്രങ്ങളുടെ ഭരണാധികാരിയായ ദേവസ്വം മന്ത്രി പരസ്യമായി ദേവിയെ വിവസ്ത്രയാക്കിയതിന് എതിരെ ശക്തമായി പ്രതികരിക്കും എന്ന് വിചാരിച്ചു .
എനിക്ക് തെറ്റ് പറ്റി .

ക്ഷേത്ര പുരോഹിതരുടെ അടിവസ്ത്രം വരെ നോക്കി വിമർശിക്കുന്ന മന്ത്രി ജി സുധാകരൻ എന്റെ വിശ്വാസത്തിന്റെ രക്ഷക്കെത്തുമെന്ന് ഞാൻ ആശിച്ചു പോയി . എന്റെ ആശകൾ അസ്ഥാനത്തായിരുന്നു .

ഭരണപക്ഷത്തെ മറ്റു മന്ത്രിമാരോ വിസ്സോ പ്രതികരിക്കുമെന്ന് ഞാൻ വിശ്വസിച്ചു ആരും ഒന്നും മിണ്ടിയില്ല .

അപ്പോൾ പ്രതിപക്ഷ നേതാവോ പ്രതിപക്ഷമോ എനിക്ക് പിന്തുണ നൽകുമെന്ന് ഞാൻ പ്രതീക്ഷിച്ചു . ഒന്നുമുണ്ടായില്യ .

എന്തിനും ഏതിനും പ്രതികരിക്കുന്ന സാംസ്കാര നായകരെ ഞാൻ മഷിയിട്ടു നോക്കിയിട്ടുപോലും കണ്ടില്ല .

ലോകത്ത് സൂര്യന് കീഴെ എന്ത് ഹിന കൃത്യം നടന്നാലും അത് ചർച്ച ചെയ്യുന്ന വിനു വിനേയും വേണു വിനേയും ഞാൻ പ്രതീക്ഷിച്ചു . കാരണം ഗോമാതാവ് വിഷയവും ശബരിമലയിലെ സ്ത്രീ പ്രവേശനവുമെല്ലാം കാലങ്ങളായി ചർച്ച ചെയ്യുന്നവരാണിവർ . പക്ഷെ അവരും എന്റെ വിശ്വാസത്തിന്റെ ഹാനിയെ പരിഗണിച്ചില്ല .

അവസാനം പ്രതീക്ഷ നഷ്ടപെട്ട ഞാൻ തന്നെ പ്രതികരിക്കാം എന്ന് വിചാരിച്ച് എനിക്ക് സാധ്യമാവുന്ന സോഷ്യൽ മീഡിയ സ്പേസിൽ ഞാൻ ഇവ അപലപിക്കുകയും ഇതിനെതിരെ പ്രതികരിക്കുകയും ചെയ്തപ്പോൾ എന്നെ പലരും വർഗീയ വാദിയാക്കി . കഷ്ടം ...

ഞാനൊരു സംസ്കൃതാധ്യാപകനാണ് എന്റെ വിശ്വാസത്തിനേറ്റ ഹാനിക്ക് പിന്തുണ ചോദിച്ചും , പ്രതികരിക്കും എന്ന് വിചാരിച്ചും മലപ്പുറം ജില്ലാ സംസ്കൃതാധ്യാപകരുടെ ഇടയിലും ഞാൻ ഇത് ചർച്ച ചെയ്തു . ഒരദ്ധ്യാപകൻ ഞാൻ ക്രിമിനലാണെന്നു വരെ പറഞ്ഞു . കഷ്ടം .... എന്റെ വിശ്വാസത്തെ സംരക്ഷിക്കാത്ത ആ സംഘത്തിൽ നിന്ന് ഞാൻ സ്വയം പുറത്തിറങ്ങി .

ഞാൻ ചിന്തിച്ചു നാട്ടിൽ പല കാര്യങ്ങളും നിക്കുന്നുണ്ട് , കഴിഞ്ഞ ദിവസം സെൻകുമാർ പറഞ്ഞ ഒരു കാര്യം മുസ്ലീം സഹോദരരുടെ മസിന് ക്ഷതമേൽപ്പിച്ചു എന്ന് പറഞ്ഞ് ഈ പറഞ്ഞ എല്ലവരും പ്രതികരിക്കുന്നത് ഞാൻ കണ്ടതാണ് .
അതിന് മുമ്പ് മൂന്നാറിലെ കുരിശു തകർക്കലിനെതിരെയും പലരും പ്രതികരിച്ചു .
വെള്ളാപ്പള്ളി നടേശൻ നടത്തിയ പ്രസ്ഥാവനക്കെതിരെ സ്വമേധയാ കേസെടുത്ത പോലിസിനെയും ഞാൻ കണ്ടു . ഇവിടെ സ്വമേധയാ പോയിട്ട് ആരെങ്കിലും പറഞ്ഞിട്ടു പോലും രക്ഷയില്ല .

അവസാനം ഞാൻ തിരിച്ചറിഞ്ഞു ആരും എന്നെ പിന്തുണക്കില്ല കാരണം ഞാൻ ഹിന്ദുവാണ് എന്ന് .

എന്റെ വിശ്വാസം പണ്ടെ മുറിപ്പെട്ടതാണ് . വീണ്ടും വീണ്ടും ആമുറിയിൽ കുത്തി നോവിക്കുന്ന
ഈ പ്രവർത്തി സാഡിസമാണ് . എന്നാണ് ഞാനിതിൽനിന്ന് മോചിതനാവുക എന്നറിയില്ല . ഞാൻ ഇതു വരെ ആരുടെ വിശ്വാസത്തെയും നോവിച്ചിട്ടില്ല , ഇനിയും അത് തുടരും പക്ഷെ എന്റെ വിശ്വാസത്തെ അംഗീകരിച്ചില്ലെങ്കിലും അവയെ ഇങ്ങനെ നികൃഷ്ടമായി ഹനിക്കരുത് . അത് എന്നെപ്പോലെ ഉള്ളവരുടെ ഹൃദയം വലിച്ചു ചീന്തുന്നതിന് സമാനമാണ് . ഇത്രയും താഴ്മയായി കാലുപിടിച്ച് അപേക്ഷിക്കുകയാണ് കാരണം എന്നെ പിന്തുണക്കാൻ ആരുമില്ല എന്ന് ഞാൻ അറിഞ്ഞിരിക്കുന്നു .

ഒരിക്കൽ കൂടി അപേക്ഷിക്കുന്നു എനിക്ക് എന്റെ വിശ്വാസവുമായി ദൈവത്തിന്റെ സ്വന്തം നാട്ടിൽ തന്നെ ജീവിക്കണമെന്ന് ആഗ്രഹമുണ്ട് . അതിന് ആരും എന്നെ പിന്തുണക്കാത്തതിനാൽ ആണ് ഞാൻ തന്നെ മുന്നോട്ട് വന്ന് നിങ്ങൾ ഓരോർത്തരുടെയും കാലിൽ വീണ് പറയുന്നത് എന്റെ വിശ്വാസത്തെ സംരക്ഷിച്ചില്ലെങ്കിലും നശിപ്പിക്കരുത് ..... ദയവായി നശിപ്പിക്കരുത് .....

കാരണം എന്നെ സംരക്ഷിക്കാൻ ആരുമില്ല ഞാൻ ഹിന്ദുവാണ് .

ശംഖിന്റെ മാഹാത്മ്യം എന്താണ് ...

ശംഖിന്റെ മാഹാത്മ്യം എന്താണ് ....

ഭുർ: ഭുവ: സ്വ: ലോകങ്ങളിലായി വ്യാപിച്ചു നിൽക്കുന്ന വിഷ്ണുവിനു മാത്രമേ ശംഖാഭിഷേകം ഏറ്റവും ഉത്തമമുള്ളൂ എന്ന ഒരു അഭിപ്രായമുണ്ട്.പ്രത്യേകിച്ചും വലംപിരി ശംഖ് കൊണ്ടുളള വിഷ്ണുവിന്റെഅഭിഷേകം സർവ്വ പാപഹരമത്രേ.

 ശിവനെയും, സൂര്യനേയും ശംഖ് കൊണ്ട് അഭിഷേകം പാടില്ല എന്ന അഭിപ്രായവും കാണപ്പെടുന്നു.എന്നാൽ വൈക്കം, തൃപ്പങ്ങോട്ട്, തുടങ്ങിയ ശിവക്ഷേത്രങ്ങളിൽ ഉള്ള ശംഖാഭിഷേകം പ്രസിദ്ധമാണ്..

ചില ദേവന്മാരുടെ അഭിഷേക
പാത്രങ്ങളാണിവ;

ശിവൻ - കാളയുടെ കൊമ്പ്.
വിഷ്ണു - ശംഖ്.
ഗണപതി ,സൂര്യൻ - ചെമ്പ് പാത്രം.
ദേവി -സ്വർണ്ണപാത്രം.

വലം പിരി ശംഖ് - പൂജിയ്ക്കാൻ മാത്രമാണ്. ഇതിൽ ശംഖപൂരണാദികൾ വേണ്ട. ഇടംപിരി ശംഖിൽ മാത്രമേ ശംഖപൂരാണാദികൾ ആവിശ്യമുള്ളൂ.
തൈരും,വെള്ളവും,ഉമിയും ചേർത്താണ് ശംഖിലെ മാലിന്യം കളയുക. സോപ്പ്, പീതാംബരി തുടങ്ങിയവ പാടില്ല. ഇന്ന് കൂടുതലും കൃത്രിമശംഖാണ് കടകളിൽകാണപ്പെടുന്നത്

 ശംഖിന്റെ അളവുകൾ താഴെ പറയാം:

1. ശ്രേഷ്ഠം - ഒരിടങ്ങഴി ജലം ഉൾക്കൊള്ളുന്നത്.
2. സർവ്വകം -മുക്കാൽ ഇടങ്ങഴി ജലം
3. മദ്ധ്യമം- അര ഇടങ്ങഴി ജലം
4. കനിഷ്ഠം- കാൽ ഇടങ്ങഴി ജലം ഉൾക്കൊള്ളുന്നത്.

ഇതിൽ ഏറ്റവും ഉത്തമം ആദ്യം പറഞ്ഞതാണ്. അരിക് പൊട്ടിയതും, വിണ്ടുകീറിയതുവായ ശംഖ് പൂജയ്ക്ക് നിഷിദ്ധമാണ്.

ശംഖ് പൂരണസമയം ശംഖിൽ ജലം നിറക്കുന്നതിന് നിയമം ഉണ്ട്.അതു പോലെ ശംഖ്, ശംഖ് കാലും, ജലവും ഉൾപ്പെടുന്ന മണ്ഡലത്രയം ആധാരത്തിന്മേൽ വന്നു കഴിഞ്ഞാൽ പിന്നെ പൂജ കഴിയും വരെ ഇതിന് ഇളക്കം പാടില്ല എന്ന ഒരു പ്രത്യേക നിയമം പാലിക്കേണ്ടതുണ്ട്.

ശംഖിന്റെ പൃഷ്ഠഭാഗം നിലത്തു സ്പർശിക്കാൻ പാടില്ലാത്തതുകൊണ്ടാണ് സ്വർണ്ണം, വെള്ളി ഇവ കൊണ്ട് ശംഖിൽ കെട്ടിക്കുന്നത്.

വിഷ്ണുവിനാൽ കൊടുക്കപ്പെട്ട ശൂലത്താൽ ശിവൻ ശംഖചൂഢൻ എന്ന അസുരനെ വധിച്ചുവെന്നും, ആ അസുരന്റെ അസ്ഥികളാണ് ശംഖ ജാതികളായി മാറിയെന്നുമാണ് ഐതിഹ്യം.

ശംഖിൽ ഊതുന്ന ഭാഗം - ചന്ദ്രൻ ,പിൻഭാഗം - പ്രജാപതി, അകത്ത് - വരുണൻ, അഗ്രഭാഗം -ഗംഗയും, സരസ്വതിയും സ്ഥിതി ചെയ്യുന്നു.

ശംഖ് സ്തുതിയോടു കൂടി;

ത്വംപുരാസാഗരോത്പന്നാ
വിഷ്ണുനാവിധൃത: കരേ നിർമ്മിത:
സർവ്വദേവൈശ്ച പാഞ്ചജന്യ നമോസ്തുതേ.

🦅ॐ ക്ഷേത്രങ്ങളിലെ വസ്ത്ര നിയമം ॐ🦅

🦅ॐ ക്ഷേത്രങ്ങളിലെ വസ്ത്ര നിയമം ॐ🦅
🎀🎀🎀🎀🎀🎀🎀🎀🎀
📎
പുരുഷന്മാര്‍ ക്ഷേത്രത്തിനുള്ളില്‍ മേല്‍ വസ്ത്രം ധരിക്കരുത് എന്നാണ് വിധി. സ്ത്രീകള്‍ക്ക് വസ്ത്ര നിയമം വിധിക്കാത്തതിന്റെ പ്രധാന കാരണം സദാചാരമാകുന്നു. പണ്ട് സ്ത്രീകള്‍ക്ക് ക്ഷേത്ര പ്രവേശനം ഉണ്ടായിരുന്നില്ല. പിന്നീട് അനുവദിച്ചപ്പോള്‍ സ്ത്രീയുടെ ശരീരം തുറന്നു കാണപ്പെടുന്നത് അപരാധമാകയാല്‍ സ്ത്രീകള്‍ക്ക് വസ്ത്രം അനുവദിച്ചു എന്നതാണ് വാസ്തവം.
ശരീരത്തിന്റെ കപട ആവരണമാണ് വസ്ത്രം. ഉടുപ്പ് (മേല്‍വസ്ത്രം) ക്ഷേത്രത്തിലെ മതിലായിട്ടാണ് സങ്കല്പം. അപ്പോള്‍ മതില്‍ക്കെട്ടിനുള്ളില്‍ പ്രവേശിക്കുന്ന ഭക്തന് ഈശ്വരന്റെ ദിവ്യ തേജസ്സ്‌ തന്റെ ശരീരം എറ്റുവാങ്ങണമെങ്കില്‍ അവിടെ ഒരു മറ ആവശ്യമില്ല. ജീവാത്മാവും പരമാത്മാവും ഒന്നിച്ചു യോജിക്കുന്ന അവസ്ഥയാണ് ഇതില്‍ നിന്നും പ്രകടമാകുന്നത്. "അഹം ബ്രഹ്മാസ്മി"! ഞാന്‍ തന്നെ ഈശ്വരനുമാകുന്നു

എന്ന ജ്ഞാനം ഉണ്ടാകുന്നതിനും ഈ ആചാരം സഹായിക്കും. അത് മാത്രമല്ല, ഭക്തന്‍ ഈശ്വരന്റെ ദാസനാണല്ലോ. അതുകൊണ്ട് മേല്‍വസ്ത്രം മുഴുവന്‍ ഊരി അരയില്‍ കെട്ടണം. അതെ സമയം അരയ്ക്കുതാഴെ വസ്ത്രം നഗ്നതയെ മറയ്ക്കുകയും വേണം. നഗ്നം എന്നാല്‍ തുറന്നത് എന്നര്‍ത്ഥം. തുറന്നതെന്തും സത്യമെന്ന് പറയുന്നു. എന്നാല്‍ യഥാര്‍ത്ഥ സത്യം (സൃഷ്ടി) ഇപ്പോഴും ഈ പ്രപഞ്ചത്തില്‍ മറഞ്ഞാണ്‌ ഇരിക്കുന്നത്. അപ്രകാരം നാം പുരുഷനോ സ്ത്രീയോ എന്ന് വേര്‍തിരിക്കുന്ന ഇന്ദ്രിയം തന്നെയാകുന്നു ശരീരത്തിന്റെ യാഥാര്‍ത്ഥ്യവും. അതുപോലെ പ്രസ്തുത ഇന്ദ്രിയം കൊണ്ട് ചെയ്യുന്ന സൃഷ്ടിക്രിയയും പ്രപഞ്ച സൃഷ്ടിപോലെ ഗൂഡഃമാകുകയാല്‍ ആ ഭാഗം മറയേണ്ടതുതന്നെ. .

ജടായു - പുണ്യവാനായ പക്ഷി

ജടായു - പുണ്യവാനായ പക്ഷി
_________
ദേവന്മാരും മനുഷ്യരും രാക്ഷസരും മാത്രമല്ല, കുരങ്ങന്മാരും പക്ഷികളുമൊക്കെ രാമായണത്തിലെ കഥാപാത്രങ്ങളാണ്. സമ്പാതിയും ജടായുവുമാണ് ജ്യേഷ്ഠാനുജന്മാരായ രണ്ട് പക്ഷിശ്രേഷ്ഠന്മാര്‍. ഇവര്‍ രണ്ടുപേരും ശ്രീരാമന്റെ സഹായികളായി കഥയില്‍ നിര്‍ണായക പങ്കുവഹിക്കുന്നവരാണ്. രാവണന്‍ സീതാദേവിയെ അപഹരിച്ച് കൊണ്ടുപോകുന്നതിന് ഏകസാക്ഷിയായിരുന്നു ജടായു. 'ഹാ... ഹാ... രാഘവ സൗമിത്രേ...' എന്നുള്ള സീതയുടെ ഭയംനിറഞ്ഞ നിലവിളി കേട്ടാണ് ജടായു എത്തിച്ചേരുന്നത്. ''പട്ടി ഹോമദ്രവ്യം കട്ടുകൊണ്ടുപോകുന്നതുപോലെ എന്റെ സ്വാമിതന്‍ പത്‌നിയെ എവിടേക്കാണ് കൊണ്ടുപോകുന്നത് മൂഢാത്മാവേ'' എന്ന് ചോദിച്ചുകൊണ്ടാണ് ജടായു വഴിമധ്യേ രാവണനെ തടയുന്നത്. ''ചിറകാര്‍ന്ന പര്‍വതം പോലെ'' എന്നാണ് എഴുത്തച്ഛന്‍ ജടായുവിനെ വിശേഷിപ്പിക്കുന്നത്. ജടായുവിന്റെ ചിറകടിയില്‍ നിന്നുള്ള കാറ്റേറ്റ് സമുദ്രം പ്രക്ഷുബ്ധമാവുകയും പര്‍വതങ്ങള്‍ ഇളകുകയും ചെയ്തുവത്രെ! അത്രയും ശക്തനായിരുന്നു ആ പക്ഷി. രാവണന്റെ ചാപങ്ങളെ ജടായു പൊടിച്ചുകളഞ്ഞു. പത്ത് മുഖങ്ങളും കാല്‍നഖംകൊണ്ട് കീറിമുറിച്ചു. മൂര്‍ച്ചയുള്ള കൊക്കുകൊണ്ട് തേര്‍ത്തടം തകര്‍ത്തു. കാല്‍ക്ഷണംകൊണ്ട് കുതിരകളെയെല്ലാം കൊന്നുവീഴ്ത്തി. ജടായുവിന്റെ അപ്രതീക്ഷിതമായ ആക്രമണത്തില്‍ രാവണന്‍ ചഞ്ചലനായി. തന്റെ യാത്ര മുടങ്ങുക മാത്രമല്ല കീര്‍ത്തി മുടിയുകയും ചെയ്യും എന്നുഭയന്ന രാവണന്‍ ചന്ദ്രഹാസംകൊണ്ട് ജടായുവിന്റെ ചിറകുകള്‍ അരിഞ്ഞു. നിസ്സഹായനായി ജടായു നിലത്തുവീണു. തന്റെ ഭര്‍ത്താവിനെക്കണ്ട് വിവരങ്ങള്‍ പറഞ്ഞല്ലാതെ ജീവന്‍ വെടിയില്ലെന്ന് സീതാദേവി അനുഗ്രഹിച്ചതനുസരിച്ച് ജടായു രാമനെ കാത്തുകിടന്നു. സീതയെത്തേടി രാമലക്ഷ്മണന്മാര്‍ അലഞ്ഞുനടക്കുമ്പോഴാണ്, തകര്‍ന്നുകിടക്കുന്ന രാവണരഥവും സമീപത്തായി കിടക്കുന്ന ജടായുവിന്റെ ഘോരരൂപവും രാമലക്ഷ്മണന്മാര്‍ കാണുന്നത്. വധിക്കാനടുത്ത രാമനോട്, താന്‍ വധ്യനല്ലെന്നും രാമന്റെ ഭക്തദാസനും ദശരഥന്റെ മിത്രവുമായ ജടായുവാണെന്നുമാണ് സ്വയം പരിചയപ്പെടുത്തുന്നത്. 'രാവണന്‍ ദേവിയെ ദക്ഷിണദിക്കിലേക്ക് കൊണ്ടുപോയി' എന്നുപറയാനേ ജടായുവിന് കഴിഞ്ഞുള്ളൂ. ''തൃക്കഴലിണ നിത്യമുള്‍ക്കാമ്പില്‍ വസിക്കേണം'' എന്നായിരുന്നു ഭക്തനായ ജടായുവിന്റെ അന്ത്യാഭിലാഷം. രാമന്റെ തൃക്കൈകൊണ്ടുള്ള തലോടലേറ്റുകൊണ്ടുതന്നെ ജടായു ജീവന്‍വെടിഞ്ഞു. പിതൃമിത്രംകൂടിയായ ജടായുവിന്റെ മൃതശരീരം രാമന്‍ മടിയില്‍വെച്ച് കണ്ണീര്‍വാര്‍ത്തു. പിന്നീട് ലക്ഷ്മണന്‍ ഒരുക്കിയ ചിതയില്‍വെച്ച് ഉദകക്രിയകളെല്ലാം അനുഷ്ഠിച്ചു. സൂര്യതുല്യം ശോഭയോടുകൂടി വിഷ്ണു പാര്‍ഷദന്മാരാല്‍ സ്വീകരിക്കപ്പെട്ടാണത്രെ ജടായു വിഷ്ണുലോകം പൂകിയത്. അതിനുമുമ്പേ രാമനെ കൈക്കൂപ്പിക്കൊണ്ട് ജടായു നടത്തിയ സ്തുതി രാമനാല്‍ ശ്ലാഘിക്കപ്പെട്ടു. വെറും പക്ഷിയായിരുന്നിട്ടും വിഷ്ണു സാരൂപ്യം പ്രാപിച്ച് ബ്രഹ്മപൂജിതപദം പ്രാപിക്കാന്‍ തന്റെ ഭക്തികൊണ്ടും ത്യാഗംകൊണ്ടും ജടായുവിന് സാധിച്ചു.

🌹ദൈവം ഉണ്ടോ ?🌹

🌹ദൈവം ഉണ്ടോ ?🌹

ഒരു വസ്തു ഉണ്ട് എന്നതിന് തെളിവ് നമ്മൾ ആ വസ്തുവിനെ നഗ്നനേത്രങ്ങൾ കൊണ്ട് കാണൽ മാത്രമാണോ?

കാണാത്ത പലതിലും നാം വിശ്വസിക്കുന്നുണ്ടല്ലോ..

ആത്മാവ്, മനസ്സ്,ബുദ്ധി, ബോധം തുടങ്ങിയവ ഉദാഹരണങ്ങൾ മാത്രം.

വിദ്യുഛക്തി, അൾട്രാവയലറ്റ് രശ്മികൾ, ഇൻഫ്രാറെഡ് രശ്മികൾ തുടങ്ങി ഇനിയുമുണ്ട് ഉദാഹരണങ്ങൾ നിരവധി..

എന്തിനധികം... നാം ഓരോരുത്തരും സ്വന്തം മാതാവിന്റെ വയറ്റിൽ കിടന്നതാണെന്ന സത്യം പോലും അന്തിമ  വിശകലനത്തിൽ നാം മുഖാമുഖം കണ്ടതായിരുന്നില്ല.

അപ്പോൾ നാമും നമ്മുടെ നിത്യ ജീവിതത്തിലെ ഒട്ടു വളരെ കാര്യങ്ങളും നമ്മെ സംബന്ധിച്ചിടത്തോളം  "വിശ്വാസം" ആണ്. അല്ലെങ്കിൽ "അനുഭവം" ആണ് ..

തീർന്നില്ല .. നമുക്ക് ഭദ്രമായ കുടുംബ ജീവിതം സാധ്യമാകുന്നത് ഭാര്യാ ഭർത്താക്കൾപരസ്പരം "വിശ്വസിക്കുക " മൂലമാണ് !!

ചുരുക്കത്തിൽ "ദൈവം ഉണ്ട്"എന്ന വസ്തുത ബോധ്യപ്പെടാൻ നാം ദൈവത്തെ മുഖാമുഖം കാണണമെന്നില്ല...

മാത്രമല്ല, ദൈവം തീർത്തും അഭൗതികമായ അസ്തിത്വമാണല്ലോ.. ഭൗതികതയുടെ മാപിനി ഉപയോഗിച്ച് അതിഭൗതികതയെ അളക്കുകയേ വയ്യ.. പൊന്ന് തൂക്കുന്നതു തുലാസ് കൊണ്ട് പർവ്വതം തൂക്കുക അസാധ്യം..

"ദൈവത്തെ കാണണമെങ്കിൽ ദൈവത്തെ കാണാനുള്ള കണ്ണ് വേണം."(ആത്മനേത്രത്തിലൂടെയെ സ്വയത്തെയും, ഈശ്വരനെയും അറിയാനും, അനുഭവിക്കാനും കഴിയൂ.. )🌹💥

കര്‍ക്കടക വിചാരം....

കര്‍ക്കടക വിചാരം....

ശ്രീരാമകഥകളുടെ ശീലുകളുമായി മറ്റൊരു കര്‍ക്കടകം കൂടി. രാമായണ മാസമെന്ന് അവകാശപ്പെടുന്ന കര്‍ക്കടകത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ‘ഇല്ലം നിറ’ ചടങ്ങുകള്‍ നടത്തുന്നത് കര്‍ക്കടകത്തില്‍ മാത്രം. വീടും പരിസ രവും ശുചീകരിച്ച് ചേട്ടാ ഭഗവതിയെ പുറത്താക്കി ശ്രീഭഗവതിയെ സ്വാഗതം ചെയ്യുന്നതോടെയാണ്. കര്‍ക്കടമാസത്തിന് തുടക്കമാകുന്നത്. അതി രാവിലെ വീടു ശുചീകരിച്ച് കുളിച്ചു ശുദ്ധമായി തിരി തെളിയിക്കുന്നു. കിണ്ടി യില്‍ ജലവും താലത്തില്‍ ദശപുഷ്പങ്ങളും രാമായണപുസ്തകവും വാല്‍ക്കണ്ണാടിയും, കോടിവസ്ത്രവും അതാണു സമ്പ്രദായം. രാമായണ മാസം അവസാനിക്കുമ്പോള്‍ രാമായണം മുഴുവന്‍ വായിച്ചു തീര്‍ക്കണമെന്നാണ് സങ്കല്പം. പാരായണം ചെയ്യാന്‍ കഴിയാത്തവര്‍ക്ക് രാമായണ ശ്രവണത്തിലൂടെ തന്നെ മനഃസൗഖ്യം ലഭിക്കുന്നു. കര്‍ക്കടകത്തില്‍ വീശുന്ന കാറ്റിനു പോലും ഭക്തിയുടെ സുഗന്ധമാണ്.

ശിവോതിക്കു വെച്ച ശേഷം വെളിനടല്‍ എന്ന ചടങ്ങുണ്ട്. ദശ പുഷ്പങ്ങള്‍ അതായത് മുക്കൂറ്റി, തിരുതാളി, നിലപ്പന, കൃഷ്ണക്രാന്തി, പൂവാങ്കുരുന്നില, ഉഴിഞ്ഞ, മോഷമി, കറുക, കയ്യുണ്ണി, ചെറുള ഇവയെ വേരോടെ പറിയ്യ് മുറ്റത്തും പുരപ്പുറത്തും നടന്നു. ചെടികള്‍ ക്രമേണ തഴച്ചു വളരും നമ്പൂതിരി ഇല്ലങ്ങളിലേയും നായര്‍ തറവാടുകളിലേയും സ്ത്രീകള്‍ ഈ ഔഷധ പുഷ്പങ്ങളില്‍ ഓരോന്നും ഓരോ ദിവസവും ചൂടുന്ന സമ്പ്രദായം കണ്ടു വരുന്നു.

ഇടമുറിയാതെ പെയ്യുന്ന മഴ. വൃക്ഷലതാദികള്‍ തളിരിടുന്ന നേരം. ഇത് ഏവര്‍ക്കും വിശ്രമകാലമാണ്. വറുതിയെ നേരിടാന്‍ പണ്ട് ചക്ക, മാങ്ങ തുടങ്ങി പലതും ഉണക്കിയും ഉപ്പിലിട്ടും വച്ചിരുന്നു. കൊല്ലവര്‍ഷത്തിലെ പന്ത്രണ്ടാമത്തെ മാസമാണ് കര്‍ക്കടകം. സൂര്യന്‍ കര്‍ക്കടകം രാശിയിലൂടെ സഞ്ചരിക്കുന്ന സമയം. ആ സമയത്ത് ചന്ദ്രന്റെ ബലം കുറയും ജഡരാശിയാണ് കര്‍ക്കടകം. കര്‍ക്കടകം രാശിയില്‍ നിന്ന് സൂര്യന്‍ ചിങ്ങം രാശിയിലേക്കു മാറുന്ന ഒരു മാസം പുണ്യകാലം. കര്‍ക്കടകം ദക്ഷിണായന കാലമാണ്. ഉത്തര ധ്രുവം ദേവന്‍മാരുടെ വാസസ്ഥാനവും ദക്ഷിണധ്രുവം പിതൃക്കളുടെ കേന്ദ്രവു മാണ്. സൂര്യനും ചന്ദ്രനും ഒരേ അക്ഷാംശത്തില്‍ വരുന്ന ദിവസമായ പിതൃക്കള്‍ക്ക് വളരെ പ്രിയപ്പെട്ട ഇക്കാലത്താണ് കര്‍ക്കടകവും പിതൃതര്‍പ്പണവും വരുന്നത്.

മനുഷ്യ ശരീരത്തിലെ ആന്തരിക ഊഷ്മാവ് ബാഹ്യഊഷ്മാവുമായി പൊരുത്തപ്പെടാനുള്ള ശ്രമമാണ് ഇക്കാലത്ത് കാണുന്നത്. ഇതു ക്രമീകരിക്കുന്ന തനുസരിച്ച് ശരീരത്തില്‍ നിരവധി വ്യത്യാസങ്ങള്‍ വന്നു ചേരുന്നു. അതു പോലെ തന്നെ പ്രകൃതിയിലും കര്‍ക്കടകത്തില്‍ ഇലച്ചെടികള്‍ ധാരാളമായുണ്ടാ കുമെങ്കിലും ഫലങ്ങള്‍ ഉണ്ടാവുകയില്ല. ശീരവും പ്രകൃതിയും ഒരു പുതുക്കി പ്പണിയലില്‍ ഏര്‍പ്പെടുന്ന ഇക്കാലത്ത് പ്രകൃതിയില്‍ കാണുന്ന എല്ലാ ഔഷധ ങ്ങള്‍ക്കും ഔഷധവീര്യം കൂടും. നൂറ്റാണ്ടുകളുടെ പഴക്കമുള്ള കര്‍ക്കടക ചികിത്‌സക്ക് മുന്‍കാലങ്ങളിലുള്ളവര്‍ അതിപ്രാധാന്യം നല്‍കിയിരുന്നു.

മലയാളികള്‍ കര്‍ക്കടക മാസത്തെ ദേഹരക്ഷക്കായ് തിരഞ്ഞെടുക്കാന്‍ ധാരാളം കാരണങ്ങളുണ്ട്. പണ്ട് കാര്‍ഷികവൃത്തിയെ മാത്രം ആശ്രയിച്ചു ജീവിച്ച മലയാളികള്‍ കര്‍ക്കടകത്തെ പഞ്ഞമാസമായി കണ്ടിരുന്നു. കനത്ത മഴ കാരണം കൃഷിയിറക്കാത്ത ആ കാലം തികച്ചും വിശ്രമകാലമായിരുന്നു. ഈ കാലത്തെ ആരോഗ്യസംരക്ഷണത്തിനായി പഴമക്കാര്‍ ഉപയോഗിച്ചു. ഈ കാലത്ത് ആയുര്‍വേദ ചികിത്‌സ നടത്തുന്നുണ്ടെങ്കിലും കര്‍ക്കടകത്തെക്കുറിച്ച് ആയുര്‍വേദത്തില്‍ പ്രതിപാദിക്കുന്നില്ല. ആഷാഢ മാസത്തിലെ ചികിത്‌സ പ്രാധാന്യത്തെക്കുറിച്ചും ആവശ്യകതയെക്കുറിച്ചുമാണ് ആയുര്‍വേദത്തില്‍ പ്രതിപാദിക്കുന്നത്. ആഷാഢത്തിന്റെ അതേ കാലത്താണ് കര്‍ക്കടവും അങ്ങനെ യാണ്. കര്‍ക്കടത്തില്‍ ആയുര്‍വേദം കയറിക്കൂടിയത്.
ഉഴിച്ചില്‍, പിഴിച്ചില്‍, ഞവരക്കിഴി തുടങ്ങിയ ആയുര്‍വേദ ചികിത്‌സ് കാലങ്ങളുടെ പഴക്കമുണ്ട്.

ദുര്‍മ്മേദസ്സ് അകറ്റുവാനും ശരിയായ രക്തചംക്രമ ണത്തിനും ഈ ചികിത്സ ഏറെ സഹായകമാണ്. മുപ്പതോളം ഔഷധക്കൂട്ടു ചേര്‍ത്ത് തയ്യാറാക്കുന്ന കര്‍ക്കടക കഞ്ഞിയും വളരെ പ്രാധാനം. ഈ സമയങ്ങളില്‍ പൊതുവെ വിശപ്പു കൂടുതലായിരിക്കും. ഭക്ഷണത്തിനും ചില ചിട്ടകളുണ്ട്. ആദ്യ ഏഴു ദിവസങ്ങളില്‍ ഏഴു തരം സസ്യങ്ങള്‍ കൊണ്ടുള്ള കറികള്‍ ഭക്ഷിക്കുന്ന സമ്പ്രദായം പണ്ടു മുതല്‍ക്കേ കണ്ടു വരുന്നു. എരിവ്, ഉപ്പ്, പുളി തുടങ്ങിയവ വളരെ കുറച്ചേ ഉപയോഗിക്കുകയുള്ളൂ. കര്‍ക്കട കത്തിലെ കൊടിയാഴ്ചകളില്‍ അതായത് ചൊവ്വ, വെള്ളി, ഞായര്‍ ദിവസ ങ്ങളില്‍ ഇലക്കറികള്‍ നിര്‍ബന്ധം. അതില്‍ പത്തിലക്കറി വളരെ പ്രധാനം. പയറ്, ഉഴുന്ന്, താള്, തകര, ചീര, മത്തന്‍, കുമ്പളം, തുടിപ്പന്‍, തഴുതാമ, പൊന്നാരിയില എന്നീ ഇലക്കറികള്‍ ശരീരത്തിന് ഏറെ ഗുണം ചെയ്യുന്നു. ജീവക നഷ്ടം പരിഹരിക്കുന്നു.

പത്ത് മഴ, പത്ത് വെയില്‍, പത്ത് മഞ്ഞ് ഇവ ചേര്‍ന്നതാണ് കര്‍ക്കടകം. അതില്‍ സൂര്യനെ കാണുന്നില്ല എന്നതു കൂടാതെ അപ്രതീക്ഷിതമായി ധാരമുറിയാതെ മഴ പെയ്യുന്നതു കാരണം കള്ളകര്‍ക്കടകം എന്ന ചൊല്ലും വന്നു. ഈ മഴയ്ക്കിടയില്‍ കിട്ടുന്ന വെയിലിനാണ് പത്തുണക്ക് എന്നു പറയുന്നത്. വ്രതശുദ്ധിയുടെ ഈ നാളുകളില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് നാലമ്പല ദര്‍ശനം. തൃപ്രയാര്‍ ശ്രീരാമക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ഭരതക്ഷേത്രം, തിരുമൂഴിക്കുളം ലക്ഷ്മണക്ഷേത്രം, പായമ്മല്‍ ശത്രുഘ്‌നക്ഷേത്രം എന്നീ ക്ഷേത്രങ്ങളില്‍ ഒരേ ദിവസം ദര്‍ശനം നടത്തുന്നത് വളരെ പുണ്യമാണെന്നാണ് വിശ്വാസം.

ഇടവം മിഥുനം കഴിഞ്ഞാല്‍ വ്യസനം കഴിഞ്ഞു എന്ന ചൊല്ലില്‍ തുടങ്ങി കര്‍ക്കടകം കഴിഞ്ഞാല്‍ ദുര്‍ഘടം കഴിഞ്ഞു, കര്‍ക്കടക ചേന കട്ടെങ്കിലും തിന്നണം, കര്‍ക്കടകത്തില്‍ പത്തില തിന്നണം, കര്‍ക്കടകത്തില്‍ പത്തുണ ക്കുണ്ട്, കര്‍ക്കടകത്തില്‍ മര്‍ക്കടമുഷ്ടി വേണ്ട, കര്‍ക്കടകത്തില്‍ പട്ടിണി കിടന്നത്, പുത്തരി കഴിഞ്ഞാല്‍ മറക്കരുത് തുടങ്ങി കര്‍ക്കടക ചൊല്ലുകള്‍ അനവധി.
ഇന്ന് കാലവും, കാലാവസ്ഥയും ദിനചര്യകളും ഏറെ മാറിക്കഴിഞ്ഞു. ധാര മുറിയാത്ത മഴ പോലും അന്യം നിന്നു തുടങ്ങിയിരിക്കുന്നു. കര്‍ക്കടകം പൊന്നിന്‍ ചിങ്ങത്തിനായുള്ള കാത്തിരിപ്പിന്റെ മാസം മാത്രമല്ല. നമ്മുടെ സംസ്‌ക്കാരം കൂടിയാണ്. അതു കാത്തു സൂക്ഷിക്കേണ്ടത് നമ്മുടെ കടമയും

Saturday, 15 July 2017

പിതൃശാപമുണ്ടാകുന്നതെങ്ങിനെ?

പിതൃശാപമുണ്ടാകുന്നതെങ്ങിനെ?

ജീവിച്ചിരിക്കുമ്പോൾ മാതാപിതാക്കളെ വേദനിപ്പിക്കുകയും, മരിച്ചു കഴിഞ്ഞാൽ അവരുടെ മരണാനന്തര കർമ്മങ്ങൾ വിധി പ്രകാരം ചെയ്യാതിരിക്കുകയും ' ചെയ്യുന്നതാണ് പിതൃ ശാപത്തിനു കാരണം. അതിനാൽ മാതാപിതാക്കൾ ജിവിച്ചിരിക്കുന്ന കാലത്ത് സ്നേഹപൂർവ്വം ശൂശ്രൂഷിക്കുകയും സംരക്ഷിക്കുകയും വേണം. അവരുടെ മരണാനന്തര കർമ്മങ്ങളും വേണ്ട വിധം ചെയ്യണം. അപ്പോൾ പിതൃ ശാപം ഉണ്ടാകില്ല

കർക്കടകത്തിന്റെ പ്രത്യേകതകൾ എന്തെല്ലാം?

കർക്കടകത്തിന്റെ പ്രത്യേകതകൾ എന്തെല്ലാം?

കർക്കടകത്തിന് ധാരാളം പ്രത്യേകതകൾ ഉണ്ട്. ദക്ഷിണായണകാലം ആരംഭിക്കുന്നത് കർക്കടകത്തിലാണ്. ഉത്തരായണം ദേവന്മാർക്ക് പകലും ദക്ഷിണായണം ദേവന്മാർക്ക് രാത്രിയുമാണ്. രാത്രി തുടങ്ങുന്നതിലെ ആദ്യഘട്ടമാണ് കർക്കടകം ദേവസന്ധ്യയെന്നും വിശേഷിപ്പിക്കാം. ഈ ദേവസന്ധ്യയിൽ അമൃതസ്വരൂപികളായ നമ്മൾ രാമന്റെ നാമങ്ങള്‍ ചൊല്ലുന്നു. ഇതിലൂടെ രാജ്യത്തിനും മനുഷ്യവാസ ഗ്രഹത്തിനും ദേവാലയങ്ങൾക്കും ദേവന്മാർക്കും മനുഷ്യർക്കും ഗുണം ഉണ്ടാകുന്നു.

 ഭക്തിയും യുക്തിയും വിഭക്തിയും ചേർന്നതാണ് രാമായണം. ഇതിഹാസമെന്ന നിലയിലാണ് രാമായണം മഹത്തരമായിരിക്കുന്നത്. 5–ാമത്തെ വേദമായിട്ടാണ് രാമായണം പരിഗണിച്ചിരിക്കുന്നത്. ആധ്യാത്മികരഹസ്യങ്ങളും ധർമ്മതത്വങ്ങളുമാണ് രാമായണത്തിൽ പറയുന്നത്. നിരവധി ധർമ്മതത്വങ്ങൾ ഉപദേശിക്കുന്ന ഗ്രന്ഥങ്ങൾ പ്രചാരത്തിലുണ്ടെങ്കിലും ഉത്തമഗുണങ്ങളെ ഉദാഹരണങ്ങളിലൂടെ എങ്ങനെ വ്യത്യസ്തമായി പറയാം എന്നും രാമായണത്തിലുണ്ട്. ധർമ്മങ്ങൾ എങ്ങനെ പാലിക്കപ്പെടണമെന്നും ധർമ്മം പാലിക്കാത്തവരുടെ പതനം ഏതു വിധത്തിലാകുമെന്നും രാമായണം പറയുന്നു. ആയതിനാൽ കർക്കടകമാസം രാമായണമാസമായാണ് ആചരിക്കുന്നത്.

 ഭൂമിയിലെ കാലാവസ്ഥാ വ്യതിയാനം കൊണ്ട് ഈ സമയം കൃഷിക്കനുയോജ്യമല്ലാത്തതിനാലാണ് പുണ്യാത്മാക്കളായ പൂർവ്വികർ കർക്കടകമാസം ഈശ്വരജപത്തിനായി മാറ്റിവച്ചത്. ചെയ്തുകൂട്ടിയ പാപങ്ങളുടെ ഫലങ്ങൾ പെട്ടെന്ന് ഒഴിഞ്ഞുപോകുന്നതിനും പിതൃപ്രീതി ലഭിക്കുന്നതിനും അതായത് വെളുത്തവാവിന്റെ പിറ്റേദിവസം മുതൽ കറുത്തവാവു വരെയുള്ള 15 ദിവസം പിതൃക്കളാണ് നമ്മെ സംരക്ഷിക്കുന്നത്. അവരുടെ ഓണമാണ് കർക്കടകവാവ്.
 പിള്ളേരോണമാണ് കർക്കടകത്തിലെ തിരുവോണം. പിന്നെ ഇല്ലംനിറ, വല്ലംനിറ ആഘോഷിക്കുന്നത് കർക്കടകത്തിലാണ്. ഇങ്ങനെ പല പ്രാധാന്യങ്ങളുമുള്ള തത്വസമുദ്രം കടഞ്ഞെടുത്ത അമൃതായ രാമായണം സംസാര രോഗങ്ങൾ മാറാൻ അതിങ്ങനെ തന്നെ എടുത്തുകഴിച്ചാൽ മതി തത്വം അതിൽ അലിഞ്ഞു കിടപ്പുണ്ട്.

 മഹാവിഷ്ണു രാമനായും വേദം രാമായണമായും അവതരിച്ചു എന്നാണ് വിശ്വസിക്കുന്നത്. വേദപാരായണ ഫലമാണ് രാമായണ പാരായണം കൊണ്ടും ലഭിക്കുന്നത്.

 ചിങ്ങമാസം മുതൽ ഐശ്വര്യപൂർണ്ണമാകുന്നതാണ്. സൂര്യൻ ചന്ദ്രന്റെ ക്ഷേത്രമായ കർക്കടകത്തിൽ സഞ്ചരിക്കുമ്പോൾ പുണ്യാത്മാക്കൾക്ക് ബലക്ഷയം സംഭവിക്കും. ഇതിനൊരു പരിഹാരമാണ് രാമായണപാരായണവും വ്രതവും.

 വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ പുണ്യകർമ്മങ്ങളും  ഒഴിവാക്കണമെന്ന് പറയുന്നതും ഇതുകൊണ്ടാണ്. ചന്ദ്രന് ബലം സിദ്ധിക്കുന്ന സമയമാണ്. ഈ സമയത്ത് വീട്ടിൽ കൊണ്ടുവരുന്ന ഒന്നിനും ക്ഷയം സംഭവിക്കില്ല. പൂജയ്ക്കും, പുത്തരി ഇല്ലംനിറ തുടങ്ങിയവയ്ക്കും പ്രാധാന്യവും

 ഔഷധിയുടെ അധിപൻ ചന്ദ്രനായതുകൊണ്ടാണ് ഔഷധസേവയ്ക്കും ദശപുഷ്പങ്ങൾ ചാർത്താനും ഈ മാസം ഉത്തമമായത്.
 നവഗ്രഹശാസ്ത്രത്തിൽ ചന്ദ്രന്റെ അതിദേവതയായി ദേവിയെ കണക്കാക്കുന്നു. ഭഗവതിസേവക്കും, തൃകാലപൂജയ്ക്കും ശ്രീചക്രപൂജയ്ക്കും ചണ്ഡികാഹോമത്തിനും കർക്കടകത്തിൽ പ്രാധാന്യം കൽപിക്കുന്നത് മസ്തിഷ്കത്തിലെ നാഡീവ്യൂഹങ്ങളെ സചേതനമാക്കുകയാണ് ലക്ഷ്യം.

 യാതൊരു പാർശ്വഫലങ്ങളും ഉണ്ടാകുന്നില്ല. വളരെ പണചിലവുമില്ല. ഭക്തിയെന്നൊരു നിഷ്ട മാത്രം മുഖ്യം. ഭക്തിപൂർവ്വം രാമായണം പാരായണം ചെയ്യുമ്പോൾ ശരീരവും ഭവനങ്ങളും ദേവാലയങ്ങളും ഗ്രാമവും ശുദ്ധമാകുന്നു.

 രോഗങ്ങളെല്ലാം മനസ്സിന്റെ തീവ്രത കൊണ്ടുണ്ടാകുന്ന അശുദ്ധിയാണ്. മനസ്സ് ശുദ്ധമായിരുന്നാൽ എല്ലാ രോഗത്തിൽ നിന്നും മുക്തി ലഭിക്കുന്നു.

കർക്കടകമാസം തുടങ്ങും മുമ്പേ പ്രത്യേക ഒരുക്കങ്ങൾ വല്ലതും വേണോ?

കർക്കടകാരംഭത്തിന്റെ തലേന്ന് വീടും പരിസരവും ശുചിയാക്കി വൃത്തിഹീനമായ അവശിഷ്ടങ്ങൾ ദൂരെ കളയണം. ചേട്ടയായ ദാരിദ്ര്യത്തെയും, ദുരിതത്തെയും വീടിനു പുറത്താക്കി ശ്രീലക്ഷ്മി ഭഗവതിയെ വീട്ടിലേക്ക് വരണമെന്ന് അപേക്ഷിക്കണം.

മോക്ഷം

മോക്ഷം
...............
മോക്ഷം എന്ന പദം കേൾക്കാത്ത, ഉച്ചരിക്കാത്ത ആരുമുണ്ടാകാനിടയില്ല. എന്നാൽ ആ പദത്തിന്റെ ശരിയായ അർഥം എത്രപേർക്കറിയാം ???

ഗൗതമബുദ്ധന്റെ അവസാന നിമിഷങ്ങളായിരുന്നു അത്. ശിഷ്യരെല്ലാം ചുറ്റും കൂടിയിരുന്ന്
ദീന ദീനം വിലപിക്കുകയായിരുന്നു. ഗുരുവര്യനോടൊത്ത് കഴിഞ്ഞ നിമിഷങ്ങൾ, ആനന്ദത്തിന്റെയും
മഹത്തായ അനുഭവങ്ങളുടെയും
നിമിഷങ്ങൾ, എല്ലാം അവസാനിക്കുന്നു എന്നോർക്കുമ്പോൾ........
സ്വാഭാവികമായി, അവർ കരയുകയും ദീനദീനം വിലപിക്കുകയും ചെയ്തുകൊണ്ടിരുന്നു.

ബുദ്ധൻ, സാവധാനം കണ്ണുകൾ തുറന്നു,
ഇങ്ങനെ മന്ത്രിച്ചു.

ഇനിയും നിങ്ങൾ തിരിച്ചറിഞ്ഞില്ലേ???
എന്തിനാണ് നിങ്ങൾ കരയുന്നത്.
നിങ്ങൾ മഞുശ്രീയെ നോക്കുക...

അപ്പോഴാണ് അവർ മഞുശ്രീയെക്കുറിച്ച് ചിന്തിച്ചത് തന്നെ .

ബുദ്ധന്റെ  ശിഷ്യഗണങ്ങളിൽ
ഏറ്റവും മഹാനായ ഒരാളായിരുന്നു മഞുശ്രീ.
അദ്ദേഹം അടുത്തുള്ള ഒരു മരച്ചുവട്ടിൽ കണ്ണുകൾ ചിമ്മി പ്രശാന്തമായ ഭാവത്തോടെയിരിക്കുകയായിരുന്നു.

ബുദ്ധൻ മൊഴിഞ്ഞു,
നിങ്ങൾ മഞുശ്രീയെ നോക്കുക,
 അയാൾ എന്തേ കരയാത്തതെന്ന് അന്വോഷിക്കുക.

അവർ മഞുശ്രീയോട് ചോദിച്ചു.
അദ്ദേഹം ചിരിച്ചുകൊണ്ട്
ഇങ്ങനെ പറഞ്ഞു.

ഞാൻ എന്തിനാണ് കരയേണ്ടത് ??
 അദ്ദേഹം ഈ ശരീരം മാത്രമാണ് വിട്ടുപോകുന്നത്.
 ഗുരുവര്യന് എങ്ങനെ മരിക്കാനാകും,
ഒരു നദി സമുദ്രത്തിൽ
 ലയിക്കുന്നത്പോലെ
അദ്ദേഹം ഈ മഹാ പ്രപഞ്ചത്തിൽ ലയിക്കും, ഇന്നുവരെ അദ്ദേഹം ഈ ശരീരത്തിന്റെ തടവിലായിരുന്നു,
ഇനി മുതൽ അദ്ദേഹം
എല്ലായിടത്തും നിറഞ്ഞ് നിൽക്കും.

ഉദിച്ചുയരുന്ന സൂര്യനിലും,
പറന്നുയരുന്ന പക്ഷിയിലും,
വിടർന്നു നിൽക്കുന്ന പുഷ്പങ്ങളിലും, ഇനിയെനിക്ക് അദ്ദേഹത്തെ കാണാനാകും. പിന്നെന്തിനാണ് ഞാൻ കരയുന്നത്.

ഈ തിരിച്ചറിവാണ് മോക്ഷം,
നിങ്ങൾ എന്ന വ്യക്തിയിൽ നിന്ന്
ഈശ്വരനെന്ന സമഗ്രതയിലേക്കുള്ള പ്രയാണം.

മരണത്തിന്‍റെ വിവിധ ഘട്ടങ്ങള്‍

🦅ॐ മരണത്തിന്‍റെ വിവിധ ഘട്ടങ്ങള്‍ ॐ🦅
🎀🎀🎀🎀🎀🎀🎀🎀🎀
📎
ഇന്ത്യയില്‍ ആരെങ്കിലും മരിച്ചാല്‍ പ്രത്യേകിച്ചും വളരെ വേണ്ടപ്പെട്ടവരാകുമ്പോള്‍ ബന്ധുക്കള്‍ ചുറ്റും കൂടിയിരിക്കും. ശവശരീരത്തെ ആരും തനിച്ചാക്കി പോകാറില്ല. രണ്ടൊ മൂന്നോ ദിവസം ശവം സംസ്കരിക്കാതെ വെച്ചാല്‍ അതില്‍ രോമം വളരുന്നതു കാണാം. ദിവസവും താടിവടിക്കുന്ന ആളാണെങ്കില്‍ ഈ വളര്‍ച്ച വ്യക്തമായി കാണാനാകും. നഖങ്ങളും വളരും. ചില രാജ്യങ്ങളില്‍ ശവശരീരം പല ദിവസങ്ങള്‍ സൂക്ഷിക്കുന്ന പതിവുണ്ട്. അവിടങ്ങളില്‍ ചുമതലപ്പെട്ടവര്‍ നഖം മുറിച്ചുകളയും, താടിയും വടിച്ചുകളയും. ഇത് ജീവന്‍റെ ഒരു രീതിയാണ്. ഒന്നുകൂടി വ്യക്തമാക്കാം. അടിസ്ഥാനപരമായി ജീവന്‍ എന്നൊന്നുണ്ട്. പിന്നെ ഈ സ്ഥൂലശരീരവും. സ്ഥൂലശരീരത്തിലെ ഊര്‍ജ്ജത്തെയാണ് പ്രാണന്‍ എന്നുപറയുന്നത്. അത് അഞ്ചുവിധത്തില്‍ പ്രകടമാകുന്നു. സമാന, പ്രാണ, അപാന, ഉദാന, വ്യാന.

മരണത്തിനു 21 മുതല്‍ 24 മിനിറ്റിനുള്ളില്‍ സമാന പുറത്തേക്കു പോകുന്നു. സമാനയാണ് ശരീരത്തിലെ ചൂടൂ നിര്‍ത്തുന്നത്. മരണത്തിനു ശേഷം ആദ്യം സംഭവിക്കുന്നത്, ശരീരം തണുക്കുകയാണ്. സാധാരണയായി ഒരാള്‍ മരിച്ചുവൊ എന്നറിയാനായി മൂക്ക് തൊട്ടു നോക്കാറുണ്ട്. കണ്ണുകളോ മറ്റു സംഗതികളോ ആരും പരിശോധിക്കാറില്ല. മൂക്ക് തണുത്തിട്ടുണ്ടെങ്കില്‍ അയാള്‍ മരിച്ചുവെന്നാണര്‍ത്ഥം.

ഒരാള്‍ മരിച്ച് 4864 മിനിറ്റുകള്‍ക്കിടയില്‍ പ്രാണന്‍ ബഹിര്‍ഗമിക്കുന്നു. ആറും പന്ത്രണ്ടും മണിക്കൂറുകള്‍ക്കിടയിലാണ് ഉദാന പുറത്തുപോകുന്നത്. ഉദാന പോയി കഴിഞ്ഞാല്‍ ശരീരത്തെ പുനരുജ്ജീവിപ്പിക്കുക അസാദ്ധ്യമാണ്. മരണശേഷം എട്ടും പതിനെട്ടും മണിക്കൂറുകള്‍ക്കിടയിലാണ് അപാന പോകുന്നത്. അതിനുശേഷമാണ് വ്യാന പോകാന്‍ തുടങ്ങുന്നത്. ശരീരത്തെ ജീര്‍ണിക്കാതെ നോക്കുന്നത് വ്യാനനാണ്. സ്വാഭാവിക മരണമാണെങ്കില്‍ പതിനൊന്നോ പതിനാലോ ദിവസത്തോടെ മാത്രമേ വ്യാന നിശ്ശേഷം വിട്ടുപോകുന്നുള്ളൂ. വാര്‍ദ്ധക്യത്തിലാണ് മരണമെങ്കില്‍ ജീവന്‍ അപ്പോഴേക്കും വളരെ ദുര്‍ബലമായിരിക്കും. ഈ പതിനാലു ദിവസങ്ങളില്‍ ശരീരത്തില്‍ ചില പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കും, കാരണം, ജീവന്‍റെ ചെറിയൊരംശം അപ്പോഴും ബാക്കിനില്‍ക്കുന്നു എന്നതുതന്നെ. ശരീരം നല്ലനിലയിലിരിക്കേ അപകടമരണമാണ് സംഭവിച്ചതെങ്കില്‍ നാല്‍പ്പത്തെട്ടോ 90 ഓ ദിവസത്തോളം ആന്തരികമായ പ്രവര്‍ത്തനങ്ങളില്‍ ചിലത് നടന്നുകൊണ്ടിരിക്കും. ശരീരം ആകെ തകര്‍ന്നുപോയിട്ടുണ്ടെങ്കില്‍ ഈ സാദ്ധ്യത കുറവായിരിക്കും, അല്ലെങ്കില്‍ ജീവസ്പന്ദനം ഏതാണ്ട് 90 ദിവസത്തോളം തുടര്‍ന്നുപോകും.

ഈ കാലയളവില്‍ ജീവനുവേണ്ടി നമുക്ക് ചിലത് ചെയ്യാനാകും നിങ്ങളുടെ തോന്നല്‍ ഒരു വ്യക്തി എന്നെന്നേക്കുമായി നഷ്ടപ്പെട്ടുപോയി എന്നാണ്, എന്നാല്‍ ആ വ്യക്തിയുടെ അനുഭവം താന്‍ ഒരു ശരീരത്തില്‍നിന്നും പുറത്തു കടന്നിരിക്കുന്നു എന്നായിരിക്കും. അങ്ങനെ പുറത്തു കടന്നു കഴിഞ്ഞ ആളെ നിങ്ങള്‍ക്കു തിരിച്ചറിയാനാവില്ല. അയാളുമായി ഇടപെടാനുമാകില്ല. അഥവാ അയാള്‍ തിരിച്ചു വന്നാലോ? നിങ്ങള്‍ ഭയം കൊണ്ട് ബോധം കെട്ടുവീഴുകയേയുള്ളൂ. നിങ്ങള്‍ എത്രതന്നെ സ്നേഹിക്കുന്നയാളായാലും മരിച്ചവന്‍ തിരിച്ചു വന്നാല്‍ നിങ്ങള്‍ ഭയന്നുവിറക്കുക തന്നെ ചെയ്യും, കാരണം നിങ്ങളുടെ ബന്ധം പൂര്‍ണമായും ആ ശരീരവുമായി ആയിരുന്നു, അല്ലെങ്കില്‍ അയാളുടെ പ്രത്യേക ഹൃദയവികാരങ്ങളുമായി ആയിരുന്നു. മരണം സംഭവിക്കുന്നതോടെ ഇതും രണ്ടും ശരീരവും മനസ്സും ഇല്ലാതാവുന്നു അയാള്‍ വിട്ടുപോകുന്നു.

മനസ്സ് എന്നുപറയുന്നത് ഒരു കൂട്ടം അറിവുകളാണ്. അവക്ക് സഹജ വാസനകളുണ്ട്. ഒരു പ്രത്യേക രീതിയില്‍ അവ പ്രകടമാവുകയും ചെയ്യുന്നു. മരണത്തോടെ തിരിച്ചറിവും കാര്യശേഷിയും ഇല്ലാതാവുന്നു. ബുദ്ധിയുടെ പ്രവര്‍ത്തനവും പാടെ നില്‍ക്കുന്നു. ഒരു തുള്ളി സന്തോഷം അവരുടെ മനസ്സിലേക്കു പകര്‍ന്നു നല്‍കാനായാല്‍ അത് ആറായിരം മടങ്ങായാണ് അവരനുഭവിക്കുക. അതുപോലെത്തന്നെ സങ്കടത്തിന്‍റെ കാര്യവും ഒരു തുള്ളി, വലുതായ ദു:ഖമായിത്തീരും. കുട്ടികള്‍ അങ്ങനെയാണല്ലോ. കളിനിര്‍ത്തേണ്ടതെപ്പോഴാണ് എന്നറിയില്ല, തളര്‍ന്നു വീഴും വരെ കളിച്ചുകൊണ്ടിരിക്കും. ശരി തെറ്റുകള്‍ അറിയാന്‍ കഴിയുന്നില്ല എന്നതാണ് അതിനു കാരണം.
ഈ തിരിച്ചറിവ് മരണത്തോടെ നിശ്ശേഷം ഇല്ലാതാവുന്നു. ഒരു കുട്ടിയുടെയത്രപോലും വിവേകം ശേഷിക്കുന്നില്ല. ആ മനസ്സിലേക്ക് എന്തുതന്നെ ഇട്ടുകൊടുത്താലും അതൊരു നൂറായിരം മടങ്ങായി അവര്‍ അനുഭവിക്കുന്നു. ഇതിനെയാണ് സ്വര്‍ഗമെന്നും നരകമെന്നും നമ്മള്‍ പറയുന്നത്. സുഖമായ ആവസ്ഥയാണെങ്കില്‍ സ്വര്‍ഗം, ക്ലേശപൂര്‍ണമാണെങ്കില്‍ നരകം. ഇതൊന്നും ഭൂമിശാസ്ത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള സ്ഥാനങ്ങളല്ല, അനുഭവമണ്ഡലങ്ങളാണ്. ശരീരം വിട്ടുപോയ ജീവന്‍ ഈ അനുഭവങ്ങളില്‍ കൂടി കടന്നുപോകുന്നു.

നവഗ്രഹ സ്തോത്രം

നവഗ്രഹ സ്തോത്രം

സൂര്യൻ

ജപാകുസുമസങ്കാശം കാശ്യപേയം മഹാദ്യുതിം
തമോരീം സർവ്വപാപഘ്നം പ്രണതോസ്മി ദിവാകരം


ചന്ദ്രൻ

ദധിശംഖതുഷാരാഭം ക്ഷീരോദാർണവ സംഭവം
നമാമി ശശിനം സോമം ശംഭോർമ്മകുടഭൂഷണം


ചൊവ്വ ( കുജൻ )

ധരണീഗർഭസംഭൂതം വിദ്യുത് കാന്തിസമപ്രഭം
കുമാരം ശക്തിഹസ്തം
തം മംഗളം പ്രണമാമ്യഹം


ബുധൻ

പ്രിയംഗുകലികാശ്യാമം
 രൂപേണാപ്രതിമം ബുധംസൗമ്യം സൗമ്യഗുണോപേതം തം ബുധം പ്രണമാമ്യഹം


വ്യാഴം ( ഗുരു )

ദേവാനാം ച ഋഷീണാം ച
ഗുരും കാഞ്ചനസന്നിഭം
ബുദ്ധിഭൂതം ത്രിലോകേശം തം നമാമി ബൃഹസ്പതിം


ശുക്രൻ

ഹിമകുന്ദമൃണാലാഭം ദൈത്യാനാം പരമം ഗുരും
സർവ്വശാസ്ത്രപ്രവക്താരം ഭാർഗ്ഗവം പ്രണമാമ്യഹം


ശനി

നീലാഞ്ജനസമാഭാസം രവിപുത്രം യമാഗ്രജം
ഛായാമാർത്തണ്ഡസംഭൂതം തം നമാമി ശനൈശ്ചരം


രാഹു

അർദ്ധകായം മഹാവീര്യം ചന്ദ്രാദിത്യവിമർദ്ദനം
സിംഹികാഗർഭസംഭൂതം തം രാഹും പ്രണമാമ്യഹം


കേതു

പലാശപുഷ്പസങ്കാശം താരകാഗ്രഹ(കാര)മസ്തകം
രൗദ്രം രൗദ്രാത്മകം ഘോരം തം കേതും പ്രണമാമ്യഹം

നമ: സൂര്യായ സോമായ മംഗളായ ബുധായ ച
ഗുരുശുക്രശനിഭ്യശ്ച രാഹവേ കേതവ നമ :

ഇതി വ്യാസമുഖോദ്ഗീതം യ: പഠേത് സുസമാഹിത:
ദിവാ വാ യദി വാ രാത്രൗവിഘ്നശാന്തിർഭവിഷ്യതി

* _നാലമ്പലദര്‍ശനം

* _നാലമ്പലദര്‍ശനം

കര്‍ക്കിടകത്തിലെ ക്ഷേത്രദര്‍ശനം മഹാപുണ്യമാണ്. അതിലും വിശേഷമാണ് നാലമ്പലദര്‍ശനം. ശ്രീരാമന്‍, ഭരതന്‍, ലക്ഷ്മണന്‍, ശത്രുഘ്‌നന്‍ എന്നിവരെ ഒരേ ദിവസം ദര്‍ശനം നടത്താന്‍ കഴിയുംവിധം സമീപപ്രദേശങ്ങളിലായി നിര്‍മിച്ചിരിക്കുന്ന ക്ഷേത്രങ്ങളെയാണ് നാലമ്പലങ്ങള്‍ എന്നുപറയുന്നത്. തൃശ്ശൂര്‍, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളില്‍ നാലമ്പലങ്ങളുണ്ട്. എങ്കിലും മധ്യകേരളത്തിലെ നാലമ്പലങ്ങള്‍ക്കാണ് കൂടുതല്‍ പ്രസിദ്ധി കൈവന്നിട്ടുള്ളത്.

തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ഭരതക്ഷേത്രം, പായമ്മല്‍ ശത്രുഘ്‌നക്ഷേത്രം എന്നിവ തൃശ്ശൂര്‍ ജില്ലയിലാണ്. തിരുമൂഴിക്കുളം ലക്ഷ്മണക്ഷേത്രം എറണാകുളം ജില്ലയിലും. ദ്വാപരയുഗത്തില്‍ ശ്രീകൃഷ്ണന്‍ പൂജിച്ചിരുന്ന വിഗ്രഹങ്ങളാണ് ഈ ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്. ദ്വാരക കടലില്‍ മുങ്ങിയതോടെ ഈ വിഗ്രഹങ്ങളും കാണാതായെന്നും വളരെക്കാലത്തിനുശേഷം കേരളക്കരയിലെ മറ്റുള്ളവര്‍ക്ക് അവ ലഭിച്ചുവെന്നുമാണ് ഐതിഹ്യം. മുക്കുവര്‍ ആ നാല് വിഗ്രഹങ്ങളെ അയിരൂര്‍ മന്ത്രിയായിരുന്ന വാകയില്‍ കൈമള്‍ക്ക് സമ്മാനിക്കുകയും അദ്ദേഹമാകട്ടെ അവയെ യഥാവിധി പ്രതിഷ്ഠിച്ച് ആരാധിക്കുകയും ചെയ്തു.

തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം

തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ ഗുരുവായൂര്‍ റൂട്ടില്‍ തൃപ്രയാര്‍ പുഴയുടെ തീരത്താണ് ഈ ക്ഷേത്രം. ശംഖം, ചക്രം, ഗദ, അക്ഷമാല എന്നിവ ധരിച്ചിരിക്കുന്ന ചതുര്‍ബാഹുവായ ശ്രീരാമനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ശാസ്താവ്, ഗണപതി, ദക്ഷിണാമൂര്‍ത്തി, ഹനുമാന്‍ എന്നിവരാണ് ഉപദേവതമാര്‍. കൊടികയറി ഉത്സവം നടക്കാത്ത അപൂര്‍വക്ഷേത്രമാണ്. ആറാട്ട് പുഴ പൂരത്തിന്റെ നായകത്വം വഹിക്കുന്നത് തൃപ്രയാറപ്പനാണ്. ബാധാ ഉപദ്രവങ്ങളില്‍നിന്ന് മുക്തി സിദ്ധിക്കുന്നതിന് തൃപ്രയാറപ്പനെ ഉപാസിക്കുന്നത് ഉത്തമാണെന്നാണ് വിശ്വാസികള്‍ പറയുന്നത്.

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം

ക്ഷേത്രം തൃശ്ശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടില്‍ ഇരിങ്ങാലക്കുടയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വനവാസത്തിനുപോയ ശ്രീരാമന്‍ മടങ്ങിവരുന്നതും കാത്ത് തപസ്സനുഷ്ഠിക്കുന്ന ഭരതനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. അതുകൊണ്ട് വൈഷ്ണവ ക്ഷേത്രമാണെങ്കിലും ശിവക്ഷേത്രത്തില്‍ എന്നപോലെയുള്ള പ്രദക്ഷിണരീതിയാണ് ഈ ക്ഷേത്രത്തില്‍ ചെയ്യുന്നത്. ഉപദേവതാ പ്രതിഷ്ഠ ഇല്ലായെന്നൊരു സവിശേഷതയും ഈ ക്ഷേത്രത്തിനുണ്ട്. വിഗ്രഹത്തില്‍ കണ്ട മാണിക്യകാന്തി പരീക്ഷിക്കുന്നതിനായി കായംകുളം രാജധാനിയില്‍നിന്നും കൊണ്ടുവന്ന മാണിക്യം വിഗ്രഹത്തിനടുത്തുവെച്ച് നോക്കിയെന്നും ആ മാണിക്യം വിഗ്രഹത്തില്‍ ലയിച്ചുചേര്‍ന്നു എന്നുമാണ് ഐതിഹ്യം. ഇതിനുശേഷമാണ് കൂടല്‍മാണിക്യം എന്ന പേരുണ്ടായത്.

ഈ ക്ഷേത്രത്തില്‍ പൂജയ്ക്ക് കര്‍പ്പൂരം, ചന്ദനത്തിരി എന്നിവ ഉപയോഗിക്കാറില്ല. കൂടാതെ ദീപാരാധനയും പതിവില്ല. കൂടല്‍മാണിക്യം ഭരതസ്വാമി സന്താനദായകനും രോഗശാന്തിയെ പ്രദാനം ചെയ്യുന്നവനുമാണ്. ആണ്‍കുട്ടിയുണ്ടാകുന്നതിന് കടുംപായസവും പെണ്‍കുട്ടിയുണ്ടാകുന്നതിന് വെള്ള നിവേദ്യവും ക്ഷേത്രത്തില്‍ വഴിപാടായി നടത്തുന്നു. വയറുവേദനയ്ക്ക് വഴുതനങ്ങ നിവേദ്യവും അര്‍ശസ്സിന് നെയ്യാടിസേവയും ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക് മീനൂട്ടും ഈ ക്ഷേത്രത്തിലെ സവിശേഷ വഴിപാടുകളാണ്. ക്ഷേത്രത്തിലെ പുത്തരി നിവേദ്യത്തിന്റെ ഭാഗമായ മുക്കിടി നിവേദ്യം സേവിച്ചാല്‍ ഒരു വര്‍ഷം യാതൊരു രോഗവും ഉണ്ടാകില്ലെന്നാണ് വിശ്വാസം.

തിരുമൂഴിക്കുളം ലക്ഷ്മണസ്വാമി ക്ഷേത്രം

ആലുവ-മാള റൂട്ടില്‍ എറണാകുളം ജില്ലയില്‍ മൂഴിക്കുളത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നൂറ്റിയെട്ട് തിരുപ്പതികളില്‍ ഒന്നായി വൈഷ്ണവാചാര്യന്മാരായ ആഴ്വാര്‍മാര്‍ ഈ ക്ഷേത്രത്തെ പാടി പുകഴ്ത്തിയിട്ടുണ്ട്. ശിവന്‍, ഗണപതി, ശ്രീരാമന്‍, സീത, ശാസ്താവ്, ഭഗവതി, ഗോശാലകൃഷ്ണന്‍ എന്നിവരാണ് ഉപദേവതമാര്‍. അനന്താവതാരമായ ലക്ഷ്മണമൂര്‍ത്തിയാണ് ഇവിടെ വസിക്കുന്നതെന്നാണ് ഐതിഹ്യം. അതുകൊണ്ട് ഈ ഗ്രാമത്തില്‍ സര്‍പ്പത്തിന്റെ ഉപദ്രവം ഉണ്ടാകില്ല എന്നും വിശ്വാസമുണ്ട്.

പായമ്മല്‍ ശത്രുഘ്‌നക്ഷേത്രം

കൊടുങ്ങല്ലൂര്‍-ഇരിങ്ങാലക്കുട റൂട്ടില്‍ വെള്ളാങ്ങല്ലൂര്‍ കവലയില്‍നിന്നും ആറ് കി.മീ അകലെ പൂമംഗലം പഞ്ചായത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹാവിഷ്ണുവിന്റെ ആയുധമായ സുദര്‍ശന ചക്രത്തിന്റെ അവതാരമാണ് ശത്രുഘ്‌നന്‍ എന്ന് വിശ്വസിക്കപ്പെടുന്നു. ശത്രുദോഷ ശാന്തിയ്ക്കും ശ്രേയസ്സിനും സുദര്‍ശന പുഷ്പാഞ്ജലിയും സുദര്‍ശന ചക്ര സമര്‍പ്പണവുമാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാടുകള്‍. ആഭിചാരദോഷം, ശത്രുദോഷം, ബാധാദോഷം എന്നിവയില്‍നിന്നും മുക്തി സിദ്ധിക്കുന്നതിനായി ഈ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നത് ഉത്തമമാണെന്ന് കരുതപ്പെടുന്നു.

ഈ നാലുക്ഷേത്രങ്ങളിലും ഒരേ ദിവസം തന്നെ ദര്‍ശനം നടത്തുന്നത് പാപപരിഹാരമാണെന്ന് കരുതുന്നു. തൃപ്രയാറപ്പന്റെ നിര്‍മാല്യം തൊഴുത് മറ്റ് മൂന്ന് ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തി അത്താഴപ്പൂജയ്ക്ക് തൃപ്രയാറില്‍ത്തന്നെ മടങ്ങിവരുന്നത് വളരെ പുണ്യപ്രദമാണെന്ന് കരുതുന്നു. ഇതുകൂടാതെ കോട്ടയം ജില്ലയിലെ നാലമ്പലങ്ങള്‍ രാമപുരം ശ്രീരാമക്ഷേത്രം, അമനകര ഭരത ക്ഷേത്രം, കൂടപ്പുലം ലക്ഷ്മണ ക്ഷേത്രം, മേതിരി ശത്രുഘ്‌ന ക്ഷേത്രം എന്നിവയാണ്.

രാമപുരം ശ്രീരാമക്ഷേത്രം, വറ്റല്ലൂര്‍ ചൊവാണയില്‍ ഭരതക്ഷേത്രം, പുഴക്കാട്ടിരി പനങ്ങാങ്ങര ലക്ഷ്മണക്ഷേത്രം, നാറാണത്ത് തെക്കേടത്ത് മനയില്‍ ശത്രുഘ്‌ന ക്ഷേത്രം ഇവയാണ് മലപ്പുറം ജില്ലയിലെ നാലമ്പലങ്ങൾ

അഷ്ടാദശപുരാണങ്ങൾ

അഷ്ടാദശപുരാണങ്ങൾ

🏹🏹🏹🏹🏹🏹🏹🏹🏹🏹🏹

പുരാണങ്ങളെ അഞ്ചാം വേദം എന്ന് ഛാന്ദോഗ്യോപനിഷത്തിൽ പറയുന്നു.

പുരാണങ്ങൾ പതിനെട്ട് എണ്ണം ഉണ്ട് എന്ന് വിശ്വസിക്കുന്നു, ഏതാണ്ട് അത്ര തന്നെ ഉപപുരാണങ്ങളും ഉണ്ടാവാം. അഷ്ടാദശപുരാണങ്ങൾ താഴെ പറയുന്നവയാണ്‌ .

ബ്രഹ്മപുരാണം:-
പ്രധാന ലേഖനം: ബ്രഹ്മപുരാണം
ബ്രഹ്മമാഹാത്മ്യത്തിനു പുറമെ, ശ്രീരാമന്റെയും, ശ്രീകൃഷ്ണന്റെയും ചരിത്രവും അവതാരവും അവതാരകഥകളും അടങ്ങിയിരിക്കുന്നു. ആകെ 14000 ശ്ലോകങ്ങൾ.

വിഷ്ണുപുരാണം:-
മഹാവിഷ്ണുവിനെ സംബന്ധിക്കുന്ന പുരാണമാണ്. ശ്രീകൃഷ്ണചരിതത്തിനും പുറമെ വിഷ്ണുപൂജ, കൃഷ്ണജന്മാഷ്ടമീവ്രതകഥ, വിഷ്ണു സഹസ്രനാമം എന്നീ സ്വതന്ത്രകൃതികളും വിഷ്ണുപുരാണത്തിൽ ഉൾപ്പെടുത്തിരിയിക്കുന്നു. ബുദ്ധ ജൈനമതങ്ങളെ നിശിതമായി വിമർശിക്കുന്നു.ദശാവതാരങ്ങൾ വിവരിക്കുന്നു. 23000 ശ്ലോകങ്ങൾ.

ശിവപുരാണം :-
പേരു സൂചിപ്പിക്കുന്നതുപോലെ ശിവചരിതമാണ് ഉള്ളടക്കം. 24000 ശ്ലോകങ്ങൾ.

ഭാഗവതപുരാണം:-
പ്രധാന ലേഖനം: ശ്രീമഹാഭാഗവതം
ഭക്തിപ്രധാനമായ ഭാഗവതപുരാണത്തിൽ വിഷ്ണുകഥയും ശ്രീകൃഷ്ണകഥയുമുണ്ട്. മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളെപ്പറ്റി വർണ്ണിക്കുന്നു. കപിലമുനിയെയും ശ്രീബുദ്ധനെയും അവതാരങ്ങളായി അംഗീകരിക്കുന്നു. വൈഷ്ണവരുടെ മുഖ്യമത ഗ്രന്ഥമാണ് ഭാഗവതം. 18000 ശ്ലോകങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.

പദ്മപുരാണം :-
പ്രപഞ്ചോല്പത്തിയെ കുറിച്ച് ഇതിൽ പ്രതിപാദിച്ചിരിക്കുന്നു. ഗണപതി സഹസ്രനാമം, ശ്രീരാമസഹസ്രനാമം തുടങ്ങി 50ൽ പരം ഗ്രന്ഥങ്ങൾ അടങ്ങിയിട്ടുള്ള പദ്മപുരാണത്തിൽ 55000 ശ്ലോകങ്ങൾ ഉണ്ട്.

നാരദപുരാണം:-
ശ്രീകൃഷ്ണമഹാത്മ്യം, പാർത്ഥിവലിംഗമാഹാത്മ്യം തുടങ്ങിയ സ്വതന്ത്രകൃതികൾ അടങ്ങിയ നാരദപുരാണത്തിൽ 18110 ശ്ലോകങ്ങളുണ്ട്. പാപകർമ്മങ്ങൾ ,നരകയാതനകൾ എന്നിവ വിവരിക്കുന്നു.

മാർക്കണ്ഡേയപുരാണം :-
ദ്വാരകാചരിതം, പ്രപഞ്ചതത്ത്വം, ശ്രീകൃഷ്ണ ബാലലീല, വസിഷ്ഠ വിശ്വാമിത്ര കലഹം തുടങ്ങിയവ യാണ് പ്രതിപാദ്യവിഷയങ്ങൾ. ദേവീമാഹാത്മ്യം മാർക്കണ്ഡേയപുരാണത്തിൾ അടങ്ങിയിരിക്കുന്നു. 8000 ശ്ലോകങ്ങളുണ്ട്.

ഭവിഷ്യപുരാണം :-
പ്രധാന ലേഖനം: ഭവിഷ്യപുരാണം
അഗ്നിവർണനയാണ് ഇതിൽ പ്രധാനമായി പ്രതിപാദിക്കുന്നത്. 14500 ശ്ലോകങ്ങൾ ആണ് ഇതിൽ അടങ്ങിയിരിക്കുന്നത്.

ലിംഗപുരാണം :-
അഘോരമന്ത്രം, പഞ്ചഗവ്യം, മൃത്യുഞ്ജയമന്ത്രം, സരസ്വതീസ്തോത്രം മുതലായ ചെറുപുസ്തകങ്ങൾ ലിംഗപുരാണത്തിലുണ്ട്. 11000 ശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നു. ശിവനെ പ്രപഞ്ചത്തിന്റെ സൃഷ്ടികർത്താവായി പ്രകീർത്തിക്കുന്നു. ശിവന്റെ ഇരുപത്തിയെട്ടു അവതാരങ്ങൾ വിവരിക്കുന്നു.

വരാഹപുരാണം :-
ശാകദ്വീപ്, കുശദ്വീപ്, ക്രൗഞ്ച ദ്വീപ് തുടങ്ങിയ ദ്വീപുകളുടെ വർണ്ണനകൾക്കു പുറമെ ചാതുർമ്മാംസ്യം, വാമനമാഹാത്മ്യം, ഭഗവദ്ഗീത, സാർവ്വഭൗമവ്രതം മുതലായ വിഷയങ്ങൾ പ്രതിപാദിക്കുന്നു. ആകെ 10000 ശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നു.

ബ്രഹ്മവൈവർത്തപുരാണം:-
കൃഷ്ണസ്തോത്രം, ഏകാദശീമാഹാത്മ്യം, ഉദ്ധവരാധാസം വാദം, ശ്രാവണാദ്വാദശീവ്രതം തുടങ്ങിയ സ്വതന്ത്ര കൃതികൾക്കു പുറമെ ബ്രഹ്മാ- ഗണപതി - ശ്രീകൃഷ്ണ മഹിമകളും ഉൾകൊള്ളിച്ചിരിക്കുന്നു. ആകെ 18000 ശ്ലോകങ്ങൾ.

സ്കന്ദപുരാണം :-
പ്രധാന ലേഖനം: സ്കന്ദ പുരാണം
സ്ഥലപുരാണങ്ങളും ക്ഷേത്രമാഹാത്മ്യങ്ങളും ഭാരതത്തിന്റെ ഭൂമിശാസ്ത്ര വിവരണങ്ങളും ശ്രീ സുബ്രഹ്മണ്യ ചരിതവും ഉള്ള സ്കന്ദപുരാണത്തിൽ 81100 ശ്ളോകങ്ങൾ ഉണ്ട്. ഏറ്റവും വലിയ പുരാണം. ശിവനെപ്പറ്റിയുള്ള ഐതിഹ്യങ്ങൾ, നരകവർണ്ണന എന്നിവയുമുണ്ട്.

വാമനപുരാണം:-
വാമനചരിതമാണ് മുഖ്യം. ഗംഗാമഹാത്മ്യം മുതലായ സ്വതന്ത്രകൃതികളും വാമനപുരാണത്തിലുണ്ട്. 10000 ശ്ളോകങ്ങൾ ആകെ ഉണ്ട്.

മത്സ്യപുരാണം:-
മത്സ്യാവതാരകഥയാണ് ഇതിൽ പ്രതിപാദിക്കുന്നത്. 14000 ശ്ലോകങ്ങൾ ആണ് ഇതിൽ ഉള്ളത്. ജൈനബുദ്ധമതങ്ങളെ ഇതിൽ വിമർശിക്കുന്നുണ്ട്.

കൂർമ്മപുരാണം :-
കൂർമ്മാവതാര കഥയാണ് പ്രധാനമായും അടങ്ങിയിരിക്കുന്നത്. പുറമെ ഗൃഹസ്ഥ-വാനപ്രസ്ഥ ധർമ്മങ്ങൾ, യതീധർമ്മങ്ങൾ മുതലായവ. ആകെ 17000 ശ്ലോകങ്ങൾ.

ഗരുഡപുരാണം :-
പ്രധാന ലേഖനം: ഗരുഡപുരാണം
പ്രേതകർമ്മം, പ്രേതശ്രാദ്ധം, യമലോകം, നരകം മുതലായവയാണ് പ്രതിപാദിക്കുന്നത്. 11000 ശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നു.

ബ്രഹ്മാണ്ഡപുരാണം :-
അദ്ധ്യാത്മരാമായണം ഈ പുസ്തകത്തിൽ നിന്നെടുത്ത് പ്രത്യേകമായി പ്രസിദ്ധപ്പെടുത്തിയതാവുമെന്നു വിശ്വസിക്കുന്നു. ലളിതാസഹസ്രനാമം ഇതിൽ അടങ്ങിയിരിക്കുന്നു. അനന്തശയനം, ഋഷി പഞ്ചമി, ദക്ഷിണാമൂർത്തി, ലക്ഷ്മീപൂജ, ഗണേശകവചം, ഹനുമത്കവചം എന്നീ ചെറുപുസ്തകങ്ങൾ ഇതിലുണ്ട്. ആകെ 12100 ശ്ലോകങ്ങൾ.

അഗ്നിപുരാണം:-
പ്രധാന ലേഖനം: അഗ്നിപുരാണം
രാമായണം, മഹാഭാരതം എന്നീ ഇതിഹാസങ്ങളുടെ സംഗ്രഹവും, അഷ്ടദശവിദ്യകൾ, ധനുർവേദം, ഗാന്ധർവ്വവേദം, ആയുർവേദം, അർത്ഥശാസ്ത്രം, ദർശനങ്ങൾ, കാവ്യകല എന്നിങ്ങനെയുള്ള വിഷയങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. ആകെ 15000 ശ്ലോകങ്ങൾ.

ഉപപുരാണങ്ങൾ :-
സനൽക്കുമാരം, നാരസിംഹം, നാരദീയം, ശിവം, ദുർവ്വസസ്സ്, കാപിലം, മാനവം, ഉശനസ്സ്, വാരുണം, കാളികം, സാംബം, സൌരം, ആദിത്യം, മാഹേശ്വരം, ദേവിഭാഗവതം, വാസിഷ്ഠം, വിഷ്ണുധർമ്മോത്തരം, നീലമറപുരാണം.

ഇതിലൊന്നും ഉൾപ്പെടാത്ത പ്രശസ്തമായ അനേകം ഉപപുരാണങ്ങളും ഉണ്ട് . ഭവിഷ്യപുരാണത്തിന്റെ അനുബന്ധമായ കൽക്കിപുരാണം അത്തരത്തിലുള്ള ഒന്നാണ്

🔱🔱🔱🔱🔱🔱🔱🔱🔱🔱🔱

ശിവലിംഗമെന്നതിന്റെ പൊരുൾ.....

ശിവലിംഗമെന്നതിന്റെ പൊരുൾ.....
യോഗിനീ ഹൃദയത്തിൽ ലിംഗമെന്ന പദത്തിന്റെ വ്യാഖ്യാനം ഇങ്ങനെയാണ്.
"ചിത്സ്ഫുരിതാ ധാരത്വം".ലിംഗമെന്നത് മനസ്സ്, അഹങ്കാരം, ബുദ്ധി, ഇവയെയും കുറിക്കുന്നു.
മനുഷ്യരൂപത്തിലുള്ള ശിവ ബിംബം 2 വിധം.
ഒന്ന് - ഏകമുഖം.
രണ്ട് - പഞ്ചമുഖം.
ലിംഗങ്ങൾ അഞ്ച് രൂപത്തിൽ കാണപ്പെടുന്നു.
1. സ്വയംഭൂലിംഗം
2. ബിന്ദുലിംഗം
3. പ്രതിഷ്ഠാലിംഗം
4. പരലിംഗം
5. ഗുരുലിംഗം
സ്വയംഭൂലിംഗം: പേർ സൂചിപ്പിക്കുന്നതിൻ പ്രകാരം ഭൂമിയിൽ സ്വയമേൽ ഉണ്ടായതാണ്.
ബിന്ദുലിംഗം: പ്രണവമന്ത്രം ഒരു പ്രത്യേകമാത്രാക്രമത്തിൽ ജപിക്കുമ്പോൾ ബിന്ദു ലിംഗം മനസ്സിൽ പ്രത്യക്ഷപ്പെടുകയും, മറ്റൊരു മാത്രയിൽ പഞ്ചാക്ഷരിമന്ത്രം ഇതിൽ കേന്ദ്രീകരിച്ച് ജപിക്കുകയും ചെയ്യുമ്പോൾ ശിവ സാന്നിധ്യം അനുഭവപ്പെടുന്നു.
പ്രതിഷ്ഠാലിംഗം: ക്ഷേത്രങ്ങളിൽ ഉള്ള ശിവലിംഗം.
3ഭാഗങ്ങൾ...... ഏറ്റവും താഴെ കാണപ്പെടുന്ന ചതുരശ്ര ഭാഗമാണ് ബ്രഹ്മഭാഗം.
മധ്യഭാഗമാണ് അഷ്ടാശ്രഭാഗം: വിഷ്ണു ഭാഗം.
ഈ രണ്ട് ഭാഗങ്ങളും പീഠത്താൽ മറയ്ക്കപ്പെടുന്നു. പീഠമുകളിൽ കാണപ്പെടുന്ന ഭാഗമാണ് വർത്തുളഭാഗം.ഇതാണ് രുദ്രഭാഗം. ഈ പൂജാ ഭാഗമെന്ന രുദ്രഭാഗത്ത് കാണപ്പെടുന്ന രേഖകളെ ബ്രഹ്മസൂത്രങ്ങളെന്നു പേർ പറയും.
പരലിംഗമെന്നത് .. 3 തരം
1. രസലിംഗം: ബ്രഹ്മപദപ്രാപ്തിക്ക് ഉപയോഗിക്കുന്നു.
2. സുവർണ്ണലിംഗം :
ഐശ്വര്യ വർദ്ധനവിന് ആരാധിക്കുന്നു.
3. ബാണലിംഗം: രാജാക്കന്മാർ, യോദ്ധാക്കൾ ഇവർ വിജയത്തിനായി ആരാധിക്കുന്നു.
5 .ഗുരുലിംഗം: ആഗ്രഹങ്ങൾക്കതീതനും, മനസ്സിനെ നിയന്ത്രിച്ചവനും, ദിവ്യദർശനം ലഭിച്ചവനും, മറ്റുള്ളവരുടെ ദു:ഖത്തെയകത്തുന്നവനും ആയ ഗുരുനാഥന്റെ പ്രതീകമാണിത്.
കൂടാതെ 5 പഞ്ചഭൂതലിംഗങ്ങൾ, 12 ജ്യോതിർലിംഗങ്ങൾ ഇവയും കാണപ്പെടുന്നു.
ലിംഗം അണ്ഡാകൃതി പ്രതീകമാണ്. പ്രകൃതി, പുരുഷ സംയോഗ പ്രതീകമാണിത്. മനസ്സ് ഒരു വസ്തുവിൽ പൂർണ്ണമായും ഏകാഗ്രതയാകുമ്പോൾ മനസ്സിൽ ലിംഗ പ്രതീതിയുണ്ടാകുന്നു. ആനന്ദത്തിന്റെ മറ്റൊരു ഭാവമാണിത്.പ്രപഞ്ചത്തിന്റെ അകവും, പുറവും വ്യാപിച്ചു നിലകൊള്ളുന്ന ശിവലിംഗം പ്രാപഞ്ചിക ഊർജ്ജത്തിന്റെ കേദാരമാണ്.
[ ഏറ്റവും ലഘുവായ തരത്തിലാണ് ഈ വിവരണമുള്ളത്, ഇനിയും ഉള്ള എല്ലാ ഉപരി രഹസ്യങ്ങളും വിവരിക്കുവാൻ നിർവാഹമില്ല. സ്വഗുരു അനുഗ്രഹത്താൽ അറിഞ്ഞു കൊൾക].

രാമായണമാസമെന്ന കര്‍ക്കടകം

രാമായണമാസമെന്ന കര്‍ക്കടകം

രാമായണത്തെപ്പോലെ ജനസാമാന്യം ഇത്രയേറെ നെഞ്ചിലേറ്റിയിട്ടുള്ള മറ്റൊരു പുരാണഗ്രന്ഥമുണ്ടെന്ന് തോന്നുന്നില്ല. മര്യാദാപുരുഷോത്തമനായ ശ്രീരാമചന്ദ്രന്‍, ഓരോരുത്തരുടെയും രാജാവും സംരക്ഷകനും ആദര്‍ശപുരുഷനുമാണ്. രാമായണത്തിലെ ഓരോ കഥാപാത്രവും സ്വന്തം കുടുംബത്തിലെയും സമൂഹത്തിലെയും അംഗങ്ങളാണെന്നു കരുതാന്‍ യോഗ്യമാണ്. ഇത്രയേറെ അച്ചടി നടത്തിയിട്ടുള്ള മറ്റൊരു പുരാണമോ ഇതിഹാസമോ വേറെയില്ല.

കാലഗണനപ്രകാരവും കര്‍ക്കടക മാസത്തിന് ചില പ്രത്യേകതകളുണ്ട്.

ഉത്തരായനത്തിന്റെ അവസാനമാണ് കര്‍ക്കടകം. മനുഷ്യരുടെ 12 മാസങ്ങളടങ്ങുന്ന ഒരു വര്‍ഷം ദേവന്മാര്‍ക്ക് ഒരു ദിവസമാണ് (24 മണിക്കൂര്‍). അപ്പോള്‍ നമ്മുടെ ഒരു മാസം ദേവന്മാരുടെ രണ്ട് മണിക്കൂറാണ്. ഉത്തരായനകാലം ദേവകള്‍ക്കു പകലാണ്.

നമ്മുടെ കര്‍ക്കടകമാസം ദേവന്മാരുടെ ത്രിസന്ധ്യയായ രണ്ട് മണിക്കൂറാണ്. മനുഷ്യര്‍ നല്ലകാര്യങ്ങളൊക്കെ, ദേവകളുടെ പകലായ ഉത്തരായനത്തിലാണ് നടത്തുക. ക്ഷേത്രപ്രതിഷ്ഠകള്‍, കലശങ്ങള്‍, ഉത്സവങ്ങള്‍, യാഗങ്ങള്‍, ഹോമങ്ങള്‍ എന്നിവയൊക്കെയും ഉത്തരായനകാലത്തു നടത്തുന്നു. സന്ധ്യാസമയം മനുഷ്യരെപ്പോലെ തന്നെ ദേവകള്‍ക്കും പ്രധാനമാണ്.

മനുഷ്യരെ പകല്‍ സമയം സൂര്യന്‍ രക്ഷിക്കുന്നു.
പല രോഗാണുക്കളുടെയും ആക്രമണങ്ങളില്‍ നിന്നും സൂര്യപ്രകാശം നമ്മെ രക്ഷിക്കുന്നു. ഇരുള്‍ വ്യാപിക്കുന്നതിന് മുമ്ബായി, നാം ഭവനങ്ങളില്‍ നിലവിളക്കു കത്തിക്കുന്നു. എണ്ണ വിളക്കു തെളിയിക്കുന്നതോടെ എരിഞ്ഞടങ്ങുന്ന സൂര്യന്റെ പ്രകാശത്തിലെ ചില ഘടകങ്ങളുമായി വിളക്കിലെ അഗ്നി പലവിധത്തിലുള്ള പ്രതിപ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും അതില്‍നിന്നും അനുകൂലമായ പലവിധ തരംഗങ്ങളും അനുകൂലോര്‍ജ്ജവും സൃഷ്ടിക്കപ്പെടുമെന്നും ശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെടുന്നു. സൂര്യപ്രകാശമില്ലാത്ത രാത്രിയില്‍ ഈ അനുകൂല ഊര്‍ജ്ജങ്ങള്‍ സഹായകരമാകുന്നതാണ്.

ഇതോടൊപ്പം 'രാമ' നാമമുള്‍പ്പെടെയുള്ള മന്ത്രോച്ചാരണവും അതിന്റെ 'വൈഖരിയും' അന്തരീക്ഷ ശുദ്ധീകരണത്തിലും സൂക്ഷ്മശരീര-പ്രപഞ്ച ശരീരങ്ങളില്‍ ഗുണകരമായ സ്പന്ദന തരംഗം സൃഷ്ടിയ്ക്കിടയാക്കുമെന്നും തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ആധുനികശാസ്ത്രം സൂക്ഷ്മ-പ്രപഞ്ച ശരീരങ്ങളെപ്പറ്റി വളരെ വിശദമായ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. അനുകൂല ഊര്‍ജ്ജത്തെ സിംബലുകളിലൂടെയും ആയതിന്റെ മന്ത്രങ്ങളിലൂടെയും സൃഷ്ടിച്ച്‌ രോഗ ചികിത്സയ്ക്കും കാര്യസാധ്യങ്ങള്‍ക്കുമായി ഉപയോഗപ്പെടുത്തുന്ന 'റെയ്കി'പ്പോലെയുള്ള ഊര്‍ജ്ജചികിത്സകള്‍ നിലവിലുണ്ട്.

'രാമ'ശബ്ദംതന്നെ മഹാമന്ത്രമാണ്. ഏകാക്ഷരീ മന്ത്രമായ 'ഓം'കാരം (പ്രണവം) കഴിഞ്ഞാല്‍ രണ്ടാമത്തേതായ ദ്വയാക്ഷരീ മന്ത്രമാണ് രാമമന്ത്രം.

രാമായണത്തിന്റെ പ്രാരംഭഭാഗത്ത് പാര്‍വ്വതീ ദേവി പരമേശ്വരനോട് 'അങ്ങെപ്പോഴും ജപിച്ചുകൊണ്ടിരിക്കുന്ന രാമമന്ത്രത്തിന്റെ പൊരുള്‍, അതു കേള്‍ക്കാനുള്ള യോഗ്യത എനിക്കുണ്ടെങ്കില്‍ പറഞ്ഞുതരണമേയുന്നു പ്രാര്‍ത്ഥി ക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. പരമേശ്വരനായ (പരം, പരമം=ഇതിനപ്പുറം മറ്റൊന്നില്ലാത്തത്- പരമേശ്വരനും പരാശക്തിയും മാത്രം ഈ പേരിനര്‍ഹര്‍) ഭഗവാന്‍ എപ്പോഴും ജപിച്ചുകൊണ്ടിരിക്കുന്ന മന്ത്രമാകുമ്ബോള്‍ 'രാമ' മന്ത്രം എത്രയോ മഹത്തരമാണെന്നു കാണാം.

രാ മ = രാമ -ഇതില്‍ 'രാ' എന്ന അക്ഷരം, ബ്രഹ്മപ്രതീകമായ പരമേശ്വരനിലെ അഗ്നിയുടെ ബീജാക്ഷരമായ - 'രം'നെ പ്രതിനിധാനം ചെയ്യുന്നു. 'മ' എന്ന അക്ഷരം 'മാതാവ്' എന്ന പരാശക്തിയേയും പ്രതിനിധാനം ചെയ്യുന്നു. അര്‍ദ്ധനാരീശ്വരനായ ശിവന്‍, ബ്രഹ്മത്തിന്റെ ആദ്യഭാവങ്ങളായ, പരമേശ്വര-പരാശക്തിയെ മുഴുവനായി ഉള്‍ക്കൊള്ളുന്നു.

കൂടാതെ ബ്രഹ്മ പ്രതീകമായ അഗ്നിയെ (ബ്രഹ്മവും അഗ്നിയും എല്ലാറ്റിനെയും അവസാനം തന്നിലേക്ക് സ്വാംശീകരിക്കുന്നു) ശരീരാംഗമായി (മൂന്നാം തൃക്കണ്ണ്) സ്വീകരിച്ചിട്ടുള്ളതും പരമേശ്വരന്‍ മാത്രമാണ്. ഇതില്‍നിന്നും സത്താമാത്രമായ-നിഷ്പന്ദ, നിരാകാര, നിര്‍ഗുണ അവസ്ഥയില്‍ നിന്നും ആദ്യത്തെ പ്രകടിത ദ്വന്ദ്വമായ, ശിവ-ശക്തിയെ തന്നെയാണ് രാമമന്ത്രത്തിലൂടെ സ്വാംശീകരിക്കുന്നതെന്നു കാണാം. ചിലര്‍ 'രാമ' മന്ത്രം, നാരായണനിലെ 'ര'യും മഹാദേവനിലെ 'മ'യും ചേര്‍ന്നുണ്ടായിട്ടുള്ളതാണെന്നും വ്യാഖ്യാനിക്കുന്നുണ്ട്. രണ്ടായാലും രാമമന്ത്രം മഹാശക്തി ദ്യോതകമാണെന്നതില്‍ സംശയമില്ല.

രാമമന്ത്രം, മനുഷ്യ സൂക്ഷ്മശരീരത്തിലെ, നട്ടെല്ലിനുള്ളിലുള്ള-സുപ്രധാനനാഡിയായ 'സുഷുമ്ന'യിലെ നാഡീകേന്ദ്രമായ, മൂലാധാര-സ്വാധിഷ്ഠാന പത്യന്തമുള്ള, നെഞ്ചുകുഴിയില്‍ സ്ഥിതിചെയ്യുന്ന 'മണിപൂരക' ആധാരചക്രത്തെ (ഷഡാധാരചക്രങ്ങളില്‍ മൂന്നാമത്തേത്)യാണ് സ്വാധീനിക്കുന്നത്.

പഞ്ചഭൂതങ്ങളില്‍ അഗ്നിയെയാണ് മണിപൂരകചക്രം പ്രതിനിധീകരിക്കുന്നത്. ശരീരത്തിന്റെ ഊഷ്മാവ്, ഹൃദയസ്പന്ദനം, ശ്വാസോച്ഛ്വാസം എന്നിവയെ ഈ ചക്രം നിയന്ത്രിക്കുന്നു. അതിനാല്‍ 'രാമ' മന്ത്രത്തിലെ 'രം' (അഗ്നിബീജം) ശരീരത്തെ ഏറെ സ്വാധീനിക്കുന്നു. ഇനി 'മ'കാരം, മാതാവിനെ (പരാശക്തി) പ്രതിനിധാനം ചെയ്യുന്നു.

നമ്മുടെ സൂക്ഷ്മശരീരത്തിലെ ഷഡാധാരങ്ങളില്‍ ആദ്യത്തേതായ മൂലാധാരത്തില്‍ (നട്ടെല്ലിന്റെ ഏറ്റവും താഴത്തെ ഭാഗത്ത്, ഗുദത്തിനും ലിംഗമ ൂല്യത്തിനും മദ്ധ്യേ സര്‍പ്പാകൃതിയില്‍ (കുണ്ഡിലിനി) സ്ഥിതി ചെയ്യുന്നു. ഈ കുണ്ഡിലിനിയുടെ ഉണര്‍വ്വാണ് സര്‍വ്വ അനുഗ്രഹങ്ങള്‍ക്കും സിദ്ധികള്‍ക്കും അടിസ്ഥാനം. രാമമന്ത്ര ജപത്തിലൂടെ ഈ രണ്ടു ചക്രങ്ങള്‍ക്കും ഉണര്‍വ്വുണ്ടാക്കുകയും 'ഫലസിദ്ധി' ഉറപ്പാക്കുകയും ചെയ്യുന്നു.

രാമമന്ത്രത്തിന്റെ അതിപ്രാധാന്യം അനുഭവവേദ്യമായ പരമാചാര്യന്മാര്‍, അതുകൊണ്ടാണ് പ്രാധാന്യമേറിയ സന്ധ്യാവേളയില്‍, ബ്രഹ്മപ്രതീകമായ അഗ്നിയെ ജ്വലിപ്പിച്ച നിലവിളക്കിനു മുന്നിലിരുന്ന് (അഗ്നി മീളേ പുരോഹിതം) 'രാമ' നാമം ജപിക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. സാധാരണഗതിയില്‍, ഭജനകീര്‍ത്തനങ്ങള്‍, ഗണപതി-സരസ്വതി-ഗുരു-ശിവന്‍ എന്നീ ക്രമത്തില്‍ ജപിക്കുവാനാണ് ആചാര്യനിര്‍ദ്ദേശവും അനുഷ്ഠാനവും.

രാമമന്ത്രത്തിന് 'ഓം'കാരംപോലെ ഈ ക്രമമൊന്നും ബാധകമല്ല. എല്ലാക്കാലവും പ്രത്യേകിച്ച്‌ കര്‍ക്കടകമാസത്തിന്റെ പ്രത്യേക സാഹചര്യം ഉള്‍ക്കൊണ്ട് രാമമന്ത്ര ജപവും രാമായണ പാരായണവും ഏറെ ഗുണപ്രദമാണ്.

ജ്യോതിശാസ്ത്രപ്രകാരം കര്‍ക്കടകത്തിന്റെ പ്രതീകം ഞണ്ടാണ്. സര്‍വ്വ പ്രകാരേണയും സാമാന്യ ജീവികളില്‍നിന്നും വ്യത്യസ്തമാണ് ഞണ്ട്. അതിന്റെ ഗമനം പിന്നോട്ടാണ്.

സ്പര്‍ശനമാത്രയില്‍ ഇറുക്കുകയും (കുത്തുകയും) മണ്ണില്‍ പൂഴ്ന്ന് കളിക്കുകയും ചെയ്യുന്ന സ്വഭാവം ഞണ്ടിന് പ്രത്യേകമാണ്. ഏതുവിധേനയും അഭികാമ്യമല്ലാത്ത സ്വഭാവമാണ് ഞണ്ടിനുള്ളത്.

ഈ പിന്നാക്ക ഗമനത്തില്‍ നിന്നും മുന്നോട്ടുഗമിക്കുവാനും ഉപദ്രവ സ്വഭാവത്തില്‍ നിന്നും അനുഗ്രഹഭാവത്തിലേക്കും അന്തര്‍മുഖത്വത്തില്‍ നിന്നും ബഹിര്‍മുഖത്വത്തിലേക്കും പ്രയാണം ചെയ്യുവാന്‍ രാമനാമജപവും രാമായണ പാരായണവും പ്രചോദനാത്മകമാകും.

മര്യാദാ പുരുഷോത്തമനായ ശ്രീരാമനും രാമരാജ്യവും രാമായണവും (രാവ് ആകുന്ന അജ്ഞാനത്തെ അകറ്റുന്ന പ്രകാശമാകുന്ന ജ്ഞാനസ്വരൂപമാകുന്ന രാമായണം) എന്നെന്നും ലോകജനതയ്ക്കു തന്നെ മാര്‍ഗ്ഗദര്‍ശകമാകട്ടെ!

ലോകത്ത് ഇത്രയേറെ ഗവേഷണവിധേയമായിട്ടുള്ള മറ്റൊരു ഗ്രന്ഥവും ഇല്ലായെന്ന വസ്തുതയും നമുക്ക് പാരായണത്തിനും പ്രചോദനമാകട്ടെ!

ആദി രാമായണം

ആദി രാമായണം

🌿🌿🌿🌿🌿🌿🌿🌿


ആദിരാമായണം എന്നൊരു രാമായണമുണ്ട്. രചയിതാവ് സാക്ഷാൽ ബ്രഹ്മാവ് തന്നെ. നൂറുകോടി ശ്ലോകങ്ങളുള്ള ആ രാമയണം തന്റെ മാനസപുത്രനായ നാരദനു ഉപദേശിച്ചു കൊടുത്തു.നാരദൻ അത് മഹർഷി വാല്മീകിക്കു പറഞ്ഞു കൊടുത്തു.അങ്ങനെയാണ് രാമായണത്തിനു പ്രതിഷ്ഠ ലഭിക്കുന്നത്. വാമൊഴിയായി ലഭിച്ച രാമകഥയെ വാല്മീകി മഹർഷി വരമൊഴിയിലാക്കി ലോകത്തിനു നൽകി- ഇരുപത്തിനാലായിരം ശ്ലോകങ്ങളിൽ. വാമൊഴി രാമായണം അങ്ങനെ വരമൊഴി രാമായണമായി. കേൾവിപ്പെട്ട രാമായണം എഴുതപ്പെട്ട, കാണപ്പെട്ട രാമായണമായി. ബ്രഹ്മദേവനിൽ നിന്ന് അനുഗ്രഹം നേടിയാണ് വാല്മീകി രാമായണ രചന നിർവഹിച്ചത്. ഉത്തമമായ മനുഷ്യത്വത്തിന്റെ വഴിതെളിച്ചു കാണിക്കുകയായിരുന്നു ഇതിലൂടെ. തുടക്കം തന്നെ നാരദമഹർഷിയോടുള്ള ഒരു വലിയ ചോദ്യമാണ്; ഒപ്പം അപേക്ഷയും."സർവ്വ ഗുണസമ്പന്നനായ, ഉത്തമനായ മനുഷ്യൻ എവിടെയെങ്കിലുമുണ്ടോ മഹർഷേ? ഉണ്ടെങ്കിൽ അദ്ദേഹത്തെപ്പറ്റി എനിക്കു പറഞ്ഞു തന്നാലും " എന്ന്. ഉത്തമ മനുഷ്യരെ വളർത്തിയെടുക്കുന്നതിൽ ഋഷിമാരുടെ, ഗുരുക്കന്മാരുടെ സാമീപ്യവും അനുഗ്രഹവും രചനകളും വഹിക്കുന്ന പങ്ക് ചെറുതല്ല.സത്സംഗങ്ങളിലൂടെയാണ് ഒരാൾ സൽകർമ്മങ്ങൾ ചെയ്യുന്നതിനും തിന്മകളുടെ രാക്ഷസീയതയെ ജയിക്കുന്നതിനും ശക്തനായി തീരുന്നത്.രാമായണത്തിന്റെ സൂക്ഷ്മവായന ഇക്കാര്യം നമുക്ക് ബോധ്യമാക്കി തരും.
രാമായണത്തിൽ വരുന്ന കഥാപാത്രങ്ങളെയും സംഭവങ്ങളെയും അഞ്ചു മണ്ഡലങ്ങളായി വകയിരുത്താം. ദേവ മണ്ഡലം, മുനിമണ്ഡലം, പുരുഷ മണ്ഡലം, പ്രകൃതി മണ്ഡലം, രാക്ഷസ മണ്ഡലം എന്നിങ്ങനെ. ദേവ മണ്ഡലത്തിൽ ഉൾപ്പെടുത്താവുന്നത് ബ്രഹ്മാവ്, വിഷ്ണു, ശിവൻ, ഇന്ദ്രൻ, സരസ്വതി തുടങ്ങിയ ദേവകളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്.മുനി മണ്ഡലത്തിൽ നാരദൻ ഉൾപ്പടെ പ്രശസ്തരും അപ്രശസ്തരുമായ ഋഷിമാർ വരുന്നു. വസിഷ്ഠൻ, വാല്മീകി, ഭരദ്വാജൻ, അഗസ്ത്യൻ എന്നിവരാണ് പ്രധാനികൾ. പുരുഷ മണ്ഡലത്തിൽ വരുന്നത് പുരുഷന്മാർ മാത്രമല്ല സ്ത്രീകളുമാണ്. മനുഷ്യ മണ്ഡലമെന്നാണ് ഉദ്ദേശിക്കുന്നത്.പുരുഷാരം എന്നാൽ ജനക്കൂട്ടമാണല്ലോ. ഈ വിഭാഗത്തിൽ രാജാക്കൻമാരും മന്ത്രിമാരും പ്രജകളും ഉൾപ്പെടുന്നു. പ്രകൃതി മണ്ഡലം പക്ഷിമൃഗാദികളും ,നദി, പർവ്വതം, സമുദ്രം എന്നിവയെല്ലാം ചേരുന്ന ഒന്നാണ്. ജടായു , സമ്പാതി, സുഗ്രീവാദികളും, സരയ്യു, ഗോദാവരി, ചിത്രകൂടം, മൈനാകം, പഞ്ചവടി എല്ലാം ഇതിൽ പെടും.
എന്നാൽ ദേവ - ഋഷീ-പുരുഷ -പ്രകൃതി മണ്ഡലങ്ങളിലെല്ലാം പറയാവുന്ന ഒരു ഗംഭീര കഥാപാത്രം രാമായണത്തിലുണ്ട് . അത് സാക്ഷാൽ ഹനുമാനാണ്. രാക്ഷസാന്തകൻ ഹനുമാൻ . തമോഗുണങ്ങളുടെ, തിന്മകളുടെ, വികൃതരൂപങ്ങളത്രെ രാക്ഷസ മണ്ഡലത്തിലുള്ളത്. രാവണ - ശൂർപ്പണഖ - വിരാധക ബന്ധാദികൾ. വിത്യസ്തത പുലർത്തുന്ന വിഭീഷണനെയും കാണാം.
ഋഷി മണ്ഡലത്തിൽ രാമന്റെ വഴികാട്ടികളെന്നും പ്രധാന സംഭവങ്ങൾക്കു കാരണക്കാരെന്നും പറയാവുന്നവർ നാരദൻ, വാല്മീകി, ഋശ്യശൃംഗൻ, വസിഷ്ഠൻ, വിശ്വാമിത്രൻ, ശ്രാവണൻ, ഭരദ്വാജൻ, അത്രീ, ശരഭംഗൻ, സുതീക്ഷ്ണൻ , അഗസ്ത്യൻ, വിശ്രവസ്സ്, എന്നിവരാണ്.


ലോകത്തിലെ ഏറ്റവും മഹത്തായ സംസ്കാരമായ സനാതന ധര്‍മ്മ സംസ്കൃതിയിലേക്ക് ഏവര്ക്കും സുസ്വാഗതം...!

കർക്കിടക കഞ്ഞി വയ്ക്കുന്ന വിധം:

കർക്കിടക കഞ്ഞി വയ്ക്കുന്ന വിധം:

1. ഞവരയരി / നെല്ലു കുത്തരി / ഉണക്കലരി ആവശ്യത്തിന് മേടിച്ച് ഉപയോഗിക്കുക. 3 പേർക്കുള്ള മരുന്നാണിത്. അത് അനുസരിച്ച് അരി എടുക്കാം.

2. മുക്കുറ്റി, കീഴാർ നെല്ലി, ചെറൂള, തഴുതാമ, മുയൽ ചെവിയൻ, ബലിക്കറുക, ചെറുകടലാടി, പൂവാംകുറി ന്നില – ഇവയെല്ലാം സമൂലം തൊട്ടുരിയാടാതെ പറിച്ച് നന്നായി കഴുകി ചതയ്ക്കുക.

3.കുറുന്തോട്ടി – വേര് മാത്രം

4. ഉലുവ, ആശാളി (അങ്ങാടി കടയിൽ ലഭിക്കും) ഇവ പൊടിച്ചു ചേർക്കുക.

5. കക്കുംകായ – പരിപ്പ് (അങ്ങാടി കടയിൽ കിട്ടും),

6. ചെറുപയർ – പൊടിച്ചു ചേർക്കുക.

മരുന്നുകൾ എല്ലാം കൂടി 30gm/60gm ചതച്ച് നന്നായി കിഴികെട്ടി അരിയിൽ ഇട്ട് കഞ്ഞി വച്ച് കഴിക്കുക.

ആവിശ്യമെന്നാൽ തേങ്ങ പീര ഇടാം,
ജീരകം, ചുവന്നുള്ളി ഇവ നെയ്യിൽ ചേർത്ത് വറുത്ത് ചേർക്കാം .

ഇന്തുപ്പ് / കല്ലുപ്പ് ചേർക്കാം.( ആവിശ്യമെന്നാൽ ).

രാത്രിയിൽ ഒരു നേരമെങ്കിലും മരുന്ന് കഞ്ഞി കഴിക്കുക.

മരുന്ന്കിഴി അടുത്ത ദിവസം പുതിയത് വേണം .

മുരിങ്ങയില, മത്സ്യ മാംസാദികൾഒഴിവാക്കുക.

അഹം ബോധം വെടിഞ്ഞുള്ള ആത്മസമർപ്പണമാണ്

അഹം ബോധം വെടിഞ്ഞുള്ള ആത്മസമർപ്പണമാണ് ഈശ്വരനിലേക്കുള്ള വഴി. സർവ്വസ്വവും സമർപ്പിച്ചു ഈശ്വരന്റെ ഇച്ഛയാണ് നടക്കുന്നതെന്നുള്ള ബോധം നമ്മിലുണ്ടാകുമ്പോൾ മാത്രമേ മനുഷ്യ  ജീവിത ലക്ഷ്യമായ ആത്മ സാക്ഷാത്ക്കാരം നേടാൻ കഴിയൂ എന്ന പരമാർത്ഥമാണ് നാം തിരിച്ചറിയേണ്ടത്.

 *ഭക്തിയെന്നത് ആഗ്രഹ സാഫല്യത്തിനപ്പുറം സർവ്വം  സമർപ്പിച്ചു പരമാത്മാവിനെ സാക്ഷാൽക്കരിക്കാനുള്ള  മാർഗം മാത്രമാണെന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.

 ഈശ്വര സമർപ്പണമാവണം ഭക്തി എന്ന വിഷയം   ഭീഷ്മരുടെ ജീവിതം ആധാരമാക്കി ഒരു  പ്രഭാഷണത്തിന്റെ  ചെറിയൊരു ഭാഗത്തിലൂടെ അവതരിപ്പിക്കുകയാണിവിടെ ഈ  വിഷയത്തെ  അടിസ്ഥാനമാക്കി  പുനർജനി കുടുംബാംഗവും പ്രഭാഷകനും മുംബൈ സ്വദേശിയുമായ  ശ്രീ ഗോപാലകൃഷ്ണൻജി നടത്തിയ  പ്രഭാഷണത്തിന്റെ  ഒരു  ഭാഗം

Friday, 14 July 2017

ശിവ ലിംഗമല്ലാതെ ശിവനെ മറ്റൊരു തരത്തിൽ ആരാധിക്കുന്നത്

ശിവ ലിംഗമല്ലാതെ ശിവനെ മറ്റൊരു തരത്തിൽ ആരാധിക്കുന്നത് എന്റെ അറിവിൽ തെക്കൻ ഭാരതത്തിലെ അഞ്ചു ക്ഷേത്രങ്ങളിൽ   ശിവനെ പഞ്ചഭൂതത്തിലധിഷ്ടിതമായ രൂപത്തിലാണ് ആരാധിക്കുന്നത്.

1- ജംബുകേശ്വര ക്ഷേത്രം ... തമിഴ്നാട്
ജംബുകേശ്വർ ആണ് മൂര്‍ത്തി പ്രകടഭാവം ജലവും

2- അണ്ണാമലയാർ ക്ഷേത്രം ....തമിഴ്നാട്
അരുണാചലേശ്വർ ആണ് മൂര്‍ത്തി പ്രകടഭാവം അഗ്നി

3- കാളഹസ്തി ക്ഷേത്രം .....ആന്ധ്രാ പ്രദേശ്
കാളഹസ്തേശ്വരൻ ആണ് മൂര്‍ത്തി പ്രകടഭാവം വായു

4-  ഏകാംബരേശ്വര ക്ഷേത്രം ........തമിഴ്നാട്
ഏകാംബരേശ്വർ ആണ് മൂര്‍ത്തി പ്രകടഭാവം ഭൂമി

5- ചിദംബരം ക്ഷേത്രം ......തമിഴ്നാട്
നടരാജൻ ആണ് മൂര്‍ത്തി പ്രകടഭാവം ആകാശം

കർക്കടകത്തിന്റെ പ്രത്യേകതകൾ എന്തെല്ലാം?

കർക്കടകത്തിന്റെ പ്രത്യേകതകൾ എന്തെല്ലാം?

കർക്കടകത്തിന് ധാരാളം പ്രത്യേകതകൾ ഉണ്ട്. ദക്ഷിണായണകാലം ആരംഭിക്കുന്നത് കർക്കടകത്തിലാണ്. ഉത്തരായണം ദേവന്മാർക്ക് പകലും ദക്ഷിണായണം ദേവന്മാർക്ക് രാത്രിയുമാണ്. രാത്രി തുടങ്ങുന്നതിലെ ആദ്യഘട്ടമാണ് കർക്കടകം ദേവസന്ധ്യയെന്നും വിശേഷിപ്പിക്കാം. ഈ ദേവസന്ധ്യയിൽ അമൃതസ്വരൂപികളായ നമ്മൾ രാമന്റെ നാമങ്ങള്‍ ചൊല്ലുന്നു. ഇതിലൂടെ രാജ്യത്തിനും മനുഷ്യവാസ ഗ്രഹത്തിനും ദേവാലയങ്ങൾക്കും ദേവന്മാർക്കും മനുഷ്യർക്കും ഗുണം ഉണ്ടാകുന്നു.

 ഭക്തിയും യുക്തിയും വിഭക്തിയും ചേർന്നതാണ് രാമായണം. ഇതിഹാസമെന്ന നിലയിലാണ് രാമായണം മഹത്തരമായിരിക്കുന്നത്. 5–ാമത്തെ വേദമായിട്ടാണ് രാമായണം പരിഗണിച്ചിരിക്കുന്നത്. ആധ്യാത്മികരഹസ്യങ്ങളും ധർമ്മതത്വങ്ങളുമാണ് രാമായണത്തിൽ പറയുന്നത്. നിരവധി ധർമ്മതത്വങ്ങൾ ഉപദേശിക്കുന്ന ഗ്രന്ഥങ്ങൾ പ്രചാരത്തിലുണ്ടെങ്കിലും ഉത്തമഗുണങ്ങളെ ഉദാഹരണങ്ങളിലൂടെ എങ്ങനെ വ്യത്യസ്തമായി പറയാം എന്നും രാമായണത്തിലുണ്ട്. ധർമ്മങ്ങൾ എങ്ങനെ പാലിക്കപ്പെടണമെന്നും ധർമ്മം പാലിക്കാത്തവരുടെ പതനം ഏതു വിധത്തിലാകുമെന്നും രാമായണം പറയുന്നു. ആയതിനാൽ കർക്കടകമാസം രാമായണമാസമായാണ് ആചരിക്കുന്നത്.

 ഭൂമിയിലെ കാലാവസ്ഥാ വ്യതിയാനം കൊണ്ട് ഈ സമയം കൃഷിക്കനുയോജ്യമല്ലാത്തതിനാലാണ് പുണ്യാത്മാക്കളായ പൂർവ്വികർ കർക്കടകമാസം ഈശ്വരജപത്തിനായി മാറ്റിവച്ചത്. ചെയ്തുകൂട്ടിയ പാപങ്ങളുടെ ഫലങ്ങൾ പെട്ടെന്ന് ഒഴിഞ്ഞുപോകുന്നതിനും പിതൃപ്രീതി ലഭിക്കുന്നതിനും അതായത് വെളുത്തവാവിന്റെ പിറ്റേദിവസം മുതൽ കറുത്തവാവു വരെയുള്ള 15 ദിവസം പിതൃക്കളാണ് നമ്മെ സംരക്ഷിക്കുന്നത്. അവരുടെ ഓണമാണ് കർക്കടകവാവ്.
 പിള്ളേരോണമാണ് കർക്കടകത്തിലെ തിരുവോണം. പിന്നെ ഇല്ലംനിറ, വല്ലംനിറ ആഘോഷിക്കുന്നത് കർക്കടകത്തിലാണ്. ഇങ്ങനെ പല പ്രാധാന്യങ്ങളുമുള്ള തത്വസമുദ്രം കടഞ്ഞെടുത്ത അമൃതായ രാമായണം സംസാര രോഗങ്ങൾ മാറാൻ അതിങ്ങനെ തന്നെ എടുത്തുകഴിച്ചാൽ മതി തത്വം അതിൽ അലിഞ്ഞു കിടപ്പുണ്ട്.

 മഹാവിഷ്ണു രാമനായും വേദം രാമായണമായും അവതരിച്ചു എന്നാണ് വിശ്വസിക്കുന്നത്. വേദപാരായണ ഫലമാണ് രാമായണ പാരായണം കൊണ്ടും ലഭിക്കുന്നത്.

 ചിങ്ങമാസം മുതൽ ഐശ്വര്യപൂർണ്ണമാകുന്നതാണ്. സൂര്യൻ ചന്ദ്രന്റെ ക്ഷേത്രമായ കർക്കടകത്തിൽ സഞ്ചരിക്കുമ്പോൾ പുണ്യാത്മാക്കൾക്ക് ബലക്ഷയം സംഭവിക്കും. ഇതിനൊരു പരിഹാരമാണ് രാമായണപാരായണവും വ്രതവും.

 വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ പുണ്യകർമ്മങ്ങളും  ഒഴിവാക്കണമെന്ന് പറയുന്നതും ഇതുകൊണ്ടാണ്. ചന്ദ്രന് ബലം സിദ്ധിക്കുന്ന സമയമാണ്. ഈ സമയത്ത് വീട്ടിൽ കൊണ്ടുവരുന്ന ഒന്നിനും ക്ഷയം സംഭവിക്കില്ല. പൂജയ്ക്കും, പുത്തരി ഇല്ലംനിറ തുടങ്ങിയവയ്ക്കും പ്രാധാന്യവും

 ഔഷധിയുടെ അധിപൻ ചന്ദ്രനായതുകൊണ്ടാണ് ഔഷധസേവയ്ക്കും ദശപുഷ്പങ്ങൾ ചാർത്താനും ഈ മാസം ഉത്തമമായത്.
 നവഗ്രഹശാസ്ത്രത്തിൽ ചന്ദ്രന്റെ അതിദേവതയായി ദേവിയെ കണക്കാക്കുന്നു. ഭഗവതിസേവക്കും, തൃകാലപൂജയ്ക്കും ശ്രീചക്രപൂജയ്ക്കും ചണ്ഡികാഹോമത്തിനും കർക്കടകത്തിൽ പ്രാധാന്യം കൽപിക്കുന്നത് മസ്തിഷ്കത്തിലെ നാഡീവ്യൂഹങ്ങളെ സചേതനമാക്കുകയാണ് ലക്ഷ്യം.

 യാതൊരു പാർശ്വഫലങ്ങളും ഉണ്ടാകുന്നില്ല. വളരെ പണചിലവുമില്ല. ഭക്തിയെന്നൊരു നിഷ്ട മാത്രം മുഖ്യം. ഭക്തിപൂർവ്വം രാമായണം പാരായണം ചെയ്യുമ്പോൾ ശരീരവും ഭവനങ്ങളും ദേവാലയങ്ങളും ഗ്രാമവും ശുദ്ധമാകുന്നു.

 രോഗങ്ങളെല്ലാം മനസ്സിന്റെ തീവ്രത കൊണ്ടുണ്ടാകുന്ന അശുദ്ധിയാണ്. മനസ്സ് ശുദ്ധമായിരുന്നാൽ എല്ലാ രോഗത്തിൽ നിന്നും മുക്തി ലഭിക്കുന്നു.

കർക്കടകമാസം തുടങ്ങും മുമ്പേ പ്രത്യേക ഒരുക്കങ്ങൾ വല്ലതും വേണോ?

കർക്കടകാരംഭത്തിന്റെ തലേന്ന് വീടും പരിസരവും ശുചിയാക്കി വൃത്തിഹീനമായ അവശിഷ്ടങ്ങൾ ദൂരെ കളയണം. ചേട്ടയായ ദാരിദ്ര്യത്തെയും, ദുരിതത്തെയും വീടിനു പുറത്താക്കി ശ്രീലക്ഷ്മി ഭഗവതിയെ വീട്ടിലേക്ക് വരണമെന്ന് അപേക്ഷിക്കണം. രാമ രാമ

🦅ॐ എന്താണ് പരബ്രഹ്മം, മോക്ഷം? ॐ🦅

🦅ॐ എന്താണ് പരബ്രഹ്മം, മോക്ഷം? ॐ🦅
🎀🎀🎀🎀🎀🎀🎀🎀🎀
📎
പ്രപഞ്ചം നിർമിക്കപെട്ടിരിക്കുന്നതും പ്രവർത്തിക്കുന്നതും എതുവസ്തുവാലാണോ അതാണു പരബ്രഹ്മം. അതായത് ദ്രവ്യവും ഊർജ്ജവും സ്തലകാലങ്ങളും ഒന്നിന്‍റെ  തന്നെ വിവിധ രൂപങ്ങളാണു. അതാണു പരബ്രഹ്മം. അതിൽ നിന്നും വിഭിന്നമായി ഒന്നും തന്നെയില്ല! എല്ലം അതിൽ അധിഷ്ടിതമാണു! എല്ലാം അതിൽ ഉണ്ടായി അതിൽ ലയിക്കുന്നു. എല്ലാത്തിനും കാരണമായ പരബ്രഹ്മമാണു ഭാരതീയ ദശനമനുസരിച്ച് ഈശ്വരൻ. അതു അന്തര്യാമിയാണു.

ബ്രഹ്മം കേവലം ചിന്മയമാണ്. ഏകനാണ്. കലകളില്ല, ശരീരമില്ല എങ്കിലും ഉപാസകന്‍റെ  ആഗ്രഹപ്രകാരം അതാത് രൂപങ്ങള്‍ കല്‍പ്പിക്കപ്പെടുന്നു. എന്നാല്‍ അതാത് രൂപങ്ങള്‍ ഉപാസകന്‍റെ  മനസില്‍ മാത്രമെ ഉള്ളു. യാഥാര്‍ഥ്യത്തില്‍ അങ്ങനെ ഒന്നില്ല. പരബ്രഹ്മം തന്നെയാണ് വിവിധ ദേവതകളായി അവതാരം ധരിക്കുന്നത്. എന്നാല്‍ ഈശ്വരന്‍ അത് ഒന്ന് മാതം.

'' സര്‍വ്വ ദേവ നമസ്ക്കാരം കേശവം പ്രതി ഗഛതി''

 എന്നാണ് പറയുക. അതായത് ഏത് ദേവനെ/ ദേവതയെ സ്മരിച്ചാലും ആത്യന്തികമായി പരബ്രഹ്മത്തിലേക്ക് എത്തിച്ചേരും എന്നതാണ് ഈ വാചകത്തിന്‍റെ  അര്‍ഥം.

എല്ലാ സൃഷ്ടിയും ബ്രഹ്മമയമാണ്. എന്തെന്നാല്‍ ബ്രഹ്മം ഈ വസ്തുക്കളിലുമുണ്ട്  പുറത്തുമുണ്ട്  എന്നാല്‍ ഈ വസ്തുക്കള്‍ ബ്രഹ്മത്തിന് പുറത്തു വരില്ല. അതിനാല്‍ ലോകത്തിലെ സമസ്ത വസ്തുക്കളും ബ്രഹ്മമയമാണ്.  ഒരു ചെറിയ ഉദാഹരണത്തിലൂടെ ഇതു വ്യക്തമാക്കാം. ഒരു പാത്രം വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന ഒരു തുണ്ട് തുണി പോലെ നാമെല്ലാം ബ്രഹ്മത്തിനുള്ളിലാണ്. പാത്രത്തിലെ തുണിക്കഷണ ത്തിന്റെ ഉള്ളിലും പുറത്തും വെള്ളമാണ്. വെള്ളമില്ലാത്ത ഒരു ഭാഗവും ഈ  തുണിക്കഷണത്തിലില്ല എന്നത് പോലെ ഇതിനു പുറത്തും ജലമാണ്.

ബ്രഹ്മം ഒരുവന്‍റെയും പാപം ഏറ്റെടുക്കുന്നില്ല. ഒരുവന്‍റെയും പുണ്യവും ഏറ്റെടുക്കുന്നില്ല. ഭഗവനാണ് ഇതൊക്കെ തന്നത് എന്നത് നമ്മുടെ തെറ്റിദ്ധാരണയാണ്. ഭഗവാന്‍ ഒന്നിന്‍റെയും  കര്‍തൃത്വം ഏറ്റെടുക്കുന്നില്ല. കര്‍തൃത്വം തികച്ചും മാനുഷികമാണ്. കര്‍മ്മം ചെയ്തത് ഞാനാണ് എന്നു പറയുന്നത് അഹങ്കാരമാണ്. ലോകത്തിന്‍റെ  കര്‍തൃത്വഭാവം ഭഗവാന്‍ ഏറ്റെടുക്കാത്തതിന് കാരണം എല്ലാവരും ഭഗവനായിത്തീരണം എന്ന ആഗ്രഹമാണ്. പ്രവൃത്തിയെ പ്രദര്‍ശനവസ്തുവാക്കുന്നവര്‍ ഈശ്വരനില്‍ നിന്ന് അകലും

അതിനാല്‍ സർവ്വചരാചരങ്ങളിലും ഈശ്വരചൈതന്യം ദർശിച്ചതിനാൽ ഏതൊന്നിനെയും ആദരവോടെയും ആരാധനയോടെയും വീക്ഷിക്കുന്ന ഒരു സംസ്‌കാരം ഭാരതത്തില്‍ വളർന്നുവന്നു. പക്ഷിമൃഗാദികളെപ്പോലും നിന്ദ്യമായോ നികൃഷ്ടമായോ കാണാതെ ഈശ്വരന്‍റെ  പ്രത്യക്ഷമൂർത്തികളായി ഇവിടുത്തെ ഋഷീശ്വരന്മാർ ദർശിച്ചു. അങ്ങനെ ഇവിടെ പാമ്പുകൾക്കും പക്ഷികൾക്കും ക്ഷേത്രങ്ങളുണ്ടായി. ചിലന്തിക്കും ഗൗളിക്കുംപോലും ക്ഷേത്രാരാധനയിൽ സ്ഥാനം നല്കപ്പെട്ടു. മനുഷ്യനു പൂർണ്ണത നേടുവാൻ ഒരു ഉറുമ്പിന്‍റെ  പോലും അനുഗ്രഹം വേണമെന്നു സനാതനധർമ്മം പഠിപ്പിക്കുന്നു. പക്ഷിമൃഗാദികൾ ഉൾപ്പെടെ ഇരുപത്തിനാലു ഗുരുക്കന്മാരെ സ്വീകരിച്ച അവധൂതന്‍റെ  കഥ ഭാഗവതത്തിൽക്കാണാം. അതിനാൽ നമ്മൾ ഒരു തുടക്കക്കാരനായിരിക്കാൻ പഠിക്കണം. കാരണം, ഏതിൽനിന്നും നമുക്കു പാഠങ്ങൾ.

നാല് വേദങ്ങളിലും ഓരോ മഹാവാക്യങ്ങള്‍ ഉണ്ട്.
തത്ത്വമസി, അയമാത്മാബ്രഹ്മ, പ്രജ്ഞാനം ബ്രഹ്മ, അഹം ബ്രഹ്മാസ്മി
എന്നിവയാണ് അത്.

തത്ത്വമസി - (അത്) ബ്രഹ്മം നീ തന്നെ (തത് ത്വം അസി)

അയമാത്മാബ്രഹ്മ - ഈ ജീവാത്മാവ് ബ്രഹ്മം തന്നെ

പ്രജ്ഞാനം ബ്രഹ്മ- ബോധം ആണ് ബ്രഹ്മം

അഹം ബ്രഹ്മാസ്മി - ഞാന്‍ ബ്രഹ്മം ആകുന്നു.

അഥര്‍വ വേദത്തിലെ മാണ്ഡൂക്യോപനിഷത്തില്‍ നിന്ന് ആണ് അയമാത്മാബ്രഹ്മ.
ഋഗ്വേദത്തിലെ ഐതരേയോപനിഷത്തിലെതാണ് പ്രജ്ഞാനം ബ്രഹ്മ.
യജുര്‍ വേദത്തിലെ ബ്രിഹദാരണ്യകോപനിഷത്തിലെതാണ് അഹം ബ്രഹ്മാസ്മി.
സാമ വേദം ആയ ഛാന്ദോഗ്യോപനിഷത്തിലേതാണ് തത്ത്വമസി.

ഹൈന്ദവദർശനമനുസരിച്ച് പ്രപഞ്ചം മുഴുവനും നിറഞ്ഞുനിൽക്കുന്ന ചൈതന്യധാരയാണ് ബ്രഹ്മം. പ്രപഞ്ചത്തിലുള്ള എല്ലാം ബ്രഹ്മത്തിന്റെ വിവിധ രൂപങ്ങളത്രെ. ബ്രഹ്മം അനന്തവും എങ്ങും നിറഞ്ഞുനിൽക്കുന്നതുമായ ശക്തിയാണ്. എല്ലാം ബ്രഹ്മത്തിൽനിന്ന് ഉണ്ടാകുന്നു. നിലനിൽക്കുമ്പോഴും ബ്രഹ്മത്തിന്റെ ഭാഗം തന്നെ. നശിക്കുമ്പോഴും ബ്രഹ്മത്തിലേക്ക് പോകന്നു. ഹിന്ദു ദർശനമനുസരിച്ച് ഈ വിശ്വത്തിന്റെ പരമസത്യമാണ് ബ്രഹ്മം. വിശ്വത്തിന്റെ കാരണവും കാര്യവും ബ്രഹ്മം തന്നെ. ബ്രഹ്മത്തിൽ നിന്നാണ് വിശ്വത്തിന്റെ ഉത്പത്തി. വിശ്വം ബ്രഹ്മത്തിൽ അധാരിതമാണ്. ഒടുവിൽ എല്ലാം ബ്രഹ്മത്തിൽ വിലീനമാവുകയും ചെയ്യുന്നു. ബ്രഹ്മം സ്വയം പരമജ്ഞാനം ആകുന്നു. പ്രകാശമാകുന്നു. നിരാകാരവും അനന്തവും നിത്യവും ശാശ്വതവും സർ‌വവ്യാപിയുമാണ് ബ്രഹ്മം. സൃഷ്ടി-സ്ഥിതി-വിനാശങ്ങൾ ബ്രഹ്മത്തിൽ മേളിക്കുന്നു

എന്താണ് മോക്ഷം?

എപ്പോഴാണോ എന്‍റെ , എന്‍റെ  എന്നിങ്ങനെ വിവിധ വിഷയങ്ങളോട് ബന്ധപ്പെട്ടുകൊണ്ടുള്ള മമത്വബന്ധങ്ങളാകുന്ന ഹൃദയഗ്രന്ഥികള്‍, കെട്ടുപാടുകള്‍ ആത്മജ്ഞാനത്താല്‍ ഭേദിക്കപ്പെടുന്നത് അപ്പോള്‍ മര്‍ത്ത്യന്‍ അമൃതനാകുന്നു. ഇതാണ് വേദത്തിന്റെ പരമമായ ഉപദേശം. ഇതറിഞ്ഞ് തന്‍റെ  സ്വരൂപത്തെ ശരീരാദ്യുപാധികളില്‍നിന്നും വേര്‍തിരിച്ച് അറിയേണ്ടതാണ്. ഈ അറിവില്‍ ഉണ്ടായി നശിക്കുന്ന ശരീരത്തോടുള്ള താദാത്മ്യഭാവത്തിനായി താന്‍ അമൃതസ്വരൂപനാകുന്നതുതന്നെയാണ് മോക്ഷം

തെറ്റിദ്ധാരണകളും സംശയവും നീങ്ങിയവര്‍, ആത്മനിയന്ത്രണം നേടിയവര്‍, കാമക്രോധം നീങ്ങിയവര്‍, സകല പ്രാണികളുടെയും ഇഷ്ടത്തെ ചെയ്യുന്നവര്‍, തന്നില്‍ തന്നെ ആനന്ദം കണ്ടെത്തിയവര്‍ ഇങ്ങനെയുള്ള ബ്രഹ്മജ്ഞാനികള്‍ മോക്ഷം നേടുന്നു എന്ന് ഗീത പറയുന്നു. മരണത്തിനു മുമ്പ് ഇവിടെ  കാമക്രോധങ്ങളില്‍ നിന്നുത്ഭവിക്കുന്ന മനഃക്ഷോഭത്തെ അടക്കാന്‍ കഴിവുള്ളവരാകണം

ദര്‍ഭകൊണ്ട് ശാപമോക്ഷം നല്‍കിയ വായുപുത്രന്‍

ദര്‍ഭകൊണ്ട് ശാപമോക്ഷം നല്‍കിയ വായുപുത്രന്‍
 
സകലവിധ യുദ്ധമുറകളും തത്ത്വശാസ്ത്രങ്ങളും കലകളും അഭ്യസിച്ചു കഴിഞ്ഞ ഹനുമാന് കാനനവാസം മടുത്തു തുടങ്ങി. അദ്ദേഹം പിതാവായ വായുഭഗവാനെ ദര്‍ശിച്ച് വണങ്ങി ലോക സഞ്ചാരം നടത്താന്‍ അനുവാദം തേടി. പുത്രന്റെ ആഗ്രഹമറിഞ്ഞ പിതാവ് ഹനുമാനെ ആശിര്‍വദിച്ച് അനുവാദം നല്‍കി. കൂടെ ഒരുപദേശവും.

യാത്രക്കിടയില്‍ മറ്റെന്തെങ്കിലും വിദ്യകള്‍ അഭ്യസിക്കുവാനുണ്ടെങ്കില്‍ അതുപൂര്‍ത്തീകരിക്കുക. ലോക സഞ്ചാരം തുടങ്ങുന്നതിനു മുമ്പ് കിഷ്‌കിന്ധയില്‍ പ്രവേശിച്ച് അവിടെ ഭരണം നടത്തുന്ന അതിശക്തനായ ബാലിയുടെ അനുജന്‍ സുഗ്രീവനുമായി സൗഹൃദ ബന്ധം ഉറപ്പിക്കുക.

പിതാവിന്റെ ആജ്ഞ ശിരസാവഹിച്ച് വനത്തിലെ മൃഗങ്ങളോടും പക്ഷികളോടും പുഴുക്കളോടും യാത്ര പറഞ്ഞ് ഹനുമാന്‍ യാത്ര ആരംഭിച്ചു. കാതങ്ങള്‍ താണ്ടിക്കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന് വിശപ്പും ദാഹവും അനുഭവപ്പെട്ടു.

ഒരു കാട്ടരുവിയിലെ ജലം കുടിച്ച് ദാഹശമനം നടത്താമെന്നു കരുതിയ ഹനുമാന്‍ കൈക്കുമ്പിളില്‍ ജലം നിറച്ച് മുഖത്തേക്കടുപ്പിച്ചതും എട്ടുദിക്കും പൊട്ടുമാറ് ഒരലര്‍ച്ചയോടെയുള്ള ആ വാക്കുകള്‍ ‘ഹനുമാന്‍ ശ്രവിച്ചു എന്റെ അനുവാദമില്ലാതെ ആ ജലം കുടിക്കരുത്. ചുറ്റും നോക്കിയ ഹനുമാന് നിരാശയായിരുന്നു ഫലം. പക്ഷെ ഹനുമാന്‍ പിന്‍മാറാന്‍ തയ്യാറല്ലായിരുന്നു.

ഒളിച്ചിരുന്ന് കല്‍പ്പന പുറപ്പെടുവിക്കുന്ന ഭീരു ധൈര്യമുണ്ടെങ്കില്‍ നേരില്‍ വരൂ എന്നാജ്ഞാപിച്ച് ധൈര്യപൂര്‍വ്വം നിന്നു. അപ്പോള്‍ അന്തരീക്ഷത്തെ കിടിലംകൊള്ളിച്ചുകൊണ്ട് .അട്ടഹാസത്തോടെ ഒരു ഘോര രുപം പ്രത്യക്ഷമായി. രാക്ഷസന്റെ വരവില്‍ത്തന്നെ ചെറു വൃക്ഷങ്ങള്‍ കടപുഴകി വീണു. പക്ഷിമൃഗാദികള്‍ ജീവനും കൊണ്ടു പാഞ്ഞു. തോളറ്റം വരെ ജട പിടിച്ചു കിടന്ന രാക്ഷസന്റെ മുടിക്കെട്ടില്‍ ധാരാളം പക്ഷികള്‍ കൂടുവച്ചിരിക്കുന്നു.

വികൃത ഗാത്രം. കൈകളില്‍ കൂര്‍ത്തു വളഞ്ഞ നഖങ്ങള്‍ അതില്‍ പച്ച മാംസം പറ്റിപ്പിടിച്ചിരിക്കുന്നു. അസഹനീയമായ ദുര്‍ഗന്ധവും. ഇത്രയും കണ്ട ഹനുമാന്‍ അറപ്പോടും വെറുപ്പോടും കൂടി ചോദിച്ചു

ആരാണു നീ? ആ ചോദ്യം രാക്ഷസനു തീരെ രസിച്ചില്ല. എന്റെ വനത്തില്‍ പ്രവേശിച്ച് എന്നെ ചോദ്യം ചെയ്യുന്നോ എന്നു പറഞ്ഞു കൊണ്ട് ഹനുമാന്റെ നേരെ ചീറിയടുത്തു. പിന്നീട് അവിടെ നടന്നത് ഒരു ഘോരയുദ്ധം തന്നെയായിരുന്നു. തുല്യശക്തികള്‍ തമ്മിലുള്ള യുദ്ധം നാഴികകളോളം നീണ്ടുനിന്നു. ഹനുമാന് മനസ്സിലായി ശ്രീ പരമേശ്വരന്റെ അനുഗ്രഹത്താല്‍ മാത്രമേ രാക്ഷസനെ നിഗ്രഹിക്കാന്‍ കഴിയൂ.

പക്ഷെ പരമേശ്വരനെ ധ്യാനിക്കാന്‍ ഒരു ഞൊടി പോലും ലഭിക്കുന്നില്ല. അവസാനം സര്‍വ്വ ശക്തിയുമെടുത്ത് രാക്ഷസനെ ചുഴറ്റിയെറിഞ്ഞ് ഒരു നിമിഷത്തേക്ക് ഹനുമാന്‍ ശ്രീ പരമേശ്വരനെ ധ്യാനിച്ചു. പിന്നെ മന്ദസ്മിതത്തോടെ പഞ്ചാക്ഷരീ മന്ത്രമുരുവിട്ട് ഒരു ദര്‍ഭ പറിച്ചെടുത്ത് പാശുപതാസ്ത്രമാണെന്ന് സങ്കല്‍പ്പിച്ച് അലര്‍ച്ചയോടെ അടുത്ത രാക്ഷസനു നേരെ പ്രയോഗിച്ചു. ഒരു പര്‍വ്വതം പോലെ നിലംപതിച്ച രാക്ഷസന്റെ ശരീരത്തില്‍ നിന്നും ഒരു വെളിച്ചം പ്രത്യക്ഷപ്പെട്ടു.

ഹനുമാന്‍ അത്ഭുതസ്തബ്ധനായി നോക്കിനില്‍ക്കെ ആ വെളിച്ചം മഹാതേജസ്വിയായ ഒരു ദേവകുമാരനായി മാറി. അദ്ദേഹം ഹനുമാനെ വന്ദിച്ചു കൊണ്ടു പറഞ്ഞു. വീര ഹനുമാനെ അങ്ങയുടെ ശക്തിയാല്‍ എനിക്ക് ശാപമോക്ഷം ലഭിച്ചിരിക്കുന്നു. ഗന്ധര്‍വ്വ കുമാരനായ ഞാന്‍ പ്രായചാപല്യത്താല്‍ ഒരു ശ്രേഷ്ഠമുനിയുടെ പുത്രിയെ അപമാനപ്പെടുത്താന്‍ ശ്രമിച്ച് മുനിശാപത്താല്‍ രാക്ഷസനായിത്തീര്‍ന്നു.

ക്ഷമ യാചിച്ചപ്പോള്‍ ശിവാംശജനായ ഒരു വീരന്‍ ദര്‍ഭ പ്രയോഗിക്കുന്ന അവസരത്തിന്‍ ശാപമോക്ഷം ലഭിക്കും എന്ന് അരുളിചെയ്തു. വീരഹനുമാനേ അങ്ങയെ മൂന്നു ലോകങ്ങളും എന്നും പ്രശംസിക്കുമാറാകട്ടെ എന്ന് അനുഗ്രഹിച്ച് ഗന്ധര്‍വ്വ കുമാരന്‍ യാത്രയായി. ശ്രീ ഹനുമാന്‍ ശ്രീ പരമേശ്വരനെ ധ്യാനിച്ച് വണങ്ങി വിശപ്പും ദാഹവും തീര്‍ത്ത് യാത്ര തുടര്‍ന്നു.

ഹനുമാനും ശനിദേവനും

ഹനുമാനും ശനിദേവനും


ശ്രീഹനുമാന്‍ ഗണപതിയുമായി ഏറെ സൗഹൃദത്തിലാണ്. മനുഷ്യരെ മാത്രമല്ല ദേവന്മാരെയും ഉപദ്രവിക്കുന്ന വീരനാണ് ശനി. സാധാരണയായി ഒരിക്കലെങ്കിലും ശനി ബാധിക്കാത്തവരില്ല. സാക്ഷാല്‍ മഹാദേവനെപ്പോലും വട്ടംകറക്കിയിട്ടുണ്ട് ശനി. ശനി തന്റെ കണക്ക് പുസ്തകം നോക്കിയപ്പോള്‍ ഗണപതിയെ ബാധിക്കേണ്ടതായ സമയം അതിക്രമിച്ചിരിക്കുന്നു എന്ന് മനസ്സിലാക്കി. ഗണേശന്‍ അത്ര മോശക്കാരനല്ല എന്ന് ശനിക്കറിയാം. അതിനാല്‍ മാന്യമായ രീതിയില്‍ സന്ദര്‍ശിക്കാം എന്ന് കരുതി.

ഒരു വൃദ്ധ ബ്രാഹ്മണന്റെ വേഷത്തില്‍ ഗണപതിയുടെ സമീപം ചെന്ന് ഞാന്‍ ശനിദേവന്‍ ആണ്, അങ്ങയെ സന്ദര്‍ശിക്കാന്‍ വന്നതാണ് എന്ന് പറഞ്ഞു. ഗണേശന്‍ പറഞ്ഞു എനിക്കത്ര വിശ്വാസം പോര, ആയതില്‍ അങ്ങയുടെ കൈ കാണട്ടെ. കൈനീട്ടി കാണിച്ച ശനിദേവന്റെ കൈവെള്ളയില്‍ ഗണപതി തന്റെ  തുമ്പിക്കൈകൊണ്ട് ‘നാളെ’ എന്നെഴുതി. തന്റെ കയ്യില്‍ നോക്കി ശനി വായിച്ചു നാളെ. അതെ, ഇന്ന് കുറച്ച് തിരക്കാണ് നാളെ വന്നാല്‍ മതി എന്ന് ഗണേശന്‍ ശനിയോട് പറഞ്ഞു.

ശനിദേവന്‍ വളരെ സന്തോഷത്തോടെ പിറ്റെ ദിവസം ഗണപതിയെ സമീപിച്ചു. ഒന്നും അറിയാത്ത രീതിയില്‍ ഗണേശന്‍ ചോദിച്ചു, എന്താ. ശനി തന്റെ ആഗമനോദ്ദേശം ആവര്‍ത്തിച്ചു. കൈവെള്ളയില്‍ നോക്കൂ. ശനി കയ്യില്‍ നോക്കിവായിച്ചു നാളെ. ഗണേശനും ആവര്‍ത്തിച്ചു നാളെ. അപ്പോഴാണ് ഗണേശന്‍ തന്നെ ചതിക്കുകയായിരുന്നുവെന്ന് ശനിക്ക് തോന്നിയത്. ദേഷ്യം വന്ന ശനി തന്റെ കയ്യില്‍ എഴുതിയ നാളെ എന്നത് മായ്ക്കാന്‍ ശ്രമിച്ചു. എത്ര പണിപ്പെട്ടിട്ടും മായുന്നില്ല. എങ്ങനെയും എഴുതിയത് സാക്ഷാല്‍ ഗണപതിയുടെ തുമ്പിക്കരംകൊണ്ടല്ലെ. ദേഷ്യവും നിരാശയും കൊണ്ട് ശനി വിറയ്ക്കാനും വിയര്‍ക്കാനും തുടങ്ങി. തന്റെ ഉച്ചിയില്‍ കെട്ടിവച്ചിരുന്ന തലമുടി (കുടുമ) വിറയ്ക്കുന്നു. ‘ഇതു കണ്ട് കലികയറിയ ശനി ഹനുമാനെ നോക്കി പറഞ്ഞു. ചിരിക്കണ്ട നിന്നേയും ബാധിക്കേണ്ടതായ സമയമായി. പറ്റുമെങ്കില്‍ തടഞ്ഞോ.

അങ്ങനെയാണോ. എന്നാല്‍ നോക്കാമെന്ന് ഹനുമാനും പറഞ്ഞു. പെട്ടെന്ന് ഹനുമാന്‍ ആകാശംമുട്ടെ വളര്‍ന്ന് തന്റെ മുമ്പില്‍ നിന്നിരുന്ന വയസ്സന്റെ  കുടുമയില്‍ പിടിച്ച് പൊക്കി ആകാശത്ത് ഇട്ട് വട്ടംകറക്കി. കഠിനമായ വേദനകൊണ്ടും ഭയംകൊണ്ടും ശനി ഉറക്കെക്കരയാന്‍ തുടങ്ങി. എനിക്ക് സഹിക്കാന്‍ പറ്റുന്നില്ല. എന്നെ താഴെ ഇറക്കൂ. ഞാന്‍ എന്ത് വേണമെങ്കിലും ചെയ്യാം. എന്നെ സന്ദര്‍ശിക്കാന്‍ വന്നിട്ട് ഒന്നും ചെയ്യാതെ പോകുന്നത് ശരിയാണോ.

ഹനുമാന്‍ കേള്‍ക്കുന്നില്ല എന്ന് കണ്ട് ശനി ഗണപതിയെ വിളിച്ച് അപേക്ഷിച്ചു. നിങ്ങളെ രണ്ടുപേരേയും ഞാന്‍ ഉപദ്രവിക്കുകയില്ല. ദയവായി എന്നെ നിലത്തിറക്കാന്‍ പറയൂ ഗണേശാ. ഹനുമാന്‍ പറഞ്ഞു ഞങ്ങളെ രണ്ടുപേരെ മാത്രമല്ല ഞങ്ങളുടെ ഭക്തന്മാരേയും തൊടുകപോലുമില്ലെന്ന് സത്യം ചെയ്യണം. ഞാന്‍ സത്യം ചെയ്യുന്നു എന്നു പറഞ്ഞ് ശനിയെ ഹനുമാന്‍ താഴെ ഇറക്കി. നാണിച്ച് തല താഴ്ത്തി നടന്നുപോയ ശനിയെ നോക്കി ഹനുമാന്‍ പുഞ്ചിരിച്ചു. അന്നുമുതല്‍ ശനിബാധ ഒഴിവാന്‍ എല്ലാ ശനിയാഴ്ചകളിലും ഭക്തര്‍ ഗണപതിക്കും ഹനുമാനും വഴിപാടുകള്‍ നടത്തി അവരുടെ അനുഗ്രഹം തേടുന്നു.

രാമായണം എഴുതിയത് ആരാണ് ?

🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔

1) രാമായണം എഴുതിയത് ആരാണ് ?
             (വാല്മീകി)

2) വല്മീകം എന്ന പദത്തിൻറെ  അർത്ഥം  എന്താണ്?
             (മൺപുറ്റ്)

3) രാമകഥ നടന്നത് ഏത്  യുഗത്തിലാണ്?
             (ത്രേതായുഗത്തിൽ)

4) രാമായണകഥ ഒരു ആഖ്യാനമാണ്.
ഇത് ആർ ആർക്ക് ഉപദേശിക്കുന്നതാണ്?
             (ശിവൻ പാർവ്വതിക്ക് )

5)  "മുന്നമിതെന്നോടാരും ചോദ്യം ചെയ്തീല, ഞാനും
നിന്നാണെ! കേൾപ്പിച്ചതില്ലാരെയും ജീവനാധേ."
മുമ്പ് മറ്റാരും ചോദിക്കാത്തതും
ആരെയും കേൾപ്പിക്കത്തതുമായ
ഏതു കാര്യമാണ് ശിവൻ പാർവ്വതിയോടരുളുന്നത്?
             (രാമകഥാതത്വം)

6) രാമായണ നിര്മ്മിതിക്കായി
വാല്മീകിയോട് ആവശ്യപ്പെട്ടതാർ?
             (ബ്രഹ്മാവ്)

7) വാല്മീകിരാമായണത്തിൽ എത്ര ശ്ലോകങ്ങളുണ്ട്?
             (ഇരുപത്തിനാലായിരം)

8) എഴുത്തച്ഛൻറെ രാമായണകൃതിയുടെ പേരെന്ത്?
             (ആദ്ധ്യാത്മരാമായണം കിളിപ്പാട്ട്)

9) എഴുത്തച്ഛനുമുമ്പ് മലയാളത്തിലുണ്ടായിട്ടുള്ള രാമായണ കൃതികൾ ഏതെല്ലാം?
             (രാമചരിതം, രാമകഥപ്പാട്ട്, കണ്ണശ്ശരാമായണം)

10) ലോകത്തിലുണ്ടായ എല്ലാ രാമായണകൃതികള്ക്കും
അടിസ്ഥാനഭൂതമായ കൃതിയേത്?
             (വാത്മീകിരാമായണം)

11) തമിഴിലുണ്ടായ രാമായണകൃതിയേത്?
             (കമ്പരുടെ കമ്പരാമായണം)

12) രാമായണത്തിൽ എത്ര കാണ്ഡങ്ങൾ ഉണ്ട്?
             (ആറു കാണ്ഡങ്ങൾ)

13) രാമായണത്തിലെ ആറു കാണ്ഡങ്ങൾ ഏതെല്ലാം?
             (ബാലകാണ്ഡം, അയോദ്ധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്ക്കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം)

14) ശ്രീരാമനും സീതയുമായി അവതരിച്ചത് ആരെല്ലാമാണ്?
              (മഹാലക്ഷ്മിയും മഹാവിഷ്ണുവും)

15) കോസലരാജ്യം ഏത്  നദിയുടെ തീരത്താണ്?
               (സരയുനദിയുടെ)

16) അയോധ്യ ഏത്   രാജ്യത്തിൻറെ തലസ്ഥാനമാണ്?
               (കോസലരാജ്യത്തിൻറെ)

17) ദശരഥൻ ഏത് വംശപരമ്പരയിൽ ഉൾപ്പടുന്നു?
               (മനുവിൻറെ  വംശപരമ്പര)

18) സുമന്ത്രർ ആരായിരുന്നു?
               (ദശരഥമഹരാജാവിൻറെ മന്ത്രി)

19) സുമന്ത്രൻ എന്ന വാക്കിൻറെ അര്ത്ഥമെന്ത്?
               (നല്ലതുമാത്രം മന്ത്രിക്കുന്നവൻ)

20) ദശരഥനുമുമ്പ്  ഒരിക്കൽ രാവണൻ അയോധ്യയിൽ പോയിട്ടുണ്ട്. അന്ന് ആരായിരുന്നു അയോധ്യയുടെ രാജാവ്?
              (അനാരണ്യൻ)

21) അംഗരാജ്യത്ത് മഴപെയ്തത് ആരുടെ പാദസ്പര്ശമേറ്റപ്പോഴാണ്?
              (ഋശ്യസൃംഗൻറെ)

22) ദശരഥമാഹരാജാവിൻറെ  മൂന്നു ഭാര്യമാർ ആരെല്ലാം?
              (കൗസല്യ, കൈകേയി, സുമിത്ര)

23) മക്കളുണ്ടാവാന്വേണ്ടി ദശരഥൻ അനുഷ്ടിച്ച യാഗം എത്?
              (പുത്രകാമേഷ്ടി)

24) അയോധ്യയുടെ കുലഗുരുവാർ?
              (വസിഷ്ഠൻ)

25) പുത്രകാമേഷ്ടി നടത്തുമ്പോൾ കൈയ്യിൽ പായസവുമായി പ്രത്യക്ഷനായ ദേവൻ ആർ?
              (അഗ്നിദേവൻ)

26) ശ്രീരാമനായി അവതരിച്ചത് ത്രിമൂര്ത്തികളിൽ ആരാണ്?
              (മഹാവിഷ്ണു)

27) ശ്രീരാമൻറെ ജന്മനക്ഷത്രം ഏത്?
               (പുണർതം)

28) സൌമിത്രി എന്ന വാക്കിൻറെ  അർത്ഥമെന്താണ്?
               (സുമിത്രയുടെ പുത്രൻ - ലക്ഷ്മണൻ)

29) വിഷ്ണുവിൻറെ ശംഖും സുദര്ശനവും അവതാരം കൊണ്ടതെങ്ങനെയാണ്?
               (ശംഖ് - ഭരതൻ, സുദ ർശനം  - ശത്രുഘനൻ)

30) ലക്ഷ്മണൻ ആരുടെ അവതാരമാണ്?
               (അനന്തൻറെ)

31) വിശ്വാമിത്രമഹ ർഷി  ആരായിരുന്നു?
               (പുരോഹിതൻ)

32) വിശ്വാമിത്രൻറെ യാഗം മുടക്കിയ രാക്ഷസന്മാർ ആരെല്ലാം?
               (മാരീചൻ, സുബാഹു)

33) രാമലക്ഷ്മണന്മാർക്ക് വിശ്വാമിത്രൻ ഉപദേശിച്ച വിദ്യകൾ എന്തെല്ലാം?
              (ബലയും അതിബലയും)

34) വനയാത്രയിൽ ആദ്യരാത്രി രാമലക്ഷ്മണന്മാർ
തങ്ങിയതെവിടെയായിരുന്നു?
                (തടകാവനത്തിൽ)

35) താടകയെ വധിച്ചതാര്?
               (ശ്രീരാമൻ)

36) "അവളെ പേടിച്ചാരും നേർവ്വഴി നടപ്പീല"
- ഇത് ആർ ആരോട് ആരെക്കുറിച്ചു പറയുന്നതാണ്?
              (വിശ്വാമിത്രൻ - ലക്ഷ്മനോട് - താടകയെപ്പറ്റി)

37) മാരീചസുബാഹുക്കളിൽ  ഒരാൾ രാമബാണത്തിനിരയായി, മറ്റൊരാൾ രാമഭക്തനായി - ആരെല്ലാമാണ് അവർ?
            (മരിച്ചത്- സുബാഹു, രാമഭക്തനയത് - മാരീചൻ)

38) ജനകരാജധാനിയിൽ വെച്ച് ശ്രീരാമ ൻ ഒടിച്ച വില്ലിൻറെ പേരെന്താണ്?
            (ത്യയംബകം)

39) വിദേഹരാജാവ്  ആരായിരുന്നു?
            (ജനകൻ)

40) ത്ര്യയംബകം ആരാണ് സമ്മാനിച്ചത്?
            (പരമശിവൻ)

50) ഗൌതമമുനിയുടെ  ശാപം കാരണം ശിലയായിമാറിയതാർ?
              (അഹല്യ)

51) അഹല്യക്ക് ശാപമോക്ഷം നല്കിയതാര്?
              (ശ്രീരാമൻ)

52) ജാനകി എന്ന് അറിയപ്പെടുന്നതാര്?
              (സീത)

53) സിതം എന്ന വാക്കിൻറെ അര്ഥം എന്താണ്?
             (ഉഴുവുചാൽ)

54) യഥാര്ത്ഥത്തിൽ സീത ആരുടെ അവതാരമാണ്?
              (മഹാലക്ഷ്മിയുടെ)

55) ലക്ഷ്മണൻറെ ഭാര്യയുടെ പേരെന്താണ്?
              (ഊര്മിള)

56) ഭരതൻറെ ഭാര്യ ആരാണ്?
               (ശ്രുതകീര്ത്തി)

57) സീതസ്വയംവരത്തിനുശേഷം അയോധ്യയിലേക്ക്പോകുകയായിരുന്ന
വിവാഹഘോഷയാത്രക്ക് തടസ്സമുണ്ടാക്കാ ൻ തുനിഞ്ഞതാർ?
                (പരശുരാമൻ)

58) രാമൻറെ പട്ടാഭിഷകത്തിനുള്ള ഒരുക്കങ്ങൾ ആരുടെ നിര്ദ്ദേശപ്രകരമായിരുന്നു?
                (കുലഗുരുവായ വസിഷ്ഠൻറെ)

59) മന്ഥര ആരായിരുന്നു?
                (കൈകേയിയുടെ ദാസി)

60) രാമൻറെ പട്ടാഭിഷേകം മുടക്കാൻ കൈകേയിയെ ഉപദേശിച്ചതാരാണ്?
                 (മന്ഥര)

61) കൈകേയി ദശരഥനോട് ആവശ്യപ്പെട്ട രണ്ടു വരം
എന്തൊക്കെയായിരുന്നു?
              (1 .ഭരതനെ രാജ്യവാക്കണം
               2 .രാമനെ പതിന്നാലു വർഷം വനവാസത്തിനു
 അയക്കണം)

62) വനവാസത്തിനു പുറപ്പെട്ട രാമലക്ഷ്മണന്മാർക്ക്  മരവുരി നല്കിയതാർ?
               (കൈകേയി)

63) വനവാസത്തിനു പുറപ്പെട്ട സീതാരാമലക്ഷ്മണന്മാരുടെ തേർ തെളിച്ചതാര്?
               (സുമന്ത്രർ)

64) വനവാസവേളയിൽ  സീതാരാമലക്ഷ്മണന്മാർ
ആദ്യരാത്രി കഴിഞ്ഞത് എവിടെയായിരുന്നു?
              (സൃംഗിവേരം)

65) സൃംഗിവേരം എന്ന രാജ്യത്തിൻറെ ഭരണാധികാരി ആരായിരുന്നു?
              (ഗുഹൻ എന്ന നിഷാദരാജാവ്)

66) കാനനയാത്രയിൽ സീതാരാമലക്ഷ്മണന്മാർ
ആദ്യം കണ്ടുമുട്ടിയ മഹർഷി ആർ?
              (ഭരധ്വാജൻ)

67) സീതാരാമലക്ഷ്മണന്മാർക്ക്  താമസത്തിനായി ഭരധ്വാജമഹർഷി കാണിച്ചുകൊടുത്ത സ്ഥലമേത്?
              (ചിത്രകൂടപർവ്വതം)

68) ഭരധ്വാജൻറെ ആശ്രമത്തില്നിന്നും ചിത്രകൂടത്തിലേക്ക് ഒരു നദി മുറിച്ചുകടക്കണം.
ആ നദി ഏതാണ്?
               (കാളിന്ദി)

69) സപ്തർഷികൾ  ആരെല്ലാം?
                (മരീചി, അത്രി, അംഗിരസ്സ്, പുലഹൻ, പുലസ്ത്യ ൻ, ക്രതു, വസിഷ്ഠൻ)

70) ദശരഥൻറെ മരണവാര്ത്ത രാമനെ അറിയിച്ചതാര്?
               (വസിഷ്ഠൻ)

71) ശ്രീരാമനുവേണ്ടി ഭരതൻ രാജ്യം ഭരിച്ചതെങ്ങനെ?
               (ശ്രീരാമപാദുകം സിംഹാസനത്തിൽ പ്രതിഷ്ടിച്ചുകൊണ്ട്)

72) രാവണൻറെ അമ്മയുടെ പേരെന്ത്?
                (കൈകസി)

73) രാവണൻറെ അച്ഛൻറെ പേര്?
                (വിശ്രവസ് )

74) മനുഷ്യനൊഴികെ മറ്റാര്ക്കും രാവണനെ വധിക്കാ ൻ കഴിയില്ല എന്ന വരം അദ്ദേഹത്തിനു നല്കിയതാർ?
               (ബ്രഹ്മാവ്)

75) രാവണസാഹോദരി ആരാണ്?
               (ശൂർപ്പണഖ)

76) രാവണ ൻ ചന്ദ്രഹാസം എന്ന വാൾ സമ്മാനമായി നല്കിയതാർ?
               (ശിവൻ)

77) രാവണൻറെ പത്നിയുടെ പേരെന്ത്?
               (മണ്ഡോദരി)

78) പുഷ്പകവിമാനം രാവണൻ ആരില്നിന്നും കൈക്കലാകിയതാണ്?
                (വൈശ്രവണനില്നിന്നും)

79) സ്ത്രീമൂലം നിനക്ക് നാശമുണ്ടാവട്ടെ എന്ന് രാവണനെ ശപിച്ചതാർ?
                 (വേദവതി)

80) പുലസ്ത്യമഹർഷിക്ക് രാവണനുമായുള്ള ബന്ധം എന്താണ്?
                (രാവണൻറെ മുത്തച്ഛൻ)

81) ബാലിയുടെ രാജ്യം ഏതാണ്?
                (കിഷ്ക്കിന്ധ)

82) രാവണനെ വാലിൽ വരിഞ്ഞുകെട്ടിയ വാനരരാജാവ് ആരാണ്?
                (ബാലി)

83) രാവണൻറെ പുത്രൻ ആരാണ്?
                (മേഘനാദൻ)

84) ഇന്ദ്രജിത്ത് എന്ന വാക്കിൻറെ അര്ഥം എന്താണ്?
                 (ദേവേന്ദ്രനെ ജയിച്ചവൻ)

85) വനയാത്രയിൽ സീതയ്ക്ക് അംഗരാഗവും ആടയാഭരണങ്ങളും നല്കിയതാരാണ്?
                 (അനസൂയ)

86) അനസൂയയുട ഭർത്താവ് ആരായിരുന്നു?
                 (അത്രി മഹർഷി)

87) ദണ്ഡകവനത്തില്വെച്ചു  ശ്രീരാമനാൽ വധിക്കപ്പെട്ട
രാക്ഷസൻ ആർ?
                 (വിരാധൻ)

88) വിരാധൻറെ പൂർവ്വജന്മം ആരായിരുന്നു?
                 (വിദ്യാധരൻ എന്ന ഗന്ധർവ്വ ൻ)

89) ശ്രീരാമൻ വൈഷ്ണവചാപവും അമ്പൊടുങ്ങാത്ത
ആവനാഴിയും സമ്മാനിച്ചത് ആരാണ് ?
                 (അഗസ്ത്യമുനി)

90) സീതാരാമലക്ഷ്മണന്മാർക്ക്  താമസിക്കാ ൻ
അഗസ്ത്യമുനി നിര്ദേശിച്ച സ്ഥലം താണ്?
                 (പഞ്ചവടി)

91) പഞ്ചവടിയിൽ ശ്രീരാമാശ്രമത്തിനു കാവല്ക്കരനായിനിന്ന പക്ഷിശ്രേഷ്ടൻ ആരായിരുന്നു?
                (ജടായു)

92) കാരത്തവീര്യാർജ്ജുനനുമായി രാവണൻ ഒരിക്കൽ ഏറ്റുമുട്ടാനുണ്ടായ കാരണമെന്ത്?
                (ശിവപൂജ മുടക്കിയതിന്)

93) കിഷ്ക്കിന്ധയുടെ രാജാവ് ആര്?
                (ബാലി)

94) സീതാപഹരണസമയത്ത്  പൊന്മാനായിമാറിയ രാക്ഷസനാർ?
                (മാരീചൻ)

95) രാവണൻ സീതാപഹരണത്തിനെത്തിയത്
ആരുടെ വേഷത്തിലാണ്?
                (സന്യാസിയുടെ)

96) സീതയെ അപഹരിച്ചുകൊണ്ട് വിമാനത്തിൽ പോകുമ്പോൾ രാവണനെ എതിര്ത് അദ്ദേഹത്തിൻറെ വില്ല് പോട്ടിച്ചതാർ?
                 (ജടായു)

97) ലങ്കയിൽ സീതാദേവി കഴിഞ്ഞുകൂടിയതെവിടെയാണ്?
                 (അശോകവനത്തിൽ)

98) ആദ്യം ഒരു ഗന്ധർവ്വനായിരുന്ന കബന്ധൻ
ഒരു രാക്ഷസനായിമാറിയത് ആരുടെ ശാപം നിമിത്തമാണ്?
                 (അഷ്ടാവക്രൻ എന്ന  മഹർഷിയുടെ ശാപം)

99) അഷ്ടാവക്രൻ കബന്ധനെ ശപിച്ചതിനു കാരണമെന്ത്?
           (വൈരൂപ്യത്തിൻറെ പേരിൽ കളിയാക്കിയതിൻ)

100) സീതയെ അപഹരിച്ചുകൊണ്ടുപോയത്
ലങ്കയിലേക്കാണെന്ന വൃത്താന്തം ശ്രീരാമനെ അറിയിച്ചതാർ?
               (ശബരി)

101) ബാലികേറാമല എന്ന് അറിയപ്പെടുന്ന പർവ്വതം ഏത്?
               (ഋശ്യമൂകാചലം)

102) മാതംഗമഹർഷി ബാലിയെ ശപിച്ചതെന്ത്?
              (ഋശ്യമൂകാചലത്തിൽ പ്രവേശിച്ചാൽ ബാലി മരിക്കുമെന്ന്)

103) സുഗ്രീവൻറെ മന്ത്രിമാരിൽ പ്രധാനിയാർ?
               (ഹനുമാൻ)

104) ശ്രീരാമനും സുഗ്രീവനും തമ്മിലുണ്ടാക്കിയ സഖ്യം എന്ത്?
             (ശ്രീരാമ ൻ ബാലിയെ കൊന്നു സുഗ്രീവനെ രാജാവാക്കുമെന്നും പകരം സുഗ്രീവ ൻ സീതയെ അന്വേഷിച്ച് കണ്ടുപിടിച്ചുകൊടുക്കാമെന്നും)

105) ബാലിക്ക് നേരത്തെ കിട്ടിയിരുന്ന വരമെന്ത്?
              (ആരാണോ ബാലിയെ എതിർക്കുന്നത്
അവരുടെ പകുതി ശക്തി ബാലിക്ക് വന്നുചേരും)

106) ഇന്ദ്രജിത്ത് ആരുടെ പുത്രനാണ്?
               (രാവണൻറെ)

106) ഇന്ദ്രജിത്തിനെ യുദ്ധത്തിൽ കൊന്നതരാണ്?
               (ലക്ഷ്മണൻ)

107) ബാലിയുടെ ഭാര്യയുടെ പേരെന്ത്?
              (താര)

108) ബാലിയുടെ പുത്ര ൻ ആരാണ്?
              (അംഗദൻ)

109) വാനരരാജ്യത്തിൻറെ രാജ്യവായി സുഗ്രീവനെ അഭിഷേകം ചെയ്തതാർ?
               (ലക്ഷ്മണൻ)

110) അസുരശില്പി ആരാണ്?
                (മയൻ)

111) ഹേമ ആരായിരുന്നു?
                (ഒരു അപ്സരസ്സ്)

112) ഹേമയുടെ സഖിയുടെ പേരെന്ത്?
               (സ്വയംപ്രഭ)

113) ചിരഞ്ജീവിയായ സമ്പാതി ആരാണ്?
               (ജടായുവിൻറെ സഹോദരൻ)

114) ജാംബവാൻറെ ജനനം ആരില്നിന്നായിരുന്നു?
               (ബ്രഹ്മാവിൽ നിന്ന്)

115) രാമായണകഥാപാത്രമായ ഭീമസഹോദര ൻ ആരാണ്?
               (ഹനുമാൻ)

116) കുഞ്ഞായിരുന്നപ്പോൾ ഹനുമാ ൻ നേരെ വജ്രായുധം പ്രയോഗിച്ചതരാണ്
               (ദേവേന്ദ്രൻ)

117) ഹനു എന്ന പദത്തിൻറെ അര്ത്ഥമെന്ത്?
               (താടിയെല്ല്)

118) ഹനുമാൻറെ അമ്മയുടെ പേരെന്ത്?
               (അഞ്ജന)

119) ഹനുമാനെ കര്മ്മോല്സുകനാക്കിയതാർ?
               (ജാംബവാൻ)

120) ലങ്കയിലേക്ക് കുതിക്കുന്ന ഹനുമാൻറെ മിടുക്ക്
പരീക്ഷിക്കുന്നതിന്നുവേണ്ടി ആദ്യം വഴിമുടക്കി നിന്നതാരാണ്?
                (നാഗമാതാവായ സുരസ)

121) സഗരൻ ആരായിരുന്നു?
               (സൂര്യവംശിയായ ഒരു  രാജാവ്)

122) സമുദ്രത്തിൻറെ അടിയില്നിന്നും ഉയര്ന്നുവന്ന ചിറകുള്ള പര്വ്വതമേത്?
                (മൈനാകം)

123) നിഴൽ പിടിച്ചുനിര്ത്തി സമുദ്രതില്നിന്നും ഹനുമാ ൻ മാര്ഗവിഗ്നം സൃഷ്ടിക്കാ ൻ ശ്രമിച്ചതാർ?
                (സിംഹിക എന്ന  രാക്ഷസി)

124) ലങ്ക എവിടെയാണ് സ്ഥിതിചെയ്യുന്നത്?
                (ത്രികൂടപര്വ്വതത്തിൻറെ മുകളിൽ)

125) ഹനുമാ ൻ ലങ്കയിൽ എത്തിയത് എപ്പോഴാണ്?
                (സന്ധ്യാ സമയത്ത് )

126) ലങ്കാലക്ഷ്മി ആരായിരുന്നു?
                (ലങ്കാപുരിയുടെ കാവല്ക്കാരി)

126) രാവണൻറെ ഏറ്റവും ഇളയ പുത്രൻ ആരായിരുന്നു?
               (അക്ഷകുമാര ൻ)

127) അക്ഷകുമാരനെ വധിച്ചതാരാണ്?
                (ഹനുമാൻ)

128) ഹനുമാനെ വധിക്കനൊരുങ്ങിയ രാവണനോട് ദൂതനെ വധിക്കുന്നത് രാജധര്മ്മമല്ലെന്നും
അത് പാപമാണെന്നും ഉപദേശിച്ചതാർ?
               (വിഭീഷണൻ)

129) ഹനുമാൻറെ വാലിൽ തീ കൊളുത്താൻ കല്പ്പിച്ചതാർ?
              (രാവണൻ)

130) ആരായിരുന്നു  മധുവനത്തിൻറെ സൂക്ഷിപ്പുകാരൻ?
              (ദധിമുഖൻ)

131) രാമൻ സീതയെ വീണ്ടെടുക്കനായി ലങ്കയിലേക്ക് പുറപ്പെട്ട മുഹൂർത്തം ഏതാണ്?
               (ചന്ദ്രയോഗമുള്ള അത്തം നക്ഷത്രം നാൾ)

132) വാനരന്മാരുടെ സേനാപതിയായി ശ്രീരാമ ൻ നിയമിച്ചതാരെയാണ്?
                 (നീലനെ)

133) രാവണനെതിരായ സൈന്യത്തിൻറെ മൊത്തം മേല്നോട്ടം രാമൻ നല്കിയതാര്ക്കാണ്?
             (ലക്ഷ്മണനും അംഗദനും)
134) രാക്ഷസവംശം മുടിയാറായെന്നും രാമൻ സാക്ഷാൽ നാരായണനാണെന്നും രാവണൻ മുന്നറിയിപ്പ് നല്കിയ രാവണ സഹോദരനാരാണ്?
           (കുംഭകർണ്ണൻ)

135) സീതാദേവിയെ വിട്ടുകൊടുക്കണമെന്നും ശ്രീരാമനോട് മാപ്പ് പറയണമെന്നും രാവണനെ ഉപദേശിച്ചത് ആരാണ്?
            (വിഭീഷണൻ)

136) രാവണൻറെ വിശ്വസ്ഥനായ മന്ത്രി ആരാണ്?
           (പ്രഹസ്തൻ)

137) രാവണൻ ബ്രഹ്മശാപം ഏല്ക്കാനുണ്ടായ സാഹചര്യം എന്തായിരുന്നു?
           (പുഞ്ജികസ്ഥല എന്ന അപ്സരസ്സിനെ
അവിഹിതമായി മോഹിച്ചത്)

138) രാവണനും വിഭീഷണനും തമ്മിൽ തെറ്റാനിടയായത് എന്തിൻറെ പേരിലാണ്?
             (സീതാപഹരണത്തിൻറെ പേരിൽ)

139) അഭയം ചോദിക്കുന്നവ ൻ അത് നല്കാതിരിക്കുന്നത്ശ്രീ രാമൻറെ അഭിപ്രായത്തിൽ എന്തിനു തുല്യമായ പാപമാണ്?
             (ബ്രഹ്മഹത്യാപാപത്തിനു തുല്യം)

140) വിഭീഷണനെ ലങ്കാധിപതിയായി അഭിഷേകം ചെയ്തത് ആരാണ് ?
            (ശ്രീരാമൻ)

141) രാവണദൂതനായ ശുകൻ സുഗ്രീവനെ സമീപിച്ചത് എന്തിനായിരുന്നു?
            (ശ്രീരാമനെ ഉപേക്ഷിച്ച് സുഗ്രീവൻ
കിഷ്ക്കിന്ധയിലേക്ക് തിരിച്ചുപോകാനുള്ള അപേക്ഷയുമായി)

142) ശ്രീരാമൻറെ കൈയിലുള്ള വില്ലിൻറെ പേരെന്ത്?
             (കോദണ്ഡം)

143)കടലിൽ ചിറ കെട്ടുന്ന ദൌത്യം ആരുടെ നേതൃത്വത്തിലായിരുന്നു?
             (വിശ്വകര്മ്മാവിൻറെ പുത്രനായ നളൻറെ നേതൃത്വത്തിൽ)

144) എത്ര ദിവസം കൊണ്ടാണ് ചിറയുടെ നിര്മ്മാണം പൂര്ത്തിയായത്?
            (അഞ്ചരദിവസം)

145) ശുകനെ രാക്ഷസനായിപ്പോകട്ടെ എന്ന് ശപിച്ചത് ആരാണ്?
            (അഗസ്ത്യമുനി)

146) രാവണൻറെ അമ്മാവൻറെ പേരെന്ത്?
            (മാല്യവാൻ)

147) ആരാണ് വിദ്യുജ്വിഹ്ഹൻ?
            (മായവിയായ ഒരു രാക്ഷസൻ)

148) ലങ്കയിൽ സീതയോട് ദയ തോന്നിയ ഒരു രാക്ഷസി ഉണ്ടായിരുന്നല്ലോ. അതാരായിരുന്നു?
            (സരമ)

149) ഇന്ദ്രജിത്ത് വാനരസൈന്യത്തിനുനെരെ തൊടുത്ത അസ്ത്രമേത്?
            (നാഗാസ്ത്രം)

150) ധൂമ്രാക്ഷനെ വധിച്ചത് ആർ?
            (ഹനുമാൻ)

151) രാമൻ യുദ്ധഭൂമിയിലേക്ക് പോകുംമുമ്പ് മണ്ഡോദരി രാവണനെ ഉപദേശിച്ചത് എന്ത്?
         (ശ്രീരാമ ൻ സീതയെ  തിരിച്ചുകൊടുക്കണം എന്നുംപതിവ്രതയായ ഒരു സ്ത്രീയുടെ ശാപം ഏറ്റുവാങ്ങരുത് എന്നും)

152) കുംഭകര്ണ്ണനു ആർ  മാസത്തെ തുടര്ച്ചയായ ഉറക്കം ശാപമായി നല്കിയതാർ?
          (ബ്രഹ്മാവ്)

153) കുംഭകര്ണ്ണൻ യുദ്ധത്തിനിറങ്ങിയപ്പോൾ ഉണ്ടായ ദുശ്ശകുനങ്ങൾ എമ്തെല്ലാം?
            (കൊള്ളിമീനുകൾ പാഞ്ഞു, കുറുക്കന്മാർ നീട്ടി ഓലിയിട്ടു, കഴുകന്മാർ പറന്നു ശൂലത്തിൽ  തട്ടി, ഇടതുകണ്ണ് തുടിച്ചു)

154) ശ്രീരാമ ൻ കുംഭര്ണ്ണനുനേരെ പ്രയോഗിച്ച രൌദ്രാസ്ത്രത്തിൻറെ ഫലമെന്തായിരുന്നു?
         (കുംഭകർണ്ണൻറെ ഗദ തവിടുപൊടിയായി)

155) ശ്രീരാമൻ കുംഭ ർണ്ണനെ വധിച്ചത് ഏത് അസ്ത്രപ്രയോഗത്തിലൂടെയാണ്?
          (ഐന്ദ്രാസ്ത്രം ബ്രഹ്മദണ്ഡം എന്ന അസ്ത്രത്തോട് ഇണക്കിക്കൊണ്ടുള്ള പ്രയോഗത്തിലൂടെ)

156) യുദ്ധത്തിൽ രാവണ ൻ ആത്മവിശ്വാസം നഷ്ട്ടപ്പെട്ടത് എപ്പോളാണ്?
           (ലക്ഷ്മണ ൻ പ്രയോഗിച്ച  ബ്രഹ്മാസ്ത്രത്തി ൻ അതികായ ൻ ഇരയായതോടെ)

157) വാനരശിബിരത്തിൽ മൃതരായിക്കിടന്നവരെ ഉണര്ത്താനുള്ള ഔഷധങ്ങൾ എവിടെനിന്നാണ് കൊണ്ടുവന്നത്?
           (ഹിമാലയത്തില്നിന്ന്)

158) ജാംഭവാ ൻ ഹനുമാനോട് കൊണ്ടുവരാനായി നിര്ദ്ദേശിച്ച നാലുതരം ഔഷധങ്ങൾ ഏതെല്ലാം?
            (മൃതസഞ്ജീവനി, വിശല്യകരണി, സന്ധാനകരണി,സാവര്ന്ന്യകരണി)

159) ഔഷധമലയുമെടുത്തുള്ള വരവിൽ ഹനുമാ ൻ മാര്ഗ്ഗതടസ്സം സൃഷ്ട്ടിക്കനെത്തിയത് ആരായിരുന്നു?
             (കാലനേമി)

160) ഇക്കാര്യത്തെക്കുറിച്ച് ഹനുമാ ൻ അറിയിപ്പ് നല്കിയതാർ?
             (ധന്യമാലി)

161) യുദ്ധത്തിൽ കുംഭനികുംഭന്മാരെ വധിച്ചത് ആരാണ്?
            (കുംഭനെ സുഗ്രീവനും നികുംഭനെ ഹനുമാനും)

162) മകരാക്ഷൻ ആരുടെ പുത്രനാണ്?
           (ഖരൻറെ)

163) മകരാക്ഷനെ കൊന്നതാരാണ്?
            (ശ്രീരാമൻ)

164) ഇന്ദ്രജിത്തിനെ യുദ്ധത്തിൽ വധിച്ചത് ആരാണ്?
             (ലക്ഷ്മണൻ)

165) ധൂമ്രാക്ഷനെ വധിച്ചതാർ?
            (ഹനുമാൻ)

166) വജ്രദംഷ്ട്രനെ യുദ്ധത്തിൽ വെട്ടിക്കൊന്നതാർ?
             (അംഗദൻ)

167) ഇന്ദ്രജിത്തിനെ വധിക്കാനായി ലക്ഷ്മണൻ
പ്രയോഗിച്ച അസ്ത്രം ഏതാണ്?
             (ഇന്ദ്രാസ്ത്രം)

168) ശ്രീരാമന് ആദിത്യഹൃദയമന്ത്രം ഉപദേശിച്ചതാര്?
             (അഗസ്ത്യമുനി)

169) ശ്രീരാമൻ രാവണനെ വധിച്ചത് ഏത് അസ്ത്രം ഉപയോഗിച്ചാണ്?
            (ബ്രഹ്മാസ്ത്രം)

170) സീതയോട് അഗ്നിശുദ്ധി വരുത്താൻ ശ്രീരാമൻ
ആവശ്യപ്പെട്ടതെന്തുകൊണ്ട്?
           (ജനാപവാദം ഒഴിവാക്കുന്നതിൻ)

171)ശ്രീരാമ ൻ അയോധ്യയിൽ പ്രവേശിച്ച മുഹൂര്ത്തം ഏതാണ്?
           (പൂയ്യം നക്ഷത്രയോഗമുള്ള മുഹൂര്ത്തം)

172) സഹസ്രമുഖരാവണ ൻ ആരായിരുന്നു?
           (ദധി എന്ന സമുദ്രമധ്യത്തിൽ കഴിഞ്ഞിരുന്ന ഒരു അസുരൻ)

173) സഹസ്രമുഖരാവണൻ ബ്രഹ്മാവില്നിന്നു നേടിയ പ്രധാനവരം എന്തായിരുന്നു?
          (സ്ത്രീകളൊഴികെ തനിക്കു മറ്റൊരാളാലും മരണം സംഭവിക്കരുത് എന്ന വരം)
174) സഹസ്രമുഖനെ കൊന്നതാർ?
          (സീത)

175) രാമസീതാദമ്പതിമാരുടെ പുത്രന്മാർ ആരെല്ലാം?
           (ലവനും കുശനും)