🍂🍂🍂 മനുസ്‌മൃതി🍂🍂🍂
മനുസ്‌മൃതി എന്ന് കേട്ടാൽ ഉടനെ ശൂദ്രന്റെ ചെവിയിൽ ഈയം ഉരുക്കി ഒഴിയ്ക്കുന്ന കാര്യവും (ഇങ്ങനെ ഒന്ന് മനുസ്‌മൃതിയിൽ ഇല്ല എന്നതാണ് വസ്തുത) ന സ്ത്രീ സ്വാതന്ത്ര്യമർഹതി എന്ന ശ്ലോകവും മാത്രം പറയുന്നവരെയെ കണ്ടിട്ടുള്ളൂ.
അങ്ങനെ അനാചാരങ്ങൾ മാത്രം ഉള്ള ഒരു ഗ്രന്ഥമായി അതിനെ കരുതിപ്പോരുന്നു. പക്ഷെ , നാം ഇന്ന് അറിഞ്ഞോ അറിയാതെയോ ആചരിയ്ക്കുന്ന പല സദാചാരങ്ങളും മനുസ്‌മൃതിയിൽ ആണ് പറഞ്ഞിട്ടുള്ളത്.
അന്നത്തെ നിന്ദിയ്ക്കരുത് എന്ന് നമ്മൾ പറയാറില്ലേ. ഇത് മനുസ്‌മൃതി ശ്ലോകം ആണ് (2 -54 ).
പിതൃസഹോദരിയും മാതൃസഹോദരിയും മൂത്തസഹോദരിയും ഗുരു പത്നിയ്ക്കു തുല്യമാണ് (2 -131 ). ഇവരെ അമ്മയെപ്പോലെ കരുതണം (2 -133 ). ജ്യേഷ്ഠപത്നിയുടെ പാദം ദിവസവും വണങ്ങണം.(2 132 ).
തന്നെക്കാൾ പ്രായമുള്ളവനെ ജ്യേഷ്ഠനെ പ്പോലെ കരുതണം(2 -134 )
സ്വയം ദുഖിതനായാലും അന്യനെ ദുഖിപ്പിയ്ക്കുന്ന വാക്കു പറയരുത് .
അന്യനു ദ്രോഹം ഉണ്ടാക്കുന്നത് പറയുകയോ ചിന്തിയ്ക്കുകയോ അരുത് (2 161 ).
ബ്രാഹ്മണൻ ആരിൽ നിന്നും സമ്മാനങ്ങൾ വാങ്ങാൻ പാടില്ല. (2 -162 )
വാഹനത്തിൽ പോകുമ്പോൾ ഗുരുവിനെ കാണുന്നു എങ്കിൽ വാഹനത്തിൽ നിന്നും ഇറങ്ങി അഭിവാദ്യം ചെയ്യണം.(2 -202 ).
സന്താനങ്ങളുടെ പോഷണങ്ങൾക്കായി മാതാപിതാക്കൾ സഹിയ്ക്കുന്ന ക്ലേശത്തിനു നിരവധി ജന്മങ്ങൾ കൊണ്ട് പോലും പ്രത്യുപകാരം സാദ്ധ്യമല്ല.(2 227).
വിദ്യയും മോക്ഷമാർഗവും ആരിൽ നിന്ന് വേണമെങ്കിലും ഗ്രഹിയ്ക്കാം. ഉത്തമ സ്ത്രീ എങ്കിൽ നീചകുലത്തിൽ നിന്നുപോലും പരിഗ്രഹിയ്ക്കാം (2 -238 ).
നല്ലതു എവിടെ കണ്ടാലും സ്വീകരിയ്ക്കാം (2 239 ).
സ്ത്രീകൾ ആദരിയ്ക്കപ്പെടുന്നിടത്തു ദേവതകൾ പ്രസാദിയ്ക്കുന്നു.(3 -56 ).
കുലസ്ത്രീകൾ ദുഖിയ്ക്കാൻ ഇടവരുന്ന കുലം വേഗം നശിച്ചുപോകുന്നു (3 -57 ) .
മാതാപിതാക്കൾ ഗുരു ദേവതാ വിഗ്രഹം തുടങ്ങിയവരുടെ നിഴലിനെ അറിഞ്ഞുകൊണ്ട് ചവിട്ടുകയോ മറികടക്കുകയോ അരുത് (4 -130 ).
സത്യം പറയണം ; പ്രിയമായതു വേണം പറയാൻ, സത്യമെങ്കിലും അപ്രിയമായത് പറയരുത്. പ്രിയം പറയാൻ വേണ്ടി അസത്യം പറയുകയുമരുത്. (4 139 )
നിഷ്‌പ്രയോജനമായ വൈരമോ വാദപ്രതിവാദമോ ആരുമായും അരുത്. (4 -139 )
ഗൃഹത്തിൽ വരുന്ന ഗുരുനാഥന്മാർ വൃദ്ധന്മാർ തുടങ്ങിയവരെ അഭിവാദ്യം ചെയ്യണം, സ്വന്തം ഇരിപ്പിടം നൽകണം, കൈ കൂപ്പി അടുത്ത് നിൽക്കണം .
അവർ പോകുമ്പോൾ പിന്നാലെ അനുയാത്ര ചെയ്യണം (4 -154 )*.
സത്യം ധർമ്മം സദാചാരം ശൗചം ഇവയിൽ സദാ തല്പരനായിരിയ്ക്കണം( 4 -175 )
ധർമ്മത്തിന് നിരക്കാത്ത
അർത്ഥകാമങ്ങളെ വെടിയണം.(4 -176).
മാതാപിതാക്കളും ഗുരുക്കന്മാരും ആയി വാഗ്‌വാദം അരുത്. (4 -180 ).
ജ്യേഷ്ഠ സഹോദരൻ പിതൃതുല്യനാണ് .(4 -184 ).
ദാസന്മാർ തന്റെ തന്നെ ഛായ ആണ് (4 185 ).
ദാസന്മാരെ രക്ഷിയ്ക്കാൻ ആരിൽ നിന്നും ദാനം സ്വീകരിയ്ക്കാം. (4 -251 ).
യാചിയ്ക്കുന്ന ആർക്കും പാത്രാപാത്രം നോക്കാതെ അന്നം നൽകണം (4 -228 ).
ഒരു പ്രാണിയ്ക്കും ഹിംസ ഉണ്ടാകാതെ ധർമ്മം സമ്പാദിയ്ക്കേണ്ടതാണ്.(2 -238 )
പ്രാണികളെ കൊല്ലാതെ മാംസം ഉണ്ടാകില്ല. പ്രാണി ഹിംസ സ്വർഗ്ഗ പ്രാപ്തിയ്ക്കു ഉതകില്ല. ആകയാൽ മാംസം ഭക്ഷിയ്ക്കരുത്.(5 -48 ).
കൊല്ലാൻ അനുവാദം കൊടുക്കുന്നവർ, കൊല്ലുന്നവൻ, മാംസം കഷ്ണമാക്കുന്നവൻ, വിൽക്കുന്നവൻ, വിളമ്പുന്നവൻ, തിന്നുന്നവൻ എല്ലാം
ഘാതകർ തന്നെ.(5 -51).
ഇങ്ങോട്ടു കോപിയ്ക്കുന്നവനോട് അങ്ങോട്ട് കോപിയ്ക്കരുത്. തന്നെ ശകാരിച്ചാലും നല്ല വാക്കേ പറയാവൂ. അസത്യങ്ങളായ വാക്കുകൾ പറയരുത്. (6 -48 )
യുദ്ധം ഒഴിവാക്കണം (6 -199 )
മരിച്ചാലും കൂടെ വരുന്ന ഒരേ ഒരു മിത്രം ധർമ്മം മാത്രം. മറ്റെല്ലാം ശരീര നാശത്തോടെ കാണാതാകുന്നു. (8 17 )
ഒരു വസ്തു മറ്റൊന്നുമായി കലർത്തി വിൽക്കരുത്. (8 -203 ).
ഫല വൃക്ഷങ്ങൾ, വള്ളികൾ തുടങ്ങിയവ കേടു വരുത്തിയാൽ പിഴ അടയ്ക്കണം (8 -285 ).
മൃഗങ്ങളെ പീഡിപ്പിയ്ക്കാനായി തല്ലിയാൽ ദണ്ഡന അനുഭവിയ്ക്കണം. (8 -286 ).
മൃഗങ്ങളെയോ പക്ഷികളെയോ കൊന്നാൽ പിഴ അടയ്ക്കണം (8 -297 ).
ചെയ്ത തെറ്റിന്റെ ഗുണദോഷങ്ങൾ അറിവുള്ള ബ്രാഹ്മണന് ശൂദ്രനെക്കാൾ 64 ഓ 128 ഓ ഇരട്ടി ശിക്ഷ ലഭിയ്ക്കും. (8 338 )
തന്നെ കൊല്ലാൻ ആയുധമേന്തി വരുന്നവൻ ആരായാലും അവനെ കൊല്ലാം (8 -350 )
ത്രാസ്, പറ തുടങ്ങിയ അളവ് പാത്രങ്ങൾ രാജ മുദ്രയോടു കൂടിയതും ആറു മാസം കൂടുമ്പോൾ പരിശോധിയ്ക്കപ്പെടേണ്ടതുമാകുന്നു (8 -403 ).
വീടുകളിൽ സ്ത്രീയും ശ്രീയും തമ്മിൽ ഭേദം ഇല്ല (9 -26 )
മൂത്ത ജ്യേഷ്ഠൻ അനുജന്മാരെ അച്ഛൻ എന്ന പോലെ പരിപാലിയ്ക്കണം (9 -108 ).
മദ്യം ഉണ്ടാക്കുന്നവരെ നാടുകടത്തണം (9 -225 )
ഒരേ വില ഈടാക്കി ഗുണത്തിൽ വ്യത്യാസമുള്ള വസ്തുക്കൾ നൽകുകയോ ഒന്നിന് പലരിൽ നിന്നും പല വില ഈടാക്കുകയോ ചെയ്‌താൽ പിഴ അടയ്ക്കണം (9-288)
മുതിർന്ന ആളെ നീ എന്ന് സംബോധന ചെയ്‌താൽ പ്രായശ്ചിത്തം ചെയ്യണം. (11 -204
ജലത്തിൽ വിസർജ്ജ്യാദി മാലിന്യങ്ങൾ നിക്ഷേപിച്ചാൽ പ്രായശ്ചിത്തമായി ഒരു മാസം ഭിക്ഷ എടുത്തു ജീവിയ്ക്കണം. (11 -225 ).
അദ്ധ്യാത്മികമായ ചില ശ്ലോകങ്ങളും കൂടി നോക്കാം.
തേരാളി കുതിരയെ എന്ന പോലെ മനസ്സിനെ നാം അടക്കണം.(2 -88 )
ആഗ്രഹ സാഫല്യം കൊണ്ട് ആഗ്രഹം ശമിക്കില്ല.
തീയ്യിൽ നെയ്യ് എന്നപോലെ
അത് കൂടി വരുകയേ ഉള്ളൂ. (2 -94 ).
എല്ലാ ഇന്ദ്രിയങ്ങളിലും വച്ച് ഏതെങ്കിലും ഒന്ന് വിഷയാസക്തമായാൽക്കൂടി തോൽക്കുടത്തിൽ ഒരു ദ്‌വാരം ഉണ്ടായിരുന്നാൽക്കൂടിയും
ആ ദ്‌വാരത്തിൽ കൂടി വെള്ളം എല്ലാം ഒലിച്ചു പോകും പോലെ സാധകന്റെ തത്ത്വ ജ്ഞാനമെല്ലാം നഷ്ടമായിപ്പോകുന്നു .(2 -99)
സർവഭൂതങ്ങളിലും ആത്മാവിനെയും ആത്മാവിൽ സർവഭൂതങ്ങളെയും കാണുന്ന ആത്മ ജ്ഞാനി ബ്രഹ്മമായി ഭവിയ്ക്കുന്നു. (12 -91 )
സ്‌മൃതികൾ മുഖ്യമായും ജീവിതത്തിൽ അനുഷ്ഠിക്കേണ്ട കർമ്മങ്ങളെയും ധർമ്മങ്ങളെയും കുറിച്ചാണ് പറയുന്നത്. സമൂഹത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾക്കു അനുസരിച്ചു അതിനു മാറ്റങ്ങൾ വരാം. ഉപനിഷത്ത് ആകട്ടെ എല്ലാകാലത്തെയും സത്യങ്ങൾ ആണ്.
No comments:
Post a Comment