Friday, 30 June 2017

ഛത്രപതിശിവാജി?

ഛത്രപതിശിവാജി?

1630 ഫെബ്രുവരി 19 ന് മഹാരാഷ്ട്രയിലെ
ശിവനേരികോട്ടയിൽ ഷഹാജി ഭോസ്ലേയുടേയും
ജിജാബായിയുടെയും ഇളയമകനായാണ് ശിവാജി
ജനിച്ചത്. മാതാവിൽ നിന്ന് ഇതിഹാസ-
പുരാണകഥകൾ കേട്ടുവളർന്ന അദ്ദേഹം ഒരു തികഞ്ഞ
യോദ്ധാവും, രാഷ്ട്രതന്ത്രജ്ഞനുമായായി വളർന്നു .
ആയോധനകല, കുതിരസവാരി, തുടങ്ങിയ പ്രായോഗിക
വിദ്യാഭ്യാസത്തോടൊപ്പം ഹൈന്ദവ
ഗ്രന്ഥങ്ങളിലും ചെറുപ്പത്തിൽ തന്നെ പ്രാഗത്ഭ്യം
നേടി.
ധാർമ്മിക ബോധത്തിന്റെ നിറകുടമായ
ശ്രീരാമചന്ദ്രനും യുദ്ധതന്ത്രങ്ങളുടെ മൂർത്തിമദ്
ഭാവമായ ശ്രീകൃഷ്ണനും ചെറുപ്പത്തിൽ തന്നെ
ശിവാജിയെ ആകർഷിച്ചു .
തന്റെ ആരാധനാമൂർത്തിയായ ഭവാനീ ദേവിയുടെ
അനുഗ്രഹാശിസ്സുകളോടെ സ്വരാജ്യം
സ്ഥാപിക്കണമെന്ന് വളരെ ചെറുപ്പത്തിൽ തന്നെ
അദ്ദേഹം ആഗ്രഹിച്ചു. ഇത് സംബന്ധിച്ച് ദാദാജി
നരസ് ദേവിന് ശിവാജി അയച്ച കത്ത് പ്രസിദ്ധമാണ് .
ശിവാജിക്ക് കേവലം 29 വയസ്സുള്ളപ്പോഴാണ്
അഫ്സൽഖാനുമായുള്ള ചരിത്ര രേഖകളിൽ ഇടം
പിടിച്ച പ്രതാപ് ഗഡ് യുദ്ധം നടന്നത് .
തന്ത്രപരമായ സേനാ നീക്കങ്ങൾ കൊണ്ട്
ഉജ്ജ്വലമായ വിജയം നേടാൻ കഴിഞ്ഞത്
ശിവാജിയുടെ ആത്മവിശ്വാസം വർദ്ധിച്ചു .
സാമ്രാജ്യസ്ഥാപനത്തിന്റെ ആദ്യ പടിയായി
പ്രതാപ്ഗഢ് യുദ്ധം മാറി.
മറാത്തൻ പോരാട്ട വീര്യത്തെ തോൽപ്പിക്കാൻ
ബീജാപ്പൂർ സുൽത്താൻ വീണ്ടും സൈന്യത്തെ
അയച്ചു . എന്നാൽ കോൽഹാപ്പൂരിൽ നടന്ന
യുദ്ധത്തിൽ സുൽത്താന്റെ സൈന്യം ശിവാജിയുടെ
കുതിരപ്പടയുടെ മിന്നലാക്രമണത്തിൽ
തോൽപ്പിക്കപ്പെട്ടു.
തന്റെ മൂക്കിന് താഴെ വളർന്നു വരുന്ന മറാത്താ
സാമ്രാജ്യത്തിന്റെ ശക്തി മുഗൾ ചക്രവർത്തി
ഔറംഗസീബിനെ അസ്വസ്ഥനാക്കി. ഷായിസ്ഥാ
ഖാന്റെ നേതൃത്വത്തിൽ ഒന്നര ലക്ഷം സൈനികരെ
ശിവാജിയെ ആക്രമിക്കാനയച്ചു. അനവധി
കേന്ദ്രങ്ങൾ പിടിച്ചടക്കി മുന്നേറിയ ഷായിസ്ഥ
ഖാനെ പൂനേയിൽ വച്ച് ശിവാജി
മിന്നലാക്രമണത്തിലൂടെ നേരിട്ടു. ഷായിസ്ഥാ
ഖാന്റെ വിരലിന് വെട്ടേറ്റു .ശിവാജിക്ക് പിടി
കൊടുക്കാതെ രക്ഷപ്പെട്ട ഷായിസ്ഥാ ഖാനേ
ഔറംഗസീബ് സ്ഥലം മാറ്റി.
1665 ൽ രാജാ ജയ്സിംഗിന്റെ നേതൃത്വത്തിൽ
ആക്രമണത്തിനെത്തിയ മുഗൾ സൈന്യത്തോട്
ശിവാജിയുടെ സൈന്യത്തിന് പിടിച്ചു
നിൽക്കാനായില്ല . സന്ധിക്ക് സമ്മതിക്കുകയാണ്
ബുദ്ധിയെന്ന് മനസിലാക്കിയ ശിവാജി
മുഗളന്മാരുമായി പുരന്ദറിൽ വച്ച് സന്ധി ചെയ്തു.
1666 ൽ ആഗ്രയിൽ വച്ച് ഔറംഗസീബുമായി നടന്ന
കൂടിക്കാഴ്ചക്കിടെ ശിവാജിയും ഒൻപത് വയസ്സുള്ള
പുത്രൻ സാംബാജിയും വീട്ടു തടവിലാക്കപ്പെട്ടു .
എന്നാൽ സമര തന്ത്രങ്ങളിൽ അദ്വിതീയനായ
ശിവാജി മകനോടൊപ്പം അവിടെ നിന്ന്
രക്ഷപ്പെട്ടു.
1670 ൽ നഷ്ടമായ കോട്ടകളെല്ലാം തിരിച്ചു
പിടിക്കാൻ അദ്ദേഹം തയ്യാറെടുത്തു. അതി
കഠിനമായ യുദ്ധങ്ങൾ നടത്തി നഷ്ടപ്പെട്ട നല്ലൊരു
ശതമാനം കോട്ടകളും തിരിച്ചു പിടിക്കാൻ
അദ്ദേഹത്തിനു കഴിഞ്ഞു . അതിൽ
പ്രധാനപ്പെട്ടതായിരുന്നു മറാത്തയുടെ
അഭിമാനമായ സിഹ ഗഡ് പിടിച്ചെടുത്ത യുദ്ധം .
സിംഹഗഡെന്ന കൊണ്ടാന കോട്ട നഷ്ടമായത്
ശിവാജിയുടെ അമ്മയെ വളരെയധികം
ദുഖിപ്പിച്ചിരുന്നു. തന്റെ പ്രിയപ്പെട്ട , മറാത്തയുടെ
അഭിമാനമായ കൊണ്ടാന കോട്ട മുഗളന്മാരുടെ
കാൽച്ചുവട്ടിലായത് സഹിക്കാൻ ജീജാബായിക്ക്
കഴിഞ്ഞില്ല . ഭഗവദ്ധ്വജം ഉയർന്നു പാറേണ്ട
കോട്ടയിൽ ശത്രുവിന്റെ പതാക പാറുകയോ ?
ജീജാഭായി ഉടൻ തന്നെ മകനെ വിളിപ്പിച്ചു.
കൊണ്ടാന കോട്ട ശത്രുവിന്റെ
അധീനതയിലായിരിക്കുന്നിടത്തോളം കാലം
തനിക്കുറങ്ങാനാവില്ലെന്ന് മകനെ അറിയിച്ചു.
തന്റെ എല്ലാ ഉയർച്ചയ്ക്കും കാരണമായ
സംസ്കാരം പകർന്നു നൽകിയ അമ്മയെ
വിഷമിപ്പിക്കുകയോ  ? കോട്ട പിടിച്ചെടുക്കാൻ
തന്നെ ശിവാജി തീരുമാനിച്ചു. മറാത്ത
യോദ്ധാക്കളിൽ പ്രധാനിയായ താനാജി
മാൻസുരേയെ കോട്ട പിടിക്കാൻ നിയോഗിച്ചു.
മകന്റെ കല്യാണാഘോഷത്തിനിടയിലാണ് കോട്ട
പിടിക്കാൻ തന്നെ നിയോഗിച്ച വാർത്ത താനാജി
അറിയുന്നത്. വ്യക്തിപരമായ സന്തോഷമല്ല
രാഷ്ട്രത്തിന്റെ താത്പര്യമാണ് പ്രധാനമെന്ന്
പ്രഖ്യാപിച്ച് താനാജി ശിവാജിക്ക് മുന്നിലെത്തി .
കേവലം മുന്നൂറിൽ താഴെ വരുന്ന
യോദ്ധാക്കളുമായു 1670 ഫെബ്രുവരി 4 ന് രാത്രി
അദ്ദേഹം കോട്ടയിലേക്ക് കുതിച്ചു.
തെരഞ്ഞെടുത്ത സൈനികരുമായി ഉടുമ്പിനെ
ഉപയോഗിച്ച് താനാജി കോട്ടയുടെ ഭിത്തിയിലൂടെ
മുകളിലെത്തി. സഹോദരൻ സൂര്യാജിയും
മാതൃസഹോദരനും കോട്ടയുടെ പ്രധാന കവാടം
തകർത്ത് അകത്തേക്ക് കയറാനായിരുന്നു തീരുമാനം.
കോട്ടയിലെത്തിയ മറാത്ത യോദ്ധാക്കൾ
മൂന്നിരട്ടിയിലധികം വരുന്ന മുഗൾ സൈന്യത്തോട്
ഘോരമായി യുദ്ധം ചെയ്തു.
മുഗൾ സൈന്യത്തിന് വളരെയധികം നാശം വരുത്താൻ
കഴിഞ്ഞെങ്കിലും താനാജി ഏറ്റുമുട്ടലിൽ
കൊല്ലപ്പെട്ടു. എന്നാൽ കൃത്യസമയത്ത്
കോട്ടയ്ക്കുള്ളിൽ കടക്കാൻ കഴിഞ്ഞ സൂര്യാജിയും
മറ്റ് യോദ്ധാക്കളും താനാജിയുടെ മരണത്തിന് പകരം
വീട്ടി . കൊണ്ടാന കോട്ട മറാത്ത വീര്യത്തിനു
മുന്നിൽ നമസ്കരിച്ചു. കോട്ടയ്ക്ക് മുകളിൽ സുവർണ
അരികുകകോട് ചേർന്ന കാവി പതാക ഉയർന്നു പാറി.
കോട്ട പിടിച്ച വിവരമറിഞ്ഞെത്തിയ ശിവാജി
തന്റെ ഉറ്റ സുഹൃത്തിന്റെ മരണവാർത്തയിൽ
അത്യധികം ദുഖിച്ചു. വീരചരമമടഞ്ഞ താനാജിയുടെ
പോരാട്ടവീര്യത്തെ കണ്ണീരോടെ ജീജാഭായിയും
അഭിനന്ദിച്ചു.നമുക്ക് കോട്ട ലഭിച്ചു . പക്ഷേ
സിഹത്തെ നഷ്ടമായി എന്ന് ശിവജി വേദനയോടെ
പറഞ്ഞു . താനാജിയുടെ സ്മരണയ്ക്കായി കൊണ്ടാന
കോട്ട അന്നു മുതൽ സിഹഗഡ് എന്നറിയപ്പെട്ടു.
ശിവനേരിയിലെ സിംഹഗർജ്ജനം
അടിമത്തത്തിലാണ് കിടന്ന ഒരു സമൂഹത്തെ
ഉത്തേജിതരാക്കിത്തുടങ്ങി . ശിവാജിയുടെ
സാമ്രാജ്യം മറാത്ത ഭൂമിക്ക് പുറത്തേക്ക് വ്യാപിച്ചു.
അടിമത്തത്തിന്റെ കൂരിരുട്ടിൽ നിന്ന്
തേജോമയമായ ഒരു സാമ്രാജ്യം അദ്ദേഹം
സൃഷ്ടിച്ചു. ഒരേസമയം സ്വദേശികളും
വിദേശികളുമായ എട്ട് സാമ്രാജ്യങ്ങളോട് അദ്ദേഹം
പൊരുതി നിന്നു.
രാജഭരണത്തിലുള്ള എല്ലാ തലങ്ങളേയും സ്പർശിച്ചു
കൊണ്ട് ജനതയെ ജനാർദ്ദനനായിക്കണ്ട് ശിവാജി
ഭരണം നയിച്ചു. അദ്ദേഹത്തിന്റെ സൈനികർ
നിഷ്ഠയോടെ മാതൃരാജ്യത്തിന്റെ
കാവൽഭടന്മാരായി നിലകൊണ്ടു. സാധാരണ
ആളുകളെക്കൊണ്ട് അസാധാരണമായ കാര്യങ്ങൾ
ചെയ്യിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു .
അതായിരുന്നു അദ്ദേഹത്തിന്റെ വിജയവും.
ഭരണ നിർവ്വഹണത്തിൽ വ്യക്തി
താത്പര്യങ്ങൾക്കോ ബന്ധുത്വത്തിനോ യാതൊരു
പ്രാധാന്യവും കൊടുത്തില്ല . മുന്നൂറോളം
കോട്ടകൾക്ക് അധിപതിയായിരുന്നെങ്കിലും
ഒരിടത്തു പോലും ബന്ധുക്കളെ തലപ്പത്ത്
നിയമിച്ചില്ല . പൂർണമായും ജനതയുടെ
വിപ്ളവമായിരുന്നു . അതെ യഥാർത്ഥ ഹിന്ദു സ്വരാജ്.
1674ലെ  ജ്യേഷ്ഠ മാസത്തിലെ
വെളുത്തപക്ഷത്തിലെ ത്രയോദശിയിലാണ് ഹിന്ദു
സ്വാഭിമാനത്തിന്റെ  ആ സിംഹഗർജ്ജനം
മുഴങ്ങിയത്. ശിവാജി ഛത്രപതി ശിവാജി
മഹാരാജാവായി അഭിഷേകം ചെയ്യപ്പെട്ടു.
സപ്തനദികളിൽ നിന്നുള്ള പുണ്യജലം ശിവാജിക്ക്
മേൽ അഭിഷേകം ചെയ്തു. ഗംഗയും യമുനയും
ഗോദാവരിയും സരസ്വതിയും നർമ്മദയും സിന്ധുവും
കാവേരിയും ആ ഭാരതപുത്രനെ തങ്ങളുടെ
ജലകണങ്ങളാൽ ആശ്ളേഷിച്ചു.
അതെ നൂറ്റാണ്ടുകളുടെ അടിമത്തത്തിൽ നിന്നും
ഭാരതം പുതിയൊരു ലോകത്തേക്ക്
കാല്വയ്ക്കുകയായിരുന്നു
ഹിന്ദു സാമ്രാജ്യ ദിനം ശുഭകരമായ ഒരു
ഓർമപ്പെടുത്തലാണ്. മുഗളരുടെ  ധിക്കാരത്തെ
വെല്ലുവിളിച്ച് , ഹൈന്ദവ സ്വാഭിമാനം വാനോളം
ഉയർത്തിയ മഹദ് ദിനം. ഒന്നുമില്ലായ്മയിൽ
നിന്നൊരു മഹാസാമ്രാജ്യം സ്ഥാപിക്കുന്നതിൽ
ഛത്രപതി ശിവാജി നടത്തിയ ധീരോദാത്തമായ
ജൈത്രയാത്ര  ഒരോ രാഷ്ട്രസ്നേഹിക്കും പകരുന്ന
ഊർജം ചെറുതല്ല.
ശിവജിയുടെ ഹൈന്ദവ സാമ്രാജ്യം
മതാധിഷ്ഠിതമായ ഒരു സങ്കൽപ്പമായിരുന്നില്ല.
മറിച്ച് സനാതനമായ ഒരു പരമ സത്യത്തെ
ഉദ്ഘോഷിക്കുന്ന
രാഷ്ട്രമാതൃകയായിരുന്നു.ആത്മദീപം തെളിയിച്ച്
അന്ധകാരത്തെ അകറ്റുവാൻ നിയുക്തമായ ഒരു
സംസ്കൃതിക്ക്  നാശമില്ലെന്നതായിരുന്നു ആ സത്യ
സന്ദേശം. റായ്ഗഢിന്റെ ഉന്നത ഗിരിയിൽ
നിന്നുയർന്ന ആ നാദം ദിഗന്തങ്ങൾ ഭേദിച്ച്
വിശ്വമെങ്ങും മാറ്റൊലി കൊണ്ടു.
സാധാരണക്കാരിലൂടെ, കൃഷിക്കാരിലൂടെ, തൊഴിലാളികളിലൂടെ
നേടിയെടുത്ത ഹിന്ദു സാമ്രാജ്യം ധർമ്മത്തിന്റെ
അടിത്തറയിലാണ് ശിവാജി പടുത്തുയർത്തിയത്.
കേവലം ഒരു രാഷ്ട്രതന്ത്രജ്ഞന് എന്നതിലുപരി
രാഷ്ട്രാത്മാവിന്റെ സ്പന്ദനമറിയുന്ന
രാഷ്ട്രമീമാംസകനായിരുന്നു
ശിവാജി.അദ്ദേഹത്തിന് വ്യക്തമായ
ലക്ഷ്യബോധമുണ്ടായിരുന്നു.
ഹിന്ദുസാമ്രാജ്യസ്ഥാപനത്തിലൂടെ രാഷ്ട്രത്തിന്റെ
അസ്മിത ഉറപ്പിക്കുകയാണദ്ദേഹം ചെയ്തത്.
മൗര്യസാമ്രാജ്യം, ഗുപ്തസാമ്രാജ്യം
തുടങ്ങിയവയെപോലെ സ്വന്തം വംശത്തിന്റെ
പേരില് അദ്ദേഹം സാമ്രാജ്യസ്ഥാപനം
നടത്താതിരുന്നത് അതിനാലാണ്.
ശിവാജിയുടെ വീക്ഷണങ്ങളിൽ  രാഷ്ട്രത്തിന്റെ
ഉയർച്ച മാത്രമായിരുന്നു ലക്ഷ്യം. അധിനിവേശ
ശക്തികൾക്കെതിരെയുള്ള വെല്ലുവിളിയായിരുന്നു
അദ്ദേഹത്തിന്റെ ഹിന്ദു സാമ്രാജ്യം
.ഭരണകാര്യത്തിൽ ഉത്തമമാതൃക ഏതെന്ന്
ചരിത്രത്തിൽ  നിന്നു കാട്ടിത്തരണമെന്നു
ആവശ്യപ്പെട്ടാൽ ഒരു സംശയവും കൂടാതെ ഛത്രപതി
ശിവാജിയുടെ ഭരണകാലഘട്ടത്തെ എടുത്തുകാട്ടാം.
ആത്മ വിസ്മൃതിയിലാണ്ടു പോയ ഒരു ജനതയ്ക്ക്
അമൃതത്വം നൽകിയതിൽ ശിവാജിക്കും അദ്ദേഹം
സ്ഥാപിച്ച ഹിന്ദു സാമ്രാജ്യത്തിനും വലിയൊരു
പങ്കുണ്ട്. ഒരർഥത്തിൽ ആധുനിക കാലഘട്ടത്തിലെ
ഹൈന്ദവ നവോത്ഥാനത്തിന്റെ തുടക്കം തന്നെ
ശിവാജിയിൽ നിന്നാണ്...
സ്വാമി വിവേകാനന്ദൻ
 പറഞ്ഞതെത്ര ശരി ...
ശിവാജി.. ഭാരതത്തിന്റെ ഏറ്റവും മഹാനായ പുത്രൻ
.. ഹിന്ദുത്വത്തെ രക്ഷിച്ചവൻ .. ഹിന്ദു ധർമ്മത്തെ പുന
പ്രതിഷ്ഠിച്ചവൻ.. !!!

പ്രിയ ആയുർവേദ വിരോധികളെ ,

പ്രിയ ആയുർവേദ വിരോധികളെ ,

ആയുർവേദം ശാസ്ത്രീയമാണോ  എന്ന  ചോദ്യം ഉന്നയിക്കുന്ന വ്യക്തികളെ സംബന്ധിച്ചിടത്തോളം ആയുർവേദത്തെ കുറിച്ചുള്ള അറിവ് പലപ്പോഴും താഴെ പറയുന്നവയിൽ മാത്രം ഒതുങ്ങുന്നു (ഞാൻ ഊഹിക്കുന്നു )

1 )  മുടി കൊഴിച്ചിൽ ,താരൻ , അകാലനര ഇവയ്ക്കു ഫലപ്രദമാകാത്ത ,ആകർഷകമായ പരസ്യവാചകങ്ങളിലുള്ള എണ്ണകളിൽ

2 ) വെളുക്കാൻ തേച്ചതു പാണ്ടാക്കി തീർക്കുന്ന സൗന്ദര്യ സംവർധനികളിൽ

3 ) ലവണ തൈലം കാലിയാക്കിത്തീർത്ത കീശയിലും ചുരുങ്ങാത്ത കുടവയറിലും

4 ) കുതിരശക്തി നേടാൻ ആഗ്രഹിച്ചു കഴിച്ച ലൈംഗിക ശക്തി വർദ്ധന വ്യാജമരുന്നുകളിൽ

5 ) സ്റ്റീറോയിഡിന്റെ പിൻബലത്തിൽ പ്രവർത്തിച്ചതായി തെളിഞ്ഞ കഫ്സിറപ്പുകളിൽ

കൂടാതെ ...................
 
  ടൂറിസ്റ്റ് മസ്സാജ് പാർലറുകൾ ,മഴക്കാലമാകുമ്പോൾ  കൂണു പോലെ മുളച്ചു  വരുന്ന കർക്കടക ചികിത്സ,
ഭംഗിയായി അലങ്കരിച്ച ചില കെട്ടിടങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്ന പഞ്ചകർമ്മ ബോർഡ് ,കോട്ടക്കലിന്റെയോ വൈദ്യരത്നത്തിന്റെയോ  കടകളിലെ കഷായ  കുപ്പികൾ, എണ്ണയുടെയും കുഴമ്പിന്റെയും
മനംമടുപ്പിക്കുന്ന ഗന്ധം ,ഉഴിച്ചിൽ ,പിഴിച്ചിൽ .........

വാക്കുകൾ നീണ്ടു പോകുന്നു, ഒപ്പം ലാടവൈദ്യംവും
അങ്ങാടി മരുന്നുകളും  മൈലണ്ണയും വിപ്ലവാരിഷ്ടക്കച്ചവടവും ആയുർവേദമായി  അരങ്ങാടി  തിമിർക്കുന്നു .
 അതിതീവ്ര അന്വേഷണത്വരയുള്ളവർ ഗൂഗിളിലും  വിക്കിപീഡിയയിലും  സെർച്ച് ചെയ്തു സംസ്കൃതസൂത്രങ്ങളാൽ അലങ്കരിക്കപ്പെട്ട ആയുർവേദത്തിന്റെ സാങ്കേതികപദങ്ങളിൽത്തട്ടിവീഴുകയും എന്തൂട്ടു വാത വും പിത്തവും കഫവും,എന്തൂട്ട് തട്ടിപ്പാ ചെങ്ങായിയേ ഇങ്ങള് ,തെളിയിക്കാനാകുമോ കാണിക്കാൻ ആകുമോ എന്നു വിമർശിച്ചു മൈക്രോസ്കോപ്പുമായി ആയുർവേദ സംഹിതകളുടെ വിവർത്തനങ്ങൾ വായിച്ചു ഗിരിഭാഷണങ്ങൾ നടത്തുകയും ചെയ്യും

പ്രിയപ്പെട്ട ചെങ്ങായിമാരേ ഇങ്ങള് അറിഞ്ഞ ---അറിയുന്ന മുകളിൽ ഉദ്ധരിച്ച പലവിധ ആയുർവേദ അനുബന്ധി അസംബന്ധ നാടകങ്ങളൊക്കെ യഥാർത്ഥ ആയുർവേദ ചികിത്സാപദ്ധതികളുമായി  ദയവായി ബന്ധിപ്പിക്കരുത് . ആയുർവേദം  പരമ്പരകളിലൂടേ വികസിച്ചുവന്ന  സൂക്ഷമ നിരീക്ഷണങ്ങളുടെ ,സംഗ്രഹപഠനങ്ങളുടെ പൂർണതയാണ് . വാതവും പിത്തവും കഫവും , എഴുധാതുക്കളും എണ്ണയും കുഴമ്പും കഷായവും ഒക്കെ നിറഞ്ഞ വേറൊരു പ്രപഞ്ചം . ആ പ്രപഞ്ചവും  മാവോയിസ്റ്റുകളുടെയും നാസ്തികരുടെയും ആസ്തികരുടെയും  സാദാ പ്രപഞ്ചവുമായി തീർത്തും ശാസ്ത്രീയമായിത്തന്നെ ബന്ധപ്പെട്ടിരിക്കുന്നു അതു മനസിലാക്കുന്നതിന് മുമ്പ് ആദ്യം ആയുർവേദം എന്താണെന്ന് അറിയണം,  അതിൻറെ ഭാഷ മനസ്സിലാക്കണം. താഴെപ്പറയുന്ന വ്യക്തികളോ  മാനസികാവസ്ഥ ഉള്ളവരോ ദയവായി ഇനിയുള്ള ഭാഗം വായിക്കരുത്.
1 ,സംസ്കൃത പദങ്ങളെ പൂർണമായും വെറുക്കുന്നവർ (സംസ്കൃതോഫോബിയ)
2 ,പാരമ്പര്യ ഇന്ത്യൻ പൗരാണിക ശാസ്ത്രങ്ങൾ ഒട്ടും പഠിക്കാൻ ശ്രമിക്കാതെ വെറുക്കുന്നവർ (ആർഷോഫോബിയ)
3 ,ഒരിക്കലെങ്കിലും ഒരു ശാസ്ത്ര പ്രബന്ധമെങ്കിലും സ്വന്തമായി തയ്യാറാക്കാത്തവർ ,കാരണം ഇക്കൂട്ടരെ മനസിലാക്കാൻ ശ്രമിക്കുന്നത് പോത്തിൻറെ ചെവിയിൽ വേദം ഓതുന്നത് പോലെയാണ് (ഞാൻ പറഞ്ഞതല്ല ,പഴമൊഴിയാണ് -ക്ഷമിക്കുക)

1 .ആയുർവ്വേദം  എവിടെനിന്നും മുളച്ചുണ്ടായി ?

                                     ഇറാനിലെ മിട്ടാനി സംസ്കൃതിയോളം പഴക്കമുള്ള സംസ്കൃതഭാഷയിലാണ് ആയ്യുർവ്വേദത്തിൻറെ മൂലഗ്രന്ഥങ്ങൾ .ആര്യന്മാരുടെ പ്രാഥമിക വൈദ്യവിജ്ഞാനം മാത്രമായിരുന്നില്ല അത്.ഗ്രീസിലും മറ്റു പൗരസ്ത്യദേശങ്ങളിലും നിലനിന്നിരുന്ന വൈദ്യവിജ്ഞാനത്തിൻറെ സ്വഭാവം ആയുർവേദത്തിലും പൊതുവായി കാണാം.ദേശങ്ങൾ തമ്മിൽ ഉണ്ടായിരുന്ന വിജ്ഞാന കൈമാറ്റം മൂലം പല അറിവുകളും വന്നു ചേർന്നു.എന്നാൽ അത്തരം അറിവുകളെ ആയുർവേദത്തിന്റെ  ഭാഗമാക്കുന്നതിനു മുമ്പുതന്നെ അവ കൃത്യമായി നിരീക്ഷിക്കപ്പെടുകയും പരീക്ഷിക്കപ്പെടുകയും തെളിയിക്കപ്പെട്ടാൽ മാത്രം അംഗീകരിക്കുകയും ചെയ്തു പോന്നു .ഈ നിരീക്ഷണം -പരീക്ഷണ തെളിയിക്കൽ പരിപാടി ആദ്യമായി തുടങ്ങിയത് തന്നെ ഇവിടെയാണെന്ന് നമുക്ക് പറയാൻ കഴിയും .പ്രധാനമായും മൂന്നു വിധത്തിലാണ് കാര്യങ്ങൾ പരീക്ഷിക്കപ്പെട്ടിരുന്നത്.
1) പ്രത്യക്ഷം - നേരിട്ടുകാണാനും അനുഭവിക്കാനും കഴിയുന്നത്.
2) അനുമാനം - (observation)
3) യുക്തി - (logical reasoning)
4) ആപ്തോപദേശം - (veteran/ senior observation)
                                            ഇതിനെ അടിസ്ഥാനപ്പെടുത്തി സിദ്ധാന്തം (hypothesis) കൊണ്ടുവരുകയും അവയെ proper reasoning ലൂടെ ചർച്ചകളിൽ കൃത്യമായ തെളിവായി കൊണ്ടുവരുകയും ഒടുവിൽ പണ്ഡിതസഭ അംഗീകരിക്കുകയും വേണം.ഉദാഹരണത്തിന് , ചുമയ്ക്ക് ആടലോടകത്തിന്റെ ഇലയുടെ നീര് നല്കണമെങ്കിൽ പോലും നിരവധി രോഗികളിൽ പരീക്ഷിച്ചു ഗണ്യമായ രീതിയിൽ പാർശ്വ ഫലങ്ങളില്ലാതെ സൗഖ്യം കിട്ടിയ തെളിവും ,കൂടാതെ വനവാസികളുടെ (അവരാണ് പച്ചമരുന്നിൽ വിദഗ്ദ്ധർ )ശുപാർശ പോലും ഉണ്ടെങ്കിലേ വിദഗ്ദ്ധസഭ അംഗീകരിച്ചിരുന്നുള്ളു.ഇരുമ്പിന്റെ കുറവ് വിളർച്ച ഉണ്ടാക്കുന്നു എന്ന അറിവിലേക്ക് അവർ എത്തിയത് ഈ രീതിയിൽ രോഗകാരണങ്ങളെ വ്യക്തമായി പഠിച്ച് തന്നെയാണ്.ചരകസംഹിത വിമാനസ്ഥാനത്തിൽ (രോഗഭിഷക്ജിതീയം വിമാനം )ഇത്തരം സിദ്ധാന്തങ്ങളെ ശാസ്ത്രീയമായി പരീക്ഷണങ്ങളിലൂടെ തെളിയിക്കേണ്ട ആവശ്യകത സമഗ്രമായി പറയുന്നു .സംഹിതകൾ സൂക്ഷ്മമായി പഠിച്ചാൽ മാത്രമേ ഇത്തരം അറിവിലേക്ക് ഒരു വ്യക്തിക്ക് എത്താൻ  കഴിയൂ.
 
ആയുർവേദ ഗ്രൻഥങ്ങളുടെ ശാസ്ത്രീയത

ആയുർവേദ ഗ്രൻഥങ്ങളുടെ രചനാശൈലിയും ഉള്ളടക്കവും രോഗങ്ങളുടെ വിശകലനവും  ആധുനിക ശാസ്ത്ര വീക്ഷണത്തോടു കിടപിടിക്കുന്നതാണ് .Aeitiology,pathogenesis,prodromal symptoms,symoptoms, prognosis, treatment,regimens എന്നിവയുടെ ക്രമീകൃത രചന ശൈലി പോലും നിങ്ങളെ അത് മനസിലാക്കിത്തരും .ആധുനിക വൈദ്യ വീക്ഷണങ്ങളോട് വൈരുധ്യം പുലർത്തുന്ന യാതൊന്നും  തന്നെ സൂക്ഷ്മ പരിശോധനയിൽ ആയുർവേദ അടിസ്ഥാന തത്വങ്ങളിൽ കാണാൻ കഴിയില്ല ,അതാത് കാലത്തു ആധിപത്യം പുലർത്തിയിരുന്ന മത സമുദായങ്ങൾ ചിലപ്പോഴൊക്കെ  ആയുർവേദ സാഹിത്യത്തിലും കൈ കടത്തിയിട്ടുണ്ട് . എങ്കിലും അത് ആയുർവേദത്തിന്റെ അടിസ്ഥാന തത്വങ്ങളെ ബാധിച്ചിട്ടില്ല .ഇന്ത്യയിൽ മുഖ്യധാരാ വൈദ്യശാസ്ത്രം വളരാൻ ആയുർവേദത്തിന്റെ വിശാല വീക്ഷണം ഏറെ സഹായിച്ചിട്ടുണ്ട്  

സുശ്രുത സംഹിത .

ആധുനിക ശസ്ത്രക്രിയയുടെ പിതാവ് എന്ന അറിയപ്പെടുന്നത് സുശ്രുതനാണ് .ബ്രാഹ്മണ്യത്തിന്റെ പൂണൂലുകൾ  പൊട്ടിച്ചെറിഞ്ഞു ഒളിച്ചിരുന്നു ശവ ഛേദനം  ചെയ്ത, ആന്തരിക അവയവങ്ങളെ കുറിച്ച ലോകത്തു ആദ്യമായി ശാസ്ത്രീയമായി  പഠിച്ച സുശ്രുതൻ .
ഈ ഗ്രന്ഥം ഒന്ന് ആത്മാർത്ഥമായി  വിലയിരുത്തിയാൽ Plastic surgery (Nasoplasty) Pre and post surgical procedures , different incision methods ,vesical calculi surgery,different surgical instruments,wound care,disinfectants ,anti biotics,fracture management with different immobilisation techniques ,para surgical procedures  ഇവയുടെ സമഗ്ര ശാസ്ത്രീയ വിശദീകരണം  മനസ്സിലാക്കാം .കൊളോണിയൽ കാലത്തു ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ സംഭാവനയായി ലോകം കരുതിയ ഇത്തരം വൈദ്യ ശാസ്ത്ര നേട്ടങ്ങൾ സുശ്രുത സംഹിതയുടെ തനി പകർപ്പാണ് എന്ന് വിമർശകർ പോലും അംഗീകരിക്കും .അന്ന് പേറ്റന്റ് സമ്പ്രദായം ഉണ്ടായിരുന്നുവെങ്കിൽ  സുശ്രുതന്റെ പരമ്പരകൾക് മാത്രമേ സര്ജറിയും ഓർത്തോ കെയറും ഇന്ന് ചെയ്യാൻ കഴിയുമായിരുനുള്ളു .ചരക സംഹിതയും ,കശ്യപ സംഹിതയും ,ജനറൽ മെഡിസിൻ, പീഡിയാട്രിക് വിജ്ഞാനത്തിന് നൽകിയ സംഭാവനകൾ അത്തരം ഗ്രന്ഥങിലൂടെ കടന്നു പോകുന്നവർക്ക് മനസിലാകും .

ഔഷധങ്ങൾ തെരഞ്ഞെടുത്ത യുക്തി
ഇന്ന് പ്രമുഖ ഔഷധ ഗവേഷണശാലകളിലൂടെ ലോകം അറിയുന്ന പല സസ്യജന്യ അറിവുകളും നമ്മുടെ ആയുർവേദ പൂർവികർ നേരത്തെ തന്നെ അറിഞ്ഞത് ശാസ്ത്രീയ  പരീക്ഷണങ്ങൾക്കായി നിലവിലിരുന്ന
പ്രത്യക്ഷ - അനുമാന -യുക്തി-സിദ്ധാന്ത-തെളിയിക്കൽ പരിപാടിയിലൂടെ തന്നെയാണ് .ഉദാഹരണം : അതി കഠിനമായ ചൊറിച്ചിൽ  ഉണ്ടാക്കുന്ന  നായ്ക്കുരുന്നക്കുള്ളിൽ പോലും ബീജത്തെ വർധിപ്പിക്കാൻ കഴിയുന്ന ശക്തി ഉണ്ടെന്നറിഞ്ഞതും, തഴുതാമ മൂത്രളം (DIURETIC)ആണെന്ന് അറിഞ്ഞതും  ആ നിരീക്ഷണ പരീക്ഷങ്ങളിലൂടെ ആണ്

നിദാന (രോഗ കാരണം) രോഗ സംപ്രാപ്തി  (രോഗം ഉണ്ടാകുന്ന പ്രക്രിയ) ഇവയെകുറിച്ചുള്ള ശാസ്ത്രീയ  കാഴ്ച്ചപ്പാടുകൾ .
.
രോഗകാരണങ്ങളിൽ ആയുർവേദം പറയുന്ന മിഥ്യാഹാരവിഹാരങ്ങൾ ,കാലാർത്ഥകര്മങ്ങൾ   ഇവയുടെ ഹീനാമിഥ്യാതിയോഗം ഒന്നും നിങ്ങൾക്ക് ഈ ചെറിയ കുറിപ്പിലൂടെ മനസിലാക്കിത്തരാൻ കഴിയാത്തതിൽ ക്ഷമിക്കുക .എങ്കിലും എത്ര ആയുർവേദ വിമർശകരായാലും ആഹാരങ്ങളോ വിഹാരങ്ങളോ (food and body activities) അമിത - അല്പമാത്രയിൽ അകാലത്തു (untimely) ഉപയോഗിക്കപ്പെടുന്നതുകൊണ്ടു ഉണ്ടാകുന്ന പ്രശ്നനങ്ങളെ കുറിച്ച് ബോധവാന്മാരായിരിക്കും . OBESITY  യും life style disorders ഉം ഈ ഗണത്തിൽ നിങ്ങളുടെ വിമർശനചിന്തയെ തണുപ്പിക്കാൻ പറയുന്ന ഉദാഹരണങ്ങൾ മാത്രം .

    രോഗങ്ങളെ നിജമെന്നും ആഗന്തുവെന്നും രണ്ടായി തിരിച്ചിരിക്കുന്നതും ശാസ്ത്രീയമായ കാഴ്ചപ്പാടോടെയാണ് നിജ രോഗങ്ങൾ വ്യത്യസ്തനിദാനങ്ങളാൽ സൃഷ്ടിക്കപ്പെടുന്നവയും ദോഷ - ദുഷ്ടിയാൽ (താഴെ വിശദീകരിക്കാം )ഉണ്ടാകുന്നവയും ആണു .ആഗന്തു  രോഗങ്ങൾ -ഭൂതജന്യം (microbes-bactieria ,virus etc )ആണു ഉണ്ടാകുന്നത് ഈ അറിവിൽ നിങ്ങൾക്  സംശയമില്ല ?

      പാരമ്പര്യ രോഗങ്ങളെ സഹജം (inborn)/ കുലജം (inherited) എന്ന വാക്കിനാൽ വിശേഷിപ്പിക്കുന്ന, അത്തരം രോഗങ്ങളെ വിശദമാക്കുന്ന ലോകത്തിലെ ആദ്യശാസ്ത്രവും ആയുർവേദമാണ്.
എല്ലാരോഗങ്ങളും ചികിൽസിച്ച് ഭേദമാക്കാമെന്നു ആയുർവേദം അവകാശപ്പെടുന്നില്ല .സാധ്യമായത് അസാധ്യമായത് ,കഷ്ട സാധ്യം ,മരുന്ന് തുടർച്ചയായി കഴിച്ചു കൊണ്ടിരിക്കേണ്ടവ  എന്നിങ്ങനെ പല ഭേദങ്ങളുണ്ട്.surgery വേണ്ട രോഗങ്ങൾ അപ്രകാരം തന്നെയാണ് ആയുർവേദത്തിൽ     വർഗീകരിക്കപ്പെട്ടിരിക്കുന്നത് .ഉദാഹരണം - അർബുദം.കൃമിക്കായി പറയുന്ന പ്രകൃതി വിഘാത ചികിത്സയിലൂടെ (allopathy) ആധുനിക വൈദ്യശാസ്ത്രത്തിലെ microbes treatment മായി സാദൃശ്യപ്പെടുത്താം.  

                                                        ഇനിയാണ് കഥയിലെ വില്ലൻ

 മറ്റാരുമല്ല സാക്ഷാൽ വാതവും,പിത്തവും കഫവും തന്നെ .microscpe  ഉം ആയി കറങ്ങി നടക്കുന്ന പ്രിയ വിർമര്ശകരേ ഒന്നുശ്രദ്ധിച്ചാൽ മനസിലാകും അത്രമാത്രം !

    പഞ്ചഭൂതങ്ങളുടെ സംക്ഷിപ്തരൂപമാണ് ത്രിദോഷങ്ങളെന്നും അവയുടെ സമാവസ്ഥയാണു ആരോഗ്യമെന്നുമാണ് അതിന്റെ ഒരിത് . ആ രീതിയിലൊന്നും ഞാൻ പറഞ്ഞു നിങ്ങളെ ബുദ്ധിമുട്ടിക്കുന്നില്ല .

1 )  എന്താണു വാതം

അതു കേവലം ഒരു സാങ്കേതിക പദം മാത്രമാണ് .ഒരു കൂട്ടം ഗുണങ്ങളുടെ അടയാളവാക്ക് .ഏതൊക്കെയാണ് ആ ഗുണങ്ങൾ
1 ) dryness (രൂക്ഷത) 2 ) lightness (ലഘു ) 3 ) coldness (ശീതം ) 4 )roughness (ഖരം ) 5 )minutnees (സൂഷ്മം )6 )movements (ചല )

ഇവയാണ് ആ ഗുണങ്ങൾ  ഉദാഹരണം :- തണുത്ത വരണ്ട കാറ്റേറ്റാൽ നമ്മുടെ ചിലരുടെ തൊലി വരളുമല്ലോ  ,ആ വരൾച്ച (dryness -രൂക്ഷ ) എന്ന തൊലിപ്പുറത്തെ അവസ്ഥ കണ്ടാൽ ആയുർവേദിയൻ പറയും ആ തൊലിയിൽ വാതത്തിന്റെ  രൂക്ഷ ഗുണം (dryness ) കൂടിയിരിക്കുന്നു  കുറച്ചു സ്നേഹാഗുണം കൊടുക്കൂ എന്നു (സ്നേഹം എന്നാൽ ആയുർവേദത്തിൽ ജലമാകാം oil ആകാം ) അപ്പോൾ ചിലർ moisturising cream പുരട്ടും ചിലർ ആയുർവേദ oily  cream
 പുരട്ടും ,ഒപ്പം തന്നെ കാറ്റേൽക്കുന്നത് ഒഴിവാക്കും (നിദാനപരിവർജനം )

      Topical moisturising cream ഉപയോഗിക്കുന്നതു ശാസ്ത്രീയമാണെങ്കിൽ ഇതും ശാസ്ത്രീയമാണു .

  കൈ ഒടിഞ്ഞാൽ പ്ലാസ്റ്റർ ഇടുന്നത് ശാസ്ത്രിയമാണെകിൽ (ചലഗുണ വിപരീത സ്ഥിരഗുണപ്രയോഗം ) ആയുർവേദ ചികിത്സയും ശാസ്ത്രിയമാണ് .
.നിങ്ങൾ  കശ്മീരിലെ മഞ്ഞിൽ  ആണെന്നും ചില സമയത്തു കാലുകൾ തണുത്തുമരവിച്ചതായി സങ്കൽപ്പിക്കുക , ആ ഭാഗത്തിന് ആശ്വാസം ലഭിക്കാനായി അൽപം കടുകെണ്ണ ചൂടാക്കി പുരട്ടും അതാണു ഞങ്ങളുടെ ഉഷ്ണസ്നേഹാഗുണപ്രയോഗം .ധമനി വികാസവും രക്തപ്രവാഹവും നിങ്ങൾക് ശാസ്ത്രീയമായി  പറയാം .ഭാഷ മാറിയെന്നു വെച്ച് കാര്യവും ധർമവും വ്യത്യസ്താമാകുന്നില്ലലോ ........
ഇനി വാതത്തെ കാണണമെന്നുവെച്ചാലോ രൂക്ഷ ചലഗുണം കൂടിയ abdominal gas നെ കാണാം. എന്നുവെച്ചു ആ gas ആണു വാതം എന്നു വിചാരിക്കരുത് അത് കേവലം രണ്ടോ മൂന്നോ ഗുണങ്ങൾ ചേര്ന്നു നിൽക്കുന്ന അവസ്ഥ മാത്രം .ഈ ഉദാഹരങ്ങളൊക്കെ നിങ്ങൾക് മനസിലാക്കാൻ വേണ്ടി മാത്രമായി പറഞ്ഞതാണ് .ആയുർവേദത്തിലെ ഗുണചികിത്സയുടെ  അല്പതത്വംമാത്രമാണ് ഞാൻ ഇവിടെ വിശദീകരിച്ചത് .രോഗസംപ്രാപ്തി കൂടുതൽ ആഴത്തിൽ പഠിക്കുകതന്നെചെയ്യണം .ബാഹ്യ ആന്തരികമായി ദോഷങ്ങളെഅംശാംശവികല്പനചെയ്തു നൽകുന്ന ഔഷധപ്രയോഗമാണ് ആയുർവേദചികിത്സയുടെ  കാതൽ.ആന്തരികഗുണവ്യതിരേകങ്ങളെ  വളരെആഴത്തിൽ തന്നെ പറയപ്പെടുന്നുണ്ട്.പക്ഷാഘാതം മുതലായ വാതരോഗങ്ങൾ നന്നായി പഠിക്കണമെങ്കിൽ അഷ്ടാംഗഹൃദയം എങ്കിലും കുറഞ്ഞത് ഒന്ന് വായിക്കാൻ മെനെക്കെടുക .
പിത്തവും കഫവും ഇതുപോലെ വ്യത്യസ്തങ്ങളായ ഗുണങ്ങളുടെ അടയാള വാക്കുകളാണ് .ശ്വാസകോശത്തിൽ അടഞ്ഞുകൂടുന്ന  കഫം ആയുർവേദക്കാരന്റെ   കഫം എന്ന അടയാള വാക്കിന്റെ ചില ഭാഗങ്ങൾ മാത്രം അടങ്ങിയതാണ്  . ആ കഫം ആണ് ഈ കഫം എന്നു   Abdomen gas നെ പോലെ വിചാരിക്കരുതെന്നാണ്  അർത്ഥം .
ഉഷ്ണം (ചൂട്) പിത്തത്തിന്റെ ഒരു ഗുണമാണ് . നല്ല പനിയിൽ മോപ്പ് ചെയ്യുന്ന ആധുനികൻ നൽകുന്ന  
ശീതഗുണമാണ്ശാസ്ത്രീയമെങ്കിൽ അത് തന്നെ ആണ്  ആയുർവേദീയനും ചെയ്യുന്നത് (ഉഷ്ണ വിപരീത ശീത ഗുണ application)

ദ്രവ്യ കർമം ( Pharmacological action)
Analgesic,antipyretic,antihistamine,carminative,തൂങ്ങിയ എല്ലാ ആധുനിക ദ്രവ്യ കർമങ്ങളും പച്ച മരുന്നുകളും ചെയ്തുവരുന്നു .

ആയുർവേദ ഔഷധി കല്പനകൾ

1 ) കഷായം - Water extract of herbs
2) ഘൃതം / തൈലം - Fat soluble portion of herbals
3 )അരിഷ്ടം - Alcoholic extract of herbs
4)ഗുളിക - Tablets
ഇവക്കൊക്കെ തന്നെ കൃത്യമായ dose,mode of action ഉം ഉണ്ട് .

ആയുർവേദ ചികിത്സ കാലഹരണപ്പെട്ടോ

ആയുർവേദ ചികിത്സ വിജ്ഞാനം കാലാതി വർത്തിയാണ്
Neurology,myology,milestone diseease, skin disease , തുടങ്ങിയവയിൽ ഏറെ മുൻപന്തിയിലാണ് .Piles ,fissure,fistula കളിലെ ക്ഷാര സൂത്ര ചികിത്സ Bailey and love ഇന്റെ പുതിയ എഡിഷനിൽ പോലും ഉൾപ്പെടുത്തിയിരിക്കുന്നു
Rheumatic joint pathology യിൽ   ഇന്ത്യൻ ജനത ആയുർവേദത്തെയാണ് മറ്റേതു വൈദ്യ വിഭാഗത്തെ കാളും ആശ്രയിക്കുന്നത്. ആധുനിക ശാസ്ത്ര ചിന്താഗതിയിലും ദോഷങ്ങളുടെ അംശാംശ വികല്പനം മാത്രം മതി ഒരു വൈദ്യന് .
ഒരു ഉദാഹരണം പറയാം
ആധുനിക രോഗ സംപ്രാപ്തിയിൽ (Osteoarthritis - സംഭവിക്കുന്നത് matrix proteoglycan loss --- articular  cartilage roughening(ഖര ഗുണ of വാത വൃദ്ധി )------- softening (മൃദു ഗുണ of  പിത്ത വൃദ്ധി)--------- Ulceration(വ്രണാവസ്ഥ  due to പിത്ത  )  ---------Fibrosis (സ്ഥിര ഗുണ of കഫ )  -------Locking (സ്ഥിര ഗുണ of കഫ ) ----------ഇത്തരം pathogenesis ൽ  ത്രി ദോഷങ്ങളെ   വ്യക്തമായി ദർശിക്കാൻ ആയുർവേദ ചികിത്സകന് കഴിയും .ദോഷാവസ്ഥ   നോക്കി വ്യത്യസ്തങ്ങളായ ആന്തരിക ബാഹ്യ പ്രയോഗങ്ങളിലൂടെ  ദോഷ ശമനം സാധിച്ചാണ്  ഇത് സംഭവിക്കുന്നത് .
                 എങ്കിലും വളരുവാൻ ഏറെ സാഹചര്യങ്ങളുള്ള ഈ ശാസ്ത്രം വേണ്ടത്ര ശാസ്ത്രീയ ഗവേഷണങ്ങളുടെ അപര്യാപ്തത മൂലം കേവലമൊരു മിഥ്യാശാസ്ത്രമായി ചില അജ്ഞാന ചാർവ്വാകന്മാരാൽ ചിത്രീകരിക്കപ്പെടുന്നത് ഏറെ വിഷമകരമത്രെ . evidence based medicine എന്ന നിലയിൽ ചികിത്സകർക്കുതന്നെ ആധുനിക സങ്കേതങ്ങളുപയോഗിച്ചു തെളിവുകൾ കൃത്യമായി ശേഖരിക്കാൻ കഴിയും.ഈ ലേഖകൻ ഉൾപ്പെടെ നിരവധിപേർ അപ്രകാരം ചെയ്തുവരുന്നു .ആയുർവേദത്തിന്റെ tourist സാധ്യതകൾക്കുപരിയായി അതിനെ ഒരു ചികിത്സശാസ്ത്രമായി കണ്ടു അതിന്റെ  ആത്മാവിനെ അറിഞ്ഞ ഗവേഷണ പദ്ധതികൾക്ക് ഗവൺമെന്റുകൾ ഒരിക്കലും തയ്യാറായിട്ടില്ല .ഒരു ആയുർവേദ ഗവേഷണ കേന്ദ്രം പോലും ഈ സംസ്ഥാനത്ത് നിലവിലുമില്ല.ആയുർവ്വേദ ശാസ്ത്രം കൂടുതൽ വികസിക്കണമെങ്കിൽ  ഗവേഷണങ്ങൾ അത്യന്താപേക്ഷിതമാണ് .
                                                                 ആയുർവേദത്തിന്റെ പുതിയ തലമുറ ആയുർവേദ വിരുദ്ധ ശാസ്ത്രവാദികളിൽ നിന്ന് വ്യത്യസ്തമായി യാഥാർത്ഥ ശാസ്ത്രപരീക്ഷണങ്ങളിൽ ഏർപ്പെടുകയും നിരവധി ശാസ്ത്ര ജേര്ണലുകളിൽ
ലേഖനങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തവരാണു.ഈ ലേഖകനു  തന്നെ ആയുർവേദ സിദ്ധാന്തങ്ങൾ ഉപയോഗിച്ച് ശംഖുപുഷ്പിയിൽ  നിന്നും ആകാരകരഭയിൽ നിന്നും imidazolidine 1 -3  dinitro എന്ന lignocaine നേക്കാളും 3 times significant ആയ herbal aneasthetic molecule വികസിപ്പിച്ചെടുത്ത ,ചേർക്കുരുവിന്റെ (semecarpus anacardium) milk extract നു ehrlich ascites carcinoma കോശങ്ങളുടെ വൃദ്ധിയെ എലികളിൽ തടയുവാൻ കഴിവുണ്ടെന്ന് കണ്ടെത്തിയ ,നവപാഷാണത്തിന്നു sickle cell anaemia യിൽ corrective enzymatic level ൽ action തെളിയിച്ച നിരവധി ഗവേഷണങ്ങൾ അവകാശപ്പെടാൻ കഴിയും.ഇന്ന് ആയുർവേദം ശാസ്ത്രമല്ല എന്ന് ആരെങ്കിലും അവരുടെ അജ്ഞതയാൽ വാദിക്കുമ്പോൾ അവർ തോൽപ്പിക്കാൻ ശ്രമിക്കുന്നത് എന്നെയോ ആയുർവ്വേദത്തെയോ അല്ല ,മറിച്ച് ഇനി വരാൻ പോകുന്ന തലമുറകളെ ആണ്.ആ തലമുറകൾക്കു ഈ ശാസ്ത്രത്തിന്റെ സൗഭഗം നുകരാനാവില്ല എന്നത് മാത്രമാകാം ഇത്തരം ചാർവാകചിന്തകളുടെ പരിണിതഫലം.

അനുഷ്ട്ടനങ്ങള്‍

😊കാകദൃഷ്ടി ബകധ്യാനം
ശ്വാനനിദ്രാ തഥൈവച
അല്‍പാഹാരം ജീര്‍ണ്ണവസ്ത്രം
ഏതത് വിദ്യാര്‍ത്ഥിലക്ഷണം☘🙏

ഒരു വിദ്യാര്‍ത്ഥി എത്രത്തോളം ജാഗ്രത്തിലായിരിക്കണമെന്ന് ഈസുഭാഷിതം വ്യക്തമാക്കുന്നു. ഉയരത്തില്‍ പറക്കുന്ന കാക്ക താഴെ ഭൂമിയില്‍ വിതറിയിരിക്കുന്ന ചെറിയ അരിമണികളും ധാന്യങ്ങളും കണ്ടെത്തുന്നത് എപ്രകാരമാണോ അത്തരത്തില്‍ സൂക്ഷമദൃക്കായിരിക്കണം ഒരു നല്ല വിദ്യാര്‍ത്ഥി.🙏 അറിവിന്റെ ഏതൊരംശത്തേയും എവിടെനിന്നും ശേഖരിക്കുവാന്‍ അവന്‍ സദാ സന്നദ്ധനായിരിക്കണം.🙏

😊അതുപോലെതന്നെ കൊക്ക് അതിന്റെ ആഹാര സമ്പാദനത്തിന് കാണിക്കുന്ന ഏകാഗ്രതയായിരിക്കണം ഒരു വിദ്യാര്‍ത്ഥി അവന്റെ അറിവ് സമ്പാദനത്തിന് കാണിക്കേണ്ടത്. നായയുടെ ഉറക്കംപോലെ, ഉറക്കത്തില്‍പോലും ജാഗ്രത്തില്‍തന്നെയായിരിക്കണം. നിരീക്ഷണ പടുവായ വിദ്യാര്‍ത്ഥി.🙏

😊ആഹരിക്കുന്നതിന് വേണ്ടിമാത്രം ആഹരിക്കുന്നവനായിരിക്കണം ഒരു വിദ്യാര്‍ത്ഥി.🙏 അമിതാഹാരം എപ്പോഴും ആലസ്യത്തെ മാത്രം പ്രദാനം ചെയ്യുന്നതായി ഓര്‍ക്കുക. ഉത്തമനായ ഒരു പഠിതാവ് ഒരിക്കലും അന്നവസ്ത്രാദികളില്‍ അമിതാവേശം കാണിക്കാറില്ല തന്നെ.🙏😊☘ കിഷോർ☘😊🙏 ഇന്ന് ജൂൺ 21☘😊യോഗ - ലോകത്തിന് ഭാരതത്തിന്റെ അതുല്യ സമ്മാനം.
🍁☘☘💐☘💐🍇🍇☘💐
        എല്ലാ വർഷവും ജൂൺ 21 അന്താഷാഷ്ട്ര യോഗദിനമായി ആചരിക്കാൻ ഐക്യരാഷ്ട്രസഭ തീരുമാനം എടുത്തത് ഓരോ ഭാരതീയനും അഭിമാനിക്കാനുള്ള വക നൽകുന്നതാണ്🙏💐
            നിഷ്പക്ഷമതികളും, ചിന്താശീലരും, മൂഡ വിശ്വാസങ്ങളാൽ അന്ധത ബാധിച്ചിട്ടിലാത്തവരുമായ ലോകത്തിലുള്ള ഏതു കോണിലേയും ജനവിഭാഗം യോഗയെ കൂടുതൽ കൂടുതൽ മനസ്സിലാക്കി കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്.🙏അതിന്റെ ഭാഗമായാണ് 2015 മുതൽ 170 ൽ അധികം രാജ്യങ്ങളുടെ പിൻതുണയോടെ ജൂൺ 21 അന്താരാഷ്ട്ര യോഗദിനമായി ആചരിക്കാൻ ഐക്യരാഷ്ട്ര സഭ തീരുമാനിച്ചത്.🙏
             😊ശരീരത്തിനേറെയും മനസ്സിന്റേയും ആരോഗ്യത്തെ പരിപാലിച്ചുകൊണ്ട് ഉത്തമരായ മനുഷ്യരെ സൃഷ്ടിക്കുന്ന ശാസ്ത്രമാണ് യോഗ.🙏അതായത് യോഗയുടെ ഗുണഫലങ്ങൾ വ്യക്തിതലത്തിൽ മാത്രം ഒതുങ്ങുന്നവയല്ല. അത് സമൂഹത്തിനും, രാഷ്ട്രത്തിനും, ലോകത്തിനും ശാരീരിക മാനസിക ആരോഗ്യമുള്ള ജനതയെ സംഭാവന ചെയ്യുന്നു.😊🙏

          😊ഭാരതീയ തത്വചിന്തയിൽ ഷഡ് ദർശനങ്ങളിൽ ഒന്നാണ് യോഗ. പതഞ്ജലി മഹർഷിയാണ് ഇതിന്റെ ഉപജ്ഞാതാവ്. അത് ഏതാനും ചില ശാരീരിക വ്യായാമ മുറ മാത്രമല്ല.🙏 അതൊരു തത്വചിന്ത കൂടിയാണ്. ഇതിലെ തത്വചിന്തയിലേക്ക് പോയിലെങ്കിലും, അൽപം ചില യോഗാസന വ്യായാമങ്ങൾ മാത്രം ചെയ്യുന്ന വ്യക്തിക്കും അതിനരസരിച്ചുള്ള ഗുണഫലങ്ങൾ ലഭിക്കും.🙏എട്ട് അംഗങ്ങൾ ചേർന്ന ഒരു ജീവന- തത്വശാസ്ത്ര പദ്ധതിയാണ് പതഞ്ജലിയുടെ അഷ്ടാംഗയോഗ.ഈ എട്ട് അംഗങ്ങളിൽ ആദ്യത്തെ രണ്ട് അംഗങ്ങളെങ്കിലും  വ്യക്തികൾക്ക് തങ്ങളുടെ ജീവിതത്തിൽ പ്രയോഗവൽക്കരിക്കാൻ സാധിച്ചാൽ അത് കുടുംബത്തിന്റേയും, സമൂഹത്തിന്റേയും, രാഷ്ട്രത്തിന്റേയും, അതുവഴി ലോകത്തിനേയും ആരോഗ്യത്തിനും സമാധാനത്തിനും വഴിവക്കും.🙏 യോഗയുടെ എട്ട് അംഗങ്ങളെ വളരെ സംക്ഷിപ്തമായി ഒന്നു പരിചയപ്പെടാം.💐🙏

1⃣യമം:💐🙏
              അഹിംസ പാലിക്കുക , ഒന്നിനേയും ഹിംസിക്കാതിരിക്കുക, സത്യനിഷ്ഠരായിരിക്കുക, മോഷ്ടിക്കാതിരിക്കുക ( അസ്തേയം എന്നു പറയും- വിപുലമായ അർത്ഥ തലങ്ങൾ ഉണ്ട് ), ആത്മനിയന്ത്രണം പാലിക്കുക തുടങ്ങിയവയാണ് യമത്തിൽ ഉൾപ്പെടുന്നത്.🙏
2⃣ നിയമം:🙏💐
                   ശാരീരിക മാനസിക ശുദ്ധി നിലനിർത്തുക, സന്തോഷം, അവനവനെത്തന്നെ മനസ്സിലാക്കാൻ ശ്രമിക്കൽ തുടങ്ങിയവയൊക്കെ ഈ അംഗത്തിൽ പെടുന്നു.🙏
3⃣ ആസനം:🙏😊
                      യോഗ വ്യായാമങ്ങൾ. ഇവ ശരീരത്തിന് കരുത്തും അയവും നൽകി രോഗവിമുക്തമാക്കുന്നു. നമ്മിൽ മിക്കവർക്കും ആകെ യോഗയെക്കുറിച്ചറിയുന്നത് ഈ അംഗം മാത്രം.🙏
4⃣ പ്രാണായാമം:💐🙏
                             ശ്വസന ക്രിയകൾ .
5⃣ പ്രത്യാഹാരം:💐🙏
                           ബാഹ്യമായി അലയുന്ന മനസ്സിനെ പിൻവലിപ്പിക്കൽ.🙏
6⃣ ധാരണ:💐🙏
                    മനസ്സിനെ ഏകാഗ്രമാക്കൽ .🙏

7⃣ ധ്യാനം:💐🙏😊
               
8⃣ സമാധി:💐🙏
                   പലരും തെറ്റിദ്ധരിച്ചിരിക്കുന്ന പോലെ മരണം എന്നല്ല ഇവിടെ സമാധി കൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത്. സമമായ ബുദ്ധി അവസ്ഥയാണിത്. "ധീ" എന്നാൽ ബുദ്ധി എന്നർത്ഥം.🙏💐

                😊യോഗയുടെ എല്ലാ അംഗങ്ങളും പൂർണമായും പാലിച്ചില്ലെങ്കിലും അൽപം ചില ആസനങ്ങൾ എങ്കിലും നിത്യം ചെയ്യുക ആണെങ്കിൽ അതിനനുസരിച്ചുള്ള ഗുണഫലങ്ങൾ ഉറപ്പാണ്.😊🙏
             വിഖ്യാതമായ പല മെഡിക്കൽ ഗവേഷണ സ്ഥാപനങ്ങളും യോഗ നൽകുന്ന ശാരീരിക മാസസിക ഗുണങ്ങളെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ട്. നിരവധി മനശ്ശാസ്ത്രജ്ഞരുടെ യോഗയെക്കുറിച്ചുള്ള വീക്ഷണങ്ങൾ അറിയാൻ ശ്രമിക്കുക .😊അതിന്റെ യെല്ലാം റിസൾട്ടുകൾ ഇന്റർനെറ്റിലെ നിരവധി സൈറ്റുകളിലും, നിരവധി ഗ്രന്ഥങ്ങളിലും ലഭ്യമാണ്. വിദേശ രാജ്യങ്ങളിലെ നിരവധി സ്കൂൾ - യൂണിവേഴ്സിറ്റി സിലബസുകളിൽ യോഗയിന്ന് നിർബന്ധിത പാഠ്യവിഷയമാണ്. ശാരീരിക ആരോഗ്യവും, ശാന്തമായ മനസ്സും, വികാര നിയന്ത്രണവും എല്ലാമുള്ള മനഷ്യർക്കേ തങ്ങൾക്കും സമൂഹത്തിനും, ലോകത്തിനും ശാന്തിയും നന്മയും നൽകാനാവൂ.🙏 അത്തരത്തിലുള്ള മനുഷ്യരെ സൃഷ്ടിക്കാൻ യോഗക്ക് വലിയ സംഭാവന നൽകാൻ സാധിക്കും. ലോകത്തെ ചിന്തിക്കുന്ന ഏതു ജനസമൂഹവും ഈ സത്യം കൂടുതൽ കൂടുതൽ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു.😊🙏
             യോഗയുടെ ജൻമനാടായ ഭാരതത്തേക്കാൾ അധികം വിദേശ രാജ്യങ്ങളാണ് ഇന്ന് യോഗയെ പുണരുന്നതെന്ന് തോന്നിപ്പിക്കുന്നതാണ് വാർത്തകൾ.🙏 ഈ യോഗയുടെ ജന്മദേശത്ത് യോഗക്കെതിരെയുള്ള കുപ്രചരണങ്ങൾ നിരവധിയുണ്ട്.😊എന്തിലും ഏതിലും മതം കലർത്തുകയും, അന്ധവും മൂഡവുമായ വിശ്വാസങ്ങൾ കൊണ്ട് തങ്ങളുടേതല്ലാത്തതിനെ ക്കുറിച്ചൊന്നും മനസ്സിലാക്കാൻ കഴിയാത്ത ചിലരും😊,ബുദ്ധിജീവി ചമഞ്ഞ് നടക്കുന്ന , സമൂഹത്തിന് കാലണയുടെ വിലയില്ലാത്ത ചില "🤑🙊 ബുജികളും" ഒക്കെയാണ് ഇത്തരം കുപ്രചരണങ്ങൾക്ക് പിന്നിൽ. 😊🙏ഇതു നാം തിരിച്ചറിയേണ്ടതാണ്.🙏
              വ്യക്തിക്കും, സമൂഹത്തിനും, രാഷ്രത്തിനും, ലോകത്തിനും ഗുണം ചെയ്യുന്ന ഒന്നിനെ പിൻതാങ്ങുകയും, പ്രചരിപ്പിക്കുകയും ചെയ്യുന്നത് മഹത്തരമായ നൻമയാണെന്ന് മനസ്സിലാക്കുക.😊🙏നൻമയാർന്ന ഒന്നിനെ എതിർക്കുകയും, അതിനെതിരെ കുപ്രചരണങ്ങൾ നടത്തുകയും ചെയ്യുന്നത് പാപകരമാണെന്നും മനസ്സിലാക്കുക.🙏ഈ തിരിച്ചറിവ് നമ്മെയെല്ലാം നയിക്കട്ടെ....
സൂര്യനമസ്ക്കാരം.🙏😊
🐚☘🐚☘🐚☘🐚☘🐚
ശ്വാസക്രമം:
➖➖➖➖➖➖➖➖➖
സൂര്യനമസ്ക്കാരസമയത്ത് ശ്വാസോച്ഛ്വാസം മൂക്കില്‍ കൂടി മാത്രമേ പാടുള്ളു. ശ്വാസം എടുക്കുന്നതിനെ  പൂരകം, വിടുന്നതിനെ  രേചകം, അകത്തോ പുറത്തോ നിലനിര്‍ത്തുന്നതിനെ  കുംഭകം  എന്നിങ്ങനെ പറയുന്നു.🙏

സ്ഥിതി
➖➖➖
1-ല്‍ പൂരകം,
2-ല്‍ രേചകം
3-ല്‍ പൂരകം
4-ല്‍ രേചകം
5-ല്‍ കുംഭകം
6-ല്‍ പൂരകം
7-ല്‍ രേചകം
8-ല്‍ പൂരകം
9-ല്‍ രേചകം
10-ല്‍ കുംഭകം

കുംഭകം രണ്ടു വിധം :-ശ്വാസം പുറത്തുവിടാതെ ഉള്ളില്‍ നിര്‍ത്തുന്നതിനെ  അന്തര്‍കുംഭകമെന്നും ശ്വാസം ഉള്ളില്‍ കയറ്റാതെ പുറത്തു നിര്‍ത്തുന്നതിനെ ബഹിര്‍കുംഭകം  എന്നും പറയുന്നു. 5,10 സ്ഥിതികളില്‍ ശ്വാസം ബഹിര്‍കുംഭകങ്ങളാണ്.🙏💐

😊ഐതിഹ്യം:-💐🙏
ചൂടും വെളിച്ചവും പ്രദാനം ചെയ്യുന്ന സൂര്യന്‍ എല്ലാ ജീവജാലങ്ങള്‍ക്കും ഉണര്‍വ്വും ഉന്മേഷവും നല്‍കുന്നു. പ്രപഞ്ചം ഉണ്ടായ നാള്‍ മുതല്‍ ദേവന്മാര്‍ തുടങ്ങിയെല്ലാവരും തന്നെ സൂര്യനെ വന്ദിച്ചിരുന്നു എന്നാണ്‍ ഹിന്ദുമതവിശ്വാസം. ഹിന്ദുമതത്തിലെ ആദ്ധ്യാത്മിക ഗ്രന്ഥങ്ങളില്‍ അതിനു തെളിവുകളുമുണ്ട്. ശ്രീരാമന്‍, ശ്രീകൃഷ്ണന്‍ തുടങ്ങിയ ദേവന്മാരും അസുരന്മാരും സൂര്യനമസ്ക്കാരം ചെയ്തിരുന്നതായി പറയുന്നുണ്ട്. ആദിമനു തുടങ്ങി പരമ്പരാഗതമായി മനുഷ്യരും സൂര്യനെ നമസ്ക്കരിക്കുന്നു. മനുവിന്റെ കാലത്താണ് മനുഷ്യരാചരിക്കേണ്ട ആചാരങ്ങള്‍ക്ക് വിധിയും നിയമവും ഉണ്ടായത്. ഹിന്ദുമതവിശ്വാസികള്‍ അതു അന്ന് തുടങ്ങി ഇന്നുവരെയും അനുഷ്ഠിക്കുന്നുണ്ട്. കാലോചിതമായി ചില മാറ്റങ്ങള്‍ ഉണ്ടായെങ്കിലും നിത്യാചാരങ്ങള്‍ക്ക് വലിയ ലോപമൊന്നും ഉണ്ടായിട്ടില്ല.😊🙏

😊ശാസ്ത്രീയം:😊🙏
സൂര്യനമസ്ക്കരത്തിലൂടെ നമ്മുടെ ശരീരത്തിലെ എല്ലാ സന്ധികള്‍ക്കും ചലനം സാദ്ധ്യമാകുന്നു.. പ്രഭാതസൂര്യരശ്മിക്ക് ത്വക്കില്‍ വിറ്റാമിന്‍-ഡി ഉല്പാദിപ്പിക്കുവാനുള്ള കഴിവ് ഉണ്ടെന്ന് ശാസ്ത്രം വിലയിരുത്തുന്നു. ഈ രശ്മികള്‍ക്ക് കാത്സ്യം ഉല്പാദനം നിയന്ത്രിക്കാനുള്ള പ്രത്യേക കഴിവുമുണ്ട്. സൂര്യനമസ്ക്കാരം വഴി ഉദരങ്ങള്‍ക്കും ഉദരസംബന്ധമായ മറ്റ് അവയവങ്ങള്‍ക്കും വ്യായാമം ലഭിക്കുന്നു. അതുപോലെ തന്നെ അവയവങ്ങള്‍ക്ക് ദൃഢത ലഭിക്കുന്നതിനാല്‍ ശരീരഭാഗത്ത് ക്ഷയരോഗാണുക്കളുടെ ആക്രമണവും ഉണ്ടാകുന്നില്ല.
തുടര്‍ച്ചയായി സൂര്യനമസ്ക്കാരം ചെയ്യുന്നതുവഴി അകാലവാര്‍ദ്ധക്യം ഒരു പരിധിവരെ തടയാനാകും. സന്ധികള്‍ക്ക് അയവ് വരുത്തുവാനും കുടവയര്‍ ഇല്ലാതാക്കുവാനും മനസ്സിനും ശരീരത്തിനും ഉന്മേഷം നിലനിര്‍ത്താനും സൂര്യനമസ്ക്കാരം എന്ന ആചാരവിധിയിലൂടെ സദ്ധ്യമാകുന്നുണ്ട്.
ബ്രാഹ്മണന് സൂര്യനമസ്ക്കാരത്തിനു പ്രത്യേക വിധിയുണ്ട്. അവര്‍ സൂര്യനെ ബ്രഹ്മമായി സങ്കല്പിച്ച് സേവിക്കുന്നു. ഋഷിമുനിമാരും യോഗികളും ഒക്കെ സൂര്യനെ ബ്രഹ്മമായി കരുതി പൂജിക്കുന്നു. അപ്പോള്‍ സൂര്യോപാസന എന്നത് ബ്രഹ്മോപാസനയാണ്. അവര്‍ യാഗം, ഹോമം തുടങ്ങിയവ കൊണ്ടും സൂര്യനെ വന്ദിക്കുന്നു.😊🙏

😊രീതി🙏😊
➖➖➖
നിന്നുകൊണ്ടും, ഇരുന്നുകൊണ്ടും, ഒറ്റകാലില്‍ നിന്നുകൊണ്ടും, സാഷ്ടാംഗം വീണും സൂര്യനെ നമസ്ക്കരിക്കുന്നുണ്ട്. പുരുഷന്മാര്‍ക്കാണ് ഈ വിധി. സ്ത്രീകള്‍ നിന്നുകൊണ്ട് സൂര്യനെ നോക്കി തല കുനിച്ച് നമിക്കുന്നു. ഇപ്രകാരമുള്ള നമസ്ക്കാരമുറകൊണ്ട് വ്യായാമം ചെയ്യുന്ന ഫലവുമുണ്ടാകുന്നു. ആദിത്യസേവകൊണ്ട് ക്രമേണ ജ്ഞാനമുണ്ടാകുന്നു.🙏😊

😊നിരുക്തം:🙏😊
➖➖➖➖➖
നമസ്കാരം എന്ന മലയാള പദം സംസ്കൃതത്തില്‍ ഇന്ന് ഉരുത്തിരിഞ്ഞതാണ്. നമസ്+കൃ എന്ന രണ്ട് പദങ്ങള്‍ ചേര്‍ന്നാണ് നമസ്കാരം ആയത് അര്‍ത്ഥം തലകുനിക്കല്‍, ആദരവ് പ്രകടിപ്പിക്കല്‍ എന്നൊക്കയാണ്. ഇത് മാപ്പിള മലയാളത്തില്‍ നിസ്കാരം മായിത്തീര്‍ന്നിട്ടുണ്ട്ട്.🙏🙏

😊*നാല് വിധ നമസ്കാരങ്ങള്‍-:🙏🙏🙏🙏
➖➖➖➖➖➖➖➖➖
നമസ്കാരങ്ങള്‍ നാല് വിധമുണ്ട്.
1.സൂര്യനമസ്കാരം🙏
2.സാഷ്ടാംഗ നമസ്കാരം🙏
3.ദണ്ഡ നമസ്കാരം🙏
4.പാദ നമസ്കാരം🙏
എന്നിങ്ങനെ.

👉 *സൂര്യ നമസ്കാരം😊🙏
സൂര്യനമസ്കാരം ഒരു പൂജാംഗമെന്ന നിലയിലും കര്‍മ്മകാണ്ഡമെന്ന നിലയിലും, യോഗാഭ്യാസത്തിലെ ഒരു ഭാഗമെന്ന നിലയിലും അനുഷ്ഠിക്കാറുണ്ട്.☘😊

👉 സാഷ്ടാംഗ നമസ്കാരം😊
സാഷ്ടാംഗ നമസ്കാരം എന്നത് നമ്മുടെ ശരീരത്തിന്റെ എട്ടംഗങ്ങള്‍ നിലത്ത് സ്പര്‍ശിച്ചുകൊണ്ട് (നെറ്റി, മൂക്ക്, നെഞ്ച്, വയറ്, ലിംഗം, കാല്‍മുട്ട്, കൈപ്പത്തി, കാല്‍വിരല്‍) ചെയ്യുന്ന നമസ്കാരമാകുന്നു.🙏☘

👉 ദണ്ഡ നമസ്കാരം
ദണ്ഡ നമസ്കാരം കൈ ശിരസിനുമുകളില്‍ കൂപ്പിക്കൊണ്ട് ദണ്ഡകൃതിയില്‍ (വടി പോലെ) കിടക്കുന്നതാകുന്നു.😊🙏

👉 പാദ നമസ്കാരം
ക്ഷേത്രദര്‍ശന സമയത്തോ പൂജാവേളകളിലോ മുട്ടുകുത്തി (വജ്രാസനം) ഇരുന്നുകൊണ്ട് നെറ്റി തറയില്‍ മുട്ടിച്ച് തൊഴുന്നതാണ് പാദ നമസ്കാരം.🙏😊

😊ആശ്രയം, ശരണം, രക്ഷ, അഭയം, ത്രാഹി എന്നീ പദങ്ങളാണ് നമസ്കാരത്തിനൊപ്പം ഉപയോഗിക്കുക. പൂര്‍ണ്ണ സമര്‍പ്പണമാണ് നമസ്കാരമെന്നു ഇതില്‍നിന്നെല്ലാം തെളിയുന്നു.😊🙏

😊സ്ത്രീകള്‍ക്ക് സാഷ്ഠാംഗമോ, ദണ്ഡമോ, സൂര്യമോ ചെയ്യാന്‍ പാടുള്ളതല്ല.* ഇതിനുള്ള കാരണം സ്ത്രീയുടെ ശരീരഘടന സാഷ്ഠാംഗ നമസ്കാരത്തെ അനുവദിക്കുന്നില്ല.(ലിംഗഭാഗം ഇല്ലാത്തതിനാല്‍ ഏഴു അംഗങ്ങളേ തരയില്‍ സ്പര്‍ശിക്കൂ. മാത്രമല്ല, സ്തനങ്ങള്‍ ഭൂമിയില്‍ അമരാനും പാടുള്ളതല്ല.) സാഷ്ഠാംഗം പാടില്ലെങ്കില്‍ ദണ്ഡവും അനുവദനീയമല്ല. വൈദീകാചാരമാകയാല്‍ സൂര്യ നമസ്കാവും പാടില്ല. *പാദ നമസ്കാരം മാത്രമേ സ്ത്രീകള്‍ ആചരിക്കാവു😊🙏
🕉🕉

😊ശാസ്ത്രീയ തത്വം:-🙏😊
☘☘
കുനിഞ്ഞ് നമസ്കരിക്കുമ്പോള്‍ വാസ്തവത്തില്‍ നമ്മുടെ പിന്നാമ്പുറമാണ് പുറമേ കാട്ടുന്നത്. മുമ്പോട്ട്കുനിയുന്നത് ഭാരം വര്‍ദ്ധിക്കുമ്പോഴാകുന്നു. അഹന്തയുടെ ഭാരം വര്‍ദ്ധിച്ച നാം ആ ഭാരത്താല്‍ തല ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നത്കൊണ്ട് ഒരിക്കല്‍ ഒടിഞ്ഞുവീഴാനിടയാകും. എന്നാല്‍ കുനിഞ്ഞുനില്‍ക്കുന്ന ഒന്ന് ഭാരത്തെ അതിജീവിക്കുന്നു.🙏 അഹങ്കാരത്താല്‍ നേടുന്ന ഉയര്‍ച്ചയും ഇതുതന്നെ. താഴ്മ ഉണ്ടാകുന്നത് നാം എന്തെങ്കിലും സമര്‍പ്പിക്കുമ്പോഴാണ്. സമര്‍പ്പണത്താല്‍ നാം ഭാരത്തില്‍ നിന്നും മുക്തമാകും.🙏
😊🙏ഗുണഫലങ്ങള്‍:-🍇💐

ഇന്ദ്രിയങ്ങള്‍ നിറഞ്ഞ മുന് വശം അഹന്തതയുടെ സ്ഥാനമാണ്. ഇതിനെ താഴേക്ക് കൊണ്ടുവരുമ്പോള്‍, അതായത് മുന്നോട്ട് കുനിയുമ്പോള്‍ നാം അസത്യത്തില്‍ നിന്നും പിന്‍ വാങ്ങുകയാണ്‍ എന്നതിനെ സൂചിപ്പിക്കുന്നു. കൂടാതെ, ശിരസ്സ് ആകാശതത്വത്തിലും പാദം ഭൂമിയിലും ആകയാല്‍ ശിരസ്സ് ഭൂമിയെ സ്പര്‍ശിക്കവെ ആകാശവും ഭൂമിയും തമ്മിലുള്ള അകലം ശൂന്യമായി ഭവിക്കയാല്‍ ശിരസ്സിനുള്ളിലെ മനോബുദ്ധികളില്‍ രജോഗുണ തമോഗുണ വൃത്തികളും ശൂന്യമാകുന്നു. അതായത് ഭൂമിയുടെ ആകര്‍ഷണബലത്താല്‍ ദുഷ്ടഗുണങ്ങള്‍ താഴെക്ക് ഒഴുകിപ്പോയി സാത്വികഗുണങ്ങള്‍ ലഭിക്കും എന്നാണ് സങ്കല്പം😊🙏
🕉 💐

എന്താണ് യോഗ?

എന്താണ് യോഗ?

ഡോ. കെ. ജയകൃഷ്ണൻ എഴുതുന്നു.
ജൂൺ 21 യോഗാദിനം ഗംഭീര ആഘോഷമാക്കുന്നു.
യോഗയുടെ പ്രചരണം ആണ് ലക്ഷ്യം.
ആയതിനാൽ യോഗയെക്കുറിച്ച് ചില അടിസ്ഥാന വിവരങ്ങൾ പങ്കുവെക്കുന്നു.

യോഗ എന്ന വാക്കിന് അർത്ഥം യോഗം, സംയോഗം, കൂടിച്ചേരൽ എന്നൊക്കെയാണ്.
ഭൗതിക ശരീരവും മനസ്സിന്റെ ഉള്ളറകളിലെ ദിവ്യ ചൈതന്യവും (ആത്മാവ് എന്നും പറയാം) തമ്മിലുള്ള കൂടിച്ചേരലാണ് ഉദ്ദേശിക്കുന്നത്.
പ്രാചീന ഭാരതത്തിൽ പ്രചാരത്തിലുണ്ടായിരുന്ന ദർശനങ്ങൾ ആയിരുന്നു
സാംഖ്യം, യോഗം, ന്യായം, വൈശേഷികം, പൂർവ്വമീമാംസ, ഉത്തര മീമാംസ എന്നിവ.
അതിലൊന്നായ യോഗം എന്ന ദർശനത്തിന്റെ ഉപജ്ഞാതാവ് പതഞ്ജലി മഹർഷി ആണ്.
അദ്ദേഹത്താൽ പറയപ്പെട്ട അഷ്ടാംഗയോഗയിലെ എട്ടു ഭാഗങ്ങളാണ്

യമം
നിയമം
ആസനം
പ്രാണായാമം
പ്രത്യാഹാരം
ധാരണം
ധ്യാനം
സമാധി
ഇവ ഓരോന്നും എന്തൊക്കെയാണെന്ന് നോക്കാം...

യമം എന്ന പദം കൊണ്ടുദ്ദേശിക്കുന്നത് സ്വയം നിയന്ത്രിക്കുക. യോഗ ചെയ്യുമ്പോൾ വിഘ്നമുണ്ടാക്കാൻ സാദ്ധ്യതയുള്ള കാര്യങ്ങളിൽ നിന്നും സാധകന്റെ മനസ്സിനെ ചെറുത്തു നിർത്തുന്ന ക്രിയകളാണ് യമം.

അഹിംസ
സത്യം
അസ്തേയം
ബ്രഹ്മചര്യം
അപരിഗ്രഹം എന്നിവയാണ് യമങ്ങൾ.

അഹിംസ
മനസ്സാ, വാചാ കർമ്മണാ ഒരു ജീവിയേയും ഉപദ്രവിക്കാതിരിക്കുക, കൊല്ലാതിരിക്കുക.

സത്യം സർവ്വഭൂതങ്ങൾക്കും ഹിതമായതിനെ സത്യം എന്നു പറയുന്നു. വ്യാജമായത് ചെയ്യാതിരിക്കുകയും, ഉള്ളത് മാത്രം ഉള്ളത് പോലെ പറയുകയും  ചെയ്യുകയും ചെയ്യുക.

അസ്തേയം ആരേയും വഞ്ചിക്കാതിരിക്കുകഅന്യന്റെ മുതൽ അപഹരിക്കാതിരിക്കുക.

ബ്രഹ്മചര്യം  ഒറ്റവാക്കിൽ പറഞ്ഞാൽ മാനസ്സികവും ശാരീരികവുമായ എല്ലാവിധ ഇന്ദ്രിയ സുഖങ്ങളേയും നിയന്ത്രിച്ച് സദാ സമയവും നല്ല ചിന്തകളിലും പ്രവൃത്തികളിലും മുഴുകുക എന്നതാണു  ബ്രഹ്മചര്യം.

അപരിഗ്രഹം ആരിൽ നിന്നും ഒന്നും ദാനമായി സ്വീകരിയ്ക്കാതിരിക്കുക അത്യാവശ്യ മായതിനെക്കവിഞ്ഞ് യാതൊന്നിനേയും, ആഗ്രഹിക്കാതിരിക്കുക, അനുഭവിക്കാതിരിക്കുക, ഒന്നിനോടും മമത ഇല്ലാതിരിക്കുക.

ഇങ്ങിനെ യമം പരിശീലിക്കുന്ന സാധകൻ തിന്മയിൽനിന്നും, ശുദ്ധീകരണത്താൽ സ്വയം പരിരക്ഷിച്ച് സമൂഹത്തിനു നന്മനല്കുന്നു.

നിയമം യമങ്ങളെ അനുഷ്ഠിച്ച സാധകനെ ധാർമ്മിക ജീവിതത്തിന്റെ വഴികളുമായി ബന്ധിപ്പിക്കുന്നതാണ് നിയമങ്ങൾ.

ശൗചം,
സന്തോഷം,
തപസ്സ്,
സ്വാദ്ധ്യായം, ഈശ്വരപ്രണിധാനം,
എന്നിവയാകുന്നു നിയമങ്ങൾ

ശൗചം ആന്തരികം, ബാഹ്യം എന്നിങ്ങനെ രണ്ടുതരം ശൗചങ്ങളുണ്ട്.
മനസ്സിലെ മലങ്ങളെ അകറ്റുന്ന ഇന്ദ്രിയ നിഗ്രഹം ആന്തരിക ശൗചമാകുന്നു.

സന്തോഷം കർമ്മ ഫലങ്ങൾ നല്ലതാണെങ്കിലും അല്ലെങ്കിലും സ്വീകരിച്ച് സദാസമയവും സന്തോഷവാനായിരിക്കുക.

തപസ്സ് പ്രത്യേക നിഷ്ഠകളിലൂടെ സ്ഥൂല ശരീരത്തെ പൂർണ്ണ നിയന്ത്രണവിധേയമാക്കി ധ്യാനമാർഗ്ഗം പരീശീലിയ്ക്കുന്നതാണു തപസ്സ്.

സ്വാദ്ധ്യായം താൻ ചെയ്യുന്ന ജോലിയോട് ബന്ധമുള്ള  ശാസ്ത്ര വിഷയങ്ങളെക്കുറിച്ച് നിരന്തരമായുള്ള പഠനം.

ഈശ്വരപ്രണിധാനം തനിക്ക് അതീതമായ ഒരു ശക്തി പ്രപഞ്ചത്തിൽ ഉണ്ടെന്നും, താൻ ചെയ്യുന്നതെല്ലാം ഈശ്വരനാകുന്ന ആ ശക്തി ചൈതന്യത്തിൽ അർപ്പിച്ചു കൊണ്ട് ചെയ്യുന്നതാണു ഈശ്വരപ്രണിധാനം.


ഇങ്ങനെ സത്കർമ്മങ്ങൾ വഴി ധാർമ്മിക ജീവിതം നയിക്കുന്നതിനു നിയമം സഹായിക്കുന്നു.

ആസനം ഇന്ദ്രിയങ്ങളെ ബാഹ്യ വ്യവഹാരങ്ങളിൽ നിന്ന് അകറ്റി, അവയെ നിയന്ത്രിച്ച്, സ്വസ്ഥമായും സ്ഥിരമായും നിലകൊള്ളാൻ സഹായിക്കുന്ന  ശാരീരികസ്ഥിതികൾ അഥവാ  പൊസിഷനുകൾ ആണ് ആസനങ്ങൾ.

പ്രാണായാമം പ്രാണൻ എന്നാൽ പ്രാണവായു. നമ്മുടെ നിയന്ത്രണത്തിൽ അല്ലാതെ നടക്കുന്ന ശ്വാസോച്ഛാസങ്ങളും വായുവിന്റെ ചലനങ്ങളും അൽപ്പനേരത്തേക്ക് നമ്മുടെ നിയന്ത്രണത്തിൽ കൊണ്ടു വരാനുള്ള ശ്രമമാണ് പ്രാണായാമം.

ജ്ഞാന, കർമ്മ ഇന്ദ്രിയങ്ങളെ നിയന്ത്രിച്ച് ബാഹ്യലോകത്തു നിന്ന് അകലുന്നത്  പ്രത്യാഹാരമെന്നും, ശ്രദ്ധ ഏതെങ്കിലും ഒന്നിലേക്ക് കേന്ദ്രീകരിക്കുന്നതിനെ ധാരണം എന്നും ബുദ്ധിയെയും ചിന്തകളേയും അതിലേക്കെത്തിക്കുന്നതിനെ ധ്യാനം എന്നും തൽഫലമായി ആപേക്ഷികം മാത്രമായ സുഖദു:ഖശീതോഷ്ണ സംഗങ്ങളെ ഇല്ലാതാക്കി സമമായ ബുദ്ധിയിലേക്ക്  മനസ്സിനെ എത്തിച്ച് സമാധി കൈവരിക്കുന്നതും എല്ലാം ചേർന്നതാണ് യോഗ.

പക്ഷേ നിർഭാഗ്യവശാൽ ഈ മഹത് സാഗരത്തിലെ ആസനവും പ്രാണായാമവും മാത്രമായി ചുരുങ്ങിയ തോതിലാണ് ഇന്ന് യോഗ അറിയപ്പെടുന്നത്
ബാക്കിയുള്ള 6 വിഭാഗങ്ങൾ അത്ര പെട്ടെന്ന് കച്ചവട ചരക്കാക്കാൻ സാധിക്കില്ല എന്നതു  തന്നെയാണ് കാരണം.
യോഗക്ക് നേരിട്ട ച്യുതി സൂചിച്ചിച്ചു എന്നേ ഉള്ളൂ.

ഇനി യോഗയുടെ നിർവചനം നോക്കാം.
യോഗ: ചിത്തവൃത്തി നിരോധ:
ചിത്തവൃത്തി എന്നാൽ മനസ്സിന്റെ വ്യാപാരങ്ങൾ. അതിനെ നിരോധിക്കലാണ് യോഗ.
എല്ലാ തിരക്കുകളും മാറ്റി വെച്ച് സ്വസ്ഥമായിട്ട് ഒരിടത്ത് ഇരിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്. അങ്ങിനെ ഇരിക്കാൻ കഴിഞ്ഞാലും ആ സ്വസ്ഥത ശരീരത്തിനു മാത്രമല്ലേ ഉള്ളൂ. ആ നിർവൃതി മനസ്സിനും കൂടി കിട്ടിയാലോ...
അതിനു വേണ്ടിയാണ് യോഗ.
ശരീരാവയവങ്ങൾ ചില പ്രത്യേക രീതിയിൽ ക്രമീകരിച്ച് ചെയ്യുന്ന ആസനങ്ങളുടെ പൂർണ്ണ ഫലം കിട്ടണമെങ്കിൽ മനസ്സിന്റെ ശ്രദ്ധ അതിൽ കേന്ദ്രീകരിക്കുകയും ക്രമേണ മനസ്സിനെ കുറച്ചു സമയമെങ്കിലും ശ്യൂനമാക്കി നിർത്താനും കഴിയണം.
അതിന് ശ്വാസഗതിയേയും നിയന്ത്രിക്കേണ്ടതുണ്ട്.
പെട്ടെന്നു സാധിക്കില്ലെങ്കിലും ക്രമേണയെങ്കിലും ആ നിലവാരത്തിലേക്ക് എത്താൻ കഴിഞ്ഞില്ലെങ്കിൽ,
സ്ക്കൂളിൽ പി.ടി മാഷ് ചെയ്യിക്കുന്നതോ ജിംനേഷ്യത്തിൽ വെച്ച് ചെയ്യുന്നതോ ആയ വ്യായാമ മുറകളിൽ നിന്ന് യോഗ വ്യത്യസ്തമാകാതെ പോകും.

മനസ്സിന്റെ വ്യാപാരങ്ങളെ കടിഞ്ഞാൺ ഇട്ടാൽ, ബാഹ്യലോകത്തെ വിഷയ സുഖങ്ങളിലേക്കുള്ള പഞ്ചേന്ദ്രിയങ്ങളുടെ ഗതി നിയന്ത്രിച്ചാൽ നമുക്ക് നമ്മെത്തന്നെ മനസ്സിലാക്കാൻ സാധിക്കും,
അതായത് നമ്മുടെ ഹൃദയ താളം, രക്തത്തിന്റെ ഒഴുക്കിന്റെ താളം, മർദ്ദം,
ദഹനം നടക്കുന്നത്, തുടങ്ങിയവ മനസ്സിലാക്കാനും കാലക്രമേണ അവയെ നിയന്ത്രിക്കാനും യോഗ പരിശീലകർക്ക് കഴിയും.
പക്ഷേ അതൊക്കെ സാധിച്ചെടുക്കണമെങ്കിൽ കഠിനമായ പരിശീലനവും മുടങ്ങാത്ത അഭ്യാസവും വേണം.
അതു കൊണ്ട് ഗഹനമായ വിഷയങ്ങളെക്കുറിച്ച് ആദ്യം തന്നെ ഉത്കണ്ഠ പുലർത്താതെ, താരതമ്യേന ലളിതവും എന്നാൽ കൂടുതൽ ഫലവത്തുമായ സൂര്യനമസ്ക്കാരം പോലെ ഉള്ളവ പരിശീലിക്കാൻ ശ്രമിക്കുക.
ക്രമേണ മനസ്സിനെ ബാധിക്കുന്ന അസുഖങ്ങളായ ക്രോധം, ശോകം, വിദ്വേഷം, അതിമോഹം, അനുരാഗം, അസൂയ, കുശുമ്പ്, മദം, മാത്സര്യം തുടങ്ങിയവയും ശാരീരികമായി അമിത വണ്ണം, അമിത രക്തസമ്മർദം, പ്രമേഹം, ആസ്ത്മ, അസ്ഥി സന്ധി രോഗങ്ങൾ, മലബന്ധം, അജീർണ്ണം തുടങ്ങിയ രോഗങ്ങളേയും ചെറുക്കാവുന്നതാണ്.
ഇന്നത്തെ സമൂഹത്തിൽ ഏറ്റവും നല്ല കച്ചവട സാധ്യതയുള്ള യോഗ, ആയുർവേദം, ജ്യോതിഷം, വാസ്തു തുടങ്ങിയവയുടെ ബാഹ്യകവചത്തിൽ പൊതിഞ്ഞ് എന്തും വിൽക്കാം എന്ന ഒരു സ്ഥിതി നിലവിലുണ്ട്.
അതിനാൽ പരസ്യവാചകങ്ങൾ മാത്രം വിശ്വസിച്ച് ഈ പേരുകൾ കേൾക്കുമ്പോഴേക്കും എടുത്ത് ചാടിയാൽ വീഴുന്നത് ചതിക്കുഴിയിലേക്കാവും എന്ന ബോധത്തോടെ യഥാർത്ഥ അറിവുള്ളവരിൽ നിന്ന് മാത്രം ഉപദേശം സ്വീകരിച്ച് കൃത്യമായി യോഗ പരിശീലിച്ച് ആരോഗ്യവാന്മാരും സന്മനസ്സിൻ ഉടമകളും ആയിത്തീരുക.
പറ്റുമെങ്കിൽ ഈ സന്ദേശം മറ്റുള്ളവർക്ക് കൂടി പങ്കു വെക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
നമ്മുടെ ശരീരവും മനസ്സും നമ്മളേക്കാൾ നന്നായി മനസ്സിലാക്കാൻ മറ്റാർക്കും കഴിയില്ല എന്ന് ഒരിക്കൽക്കൂടി ഓർമ്മിപ്പിച്ച് കൊണ്ട് യോഗ ദിനാശംസകൾ നേരുന്നു.
ഡോ. കെ. ജയകൃഷ്ണൻ

Thursday, 29 June 2017

നിലവിളക്കില്‍ എത്ര തിരിയിട്ട് കത്തിക്കണം?

നിലവിളക്കില്‍ എത്ര തിരിയിട്ട് കത്തിക്കണം?
" ഏകവര്‍ത്തിര്‍മ്മഹാവ്യാധിര്‍-
ദ്വിവര്‍ത്തിസ്തു മഹദ്ധനം;
ത്രിവര്‍ത്തിര്‍മ്മോഹമാലസ്യം,
ചതുര്‍വ്വര്‍ത്തിര്‍ദ്ദരിദ്രതാ;
പഞ്ചവര്‍ത്തിസ്തു ഭദ്രം സ്യാ-
ദ്വിവര്‍ത്തിസ്തു സുശോഭനം "
വര്‍ത്തിയെന്നാല്‍ തിരി, ദീപനാളമെന്നൊക്കെ അര്‍ത്ഥം കല്പിക്കുന്നു.
സന്ധ്യയ്ക്ക് ഈശ്വരസമര്‍പ്പണത്തിനുവേണ്ടി കത്തിക്കുന്ന നിലവിളക്കിലെ തിരിയെപ്പറ്റിയാണ്‌ മുകളില്‍ പറഞ്ഞിരിക്കുന്നത്.
ഒരു വിളക്കില്‍ തിരിക്കെന്തിരിക്കുന്നു എന്നായിരിക്കും പുതിയവരുടെ ചോദ്യം. എന്നാല്‍ ഒത്തിരി യാഥാര്‍ത്ഥ്യങ്ങളത്തില്‍ ഒളിഞ്ഞിരിക്കുന്നുവെന്ന് ഉത്തരം നല്‍കേണ്ടിവരും.
ഒറ്റത്തിരി മാത്രമിട്ട് വിളക്കുകത്തിച്ചാല്‍ മുതിര്‍ന്നവര്‍ വഴക്കുപറയും. ഒറ്റത്തിരി രോഗത്തിന്റെ ലക്ഷണമെന്നാണ് അവര്‍ പറഞ്ഞിരുന്നത്. മൂന്നു തിരിയിട്ട് കത്തിച്ചാല്‍ അത് ആലസ്യത്തിന്റെ ലക്ഷണമാണെന്നും നാല് തിരിയാകട്ടെ ദാരിദ്രത്തിന്റെ ലക്ഷണമാണെന്നുമാണ് അറിവുള്ളവര്‍ പഠിപ്പിച്ചിരുന്നത്.
എന്നാല്‍ രണ്ടു തിരിയിട്ട് കത്തിച്ചാല്‍ (കിഴക്കോട്ടും പടിഞ്ഞാറോട്ടും ഉത്തമം) ധനമുണ്ടാകുമെന്നും തിരി അഞ്ചായാല്‍ വളരെ നല്ലതാണെന്നും ഏഴ് തിരിയിട്ട് കത്തിച്ചാല്‍ സര്‍വ്വ വിധ ഐശ്വര്യങ്ങളും ഉണ്ടാകുമെന്നുമാണ് ആചാര്യന്മാര്‍ വിധിച്ചിട്ടുള്ളത്.
എന്നാല്‍ തിരിയെത്രയിട്ടാലും വെളിച്ചത്തിന് മാറ്റമുണ്ടാകുമെന്നല്ലാതെ മറ്റെന്തു ഗുണമാണ് ലഭിക്കുകയെന്ന് ചോദിച്ചാല്‍ അതിന് ശരിക്കുത്തരം നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ ചോദ്യകര്‍ത്താവിന് കീഴടങ്ങുകയേ വഴിയുള്ളൂ.
എന്നാല്‍ " ഡൗസിങ് റോഡ്‌ " എന്ന ഒരു ചെറിയ ഉപകരണം കൊണ്ട് ഇതിന്റെ ശാസ്ത്രീയത ശാസ്ത്രജ്ഞന്മാര്‍ തെളിയിച്ചിരിക്കുകയാണ്.
ഒറ്റത്തിരി മാത്രം ഇട്ട് കത്തിച്ചാല്‍ വിളക്കില്‍ നിന്നും പ്രതികൂല ഊര്‍ജ്ജമാണ് പ്രസരിക്കുന്നതെന്നാണ് ഈ ഉപകരണം നമ്മെ ബോദ്ധ്യപ്പെടുത്തിത്തരുന്നത്. രണ്ടു തിരിയിട്ട വിളക്കില്‍ നിന്നും ദൃശ്യമാകുന്നത് അനുകൂല ഊര്‍ജ്ജവും ഒന്നും മൂന്നും നാലും ദീപനാളങ്ങളുള്ള വിളക്കില്‍ നിന്നും പ്രതികൂലോര്‍ജ്ജങ്ങള്‍ ഉണ്ടായപ്പോഴാകട്ടെ രണ്ടുംഅഞ്ചും ഏഴും തിരിയിട്ട വിളക്കില്‍ ദൃശ്യമായത് വളരെ അനുകൂലമായ ഊര്‍ജ്ജവും.
ദീപനാളത്തിന്റെ ശാസ്ത്രീയത വ്യക്തമായ രീതിയില്‍ മനസ്സിലാക്കിയതുകൊണ്ടാണ്‌ ഒറ്റതിരിയിട്ട് വിളക്ക് കത്തിക്കരുതെന്ന് ആചാര്യന്മാര്‍ വിധിച്ചിരുന്നത്

Wednesday, 28 June 2017

ശനി മാറുന്നു, ഓരോ കൂറുകാരുടെയും ഫലം ഇതാ!

ശനി മാറുന്നു, ഓരോ കൂറുകാരുടെയും ഫലം ഇതാ!

2017 ജൂൺ 21നു ശനി ധനുരാശിയിൽ നിന്നു വൃശ്ചികം

രാശിയിലേക്കു മാറി ശനി വക്രത്തിൽ പ്രവേശിക്കുന്നു.

ഈ മാറ്റം 2017 ഒക്ടോബർ 26 വരെ.

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4) ഈ കൂറുകാർക്ക് ശനി ചാരവശാൽ ‘8’ ലേക്കു തിരികെവരുന്നു. അതിനാൽ കാര്യതടസ്സം, ധനനഷ്ടം, മനഃക്ലേശം ഇവ അനുഭവപ്പെടാൻ ഇടയുണ്ട്.

ഇടവക്കൂറ് (കാർത്തിക, അവസാന 3/4, രോഹിണി, മകയിരം ആദ്യ 1/2) ഈ കൂറുകാർക്കു കണ്ടകശനി തിരികെ വരുന്നു. അതിനാൽ കാര്യതടസ്സം, ധനപരമായി തടസ്സങ്ങൾ, മനസ്സുഖക്കുറവ് ഇവ അനുഭവപ്പെടാം.

മീഥുനക്കൂറ് (മകയിരം അവസാന 1/2, തിരുവാതിര, പുണർതം ആദ്യ 3/4 ഇവർക്കു നിലവിലുള്ള കണ്ടകശനി ദോഷം മാ റുന്നു.

കർക്കടകക്കൂറ്  (പുണർതം അവസാന 1/4, പൂയം, ആയില്യം ) ഇവർക്കു കണ്ടകശനി, ഏഴരശനി ദോഷം ഇല്ല.

ചിങ്ങക്കൂറ്  ( മകം, പൂരം, ഉത്രത്തിൽ ആദ്യ 1/4 ) ഇവർക്കു കണ്ടകശനി ദോഷം കാണുന്നതിനാൽ കാര്യതടസ്സം, മനഃക്ലേശം, ധനപരമായ ബുദ്ധിമുട്ടുകൾ ഇവ അനുഭവപ്പെടാം.

കന്നിക്കൂറ് ( ഉത്രത്തിൽ അവസാന 3/4, അത്തം, ചിത്തിര ആദ്യ 1/2 ) ഇവർക്ക് ഉണ്ടായിരുന്ന കണ്ടകശനി ദോഷം മാറുന്നു.

തുലാക്കൂറ് (ചിത്തിര അവസാന 1/2, ചോതി, വിശാഖം ആദ്യ 3/4 ) ഈ കൂറുകാർക്ക് ഏഴരശനി താൽക്കാലികമായി തിരികെവരുന്നു. അതിനാൽ ഈ കാലയളവിൽ ധനപരമായും വാ ഹന ഉപയോഗത്തിലും കൂടുതൽ ശ്രദ്ധിക്കണം.

വൃശ്ചികക്കൂറ് (വിശാഖം അവസാന 1/4, അനിഴം, തൃക്കേട്ട) ഈ കൂറു കാർക്ക് ഏഴരശനിയുടെ മധ്യഭാഗം താൽക്കാലികമായി വരുന്നു. അതുകൊണ്ടു രോഗകാര്യത്തിലും ധനപരമായ കാര്യത്തിലും തൊഴിലിലും കൂടുതൽ ശ്രദ്ധിക്കണം.

ധനുക്കൂറ് ( മൂലം, പൂരാടം, ഉത്രാടം ആദ്യ 1/4 ) ഈ കൂറുകാർക്ക് ഏഴരശനിയുടെ ആദ്യഭാഗമായതിനാൽ നിലവിലുള്ള ദോഷത്തിന്റെ ശക്തി കുറയുന്നു.

മകരക്കൂറ്  ( ഉത്രാടം അവസാന 3/4, തിരുവോണം, അവിട്ടം ആദ്യ 1/2 ) ഇവർക്ക് ഉണ്ടായിരുന്ന ഏഴരശനിദോഷം താൽക്കാലികമായി മാറുന്നു.

കുംഭക്കൂറ് (അവിട്ടം അവസാന 1/2, ചതയം, പൂരുരുട്ടാതി ആദ്യ 3/4 ) ഈ കൂറുകാർക്കു കണ്ടകശനി ദോഷം താൽക്കാലികമായി വരുന്നു. അതുകൊണ്ട് അലസത, കാര്യതടസ്സം, മനസ്സുഖക്കുറവ്, വാഹനച്ചെലവ് ഇവ ഉണ്ടാകാം.

മീനക്കൂറ് (പൂരുരുട്ടാതി അവസാന 1/4, ഉത്രട്ടാതി, രേവതി ) ഇവർക്കു നിലവിലുണ്ടായിരുന്ന കണ്ടകശനി ദോഷം താൽക്കാലികമായി മാറുന്നു.

ശനിയുടെ പുറകോട്ടുള്ള മാറ്റം താൽക്കാലികമാണ്. 2017 October 26 വരെ. ശനിവക്രത്തിൽ ആയതിനാൽ മേൽപറഞ്ഞ ദോഷങ്ങളുടെ ശക്തി കുറയാമെന്നും പറയുന്നു.

യോഗീശ്വരന്‍

യോഗീശ്വരന്‍ : യോഗമാര്‍ഗത്തില്‍ പ്രവേശിക്കുക എന്നതിന്‌ വിപുലമായ അര്‍ത്ഥ തലങ്ങളുണ്ട്‌. ഭൌതികമായ ഈ ശരീരത്തിന്റെ പരിമിതികള്‍ മനസ്സിലാക്കി അതിനപ്പുറത്തേക്കു കടക്കാന്‍ പരിശ്രമിക്കുന്നയാളാണ്‌ യോഗി. താന്‍ ഈ പ്രകൃതിയുടെ തന്നെ തടവുകാരനാണ്‌ എന്ന തോന്നല്‍ അയാളില്‍ ശക്തമായിരിക്കും. ചെറിയ അതിര്‍വരമ്പുകള്‍ തന്റെ വഴി മുടക്കുന്നു എന്ന തോന്നലുള്ള ഒരാള്‍ക്ക്‌, അതിലും വലിയ തടസ്സങ്ങള്‍ തന്റെ ഗതിയില്‍ പ്രതിബന്ധം സൃഷ്‌ടിക്കാന്‍ ഉണ്ടാവുമെന്ന്‍ ഊഹിക്കാനാവും. അതിനുവേണ്ടി അയാള്‍ക്ക്‌ ഈ ഭുമിയെ പ്രദക്ഷണം വയ്ക്കേണ്ട ആവശ്യമൊന്നുമില്ല. ഈ പ്രപഞ്ചത്തിലെവിടെ ചെന്നാലും, ഒന്നല്ലെങ്കില്‍ മറ്റൊരു പ്രതിബന്ധം നിങ്ങളുടെ വഴിമുടക്കാനായുണ്ടാവും. യോഗത്തിലൂടെ യോഗി സാധിക്കുന്നത്‌, ഈ ഭൌതിക പ്രപഞ്ചത്തിലെ അതിര്‍വരമ്പുകളെയൊക്കെ മുറിച്ചു കടക്കലാണ്‌.

അതിനു വേണ്ടത്‌ പഞ്ചഭൂതങ്ങളേയും തന്റെ നിയന്ത്രണത്തിലാക്കാനുളള കഴിവാണ്‌. യോഗയിലൂടെ യോഗി ഈ തരത്തിലുളള കഴിവു മാത്രമല്ല, ദൃശ്യ പ്രപഞ്ചത്തിന്‌ അപ്പുറത്തുളള തലങ്ങളിലേക്കും കടന്നുചെല്ലാനുളള ശക്തി കൂടി നേടുന്നു. അന്തമുള്ളതിനേയും അനന്തമായിട്ടുള്ളതിനേയും യോഗ കൂട്ടിയിണക്കുന്നു. എല്ലാ അതിരുകളും മറികടന്ന്‍ അനന്തതയില്‍ ലയിക്കുന്നവനാരോ, അവനാണ്‌ യോഗീശ്വരന്‍.

വീരശൂരപരാക്രമിയായ രാവണൻ മരണക്കിടക്കയിൽ രാമനോട് ഇങ്ങനെ പറയുകയുണ്ടായി ......

വീരശൂരപരാക്രമിയായ രാവണൻ മരണക്കിടക്കയിൽ രാമനോട് ഇങ്ങനെ പറയുകയുണ്ടായി ......
അല്ലയോ രാമാ ...,
ഞാൻ പല കാര്യങ്ങളിലും അങ്ങയെക്കാൾ ശ്രേഷ്ടനാണ് ....
ഞാൻ അങ്ങയെക്കാൾ ഉയർന്ന ജാതിയിൽ പെട്ട ബ്രാന്മണനാണ് ....
ഞാൻ വയസ്സിൽ നിന്നെക്കാൾ മൂത്തവനും ആണ് ..
എന്റെ കുടുബം നിന്റെ കുടുംബത്തെക്കാൾ വളരെ വലുതാണ് ..
എന്റെ കഴിവുകൾ നിന്നെക്കാൾ മികച്ചതാണ് ...
നിന്റെ ' കൊട്ടാരം മാത്രം സ്വർണ്ണ നിർമ്മിതമായിരുന്നു .
എന്നാൽ എന്റെ ലങ്ക മുഴുവൻ സ്വർണ്ണ നഗരിയായിരുന്നു ..
ഞാൻ ബലത്തിലും ... അംഗബലത്തിലും നിന്നേക്കാൾ എത്രയോ മുന്നിലാണ് ....
ജ്ഞാനത്തിലും തപോ ശക്തിയിലും ഞാൻ താങ്കളെക്കാൾ എത്രയോ ശ്രേഷ്ഠനാണ് ..
എന്നിട്ടും എനിക്ക് അങ്ങേക്ക് മുന്നിൽ തോൽക്കേണ്ടി വന്നു.
അതിന് കാരണം ഒന്ന് മാത്രം.
അങ്ങേയുടെ സഹോദരൻ ലക്ഷ്മണൻ ഈ യുദ്ധഭൂമിയിൽ അങ്ങയോടൊപ്പം ഒരു താങ്ങായും തണലായും നിന്നു.... ഒരു. വൻ വൃക്ഷത്തെപ്പോലെ ......
പക്ഷെ എന്റെ സഹോദരൻ ..
എനിക്കെതിരായും നിന്നു.
സ്വന്തം സഹോദരൻ തണലായ് കൂടെയില്ലെങ്കിൽ വീരശൂരപരാക്രമിയായ രാവണൻ പോലും തോറ്റു പോകുമെങ്കിൽ പിന്നെ നമ്മുടെയൊക്കെ അവസ്ഥ എന്തായിരിക്കും ...???
ഭാരതത്തിലെ സഹോദരൻമാരെ നാം പരസ്പരം അറിയാനും ... മനസ്സിലാക്കാനും ഉള്ള സമയം അടുത്തിരിക്കുന്നു.
വർഗ്ഗീയതയ്ക്കും അത് മുതലെടുക്കുന്ന തീവ്രവാദങ്ങൾക്കും എതിരെയുള്ള ഈ യുദ്ധത്തിൽ എല്ലാ സഹോദരരും അണിചേരണം.
ഒന്നോർക്കുക ...
"മരം മുറിക്കാൻ ഉപയോഗിക്കുന്ന മഴുവിന്റെ പിടിയും മരത്തടി കൊണ്ട് തന്നെ ഉണ്ടാക്കിയതാണെന്ന സത്യം ....."

ശയന വിധി

🕉 ശയന വിധി 🕉
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ആവാം കിഴക്കോട്ട് അല്ലെങ്കിൽ തെക്കോട്ട് അരുതേ പടിഞ്ഞാറ് ഒട്ടും പാടില്ല വടക്കോട്ട്…

കിഴക്കോട്ടോ തെക്കോട്ടോ തലവച്ചു കിടക്കണം. കിഴക്കിന്റെ അധിപതികൾ ദേവന്മാരാണ്. പടിഞ്ഞാറിന്റേത് ഋഷിമാരും. കിഴക്കോട്ട് തലയും പടിഞ്ഞാട്ട് കാലുകളുമാക്കി കിടക്കുമ്പോൾ കിഴക്കിന്റെ അധിപതികളായ ദേവന്മാരുടെ പ്രീതിലഭിക്കുകയും അതുമൂലം ഋഷിമാർ സന്തുഷ്ടരാകുകയും ചെയ്യുന്നു.

തെക്ക് ദിശ പിതൃക്കളുടെതാണ്. വടക്കുദിക്ക് ആർക്കും അധീനമല്ല. അത് മനുഷ്യരാശിയായാണ് കൽപ്പിച്ചിരിക്കുന്നത്.

തെക്കോട്ട് തലയും വടക്കോട്ട് കാലുകളുമായി കിടന്നാൽ പിതൃക്കളുടെ പ്രീതി ലഭിക്കും. പടിഞ്ഞാറോട്ടും വടക്കോട്ടും തല വച്ചു കിടക്കരുത്.

ശയനവിധിയിലെ ഈ നിഷ്ഠകൾ പാലിക്കുന്നവർക്ക് ശാരീരികവും മാനസികവുമായ അസ്വസ്ഥതകൾ ഉണ്ടാകുകയില്ലെന്നും മാത്രമല്ല, ഉണ്ടെങ്കിൽ അതിന് ആശ്വാസം ലഭിക്കുകയും ചെയ്യുമെന്ന് ആചാര്യന്മാർ ഉപദേശിച്ചിട്ടുണ്ട്

ആവാം കിഴക്കോട്ട് അല്ലെങ്കിൽ തെക്കോട്ട് അരുതേ പടിഞ്ഞാട്ട് പാടില്ല വടക്കോട്ട്
ഈ ചൊല്ലിൽ നിന്നുതന്നെ കാര്യം വ്യക്തമായില്ലേ.

ഇതിന് ചില ശാസ്ത്രീയ അടിത്തറ കൂടി പറഞ്ഞുകൊള്ളട്ടെ.

നാം സാധാരണയായി കുറഞ്ഞത് ഏഴു മണിക്കൂർ മുതൽ എട്ടു മണിക്കൂർ വരെയെങ്കിലും സ്ഥിരമായി കിടക്കുകയാണല്ലോ പതിവ്. ഭൂമിയുടെ കാന്തികവലയം തെക്ക് വടക്കായിട്ടാണല്ലോ കാണുന്നത്. അതുപോലെ മനുഷ്യശരീരത്തിലും ഈ കാന്തികശക്തി ഉണ്ട്. നമ്മുടെ പാദം തെക്കായും തലഭാഗം വടക്കായിട്ടാണ് അത് വരേണ്ടത്. ഈ അർത്ഥത്തിൽ ഒരേ ദിശയിൽ വന്നാൽ അത് ആകർഷണത്തിന് പകരം വികർഷണം ആയിരിക്കും ഫലം.

അപ്പോൾ നമ്മുടെ തലഭാഗം വടക്കും ഭൂമിയുടെ കാന്തികദിശ വടക്കും ആയാൽ തീർച്ചയായും വികർഷണമാണ് സംഭവിക്കുക.

ഇത് നമ്മുടെ തലയ്ക്കും തലച്ചോറിനും കാര്യമായ കാന്തിക ചലനം ഉണ്ടാകുകയും സ്ഥിരമായി ഇങ്ങനെ കിടന്നാൽ ബുദ്ധിസ്ഥിരത ഇല്ലാതെ വരികയും ഓർമ്മക്കുറവ്, ഉന്മേഷക്കുറവ്, അസ്വസ്ഥത മുതലായ മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാവുകയും ചെയ്യും എന്നാണ് മനസിലാക്കേണ്ടത്.

എന്നാൽ കിഴക്കും തെക്കും ഉത്തമമാണ്, എങ്കിലും പടിഞ്ഞാറ് അത്ര നന്നല്ലെങ്കിലും വലിയ ദോഷം കാണേണ്ടതില്ല. എന്നാൽ വടക്ക് ഒരുകാരണവശാലും തലവച്ച് കിടക്കരുത്

പിതൃക്കളെ നമിച്ചിട്ട് ഉറങ്ങാൻ കിടക്കണം. ഉറക്കം വരുവോളം ഈ മന്ത്രം സ്മരിക്കാം “തന്മേ മന: ശിവസങ്കല്പമസ്തു"

അർത്ഥം – എന്റെ മനസ്സു വിശ്രാന്തമായി മംഗള കരങ്ങളായ സങ്കല്പങ്ങളോട് കൂടി ആയിരിക്കട്ടെ

നീണ്ട് നിവർന്ന് കിടക്കണം, സ്ത്രീകൾ മലർന്ന് കിടന്ന് ഉറങ്ങരുത്, ഇടതു വശം ചരിഞ്ഞ് കിടന്നുറങ്ങുക

🙏🌹🙏🌹🌹🙏🌹🌹🙏🌹🙏
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

നമസ്തേ എന്നാല്‍ എന്ത്? എന്തിനുവേണ്ടി?......

നമസ്തേ എന്നാല്‍ എന്ത്? എന്തിനുവേണ്ടി?......

തന്നേക്കാള്‍ ഉയര്‍ന്ന എന്തിനേയും സ്വീകരിക്കുവാനും ആദരിക്കുവാനും ഉള്ള പ്രവണത പ്രകടിപ്പിക്കുന്നതായിട്ടാണ് നാം കൈകൂപ്പുന്നത്. കൈപ്പത്തികള്‍ ഒപ്പം ചേര്‍ത്തുപിടിച്ച് 'നമസ്തേ' എന്ന് അഭിവാദ്ധ്യം ചെയ്യുന്നു. നമസ്തേ എന്ന പദത്തില്‍ 'തേ' എന്നാല്‍ താങ്കളെയെന്നും, 'മ' എന്നാല്‍ മമ അഥവാ എന്‍റെയെന്നും, 'ന' എന്നാല്‍ ഒന്നുമല്ലാത്തത് എന്നും അര്‍ത്ഥമാകുന്നു. അപ്പോള്‍ 'നമസ്തെ' എന്നാല്‍ "എന്‍റേതല്ല, സര്‍വ്വതും ഈശ്വരസമമായ അങ്ങയുടേത്‌" എന്നാണ്. ഇവിടെ 'ഞാന്‍', 'എന്‍റേത്' എന്നുള്ള അഹങ്കാരം ഇല്ലാതാകുന്നു എന്ന് വ്യക്തം..സുപ്രഭാതം

അജ്ഞാനത്തിനും ഹേതുഭൂതന്‍ ഞാന്‍ തന്നെയാണ്.

അജ്ഞാനത്തിനും ഹേതുഭൂതന്‍ ഞാന്‍ തന്നെയാണ്.
-------------------------------------------------
'ഞാന്‍ ഒരു കേമന്‍' ആണെന്ന് ഒരോരുത്തരുടേയും ഹൃദയതലത്തില്‍ അഹോരാത്രം തോന്നുന്ന ബുദ്ധിസ്ഫുരണം യഥാര്‍ത്ഥത്തില്‍ ഞാനാകുന്നു. എന്നാല്‍ മഹാത്മാക്കളുമായുള്ള സംയോഗം, യോഗാഭ്യാസം, ജ്ഞാനപഠനം, ഗുരുചരണസേവനം എന്നിവകൊണ്ട് വൈരാഗ്യം ഉദിക്കുമ്പോള്‍ അവന്റെ അജ്ഞാനം അപ്രത്യക്ഷമാവുകയും അഹന്ത ആത്മരൂപത്തില്‍ ലയിക്കുകയും ചെയ്യുന്നു. അവന്റെ ആത്മാവാണ് ഞാനെന്ന് അവന്‍ മനസ്സിലാക്കുമ്പോള്‍ അവന്‍ നിത്യസുഖിയായിവാഴുന്നു. ഈ ആത്മസാക്ഷാത്ക്കാരം മറ്റേതെങ്കിലും വിധത്തില്‍ കൈവരിക്കാന്‍ അവനു കഴിയുമോ? അല്ലയോ ധനഞ്ജയ, സൂര്യനെ, സൂര്യപ്രകാശത്തില്‍കൂടി മാത്രം കാണാന്‍ കഴിയുന്നതുപോലെ എന്നെ മനസ്സിലാക്കാനുള്ള ഹേതു ഞാന്‍ മാത്രമാണ്. നേരേ മറിച്ച് വിഷയസുഖങ്ങളില്‍ മുഴുകിയിരിക്കുന്നവരുമായുള്ള സംയോഗത്താല്‍ സംസാരജീവിതത്തെപ്പറ്റിയുള്ള സ്തുതിവചനങ്ങള്‍ മാത്രം ശ്രദ്ധിക്കുകയും സ്വന്തം ശരീരത്തെ തലോലിക്കുകയും ചെയ്യുമ്പോള്‍ അവരുടെ അഹന്തശരീരവുമായി കൂടുതല്‍ ബന്ധിതവുമായിത്തീരുന്നു. സ്വര്‍ഗ്ഗസുഖമോ സംസാരസുഖമോ അനുഭവിക്കണമെന്നുള്ള ആഗ്രഹത്തോടെ കര്‍മ്മമാര്‍ഗത്തില്‍കൂടി ചരിക്കുന്നവഅവര്‍ ദുഃഖത്തിന്റെ പങ്കാളികളായിത്തീരുന്നു. ഉറക്കത്തിനും ഉണര്‍വ്വിനും ചൈതന്യംതന്നെ കാരണമാകുന്നതുപോലെ ജ്ഞാനത്തിന്റെയും അജ്ഞാനത്തിന്റെയും ഹേതു ഞാനാണ്. കാര്‍മേഘം പകല്‍വെളിച്ചം മങ്ങുന്നതിന് ഇടയാക്കുന്നു. എന്നാല്‍ ആ കാര്‍മേഘത്തെത്തന്നെ നാം കാണുന്നത് മങ്ങിയ പകല്‍വെളിച്ചം കൊണ്ടാണ്. അതുപോലെ എന്നെ വിസ്മരിച്ചിട്ടു വിഷയസുഖങ്ങളിലേക്ക് ശ്രദ്ധതിരിക്കുന്നവരുടെ അജ്ഞാനത്തിനും ഹേതുഭൂതന്‍ ഞാന്‍ തന്നെയാണ്.

ജ്ഞാനേശ്വരി

ഭഗവാനെ പൂജിക്കുന്ന ഭക്തന്

ഒരേ ഒരു കാര്യമേ ഭഗവാന് നിര്‍ബന്ധമുള്ളൂ. ഭഗവാനെ  പൂജിക്കുന്ന ഭക്തന് അതിരില്ലാത്ത, പരമമായ, സ്‌നേഹം ഭഗവാനോട് ഉണ്ടാവണം .  എല്ലാ ദേവന്മാരുടേയും ഈശ്വരനാണ് അദ്ദേഹം എന്ന ബോധം വേണം. ”എല്ലാം അങ്ങയുടേതാണ്; എന്റേതായിട്ട് ഒന്നുമില്ല; എന്നെ അനുഗ്രഹിക്കാന്‍ വേണ്ടി ഈ വസ്തു സ്വീകരിച്ചാലും”- എന്ന് ഭഗവാനോട് പറയണം. നാട്ടില്‍ ഒരു പ്രയാസവും കൂടാതെ ലഭിക്കുന്നതാണ്,

പത്രം, പുഷ്പം, ഫലം, തോയം എന്നിവ
പുതിയ തളിരുകളോ കറുകപ്പുല്ലോ ചെന്താമരപ്പൂവോ മറ്റു പുഷ്പങ്ങളോ വെള്ളമോ മറ്റു ദ്രവ സാധനങ്ങളോ ഏതായാലും പരമപ്രേമ ലക്ഷണയായ ഭക്തിയോടെ ഭഗവാന് കൊടുത്താല്‍  സ്വീകരിക്കും, , തരുന്ന വ്യക്തിയുടെ സൗന്ദര്യമോ, വൈരൂപ്യമോ, പാണ്ഡിത്യമോ പാമരത്വമോ ധനികത്വമോ, ദാരിദ്ര്യമോ ബ്രാഹ്മണത്വമോ നിഷാദത്വമോ ഭഗവാൻ  പരിഗണിക്കുകയില്ല; ഒരു ഭേദവുമില്ല.

ദ്രൗപദീ ദേവി അക്ഷയപാത്രത്തില്‍ ഒട്ടിപ്പിടിച്ച ചീര ഇലയാണ് ഭഗവാന് കൊടുത്തത്  അതു ഭഗവാൻ  ഭക്ഷിച്ചു. ഗജേന്ദ്രന്‍ വാടിപ്പോയ താമരപ്പൂവാണ് കൊടുത്തത് ഭഗവാൻ അതു ഞാന്‍ സ്വീകരിച്ചു. സുദാമ ബ്രാഹ്മണന്‍- ഭഗവാൻ്റെ സതീര്‍ത്ഥ്യന്‍-സമര്‍പ്പിച്ച അവലരിയും ഭഗവാൻ ഭക്ഷിച്ചു.  രാമാവതാരത്തില്‍ ശബരി സമര്‍പ്പിച്ചത് ഉണങ്ങിയതും ഉച്ഛിഷ്ടവുമായ കാട്ടുപഴങ്ങളായിരുന്നു. അതും ഭഗവാൻ  ഭക്ഷിച്ചു . വിദുരന്റെ പത്‌നി, സന്തോഷവും സ്‌നേഹവുംകൊണ്ട് സ്വബോധംപോലും നഷ്ടപ്പെട്ട് ഭഗവാന്  പഴങ്ങളുടെ തൊലിയായിരുന്നു കൊടുത്തത്  അതും ഭഗവാൻ ഭക്ഷിച്ചു . മിഥിലാരാജ്യത്തിലെ ശ്രുതദേവ ബ്രാഹ്മണന്‍, ഭഗവാന്  ഇരിക്കാന്‍ പുല്ലുപായ കൊടുത്തു ; കുടിക്കാന്‍ രാമച്ചവും കുശപ്പുല്ലും ദര്‍ഭയുമിട്ട വെള്ളം കൊടുത്തു , അതും സ്വീകരിച്ചു.

ഭക്ത്യുപഹൃതം അശ്‌നാമി- ഭക്തന്മാര്‍ സമര്‍പ്പിക്കുന്നത് പരമഭക്തിയോടെയാണ്. അതിനാല്‍ ഞാന്‍ അത് സ്വീകരിക്കുന്നു,- ഭക്ഷിക്കുക തന്നെ സ്വീകരിക്കുന്നു.

ഭഗവാനെ  പ്രത്യക്ഷമായി കാണാതെ തന്നെ  നേരിട്ട് സമര്‍പ്പിക്കാം.

‘സാളഗ്രാമ’ത്തില്‍ ഭഗവാൻ  എപ്പോഴും അധിവസിക്കുന്നു. ഭഗവാൻ്റെ വേഷഭൂഷാദികളോടുകൂടി നിര്‍മിച്ച വിഗ്രഹത്തിലും ഭഗവാൻ ‍ നിറഞ്ഞുനില്‍ക്കുന്നു. തുളസീദളങ്ങള്‍കൊണ്ട് ഭഗവാന്  ചെയ്യുന്ന അര്‍ച്ചനയും മറ്റു പുഷ്പങ്ങള്‍കൊണ്ട് ചെയ്യുന്ന അര്‍ച്ചനയും മാലകളും ഭഗവാൻ ‍ സ്വീകരിക്കും.

സത്വഗുണപ്രധാനങ്ങളായ അരിയും പച്ചക്കറികളും എല്ലാം ഫലം എന്ന പദത്തില്‍ ഉള്‍ക്കൊളളുന്നു. തോയം എന്ന പദത്തില്‍ വെള്ളം, പാല്‍, വെണ്ണ, എണ്ണ, ഘൃതം, ചന്ദനം, കര്‍പ്പൂരം ഇവയിട്ടിട്ടുള്ള ജലംകൊണ്ടുള്ള അഭിഷേകം ഇവയും ഭഗവാന്‍ ‍ സ്വീകരിക്കും, ഭഗവാന് ഭഗവാൻ്റെ  വിഗ്രഹത്തില്‍ ചെയ്ത അഭിഷേക തീര്‍ത്ഥവും നിവേദ്യ പ്രസാദവും സേവിച്ചാല്‍ നിങ്ങളുടെ മസ്തിഷ്‌കത്തിലെ സിരകള്‍ ശുദ്ധീകരിക്കപ്പെടുകയും ഭഗവാനെ പ്പറ്റിയുള്ള ചിന്തകൊണ്ട് നിറയാന്‍ സഹായകമാകുകയും ചെയ്യും.

ഇങ്ങനെ  വളരെ എളുപ്പത്തില്‍ ഭഗവാനെ സേവിക്കാനും ആരാധിക്കാനും സന്തോഷിപ്പിക്കാനും നമുക്ക് സാധിക്കും. നാം ഈ മാര്‍ഗ്ഗം സ്വീകരിക്കുന്നില്ല എന്നുമാത്രം

എന്താണ് നിഷ്കാമകര്‍മ്മം ?

എന്താണ് നിഷ്കാമകര്‍മ്മം ?


ഗീത ആദ്യമായി പ്രവചിക്കപ്പെട്ടപ്പോള്‍ രണ്ടു മതസമ്പ്രദായങ്ങള്‍ തമ്മില്‍ വലിയൊരു വാദപ്രതിവാദം നടക്കുകയായിരുന്നു. ഒരു കൂട്ടര്‍ വൈദികയജ്ഞങ്ങളും ജന്തുബലികളും അപ്രകാരമുള്ള കര്‍മ്മാനുഷ്ഠാനങ്ങളുംകൊണ്ട് ധര്‍മ്മസര്‍വ്വസ്വവുമായി എന്നു കരുതിപ്പോന്നു. മറ്റേ കൂട്ടര്‍ എണ്ണമില്ലാത്ത കുതിരകളേയും കന്നുകാലികളേയും കൊല്ലുന്നതു ധര്‍മ്മമാണെന്നു പറയാന്‍ പാടില്ലെന്നു വാദിച്ചു. രണ്ടാമത്തെ കൂട്ടര്‍ മിക്കവാറും സന്ന്യാസിമാരും ജ്ഞാനമാര്‍ഗ്ഗാവലംബികളുമായിരുന്നു. സര്‍വ്വകര്‍മ്മസന്ന്യാസവും ആത്മജ്ഞാനപ്രാപ്തിയും മാത്രമാണ് മോക്ഷമാര്‍ഗ്ഗം എന്ന് അവര്‍ വിശ്വസിച്ചുപോന്നു. ഈ രണ്ടു വിരുദ്ധസമ്പ്രദായികളുടേയും വാദങ്ങള്‍ക്ക് ഗീതാകര്‍ത്താവ് നിഷ്കാമകര്‍മ്മം എന്ന മഹത്തായ സിദ്ധാന്തം ഉപദേശിച്ചു ശമനമുണ്ടാക്കി.

ഗീത രചിക്കപ്പെട്ടത് മഹാഭാരതകാലത്തല്ല, പിന്നീടു കൂട്ടിച്ചേര്‍ത്തതാണ് എന്ന് പലര്‍ക്കും അഭിപ്രായമുണ്ട്. ഇതു ശരിയല്ല. ഗീതയില്‍ കാണുന്ന അസാധാരണോപദേശങ്ങള്‍ മഹാഭാരതത്തില്‍ എല്ലായിടത്തും കാണാം. ഗീത മഹാഭാരതത്തിന്റെ ഭാഗമല്ലെന്നു തള്ളിക്കളയുകയാണെങ്കില്‍ ആ സിദ്ധാന്തങ്ങള്‍ ഉള്‍ക്കൊള്ളുന്ന എല്ലാ ഭാഗങ്ങളും തള്ളിക്കളയേണ്ടിവരും.

ഇനി, നിഷ്കാമകര്‍മ്മം എന്നുവെച്ചാല്‍ എന്ത്? സുഖമോ ദുഃഖമോ തന്റെ മനസ്സിനെ സ്പര്‍ശിക്കാതെ കര്‍മ്മം ചെയ്യുക എന്നാണ് അനേകം പേര്‍ ഇതുകൊണ്ടു മനസ്സിലാക്കുന്നത്. ഇതാണ് ഇതിന്റെ ശരിയായ അര്‍ത്ഥമെങ്കില്‍, മൃഗങ്ങള്‍ നിഷ്‌കാമമായി കര്‍മ്മം ചെയ്യുന്നു എന്നു പറയേണ്ടിവരും. ചില മൃഗങ്ങള്‍ അവയുടെ സന്താനങ്ങളെത്തന്നെ തിന്നുന്നു: അങ്ങനെ ചെയ്യുന്നതില്‍ അവയ്ക്കു യാതൊരു സങ്കടവുമില്ല. കൊള്ളക്കാര്‍ അന്യരെ കൊള്ള ചെയ്തു നശിപ്പിക്കുന്നു. അവര്‍ മറ്റുള്ളവരുടെ സുഖദുഃഖങ്ങളില്‍ വിചാരരഹിതരായി കാണപ്പെടുന്നതുകൊണ്ട് അവരേയും നിഷ്‌കാമകര്‍മ്മികളായി കരുതണം. ഇപ്രകാരമാണ് നിഷ്‌കാമകര്‍മ്മത്തിന്റെ അര്‍ത്ഥമെങ്കില്‍ കല്ലുപോലെ ഉറച്ച ഹൃദയത്തോടുകൂടിയവനെ, ദുഷ്ടന്മാരില്‍വെച്ചു ദുഷ്ടനായവനെപ്പോലും, നിഷ്കാമകര്‍മ്മം അനുഷ്ഠിക്കുന്നവനായി കണക്കാക്കേണ്ടിവരും.

ചുമരുകള്‍ക്ക് സുഖമോ വേദനയോ ഇല്ല, അതുപോലെത്തന്നെ കല്ലിനും: എന്നുവെച്ച് അവ നിഷ്കാമകര്‍മ്മം അനുഷ്ഠിക്കുകയാണെന്നു പറയാന്‍ വയ്യ. മേല്പറഞ്ഞ അര്‍ത്ഥത്തില്‍ ഈ സിദ്ധാന്തം ദുഷ്ടന്മാരുടെ കയ്യില്‍ ശക്തിഗര്‍ഭമായ ഒരായുധമായിത്തീരും. അവര്‍ ദുഷ്ടകര്‍മ്മങ്ങള്‍ ചെയ്തുകൊണ്ട് നിഷ്‌കാമകര്‍മ്മികളാണെന്ന് അവകാശപ്പെടും. നിഷ്‌കാമകര്‍മ്മത്തിന്റെ അര്‍ത്ഥം ഇതാണെങ്കില്‍ ഗീതോപദേശം ഒരു ഭയങ്കര സിദ്ധാന്തത്തെയാണ് മുന്നോട്ടുകൊണ്ടു വന്നിട്ടുള്ളത്. തീര്‍ച്ചയായിട്ടും ഇതല്ല അര്‍ത്ഥം. കൂടാതെ ഗീതാപ്രവചനത്തോടു സംബന്ധപ്പെട്ടവരുടെ ജീവിതത്തിലേയ്ക്കു നോക്കിയാല്‍ മുന്‍പറഞ്ഞവരുടേതില്‍നിന്ന് എത്രയോ വ്യത്യസ്തമായ ജീവിതമാണ് നാം കാണുന്നത്. അര്‍ജ്ജുനന്‍ ഭീഷ്മരേയും ദ്രോണരേയും യുദ്ധത്തില്‍ കൊന്നു: എങ്കിലും തന്റെ സര്‍വ്വസ്വാര്‍ത്ഥത്തേയും കാമങ്ങളേയും അഹന്തയേയും അനേകലക്ഷം പ്രാവശ്യം അയാള്‍ ബലികഴിച്ചിട്ടുണ്ട്.

ഗീത കര്‍മ്മയോഗം ഉപദേശിക്കുന്നു. യോഗത്തില്‍ക്കൂടി (ഏകാഗ്രതയില്‍ക്കൂടി) കര്‍മ്മം ചെയ്യണം. അങ്ങനെയുള്ള ഏകാഗ്രതയോടുകൂടിയ കര്‍മ്മത്തില്‍ അഹന്താബോധമേ ഇല്ല. യോഗസ്ഥനായി കര്‍മ്മം ചെയ്യുമ്പോള്‍ ‘ഞാന്‍ ഇതു ചെയ്യുന്നു, ഞാന്‍ അതു ചെയ്യുന്നു’ എന്നിങ്ങനെയുള്ള അഭിമാനം ഒരിക്കലും ഉണ്ടായിരിക്കില്ല. പാശ്ചാത്യര്‍ക്ക് ഇതു മനസ്സിലാകുന്നില്ല. അഹന്താബോധം ഇല്ലാതെ – ഞാന്‍ എന്ന ബോധം പൊയ്‌പോയാല്‍ – മനുഷ്യന് എങ്ങനെ കര്‍മ്മം ചെയ്യാന്‍ സാധിക്കും, എന്നാണ് അവര്‍ ചോദിക്കുന്നത്. എന്നാല്‍, ഏകാഗ്രതയോടുകൂടി അഭിമാനമറ്റു കര്‍മ്മം ചെയ്യുമ്പോള്‍ അത് എത്രയോ വളരയേറെ നന്നായി ചെയ്യപ്പെടുന്നു. ഇതു സ്വജീവിതത്തില്‍ ഓരോരുത്തരും അനുഭവിച്ചിരിക്കാം. നാം ഭക്ഷണം ദഹിപ്പിക്കുക മുതലായ പല കര്‍മ്മങ്ങളും അബോധപൂര്‍വ്വവും, മറ്റു പലതും ബോധപൂര്‍വ്വവും നടത്തുന്നു. വേറെ ചില കര്‍മ്മങ്ങള്‍ സമാധിയില്‍ മുഴുകിക്കൊണ്ടെന്നപോലെ അഹന്താബോധമില്ലാതെ ചെയ്യുന്നു. ചിത്രമെഴുത്തുകാരന്‍ തന്റെ അഹന്തയെ നിശ്ശേഷം മറന്ന് ചിത്രമെഴുത്തില്‍ സമ്പൂര്‍ണ്ണം മുഴുകുന്നുവെങ്കില്‍ അയാള്‍ക്ക് ഉത്തമചിത്രങ്ങള്‍ എഴുതുവാന്‍ കഴിയും. നല്ല പാചകക്കാരന്‍ താന്‍ ഉപയോഗിക്കുന്ന ഭക്ഷണസാധനങ്ങളില്‍ ഏകാഗ്രചിത്തനാകുന്നു: തല്ക്കാലം മറ്റെല്ലാറ്റിനേയും പറ്റിയുള്ള ബോധം അയാള്‍ക്കില്ലാതാകുന്നു. എന്നാലിക്കൂട്ടര്‍, തങ്ങള്‍ ശീലിച്ച ജോലി മാത്രമേ ഇപ്രകാരം കുറ്റമറ്റു ചെയ്യാന്‍ പ്രാപ്തരാകുന്നുള്ളു. ഗീതയാവട്ടെ, എല്ലാ കര്‍മ്മങ്ങളും അപ്രകാരം അനുഷ്ഠിക്കപ്പെടണമെന്ന് ഉപദേശിക്കുന്നു. യോഗത്തില്‍ക്കൂടി ഈശ്വരനോട് ഐക്യം പ്രാപിച്ചവന്‍ ഏകാഗ്രതയില്‍ മുഴുകിക്കൊണ്ടാണ് എല്ലാ കര്‍മ്മങ്ങളും ചെയ്യുന്നത്: അയാള്‍ തനിക്കായി ഒരു ലാഭവും ഇച്ഛിക്കുന്നില്ല. അപ്രകാരമുള്ള കര്‍മ്മാനുഷ്ഠാനം ലോകത്തിനു നന്മയേ വരുത്തൂ:അതില്‍നിന്ന് ഒരു തിന്മയും ഉളവാകില്ല. അങ്ങനെ കര്‍മ്മം ചെയ്യുന്നവര്‍ തങ്ങള്‍ക്കുവേണ്ടി ഒരിക്കലും പ്രവര്‍ത്തിക്കുന്നില്ല.

ആരാണ് വലിയവന്‍

🌼ആരാണ് വലിയവന്‍ ?🌼
🍂🍂🍂🍂🍂🍂🍂🍂🍂

    🌸ഒരിക്കൽ മഹാവിഷ്ണു നാരദനോടു ചോദിച്ചു: *''നാരദരേ! പഞ്ചഭൂതങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഏതാണ് ?''

''ജലം, ഭൂമിയുടെ മൂന്നു വശവും അത് ചുറ്റപ്പെട്ടു കിടക്കുന്നു.'' നാരദര്‍ ഉത്തരം പറഞ്ഞു.

''ഈ ജലം മുഴുവൻ അഗസ്ത്യമുനി ഒറ്റവലിക്കു കുടിച്ചു തീര്‍ത്തല്ലോ. അപ്പോള്‍ ആരാണ് വലിയവന്‍?'' ഭഗവാന്‍ വീണ്ടും ചോദിച്ചു.

''അഗസ്ത്യന്‍'' - നാരദന്‍ പറഞ്ഞു.

''പക്ഷേ അഗസ്ത്യന്‍ പിന്നീട് നക്ഷത്രമായി ആകാശത്തിലെത്തി. അപ്പോള്‍ അഗസ്ത്യനോ ആകാശമോ ഏതാണ് വലുത് ?''

''സംശയമില്ല പ്രഭോ, ആകാശം തന്നെ !'' നാരദര്‍ ഉത്തരം പറഞ്ഞു.

''ഈ ആകാശത്തെ വാമനന്‍ ഒരടി കൊണ്ട് അളന്നല്ലോ. അപ്പോള്‍ ആരാണ് വലുത് ?''

നാരദന്‍ പറഞ്ഞു ''ഒരു പാദംകൊണ്ട് മാത്രം ഇത്രയും അളന്ന വിഭുവിന്‍റെ ശരീരമാണ് പ്രഭോ ഏറ്റവും വലുത്.''

''ശരി നാരദരെ! ഇത്രയും വലിയ ഭഗവാനെ ഭക്തര്‍ ഹൃദയത്തില്‍ കൊണ്ടു നടക്കുന്നു. അപ്പോള്‍ ആരാണ് വലിയവന്‍?''

''ഭഗവാനോ ഭക്തനോ ?''

🌸''ഭഗവാനേ! ഭക്തഹൃദയം തന്നെ ഏറ്റവും വലുത്.🌸'' നാരദര്‍ പറഞ്ഞു.

🌿അതെ മിത്രങ്ങളേ, ഭക്തഹൃദയം തന്നെയാണ് ഏറ്റവും വലുത്. നമുക്ക് ഏറ്റവും വലിയ വരം ഭക്തി തന്നെ. അതുകൊണ്ട് എന്നും ഭഗവാനില്‍ ഭക്തി നേടാന്‍ പ്രാര്‍ത്ഥിക്കൂ. അങ്ങനെ ഭഗവാനില്‍ ലയിച്ചു ചേരാന്‍.🌿
🍁🌿🍁🌿🍁🌿🍁🌿🍁

നമ്മുടെ പൈതൃകം

☝�നമ്മുടെ പൈതൃകം
🔯🔯🔯🔯🔯🔯🔯

      ലോകത്തിന്റെ  മുഴുവൻ നന്മക്കും  വേണ്ടി  പ്രാർഥിച്ചിരുന്ന  ഒരു  രാഷ്ട്രമായിരുന്നു  ✨ഭാരതം✨

 ഭാരതത്തിലെ  ഓരോ  മംഗളകർമവും   അവസാനിച്ചിരുന്നത്  ✨""ലോക  സമസ്ത  സുഖിനോ ഭവന്തു""✨  എന്ന  മന്ത്രം  ചൊല്ലിയായിരുന്നു .

🏻1947 വരെ  വിദേശികൾ  നശിപ്പിച്ച  👉""നമ്മുടെ""  സംസ്കാരം  പിന്നീട്  👉""നമ്മൾ""  തന്നെ  നശിപ്പി ച്ചു .

ലോഹതന്ത്രവും  ആരോഗ്യ  ശാസ്ത്രവും ,ഗണിത  ശാസ്ത്രവും  ജ്യോതിഷവും  എല്ലാം  ഭാരതത്തിന്റെ  സംഭാവനയാണ് .

🏻AD  പത്താം  നൂറ്റാണ്ട്  വരെ  👉""4  അക്ക  സംഖ്യ"" എഴുതാൻ  അറിവില്ലാത്ത 👉യുറോപ്യൻ മാരുടെ  മുന്നിൽ  ‘👉അരിതമാറ്റിക് പ്രോവിഷനും’  ‘👉ജോമെട്രിക്ക് പ്രോവിഷനും’ ഉപയോഗിച്ച്  വേദമന്ത്രങ്ങൾ  ചൊല്ലിയിരുന്നവരാണ്  ഭാരതീയർ .

🏻👉"യജുർവേദ""ത്തിൽ.......     .AD  1500 നു  ശേഷം കണ്ടുപിടിച്ച  ഈ  ലോഹങ്ങൾ മുഴുവനും കണ്ടുപിടിച്ചത്   👉""യൂറോപ്യൻസ് "" ആണെന്നാണ്‌  നമ്മൾ   പുസ്തകങ്ങൾ    നോക്കി  പഠിച്ചി ട്ടുള്ളത്‌.  

🏻പക്ഷെ  നമ്മുടെ  ഭാരതത്തിന്‌   5000  വർഷങ്ങൾക്ക്  മുൻപ്    അവയെ  കുറിച്ച്  അറിവുണ്ടായിരുന്നു

 🏻 AD  400 നു  ശേഷം  AD  1500  വരെ  നൂറുകണക്കിന്  രസതന്ത്ര പുസ്തകങ്ങൾ   ഭാരത്തിൽ  എഴുത്പെട്ടിട്ടുണ്ട് 👉.രസരത്നാകരം ,   രസസമുച്ചയം, 👉രസേന്ദ്രസാരസർവ്വസ്സ്വം ,👉രസ്സേന്ദ്രചൂടാമണി , തുടങ്ങിയ  പുസ്തകങ്ങൾ  എല്ലാം  തന്നെ  ✨നാഗാർജ്ജുന✨നെ  പോലുള്ള  പ്രഗൽഭരായ  രസ തന്ത്രജ്ഞരാൽ  എഴുതപെട്ടിട്ടുള്ളതാണ് .

🏻ഈ  പുസ്തകങ്ങളിലെല്ലാം  ഓരോരോ  കെമിക്കലുകൾ  എങ്ങിനെയെല്ലാം  ഉപയോഗിക്കണം  എന്ന്  വ്യക്തമായി  പ്രതിപാദിച്ചിട്ടുണ്ട്  .

🏻കൂടാതെ  സ്വർണം ,വെള്ളി  ടിൻ ,ലെഡ് , അയേൻ ,കൊപെർ ,മെർകുറി ,എന്നീ മെറ്റലുകൾ  എപ്രകാരമാണ്  👉പ്രോസസ്  ചെയ്യേണ്ടത് എന്ന്  വ്യക്തമായി   പ്രതിപാദിക്കുന്നു.

🏻പ്രകാശത്തിനു   7 നിറങ്ങൾ   ഉണ്ടെന്നു  കണ്ടുപിടിച്ചത👉് 'സർ  ഐസക്ന്യൂട്ടണ്‍ ' അല്ല .  👉""വിശ്വാമിത്ര മഹർഷി""  ആണ് ,സൂര്യദേവൻ  തന്റെ 7  നിറങ്ങൾ  ഭൂമിയിലീക്ക്  അയക്കുന്നു  എന്ന്  👉വേദങ്ങളിൽ  എഴുതിയത് കാണുക

🏻പ്രകാശം  സഞ്ചരിക്കുന്നു എന്ന്  കണ്ടെത്തിയതും 👉'സർ  ഐസക്ന്യൂട്ടണ്‍  അല്ല.   ഒരു നിമിഷത്തിന്റെ  പകുതി  സമയം  കൊണ്ട് 2022  യോജന  വേഗത്തിൽ  പ്രകാശത്തെ  ഇങ്ങോട്ടയക്കുന്ന  സൂര്യദേവാ  അങ്ങേക്ക്  പ്രണാമം എന്ന് പറഞ്ഞത്  👉വിജയനഗരം  സാമ്രാജത്തിലെ  ഹരിഹരന്റെയും ഗുപ്തന്റെയും   ആസ്ഥാന പുരോഹിതനായ 👉✨"സയണാചാര്യൻ" ✨ ആണ്.

👉ന്യൂട്ടൻ  👉ഗ്രാവിറ്റി  കണ്ടുപിടിക്കുന്നതിനു മുൻപ്  ഭാരതീയ  ജ്യോതി  ശാസ്ത്രത്തിൽ  ഗ്രാവിറ്റിക്ക്  👉'ഡഫനിഷൻ'  ഉണ്ടായിരുന്നു .

🏻ആകാശത്തിലുള്ള  സോളിഡ്  മെറ്റിരിയൽസ്‌നെ   ഭൂമി  അതിനെ  ശക്തികൊണ്ട്  ആകർഷിക്കുന്നു .  👉ഇതൊന്നിനെയാണോ ആകർഷിക്കുന്നത്  അത്  താഴെ  വീഴുകതന്നെ ചെയ്യും .

🏻തുല്യ  ശക്തികൊണ്ട്  ആകർഷിക്കുന്ന  ജ്യോതിർ ഗോളങ്ങൾ    വീഴുകയില്ല   👉""ഭാസ്കരാചാര്യ "" (1114–1185) എഴുതിയ  ഈ വരികൾ സിദ്ധാന്തശിരോമണി  എന്ന  പുസ്തകത്തിൽ   👉""ഭുവനകോശം "" എന്ന ഭാഗത്തിൽ  ആറാം  അധ്യായത്തിൽ  നിങ്ങൾക്ക്  വായിക്കാൻ ആകും..

🏻ഭൂമി  ഉരുണ്ടതാണെന്നും  സൂര്യന്  ചുറ്റും  കറങ്ങുന്നു  എന്നും  കണ്ടുപിടിച്ചത്  👉""ആര്യഭടൻ""  ആണ് !!

🏻ഇന്ന്  നമ്മൾ  ഇതിനെല്ലാം  പേര്  വിളിക്കുന്നത്‌  👉ഗലീലിയോയെയും  ,👉കൊപെർ നിക്കസ്സിനെയും ,👉റ്റൈക്കൊബ്ലാണ്ട്നെയും    ആണ് .

🏻 AD  449 ൽ  ആര്യഭടാചാര്യൻ  ഒന്നാമൻ  അദ്ദേഹത്തിന്റെ 23മത്തെ  വയസ്സില  എഴുതിയ  ✨“ആര്യാഭടീയം” ✨ എന്ന  ഗ്രന്ഥം  ഭാരതത്തിലെ  ✨""ജ്യതിർഗണിതശാസ്ത്ര  പട്ടികയിൽ  ഒന്നാമതായി  നിൽക്കുന്നു .

🏻ഭൂമിയുടെ  ഗോളാകൃതിയെ  കുറിച്ചും ഭൂമി  സൂര്യന് ചുറ്റും  കറങ്ങുന്നതിനെ  കുറിച്ചും  👉""ഭുമിയുടെ   Rotation ""നെ   കുറിച്ചും   👉""Revolution ""നെ   കുറിച്ചും  അതിന്റെ  Speed നെ   കുറിച്ചും  വ്യക്തമായി  എഴുതിയ  ✨‘ആര്യഭടീയം’ ✨ അത്യുജ്ജലമാണ്  എന്നത് കൊണ്ടുതന്നെയാണ്  നമ്മൾ  നമ്മുടെ  ആദ്യ  ഉപഗ്രഹത്തിനു  👉“”ആര്യഭട്ട””  എന്ന്  പേര്  നൽകിയത് .

🏻👉""ആര്യഭടാചാര്യനും , ഭാസ്കരാചാര്യനും "" എഴുതിവച്ചിരിക്കുന്ന  എല്ലാ കാര്യങ്ങളും അതിന്റെ  ✨""10  ഇരട്ടി""✨ വിശദീകരിച്ചു   ഭ്രമ്മഗുപ്തൻ  👉""ഭ്രമ്മസ്പുടസിദ്ധാന്തത്തിൽ "" എഴുതിയിട്ടുണ്ട് .

 വൃത്തത്തിന്റെ  വിസ്തീർണ്ണം , വൃത്തത്തിന്റെ ചുറ്റളവ്‌ , വ്യാപ്ത്യം  തുടങ്ങി  എല്ലാ കാര്യങ്ങളും ഭ്രമ്മഗുപ്തൻ  👉Equation നോട്  കൂടി  എഴുതിവച്ചിരിക്കുന്നു .

🏻ഗ്രീൻ വിച്  രേഖ  പണ്ട്  ഭാരതത്തിൽ  ആയിരുന്നു . അപ്പുറത്തും  ഇപ്പുറത്തും  longitudeഉം  latitude ഉം   കണക്കാക്കിയിരുന്നു .

🏻✨വരാഹിമിഹിരൻ  AD 553 ✨ൽ  അലക്സാൻഡ്ര്യയുടെ   Longitude  കണക്കാക്കിയിട്ടുണ്ട് . 23 .7 ഡിഗ്രി യായാണ്  ✨ഉജ്ജയിനി✨ യിൽനിന്നും  അലക്സാൻഡ്ര്യയുടെ ദൂരം കണക്കാക്കിയിട്ടുള്ളത് .ഇന്ന്  മോഡേൻ സയൻസ് പ്രകാരം  ഇന്ന്  നോക്കിയാൽ അത്  23 .3  ഡിഗ്രി

🏻👉""ജെർമനി""യിലെ  സെന്റ്‌  ജോർജ് സംസ്കൃതം യൂണിവേഴ്‌സിറ്റിയിലെ  കവാടത്തിൽ ✨‘പാണിനി’✨യുടെ  ഒരു  വലിയ  ചിത്രം  കൊത്തി വച്ചിട്ടുണ്ട് .

🏻👉""ജർമ്മൻ"" ഭാഷയുടെ  അടിസ്ഥാനം  പാണിനി  എഴുതിയ  ""അഷ്ട്ടാദ്ധ്യായി""  എന്ന  വ്യാകരണ  ഗ്രന്ഥം  ആണ് .

🏻മനുഷ്യന്  ഉണ്ടാകാൻ  സാധ്യതയുള്ള  ഓരോ  രോഗത്തിന്റെയും അവയുടെ  ചികിത്സാവിധിയെ കുറിച്ചും ഔഷധങ്ങളെ  കുറിച്ചും ഔഷധം  നൽകുമ്പോൾ  ചൊല്ലുന്ന മന്ത്രങ്ങളുടെയും വരികൾ  ചേർത്തു  ""51  ശാഖകൾ "" ഉള്ള  ✨അഥർവ്വ  വേദം✨ നമ്മുടെ  നാട്ടിൽ  ഉണ്ടായിരുന്നു .

🏻World  Health   Organization universal medicine status കൊടുത്തിരിക്കുന്ന  ഭൂമിയിലെ  ഒരേ ഒരു  compound   ജലം  ആണ് . ഏതൊരു  അസുഖത്തിനും  ജലം അല്ലാതെ  വേറെ ഒന്നും  നൽകരുത്  എന്ന്  👉✨യജുർവേദ✨ത്തിൽ  കാണുന്നു .

ആധുനിക  വൈദ്യശാസ്ത്രത്തിന്റെ  പിതാവായി  അറിയപെടുന്നത്  👉ഹിപ്പോക്രാറ്റ്സ്  ആണ്, 🏻ചരകന്റെയും  ശുശ്രുതന്റെയും പുസ്തകത്തിൽ  നിന്നാണ് താൻ  ഔഷധ ശാസ്ത്രം  പഠിച്ചത്  എന്ന്  ഹിപ്പോക്രാറ്റ്സ് എഴുതിയ  പുസ്തകത്തിൽ ✨117  തവണ ✨ പറയുന്നു .ചികിത്സ  മനസ്സും  ശരീരവും  ഒരുമിക്കണം  എന്ന്  പറഞ്ഞത്  👉ശുശ്രുതൻ  ആണ് .

ശരീരത്തിന്  ഏൽക്കുന്ന  എല്ലാ  ആഘാതവും  മനസ്സിനും  മനസ്സിന്  എൽക്കുന്ന  എല്ലാ  ആഘാതവും  ശരീരത്തിനും  ഏൽക്കുന്നു  എന്ന് ✨BC 700 ✨ൽ എഴുതിയ   ☀ശുശ്രുത  സംഹിത☀യിൽ  പറയുന്നു .. ഇന്ന്  അമേരിക്കയിൽ  ഇതേ  ചികിത്സാ രീതി  ✨Quantum Healing✨ (Deepak Chopra) എന്നപേരിൽ 21 നൂറ്റാണ്ടിലെ  അത്യാധുനിക  ചികിത്സാ  രീതിയായി  കണക്കാക്കുന്നു .

🏻✨ബ്രെയിൻ  Activate✨   ചെയ്യാൻ Meditation നെ പോലെ  മറ്റൊന്നില്ല  എന്ന്  👉അമേരിക്ക  പറയുന്നു ,

 🏻അവിടത്തെ  സിലബസ്  അനുസരിച്ച്  എല്ലാ  ✨""യൂണിവേഴ്സിറ്റി""✨  കളിലും പ്രസിദ്ധീകരിക്കുന്ന  ടെക്സ്റ്റ്‌ബുക്കിന്റെ  അവസാന  chapter  👉✨meditation✨   ആയിരിക്കണം  എന്ന്  👉നിർബന്ധമുണ്ട് .

സൂര്യനമസ്കാരം അമേരിക്കയിലുംഇംഗ്ലണ്ടിലും   അവരുടെ  👉""ജീവിതചര്യ"" ആയിരിക്കുന്നു .

 🏻👉Washington പോസ്റ്റ്‌   മാഗസിന്റെയും   New York  times മാഗസിൻന്റെയും കണക്കു  അനുസരിച്ച്  അവിടുത്തെ 40  വയസ്സ്  👉65% പേർ  നമ്മുടെ  👉സൂര്യനമസ്കാരവും  👉യോഗയും    ചെയ്യുന്നവരാണത്രേ.

 🏻✨""പതഞ്‌ജലി ""✨🙏🏻 മഹിർഷിയുടെ   യോഗശാസ്ത്രത്തിൽ  പരിണാമത്തെകുറിച്ചു  വ്യക്തമായി  പറയുന്നു .

🏻7 ദിവസത്തിൽ  ഒരിക്കൽ  ജോലിക്കാർക്ക്  അവധി  നൽകണം  എന്ന്  പറഞ്ഞത്  ബ്രിട്ടീഷുകാർ  അല്ല.  ☀ചാണക്യൻ ☀ ആണ് , അദ്ദേഹത്തിന്റെ  👉""അർത്ഥ ശാസ്ത്ര""ത്തിൽ  ഇത്  വ്യക്തമായി  പറയുന്നുണ്ട് .

 വിഷ്ണുശർമ AD 505 ൽ  എഴുതിയ  പഞ്ചതന്ത്രം എന്ന പുസ്തകം അമേരിക്കയുടെ 👉""CIA""(Central Intelligence Agency) യുടെ  സിലബസിന്റെ  ഭാഗമാണിന്ന് .,

🏻ലോഹതന്ത്രം  ആയാലും  രസതന്ത്രം ആയാലും  ജ്യോതിശാസ്‌ത്രം  ആയാലും  ആരോഗ്യ ശാസ്ത്രമായാലും  ഇന്ന്  ലോകം  ഭാരതത്തിന്റെ പൈതൃകം  പുനർ ചിന്തനത്തിനു  വഴിയൊരുക്കുന്നു .🙏🏻

🏻OXFORD  UNIVERSITY യിൽ  പ്രസിദ്ധമായ    👉""Bodleian library"" യിൽ  👉""20000"" ത്തോളം ""കറുത്ത  പെട്ടികളിലായി  സൂക്ഷിച്ചിരിക്കുന്ന "" 👉താളിയോലകൾ  മുഴുവനും  ഇന്ത്യയിൽ  നിന്നും  കടത്തിയവയാണ് .ഇന്ന്  കാണുന്ന  പല  കണ്ടുപിടുത്തവും ഇവയിൽ  നിന്നുള്ള  വിജ്ഞാനം ആണ് .

കൂടാതെ ✨ "Harvard university"✨ യിൽ സൂക്ഷിച്ചിട്ടുള്ള 💥442  ഋഗ്വേദ  ഗ്രന്ഥങ്ങൾ 💥 👉നമ്മുടെതാണെന്ന്   എത്രപേർക്ക്  അറിയാം .

"""🌟ലോകം  രണ്ടുകയ്യും  നീട്ടി  അറിവിനായി  ഭാരതത്തിന്‌ മുൻപിൽ  കൈനീട്ടി  നില്ക്കും🌟"""  എന്ന്  പറഞ്ഞത് 👉""Max Muller"" ആണ്.

👉11 വർഷം  സംസ്കൃതം  പഠിച്ചു നമ്മുടെ  വേദങ്ങളെ  TRANSLATE  ചെയ്ത് 47  പുസ്തകങ്ങൾ അടങ്ങിയ  The Book of Oriental എഴുതിയ  പണ്ഡിതനായിരുന്നു    👉Max Muller ..

🏻👉നിർഭാഗ്യമെന്ന്   പറയട്ടെ   നമുക്ക്  നമ്മുടെ  സംസ്കാരത്തോടു പുച്ഛമാണ്.!!!!
Venugopala panicker Calicut Kerala Swabhiman Party State G.S.🚩ജയ് സ്വാഭിമാ൯ പാ൪ട്ടി(ഭാരത്)🚩

സ്വയം ശുദ്ധീകരിക്കുക

സ്വയം ശുദ്ധീകരിക്കുക


കുട്ടിക്കാലം മുതല്‍ക്കേ, നാം നമുക്കു വെളിയിലുള്ള വല്ലതിലും കുറ്റം ചുമത്താന്‍ യത്‌നിച്ചുകൊണ്ടിരിക്കുന്നു. നാം എപ്പോഴും മറ്റുള്ളവരെ നേരെയാക്കാനാണ് നിലകൊള്ളുന്നത്, നമ്മെത്തന്നെ നേരേയാക്കാനല്ല. നാം ദുഃഖാര്‍ത്തരാകുമ്പോള്‍ ‘ഓ, ഈ ലോകം ചെകുത്താന്റെ ലോകം തന്നെ,’ എന്നു പറയുന്നു. നാം അന്യരെ ശപിച്ചിട്ട് ‘എന്തൊരു ഭ്രാന്തന്മാര്‍, എന്തൊരു വിഡ്ഢികള്‍’ എന്ന് അവരെ കുറ്റപ്പെടുത്തുന്നു.

എന്നാല്‍, നാം യഥാര്‍ത്ഥത്തില്‍ അത്ര നല്ലവരാണെങ്കില്‍ എന്തുകൊണ്ട് ഈ മാതിരി ലോകത്തിലായി? ഇതു ചെകുത്താന്റെ ലോകമാണെങ്കില്‍ നാമും ചെകുത്താന്മാരായിരിക്കണം: അല്ലെങ്കില്‍ നാം എന്തുകൊണ്ട് ഇവിടെയായി? ‘ഹോ! ലോകത്തിലെ ആളുകളുടെ സ്വാര്‍ത്ഥത!’ പരമാര്‍ത്ഥംതന്നെ. എന്നാല്‍, നാം ഭേദപ്പെട്ടവരാണെങ്കില്‍ എന്തുകൊണ്ട് ഈ കൂട്ടത്തില്‍ കാണപ്പെടുന്നു? അതിനെപ്പറ്റി ഒന്നാലോചിക്കുക.

നാം അര്‍ഹിക്കുന്നതേ നമുക്കു കിട്ടുന്നുള്ളു. ലോകം ചീത്തയും നാം നല്ലവരുമാണെന്നു പറയുമ്പോള്‍ അതൊരു പൊളിയാണ്. അതൊരിക്കലും അങ്ങനെയാവാന്‍ തരമില്ല. നാം നമ്മോടുതന്നെ പറയുന്ന ഒരു ഭയങ്കര കള്ളമാണത്.

ഇതാണ് ഒന്നാമതു പഠിക്കേണ്ട പാഠം; വെളിയിലുള്ള ഒന്നിനേയും ശപിക്കാതിരിക്കാനും അന്യരായ ആരുടേയും മേല്‍ കുറ്റം ചുമത്താതിരിക്കാനും നിശ്ചയിക്കുക: ആണത്തത്തോടെ എഴുന്നേറ്റുനിന്ന് കുറ്റം സ്വന്തം തലയിലേല്‍ക്കുക. അതെപ്പോഴും ശരിതന്നെയായിരിക്കുമെന്നു നിങ്ങള്‍ക്കു കാണാം. നിങ്ങളെത്തന്നെ പിടികൂടുക.

ഒരു നിമിഷത്തില്‍ നാം നമ്മെപ്പറ്റി വളരെ വീരവാദങ്ങള്‍ മുഴക്കുന്നു; നാം പൗരുഷശാലികളാണെന്നും, ദേവതുല്യന്മാരാണെന്നും, നമുക്ക് എല്ലാമറിയാമെന്നും, എന്തു ചെയ്യാനും കഴിവുണ്ടെന്നും, നാം കുറ്റമറ്റവരും കളങ്കമറ്റവരുമാണെന്നും, ലോകത്തിലേയ്ക്കും നിഃസ്വാര്‍ത്ഥരാണെന്നും മറ്റും. അടുത്ത നിമിഷത്തില്‍ ഒരു ചെറിയ കല്ലു വന്ന് നമ്മെ മുറിപ്പെടുത്തുന്നു.

ഒരു നിസ്സാര മനുഷ്യനില്‍നിന്നുണ്ടായ ഒരു ചെറിയ കോപപ്രകടനം നമ്മെ വ്രണിതഹൃദയരാക്കുന്നു. ഈ ‘ദേവന്മാരെ’ ദുഃഖത്തിലാഴ്ത്തുവാന്‍ തെരുവീഥിയിലെ ഏതൊരു വിഡ്ഢിക്കും സാധിക്കുന്നു! ഇതു ലജ്ജാവഹമല്ലേ? നാം അത്ര ദേവന്മാരായിരുന്നെങ്കില്‍ അതങ്ങനെ വരുമോ? ലോകമാണ് അപരാധിയെന്നു പറയുന്നതു ശരിയാണോ?

പരമനിര്‍മ്മലനും അത്യുദാരനുമായ ഈശ്വരനെ നമ്മുടെ പക്കലുള്ള വല്ല കൗശലംകൊണ്ടും ദുഃഖത്തിലാഴ്ത്തുവാന്‍ സാധിക്കുമോ? നിങ്ങള്‍ അത്ര വളരെ സ്വാര്‍ത്ഥരഹിതനാണെങ്കില്‍ നിങ്ങള്‍ ഈശ്വരതുല്യനാണ്. ഏതു ലോകത്തിനാണ് പിന്നെ നിങ്ങളെ ശല്യപ്പെടുത്താന്‍ കഴിയുക? യാതൊരു ഹാനിയും പറ്റാതെ, യാതൊന്നിനാലും സ്പര്‍ശിക്കപ്പെടാതെ ഏഴു നരകങ്ങളില്‍ക്കൂടിയും കടന്നുപോകാന്‍ നിങ്ങള്‍ക്കു കഴിയും.

എന്നാല്‍ നിങ്ങള്‍ ആവലാതിപ്പെടുകയും സ്വന്തം അസുഖങ്ങള്‍ക്കുള്ള കുറ്റം ബാഹ്യലോകത്തിന്റെ മേല്‍ ചുമത്തേണ്ടിവരികയും ചെയ്യുന്ന വസ്തുത, ബാഹ്യലോകം നിങ്ങളെ സ്പര്‍ശിക്കുന്നു, ബാധിക്കുന്നു, എന്നു തെളിയിക്കുന്നു. സ്പര്‍ശിക്കുന്നു എന്ന ആ വസ്തുത, നിങ്ങള്‍ സ്വയം അവകാശപ്പെടുന്നത്രയൊന്നും ആയിട്ടില്ലെന്നും തെളിയിക്കുന്നു.

ബാഹ്യലോകം നിങ്ങളെ ദ്രോഹിക്കുന്നു എന്നു സങ്കല്‍പിച്ചുകൊണ്ട്,’ഹോ! ഈ ചെകുത്താന്റെ ലോകം! എന്നെ ഇയാള്‍ ദ്രോഹിക്കുന്നു, അയാള്‍ ദ്രോഹിക്കുന്നു,’ എന്നെല്ലാം മുറവിളി കൂട്ടുന്നതിനാല്‍ നിങ്ങള്‍ ദുഃഖത്തിനുമേല്‍ ദുഃഖം കൂട്ടിവെച്ച് സ്വന്തം അപരാധം വര്‍ദ്ധിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. ദുഃഖത്തോടു കള്ളം കൂടി ചേര്‍ക്കുകയാണത്.

നമുക്കു നമ്മുടെ കാര്യംതന്നെ നോക്കാനുണ്ട്. അത്രയും നമുക്കു ചെയ്യാവുന്നതാണ്. കുറെ നാളത്തേയ്ക്കു മറ്റുള്ളവരെ നന്നാക്കുന്നതില്‍നിന്നു വിരമിക്കുകയും ചെയ്യുക. നമുക്ക് ഉപായത്തെ അന്യൂനമാക്കാം: ഉപേയം സ്വയം നോക്കിക്കൊള്ളും. എന്തെന്നാല്‍ നമ്മുടെ ജീവിതം സത്തും നിര്‍മ്മലവും ആകുന്നെങ്കിലേ ലോകം സത്തും നിര്‍മ്മലവും ആകാന്‍ നിവൃത്തിയുള്ളു. അത് ഒരു ഫലമാണ്: നാം അതിനു ഹേതുവും. അതിനാല്‍ നമുക്ക് സ്വയം ശുദ്ധീകരിക്കാം. നമ്മെത്തന്നെ നിര്‍ദ്ദോഷരാക്കാം.

ക്ഷേത്രരഹസ്യവും

   ക്ഷേത്രരഹസ്യവും         5               🙏
                          ദേവതകളും    

ബ്രഹ്മാണ്ഡംമുതൽ നമ്മുടെ കാരണശരീരംവരെയെത്തുന്ന ക്ഷേത്രസങ്കല്പമാണ് സനാതനമായ ക്ഷേത്രസങ്കല്പം; ഭാരതത്തിൻ്റെ ശ്രുതിസ്മൃതികളിലെ ക്ഷേത്രസങ്കല്പം.എല്ലാ പുരാണങ്ങളിലും ഇതിഹാസങ്ങളിലും ഗീതയിലുമെല്ലാം ആ ക്ഷേത്രത്തെ നിലിർത്തുന്നതിനാണ് ശ്രമിച്ചിട്ടുള്ളത്.ഗീതയെ ഈ നിലയിൽ പഠിച്ചാൽ, അർജുനൻ്റെ ശരീരത്തിൽ ഇരിക്കുന്ന അർജുനനെന്ന ബോധത്തെ,അർജുനൻ മനസ്സിലാക്കുന്ന ഒരു കാലത്തു മാത്രമേ,അർജുനൻ തൻ്റെ സാമ്രാജ്യത്തിൻ്റെ അധിപതിയാകുകയുള്ളുവെന്നു കാണാം - സ്വരാട്ടാകുകയുള്ളു.അതാണ് ശാന്തിയുടെ വഴിയും; അതാണ് ഗീതയുടെ വിഷയവും - സാമ്രട്ടിൻ്റെതല്ല.സാമ്രട്ടും സ്വരാട്ടും തമ്മിൽ ഒരു പാട് വ്യത്യാസമുണ്ട്.സ്വരാജ്യത്തിൽ ആനന്ദിക്കുന്നവനാണ് സ്വരാട്ട്. സ്വരാജ്യം - ശരീരസാമ്രാജ്യം.അത് ആരോഗ്യമുള്ളതായിരിക്കണം.എൻ്റെ ഇന്ദ്രിയങ്ങളൊക്കെ നല്ല ആരോഗ്യമുള്ളതായിരിക്കണം.വേണ്ടത് കേൾക്കണം,വേണ്ടാത്തത് കേൾക്കരുത്; വേണ്ടത് പറയണം, വേണ്ടാത്ത് പറയരുത്; വേണ്ടതിലേ സ്പർശിക്കാവു , വേണ്ടാത്തതിലൊന്നും സ്പർശിക്കരുത് - ഇങ്ങനെ അഞ്ച് ഇന്ദ്രിയങ്ങളെയും ബോധത്തിൻ്റെ നിയന്ത്രണത്തിൽ നിർത്തുവാൻ മാത്രമല്ല, ആ ഇന്ദ്രിയങ്ങൾ ഉൽപോഷിതങ്ങളായി, അറിവുകളെൻ്റെ ബോധത്തിനാന്ദോളനം വരുത്താതെ, സംഘർഷം വരാതെ, ഒന്നിനോടും ഏറ്റുമുട്ടാതെ നിർത്താൻ കഴിയണം.അതിനു കഴിയാതെവന്നാൽ എൻ്റെ അഞ്ച് ഇന്ദ്രിയങ്ങൾകൊണ്ടുള്ള ജീവിതം കിട്ടിട്ട് എനിക്ക് ഒരു പ്രയോജനവുമില്ലാതാകും.

പലരുടെയും ശരീരത്തിൽ ഈ ഇന്ദ്രിയങ്ങൾ പ്രവർത്തിക്കുന്നത് പല വിധത്തിലാണ്.ഇന്ദ്രിയങ്ങളെ സമീചീനമായി നിർത്തുവാൻ പാകത്തിൽ പര്യാപ്തമാകുമാറ്, ഈ സ്ഥൂലശരീരത്തെ - ഇന്ദ്രിയങ്ങളെ - ക്ഷതമില്ലാതെ ആരാധിക്കണം.ഒരു നിമിഷം ശരീരബോധത്തിൽനിന്ന് ഞാനൊന്ന് മാറിയാൽ, പരിക്ലിപ്തിയില്ലാത്ത അനന്തസങ്കല്പങ്ങളിൽ ഞാൻ ഭ്രമിക്കുന്നവനാകും.മനോബുദ്ധിയഹങ്കാരങ്ങളെയും ചിത്തത്തെയും ഇന്ദ്രിയശക്തികളെയും പ്രാണന്മാരെയും കൂട്ടുപിടിച്ച്, ഞാൻ നടത്തുന്ന സാങ്കല്പികസാമ്രാജ്യങ്ങളിലൂടെയുള്ള എൻ്റെ യാത്രകളെയാണ്! എൻ്റെ അഞ്ച് പ്രാണന്മാർ - പ്രാണൻ,അപാനൻ,വ്യാനൻ,ഉദാനൻ, സമാനൻ.ഇതിലൊരുത്തനൊന്ന് നമ്മളോട് തെറ്റിയാൽ, എൻ്റെ സങ്കല്പങ്ങളാകെ മാറിമറയും.എൻ്റെ മനസ്സും ബുദ്ധിയും അഹങ്കാരവും ചിത്തവും - സങ്കല്പവികല്പങ്ങളാകുന്ന മനസ്സ്, ചിന്തനകർതൃവായ ചിത്തം, നിശ്ചയാത്മികയായ ബുദ്ധി, ഞാനെന്ന എൻ്റെ അഹങ്കാരം, കണ്ണടച്ചിട്ടും കാണുന്ന എൻ്റെ കണ്ണ്, ചെവി പൊത്തിപ്പിടിച്ചിട്ടും കേൾക്കുന്ന എൻ്റെ ചെവി, ഉറങ്ങിയാലും കാണുകയും കേൾക്കുകയും അനുഭവിക്കുകയും ചെയ്യുന്ന എൻ്റെ സ്വപ്നലോകങ്ങൾ - ഇവയൊക്കെയും ഞാൻ സ്വച്ഛന്ദമാക്കിവെച്ചില്ലെങ്കിൽ, സ്വപ്നങ്ങളോടു കലരുന്ന എൻ്റെ ജാഗ്രത്തുമായി ചേർത്ത് എൻ്റെ ചുറ്റുപാടുകളോടെല്ലാം ഞാൻ മല്ലടിക്കും - ഹിന്ദുവിനെ ഉദ്ധരിക്കാൻ വേണ്ടി ആധുനികൻ ഒരു ക്ഷേത്രം കെട്ടിയുണ്ടാക്കി, മറ്റു മതക്കാരെയൊന്നും അതിലേക്ക് കടക്കാനിടയാകാത്തവിധത്തിൽ, നമ്മുടെ മതത്തിന്  വികാസപരിണാമമുണ്ടാക്കാനും നന്നാകാനും പ്രതിമാപൂജയിലൂടെ സാക്ഷാത്കാരം ലഭിക്കാനും ഇരുന്നു ചിന്തിക്കുമ്പോഴാണ്,  പുതിയ ഭരണസമിതിയിൽ എൻ്റെ പ്രസിഡൻ്റ് പദവിക്കെതിരേ വരുന്ന നോമിനി ജയിച്ചത് ഞാനറിയുന്നത്.തിരഞ്ഞെടുപ്പിൽ ഈ ഞാൻ തോറ്റുപോയാൽ, ഭാര്യയോടും മക്കളോടും ഞാൻ പറയും ക്ഷേത്രത്തിൻ്റെ ആ മതിലിനകത്ത് കയറിപ്പോകരുതെന്ന് .കയറിയാൽ നിൻ്റെയൊക്കെ കാലു ഞാൻ തല്ലിയൊടിക്കുമെന്ന്.അതുകൊണ്ട് നിങ്ങളുടെ ഇന്നത്തെ ക്ഷേത്രത്തിൻ്റെ പ്രശ്നം ക്രിസ്ത്യാനിയോ മുസ്ലിമോ ഒന്നുമല്ല - നിങ്ങളുടെ ഇന്നലത്തെയും ഇന്നത്തെയും പ്രസിഡൻ്റ് മാരും സെക്രട്ടറിമാരുമൊക്കെയാണ്.അതുകൊണ്ട്,പൊതുവായ ആരാധനാക്രമമുണ്ടാക്കിയതുകൊണ്ടോ ഏകതാനതയുണ്ടാക്കിയതുകൊണ്ടോ നിങ്ങൾക്ക് ഐക്യമൊന്നും ഉണ്ടാകണമെന്നില്ല.

മാനവമനസ്സിൻ്റെ ഐക്യം സ്വരാട്ടിലന്തർലീനമാണ്.തൻ്റെ അന്തഃസ്ഥിതമായ ചൈതന്യത്തെയും അതു കുടികൊള്ളുന്ന ജീവകലകളെയും അതിലിരിക്കുന്ന സ്ഥൂലസൂക്ഷ്മകാരണദേഹങ്ങളെയും തിരിച്ചറിഞ്ഞ് ആരാധിക്കമ്പോഴാണ് - അതുതന്നെയാണ് അപരനിലുമെന്ന് ബോധ്യപ്പെടുന്നൊരു നാളിൽമാത്രമാണ് - ഞാനും അപരനുമില്ലാതാകുന്ന ആത്മസത്തയുടെ അത്യന്തസൂക്ഷ്മവും  അതീവസുന്ദരവുമായ ഐതിഹാസികത ഉണരുക.അതാണ് ആരാധനയുടെ കേന്ദ്രബിന്ദു.അതിനെ ഉണർത്താനുള്ളതെല്ലാം ആലയമാണ്; അത് ഉണരുന്നിടങ്ങളിലെല്ലാം ശാന്തിയാണ്.

ശാന്തിക്കും യോജിപ്പിനും പ്രാഥമികാരാധനയ്ക്കും വേണ്ടി പടുത്തുയർത്തിയ മതങ്ങളുടെ ഈറ്റില്ലങ്ങളിൽനിന്നാണ് അതുണ്ടാകുന്നതിനുമുൻപുള്ള മനുഷ്യൻ്റെ യോജിപ്പ് പിന്നെ,വിയോജിപ്പും എതിർപ്പുമായി രൂപാന്തരപ്പെട്ടു വന്നത്.ലോകമെമ്പാടും ഒന്നായ ക്രസ്തുമതം, ആദ്യത്തെ സെൻ്റ് പീറ്റേർസ് ബസലിക്കയുടെ തറക്കല്ലിട്ടപ്പോഴാണ് രണ്ടായത്.മാർട്ടിൻ ലൂതർ തനിക്ക് പണപ്പിരിവിന് അനുമതി തരുമെന്ന് വിചാരച്ച് കാത്തിരിക്കുമ്പോൾ പ്രശസ്തമായ പാർഡൻ (Pardan)ടിക്കറ്റ്, ദണ്ഡവിമോചനകാർഡുകൾ - അതാണിപ്പോൾ ഹിന്ദുമതവും അടിച്ചുകൊടുക്കുന്നത് - ഈ ദണ്ഡവിമോചനകാർഡിൻ്റെ അവകാശവാദത്തിലാണ് പള്ളി രണ്ടായത്; പിന്നെ നാലയത്; പിന്നെ ആറായത്.ആയിരത്തിയറുന്നൂറ്റിപ്പതിനാറെണ്ണമായി ലോകത്താകെ പൊട്ടിപ്പിരിഞ്ഞ് നില്ക്കുകയാണിപ്പോൾ.നിങ്ങളും ആരാധനയുടെ ബാഹ്യതലങ്ങളിലെ വ്യത്യാസങ്ങളിലാണ് ജാതിയും ഉപജാതിയുമൊക്കെയായി ഇന്ന് പിരിഞ്ഞു നില്ക്കുന്നത്.🙏             തുടരും.......

ദീപാരാധന - ദീപാരാധന സമയത്ത്

ദീപാരാധന -  ദീപാരാധന സമയത്ത്

നടത്തുന്ന  പൂജാരിയുടെ  പ്രാർത്ഥന

എന്താണ്  ?   മന്ത്രം  എന്താണ്.  ??

ആ  മന്ത്രത്തിന്റെ  അർത്ഥം

എന്താണ് ??

പൂജാരിക്ക്  നല്ലത്  വരുത്തണം

എന്നാണോ ??

ഹിന്ദുക്കൾക്ക്  നല്ലത്  വരുത്തണം

എന്നും,  അന്യമതസ്ഥർക്ക്‌  ദോഷം

വരുത്തണം  എന്നുമാണോ ??

ആർക്കും അറിയില്ല.

എന്നാൽ അറിഞ്ഞോളൂ ....

മനസ്സിലാക്കിക്കോളു...........

തുടർന്ന്   വായിക്കൂ.

മുഴുവനും  വായിക്കണം.

ദീപാരാധന തൊഴാം ..................

നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാവും ദീപാരാധന സമയത്ത് പൂജാരി എല്ലാ വാതിലുകളും അടച്ച് ശ്രീകോവിലിനകത്ത് നിറച്ച് വിളക്ക് വച്ച് ,ഒരു ദീപാരാധനത്തട്ട് കൈയ്യിലെടുത്ത് നിറച്ച് പുഷ്പമിട്ട് അതിനകത്ത് കര്‍പ്പൂരമിട്ട് ബിംബത്തെ ഉഴിയാറുണ്ട്.
എന്നിട്ട് അത്യുജ്ജലമായ ഒരു മന്ത്രവും ചൊല്ലും .

    "ധ്രുവാദ്ധ്യഔഹു..
     ധ്രുവാ പ്രിഥ്വി
      ധൃവാസപര്‍വതാ ഇമേ ..
       ധ്രുവം വിശ്വമിദം ജഗത്
       ധ്രുവോ രാജാ വിശാമയം
        ധ്രുവം തേ രാജാ വരുണോ
         ധ്രുവം ദേവോ ബൃഹസ്പതി
         ധ്രുവം ത ഇന്ദ്രശ്ചാഗ്നിശ്ച
          രാഷ്ട്രം ധാരയതാം ധ്രുവം."

ഇതിന്‍റെ അര്‍ഥം ആ ക്ഷേത്രത്തില്‍ വരുന്നവര്‍ക്ക് മാത്രം മംഗളം ഭവിക്കട്ടെ എന്നല്ല.

ഹിന്ദുക്കളായവര്‍ക്ക് മാത്രം മംഗളം ഭവിക്കട്ടെ എന്നല്ല.
10000  വർഷങ്ങൾക്ക്  മുമ്പ്
രേഖപ്പെടുത്തപ്പെട്ട   മന്ത്രമാണത്.

(ഹിന്ദുവിനെ ചിലര്‍ മതേതരത്വം പഠിപ്പിക്കുന്നു!)

എനിക്കും എന്‍റെ കുടുംബത്തിനും മംഗളം ഭവിക്കട്ടെ എന്നല്ല.
എനിക്കും ഞാന്‍ വിശ്വസിക്കുന്ന പ്രസ്ഥാനക്കാര്‍ക്കും മാത്രം മംഗളം ഭവിക്കട്ടെ എന്നല്ല.
പൂജാരിയുടെ മന്ത്രം വളരെ ലളിതമാണ്.

(ഇവിടെ നിര്‍മ്മാല്യം സിനിമയിലെ എംടി യുടെ വെളിച്ചപ്പാടിനെപ്പോലെ ബിംബത്തിനു മുന്‍പില്‍ സ്വന്തം കഴിവുകേടിന്‍റെ പ്രതീകമായ രക്തക്കറ നിവേദ്യമായി അര്‍പ്പിക്കുന്നതിനു പൂജാരി ശ്രമിക്കില്ല...പകരം ആ തിരുമേനി പ്രാര്‍ഥിക്കുന്നു....)

    " "ധ്രുവാദ്ധ്യഔഹു..

ഈ പ്രപഞ്ചഗോളം മംഗളകരമായിരിക്കട്ടെ!

" ധ്രുവാ പ്രിഥ്വി"

ഈ ഭൂമി മംഗളകരമായിരിക്കട്ടെ!

"ധൃവാസപര്‍വതാ ഇമേ ."

ഭൂമിയിലെ കാലാവസ്ഥയെ നിയന്ത്രിക്കുന്ന പര്‍വതങ്ങള്‍ മംഗളകരമായിരിക്കട്ടെ!

  " ധ്രുവം വിശ്വമിദം ജഗത്"

ലോകത്തില്‍ വസിക്കുന്ന സര്‍വ്വ ജീവജാലങ്ങളും മംഗളകരമായിരിക്കട്ടെ!

"    ധ്രുവോ രാജാ വിശാമയം"

നമ്മുടെ ഭരണകര്‍ത്താക്കള്‍ (മോദിയായാലും പിണറായി ആയാലും കടകംപള്ളി ആയാലും)മംഗളകരമായിരിക്കട്ടെ!

"ധ്രുവം തേ രാജാ വരുണോ"

മഴ പെയ്യിക്കുന്ന വരുണദേവന്‍ മംഗളകരമായിരിക്കട്ടെ(സമുദ്രം)!

 "ധ്രുവം ദേവോ ബൃഹസ്പതി"

ദേവഗുരുവായ ബൃഹസ്പതി മംഗളകരമായിരിക്കട്ടെ!

"ധ്രുവം ത ഇന്ദ്രശ്ചാഗ്നിശ്ച"

ഇന്ദ്രനും അഗ്നിയും മംഗളകരമായിരിക്കട്ടെ!

അവസാനം .................................................................

     "രാഷ്ട്രം ധാരയതാം ധ്രുവം."

എന്‍റെ പരമപവിത്രമായ ഈ രാഷ്ട്രം മംഗളകരമായിരിക്കട്ടെ!

എത്ര മനോഹരമായ ചിന്താധാരയാണെന്നു നോക്കൂ!!!

എന്നിട്ട് പൂജാരി ആ ദീപാരാധനത്തട്ട് താഴെ വച്ച്

    "മംഗള നീരാഞ്ജനം സമര്‍പ്പയാമീ
    സുവര്‍ണ്ണ പുഷ്പം സമര്‍പ്പയാമീ
     ഛത്രചാമാരാദി സമസ്ത
      രാജോപചാരാന്‍ സമര്‍പ്പയാമീ "

എന്നു പറഞ്ഞ്‌ ദീപാരാധനത്തട്ടിലെ അഗ്നിജ്വാലയില്‍ നിന്ന് 3 പ്രാവശ്യം പുഷ്പം കൊണ്ടു അഗ്നിയുടെ അംശത്തെ ബിംബത്തിലെക്കിട്ട് ,സ്വയം അഗ്നി തൊട്ടു തലയില്‍ വച്ച് ആ അഗ്നി പുറത്തേക്ക് കൊടുത്ത് നാം ഓരോരുത്തരും ആ അഗ്നി തൊട്ടു തലയില്‍ വക്കുമ്പോള്‍ ഓര്‍ക്കുക ശ്രീകോവിലിനകത്ത് ബിംബത്തിനു ചൈതന്യം നല്‍കിയ അഗ്നിയുടെ അംശമാണ് നാം തൊട്ടു തലയില്‍ വയ്ക്കുന്നത്!

10000  വർഷങ്ങൾക്ക്  മുമ്പ്  രേഖ
പ്പെടുത്തപ്പെട്ട  ഈ മന്ത്രവും, ഇതുപോലെ  അർത്ഥം  വരുന്ന മറ്റ്
മന്ത്രങ്ങളും  അടങ്ങിയ  വേദങ്ങളെയും,
ഉപനിഷത്തുകളെയും  പഠിക്കുന്ന
കാര്യത്തിൽ   ഹൈന്ദവ ധർമ്മം
അനുഷ്ടിക്കേണ്ട  പുതു തലമുറ
വഴി തെറ്റി  പോകുന്നതിലും ,
അവരെ  വഴി തെറ്റിപ്പിക്കുവാൻ
നടത്തുന്ന  ശ്രമങ്ങളിലും  കുണ്ഠിത
പെട്ട്  നിൽക്കുന്ന  ഭൂരിപക്ഷത്തിന്റെ
മുന്നിൽ,  വായനക്കായി സമർപ്പിക്കുന്നു.

ഷെയര്‍ ചെയ്ത് സാധാരണക്കാരില്‍ എത്തിക്കുക....
അത് നമ്മുടെ ധര്‍മ്മമാണ്.

പഞ്ചാക്ഷര മന്ത്രം

പഞ്ചാക്ഷര മന്ത്രം

“ഓം നഃമ ശിവായ”

ഇവിടെ ഓം എന്നതിന്‍റെ അര്ത്ഥം പരമശിവം എന്നാണ്. മറ്റ് അഞ്ചക്ഷരങ്ങളിലും ഈശ്വരന്‍റെ ശക്തി അഞ്ചാണ്. ഈ അഞ്ചു ശക്തികളും പരമേശ്വരന്‍റെ അഞ്ചു മുഖങ്ങള്‍ ആണെന്ന് പറയപ്പെടുന്നു. ഈ മന്ത്രം അറിഞ്ഞു ജപിച്ചാല്‍ ആത്മാക്കള്‍ക്ക് ഭോഗവും മോക്ഷവും പ്രാപിക്കുന്നതാണ്.

ഇതില്‍,

ന:കാരം പൃദ്ധ്വി ബ്രഹ്മ ബീജവും
മകാരം ജലം വിഷ്ണു ബീജവും
ശികാരം തേജസ്സ് രുദ്ര ബീജവും
വകാരം വായു മഹേശ്വര ബീജവും
യകാരം ആകാശം സദാശിവ ബീജവും ആണ്

മന്ത്രങ്ങള്‍

മന്ത്രങ്ങള്‍

ശക്തിയുടെ ഉറവിടമാണ്‌ മന്ത്രങ്ങള്‍. ശരീയായ രീതിയില്‍ ഉപയോഗിച്ചില്ലെങ്കില്‍ മന്ത്രങ്ങള്‍ അത്‌ ഉപയോഗിക്കുന്നവന്‌ വിപരീതഫലം ഉണ്ടാക്കും. താന്ത്രികമന്ത്രങ്ങളെല്ലാം കാലം, ദേശം, ലിംഗം, വര്‍ണ്ണം നക്ഷത്രം എന്നിവയുടെ നിരവധി പൊ‍രുത്തങ്ങള്‍ നോക്കിയാണ്‌ ഗ്രഹിക്കുന്നത്‌. ഒരു മന്ത്രത്തിന്‌ ബീജം, അക്ഷരം, ബീജാക്ഷരം എന്നിങ്ങനെ മൂന്ന്‌ ഭാഗങ്ങളുണ്ട്‌.

മാന്ത്രിക ശക്തിയുള്ള മന്ത്രങ്ങളില്‍ ബീജം മാത്രമേ ഉണ്ടാകു. ‘നമ:ശിവായ’ എന്ന പഞ്ചാക്ഷരീ മന്ത്രത്തില്‍ അക്ഷരങ്ങള്‍ മാത്രമേയുള്ളു. ജപിക്കുന്ന താളവും മന്ത്രങ്ങള്‍ക്ക്‌ വളരെ പ്രധാനമാണ്‌.മന്ത്രങ്ങള്‍ രണ്ടുതരമാണ്‌. വൈദികവും താന്ത്രികവും. ശബ്ദമില്ലാത്തത്‌ എന്നും മന്ത്രത്തിന്‌ വാചിക അര്‍ത്ഥമുണ്ട്‌. മന്ത്രം ജപിക്കുമ്പോള്‍ ബീജാക്ഷരങ്ങള്‍ ഉറക്കെ ഉച്ചരിക്കാന്‍ പാടില്ല. മന്ത്രങ്ങള്‍ ജപിക്കുന്നതിന്‌ മൂന്ന്‌ രീതികളാണ്‌ പറഞ്ഞിട്ടുളളത്‌. മാനസികം അഥവാ മനസുകൊണ്ട്‌ ചൊല്ലേണ്ടത്‌. വാചികം അഥവാ ഉറക്കെ ചെല്ലേണ്ടവ, ഉപാംശു അഥവാ ചുണ്ട്കൊണ്ട്‌ ജപിക്കേണ്ടവ.

മന്ത്രങ്ങളില്‍ കീലകങ്ങള്‍ അഥവാ ആണികള്‍ തറച്ചിട്ടുണ്ടെന്നാണ്‌ വിശ്വാസം. ഈ ആണികള്‍ പുഴുതുമാറ്റി മന്ത്രം യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ ഉപയോഗിക്കണമെങ്കില്‍ ഉത്തമനായ ഗുരുവിനെ ആവശ്യമാണ്‌. സാത്വികമായ മനസോടെ മന്ത്രസിദ്ധി സ്വീകരിച്ചിട്ടുള്ളവരെ മാത്രമേ ഗുരുവായി സ്വീകരിക്കാവൂ⁠

സർ‌വ ഐശ്വര്യത്തിനും നാഗാരാധന നല്ലതാണ്.

നഗ്നനേത്രങ്ങൾ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങൾ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള നാഗങ്ങളെ ഭാരതമക്കൾ പുരാതനകാലം മുതൽ ആരാധിക്കുന്നുണ്ടായിരന്നു. സർ‌വദോഷ പരിഹാരത്തിനും സർ‌വ ഐശ്വര്യത്തിനും നാഗാരാധന നല്ലതാണ്. മുൻ തലമുറയുടെ ശാപദുരിതങ്ങൾ പോലും മാറുന്നതിനും വാസഗൃഹത്തിലെ നാഗശാപം മാറുന്നതിനും  ജാതകചാര ദോഷഫലങ്ങൾ മാറുന്നതിനും നാഗാരാധന ഗുണകരമാണ്. കരിക്കഭിഷേകം, നെയ് വിളക്ക്, അരവണപ്പായസം എന്നിവ നടത്തിയാൽ നാഗങ്ങൾ പ്രസാദിക്കും.

⏺ നാഗങ്ങളുടെ ഉദ്ഭവം ?
കശ്യപ്രജാപതിക്കു കദ്രുവിൽ ഉണ്ടായ മക്കളാണ് അഷ്ടനാഗങ്ങൾ. അനന്തൻ വൈഷ്ണവ സങ്കല്പവും (മഹാവിഷ്ണുവിന്റെ) വാസുകി ശൈവ (ശ്രീപരമശിവന്റെ) സങ്കല്പവും ആണ്. കേരളത്തിൽ പരശുരാമൻ സൃഷ്ടിച്ചപ്പോൾ സർപ്പങ്ങളെക്കൊണ്ടും ഉപ്പുരസമുളള വെള്ളം കൊണ്ടും ജനമേജയനു ജീവിക്കുവാൻ വയ്യാതായപ്പോൾ പരശുരാമനും മഹാദേവനും സർപ്പാരാധനയ്ക്കു വഴിതെളിയിച്ചു. ഇന്നു കേരളത്തിലതു തുടർന്നുവരുന്നു. ഭൗമസർപ്പങ്ങൾ, ദിവ്യസർപ്പങ്ങൾ, പാതാളസർപ്പങ്ങൾ എന്നിങ്ങനെ മൂന്നു തരം സർപ്പങ്ങളുണ്ട്. അഷ്ടനാഗങ്ങളുടെ പ്രജകളാണു ഭൗമസർപ്പങ്ങൾ. ഇവ ഭൂമിയിൽ വസിക്കുന്നതിനാൽ മനുഷ്യർക്കു കാണാനാകും. പാതാളാ ദിവ്യസർപ്പങ്ങളെ കാണാനാകില്ല. മാറാരോഗങ്ങൾക്കും സന്താനക്ലേശങ്ങൾക്കും ശാപദുരിതങ്ങൾക്കും പരിഹാരം നാഗപൂജയിലൂടെ ലഭിക്കുന്നു. ആയുരാരോഗ്യ സൗഖ്യം, ജ്ഞാനം, സമ്പത്ത്, സമൃദ്ധി, ആകർഷണശക്തി ഇവയും നാഗങ്ങൾ നൽ‌കും.

⏺ നാഗങ്ങളും സർപ്പവും തമ്മിലുളള വ്യത്യാസം ?
സർപ്പങ്ങളുടെ അധിപതി വാസുകിയാണ്. രജോഗുണ പ്രധാനമാണ്. വിഷം കൂടുതലുളളവയാണ്‌. നാഗങ്ങളുടെ അധിപതി അനന്തൻ‌. ഇവ സാത്വികഗുണമുളളവയും വിഷക്കുറവുളളവയുമാണ്. ജീവിത്തിൽ കഷ്ടപ്പാടുകളുണ്ടാകുന്നതു രാഹുദോഷം കൊണ്ടാണ്. കേരളത്തിലെ മിക്ക തറവാട്ടുകളിലും പണ്ടു കാവുകളുണ്ടായിരുന്നു. ഇന്നു കാവുകൾ വെട്ടി നിരത്തിയും സർപ്പങ്ങളെ കൊന്നും ജീവിക്കുകയാണ്‌. നാഗദോഷങ്ങൾ‌ പ്രശ്നചിന്തയിലൂടെ മനസ്സിലാക്കാനും പരിഹാരം അറിയാനും കഴിയും. അവ നടപ്പിലാക്കിയാൽ ഇതിൽ നിന്നു മോചനമുണ്ടാകും. നാഗങ്ങളെ വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്.

⏺ കാവുകൾ വെട്ടി നശിപ്പിക്കാമോ ?
കാവുകൾ വെട്ടി നശിപ്പിക്കാൻ‌ പാടില്ല. കാവുകൾ വെറുതെ മാറ്റാനാവില്ല. ദേവപ്രശ്നം നോക്കി കാവുമാറ്റാൻ അനുമതി ലഭിച്ചാൽ മാറ്റാം. മറ്റൊരു സ്ഥലത്തു പ്രതിഷ്ഠിക്കുകയോ ആവാഹിച്ച് ഏതെങ്കിലും സർപ്പ സങ്കേതത്തിൽ‌ സമർപ്പിക്കുകയോ ചെയ്യേണ്ടിവരും. കാവിലെ മരം മുറിക്കുന്നതു ദോഷമാണ്. ഒരു മരം വെട്ടിയാൽ പകരം മരം വച്ചുപിടിപ്പിക്കണം ഒപ്പം അഭിഷേകാദി പരിഹാരങ്ങളും ചെയ്യണം.

⏺ സർപ്പത്തെയും മുട്ടയേയും നശിപ്പിച്ചാൽ ദോഷമുണ്ടോ ?
പ്രശ്നത്തിലൂടെ ഏതു തരം സർപ്പത്തെയാണു നശിപ്പിച്ചതെന്നു കണ്ടെത്തുകയും അതിന്റെ സ്വഭാവമനുസരിച്ചു പരിഹാരം ചെയ്യുകയും  വേണം. പാമ്പിൽ മുട്ട അറിഞ്ഞോ അറിയാതെയോ നശിപ്പിച്ചാൽ സർപ്പരൂപവും മുട്ടയും വെളളിയിൽ ഉണ്ടാക്കി അഭിഷേകം നടത്തി ക്ഷേത്രത്തിൽ സമർപ്പിക്കണം.

⏺ നാഗപൂജ നടത്താൻ പാടില്ലാത്ത സമയമുണ്ട് ?
ഇടവം മുതൽ കന്നിയിലെ ആയില്യം വരെ നാഗാരാധന പാടില്ല. സർപ്പങ്ങൾ പുറ്റിൽ തപസ്സിരിക്കുന്നു എന്നും സർപ്പങ്ങൾ മുട്ടയിൽ അടയിരിക്കുന്നു എന്നും അഭിപ്രായമുണ്ട്. അതിനാൽ ഈ സമയം ഒഴിവാക്കേണ്ടതാണ്. ഏകാദശി ദിനത്തിൽ ഒരു ദൈവങ്ങൾക്കും വഴിപാടു നടത്താൻ പാടില്ല. നാഗങ്ങൾ വളരെയധികം പരിശുദ്ധിയുളളവരാണ്‌. അവർക്കു പാലഭിഷേകം പാടില്ല. രക്തത്തിൽ നിന്നാണ് പാലുണ്ടാകുന്നത്. അത് അശുദ്ധിയെ വിളിച്ചുവരുത്തുന്നതാണ്. അതു മാത്രവുമല്ല. ഇന്ന് മാർക്കറ്റിൽ കിട്ടുന്നത് പരിശുദ്ധ പാലുമല്ല. അതിനാൽ ഗുണത്തിനു വേണ്ടി ചെയ്യുന്ന കാര്യങ്ങൾ വിപരീതഫലം നൽകും. കരിക്കഭിഷേകമാണു കൂടുതൽ ഉത്തമം.

⏺ നാഗങ്ങൾക്ക് ഞായറാഴ്ച പ്രധാനമാകാൻ കാരണം?
നാഗരാജാവിന്റെ ഇഷ്ടാനിഷ്ടങ്ങൾ സൂര്യചന്ദ്രന്മാരെ കൊണ്ടാണു ചിന്തിക്കുന്നത്. സൂര്യനാണു നാഗരാജ ദേവത, സൂര്യന്റെ ദിവസം ഞായറാഴ്ചയാണല്ലോ.

⏺ സർപ്പദോഷം കൊണ്ട് അംഗവൈകല്യവും ബുദ്ധിമാന്ദ്യവും  ഉണ്ടാകാറുണ്ട്. ഇത് എങ്ങനെ തരണം ചെയ്യാം?
കുടുംബത്തിൽ കാവും മറ്റുമുണ്ടെങ്കിൽ വൃത്തിയായും ഭംഗിയായും പരിപോഷിപ്പിക്കുകയും ആറു മാസത്തിലൊരിക്കൽ വഴിപാടു നടത്തി പ്രാർഥിക്കുകയും വേണം. സർപ്പങ്ങൾ ഉപദ്രവകാരികളല്ല. നമ്മളെ സഹായിക്കുകയല്ലാതെ ഉപദ്രവിക്കില്ല എന്ന ചിന്തിക്കുകയും ഭക്ത്യാദരവോടെ വണങ്ങുകയും വേണം.

⏺ സർപ്പ ബലി എന്നാലെന്ത് ?
സർപ്പബലി അഷ്ടനാഗങ്ങളെയും നാഗവംശങ്ങളെയും സങ്കല്പിച്ചു പ്രീതിപ്പെടുത്തുന്ന ചടങ്ങാണ്‌. സർപ്പങ്ങൾക്കുളള സമർപ്പണമാണിത്. അല്ലാതെ സർപ്പത്തെ ബലി നൽകുന്നു എന്നു ധരിച്ച് പേടിച്ച് കാണാൻ പോകാതിരിക്കുന്നവരുണ്ട്. ഇന്നു പല ക്ഷേത്രങ്ങളിലും സർപ്പബലി നടത്തുന്നുണ്ട്. പല ആചാരാനുഷ്ഠാനത്തിലുമാണു നടത്തുന്നത്. അതുകണ്ടു തൊഴുന്നതു നല്ലതാണ്.

⏺ സർപ്പത്തിനു മഞ്ഞളഭിഷേകമെന്തിനു നടത്തുന്നു?
സർപ്പങ്ങൾ ഇഴയുമ്പോൾ ശരീരത്തിൽ പോറലുണ്ടാകും. അതിനു മഞ്ഞൾ പൊടിയിടുമ്പോൾ വ്രണം നശിച്ചുപോകും. ചില കാവുകളിൽ ഉപ്പ് വിതറരുത് എന്ന് എഴുതി വച്ചിരിക്കുന്നതു കണ്ടിരിക്കുമല്ലോ. അതായത് ഈ വ്രണത്തിൽ ഉപ്പു ചേരുമ്പോൾ അതിനെ നീർവീക്കലുണ്ടാകും അതിനാലാണ് ഇങ്ങനെ എഴുതിയിരിക്കുന്നത്. മഞ്ഞൾ പൊടി വിതറിയാൽ സർ‌പ്പങ്ങളുടെ അനുഗ്രഹം ലഭിക്കും.

⏺ ആയില്യവ്രതം എങ്ങനെ?
ആയില്യത്തിന്റെ തലേ ദിവസം മുതൽ വ്രതം നോൽ‌ക്കണം. ആയില്യത്തിന്റെ പിറ്റേ ദിവസം മഹാദേവനെ ദർശനം നടത്തി തീർഥം കുടിച്ച് വ്രതമാവസാനിക്കുന്നു. നാഗാരാധനയ്ക്കു പ്രാധാന്യമുളള ക്ഷേത്രങ്ങൾ: ആലപ്പുഴ ജില്ലയിലെ വെട്ടിക്കോട്ട്, മണ്ണാറശാല, തൃശൂരിലെ പാമ്പു മേക്കാട്ട്‌, കൊല്ലത്തെ തൃപ്പാര, എറണാകുളത്തെ ആമേടമംഗലം, മഞ്ചേശ്വരത്തെ മദനന്തേശ്വരക്ഷേത്രം, കണ്ണൂരിലെ പെരളശ്ശേരി ക്ഷേത്രം, തിരുവനന്തപുരം അനന്തൻകാട്, മാന്നാർ പനയനാർകാവ്, നാഗർകോവിൽ, അനന്തപത്മനാഭ സ്വാമി ക്ഷേത്രം, തിരുവട്ടാർ ആദി കേശവ ക്ഷേത്രം, ശ്രീരംഗം ക്ഷേത്രം.

⏺ രാഹുവിനെ ഭയക്കുന്നതെന്തിന് ?
കാര്യമായി ഗുണഫലം നൽകുന്ന ഗ്രഹമാണു രാഹു. നവഗ്രഹങ്ങളിൽ ഏറ്റവും നല്ല ഫലവും നൽകുന്ന ഗ്രഹമാണു രാഹു. ദോഷ ഫലത്തിനും കഴിവുണ്ട്. ഒരു വ്യക്തിയുടെ ജാതകത്തിലോ പ്രശ്നചിന്തയിലോ രാഹു ചില ഗ്രഹങ്ങളുമായി യോഗം ചെയ്തു നിൽക്കുന്നതിന്റെ  അടിസ്ഥാനത്തിലാണു ഫലങ്ങൾ നൽകുന്നത്. രാഹുദശാകാലം കൂടി മോശമായാൽ ഏതു ആനയും അടിതെറ്റി വീഴും പോലെ നശിച്ചതു തന്നെ. ഒരു ജാതകം പരിശോധിച്ചാൽ നല്ല ഫലം ഉണ്ടെങ്കിലും രാഹുവിന്റെ സ്ഥിതി മോശമായാൽ ഗുണാനുഭവം കുറയും.  അനുഭവത്തിൽ രാഹുവിന്‌ അത്രയ്ക്കേറെ പ്രാധാന്യമുണ്ട്‌.

⏺ രാഹുവിന്റെ ഉൽപ്പത്തി ?
സിംഹികേയൻ എന്ന അസുരൻ പാലാഴിമഥനക്കാലത്ത്‌ അമൃതപാനം ചെയ്യാൻ ദേവസദസ്സിലിരുന്നു. പാലാഴി കടയാൻ ദേവന്മാർ അസുരന്മാരെ കൂട്ടുപിടിച്ച് അമൃതു നൽകാമെന്നു സമ്മതിക്കുകയും  ചെയ്തു. പക്ഷേ കാര്യസാധ്യം നടന്ന ശേഷം കൈയൊഴിഞ്ഞു. അമൃതു കഴിക്കാൻ തുടങ്ങിയ സിംഹികേയനെ വിഷ്ണു സുദർശനചക്രം കൊണ്ടു ഭേദിച്ചു. അപ്പം അമൃതു കഴിച്ചതിനാൽ രണ്ടു ഭാഗമായെങ്കിലും ജീവൻ നിലനിന്നു. ശിരസ്സുഭാഗം രാഹുവും മറുഭാഗം കേതുവുമായി ഇന്നും ജനങ്ങളെ അനുഗ്രഹിക്കുന്നു എന്ന്‌ ഐതിഹ്യം.

ശരീരവും ആത്മാവും

ശരീരവും ആത്മാവും
ശരീരത്തിന് ജനനവും മരണവുമുണ്ട് - ആത്മാവിനു ജനന മരണമില്ല എന്നാലും ജീവിച്ചിരിക്കെ ജ്ഞാനം നേടി, പുതിയ ജീവിതം തുടങ്ങുന്നതിനെ ആത്മീയ ജന്മം എന്ന് പറയും.

ശരീരത്തിൽ  നിന്ന് ആഹ്ലാദങ്ങൾ അനുഭവിക്കാം - ആത്മാവിൽ നിന്നാണ് നിത്യമായ ആനന്ദം അനുഭവിക്കുവാൻ കഴിയുക.

ശരീരത്തിന്റെ സ്വഭാവമാണ് പരിവർത്തനം - ആത്മാവിന്റെ സ്വഭാവമാണ് നിശ്ചലത്വം (ശാന്തി).

ശരീരം മലമയമാണ് (മാലിന്യം നിറഞ്ഞത്) - ആത്മാവ് നിർമ്മലമാണ് (സംശുദ്ധം)

ശരീരത്തിന്റെ പോഷകങ്ങൾ എന്നതിൽ നിന്ന് ലഭിക്കുന്നു - ആത്മാവിനുള്ള പോഷകം ജ്ഞാനത്തിൽ നിന്ന് ലഭിക്കുന്നു.

ശരീരത്തിനു ബാധിക്കുന്ന രോഗങ്ങളാണ് ക്യാൻസർ, ആസ്ത്മ, അൾസർ, പ്രമേഹം എന്നിവ- ആത്മാവിനു ബാധിക്കുന്ന രോഗങ്ങൾ കാമം, ക്രോധം, ലോഭം, മോഹം, അഹങ്കാരം എന്നിവയാണ്.

ശരീരത്തിന് നൽകുന്ന വിശ്രമമാണ് ഉറക്കം- ആത്മാവിനു നൽകുന്ന വിശ്രമമാണ് ധ്യാനം.

‌ശരീരത്തിന് നൽകുന്ന ഫ്ലെക്സിബിലിറ്റി ആണ് വ്യായാമം- ആത്മാവിനു നൽകുന്ന ഫ്ലെക്സിബിലിറ്റി ആണ് മനനം

ആര്‍ത്തവദിനങ്ങളില്‍ ക്ഷേത്രദര്‍ശനം അനുവദിച്ചുകൂടാ എന്തുകൊണ്ട്?…

ആര്‍ത്തവദിനങ്ങളില്‍ ക്ഷേത്രദര്‍ശനം അനുവദിച്ചുകൂടാ എന്തുകൊണ്ട്?…

എന്തുകൊണ്ട് ആര്‍ത്തവദിനങ്ങളില്‍ ക്ഷേത്രദര്‍ശനം അനുവദിച്ചുകൂടാ എന്ന സംശയത്തിന് ഉത്തരം ആഗ്രഹിക്കുന്നവര്‍ ആദ്യം ക്ഷേത്രം എന്താണെന്നും ക്ഷേത്രദര്‍ശനത്തിന്‍റെ ലക്ഷ്യമെന്താണെന്നും മനസ്സിലാക്കണം. ക്ഷേത്രങ്ങള്‍ മറ്റുമതസ്ഥരുടെ ആരാധനാലയങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്ഥമാണ്.
ക്ഷേത്ര മതില്‍കെട്ടു മുതല്‍ ദേവതാവിഗ്രഹം വരെ എല്ലാം മനുഷ്യശരീരത്തിലെ വ്യത്യസ്ഥ തലങ്ങളെ പ്രതിനിധാനം ചെയ്യുന്നു. ക്ഷേത്രദര്‍ശനത്തിന്‍റെ പ്രധാനലക്ഷ്യം ഈശ്വരചൈതന്യത്തെ ഭക്തനില്‍ ശാരീരികമായും മാനസികമായും സന്നിവേശിപ്പിക്കലാണ്. പഞ്ചശുദ്ധിയോടെ വേണം ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍. പൂജാദികള്‍കൊണ്ട് ചൈതന്യവത്താക്കപ്പെട്ട പ്രതിഷ്ഠയ്ക്ക് മുന്നില്‍ തൊഴുകൈകളോടെ നില്‍ക്കുമ്പോള്‍ ദേവചൈതന്യം നമ്മില്‍ നിറയുകയും തന്‍റെ ഉള്ളില്‍ പ്രകാശിക്കുന്നത് ഇതേ ചൈതന്യമാണെന്ന തിരിച്ചറിവുണ്ടാവുകയും വേണം. ദേവചൈതന്യത്തിന്‍റെ സുഗമമായ സ്വീകരണത്തിന് തടസ്സമായിട്ടുള്ളതെല്ലാം വര്‍ജ്ജ്യമാണ്. വിസര്‍ജ്ജ്യങ്ങള്‍, മദ്യം, പുകയില, വൃത്തിഹീനമായ വസ്ത്രങ്ങള്‍ മുതലായവ പരിപാവനമെന്ന് കരുതുന്ന ഏതൊരിടത്തും ഒഴിവാക്കുകയെന്നത് സാമാന്യയുക്തി മാത്രമാണല്ലോ.
എന്താണ് ആര്‍ത്തവമെന്ന് ഇന്ന് എല്ലാവര്‍ക്കും അറിയാം. ഗര്‍ഭധാരണം നടക്കാത്ത അവസ്ഥയില്‍ നശിച്ചില്ലാതാകുന്ന അണ്ഡവും, ഗര്‍ഭാശയാന്തര കലകളും, രക്തസ്രാവത്തോടൊപ്പം പുറത്തുപോകുന്ന അവസ്ഥയാണിത്. പുതുജീവന്‍ ഉടലെടുക്കുകയാണെങ്കില്‍ അതിനുവേണ്ട സംരക്ഷണം കൊടുക്കാന്‍ പ്രകൃതിയൊരുക്കിയ രക്തമാണ് ഇങ്ങനെ പുറന്തള്ളപ്പെടുന്നത്. നമ്മളോരോരുത്തരുടേയും ജീവനെ ആദ്യം നിലനിര്‍ത്തിയത് ആരക്തമാണെന്നതിനാല്‍ പരിപാവനമാണത്. രജസ്വലയായ സ്ത്രീയെ ഹിന്ദുമതം അശുദ്ധയായി കണക്കാക്കുന്നു എന്നത് തെറ്റിദ്ധാരണമാത്രമാണ്. ‘രജസാ ശുദ്ധ്യതേ നാരീ’ എന്നാണ് ഋഷിവചനം.
എന്നാല്‍ ഏതൊന്നിനും സ്ഥാനഭ്രഷ്ടം സംഭവിച്ചാല്‍ മഹത്വം ഇല്ലാതാകുന്നതുപോലെ , (ഉദാഹരണത്തിന് തലയിലിരിക്കുന്ന മുടി ഭക്ഷണത്തില്‍ വീണാലുണ്ടാകുന്ന അവസ്ഥ പോലെ) രക്തവും (ആര്‍ത്തവ രക്തം മാത്രമല്ല) ശരീരത്തിന് പുറത്തുവന്നാല്‍ അത് വിസര്‍ജ്ജ്യം മാത്രമാണ്. മറ്റു വിസര്‍ജ്ജ്യങ്ങള്‍ ഇച്ഛാനുസരണം നിയന്ത്രിയ്ക്കാമെന്നിരിക്കെ ആര്‍ത്തവരക്തം അനസ്യൂതം ഒഴുകിക്കൊണ്ടിരിക്കുന്നുവെന്നതും അതിന്‍റെയൊരു പ്രത്യേകതയാണ്.
സ്ത്രീയുടെ ആര്‍ത്തവചക്രത്തിന് ചന്ദ്രമാസവുമായി ബന്ധമുണ്ടെന്നും അവളുടെ ശാരീരിക ഊര്‍ജ്ജനില ചന്ദ്രന്‍റെ വളര്‍ച്ചയും തളര്‍ച്ചയും പോലെ ഈ ചക്രത്തില്‍ മാറിക്കൊണ്ടേയിരിക്കുന്നു എന്ന് ആചാര്യന്മാര്‍ പറഞ്ഞതിനെ അന്ധവിശ്വാസമെന്ന് പലരും എഴുതിത്തള്ളും. എന്നാല്‍ ഈ തത്ത്വത്തെ അടിസ്ഥാനമാക്കിയാണ് സായിപ്പിന്‍റെ നാട്ടില്‍ ആര്‍ത്തവക്രമക്കേടുള്ളവര്‍ക്ക് ലൈറ്റ് തെറാപ്പി നടത്തുന്നതെന്നറിയുമ്പോള്‍ ചിലരെങ്കിലു മറിച്ച് ചിന്തിച്ചേക്കാം.
ആര്‍ത്തവ ദിനങ്ങളില്‍ സ്ത്രീകളുടെ ശാരീരക ഊര്‍ജ്ജനില ഉച്ചസ്ഥായിയിലെത്തുകയും ശരീരം സ്വമേധയാ വിസര്‍ജ്ജ്യത്തെ പുറംതള്ളുകയും ചെയ്യുമത്രേ. ഈ ദിനങ്ങളില്‍ ശരീരോഷ്മാവ് കൂടുന്നു. ഒരുപക്ഷെ ഊര്‍ജ്ജദായകമായ ക്ഷേത്രദര്‍ശനങ്ങളും മന്ത്രോച്ചാരണങ്ങളും പ്രകൃതിയുടെ ഈ സ്വാഭാവിക പ്രക്രിയയ്ക്ക് വിരുദ്ധമാകുമെന്നതിനാലാവകാം രജസ്വലയായ ദിനങ്ങളില്‍ ക്ഷേത്രദര്‍ശനം ഒഴിവാക്കുന്നതാണ് അഭികാമ്യമെന്ന് ശാസ്ത്രജ്ഞന്മാര്‍കൂടിയായിരുന്ന നമ്മുടെ ആചാര്യന്മാര്‍ നിര്‍ദ്ദേശിച്ചത്.
രജസ്വലയായ ദിനങ്ങളില്‍ തുളസി, കറിവേപ്പ് തുടങ്ങിയ ചെടികളെ സ്പര്‍ശിച്ചാല്‍ ആ ചെടി വാടുന്നതായും കാണുന്നു. ഇത് ഈ ദിനങ്ങളിലെ സ്ത്രീകളുടെ ശരീരോഷ്മാവ് പ്രകൃതിയേയും ചുറ്റുപാടുകളേയും ബാധിക്കുന്നുണ്ട് എന്നതിനൊരു ചെറിയ ഉദാഹരണം മാത്രമാണ്. ഇതുകൊണ്ടാണ് ഈ ദിനങ്ങളില്‍ നാലാള് കൂടുന്ന ചടങ്ങുകളിലും, തുളസിത്തറയിലും, കാവിലുമൊന്നും പോകരുതെന്ന് സ്ത്രീകളോട് ആവശ്യപ്പെടുന്നത്. യഥാര്‍ത്ഥത്തില്‍ ഇത് സ്ത്രീനിഷേധമല്ല. മറിച്ച് കാരുണ്യവതികളായ സ്ത്രീകളുടെ പ്രകൃതിയോടും സമൂഹത്തോടുമുള്ള പ്രതിബദ്ധതയും ത്യാഗവുമാണിത്.
പണ്ടുകാലത്ത് മാസത്തിലൊരുദിവസമൊഴിവില്ലാതെ കഠിനാദ്ധ്വാനം ചെയ്തിരുന്ന സ്ത്രീകള്‍ക്ക് മൂന്നു-നാലു ദിവസത്തെ വിശ്രമവും ആവശ്യമായിരുന്നു. ആര്‍ത്തവ ദിനങ്ങളിലെ ശാരീരിക മാനസീക അസ്വസ്ഥതകളില്‍ തനിച്ചിരിയ്ക്കാന്‍ താത്പര്യമുള്ളതായി ഇക്കാലത്തും പലരും പറഞ്ഞുകേള്‍ക്കാറുണ്ട്. ആധുനിക വനിതയ്ക്ക് കഠിനമായ ശാരീരിക അദ്ധ്വാനം പതിവില്ല. എന്ത് ജോലിചെയ്യാനും മെഷിനുകള്‍ വന്നുകഴിഞ്ഞു.
അതുകൊണ്ടുതന്നെ ആര്‍ത്തവദിനങ്ങളില്‍ വിശ്രമം വേണോ എന്നത് അവരവരുടെ വ്യക്തി താത്പര്യങ്ങള്‍ക്കനുസരിച്ചാവാം.
രജസ്വലയായിരിക്കുന്ന ദിനങ്ങളിലും സ്ത്രീകള്‍ക്ക് കറങ്ങി നടക്കാമെന്നും, ഹൈജമ്പ് ചാടാമെന്നുമൊക്കെ ആധുനിക ബ്രാന്‍ഡുകളുടെ പരസ്യങ്ങളില്‍ കണ്ടുശീലിച്ച നമ്മള്‍ ഈ സ്ത്രീകള്‍ സമൂഹത്തില്‍ നിന്ന് മാറിനിന്ന് വിശ്രമം സ്വീകരിക്കുന്നത് ദുരാചാരങ്ങളാണെന്നും വാദിക്കുമ്പോഴും, ഇതൊക്കെ ആചാരമായി അനുഷ്ഠിച്ചിരുന്ന സ്ത്രീകളില്‍ എത്ര ശതമാനം പേര്‍ നടുവേദന, യൂട്രസ് ക്യാന്‍സര്‍, മുഴകള്‍, ഗര്‍ഭപാത്രം നീക്കം ചെയ്യേണ്ടിവരിക തുടങ്ങിയ രോഗങ്ങള്‍ നേരിട്ടിരുന്നു എന്ന് വിലയിരുത്തുന്നത് നന്നായിരിക്കും.
വ്യക്തിപരമായ കാര്യങ്ങളില്‍ ഇഷ്ടാനുസരണം പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം ഉള്ളതുപോലെ സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ സമൂഹത്തിന്‍റെ വിശ്വാസങ്ങളെ മാനിക്കാനും സ്ത്രീകള്‍ക്ക് ബാധ്യതയുണ്ട്.
ക്ഷേത്ര സങ്കല്പത്തിലും ഈശ്വരചൈതന്യത്തിലും അറിഞ്ഞോ അറിവില്ലെങ്കില്‍ത്തന്നെയോ വിശ്വസിക്കുന്നവരാണ് സാധാരണ ക്ഷേത്രദര്‍ശനം നടത്തുക പതിവ്. ക്ഷേത്രം ഭക്തര്‍ക്കുള്ളതാണ്. ക്ഷേത്ര ഉപാസകര്‍ അവിടുത്തെ ആചാരങ്ങളിലും വിശ്വാസമുള്ളവരായിരിക്കും. അതിന്‍റെ ശാസ്ത്രീയത ബോധ്യപ്പെടുന്നില്ലെങ്കില്‍ അവിടെ നിന്നും വിട്ടുനില്ക്കുന്നതാണ് മാന്യത.
ആചാരത്തെ ശാസ്ത്രത്തിന് വിശദീകരിക്കാനാകാത്തത് ആചാരത്തിന്‍റെ തെറ്റാകണമെന്നില്ല, മറിച്ച് അത് ശാസ്ത്രത്തിന്‍റെ പരിമിതിയുമാകാം. തെറ്റാണെന്ന് തെളിയിക്കപ്പെടാനാകാത്ത ഒന്ന് ശരിയാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.