Wednesday, 28 June 2017

അജ്ഞാനത്തിനും ഹേതുഭൂതന്‍ ഞാന്‍ തന്നെയാണ്.

അജ്ഞാനത്തിനും ഹേതുഭൂതന്‍ ഞാന്‍ തന്നെയാണ്.
-------------------------------------------------
'ഞാന്‍ ഒരു കേമന്‍' ആണെന്ന് ഒരോരുത്തരുടേയും ഹൃദയതലത്തില്‍ അഹോരാത്രം തോന്നുന്ന ബുദ്ധിസ്ഫുരണം യഥാര്‍ത്ഥത്തില്‍ ഞാനാകുന്നു. എന്നാല്‍ മഹാത്മാക്കളുമായുള്ള സംയോഗം, യോഗാഭ്യാസം, ജ്ഞാനപഠനം, ഗുരുചരണസേവനം എന്നിവകൊണ്ട് വൈരാഗ്യം ഉദിക്കുമ്പോള്‍ അവന്റെ അജ്ഞാനം അപ്രത്യക്ഷമാവുകയും അഹന്ത ആത്മരൂപത്തില്‍ ലയിക്കുകയും ചെയ്യുന്നു. അവന്റെ ആത്മാവാണ് ഞാനെന്ന് അവന്‍ മനസ്സിലാക്കുമ്പോള്‍ അവന്‍ നിത്യസുഖിയായിവാഴുന്നു. ഈ ആത്മസാക്ഷാത്ക്കാരം മറ്റേതെങ്കിലും വിധത്തില്‍ കൈവരിക്കാന്‍ അവനു കഴിയുമോ? അല്ലയോ ധനഞ്ജയ, സൂര്യനെ, സൂര്യപ്രകാശത്തില്‍കൂടി മാത്രം കാണാന്‍ കഴിയുന്നതുപോലെ എന്നെ മനസ്സിലാക്കാനുള്ള ഹേതു ഞാന്‍ മാത്രമാണ്. നേരേ മറിച്ച് വിഷയസുഖങ്ങളില്‍ മുഴുകിയിരിക്കുന്നവരുമായുള്ള സംയോഗത്താല്‍ സംസാരജീവിതത്തെപ്പറ്റിയുള്ള സ്തുതിവചനങ്ങള്‍ മാത്രം ശ്രദ്ധിക്കുകയും സ്വന്തം ശരീരത്തെ തലോലിക്കുകയും ചെയ്യുമ്പോള്‍ അവരുടെ അഹന്തശരീരവുമായി കൂടുതല്‍ ബന്ധിതവുമായിത്തീരുന്നു. സ്വര്‍ഗ്ഗസുഖമോ സംസാരസുഖമോ അനുഭവിക്കണമെന്നുള്ള ആഗ്രഹത്തോടെ കര്‍മ്മമാര്‍ഗത്തില്‍കൂടി ചരിക്കുന്നവഅവര്‍ ദുഃഖത്തിന്റെ പങ്കാളികളായിത്തീരുന്നു. ഉറക്കത്തിനും ഉണര്‍വ്വിനും ചൈതന്യംതന്നെ കാരണമാകുന്നതുപോലെ ജ്ഞാനത്തിന്റെയും അജ്ഞാനത്തിന്റെയും ഹേതു ഞാനാണ്. കാര്‍മേഘം പകല്‍വെളിച്ചം മങ്ങുന്നതിന് ഇടയാക്കുന്നു. എന്നാല്‍ ആ കാര്‍മേഘത്തെത്തന്നെ നാം കാണുന്നത് മങ്ങിയ പകല്‍വെളിച്ചം കൊണ്ടാണ്. അതുപോലെ എന്നെ വിസ്മരിച്ചിട്ടു വിഷയസുഖങ്ങളിലേക്ക് ശ്രദ്ധതിരിക്കുന്നവരുടെ അജ്ഞാനത്തിനും ഹേതുഭൂതന്‍ ഞാന്‍ തന്നെയാണ്.

ജ്ഞാനേശ്വരി

No comments:

Post a Comment